Thursday, May 2, 2024

യൂഗോസ്ലേവിയൻ ഇൻ്റർനാഷണൽ ക്രിമിനൽ ട്രയിബ്യൂണൽ [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 15 ] ഹെഗിലെ കാഴ്ച്ചകൾ അവസാനിക്കുന്നില്ല. പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനം അവിടെയാണ്.ലോക ചരിത്രം മുഴുവൻ പഠിയ്ക്കാൻ ഇവിടെ ഒന്നു ചുറ്റിക്കറങ്ങിയാൽ മതി എന്നു പറയാറുണ്ട്.അതിക്രൂരമായ വംശഹത്യയുടെയും മനുഷ്യാവകാശ ലoഘനങ്ങളുടേയും കഥ പറയുന്ന യൂഗോസ്ലേവിയൻ യുദ്ധം.ഈ യുദ്ധ കുറ്റങ്ങൾ വിചാരണ ചെയ്യാനും ശിക്ഷിക്കാനും അധികാരമുള്ള ഒരു ഇൻ്റർനാഷണൽ ക്രിമിനൽ ട്രൈബ്യൂണൽ: അതിൻ്റെ ആസ്ഥാനം ഹേഗിലാണ്.ആ ഭീമാകാരമായ കെട്ടിടത്തിനു മുമ്പിൽ നിൽക്കുമ്പോൾ യുദ്ധക്കെടുതിയുടെ ഭീ കര ദൃശ്യങ്ങൾ മനസിൽ കൂടെ കടന്നു പോയി. യുദ്ധ കുറ്റത്തിനും, വംശഹത്യ യ്ക്കും ജനീവാ ഉടമ്പടി ലംഘനത്തിനും വിചാരണ നേരിടുന്ന പല പ്രമുഖരും ഇവിടെ തടവിലാണ്. അവരുടെ കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ ശിക്ഷ.ഇതിനൊരു സംവിധാനം ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ആശ്വാസമാണ്. പ്രത്യേകിച്ചും വിചാരണ ചെയ്യപ്പെടാതെ പിടിക്കപ്പെടാതെ ലോകത്ത് പലിടത്തും ഇതാവർത്തിക്കുന്ന സാഹചര്യത്തിൽ. 1993 May 25 ന് ആണ് ഇത് ഹേ ഗിൽ തുടങ്ങിയത്. യുഎൻ അംഗരാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ ആണ് ജഡ്ജിമാർ. വലിയ പട്ടാള മേധാവികളും ഭരണാധികാരികളുമാണ് ഇവിടെ സാധാരണ വിചാരണയ്ക്ക് വിധേയമാക്കുക.കുറ്റം തെളിഞ്ഞാൽ ഇവിടെത്തന്നെ തടവിൽപ്പാർപ്പിക്കാൻ സൗകര്യമുണ്ട്. അവർക്ക് ജയിലിൽ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നത്‌ കൊണ്ട് ആ ജയിലിനെ "ഹേഗ് ഹിൽട്ടൻ" എന്ന പരിഹസിച്ച് വിളിയ്ക്കാറുണ്ട്. ഇ തി നുവേണ്ടി യു എൻ നൂറ് ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. ആ വലിയ കെട്ടിടത്തിനു മുമ്പിൽ നിൽക്കുമ്പോൾ ഇന്ന് ലോകത്ത് ഇതിലും വലിയ വംശഹത്യയും യുദ്ധകൃത്യങ്ങളും നടക്കുമ്പോൾ യുഎൻ നിസ ഹായമായി നിൽക്കുന്നതും ഓർത്തു പോകുന്നു.ഇങ്ങിനെ യു ളള കോടതി വിചാരണ ലോകം മുഴുവൻ വേണ്ടതാണന്നു തോന്നിപ്പോകുന്നു. ഇന്ന് യൂഗോസ്ലേവിയ ഒന്നൊരു രാജ്യമില്ല.അതുവിഭജിച്ച് പലതായി.ആ യുദ്ധത്തിൻ്റെ വേറൊരു പരിണതഭലം

Tuesday, April 30, 2024

കുൻസ്റ്റ് മ്യൂസിയം - ഡെൻഹാഗിലെ ഒരു ആർട്ട് ആൻൻ്റ് സയൻസ് മ്യൂസിയം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 14] ഒരു മ്യൂസിയം ഒരു ചരിത്ര പുസ്തകമാകുന്നതെങ്ങിനെ, ഒരു പാഠശാല ആകുന്നതെങ്ങിനെ ', അത് എങ്ങിനെ ഒക്കെ പുതിയ തലമുറയിലേയ്ക്ക് എത്തിയ്ക്കാം. ആധുനിക ശാസ്ത്ര കണ്ടെത്തലുകൾ ലൈബ്രറികൾ, വിശ്വോത്തര പെയ്ൻ്റിഗുകൾ പിന്നെ ഡച്ചിൻ്റെ പൈതൃകം എല്ലാം ഒരു കുടക്കീഴിൽ അതാണ് ഡെൽഹാഗിലെ കു ൻസ്റ്റ്മ്യൂസിയം. അവിടെ ഏതാണ്ട് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ചിട്ട ആയി.ആകൃതിയിൽ ലാളിത്യo വിളിച്ചോതുന്ന ഒരുസമുച്ച യം.ഒരു ഗയ് ഡിൻ്റെയും ആവശ്യമില്ലാതെ നമുക്കവിടുന്ന് കാര്യങ്ങൾ മനസിലാക്കി എടുക്കാം. പഴയ മൺപാത്രങ്ങളും ലോക പ്രസിദ്ധ പേർഷ്യൻ സിറാമിക്ക് പാത്രങ്ങളും, ഏതാണ്ട് അമ്പതിനായിരത്തോളം പെയ്ൻ്റിംഗ് കളും ഇവിടെ കാണാം. സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം ഇവിടത്തെ ഒരു പ്രത്യേകത ആയി തോന്നി. അവിടുത്തെ മ്യൂസിക് ലൈബ്രറി കൗതുകമുണർത്തി. ഡച്ച് സംസ്കാരം സമുദ്രവും സമുദ്രതീരവുമൊക്കെ ആയി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രാന്തർഭാഗത്തെ വസ്തുക്കളുടെ ഒരു ശേഖരം തന്നെയുണ്ടിവിടെ.സ്കൂൾ കോളേജ് കുട്ടികൾ എങ്ങിനെ ഇതു പ്രയോജനപ്പെടുത്തുന്നു എന്നത് നമ്മൾ നേരിൽക്കണ്ടതാണ്. കൗമാരക്കാരായ കുട്ടികൾ ഒരോ സ്റ്റാളിലും പോയി നോട്ടുകൾ കുറിച്ചെടുക്കുന്നു. നല്ല അച്ചടക്കത്തോടെ. അവർക്കു വേണ്ടി എല്ലാ മാസത്തിലും പ്രോഗ്രാമുകൾ ഉണ്ട്. തങ്ങളുടെ ടാലൻ്റുകൾ പ്രദർശിപ്പിക്കാൻ അവർ അവസരമൊരുക്കുന്നു. അക്കാഡമിക്ക്പ്രോഗ്രാമുകൾ, സെമിനാറുകൾ, ഡിബേററുകൾ എല്ലാത്തിനും അവിടെ നേരത്തേ അറിയിച്ച് ബുക്ക് ചെയ്താൽ അവസരം കിട്ടും അവിടെ ഒരു തീയേറ്റർ ഉണ്ട്. അതിന് ടിക്കറ്റ് എടുക്കണം. അകത്തു കയറിയാൽ ഒരു പ്ലാനി റ്റോറിയത്തിൻ്റെ സ്ക്രീൻ പോലെ മുകൾഭാഗം മുഴുവൻ ഒരു സ്ക്രീനാണ്. സമുദ്രാന്തർ ഭാഗത്തെ വിസ്മയങ്ങളാണ് ആ സിനിമ മുഴുവൻ. മുത്തുകളും ചിപ്പികളും വർണ്ണാഭമായ ജീവികളും. എല്ലാം കൂടി ഒരു വർണ്ണ പ്രപഞ്ചമാണ് നമ്മൾ കാണുന്നത്. ഇലട്രിക്ക് ഷോക്കടിപ്പിക്കുന്ന മത്സ്യങ്ങൾ, പല നിറത്തിലുള്ള എൽ ഇ ഡി ബൾബൂകൾ പോലെ പ്രകാശിക്കുന്ന സമുദ്രജീവികൾ, ഭീകരതിമിംഗലങ്ങൾ ,സ്രാവുകൾ എന്നു വേണ്ടി നമ്മൾഇന്നുവരെ കണ്ടിട്ടില്ലാത്ത നിരവധി സമുദ്രജീവികൾ.അവർ ഇര പിടിക്കുന്നതു o രക്ഷപെടുന്നതും ഒക്കെ ത്രില്ലിഗ് ആണ് കാണാൻ .മുത്തുകളും ചിപ്പികളും പവിഴപ്പുറ്റുകളും കൊണ്ട് തീർത്ത ഒരു മനോഹര നഗരം പോലെയാണു് നമുക്കനുഭവപ്പെടുന്നത്. സിനിമാ തീർന്നതറിഞ്ഞില്ല. അങ്ങിനെ ആവിസ്മയ കാഴ്ചകളോട് വിട പറഞ്ഞു

Monday, April 29, 2024

സാൻ നദീതീരത്തെ കാറ്റാടിപ്പാടം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 13] ന തർലൻ്റിൻ്റെ ഏറ്റവും മനോഹരമായ കാഴ്ച്ച സാൻ നദീതീരത്തെ സാൻ ഷാൻസ് പ്രവിശ്യയാണ്. സാക്ഷാൽ വായൂ ഭഗവാനെ ആവാഹിച്ച് ആവശ്യകാര്യങ്ങൾക്ക് ഒരു വ്യവസായ ശൃoഖല തന്നെ രൂപപ്പെടുത്തിയിരിക്കുന്നു." റൂട്ട് ഓഫ് ദി ഇൻ്റർ സ്ട്രിയൽ ഹെറിറ്റേജ്." പതിനേഴാം നൂറ്റാണ്ടിൽത്തന്നെ അവർ കാറ്റാടി യന്ത്രങ്ങൾ കൊണ്ട് ധാന്യങ്ങൾ പൊടിയ്ക്കാനും മരo മുറിയ്ക്കാനും മറ്റുമുള്ള സംവിധാനം ഒരുക്കിയിരുന്നു. നതർലൻ്റിലെ അതിശക്തമായ കാറ്റ് എങ്ങിനെ വ്യവസായവൽക്കരണത്തിന് ഉപയോഗിക്കാം എന്നത് അവരെക്കണ്ടു പഠിക്കണം.നതർലൻ്റിൽ ഉടനീളം മെറ്റൽ കൊണ്ടുള്ള കാറ്റാടികൾ കാണാം. അവർക്കാവശ്യമുള്ള വൈദ്യുതി ഭൂരിഭാഗം ഇതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. സാൻ ഷാൻസിൽ തടികൊണ്ടുള്ള കൂറ്റൻ കാറ്റാടി യന്ത്രങ്ങളാണ്. അവരുടെ പരമ്പരാഗതമായ രീതി അവിടെ നിലനിർത്തിയിരിക്കുന്നു. അടുത്ത പ്രദേശങ്ങളിലെ അങ്ങോട്ട് പറിച്ചുനട്ടിരിയുന്നു.' അവിടെ സാൻ നദീതീരത്ത് അനേകം പടുകൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കാണാം. ധാന്യങ്ങൾ പൊടിക്കുന്നത് കൂടാതെ മരംമില്ലുകൾ, പെയ്ൻ്റ് മില്ലുകൾ, പേപ്പർമില്ലുകൾ എല്ലാം കാണാം.ഒരു പടുകൂറ്റൻ കാറ്റാടി മില്ല് ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കുത്തനെയുള്ള തടികൊണ്ടുള്ള ഗോവണി കയറി വേണം അവിടെ എത്താൻ .അതിൻ്റെ മദ്ധ്യഭാഗം മുഴുവൻ തടികൊണ്ടുള്ള ഭീമൻപൽ ചക്രങ്ങളാണ്. അതിൻ്റെ പല്ലിൽ കോർത്ത് അടുത്ത ചക്രം. കാറ്റുകൊണ്ട് കാറ്റാടി കറങ്ങുമ്പോൾ അതിൻ്റെ ശക്തി കൊണ്ട് അതിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങൾ ഭീകര ശബ്ദത്തോടെ തിരിഞ്ഞു തുടങ്ങും. ഒരു വലിയ ക്ലോക്കിൻ്റെ ചക്രങ്ങൾ പോലെ. തടികൊണ്ടുള്ള വലിയ വീലിൻ്റെ പ്രതലം ഒരു തട്ടിൽ ഉരസിക്കൊണ്ടാണ് കറങ്ങുന്നത്. അവിടെ ധാന്യങ്ങൾ വിതറിയാൽ നന്നായി പ്പൊടിഞ്ഞു കിട്ടും. ആവശ്യമുള്ള ചോക്ക് പൗഡർ എന്നുവേണ്ട എല്ലാം അവിടെ പൊടിച്ചെടുക്കാം. അവിടന്ന് ഒരു ഗോവണി കൂടിക്കയറി മുകളിൽ അ തി ന് ചുറ്റുമുള്ള തടികൊണ്ടുള്ള ഒരു പ്ലാറ്റഫോമിൽ എത്താം. അതിനു ചുറ്റും പുറത്തേ കാഴ്ച്ചകൾ കാണാൻ വേണ്ടിയാണ് അത്. അതിശക്തമായ കാറ്റിൽ നമ്മുടെ തൊപ്പി പറന്നു പോകും. ചിലപ്പോൾ നമ്മേ ത്തന്നെ മറിച്ചിടും. കാറ്റാടി യുടെ ലീഫ് നമ്മുടെ തൊട്ടു സൈഡിൽ കറങ്ങുന്നുണ്ടാകും അവിടെ നിന്നാൽ ആ പുഴവക്കത്തുള്ള അർദ്ധവൃത്താകൃതിയിൽ ജലാശയത്തിനു ചുറ്റും തടികൊണ്ടു തന്നെ ഉണ്ടാക്കിയ പരമ്പരാഗത വീടുകൾ കാണാം. ആ നാട്ടിലെ പരമ്പരാഗത വാസ്തുശിൽപ്പ ചാതുരി മുഴുവൻ നമുക്കവിടെ കാണാം. പച്ചയും കറുപ്പും വെള്ളയും. ഒരേ രീതിയിൽ പെയ്ൻ്റടിച്ചു സംരക്ഷിക്കുന്ന അനേകം വീടുക ൾ. ആ വലിയ ജലാശയത്തിൽ ബോട്ട് സവാരി ചെയ്യാം. വലിയ ബോട്ട് ചെല്ലുമ്പോൾ നമ്മൾ നടന്നുവന്ന പാലം രണ്ടായി മുറിഞ്ഞ് ഉയർന്ന് ബോട്ടിന് വഴികൊടുക്കുന്നു. അവിടെ എല്ലാം തടികൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. അവിടെ ഏഴോളം മ്യൂസിയങ്ങളുണ്ട്. അതിന് പ്രത്യേകം ടിക്ക റ്റെടുക്കണം. പിന്നെ ചെറിയ ചെറിയ ഷോപ്പിഗ് മോളുകൾ അവരുടെ പരമ്പരാഗതമായ ഉൽപ്പന്നങ്ങൾ .നെതർലൻ്റിൻ്റെ പ്രധാന ഐക്കനാണ് തടികൊണ്ടുള്ള അവരുടെ ഷൂസ്.അത് നിമിഷ നേരം കൊണ്ട് എങ്ങിനെയാണ് നിർമ്മിക്കുന്നതെന്ന് അവർ നമുക്ക് കാണിച്ചു തരും. നല്ല കാലാവസ്ഥയിൽ ഒരു ദിവസം മുഴുവൻ കണ്ടാലും മതിവരാത്ത അവരുടെ പൈതൃകം വിളിച്ചോതുന്ന കാഴ്ച്ചകൾ .ഇത് ലോകത്തിനു മുഴുവൻ മാതൃകയാണ്. പൈതൃകം പ്രദർശിപ്പിക്കുകയല്ല പ്രവർത്തിച്ചു കാണിക്കുകയാണ്. പതിമൂന്നു മണിക്കൂർ ചെലവഴിച്ചിട്ടും മനസില്ലാ മനസോടെയാണ് തിരിച്ചു പോന്നത്.

