Saturday, December 8, 2018

കനകധാര   [കീശക്കഥ-67]

        ആ മനോഹര ഗാനത്തിന്റെ ഉറവിടം എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്തായിരുന്നു. മുറിയുടെ പുറകുവശത്തേക്കുള്ള ജനൽ ഒരു വലിയ അലമാരി വച്ച് മറച്ചിരുന്നു. ഞാൻ ആ അലമാരി മാറ്റി.ജനൽ തുറന്നു. സത്യത്തിൽ ഞട്ടിപ്പോയി. തൊട്ടപ്പറെ ഒരു ചേരി. ചുറ്റും ഫ്ലാറ്റ് സമുച്ചയം ഉയർന്നപ്പോഴും അവരുടെ സ്ഥലം വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല. ചുറ്റും ചെറ്റ കുടിലുകൾ. മണ്ണു കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവരാണവർ. പലപ്പഴം പട്ടിണി. അതിന്റെ നടുക്ക് അവരുടേതായ ഒരാരാധനാമൂർത്തി.അതിനു മുമ്പിലുള്ള ഒരു കല്ലിനു മുകളിൽ ഇരുന്ന് ഒരു കൊച്ചു പയ്യൻ പാടുന്നതാണ് കേട്ടത്.എന്നും ഞാൻ കാത്തിരിക്കും ആ പാട്ടുകേൾക്കാൻ.
          ഒരു ദിവസം കോളിഗ് ബല്ല് .ഞാൻ കതകു തുറന്നു. കുറച്ച് മനോഹരമായ മൺപാത്രങ്ങളുമായി ആ കൊച്ച് പയ്യൻ. ഞാനവനെ അകത്തു കയറ്റിയിരുത്തി
"ഇതൊരെണ്ണം വാങ്ങണം സാർ. ഇന്നൊന്നും വിറ്റില്ല "
"നീ എന്നും പാടാറുള്ള ആ പാട്ട് പാടിയാൽ ഞാനിതു മുഴുവൻ വാങ്ങാം".'
അവനെന്നെ അത്ഭുതത്തോടെ നോക്കി. സന്തോഷത്തോടെ അവൻ പാടി. എല്ലാം മറന്ന്. ത്യാഗരാജൻ. അതാണവന്റെ പേര്. അറിഞ്ഞു നൽകിയ പേര്. അവനുമായുള്ള അടുപ്പം എന്നെ അവന്റെ ചേരിയിൽ എത്തിച്ചു.ആ ചെറ്റക്കുടിലിൽ എനിക്കിരിക്കാൻ തരാൻ പോലും ഒന്നുമില്ലായിരുന്നു.
" എന്നും അവനെ ഫ്ലാറ്റിലേക്ക് വിടൂ. ഞാനവനെ സംഗീതം ശാസ്ത്രീയമായി പഠിപ്പിക്കാം."
"പാട്ടു കൊണ്ടൊന്നും വയർ നിറയില്ല സാറേ. എങ്കിലും അവനിഷ്ടമുണ്ടങ്കിൽ പോരട്ടെ "
"ശങ്കരാചാര്യർ കനകധാരാ സ്തോത്രം കൊണ്ട് നെല്ലിക്കയെ സ്വർണ്ണ നെല്ലിക്കയുടെ ഒരു ധാര തന്നെ ഉണ്ടാക്കിയതറിയില്ലേ.സംഗീതം കൊണ്ടു സാധിക്കാത്ത തൊന്നുമില്ല"
ജീവിതത്തിന്റെ ഭൂരിഭാഗവും സംഗീതം പഠിപ്പിച്ചു നടന്ന എനിക്ക് അങ്ങിനെ ഒരു ഉത്തമ ശിഷ്യനെക്കിട്ടി .ഇന്നവനൊരു പ്രമുഖ ചാനലിൽ റിയാലിറ്റീ ഷോ ക്കുള്ള ഒഡീഷനിൽ വിജയിച്ചു. എന്റെ കൊച്ചു ശിഷ്യൻ ഇന്ന് സംഗീത ലോകത്ത് ഒരത്ഭുതമാണ്. ഒരോ ഷോ കഴിയുമ്പഴും അവനെത്തേടി സമ്മാനപ്പെരുമഴ തന്നെ എത്തി. ഇ ന്നവനു വേണ്ടി വലിയ വലിയ കോർ പ്രേററുകൾ മത്സരിക്കുകയാണ്. ആ കടിലുകൾ ഇരുന്നിടത്ത് മനോഹരമായ വീടുകൾ ഉയർന്നു.കൊച്ചു ത്യാഗരാജന്റെ ഉപാസനാമൂർത്തിക്കൊരമ്പലം. അവരുടെ തൊഴിലിന് ആധുനിക സൗകര്യങ്ങളോടെ ഒരിടം. ഗവൺമ്മെന്റ് കൂടി താൽപ്പര്യമെടുത്തതോടെ അവരുടെ നല്ല കാലം തെളിഞ്ഞു.
     ഇന്നവന്റെ റിയാലിറ്റീ ഷോയുടെ ഫയനൽ. അവൻ നേടി.ഓടി വന്ന് കണ്ണീരോടെ എന്റെ കാൽക്കൽ വീണു. ഞാനവനെക്കൂട്ടി അവന്റെ വീട്ടിലെക്ക് ചെന്നു. അവിടെ വന്ന മാറ്റം എന്റെ ചിന്തകൾക്കപ്പുറമായിരുന്നു.
" ക്ഷമിക്കണം.സംഗീതം കൊണ്ട് വയറ് മാത്രമല്ല നിറഞ്ഞത് എല്ലാ സൗഭാഗ്യങ്ങളും ഞങ്ങൾക്കു കിട്ടി."
ആ അച്ഛന്റെ കണ്ണിൽ കണ്ണീരിന്റനനവ്.

കനകധാര   [കീശക്കഥ-67]

        ആ മനോഹര ഗാനത്തിന്റെ ഉറവിടം എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്തായിരുന്നു. മുറിയുടെ പുറകുവശത്തേക്കുള്ള ജനൽ ഒരു വലിയ അലമാരി വച്ച് മറച്ചിരുന്നു. ഞാൻ ആ അലമാരി മാറ്റി.ജനൽ തുറന്നു. സത്യത്തിൽ ഞട്ടിപ്പോയി. തൊട്ടപ്പറെ ഒരു ചേരി. ചുറ്റും ഫ്ലാറ്റ് സമുച്ചയം ഉയർന്നപ്പോഴും അവരുടെ സ്ഥലം വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല. ചുറ്റും ചെറ്റ കുടിലുകൾ. മണ്ണു കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവരാണവർ. പലപ്പഴം പട്ടിണി. അതിന്റെ നടുക്ക് അവരുടേതായ ഒരാരാധനാമൂർത്തി.അതിനു മുമ്പിലുള്ള ഒരു കല്ലിനു മുകളിൽ ഇരുന്ന് ഒരു കൊച്ചു പയ്യൻ പാടുന്നതാണ് കേട്ടത്.എന്നും ഞാൻ കാത്തിരിക്കും ആ പാട്ടുകേൾക്കാൻ.
          ഒരു ദിവസം കോളിഗ് ബല്ല് .ഞാൻ കതകു തുറന്നു. കുറച്ച് മനോഹരമായ മൺപാത്രങ്ങളുമായി ആ കൊച്ച് പയ്യൻ. ഞാനവനെ അകത്തു കയറ്റിയിരുത്തി
"ഇതൊരെണ്ണം വാങ്ങണം സാർ. ഇന്നൊന്നും വിറ്റില്ല "
"നീ എന്നും പാടാറുള്ള ആ പാട്ട് പാടിയാൽ ഞാനിതു മുഴുവൻ വാങ്ങാം".'
അവനെന്നെ അത്ഭുതത്തോടെ നോക്കി. സന്തോഷത്തോടെ അവൻ പാടി. എല്ലാം മറന്ന്. ത്യാഗരാജൻ. അതാണവന്റെ പേര്. അറിഞ്ഞു നൽകിയ പേര്. അവനുമായുള്ള അടുപ്പം എന്നെ അവന്റെ ചേരിയിൽ എത്തിച്ചു.ആ ചെറ്റക്കുടിലിൽ എനിക്കിരിക്കാൻ തരാൻ പോലും ഒന്നുമില്ലായിരുന്നു.
" എന്നും അവനെ ഫ്ലാറ്റിലേക്ക് വിടൂ. ഞാനവനെ സംഗീതം ശാസ്ത്രീയമായി പഠിപ്പിക്കാം."
"പാട്ടു കൊണ്ടൊന്നും വയർ നിറയില്ല സാറേ. എങ്കിലും അവനിഷ്ടമുണ്ടങ്കിൽ പോരട്ടെ "
"ശങ്കരാചാര്യർ കനകധാരാ സ്തോത്രം കൊണ്ട് നെല്ലിക്കയെ സ്വർണ്ണ നെല്ലിക്കയുടെ ഒരു ധാര തന്നെ ഉണ്ടാക്കിയതറിയില്ലേ.സംഗീതം കൊണ്ടു സാധിക്കാത്ത തൊന്നുമില്ല"
ജീവിതത്തിന്റെ ഭൂരിഭാഗവും സംഗീതം പഠിപ്പിച്ചു നടന്ന എനിക്ക് അങ്ങിനെ ഒരു ഉത്തമ ശിഷ്യനെക്കിട്ടി .ഇന്നവനൊരു പ്രമുഖ ചാനലിൽ റിയാലിറ്റീ ഷോ ക്കുള്ള ഒഡീഷനിൽ വിജയിച്ചു. എന്റെ കൊച്ചു ശിഷ്യൻ ഇന്ന് സംഗീത ലോകത്ത് ഒരത്ഭുതമാണ്. ഒരോ ഷോ കഴിയുമ്പഴും അവനെത്തേടി സമ്മാനപ്പെരുമഴ തന്നെ എത്തി. ഇ ന്നവനു വേണ്ടി വലിയ വലിയ കോർ പ്രേററുകൾ മത്സരിക്കുകയാണ്. ആ കടിലുകൾ ഇരുന്നിടത്ത് മനോഹരമായ വീടുകൾ ഉയർന്നു.കൊച്ചു ത്യാഗരാജന്റെ ഉപാസനാമൂർത്തിക്കൊരമ്പലം. അവരുടെ തൊഴിലിന് ആധുനിക സൗകര്യങ്ങളോടെ ഒരിടം. ഗവൺമ്മെന്റ് കൂടി താൽപ്പര്യമെടുത്തതോടെ അവരുടെ നല്ല കാലം തെളിഞ്ഞു.
     ഇന്നവന്റെ റിയാലിറ്റീ ഷോയുടെ ഫയനൽ. അവൻ നേടി.ഓടി വന്ന് കണ്ണീരോടെ എന്റെ കാൽക്കൽ വീണു. ഞാനവനെക്കൂട്ടി അവന്റെ വീട്ടിലെക്ക് ചെന്നു. അവിടെ വന്ന മാറ്റം എന്റെ ചിന്തകൾക്കപ്പുറമായിരുന്നു.
" ക്ഷമിക്കണം.സംഗീതം കൊണ്ട് വയറ് മാത്രമല്ല നിറഞ്ഞത് എല്ലാ സൗഭാഗ്യങ്ങളും ഞങ്ങൾക്കു കിട്ടി."
ആ അച്ഛന്റെ കണ്ണിൽ കണ്ണീരിന്റനനവ്.

