Monday, March 30, 2026
മണ്ണയ്ക്ക നാട് കാവിൽ ഭഗവതി ക്ഷേത്രത്തിലെ തീയ്യാട്ട് --[ കാനന ക്ഷേത്രങ്ങളിലൂടെ - 70 ] അനിയൻ തലയാ റ്റുംപിള്ളി കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും,മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയും, കാവിൽ ഭഗവതിയും നമ്മുടെ കുംടുംബക്ഷേത്ര പരമ്പരയിൽ പെട്ടതാണ് ദാരികവധം കഴിഞ്ഞ് ശാന്തയായ ബാലഭദ്രയാണ് മണ്ണക്കനാട് കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. .അവിടെ "ദാരു ബിംബം " ആണ് .പ്ലാവിൽ നിന്നും ഒരുഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത് . മരം ഉണങ്ങാതിരിക്കണം . ഈ ചാന്താട്ടു ബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല അതിന് മുമ്പിൽ പ്രതിഷ്ഠിച്ച കണ്ണാടി വിഗ്രഹത്തിലാണ്പൂജ ദാരു ബിംബത്തിൽ നിന്ന് കണ്ണാടി വിഗ്രഹത്തിലേക്ക് ദേവിയെ ആവാഹിച്ചിട്ട് പൂജ കഴിഞ്ഞ് തിരിച്ചും . അവിടെ "മുടിയേറ്റ് "പതിവില്ല ."തീയ്യാട്ട് " മാത്രമേ ഉള്ളു. ' ചാന്താട്ടം 'അവിടുത്തെ അപൂർവ വഴിപാടാണ് ഇന്നലെ അവിടെ തീയാട്ട് ആയിരുന്നു.' ദാരിക വധത്തിന് ശേഷം കൊപമടങ്ങാത്ത ഭദ്രകാളിയുടെ ഉഗ്രരൂപത്തെ വർണ്ണിക്കുന്നു. ഭദ്രകാളി പ്രീതിക്കായി നടത്തുന്ന ഒരു അനുഷ്ടാന കലാരൂപമാണ് തീയ്യാട്ട്. തീയ്യാട്ടുണ്ണികൾ കുത്ത ചായം, ഉടുത്തുകെട്ട്, കിരീടം, കയ്യിൽ കരവാൾ എന്നിവയുമായാണ് രംഗത്തു വരുന്നത്.ചടുലമായ അസുര താളത്തിനൊപ്പം തായാട്ടുണ്ണിയുടെ ആട്ടവും ഭയം ജനിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു. മുടി അഴിച്ചിട്ട് രണ്ടു കയ്യിലും തീപ്പന്തവുമായി ആചടുല നൃത്തം തുടരുന്നു. പന്തത്തിൽ തെള്ളി എറിഞ്ഞ് വലിയ തീജ്വാലയുടെ നടുക്ക് ഭഗവതി ആവേശിച്ചുള്ള ആ നൃത്തം അതിൻ്റെ ഉച്ചസ്ഥായിയിലേക്കെത്തുന്നു.അവിടെ സൃഷ്ടിക്കപ്പെടുന്ന ആ ഭീകരാന്തരീക്ഷം ഭക്തജനങ്ങൾക്ക് ഉൾക്കിടിലുണ്ടാകുന്നു. അവസാനം ശാന്ത ആയ ഭഗവതി എല്ലാവരെയും അനുഗ്രഹിച്ച് രോഗശാന്തി നേരുന്നു.. ഇങ്ങിനെ ചാന്താട്ട ബിംബം ഉള്ള ദാരുബിംബ പ്രതിഷ്o യുള്ള കാവുകൾ അപൂർവമാണ് .ചെട്ടികുളങ്ങരയും , തിരുവാന്താംകുന്നിലും ഉണ്ടന്നറിയാം .നല്ല മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് ,അതിൽ നിന്നും വാറ്റിയെടുക്കുന്ന ചാന്ത് ആണ് ആടുന്നത് .ആടിയ ചാന്ത് പ്രസാദമായി കിട്ടും , അത് കുടുംബ ഐശ്വര്യത്തിനും ,നെടുമംഗല്യത്തിനും നല്ലതാണത്രേ . "പോറക്കളത്തിൽ ഗുരുതിയും " അവിടുത്തെ തീയ്യാട്ടുമാണ് കുട്ടിക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചിരുന്നത് . അത് രണ്ടിന്റെയും വല്ലാത്ത നിറംപിടിപ്പിച്ച ചായക്കൂട്ടുകൾഎൻ്റെ ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു .മുത്തശ്ശന്റെ കൈ പിടിച്ചു പാതി മറഞ്ഞു നിന്ന് "തെള്ളി "എറിയുന്നതും മറ്റും ഭയത്തോടെ കാണാറുള്ളത് ഓർമ്മയിലുണ്ട്. ചാന്താട്ടം ഈ കാവിലെ ഒരു പ്രധാന വഴിപാടാണ്.