Saturday, April 27, 2024

യൂറോപ്പോളിൻ്റെ ആസ്ഥാനത്ത് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 12 ] നമ്മൾ ഇൻ്റർപോൾ എന്നു ധാരാളം കേട്ടിട്ടുണ്ട്. അതൊരു ഇൻ്റർനാഷണൽ പോലീസ് ഏജൻസിയാണ്.അതു പോലെ യൂറോപ്പിനും ഉണ്ട് പൊതുവായ ഒരു പോലീസ് സംവിധാനം. യൂറോ പ്പോൾ. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും അംഗരാജ്യങ്ങളെ അതാതു സമയത്ത് അറിയിക്കാനും അവർക്ക് വളരെ കാര്യക്ഷമമായ ഒരു സംവിധാനം ഉണ്ട്. ആൻ്റി ഡ്രഗ്, ഭീകരപ്രവർത്തനം, സാമ്പത്തിക തട്ടിപ്പ് ,കള്ളക്കടത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം, മനുഷ്യക്കടത്ത് ഇതെല്ലാം വളരെ സൂഷ്മമായി നിരീക്ഷിക്കാനും, അന്വേഷിക്കാനും വിപുലമായ അധികാരങ്ങളോടെയുള്ള സംവിധാനം അവർക്കുണ്ട്.അങ്ങിനെ കിട്ടുന്ന വിവരങ്ങൾ ഉടൻ അംഗരാജ്യങ്ങൾക്ക് കൈമാറും.ഇൻ്റർപോളുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനും അവർക്ക് കഴിയും. അവർ ആരേയും അറസ്റ്റു ചെയ്യുന്നില്ല. അംഗരാജ്യങ്ങളെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നുമില്ല. പക്ഷേ ഒരോ വർഷവും ആയിരക്കണക്കിന് കേസുകൾ അന്വേഷിച്ച് വിവരങ്ങൾ അംഗരാജ്യങ്ങൾക്ക് കൈമാറുന്നു. അവരുടെ വെബ്സൈറ്റിൽ അവർ അത് പ്രസിദ്ധീകരിക്കുന്നു. ഈ സംഘടനയുടെ കണ്ടെത്തൽ അംഗരാജ്യങ്ങൾക്ക് ചില്ലറ സഹായമല്ല നൽകുന്നത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ മദ്ധ്യസ്ഥയും ഒരു പരിധി വരെ ഇവർക്ക് സാധിക്കുന്നു. ഏതാണ്ട് ആയിരത്തി നാനൂറ് ജീവനക്കാരും ഇരുനൂറ്റി എഴുപതോളം ലെയ്സൻ ഓഫീസർമാരും അടങ്ങുന്ന ഈ സംവിധാനം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു. "ദിവസം ഇരുപത്തിനാലു മണിക്കൂറും ആഴ്ച്ചയിൽ ഏഴു ദിവസവും." അങ്ങിനെയാണവർ പറയുക. ദി ഹേഗിലെ പ്രൗഢഗംഭീരമായ അവരുടെ ഓഫീസ് മന്ദിരത്തിൽ മുമ്പിൽ നിന്നപ്പോൾ നമുക്ക് ഏഷ്യൻ രാജ്യങ്ങൾക്കും ഇങ്ങിനെ ഒരു സംവിധാനം വേണ്ടേ എന്നു ചിന്തിച്ചു പോയി.

Thursday, April 25, 2024

പാച്ചൂൻ്റെ ഡിബേറ്റ് [അച്ചു ഡയറി-517] മുത്തശ്ശാ പാച്ചൂന് ഒരു മത്സരമുണ്ടായിരുന്നു. ഇവിടുത്തെ ഒരു വലിയ പ്രവാസി ഗ്രൂപ്പ് നടത്തുന്നത്. ഒരു സ്ക്വിസ് .അല്ലങ്കിൽ ഒരു ഡിബേറ്റ്. സബ്ജറ്റ് നേരത്തേ തരും: പാനലിലുള്ള വരുമായാണ് ഡിബേററ്. മറ്റുരക്ഷ കർത്താക്കൾ ദിവസങ്ങളായി ഇരുന്ന് പഠിപ്പിച്ച് കടലാസിൽ പോയിൻ്റ്സ് കുറിച്ചു കൊടുത്താണ് കൊണ്ടുവന്നത്.പാച്ചുവിന് സബ് ജറ്റ് മനസിലാക്കിക്കൊടുത്തു.എന്നിട്ട് ഒരു ചമ്മലും കൂടാതെ എഴുനേറ്റ് നിന്ന് നിനക്ക് ശരി എന്നു തോന്നുന്നത് ഉറച്ചു പറഞ്ഞോളാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ആകെ കുഴപ്പമായി. എല്ലാ കുട്ടികളുടെയും കയ്യിൽ ഉത്തരം എഴുതി തയാറാക്കിയ പേപ്പർ."വെയർ ഇസ് മൈ പേപ്പർ " ? അവൻ ചൂടായി. നിനക്ക് പേപ്പറൊന്നും വേണ്ട. നീ ശരിയന്നു തോന്നുന്നത് സംശയം കൂടാതെ ഉറച്ചങ്ങ്ട് പറഞ്ഞോ " അച്ഛൻ അവനെ സമാധാനിപ്പിച്ചു."ok. "അവനൊന്നു ചിരിച്ചു.ഈശ്വരാ എന്തൊക്കെയാണോ അവൻ പറയാൻ പോകുന്നത്. അച്ചൂന്ടൻഷൻ ആയി മുത്തശ്ശാ. അവൻ്റെ ഊഴം വന്നു. ബാക്കി കുട്ടികൾ പേപ്പർ നോക്കി തപ്പീം തടഞ്ഞും പറഞ്ഞപ്പോൾ അവൻ ഒരു കൂസലും കൂടാതെ അടിച്ചു വിട്ടു. ചില ഉ ത്തരം തെററായിരുന്നു. പക്ഷേ അവൻ അവൻ്റെ ആർജൂമെൻ്റിൽ ഉറച്ചു നിന്നു. ചിരിച്ചു കൊണ്ട് വാദിച്ചു നിന്നു.ജസ്ജ സി നും ഹരം കയറി. അവൻ്റെ തമാശു നിറഞ്ഞ ഉത്തരം കേൾക്കാൻ മറ്റു പലതും ചോദിച്ചു. എല്ലാത്തിനും അവൻ ഉടൻ മറുപടി കൊടുത്തു. ആകെ ഡിബേറ്റ് ലൈവായി. ജഡ്ജസ് ഇടയ്ക്കു ഇവൻ്റെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് അവൻ തിരിച്ചു വന്ന് എൻ്റെ അടുത്തിരുന്നു."നീ എന്തു തെറ്റൊക്കെയാണടാ മണ്ടൂ സേവിളിച്ചു കൂവിയത് ""ഞാൻ എൻ്റെ അഭിപ്രായമാണ് പറഞ്ഞത്.അതിനു കിട്ടുന്ന മാർക്ക് മതി .തോറ്റാലും സങ്കടമില്ല" പോയിൻ്റ് കുറിച്ചു കൊടുക്കാത്ത ദേഷ്യം മുഴുവൻ എന്നിൽ തീർത്തു."നിനക്കൊരു സമ്മാനവും കിട്ടാൻ പോകുന്നില്ല.""നമുക്ക് കാണാം. റിസൽട്ട് വരട്ടെ. "അവൻ്റെ കോൺഫിഡൻസിൽ എനിക്ക് അൽഭുതം തോന്നി. ഒരാഴ്ച്ചകഴിണ്.റിസൽട്ട് പ്രഖ്യാപിച്ചത്.സത്യത്തിത്തിൽ ഞങ്ങൾ ഞട്ടിപ്പോയി പാച്ചുവിന് ഒന്നാം സ്ഥാനം!അവനെൻ്റെ നേരേ ഒന്നു നോക്കി. ഞാനവനെ കെട്ടിപ്പിടിച്ചു. "കൺഗ്രാഡ്സ്സ് പാച്ചൂ " അവൻ ചിരിച്ചു.

Wednesday, April 24, 2024

ഇക്കോഡക്ട്സ് - ഒരു വന്യ ജീവി ഇടനാഴി [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 11] വലിയ രണ്ടു വനങ്ങൾക്ക് നടുവിലൂടെ ആണ് ആ ആറുവരിപ്പാത .അതി മനോഹരമായ ആ പാതയിലൂടെ ഉള്ള ഡ്രൈവിഗ് ഒരനുഭവമാണ്. കുറച്ചെന്നപ്പോൾ രണ്ടു വശവും വലിയ വനം ആണന്നു മനസിലായത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ഒരു വശത്തു നിന്ന് മറുവശത്തേ വനത്തിലേയ്ക്ക് പോകാൻ അവരവിടെ റോഡ് ക്രോസ് ചെയ്യണ്ടതില്ല. ഇവിടെനതർലൻ്റിൽ അവർ പ്രകൃതിക്കിണങ്ങിയ രീതിയിൽ മൈഗ്രേഷൻ ഇടനാഴികകൾ നിർമ്മിച്ചിട്ടുണ്ട്. രണ്ടു കാടുകളും തമ്മിൽ യോജിപ്പിക്കാൻ ഒരു വലിയ വീതി കൂടിയ മേൽപ്പാലം .ആ പാലത്തിൽ അവർ വലിയ കാടുകൾ പിടിപ്പിച്ച് അതിനിടയിലൂടെ അവർ കാനനപ്പാത ഒരുക്കിയിരിക്കുന്നു. അവയ്ക്കും നമുക്കും അപകടമില്ലാത്ത ഒരു വൈൽഡ് ലൈഫ് ക്രോ സിഗ് ബ്രിഡ്ജ്. നതർലൻ്റിൽ അറുപത്തി ആറോളം ഇതുപോലത്ത വന്യ ജീവി ക്രോസിഗ്പാലങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം ഇവിടെയാണ്. നൂറ്റി അറുപതടി വീതിയിൽ രണ്ടായിരത്തി അറുനൂറടി നീളത്തിൽ .റെയിൽവേ., ബിസിനസ്സ് പാർക്ക്, സ്പോട്സ് കോബ്ലക്സ്, ഇവയ്ക്കൊക്കെ മുകളിലൂടെ ഒരു വ ന പാത. വർഷത്തിൽ അയ്യായിരത്തിൽ കൂടുതൽ മൃഗങ്ങൾ ഇവിടെ കൂടി ക്രോസ് ചെയ്യുന്നു.അവറോഡിലിറങ്ങി യുള്ള അപകടം പൂർണ്ണമായും ഒഴിവാക്കുന്നു. വന്യ ജീവി സംരക്ഷണവും വനവൽക്കരണവും നഗരവികസനവും ഇവർ സുഗമമാക്കുന്നു. നമുക്കും ഇതു പരീക്ഷിക്കാവുന്നതാണ് ആന മലയിൽ വാൽപ്പാറയിൽ ചെറിയ തോതിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. വയനാട്ടിലും ഇടുക്കിയിലും ശബരിമലയിലും നമുക്കിതു പരീക്ഷിക്കാവുന്നതാണ്. വന്യമൃഗങ്ങൾ റോ ഡിലിറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും ചില സ്ഥലങ്ങളിൽ തുരങ്ക പാതകളും കാണാം. പ്രകൃതിസംരക്ഷണത്തിൻ്റെ ബാലപാഠങ്ങൾ നമ്മൾ ഇവിടുന്ന് നതർലൻ്റിൽ നിന്നു തന്നെ പഠിക്കണം.