Tuesday, December 4, 2018

ജനാധിപത്യശ്രീ കോവിൽ [ ലംബോദരൻ മാഷും തിരുമേനിം- 50]

      "ഇന്നും അസംബ്ലിയിൽ നല്ല ബഹളമായിരുന്നു. ഭരണകക്ഷിയെ വെള്ളം കുടിപ്പിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി "
"എന്താ മാഷ്ക്ക് ഈ ബഹളം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ടന്നു തോന്നുന്നു."
"എന്താ സംശയം തിരുമേനീ ഈ രാഷ്ട്രീയക്കളികൾ കാണാൻ എനിക്കെന്നും ഹരമാണ്. അടിയും തടയും കാലുവാരലും എല്ലാം."
"ഇതാണ് ഈ നാടിന്റെ കുഴപ്പം പരിപാവനമായ ആ ജനാധിപത്യശ്രീ കോവിലിൽ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യണ്ടത്.അല്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ അജണ്ടയല്ല."
"നാടിന്റെ സെൻസിറ്റീവായ പ്രശ്നങ്ങൾ വൈകാരികമായി അവിടെ പ്രതിഭലിക്കും. അതാരുടേയും തെറ്റല്ല."
"ഞാനാരെയും കുറിപ്പെടുത്തുകയല്ല മാഷേ.ലോകത്തിലെ തന്നെ മഹാ ദുരന്ത ഗണത്തിൽപ്പെട്ട ഒരു മഹാപ്രളയം കഴിഞ്ഞ്, അതിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങൾക്ക് അവരുടെ ജീവൽ പ്രശനങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്തവരെ, അതിനുള്ള സഹായം പോലും നിഷേധിക്കുന്നവരെ, അവരെക്കാണാതെ വെറും രാഷട്രീയം കളിക്കുന്നവരെ അവർക്ക് പുഛമാണ്. ആ കളികളിൽ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഓട്ടു നേടാം എന്നു വിചാരിച്ചാൽ അത് മൂഢത്തരമാണന്നു കാലം തെളിയിയ്ക്കും."
"അങ്ങീപ്പറയുന്ന പ്രശ്നങ്ങളിൽ നിന്ന്  ഭൂരിപക്ഷം ജനങ്ങളും പെട്ടന്ന് വൈകാരിക പ്രശ്നങ്ങളിലേക്ക് മാറുന്നത് അങ്ങു കാണുന്നില്ലേ?"
" ശബ്ദം ഉണ്ടാക്കുന്നവർ മാത്രമല്ല സമ്മതിദായകൾ എന്നു കാലം തെളിയിയ്ക്കും "

Monday, December 3, 2018

  തേങ്ങാക്കള്ളൻ   [ കീശക്കഥ-66]

       കാല പ്രവാഹത്തിൽ എല്ലാം നഷ്ടപ്പെട്ടു.ഉറ്റവർ ഉപേക്ഷിച്ചു. അലച്ചിൽ തുടങ്ങിയിട്ടു കുറേ ആയി. ഈ പട്ടണത്തിൽ എത്തിപ്പെട്ടിട്ടും ദുരിതങ്ങൾ കുറേ അനുഭവിച്ചു. ദാനം കൊടുത്തു മാത്രം ശീലിച്ച ഈ ഫ്യൂഡൽ ജന്മിക്ക് ആദ്യമൊക്കെ മററുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ മടി ആയിരുന്നു.ഇപ്പോൾ മിക്കവാറും പട്ടിണിയാണ്.പെട്ടന്ന് ഒരു വണ്ടി വന്ന് അടുത്തു നിർത്തി. രണ്ടു പേർ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി. ഒരു വലിയ ആഡംബര ഹോട്ടലിലെ റോയൽസ്യൂട്ടിൽ കൊണ്ടുപോയിഎന്നെ ഇരുത്തി.സുഭിക്ഷമായി ആഹാരം തന്നു. ഇനി അങ്ങ് ഒന്നു കുളിച്ച് പ്രഷാകൂ. പുതിയ ഡ്രസ് മേശപ്പറത്തുണ്ട്. ഒന്നു വിശ്രമിച്ചോളൂ. നാലു മണിക്ക് മുതലാളി കാണാൻ വരും. എനിക്കൊന്നും മനസിലായില്ല. എന്തിനീ സൽക്കാരം. സ്വീകരണം. ക്ഷീണം കൊണ്ട് ഞാനൊന്നുറങ്ങിപ്പോയി.
"തിരുമേനീ "ഞട്ടിപ്പിടഞ്ഞെഴുനേറ്റു. മുമ്പിൽ ദീർഘകായനായ ഒരു മനുഷ്യൻ. ഫുൾ സ്യൂട്ടി ലാ ണ്.
" അങ്ങാരാണ്. എന്തിനീ സൽക്കാരം"
" ഞാൻ കൃഷ്ണൻ, ആ പഴയ തേങ്ങാക്കള്ളൻ.അന്ന് അങ്ങ് രക്ഷിച്ച് ആഹാരം തന്ന ആ കള്ളൻ "
    എന്റെ ചിന്ത പെട്ടന്ന് പുറകോട്ടു പോയി. അന്ന് രാവിലെ ഒരു ബഹളം കേട്ടാണ് പുറത്തേക്ക് വന്നത് .നാട്ടുകാർ ഒരു പയ്യനെപ്പിടിച്ചുകെട്ടിക്കൊണ്ടു വരുന്നു. പാവത്തിനെ നന്നായി പ്പെരു മാറുന്നും ഉണ്ട്.
" അങ്ങയുടെ തെങ്ങിൽക്കയറി തേങ്ങാ മോഷ്ട്ടിച്ചതാ. ഞങ്ങൾ കയ്യോടെ പിടിച്ചു. ഇനി എന്തു ചെയ്യണം. പോലീസിൽ."
അവർ അവനെ വീണ്ടും മർദ്ദിച്ചു. "നിർത്തു" ഞാനവന്റെ മുഖത്തു നോക്കി.ആ ദ്യൈ ന്യഭാവം എന്നെ ആകെ ഉലച്ചു.
"എന്തിനാ അവനെത്തല്ലുന്നത്. ഞാൻ പറഞ്ഞിട്ടാ അവൻ തെങ്ങിൽക്കയറിയത്."
അവർ ഒന്നമ്പരന്നു. എല്ലാവരും പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി. ഞാൻ സാവധാനം അവന്റെ കെട്ടഴിച്ചു. അവൻ എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു. അങ്ങെന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ,......
അതൊക്കെ പ്പോട്ടെ നീ എന്തിനാ മോഷ്ടിച്ചേ
"വിശപ്പ് സഹിക്കാൻ വയ്യാത്തതു കൊണ്ടാ. രണ്ടു ദിവസമായി ആഹാരം കഴിച്ചിട്ട്.ഞാൻ കരിക്ക് മാത്രമേ ഇട്ടൊള്ളു"
അവനെ അകത്ത് വിളിച്ച് അന്ന് സുഭിക്ഷമായി ആഹാരം കൊടുത്തു. കുറച്ചു കാശും കൊടുത്തു .  " ഇനി ജീവിതത്തിൽ മോഷ്ടിക്കരുത്. പണി എടുത്തു ജീവിക്കൂ. നന്നായി വരും".
    ആ പഴയ കൃഷ്ണനോ എന്റെ മുമ്പിൽ! 
" എന്റെ ജീവിതം മാറ്റിമറിച്ച 'തു് ആ സംഭവമാണ്. അങ്ങയുടെ അനുഗ്രഹം കൊണ്ട് ഈ നിലയിലെത്തി. നന്ദിയുണ്ട്. അങ്ങ് ശിഷ്ടകാലം എന്റെ കൂടെ കൂടാം. അങ്ങേക്ക് പറ്റുന്ന മാന്യമായ ഒരു ജോലിയും ഞാൻ തരും."
ഞാൻ അത്ഭുതത്തോടെ ആ മനുഷ്യനെ നോക്കി.

Saturday, December 1, 2018

അച്ചുവിന്റെ അണ്ണാറക്കണ്ണൻ  [ അച്ചു ഡയറി-252]

             അച്ചുവിന്റെ മുറ്റത്ത് അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്നു. നല്ല രസമാ അവരുടെ കളി കാണാൻ. ഒരു മിനിട്ട് വെറുതേ ഇരിക്കില്ല. അച്ചുവിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ക്കാണാം. അതിന്റെ കൂടു കണ്ടു പിടിയ്ക്കാൻ അച്ചു കുറേശ്രമിച്ചതാ. നടന്നില്ല.
         ഇന്ന് അച്ചൂന്റെ പൂന്തോട്ടത്തിലാ കളി. അവൻ എന്റെ പൂച്ചട്ടിയിൽ കയറി മണ്ണിളക്കിയിട്ട് പോകും. എന്താ അവൻ ചെയ്യണെ.അവന്റെ വായിൽ എന്തോ ഉണ്ട് അത് അവൻ പൂച്ചട്ടിയിൽ സൂക്ഷിച്ച് വച്ച് പോകും. പിന്നേം കൊണ്ടുവരും. അപ്പഴാ അമ്മ പറഞ്ഞതോർത്തതു്. വി ന്റർ വരാറായി. അപ്പോൾ മഞ്ഞു മൂടും.അന്നത്തേക്കുള്ള ആഹാരം അവൻ സൂക്ഷിച്ചു വയ്ക്കുന്നതാ. അവൻ പോയപ്പോൾ അച്ചു മുറ്റത്തു ചെന്നു.ചട്ടിയിൽ മണ്ണിളക്കി പലതരം നട്സ് സുക്ഷിച്ചു വച്ചിരിയ്ക്കുന്നു. അച്ചു അതുപോലെ മണ്ണുമൂടി. കളയാൻ പാടില്ല. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും. അടുത്ത ദിവസം അവൻ അടുത്ത ചട്ടിയിൽ. പിന്നെ ചില മരത്തിന്റെ പൊത്തിൽ. വെറുതേ ഓടിച്ചാടി നടക്കുന്ന അവർ എത്ര ഉത്തരവാദിത്വത്തോടെയാ കാര്യങ്ങൾ ചെയ്യുന്നെ. നമ്മൾ മനുഷ്യൽ കണ്ടു പഠിക്കണ്ടതാ.

          അമേരിക്കയിലെ അണ്ണാറക്കണ്ണന് പുറത്ത് വരകളില്ല. അത് നാട്ടിലെ അണ്ണാന് മാത്രമേ കണ്ടിട്ടുള്ളു. അന്ന് സേതു ബ ന്ധനത്തിന് സഹായിച്ചതിന് ശ്രീരാമചന്ദ്രൻ  കൈ കൊണ്ട് തലോടിയപ്പഴാണ് ആ അവരകൾ ഉണ്ടായതെന്ന് അമ്മമ്മ പറഞ്ഞു തന്നിട്ടുള്ളത് അച്ചു ഓർത്തു. എന്തായാലും പാച്ചൂ നെക്കാണിക്കണ്ട. അവൻ അതൊക്കെ എടുത്തുകളയും. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും.

Thursday, November 29, 2018

കറവനും കുറത്തിയും  [ നാലുകെട്ട് - 202]

         അന്ന് തറവാട്ടിൽ വരാറുള്ള  കുറവനും കറത്തിയും കുട്ടികൾക്ക് ഒരു ഹരമാണ്. അവർ ശരിക്കും താടോടികൾ ആണ്. കാക്കാലൻ, കക്കാലത്തി എന്നും പറയാറുണ്ട്. നമ്മളെ അത്ഭുതപ്പെടുത്താനുള്ള ചെപ്പിടിവിദ്യകൾ അവർക്കറിയാം. മകുടി ഊതി പാമ്പിനെക്കളിപ്പിക്കുക അവരുടെ സ്ഥിരം പരിപാടിയാണ്. അതുപോലെ തത്തകളെപ്പിടിച്ച് ഒരു വടിയിൽ കെട്ടി സൂക്ഷിച്ചിരിക്കും. ഈ തത്തകളേയും പാമ്പുകളേയും അവർക്ക് കാശു കൊടുത്ത് സ്വതന്ത്രമാക്കി വിടുന്നത് ഒരു പുണ്യമായി അന്നു കരുതിയിരുന്നു. മുത്തശ്ശൻ പല പ്രാവശ്യം അങ്ങിനെ വിടുന്നത് കണ്ടിട്ടുണ്ട്. കാശു കൊടുത്താൽ പാമ്പിനെ അവർ പാമ്പിൻ കാവിൽക്കൊണ്ടുപോയിത്തുറന്നു വിടും.