Friday, March 27, 2026
ചന്ത്രക്കാരൻ്റെ ദു:ഖം [ കീശക്കഥകൾ - 191 ] തൊടിയിലെ ചന്ത്രക്കാരന് പ്രായം എത്ര ആയന്നു് ആർക്കും അറിയില്ല. എൻ്റെ ചെറുപ്പകാലത്തും അവ നി തുപൊലെയുണ്ട്: പടർന്നു പന്തലിച്ച് നിൽക്കുന്ന ആ മാവിൻ്റെ മുകളിൽ കയറാൻ അന്ന് ഉലഹന്നാൻ മാപ്പിള മാത്രമേയുള്ളു. ഉലഹന്ന നോട് അന്ന് ഞങ്ങൾകുട്ടികൾക്ക് ഒരു വീരാരാധനയാണ്. ചുള്ളിക്കമ്പുവരെ ക്കയറി മാങ്ങാ താഴെ വീഴാതെ കൊട്ടയിലാക്കി കയറിൽ തൂക്കി ഇറക്കിത്തരും.ഒന്നിരാടൻ വർഷമേ അവൻ കായ്ക്കു .മാം പൂ നിറഞ്ഞു കഴിയുമ്പഴേ ചുവട്ടിൽ തീ കൂട്ടിപ്പുകയ്ക്കും. മാoമ്പൂ പൊഴിയാതിരിക്കാനാണത്. ആ മാവിൻ്റെ ചുവട്ടിൽ അങ്ങിനെ ഇരിക്കുമ്പോൾ ചിന്തകൾ ഒരു എഴുപത് വർഷം പുറകോട്ടു പോയി.മാമ്പഴക്കാലമായാൽ ഇതിൻ്റെ ചുവട്ടിൽ കുട്ടികളുടെ ബഹളമാണ്. കാററത്ത് മാമ്പഴം വീഴുമ്പഴേ ഓടിച്ചെന്നെടുക്കും. മാവിൻ്റെ ചുവട്ടിൽ കല്ലുകൾ കൂട്ടി വച്ച് ഒരോ കൂട്ടുണ്ടാക്കിയിരിക്കും. പറുക്കുന്ന മാമ്പഴം അവരവരുടെ കൂടുകളിൽ സംഭരിക്കും;നല്ല മത്സരമാണ്. ചിലപ്പോൾ കയ്യാംകളി വരെ ഉണ്ടാകും. എന്നാലും അവസാനം അവനവൻ പറുക്കിയ മാമ്പഴം കൂടയിലാക്കി സന്തോഷത്തോടെ പിരിയും.അന്ന് ഏറ്റവും നല്ല കൂട്ട് അണ്ണാറക്കണ്ണനാണ്. അവർ മാവിൻ്റെ ചില്ലയിൽക്കയറിയാൽ മാമ്പഴം ഞെട്ടറ്റ് താഴെ വീഴും. കൂടെ അവൻ പകുതി കടിച്ചതും ഉണ്ടാകും. "അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ ..മാമ്പഴത്തിനായി കുട്ടികൾ അവനൊട് കെഞ്ചും. അവൻ ചെറിയ ചില്ല കളിൽ ചാടി നടന്നു മാമ്പഴം വീഴ്ത്തും. അതിനിടെ നല്ല മാമ്പഴം തിരഞ്ഞെടുത്തു ഞ ട്ട് കടിച്ചു തുപ്പി ഈമ്പിക്കുടിക്കും. അതിൻ്റെ സ്വാദ് ഒന്നു വേറെയാണ്.