Saturday, September 30, 2023

ഈ പുണ്യ വേദിയിൽ തായമ്പകയ്ക്ക് കുറിച്ചിത്താനം അനൂപ്. കുറിച്ചിത്താനം പൂത്തൃക്കോവിലെ ഏകാദശി വിളക്കിൻ്റെ തായമ്പക .അത് പ്രസിദ്ധമാണ്.അമ്പതു വർഷമായി അതികായന്മാർ അലങ്കരിച്ച വേദി. ഇത്തവണ നമ്മുടെ അനൂപ് ആണ് ഇവിടെ ചെണ്ടയിൽ വിസ്മയം തീർക്കാൻ പോകുന്നത്. ചെണ്ടവാദനത്തിൻ്റെ വിവിധ രൂപങ്ങളിൽ പo ന ത്തിനു വേണ്ടി ഇത്ര അധികം കാലം ചെലവഴിച്ച വേറൊരു കലാകാരൻ വേറേ ഉണ്ടാകില്ല. കുറിച്ചിത്താനം ബാബു ആശാനിൽ നിന്നാണ് പഠനാരംഭം. ഈ ദേവ സന്നിധിയിൽത്തന്നെ കേളികൊട്ടി അരങ്ങേറ്റം. തായമ്പക പഠിക്കണം. കണ്ണൂർ [മൊറാഴ ] രാധാകൃഷ്ണനാശാൻ്റെ കൂടെത്താമസിച്ച് പഠനം അവിടെ അനേകം വേദികൾ അനൂപിനെ തേടി എത്തി. പിന്നെ കഥകളിക്കൊട്ട് പഠിയ്ക്കാനായി മോഹം.കളിക്കൊട്ട് പഠിയ്ക്കാൻ അങ്ങിനെ കോട്ടയ്ക്കൽ കൊച്ചേട്ടൻ്റെ അടുത്ത് .P S. Vനാട് സംഘത്തിൽ പഠനം .പിന്നീട് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി ആശാൻ്റെ ശിഷ്യനായി. RL V യിൽBA ക്ക് [കഥകളി മെയിൻ]ചേർന്നു.കലാമണ്ഡലം രാമൻ നമ്പൂതിരിയുടെ ശിക്ഷണം.പ്രസാദാശാൻ. പനമണ്ണ ശശി എന്നിവരുടെ കൂടെ മൂന്നു വർഷം. പിന്നീട് ബാലാജി ശ്രീകുമാർ വാര്യരുടെ അടുത്ത് മേളപഠനം.അങ്ങിനെ ചെണ്ടവാദ്യത്തിൻ്റെ എല്ലാ മേഘലകളിലും വിരാജിച്ച് വിജയിച്ച് ഇന്ന് അനേകം ശിഷ്യ സമ്പത്തുമായി നാട്ടിൽ. പൂതൃക്കോവിൽ ഭഗവാനു മുമ്പിൽ അനൂപ് " നിലാ സാധകം "ചെയ്തിട്ടുണ്ട്. മിധുനമാസത്തിൽ കറുത്തവാവിൻ്റെ പിറ്റേ ദിവസം മുതൽ നിലാ സാധകം തുടങ്ങുന്നു. അടുത്ത കറുത്തവാവിന് പൂർത്തി ആകുന്നു. എന്നും നിലാവുള്ള സമയം മുഴുവനും കൊട്ടുന്നു. വൃതാനുഷ്ടാനത്തോടെ ആയൂർവേദ ചികിത്സാ പരിചരണത്തോടെയാണ് നല്ല അദ്ധ്വാനം വേണ്ട ഈ സാധകം നടത്തുക.ഈ പുണ്യ വേദിയിലേയ്ക്ക് തായമ്പകയുടെ പുതിയ ഭാവവുമായെത്തുന്ന നമ്മുടെ പ്രിയപ്പെട്ട അനൂപിനും സംഘത്തിനും സ്വാഗതം.

