Friday, May 29, 2020

പ്രവാസം [ ലംബോദരൻ മാഷും തിരുമേനീം - 116 ]" എന്നാലും ഇതു കുറേ കഷ്ടമാണ് പ്രവാസികളെ ഇങ്ങിനെ പിഴിയാൻ തീരുമാനിച്ചത് ""എന്താ മാഷേ ഇന്നത്തെ വിഷയം "" ഈ പ്രവാസികൾ നമുക്കു വേണ്ടി എന്തൊക്കെ ചെയ്യുന്നു.എന്നിട്ടും ക്വാറൻ്റ് യി ന് അവരിൽ നിന്ന് ക്യാഷ് മേടിക്കുക എന്നു പറഞ്ഞാൽ... ""മാഷേ അവർ വിമാനം കയറുമ്പഴേ ഇതു മുഴുവൻ വഹിക്കാൻ തയ്യാറാണന്ന് ഒപ്പിട്ടു കൊടുത്തിട്ടാ വരുന്നേ. പക്ഷേ ഇവിടെ ഇതുവരെ എല്ലാം സൗജന്യമായിരുന്നു. ഇനി ഇത് അനിയന്ത്രിതമായിക്കൂടുമ്പോൾ സാമ്പത്തിക ശേഷിയുള്ള പ്രവാസികൾ അതു വഹിക്കണ്ടി വരും എന്നേ പറഞ്ഞുള്ളു. അതവർക്കു സമ്മതമാണ് താനും.പിന്നെ മാഷ്ക്ക് എന്താ പ്രശനം""ആദ്യം പറഞ്ഞ വാക്കു മാറിയതെന്തിനാ ""മാഷേ നമ്മളെല്ലാം ഒരു വലിയ യു ദ്ധഭൂമിയിലാ.മഹാമാരിയുടെ ഒരു " ഡെമോക്ലീസിൻ്റെ വാൾ നമ്മുടെ ഒരോരുത്തരുടേയും തലയ്ക്ക് മുകളിൽ ഉണ്ട്.ലക്ഷക്കണക്കിനാളുകൾ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി അതിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ കേരളത്തിൻ്റെ സാമ്പത്തിക ശേഷി പരിതാപകരമാണ്..യുദ്ധഭൂമിയിൽ സാഹചര്യത്തിനുസരിച്ച് തീരുമാനം മാറ്റണ്ടി വരും.""എന്നാലും തീരുമാനം എടുക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ കൂടി അഭിപ്രായം ആരായാമായിരുന്നു.""നാടിൻ്റെ ജീവൽ പ്രശ്നത്തിൽ എല്ലാവരും കൂടി ഒന്നിച്ചു പ്രവർത്തിക്കുകയല്ലേ വെണ്ടത്.ഈ പ്രതികൂല സാഹചര്യത്തിൽ പന്ത്രണ്ട് ലക്ഷം പേരേ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചപ്പൊൾ മാഷുൾപ്പടെ എന്തു ബഹളമായിരുന്നു. എന്തിന് മാഷേപ്പറയുന്നു ഉത്തരവാദിത്വപ്പെട്ട എം.പി.മാർ വരെ. എന്നിട്ടെന്തായി ഭംഗിയായി നടന്നില്ലേ. ആ പന്ത്രണ്ട് ലക്ഷം കുട്ടികളും അവരുടെ രക്ഷകർത്താക്കളും, എത്രമാത്രം സന്തോഷിച്ചു എന്നത് നമ്മൾ കണ്ടതല്ലേ? ഈ മഹാമാരിക്കൊപ്പം ജീവിക്കണ്ടി വരുന്നവർക്ക് ആ തെന്താശ്വാസമാണ് നൽകിയതെന്ന് മാഷ് കണ്ടതല്ലേ?""തിരുമേനിയുടെ രാഷ്ടീയം വച്ചു പറയുകയാണ് ""എനിക്ക് രാഷ്ട്രീയമുണ്ട് മാഷേ.പക്ഷേ നാടിൻ്റെ നൻമ്മക്ക് ആരു നല്ലത് ചെയ്താലും നല്ലതെന്നു പറയും. നമ്മുടെ കേരളത്തിനെ ലോക രാഷ്ട്രങ്ങൾ മുഴുവൻ അഭിനന്ദിക്കുന്നതു പോലും സഹിക്കാൻ മേലാത്ത മലയാളികൾ ഉണ്ടന്നുള്ളത് ഒരത്ഭുതമാണ് മാഷേ"

Wednesday, May 27, 2020

മഹാമാരി പഠിപ്പിച്ചത്ആൻ്റിബയോട്ടിക്സിൻ്റെ ഉപയോഗം അമ്പതു ശതമാനം കുറഞ്ഞു. കുട്ടികളുടെ അസുഖ നിരക്കും കുറഞ്ഞു. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രികളെ ആ ശ്രയിച്ചാൽ മതി എന്ന് ജനം തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണം കുറഞ്ഞു.സമരമില്ല. ജാഥയില്ല മീററി ഗില്ല. ബന്തില്ല. പണിമുടക്കില്ല.ഇനി കൊറോണ ക്കൊപ്പം അവനു പിടികൊടുക്കാതെ ജീവിക്കാൻ പഠിക്കാം. എട്ടു ലക്ഷം കുട്ടികളെ സുഗമമായി പരീക്ഷ എഴുതിക്കാൻ സാധിച്ചതു് നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നുപക്ഷേ തമ്മൾ ഇന്നൊരു സമൂഹ വ്യാപനത്തിൻ്റെ വക്കിലാണ്. മുപ്പത് രോഗികളുടെ റൂട്ട് മാപ്പി ഗ് പോലും പറ്റാത്തതരത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്.ഇവിടെ ആയിരക്കണക്കിനാളുകളുടെ പ്രയത്നം കൊണ്ട് കെട്ടിപ്പൊക്കിയ ഈ കോട്ടയിൽ വിള്ളൽ വീഴുന്നത് ചിലർക്കെങ്കിലും സന്തോഷമുണ്ടന്നു കാണുന്നത് സങ്കടകരമാണ്.നമുക്കൊത്തു പിടിക്കാം.. നമ്മൾ അതിജീവിക്കും

Tuesday, May 26, 2020

കൂനൻ പാല [ ഔഷധസസ്യങ്ങൾ - 18 ] തറവാട്ടു വളപ്പിൽ കയ്യാലക്കിടയിൽ വളരുന്ന ഒരു പാവം ചെടിയാണ് കൂനൻ പാല. പാലവർഗ്ഗത്തിൽ പെടുന്ന ഈ ചെടിയേ ഓർക്കുന്നത് അതിൻ്റെ കായിൻ്റ് ഭംഗിയും അതിൻ്റെ ഉപയോഗവും കൊണ്ടാണ്. തത്തമ്മച്ചുണ്ടു പോലെ വളഞ്ഞ് കുലയായി നിൽക്കുന്ന കായ് കാണാൻ നല്ല ഭംഗിയാണ്.കുട്ടിക്കാലത്ത് കാലിൽ മുള്ളു കൊണ്ടാൽ ആദ്യം ഓടുന്നത് അതിൻ്റെ ചുവട്ടിലേയ്ക്കാണ്. അതിൻ്റെ കായ്യ് പറിച്ചാൻ അതിൽ നിന്ന് വെളുത്ത നിറത്തിലുള്ള കൊഴുത്ത പാൽ ഒഴുകി വരും. കാലിൽ ആഴ്ന്നിരിക്കുന്ന മുള്ളു കൊണ്ടഭാഗം വൃത്തിയാക്കി അതിലേക്ക് ഈ പാൽ ഇററിച്ച് രണ്ടു വശങ്ങളിലും അമർത്തിക്കൊടുത്താൽ വേദനയില്ലാതെ ആ മുള്ള് താനേ പുറത്തേക്ക് വരും. പേപ്പറും മറ്റും ഒട്ടിക്കാനുള്ള പശയായും ഇതു ഉപയോഗിക്കാറുണ്ട്. നാണ്യവിളകളുടെ കടന്നുകയറ്റം ഇങ്ങിനെയുള്ള സസ്യങ്ങൾ അപ്രത്യക്ഷമാകാനുള്ള ഒരു കാര

വെളുത്തുള്ളി നാരങ്ങാ അച്ചാർ [ തനതു പാകം -27 ]വെളുത്തുള്ളി ഒരു ഭീകര ജീവിയാണ് ചിലർക്കെങ്കിലും. അവൻ്റെ രൂക്ഷമായ ഗന്ധവും വീര്യവുമാണ് പ്രശ്നം. അതു മാറ്റി വച്ചാൽ അവൻ ഒരു സിദ്ധൗഷധമാണ്. ഇവൻ നാരങ്ങയുടെ കൂടെക്കൂടുമ്പോൾ അവൻ്റെ സകല വീര്യവും നശിക്കുന്നതു കാണാം. ഗുണം കുറയുകയുമില്ല.വെളുത്തുള്ളി നാരങ്ങാ അച്ചാർ. അഞ്ച് ചെറുനാരങ്ങാ എടുത്ത് ചെറുതായി അരിഞ്ഞെടുക്കുക.പറ്റുമെങ്കിൽ കുരു മാറ്റുക. നാരങ്ങയുടെ അളവ് വെളുത്തുള്ളി എടുത്ത് തൊലികളഞ്ഞ് ചെറുതായി നുറുക്കി എടുക്കുക. ഒന്നു ചെറുതായി ചതച്ചാലും കുഴപ്പമില്ല. അതും പാകത്തിന് ഉപ്പും കൂടി നാരങ്ങയിൽ കൂട്ടിയോജിപ്പിക്കണം. കാന്താരിമുളക്, കരിവേപ്പില, ഇഞ്ചി എന്നിവ തുല്യ അളവിൽ അരിഞ്ഞ് ഇതിൽ ചേർക്കണം. പച്ചക്കുരുമുളക്, കൂടുതൽ മൂക്കാത്തതായാൽ നന്നായി, സ്വൽപ്പം എടുത്ത് ചതച്ച് അതിൽ ചേർക്കണം. നന്നായി ഇളക്കിച്ചേർത്ത് സ്പടികപ്പാത്രത്തിൽ ഇട്ട് അടച്ചു വയ്ക്കുക. യാതൊരു കാരണവശാലും പ്ലാസ്റ്റിക്ക് പാത്രം ഉപയോഗിക്കരുത്. അതിൻ്റെ മുകളിൽ ഒരു നാരകത്തിൻ്റെ ഇലയോ സർവ്വ സുഗന്ധിയുടെ ഇലയോ ഇടുന്നത് നല്ലതാണ്.ഒരാഴ്ച്ചകഴിയുമ്പോൾ വെളുത്തുള്ളിയുടെ ഗന്ധമൊരു ചിയോ ശല്യപ്പെടുത്താത്ത ഒന്നാന്നന്തരം അച്ചാർ തയ്യാർ. സാധാരണ അച്ചാറുകളുടെ ഒരു ദൂഷ്യവശവുമില്ലാത്ത ആരോഗ്യദായകമായ അച്ചാർ ആണിത്

Saturday, May 23, 2020

ഓൾഡ് മേൻ [കീ ശക്കഥകൾ 16o ]എഴുപത് ദിവസം പിന്നിട്ടു.ബാംഗ്ലൂർ ഫ്ലാറ്റിൽ ഒറ്റക്ക്. ഭാര്യയും മോനും നേരത്തേ നാട്ടിൽ പോയി. വീട്ടിലിരിന്നു വർക്ക് ചെയ്യാം.ഒരു നിമിഷം ഒഴിവില്ല. ദിവസം പതിനെട്ടു മണിക്കൂർ ജോലി !. ഇതിനിടെ സാധനങ്ങൾ വാങ്ങണം, ആഹാരം പാകം ചെയ്യണം. പാത്രം കഴുകണം. ഒരു ഹോട്ടൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ. പല ദിവസവും മടി കൊണ്ട് ബ്രഡും വെള്ളവും ഭക്ഷണം. ഒരു ദിവസം ഭാര്യ എന്തുമാത്രം പണി എടുക്കുന്നുണ്ട് എന്നുള്ളത് ഇന്നാണ് അറിയുന്നത്.ഇതിനിടെ തലമുടി വെട്ടിയില്ല. ഷേവ് ചെയ്തില്ല, ഡൈ ചെയ്തില്ല. സമയമില്ല.അല്ലങ്കിൽത്തന്നെ ഇതൊക്കെ ആരു കാണാൻ. ആരേയും നേരിൽ കാണില്ലല്ലോ?.വീഡിയോക്കോളിൽ പോലും വരാറില്ല.ആകാശമദ്ധ്യത്തിലുള്ള ഫ്ലാറ്റിലിരുന്നു നോക്കിയാൽ ചുറ്റും ആകാശം മാത്രം.അങ്ങിനെ ആ ദിവസം വന്നു. നാട്ടിലെക്ക് പോകാന വസരം. എൻ്റെ സ്വന്തം നാടിൻ്റെ പച്ചപ്പിലേക്ക്, സുരക്ഷിതത്വത്തിലേക്ക്, കരുതലിലേക്ക്. ഭാര്യയുടേയും പ്രിയപ്പെട്ട മോൻ്റെയും അടുത്തേക്ക്. അവന് മാറ്റം വന്നിട്ടുണ്ടാകും.മലയാളം സംസാരിക്കാറായിക്കാണും. ഒന്നും അവനു വാങ്ങിയില്ല. ഇന്ന് ടോയി കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നതപകടമാണ്. പാവം അവനതറിയില്ലല്ലോ?നാട്ടിലെത്തി. പതിനാലു ദിവസം ഹോം ക്വാറൻ്റയിൻ മതി. ഭാഗ്യം. ഭാര്യയേയും മോനേം കാണാമല്ലോ? ആദ്യം അവളാണിറങ്ങി വന്നത്. "ഇതെന്തരു കോലം, വേഗം കുളിച്ച് ഫ്രഷാകൂ. "മോനെവിടെ. അവനെക്കാണാൻ ധൃതി ആയി. എടുക്കരുതെങ്കിലും കാണാമല്ലോ? ആ കുസൃതിക്കുടുക്ക ഓടി വന്നു. എന്നെ സൂക്ഷിച്ചു നോക്കി. ഒന്നു പരുങ്ങി." ഹ്യൂ ഈസ് ദിസ് ഓൾഡ് മേൻ? വെയർ ഈസ് മൈ ലവ്വിഗ് പപ്പാ?

