Wednesday, July 29, 2020

എൻ്റെ അന്തോനിയും കുഞ്ഞ റോതയും [നാലുകെട്ട് -268]എനിക്കോർമ്മ വച്ച കാലം മുതൽ അന്തോനി ഇങ്ങിനെ തന്നെ. ഒരു മാറ്റവുമില്ല. ഈ എൺപതാം വയസിലും തലമുടി നരച്ചിട്ടില്ല. പല്ല് പോയിട്ടില്ല. കുട്ടിക്കാലം മുതൽ ഈ തറവാട്ടിലെ പണിക്കാരനാണ്. കൃഷിപ്പണി മുഴുവൻ അന്തോനി യുടെ മേൽനോട്ടത്തിലാണ്. പാടത്തു പണി.കാള കളെ പരിപാലിക്കൽ, കാളപൂട്ട്, ഞവരി അടി എല്ലാം അന്തോനിയാണ് ചുക്കാൻ പിടിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് കറ്റ കൊണ്ടു വയ്ക്കാൻ മുറ്റം ചാണകം കൊണ്ട് മെഴുകി. നടുക്ക് കുറ്റി നാട്ടി അതിൽ കെട്ടി ഉറപ്പിച്ച മുളയിൽപ്പിടിച്ചാണ് കറ്റ മെതിയ്ക്കുന്നത്.മെതി കഴിഞ്ഞാൽ പതം അളന്നു കൊടുക്കുന്നത് അന്തോനിയാണ്. ചിലർക്ക് അന്തോനി കൂടുതൽ കൊടുക്കും. അതച്ഛൻ അനുവദിച്ചിട്ടുള്ളതാണ്അന്തോനി യുടെ വിവാഹത്തിൻ്റെ കഥ രസമാണ്. അന്തോനി യുടെ അച്ഛൻ്റെ ആദ്യ പുത്രനാണ് അന്തോനി.അതു പോലെ കുഞ്ഞ റോതയുടെ അമ്മയുടെ ആദ്യപുത്രിയാണ് കുഞ്ഞ റോത. പിന്നെ അന്തോനി യുടെ അച്ഛനും കുഞ്ഞ റോതയുടെ അമ്മയും വിവാഹം കഴിച്ചു. അച്ഛൻ്റെയും അമ്മയുടേയും വിവാഹം കഴിഞ്ഞാണ് അന്തോണിയും കുഞ്ഞ റോതയും വിവാഹിതരാകുന്നത്. സത്യത്തിൽ വിവാഹം കഴിക്കുമ്പോൾ രണ്ടു പേരും തമ്മിൽ ഒരു ബന്ധവുമില്ല.അന്തോനി യുടെ പാളത്തൊപ്പി രസമാണ്. അതിനുള്ളിൽ അനേകം രഹസ്യ അറകളുണ്ട്. അന്തോനിയുടെ സബാദ്യം മുഴുവൻ അതിലാണ്. അതുപോലെ മുറുക്കാനും. അന്തോനി കുട്ടിക്കാലത്തുണ്ടാക്കിത്തന്ന തൊപ്പി ഈ അടുത്ത കാലം വരെ സൂക്ഷിച്ചു വച്ചിരുന്നു. പകലന്തിയോളം പണി എടുത്ത് വൈകിട്ട് ഷാപ്പിൽപ്പോയി രണ്ടു പേരും കള്ളുകുടിയ്ക്കും.നാട്ടിലെ കള്ളുഷാപ്പ് ഒരു കുപ്പി കള്ളു കുടിച്ച് ഉത്ഘാടനം ചെയ്തത് അന്തോണിയാണ്. " സ്ഥാപകൻ " എന്ന സ്ഥാനപ്പേർ ചാർത്തിക്കൊടുത്ത് എല്ലാ ദിവസവും രണ്ടു കുപ്പി ക്കള്ള് സൗജന്യമായി സ്ഥാപകന് കൊടുത്തിരുന്നു. രാത്രി ചൂട്ടും കത്തിച്ച് പാട്ടും പാടി വരുന്ന അവരുടെ രൂപം ഇന്നും ഓർമ്മയിലുണ്ട്. കാലയവനികക്കുള്ളിൽ മറഞ്ഞ കാർന്നോന്മാർക്കൊപ്പം മനസിൽ എൻ്റെ പ്രിയപ്പെട്ട അന്തോനിക്കും ഒരു സ്ഥാനമുണ്ട്

Tuesday, July 28, 2020

പാച്ചു അവൻ്റെ പാസ്പ്പോർട്ട് ഉണ്ടാക്കി [ അച്ചു ഡയറി-353]പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് രസമാണ്. കഴിഞ്ഞ ദിവസം 'ലിറ്റിൽ എയ്ൻ റൈറയിൻ" ആയിരുന്നു. ഇന്ന് ലോക യാത്രയാണ്. അതിന് പാച്ചുവിനോട് ആദ്യം ഒരു പാസ്പ്പോർട്ട് ഉണ്ടാക്കാൻ പറയും. അതിനുള്ള മെറ്റീരിയൽ സ് സ്ക്കൂളിൽ നിന്ന് കൊടുക്കും. അതിൽ തെറ്റാതെ അഡ്രസ് എഴുതി പാസ്പ്പോർട്ട് തയാറാക്കണം. എല്ലാം ടീച്ചർ ഓൺ ലൈൻ ആയിപ്പറഞ്ഞു കൊടുക്കും.പിന്നെ ടൂർ തീരുമാനിയ്ക്കണം. അതിന് ഒരു വലിയ ബലൂൺ കൊടുത്തിട്ടുണ്ട്. അതു പയോഗിച്ച് രാജ്യങ്ങൾ അടയാളപ്പെടുത്തി ഒരു ഗ്ലോബ് ഉണ്ടാക്കണം. അച്ചു അവന് അതിൻ്റെ ഔട്ട് ലൈൻ വരച്ചു കൊടുത്തു. അവൻ കളർ ചെയ്ത് മാപ്പ് ശരിയാക്കി. അവനോട് എങ്ങോട്ടാണ് പോകണ്ടത് എന്ന് ടീച്ചർ ചോദിച്ചപ്പോൾ ഇൻഡ്യയിൽ മുത്തശ്ശൻ്റെ അടുത്തേക്ക് എന്നാ അവൻ പറഞ്ഞത്. ടീച്ചർക്ക് ചിരി വന്നു. പക്ഷേ ടീച്ചർ അവനോട് ഇൻഡ്യയിൽ മുത്തശ്ശൻ എവിടെയാണ് അവിടെ അടുത്തുള്ള വിമാനത്താവളം എവിടെയാണ് എന്നു ചോദിച്ചു. മുത്തശ്ശാ അവൻ കൃത്യമായി ഉത്തരം പറഞ്ഞു. ഇപ്പം അവനും ടീച്ചറും കൂടി ഇൻഡ്യക്കുള്ള വിസയും പ്ലെയിൻ ടിക്കറ്റും ശരിയാക്കാനുള്ള തിരക്കിലാണ്. അവൻ നല്ല ഉത്സാഹത്തിലാ.മുത്തശ്ശാ അതു ശരിയായിക്കഴിഞ്ഞാൽ അവൻ പ്രശ്നമുണ്ടാക്കും നാട്ടിലേക്ക് പോരാൻ വാശി പിടിക്കും .ഉറപ്പാ..