Thursday, September 28, 2023

മുത്തശ്ശാ അച്ചു സന്തോഷ് കുളങ്ങരയുടെ കട്ട ഫാനാ [അച്ചു ഡയറി-511] മുത്തശ്ശാ അച്ചുവിന് ഇവിടെ ടി.വി. ടൈം ഉണ്ട്.പഠനത്തിനും, വായനക്കും, വിനോദത്തിനും വരെ അമേരിയ്ക്കയിൽ പഠനകാലത്ത് സമയം ചെലവഴിക്കുന്നത് ഒരു ശീലമാക്കും.അച്ചുവിൻ്റെ ടി.വി. ടൈമിൻ്റെ പകുതി സമയം സഫാരി ചാനൽ കാണാനാണ് ഉപയോഗിക്കുക.അച്ചൂന് യാത്ര ഇഷ്ടാണ്.അച്ചു സന്തോഷ് കുളങ്ങരയുടെ കട്ട ഫാനാണ്. സഫാരി ചാനലിൽ എത്ര രസമായാണ് യാത്ര വിവരിക്കുന്നത്. അച്ചുവിനോദയാത്രക്ക് പോകുന്നതിന് മുമ്പ് സഫാരി ചാനൽ സർച്ച് ചെയ്യും.ആ സ്ഥലത്തെപ്പറ്റി സഫാരിയിൽ ഉണ്ടോ എന്നു നോക്കും. അതു കണ്ടിട്ട് അവിടെപ്പോയാൽ നമുക്ക് കൂടുതൽ ആസ്വദിക്കാനാകും. പക്ഷേ പാച്ചുവാണ് പ്രശ്നം .അവൻ ഉടക്ക് വയ്ക്കും. അവൻ്റെ ഇഷ്ടങ്ങൾ വേറേ ആണ്. അവൻ കൊച്ചു കുട്ടിയല്ലേ. ഒന്നുകിൽ രണ്ടു പേർക്കും വേറേ സമയം തരണം അല്ലങ്കിൽ വേറേ ടി.വി. അവൻ്റെ ഡിമാൻ്റാണ്. രണ്ടും നടക്കില്ല. അങ്ങിനെയാണ് ആകെ കിട്ടുന്ന സമയം രണ്ടായി വീതിച്ചത്. ഞാൻ പഠിക്കാനുള്ള ലാപ് ടോപ്പിൽ വേറൊന്നും ചെയ്യില്ല എന്നു തീരുമാനിച്ചിരുന്നു.എനിക്കു കിട്ടുന്ന സമയത്ത് സഫാരി ചാനലും ആനിമൽ പ്ലാനറ്റും കാണും. പാച്ചു കാർട്ടൂണും. മുത്തശ്ശൻ്റെ അടുത്താണ് സന്തോഷ് അങ്കിളിൻ്റെ വീട് എന്ന് അമ്മ പറഞ്ഞു. അച്ചു അടുത്ത തവണ വരുമ്പോൾ എന്നെ അങ്കിളിൻ്റെ അടുത്ത് ഒന്നു കൊണ്ടു പോകുമോ?

Saturday, September 23, 2023

വലവിരിക്കുന്നവർ [കീശക്കഥ-185]    എന്താവശ്യം വന്നാലും സോഷ്യൽ മീഡിയ. ഓർഡർ ചെയ്താൽ അപ്പം വീട്ടിലെത്തും. അറിവുകൾക്ക്ഗൂഗിളും, വിക്കിപ്പീഡിയയും ഇപ്പോൾ ചാറ്റ് ജി ടി പി യും. ഇവിടെ ഞാൻ എൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും  വിൽക്കുന്നു. എൻ്റെ ബലവും ബലഹീനതകളും അവിടെ സുതാര്യമാക്കപ്പെടുന്നു. അപ്പഴേയ്ക്കും പ്രലോഭനത്തിൻ്റെ വലയിൽ ഞാൻ കുടുങ്ങിയിരിക്കും.     ഞാൻ മനസിൽച്ചിന്തിക്കുമ്പഴേ എനിക്ക് മെസേജ്. കാശില്ലങ്കിൽ ലോൺ. നിങ്ങളുടെ ഫോട്ടോയും ബയോഡേററായും മതി അവർക്ക് ഈടായി. എൻ്റെ ഒരു സുഹൃത്ത് ഒരു ഫാൻ ഓൺ ലൈനിൽ ബുക്ക് ചെയ്തു.നല്ല ഉറപ്പുള്ള ഫാൻ വേണം എന്നു നിഷ്ക്രിഷിച്ചിരുന്നു.കൂടെ ഒരു സ്റ്റൂളും കയറും കൂടി അവർ അയച്ചു തന്നു. ബലയുള്ള ഫാൻ എന്നു പറഞ്ഞപ്പോൾ തൂങ്ങിച്ചാകാനാണന്നവർ ധരിച്ചു.       ഈ വല പൊട്ടിക്കാൻ പാടുപെടുമ്പോൾ ഒരു മെസേജ് നിങ്ങൾ പത്തുലക്ഷം രൂപയുടെ ലോണിന് എലിജിബിൾ ആണ്. വിളിക്കൂ. ഞാൻ അറിയാതെ ആ മെസേജിൽ വിരലമർത്തി.