        കൈനോട്ടം. പക്ഷിശാസ്ത്രം, നാവേറുചൊല്ലുക എന്നിവയിലൂടെ വീടുകളിലുള്ള സ്ത്രീജനങ്ങളേയും കുട്ടികളേയും അവർ പാട്ടിലാക്കുന്നു,.കൂട്ടിലടച്ച തത്തകളെക്കൊണ്ട് കാർ ഡെടു പ്പിച്ച് ഭാവി പറയുന്ന അവരെ എല്ലാവർക്കും ഇഷ്ട്മായിരുന്നു .വിശ്വാസമായിരുന്നു.
         ചെപ്പിടിവിദ്യയിൽ ഇവർ പലരും അദ്വിതീയ രാ ണ്. യാതൊരു മറയുമില്ലാതെ അവർ നടത്തുന്ന " ചെപ്പും പന്തും "കളി ആധുനിക മാജിക്കിന്റെ ബാലപാഠമാണ്. പിന്നീട് വാഴ കുന്നം അതു വികസിപ്പിച്ചെടുത്ത് നിരന്തര സാധനയിലൂടെ ലോകത്തിത് മുമ്പിൽ ഒരു വലിയ അത്ഭുതമായി പ്രദർശിപ്പിച്ചിരുന്നു
          വെറുതേ ഭിക്ഷ യാചിക്കുകയല്ലാതെ തങ്ങൾ സ്വായത്തമാക്കിയ ലൊട്ടുലൊടുക്ക് വിദ്യകൾ പ്രദർശിപ്പിച്ച് അവർ നേടുന്ന സമ്പാദ്യത്തിന് ഒരു മാന്യതയുണ്ടായിരുന്നു. ഇന്ന്‌ അന്യം നിന്നുപോയ അവർ ഉത്സവപ്പറമ്പിൽപ്പോലും കാണാതായിരിക്കുന്നു.

Tuesday, November 27, 2018

പാച്ചുവിന്റെ സോക്സ് [ അച്ചു ഡയറി-251]

      മുത്തശ്ശാ ഇന്നിവിടെ നല്ല മഴ. സ്കൂളിലെയ്ക്ക് എങ്ങിനെ പോകും. അത്ര വലിയ മഴയും കാറ്റും. എന്റെ കാര്യം സാരമില്ല. പാച്ചുവിന്റെ കാര്യമാ. അവനെ വിടണ്ടന്നു തീരുമാനിച്ചതാ. അവൻ സമ്മതിച്ചില്ല.
" നീ അവിടെച്ചെന്നാൽ ഉടൻ സോക്സ് ഊരി വയ്ക്കണം.അല്ലങ്കിൽ അസുഖം വരും. ഒരു ബാഡ്സ്മെൽവരും. സോക്സ് നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വയ്ക്കണം. തിരിച്ചു കൊണ്ടുവരണം. അവിടെച്ചെന്നാൽഇടാൻ പുതിയ സോക്സ് ബാഗിൽ ഏട്ടൻ വച്ചിട്ടുണ്ട്. അത് എടുത്തിടണം.അല്ലങ്കിൽ ത്തണുക്കും." എല്ലാം വിസ്തരിച്ച് പറഞ്ഞു മനസിലാക്കിയാസ്ക്കൂളിലേക്ക് പറഞ്ഞു വിട്ടത്. അവൻ ഏട്ടൻ പറഞ്ഞാൽ എന്തും അനുസരിക്കും.
         തിരിച്ചു വന്നപ്പോൾ ഏട്ടൻ പറഞ്ഞ പോലെ എല്ലാം അവൻ ചെയ്തിരുന്നു. മിടുക്കൻ.  നനഞ്ഞ സോക്സ് എവിടെ? അവൻ പരക്കെ ബാഗു തുറന്നു. അവന്റെ പുസ്തകത്തിനകത്ത് ഭദ്രമായി ആനനഞ്ഞ സോക്സ് വച്ചിരുന്നു. പുസ്തകം മുഴുവൻ നനഞ്ഞു .ഒന്നും വായിയ്ക്കാൻ പറ്റാതായി നല്ല കളർപിച്ചർ എല്ലാം പടർന്ന് തിരിച്ചറിയാതായി.അച്ചൂന് ദ്വേ ഷ്യോം സങ്കടോം വന്നു. മുത്തശ്ശാ എന്താ അവനെ ചെയ്ക. അവനൊരു ചിരി ചിരിച്ച് ഓടിപ്പോയി. അച്ചൂ നും ചിരി വന്നു. അവൻ കൊച്ചു കുട്ടി അല്ലേ സാരമില്ല. വേറേ പുസ്തകം വാങ്ങിക്കൊടുക്കാം,,

Saturday, November 24, 2018

അമേരിക്കയിലും ശബരിമല [ അച്ചു ഡയറി-250]

      മുത്തശ്ശാ ഞങ്ങൾ ശബരിമലയ്ക്ക് പോയി. ഇവിടെ അമേരിക്കയിൽ ഒരു ശൈവ വൈഷ്ണവ ക്ഷേത്രം ഉണ്ട്. അവിടെ അയ്യപ്പന്റെ അമ്പലവും ഉണ്ട്. അതിനു മുമ്പിൽത്തന്നെ പതിനെട്ടാംപടിയും.ഇരുമുടിക്കെട്ടുമായി വൃതം എടുത്താ അച്ചു പോയത്.
       പക്ഷേ അവിടെ പതിനെട്ടാം പടിയിലൂടെ കയറാൻ ചെരിപ്പും സോക്സും സമ്മതിക്കില്ല. ഭയങ്കര തണുപ്പാണ്‌. മഞ്ഞും ഉണ്ട്. കാലു മരച്ചു പോകും. അച്ചു ഒരു വിധം പിടിച്ചു നിന്നു. പക്ഷേ പാവം പാച്ചു അവൻ കരഞ്ഞു പോയി. എടുക്കാനും സമ്മതിക്കില്ല. ആകെ വിഷമിച്ചു. ഇനി തിരച്ചിറങ്ങുന്നത് പുറകോട്ടു വേണം. അത പകടമാണ്. എന്നാലും അച്ചു അതിലേ ഇറങ്ങൂ.
       മുകളിൽച്ചെന്ന് നാളികേരം ഉടച്ച് നെയ്യഭിഷേകം നടത്താം. പക്ഷേ നെയ്യ് തണുത്ത് കരിങ്കല്ലു പോലെ ആകും.ഇവിടെ നാട്ടിലേപ്പൊലെയല്ല അമ്മയ്ക്കും കയറാം. ആരും തടയില്ല. അല്ലങ്കിലും അച്ചൂന് എല്ലാവരും കൂടി ഒന്നിച്ചമ്പലത്തിൽ പ്പോകുന്നതാ ഇഷ്ടം

Monday, November 19, 2018

ചതുരമിശ്ര പതി കാലം". തായമ്പകയിൽDr. ശുകപുരം ദിലീപിന്റെ ഒരു നൂതന ശൈലി...

    കഴിഞ്ഞ അറുപതു വർഷമായി കുറിച്ചിത്താനം പുതൃക്കോവിലിൽ ഏകാദശി വിളക്കിന് തായമ്പക പതിവുണ്ട്.തായമ്പകയിലെ അതികായന്മാരൊക്കെ ഇവിടുത്തെ ഈ പുണ്യ വേദി കീഴടക്കിയിട്ടുണ്ട്. പലവട്ടം.
         എന്നാൽ ഇന്നലത്തെ ശുകപുരം ദിലീപ് അരങ്ങേറിയതായമ്പക വേറിട്ടൊരനുഭവമായിരുന്നു. അദ്ദേഹം സ്വയം ചിട്ടപ്പെടുത്തിയ " ചാതുര മിശ്ര പതി കാലം " ആദ്യ പകുതി ഒന്നു ഭയപ്പെടുത്തി. ഒരൊറ്റ യാൻ പോരാട്ടമാകുമോ? പക്ഷേ രണ്ടാം പകുതിഞട്ടിച്ചു കളഞ്ഞു. ഇതുവരെക്കണ്ടിട്ടില്ലാത്ത മേളത്തിന്റെ ആസുര ഭാവം ഉൾക്കൊണ്ട് ആ തായമ്പക കലാശം കൊട്ടിയപ്പോൾ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു പോയി. കയ്യടിക്കാൻ പോലും മറന്ന്. പാരമ്പര്യവാദികൾക്കെതിർപ്പ് ണ്ടാകാമെങ്കിലും അങ്ങ് സധൈര്യം മുമ്പോട്ടു പോകൂ.,, ആശംസകൾ...അഭിനന്ദനങ്ങൾ...

Sunday, November 18, 2018

കർണ്ണഭാരം " _ പൂതൃക്കോവിലിൽ

           കുറിച്ചിത്താനം പൂതൃക്കോവിലിൽ അരങ്ങേറിയ " കർണ്ണഭാരം " എല്ലാം കൊണ്ടും ആസ്വാദ്യകരമായി. ഭാസന്റെ പ്രസിദ്ധമായ ആ സംസ്കൃതനാടകം മലയാളത്തിലാക്കി രൂപ കൽപ്പന ചെയ്ത് അവതരിപ്പിച്ചത് ശ്രീജിത് എന്ന പ്രതിഭാശാലിയാണ്. കുറിച്ചിത്താനം SKv HS - ലെ സംസ്കൃതാദ്ധ്യാപകനാണദ്ദേഹം. സ്കൂളിലെ തന്നെ പ്രതിഭാധനരായ അദ്ധ്യാപകരും കുട്ടികളും ഈ മഹത് സംരംഭത്തിൽ ഭാഗഭാക്കായി.

         " ശ്രീ കൃഷ്ണാ ക്ലാസിക്ക് തീയേറ്ററി " ന്റെ ഈ വർഷത്തെ സംരഭമാണിത്. ഷെയ്ക് സ്പീയർ നാടകങ്ങളും മറ്റ് ക്ലാസിക്കുകളും ഈ തിയേറ്ററിൽ നിന്ന് നമുക്കിനിയും പ്രതീക്ഷിക്കാം.

Saturday, November 10, 2018

ശ്രീകാന്ത് മുരളി.... അരങ്ങിലും അണിയറയിലും........

     "ഊണി " എന്നൊരുടലിഫിലും യാദൃശ്ചികമായിക്കാണാനിടയായപ്പോഴാണ് ശ്രീ കാന്തിനെ ശ്രദ്ധിച്ചത്.പിന്നീട് അടുത്തു പരിചയപ്പെടാനിടയായി. എല്ലാ അർത്ഥത്തിലും ഒരു ബഹുമുഖ പ്രതിഭ. 1988-ൽ കെ.ജി ജോർജിന്റെയും 1996- മുതൽ പ്രിയദർശന്റെയും അസിസ്റ്റന്റായി കുറെ നല്ല ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്തു. ഹിന്ദി ,തമിഴ്, കന്നഡ എന്ന അന്യഭാഷാചിത്രങ്ങളിലും ശ്രീകാന്തിനെ നമ്മൾ കണ്ടു. അങ്ങിനെ പടിപടി ആയി ആ പ്രതിഭ തേച്ചുമിനുക്കിയ തായിത്തോന്നി. കഥകളി പഠിച്ച രങ്ങേറിയ ഒരു തികഞ്ഞ അഭിനേതാവ്, ഒരു നല്ല വാഗ്മി, ഇതൊന്നുമല്ല എന്നെ കൂടുതൽ ആകർഷിച്ചതു്. "വിഷ്വൽ മീഡിയ "യെപ്പറ്റിയുള്ള ശ്രീ കാന്തി ന്റെ അറിവ്, കാഴ്ചപ്പാട് അതാണ് എന്നെ അൽഭുതപ്പെടുത്തിയത്. അതവസാനം അദ്ദേഹത്തെ സംവിധാനരം ഗത്തു തന്നെ എത്തിച്ചു.
1. കൈരളിയിലെ പ്രസിദ്ധമായ അശ്വമേധം, മറ്റു റിയാലിറ്റി ഷോകൾ [രാ ഗോത്സവം, ഗന്ധർവസംഗീതം, ഗന്ധർവ്വ സന്ധ്യ ] എല്ലാത്തിന്റെയും അണിയറയിൽ നിറസാന്നിദ്ധ്യമായിരുന്നു ശ്രീ കാന്ത്.പിന്നീട് സ്വന്തമായി  പ്രൊഡക്ഷൻ ഹൗസ്'' [ മൈൻ സ്ക് പ് പ്രൊഡക് ഷൻ ഹൗസ് ] തുടങ്ങിപരസ്യചിത്രങ്ങളിൽ ചുവടുറപ്പിച്ചു. "എ ബി "   എന്ന സിനിമ സംവിധാനം ചെയ്ത് താൻ എത്തണ്ടടത്ത് എത്തിപ്പെട്ടു എന്നദ്ദേഹം തെളിയിച്ചു.പൊതുവേ വിരസമായേക്കാവുന്ന " ബിഗ് ബോസ്'' എന്ന സീരിയൽ മോഹൻലാലിനെ ഒരു പ്രത്യേക ശൈലിയിൽ അവതരിപ്പിച്ച് ആ സീരിയൽ ശ്രീകാന്ത് രക്ഷിച്ചെടുത്തു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
       ആ കലാ കുടുംബത്തിന് സംഗീതം പകർന്ന് ശ്രീകാന്തിന് കൂട്ടായി സംഗീത പ്രഭുവും എത്തി. പുതു തുറകൾ വെട്ടിപ്പിടിക്കാൻ ശ്രീകാന്തിന് എന്റെ സ്നേഹാശംസകൾ.