Sunday, April 21, 2024

നെതർലൻ്റിൽ നിന്ന് " ആടുജീവിതം" ( യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 9] ഇവിടത്തെ തീയേറ്ററുകൾകൾക്ക് ഒരാർ ഭാ Sവുമില്ല. സാധാരണ ഒരു ഷോപ്പ് പൊലെ ഒരു ഷോപ്പിഗ് മോളിൽ ഒരിടം. സത്യത്തിൽ കണ്ടു പിടിയ്ക്കാൻ വിഷമിച്ചു. "ആടുജീവിത"ത്തിൻ്റെ അവസാന ഷോ ആണ്. നാട്ടിൽ നിന്നേ മോഹിച്ചതാണ്. ശരാശരി കോമഡി സിനിമളുടെയും മസാല പ്പടങ്ങളുടേയും ഇടയിൽ നിന്ന് മലയാള മനസിനെ പിടിച്ചു നിർത്തിയ ഒരു സിനിമ."ഭ്രമ യുഗം" അതിനു തുടക്കം കുറിച്ചിരുന്നു ബന്യാമിൻ്റെ ആടുജീവിതം പല തവണ വായിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പലതവണ പോയിട്ടുള്ളതുകൊണ്ടാവാം ആ സിനിമയുടെ പരിസ്സരം എന്നെ കൂടുതൽ ആകർഷിച്ചത്. മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ. സാങ്കേത്തികവിൽ ഒന്നാം ന്തരം. കാശു കൊടുത്ത് കരയാൻ താൽപ്പര്യമില്ലന്നു പറഞ്ഞവരും സിനിമ കണ്ടു.പ്രത്യു രാജ് എന്ന അതുല്ല്യ നടൻ്റെ അർപ്പണ മനോഭാവം, സംവിധായകൻ്റെ നിശ്ചയദാർഢ്യം, മനോഹരമായ പശ്ചാത്തല സംഗീതം എല്ലാം ഒന്നിനൊന്നു മെച്ചം.പിന്നെ ആ സിനിമയ്ക്കു വേണ്ടി എല്ലാവരും കൂടി എടുത്ത അദ്ധ്വാനം, ത്യാഗം എല്ലാം അവരെ ഈ സിനിമയുടെ പരിപൂർണതയ്ക്ക് അവരെസജ്ഞമാക്കി എന്നെ നിയ്ക്കു തോന്നി. ഇതൊരു മാറ്റമാകട്ടെ. എല്ലാവരും ഒന്നു മാറിച്ചി ന്തിക്കട്ടെ. ഇവിടെയും ഈ സിനിമയുടെ അവസാന ഷോക്ക് പോലും ഇത്ര അധികം ആളുകളെ ആകർഷിക്കാൻ കഴിഞ്ഞതിൽ മലയാളികൾക്ക് അഭിമാനിയ്ക്കാം. അഹങ്കരിക്കാം

Friday, April 19, 2024

സ്ക്കേ വെനിങ്കൻ ബീച്ച് അനുപമം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 8] അതി മനോഹരമായ ബീച്ച്. ഏതാണ്ട് പതിനൊന്ന് കിലോമീറ്റർ നീളത്തിൽ. അതെങ്ങിനെ പ്രൊഫഷണൽ ആയി പരിപാലിക്കാം. എങ്ങിനെ ഒരു വ്യാപാര സമുച്ചയം അവിടെ പരീക്ഷിക്കാം, ഒരു വിനോദോപാധി ആയി എങ്ങിനെ അതിനേ രൂപാന്തി രപ്പെടുത്താം. സ്വന്തം സാങ്കേതിക വിദ്യകൊണ്ട് എങ്ങിനെ കടലാക്രമണത്തെ ചെറുക്കാം.ഇതിനൊക്കെ ഒറ്റ ഉത്തരമേയുള്ളു. നെതർലൻ്റിലെ സ്ക്കേ വനിങ്കൻ ബീച്ച്.. മനോഹരമായ ബീച്ചിൻ്റെ കരയിൽ മുഴുവൻ ബീച്ച് റിസോർട്ടും,സ്റ്റാർ ഹോട്ടലുകളും, കളിസ്ഥലങ്ങളും മറ്റു വിനോദോപാധികളും. ആ ബീച്ചിൽ ഒരു ഭീമാകാരമായ മുഖകണ്ണാടി ഉറപ്പിച്ചിട്ടുണ്ട്. ആ ബീച്ചും അവരുടെ സംസ്കാരവും അവരുടെ മിത്തുകളും അവരുടെ കാഴ്ച്ചപ്പാടിൽ കാണണം എന്ന പ്രതീകാത്മകമായ ഒരു സന്ദേശം. ആ ബീച്ചിനു നടുവിൽ നിന്ന് സമുദ്രത്തിനെ കീറി മുറിച്ചു കൊണ്ട് ഏതാണ്ട് അരക്കിലോ മീറ്റർ നീളത്തിൽ രണ്ടു നിലയിൽ ഒരു വ്യാപാര സമുച്ചയം തന്നെ പണിതിരിക്കുന്നു. അതിൻ്റെ വശങ്ങളിൽ മുഴുവൻ ഗ്ലാസ് ആണ്. സമുദ്രത്തിനു നടുവിൽ കടലുമായി സംവദിച്ച് നമുക്ക് ആഹാരം കഴിക്കാം, ബിയറടിച്ച് 'സ്ക്കോച്ച് നുകർന്ന് ഉല്ലസിക്കാം: അതിൻ്റെ അങ്ങേത്തലക്കൽ ഒരു വലിയ ഒബസർവേഷൻ Sവർ ഉണ്ട്. വൃത്തത്തിൽ അനേകംപടികൾ കയറിമുകളിലെത്താം. അവിടെ എത്തിയാലുള്ള കാഴ്ച്ച അവർണ്ണനീയമാണ്.കപ്പലിൻ്റെ പായ്മരത്തിനു് മുകളിൽ ഇരുന്നു കടൽ കാണുന്ന ഒരു പ്രതീതി. അവിടുന്നിറങ്ങിയാൽ ലണ്ടൻ ഐ യെ വെല്ലുന്ന ഒരു വീൽ ഉണ്ട്. ഭൂമിയുടെ ഒരോ ഉയരത്തിലും ഇരുന്ന് വരുണ ദേവനെ നമുക്ക്നമസ്ക്കരിയ്ക്കാം സൂര്യൻ, സമുദ്രം, ഭക്ഷണം, വിനോദം ഇവ സമജ്ഞസമായി ഇവിടെ കൂട്ടി ഇണക്കിയിരിക്കുന്നു. രാത്രി തുടങ്ങിയാൽ വേറൊരു മുഖമാണ് ഈ ബീച്ചിന്. ഇതുവരെക്കണ്ടതൊന്നുമാല്ല പിന്നെ ഒരു മാദക സൗന്ദര്യമാണ്. നൃത്തം, സംഗീതം, കാബറേ, നാടകം വേണമെങ്കിൽ എല്ലാം മദ്യലഹരിയിൽ അത് പുലർച്ചയോളം നീളുന്ന ദിവസങ്ങൾ ഉണ്ട്.ഒരേ സ്ഥലത്ത് ഏഴു ഭൂഘണ്ഡത്തിലേയും ആഹാരം നമുക്ക് രുചിക്കാം. ഇവിടെ നല്ല ഒരു മ്യൂസിയവും അക്വെറിയവും നമുക്ക് കാണാം.മണൽപ്പുറത്ത് ലോഹ നിർമ്മിതമായ അനേകം രൂപങ്ങൾ കാണാം. എല്ലാം കടലുമായി ബന്ധപ്പെട്ടത്.ശക്തമായ തണുന്ന കാറ്റും നുനുത്ത മഴയും ആസ്വദിക്കാനുള്ള മാനസികാവസ്ഥ നിങ്ങൾ നേടിയാൽ ഇവിടം സ്വർഗ്ഗമാണ്. എല്ലാ വിഷമങ്ങളും കടലമ്മക്ക് സമർപ്പിച്ച് ആശ്വസിക്കാവുന്ന ഒരേ ഒരു സ്ഥലം

Wednesday, April 17, 2024

സെഹെവെനിഗ‌ൻ തുറമുഖം [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 6] വളരെ പുരാതനമായ ഒരു പോർട്ട്.സെഹെവെ നിഗൺപോർട്ട്.പണ്ട് മീൻപിടുത്ത ബോട്ടുകൾ വന്നിരുന്ന ചെറിയ ഒരു പോർട്ട്. അന്ന് ചരക്കുനീക്കത്തിലൂടെ ഹേഗിൻ്റെ സമ്പത് വ്യവസ്ഥയേ ഏറെ സഹായിച്ചിരുന്ന ഒരു സ്ഥാപനം.. ബോട്ടുകളുടെയും ചെറു കപ്പലുകളുടേയും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് ഇവിടെയാണ്. നല്ല ആഴമുള്ള സമുദ്രത്തിൻ്റെ സാമിപ്യം വലിയ കപ്പലുകൾ പൊലും ഇവിടെ പ്രവേശിക്കാൻ സാധിച്ചിരുന്നു. ഇന്ന് ചരക്കൂ കപ്പലുകളും ആഢംബര നൗകകളും ഇവിടെ എത്തുന്നു. ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും ടൂറിസ്റ്റുകൾ അങ്ങിനെ ഇവിടെ എത്തിത്തുടങ്ങി. ധാരാളം സ്റ്റാർ ഹോട്ടലുകളും ആഢംബര സൗധങ്ങളും മററു വ്യാപാര സ്ഥാപനങ്ങൾകൊണ്ടും സമ്പന്നമാണിവിടം. ലോകത്തുള്ള എല്ലാ ത്തുറമുഖങ്ങൾക്കും ഒരേ മുഖമാണ് എന്നു തോന്നിയിട്ടുണ്ട്. പക്ഷേ എങ്ങും കാണാത്ത ഒരു വൃത്തിയും വെടിപ്പും നമുക്കിവിടെ കാണാം. അത് ഹേഗിൻ്റെ മാത്രംപ്രത്യേക തയാണ്. കാഴ്ച്ചയിലും സത്തയിലും, മുക്കുവരുടെ വിശ്വാസത്തിലും മിത്തുകളിലും എല്ലാം ഒരു ഏകീകൃത ഭാവമാണ്. കാഴ്ച്ചകൾ കണ്ട് എത്ര നേരമിരുന്നാലുംമടുപ്പു തോന്നാത്ത ഒരു തുറമുഖം. മിക്കവാറും നടക്കാനിറങ്ങുന്നത് അങ്ങോട്ടാണ്. അവിടുന്ന് ബീച്ചിലെത്തി വീട്ടിലേയ്ക്ക് തിരിച്ചുപോരും'

Tuesday, April 16, 2024

നതർലൻ്റിലെ കാറ്റും മഴയും [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 5] കാറ്റിന് അറുപത്താറ് കിലോമീറ്റർ സ്പീഡ്. ഹേ ഗിലെ കാലാവസ്ഥാ പ്രവചനമാണ്. ഇവിടുത്തെ കാറ്റും മഴയും ഉടനേ മഴ മാറി വെയിൽ വരുന്നതും ഒരു പ്രതിഭാസമാണ്. മോൻ്റെ വീടിനടുത്ത് ഒരൊന്നാന്തരം ബീച്ചുണ്ട്. കാററ് ഏറ്റവും ആദ്യം വീശുന്നതവിടെയാണ്. ഇതൊന്നനുഭവിയ്ക്കണം. വിലക്ക് വകവയ്ക്കാതെ ഇറങ്ങി ബീച്ച് ലക്ഷ്യമാക്കി നടന്നു. . 'സോക്സും ഷൂസും കോട്ടും തലയും ചെവിയും കവർ ചെയ്യുന്ന തൊപ്പിയും പിന്നെ മൂക്കും വായും മൂടാനുള്ള പ്രത്യേകമാസ്ക്കും കണ്ണാടിയും പിന്നെ ഗ്ലൗസും. ഒരു ബഹിരാകാശ സഞ്ചാരിയുടെ കൂട്ട് മോനെന്നെ ഒരുക്കി. എനിക്കുള്ളിൽ ചിരി വന്നു. നാട്ടിൽ ഇതിലും വലിയ മഴയും കാറ്റും നമ്മൾ എത്ര കണ്ടിരിക്കുന്നു.! പുറത്തിറങ്ങി ബീച്ചിനടുത്തെത്തിയപ്പോൾ കാലാവസ്ഥാ പ്രവചനം കൃത്യം .: കാറ്റ് ആഞ്ഞുവീശിത്തുടങ്ങി.കൂടെ ഒരു പ്രത്യേക തരം മഴ .ഡ്രസിലിഗ്. ഭൂമിക്ക് പാരലലായിട്ടാണ് മഴ പെയ്യുന്നതെന്നു തോന്നി. അത്ര ശക്തമാണ് കാറ്റ്: മഴ വെള്ളത്തിനൊപ്പം വളെരെച്ചെറിയമഞ്ഞുകട്ടകളും ഉണ്ടന്നു തോന്നി. മണൽ വാരി എറിയുന്നതു പോലെ. ഇത്രയും സന്നാഹം ഉണ്ടായിട്ടും പിടിച്ചു നിൽക്കാൻ പറ്റണില്ല. ഒരടി മുന്നോട്ടും പുറകോട്ടും വയ്ക്കാൻ ധൈര്യമില്ല. അടുത്തുള്ള ഒരു മതിലിനോട് ചേർന്ന ഒരു തൂണിൽ പിടിച്ചു നിന്നു. ഇന്ദ്രൻ്റെയും വായു ഭഗവാൻ്റെയും കോപത്തിൽ നിന്ന് രക്ഷിക്കാൻ ഒരവതാരവുമെത്തിയില്ല. അതിനിടെ അടുത്ത കടക്കാരൻ്റെ പുറത്ത് പ്രദർശിപ്പിച്ചിരുന്ന സാധനങ്ങൾ പറന്നു പോകുന്നത് നിസഹായനായി നോക്കി നിൽക്കണ്ടി വന്നു. മോനെ ഒന്നു ഫോൺ വിളിക്കാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാനൊ ഡയൽ ചെയ്യാനോ പറ്റണില്ല. നമ്മൾ മഴ വരുമ്പോൾ മഴയേയും വെയിലു വരുമ്പോൾ വെയിലിനേയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എന്നാൽ നതർലൻ്റിൽ ആരും കാലാവസ്ഥയെ പഴിക്കില്ല. അതവർ ബഹുമാനത്തോടെ സ്വീകരിക്കും. പക്ഷേ പെട്ടന്ന് മഴ മാറി. കാറ്റ് നിലച്ചു.നല്ല വെയിൽ പരന്നു. റിമോട്ട് കൺട്രോളിൽ പോസ് ചെയ്തപ്പോലെ നഗരം ഇതിനകം നിശ്ചലമായിരുന്നു. വളരെ പെട്ടന്ന് എല്ലാം പഴയപോലെ ആയി. ഇവിടുത്തെ ആൾക്കാർക്ക് ഇത് പതിവാണ്. അവർക്ക് ഒരു പിരിമുറുക്കവും കണ്ടില്ല. ഇതൊക്കെ ഇവരുടെ ജീവിതത്തിൻ്റെ ഭാഗം .