യുദ്ധകാണ്ഡം [കീ ശക്കഥകൾ 178 ]കൊറോണ ക്കൊരു മരുന്ന്. മഹാമാരിയ്ക്കെതിരായ ഒരു യുദ്ധത്തിലാണ് ലോകം മുഴുവൻ. ഈ രാക്ഷസ വൈറസിനെതിരായ യുദ്ധത്തിന് പുതിയ ആയുധങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സമയം പ്രധാനമാണ്. താമസിച്ചാൽ ആ പത്തു തലയുള്ള രാക്ഷസൻ ഭൂരിഭാഗം ആൾക്കാരേയും കൊന്നൊടുക്കിയിരിക്കും.വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ നാൽപ്പതു വർഷത്തെ റിസർച്ച് പ്രയോജനപ്പെടുത്തി ഇതിനൊരു പ്രതിരോധം തീർക്കാൻ ഗവന്മേൻ്റ് സഹായം ചോദിച്ചപ്പോൾ അതൊരു വലിയ അംഗീകാരമായിത്തോന്നി. അതിലും ഉപരി ലക്ഷക്കണക്കിനു മാനവരാശികളെ രക്ഷിക്കാനുള്ള ദൗത്യം എന്നിൽ വന്നു ചേർന്നു എന്നൊരു തോന്നൽ.ഒ രു അത്യന്താധുനിക ലാബ് മുഴുവൻ എൻ്റെ സ്വാധീനത്തിൽ. ചെലവിന് ബ്ലാങ്ക് ചെക്ക്.രാജ്യത്തെ രക്ഷിക്കണം. അങ്ങിനെയാണ് ആ രാഷസനെതിരെയുള്ള യുദ്ധം കുറിച്ചത്. ഇവനെ ഉന്മൂലനം ചെയ്യാൻ സമയമെടുക്കും.പിന്നെ ഒരു മാർഗ്ഗം അവനെ വഴി തിരിച്ചുവിടുക അതിലായി എൻ്റെ ഗവേഷണം. ഈ യുദ്ധത്തിൽ പരീക്ഷണത്തിന് പക്ഷികളേയും, കുരങ്ങന്മാരേയും കൂടെ ചേർത്തു. സമർത്ഥരായ ശാസ്ത്രജ്ഞൻമ്മാരെ സഹായത്തിനു വിട്ടു തന്നു. ശ്വാസകോശത്തിൽ ഈ വൈറസ് കിടന്നാലാണ് കുഴപ്പം. അവനെ നശിപ്പിക്കാൻ സമയം എടുക്കും. അവനെ ശ്വാസനാളത്തി ൽ കയറാതിരിക്കാനുള്ള മാർഗ്ഗം ആദ്യം കണ്ടു പിടിക്കണം. അതു വിജയിച്ചാൽ നമുക്ക് തത്ക്കാലം പിടിച്ചു നിൽക്കാം. ഊണുമുറക്കവുമില്ലാതെ നാൽപ്പതു ദിവസം. എങ്ങുമെത്തിയില്ല.ജനങ്ങൾ ഈ രാക്ഷസാക്രമണത്തിൽ പൊറുതിമുട്ടി. മൃതസഞ്ജീവനി തന്നെ വേണം. അത് നിഷ്പ്രയാസം എത്തിച്ചു തരാൻ മിടുക്കുള്ള അജ്ഞനേയൻമ്മാർ ഇന്നില്ല.അങ്ങിനെ അവസാനം ആ പ്രതിരോധ " ജെൽ "വികസിപ്പിച്ചെടുത്തു. ആ ജെൽ തൊണ്ടയിൽ എത്തിയാൽ ശ്വസന നാളിയിൽ വൈറസ് കയറാതെ അവൻസംരക്ഷിച്ചു കൊള്ളും.പരീക്ഷണം വിജയമായിരുന്നു. എല്ലാവരോടും ആദ്യം ചൂടുവെള്ളം ഗാർഗിൾ ചെയ്യാൻ പറഞ്ഞു. പിന്നെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ആ ജെൽ കൊണ്ട് ഗാർഗിൾ ചെയ്യുക. കൊറോണാ വൈറസ് ശ്വാസകോശത്തിൽക്കയറാതെ മാറിപ്പോകുന്നതായി കണ്ടെത്തി. വളരെ രഹസ്യമായാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്.പക്ഷേ ചില മാരീചന്മാർ അതു മണത്തറിഞ്ഞു.കൊടികൾ ആണ് ഓഫർ ചെയ്തത് ഈ രാക്ഷസ വേഷം ഞാൻ തിരിച്ചറിഞ്ഞതുകൊണ്ട് ഞാൻ വഴങ്ങിയില്ല. ഇതു വലിയ കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള താവരുത്. സാധാരണ ജനങ്ങൾക്ക് വലിയ ചെലവില്ലാതെ പ്രയോജനപ്പെടുന്നതാവണം. അവർ അടവു മാറ്റി. സാമം, ദാനം, ദണ്ഡം, ഭേദം..... എന്തുവന്നാലും വഴങ്ങില്ല എന്നുറച്ചിരുന്നു. ജനങ്ങൾക്ക് വേണ്ടി രാജ്യത്തിനു വേണ്ടി കഷ്ട്ടപ്പെട്ട് വികസിപ്പിച്ചെടുത്ത ഈ മരുന്ന് ഈ ചോരക്കൊതിയന്മാർക്ക് അടിയറ വയ്ക്കില്ല. ഉറച്ചിരുന്നു.അവസാനം സെറ്റ് റൽ ഗവന്മേൻ്റും സെൻ്ററൽ ഇൻറലിജൻസും സഹായത്തിനെത്തി.അതിൻ്റെ പേറ്റൻ്റ് എനിക്കു പതിച്ചു തന്നു. അതിൻ്റെ ലാഭം മുഴുവൻ ഞാൻ ഇങ്ങിനെയുള്ള ഗവേഷണങ്ങൾക്കായി മാറ്റിവച്ചു. ഇന്നു ഞാൻ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനാണ്. പക്ഷേ ഈ ഭീകരരാക്ഷസൻ്റെ പത്തു തലയും അറക്കാതെ ഈ യുദ്ധകാണ്ഡം തീരില്ല

Sunday, July 26, 2020

ആരണ്യകാണ്ഡം [ കീ ശക്കഥകൾ -177 ]ആരണ്യകാണ്ഡത്തിന് തയാറാകേണ്ടിരിക്കുന്നു. മഹാനഗരത്തിൽ മഹാമാരി. ഞാനും എൻ്റെ സീതയും തയ്യാറായി. നാട്ടിൻ പുറത്തുള്ള തറവാട്ടിലെക്ക്.വിശാലമായ നാലുകെട്ട്. പന്ത്രണ്ട് ഏക്കറോളം പരന്നു കിടക്കുന്ന തറവാട്ടുവളപ്പ്. അവിടെ അച്ഛനും അമ്മയും മാത്രം. പണ്ട് ഇവിടെ എത്തുമ്പോൾ അവൾക്ക്ആകെ വിമ്മിഷ്ട്ടമായിരുന്നു. പക്ഷേ ഇന്നവൾ ഈ അന്തരീക്ഷം ആസ്വദിക്കുന്നു.വലിയ മാനംമുട്ടി പടർന്നു പന്തലിച്ചു കിടക്കുന്നവന്മരങ്ങൾ മാവും., പ്ലാവും, തേക്കും അരയാലും പേരാലും, ഇലഞ്ഞിയും എല്ലാമുണ്ട്. എല്ലാം സൂര്യഭഗവാനെ ഭൂമി കാണിക്കിയ്ക്കില്ല എന്ന വാശിയിൽ പടർന്നു നിൽക്കുന്നു. ശാപമോക്ഷം കാത്ത് അഹല്യകൾ അനവധി കുയിലിൻ്റെ ഗാനവും മയിലിൻ്റെ ന്യത്തവും. അണ്ണാറക്കണ്ണൻ്റെ ഛിൽഛിൽ ആരവം. പായൽ കയറി കാടുപിടിച്ചു കിടക്കുന്ന ഇല്ലക്കുളം. ഇടിഞ്ഞു വീഴാറായ കുളപ്പുര മാളിക. നീർക്കോലിയും, തവളയും മത്സ്യവും നിറഞ്ഞ കുളത്തിലിറങ്ങാൻ ആദ്യം അവൾക്ക് പേടി ആയിരുന്നു.അമ്മയുണ്ടാക്കിയ നീലീ ഭൃംഗാദിതേച്ച് കാലത്ത് അമ്മയുടെ കൂടെ തുടിച്ചു കളിയ്ക്കുമ്പോൾ നഷ്ടപ്പെടുത്തിയ കാലങ്ങളോർത്ത് അവൾ ദുഖിക്കുന്നതായി തോന്നി.നിഷ്ക്കളങ്കതയുടെ പ്രതീകമായ എൻ്റെ ഗ്രാമം.ഇവിടെ മാരീചവേഷത്തിൽ സ്വർണ്ണ മാനുകളില്ല, കപടവേഷധാരി ആയ സ്ത്രീജിതനായ രാവണന്മാരില്ല. പെൺകെണി ഒരുക്കാൻ ശൂർപ്പണ കമാരില്ല. ഒരുത പോവനം പോലെ പാവനമായ ഗ്രാമഭംഗി. സർപ്പക്കാടിനടുത്തുള്ള പർണ്ണശാല വള്ളികയറി മൂടിക്കിടക്കുന്നു. പടർന്നു പന്തലിച്ച നെന്മേനിവാകമരത്തിൻ്റെ ചുവട്ടിൽ ആവള്ളിക്കുടിലിന് ഒരു സ്വർണ്ണ നിറം വന്ന പോലെ. കരിങ്കല്ലിൽ ഒരിരിപ്പിടം. ഒരു ചെറിയ ഉഞ്ഞാൽ.സെറ്റുമുണ്ടുടുത്ത് പത്തൂവും ചൂടി അജ്ഞനക്കണ്ണെഴുതി.നാൽപ്പാമരക്കുറിയും തൊട്ട് എൻ്റെ സീത. അവൾ ആ കെ മാറി.നടുമുറ്റത്തിൻ്റെ ഒരു മൂലയിൽ നാരായണക്കിളിയുടെ മണ്ണൂ കൊണ്ടുള്ള ഒരു കൂടുണ്ട്. അതിൻ്റെ ചടുലചലനങ്ങൾ നോക്കിയിരിക്കുക സകരമാണ്. കുറുകി കാലിനടിയിൽ സ്നേഹം കൂടുന്ന കുറിഞ്ഞി പൂച്ചയും ഇന്നവളുടെ കൂട്ടുകാരിയാണ്. നന്ദിനി പ്പശുവിൻ്റെ കിടാവിനൊപ്പം ഓടിക്കളിക്കുന്ന അവൾക്ക് ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു.നല്ല നാടൻ ചെമ്പാവിൻ്റെ പൊടിയരിച്ചൊർ വിഷമയമല്ലാത്ത പച്ചക്കറി, ശുദ്ധമായ ജലം, പാല് അതു പോലെ പരിശുദ്ധമായ പ്രാണവായു.പത്തിലത്തോരൻ...... ഇവിടെ ഒരു മഹാമാരിയും അടുക്കില്ല. ഈ നല്ല അന്തരീക്ഷം ആസ്വദിക്കാൻ ഒരു മഹാമാരിവേണ്ടി വന്നു എന്നത് വിരോധാഭാസം. അച്ഛൻ്റെയും അമ്മയുടേയും കരുതൽ കരുത്താകുന്നത് ഞങ്ങളറിഞ്ഞു." ആര്യപുത്രാ... നമുക്ക് ഈ വനവാസം അവസാനിപ്പിക്കണ്ടന്നു വച്ചാലോ? ബാംഗ്ലൂരെ ഫ്ലാറ്റ് നമുക്ക് വിൽക്കാം. എന്നിട്ട് ജീവിതകാലം മുഴുവൻ നമുക്ക് ഈ ആരണ്യകാണ്ഡത്തിൽ വസിക്കാം"ഞാനവളെ മാറോടണച്ചു.