Thursday, May 21, 2020

പ്ലാഞ്ചാണ. മുണ്ടിനീരിനുള്ള സിദ്ധൗഷധം [നാലുകെട്ട് - 251 ]നല്ല മൂത്ത പ്ലാവിൽ ഒരു കൂൺ പോലെ അപൂർവ്വമായുണ്ടാകുന്ന ഒന്നാണ് പ്ലാഞ്ചാണ. പക്ഷേ അതിന് നല്ല കടുപ്പമുണ്ട്.വിശറി പൊലെ ഞൊറി വോടു കൂടി തടിയുടെ ഒരു ഭാഗമായി അത് വളരുന്നതു കാണാം. ഇത് അത്യപൂർവ്വമായ ഒരു മരുന്നാണ്. " മുണ്ടിനീരിനു " ള്ള സിദ്ധൗഷധം.അന്ന് മുണ്ടിനീരുവന്നാൽ പ്ലാഞ്ചാണ അരച്ചുപുരട്ടും.വേറൊന്നും ചെയ്യണ്ട. മൂന്നു നാലു ദിവസം കൊണ്ട് അത് പൂർണ്ണമായും ഭേദമാകും. അന്ന് ആ അസുഖത്തേപ്പറ്റി അത്ര വേവലാതി കണ്ടിട്ടില്ല.ഇന്നതിൻ്റെ അനന്തരഫലത്തേപ്പറ്റി ഒത്തിരി പേടിപ്പെടുത്തുന്ന കഥകളാണ് പറയുന്നത്. മുണ്ടിനീര് വന്ന് കൃത്യമായി ചികിത്സിച്ചില്ലങ്കിൽ വന്ധ്യത വരെ വരാമത്രേ.തറവാടിൻ്റെ കിഴക്കേ തൊടിയിൽ ഒരു വലിയ അമ്മച്ചിപ്ലാവ് ഉണ്ടായിരുന്നു. അതിൻ്റെ ചുവട്ടിൽ വലിയ പൊത്താണ്. രണ്ട് പേർക്ക് സുഖമായി ഇരിക്കാവുന്നത്ര വലിയ പൊത്ത്.കുട്ടിക്കാലത്ത് അത് കളി വീടാക്കിയിരുന്നത് ഓർക്കുന്നു. അമ്മച്ചിപ്ലാവ് എന്ന പേരു വന്നത് അങ്ങിനെയാണ്. അതിൻ്റെ പഴക്കം എത്ര ഉ ണ്ടന്ന് മുത്തശ്ശനു പോലും അറിയില്ലത്രേ?ആ പ്ലാവിൽ ആണ് ആനച്ചെവി പോലെ തടിയിൽ നിന്നു വളർന്നു നിൽക്കുന്ന പ്ലാഞ്ചാണകൾ കാണാറ്. ഇന്ന് ആ പ്ലാവ് പൊയെങ്കിലും അന്ന് അതിൽ നിന്നറുത്തെടുത്ത " പ്ലാഞ്ചാണ" ഇന്നും തറവാട്ടിൽ സൂക്ഷിച്ചിട്ടണ്ട്.

മഴ നനഞ്ഞ ചാർലി ചാപ്ലിൻചാർലി ചാപ്ലിന് മഴ നനയാനിഷ്ടമായിരുന്നു. എന്താ കാരണം എന്നു ചോദിച്ചപ്പോൾ, ലോകം മുഴുവൻ കുടുകൂടെ ചിരിപ്പിച്ച ആ ഹാസ്യ സാമ്രാട്ട് പറഞ്ഞത് മഴ നനയുമ്പോൾ എൻ്റെ കണ്ണീർ ആരും ശ്രദ്ധിക്കില്ല എന്ന്.ഈ മാഹാമാരിയുടെ താണ്ഡവത്തിൽ കഷ്ടപ്പെടുന്നവരുടെ കഥകൾ കേൾക്കുമ്പോൾ, പട്ടിണി സഹിക്കാൻ വയ്യാതെ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തവരുടെ ദുരന്തം കേൾക്കുമ്പോൾ, കുഞ്ഞിനെയും അമ്മയെയും ഉന്തുവണ്ടിയിൽ കയറ്റി ദിവസങ്ങളോളം നടന്നുള്ള നെട്ടോട്ടം കാണുമ്പോൾ, നടന്നു നടന്ന് കാലിലെ ഉള്ളം കാൽ വിണ്ടുകീറി പൊള്ളിക്കുമളച്ചത് കാണുമ്പോൾ...... എനിക്കെന്നോടു തന്നെ പുഛം തോന്നുന്നു.ഇവർക്കൊന്നും വേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നൊർത്ത്.....ദന്തഗോപുരത്തിലിരുന്ന് കഥകളും സറ്റയറും എഴുതുമ്പോഴും അവൻ്റെ ഉള്ളു കത്തുകയാണന്ന് ബാക്കി ഉള്ളവർ അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.എല്ലാക്കലാകാരന്മാരുടേയും സ്ഥിതി ഇതുതന്നെ. ബാക്കിയുള്ളവരുടെ സന്തോഷത്തിനായി ഹാസ്യ പരിപാടികൾ അവതരിക്കുമ്പോഴും അവൻ്റെ ഉള്ളിൽ ദുഖത്തിൻ്റെ കനലെരിയുന്നുണ്ടാവും. സ്വാദിഷ്ടമായ വിഭവങ്ങളുടെ കുക്കറി ഷോ അവതരിക്കുമ്പോൾ ദിവസങ്ങളായി ആഹാരം കഴിക്കാത്തവൻ്റെ വിശപ്പിനെ പരിഹസിക്കുന്നതാവല്ലേ ഇതെന്ന് മനസുരുകി പ്രാർത്ഥിച്ചിരുന്നു.അവനവൻ്റെ ദുഖം ബാക്കി ഉള്ളവർ കാണാതിരിക്കാനുള്ള മുൻകരുതലായി തൻ്റെ സർഗ്ഗവാസന അനവസരത്തിലാക്കുന്നറിഞ്ഞിട്ടും, അവതരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു എഴുത്തുകാരും മറ്റു കലാകാരന്മാരും...

Wednesday, May 20, 2020

ഒരു " ഔഷധ ചായ "ഇറാനിയൻ സ്റ്റൈലിൽ [ തനതു പാകം.26]ചായ എന്നും എൻ്റെ ഒരു ബലഹീനതയാണ്. തണുപ്പുകാലത്തിനുത്തമമായ ഇഞ്ചിച്ചായ [ ഔഷധച്ചായ] ഇറാനിയൻ രീതിയിൽ ഉണ്ടാക്കുമ്പോൾ അതിൻ്റെ സ്വാദ് ഒന്നു വേറേയാണ്.ഒരു ചെറിയ സ്റ്റീൽ ബൗളിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക.അതിൻ്റെ മുകൾവശം നല്ല വൃത്തിയുള്ള തുണികൊണ്ട് മൂടിക്കെട്ടുക. തുണിയുടെ നടുഭാഗം അരിപ്പ പോലെ കുഴിഞ്ഞിരിക്കണം.അതിൽ മൂന്ന് ഏലയ്ക്കാ, ഇരുപത്തി അഞ്ചു ഗ്രാം ഇഞ്ചി, ജാതി പത്രിക ര ണ്ടു കഷ്ണം, ചുവന്ന തുളസി ഇല അഞ്ചെണ്ണം, രണ്ട് കുരുമുളക് എന്നിവ ഇടണം.അതിൽ മൂന്ന് സ്പൂൺ തേയിലയും, നാല് സ്പൂൺ പഞ്ചസാരയും ചേർക്കണം.ഈ ബൗൾ സാവധാനം ഒരുക്കറിൽ സ്വൽപ്പം ഉയർത്തി വയ്ക്കണം. കുക്കറിൽ അതിനു താഴെനിക്കാൻ പാകത്തിന് വെള്ളം ഒഴിക്കണം. കുക്കർ അടച്ച് സ്റ്റൗ ഓൺ ചെയ്ത് മൂന്നു വിസിൽ വരെ കാത്തിരിക്കുക. കുറച്ചു സമയം കഴിയുമ്പോൾ സാവധാനം കുക്കറിൻ്റെ അടപ്പ് കുക്കർ ചെരിയാതെ തുറക്കണം. തുണിയുടെ കെട്ടഴിച്ച് പിഴിഞ്ഞ് അതിൻ്റെ സത്ത് ബൗളിലെ വെള്ളത്തിൽ വീഴ്ത്തണം.ഒരു പാത്രത്തിൽ ഒരു ഗ്ലാസ് പാല് തിളപ്പിച്ച് അതിൽ ഈ കട്ടൻ ചായക്കൂട്ട് ചേർക്കണം. പത പൊങ്ങുന്നവരെ ഉയർത്തി ആറിച്ച് കപ്പിൽ പകർന്ന് നമുക്ക് സ്വാദിഷ്ടമായ ഔഷധ ചായ ആ സ്വദിക്കാംഇനി കട്ടൻ ചായയാണ് ഇഷ്ടമെങ്കിൽ അതിൽ തേനും നാരങ്ങാനീരും ചേർക്കാം.