Monday, April 15, 2024

പീസ് പാലസിലെ ലോക കോടതി [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 4] ഹേഗിലെ ലോക കോടതി സന്ദർശിക്കുക ഒരാഗ്രഹമായിരുന്നു.വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ തിന് അനുവാദം' രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് തീർപ്പുകൽപ്പിച്ചിരുന്നതു് ഈ പാലസിലാണ്. അതിനുള്ളിലാണ് അന്തർദേശീയ നീതിന്യായക്കോടതി. 15 ജഡ്ജിമാരുടെ പാനലാണ് അവിടെ തീരുമാനം എടുക്കുക. ഈ വർഷം 125-ാം വാർഷികം ആഘോഷിക്കാനായി ഈ കൊട്ടാരം ഒരുങ്ങിക്കഴിഞ്ഞു.. ദൂരെ നിന്നു തന്നെ വലിയ രണ്ടു മണി ഗോപുരങ്ങൾ അടങ്ങിയ ആ മനോഹരമായ കൊട്ടാരം നമുക്ക് ദൃശ്യമാകും.നിയോ - നവോഥാന ശൈലിയിൽ നിർമ്മിച്ച ഈ കെട്ടിട സമുച്ചയം ലോകസമാധാനത്തിനായി സമർപ്പിച്ചിട്ട് 125 വർഷമായി. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങൾ ഇവിടെ ഒത്തുതീർപ്പാക്കുന്നു. തർക്ക വിഷയങ്ങൾക്ക് ഇവിടെ പരിഹാരം കാണുന്നു. ലോകരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് ഇവിടന്നു നല്ല നിർദ്ദേശങ്ങൾ കിട്ടുന്നു. അതി ബ്രഹത്തായ ഒരു ലൈബ്രറിയും ഈ സമുച്ചയത്തിൻ്റെ ഭാഗമാണ്. അവിടുത്തെ ഗാർഡൻ ടൂർ ആണ് എന്നെ ഏറെ ആകർഷിച്ചത്. അതിനു മുൻവശം നല്ല ഒരാരാമം രൂപകൽപ്പന ചെയ്തിരിക്കുന്നു. ബാക്കിയുള്ള ബ്രഹത്തായ സ്ഥലം മുഴുവൻഒരു വനമായി അവർ രൂപപ്പെടുത്തിയിരിക്കുന്നു. ധാരാളം അപൂർവ വൃക്ഷങ്ങളും, പൊയ്കകളും ചെറിയ അരുവികളും അവിടെക്കാണാം. ഇതിനു പുറത്ത് വലത്ത് വശത്ത് ഒരു കിടാവിളക്ക് കാണാം. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നു കൊണ്ടു വന്ന അഗ്നി ഉപയോഗിച്ചാണ് ആ സമാധാന ജ്വാല ഉണ്ടാക്കിയിരിക്കുന്നത്. "വേൾഡ് പീസ് ഫ്ലെയിം " പക്ഷേ പ്രധാനരാജ്യങ്ങളുടേയും വീറ്റോ പവ്വർ ഇതിൻ്റെ സുഗമമായ നടത്തിപ്പിക്ക് പല പ്പഴും തടസമാകാറുണ്ട്.

Sunday, April 14, 2024

ടുലിപ് ഗാർഡൻ - ലോകത്തിൻ്റെ ഏഴഴകുള്ള പൂക്കൂട [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 3] ആസ്റ്റർഡാമിലേയ്ക്കുള്ള വിമാനയാത്രയിൽത്തന്നെ യൂറോപ്പിൻ്റെ ഈ പൂങ്കാവനം ശ്രദ്ധിച്ചിരുന്നു. വിഷു ഈ പൂക്കളുടെ നടുവിൽത്തന്നെയാകാം. അങ്ങിനെയാണ് ടുളിപ്പ് ഗാർഡനിൽ എത്തിയത്. നെതർലൻ്റിൻ്റെ സൗന്ദര്യത്തിൻ്റെ പ്രധാന കാരണo നാനാ വർണ്ണങ്ങളുള്ള ഇങ്ങിനെയുള്ള മനോഹര ആരാമങ്ങളാണ് അന്യൻ സിനിമയിലും, അമിതാബച്ചൻ്റെ സിൽസിലയിലും പണ്ട് നമ്മൾ ഇത് കണ്ടിട്ടുണ്ട്.'പക്ഷേ അതു നേരിൽ കാണുമ്പോൾ അതിലൊക്കെ എത്രയോ വലിയ കാഴ്ച്ചാനു ഭവമാണിതെന്നു് ബോദ്ധ്യപ്പെടുന്നത്. രാജ്യത്തിന് മനോഹാരിത മാത്രമല്ല ഒരു വലിയ വരുമാനമാർഗ്ഗവും ആണിത്.ആകെ വരുമാനത്തിൻ്റെ എമ്പത്തി ഒന്നു ശതമാനത്തോളമാണ് ഈ പൂക്കളിൽ നിന്നുള്ള വരുമാനം. ഒരു ദിവസം ഏതാണ്ട് നാൽപ്പത്തി അഞ്ച് മില്യൻ പൂക്കളാണ് ഇവിടുന്ന് കയറ്റി അയക്കുന്നതു്: ഇതിൻ്റെേ ലേലം രസകരമാണ് ആയിരക്കണക്കിന് ട്രക്കുകൾ ഈ പൂക്കളുമായി കടന്നു പോകുമ്പോൾ ത്തന്നെ അതിൻ്റെ ലേലം നടക്കുന്നു. ഈ ഏക ബീജച്ചെടി നൂറ്റി അമ്പത് തരം ഉണ്ട്: ഏക്കർ കണക്കിന് സ്ഥലത്ത് പല നിറത്തിലുള്ള ടുലിപ്പ് ക്രമമായി കൃഷി ചെയ്തിരിക്കുന്നത് തന്നെ ഒരു കാഴ്ച്ചാനുഭവമാണ്. അതിൻ്റെ മനോഹാരിത പറഞ്ഞു മനസിലാക്കാൻ എൻ്റെ അക്ഷര സമ്പത്ത് തികയാതെ വരും. എൻ്റെ ക്യാമറ അപര്യാപ്തമാകും.ഇവിടെ ഇപ്പോൾ ടുലിപ്പ് സീസണാണ്. വർണ്ണങ്ങളുടെ ഉത്സവം.ഗവന്മേൻ്റിനൊപ്പം സ്വകാര്യ വ്യക്തികളും സ്താപനങ്ങളും ഈ കൃഷിയാലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെ ടുലിപ്പ് പിക്കിഗ് ഗാർഡനിൽക്കയറി നമുക്ക് ആവശ്യമുള്ളത് പറിയ്ക്കാം. അതിന് അവർ വിലയിട്ട് കൂടയിൽ ആക്കി നമുക്ക് തരുന്നു. നമുക്കിത്തവണ വിഷു ഇല്ല. പക്ഷേ ഈ വർണ്ണ പ്രപഞ്ചത്തിൽ പുഷ്പ്പാർച്ചനയുമായി ഞങ്ങൾവിഷു ഗംഭീരമാക്കി

Friday, April 12, 2024

നാൽപ്പത് ഡിഗ്രിയിൽ നിന്ന് നാലു ഡിഗ്രിയിലേയ്ക്ക്: [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 1 ] നാട്ടിൽ നിന്ന് നെതർലൻ്റിലെ ഹേഗിലേയ്ക്ക് പോരാൻ തീരുമാനിച്ചപ്പോൾ നാട്ടിൽ ചൂട് നാൽപ്പത് ഡിഗ്രി. ഇവിടെ നാലു ഡിഗ്രി. എത്തിഹാദിൽ അബുദാബി ഇറങ്ങി ഹെഗിലെക്കു്. പഞ്ഞിക്കെട്ടിനിടയിലൂടെ ഊളിയിട്ട് ഒരു ഭീമാകാരനായ പക്ഷി യേപ്പോലെയുള്ള വിമാനയാത്രയിൽ വിൻ്റൊ സീറ്റ് തന്നെ കിട്ടി. നെതർലൻ്റിനു മുകളിൽ എത്തിയപ്പോൾ ആകാശം തെളിഞ്ഞു. കാലാവസ്ഥ കനിഞ്ഞു. നല്ല സ്പടിക കണ്ണാടിയിലെന്ന പോലെ നെതർലൻ്റിൻ്റെഹരിത മനോഹര ഭൂപ്രദേശം ദൃശ്യമായിത്തുടങ്ങി. ധാരാളം കാറ്റാടി യന്ത്രങ്ങൾ. ധാരാളം പച്ചപ്പ്.തുലിപ്പ് പുഷ്പ്പങ്ങളുടെ മനോഹാരിത .എല്ലാം മനം മയക്കുന്നതായിരുന്നു. കരഭൂമിയുടെ നാലിൽ ഒന്നു ഭാഗവും സമുദ്രനിരപ്പിൽ നിന്നും താഴെയാണ്.കടലാക്രമണം നിയന്ത്രിക്കാൻ ഡൈക്കുകൾ എന്ന അവർ രൂപകൽപ്പന ചെയ്ത പദ്ധതി ഇന്ന് ലോകത്തിന് മാതൃകയാണ്. വരുണ ദേവനെ മാത്രമല്ല വായൂ ഭഗവാനേയും തങ്ങളുടെ വരുതിയിലാക്കി. ധാരാളം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് അവർ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. വല്ലപ്പഴും പ്രത്യക്ഷപ്പെടുന്ന സൂര്യഭഗവാനേയും അവർ വെറുതേ വിട്ടില്ല. സോളാർ എനർജിയും ഈ പരിമതിയിൽ നിന്നു കൊണ്ട് തന്നെ രാജ്യത്തിന് പ്രയോജനപ്പെടുത്തി. ഇവിടെ വിമാനമിറങ്ങിയപ്പോൾ വരുണിൻ്റെ കൂട്ടുകാർ കാത്തു നിൽപ്പുണ്ടായിരുന്നു.ഉണ്ണിക്കും സുമിത്തും. ഞാൻ അവരേക്കണ്ടിട്ടില്ല. പക്ഷേ ഹൃദയത്തിൻ്റെ ഭാഷയിൽ സവദിക്കുന്ന അവരുടെ ശബ്ദം എനിക്ക് പരിചിതമായിരുന്നു. അവൻ്റെ ഏറ്റവും വലിയ സംമ്പാദ്യം ഈ സുഹൃത്തുക്കൾ ആയിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരുടെ വീട്ടിൽ കൊണ്ടു പൊയി വിഭവ സമൃദ്ധമായ സദ്യയും തന്നാണ് വീട്ടൽ എത്തിച്ചത്. വീടെല്ലാം അടിച്ച് വൃത്തിയാക്കി ഇട്ടുന്നു. അവനു വേണ്ടി നിസാര കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്ന അവരുടെ ആത്മ്മാർ സതയിൽ ആദരവ് തോന്നി. ഇനി മൂന്നു മാസം നതർലൻ്റിൽ. ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഉഷ്മാവ് നിയന്ത്രിക്കുന്ന ഒരു ദേവഭൂമിയായി ഇവിടം അനുഭവപ്പെട്ടു.

Thursday, April 11, 2024

അക്ഷര ചികിത്സ " ജീവിതത്തിൽ ദുരന്തങ്ങൾ വരുമ്പോൾ അതിൻ്റെ പിരിമുറുക്കത്തിൽ നിന്ന് രക്ഷപെടാൻ നമ്പൂതിരി സറ്റയർ എഴുതൂ." എൻ്റെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ എൻ്റെ പ്രിയപ്പെട്ട ഒരദ്ധ്യാപകൻ ഉപദേശിച്ചതാണ്. ആദ്യം വിഷമം തോന്നി. നടക്കാത്ത കാര്യം. പക്ഷേ വളരെ കഷ്ട്ടപ്പെട്ട് ഞാനതു ശീലിച്ചു: എന്നെ വായിയ്ക്കാനും എഴുതാനും പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട ശിവരാമപിള്ള സാറിൻ്റെ ഉപദേശമായിരുന്നു അത്. ഇന്ന് ഞാൻ ഒരിയ്ക്കൽ കൂടി സാറിനോട് നന്ദി പറയുന്നു. ജീവിതത്തിലെ വലിയ ദുരന്തങ്ങൾ എല്ലാ ഞാനങ്ങിനെ എഴുത്തിലൂടെ തരണം ചെയ്തിരുന്നു.. പക്ഷേ ഇന്ന് ഞാൻ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ദുരന്തമുഖത്താണ്. എൻ്റെ പ്രിയപ്പെട്ട ഗുരുഭൂതനെ മനസിൽ ധ്യാനിച്ച് ആ ഗുരു വചനം പ്രാവർത്തികമാക്കാൻ ശ്രമിക്കട്ടെ. അക്ഷരങ്ങൾ അങ്കലാപ്പോടെ കോർത്തിണക്കമ്പോൾ ദുഃഖത്തിൻ്റെ ഒരു നിഴൽ പോലും വരാതെ പൂർത്തിയാക്കുന്നത് ശ്രമകരമാണ്. ശ്രമിച്ചു നോക്കട്ടെ.....