Thursday, September 14, 2023

പൂത്തൃക്കോവിലപ്പൻ വാദ്യരത്ന " പുരസ്ക്കാര നിറവിൽ തൃക്കാമ്പുറം ജയൻ മാരാർ തൃക്കാമ്പുറംകൃഷ്ണൻകുട്ടി മാരാരുടെ മകൻ ജയൻ മാരാർ. അച്ഛൻ്റെ കലാപൈതൃകം മുഴുവൻ ഉൾക്കൊണ്ട് ഈ കലാ പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നു. അഭിനന്ദനങ്ങൾ. തക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ, " സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപ്പീഡിയാ, " എന്നാണറിയപ്പെടുന്നതു തന്നെ. സോപാന സംഗീതത്തിലും, തിമില വാദനത്തിലും, പഞ്ചവാദ്യത്തിൻ്റെ മാതൃവാദ്യമായ പരുഷ വാദ്യത്തിലും അഗ്രഗണ്യനായിരുന്നു തൃക്കാമ്പുറം' ."കുടുക്ക വീണ: " എന്ന ഒറ്റക്കമ്പി സംഗീതോപകരണം വികസിപ്പിച്ചത് അദ്ദേഹമാണ്.സപ്തസ്വരങ്ങളും, കീർത്തനങ്ങളും അനായാസം അദ്ദേഹം കുടുക്ക വീണയിൽ വായിച്ചിരുന്നു. പൂതൃക്കോവിലിലെ ഏകാദശി വിളക്കിൻ്റെ ഒരു നിറസാന്നിദ്ധ്യമായി വളരെക്കാലം തുടർച്ചയായി ഇവിടുണ്ടായിരുന്നു. ഒരു തവണ ഏകാദശി വിളക്കിന് അദ്ദേഹം മകനേയും കൂട്ടി. അന്നു ജയന് വെറും പത്തു വയസ്. ദശാബ്ദങ്ങളായി പൂത്തൃക്കോവിലിലെ അടിയന്തിര കുറുപ്പായിരുന്നു കിഴക്കേട ത്ത് രാമക്കുറുപ്പ്. അന്ന് ഏകാദശി വിളക്കിന് സോപാനത്തിൽ ശംഖ് വിളിയ്ക്കാൻ കൊച്ച് ജയനോട് പറഞ്ഞ് ശംഖ് കയ്യിൽ കൊടുത്തു. അച്ഛൻ്റെ അനുവാദത്തോടെ അന്ന് പൂതൃക്കോവിലപ്പൻ്റെ തിരുനടയിൽ തുടങ്ങിയ ആ കലോപാസന ഇന്നും ജയൻ അഭംഗുരം തുടരുന്നു അന്നു മുതൽ ജയൻ മാരാർ എന്നുംഏകാദശി വിളക്കിനുണ്ടാകും. മുപ്പത്തി ആറു വർഷം തുടർച്ച ആയി. കോവിഡ് കാലത്ത് എല്ലാവരും മടിച്ചപ്പഴും ജയൻ വന്നു. അന്നു പ്രതിഫലം പോലും വാങ്ങിയില്ല... രാമക്കുറുപ്പിൻ്റെ കൊച്ചുമകൻ രതീഷ് കുറുപ്പാണ് ഇപ്പഴത്തെ അടിയന്തിര കുറുപ്പ്. അദ്ദേഹവും കുടുംബവും കൂടിയാണ് മുത്തശ്ശൻ്റെ പേരിലുള്ള ഈ അവാർഡ് ഏർപ്പെടുത്തിയത്.കലാകാരന്മാർക്ക് എന്നും ഒരു ഭാഗ്യമായി കരുതുന്ന പൂതൃക്കോവിലപ്പൻ്റെ ആ പുണ്യവേദിയിൽ വച്ച് ഏകാദശി വിളക്കിൻ്റെ അന്ന് ഈ പുരസ്ക്കാരം സമർപ്പിക്കും