Thursday, November 8, 2018

അച്ചൂന്റെ ബുക്ക് ഫെയർ [ അച്ചു ഡയറി-249]

          മുത്തശ്ശാ അച്ചൂന്റെ സ്കൂളിൽ ബുക്ക് ഫെയർ ആണ്. കുട്ടികൾ എല്ലാവരും ബുക്കുകൾ വിലക്കു വാങ്ങും. അതിന്റെ ലാഭം കൊണ്ട് പാവപ്പെട്ട കുട്ടികളെ സഹായിക്കും. അച്ചൂ നും വാങ്ങണന്നുണ്ടായിരുന്നു.കഴിഞ്ഞ പ്രാവശ്യം വാങ്ങിയത് വായിച്ചു തീർക്കാത്തതു കൊണ്ട് അച്ഛൻ സമ്മതിച്ചില്ല. അച്ചൂന് സങ്കടായി. അച്ഛൻ പറഞ്ഞത് ശരിയാ.കഴിഞ്ഞ തവണ വാങ്ങിയ പുസ്തകം മുഴുവൻ അച്ചു വായിച്ചിട്ടില്ല.
          പക്ഷേ ബുക്ക് ഫെയറിൽ ഏറ്റവും കൂടുതൽ ബുക്ക് ചെലവാകുന്ന എഴുത്തുകാരന് സമ്മാനമുണ്ട്.അച്ചൂന് ഏറ്റവും ഇഷ്ടം " ഡേവ് പിൽക്കി "യെന്ന എഴുത്തുകാരനെ ആണ്. കുട്ടികൾക്കുള്ള ഒത്തിരി പുസ്തകങ്ങൾ എഴുതിയ ആളാണദ്ദേഹം. ഡോഗ് മേൻ, സൂപ്പർ സയപ്പർ ബേബി, ക്യാപ്റ്റൻ ആൻഡർ പാൻസ് തുടങ്ങിയ പല പുസ്തകങ്ങളും അച്ചു വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സമ്മാനം കിട്ടണമെന്നുണ്ട് അച്ചൂന്. അത് കൊണ്ട് അദ്ദേഹത്തിന്റെ ബുക്ക് വാങ്ങണ്ടന്നുണ്ടായിരുന്നു അച്ചു ന്. സമ്മാനം ഡേവ് പിൽക്കിക്ക് തന്നെ കിട്ട ണം.
        അങ്ങിനെ പറഞ്ഞപ്പോൾ അച്ഛന് സന്തോഷായി ന്നാ തോന്നുന്നത്. അച്ഛൻ ഇഷ്ട്ടമുള്ള പുസ്തകം വാങ്ങാൻ ക്യാഷ് തന്നു. ഇന്നുതന്നെ വാങ്ങണം.
      അതുപോലെ സ്കൂളിൽ ഞങ്ങൾ കുട്ടികൾക്ക് ബുക്ക് ഫെയറിലെ നല്ല ബുക്കിന് വോട്ട് ചെയ്യാം.കുട്ടികൾക്ക് ഓട്ടി ഗ് സമ്മതിക്കുന്ന ഒറ്റക്കാര്യമാണിത്. അച്ചു വോട്ട് ചെയ്തതിന് സമ്മാനം കിട്ടിയാൽ മതിയായിരുന്നു

Monday, November 5, 2018

  അച്ചു ബട്ടർ ഉണ്ടാക്കി [ അച്ചു ഡയറി - 238]

   മുത്തശാ അമേരിക്കയിൽ അച്ചു ഞായറാഴ്ച ചിന്മയ സ്കൂളിൽ പോകുന്നുണ്ട്. അവിടെ എത്ര കൂട്ടുകാരാ!, അവിടെ ഉണ്ണികൃഷ്ണന്റെ കഥ പഠിപ്പിച്ചു തരും. കേൾക്കാൻ നല്ല രസം അച്ചു അല്ലങ്കിലും ഉണ്ണികൃഷ്ണന്റെ ഒരു ഫാനാ. ഉണ്ണികൃഷ്ണന് ഏറ്റവും ഇഷ്ടമുള്ളത് എന്തന്നറിയോ മുത്തശ്ശന്.ബട്ടർ. വെണ്ണ എവിടെക്കാണ്ടാലും എടുത്തുകഴിക്കും. കൊടുത്തില്ലങ്കിൽ മോഷ്ടിക്കും. അത്രക്കിഷ്ട്ടാ.
       വെണ്ണ എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് ക്ലാസിൽ പറഞ്ഞു തന്നു. കുട്ടികൾക്ക് എല്ലാവർക്കും ഒരോ കലത്തിൽ തൈരു കൊടുrത്തു.കട കോലും. അതു കടഞ്ഞ് അതിൽ നിന്ന് വെണ്ണ എടുക്കണം. എങ്ങിനെ എന്ന് പറഞ്ഞു തന്നു. ആർക്കും അതറിയില്ലയിരുന്നു. അച്ചൂന് അറിയാം. നാട്ടിൽ വന്നപ്പോൾ മുത്തശ്ശി അ ച്ചൂ നെ പഠിപ്പിച്ചിട്ടുണ്ട്.
   ഞങ്ങൾ മുപ്പത് കുട്ടികളാ.. എല്ലാവരും വട്ടത്തിൽ ഇരുന്ന് തൈര് കടയണം.ഇരുപതു മിനിട്ട് കഴിഞ്ഞപ്പോൾ തൈര് ക്കട്ടയായി പൊങ്ങി വന്നു.എല്ലാവർക്ക്. അത്ഭുതമായി.അവർ തുള്ളിച്ചാടി.അവർ ആദ്യമായിക്കാണാംന്നതാണ്.അച്ചുവിന് അത്ഭുതം തോന്നിയില്ല. ഞങ്ങൾ ഉണ്ടാക്കിയ വെണ്ണ ടീച്ചർ എടുത്ത് നമ്മുടെ തന്നെ കയ്യിൽത്തന്നു. എന്നിട്ട് ഉണ്ണികൃഷ്ണ്ണൻ കഴിക്കുന്ന പോലെ കഴിച്ചോളാൻ പറഞ്ഞു. മുത്തശ്ശാ ആ കാഴ്ച്ച ഒന്നു കാണണ്ടതായിരുന്നു.കൂട്ടുകാരുടെ വായിലും മുഖത്തും ഒക്കെവെണ്ണ.:

Wednesday, October 31, 2018


aniyan thalayattumpilly aniyantn@gmail.com

Wed, Oct 31, 8:34 PM (13 hours ago)
to me
ശങ്കരൻ [കീ ശക്കഥ-65]

     മുടി വെട്ടണം. ടൗണിൽ ആദ്യം കണ്ട ബാർബർ ഷോപ്പിൽ ത്തന്നെ കയറി. എല്ലാ ആധുനിക സൗകര്യങ്ങളും. ഭവ്യതയോടെ എന്നെ കസേരയിൽപ്പിടിച്ചിരുത്തി.
" തമ്പുരാന്റെ തലമുടി ഞാൻ വെട്ടാം."
മുറിയുടെ മൂലയിൽ നിന്നും ഒരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. ഒരു വൃദ്ധൻ. ചുക്കിച്ചുളിഞ്ഞ മുഖം.
" വേണ്ട അച്ഛൻ വെറുതെ ഇരുന്നാൽ മതി." മകന്റെ ശബ്ദം ഉയർന്നു.ഞാൻ കറങ്ങുന്ന ആ കസേര തിരിച്ചു. എങ്ങോ പരിചയമുള്ള മുഖം.
" ശങ്കരൻ !"
അയാൾ എഴുനേറ്റു.തിരുമനസ് അടിയനെ ത്തിരിച്ചറിഞ്ഞു.ഇല്ലേ?
      ഞാൻ ചാടി എഴുനേറ്റു.ശങ്കരനെ മറക്കാൻ പറ്റുമോ? കുട്ടിക്കാലത്ത് ഞങ്ങളുടെ ഒക്കെത്തലമുടി വെട്ടുന്നത് ശങ്കരനാണ്. ഒരു തകരപ്പെട്ടിയുമായി, തോളിൽ ഒരു മാറാപ്പും തൂക്കി പടി കടന്ന വരുന്ന ശങ്കരനെ ഇന്നും ഓർമ്മയുണ്ട്. നാട്ടിലെ കഥകൾ മുഴുവൻ പറഞ്ഞ് രസിപ്പിച്ചാണ് തലമുടി വെട്ടുക. നല്ല വേദന എടുക്കും. ആ തുരുമ്പിച്ച കത്രികക്ക് മൂർച്ച കുറവായിരിന്നു.ആ ഹാരത്തിനു പുറമേ അരിയും എണ്ണയും നാളികേരവും ശങ്കരനു കൊടുക്കും. വീണ്ടും തല ചൊറിഞ്ഞ് ശങ്കരൻ അവിടെത്തന്നെ നിൽക്കും. അച്ഛന്റെ കയ്യിൽ നിന്ന് ചില്ലറ വല്ലതും കിട്ടണം. അതും ശങ്കരന് കൊടുക്കും.ശങ്കരന് എന്തുകൊടുക്കാനും ഞങ്ങൾക്കിഷ്ടമായിരുന്നു. നെരേഷാപ്പിലേക്കാണ് ശങ്കരൻ പോവുക. കടിച്ചു കഴിഞ്ഞാൽ വലിയ സ്നേഹവും വിനയവുമാണ്. എപ്പം വന്നാലും മുത്തശ്ശൻ എന്തെങ്കിലും കൊടുക്കും. മുഴുവൻ കള്ളുകുടിച്ച് കളയരുതെന്ന ഉപദേശവും.
     മകൻ ഗൾഫിൽപ്പോയി വന്നാണ് ഇത്ര വലിയ കട തുടങ്ങിയത് മുടി വെട്ടാൻ അവൻ സമ്മതിക്കില്ല. കൈ വിറയ്ക്കുമത്രേ സാറുമ്മാർക്കിഷ്ടപ്പെടില്ലത്രേ.ശങ്കരൻ ദയനീയമായി എന്നെ നോക്കി.
"എന്റെ മുടി ശങ്കരൻ വെട്ടിയാൽ മതി."
ആകണ്ണുകളിൽ ഒരു തിളക്കം. മകന്റെ എതിർപ്പ് വകവയ്ക്കാതെ കത്രികയും ചീപ്പും കയ്യിലെടുത്തു. വളരെക്കഷ്ട്ടപ്പെട്ട് പണി ഒരു വിധംപൂർത്തിയാക്കി.ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് ഒരു സംതൃപ്ത്തി. തിരിച്ചുപോരുമ്പോൾ ഒരു അഞ്ഞൂറു രൂപാ കയ്യിൽ വച്ചു കൊടുത്തു. ആ കണ്ണുകളിൽ വന്ന നനവ് ഞാൻ ശ്രദ്ധിച്ചു.