Tuesday, May 19, 2020

അഞ്ചും രണ്ടും കൂട്ടിയാൽ എട്ട് [അച്ചു ഡയറി-346 ]ഞങ്ങൾക്കിപ്പം ഓൺലൈൻ ക്ലാസാണ്. പാച്ചുവിനും. പക്ഷേ അവ നിഷ്ടമുള്ള ടീച്ചറുടെ ക്ലാസിലേ അവനിരിക്കൂ. എത്ര പറഞ്ഞിട്ടും കാര്യമില്ല.ലാപ്പിനടുത്തേക്ക് വരുക പോലുമില്ല. അവനെ കണക്ക് പഠിപ്പിക്കുന്ന ചുമതല ഞാൻ ഏറ്റെടുത്തു. ഒരു രക്ഷയുമില്ല അവന് നന്നായി മനസിലായാലും ഒന്നും മനസിലായില്ല എന്നു നടിച്ച് അവൻ നമ്മെ വടിയാക്കും. അവസാനം അമ്മ വരുമ്പോൾ അവൻ മണി മണിയായി ഉത്തരം പറയും.കള്ളൻ്റെ അഭിനയമായിരുന്നു ദുഷ്ടൻ!അവനെ ആഡിഗ് പഠിപ്പിക്കാൻ അച്ചു രണ്ടു കൈപ്പത്തി യുടെ പടം വരച്ച് കളർ ചെയ്ത് ഭിത്തിയിൽ തൂക്കി. ആകെ വിരൽ പത്ത്. അവൻ കൃത്യമായി പ്പറയും. അഞ്ചും രണ്ടും കൂടി കൂട്ടിയാൽ എത്ര എന്നറിയുന്നതിനു് ഒരു ക യിലെ മൂന്നു വിരലുകൾ കൈ കൊണ്ട് മറച്ച് വച്ച് ബാക്കി എണ്ണിയാൽ മതി എന്നു പറഞ്ഞു കൊടുത്തു. അവൻ്റെ വിരലുകൾ കൊണ്ട് മൂന്ന് വിരലുകൾ മറച്ചപ്പോൾ വലിയ വിരൽ മുഴുവൻ മറഞ്ഞില്ല. അവൻ്റെ ചെറിയ വിരലല്ലേ? അഞ്ചും രണ്ടും കൂട്ടിയാൽ എട്ട്. അവൻ ഒരു സംശയവും കൂടാതെ പറഞ്ഞു. ഏഴാ ണന്നു പറഞ്ഞിട്ടവൻ സമ്മതിച്ചില്ല. മറയാത്ത വിരൽ കൂടി എണ്ണി എട്ട് എന്നവൻ ഉറച്ചു നിന്നു.അവസാനം അച്ചു അച്ചുവിൻ്റെ കൈ കൊണ്ട് മൂന്ന് വിരൽ മറച്ച് ബാക്കി എണ്ണാൻ പറഞ്ഞു. അവനങ്ങോട്ട് നോക്കുക പോലും ചെയ്യാതെ ഒരു കള്ളച്ചിരിയും ചിരിച്ച് ഏഴ് എന്നു കൃത്യമായിപ്പറഞ്ഞു. അവനെന്നേ ഇവിടെയും പറ്റിക്കുകയായിരുന്നു. അച്ചൂന് സങ്കടം വന്നു. എന്നാലും അവൻ്റെ കളി അച്ചൂന് ഇഷ്ടാ.

Monday, May 18, 2020

വെർച്ച്വൽ ക്യൂ [ കീ ശക്കഥകൾ 158 ]• അഴകപ്പൻ പൊട്ടംകുഴി പ്പഞ്ചായത്തിലെ അറിയപ്പെടുന്ന കുടിയനാണ്. നല്ല അദ്ധ്വാനി. പരോപകാരി. നാട്ടിലെല്ലാവർക്കും അഴകപ്പനേ വേണം. പണിതു കിട്ടുന്ന ക്യാഷ് മുഴുവൻ കുടിച്ചു തീർക്കും. പക്ഷേ നല്ലവനാണ്. ഒറ്റത്തടി. കുടി കഴിഞ്ഞ് വൈകുന്നേരം ഏതു പാറപ്പുറത്തും കിടന്നുറങ്ങും. ടാറിട്ട വഴിയാണ് ഏററവും ഇഷ്ടം. നാട്ടുകാർ വഴി സൈഡിലേക്ക് മാറ്റിക്കിടത്തി വണ്ടി വിട്ടു പോകും.കഴിഞ്ഞ രണ്ടു മാസമായി അഴകപ്പൻ അസ്വസ്തനാണ്. മദ്യ നിരോധനം. ആദ്യത്തെ രണ്ടു ദിവസം ശരിക്കും വിഷമിച്ചു. മദ്യത്തിൻ്റെ നിരോധനം മാറുമ്പോൾ കൂടിച്ചർമ്മാദിക്കാൻ പണിത കാശ് മുഴുവൻ സൂക്ഷിച്ചു വച്ചു. പലിശക്ക് പണം കൊടുക്കുന്ന മുതലാളിയേ ഏൾപ്പിച്ചു.ചെറിയ പലിശയും കിട്ടും. തുക കൂടി കൂടി വന്നു. തുകയുടെ വലിപ്പം അഴകപ്പനേ അത്ഭു തപ്പെടുത്തി.. ഒരു ദിവസം പല പണി എടുത്ത് അയ്യായിരം രൂപാ വരെ ഉണ്ടാക്കുംഅങ്ങിനെ ആ സന്തോഷ വാർത്ത അഴകപ്പനേ തേടി എത്തി.മദ്യശാലകൾ തുറക്കുന്നു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.വാങ്ങാൻ ആദ്യം തന്നെ പോകണം. ആദ്യ കുപ്പി തന്നെ വാങ്ങണം. പഞ്ചായത്തിലെ കള്ളുഷാപ്പിൻ്റെ ഉത്ഘാടനം ഒരു കുപ്പി കള്ളുവാങ്ങിക്കുടിച്ച് അഴകൻ്റെ അപ്പനാണ് ചെയ്തത്.അപ്പൻ മരിക്കുന്നതു വരെ ഷാപ്പിൽ എന്നും ഒരു കുപ്പി കള്ള് അപ്പന് ഫ്രീ."സ്ഥാപകൻ " എന്ന സ്ഥാനപ്പേര് അപ്പത് നൽകിയത് ഷാപ്പുകാരാണ് പാരമ്പര്യം നിലനിർത്തണം ആദ്യ കുപ്പി തന്നെ വാങ്ങണം.അപ്പഴാണറിയുന്നത് "വെർച്ച്വൽ ക്യൂ "വേണം മദ്യം കിട്ടാൻ എന്ന്. അഴകപ്പന് ഒന്നും മനസിലായില്ല. എന്തിനാണിതൊക്കെ.എത്ര അച്ചടക്കത്തോടെയാണ് ഞങ്ങൾ അവിടെ ക്യ.നിക്കാറ്. ക്രമസമാധാനം പ്രശ്നം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും സഹിക്കുക തന്നെ. വെർച്ചൽ ക്യൂവിൻ്റെ നൂലാമാലകൾ അഴകപ്പനെ വെട്ടിലാക്കി,.സ്വന്തമായി ഒരു ഫോൺ വാങ്ങണം അതിലൊരാപ്പ് ഡൗൺലോഡ് ചെയ്യണം. എന്നിട്ടതിൽ രജിസ്റ്റർ ചെയ്യണം. നമ്മൾ ചെല്ലണ്ട സമയവും ക്രമവും ഫോണിൽ നിന്നറിയാം. ടോക്കൺ നമ്പരും കിട്ടും. അതു മാ യിപ്പൊയി മാസ്ക് ധരിച്ച്, ഗ്ലൗസ് ധരിച്ച്, അകലം പാലിച്ച് കുപ്പി വാങ്ങാം. അഴകപ് ന് തലകറങ്ങി. ഇനി മുതലാളി ശരണം. അഴകപ്പനുവേണ്ടി ഫോൺ വാങ്ങി എല്ലാം മുതലാളി ചെയ്തു കൊടുത്തു. എന്തു നല്ല മനുഷ്യൻ അവനോർത്തു. ആ കച്ചവടത്തിൽ ഒരു നല്ല തുക മുതലാളി എടുത്തത് പാവം അറിഞ്ഞില്ല. ഇത്രയും ചെയ്തു കൊടുത്തതിന് മുതലാളിക്ക് ഒരു പെയ്ൻ്റ്. അത് മുതലാളി പറയുന്നതിന് മുമ്പ് അഴകപ്പൻ തീരുമാനിച്ചതാ.പക്ഷേ വീട്ടിലിരുന്നേ കഴിക്കാവൂ. കടിച്ചാൽ നാലു വർത്തമാനം പറഞ്ഞ് ഉറക്കെപ്പാട്ടും പാടി ഗ്രാമവഴിയിലൂടെ നടന്നില്ലങ്കിൽ എന്തു സുഖം. എത്ര കുടിച്ചാലും അഴകൻ തെറി പറയില്ല. വഴക്കു കൂടില്ല. അതു കൊണ്ട് നാട്ടുകാർക്കും അവൻ്റെ ഈ വരവ് ഇഷ്ടാണ്.ഇ തി നു സൗകര്യമില്ലങ്കിൽ എന്തിന് കുടിക്കണം.... പുരയിൽ ഇരുന്ന് കുടിക്കാൻ ഒരു സൗകര്യവുമില്ല. ഇപ്പഴാണ് തൻ്റെ വീടിൻ്റെ പോരായ്മകൾ അവൻ ശ്രദ്ധിക്കുന്നത്. ഇരുന്ന് കുടിയ്ക്കാൻ ഒരു മുറിപണിയണം. പണിതു വന്നപ്പോൾ അതൊരു ചെറിയ വീടായി. കുറച്ചു ദിവസം കഴിഞ്ഞപ്പഴാണ് ഒരു കൂട്ടിനെപ്പറ്റി ആലോചിച്ചത്.സ്ഥിരം എൻ്റെ പിറകെ നടന്നിരുന്ന റോസിയെത്തന്നെ കെട്ടി. ഇപ്പോൾ അഴകപ്പൻ മൊബൈൽ ഉപയോഗിക്കാൻ പഠിച്ചു.തനിക്കെറ്റവും ഇഷ്ടമുള്ള അയ്യപ്പ ബൈജുവിൻ്റെ വീഡിയോ എടുത്തു കാണാൻ പഠിച്ചു.ഇന്ന് വീട്ടിൽ ആട്, കോഴി എല്ലാമുണ്ട്. അഴകപ്പൻ ഇന്ന് മദ്യത്തിൻ്റെ അളവ് കുറച്ചു.ഇന്നഴകപ്പൻ ഒരു നല്ല ജീവിതത്തിൻ്റെ വെർച്ച്വൽ ക്യൂവിലാണ്.