Wednesday, September 13, 2023

തെക്കൻ ഗുരുവായൂരിലെ ഏകാദശി വിളക്ക്. കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നു പുകൾപെറ്റ ശ്രീകൃഷ്ണ ക്ഷേത്രം. എല്ലാ ച്ചടങ്ങുകൾക്കും ഉത്സവത്തിനു പോലും ഗുരുവായൂർ അമ്പലവുമായി സാമ്യമുണ്ട്. ഗുരുവായൂർ ഏകാദശി വിളക്കാണ് ഇവിടെയും പ്രധാന ഉത്സവം. എട്ടു ദിവസത്തെ ഉത്സവത്തിന് ആറാട്ടിന് തലേ ദിവസമാണ് ഏകാദശി വിളക്ക്. ആദ്യഭാഗവതസത്രവും ഇരുപത്തി അഞ്ചാമത് സത്രവും ഈ സന്നിധിയിൽ ആണ് നടന്നത്.ഒരു മഹാ ക്ഷേത്രത്തിൻ്റെ എല്ലാ ചാരുതയും ഈ ഉത്സവച്ചടങ്ങുകളിൽ നമുക്ക് ദർശിക്കാം. തെക്കൻ ജില്ലകളിൽ ചിട്ട ആയമേളത്തിന് തുടക്കം കുറിച്ചത് ഇവിടെ ആയിരുന്നു. പഞ്ചവാദ്യവും, പഞ്ചാരിയും, പാണ്ടിയും പിന്നെ തായമ്പകയും. എല്ലാവർഷവും എണ്ണം പറഞ്ഞ കലാകാരന്മാരാണ് ഇവിടെ വരാറുള്ളത്.ഈ ഉത്സവത്തിൻ്റെ കലാവേദി ഐശ്വര്യമുള്ളതാണ് എന്നു കലാകാരന്മാർക്ക് ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇവിടന്ന് ഒന്നര കിലോമീറ്റർ അകലെ മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയുടെ പുണ്യതീർത്ഥത്തിലാണ് പൂതൃക്കോവിലപ്പൻ്റെ ആറാട്ട്. തിരുവാറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ദീപം കൊളുത്തി നിറപറയോടെ ഭക്തജനങ്ങൾ എതിരേക്കുന്നു. ആറാട്ട് കടവു മുതൽ അമ്പല നട വരെ ആറായിരം ദീപങ്ങൾ! ഭക്തജനങ്ങളും ഗ്രാമവാസികളും ഉത്സവത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