Thursday, March 21, 2024

മധുരരാക്ഷസൻ [കീശക്കഥകൾ.309 ]. നീ പാരമ്പര്യമായിട്ടു തന്നെ എൻ്റെ കുടുംബത്തെ നശിപ്പിക്കാനിറങ്ങിയിരിക്കുകയാണ് അല്ലേ? ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടി നീ ഇഞ്ചിഞ്ചായി എൻ്റെ അച്ഛനെ കൊന്നു. പക്ഷേ അന്ന് ഞങ്ങൾ നിസ്സഹായരായിരുന്നു. നിരായുധരായിരുന്നു. പക്ഷേ ഇന്ന് നിന്നെ നേരിടാൻ രാസായുധങ്ങൾ സജ്ജം: നീ പഞ്ചസാരയുടെ അളവു കൂട്ടുമ്പോൾ ഇൻസുലിൻ്റെ നിയന്ത്രിത ബോംബിഗിലൂടെ നിന്നെ പ്രതിരോധിക്കാൻ ജനങ്ങൾ പഠിച്ചു. പക്ഷേ നിൻ്റെ പ്രലോഭനം മധുരത്തോടുള്ള ആസക്ത്തി കൂട്ടി അമിതഭക്ഷണത്തിന് ഭ്രമിപ്പിച്ച് നീ ജനങ്ങളെ വലയ്ക്കാൻ തുടങ്ങി. നിന്നെ നശിപ്പിക്കാൻ ആയുധങ്ങൾ കയ്യിലുണ്ടന്നുള്ള ധാരണയിൽ അറിഞ്ഞു കൊണ്ട് തന്നെ നിൻ്റെ കെണിയിൽപ്പലരും വീണു. ദുഷ്ട്ടശക്തികൾ അഴിഞ്ഞാടുമ്പോൾ അതിന് സഹായഹസ്തവുമായി, സഹായിക്കാനെന്ന പേരിൽ കഴുകന്മാർ നമ്മുടെ ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി. നിന്നെ ഉന്മൂലനം ചെയ്താൽ അവരുടെ കൊയ്ത്ത് അവസാനിയ്ക്കും. അവർ നിന്നെപ്പറ്റിയുള്ള ഭീതി വളർത്തി അവരുടെ ബിസിനസ് സാമ്രാജ്യം അവർ വിപുലപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാതെ ആയുധക്കച്ചവടം നടത്തുന്നവരേപ്പോലെ അവർ നിന്നെയും പ്രോത്സാഹിപ്പിച്ചു. പക്ഷേ ഇന്ന് നിൻ്റെ ആക്രമണ തോതറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.പിന്നെ പരിഹാരത്തിന് ആരേയും ചതിക്കാത്ത പ്രകൃതിയും നിന്നെ പൂർണ്ണമായും പ്രതിരോധാക്കാൻ രാസായുധം മാത്രം പോര എന്നു ഞാൻ തിരിച്ചറിഞ്ഞു. പ്രലോഭനത്തിൽ വീഴാതെ ഞാൻ മധുരം നിയന്ത്രിച്ചു.അമിതാഹാരത്തിന് പകരം പല വട്ടം നിന്നെപ്രതിരോധിക്കാനുള്ള പ്രകൃതിദത്തമായ ഭക്ഷണക്രമം ഞാൻ സ്വായത്തമാക്കി. ധാരാളം നാരുകളുള്ള കരിവെപ്പില, ഉലുവ, ഞാവൽപ്പഴത്തിൻ്റെ കുരു ഉണക്കിപ്പൊടിച്ചത്: കറുവാപ്പട്ട, നെല്ലിക്ക, പാവയ്ക്ക ഇവയെല്ലാം നിന്നെ ചെറുക്കാനുള്ള ആയുധമാക്കി ഞാൻ യുദ്ധം തുടർന്നു. ഇഞ്ചിയിലുള്ള ആൻ്റി ഡയബറ്റിക്ക് പോപ്പർട്ടി ഞാൻ തിരിച്ചറിഞ്ഞു. കാർ ബോഹൈഡ്രേറ്റ് അടങ്ങിയ അരിയും ഗോതമ്പും മൈദയും ഞാൻ നിയന്ത്രിച്ചു.പ്രാട്ടീൻ സമ്പന്നമായ ആഹാരക്രമം ഞാൻ ശീലിച്ചു. പഞ്ചസാരയും, കൽക്കണ്ടവും ശർക്കരയും ഞാനും പേക്ഷിച്ചു. ഇൻഡ്യയിൽ പത്തിൽ ഒന്നു പേരെ വച്ച് നീകീഴടക്കി '. .നമ്മുടെ പ്രകൃതിയിൽ, നിന്നെ തോൽപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ട് എന്നു ഞാൻ തിരിച്ചറിഞ്ഞു.ഇനി നീ കീഴടങ്ങുകയേ രക്ഷയുള്ളു. നാവിൻ്റെ രൂചിയും അമിത വിശപ്പിൻ്റെ മോഹവും മററു പ്രകൃതി വിഭവങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ ഞാൻ പഠിച്ചു. 'ഇനി രാക്ഷസനി ഗ്രഹത്തിനുള്ള അവതാരത്തിനായി കാത്തിരിക്കാതെ നിന്നെ തോൽപ്പിയ്ക്കാൻ ഞങ്ങൾ പഠിച്ചു.'

Tuesday, March 19, 2024

ദാഹജലം [കാനന ക്ഷേത്രം - 47] ഭയങ്കര ചൂട്. ജലക്ഷാമം.കുടിവെള്ളത്തിനായി ജീവജാലങ്ങൾക്കു് കാനനക്ഷേത്രത്തിൽ പലിടത്തായി ജലം സo ഭരിച്ചിട്ടുണ്ട്.പക്ഷി ക ൾ കൂട്ടമായി വന്ന് തുടിച്ച് കുളിച്ച് വെള്ളം കുടിച്ചു പോകുന്നു.ഇത് കാണുമ്പോൾ നമുക്കാ ണാ ശ്വാസം വഴിവക്കിനുള്ള കാനന ക്ഷേത്രത്തിൻ്റെ പടിപ്പുരയിൽ ഒരു വലിയ മൺപാത്രത്തിൽ നല്ല ശുദ്ധമായ കുടിവെള്ളം നിറച്ചു വയ്ക്കും. അടച്ചു വയ്ക്കാൻ അടപ്പുണ്ട് ' അതിൽത്തന്നെ ടാപ്പുണ്ട്.ഒരു മൺ കപ്പും അടുത്തു വച്ചിട്ടുണ്ട്. ദാഹിച്ചുവലഞ്ഞു വരുന്ന വഴിയാത്രക്കാർക്ക് ഒരു ചെറിയ ആശ്വാസമാകുമെങ്കിൽ ആകട്ടെ. എന്നും വെള്ളം നിറച്ചുവയ്ക്കും .

Friday, March 15, 2024

വഴിയോരം ഒരാരാമം" - മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്തിൻ്റെ സൗന്ദര്യവൽക്കരണത്തിന് നമ്മുടെ പഞ്ചായത്തിൻ്റെ വഴിയോരം മുഴുവൻ പൊതു ജനപങ്കാളിത്തത്തോടെ സൗന്ദര്യവൽക്കരണത്തിനുള്ള ഒരു പ്രോജക്റ്റ് പഞ്ചായത്ത് സമക്ഷം സമർപ്പിക്കുന്നു. നിർദ്ദേശങ്ങൾ1. കാട്കയറി വെയ്സ്റ്റ് തള്ളിമലിനമായിക്കിടക്കുന്ന വഴിയോരങ്ങൾ മുഴുവൻ പൂച്ചടികൾ കൊണ്ടും ഔഷധ സസ്യങ്ങൾ കൊണ്ടും സമ്പുഷ്ടമാക്കി പഞ്ചായത്തിൻ്റെ സൗന്ദര്യവൽക്കരണം പൂർത്തിയാക്കുക.2. ആയൂർവേദത്തിന് നമ്മുടെ പഞ്ചായത്തിനെ പ്രത്യേകം അടയാളപ്പെടുത്തിയ ഈ സമയത്ത് അതിൻ്റെ പ്രസക്തി വലുതാണ്3. ഒരോ ഏരിയയിലും സ്പോൺസർമാരെ സംഘടിപ്പിക്കുക.4. അതു പരിപാലിക്കുന്നതിന് കഴിവതും വഴിവക്കിൽ താമസിക്കുന്നവരെ ചുമതലപ്പെടുത്തുക. ബോധവൽക്കരിക്കുക. ബാക്കി വരുന്നതിൻ്റെ ചുമതല പഞ്ചായത്ത് ഏറ്റെടുക്കണം.5. ഒരോ വാർഡിലെയും മെമ്പർമാർ അതിൽ മുൻ കൈ എടുക്കുക. തൊഴിലുറപ്പു പദ്ധതിയിൽ ഇത് ഉൾപ്പെടുത്തുക.അതു പോലെ ഹരിത കർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തുക6. വനം വകുപ്പിൻ്റെയും, ജൈവ വൈവിദ്ധ്യ ബോർഡിൻ്റെയും ഹരിത കേരള മിഷൻ്റെയും സഹകരണം തേടുക7. ഓർമ്മ മരം വഴിവക്കിൽ താമസിക്കുന്നവർ അവർക്ക് മൺമറഞ്ഞു പോയ പ്രിയപ്പെട്ടവർക്കു വേണ്ടി ഒരു മരം വച്ചുപിടിപ്പിച്ച് പരിപാലിക്കാവുന്നതാണ്. ഈ സ്വപ്ന പദ്ധതി നടപ്പിൽ വരുമ്പോൾ അതിനൊപ്പം നിൽക്കാൻ "കാനന ക്ഷേത്രം; എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനവും കൂടെ ഉണ്ടാവും എന്ന് അനിയൻ തലയാററുംപിള്ളി കാനനക്ഷേത്രം, [ഒരു ജൈവ വൈവിദ്ധ്യ ഉദ്യാനം ] കുറിച്ചിത്താനം 944738644

യന്ത്രമനുഷ്യൻ [കീശക്കഥ-3 08] ചെവി കേൾക്കില്ല.പ്രായം കൂടി.കേൾവിക്കുറവ് ഒരനുഗ്രഹമായാണ് തോന്നിയത്. ആവശ്യമില്ലാത്തതൊന്നും കേൾക്കണ്ടല്ലോ? പക്ഷേ മക്കൾ സമ്മതിക്കില്ല. അച്ഛൻ എന്നും എവർഗ്രീൻ ആയി ഇരിക്കണം. ഒരു ഹിയറിംഗ് എയ്ഡ് ഫിറ്റ് ചെയ്യണം.. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിൻ്റെ നിർദ്ദേശം. മൂന്നു ലക്ഷം വരെ വിലയുള്ളത് ഉണ്ട്.പല ശ്രവണ സഹായിയും മുമ്പിൽ നിരത്തി.അച്ഛന് നല്ലതു തന്നെ വേണം. രൂപാ പ്രശ്നമല്ല.തലമുടി മുഴുവൻ പൊഴിഞ്ഞപ്പഴും മക്കൾക്ക് സങ്കടം. ഹെയർ പ്ലാൻ്റ് ചെയ്യാം. അച്ഛൻ ഈ പ്രായത്തിലും സുന്ദരനായിരിക്കണം. സമ്മതിച്ചില്ല. അവസാനം ഒരു കോമ്പ്രമൈസ്.വിഗ് ആയാലും മതി. കണ്ണിന് കാഴ്ച്ചക്കുറവ്.ഓപ്പറേഷൻ തന്നെ വേണം. ക്രിത്രി മകൃഷ്ണമണി തന്നെ പിടിപ്പിച്ച് കാഴ്ച്ച തിരിച്ചുപിടിച്ചു. . ഒരു ചെറിയ നെഞ്ചുവേദന. ഹാർട്ട് അറ്റായ്ക്കാണ് മൂന്നു ബ്ലോക്ക് .ധമനിക്കുള്ളിൽ കൃത്രിമ സ്റ്റമ്പ് ഇട്ട് മൂന്നു ബ്ലോക്കും മാറ്റി. എന്നിട്ടും ശുദ്ധവായു ശ്വസിക്കാൻ വിഷമo. ഹൃദയത്തിൻ്റെ മിടിപ്പിനെ ബാധിക്കും. തുടർന്നാൽ അപകടമാണ് ഒരു പെയ്സ് മെയ്ക്കർ വയ്ക്കാം. നല്ല വില കൂടിയ ഒന്ന് നെഞ്ചിനകത്ത് പ്രതിഷ്ഠിച്ചു. തീർന്നില്ല അദ്ധ്യാഹിതം.ഒന്നു വീണു കാലിൻ്റെ മുട്ട് ഉൾപ്പടെ പൊട്ടിച്ചിതറി. സാരമില്ല. പരിഹാരമുണ്ട്. മുട്ടിൻ്റെ ചിരട്ട വേറേ വച്ച് പിടിപ്പിച്ച് സ്റ്റീൽ കമ്പിയിട്ട് പോയ എല്ലിൻ കഷ്ണങ്ങൾ നട്ടും ബോൾട്ടും ഇട്ട് മുറുക്കി. ഇത്രയൊക്കെ ആയിപ്പോൾ എൻ്റെ ഹൃദയം പണിമുടക്കാൻ തുടങ്ങി.ഹൃദയവാൽവിന് തകരാർ: ബൈപ്പാസ് വേണം. വാൽവ് മാറ്റി വയ്ക്കണം. പന്നിയുടെ വാൽവാണ് സജസ്റ്റ് ചെയ്തത്.സമ്മതിച്ചില്ല. ചത്താലും വേണ്ടില്ല അതു വേണ്ട. അവസാനം മക്കൾ വഴങ്ങി. കൃത്രിമ വാൽവ് പിടിപ്പിക്കാം ഇപ്പോൾ രക്തസമ്മർദ്ദം കൂടുന്നതിന് മരുന്നുണ്ട്. ഈ ഒരോ ഫിറ്റി ഗും പരിപാലിയ്ക്കാൻ വേണ്ട മരുന്നിനു പുറമേ .പഞ്ചസാര കൂടിയത് പെട്ടന്നാണ്.പ്രമേഹം.ഇൻസുലിൻ കുത്തിവയ്പ്പ് വേണം. മുട്ടിനു മുകളിൽ കൈത്തണ്ടയിൽ ഒരു മിഷ്യൻപിടിപ്പിച്ചു തന്നു. ആവശ്യത്തിന് ഇൻസുലിൻ ഈ എ ന്ത്രം കണ്ടെത്തി പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചോളും. ആഹാരം ഇറക്കാൻ വിഷമം അനുഭവപ്പെട്ടത് തിരിച്ചടി ആയി. അന്നനാളം ചുരുങ്ങുന്നു. സാരമില്ല. ട്യൂബിടാം. ട്യൂബിൽ ക്കൂടെ ആഹാരവും വെള്ളവും മരുന്നും കൊടുക്കാം. അങ്ങിനെ എരിവറിയാതെ മധുര മറിയാതെ എനിക്കുള്ള ആഹാരം കൃത്യമായി ഉള്ളിലെത്തി. യൂറിനറി ഇൻഫക്ഷൻ. യൂറിൻ ബ്ലോക്കായി. യൂറിൻ രക്തത്തിൽ കലർന്നു.ബ്ലഡ് യൂറിയ ക്രിയേററ് ചെയ്തു. ആകെ ഭ്രാന്തു പിടച്ച പോലെ സാരമില്ല ട്യൂബിടാം.ഇന്നു ഞാനൊരു പ്രത്യേക മനുഷ്യനാണ്.ഒരു യന്ത്രമനുഷ്യൻ.ഒന്നു മരിച്ചാൽ മതിയായിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ രൂപം നൽകിയ മനുഷ്യ ശരീരം ആണങ്കിലേ ഞങ്ങൾക്കു വേണ്ടൂ. ഞങ്ങൾ തന്നതെല്ലാം മാററി യന്ത്രങ്ങൾ പിടിപ്പിച്ച നിങ്ങളെ ഞങ്ങൾക്ക് വേണ്ട. സ്വർഗ്ഗത്തിലും നരകത്തിലും നിങ്ങളെ കയറ്റില്ല

