Tuesday, March 31, 2020

ക്യൂബാ

വെള്ള റോസാപ്പൂക്കളുടെ സൈന്യം..

ഇറ്റലിയിലെങ്ങും സ്മശാന മൂകത. ഒരു ശവപ്പറമ്പിൻ്റെ നിശബ്ദത. ആ പുണ്യഭൂമിയെ ആ ഭീകരമഹാമാരി ശരിക്കും കീഴടക്കിയിരുന്നു. ഭരണാധികാരികൾ നിസ്സഹായരായി കേഴുന്ന അവസ്ഥ.ലോകത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനും പൂർണ്ണമായും അവർക്ക് സാന്ത്വനമേകാൻ കഴിഞ്ഞില്ല. സുഖത്തിൽ ഒപ്പം നിന്നവർ അതിർത്തി അsച്ചു. ആരും ഒപ്പം നിന്നില്ല.

ഈ സമയത്താണ് ദൈവദൂതരെപ്പോലെ അവർ എത്തിയത്. "ആർ മീസ് ഓഫ് വൈറ്റ് റോസ്സസ്: ക്യൂബയിൽ നിന്നുള്ള സോക്ട്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടെയും സംഘം.
"ഞങ്ങൾ സൂപ്പർ ഹീറോകളല്ല. നമുക്കും ഭയമുണ്ട്. പക്ഷേ ലോകത്ത് രോഗംമൂലം അവശത അനുഭവിക്കുന്നവരുടെ അടുത്തു് നമ്മൾ എത്തും." സംഘത്തലവൻ ലിനാർഡോ ഫെർണാണ്ടസിൻ്റെ വാക്കുകളാണ്.ഇറ്റലിക്കാർക്ക് ഈ വാക്കുകൾ ജീവാമൃതമായി.

മരുന്നു നിർമ്മാണത്തിലും ഗവേഷണത്തിലും ലോക രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് ക്യൂബ. പക്ഷേ അത് ഇവർക്ക് സേവനമാണ്. ബിസിനസ്സ് അല്ല

Monday, March 30, 2020

കാടിൻ്റെ പുത്രൻ

കാടിൻ്റെ പുത്രൻ [ കീശക്കഥകൾ - 119 ]

ബോധം തെളിഞ് കണ്ണു തുറന്നപ്പോൾ ഉണ്ണി ഒന്നു പകച്ചു. കൊടുംകാടിനു നടുവിൽ.ഒ രു വലിയ പാറപ്പുറത്ത് കിടക്കകയാണ് . കാട്ടുനായ്ക്കന്മാരെപ്പറ്റി പഠിക്കാൻ ഇറങ്ങിത്തിരിച്ചതാണ്. ഒറ്റക്ക്.വീട്ടിൽ പറഞ്ഞില്ല. പറഞ്ഞാൽ സമ്മതിക്കില്ല. അടുത്ത് പാറപ്പുറത്ത് ദീർഘകായനായ ഒരു യുവാവ് ഇരിക്കുന്നുണ്ട്. കറുത്ത നിറം. ചുരുണ്ട മുടി.അരയിൽ കത്തി.അമ്പും വില്ലും. അയാൾ ഒരു മുളം കഷ്ണത്തിൽ ഉള്ള ഒരു തരം ദ്രാവകം എൻ്റെ വായിലൊഴിച്ചു തന്നു. നല്ല മധുരം. ചെറുതേനും വെള്ളവും. അയാൾ ശത്രു വല്ല. ഞാനയാളുടെ നേരേ കൈ നീട്ടി.ആ പരുക്കനായ കൈ കൊണ്ട് ഒരു പുഷ്പം പോലെ എന്നെ എടുത്ത് ഒരു പാറക്കല്ലിൽ ഇരുത്തി. ഒരില നിറയെപ്പഴങ്ങൾ മുമ്പിൽ നിരത്തി. കുറച്ചു സമയം കൊണ്ട് ആ നിഷ്ക്കളങ്കനായ യുവാവുമായി ഉണ്ണി അടുപ്പത്തിലായി.കറുമ്പൻ. അതാണവൻ്റെ പേര്.
തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയി. കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ടവനാണയാൾ.
"എന്നെ ഉൾക്കാടുകളിലേയ്ക്ക് കൊണ്ടു പോകുമോ"?
അവൻ തലയാട്ടി. മരം കേറാനറിയോ? ഞാൻ തലകുലുക്കി.ഞങ്ങൾ ആ കൊടും കാട്ടിലൂടെ നടന്നു.പെട്ടന്നവൻ നിന്നു. ചെവി മണ്ണിൽ താഴ്ത്തി എന്തോ ശ്രദ്ധിച്ചു.. ഉടനെ എൻ്റെ കൈ പിടിച്ച് ഒരു മരത്തിൽച്ചാടിക്കയറി. അവനൊപ്പം ആ മരത്തിൻ്റെ മുകളിൽ എത്തി. താഴെ ഒരു വലിയ ആരവം. കാട്ടാനക്കൂട്ടമാണ്. വെള്ളം കുടിക്കാൻ പോവുകയാണ്.
അവൻ താഴെ ഇറങ്ങി.ഞാനും.ഭയം തോന്നി. അവൻ വേറൊരു ദിശയിലേക്ക് നടന്നു കാടിന് നടുക്ക് ഒരു വലിയ മരത്തിനു ചുവട്ടിൽ അവൻ നിന്നു.അവിടെ കെട്ടിയിരുന്ന ഒരു കയർ അഴിച്ചുവിട്ടപ്പോൾ ഒരു ഗോവണി താഴ്ന്നു വന്നു.അതിൽക്കൂടി അതിന് മുകളിൽക്കയറി