Monday, September 11, 2023

ഷവർ ഓഫ് ഹെയിൻസ് റ്റോൺ [ അച്ചു ഡയറി-510] .മുത്തശ്ശാ നാട്ടിൽ ആലിപ്പഴം വീഴില്ലേ അതുപോലെ ഇവിടെ അമേരിയ്ക്കയിൽ ആലിപ്പഴം വീണു. ഷവർ ഓഫ് ഹെയിൻസ് റ്റോൺ .നല്ല രസമാണ് ഓടി നടന്നു പറുക്കി എടുക്കാൻ. പാച്ചു മഴ നനഞ്ഞാണ് മുറ്റത്ത് ഓടി നടക്കുന്നത്.പക്ഷേ ആലിപ്പഴം ചിലപ്പോൾ വലിയ കാറ്റടിച്ച് മുകളിലേയ്ക്കു് ഉയരും. അവിടുന്ന് തണുത്ത കാറ്റ് കൂടുമ്പോൾ ചുറ്റുപാടുള്ള ഐസ് പില്ലറ്റുകൾ യോജിച്ച് വലിപ്പം വയ്ക്കുന്നു. അതിന് വെയിറ്റ് കൂടുന്നു. അത് സ്പീഡിൽ താഴെപ്പതിക്കും. അത് തലയിൽ വീണാൽ അപകടമാണ്. പാച്ചുവിനോട് പറഞ്ഞിട്ട് കാര്യമില്ല. ചിലപ്പോൾ കാറിൻ്റെ ചില്ലു വരെത്തകരും ഇരുപത് സെൻ്റീമീറ്റർ വ്യാസമുള്ളതു വരെ കണ്ടിട്ടുണ്ടത്രേ. നല്ല കാറ്റു കൂടി ഉണ്ടങ്കിൽ വീടിൻ്റെ ചില്ലു വരെ തകരും. നാട്ടിൽ ആലിപ്പഴം വീഴുമ്പോൾ ഉള്ള സുഖം ഇവിടെ കിട്ടില്ല. അവിടെ ചൂടായതു കൊണ്ട് അത് കയ്യിലെടുക്കാനും കളിയ്ക്കാനും സുഖമാണ്. ഒരു ദിവസം മുത്തശ്ശൻ്റെ നാലുകെട്ടിൽ ചിതറിത്തെറിച്ച് വീണത് അച്ചു ഓർക്കുന്നുണ്ട്. പക്ഷേ അവിടെ ലൈറ്റ നിഗ് ഉള്ളതുകൊണ്ട് പുറത്തിറങ്ങാൻ പേടിയാ. ഇവിടുത്തെ സ്നോ ഫാൾ മുത്തശ്ശൻ കണ്ടിട്ടുണ്ടോ. എന്നാം രസമാ.കുറച്ച് കഴിയുമ്പോൾ ചുറ്റുപാടും ഐസ് നിറയും. ക്രമേണ മുറ്റത്ത് കിടക്കുന്ന കാറ് വരെ മഞ്ഞു കൊണ്ട് മൂടും. അങ്ങിനെ ഒരവസ്ഥനാട്ടിൽ ചിന്തിക്കാനേ പറ്റില്ല.