പാച്ചുവിൻ്റെ നൊയമ്പ് [അച്ചു ഡയറി-516] പാച്ചുവിന് റംസാൻ നൊയമ്പ് .കൂട്ടുകാരനുമായി ബറ്റുവച്ച് വന്നിരിക്കുകയാണ്.നിനക്ക് ഒരു ദിവസം മുഴുവൻ ആഹാരം കഴിക്കാതെ ഇരിയ്ക്കാൻ പറ്റുമോ? ഞങ്ങൾ റംസാൻ കാലത്ത് അങ്ങിനെയാണ്. ഞങ്ങൾക്കുo ശിവരാത്രിയും ഏകാദശിക്കുo ഒക്കെ നൊയമ്പുണ്ട്. അവനും വിട്ടുകൊടുത്തില്ല. അങ്ങിനെയാണ് ശനിയാഴ്ച്ച ഒന്നും കഴിക്കാതെ ഫാസ്റ്റിഗ് ആയിരിക്കും എന്നവൻ പ്രഖ്യാപിച്ചത്.അമ്മ കളിയാക്കിയിട്ടും അവൻ പിന്മാറിയില്ല. ഏട്ടന് പറ്റാത്ത കാര്യത്തെപ്പററി ഏട്ടൻ അഭിപ്രായം പറയണ്ട. അവനെന്നേം വിടുന്ന ലക്ഷണമില്ല: അമ്മേ പാച്ചുവിൻ്റെ പിറന്നാൾ ഇത്തവണ കേമമാക്കണം. സദ്യക്ക് പുറമേ പിസ്സയും ഐസ്ക്രീമും വേണം. കൂട്ടുകാരെ ഒക്കെ വിളിയ്ക്കണം. കേക്ക് ഇന്നു തന്നെ ഓർഡർ ചെയ്യണം.പാച്ചുവിനും ഉത്സാഹമായി." എന്നാണ് നിൻ്റെ പിറന്നാൾ എന്നറിയാമോ പാച്ചുവിന്.ശനിയാഴ്ച്ച. അന്നു പാച്ചുവിന് ഫാസ്റ്റിഗ്അല്ലേ? സാരമില്ല നീ കേക്ക് കട്ടു ചെയ്ത് തന്നാൽ മതി" പാച്ചു ഒന്നു ഞട്ടി. ശനിയാഴ്ച്ച ഒന്നും കഴിക്കില്ല എന്നു ഞങ്ങളുടെ ഒക്കെ മുമ്പിൽ വച്ച് അവൻ പ്രതിജ്ഞ എടുത്തതല്ലേ. അവൻ പതുക്കെ ഞങ്ങളുടെ അടുത്തെത്തി. അമ്മേ ഞാൻ എൻ്റെ തീരുമാനം ഒന്നു റീതിങ്ക് ചെയ്യാൻ പോണൂ. എൻ്റെ പിറന്നാളിന് കൂട്ടുകാരെ ഒക്കെ വിളിച്ചിട്ട് മോശമല്ലേ ഞാനൊന്നും കഴിക്കാതിരുന്നാൽ." അതുസാരമില്ല ഞങ്ങൾ എല്ലാവരോടും നേരത്തേ പറഞ്ഞോളാം" ഞാനെടുത്ത ഡിസിഷൻ എനിക്കു മാറ്റാൻ മേലേ? നിങ്ങൾ പറഞ്ഞിട്ടല്ലല്ലോ ഞാൻ തീരുമാനിച്ചത്. ഞാനെൻ്റെ തീരുമാനം മാറ്റുന്നു. വളരെ കൂളായി ട്ടാണ് അവൻ അത് പറഞ്ഞത്. ദുഷ്ട്ടൻ. അവനൊരു ചമ്മലുമില്ല.

Saturday, February 24, 2024

പരിപ്പുവട [കീ ശക്കഥ-307] മദ്ധ്യകേരളത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രം. അതിൻ്റെ നടയിൽ അൽപ്പം മാറി ഒരു വെജിറ്റേറിയൻ ഹോട്ടൽ. അത്യന്താധുനിക സൗകര്യങ്ങൾ. നല്ല വിശപ്പുണ്ട്. ഊണിൻ്റെ സമയമാണ്.പെട്ടന്നാണ് എൻ്റെ ചിന്ത വർഷങ്ങൾ പുറകോട്ടു പോയത്.അന്നവിടെ ഒരു പഴയ ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു. ആ ചെളി പിടിച്ച ബഞ്ചും ഡസ്ക്കും.ചില്ലലമാരിയിൽ പരിപ്പുവട, ഉഴുന്നുവട, പഴംബോളി.അതിൻ്റെ ഹരം പിടിപ്പിക്കുന്ന ഗന്ധം.അമ്പതു വർഷം മുമ്പാണ്. റയിൽവേയുടെ ഒരു ടെസ്റ്റ് എഴുതാൻ സുഹൃത്തുമൊത്തു പോന്നതാണ്. അന്ന് Sസ്ററു ക ഴിഞ്ഞിറങ്ങുമ്പോൾ നമ്മുടെ രണ്ടു പേരുടെയും കയ്യിൽ ആകെ നാലു രൂപ. വണ്ടിക്കൂലി മാറ്റി വച്ച് ബാക്കിയ്ക്ക് എന്തെങ്കിലും കഴിക്കാം. മൂന്നു പരിപ്പുവടക്കുള്ള ക്യാഷ് ഉണ്ട്.പരിപ്പുവട ഓർഡർ ചെയ്തു. സ്വാമി ഒരു വാഴയിലയിൽ മൂന്നു പരിപ്പുവട കൊണ്ടുവച്ചു."ചായ ? കാപ്പി ?""ഒന്നും വേണ്ട കുടിക്കാൻ പച്ച വെള്ളം കിട്ടിയാൽ മതി. ചായക്കറ പിടിച്ച ആ ചില്ലു ഗ്ലാസിൽ സ്വാമി വെള്ളം കൊണ്ടു വച്ചു.മൂന്നാമത്തെപ്പരിപ്പുവട പങ്കിട്ട് കഴിച്ച് പച്ച വെള്ളവും കുടിച്ച് അവിടുന്നിറങ്ങി. അതൊരു കാലം. പിന്നെ ക്രമേണ ഞങ്ങൾ പിരിഞ്ഞു. രണ്ടു പേരും രണ്ടു വഴിക്ക്.അമ്പതു വർഷമായി. പിന്നെക്കണ്ടിട്ടില്ല. ഇന്നു ഞാനിരിക്കുന്ന കസേര ഇരുന്ന സ്ഥലത്തായിരുന്നു ആ പഴയ തടി ബഞ്ചും ഡസ്ക്കും."എന്താണ് കഴിക്കാൻ?""ഒരു പരിപ്പുവട " പെട്ടന്നങ്ങിനെയാണ് പറഞ്ഞത്. അയാൾ അത്ഭുതത്തോടെ നോക്കി. ഈ ഊണിൻ്റെ സമയത്ത് .എല്ലാവരും എന്നെ ശ്രദ്ധിച്ചു ക്യാഷി ലിരിക്കുന്ന ആളും എന്നെ സൂക്ഷിച്ചു നോക്കുന്നു. അദ്ദേഹം സാവധാനം അടുത്തുവന്നു."പരിപ്പുവടക്ക് ചായയും കാപ്പിയും ഒന്നും വേണ്ടല്ലോ? പച്ചവെള്ളം മതിയായിരിക്കും." ഞാൻ ഞട്ടിത്തിരിഞ്ഞു നോക്കി. അവൻ ചിരിക്കുന്നു. ആര് .. എൻ്റെ പഴയ കൂട്ടുകാരൻ. അന്നുപരിപ്പുവട ഭാഗം വച്ച എൻ്റെ പ്രിയ സുഹൃത്ത്. സത്യത്തിൽ ഞട്ടിപ്പോയി. ഞാനവനെ സൂക്ഷിച്ചു നോക്കി. എന്തൊരു മാറ്റം." നീ .ഇവിടെ?"അവനടുത്തു വന്നിരുന്നു.പിന്നെ പഴയ കഥകൾ" ഒത്തിരി കഷ്ടപ്പെട്ടു. പല ബിസിനസും നടത്തിപ്പൊളിഞ്ഞ് ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാണ്. അവസാനം ഈ ഹോട്ടൽ ബിസിനസിൽ എത്തി "എനിയ്ക്കൽ ഭൂതം തോന്നി: ഈ ഹോട്ടൽ ബ്രാഞ്ച് എനിയ്ക്കറിയാം കേരളത്തിലും പുറത്തും ഒരുപാട് ബ്രാഞ്ചുകൾ. വെജിറ്റേറിയൻ ഭക്ഷണത്തിന് ഒരു നൂതന ബ്രാൻ്റ്. ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻ്റ്. ഞാനൽ ദുതത്തോടെ അവൻ്റെ കഥ കേട്ടിരുന്നു."തൻ്റെ കാര്യം പറഞ്ഞില്ലല്ലോ?"ജോലിയുമായി ലോകസഞ്ചാരം' പെൻഷ്യനായി. ഇപ്പം അൽപ്പസ്വൽപ്പം സാഹിത്യം .കുറച്ച് പൊതുപ്രവർത്തനം'" ആ പഴയ സൗഹൃദയങ്ങളുടെ കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല.അവൻ എൻ്റെ പ്ലെയിറ്റിൽ നിന്ന് ആ പരിപ്പുവട പകുതി പൊട്ടിച്ചു കഴിച്ചു.ആ പഴയ പങ്കുവയ്ക്കലിൻ്റെ രുചി.ആ പഴയയിടത്തിൽത്തന്നെ.അവൻ പൊട്ടിച്ചിരിച്ചു.

Monday, February 19, 2024

ബ്രഹ്മ യുഗം ഒരു ഭ്രമ യുഗം ഭയത്തിൻ്റെ സൗന്ദര്യം ഇത്ര സൗമ്യമായി ഒപ്പി എടുത്ത ഒരു പടം വേറേയില്ല. കഥ പറയാൻ കറുപ്പും വെളുപ്പും മാത്രം. ഇതൊക്കെ ഒരുക്കാൻ രാഹുൽ സദാശിവൻ്റെ "ഭൂതകാലം" ഒട്ടും മോശമല്ല മമ്മൂട്ടി എന്ന മഹാനടൻ്റെ പകർന്നാട്ടം അൽഭുതകരം. ആ ഗംഭീര ശബ്ദവും ആ കൊലച്ചിരിയും അതിനൊത്ത ശരീരഭാഷയും'. ഈ സിനിമയിൽ മമ്മൂട്ടിയേ കാണാൻ പറ്റില്ല.കൊടുമൺ പോറ്റി എന്ന ഭീകരനെ മാത്രം: ആ ചിരി രക്തം മരവിപ്പിക്കും. തേവർ എന്ന പാണനിലൂടെ ആ ഭയത്തിൻ്റെ സൗന്ദര്യ ശാസ്ത്രം മുഴുവൻ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അർജുൻ അശോകൻ എന്ന ആ അനുഗ്രഹീത ന ട നിലൂടെ. അടിമപ്പണി ചെയ്യുമ്പഴും പ്രതികാരം ഉള്ളിൽ കൊണ്ടു നടക്കുന്ന സിദ്ധാർത്ഥ ഭരതൻ്റെ ഒതുങ്ങിയുള്ള അഭിനയവും നന്നായി. മനുഷ്യ മനസ്സിലേയ്ക്കുള്ള ആ ചാത്തനേറ് ഹൃദയത്തിൽ ആണ്ടിറങ്ങും.കലാസംവിധായകൽ ജ്യോതിഷ് ശങ്കറും അൽഭുതകരമായ അനുഭൂതിയാണ് സമ്മാനിച്ചത്. വളരെക്കാലം കൂടി ഒരു നല്ല സിനിമ കണ്ടു.

Wednesday, February 14, 2024

കരിപ്പടവത്തു കാവിലെ ഗരുഡൻ പറവ [നാലുകെട്ട് - 568] ദേവീക്ഷേത്രങ്ങളിലെ മറ്റൊരു അനുഷ്ഠാന കല. ദാരികവധം കഴിഞ്ഞ് രക്ത ദാഹി ആയി കാളി കലിതുള്ളി രക്ത പാനത്തിനായി പാഞ്ഞു നടക്കുന്നു. ഭദ്രകാളിയുടെ കോപം ശമിപ്പിയ്ക്കാൻ മഹാവിഷ്ണു തൻ്റെ വാഹനമായ ഗരുഡനെ നിയോഗിക്കുന്നു. ഗരുഡൻ ദേവിയുടെ മുമ്പിൽ നൃത്തം ചെയ്യുന്നു.ദേവിയുടെ കോപം അടങ്ങുന്നില്ല. അവസാനം ഗരുഡൻ തൻ്റെ രക്തം ദേവിയ്ക്ക് സമർപ്പിക്കുന്നു.അതു പാനം ചെയ്ത് ദേവിയുടെ കോപം ശമിക്കുന്നു. അതാണ് ഈ അനുഷ്ഠാനകലയുടെ ഐതിഹ്യം. കാരപ്പടവത്തുകാവിൽ അപൂർവ്വമായി തൂക്കവില്ലിൽ കോർത്തുള്ള ഗരുഡൻ തൂക്കം കണ്ടിട്ടുണ്ട്. പുറത്തെ തൊലി ഒന്നു പൊട്ടിച്ച് രക്തം വരുത്തി കച്ചയിലാണ് വില്ല് കോർക്കുക. ഗരുഡൻ പറവയാണ് ഇപ്പോൾ സർവ്വസാധാരണം. കൊക്കും ചിറകും ശരീരത്തിൽ വച്ചു കെട്ടി ചമയങ്ങൾ അണിഞ്ഞ് മുഖത്ത് ചായം തേച്ച് നൃത്തമാടുന്ന ഗരുഡൻ പറവ കാണാൻ തന്നെ ഒരു കൗതുകമുണ്ട്.പ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ അനുഷ്ഠാനകലയിൽപ്പങ്കെടുക്കാൻ .ചെണ്ട മദ്ദളം ഇലത്താളം ആണ് വാദ്യ അകമ്പടി. ഇവിടെ പാണ്ടിമേളത്തോടു കൂടിയാണ് ഗരുഡൻ പ റവ. ഒമ്പത്കരകളുടെ അധിപയാണ് കാരിപ്പടവത്ത് കാവിലമ്മ. ദേശതാലപ്പൊലിയും ഗരുഡൻ പറവയും ഈ ദേശങ്ങളിൽ നിന്നൊക്കെ വന്നു കണ്ടിട്ടുണ്ട്. ഇപ്പോൾ ഓരോ കുടുംബക്കാരും ഇത് ഒരു വഴിപാട് പോലെ ചെയ്യാറുണ്ട്. ഇത്തവണ പന്ത്രണ്ടോളം ഗരുഡന്മാർ പലിടങ്ങളിൽ നിന്ന് ഘോഷയാത്ര ആയി ക്ഷേത്രമൈതാനത്തിൽ എത്തി നടയിലേക്ക് ആഘോഷമായി നീങ്ങുന്നു കുംഭഭരണിയുടെ വർണ്ണാഭമായ ഈ അനുഷ്ഠാന കല മനസിന് ഹരം പകരുന്നതാണ്. ഭക്തർക്ക് സായൂജ്യവും