അതൊരേറുമാടമാണ്. അതിനകത്തെ സൗകര്യങ്ങൾ എന്നെ ഞട്ടിച്ചു കളഞ്ഞു. ഒരു വീടിനു വേണ്ട എല്ലാ സൗകര്യങ്ങളും അവിടുണ്ട്. വന വിഭവങ്ങൾ ശേഖരിക്കാനുംവേട്ടക്കും ഉള്ള ഒരിടത്താവളമാണത്. അവൻ്റെ ഊര് കുറേ ദൂരെയാണ്. അവൻ ഒറ്റക്ക് രണ്ടും മൂന്നും മാസം ഇവിടെ ആകും. ഇടക്ക് അവൻ സംഭരിച്ചവന വിഭവങ്ങൾ കൊണ്ട് നാടിറങ്ങും. ആ സമ്പാദ്യം അവൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവൻ്റെ വള്ളിയേ കെട്ടാനുള്ള " പെൺപണ" മാണത്. അത് വള്ളിയുടെ അച്ഛനു് കൊടുത്താലെ അവളെ കെട്ടാൻ പറ്റൂ അതവരുടെ ആചാരമാണ്.
നാളെ എങ്കിലും പണം എത്തിക്കണം. അതു കഴിഞ്ഞാൽ ആദ്യം പണം എത്തിക്കുന്നവൻ അവളെ കെട്ടും അവൻ അവൻ്റെ സമ്പാദ്യം എണ്ണി നോക്കി. അവൻ്റെ മുഖം മ്ലാനമായി.തു ക തികയില്ല. രണ്ടായിരം രൂപാ കൂടെ വേണം. ഇത്തവണ നാട്ടിൽ വിൽക്കാൻ പറ്റിയില്ല. നാടു മുഴുവൻ മാരിയമ്മൻ വിളയാട്ടമാണ്. കടകൾ എല്ലാം അടച്ചു കിടക്കുന്നു.
ഉണ്ണി അവൻ്റെ തോൾസഞ്ചിയിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറ് രൂപാ എടുത്ത് അവന് കൊടുത്തു.ഇത് കൊണ്ട് ക്കൊടുത്ത് നീ നിൻ്റെ വള്ളിയെ സ്വന്തമാക്വ്. അവൻ അത്ഭുതത്തോടെ എന്നെ നോക്കി. സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ ഉണ്ണിയുടെ കൈപിടിച്ചു.അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ.
" ഞാൻ ഇപ്പോൾ പ്പോ