ഒരു ദന്താസുരൻ്റെ ശാപം [കീ ശക്കഥകൾ - 176 ]എന്നാലും ഈ എഴുപത് വയസു വരെ നിങ്ങളേ സേവിച്ചിട്ട് എന്നെ നിങ്ങൾ നിഷ്ക്കരുണം വേരോടെ പിഴുത് പുറത്തെറിഞ്ഞില്ലേ?.ഒരു ചെറിയ പല്ലു വേദന എന്നു പറഞ്ഞാണ് ഈ ക്രൂര കൃത്യം നിങ്ങൾ ചെയ്തത്. നിങ്ങളുടെ വായിൽ ഏറ്റവും മാന്യമായ സ്ഥാനം കിട്ടണ്ടതാണ് ഞങ്ങൾക്കു്. " വിഷ്ഡം ടീത്ത് "അല്ലങ്കിൽ 'വിവേക ദന്തങ്ങൾ. '. ഞങ്ങൾ നിങ്ങളുടെ കൗമാരം കഴിയുമ്പഴാണ് ജനിക്കാറ്. ഞങ്ങൾ അവതരിക്കുമ്പോൾ തന്നെ പനി തലവേദന ഒക്കെ ഉണ്ടാകുന്നെന്നു പറഞ്ഞ് ഞങ്ങളെ താറടിക്കാൻ തുടങ്ങും.വൈകി വന്നതുകൊണ്ട് ഞങ്ങൾക്ക് വളരാൻ സ്ഥലം ഇല്ലാത്തതു കൊണ്ട് തിങ്ങി ഞരുങ്ങിയാണ് വളരുന്നത്. അതാണ് വേദന വരുന്നത്.വലിയ പ്രയോജനമില്ലാത്തവൻ എന്നു പറഞ്ഞ് പല രാജ്യങ്ങളിലുള്ളവരും ഞങ്ങളെ ജനി കുമ്പഴേ പിഴുതുമാറ്റും.അമേരിക്കയിൽ ആണ് അതു സർവ്വസാധാരണം. മറ്റു പല്ലു പറിയ്ക്കുന്ന ലാഘവത്തോടെ ഞങ്ങളെ ഒഴിവാക്കുമ്പോൾ നിങ്ങൾ ഒരു വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്. ശരീരത്തിലെ മിക്കവാറും എല്ലാ നാഡീഞരബുക ളുമായി നമുക്ക് ബന്ധമുണ്ട്.പ്രത്യേകിച്ചും തലച്ചോറിലേയ്ക്കുള്ള വ.വേദന വന്നാൽ പൊതിനഓയിലോ, ഗ്രാമ്പൂ ഓയിലൊ ഉപയോഗിച്ചാൽ മാറാവുന്നതേ ഒള്ളു. അതിനാണ് തിങ്ങളുടെ ഈ ഉന്മൂലനസിദ്ധാന്തം.ഒരു ചെറിയ പല്ലുവേദന വന്നപ്പോൾ നിങ്ങൾ ഞങ്ങളെ പിഴുതെറിഞ്ഞു. തലവേദന വന്നാലോ എന്നു ഞങ്ങൾ ചോദിക്കുന്നില്ല. ഇനി നീ അവിടെക്കിടന്നു വേദനിക്കട്ടെ എന്നാണങ്കിൽ ഞങ്ങൾക്കിനി വേദനിക്കില്ല, പക്ഷേ നിങ്ങൾ അനുഭവിക്കാൽ പൊകന്നതേയുളളു....

Friday, July 24, 2020

കൊറോണാദേവിയും യമധർമ്മനും [കീ ശക്കഥകൾ - 175]"മഹാരാജൻ അങ്ങയെ മുഖം കാണിക്കാൻ ഒരാൾ വന്നിരിക്കുന്നു.""ആരാണ് ചിത്രഗുപ്തൻ ഇത്ര രാവിലെ.""കൊറോണാദേവി എന്നാ പറഞ്ഞത്. ""അയ്യോ എന്തിനാ കടത്തിവിട്ടേ? അവളെ മുഖം കാണിച്ചാൽപ്പണികിട്ടും. സകലരേയും കൊന്നൊടുക്കിയിട്ടേ അവൾ പോകൂ. അന്നൊരിക്കൽ ശിവഭഗവാൻ തൃക്കണ്ണു തുറന്ന് എന്നെ ദഹിപ്പിച്ചപ്പോൾ ഭൂമിയിലുണ്ടായ പുകില് നിനക്ക് ഓർമ്മയില്ലേ?""എന്തോ സഹായം ചോദിച്ചാണ് അതു കൊടുത്തു കഴിവതും വേഗം ഒഴിവാക്കൂ,,,." വരാൻ പറയൂ. ഇരിപ്പിടം കുറേ ദൂരെ മാറ്റി ഇട്ടാൽ മതി"കാലൻ്റെ തിരുമുമ്പിൽ കൊറോണാദേവി ഉപവിഷ്ടയായി.മാസ്ക്ക് ധരിച്ച് യമധർമ്മരാജാവും ചിത്രഗുപ്തനും സുരക്ഷിത അകലം പാലിച്ച് ഇരുന്നു."എന്താണ് വേണ്ടത്. വേഗം പറഞ്ഞ് സ്ഥലം വിടൂ.""ഞാൻ ഭൂമിയിൽ എൻ്റെ വിളയാട്ടം തുടങ്ങി. ഇനി അങ്ങേയ്ക്ക് നല്ല തിരക്കായിരിക്കും, ഇനി ഈ പഴയ രീതി, പോത്തും കയറും ഒക്കെ ഒന്നു മാറ്റി കുറച്ചു കൂടെ ഹൈടെക് ആക്കൂ.അതു പോലെ സ്വർഗ്ഗത്തിലും നരകത്തിലും കൂറേക്കൂടി സ്ഥലം കണ്ടെത്തണ്ടി വരും.""എനിക്ക് പണി തരുന്നത് ഇവിടെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.ഇതവസാനിപ്പിക്കാറായില്ലേ?""ഇല്ല ഞാൻ തുടങ്ങിയിട്ടേ ഒള്ളു. മനുഷ്യൻ സകല സീമകളും ലംഘിക്കുന്നു. അവനാരേയും പേടിയില്ല. ദൈവത്തെപ്പോലും. അവൻ സ്വന്തം കാര്യം മാത്രം നോക്കി മറ്റു ജീവജാലങ്ങളേയും പ്രകൃതി വിഭവങ്ങളേയും നശിപ്പിച്ചുള്ള ഈ തേരോട്ടം അവസാനിപ്പിച്ചേ തീരൂ. അവനൊരു പണി കൊടുത്തില്ലങ്കിൽ അവൻ ലോകം മുഴുവൻ നശിപ്പിക്കും.""കേരളത്തിലാണെനിക്ക് പണി കിട്ടിയത്. അവിടുത്തെ ആരോഗ്യ സംവിധാനവും അതു കൈകാര്യം ചെയ്യുന്നവരും ലോകത്ത് ഏറ്റവും മെച്ചപ്പെട്ടതാണ്. പണ്ട് എൻ്റെ ചേച്ചി " നിപ്പ" യെ അവർ നിഷ്പ്രയാസം തുരത്തിയതാണ്. ആ ടീച്ചറമ്മയോടുള്ള പക അന്നു തുടങ്ങിയതാണ്. ഇത്തവണ അവരെ ഞാൻ മുട്ടുകുത്തിക്കും""അവരെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. എനിക്കു തന്നെ അവിടെ പണി കുറവാ ""അതിനൊരു മാർഗ്ഗമുണ്ട്. അവർക്ക് സെൻസേഷണലായ ഒരു പൈങ്കിളി കഥ കിട്ടിയാൽ ചാനലുകാരും ജനങ്ങളും അതിൻ്റെ പുറകേ പൊയ്ക്കൊള്ളും. വിവാദങ്ങൾ ഇഷ്ടമുള്ളവരാണവർ. രാജ്യതാത്പ്പര്യം പോലും മറന്ന് അവർ രാഷ്ട്രീയ വിരോധം തീർക്കാൻ ഈ മസാലക്കൂട്ട് അന്യോന്യം ഉപയോഗിക്കാൻ തുടങ്ങും. അങ്ങിനെ എന്നിൽ നിന്ന് ശ്രദ്ധ മാറുമ്പോൾ ഞാൻ കയറി മേയും ""ഞാൻ സർവ്വ സന്നാഹവുമായി കൂടെ ഉണ്ടാകും. പക്ഷേ അവരുടെ ശ്രദ്ധ താത്ക്കാലികമായി മാറിയാലും അവർ വളരെപ്പെട്ടന്ന് ലൈനിൽ വരും. അവരെ തോൽപ്പിക്കുക എളുപ്പമല്ല.""അതാണ് ഉടനേ വേണ്ടത് ചെയ്യണം എന്നു പറയാനാ ഞാൻ വന്നത്. ""പക്ഷേ നിന്നെ നശിപ്പിക്കാൻ ഉള്ള രാസായുധത്തിൻ്റെ ഗവേഷണത്തിലാണവർ. അതു വിജയിച്ചാൽ നിൻ്റെ കാര്യം പോക്കാ"."മനുഷ്യരുടെ കിടമത്സരവും,ബിസിനസ് താത്പര്യവും കൊണ്ട് ഒരു രാജ്യം കണ്ടു പിടിച്ചാൽത്തന്നെ ശത്രുക്കൾ അത് ഹാക്കു ചെയ്ത് നശിപ്പിച്ചു കൊള്ളും."