കയിൽപ്പറ്റിയ മാമ്പഴച്ചാറ് ട്രൗസറിൻ്റെ പുറകിൽ തേയ്ക്കും 'കഴിച്ചിട്ട് മാങ്ങാണ്ടി തൊടിയിലേക്ക് വലിച്ചെറിയും. അവിടെ കിടന്ന് മുളച്ച്അത് ചന്ത്രക്കാരന് അനന്തരാവകാശികളാകണം. അതിൻ്റെ ചന തെറിച്ച് മുഖം പൊള്ളും. അതൊക്കെ ഒരാം കാലം! ഇന്ന് പേരക്കുട്ടികൾ നാട്ടിൽ വന്നിട്ടുണ്ട്. അവർക്ക് മാവിൻ ചുവട്ടിൽ പോകാനോ മാമ്പഴം പറുക്കാനോ താത്പര്യമില്ല." ഇത്രഡർട്ടി ആയി മാമ്പഴം എങ്ങിനെയാ കഴിക്കുന്നെ. നന്നായി ക്കഴുകി തൊലി ചെത്തി പൂളിപ്ലെയിറ്റിൽ വച്ച് കൊടുത്താൽ അവൻ സ്പൂൺ അല്ലങ്കിൽ ഫോർക്ക് ഉപയോഗിച്ചു കഴിയ്ക്കും എന്നാലും അവന് ശുദ്ധമായ ഈ നാടൻ മാമ്പഴത്തിൻ്റെ സ്വാദ് പിടിയ്ക്കില്ല. അതിന് പ്രായോറി ൻ്റെ സ്വാദില്ലത്രേ - ഇന്ന് കുട്ടികളുടെ ആരവമില്ലാത്തതു കൊണ്ട് ചന്ത്രക്കാരനും ദു:ഖിതനാണ്. നമ്മൾ രണ്ടു പേരും തുല്യ ദു:ഖിതർ ആ മര മുത്തശ്ശൻ എന്നോട് മന്ത്രിച്ചു
Monday, March 23, 2026
പുകയില്ലാത്ത അടുപ്പ്. എൽ പി ജി ക്ഷാമം. വീടുകൾ പട്ടിണിയിലേയ്ക്ക്. പക്ഷെ തോൽക്കാൻ മനസില്ലന്നുറച്ചു. അടുക്കളയിൽ നിന്ന് പടി അടച്ച് പിണ്ഡം വച്ച ' അടുപ്പിനെ തിരിച്ചു കൊണ്ടുവരണം. പുകയില്ലാത്ത അടുപ്പ് തന്നെ ആയിക്കോട്ടെ. എല്ലാക്കാര്യത്തിനും ബാക്കി ഉള്ളവരെ ആശ്രയിക്കുന്നത് നിർത്തണം. ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ ഒരു ഭരണാധികാരികോപിച്ചാൽ നമ്മൾ പട്ടിണി ആകുന്ന വ്യവസ്ഥിതി മാറണം. തൊടിയിൽ ധാരാളം വിറകുണ്ട്.കൂലി കൊടുത്ത് ആളെ നിർത്തി കൂട്ടിയിട്ട് തീയിട്ടു. എന്നാലും അടുപ്പ് ഉപയോഗിക്കില്ല. അടുപ്പിനെ അടുക്കളയിൽ നിന്നും പടി അടച്ച് പിണ്ഡം വച്ചിട്ട് കുറെ കാലമായി .എല്ലാത്തിനും ഗ്യാസ്.അവസാനം അവകിട്ടാനില്ലാതായപ്പൊൾ മനസമാധാനം പോയി പട്ടിണി ആയി.: പുകയല്ലാത്ത അടുപ്പിൻ്റെ പണി അടിയന്തിരമായി പൂർത്തിയാക്കി. മൺകലവും ചട്ടിയും വാങ്ങി. പണ്ട് ഇവിടെ അത് നിഷിധമായിരുന്നു. പക്ഷേ അതിൽ വയ്ക്കുന്ന ചൊറിന് നല്ല സ്വാദാണ്.അങ്ങിനെ കാലം പുറകോട്ട് ചലിച്ചപ്പോൾ എന്തൊരു സമാധനം. ഗായത്രി മന്ത്രം ചൊല്ലി സുര്യഭഗവാനെ ആവാഹിക്കുകയാണ് അടുത്ത പരിപാടി.