Tuesday, February 13, 2024

കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ മുടിയേറ്റ് [ നാലുകെട്ട് -567]ഈ നാലു കെട്ടിലെ ഭരദേവതയുമായുള്ള ബന്ധമാകാം പണ്ട് കാവിൽ നിന്ന് ഇവിടെ ഇറക്കി പൂജപതിവുണ്ടായിരുന്നത്. കുംഭഭരണിയുടെ അനുഷ്ഠാന കലയായ മുടിയെറ്റ് ഇത്തവണ തന്ന അനുഭൂതി ഒന്നു വേറേ തന്നെയായിരുന്നു. മുടിയേററിന് കഥകളിയോടും ചാക്യാർകൂത്തിനോടും ചെറിയ സാമ്യം ഉണ്ട്. ഒരു അനുഷ്ടാന കല ആയതു കൊണ്ട് തന്നെ ഇതിൻ്റെ ദൈവിക ചടങ്ങുകൾ അനവധിയാണ് കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി ,പ്രതിഷ്ഠാ പൂജ, കളം മായ്ക്കൽ ഇവയാണ് ആദ്യം നടക്കുക. ആദ്യം ശിവനും നാരദനും ആണ് രംഗത്ത് വരുക. ദാരിക നേക്കൊണ്ടുള്ള ശല്യം ശിവഭഗവാനെ നാരദമഹാമുനി വിശദീകരിച്ചു കൊടുക്കുന്നു. ദാരികനെ നിഗ്രഹിച്ച് ഭൂമിയെ രക്ഷിക്കണമെന്നപേക്ഷിക്കുന്നു. ദാരിക വധത്തിനായി ഭദ്രകാളിയെ ചുമതലപ്പെടുത്തുന്നു. പിന്നെ ദാരികൻ്റെ പുറപ്പാടാണ്. ഓടിനടന്ന് സകലതും നശിപ്പിച്ച് തന്നോട് യുദ്ധം ചെയ്യാൻ ധൈര്യമുള്ളവരെ വെല്ലുവിളിച്ച് ചടുല നൃത്തം ചെയ്യുന്നു.പിന്നെ ഭദ്രകാളിയുടെ പുറപ്പാടാണ്. ഭീകരമായ യുദ്ധം നടക്കുന്നു. അവസാനം ദാരികനും കൂട്ടരും പാതാളത്തിൽ ഒളിയ്ക്കുന്നു. രാത്രി ആയാൽ മായാ യുദ്ധത്തിൽ കാളിയെ തോൽപ്പിക്കാം. അതായിരുന്നു ദാരികൻ്റെ ഉദ്ദേശം.ഇതു മനസിലാക്കിയ കാളി തൻ്റെ മുടി കൊണ്ട് സൂര്യബിംബം മറയ്ക്കുന്നു. രാത്രി ആയി എന്നു കരുതി യുദ്ധത്തിനായി ദാരികനും കൂട്ടരും തിരിച്ചെത്തുന്നു. കാളിമുടി മാറ്റി. സൂര്യബിംബം തെളിഞ്ഞു. പിന്നെ നടന്ന ഭീകര യുദ്ധത്തിൽ ദാരികനെയും കൂട്ടരേയും കാളി വധിക്കുന്നു. പിന്നെ കാളിയുടെ കോപം തണുപ്പിക്കാനുള്ള ശ്രമമായി.നിലവിളക്കും, പന്തവും, ഇടക്ക് തെളളി എറിഞ്ഞുണ്ടാകുന്നതീ ജ്യാലയും കാളിയുടെ അലർച്ചയും ഒരു വല്ലാത്ത കാഴ്ച്ചാനുഭവമാണ് ഭക്തർക്ക് നൽകുന്നത്. തിരുമറയൂർ വിജയൻ മാരാരും സംഘവുമാണ് ഇത്തവണത്തെ മുടിയേറ്റ് അരങ്ങേറിയത്.തിരുമ റയൂർ ഗിരിജൻ മാരാരുടെ കാളി കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുടുബാംഗമാണ് വിജയൻ മാരാർ എന്നു മനസിലാക്കുന്നു.

Friday, February 2, 2024

കാരിപ്പടവത്ത് കാവ് --{നാലുകെട്ട് - 566 ]കുറിച്ചിത്താനം കാരിപ്പടവത്തുകാവിൽ കുംഭഭരണി.ആ ജനകീയ ഉത്സവത്തിൻ്റെ കേളികൊട്ട് ആരംഭിച്ചു കഴിഞ്ഞു. എൻ്റെ തറവാടുമായി ആചാരങ്ങൾ ഇടകലർന്ന് കിടക്കുന്ന കാരിപ്പടവത്ത് കാവിനേപ്പറ്റിയുള്ള ഓർമ്മകൾ ഇന്നും മനസിൽ ഞാൻ സൂക്ഷിക്കുന്നു..ഒമ്പത് കരകൾക്ക്‌ അധിപയായ ഭദ്രകാളിയാണ് അവിടുത്തെ പ്രധാന പ്രതിഷ്ഠ . ഇവിടേക്ക് കുംഭഭരണിക്ക് ഇറക്കിപ്പൂജ പതിവുണ്ടായിരുന്നു . തറവാട്ടിലെ പരദേവതാ സങ്കല്പ്പവുമായുള്ള സാമ്യമോ അടുപ്പമോ ആയി ആണ് ഇതിനെ സാക്ഷിപ്പെടുത്തുന്നത് . ഏതാണ്ട് ആയിരം വർഷത്തിൽ താഴെ പഴക്കത്തിന് രേഖകളുള്ള ഈ അതിപ്പുരാതന ക്ഷേത്രത്തിൽ ഭദ്രകാളിക്കൊപ്പം ശിവനും ,ദുർഗ്ഗയും ഉണ്ട് . ഈ ശയ്‍വ സകല്പ്പത്തിന് "കൊച്ചേറ്റുമാനൂരപ്പൻ " എന്ന് പഴമക്കാർ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട് . മൂന്ന് പ്രധാന മൂർത്തികൾ ഒരു ചുറ്റംമ്പ ലത്തിനുള്ളിൽ പടിഞ്ഞാട്ട് ദർശനമായി ! ഇതൊരപൂർവതയാണ് . "കലംകരിക്കൽ " പുത്തരി നിവേദ്യവുമായി ബന്ധപ്പെട്ടതാണ ന്നുതോന്നുന്നു . പുതിയ മങ്കലവുമായി ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തുന്നു ക്ഷേത്രത്തിൽ നിന്നുതന്നെ അതിൽ പാകം ചെയ്ത് പൂജിച്ച് നിവേദ്യം നല്കും . മുടിയേറ്റും ,ഗരുഡൻ തൂക്കവും ,ഒറ്റത്തൂക്കവും ഉണ്ണിയെ കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ചിട്ടുണ്ട് .അതുപോലെ ക്ഷേത്ര മൈതാനത്തിന്റെ ഒരു മൂലക്ക് കൊഴി വെട്ടുവരെ ഉണ്ടായിരുന്നുവത്രേ .അവരുടെ നല്ല താളത്തിൽ ഉള്ള കൊട്ടും തലയാട്ടംകളിയും അന്ന് ഉണ്ണിയുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ട്ടിച്ചിരുന്നു .ഇന്നും ആ താളത്തിലുള്ള ഉടുക്കുകൊട്ടും പാട്ടും കേൾക്കാൻ ഭരണി ദിവസം അവിടെ സമയം ചെലവഴിക്കും. ദേവിയോടുള്ള ആ അർപ്പണ മനോഭാവത്തിലുള്ള ആ പാട്ടിൻ്റെയും നൃത്തത്തിൻ്റെയും ഹരവും, ലയവും ഒന്നു വേറേയാണ്. നിഷ്ക്കളങ്കമായ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട് ഗുരുവായൂരിൽ മേൽപ്പത്തൂരിന്റെ "നാരായണീയം "പോലെ പ്രസിദ്ധമാണ് മഠ൦ ശ്രീധരൻ നമ്പൂതിരിയുടെ "അ൦ബികാഷ്ട്ടപ്രാസം " . ഒരുവർഷത്തെ ഈ ക്ഷേത്രത്തിലെ ഭജനത്തിനിടെ രചിച്ച ഈ ദേവീ സ്തുതി 120 -ശ്ലോകങ്ങൾ അടങ്ങിയതാണ് . പ്രസിദ്ധ ഭിഷഗ്വവരൻ ആയിരുന്ന ഈ കവി ശ്രേഷ്ട്ടൻ ഈ താറവാട്ടിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധം ഉണ്ണി എന്നും ഒരഭിമാനമായി കരുതിയിരുന്നു .ഒരമ്പലത്തിൻ്റെ അന്തരീക്ഷത്തേക്കാൾ പ്രത്യേക തയുണ്ട്കാവു കളുടെ ആരാധനാരീതിക്ക് .കൂടുതൽ ജനകീയ മാണന്നു തോന്നണൂ. ഒമ്പതു കരകൾക്കധിപയായ ദേവീ സന്നിധിയിൽ നവരാത്രിയും പ്രധാനമാണ്.

Saturday, January 20, 2024

എൻ്റെ അച്ഛൻ എൻ്റെ സുഹൃത്ത്. നാൽപ്പത് വർഷമായി എൻ്റെ അച്ഛൻ എന്നെ വിട്ടുപിരിഞ്ഞിട്ട്.ഒരു യാഥാസ്ഥിക കുടുംബത്തിലാണ് ഞാൻ പിറന്നത്. എന്നെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും പഠിപ്പിച്ചത് എൻ്റെ അച്ഛനാണ്. എന്നെ പുസ്തകം വായിക്കാൻ പഠിപ്പിച്ചതുംഎൻ്റെഅച്ഛനാണ്.കൗണ്ട് ഓഫ് മൊണ്ടി ക്രിസ്റ്റോയും, പാവങ്ങളും, മൂന്നു പോരാളികളും എല്ലാം. കഥയുടെ ഏറ്റവും രസകരമായ ഭാഗം വരെ വായിച്ച് തരും എന്നിട്ട് ബാക്കി വായിച്ചോളാൻ പറയും.അങ്ങിനെ അച്ഛനൊപ്പം അനേകം പുസ്തകങ്ങൾ വായിച്ചു. കഥകളിയിൽ കമ്പം കയറി അച്ഛൻ കൂട്ടുകാർക്കൊപ്പം കലാമണ്ഡലം കൃഷ്ണൻ നായർക്കൊപ്പം കുറേക്കാലം നാടുചുററി .കഥകളിമുദ്രകൾ ഒക്കെ ഹൃദിസ്ഥമാക്കി. അന്നത് കുറേ ഒക്കെ എന്നേയും പഠിപ്പിച്ചു തന്നു. ഞാൻ ഗ്രാജുവേഷൻ കഴിഞ്ഞിരിക്കുന്ന കാലം. അന്നാണ് ലോർഡ് കൃഷ്ണാ ബാങ്ക് കുറി ച്ചിത്താനത്തു വരുന്നത്. അന്ന് ഒരു ഷേണായി സാറായിരുന്നു ജനറൽ മാനേജർ.അന്ന് ഗൃഹസന്ദർശനത്തിനിടെ ഇവിടെയും വന്നു. അപ്പോൾ അച്ഛനും ഞാനും പറമ്പിൽ കിളച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് അച്ഛൻ പറമ്പിൽ നന്നായി പ്പണി എടുക്കുമായിരുന്നു. ഷേണായി സാറിനൽഭുതമായി.നമ്പൂതിരിമാർ പറമ്പിൽപ്പണിയുമോ? പിന്നീട് ബാങ്കിൽ ജോലിക്ക് എന്നെപ്പരിഗണിക്കുമ്പോൾ ഈ സംഭവമായിരുന്നു എന്നെ തിരഞ്ഞെടുക്കാൻ പ്രധാന കാരണം. സാറ് പിന്നീടും പലരോടും അത് പറഞ്ഞിട്ടുണ്ട്. അന്ന് ഇവിടന്ന് രണ്ടു മൈൽ ദൂരെ ഒരു കാടിന് നടുക്ക് ഒരു കാവ്യണ്ട്.കുര്യനാട് ചെറുവള്ളിക്കാവ്. അവിടെ അച്ഛൻ ശാന്തിക്ക് പോകാറുണ്ട്. ഒരു തപസ് പോലെ ഫലേച്ഛ കൂടാതെ ഉള്ള കർമ്മം. ഈ കുടുബാവകാശമുള്ള ക്ഷേത്രമായിരുന്നു. ഞാനും പലപ്പഴുംകൂടെപ്പൊകും. ആഡംബരം മുറ്റുന്ന വലിയ ക്ഷേത്രങ്ങളെക്കാൾ പ്രകൃതിയൊടിണങ്ങിയ ഈ മൂർത്തികളെ ആണ് ആരാധിക്കണ്ടത്. അച്ഛൻ പറയാറുണ്ട്. അന്ന് കോളേജിൽ സമരം ചെയ്തതിന് പ്രിൻസിപ്പൽ അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അന്ന് അച്ഛൻ വന്നില്ല. പ്രിൻസിപ്പലിന് ഒരു കത്ത് തന്നു വിട്ടു." അവൻ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. അവൻ കോളേജിൽ കലാപം ഉണ്ടാക്കി എങ്കിൽ ന്യായത്തിനാവും.അല്ലങ്കിൽ അവനെ കഠിനമായി ശിക്ഷിക്കാം. അതിന് ഞാൻ വരണ്ട കാര്യമില്ല "അച്ഛൻ്റെ ഓർമ്മക്ക് മുമ്പിൽ സാഷ്ടാംഗനമസ്ക്കാരം