Thursday, July 23, 2020

പഴങ്ങളുടെ രാജകുമാരി - റംബൂട്ടാൻ [തറവാട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ - 11 ]തറവാട്ടുവളപ്പിൽ ഒരു മൂലയ്ക്ക് ആരാലും ശ്രദ്ധിക്കപ്പെടാതെ, പരിപാലിക്കപ്പെടാതെ വളർന്നതാണവൻ. അന്ന് അതിൻ്റെ പ്രധാന്യം അറിഞ്ഞിരുന്നില്ല. വവ്വാലിനും അണ്ണാറക്കണ്ണനും ഉള്ള ഒരു പഴം. അത്രമാത്രം.പക്ഷേ അടുത്ത കാലത്ത് അതിൻ്റെ പ്രാധാന്യവും ഔഷധ ഗുണവും ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങി. "ദേവതകളുടെ ഭക്ഷണം " എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പഴം സ്ഥിരമായിക്കഴിച്ചാൽ ചർമ്മ സൗന്ദര്യം കൂടുമത്രേ. " പഴങ്ങളുടെ രാജകുമാരി" എന്ന പേരു് അന്വർദ്ധമാക്കി ഇന്നവൻ്റെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. സമൃർദ്ധമായി വൈറ്റമിൻ -സി [40% ]അടങ്ങിയിരിക്കുന്ന ഈ ഫലം പനി, ജലദോഷം എന്നിവ തടഞ്ഞ് രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. കൊറോണയുടെ ആകൃതിയാണങ്കിലും അതിനെ പ്രതിരോധിക്കാൻ, ശരീരത്തിൻ്റെ ഇമ്യൂണിറ്റി കൂട്ടാൻ ഈ പഴം സഹായിക്കും. ശരീരത്തിലെ വിഷാംശം കുറക്കുന്നതിന് ഇത് അത്യുത്തമമാണ്.ഇവൻ്റെ ഈറ്റില്ലം മലായ് ദ്വീപസമൂഹമാണ്. ആദായകരമായ അപൂർവം കൃഷിയിൽ ഒന്നാണിത്.മരം അധികം മുകളിലേക്ക് ഉയരാതെ ബ്രാഞ്ചി ഗ് നടത്തി വലയിട്ടു മൂടി അണ്ണാറക്കണ്ണനിൽ നിന്നും, വവ്വാലിൽ നിന്നും ഇവനെ രക്ഷിച്ചെടുക്കൂ കശ്രമകരമാണ്.

Tuesday, July 21, 2020

ആശയസമരം [ ലംബോ ഭര മാഷും തിരുമേനീം I l 6 ]" മുഖ്യമന്ത്രി രാജിവയ്ക്കുന്നവരെ സമരം. ഒരു കൊറോണയും ഞങ്ങൾക്ക് ബാധകമല്ല.""മാഷ് ഇന്നൊരു സമരത്തിൻ്റെ മൂഡിലാണല്ലോ?""സ്വർണ്ണക്കടത്തി ന് മുഖ്യമന്ത്രിയുടെ ഓഫീസല്ലേ ഉത്തരവാദി. ""മാഷേ അതിന് ലോകത്തിലെ ഏറ്റവും നല്ല അന്വേഷണ ഏജൻസിയേഅല്ലേ പ്രധാനമന്ത്രി ചുമതല ഏൾപ്പിച്ചിരിക്കുന്നത്. അത് നമ്മുടെ മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടിട്ടല്ലേ? അന്വേഷണ ഫലം വരുന്നവരെ ഒന്നു ക്ഷമിച്ചു കൂടെ?""സമരം ചെയ്യണ്ടത് പ്രതിപക്ഷത്തിൻ്റെ ചുമതലയാണ് ""നല്ല ക്രിയേറ്റീവായ പ്രതിപക്ഷം ഉണ്ടങ്കിൽ ജനാധിപധ്യത്തിൽ ഭരണം കൂടുതൽ നന്നാകും; മാഷ് ഒരു സ്വയം വിമർശനം നടത്തൂ. മാഷ്ക്ക് ഇപ്പം വേറേ പണിയൊന്നുമില്ലല്ലോ? സമരം ചെയ്തോളൂ. പക്ഷേ ഈ ഭീകരാന്തരീക്ഷത്തിൽ സമര രീതി ഒന്നു മാറ്റിയാലോ?" ആശയസമരം " മതി എന്നു വയ്ക്കൂ.. സോഷ്യൽ മീഡിയയും, എന്തും ചർച്ച ചെയ്യാൻ തയാറുള്ള മാദ്ധ്യമങ്ങളും നമുക്കില്ലേ?പിന്നെന്തിന് ജീവനു വേണ്ടി പരക്കം പായുന്ന ജനങ്ങളുടെ ഇടയിലേക്കിറങ്ങി ബഹളം വയ്ക്കുന്നു. നിങ്ങളുടെ അണികളുടെ അഭിപ്രായം ആരാഞ്ഞിരുന്നെങ്കിൽ നിങ്ങൾ മാറിച്ചിന്തിച്ചേനേ?""ഞങ്ങൾ ഒറ്റക്കെട്ടാണ്. തിരുമേനി കണ്ടോ? കേരളം കത്തും.""കഷ്ട്ടം ആരോടാ മാഷേ ഈ യുദ്ധം. ഇവിടുത്തെ ഭയപ്പാടിൽ കഴിയുന്ന ജനങ്ങളോടൊ.? ഇപ്പം നമുക്ക് ഈ സങ്കുചിത രാഷ്ട്രീയം മാറ്റി വച്ച് നമുക്ക് ഈ മഹാ മരിയെ ഒറ്റക്കെട്ടായി നേരിടാം. അതിജീവനത്തിനല്ല ജീവനു വേണ്ടിയാണ് നമ്മളിന്ന് ഓടുന്നതു്. ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ ഭീകരനേ മറികടക്കാം. സമസ്ത ജീവിതരീതിയും മാറ്റിമറിച്ച ഈ കാലത്ത് സമരങ്ങൾക്കും ഒരു പുതിയ രീതി ആവിഷ്ക്കരിയ്ക്കാം മാഷെ."

ചക്കപ്പുഴുക്കും പൊടിയരിക്കഞ്ഞിയും [തനതു പാകം - 36]ഒരു സ്പെഷ്യൽ ചക്കപ്പുഴുക്ക്.ചുളയുടെ കടയും തലയും മുറിച്ചുമാറ്റി കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് കുക്കറിൽ ഇടുക. മഞ്ഞപ്പൊടിയും, സ്വൽപ്പം മുളകുപൊടിയും, ഉപ്പും, കുരുമുളക് പൊടിയും ഒന്നരക്കപ്പ് വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി കുക്കറിൽ ഒഴിച്ച് ഇളക്കുക. നല്ല വാഴയില കഴുകി നന്നായി അടച്ചു വയ്ക്കുക. കുക്കറിൻ്റെ അടപ്പ് അടച്ച് വെയിറ്റിട്ട് വേവിച്ചെടുക്കുക.നാളികേരവും, ഉള്ളിയും, കരിവേപ്പിലയും കാന്താരിമുളകും മിക്സിയിൽ അരച്ചെടുക്കുക. ഒന്നു നന്നായി ചതച്ച് എടുത്താൽ മതി.പാകമായാൽ കുക്കർ തുറന്ന് വാഴയില മാറ്റണം. വാഴയില കൊണ്ട് അടച്ചു വച്ച് വേവിക്കുമ്പോൾ ഒരു നല്ല ഫ്ലേവർ കിട്ടും. സ്വാദും കൂടും.കൂക്കർ വീണ്ടും അടുപ്പത്ത് വച്ച് അരവ് ചേർത്ത് വീണ്ടും ഇളക്കുക. സ്റ്റൗ ഓഫ് ചെയ്തു് 'മുകളിൽ നല്ല പച്ചവെളിച്ചണ്ണതളിക്കണം. അരിഞ്ഞ കരിവേപ്പില വിതറണം. കുറച്ച് കഴിഞ്ഞ് ഇളക്കി എടുത്ത് ഉപയോഗിക്കാം,നല്ല പൊടിയരിക്കഞ്ഞി കൂടി കൂട്ടുണ്ടങ്കിൽ നല്ല ഒരു സമീ കൃതാഹാരമായി.