Saturday, March 21, 2026
വനദിനത്തിലെ കാനന ക്ഷേത്രത്തിൻ്റെ ജനനം മാർച്ച് 21അന്താരാഷ്ട്ര വന ദിനം അങ്ങിനെ ഒരു വന ദിനത്തിലാണ് കാനന ക്ഷേത്രം എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം രൂപം കൊണ്ടത്. ഒരോ വർഷവും ലോകത്ത് മുപ്പത്തിരണ്ട് ദശലക്ഷം ഏക്കർ വനം നശിക്കുന്നു. ഏതാണ്ട് ഇംഗ്ലണ്ടിൻ്റെ അകെ വിസ്തീർണ്ണത്തോളം !വനനശീകരണത്തിൻ്റെ ഭീകരത മനസിലാക്കി പരിസ്ഥിതി സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങൾ ഉണർന്നു.പക്ഷേ ഈ കമ്പോളവൽക്കരണത്തിൻ്റെ കാലത്ത് അത് എന്തുമാത്രം ഫലപ്രദമായി എന്നു സംശയിക്കേണ്ടി വരുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ "പച്ചത്തുരുത്തുകൾ " എന്ന വനവൽക്കരണ പദ്ധതി ആരംഭിച്ചു. ഒരു ചെറിയ കാൽവയ്പ്പ്. അത് വനവൽക്കരണ പ്രക്രിയക്ക് ഒരു പുനർവായന ആയായാണ് അനുഭവപ്പെട്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിന്തയാണ് "കാനന ക്ഷേത്രം " എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പിറവിക്ക് പ്രേരകമായത്. ലാഭേച്ഛ കൂടാതെ എൻ്റെ രണ്ടേക്കർ സ്ഥലം വനവൽക്കരണത്തിനായി മാറ്റിവച്ചു.അപൂർവ്വ ആയുർവേദ ഔഷധങ്ങളും, ഫലവൃക്ഷങ്ങളും ഒരോ "തീം " ആയി കാനന ക്ഷേത്രത്തിൽ വച്ചുപിടിപ്പിച്ചു. ജോലിക്കാരുടെ ലഭ്യത കുറവും ജലദൗർലഭ്യതയും പരിമിതിയും ആദ്യ കാലത്ത് പ്രവർത്തനത്തിന് തടസമായി. അതിനെ മറികടക്കാൻ നല്ല തുക മുടക്കേണ്ടി വന്നു. കൂടുതൽ കഠിനാധ്വാനവും ആവശ്യമായി . പത്ര ദൃശ്യ മാധ്യമങ്ങളും മറ്റു സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും, ഈ രംഗത്തെ വിദഗ്ദ്ധരും മറ്റും അക മഴിഞ്ഞ് സഹായിച്ചു.പ്രവർത്തനത്തിന് അവർ നൽകിയ പിന്തുണ വലുതായിരുന്നു. വനം വകുപ്പും ഗവണ്മെൻ്റും ഒപ്പം നിന്നു.അതു മൂലം കാനന ക്ഷേത്രം ഒരു ജനകീയ പദ്ധതിയായി പരിവർത്തിക്കപ്പെട്ടു. വനമിത്ര അവാർഡും പരിസ്ഥിതി മിത്ര അവാർഡും ഹരി തരത്ന അവാർഡുകളും പ്രചോദനമായി.