Sunday, May 17, 2020

പ്രവാസം [ കീശക്കഥകൾ 157 ]എൻ്റെ പച്ചപ്പിലേക്ക്, നമ്മുടെ കരുതലിലേക്ക് പറന്നിറങ്ങിയപ്പോൾ എന്താശ്വാസം. ആരോഗ്യ പ്രവർത്തകരുടെ പരിശോധന. സ്നേഹമസൃണപെരുമാറ്റം.പരിശോധന കഴിഞ്ഞു. നെഞ്ചിടിപ്പ് കൂടി.ഏഴു ദിവസം ഡിപ്പാർട്ട്മെൻ്റൽ കോറൻ നെറ്റ്യിൻ. ഭാര്യയും മക്കളും വിമാനത്താവളത്തിൽ സ്വീകരിക്കാൻ വന്നില്ല. അവരുടെ വണ്ടിയിൽത്തന്നെ ആശുപത്രിയിലേക്ക്.മൂന്നു വർഷമായി മണലാരണ്യത്തിൽപ്പണി എടുക്കുന്നു. ആദ്യമായി വരുകയാണ്. കുട്ടികൾ ക്കും ഭാര്യയ്ക്കും, ബാക്കി ഉള്ളവർക്കും പലപ്പഴായി വാങ്ങിയ തൊക്കെ പെട്ടിയിൽ അടുക്കി വച്ചിട്ടുണ്ട്. പിന്നെ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അപ്പു. അവന് ഒരു കുപ്പി. എല്ലാവരേയും കാണാനുള്ള മോഹം. പക്ഷേ.ഗവന്മേൻ്റ് എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ട്. സിം കാർഡ് വരെ. എന്തും സ ഹിക്കാം എൻ്റെ നാട്ടിൽ എത്തിയല്ലോ? ഈ നിയമങ്ങൾ എനിക്കും എൻ്റെ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടിയാണ്. സന്തോഷത്തോടെ അനുസരിക്കാം. അവളെ വിളിക്കാറുണ്ട്. ഭാര്യയുടെ ദുഖം ആ ശബ്ദത്തിൽ ഞാൻ തിരിച്ചറിഞ്ഞു.അങ്ങിനെ ഏഴു ദിവസം പിന്നിട്ടു.ഡോക്ടർ വന്നു.ചെക്കു ചെയ്തു. " വീട്ടിലെക്ക് ഇനി പോകാം..... പക്ഷേ ഏഴു ദിവസം കൂടി ക്വാറൻ്റയിനിൽ വേണം. വീട്ടിൽ മതി.ഞങ്ങൾ ഇടക്ക് വന്ന് അന്വേഷിക്കും നിങ്ങൾ എന്നും റിപ്പോർട്ട് തരണം." സന്തോഷം. വീട്ടിലേക്കാണല്ലോ. അവർ എന്നെ വീട്ടിൽ ആക്കി.തൻ്റെ പ്രയത്നം കൊണ്ടുണ്ടാക്കിയ മനോഹരമായ വീട്. ആദ്യം കാണുകയാണ്. ആരേം കാണുന്നില്ലല്ലോ?" വീട്ടിൽ എല്ലാം ഒരുക്കിയിട്ടുണ്ട്. ഇതാ താക്കോൽ " അവർ തിരികെ പ്പോയി. വാതിൽ തുറന്ന് അകത്തു കയറി.അപ്പോൾ ഫോൺ ബല്ലടിച്ചു. വീട്ടുകാരിയാണ്.ശബ്ദത്തിൽ ഒരു ദുഃഖഛായ. ഞങ്ങൾ ചിററപ്പൻ്റെ വീട്ടിലേക്കു പോന്നു. ഏഴു ദിവസം അവിടുന്ന് മാറി നിൽക്കണം എന്നാണ് നിർദ്ദേശം. എല്ലാം റഡിയാക്കിയിട്ടുണ്ട്. ആഹാരം പാകം ചെയ്യാനുള്ളതൊക്കെ അവിടെ ഒരുക്കിയിട്ടുണ്ട്" അവൾ കരച്ചിൽ നിയന്ത്രിക്കാൻ വിഷമിക്കുന്നത് ഞാനറിഞ്ഞു.മൂന്നു വർഷമായി നാട്ടിൽ വന്നിട്ടും തമ്മിൽ കാണാൻ പറ്റാത്തതിൻ്റെ വിഷമം എനിക്കും ഉണ്ട്. അമ്മുവിനേം അപ്പുവിനേം വാരിയെടുത്ത് മുത്തം കൊടുക്കണം. സമ്മാനം കൊടുക്കണം. എല്ലാം നഷ്ടമായി.നാളെ ഏഴു ദിവസം തീരുകയാണ്. സോക്ടർ വന്ന് വീണ്ടും ടെസ്റ്റ് ചെയ്യും.സമ്മതിച്ചാൽ കുട്ടികളെ കാണാം. എപ്പഴും അവൾ വിളിക്കും. അപ്പൂൻ്റെ കയ്യിൽ ക്കൊടുക്കൂ."അച്ഛൻ്റെ അസുഖം മാറിയോ.?""അച്ഛന് അസുഖമൊന്നുമില്ല മോനെ.. നാളെ നമുക്ക് കാണാം അപ്പൂ നും അമ്മൂ നും എത്ര കളിപ്പാട്ടങ്ങളാ അച്ഛൻ കൊണ്ട് വന്നിട്ടുള്ളതെന്നറിയാമോ? നാളെത്തരാം""ഇപ്പം അച്ഛനേ കൂട്ടികൾ കാണണ്ടാന്ന് ചിറ്റപ്പൻ പറഞ്ഞു. അതുപോലെ അവിടുന്നു കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ തൊടരുതെന്നും പറഞ്ഞു. അപ്പൂന് സങ്കടായി. "ഈശ്വരാ ഇതെന്തൊരവസ്ഥ.ഈ പ്രവാസം ഇവിടെ വന്നിട്ടും തീരുന്നില്ലല്ലോ.? ജനൽ തുറന്ന് പുറത്തേക്ക് നോക്കി അങ്ങിനെ എത്ര നേരം ഇരുന്നു എന്നൊർമ്മയില്ല. തൊടിയിൽ ഒരാൾ പശുവിനെ തീററുന്നുണ്ടല്ലോ. അയ്യോ ഇതെൻ്റെ കൂട്ടുകാരൻ അപ്പുവല്ലേ. അവനോടുള്ള ഇഷ്ടം കൊണ്ട് അവൻ്റെ പേരാ മോനിട്ടത്. അത്ര അടുപ്പമായിരുന്നു. എല്ലാക്കാര്യത്തിനും ഒന്നിച്ചായിരുന്നു.ഞാൻ കതകു തുറന്നു." അപ്പൂ " ഞാൻ ഉറക്കെ വിളിച്ചു. അവൻ ഞട്ടിത്തിരിഞ്ഞു നോക്കി. അവനൊന്നു പരുങ്ങി. പതുക്കെ തിരിഞ്ഞു നടന്നു. "അപ്പൂ ഇതു നിൻ്റെ കൂട്ടുകാരനാണ്. നിനക്ക് ഞാനൊരു കുപ്പി കൊണ്ടു വന്നിട്ടുണ്ട്. അവൻ നടത്തത്തിന് സ്പീട് കൂട്ടി. അവൻ തിരിഞ്ഞു നിന്നു."സത്യത്തിൽ എനിക്കു പേടിയാണ്.. നീ എന്നോട് ക്ഷമിക്കൂ: "അവൻ ഓടി മറഞ്ഞു.മണലാരണ്യത്തിലെ കടുത്ത കഷ്ട്ടപ്പാടിലും ഇങ്ങിനെ മനസിന് വിഷമമുണ്ടായിട്ടില്ല.ഞാന കത്തുകയറി. കട്ടിലിൽ വീണു. തലയിണയിൽ മുഖo അമർത്തി."

Thursday, May 14, 2020

കുട്ടൻപിള്ളയുടെ വേട്ട [ കീ ശക്കഥകൾ-156]കുട്ടൻപിള്ള ഒരു പഴയ പട്ടാളക്കാരൻ. പൊട്ടംകുഴി പഞ്ചായത്തിലെ ഏക വേട്ടക്കാരൻ. അടുത്ത വീട്ടിൽ വേട്ടയ്ക്കായെത്തിയതാണ്. ഒരിക്കലും ഉപയോഗിക്കാത്ത ഒരു തോക്കുണ്ട് കയ്യിൽ." ഇവിടെ എന്താണ് പ്രശ്നം. എന്തിനാണെന്നെ വരുത്തിയത്." കുട്ടൻപിള്ള മീശ പിരിച്ചു."എൻ്റെ തോട്ടത്തിൽ ഒരു മുയൽ ഇളവെയിലത്ത് മയങ്ങുന്നുണ്ട്. അതിനെ അങ്ങയുടെ കൗശല മുപയോഗിച്ച് ജീവനോടെ പിടിച്ചു തരണം"" ഛെ... വെടിവച്ച് കൊല്ലാനായിരുന്നു ഇഷ്ടം. ഇനി ജീവനോടെ പിടിക്കണമെങ്കിലും കുട്ടൻപിള്ള തയാർ.കാർഗിൽ യുദ്ധകാലത്ത് ഞാനൊറ്റക്ക് ഒരു ഹിമക്കരടിയെ....." ആ മുയൽ പോകും വേഗമാകട്ടെ."" ഇതു നിസാരം! എൻ്റെ " ചാക്ക് വിദ്യ" മതിയാകും"കുട്ടൻപിള്ള ഒരു ചാക്കുമായി സാവധാനം മുയൽ മയങ്ങുന്ന സ്ഥലത്തേക്ക് നടന്നു.. ചാക്കിൻ്റെ തുറന്ന വശം രണ്ടു കൈ കൊണ്ടും വിടർത്തി കുനിഞ്ഞ് നടന്ന് മുയലിൻ്റെ മുൻവശത്തെത്തി. അവൻ മയക്കത്തിലാണ്. മുമ്പിൽ ചാക്കു വിടർത്തി വച്ച് ഒരു ശബ്ദം കേൾപ്പിച്ചാൽ മുയൽ ഞട്ടി മുമ്പോട്ട് ചാടും. അങ്ങിനെ ചാക്കിൽ പതിക്കും.കുട്ടൻ പിള്ളയോടാ കളി....മുമ്പിൽ ചാക്കു തുറന്നു വച്ച് കുട്ടൻപിള്ള "ശ്ശൂ .." എന്ന ശബ്ദം കേൾപ്പിച്ചതുo മുയൽ ഞട്ടിത്തിരിഞ്ഞ് പുറകോട്ട് ഒരറ്റ ഓട്ടം....

Sunday, May 10, 2020

ധവളാബരം. [ കീ ശക്കഥകൾ - 149]അടുക്കി വച്ച തൂവെള്ള ഷർട്ടുകൾ. കരയുള്ള മുണ്ട്. എല്ലാം എന്നേ നോക്കിച്ചിരിക്കുന്ന പോലെ സോമനു തോന്നി. സോമൻ ഒരു രാഷ്ട്രീയക്കാരനാണ്. വേറൊരു തൊഴിലും അറിയില്ല. അല്ലങ്കിൽ രാഷ്ട്രീയമാണ് തൊഴിൽ. ലോകത്ത് ഇവിടെ മാത്രം കാണുന്ന ജനുസ്.പ്രവർത്തിയേക്കാൾ പ്രസംഗമാണിഷ്ടം. മൈക്കിൻ്റെ പുറകിലും അതിനു വേണ്ടി ക്കാത്തിരിന്നും ജീവിതത്തിൻ്റെ ഭൂരിഭാഗവും വേദിയിൽ ചെലവഴിക്കുന്ന പൊതുപ്രവർത്തകൻ. അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും മാത്രം. പൊതുജന സേവനം! മണ്ണാം കട്ട. സോമന് പൊളിറ്റിക്കൽ മൈലേജിന് കുറുക്കുവഴികൾ മതി. രണ്ടു മാസമായി അതൊക്കെ നിന്നു.ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനങ്ങൾക്കു വേണ്ടി. അതൊക്കെപ്പണ്ട് .ഇന്നു പണത്തിൻ്റെയും അധികാരത്തിൻ്റെയും കളി, ആദർശ രാഷ്ട്രീയക്കാരെ ഒക്കെച്ചവിട്ടിമെതിച്ചാണ് ഇത്രയും എത്തിയത്.ഈ നശിച്ച മഹാമാരി കാരണം.. എല്ലാം തകർന്നു. ആരും കാണാൻ വരുന്നില്ല, ആർക്കും ശുപാർശ വേണ്ട. ഇപ്പം പുറത്തിറങ്ങുന്നത് അപകടമാണ്.മാസ്ക്ക് തുന്നി വിതരണം ചെയ്യാനും പാവങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും ഭാര്യ പോകുന്നത് അപകടമാണ്. വിലക്കിയതാണ്." പാവങ്ങൾക്ക് വേണ്ടി എന്നും പ്രസംഗിച്ചു നടന്നിട്ട് അവർക്കൊരാവശ്യം വന്നപ്പോൾ വീട്ടിലിരിക്ക ക യാണോ? ചെല്ലൂ സന്നദ്ധ സേനക്കൊപ്പം ചേരൂ. ഈ സമയത്തെങ്കിലും അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ " ഭാര്യ പറഞ്ഞത് സോമൻ കേട്ടില്ലന്നു നടിച്ചു. അപ്പഴാണ് ഫോൺ ബൽ അടിച്ചത് .പാർട്ടി ഓഫീസിൽ നിന്നാണ്."നിങ്ങൾ ഉടനേ വരണം. എല്ലാ വീടും കയറി ഇറങ്ങണം. ബാക്കി പാർട്ടിക്കാർ മുഴുവൻ സമയവും അവർക്ക് വേണ്ടി രംഗത്താണ് .നമ്മൾ ഒറ്റപ്പെട്ടു പോകും""സോറി. എനിക്കൊരു തലവേദന തൊണ്ണക്ക് വേദന ഞാൻ ഇരുപത്തിനാലു ദിവസം ക്വാറൻൻ്റയിനിലാണ്."ഇവന്മാർക്കവേണ്ടി ഓടി നടക്കാൻ എനിക്ക് വട്ടുണ്ടോ? എൻ്റെ ആരോഗ്യം നോക്കണ്ടേ. അതിനു വേണ്ടി പ്പറഞ്ഞ നുണ ആസ്വദിച്ച് സോമൻ ടി.വി ഓൺ ചെയ്തു.