Thursday, July 16, 2020

പാച്ചുവിൻ്റെ "ലിറ്റിൽ എയ്ൻസ്റ്റയിൻ ക്യാമ്പ് " [ അച്ചുവിൻ്റെ ഡയറി-352 ]മുത്തശ്ശാ പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് കാണാൻ രസമാണ്. അവൻ ക്ലാസിൽ 'ഇൻ വോൾവ് ' ആകുന്നത് ദൂരെ നിന്നു കാണാനാണ് രസം. ആ സമയത്തു്ചുറ്റുപാട് നടക്കുന്ന തൊന്നും അവനറിയില്ല. ടീച്ചറുമായി നന്നായി ഇൻട്രാക്റ്റ് ചെയ്യും. അവൻ്റെ മുഖത്ത് ഭാവങ്ങൾ മാറി മാറി വരും. ചിലപ്പോൾ ഡാൻസ് ചെയ്യുന്നത് കാണാം. ചിലപ്പോൾ പാട്ടു പാടും. പക്ഷേ അതൊക്കെ അവ നിഷ്ടമുള്ള ടീച്ചർ പഠിപ്പിക്കുമ്പം മാത്രം. അല്ലങ്കിൽ " ഇറ്റ് ഈസ് സോ ബോറിഗ് " എന്നുറക്കെപ്പറഞ്ഞ് അവൻ തിരിച്ചുപോരും.ഇന്നവന് 'ലിറ്റിൽ എയിസ്റ്റയിൻ' ക്യാമ്പായിരുന്നു.". ഓൺലൈനിൽ. ഓയിൽ ആൻ്റ് വാട്ടർ ". ഒരു സയൻസ് ആക്റ്റിവിറ്റി. അതിന് നല്ല ക്ലിയർ ആയ ഒരു കുപ്പി ഗ്ലാസ്, പ്ലാസ്റ്റിക് കപ്പ്, വാട്ടർ, ഫുഡ് കളറിഗ്, മിനറൽ ഓയിൽ. പിന്നെ ഒരു പ്ലാസ്റ്റിക്ക് ഫില്ലർ.ഇതെല്ലാം സംഘടിപ്പിച്ചു കൊടുത്തു.ഗ്ലാസിൽ മിനറൽ ഓയിൽ എടുക്കണം. ഒരു പാത്രത്തിൽ ഫുഡ് കളർ കയറ്റിയ വെള്ളവും.ഫില്ലർ ഉപയോഗിച്ച് ചുവന്ന കളറിലുള്ള വെള്ളം ഗ്ലാസിലെ ഓയിലിൽ ഒഴിക്കുന്നു. ഇതെല്ലാം ടീച്ചർ പറഞ്ഞ പോലെ കൃത്യമായി അവൻ ചെയ്തു.വെള്ളവും ഓയിലും രണ്ടു ല യറിൽ ഗ്ലാസിൽക്കണ്ടപ്പോ ൾ അവന് സന്തോഷായി.അവൻ കൈകൊട്ടിതുള്ളിച്ചാടി.പഠിപ്പിച്ച കാര്യം അവൻ തന്നെ തെളിയിച്ചതിൻ്റെ സന്തോഷം. പക്ഷേ പിന്നെയാണ് കുഴപ്പം. എവിടെ എണ്ണയിരുന്നാലും അവൻ അതിൽ വെള്ളമൊഴിച്ചുവയ്ക്കും... അവൻ്റെ പരീക്ഷണം കാരണം മടുത്തു മുത്തശ്ശാ.. ഇവിടെ ഒരു ചെറിയ അക്വറിയം ഉണ്ട്. നല്ല ഭംഗിയുള്ള മത്സ്യങ്ങളാണതിൽ .അതിൽ അവൻ ഓയിലൊഴിച്ചു. മത്സ്യം ചത്തുപോകില്ലേ? അച്ചു പെട്ടന്ന് വെള്ളം മാറിയതുകൊണ്ട് രക്ഷപെട്ടു.

Tuesday, July 14, 2020

പനിക്കൂർക്ക [തറവാട്ടുവളപ്പിലെ ഔഷധച്ചെടികൾ- 10]കുട്ടികൾക്ക് ചെറുപ്പത്തിൽ പനിയുടേയും കഫത്തിൻ്റെയും ശല്യം സാധാരണയാണ്.അതു ശ്രദ്ധിക്കാതെ പഴകിയാൽ ന്യൂമോണിയ വരെ ആകാം.ഇതിൻ്റെ ഇലവാട്ടിപ്പിഴിഞ്ഞ് കൽക്കണ്ടവും ചേർത്തു കൊടുത്താൽ കഫത്തിൻ്റെ ശല്യത്തിന് ഉടനേ ശമനം കിട്ടും.ചെറിയ പനി വരുമ്പഴേ ആശുപത്രിയിൽ കൊണ്ടു പോകുന്ന പതിവ് അന്നില്ല. അതിന് പനിക്കൂർക്ക തന്നെ സിദ്ധൗഷധം. അതുപോലെ അതിൻ്റെ ഇലവാട്ടിപ്പിഴിഞ്ഞ് ആവണക്കെണ്ണ പുരട്ടി നിറുകയിൽ പതിച്ചു വയ്ക്കും.വീട്ടുവളപ്പിൽ ധാരാളമായി ക്കാണുന്ന ഔഷധച്ചെടിയാണ് പനിക്കൂർക്ക.നല കട്ടിയുള്ള ഇലയാണതിന്. അത് കയ്യിൽ വച്ചു തിരുമ്മിയാൽ നല്ല രൂക്ഷമായ ഗന്ധമാണ്. അത് കൊച്ചു കുട്ടികളെ മണപ്പിച്ചാൽത്തന്നെ മൂക്കടപ്പ് മാറിക്കിട്ടും. ആയ്യൂർവേദത്തിൽ ഡയേറിയ, പനി, കഫം, വയറെരിച്ചിൽ, ഗ്യാസ് എന്തിനേറെ അപസ്മാരത്തിനു വരെ അത്യുത്തമമാണന്നു പറയുന്നു.

Monday, July 13, 2020

എൻ്റെ പ്രകാശിൻ്റെ "നിഷാദം ""നിഷാദം' പ്രകാശിൻ്റെ ആദ്യ പുസ്തകമാണ്. മനോഹരമായ ഒരു കാവ്യസമാഹാരം. അതു പ്രകാശനം ചെയ്യാനുള്ള ആഗ്രഹം ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു. കുറേക്കാലമായി ഒരു സാഹിത്യ സദസിൽ പങ്കെടുത്തിട്ട്. കോവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് ചെറുതെങ്കിലും പ്രൗഢമായ സദസ്."നിഷാദം " നല്ലൊരു വായനാനുഭവമാണ്.ഒരു സോപാന സംഗീതത്തിൻ്റെ സൗന്ദര്യവും, കാവിൽ ഭഗവതിയുടെ ചടുലതാളവും, നാടൻ പാട്ടിൻ്റെ ശീലും ഈ പുസ്തകത്തെ വേറിട്ടൊരനു ഭവമാക്കുന്നു.പ്രകാശിൻ്റെ അച്ഛൻ തൗ താരിയുടെ വായ്ത്താരികൾ എന്നും എന്നെ ആകർഷിച്ചിട്ടുണ്ട്. ആ അനുഷ്ടാന കലക്ക് ഒരു ഫോക് സംഗീതത്തിൻ്റെ താളമുണ്ട്, ഈണമുണ്ട്.അച്ഛൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ പ്രകാശിൻ്റെ ഈ പുസ്തകത്തിൽ "വായ്ത്താരി" എന്ന ഒരു മനോഹര കവിത കൂടിയുണ്ട്. Dr.തോമ്മസ് സ്ക്കറിയയുടെ മനോഹര അവതാരിക ഈ പുസ്തകത്തിൻ്റെ മാറ്റ് കൂട്ടുന്നു.ഇതിനൊക്കെപ്പുറമേ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിപ്ലവകാരിയേയും നമുക്കിവിടെ കാണാം .BSF - ൽ നിന്ന് വിരമിച്ച പ്രകാശ് അടിമുടി ഒരു സ്പോട്സ് മാൻ കൂടിയാണ്. ഇന്ന് ആരാലും അറിയപ്പെടാതെ കിടക്കുന്ന, ഒരു കാലത്ത് കായികരംഗത്തെ രോമാഞ്ചമായിരുന്നവർ അനവധിയാണ്. അവരെയൊക്കെത്തപ്പിപ്പിടിച്ച്, ഫോട്ടോ സഹിതം ഒരു വലിയ പരമ്പര തന്നെ അദ്ദേഹം ചെയ്യുന്നുണ്ട്. അത് ഒരാധികാരിക റഫറൽ ഗ്രന്ഥമാകട്ടെ എന്നാശംസിക്കുന്നു.

Saturday, July 11, 2020

ഒരു പോലീസുകാരൻ്റെ ആത്മകഥ [കീ ശക്കഥകൾ -172]ഞാനൊരു സാധാരണ പോലീസുകാരൻ.ഒത്തിരി ഒത്തിരി കുറ്റവാളികളെക്കണ്ടിട്ടുണ്ട്. കൈകാര്യം ചെയ്തിട്ടുണ്ട്. അതൊരു ജോലിയേക്കാൾ രാജ്യ സേവനം എന്ന ചിന്തയും മനസിലുണ്ടായിരുന്നു.പക്ഷേ പെട്ടന്നാണ് ഒരദൃശ്യ കൊലയാളിയെ നേരിടണ്ടി വന്നത്. ആരോഗ്യ പ്രവർത്തകൾക്കൊപ്പം അവനിൽ നിന്ന് ജനങ്ങളെ രക്ഷിക്കണ്ടത് നമ്മുടെ ചുമതല ആണന്ന ബോദ്ധ്യം എന്നെ കൂടുതൽ കർമ്മനിരതനാക്കി. സാമൂഹിക അകലം പ്രാപിച്ചുള്ള നിയമപാലനം കഠിനം തന്നെ. പക്ഷേ തളർന്നില്ല. കൂടുതൽ ആവേശത്തോടെ പ്രവർത്തിച്ചു. അജ്ഞത കൊണ്ട പകടത്തിൽപ്പെടുമായിരുന്ന എത്രയോ പെരേരക്ഷിച്ചു. ജനങ്ങൾ ഒറ്റക്കെട്ടായി കൂടെ നിന്നു. അന്നു പ്രളയകാലത്തു കണ്ട കൂട്ടായ്മ.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽപ്പോകാറില്ല. ഈ ഭീകരൻ്റെ വൈറസ് എൻ്റെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടങ്കിലൊ.?പ്രായമായ അച്ഛനും അമ്മക്കും പകരാൻ പാടില്ല. ഗർഭിണി ആയ എൻ്റെ ഭാര്യയെക്കണ്ടിട്ടും കുറേ ആയി. ഒരു ദിവസം മോനെ ദൂരെ നിന്നൊന്നു കണ്ടു. അവനറിയാതെ തിരിച്ചു പോന്നു. കൊതിയാകുന്നു. വീട്ടിൽ എല്ലാവരും ഒത്ത്. പാടില്ല... ഞാൻ കാരണം... ലോകത്തിനു മുഴുവൻ മാതൃകയായ ഈ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.തിരഞ്ഞെടുപ്പുകാ ഹ ളം മുഴങ്ങിയപ്പോൾ രാക്ടീയപ്പാർട്ടികൾ പഴയ സമരമുറകളുമായി രംഗത്തിറങ്ങി. അന്യോന്യം ചെളി വാരി എറിഞ്ഞു തുടങ്ങി. പലരേയും അടുത്തുചെന്ന് പിടിച്ചു മാറ്റണ്ടി വന്നു. അറസ്റ്റു ചെയ്ത് നീക്കണ്ടി വന്നു. ഈ സമയത്ത് ഇത്ര പ്രബുദ്ധമായ പാർട്ടികൾ ഈ രീതി തിരഞ്ഞെടുത്തതിൽ വിഷമം തോന്നി.നമ്മളെല്ലാം ഓറ്റക്കെട്ടായിക്കെട്ടിപ്പൊക്കിയ തൊക്കെ ഒറ്റയടിക്ക് നഷ്ടപ്പെടുമോ. എല്ലാവരും മനസിലാക്കി പിന്മാറുമായിരിക്കും.പക്ഷേ സകല നിയന്ത്രണവും വിട്ടത് ഇന്നാണ്. ഊണും ഉറക്കവുമുപേക്ഷിച്ച് ഈ രോഗത്തിൽ നിന്ന് രക്ഷിക്കാനായി ജീവിതം മാറ്റിവച്ച ആ സോക്ട്ടറുടെ കാറ് സമരക്കാർ തടഞ്ഞപ്പോൾ സകല നിയന്ത്രണവും വിട്ടു. കാറിനകത്ത് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് ഒരുത്തൽ തുപ്പുന്നതാണ് പിന്നെക്കണ്ടത്. തടഞ്ഞ പോലീസുകാരൻ്റെ ഗ്ലൗസ് വലിച്ചൂരി കയ്യിൽക്കയറിപ്പിടിച്ചു തള്ളിത്താഴെയിട്ടു. എൻ്റെ സകല നിയന്ത്രണവും വിട്ടു. ഞാനയാളെപ്പിടിച്ച് ചെകിട്ടത്തിനിട്ട് തന്നെ ഒന്നു പൊട്ടിച്ചു. ഒരു രാഷ്ട്രീയ നേതാവിനെ തല്ലിയാലുള്ള പൊല്ലാപ്പറി യാഞ്ഞിട്ടല്ല. സഹിച്ചില്ല.ഇനി ആരും ഇതാവർത്തിക്കരുത്.