ഇതിനിടെ എൻ്റെ ജീവചരിത്ര പുസ്തകo പുറത്തിറങ്ങു കയും പരിസ്ഥിതി സ്നേഹികൾക്ക് അതൊരു പ്രചോദനമാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി ,കാനന ക്ഷേത്രം അബ്ദുൾ കലാം പഠന കേന്ദ്രത്തിൻ്റെ സഹായത്തോടെ "വിജ്ഞാന കാനനം" എന്നൊരു ബ്രഹത് പദ്ധതിയുടെ പണിപ്പുരയലാണ്. തൊള്ളായിരത്തി അമ്പത്തി അഞ്ചോളം പഞ്ചായത്തുകളും അറുനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ഈ വനവൽക്കരണ പരിപാടിയുടെ രൂപരേഖ തയാറായി വരുന്നു.പദ്ധതി പരിസ്ഥിതി സംരക്ഷണ രംഗത്തെ ഏറ്റവും മികച്ച ഒന്നായി തീരുമെന്ന പ്രത്യാശയിലാണ്.ഇതിൻ്റെ വിജയത്തിന് പ്രിയപ്പെട്ട എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്.
Sunday, March 15, 2026
ചോര ചിന്താത്ത യുദ്ധം [കീശക്കഥകൾ '189 ] പണ്ടത്തെ അടുക്കള .തറയോട് ചേർന്ന അടുപ്പ്. നനഞ്ഞ വിറക്. ചൂട്ടു കത്തിച്ച് പുകയൂതിത്തളരുന്ന അമ്മയെ ഓർമ്മയുണ്ട്. സമയത്തു് ആഹാരം കാലമായല്ലങ്കിൽ കുറ്റപ്പെടുത്തലും ചീത്ത വിളിയും .വെള്ളം കോരണം.അരയ്ക്കാൻ അമ്മിക്കല്ല് ആട്ടുകല്ല്.പൊടിക്കാൻ ഉരലും തിരികല്ലും. ഇതിനിടയിൽ കിടന്നു നരകിച്ച അമ്മയെ ഇന്നും ഓർമ്മയുണ്ട്. അമ്മ ഇന്നില്ല. ഇന്നത്തെ ഈ സൗഭാഗ്യങ്ങൾ വരുന്നതിനു മുമ്പേ അമ്മ പോയി. ഇന്ന് ഗ്യാ സായി - മിക്സി ആയി, ഗ്രൈയ്ൻ്റർ ആയി. എല്ലാത്തിനും എ ന്ത്രങ്ങൾ ആയി.ഇതിനെല്ലാoവേണ്ട ഇന്ധനത്തിന് ബാക്കി ഉള്ളവരെ ആശ്രയിക്കണ്ടി വരുമെന്നത് നമ്മൾ മറന്നു. സ്വയം പര്യാപ്തത എന്നത് നമ്മുടെ ജീവിതത്തിൽ നിന്ന് മാറിപ്പോയത് നമ്മൾ ഒർത്തില്ല. അപ്പഴാണ് യുദ്ധം: ആയിരക്കണക്കിനകലെയാണ്. നമ്മൾ ടി.