Saturday, May 9, 2020

എൻ്റെ അമ്മ...ഈ മാതൃദിനത്തിൽ എൻ്റെ പ്രിയപ്പെട്ട അമ്മക്ക് പ്രണാമം. ഈ നാലുകെട്ടിൻറെ മാറാലപിടിച്ച അകത്തളത്തിലേയ്ക്ക് കാലെടുത്തു വച്ച  അന്നുമുതലുള്ള ത്യാഗത്തിൻറെ കഥ പറഞ്ഞറിഞ്ഞിരുന്നു .പിന്നീട് അടുത്തറിഞ്ഞിരുന്നു .അന്ന് ഒരു വലിയ നമ്പൂതിരി തറവാട് .പുറമെ ഭദ്രം . പക്ഷേ അന്തർജനങ്ങളാകാൻ വിധിക്കപ്പെട്ടവരുടെ കാര്യം മഹാകഷ്ടം . അഫന്മ്മാരും ,മുത്തഫന്മാരും അടങ്ങിയ ഒരു വലിയ തറവാട് .രാവിലേ ഏഴരവെളുപ്പിന് തുടങ്ങും ഒരുദിവസം .  കുളിച്ചുവന്നാൽ നിത്യപൂജക്കുള്ളത് ഒരുക്കുന്നത് മുതൽ തുടങ്ങും ജോലി .എല്ലാവർക്കും ആഹാരം ഒരുക്കണം .പണിക്കാരുണ്ടാകും ,വിരുന്നുകാരുണ്ടാകും .എത്ര വയ്ക്കണമെന്ന് ഒരുകണക്കുപോലും ഉണ്ടാകില്ല .അതുകൊണ്ടൊക്കെ ചിലപ്പം അവസാനം അമ്മ പട്ടിണിയാകും . അന്ന് ഇന്നത്തെ സൗകര്യങ്ങൾ ഒന്നുമില്ല . വെള്ളം കോരണം അരക്കുന്നത് അമ്മിക്കല്ലിൽ പൊടിക്കാൻ ഉരള് ,തിരിക്കല്ല് . എല്ലാം നല്ല അദ്ധ്വാനം .തറനിരപ്പിൽ അടുപ്പ് .നനഞ്ഞ വിറക് ഊതി കത്തിച്ചു് കലങ്ങിയ കണ്ണുമായി നിൽക്കുന്ന അമ്മയേ ഇന്നും ഓർക്കുന്നു .പകുതി ദിവസം ഒരിക്കൽ [ഒരുനേരം ആഹാരം ] ,ഉവാസം [അന്ന് ആഹാരം കഴിക്കില്ല ]         മിക്കവാറും ശ്രാദ്ധം ,വാവുബലി ,വിശേഷാൽ പൂജകൾ ,പിറന്നാൾ എല്ലാത്തിനും അമ്മയുടെ കയ്യെത്തണം . ഒരുപരിഭവവുമിലാതെ ഒരു യോഗിനി യുടെ മനസുമായി എൻറെ 'അമ്മ .പുരാണത്തിലും ,ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മ ഞങ്ങൾക്ക് പുരാണകഥകൾ പറഞ്ഞുതരാനുള്ള സമയവും കണ്ടെത്തിയിരുന്നു . ആ വലിയ കുടുംബം കാല ക്രമത്തിൽ ഒരു ചെറിയ കുടുംബത്തിലേക്ക് ചുരുങ്ങി .ഇനി 'അമ്മ കഷ്ട്ടപ്പെടരുത് . അമ്മയുടെ കണ്ണൂനീർ ഇനി ഇവിടെ വീഴരുതു്. അത്ഭുതം! അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ കൊമ്പരയുടെ മൂലയിൽ ആരും കേൾക്കാതെ കരഞ്ഞിട്ടുണ്ടാവാം. തൻ്റെ എല്ലാമായിരുന്ന പരദേവതക്ക് നെയ് വിളക്കു വയ്ക്കുമ്പോൾ ആ കണ്ണു നനഞ്ഞിട്ടുണ്ടാവാം. ഈ വലിയ തറവാടിൻ്റെ അടുക്കളയിലും പൂജാമുറിയിലും തടവിലാക്കപ്പെട്ട അന്തർജനങ്ങൾക്ക് അന്ന് കരയാൻ അനുവാദമില്ല.. സമയവുമില്ല.പക്ഷേ വിധി മറിച്ചായിരുന്നു . അച്ഛൻറെ അസുഖം ,മരണം ഇതമ്മയേതളർത്തി എങ്കിലും പിടിച്ചുനിന്നു . അന്നാണറിയുന്നത് മാരകമായ ക്യാൻസർ അമ്മയെ വിഴുങ്ങിയിരുന്നെന്ന് .ദീർഘമായ ചികിത്സ .അതിന്റെ ഭീകരമായ വേദനയും കഷ്ടപ്പാടും നമ്മളെ അറിയിക്കാതിരിക്കാൻ 'അമ്മ ശ്രദ്ധിച്ചിരുന്നു . ആയുസ് എന്നെത്തും എന്ന് 'അമ്മ കൃത്യമായി പ്രവചിക്കുന്നു . ആ ദിവസം വന്നു .എൻറെ മടിയിൽ തലവച്ചു് ആ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു.... ജീവിതത്തിൽ ഇന്നുവരെ ദൈവമേ എന്നു വിളിക്കാതെ 'അമ്മേ' എന്നു മാത്രം വിളിച്ചു ശീലിച്ച എനിക്ക് ഇന്നും അമ്മയാണെൻ്റെ ദൈവം.                           എൻറെ പ്രിയപ്പെട്ട അമ്മക്ക് കണ്ണീർ പ്രണാമം .......... .     

Friday, May 8, 2020

അച്ചുവിനിപ്പോൾ പേടിയില്ല [ അച്ചു സയറി - 3 45]മുത്തശ്ശൻ ഞങ്ങളെ ഓർത്ത് Sൻഷൻ അടിയ്ക്കണ്ട. നന്നായി ലോക്ക് ഡൗൺ ശ്രദ്ധിച്ചാൽ മതി. ഒരു കുഴപ്പവും വരില്ല. അച്ഛൻ ഇവിടിരുന്നു വർക്ക് ചെയ്യും.പാച്ചൂനും എനിയ്ക്കും ഓൺലൈൻ ക്ലാസുണ്ട്.ഗീതാ ക്ലാസും ഓൺലൈൻ ആണ്. അവൻ്റെ കൂടെക്കളിയ്ക്കാൻ ഇഷ്ട്ടം പോലെ സമയം. പക്ഷേ അവന് തോൽക്കാനിഷ്ടമില്ല.അച്ചു തോറ്റു കൊടുക്കും.അവൻ പാവമല്ലേ മുത്തശ്ശാ.ഞങ്ങളിപ്പം പച്ചക്കറി കൃഷി തുടങ്ങി. ഇവിടെ അമേരിക്കയിൽ മഞ്ഞുകാലമാവുമ്പഴേക്കും വിളവെളെടുപ്പ് തീരണം. കരിവേപ്പും തുളസിയും ചട്ടിയിൽ അന്ന് അകത്തെടുത്തു വയ്ക്കും. നല്ല വളമണ്ണും വിത്തുകളും സ്റ്റോക്കുണ്ട്. പാച്ചുവും കൂടും. പക്ഷേ അവനെ ശ്രദ്ധിച്ചില്ലങ്കിൽ കുഴപ്പാ. നനയ്ക്കാനാണവന് ഏറ്റവും ഇഷ്ടം.. അവസാനം അവൻ നമ്മളെ കൂടി കുളിപ്പിയ്ക്കും. എല്ലാ കൃഷിയുമായി. നാട്ടിലേപ്പോലെ ഒത്തിരി സ്ഥലമൊന്നുമില്ല മുത്തശ്ശാ. പക്ഷേ ആ സ്ഥലത്ത് നമ്മൾ എല്ലാം ഉണ്ടാക്കും.എല്ലാം പ്ലാൻ ചെയ്ത്ഒരു മിനിട്ട് വെറുതെ കളയാതെ പണി എടുക്കും.കോറോണയെപ്പറ്റിച്ചിന്തിക്കാൻ പോലും ഇപ്പോൾ സമയമില്ല. ഞങ്ങൾ വീടിന് പുറത്തിറങ്ങാറില്ല. ഇവിടെ മലയാളികൾ മാത്രമേ ഇത്രയും ശ്രദ്ധിക്കുന്നുള്ളു എന്നു തോന്നുന്നു.അച്ചുൻ്റെ ഫ്രൺസ് കളിക്കാൻ വിളിക്കം. അച്ചുപോകില്ല.. പാച്ചു നെയാണ് പിടിച്ചു നിർത്താൻ വിഷമം.

Wednesday, May 6, 2020

കുട്ടികൾക്കായി വെന്ത വെളിച്ചണ്ണ [ നാലുകെട്ട് - 242 ]പണ്ട് മുത്തശ്ശി ഉണ്ടാക്കുന്നവെന്ത വെളിച്ചെണ്ണ കട്ടികൾക്കാണ്. നല്ല വിളഞ്ഞ നാളികേരം പിഴിഞ്ഞെടുത്ത നാളികേരപ്പാൽ ഒരു ഉരുളിയിൽ ഒഴിച്ച് തിളപ്പിക്കുന്നു. ചുവന്ന നാടൻചെത്തിപ്പൂ പറിച്ച് കഴുകി തിരുമ്മി ആ പാലിൽ ഇടും. കുറച്ച് മഞ്ഞപ്പൊടിയും ചേർക്കും. അതു തിളച്ച് വറ്റി കക്കൻ പ്രായമായാൽ അതരിച്ചെടുക്കും നല്ല സ്വർണ്ണ നിറവും നല്ല ഹൃദ്യമായ ഗന്ധവുമുള്ള വെന്ത വെളിച്ചണ്ണ കിട്ടുന്നു.ഇത് കുട്ടികളെ തേപ്പിച്ച് കുളിപ്പിക്കാൻ അത്യുത്തമമാണ്. ത്വ ക്ക് രോഗത്തിൽ നിന്ന് രക്ഷപെടാനും തൊലിക്ക് നിറം കൂട്ടാനും ഉത്തമമാണന്ന് മുത്തശ്ശി പറയാറുള്ളത് ഓർക്കുന്നു.സാധാരണ വെന്ത വെളിച്ചണ്ണക്ക് നാളികേര പാല് തിളച്ച് മുകളിൽ പത കെട്ടിക്കഴിയുമ്പോൾ നല്ല കുഴിയുള്ള ഒരു കണ്ണൻചിരട്ട അതിന് മുകളിൽ ഇന്നു. അടിയിലുള്ള വെള്ളം അതിൽ നിറയുന്നത് കയ്യിലുകൊണ്ട് മുക്കിക്കളയുന്നു. അതിൽ എണ്ണയുടെ അംശം ഒട്ടുമുണ്ടാകില്ല. ആ വെള്ളം മുഴുവൻ വറ്റിക്കാതിരിക്കാനുള്ള സൂത്രവിദ്യയാണത്.വററി കക്കൻ പ്രായമായാൽ അരിച്ചെടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. രണ്ട് ഉലക്ക എടുത്ത് അതിൻ്റെ ഒരു വശം കയർകൊണ്ട് കൂട്ടിക്കെട്ടുന്നു. മറ്റേ അറ്റം അകത്തി അതി തെങ്ങിൻ്റെ അരിയാട [തെങ്ങാക്കുലക്ക്താഴെ അരിപ്പ പോലത്തത് ] വയ്ക്കുന്നു. അതിൽ ഈ പാകമായ വെളിച്ചണ്ണ ഒഴിച്ച് അരിച്ചെടുക്കും. അതിൻ്റെ മുകളറ്റം കൂട്ടിപ്പിടിച്ച് ആ ഉലക്കകൾ തിരിക്കുമ്പോൾ അതിലെ എണ്ണ മുഴുവൻ നമുക്ക് കിട്ടുന്നു.പിഴിഞ്ഞ നാളികേര പീരയുടെ കൂടെ മുളകും പുളിയും ഉപ്പും ഈ കക്കനും ( കീടൻ] ചേർത്ത് പൊടിച്ച് നല്ല ചമ്മന്തിപ്പൊടിയും ഉണ്ടാക്കും..