Sunday, October 28, 2018

  മെയ്ഡ് ഇൻ ഇൻഡ്യാ [ 238]

     മുത്തശ്ശാ പാച്ചൂന്പനി. ആഹാരം കഴിക്കുന്നില്ല. കരച്ചിലു തന്നെ. അച്ചൂന് സങ്കടാ യി. അച്ഛൻ ഒഫീഷ്യൽ ടൂറി ലാ ണ്. അവസാനം അമ്മയും അച്ചുവും കൂടി അവനെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടിലെപ്പോലെ ഇവിടെ ഓടിച്ചെന്ന് ഡോക്ടറെ കാണാൻ പറ്റില്ല.നേരത്തേ ബുക്ക് ചെയ്യണം. അല്ലങ്കിൽ അത്ര എമർജൻസി ആകണം. ഡോക്ടറെക്കണ്ടു. ത്രോട്ട് ഇൻഫക്ഷൻ ആയിരുന്നു. സാരമില്ല ഒരാഴ്ച്ച മരുന്നു കഴിച്ചാൽ മതി. സമാധാനമായി.

         ഇവിടെ മരുന്ന് അടുത്ത മെഡിക്കൽ സ്റ്റോറിലേക്ക് ആശുപത്രയിൽ നിന്ന് നേരിട്ടറിയിക്കും നമ്മൾ അവിടെച്ചെന്ന് നമ്പർ കൊടുത്തു വാങ്ങണം. അല്ലാതെ നാട്ടിലേപ്പോലെ ഏതുമരുന്നും മെഡിക്കൽ സ്റ്റോറിൽ നിന്ന് നമുക്ക് വാങ്ങാൻ പറ്റില്ല.സമ്മതിക്കില്ല.
        അച്ചു ആണ് പോയി മരുന്നു മേടിച്ചത്. അതവനെക്കുടിപ്പിക്കണം. നല്ല പണിയാ. പാവത്തിന് തൊണ്ണക്ക് വേദന ഉള്ള തു കൊണ്ട് കൂടുതൽ പ്രശ്നമാണ്. മരുന്ന് കൊടുക്കുന്നതിന് മുമ്പ് എക്സ്പ്പയറി ഡെയിറ്റ് നോക്കണം. ടീച്ചർ പറഞ്ഞു തന്നത് അച്ചു ഓർത്തു. അത് ഒകെ. അപ്പഴാ അച്ചു ശ്രദ്ധിച്ചത് ആ മരുന്ന് " മെയ്ഡ് ഇൻ ഇന്ത്യാ .നമ്മുടെ ഇന്ത്യയിലുണ്ടാക്കിയ മരുന്നാ അമേരിക്കയിൽ ഗവന്മേന്റ് ഹോസ്പിറ്റലിൽ നിന്ന് കുറിച്ചത്. അച്ചൂ നങ്ങട് സന്തോഷായി.

Thursday, October 25, 2018

  ദുരന്തഭുമി [ കീ ശക്കഥ-64]

  എത്ര നല്ല കാലമായിരുന്നു അത്. ആൾക്കാരു തമ്മിൽ എന്തു യോജിപ്പായിരുന്നു. അന്യോന്യം സഹായിക്കാൻ എന്തൊരു ത്സാഹമായിരുന്നു. മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല, ഒരു വിഭാഗീയ ചിന്തയുമില്ല. ഒരു ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നായ പോലെ. ആ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ.വീടും കുടുംബവും എല്ലാം.പക്ഷേ അന്ന് എനിക്കൊത്തിരി പേർ ഉണ്ടായിരുന്നു ചുറ്റും. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചവർ. സഹായിച്ചൻ. ഇന്നും ഒരു കരക്കെത്തിയിട്ടില്ല. എന്നെപ്പോലെ എത്ര ആയിരം പേർ. എന്നേക്കാൾ ദുരിതം പേറി യ വർ അതിലും കൂടുതൽ. പക്ഷേ ആ കഷ്ടപ്പാടുകളൂം ദുഖങ്ങളും ഞങ്ങൾ മറന്നു.ചുറ്റുമുള്ളവരുടെ സ് നേഹ മസൃണമായ ആ തലോടൽ അനുഭവിച്ച സമയത്ത്.
        പക്ഷേ ഇന്ന് മനസ്സിനെ കൊത്തിവലിക്കുന്നു. കുത്തിനോവിക്കുന്നു. അന്ന് ഞങ്ങൾക്കു് വേണ്ടി ഒറ്റക്കെട്ടായി അണിനിരന്നവർ ഇന്ന് അന്യോന്യം പടവെട്ടുന്നു. യുദ്ധകാഹളം മുഴക്കുന്നു. എന്തിനൊക്കെയോ വേണ്ടി ചോര ചിന്തുന്നു. അന്യോന്യം ചീത്ത വിളിക്കുന്നു ദുരന്ത ശേഷം മനസമാധാനം വീണ്ടെടുത്തുവന്നതേ ഉണ്ടായിരുന്നുള്ളു. കൂട്ടിന് നമ്മൾ അതിജീവിക്കും എന്ന ഉറച്ച വിശ്വാസവും. ഇന്ന് ഭയം തോന്നുന്നു. നമ്മൾ അതിജീവിക്കുമോ?

      ഇല്ലങ്കിൽ എന്തിനിങ്ങിനെ ജീവിതം. പ്രളയജലം ഇറങ്ങിയയാൾത്തന്നെ ചെളി വാരി എറിയൽ തുടങ്ങിയിരുന്നു,. ഇന്ന് അതിന്റെ ഭീകരാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്തിന് വേണ്ടി! ആഹാരത്തിനു് വേണ്ടിയോ? ഭുമി ക്കു വേണ്ടിയോ? സ്വന്തമായി ഒരു വീടിനു വേണ്ടിയോ? സ്വാതന്ത്ര്യത്തിനു വേണ്ടിയൊ? ഒന്നിനുമല്ല. എന്റെ ശിഷ്ടജീവിതം മുഴുവൻ ഇങ്ങിനെ കഷ്ടപ്പെട്ടവർക്ക് വേണ്ടി നീക്കിവച്ചതാ. മരണത്തിൽ നിന്ന് കൈ പിടിച്ചുയർത്തിയവർക്കെതിരേ പോലും വാളോങ്ങുന്നതു കാണുമ്പോൾ ചങ്കതകരുന്നു. ഈ നിരർദ്ധകമായ യുദ്ധകാഹളം കേട്ട് മടുത്ത് വീണ്ടും ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയതാണ്.
പക്ഷേ..... ഇല്ല. മരിക്കില്ല. നമ്മുടെ നാടിന്റെ പുനർനിർമ്മിതിക വേണ്ടി നമുക്ക് ജീവിച്ചേ പറ്റൂ

Tuesday, October 23, 2018

അച്ചൂന് അയ്യപ്പനേ ഇഷ്ടാ [അച്ചു ഡയറി-237]

      മുത്തശ്ശാ അച്ചൂന്നാട്ടിലെ ന്യൂസ് കേൾക്കുമ്പോൾ പേടി ആകുന്നു.അതു പോലെ സങ്കടവും വരുന്നു. അച്ചു ശബരിമലയ്ക്ക് പോയിട്ടുണ്ട്. എന്തു രസമായ അമ്പലമാണ്. കാടിന് നടുക്ക്. അല്ലങ്കിലും അച്ചൂന് കാട് ഇഷ്ടാണ്. അതിരാവിലെ പമ്പയിൽ മുങ്ങിക്കുളിച്ച് തണുത്തു വിറച്ച് ഉറക്കെ ശരണം വിളിച്ചു കൊണ്ടുള്ള യാത്ര അച്ചൂന് മറക്കാൻ പറ്റില്ല. ഇപ്പഴാണ് അച്ചു ആലോചിച്ചത് സ്ത്രീകൾ അവിടെപ്പോകുന്നില്ലല്ലോ എന്ന്. എന്താണതെന്ന് അച്ചൂനറിയില്ല. അങ്ങിനെ ആണങ്കിൽ അങ്ങിനെ ആകട്ടെ. ഇനിപ്പോകാനിഷ്ടമുള്ളവരുണ്ടങ്കിൽ പ്പോകട്ടെ. തീർന്നില്ലേ പ്രശ്നം. പക്ഷേ എന്താണവിടെ പ്രശ്നം തീരാത്തത്. എന്തിനാ അതിന്റെ പേരിൽ വഴക്ക്.
         വലിയ കൊടും കാട്ടിൽ കൂടിപ്പോകാനുള്ള ബുദ്ധിമുട്ടായിരിക്കും. അതങ്ങിനെ പാടില്ലാത്തതാണന്നമ്മ പറഞ്ഞു.ദോഷം വരുമത്രേ.കോടതി വിധിയുണ്ടന്നച്ഛൻ പറഞ്ഞു.
    അച്ചു നമ്മുടെ കേരളത്തിലെ വെള്ളപ്പൊക്ക കൊടുതികൾ പരിഹരിച്ചോ എന്നറിയാനാ ന്യൂസ് വച്ച്.അച്ചുവിന് ആറാട്ടുപുഴ പഴയ പോലെ ആയോ എന്നും അറിയണായിരുന്നു. പക്ഷേ അതൊന്നും ന്യൂസിൽക്കണ്ടില്ല. ഇത്ര പെട്ടന്ന് ഇതൊക്കെ പ്പരിഹരിച്ചങ്കിൽ അത്ഭുതമാണ്.
        ഇപ്പോൾ ശബരിമല ന്യൂസ് മാത്രമേ ഉള്ളു ടി.വി.യിൽ. ശബരിമലയിൽ എന്താണ് പ്രശ്നം എന്ന് അച്ചൂന് മനസിലാകണില്ല. അച്ചൂന് അയ്യപ്പനേ ഇഷ്ടാ. അടുത്തതവണ അമേരിക്കയിൽ നിന്ന് വരുമ്പോൾ അച്ചൂന് അവിടെപ്പൊകണം. പാച്ചൂനേം കൊണ്ടുപോകാമെന്ന് അവന് അച്ചു വാക്കു കൊടുത്തതാ. അന്നത്തേക്ക് ഈ ബഹളങ്ങളൊക്കെ ത്തീർന്നാൽ മതിയായിരുന്നു.

Thursday, October 18, 2018

  അക്ഷര പൂജ..

    ഇന്നു വിജയദശമി. അക്ഷര പൂജക്കൊരു ദിനം. വിദ്യക്കൊരു ദേവി.വിദ്യാരംഭത്തിനൊരു ദിവസം. എത്ര മഹത്തായ സങ്കൽപ്പം. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒരു പരിപാവന സങ്കൽപ്പം. നമ്മുടെ ആചാരങ്ങളിൽ ഏറ്റവും ഉദാത്തമായത്. സരസ്വതീപൂജ.
           വാണീദേവിയെ ധ്യാനിച്ച് അക്ഷരമാല കോർത്തെടുത്ത് ഇന്ന് എഴുത്തിന് തുടക്കം കുറിക്കൂ. സാമൂഹ്യ മാധ്യമത്തിലെ ഈ വിശാലമായ ഇടത്തിൽ അക്ഷരക്കൂട്ടങ്ങൾ നിറയട്ടെ. നമുക്ക് പറ്റുമോ എന്നു ശങ്കിക്കണ്ട പറ്റും. നിങ്ങളുടെ ചെറിയ ചെറിയ അനുഭവങ്ങൾ, ഭാവനകൾ, കവിതാ ശകലങ്ങൾ എല്ലാം ഈ ഇടത്തിൽ നിറക്കൂ. വായിക്കാനാളുണ്ടാവും, ആസ്വദിക്കാനാളുണ്ടാവും.ഈ പ്രവണത തുടരുമ്പോൾ, അങ്ങിനെ പടരുമ്പോൾ ഈ വിശാലമായ ഇടവും അക്ഷര പൂജ കൊണ്ട് ശുദ്ധമാകും. വെള്ളവും പാലും വേർതിരിച്ചെടത്തു പാനം ചെയ്യുന്ന അരയന്ന വാഹിനിയായ വാണീദേവിയെ സാക്ഷിനിർത്തി നമുക്ക് ഒരു പുതിയ അക്ഷര സംസ്കാരം ഇന്നാരംഭിക്കാം, ഇവിടെ ആരംഭിക്കാം... ആശംസകൾ..