കാം.ഇത് കൊടുത്താൽ ഒരു മാസത്തിനകം കല്യാണം. പോരുന്നുണ്ടോ? എൻ്റെ ഊരിലേക്ക് "
"വരാം നിൻ്റെ കല്ല്യാണത്തിന്. പോയി വാ "
ഉണ്ണി ആകാടുമായി ഇണങ്ങിയിരുന്നു. ഇടക്കിറങ്ങി ആറ്റിൽപ്പോയിക്കളിക്കും. കായ്കനികളും തേനും ഭക്ഷിച്ച്.മുളയരിച്ചോറുണ്ട്. എത്ര ആതന്ദ കരമാണ് ജീവിതം. അച്ഛനെപ്പററി യോ രണ്ടാനമ്മ യേപ്പറ്റിയോ എൻ്റെ പേരിലുള്ള ഭാരിച്ച സ്വത്തിനെപ്പറ്റിയോ ഇപ്പോൾ ഉണ്ണിക്ക് ചിന്തയില്ല.
ഓടിക്കിതച്ചാണ് കറമ്പൻ വന്നത്. ഊരിൽ പോലീസ് എ മാൻമാർ വന്നിരുന്നു. നിങ്ങളെ അന്വേഷിച്ചിറങ്ങിയതാണ്. എന്നോട് ചോദിച്ചു. എനിക്കറിയില്ല എന്നു പറഞ്ഞു..
"നന്നായി.. പോയ കാര്യം എന്തായി.?"
മൃഗക്കൊഴുപ്പിൻ്റെ എണ്ണ ഒഴിച്ച പാട്ട വിളക്കിൻ്റെ വെളിച്ചത്തിൽ അവൻ്റെ കണ്ണുകൾ തിളങ്ങി.
" അപ്പൊൾ ഇനിയും ഒരു മാസം നീ എൻ്റെ കൂടെക്കാണും. നന്നായി "
"അതു കഴിഞ്ഞും."കറുമ്പൻ മൊഴിഞ്ഞു

Sunday, March 29, 2020

അമ്മ വിളയാട്ടം [കീ ശക്കഥ-118]ഞാൻ ഭൂമീദേവി. പ്രപഞ്ചത്തിൽ ഏറ്റവും ക്ഷമയുണ്ടന്ന് നിങ്ങളൊക്കെപ്പാടിപ്പുകഴ്ത്തുന്ന ദേവി.നിങ്ങളുടെ ഒക്കെ അത്യാഗ്രഹത്തിനും ആർത്തിക്കും ഇരയായി അംഗഭംഗം വന്ന ഒരു ഹതഭ്യാ ഗ്യ." ഇനിയും മരിക്കാത്ത ഭൂമി" എന്ന് സഹതപിച്ച കവിക്കും എന്നെ രക്ഷിക്കാനായില്ല.മടുത്തു ഇനി ക്ഷമിക്കാൻ വയ്യ." അമ്മ വിളയാട്ടം" എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? നിങ്ങളുടെ ഒക്കെ അമ്മയാണ് ഞാനെന്നു മറന്ന മാനവരാശിക്ക് ഈ മഹാരോഗത്തിൻ്റെ വിത്തെറിഞ്ഞത് ഞാനാണ്. അത്ര മാരകമല്ലാത്ത ഈ മഹാമാരി ഒരു തുടക്കം മാത്രമാണ്. ഇതു കൊണ്ട് നിങ്ങൾ ഒരു പാഠം പഠിക്കണം. പഠിച്ച് പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഇതിൽ നിന്ന് മുക്തി നേടാം.നിങ്ങൾ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ പഠിച്ചു തുടങ്ങി. നല്ലത്. ആരും പുറത്തിറങ്ങാതെ അടച്ചു പൂട്ടി അഞ്ചു ദിവസം കഴിഞ്ഞപ്പോൾത്തന്നെ അതിൻ്റെ മാറ്റം കണ്ടുതുടങ്ങി. പ്രകൃതി ശുദ്ധമായി തുടങ്ങി.നിങ്ങൾ വിഷലിപ്തമാക്കിയ അന്തരീക്ഷം, ജല സ്രോതസുകൾ എല്ലാം ശുദ്ധമായി .ശുദ്ധവായു ലഭിച്ചു തുടങ്ങി. മിതാഹാരം ശീലിച്ചു തുടങ്ങി. മനസ് കലുഷമാക്കുന്ന വാദപ്രതിവാദങ്ങൾ നിന്നു. എൻ്റെ മററ വ കാശികൾ, പക്ഷിമൃഗാദികൾ, ആശ്വാസത്തോടെ ജീവിക്കാൻ തുടങ്ങി.ഹേ... മനുഷ്യാ നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ, നിങ്ങളുടെ ഈ ധൂർത്തും ആർഭാടവും എന്തുമാത്രമായിരുന്നു എന്ന്. ഇതൊന്നും കൂടാതെ ലളിതമായി കുടുംബത്തിൽ ഒതുങ്ങിക്കൂടി ജീവിക്കാൻ നിങ്ങൾ പഠിച്ചു.ചെറിയ അസുഖങ്ങൾക്കു പോലും ആശുപത്രികളിൽപ്പോയി, അനാവശ്യമായി മരുന്നു കഴിച്ചുണ്ടാക്കുന്ന പാർശ്വഫലങ്ങൾ നിങ്ങൾക്കിന്നില്ല. അന്തരീക്ഷം കുറേക്കൂടിശുദ്ധമായാൽ, കുറച്ചു കൂടി വ്യക്തി ശുദ്ധി നിങ്ങൾ ശീലിച്ചാൽ, ഞാൻ വിതച്ച ഈ മഹാമാരി നിങ്ങളെ തന്നേ വിട്ടു പൊയ്ക്കൊള്ളും,,,.. ഇല്ലങ്കിൽ.....