Monday, May 4, 2020

ജോർജ്കുട്ടിയുടെ ദുരന്തം [കീ ശക്കഥ-144]ജോർജുകുട്ടി എന്നും നന്നായി മദ്യപിക്കുമായിരുന്നു. ഒരു ദിവസം മദ്യം കിട്ടിയില്ലങ്കിൽ കൈവിറയ്ക്കും.തൻ്റെ ശമ്പളത്തിൻ്റെ അമ്പതു ശതമാനവും മദ്യത്തിന് മുടക്കും. രണ്ടു മാസമായി എല്ലാം തകിടം മറിഞ്ഞു. ഫ്ലാറ്റിൽ ഒറ്റക്ക് വർക്ക് ചെയ്യുന്നു. വീട്ടുകാർ നാട്ടിലേക്ക് പോയി. കമ്പനി കൂടിയാണ് മദ്യപിക്കാറ്. ഇന്ന് എല്ലാം നിന്നു. നല്ല സ്പടികഗ്ലാസിൽ ഐസിട്ട മദ്യം സ്വപ്നം കണ്ടു. ആ ഗ്ലാസിൽ പറ്റിപ്പിടിച്ച തണുത്ത ജലകണങ്ങൾ. മനോഹരമായ കുപ്പിയുടെ ആകൃതി എല്ലാം ഇന്ന് സ്വപ്നത്തിൽ മാത്രം. ഭ്രാന്തു പിടിച്ചു തുടങ്ങി. ഇന്ന് ഒരു കുപ്പി കിട്ടിയെങ്കിൽ എത്ര രൂപ വേണമെങ്കിലും കൊടുക്കാൻ ജോർജ്കുട്ടി റഡി. എങ്ങിനെയാണ് ഈ രണ്ടു മാസം മദ്യം തൊടാതെ. ജോർജ്കുട്ടിക്ക് അത്ഭുതം തോന്നി.അപ്പഴാ ണ് ആ സന്തോഷ വാർത്ത. മദ്യവിൽപ്പനശാലകൾ തുറക്കുന്നു. പക്ഷേതൃത്യമായ സമയത്തേക്ക് മാത്രം. ക്യൂ നിൽക്കുക തന്നെ. വലിയ മാസ്ക്ക് ധരിച്ചാൽ ആരും തിരിച്ചറിയല്ല. അവിടെ ചെന്നപ്പോ ൾ ഞട്ടിപ്പോയി. ഒരു കിലോമീറ്റർ നീളം ക്യൂവിന്."സാർ അഞ്ഞൂറാരു പാ തന്നാൽ ഞാൻ ക്യൂ നിന്ന് കുപ്പി വാങ്ങി ഫ്ലാറ്റിൽ എത്തിച്ചു തരാം. സന്തോഷമായി. അഞ്ഞൂറല്ല എത്ര വേണമെങ്കിലും അവന് കൊടുക്കും.ഇന്നു മുഴുവൻ കുടിച്ചു കൂത്താടണം.ലീവ് എഴുതിക്കൊടുത്തു.ചിക്കനും ബീഫും കരിമീനും പൊറോട്ടയും ഓർഡർ ചെയ്തു വരുത്തി. പിക്കിളുo സാലഡും മേശപ്പുറത്ത് നിരത്തി.ഫ്രിഡ്ജിൽ ഐ സും വെള്ളവും വച്ചു. നന്നായി ഒന്നു കുളിച്ചു വന്ന് ഫ്രഷായിത്തുടങ്ങാം.ഹെക്സഗൺ ആകൃതിയിലുള്ള ആബയൻ്റ് കൂട്ടിൽ എൻ്റെ പ്രിയപ്പെട്ട ബ്രാൻ്റ്. അവന് കൂടുതൽ ക്യാഷ് കൊടുത്തു. മേശപ്പുറത്ത് എല്ലാം നിരത്തി.ഓറ്റക്ക് കഴിക്കുന്നത് ബോറാണ്. നിവർത്തിയില്ല.ഫ്രിഡ്ജിൽ നിന്ന് ഞാൻ കുപ്പി കയ്യിലെടുത്തു. ആ കുപ്പിയുടെ കവറിൽ ഒരു മുത്തം കൊടുത്തു. രണ്ടു മാസം കഴിക്കാതിരുന്നതിൻ്റെ മുഴുവൻ കേടും ഇന്നു തീർക്കണം. കുപ്പിയുമായി മേശക്കരുകിലേക്ക് വന്ന് ജോർജ് കസേരയിൽ തട്ടി ഒന്നു വേച്ചു.കുറ്റിയുടെ അടിയിലെ പിടി വിട്ടു പോയി.ഇതിനകം കുതിർന്ന ആ ബയൻ്റ് കൂടി നെറ അടിതുറന്ന് കുപ്പി താഴേക്ക്. അതു നിലത്തു വീണ് പൊട്ടിച്ചിതറി.

ഒരു ജന്മിയുടെ കഥ

ഒരു ജന്മിയുടെ കഥ [കീ ശക്കഥകൾ - 107 ] 

നമ്പ്യാത്തൻ നമ്പൂതിരി ഒരു ജന്മി.ദാനം കൊടുത്തു മാത്രം ശീലിച്ച ജന്മിത്വം.ഇന്ന് കുടുംബം ക്ഷയിച്ചു തുടങ്ങി. എങ്കിലും ബാക്കിയുള്ള ഭൂസ്വത്തിൽ കുറച്ച് പാടവും. പാടത്ത് പണിക്കാരെ കിട്ടാൻ വിഷമമാണ് എങ്കിലും നടന്നു പോകുന്നു.
അപ്പഴാ ണ് പഞ്ചായത്തുകാരും, രാഷ്ട്രീയക്കാരും ഒരാവശ്യവുമായി വന്നത്. ഒരു കുടിവെള്ള പദ്ധതിക്കായി പാടത്ത് കുറച്ചു സ്ഥലം കിട്ടിയാൽ നാട്ടിൽ മു ണ്ണൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കാമായിരുന്നു.
" സമ്മതം" നമ്പ്യാത്തന് രണ്ടാമതൊന്നാലോചിക്കണ്ടി വന്നില്ല. പണിതുടങ്ങിയപ്പഴാണ് മണ്ണ് എടുത്തിടാൻ സ്ഥലമില്ല. തിരുമേനിയുടെ പാടത്ത് ഇടാൻ സമ്മതിക്കണം.അത് നിരത്തി കൃഷിയോഗ്യമാക്കിത്തന്നുകൊള്ളാം. അതു സമ്മതിച്ചു. ഒരു വലിയ കാര്യത്തിനല്ലേ?
"മോട്ടർ പുര പണിയാൻ സ്വൽപ്പ സ്ഥലം കൂടി കിട്ടിയിരുന്നെങ്കിൽ."
അങ്ങിനെ മോട്ടോർ പുരയും കുളവും തീർന്നു.
" അങ്ങോട്ട് വൈദ്യുതി ലൈൻ വലിയ്ക്കണം. അ ങ്ങയുടെ സ്ഥലത്തു കൂടെ വലിയ്ക്കാൻ സമ്മതപത്രം വേണം"
"പാടത്തിന്റെ അതിരിലൂടെ വലിച്ചോളൂ"
"അതിർ ചേർത്തു വലിക്കാൻ അടുത്ത പറമ്പുകാരൻ സമ്മതിക്കുന്നില്ല. അതു കൊണ്ട് നടുവിലൂടെ..
നമ്പ്യാത്തൻ ചിരിച്ചു "നമ്മതിച്ചു. പക്ഷേ ഞാനൊരു മണ്ടനാണന്നു നിങ്ങളുടെ മനസിൽ ഇപ്പോൾ തോന്നിയ ആ തോന്നൽ ഉണ്ടല്ലോ അതു വേണ്ട."
കുടിവെള്ള പദ്ധതി ഗംഭീരമായി നടന്നു. വിചാരിച്ചതിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെട്ടു.നമ്പ്യാത്തന് സന്തോഷായി.
"ഇനി എന്താ പ്രശ്നം "
" സ്ഥലം തന്നവർക്ക് ഒരു ടാപ്പ് സൗജന്യമായി തരുമെന്ന് പറഞ്ഞിരുന്നല്ലോ? അത് ഈ പാടത്ത് തരാനേ നിവർത്തിയുള്ളു"
"ഞാന താവശ്യപ്പെട്ടില്ലല്ലോ? സാരമില്ല ഞാൻ അവിടുന്ന് ഇല്ലത്തേക്ക് പൈപ്പ് ഇട്ടോളം.നമ്പ്യാ ത്തന് മുപ്പതിനായിരത്തോളം രൂപാ മുടക്കു വന്നു. വേനൽക്കാലമായി.മണ്ണൂറോളം കുടുംബങ്ങൾക്ക് ദാഹജലം കിട്ടിയപ്പോൾ നമ്പ്യാത്തന്റെ മനസും തണുത്തു. പക്ഷേ അപ്പഴേക്ക് പാടത്തു നിറച്ചിട്ട ചെമ്മണ്ണുകൊണ്ട് നെൽകൃഷി പറ്റാതായി.
പക്ഷേ അതിനിടെ നമ്പ്യാത്തൻ ഇട്ട പൈപ്പിൽ നിന്ന് അമ്പതിനായിരം വച്ച് വാങ്ങി അവർ വേറേ കണക്ഷൻ കൊടുത്തിരുന്നു. നമ്പ്യാത്ത നറിയാതെ. അറിഞ്ഞപ്പഴും തടഞ്ഞില്ല കുടിവെള്ളമല്ലേ.പക്ഷേ വേനൽക്കാലത്ത് അവർ വെള്ളമെടുക്കുമ്പോൾ മുകളിലേക്ക് വെള്ളം വരാതായി.
അതിനിടെ പഞ്ചായത്തിൽ നിന്ന് ഒരു സമൻസ്.പാടം നികത്തിയതിന് ആരോ പരാതി കൊടുത്തിരിക്കുന്നു. ഈ പദ്ധതി കൊണ്ട് ഏറ്റവും പ്രയോജനം കിട്ടിയ ഒരു മാന്യ ദേഹം തന്നെയാണ് പരാതിക്കു പിന്നിൽ.നമ്പ്യാത്തൻ കാര്യം പറഞ്ഞു.
"വെറുതേ പറഞ്ഞാൽപ്പോര.രേഖ?" അപ്പഴാണ് നമ്പ്യാത്തൻ ഓർത്തത് അന്ന് അതിന് രേഖ ഒന്നും തന്നില്ലല്ലോ എന്ന്.
നമ്പ്യാത്തനും ജലക്ഷാമം രൂക്ഷമായി.എന്നാൽ പാടത്ത് ഒരു കിനർ കുത്താം"
"തിരുമേനി പാടത്ത് വേറേ കിനർ കുത്തി യാൽ കുടിവെള്ള പദ്ധതിയിലെ വെള്ളം വററും. അതു ഞങ്ങൾ സമ്മതിക്കില്ല. 
നിലം കൃഷിയോഗ്യമല്ലാതായി
ഇപ്പോൾ ഗവന്മേന്റിൽ നിന്ന് നിലം തരിശിടുന്നതിനെതിരെ സമൻസ്.
ദാനം കൊടുത്തു മാത്രം ശീലിച്ച ആ ബൂർഷാ ജന്മി അപ്പഴും സന്തോഷത്തോടെ ചിരിച്ചു. ഞാൻ കാരണം എത്ര പേരാണ് ദാഹമകറ്റുന്നത്....

വനദേവതക്കൊരു പ്രണയ ലേഖനം.. [കീശക്കഥ-143 ]കാണാനൊരു മോഹത്തോടെ നാടു മുഴുവൻ അലഞ്ഞു. കൗമാരസ്വപ്നങ്ങൾക്കൊപ്പം നിൻ്റെ രൂപം, ഭാവം ഇതൊക്കെ എനിക്ക് ഹരമായിരുന്നു. ഒരു പതിനാലു വർഷം വനവാസത്തിന് വിധിച്ചിരുന്നെങ്കിൽ! ശ്രീരാമചന്ദ്രനോട് എനിക്കസൂയ തോന്നി. കാടു പൂ കാൻ മോഹിച്ചിട്ടുണ്ട് .നിന്നെപ്പുൽകാൻ ആ ഗ്രഹിച്ചിട്ടുണ്ട്.ഇപ്പോൾ നാടു മുഴുവൻ കോൺക്രീറ്റ് വനങ്ങളാണു്. അതിൻ്റെ അടുത്തെങ്ങും നീ എത്തില്ലെന്നെനിക്കറിയാം. ഞാൻ ഈവനത്തിലെ അംബരചുംബി ആയ ഒരു ഫ്ലാറ്റിൻ്റെ ഇരുപത്തി അഞ്ചാമത്തെ നിലയിലെ തടവുകാരനാണ്. സസുഖം വാഴുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയിൽ." സുഖം തന്നെയോ ""സുഖം തന്നെയും ഞാൻ വേറെയും " ഉത്തരം കാരണം നിൻ്റെ സാമിപ്യമില്ലാതെന്തു സുഖം.'ഇന്നലെ അച്ഛൻ്റെ കത്തുണ്ടായിരുന്നു. നീ നാട്ടിലേക്കു വരണം. ഇവിടെ തറവാട്ടുവളപ്പ് മുഴുവൻ കാട് പിടിച്ച് കിടക്കുകയാണ്. നീ വന്നിട്ട് വേണം എന്തെങ്കിലും ചെയ്യാൻ. ഞങ്ങൾ നിൻ്റെ ഏട്ടനെറ് അടുത്തേക്ക് പോവുകയാണ്. നിൻ്റെ എഴുത്തിനും വായനക്കും പറ്റിയ ഇടമാണ്.സമ്മതിക്കുമെന്നച്ഛൻ കരുതിയില്ല. പക്ഷേ എനിക്ക് സന്തോഷായി. വളരെക്കാലമായി നാട്ടിൽപ്പോയിട്ട്.കുട്ടിക്കാലത്ത് എന്നോ പൊയതാണ്.അവിടെ ചെന്നപ്പോൾ സന്തോഷായി. വളരെ പ്പഴക്കം ചെന്ന നാലുകെട്ട്.അടുക്കളക്കിനറ്റിൽ നിന്ന് വെള്ളം കോരാൻ തുടി. ഒരു വലിയകുളം. തറവാട് വളപ്പ് മുഴുവൻ കാടുകയറിക്കിടക്കുന്നു. വലിയ മാവും പ്ലാവും തെക്കും ആഞ്ഞിലിയും. പക്ഷികളുടെ കളകൂജനം. എനിക്കിഷ്ടായി ഇവിടെ നിൻ്റെ ഗന്ധം ഞാനറിഞ്ഞു. നിനക്കായി ഞാനീ ക്കാടൊരുക്കും. ആകാടിൻ്റെ നടുവിലൊരുവള്ളിക്കുടിലും. കാട്ടു പൊയ്കയും കളി ഊഞ്ഞാലും. നീ വരില്ലേ? ഞാൻ കാത്തിരിക്കും. വനദേവതയെ പ്രേമിച്ച കുറ്റത്തിനെന്നെ നാടു കിടത്തിയതല്ലേ? നിൻ്റെ സവിധത്തിലെക്കവർ ഓടിച്ചതല്ല ഓടിക്കയറിയതാണവർക്കി റി യില്ലല്ലോ? കുയിലിടെ പാട്ടുകേട്ട് മയിലിനൊപ്പം നൃത്തം ചെയ്ത് നമുക്കൊന്നിയ്ക്കാം. ഇന്നു രാത്രി നീ വരണം. ഞാൻ കാത്തിരിക്കും.