Tuesday, October 16, 2018

   കാറ്  [ കീ ശക്കഥ - 63]

         അങ്ങിനെ എന്റെ കാറു കൊടുത്തു. ബുക്ക് ചെയ്ത കാർ കിട്ടാൻ താമസം വരും.ആകെടൻഷൻ ആയി.കാറില്ലാതെ എങ്ങിനെ. ചിന്തിക്കാൻ കൂടി വയ്യ. കഴിഞ്ഞ നാൽപ്പത് വർഷമായി സ്വന്തമായ വാഹനം എന്റെ സന്തത സഹചാരി ആയിരുന്നു. അടുത്ത ദൂരത്തേക്കാണങ്കിലും കാറിലേ പോകൂ എന്നൊരു സംസ്കാരം പലരേയും പോലെ എന്നിലും ആവേശിച്ചിരുന്നു.
            ആദ്യമൊക്കെ ഓട്ടോറിക്ഷയെ ആശ്രയിച്ചു. എന്തിനാണ് വാഹനം. നടന്നാലെന്താ. ഞാൻ കോളെജിൽ അഞ്ചു കിലോമീറ്റർ നടന്നാണ് പോയിരുന്നത്.അഞ്ചു വർഷം. ഇനി നടന്നേ പോകൂ എന്ന് തീരുമാനിച്ചു.ദൂരസ്ഥലങ്ങൾ ഒഴിച്ച്.കുറച്ചു കഴിഞ്ഞപ്പോൾ അതൊരു രസമായി. എന്റെ മനോഹരമായ നാട്ടിൻപുറം ഞാനാസ്വദിച്ചു തു ട ങ്ങി. പല തരത്തിലുള്ള ആൾക്കാരുമായി ഒരു വല്ലാത്ത അടുപ്പം വന്നു തുടങ്ങി. ഇതിനകം വഴിവക്കത്തുയർന്നു വന്ന പല മനോഹര ഭവനങ്ങളും ശ്രദ്ധിച്ചു തുടങ്ങി.
       ഗ്രൗണ്ടിൽ കുട്ടികളുടെ കളി കാണുന്നവരുടെ കൂടെ കൂടാൻ സമയം കണ്ടെത്തി.അമ്പലത്തിലെ ആൽത്തറയിലെ വെടിവട്ടം ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരിടമായി മാറി. അമ്പലക്കുളത്തിലെ നീന്തിക്കുളി സമൂഹത്തിലെ സാധാരണക്കാരുടെ കൂടെ ആയി. ശിവരാമന്റെ ചായക്കടയിലെ പരിപ്പുവടയുടെ സ്വാദും, അവിടുത്തെ ചർച്ചകളും എന്റെ മനസിന് കുളിർമ്മ നൽകിത്തുടങ്ങി. കള്ളുകുടിക്കാറില്ലങ്കിലും ആ ഓല മേഞ്ഞ കള്ളുഷാപ്പിൽപ്പോയിരുന്ന് പച്ചയായ, പുറമോടിയില്ലാത്ത മനുഷ്യരുടെ കഥകൾക്കൊപ്പം സമയം ചിലവഴിച്ചു.
       എന്റെ നാട്ടിൻപുറം എത്ര സുന്ദരമാണ്.ഇതിൽ നിന്നൊക്കെ അകന്ന് ശീതീകരിച്ച ആ ഡ ബരക്കാറിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്ത നഷ്ടപ്പെടുത്തിയ ആ നല്ല നാളുകളെ ഓർത്ത് ദുഖം തോന്നി. എത്ര നല്ല കാലമാണ് ഈ യാത്രാ സംസ്കാരം എന്നിൽ നിന്നപഹരിച്ചത്.

Saturday, October 13, 2018

         

Friday, October 12, 2018

     അച്ചുവിന്റെ സോഷ്യൽ സ്റ്റ ഡീസ്. [ അച്ചു ഡയറി-236]

    അച്ചുതാമസിക്കുന്ന വെർജീനിയയെപ്പറ്റി ഒരു സ്റ്റഡി വേണം. സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് അതാണ്. ആദ്യം ടീച്ചർ വെർജീനിയയുടെ മാപ്പ് കാണിച്ച് സ്ഥലങ്ങൾ മുഴുവൻ പരിചയപ്പെടുത്തും.പിന്നെ ഞങ്ങൾ ഗൂഴിളിൽ സ ർ ച്ചു ചെയ്ത് എല്ലാക്കാര്യങ്ങളും മനസിലാക്കണം. മദ്ധ്യ അററ്ലാന്റിക് മേഖലയിൽ അപ്പാലേ ചൃൻ പർവതനിരകൾക്കിടയിലാണ് ഈ സ്ഥലം. ടീച്ചർ കുട്ടികളുമായി കഴിവതും സ്ഥലങ്ങൾ സന്ദർശിക്കുന്നു,.റിച്ച് മൗണ്ടാണ് ഈ കൗണ്ടിയുടെ തലസ്ഥാനം. അവിടെപ്പൊകാൻ ഇതു വരെ സാധിച്ചില്ല.57 29 അടി ഉയരമുള്ള മൗണ്ട് റോ ജേഴ്സിൽ പോകാനായിരുന്നു അച്ചൂന് താൽപ്പര്യം. കൂട്ടുകാർ കളിയാക്കി. പക്ഷേ ടീച്ചർ എന്നെ അഭിനന്ദിച്ചു.
   ഇവിടുത്തെ ട്രാൻസ്പ്പോർട്ട്, പോസ്റ്റ് ഓഫീസ്, ലൈബ്രറി കൾ എല്ലാം പോയിക്കണ്ട് കുട്ടികൾ തന്നെ പ്രോജക്റ്റ് തയ്യാറാക്കും.ഏറ്റവും പാരമ്പര്യമുള്ള കൗണ്ടിയാണിത്. അതു കൊണ്ട് " ഓൾഡ് ഡൊമിനിയൻ " എന്നും ഇതിനെപ്പറയും.
      ഞാൻ മുത്തശ്ശനോ ടി തൊക്കെപ്പറയാൻ കാരണം നമ്മുടെ കേരളത്തിലെ സ്ക്കൂളിലെ രീതി ഇതല്ല എന്നു തോന്നിയതുകൊണ്ടാണ്. അവിടെ ഒരു ക്ലാസിൽ കേരളം മുഴുവൻ." സോഷ്യൽ സ്റ്റഡീസിൽ "ഒത്തിരി കാര്യങ്ങളാളൾപ്പെടുത്തിയിരിക്കുന്നത് എന്നു തോന്നണു. കുട്ടികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ഒരു കoപ്ലിറ്റ് നോളജ് ഉണ്ടായിക്കൊണമെന്നില്ല. പക്ഷെ അച്ചൂന് വെർജീനിയയെപ്പറ്റി എല്ലാമറിയാം. അത്ര നല്ല ഒരു പ്രോജക്റ്റ് ആണ് അച്ചു തയാറാക്കിയിരിക്കുന്നത്. അതിന്റെ കോപ്പിയുത്തശ്ശന് അയച്ചു തരാം.

Wednesday, October 10, 2018

   വൃതം  [ കീ ശക്കഥ-61]

     സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം മടുത്തിട്ടാണ് അങ്ങിനെ ഒരു തീരുമാനം എടുത്തതു്. മൂന്നു ദിവസത്തേക്ക് ഒരു " സാമൂഹ്യ മാധ്യമ വൃതം". ഫോൺ, ടി.വി, ഇൻറർനെറ്റ് എല്ലാം കട്ടു ചെയ്തു.ഫോണുകൾ ലോക്കറിൽ വച്ചു പൂട്ടി. ലോകത്തു നടക്കുന്ന കാര്യങ്ങൾ വളരെ സെൻസേഷണലായി അവതരിപ്പിച്ച് അവരുടെ റെയിററി ഗ്കൂട്ടുമ്പോൾ തകരുന്നത് നമ്മുടെ സമാധാനം. അതിനൊരു പരിഹാരമായാണ് ഈ വൃതം.
        രാവിലെ എഴുനേറ്റപ്പോൾ ഒരു പണിയുമില്ല. കുട്ടികളുമായി ഇടപഴകാൻ ഒരു പാട് സമയം. ഒന്നിച്ചിരുന്ന് അന്യോന്യം കണ്ണിൽ നോക്കി തമാശകൾ പറഞ്ഞ് ആഹാരം. കളി .ചിരി ആകെ പിരിമുറുക്കം കുറഞ്ഞ പോലെ. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടം പോലെ സമയം. മുറ്റത്തും പറമ്പിലും കുട്ടികളുമായി ചുറ്റിനടന്ന് പ്രകൃതിയോടും പക്ഷിമൃഗാദികളോടും ചെങ്ങാത്തം. വാഴച്ചുണ്ടിൽ നിന്ന് തേൻ നുകർന്ന്, പേരക്കയും മാമ്പഴവും പറിച്ചുതിന്ന് അങ്ങിനെ ഒന്നിച്ചുല്ലസിച്ച് യാത്ര.കുട്ടികളുടെ ഉത്സാഹവും കളിയും ചിരിയും കണ്ടപ്പോൾ ഇതിനകം നഷ്ടപ്പെടുത്തിയ നാളുകളെ ഓർത്ത് ദുഖം തോന്നി. ഫെയ്സ് ബുക്കും, ടി.വി യും ഇന്റർനെറ്റുമില്ലാത്ത ആ പഴയ കാലത്തേക്ക് ഒരു കാലാന്തര യാത്ര.
          അങ്ങിനെയാണ് എന്റെ സുഹൃത്ത് അജിത നെ വിളിച്ച് അനുഭവങ്ങൾ പറഞ്ഞത് അവനും കുടുബ സഹിതം ഈ ചലഞ്ചിൽ പങ്ക് ചേരാമെന്ന് സമ്മതിച്ചു. ഫോണിന് റയ്ഞ്ച് ഇല്ലാത്തിടത്ത് വന്നു പെട്ടാൽ അവന് ഭ്രാന്തു പിടിക്കും .എന്തായാലും അവനും കൂടാമെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല.
      രണ്ടു ദിവസം കഴിഞ്ഞു. ഒരു കാറ് മുറ്റത്ത് വന്നു നിന്നു.അജിതന്റെ അച്ഛനാണ്. ഉടനേ കൂടെ വരണം. എന്തോ അപകടം ഉണ്ട്. വേഗം വണ്ടിയിൽക്കയറി. കാറ് നേരേ ആശുപത്രിയിലേക്കാണ് പോയത്.രണ്ടു ദിവസം കഴിഞ്ഞപ്പഴേ അജിതൻ ഒരു തരം വിഭ്രാന്തി കാണിച്ചു തുടങ്ങിയിരുന്നു. ഫോൺ കൊടുത്തില്ല. ഒരു ദിവസം കൂടിക്കഴിഞ്ഞ് കൊടുക്കാമെന്ന് വച്ചതാണ്. ആദ്യം തമാശായാണ് തോന്നിയത്.പിന്നെ പ്രശ്നം ഗൗരവമായി.മയക്കുമരുന്നിനടിമ ആയവർക്ക് അത് കിട്ടാണ്ട് വരുമ്പോൾ ഉള്ള ഒരു തരം അവസ്ഥ.ഇന്റർനെറ്റും സോഷ്യൽ മീഡിയയും അഡിക്ററായ അവന് അത് പെട്ടന്ന് നിർത്തിയതുകൊണ്ടാണത്രേ. ഞാനടുത്ത്ചെന്നപ്പോൾ അവനെന്നെ കെട്ടിപ്പിടിച്ചു. "എനിക്കിങ്ങിനെ ജീവിക്കാൻ വയ്യ എന്റെ സൗഹൃദം മുഴുവൻ നഷ്ടപ്പെട്ടു. എന്നെ രക്ഷിക്കടാ. അവൻ ഒരു ഭ്രാന്തന്റെ കൂട്ട് പുലമ്പിക്കൊണ്ടിരുന്നു.സൊ ക് ട്ടർ ഒരു സെഡെഷൻ കൊടുത്തു. ഒന്നുറങ്ങട്ടെ. ഉണരുമ്പോൾ മാറ്റം വരും. നമുക്ക് ക്രമേണ പഴയ ജീവിതത്തിലെക്ക് അവനെത്തിരിച്ച് കൊണ്ടു വരാം. ഭയപ്പടാനൊന്നുമില്ല.