കുര്യനാട് ചെറുവള്ളികാവ് -[ നാലുകെട്ട് - 569 ] തറവാട്ടിൽ അച്ഛനും മുത്തശ്ശനും ഏറ്റവും പരിഗണന നൽകിയ ഒരു കാവാണ് ചെറുവള്ളിക്കാവ് .സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരാരാധനാലയം . അത് പണ്ട് ഇവിടുത്തെ ഉടമസ്ഥതയിലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഒരു തപസ്സുപോലെ യാതൊരു ലാഭേച്ഛയും കൂടാതെ ആണ് അച്ഛൻ അവിടെ ശാന്തി കഴിച്ചിരുന്നത് . രണ്ട് മൈൽ നടന്നുവേണം അവിടെ എത്താൻ .അന്നവിടെ കാട്ടുപ്രദേശമായിരുന്നു . കാടിന്റെ വന്യതയും ഇടിഞ്ഞുപൊളിഞ്ഞ കാവും ,അവിടെ ഭദ്രകാളിയും യക്ഷിയും !വെള്ളംകോരുന്ന ആ പൊട്ടക്കിണറും എല്ലാം കൂടെ ഒരു ഭീകരാന്തരീക്ഷം .ഉണ്ണി ഓർക്കുന്നു .സ്വയം ഭൂ ആയ ബാലഭദ്രയാണ് അവിടുത്തെ പ്രതിഷ്ഠ .ദക്ഷിണാമൂർത്തിയും ,ഗണപതിയും അന്ന് പ്രധാന ശ്രീകോവിലിൽ തന്നെയാണ് . ഉഗ്ര രൂപിയായ യക്ഷി ക്ഷേത്രത്തിൻറെ സംരക്ഷണ ഭാവത്തിൽ സ്ഥിതിചെയ്യുന്നു . കവിപാടിയ പോലെ രത്‌ന മാല ധരിച്ച കൃഷ്ണനേക്കാൾ തുളസിമാല ധരിച്ച കൃഷ്ണനെ ഇഷ്ട്ടപ്പെടുന്ന ആ ഉദാത്ത സംസ്ക്കാരം ഈ തറവാടിൻറെ പൈതൃകം ആയിരുന്നു .ഉണ്ണി ഓർത്തു . ഒന്നും ഇല്ലാത്തവരെ ആണ് നാം സഹായിക്കണ്ടത് ..അച്ഛൻ പറയാറുണ്ട് . കൂട്ടിക്കാലത്തു അച്ഛന്റെ കൂടെ നടന്ന് പോയിട്ടുണ്ട് . നൈവേദ്യ൦ വച്ചു പകർന്ന ആ ഓട്ടുരുളിയിൽ സ്വൽപ്പം നെയ്യ് ഒഴിച് തകരയിലയും ,തഴുതാമ ഇലയും അരിഞ്ഞിടും .പൂജ കഴിഞ്ഞു വരുമ്പഴേക്കും അത് നറുമണം പൊഴിച് നല്ലവണ്ണം ഉലന്നിരിക്കും .അതിൽ നേദ്യച്ചോർ ഇട്ട് ഉപ്പും കൂട്ടി ഇളക്കും . അതാണ് അന്നത്തെ പ്രഭാദഭക്ഷണം .ഇന്നും അതോർക്കുമ്പോൾ ഉണ്ണിയുടെ വായിൽ വെള്ളമൂറും . .അന്ന് ഇടിഞ്ഞുപോളിഞ്ഞു കിടന്നിരുന്ന ആ കാവ് ഇന്ന് ദേവസ്വം ബോർഡിന്റെ കീഴിലാണ് .സുമനസുകളായ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും അർപ്പണ മനോഭാവം കൊണ്ടും അകമഴിഞ്ഞ സഹകരണം കൊണ്ടും ഇന്ന് അതൊരു ലക്ഷണമൊത്ത ക്ഷേത്രമായി ഉയർന്നിരിക്കുന്നു.

Thursday, January 18, 2024

ഇനി ഏട്ടാന്നു വിളിക്കില്ല. [അച്ചു ഡയറി-516 ] " ഇനി ഏട്ടാന്നു വിളിയ്ക്കില്ല അച്ചൂന്നേ വിളിക്കൂ" മുത്തശ്ശാ പാച്ചു പറഞ്ഞതാണ് അവൻ്റെ കൂടെ കളിയ്ക്കാനും തല്ലു കൂടാനും ഈ ഇടെ ഏട്ടന് സമയമില്ലാത്തതിൻ്റെ പരാതിയാണ്. ഏട്ടൻ ഒരനുജന് ചെയ്തു തരുന്നതിനൊന്നും ഈ ഇട ആയി ഏട്ടന് സമയമില്ല. പിന്നെ എന്തിന് ഏട്ടാന്നു വിളിയ്ക്കണം.പാച്ചുവിൻ്റെ തീരുമാനമാണ്. മുത്തശ്ശാ അവൻ പറഞ്ഞതിലും കാര്യമുണ്ട് മുത്തശ്ശാ. ഇന്ന് മുമ്പത്തെപ്പോലെയല്ല അച്ചൂന് ഒത്തിരി പഠിയ്ക്കാനുണ്ട്. അസയ്ൻ്റ്മെൻ്റും, പ്രോജക്റ്റും വേറേ.ചെറിയ ക്ലാസുകളിൽ ഇവിടെ അമേരിയ്ക്കയിൽ സുഖമാ.ഇഷ്ടം പോലെ സമയം കിട്ടും. ഒരു ടൻഷനുമില്ല. പക്ഷേ ഹൈസ്ക്കൂൾ തലത്തിലെത്തിയാൽ വലിയ ലോഡാണ്.പെട്ടന്നു വരുന്ന ആ മാറ്റം ഉൾക്കൊള്ളാൻ തന്നെ സമയമെടുത്തു. അതു കൊണ്ടാ മുത്തശ്ശാ അവനുമായി കളിയ്ക്കാൻ സമയം കിട്ടാത്തത്. മനപ്പൂർവ്വമല്ല. പക്ഷേ അവന് ഇത് ഇത്ര ഫീൽ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. അവൻ പറയുന്നത് ശരിയാണന്നച്ചൂന് തോന്നണു. കുറച്ചു സമയം അവനു കൂടി കണ്ടെത്തണം." അച്ഛന് ജോലിത്തിരക്കുള്ളപ്പോൾ നിന്നെ ശ്രദ്ധിക്കാൻ പറ്റിയില്ലങ്കിൽ നീ അച്ഛനേം പേരു വിളിക്കുമോ?" അവനെ ഒന്നു ചൂടാക്കാൻ പറഞ്ഞതാ."ഒരച്ഛൻ ചെയ്തു തരുന്നതും ഏട്ടൻ്റെ സ്നേഹവും വേറേ ആണ്. ഞാൻ ചിലപ്പോൾ വല്ലാതെ ബോറടിക്കുന്നു ഏട്ടാ. അതു കൊണ്ട് പറഞ്ഞതാ."അവൻ്റെ ഭാഗത്തും ന്യായമുണ്ടന്നച്ചൂന് തോന്നി. "നമുക്ക് രണ്ടു പേർക്കുo ആലോചിച്ച് കളിയ്ക്കാനും തല്ലു കൂടാനും ഒരു സമയം കണ്ടെത്താം. "അവനൊന്നു ചിരിച്ചു "അതായത് ടൈം ടേബിൾ വച്ച് സ്നേഹിക്കാം അല്ലേ "മുത്തശ്ശാ ഞാനവനേക്കൊണ്ടു തോറ്റു.

Friday, January 12, 2024

അരയാൽ മുത്തശ്ശി [ ' കീശക്കഥ-306]. കുടിവെള്ളം മുട്ടി. പൈപ്പിൽ വെള്ളമില്ല. ഉണ്ടായിരുന്ന കിനർമൂടിക്കളഞ്ഞു. എവിടെയാണ് കുഴപ്പം. അവസാനം കണ്ടെത്തി. ഒരു വലിയ ആൽമരം. അവൻ്റെ വേരുകൾ കയറി പൈപ്പ് ബ്ലോക്കായ താണ്. പരിഹാരം ആ ആൽമരം മുറിച്ചു മാറ്റണം. ആ ആൽ മുത്തശ്ശിയുടെ പ്രായം ആർക്കും അറിയില്ല. ഒരു നൂറ റി അമ്പത് വർഷം ഉറപ്പ്. ആൽമരത്തിന് രണ്ടായിരം വർഷമാണായ സ്. ശുദ്ധവായുവും തണലും തന്ന ആ മുത്തശ്ശിയുടെ ഗള ഛേദം മാത്രമല്ല ഉന്മൂലനം. അതാണ് പരിഹാരം: എത്രയോ ജീവജാലങ്ങൾക്കഭയമാണ് ആ പടർന്നു പന്തലിച്ച വൃക്ഷം. അതിൻ്റെ തണലിൽ സുഖം അനുഭവിച്ചത് തലമുറകളാണ്. പ്രാണവായൂജീവവായു വായി സ്വീകരിച്ചവരും അനവധി.പക്ഷെ ഇതൊന്നു ആ ക്രൂരമായ തീരുമാനത്തെ സ്വാധീനിച്ചില്ല. പരമ്പരാഗതമായ ആ തറവാടിനെ പരിരക്ഷിച്ച ആ വൃക്ഷ മുത്തശ്ശിയുടെ ദുര്യോഗത്തിൽ ഒരു ചെറുവിരൽ അനക്കാൻ പോലും ആരുമുണ്ടായില്ല. അത് നമ്മുടെ ദേശീയ വൃക്ഷമാണ്. വേരിൽ ബ്ര ഹ്മാവും,മദ്ധ്യത്തിൽ മഹാവിഷ്ണുവും അഗ്രത്തിൽ സാക്ഷാൽ ശിവഭഗവാനും.എല്ലാ ശനിയാഴ്ചയും, പാലാഴി കടഞ്ഞപ്പോൾ ഉൽഭവിച്ച ജ്യേഷ്ടാ ഭഗവതിയുടെ സാന്നിദ്ധ്യം വേറേയും .അതുകൊണ്ട് വെറുതേ മുറിക്കാൻ പാടില്ല. ഓവിയ്ക്കാൻ്റെ കൽപ്പന. പ്രശ്നവിധി പ്രകാരമാവണം. പരിഹാരം ചെയ്യണം. വേറൊരാൽ വച്ചു പിടിപ്പിക്കണം. വിധി പ്രകാരം ആൽമരത്തിനെ സംസ്ക്കരിക്കണം. എല്ലാ സംസ്ക്കാരച്ചടങ്ങുകളോടും കൂടി. മൂന്നു ലക്ഷം രൂപയോളം ചെലവ് വരും. സാരമില്ല ആ മരം അവിടുന്നു മാറണം. കുടിവെള്ളം തടയുന്നവന് മരണശിക്ഷ തന്നെ വിധി. ചടങ്ങുകൾക്ക് മുമ്പ് വൃക്ഷ പൂജ ചെയ്യണം.അതിൽ വസിക്കുന്ന സകല ചരാചരങ്ങളോടും അനുവാദം വാങ്ങണം. അവർക്ക് പുതിയ ആവാസവ്യവസ്ഥ ഉണ്ടാക്കിക്കൊടുത്തു കൊള്ളാമെന്ന് വാക്കു കൊടുക്കണം. പുതിയ മരം വയ്ക്കാൻ സ്ഥാനം ഗണിച്ചു.കുഴിപകുതി ആയപ്പോൾ ഗംഗാ പ്രവാഹം. ശുഭലക്ഷണം: കുടിവെള്ള പൈപ്പ് പൊട്ടിയതാണ് പണിക്കാരൻ പറഞ്ഞു. അത് ആദ്യം ശരിയാക്കണം. അങ്ങിനെ എല്ലാ ച്ചടങ്ങുകളോടും കൂടി ആ ആൽത്തറ മുത്തശ്ശിയുടെ അംഗങ്ങൾ ഒന്നൊന്നായി അറത്തെടുത്തു. തായ് തടിയും വീണു. എല്ലാം വിധിപ്രകാരം . സായൂജ്യമായി . " മണ്ടന്മാരെ നമ്മുടെ വാസസ്ഥലം നശിപ്പിച്ചതിനു ചെലവ് മൂന്നര ലക്ഷം.ആ കുടിവെള്ള പൈപ്പ് മാറ്റി വേരൊരു സ്ഥലത്തു കൂടിക്കൊണ്ടു വന്നെങ്കിൽ ആകെ ചെലവ് ഇ രു നുറ്റി അമ്പത് രൂപയിൽ നിന്നേ നേ " അതും പറഞ്ഞ് ആ ആൽമരത്തിലെ കാക്ക അവർക്കു മുകളിലൂടെ പറന്ന് അപ്രത്യക്ഷമായി

Thursday, January 4, 2024

പാച്ചുവിൻ്റെ സ്ലീപ് ഓവർ [ അച്ചു ഡയറി-515]മുത്തശ്ശാ പാച്ചു ഇന്നവൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ സ്ലീപ്പൊവറിന് പോയിരിക്കുകയാണ്. ആദ്യമായാണവൻ രാത്രിയിൽ വിട്ടു നിൽ ക്കുന്നത്. അമ്മയ്ക്കാണ് കൂടുതൽ വിഷമം. അച്ചൂ നും വിഷമമുണ്ട്. അവിടെ അങ്കിളിനെ രാത്രി വിളിച്ചു നോക്കി. അവന് ഒരു കുലുക്കവുമില്ല. അവൻ തീരുമാനിച്ചുറച്ച താണ്. ഏട്ടന് പോകാമെങ്കിൽ എനിയ്ക്ക് എന്താ പോയാല് .അവസാനം സമ്മതിച്ചു. അവർ വന്നു കൊണ്ടുപോയി. അവൻ കാറിൽ കയറുമ്പോൾ ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല. ദുഷ്ടൻ. അവൻ്റെ ബസ്റ്റ് ഫ്രണ്ടാണ് കൂടെ. പക്ഷേ മുത്തശ്ശാ അച്ചൂന് രാത്രി ഉറക്കം വന്നില്ല. അവനുറങ്ങണമെങ്കിൽ ഞങ്ങൾ അടുത്തു വേണം. എങ്ങിനെ ആകുമോ ആവോ? ' വീണ്ടും പത്തു മണിക്ക് വിളിച്ചു നോക്കി .പാച്ചുവിനി തൊന്നും പ്രശ്നമല്ല. അവൻ കൂട്ടുകാരനുമായി അടിച്ചു പൊളിക്കുന്നു. ഏട്ടനെ ഒന്നു വിളിയ്ക്കാൻ പോലും തയാറായില്ല. രാത്രി രണ്ടു പേരും ഒരു മുറിയിൽ കിടന്നോളാം എന്ന വാശി പിടിച്ചുവത്രെ. രാവിലെ ആണ് അങ്കിൾ കൊണ്ടു വിട്ടത്. എങ്ങിനെയുണ്ട് നിൻ്റെ കൂട്ടുകാരൻ." ഹി ഈസ് ബറ്റർ ദാൻ യൂ ഏട്ടാ " അവൻ മുഖത്തടിച്ചു പറഞ്ഞു. അച്ചൂന് വിഷമമായി മുത്തശ്ശാ. സാരമില്ല. അവൻ വലിയ കുട്ടി ആകുന്നതിൻ്റെ ലക്ഷണമാണ്. പക്ഷേ അവൻ അമ്മയുടെ അടുത്ത് ചെന്ന് സ്വാകാര്യമായി പറയുന്നത് അച്ചു കേട്ടു ." വെറുതേ ഏട്ടനെ ചൂടാക്കാൻ പറഞ്ഞതാ ഏട്ടനടുത്തില്ലാത്തോട്ട് രാത്രി ശരിക്കുറങ്ങാൻ കഴിഞ്ഞില്ല " ഭയങ്കരാ അവനെന്നോടിങ്ങിനെ ഒന്നുമല്ല പറഞ്ഞത്. എന്തായാലും അവനെന്നെ വലിയ ഇഷ്ടമാണ് മുത്തശ്ശാ.i