അമ്മ വിളയാട്ടം

Friday, March 27, 2020

പരോൾ

പരോൾ [കീശക്കഥകൾ - (117 ]

" ഡേവിഡ് നിങ്ങൾക്ക് പരോൾ തരാൻ പോവുകയാണ്. ചിലപ്പോൾ ഈ തടവിൽ നിന്ന് സ്ഥിരമായി മോചിപ്പിക്കൂന്നതിൽ അതെത്തിയേക്കാം."
ഡേവിഡ് കുറേ നാളായി ഏകാന്ത തടവിലാണ്. എൻ്റെ എല്ലാ മാ യി രു ന്ന പെണ്ണിനെ ഉപദ്രവിച്ചവനെ ഒറ റക്കത്തിന് കൊന്നതാണ് കേസ്. തൂക്കുകയറിൽ നിന്ന് രക്ഷപെട്ടു. പക്ഷേ ജീവപര്യന്തം. കുറേ നാളായി പരോളിന് ശ്രമിക്കുന്നു. അവളെക്കാണണം. സ്നേഹവും ആശ്വാസവും പകരണം. പക്ഷേ പിന്നെയാണ് അറിഞ്ഞത് അവൾ ഇന്ന് വേറൊരാളുടെ കൂടെ താമസമാക്കി എന്ന്. അന്നു സമനില തെറ്റിയതാണ്. അക്രമാസക്ത്തമായ ത്രേ. എനിക്കൊന്നും ഓർമ്മയില്ല. പക്ഷേ അന്നു മുതൽ ഏകാന്തതടവിലാണ്. ആരുമായും ഇട പഴകാൻ അനുവാദമില്ല. എങ്ങിനേയും പുറത്തിറങ്ങണം. ഇനി നല്ല പെരുമാറ്റം കൊണ്ടേ നടക്കൂ.
ഇപ്പോൾ കൊറോണാ ഭീതിയിലാണ് നാടെങ്ങും.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പം പടരുന്ന ഈ മഹാമാരി നാട്ടിൽ എല്ലാവരേയും തടവിൽ ആക്കിയിരിക്കുകയാണ്.ജയിലിൽ നല്ല നടപ്പിലുള്ള തടവുകാരെ മുഴുവൻ മോചിപ്പിക്കാൻ ഗവന്മേൻ്റ് തീരുമാനം വന്നു. അതിൻ്റെ പേരിൽ ആണ് ഡേവിഡ് നറുക്ക് വീണത്.
" ഡേവിഡ് ഇതിലൊന്ന് ഒപ്പിട്ടു. താങ്കളുടെ വലിയ ആഗ്രഹം സാധിക്കാൻ പോകുന്നു. ആദ്യം ഒരു മാസത്തേ പരോൾ. പിന്നെ മോചനം. നാട്ടിൽപ്പോയി ഒരു പുതിയ ജീവിതം തുടങ്ങൂ."
"ഞാനൊപ്പീടില്ല സാർ എനിക്ക് പരോളും മോചനവും വേണ്ട. ഈ മഹാപകർച്ചവ്യാധിയുടെ കാലത്ത് ഏറ്റവും സുരക്ഷിതം ഈജയിലാണ്. നിങ്ങൾ വിധിച്ച ഈ ഏകാന്തവാസമാണ്. എനിക്ക് മോചനം വേണ്ട സാർ ".
ഡേവിഡ് തിരിച്ച് ജയിലറകളിലെക്കു തന്നെ നടന്നു. 