Sunday, May 3, 2020

ഭൂമി ആകെ ഒരു " കൊറോണാ സോണിൽ ". [ ലംബോദരൻ മാഷും തിരുമേനീം -115 ]" ഓ.. ഇന്ന് മാഷ് മാസ്ക്ക് ധരിച്ചാണല്ലോ വന്നത്. ""പിടിച്ചാൽ അയ്യായിരം രൂപാ പോക്കാ""അതിന് കോടതിയിൽ പോകാനും പറ്റില്ല.. അല്ലേ മാഷേ?""തിരുമേനീ ഈ പ്രവാസികളേയും അന്യസംസ്ഥാനത്തു കഴിയുന്നവരേയും ഇങ്ങട്ടു കൊണ്ടുവന്നാൽ! കേട്ടിട്ട് പേടിയാകുന്നു. തീരുമാനം മണ്ടത്തരമാണ് ""എന്തു വിഢിത്തമാണ് മാഷ് പറയുന്നത്. ഇതവരുടെ കൂടെ നാടല്ലേ? അവരെ സ്വന്തം പോലെ ഞങ്ങൾ സ്വീകരിക്കുകയല്ലേ വേണ്ടത് ""അതല്ല ഇവിടെ ഇപ്പോൾ ഒതുങ്ങി വന്നതേ ഒള്ളു അപ്പം പുതിയ വയ്യാവേലി... ""കഷ്ടമാണ് ഇങ്ങിനെ ചിന്തിക്കുന്നത്. കൊറോണക്ക് അതിർത്തിയില്ല ഭൂമി മുഴുവൻ ഇന്ന് ഒരു സോണിലാണ്.' കൊറോണാ സോൺ " അതിന് സമയമോ അതിർത്തിയോ നിശ്ചയിച്ചിട്ട് കാര്യമില്ല. സ്വന്തം പോലെ അവരേം സംരക്ഷിക്കണ്ടത് നമ്മുടെ കടമയല്ലേ? മൂന്നര ലക്ഷം അതിഥി തൊഴിലാളികളെ സ്വന്തം പോലെ നമ്മൾ സംരക്ഷിച്ചില്ലേ?""ഇപ്പത്തന്നെ പാപ്പരായ നമ്മൾ അതിനുള്ള ചെലവ് എങ്ങിനെ ഉണ്ടാക്കും""സന്തോഷായി ഇപ്പഴെങ്കിലും ഗവന്മേൻ്റിൻ്റെ ധനസ്ഥിതിയെപ്പറ്റി ചിന്തിച്ചല്ലോ? നന്നായി.ഇതിൽ രാഷ്ട്രീയം മറന്ന് അതിനു വേണ്ടതു കകണ്ടെത്തണ്ടതും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നമ്മുടെ എല്ലാം ചുമതലയാണ്. ചിലരുടെ പ്രതികരണം കണ്ടാൽ കേരളം പാപ്പരായതിൽ സന്തോഷിക്കുന്ന പോലെ തോന്നി. ദു:ഖം തോന്നുന്നു "" പാഴ്ച്ചെലവും ധൂർത്തും തിരുത്തണ്ടേ? ""വേണം ഒരു സംശയവുമില്ല അതിന് നെഗറ്റീവ് ആയ പ്രചരണം കൊണ്ട് വരുമാനത്തിനുള്ള സോഴ്സ് അടക്കുകയല്ല വേണ്ടത്. നമ്മുടെ കേന്ദ്ര ഗവന്മേൻ്റും, കേരള ഗവന്മേൻ്റും എത്രമാതൃകാപരമായാണ് ഇതിനെ പിടിച്ചുകെട്ടിയത്. അവിടെ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നമ്മൾ ഒന്നിച്ചു നിൽക്കണ്ട സമയമാണ്.മരുന്നുകൊണ്ടല്ല നമ്മളുടെ ശീലം കൊണ്ടാണ് ഈ മഹാമാരിയെ കീഴടക്കണ്ടത്. നമ്മൾ അതിജീവിക്കും മാഷേ."

.ശുദ്ധമായ വെളിച്ചെണ്ണ ഒരു ദിവ്യ ഔഷധം [നാലുകെട്ട് -241 ]തറവാട്ടിൽ വെളിച്ചണ്ണ ഉണ്ടാക്കുന്നതിലെ നിഷ്ക്രഷവലുതാണ്. നല്ല വിളഞ്ഞ തേങ്ങാ തിരഞ്ഞെടുക്കും. പൊതിച്ച് നാരു മുഴുവൻ മാറ്റി കൂട്ടിയിടും.പി റേറദിവസം അതിരാവിലെ പൊട്ടിച്ച് വെള്ളം കളഞ്ഞ് കമിഴ്ത്തിവയ്ക്കും. വെയിലാകുംമ്പഴേക്കും അതിനുള്ളിലെ വെള്ളം മുഴുവൻ വലിയും. അത് മലർത്തി വച്ച് വെയിൽ കൊള്ളിക്കും.വൈകിട്ട് നല്ലതുണികൊണ്ട് ഉൾവശം തുടച്ച് വൃത്തിയാക്കുന്നു. അതിൽ വീണപൊടികൾ മാറ്റാനും പൂപ്പൽ വരാതിരിയ്ക്കാനും ആണ് അങ്ങിനെ ചെയ്യുന്നത്.. മൂന്നാം ദിവസം ചിരട്ടയിൽ നിന്ന് കുത്തി എടുക്കാം. ഒരു ദിവസം കൂടി വെയിൽ കൊള്ളിച്ച് കൊപ്ര ചെറുതായി അരിഞ്ഞിട്ട് ഉണക്കണം.നല്ല ഉണക്കായാൽ ആട്ടി വെളിച്ചണ്ണ ആക്കാം. അതിരാവിലെ തന്നെ മില്ലിൽ എത്തിക്കും. മായം കൂടാതെ ആദ്യം തന്നെ ആട്ടിക്കിട്ടണം. അങ്ങിനെ ആട്ടി എടുത്ത വെളിച്ചണ്ണ വെയിലത്തു വയ്ക്കുന്നു. എന്തെങ്കിലും ജലാംശം അവശേഷിച്ചിട്ടുണ്ടങ്കിൽ മാറിക്കിട്ടാനാണതു്. അത് നല്ല തുണികൊണ്ട് മൂടിക്കെട്ടി രണ്ടു ദിവസം വയ്ക്കണം. നല്ല ശുദ്ധമായ തെളിഞ്ഞ വെളിച്ച എടുത്ത് ഭദ്രമായി അടച്ചു വച്ച് ഉപയോഗിക്കാം.ഇത് സിദ്ധൗഷധമാണന്ന് മുത്തശ്ശൻ പറഞ്ഞത് ഓർക്കുന്നു. കുളിക്കുമ്പോൾ തലയിലും ശരീരത്തിലും വെളിച്ചണ്ണ തേച്ചാണ് കുളിയ്ക്കുക. വായിൽ വെളിച്ചണ്ണ കവിൾക്കൊള്ളാൻ മുത്തശ്ശൻ പറയും.അതു പോലെ മൂക്കിലും ചെവിയിലും വെളിച്ചണ്ണ പുരട്ടാൻ ശ്രദ്ധിക്കാറുണ്ട്. ബാക്റ്ററീരിയയ്ക്കെതിരെ നല്ല ഔഷധമാണ് വെളിച്ചണ്ണ എന്ന് ഇന്ന് തെളിയിക്കപ്പെട്ടു.അന്താരാഷ്ട്ര കോർപ്പറേറ്റുകൾ അവരുടെ എണ്ണ വിൽപ്പനക്കു വേണ്ടി നമ്മുടെ പാവം വെളിച്ചണ്ണക്കെതിരെ പ്രചണ്ഡമായ പ്രചരണമാണ് അഴിച്ചുവിട്ടത്. പക്ഷേ ഇന്ന് അഗ്നിശുദ്ധി വരുത്തി വെളിച്ചണ്ണ തിരിച്ചു വന്നു കഴിഞ്ഞൂ.

Saturday, May 2, 2020

തേക്കിൻകാടിൻ്റെ ദുഖം (കീ ശക്കഥ I33]ആര് പുതുവാളോ? ആ തഴമ്പിച്ച കൈകൾ സാവധാനം എൻ്റെ തോളിൽ.ആ കണ്ണൂകളിൽ ദുഖം തളം കെട്ടിയിരിക്കുന്നു. വടക്കുന്നാഥൻ്റെ മുന്നിൽ ഈ ഇലഞ്ഞിത്തറയിൽ. എനിക്കും ദുഃഖമുണ്ട്. കഴിഞ്ഞ അമ്പത് വർഷം മുടങ്ങാതെ പൂരം കണ്ടതാണ്. പൂരം തൃശൂർക്കാരുടെ ജീവൻ്റെ ഭാഗമാണ്. ജീവിതത്തിൻ്റെ താളമാണ്. അത് മുടങ്ങുക. അസംഭവ്യം. പക്ഷേ അതും സംഭവിച്ചു.ഇലഞ്ഞിത്തറമേളത്തിൽ കാലങ്ങളായി കൊട്ടിത്തിമിർത്തകയ്യാണ്. ഞാൻ എഴുനേറ്റ് പുതുവാളിനെ കെട്ടിപ്പിടിച്ചു.ഇന്ന് രാവിലെ എത്തിയതാണ് ഒന്നും കഴിച്ചിട്ടില്ല.കഴിക്കാൻ തോന്നിയില്ല. മഠത്തിൽ നിന്നുള്ള വരവ് ഇലഞ്ഞിത്തറമേളവും ഇന്നില്ല. ഒരു വർഷത്തെ പൂരം കഴിഞ്ഞ് അതിൻ്റെ സുഖമുള്ള ആലസ്യം മാറിയാൽ അടുത്ത പൂരത്തിനുള്ള കേളികൊട്ട് മനസിൽ മുഴങ്ങിത്തുടങ്ങും, ഒരോ തൃശൂർക്കാരനും.പുതുവാളിൻ്റെ കൈ വിറക്കുന്നുണ്ട്ആ മെലിഞ്ഞ വൃദ്ധ വാർദ്ധക്യം, ചെണ്ടയുമായി കൊട്ടിക്കയറുമ്പോൾ ക്കണ്ടിട്ടില്ല. ചെറുപ്പക്കാരേക്കാൾ ആവേശമാണ്, ചുറുചുറുക്കാണ്.ഒരോ കാലവും കൊട്ടിക്കയറുമ്പോൾ ആ വലിയ പ്രകമ്പനത്തിനിടയിലും പുതുവാളിൻ്റെ കൊട്ടിൻ്റെ ശബ്ദം നമ്മൾ തിരിച്ചറിയും. പതിനഞ്ചു വയസിൽ തുടങ്ങിയതാണ്. ഈ വർഷം അമ്പതാമത്തെ പൂരം. ആ നടന പ്രഭുവിൻ്റെ മുമ്പിൽ കൊട്ടിക്കയറാനുള്ള അവസരം ഇന്നില്ല. ആ വൃദ്ധ നയനത്തിൽ നിന്നുള്ള കണ്ണീരിൻ്റനനവ്ഞാനറിഞ്ഞു.കഴിഞ്ഞ അമ്പതു വർഷമായി പുതു വാളിനു മുമ്പിൽ താളം പിടിച്ചിരുന്ന എനിക്കും ഇത് നഷ്ട്ടം തന്നെ. കാലം മാറിയാലും മാറ്റമില്ലാത്ത ഒന്നുണ്ടായിരുന്നു. തൃശൂർ പൂരം. ഇന്ന് പൂരം ഇല്ല. മഠത്തിൽ നിന്നുള്ള വരവും, ഇലഞ്ഞിത്തറമേളവും, കുടമാറ്റവും. വെടിക്കെട്ടുമില്ല.അങ്ങിനെ എത്ര നേരം കെട്ടിപ്പിടിച്ചു നിന്നു എന്നറിയില്ല.പുതുവാ എന്നെ സാവധാനം മാറ്റി നിർത്തി.അരയിൽ തിരുകിയ ആ ചെണ്ടക്കോലുകൾ പുറത്തെടുത്തു. ആ ഇലഞ്ഞിത്തറയിൽ കാലത്തിൻ്റെ ഗോപുരം തീർക്കാനുള്ള പുറപ്പാടാണ്. ആ മുഖത്ത് ഒരു പ്രത്യേക ചൈതന്യം. ആ കണ്ണുകൾ തിളങ്ങി.ആ ചെണ്ടക്കൊൽ കയ്യിൽ പിടിച്ച് ആ നടന പ്രഭുവിനെ വണങ്ങി. എൻ്റെ നെരേ തിരിഞ്ഞ് വണങ്ങി." ഇന്ന് അങ്ങ് എനിക്കു വേണ്ടി താളം പിടിക്കണം".ആ മാന്ത്രിക കൈകൾ താളത്തിൽച്ചലിച്ചു തുടങ്ങി. മേളത്തിൻ്റെ കാലങ്ങൾ ഒന്നൊന്നായി കൊട്ടിക്കയറിത്തുടങ്ങി. ദുഖം അടക്കി ഞാൻ താളം പിടിച്ചു.പുതുവാളിൻ്റെ ശരീരം വിറച്ചു തുടങ്ങി."ഒന്നു നിർത്തൂ "ആരു കേൾക്കാൻ. അദ്ദേഹം കൊട്ടിക്കയറി. ആ വായിൽ നിന്നും ചോര വാർന്നു. ആ ശരീരം ഒന്നാടി ഉലഞ്ഞു. ഞാൻ പിടിക്കുന്നതിന് മുമ്പ് ആ വൃദ്ധ ശരീരം വടക്കുന്നാഥന് മുമ്പിൽ തളർന്നുവീണു. വായിൽ നിന്നും ചോര അവിടെപ്പടർന്നു. അപ്പഴും ആ കയ്യിൽ ആ ചെണ്ടക്കോലുകൾ മുറുക്കെപ്പിടിച്ചിരുന്നു.പുതുവാളിൻ്റെ മടിയിൽ നിന്നും തെറിച്ചു പോയ ആ വിഷപ്പിപ്പതിച്ചത് എൻ്റെ മടിയിൽ." ചതിച്ചല്ലോ ഭഗവാനെ "എൻ്റെ ശബ്ദം ആ തേക്കിൻകാട്ടിൽ മുഴങ്ങി.