Tuesday, October 9, 2018

  ഞാനും വരുന്നു [ കീ ശക്കഥ-6o]

       ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ജീവഛവം പോലെയാണ് വീട്ടിലെത്തിയത്. അതിമനോഹരമായിരുന്ന എന്റെ വീട് ഇന്നതൊരു പ്രേതാലയമാണ്. നാട്ടുകാർ വീട് വൃത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം ഇരുന്ന ആചാരുകസേര അവിടെത്തന്നെയുണ്ട്. എഴുനേക്കാൻ വയ്യാതെ അതിലിരുന്നാണദ്ദേഹം ശ്വാസം മുട്ടി മരിച്ചത്. രക്ഷിക്കാനായില്ല. കോവണി കയറി മുകളിലത്തെ നിലയിൽ എത്തി. എന്റെ സകല നിയന്ത്രണവും വിട്ടു. അവിടുന്നാണെന്റെ പേരക്കുട്ടി എന്റെ കൈവിട്ടു പോയത്. എന്റെ ഭർത്താവും നാലുവയസുള്ള എന്റെ പേരക്കുട്ടിയും മാത്രമായിരുന്നു ഇവിടെ.അവന്റെ അച്ഛനമ്മമാർ കാറപകടത്തിൽ മരിച്ചപ്പോൾ അവനു വേണ്ടി ആയിരുന്നു ഞങ്ങൾ ജീവിച്ചത്. എന്റെ നെഞ്ചിലെ ചൂടേറ്റാണ് അവൻ വളർന്നത്.
        അന്ന്, പെട്ടന്നായിരുന്നു ആ പ്രളയം. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പോലെ വളരെപ്പെട്ട ന്നു വെള്ളം കയറി. താഴത്തെ മുറിയിൽ വെള്ളം കയറുമ്പോൾ അദ്ദേഹം ചാരുകസേരയിൽ ആയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെ താങ്ങിപ്പിടിച്ചാണ് ആ കസേരയിൽ ഇരുത്താറ്.കൊച്ചുമോൻ കോവണി കയറി ഓടുന്ന തുകണ്ടപ്പോൾ അവന്റെ പിറകേ പോയതാണ്. മുറിയിലൊക്കെ നോക്കി. അവനെക്കണ്ടില്ല. അവസാനം കണ്ടു പിടിച്ചു ബാൽക്കണിയിൽ പിടിച്ച്, പേടിച്ചു വിറച്ച് അവനിരിക്കുന്നു. ഓടിച്ചെന്നവനെ എടുത്തു മാറോട് ചേർത്തു. ആശ്വസിപ്പിച്ചു.പെട്ടന്ന് താഴേക്ക് ഓടി.ഞട്ടിപ്പോയി. ഭീകരമായ കാഴ്ച. താഴത്തെ നില മുഴുവൻ വെള്ളം മൂടിയിരിക്കുന്നു. അദ്ദേഹം! അനങ്ങാൻ വയ്യാത്ത അദ്ദേഹം ശ്വാസം മുട്ടി.... ഞാനലറി വിളിച്ചു. ഓടി ബാൽക്കണിയിൽ എത്തി. മുഴുവൻ പ്രളയ മയം. എങ്ങുന്നൊക്കെയോ കൂട്ടക്കരച്ചിൽ.ഞങ്ങളുടെ കരച്ചിൽ ആരും കേട്ടില്ല. സമയം കടന്നു പോയി. ഇരുട്ടായി. മോനെ മാറത്തടുക്കിപ്പിടിച്ചിട്ടുണ്ട്. അകലെ ഒരു രക്ഷാ ബോട്ട്. പെട്ടന്ന് വെട്ടിത്തിരിഞ്ഞ് ടോർച്ചെടുക്കാൻ ഓടിയതാണ്. തെന്നിത്തെറിച്ച് വീണു.കയ്യിൽ നിന്ന് കൊച്ചുമോൻ തെറിച്ചു പോയി വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പതിച്ചു.പിന്നെ അവനെക്കണ്ടിട്ടില്ല.ബോധം വീണപ്പോൾ ഞാൻ ദുരിതാശ്വാസ ക്യാമ്പിലാണ്. അവസാനത്തെ ആളായി ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ തിരിച്ചെത്തിയത്.
ഞാൻ സാവധാനം മുറിയിൽക്കയറി.അദ്ദേഹം ഇരുന്ന ചാരുകസേര അവിടെത്തന്നെയുണ്ട്. നിസ o ഗയായി സാവധാനം ഞാൻ ഗോവണി കയറി ബാൽക്കണിയിലേക്ക് ഒന്നേ നോക്കിയുള്ളു. ഞാൻ തിരിച്ച്മുറിയിൽ കയറി.
"ഞാൻ പോകുന്നു. വീട് നഷ്ടപ്പെട്ടവർക്ക് ഈ വീടും സ്ഥലവും കൊടുക്കണം" എന്നെഴുതിയ പെപ്പർ മേശപ്പുറത്തു വച്ചു. മുകളിലെ ഫാനും അരുകിലുള്ള കയറും എന്നെ മാടി വിളിച്ചു.


[വളരെപ്പെട്ട ന്ന് പ്രളയദുരിതങ്ങൾ മറന്നു പോയ മലയാളികൾക്ക് ഈ കഥ സമർപ്പിക്കുന്നു]

Saturday, October 6, 2018

      ഹെൽത്തി സ്ലീപ്പ് പാറ്റേൺ [അച്ചു സയറി. 235]

   മുത്തശ്ശാ അച്ചു സ്കൂളിൽപ്പോയിത്തുടങ്ങി. ഇവിടെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ നാട്ടിലെക്കാൾ ശ്രദ്ധയുണ്ട്. കുട്ടികളുടെ ഉറക്കത്തിനു പോലും ഇവിടൊരു 1ചിട്ടയുണ്ട്.ഒരു "ഹെൽത്തി സ്ലീപ്പ് ഹാബിറ്റ് ". അതിനു സഹായിക്കാൻ പീഡിയാട്രിക് ഡോക്ട്ടർമാരുടെ ഒരു സംഘടന തന്നെയുണ്ട്.
      അച്ചൂന്റെ പ്രായത്തിലുള്ളവർ ഒരു ദിവസം ഒമ്പതു മുതൽ പന്ത്രണ്ടു മണിക്കൂർ വരെ ഉറങ്ങണം. ഏർലി ടു ബഡ് നിർബ്ബന്ധമാണ്. കിടക്കുന്നതിന് മുമ്പ് പല്ല് ബ്രഷ് ചെയ്യണം. ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയോ അച്ഛനോ നല്ല കഥകൾ പറഞ്ഞു തരും. നല്ല ബുക്കുകൾ വായിച്ച് ഉറങ്ങുന്നത് ഒരു ഹാബിറ്റ് ആക്കണം. അങ്ങിനെ നല്ല ഉറക്കം കിട്ടിയാൽ പിറേറദിവസം നമ്മുടെ ആക്റ്റിവിറ്റീസ് "കാം ആൻന്റ് എൻ ജോയ ബിൾ "ആക്കാം. അതുപോലെ ഇവിടെ കുട്ടികൾ രാത്രി ഒറ്റക്കു കിടക്കണം.
        നാട്ടിൽ മുത്തശ്ശൻ പറയാറില്ലേ താരാട്ടുപാടി മുത്തശ്ശിക്കഥകൾ പറഞ്ഞാണ് കുട്ടികളെ ഉറക്കാറെന്ന്. പക്ഷേ നാട്ടിൽ വന്നപ്പോൾ ആർക്കും ഒരു നിർബ്ബന്ധവുമില്ല. രാത്രി കൂറേ അധികനേരം ടിവി കണ്ടിരിക്കും അതു കഴിഞ്ഞ് വളരെ വൈകിയാണുറങ്ങുന്നത്. വലിയ വരും അങ്ങിനെയാണ്.പലരും കുട്ടികളെ ശ്രദ്ധിക്കപോലുമില്ല. അങ്ങിനെ വരുമ്പോൾ രാത്രി ദു:സ്വപ്നം കാണും ഉറക്കം ശരിയായില്ലങ്കിൽ പിറ്റേ ദിവസം ഒന്നും ശരിയാകില്ല. കുട്ടികൾക്ക് നാട്ടിൽ സ്കൂളിൽ വർക്ക് ലോഡും ഒത്തിരി കൂടുതലാണന്നു തോന്നണു.
        നമ്മുടെ നാട്ടിലും കുട്ടികൾക്ക് ശാസ്ത്രീയമായ ഒരു സ്ലീപ്പി ഗ് പാറ്റേൺവേണമെന്ന് അച്ചൂന് തോന്നണു.

Friday, October 5, 2018

പകുതി ആയുസ്  [ കീ ശക്കഥ-59]

        ആർത്തലച്ചു കരയുന്ന ആ മനുഷ്യനെക്കണ്ടപ്പോൾ എല്ലാവരുടേയും കണ്ണു നനഞ്ഞു. തന്റെ പ്രിയപ്പെട്ട അനുജന്റെ മൃതദേഹത്തിനടുത്താണ് ഏട്ടൻ. അവിടുന്ന് മാറിയിട്ടില്ല. അനിയന്റെ അകാലമരണമായിരുന്നു,.
" എന്റീശ്വരാ... എന്റെ ജീവൻ എടുത്തിട്ടായാലും അവനെ ജീവിപ്പിക്കൂ."
   അപ്പഴാണ് ഏട്ടന്റെ തോളിൽ ഒരു കൈ പതിഞ്ഞത്‌. അയാൾ തിരിഞ്ഞു നോക്കി. ഒരു പ്രത്യേക മനുഷ്യൻ .കണ്ണിൽ ഒരു വല്ലാത്ത കാന്തിക ഭാവം.കൈ ക്ക് നല്ല തണുപ്പ്. ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ല.
"വരൂ "
ഏതോ ഒരു ശക്തി ആ വാഹിച്ച പോലെ അയാൾ അങ്ങേരുടെ പുറകേ പോയി. മുറിക്കകത്തു കയറി അപരൻ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു.
"നിങ്ങൾ എന്താ പറഞ്ഞത് നിങ്ങളുടെ ജീവൻ എടുത്ത് അനിയനെ ജീവിപ്പിക്കണമെന്ന്. അല്ലേ?"
"അതേ അങ്ങ് ആ രാ ണ്, "
"ഞാൻ ഈശ്വരൻ സ്വന്തം ജീവൻ അനിയനു വേണ്ടി ക്കളയണ്ട. എന്നാൽ എനിക്ക് അങ്ങയെ സഹായിച്ചാൽക്കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ബാക്കിയുള്ള ആയുസിന്റെ പകുതി അനിയനു കൊടുക്കാമെന്ന് സമ്മതിച്ചാൽ മതി ഞാൻ അവനെ ജീവിപ്പിക്കാം. നിങ്ങൾക്ക് ഒരിക്കൽ ഒന്നിച്ചു മരിക്കുകയും ചെയ്യാം "
"അത്... ഞാൻ കുഞ്ഞുകുട്ടി പരാധീനക്കാരനാണ്.അവരെക്കരക്കെത്തിക്കാൻ എത്ര ആയുസുണ്ടങ്കിലും മതിയാകില്ല. അപ്പോ എങ്ങിനെ.?"
ഈശ്വരൻ അയാളെ നോക്കി ചിരിച്ചു. 
" ശരി എന്നാൽ ഞാൻ പോണു. നിങ്ങൾ അനിയന്റെ മൃതദേഹത്തിനടുത്തു പോയിക്കരച്ചിൽ തുടർന്നോളു".