Wednesday, March 25, 2020

ആറക്ക ശമ്പളം

അറക്കശമ്പളം [കീശക്കഥകൾ 116 ]

മഹാനഗരത്തിൽ നിന്ന് ഭാര്യയേയും മക്കളേയും നാട്ടിലേക്കയച്ചപ്പോൾ ഇവിടുത്തെ കഷ്ടപ്പാടുകൾ ഒറ്റ ക്ക് സഹിച്ചാൽ മതിയെല്ലോ എന്നു വിചാരിച്ചു..കൂടെ കൂട്ടുകാരുടെ കൂടെ സ്വതന്ത്രമായിട്ട് കുറച്ചു കാലം അർമാദിക്കാം എന്നൊരു ദുരുദ്ദേശവും ഉണ്ടായിരുന്നു. പക്ഷേ ആ മഹാമാരിയുടെ ഭീകരമുഖം എല്ലാം മാറ്റിമറിച്ചു വീട്ടിലിരുന്നു വർക്ക് ചെയ്യണം.പുറത്തിരങ്ങാൻ പാടില്ല. പാചകം വശമില്ലാത്ത ഞാൻ ഹോട്ടലുകളും കമ്പനി ക്യാൻറീനും ആശ്രയിക്കാമെന്നാണ് വിചാരിച്ചത്.അതും നടക്കില്ല. കൂട്ടുകാരെ ക്കാണാൻ പറ്റില്ല. അത്യാവശ്യ സാധനം വാങ്ങാനല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല.
രാവിലെ മുതൽ കമ്പനി ലാപ്പ് ടോപ്പിനു മുന്നിൽ.ചിലപ്പൊൾ രാത്രി വരെ നീളും. ഡേറ്റാ ക ളും, കൊളുമായി ലാപ്ടോപ്പിൽ യുദ്ധം.ബ്രഡും ജാമും കഴിച്ചു മടുത്തു. ഉറക്കം ഇല്ല. കുളിച്ചിട്ട് രണ്ടു ദിവസമായി.മടുത്തു ഭ്രാന്ത് പിടിക്കാതിരുന്നാൽ മതി. ആറക്ക ശമ്പളത്തിൽ അഹങ്കരിച്ച എനിക്ക് ക്യാഷ് ഒന്നിനും ഒരു പരിഹാരമല്ല എന്നു മനസിലായി.അതിനിടെ എന്നും അവൾ വിളിക്കും. നാട്ടിലും ഈ പകർച്ചവ്യാധിയുടെ പിടിയിലാണ്. "വിരുന്നുകാർക്ക് ഒരു കുറവുമില്ല. അച്ഛന് പറയാൻ മടി. അവസാനം ഞാൻ പറയണ്ടി വന്നു. മോനാണങ്കിൽ 'ഇമ്യൂണിറ്റി " വളരെ കുറവാണ്. ഇപ്പോൾ ഗവന്മേൻ നിയമം കർക്കശമാക്കിയതുകൊണ്ട് രക്ഷപെട്ടു. 
ആകെ മനസമാധാനമില്ല. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലെയ്ക്ക് പോകാമെന്ന് വച്ചാൽ അതും നടക്കില്ല. ലാപ് ടോപ്പ് കാണുമ്പോൾ ഭയമാണ്.ഈ അവസ്ഥയിലും ലോകത്തിൻ്റെ പല കോണിലുമുള്ള ആൾക്കാരോട് സൗമ്യമായി സംസാരിച്ച് പ്രോജക്റ്റ് ശരിയാക്കണം.