Thursday, July 9, 2020

ചുട്ട കപ്പ കൊണ്ടൊരു നാലുമണിപ്പലഹാരം [തനതു പാകം - 35]അന്ന് തറവാട്ടിൽ രാവിലെ അടുപ്പ് കത്തിച്ചാൽ മൂന്നു മണി വരെ വിശ്രമമില്ല. നല്ല പച്ചക്കപ്പ പുറംതൊണ്ടു പോലും കളയാതെ അടുപ്പിൽ ചാരത്തിനടിയിൽ തിരുകി വയ്ക്കുന്നു. ചാരം കൊണ്ട് മൂടുന്നു അതിന് മൂകളിൽ ആണ് തീ കത്തിച്ച് പാകം ചെയ്യുന്നത്.പാചകം എല്ലാം കഴിയുമ്പോൾ ചാരത്തിനടിയിൽ നിന്ന് ചുട്ട കപ്പ എടുത്തൊരു പ്രയോഗമുണ്ട്. ഒന്നു പരീക്ഷിച്ചു കളയാം.ഇന്ന് സ്റ്റൗ ആണ്.ഇന്ന് അടുപ്പിൽ തീ പൂട്ടി. മേൽപ്പറഞ്ഞ പോലെ പുറംതൊണ്ടു പോലും കളയാതെ അടുപ്പിനിടയിൽ പമ്പക്കപ്പ വച്ച്.ചാരം കൊണ്ട് മൂടി.അതിനു മുകളിൽ ചിരട്ട അടുക്കി തീ കത്തിച്ചു.. ചിരട്ട മുഴുവൻ കത്തിത്തീർന്ന് അതിൻ്റെ കനൽ കപ്പ മുഴുവൻ പൊതിഞ്ഞ് കിടക്കും.വൈകുന്നേരം വരെ അതവിടെത്തന്നെ കിടക്കാൻ അനുവദിക്കുക.ഒരു നാലുമണിയൊടെ തീകെട്ടിട്ടുണ്ടാകും. കപ്പ ഒരു കൊടിൽ കൊണ്ട് പുറത്തെടുക്കുക.അതിൻ്റെ പുറംതോട് മുഴുവൻ കത്തിത്തീർന്നിട്ടുണ്ടാവും. അത് പുറത്തെടുത്ത് പുറത്തേകരി ചു രണ്ടിക്കളയുക. അകത്ത് അതിലെ ജലാംശം മുഴുവൻ വററി നന്നായി ആവി പറക്കുന്ന വെന്ത കപ്പ നമുക്ക് കിട്ടും.അത് അമ്മിക്കല്ലിലൊഉരലിലൊ ഇട്ട് കല്ലുപ്പും കരിവെപ്പിലയും കാന്താരിമുളകും ചേർത്ത് ഇടിച്ചുകൂട്ടുന്നു. അതിലേക്ക് നല്ല പച്ചവെളിച്ചണ്ണ ഒഴിച്ച് യോജിപ്പിക്കുന്നു. ആ ചുട്ട കപ്പക്ക് ഒരു പ്രത്യേക രുചിയാണ്.ഒരു നാലുമണിപ്പലഹാരം ആയി ഉപയോഗിക്കാം.

Wednesday, July 8, 2020

കൈക്കുടുന്നയിലെ പാൽപ്പായസം. [കീ ശക്കഥകൾ - 17 2]മുത്തശ്ശാ മനസിനൊരു വിഷമം. എന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം ചൊവ്വയും വെള്ളിയും ദേവീക്ഷേത്രം, മാസത്തിൽ ഒരു ദിവസം ഗുരുവായൂർ., ഒരു ദിവസം ഏറ്റുമാനൂർ മഹാദേവക്ഷേത്രം. എല്ലാം മുടങ്ങി. മനസിന് ഒരു സമാധാനവുമില്ല. ഈ കൊറോണാ ഒന്നു കഴിഞ്ഞാൽ മതിയായിരുന്നുനീ ഈ ഊഴം വച്ച് എല്ലാ ദൈവങ്ങളേയും അന്വേഷിച്ച് പോകുമ്പോൾ നീ മനസ്സുകൊണ്ടല്ലേ പ്രർത്ഥിക്കാറ്. അവിടെ ശരീരത്തിനും, സാമിപ്യത്തിനും എന്താണ് പ്രസക്തി. ദൈവം നമ്മുടെ ഒക്കെ ഉള്ളിലാണ് എന്ന് ദൈവം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനീ സാഹചര്യത്തിനെ പഴിക്കുന്നു. നീ ധ്യാനത്തിലൂടെ നിൻ്റെ ഉള്ളിലുള്ള ദൈവത്തെ കണ്ടെത്തൂ."ഭഗവാന് വഴിപാട് ഒന്നും കഴിക്കാൻ പറ്റണില്ല .അതിനെന്തു ചെയ്യും"."നീ പുറത്തേക്ക് ഒന്നു കണ്ണു തുറന്ന് നോക്ക്. ആയിരക്കണക്കിനാളുകളാണ്, പണിയില്ലാതെ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നത്. നിൻ്റെ വഴിപാട് അവർക്കാകട്ടെ. ഉറപ്പായിട്ടും നിൻ്റെ ദൈവം നിന്നെ അനുഗ്രഹിക്കും.""നീ ഒരു കഥ കെട്ടിട്ടുണ്ടോ? ഒരാൾക്ക് കഴിക്കാൻ ഉള്ളംകൈ നിറയെ പാൽപ്പായസം കൊടുത്തു.ആർത്തിയോടെ അത് കഴിക്കാൻ തുടങ്ങിയപ്പോൾ പെരുവിരലിടയിൽ കൂടെ രണ്ടു തുള്ളി ചോർന്നു.പെട്ടന്ന് അയാൾ കൈ കമിഴ്ത്തി അത് നക്കിക്കുടിച്ചു. എന്താ സംഭവിച്ചെ കയ്യിലെ പായസം മുഴുവൻ നഷ്ടപ്പെട്ടു. നീ ദൈവത്തെ അന്വേഷിച്ച് നാടു മുഴുവൻ അലയുമ്പോൾ നിൻ്റെ ഉള്ളിലുള്ള ദൈവത്തെ നീ നഷ്ടപ്പെടുത്തുന്നു..