Monday, October 1, 2018

   ഇവിടേയും വെള്ളപ്പൊക്കമാ മുത്തശ്ശാ. [അച്ചു ഡയറി-234]

        വെള്ളപ്പൊക്കത്തിന്റെ ബഹളം കഴിഞ്ഞാണ് മുത്തശ്ശാ അച്ചു നാട്ടിൽ നിന്നു പോന്നത്. അമേരിക്കയിൽ വന്നപ്പോൾ ഇവിടെ അതിലും വലിയ വെള്ളപ്പൊക്കം. കാറ്റും, മഴയും.വാഷിഗ്ടൻD.c.യിൽ ഇറങ്ങാൻ പറ്റുമെന്ന് വിചാരിച്ചില്ല. വെർജീനിയയിൽ റഡ് അലർട്ട് ആയിരുന്നു.
      അച്ഛന്റെ ഫ്രണ്ട് കാറും കൊണ്ട് വന്നു. ഉടനേ പോകണം. അതുപോലെ ഒരാഴ്ച്ചത്തേക്കുള്ള ആഹാരസാധനങ്ങൾ കരുതണം. ഗവണ്മെന്റിന്റെ അറിയിപ്പ് വന്നിരുന്നു. ഇവിടെ നാട്ടിലെപ്പോലെ അല്ല മുത്തശ്ശാ.ഗവർണ്മെന്റ് മുന്നറിയിപ്പ് തരും മാറാൻ ആവശ്യപ്പെടും.റഡ് അലർട്ട് പ്രഖ്യാപിക്കും. എല്ലാ സൗകര്യങ്ങളും ചെയതു തരും. പിന്നെ നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ് രക്ഷപെടുന്നത്.നാട്ടുകാരുടെ നമ്മുടെ നാട്ടിലേപ്പോലെ ഇവിടെ സഹായമുണ്ടാവില്ല. നാട്ടിൽ എന്തൊരു സഹായമായിരുന്നു. കേട്ടറിഞ്ഞ് ഫിഷർമെൻ വരെ ഓടി എത്തി.അതു പോലെ എല്ലാ വരും. സ്നേഹത്തോടെ എത്ര പേരാണ് സഹായിക്കാനുണ്ടാവുക.ഇത് നമ്മുടെ കേരളത്തിൽ മാത്രമേ നടക്കൂ.
     ഭാഗ്യത്തിന് കാറ്റിന്റെ ഡയറക്ഷൻ മാറി. അതു കൊണ്ട് രക്ഷപെട്ടു അല്ലങ്കിൽ കുടുങ്ങിയേനേ. ഇനി നാളെ മുതൽ സ്ക്കൂളിൽ പോകണം. കൂട്ടുകാരോട് വിശേഷങ്ങൾ പറയാൻ ധൃതി ആയി അച്ചൂന്.

Sunday, September 30, 2018

  മക്കൾക്ക് പകരം [കീ ശക്കഥ-58]

       " എന്നാപ്പിന്നെ അവന് ഈ വസ്തു മുഴുവൻ അങ്ങട് എഴുതിക്കൊടുത്തു കൂടെ? എന്നിട്ട് അവരുടെ ജോലി സ്ഥലത്തു പോയി സുഖമായി ക്കൂടാം."ഭാര്യയുടെ അഭിപ്രായം കേട്ട് രാഘവന് ചിരി വന്നു.രാഘവനും ഭാര്യയും കഷ്ടപ്പെട്ട് സമ്പാദിച്ച സ്ഥലത്ത് ഒരു ചെറിയ വീട്ടിൽക്കഴിയുന്നു. മരണം വരെ ഇവിടെത്തന്നെ കൂടണം. മാത്രമല്ല മക്കൾ എത്ര നല്ല വരാണങ്കിലും സാഹചര്യം അവരെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചേക്കാം. അവരെപഴിക്കാൻ നമ്മളായി ഒരവസരം ഉണ്ടാക്കിക്കൂടാ. നമ്മുടെ കഷ്ടപ്പാടുകൾ പങ്കുവയ് ച്ച് നമുക്ക് ഇവിടെത്തന്നെ കൂടാം. അങ്ങിനെ സ്വത്തു മുഴവൻ എഴുതിക്കൊടുത്ത അച്ഛനമ്മമാർ പലരും ഇന്ന് വൃദ്ധസദനത്തിലാണ്.
"പിന്നെ വരുമാനത്തിന് നമ്മൾ എന്തു ചെയ്യും മക്കൾക്ക് സഹായിക്കാൻ ഒരു പരിധിയുണ്ട് താനും "ഭാര്യ വിടുന്ന ലക്ഷണമില്ല.പക്ഷെ അതിനൊരു മാർഗ്ഗം രാഘവൻ കണ്ടു വച്ചിട്ടുണ്ട്. അതവളെ എങ്ങിനേയാ പറഞ്ഞു മനസിലാക്കുക " നമ്മളെ ബാങ്കുകൾ സഹായിക്കും."
"ലോണെടുക്കാം അല്ലേ?അപ്പോർ നമ്മൾ എങ്ങിനെ തിരിച്ചടക്കും"
"അതിനാണ് " റിവേഴ്സ് മോർട്ട്ഗേജ് ". നമ്മുടെ സ്ഥലം ബാങ്കിന് ഈടുവയ്ക്കും. നമുക്ക് മാസാമാസം എത്ര രൂപാ വേണമെന്ന് തീരുമാനിച്ചാൽ അത് ബാങ്ക് തരും. നമ്മുടെ കാലശേഷം നമുക്കു തന്ന പണം പലിശ സഹിതം വീട്ടുന്ന മക്കൾക്കു് ഈ സ്ഥലം സ്വന്തമായിക്കിട്ടുകയും ചെയ്യും."
"ഇതു കൊള്ളാമല്ലോ. നല്ല സ്ക്രീമാണ്. ഈ കാലത്തിന് ഏറ്റവും ആവശ്യമുള്ള നിയമം. മക്കളോട് സ്നേഹത്തോടെ എന്നാൽ കടപ്പാട് ഇല്ലാത്ത ജീവിതം. നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ അവസാനം വരെ ".

     രാഘവനും ഭാര്യയും ഇന്ന് സന്തോഷമുള്ളവരാണ്. എന്നുകൂടി ഒരു പ്രത്യേക ശബ്ദത്തിൽപ്പറഞ്ഞാൽ ഒരു ഗവർന്മേന്റ് പരസ്യം പോലെ സുന്ദരമാകും ഈ കഥ..

Saturday, September 29, 2018

   ഒരു ജനന സർട്ടിഫിക്കറ്റിന്റെ കഥ [ കീശക്കഥ-58]

         മോളുടെ ജനന സർട്ടിഫിക്കറ്റ് വേണം.നാൽപ്പ ഇവർഷം മുമ്പ് രജിസ്റ്റർ ചെയ്യാൻ വിട്ടു പോയി. അപേക്ഷയുമായി അധികാരികളുടെ കടാക്ഷത്തിനായി ഓട്ടംതുടങ്ങിയപ്പോൾ ഇത്ര നിരീച്ചില്ല. ഏതാണ്ട് പത്തു മുപ്പതു രേഖകൾ. സത്യവാഗ് മൂലങ്ങൾ. സാക്ഷി പത്രങ്ങൾ. എല്ലാം കൃത്യമായി പൂർത്തിയാക്കി കാൽക്കൽ വച്ചു തൊഴുതു. ഏമാൻ കനിയണം. കടുകട്ടിയാണത്രെ. എല്ലാം നേരിൽക്കണ്ടു ബോദ്ധ്യപ്പെട്ടേചെയ്യൂ. നേഴ്സി ഗ് പഠിക്കാൻ പോകുന്ന പതിനേഴുകാരിക്ക് നീന്തൽ അറിയാം എന്നൊരു സർട്ടിഫിക്കറ്റ് വേണം. കുളത്തിൽ ഒപ്പം നീന്തി ബോദ്ധ്യപ്പെടുത്തണമെന്നു ശഠിച്ച ദേഹമാണ്.
          അപേക്ഷ ആകാം. മറ്റെല്ലാ ബഹുമാനവും കൊടുക്കാം.പക്ഷേ " കാണിക്ക "വയ്ക്കില്ലന്നു തീരുമാനിച്ചിരുന്നു. ഒരോ ദിവസവും ഓരോ കാരണം പറഞ്ഞു മടക്കി. അവസാനം മടുത്തു. എന്റെ സ്വരം കടുത്തു. അപ്പോൾ അങ്ങേർ ഇത് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് ഫോർവേർ ഡ് ചെയതു. ജീവിതത്തിൽ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനിൽ. ആൾക്കാരുടെ പ്രസവം എടുക്കലല്ല നമ്മുടെ പണി. എന്നെ അല്ല ഇത് ഇങ്ങോട്ടയച്ച യജമാനന്റെ തന്തക്കാണ് വിളിച്ചത് എന്ന് പിന്നെ മനസിലായി. എന്തിന് രണ്ടു ഡിപ്പാർട്ടുമെന്റുകൂടി അടി കൂടി എന്റെ ഒരു മാസം കൂടിപ്പോയിക്കിട്ടി.
        അവസാനം കളക്ട്രേറ്റിലേക്ക്. അവിടെ കാണിക്കവഞ്ചി അനവധി.തൊഴുതാൽ മാത്രം പോര കാണിക്ക കൂടി... അതില്ലന്നുറച്ചിരുന്നു.അത് വീണ്ടും സിപ്പാർട്ടുമെന്റ് കൾ തട്ടിക്കളിച്ച് ഒരു മാസം കൂടി.വീണ്ടും ഏമാന്റെ അടുത്ത് തിരിച്ചെത്തി. ഇങ്ങിനെ പോയാൽ എന്റെ "ഡത്ത് സർട്ടിഫിക്കറ്റു"കൂടി ഉടനേ വേണ്ടി വരും.
     അങ്ങിനെ വിഷണ്ണനായി പഞ്ചായത്തിന്റെ മുറ്റത്തെ ആൽമരച്ചുവട്ടിൽ ഇരിക്കുമ്പോൾ പുറകിൽ നിന്നൊരു വിളി ." മകളുടെ ജനന സർട്ടിപ്പിക്കറ്റിനുള്ള ഓട്ടത്തിലാണല്ലേ? അതു S നെ ഒന്നും കിട്ടില്ല. സാറൊരു കാര്യം ചെയ്യ് മകൾ കേരളത്തിൽ ഏതു പഞ്ചായത്തിൽ എന്ന്, എപ്പോൾ ജനിക്കണം എന്നു തീരുമാനിച്ച്, ഡീറൈറയിൽ സ്തരു.ഇരുപത്തിനാലു മണിക്കൂറിനകം നല്ല ഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റ് സീലും ഒപ്പും സഹിതം സാറിന്റെ വീട്ടിൽ എത്തിച്ചു തരാം .ഫീസ് പതിനായിരം രൂപാ "ഒരു ശുഭ്രവസ്ത്രധാരി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.ഇങ്ങിനുള്ള മാഫിയാ കൾ എത്രഭേദം എന്നു തോന്നിപ്പോകുന്ന നിമിഷം. എന്റെ മോള് ജനിച്ചു എന്നു ള്ളതിന് കിട്ടാനു ള്ളസാക്ഷി പത്രത്തിനായി വീണ്ടും വേതാളത്തിനെത്തിരക്കി വിക്രമാദിത്യൻ

Thursday, September 27, 2018


To my dearest chief minister,
The one mentioned as Achu, by my grandfather in this book(achuvinte diary) is me. I am settled in America. Flood happened when I was in Kerala during my vacation period. I came there after two years of gap by thinking of spending most beautiful moments with my grandparents and with my cute little cousins. But everything changed in one night. The way you handled that situation really surprised me.
I also wanted to help the suffered ones. Many children like me are struggling there, I saw in television. I felt really bad and is keeping on praying God to help them.
I have given my small wallet to my grandfather. It has few dollars, dinar and Indian rupees in it. I don't know how much it is. It might be  very small amount. In US my dad is conducting a badminton challenge for the same. I am sure that you will be able to rebuilt our Kerala in a much more beautiful way.
Wishing you all the very best...

Yours sincerely,
Achu, verginia
America