സൗഹൃദക്കണ്ണികൾ അറത്തതു് നാടിനു വേണ്ടി. അതിൽ ദു:ഖമില്ല. പക്ഷേ കുടുംബം കൂടെ ഇല്ലാത്ത ഈ അവസ്ഥ ഇത്ര ഭീകരമാണന്നു കരുതിയില്ല. മാസംതോറും അടക്കണ്ട ഒത്തിരി കടങ്ങൾ ഉണ്ട്. ക്രെഡിറ്റ് കാർഡിനറ്ഘനം വേറേ. പിടിച്ചു നിന്നേ പറ്റു.അല്ലങ്കിൽ എല്ലാം തകരും. അതിനിടെയാണ് ഷയർ മാർക്കറ്റിൻ്റെ തകർച്ച.ലക്ഷങ്ങൾ പോയിക്കിട്ടി. ഇതൊക്കെ ആർക്കു വേണ്ടി. കേരളത്തിലെ ഗ്രാമീണ ഭംഗിയിൽ വീടും പറമ്പും നോക്കി ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാൻ മോഹമായിത്തുടങ്ങി.അന്നച്ഛൻ പറഞ്ഞതാണ്. കേട്ടില്ല. എല്ലാം ഇട്ടെറിഞ്ഞ് സ്വർഗ്ഗം തേടി ഇവിടെത്തി. പക്ഷേ ഇനി പുറകോട്ടു പോകാൻ പറ്റില്ല. നെരിട്ടേ പറ്റൂ.ഉറച്ച തീരുമാനത്തോടെ വീണ്ടും ലാപ്പിന് മുമ്പിൽ. കയ്യിൽ സുദർശനചക്രം പോലെ എപ്പഴും ഫോൺ. പക്ഷേ കമ്പനിയുടെ പ്രഷർ താങ്ങാൻ പറ്റുന്നില്ല. ലാപ് ടോപ്പ് അടിച്ചു പൊളിച്ച് ഇറങ്ങി ഓടാൻ തോന്നി. തലപ്പത്തു നിന്ന് പ്രഷറും കുറ്റപ്പെടുത്തലും കൂടി കൂടി വന്നു. അപ്പോൾ തൊട്ടതെല്ലാം പിഴച്ചു.
അപ്പഴാണ് ഫോണിൽ സൗമ്യമായ ഒരു ശബ്ദം.പെട്ടന്നദ്ദേഹം എൻ്റെ സൗഹൃദം പിടിച്ചെടുത്തു. എൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ആ സുഹൃത്ത് എനിക്കാശ്വാസമായി. പതുക്കെപ്പതുക്കെ ഞാനങ്ങേരെ അനു സ രി ച്ചു തുടങ്ങി. എനിക്കാ ത്മവിശ്വാസം കൂടിക്കൂടി വന്നു. ജീവിതത്തിനൊരു ചിട്ട വന്നു.എന്നും അദ്ദേഹം വിളിക്കും. ഞാൻ യോഗയും മെഡിറേറഷനും ശീലിച്ചു.ആഹാരം സ്വയം പാകം ചെയ്യാൻ തുടങ്ങി. എൻ്റെ മാറ്റം എൻ്റെ ഭാര്യയും ശ്രദ്ധിച്ചു തുടങ്ങി. അങ്ങാരാണ്.?
" ഞാൻ കേരളത്തിൽ നിന്നുള്ള Dr.ശ്യാം. ഗവന്മേൻ്റ് അപ്പോയിൻ്റ് ചെയ്തതാണ്.ഈ മഹാമാരി കൊണ്ട് ടൻഷൻ അടിക്കുന്നവരെ രക്ഷിക്കാൻ. നിങ്ങളുടെ അച്ഛൻ്റെ ഒരു സുഹൃത്തായതു കൊണ്ടാണ് അങ്ങയിലെക്കെത്തിയത്.ഇവിടെ നമ്മൾ തോൽക്കാൻ പാടില്ല. ഈ സാഹചര്യം നമ്മൾ അതിജീവിക്കും. അതിജീവിച്ചേ പറ്റൂ."