Tuesday, July 7, 2020

ഒരു കാറിൻ്റെ ക്വാറൻ്റയിൻകാലം [കീശക്കഥകൾ -171]ബാംഗ്ലൂർ നിന്ന് പെട്ടന്ന് പോരണ്ടിയിരുന്നു. രണ്ടു പേരും ഓഫീസിൽ നിന്നെത്തിയപ്പോൾ വൈകി. ഫ്ലൈയിറ്റിന് സമയമായി. അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്ത് ഓലെ പിടിച്ച് കൃത്യ സമയത്ത് എയർപ്പോർട്ടിൽ എത്തി. രണ്ടു ദിവസത്തിനകം തിരിച്ചു പോകണം. മഹാമാരി സകല പരിപാടിയും തെറ്റിച്ചു. ഭാഗ്യം! വീട്ടിലിരുന്നു ജോലി ചെയ്യാം.അത്യാവശ്യ സാധനങ്ങൾ പലതും ഫ്ലാറ്റിൽ ആയിപ്പോയി. പുതിയ കാറാണ്. ഓടിച്ച് കൊതി തീർന്നില്ല. അവൻ്റെ സ്ഥിതി എന്തായോ? പുറം കഴികിയിടാൻ ഏർപ്പാടാക്കിയവൻ ഇതൊന്നുമറിയാതെ എന്നും കഴുകിയിടും. അവന് കൂലി അയച്ചുകൊടുക്കും. നാലു മാസമായി. എങ്ങിനേയും കാറിവിടെ എത്തിക്കണം. ബാറ്ററി പോകാം. മൂഷികനും വില്ലനാകാം. അതിനായി അവിടെ പോകാൻ പറ്റില്ല. ഇങ്ങോട്ട് വരുന്ന കാറ് ആവശ്യമുള്ളവരെക്കണ്ടു പിടിക്കണം. എന്തിനും പൊന്ന ആത്മാർത്ഥതയുള്ള കൂട്ടുകാരുണ്ട വിടെ.ഒരാൾ തയാറായിട്ടുണ്ട്. താക്കോൽ?... താക്കോൽ വീട്ടിനകത്താണ്.വീടിൻ്റെ താക്കോൽ എൻ്റെ കയ്യിലും. അതിൻ്റെ കൃത്യമായ അളവും, ഫോട്ടോയും അയച്ചുകൊടുത്താൽ ഡൂപ്ലിക്കേററ് ഉണ്ടാക്കാം. അങ്ങിനെ അവൻ തക്കോൽ ഉണ്ടാക്കിച്ചു. ഇനി ഫ്ലാറ്റിലെ അസോസിയേഷൻ്റെ അനുവാദം വേണം. ഫോൺ ചെയ്തു.പോര മെയിൽ അയക്കണം. അപ്രൂവൽ എടുക്കണം. വരുന്നവൻ്റെ ഐഡൻ്റിറ്റി അറിയിക്കണം.ഈ കടമ്പകൾ മുഴുവൻ തരണം ചെയ്ത് ഡൂപ്ലിക്കേറ്റ് താക്കോലുമായി അവനെ ഡോറിന് മുമ്പിലെത്തിച്ചു. കഷ്ടം പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കതക് തുറക്കാനായില്ല.എങ്ങിനെ ഒറിജിനൽ താക്കോൽ അവിടെ എത്തിയ്ക്കാം. അപ്പഴാണ് ഫ്രണ്ടിൻ്റെ ഫോൺ. നാട്ടിലേക്ക് ഒരാംബുലൻസ് വരുന്നുണ്ട്. ഡ്രൈവർ അവൻ്റെ പരിചയക്കാരനാണ്. തിരിച്ചു വരുമ്പോൾ താക്കോൽ അവൻ എത്തിക്കും. നാലു ജില്ലകൾ താണ്ടി കോവി ഡ് പ്രൊട്ടോക്കോൾ മുഴുവൻ പാലിച്ച് ഒരു പ്രകാരത്തിൽ താക്കോൽ ഡ്രൈവരെ ക്കണ്ടു പിടിച്ച് ഏൾപ്പിച്ചു.മൂന്നാം നാൾ താക്കോൽ അവിടെ എത്തി. ഇനി ഇങ്ങോട്ടു പോരുന്ന വേറേ ആളെക്കണ്ടു പിടിക്കണം. ഒരാഴ്ച്ചക്കകം അങ്ങിനെ ഒരു ഭാഗ്യവാനെക്കണ്ടു പിടിച്ചൂ.സകല സമസ്യകൾക്കും ഉത്തരം പറഞ്ഞ് വീണ്ടും വേതാളത്തെ.... എന്ന ട്യൂണിൽ താക്കോലുമായി വീടിന് മുമ്പിലവനെത്തി. പക്ഷേ ഒരു തരത്തിലും പൂട്ടു തുറക്കാൻ പറ്റിയില്ല. അയാൾ ലീവ് റഡിയാക്കി പോരാൻ തയാറായതായിരുന്നു. അവസാനം അവൻ കതക് ഒന്നു തള്ളി നോക്കിയതാ.ഭാഗ്യം കതക് തുറന്നു.അന്ന് തിരക്കിൽ കതക് പൂട്ടാൻ മറന്നിരുന്നു.അവർ അകത്തു കയറി. പറഞ്ഞിടത്ത് കാറിൻ്റെ കീ ഇല്ല. വീടു മുഴുവൻ അരിച്ചുപറുക്കി. എവിടെ!. അവസാനം നിരാശനായി വീട് പൂട്ടി അവർ ഇറങ്ങി. കാറിൻ്റെ സ്ഥിതി കൂടി ഒന്നു നോക്കണന്നു പറഞ്ഞിരുന്നു. കാറ് നല്ല വൃത്തിയായിക്കഴുകി ഇട്ടിട്ടുണ്ട്. ചില്ലിൽക്കൂടി അകത്തേക്ക് നോക്കിയപ്പോൾ കാറിൻ്റെ താക്കോൽ കാറിനകത്തു തന്നെ. കാറ്ഓട്ടോമാറ്റിക്കായി ലോക്കായിപ്പോയിരുന്നു.പിന്നെ അതിനും അനുവാദം വാങ്ങി വർക്ക് ഷോപ്പിൽ നിന്ന് ആളെ വരുത്തി കാറ് തുറന്ന് താക്കോലെടുത്തു. പക്ഷേ വണ്ടി സ്റ്റാർട്ടാകുന്നില്ല. പിന്നെ സർവ്വീസ് സെൻ്ററിൽ വിളിച്ച് പറഞ്ഞ് "ടോവിൻ സർവ്വീസ് " അറയ്ഞ്ച് ചെയ്ത് കാറ്സർവീസ് സ്റ്റേഷനിൽ എത്തിച്ചു.അങ്ങിനെ ചരിത്ര യാത്ര കഴിഞ്ഞ് എൻ്റെ കാറ് നാട്ടിലെത്തി. ഇനി പതിനാ നാല് ദിവസം ക്വാറൻ്റയിൻ. കാറിനും വേണമത്രേ.?കേരളത്തിൻ്റെ അങ്ങേത്തലയ്ക്കലെത്തിച്ച വണ്ടി ഒത്തിരി കടമ്പകൾ കടന്ന് കാറിൻ്റെ ക്വാറൻ്റയിൽ കഴിഞ്ഞ് അങ്ങിനെ വീട്ടിലെത്തിച്ചു

Monday, July 6, 2020

തിലഹോമം [നാലുകെട്ട് -267 ]പണ്ട് ഈ തറവാട്ടിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും തില ഹോമം നടത്താറുള്ളത് ഓർക്കുന്നു. പിതൃദോഷത്തിനും, പാപപരിഹാരത്തിനും വേണ്ടിച്ചെയ്യുന്ന ഈ ഹോമത്തിത് മനശാസ്ത്ര പരമായി വളരെ അധികം പ്രയോജനം അന്നത്തെ തലമുറക്കുണ്ടായിക്കണ്ടിട്ടുണ്ട്. കുറച്ച് അന്ധവിശ്വാസവും, മരിച്ചു പോയവരുടെ അലഞ്ഞു തിരിയുന്ന ആത്മാവിനെപ്പറ്റിയുള്ള അകാരണ ഭയത്തിനും ഈ വേദിക് പ്രക്രിയയിലൂടെ അന്നുള്ളവർ പരിഹാരം കണ്ടിരുന്നു.ഈ ഹോമത്തിന് ഗായത്രി മന്ത്രമാണ് ഉപയോഗിക്കുക. എള്ളും നെയ്യുമാണ് പ്രധാന ഹോമദ്രവ്യം. ചെമ്പു കൊണ്ടുള്ള സ്രുവവും, ജുഹുവും ആണ് ഹോമത്തിനുപയോഗിക്കുന്നത്. അതിൽ നെയ്യ് എടുത്തു മന്ത്രോച്ചാരണത്തോടെ അഗ്നിദേവന് സമർപ്പിച്ച് അതിൽ മിച്ചം വരുന്നത് ഒരു ചെറിയ ചെമ്പ് പാത്രത്തിൽ നിക്ഷേപിക്കുന്നു.സംബാദം എന്നാണതിനു പറയുക. രണ്ടു മണിക്കൂറോളം നീളുന്ന ഈ ഹോമത്തിൻ്റെ സംമ്പാദം അതിൻ്റെ പ്രസാദമായി വിതരണം ചെയ്യും. ബാക്കിയുള്ളത് ഒരു നല്ല ചെമ്പുകുടത്തിലാക്കി വായൂ കിടക്കാതെ സീലുചെയ്ത് നാലുകെട്ടിൻ്റെ തളത്തിത്തിൽ കുഴിച്ചിടാറുള്ളത് ഓർക്കുന്നു. അന്ന് തളം ചാണകം കൊണ്ട് മെഴുകിയ താണു്. പലപ്പഴായി ഭൂമിക്കടിയിൽ സ്ഥാപിച്ച സം ബാദം പല കുടങ്ങളിലായിക്കാണാം. അത് കുടുബത്തിൻ്റെ ഐശ്വര്യത്തിനും, സംരക്ഷണത്തിനും നല്ലതാണന്നു വിശ്വസിക്കപ്പെടുന്നു.ഇഷ്ടിക കൊണ്ടാണ് ഹോമകുണ്ഡം തയാറാക്കുന്നത്.മേലരി [ പ്ലാവിൻ്റെ കാതൽ] ആണ് ഹോമാഗ്നിക്കായി ഉപയോഗിക്കുന്നത്.ഈ ഇടെ മുല്ലക്കലെ പരിഹാരക്രിയയുടെ ഭാഗമായി തറവാട്ടിൽ വച്ച് തിലഹോമം നടന്നിരുന്നു.. പ്രസിദ്ധ തന്ത്രി എ രളിയൂർ ഹരി ആയിരുന്നു യജ്ഞാചാര്യൻ.