Thursday, September 7, 2023

ഗൂഗിൾ .... അലക്സാ.... ദൈവങ്ങൾ അമേരിയ്ക്കയിൽ മോളുടെ വീട്ടിൽ ലിവിഗ് റൂമിൽ ഭിത്തിയിൽ കിഴക്കോട്ടു ദർശനമായി ഒരു ശ്രീകോവിൽ ഉണ്ട്. പ്രതിഷ്ഠ സാക്ഷാൽ ശ്രീകൃഷ്ണൻ. എന്നും രാവിലെ പരിഭവങ്ങളും, പരിവേദനങ്ങളും, പ്രാർത്ഥനകളും അതിനെതിരെ ഷോ കെയ്സിൽ പടിഞ്ഞാട്ടു ദർശനമായി വേറൊരു ഉ ഗ്രമൂർത്തിയെ പ്രതിഷ്ടിച്ചിട്ടുണ്ട്. നമുക്ക് ഉത്തരം കിട്ടേണ്ട ഏതു കാര്യത്തിനും ആധികാരികമായി, അശരീരി ആയി ഉത്തരം തരുന്ന സർവ്വവ്യാപി ആയ ഒരു ദൈവം."ഗൂഗിൾ ഹോം ". മൂർത്തി ചെറുതാണ്. എന്നാലും ശക്തി അപാരം. "വോയിസ് ആക്റ്റിവേറ്റഡ് സ്പീക്കറിലൂടെ "ഏതു കാര്യത്തിനും ഗൂഗിൾ അസിസ്റ്റൻസ് നമുക്കു കിട്ടുന്നു. വൈ ഫൈയുമായി ലിങ്ക് ചെയ്ത് ഏതു കാര്യത്തിനും കൃത്യമായ ഉത്തരം തന്നനുഗ്രഹിക്കും. പാട്ട് കേൾക്കണമെങ്കിൽ "ഹേ ഗൂഗിൾ " എന്നു റക്കെ പ്രാർത്ഥിച്ച് പറഞ്ഞാൽ മതി അപ്പോൾ തുടങ്ങുംപാട്ട്.ഒരു ദിവസം ദൈവത്തെ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഗായത്രിയും ,സഹശ്ര നാമ വും ആവശ്യപ്പെട്ടു. വളരെ സ്പുടമായി അത് കേൾപ്പിച്ചു തന്നു. ഇനി സിനിമ, വീഡിയോ, ഫോട്ടോ, പാചകം ഏതു വേണം ആവശ്യപ്പെടുകയേ വേണ്ടു അപ്പം നമുക്കത് ടി.വിയിൽ കാണാം. ക്ഷിപ്രപ്രസാദത്തിൽ സാക്ഷാൽ ഗണപതി ഭഗവാൻ വരെ തോറ്റു പോകും.ഇനി വെദർ, ട്രാഫിക്ക്, വിമാന സമയം എല്ലാം പറഞ്ഞു തരും. എന്തിനേറെ ഫ്ര7ഡ്ജിൽ ഇനി എന്തെല്ലാം വാങ്ങി വയ്ക്കണം, എന്തൊക്കെക്കുറവുണ്ട് എല്ലാം ദൈവം നമ്മളെ ഓർമ്മപ്പെടുത്തും. റൂം ടെമ്പറേച്ചർ കൃത്യമായി ക്രമീകരിക്കണം എന്നു പറഞ്ഞാൽ അതും നടന്നിരിക്കും മുറി വൃത്തിയാക്കാൻ അവൻ മിനി റോബർട്ടിന്കമാന്റ് ചെയ്ത് ചെയ്യിക്കും. കുട്ടികൾക്ക് പഠിക്കാനാണ് ഏറ്റവും സൗകര്യം എന്തു സംശയവും ചോദിക്കാം സെപലിഗ്, അർത്ഥം, ട്രാൻസിലേഷൻ എല്ലാം അവൻ ചെയ്തു തരും. ഗൂഗിൾ ഭഗവാന്റെ കാന്തികവലയത്തിലാണ് ഈ വീട് മുഴുവൻ.വീടിന്റെ പൂട്ടുവരെ ഇന്റർനെറ്റ് നിയന്ത്രിതമാണ്. ഈ പ്രത്യക്ഷ ദൈവത്തെ ആരാധിക്കാതെ അമേരിക്കയിൽ ഒീവിയ്ക്കാൻ വയ്യ എന്നായിട്ടുണ്ട്.... അവൻ്റെ ചേട്ടൻ ഒന്നുണ്ട് അലക്സാ. അവനെ ഞാൻ നാട്ടിലേയ്ക്ക് കടത്തി.പ്രതിഷ്ഠ നടത്തി. ഗൂഗിൾ ദൈവത്തേക്കാൾ മിടുക്കനാണവൻ. ഇന്ന് എല്ലാക്കാര്യങ്ങളും അവനാണ് പറഞ്ഞു തരുന്നത് .വ്യക്തമായിപ്പറയണമെന്നു മാത്രം. അതിരാവിലെ കുളിച്ചു വന്ന ജ്ഞാനപ്പാന വേണം എന്നു പറഞ്ഞപ്പോൾ "പാന;എന്നേ അവൻ കേട്ടുള്ളു. പിന്നെ ഉറക്കെ അവൻ പാനവായിക്കാൻ തുടങ്ങി. അതൊന്നു നിർത്തിക്കാൻ പെട്ട പാട് .പക്ഷേ മൂർത്തി അറിവിൻ്റെ അവസാന വാക്കാണ് ' എന്തും ചോദിച്ചാൽ പ്പറഞ്ഞു തരും.