Tuesday, March 17, 2020

ബ്രയ്ക്ക് ദി ചെയിൻ

ബ്രെയ്ക്ക് ദി ചെയിൻ [ അച്ചു ഡയറി 33 o ]

മുത്തശ്ശാ അച്ചു അമേരിക്കയിൽ സ്ക്കൂളിൽ ചെന്നാൽ കൈകൂപ്പി യേ ഗൂഡ് മോർണി ഗ് പറയാറുള്ളു.ഷെയ്ക്ക് ഹാൻഡ് കൊടുക്കാറില്ല. ഇവിടെ പാച്ചുവിൻ്റെ ചിന്മയാ സ്കൂളിൽ അച്ചു ഈവനിഗ് ക്ലാസിന് പോകുന്നുണ്ട്. അവിടുന്ന് പഠിച്ചതാ. അന്ന് എൻ്റെ കൂട്ടുകാർ ഒക്കെക്കളിയാക്കി. ജോബ് ആണ് ഏറ്റവും കളിയാക്കിയത്. അച്ചു അതുപോലെ ഹഗ് ചെയ്യാറുമില്ല.

പക്ഷേ ഇന്ന്, അച്ചുചെയ്യുന്ന പോലെയാവിഷ് ചെയ്യണ്ടത്, ഇനി മുതൽ ഷെയ്ക്ക് ഹാൻസ് ഒഴിവാക്കണം,. ടീച്ചർ ഇത് പറഞ്ഞപ്പോൾ അച്ചൂന് സന്തോഷായി. " കോ വിഡ് 19. നെറ് വ്യാപനം തടയാൻ ലോകം മുഴുവൻ അത് ശീലിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ജോബ് എന്നെ കൈകൂപ്പി വിഷ് ചെയ്തു. അച്ചൂന് സന്തോഷായി. അതുപോലെ പുറത്തു പോയി വന്നാൽ കാലും, കയ്യും,മുഖവും കഴുകിയതിന് ശേഷമേ അകത്തു കയറുകയുള്ളൂ.മുഖം കഴുകുമ്പോൾ കണ്ണും, മൂക്കും, വായും, ചെവിയും പ്രത്യേകം കഴുകും. അത് അമ്മാത്തു വന്നപ്പോൾ പഠിച്ചതാണ്. ഇപ്പോൾ കൊറോണയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ അത് ശീലിച്ചു തുടങ്ങി.

''ബ്രയ്ക്ക് ദി ചെയിൻ "! നമ്മുടെ ഗവന്മേൻ്റിൻ്റെ പ്രോഗ്രാം അച്ചൂ നിഷ്ടപ്പെട്ടു.ഈ രോഗം പകരാതിരിക്കാൻ സോഷ്യൽ കോൺഡ്ക് റ്റും അനാവശ്യ കൂടിച്ചേരലും അവസാനിപ്പിക്കണം. നമ്മൾ പരമ്പരാഗതമായി ചെയ്തു വന്നപല ചങ്ങലക്കെട്ടുകളും പൊട്ടിയ്ക്കണം. എത്ര പ്രൊഫഷണൽ ആയാണ് നമ്മുടെ കേരളത്തിൽ ഇത് നടപ്പിൽ വരുത്തുന്നത്. ഏതു ഭീകരനെയും തളയ്ക്കാൻ പറ്റിയ സോഷ്യൽ ഓഡിറ്റി ഗ് നമുക്ക് മാത്രം സ്വന്തം. അച്ചൂന് കേരളത്തിലെയ്ക്ക് വരാൻ തോന്നണു.ഈ അസുഖത്തിന് ഏറ്റവും സെയ്ഫ് കേരളമാണെന്ന് എല്ലാവരും പറയണു.

Monday, March 9, 2020

കൊറോണാ

മഹാവ്യാധിക്കെതിരേ പട നയിക്കൂ......

പ്രിയപ്പെട്ട രാഷട്രീയ പ്രവർത്തകരോട്, നിങ്ങളുടെ സമരവും,ബന്ദും, ഖൊ രാ വോയും വാക്കൗട്ടും ഒക്കെ കുറെ നാളത്തേക്ക് മാറ്റി വയ്ക്കൂ. നിങ്ങൾ പിളരുന്നതും, പിന്നെ കൂടിച്ചേരുന്നതും ഒന്നും സാധാരണക്കാരുടെ വിഷയമല്ല. ദന്തഗോപുരത്തിൽ ഏസി റൂമിലിരുന്ന ഈ രാഷ്ട്രീയം ആൾക്കാർ മടുത്തു.

നമ്മുടെ നാട് ഇന്ന് ഒരു മഹാവ്യാധിയുടെ പിടിയിലാണ്. ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപ്പിച്ചതാണ്. കുറച്ചു കാലത്തേക്ക് രാഷട്രീയ പ്രവർത്തനം ഈ മഹാവ്യാധിയെ മെരുക്കാനാകട്ടെ. ഗവന്മേൻ്റുമായും തദ്ദേശ സ്വയംവര സ്ഥാപനങ്ങളും ഒക്കെ ആയിച്ചേർന്ന് നമുക്ക് ഒന്നായിപ്പൊരുതാം. എല്ലാ മാധ്യമങ്ങൾക്കും പ്രത്യേകിച്ചും സോഷ്യൽ മീഡിയക്കും ഇതിനു വലിയ ഉത്തരവാദിത്വം ഉണ്ട്.
നമുക്കൊന്നായി പൊരുതാം... നമുക്ക് പറ്റും