Sunday, July 5, 2020

അച്ചു ഔട്ടി ഗ് മതിയാക്കി.. [അച്ചു ഡയറി-351 ]മുത്തശ്ശാ ഫ്രണ്ട് കളിക്കാൻ വിളിക്കുന്നുണ്ട്.അച്ചൂന് പോകണന്നുണ്ട്. പക്ഷേ പുറത്തു പോകാറില്ല. പക്ഷേ റൂബൻ വീണ്ടും വിളിക്കുന്നു. അമ്മയോട് ചോദിക്കാം. സമ്മതിയ്ക്കില്ല." അച്ചൂന് കാര്യങ്ങൾ ഒക്കെ അറിയാമല്ലോ? സ്വയം ശ്രദ്ധിക്കുമെന്നുറപ്പുണ്ടങ്കിൽ പൊയ്ക്കൊള്ളൂ"അച്ചു പോയി. പക്ഷേ പെട്ടന്ന് തിരിച്ചു പോന്നു.അവിടെ കൂട്ടുകാർ ഒത്തിരി ഉണ്ട്. മാത്രമല്ല അച്ചുവിൻ്റെ സൈക്കിൾ ഷയർ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ അതു മാത്രം പറ്റില്ലന്ന് തീർത്തുപറഞ്ഞു.ഈ കൊറോണാ വരാതിരിയ്ക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. അച്ചുവിൻ്റെ അശ്രദ്ധ കൊണ്ട് പാച്ചുവിനും അമ്മയ്ക്കും, അച്ഛനും ഒരു കഷ്ടപ്പാടും വരരുത്. അതാ അച്ചു വേഗം തിരിച്ചു പോന്നത്.അച്ചൂന് എക്സർസൈസിന് സൂര്യനമസ്ക്കാരവും ടേബിൾ ടെന്നീസും മതി. നാട്ടിൽ മുത്തശ്ശനും അമ്മമ്മയും പുറത്തു പോകുന്നില്ലല്ലോ?. വേണ്ട പ്രായമായവർ ശ്രദ്ധിക്കണം. ഇടക്കിടക്ക് ചൂടുവെള്ളം കുടിയ്ക്കണം. നാട്ടിലെ ക്കാര്യം സമാധാനമുണ്ട്. അവിടെ ഗവന്മേൻ്റും, ആരോഗ്യ വകുപ്പും നാട്ടുകാരുമുഴുവനും ഒറ റക്കെട്ടല്ലേ? നാട്ടിലെ " റൂട്ട് മാപ്പി ഗ്" ഇവിടെ ഒരത്ഭുതമാണ്. അമേരിക്കയിൽ അച്ചുവിൻ്റെ ഫ്രണ്ടിനു പോലും നമ്മുടെ ആരോഗ്യ മന്ത്രി ടീച്ചറമ്മയെ അറിയാം. അച്ചുവും അച്ചുവിൻ്റെ സം ബാദ്യം നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കയച്ചിട്ടുണ്ട്.

Friday, July 3, 2020

ആദിക്കുട്ടൻ്റെ ആമിക്കുട്ടി [ കീ ശക്കഥ - 17 O ]"അമ്മേ.. കുഞ്ഞു വാവേ ഡോക്ട്ടർ ആദ്യം എൻ്റെ കയ്യിലാ തന്നേ". ആദി വല്ലാത്ത ത്രില്ലിലായിരുന്നു.അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ! അവന് ആദ്യമൊക്കെ ഒന്നും മനസിലായില്ല. പക്ഷേ ക്രമേണ അവൻഎല്ലാം മനസ്സിലാക്കി. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ. ആദിയ്ക്ക് അനിയത്തി മതി. എന്നും അവൻ അമ്മയുടെ വയറ്റിൽ ചെവി വച്ച് നോക്കും.അവളുടെ ശബ്ദം കേൾക്കാൻ. അവൻ അവൾക്ക് പേരു് വരെക്കണ്ടു പിടിച്ചു. ആരാധന. ആമി എന്നു വിളിക്കാം. ആദി.... ആമി.... കൊള്ളാം.ആശുപത്രിയിൽ എത്തിയപ്പോൾ അവൻ ആകെ ടൻഷനിലായിരുന്നു. ലേബർ റൂമിലേക്ക് അവനും കൂടെ വന്നു. മോനെപ്പിന്നെ വിളിക്കാം"നഴ്സവനെത്തടഞ്ഞു. അവന് കരച്ചിൽ വന്നു. ആ കുഞ്ഞിക്ക വിളിൽ കണ്ണുനീർ.ലേബർ റൂമിൻ്റെ കതകടഞ്ഞു.രണ്ടാമത്തെ കുട്ടിയൊട് ഒരു പക തോന്നാതെ അവളെ അവൻ്റെ സ്വന്തം എന്നു ബോദ്ധ്യപ്പെടുത്തിയാണ് ഞങ്ങൾ മുമ്പോട്ട് പോയത്." കുഞ്ഞിനെ ആദ്യം ആദിയുടെ കയ്യിൽ കൊടുക്കണം" ഞാൻ നഴ്സിനോട് പറഞ്ഞു. അങ്ങിനെയാണ് അവളെ ആദ്യം അവൻ്റെ കയ്യിൽ വച്ചു കൊടുത്തതു്. അവിടം മുതൽ അവളെ അവൻ ഏറ്റെടുക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ നിന്ന് വീട്ടിൽ ചെന്നപ്പോൾ ഞാനും ഞട്ടിപ്പോയി. "വെൽക്കം.. ആമിക്കുട്ടി." മുൻ വശത്തെ കതകിൽത്തന്നെ എഴുതിവച്ചിരുന്നു. ബലൂണുകൾ കൊണ്ടലങ്കരിച്ചിരുന്നു. ഞങ്ങളുടെ കിടപ്പുമുറി വരെ അവൻ മാലയും ബലൂണുകളും തൂക്കിയിരുന്നു.അഞ്ചു വർഷം കടന്നു പോയി. ഇ ന്നവളുടെ പിറന്നാൾ ആണ്. ആദി അവൻ കൂട്ടി വച്ച സബാദ്യം കൊണ്ട് അവൾക്കു് ഒരു പട്ടുപാവാട വാങ്ങിയിട്ടുണ്ട്."ഹാപ്പി ബർത്ത് ഡേ ആമി" അവൻ ആ പായ്ക്കറ്റ് അവൾക്ക് സമ്മാനിച്ചു.

ഒരു 'യാത്രനമ്പൂതിരി,യുടെ ദു:ഖംഎന്നും യാത്രകൾ ഒരു ഹരമായിരുന്നു. എത്ര എത്ര യാത്രകൾ. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ അവസരം കിട്ടിയിരുന്നു. "ലണ്ടൻ ഒളിമ്പി ക് സ് "കാലത്ത് അഞ്ചു മാസത്തോളം ലണ്ടനിൽ കുട്ടികളുടെ കൂടെ താമസിക്കാൻ സൗകര്യം കിട്ടി. അവിടുത്തെ പ്രധാന സ്ഥലങ്ങൾക്കൊപ്പം ഒളിമ്പിക്സ് കണാൻ കഴിഞ്ഞത് ഒരപൂർവ്വ ഭാഗ്യമായിക്കരുതുന്നു .മരുമകന് ജോലി അമേരിക്കയിലേക്ക് മാറിയപ്പോൾ അടുത്ത അവസരം.നാലു പ്രാവശ്യമായി അമേരിയ്ക്കൻ സന്ദർശനത്തിനു കിട്ടിയ അവസരം സ്ഥലങ്ങൾ കാണാൻ പരമാവധി ഉപയോഗിച്ചു.അതിൽ വാഷിഗ് ടൻ DC യിൽ വച്ചു നടന്ന അച്ചുവിൻ്റെ ഡയറിയുടെ പ്രകാശനം മറക്കാൻവയ്യാത്ത ഒരനുഭവമായി.മൂത്ത കുട്ടി ദൂ ബായിൽ ആണ് മിഡിലീസ്റ്റ് മുഴുവൻ കാണാനുള്ള ഭാഗ്യവും അങ്ങിനെ കൈവന്നു.. അഞ്ചു പ്രാവശ്യമായി ദൂബായിലെഎല്ലാ കാലാവസ്ഥയുടേയും അവസ്ഥാന്തരങ്ങൾ അനുഭവിക്കാൻ സാധിച്ചു. ഒരോ തവണ ചെല്ലുമ്പഴും പുതിയ ഒരു ദൂബായി ആണ് കാണാൻ സാധിച്ചത്. മോൻ്റെ കൂടെ ബാംഗ്ലൂർ ഉണ്ടായിരുന്നപ്പോൾ ടൻഷൻ കൂടാതെ അവിടേയും യാത്ര തരപ്പെട്ടുഇന്ന് യാത്ര നമ്പൂതിരി ദൂഖത്തിലാണ്. ഒരു യാത്രയുമില്ല.നാലുകെട്ടിൻ്റെ അകത്തളങ്ങളിൽ ചുറ്റിത്തിരിയുന്ന ,പുറത്തിറങ്ങാത്ത ഒരന്തർജനമായി നമ്പൂതിരിമാറി. മക്കൾ കൂടെ ഉണ്ട് എന്നതാശ്വാസം.അന്നത്തെ യാത്രാക്കുറിപ്പുകളും ഏതാണ്ട് പതിനായിരത്തിലധികം ഫോട്ടോകളും വേർതിരിച്ച് പുസ്ഥകമാക്കാനുള്ള ശ്രമത്തിലാണ്.ശ്രീ.സന്തോഷ് ജോർജ് കുളങ്ങര യു ടെ അ വ താരിക യോടെ ഇംഗ്ലണ്ട് അമേരിക്കൻ യാത്രാവിവരണ ഗ്രസ്ഥം ഉടൻ പ്രസിദ്ധീകൃതമാകും. ദൂ ബായിയും, മിഡിൽ ഈസ്റ്റും, ഇൻഡ്യൻ സ്ഥലങ്ങളും, പിന്നെ കേരളയാനവും വെവ്വേറെ പുസ്ഥകമാക്കാനുള്ള ശ്രമവും നടക്കുന്നു.