Friday, May 1, 2020

ഭാര്യയുടെ ദു:ഖം [ കീ ശക്കഥ-1 32 ]ഇന്ന് വാമഭാഗം ദു:ഖത്തിലാണ്. എന്താ കാരണം അ റി യില്ല. അവൾ ഒന്നും പറയുന്നില്ല." എന്തു പറ്റി നിനക്ക് ഒരു മൂഡോഫ്. ""ഇനിപ്പറഞ്ഞിട്ട് കാര്യമില്ല. ലോക് ഡൗൺ നീട്ടിയില്ലേ""നീ വിഷമിക്കാതെ.. എന്തിനും പരിഹാരം ഉണ്ടാക്കാം "അവളൊന്നു പരുങ്ങി. ഒന്നും പറയാതെ അടുക്കളയിലേക്ക്.ഈശ്വരാ.. ബന്ധുക്കൾക്കാർക്കെങ്കിലും ഈ മാഹാമാരി... ആകാതിരിക്കട്ടെ എന്നാലും ഇത്രയും ദൂ:ഖം - ഇരുപത്തിനാലു മണിക്കൂറും ഈ വീട്ടിനകത്ത് ഒന്നിച്ചിരിക്കുമ്പോൾ. ഒരാൾ മൂഡോഫ് ആയാൽ... എല്ലാവരേയും ബാധിക്കും.ഒന്നാമത് ആകെ ട ൻഷനിലാണ്.ഇതിനിടെയാണ് വീട്ടുകാരിയുടെ കണ്ണുനീർ."നിനക്ക് തലവേദന ഒന്നുമില്ലല്ലോ? തൊണ്ണക്കു വേദന.. പനി. അങ്ങിനെ എന്തെങ്കിലും ഉണ്ടങ്കിൽപ്പറയണം. ഉടനേ ഡോക്ട്ടറെക്കാണണം.""ഇതെന്തൊരു ശല്യം എനിക്കസുഖമൊന്നുമില്ല." അവളുടെ ദു:ഖം ദേഷ്യമായി മാറി. ഉടനെ പരിഹാരം കാണണം. അടുത്തുകൂടി ചോദിച്ചു മനസിലാക്കണം. ബന്ധുക്കൾ ക്കാർക്കും അസുഖം കൊണ്ടായിരിക്കരുതേ ഈ സങ്കടം. മനസുരുകി പ്രാർത്ഥിച്ചു. സാവധാനം അവളുടെ അടുത്തുചെന്നു. തൊളത്ത് കൈവച്ചു."എന്തായാലും പറഞ്ഞോളൂ.. ഈ ദു:ഖം മനസിൽ വച്ച് പുകച്ച് മറ്റ സുഖമൊന്നും ഉണ്ടാക്കി വയ്ക്കണ്ട.""ഞാൻ പറയട്ടെ "" പറയൂ ""അതേയ്.... എൻ്റെ സാരിക്ക് മാച്ചുചെയ്യുന്ന മാസ്ക്ക് വേണം. അതുപോലെ മാസ്ക്കിന് ചേർന്ന പൊട്ടും "

ഹം കമരേ മേം ബ ന്ത് ഹോം " [ കീശക്കഥ-13 0]വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. സുനിത ക്ക് ക്കദ്ദേഹവുമായി അടുത്തിടപഴകാൻ പോലും അധികം സമയം കിട്ടാറില്ല. സ്നേഹസമ്പന്നനാണ്. പക്ഷേ സ്നേഹിക്കാൻ സമയിമില്ല. ഒരു രാഷ്ട്രീയക്കാരനുമായുള്ള വിവാഹം, ഒന്നു ശങ്കിച്ചതാണ്. പക്ഷേ അദ്ദേഹത്തിൻ്റെ നിസ്വാർദ്ധ പ്രവർത്തനങ്ങൾ മനസിൽ ഇടം നേടിയിരുന്നു. ആർക്ക് എന്തു പ്രശ്നമുണ്ടങ്കിലും ഓടി എത്തും.കലാലയ രാഷ്ട്രീയത്തിൽ തുടങ്ങിയതാണ് ഈ യാത്ര. സംശുദ്ധ രാഷട്രീയത്തിൻ്റെ പ്രതീകം. അന്നും അദ്ദേഹത്തിൻ്റെ തീപ്പൊരി പ്രസംഗങ്ങൾ ആണെന്നെ കൂടുതൽ ആകർഷിച്ചത്.അന്ന് ക്ലാസ് കട്ടു ചെയ്ത് പല ദിവസം പോയിട്ടുണ്ട് അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ.പക്ഷേ വിവാഹത്തിനു ശേഷം. ആദ്യ രാത്രിയിലും ഒറ്റക്ക് വേണ്ടി വന്നു.. അദ്ദേഹം ക്ഷമ ചോദിച്ചാണ് പോയത്. വേഗം വരാമെന്നു പറഞ്ഞ്. എവിടെ, രണ്ടാം ദിവസമാണ് തിരിച്ചെത്തിയത്.പരിക്ഷീണനായി വന്ന അദ്ദേഹത്തെ എല്ലാ വരും കുറ്റപ്പെടുത്തി.രണ്ടായിരത്തഞ്ഞൂറു പേരുടെ ജീവിതത്തിൻ്റെ പ്രശ്നമായിരുന്നു, ആ സമരത്തിൻ്റെ ഒത്തുതീർപ്പ് ചർച്ച. പിറ്റേ ദിവസത്തെ പരത്തിൽ നിന്നാണറിഞ്ഞത് അദേഹത്തിൻ്റെ ഇടപെടലായിരുന്നു ആ സമര വിജയത്തിനാധാരം.അദ്ദേഹത്തോട് ഇഷ്ടം കൂടിയതേ ഒള്ളു. എല്ലാം സഹിക്കണം. അദ്ദേഹം എൻ്റെ മാത്രമല്ല. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ കൂടെയാണ്.പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവശ്യം അദ്ദേഹം നിരസിച്ചപ്പോൾ വിഷമം തോന്നി. അന്ന് മത്സരിച്ചങ്കിൽ ഇന്നദ്ദേഹം മന്ത്രി ആയിരുന്നു. ട്രയ്ഡ് യൂണിയൻ രംഗമാണ് ഇഷ്ടമെന്നു പറഞ്ഞപ്പോൾ പാർട്ടി വഴങ്ങുകയായിരുന്നു.പക്ഷേ ഇന്നദ്ദേഹം മിക്കവാറും വീട്ടിലുണ്ട്. ലോക്ക് ഡൗണിൽ പാർട്ടിയുടെ സൈബർ സെല്ലിൻ്റെ ചുമതല അദ്ദേഹത്തെ ഏ ൾപ്പിച്ചു. മടിച്ചാണങ്കിലും അദ്ദേഹം അതേറ്റെടുത്തു.ഐ.ടി.രംഗത്തെ എൻ്റെ ഉന്നത ക്വാളിഫിക്കേഷനും പാർട്ടി പരിഗണിച്ചിരുന്നു. സ്വന്തമായൊരു ജോലി എൻ്റെ സ്വപ്നമായിരുന്നു. അതിങ്ങിനെ ആയിആദ്യമൊക്കെ അദ്ദേഹം അസ്വസ്ഥനായിരുന്നു. പക്ഷേ പെട്ടന്നദ്ദേഹം സാഹചര്യവുമായി ഇണങ്ങി. ഞങ്ങളൊന്നിച്ചു നടത്തിയ പ്രവർത്തനം പാർട്ടിക്ക് അദ്ദേഹം വിചാരിച്ചതിലും എത്രയോ കൂടുതലായിരുന്നു എന്നദ്ദേഹം മനസിലാക്കി.ഞങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടി. എല്ലാക്കാര്യങ്ങളും അന്യോന്യം ചർച്ച ചെയ്തു.ശാന്തമായ മനസും കൂടുംബത്തിലെ സ്നേഹമസൃണമായ അന്തരീക്ഷവും അദ്ദേഹത്തിൽ മാറ്റങ്ങൾ വരുത്തി.ഇന്നദ്ദേഹമാണ് പാർട്ടിയുടെ മുഴുവൻ സൈബർ ക്കാര്യങ്ങളും നോക്കുന്നതു് ഈ മഹാമാരിയുടെ സമയത്ത് ദൂരത്തിനതീതമായി സഞ്ചരിച്ച് ചിട്ടയായി അദ്ദേഹം കാര്യങ്ങൾ നിർവ്വഹിച്ചു. ഒരു കാലത്ത് കമ്പ്യൂട്ടർവൽക്കരണത്തിനെതിരേ സമരം ചെയ്ത പ്രത്യയശാസ്ത്രത്തിൻ്റെ മാറ്റം ഞാൻ കൗതുകത്തോടെ നോക്കി നിന്നു. എത്ര തിരക്കാണങ്കിലും അദ്ദേഹത്തിൻ്റെ മുഴുവൻ സമയ സാമിപ്യവും, ശാന്തമായ അന്തരീക്ഷവും എന്നിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുത്തി. പിന്നെയാണറിഞ്ഞത് എൻ്റെ വയറ്റിൽ ജീവൻ്റെ ഒരു നാമ്പ് ഉടലെടുത്ത ന്ന്. അദ്ദേഹം ഒരു കൊച്ചു കുട്ടിയെ .പ്പോലെ തുള്ളിച്ചാടി. കലുഷമായി സംഘർഷഭരിതമായി ഓടിക്കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതം പിന്നീട് ശാന്തമായി ഒഴുകിത്തുടങ്ങി.