വിയുടെ മുമ്പിൽ ചാനലുകൾ മാറി മാറി വച്ച് തൃശൂർപ്പൂരത്തിൻ്റെ വെടിക്കെട്ട് ആസ്വദിക്കുന്ന പോലെ കണ്ടാസ്വദിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ കൂട്ടത്തോടെ വെന്തുമരിയ്ക്കുന്നത് നിസ്സംഗതയോടെ നോക്കി കണ്ടു. മനസിനെ ബാധിച്ച പക്ഷപാതം ഈ പലക്രൂരതകളെയും ന്യായീകരിച്ചു. മനുഷ്യത്വം മരിച്ചു തുടങ്ങിയിരുന്നു. അങ്ങിനെ ഇതെല്ലാം ആസ്വദിച്ചിരിക്കുന്ന നമ്മളുടെ അടുക്കളയിലേക്ക് മിസൈൽ പതിച്ചു തുടങ്ങി എന്നത് വൈകിയാണറിഞ്ഞത്. ഒരു തുള്ളി ചോര പോലും ചിന്താത്ത യുദ്ധം. ഗ്യാസ് കിട്ടാനില്ല. പെട്രോളിനും മറ്റിന്ധനങ്ങൾക്കും ക്ഷാമം.ഹോട്ടലുകൾ മുഴുവൻ അടച്ചു അമിതമായി ഹോട്ടലുകളെ അശ്രയിക്കുന്ന പുതിയ സംസ്കാരത്തനേറ്റ ആദ്യ തിരിച്ചടി; ഹോസ്റ്റലുകളും ആശുപത്രികളും പൂട്ടിത്തുടങ്ങി.നമ്മൾക്കതിനുള്ള ഇന്ധനങ്ങൾ മുഴുവൻ മറ്റു ലോകരാജ്യങ്ങളുടെ കാരുണ്യത്തിലായിരുന്നു എന്നത് തപ്പഴാണ് മനസ്സിലായത്. നന്നായി വിശന്നപ്പോ ൾ ടി.വി.ഓഫ് ചെയ്തു. പതുക്കെ തൊടിയിലേക്കിറങ്ങി. അവിടെ പണ്ടത്തെ പുക പിടിച്ച അടുപ്പുകല്ലുകൾ മണ്ണുമൂടിക്കിടപ്പുണ്ട്. അത് പറുക്കി എടുത്തു. ഒരു ചെറിയ അടുപ്പുണ്ടാക്കി അതും മുറ്റത്ത്.ലക്ഷങ്ങൾ മുടക്കിയ വീടിന് മങ്ങൽ ഏക്കരുത്. ചൂട്ടു കത്തിച്ച്.വിറക് വച്ച് പുക ഊതി അരിവച്ചു. പഴയ മൺകലത്തൽ. പു ക സ്വാദുള്ള കഞ്ഞികെട്ടിയ ആ ചോറിന് എന്ത് സ്വാദ്. വിശപ്പ്. ഇന്ന് ആ ഒരു മതമേ ഉള്ളു. ഒരു രാഷ്ടീയമേ ഉള്ളൂ. വയറു കാളുന്ന വിശപ്പിന് മുമ്പിൽ മറ്റെല്ലാം മറന്നു. വിറകു കത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ദശ ലക്ഷക്കണക്കിനാളുകൾ ആകാശ സൗധങ്ങളിൽ ഉണ്ട് എന്നത് മറന്നു. ചൂട് ചോറ് വാരി വാരിത്തിന്ന് എന്നെ രക്ഷിച്ചെടുക്കുന്ന തിരക്കിൽ മറ്റെല്ലാം മറന്നു.
Monday, March 9, 2026
ചെറുവനങ്ങൾ " ആയൂർവേദ ഔഷധികൾ ഉപയോഗിച്ച് . [ കാനന ക്ഷേത്രം - 61] സ്ഥല പരിമിതിയുള്ള കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ചെറുവനങ്ങൾ പരീക്ഷിക്കാവുന്നതാണ്. പണ്ട് നമ്മുടെ പൂർവ്വസൂരികൾ സർപ്പക്കാടുകൾ കൊണ്ടുദ്ദേശിച്ചതതാണ്. ഞാൻ എൻ്റെ കാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. അതിന് ജപ്പാൻ്റെ തനതു രീതി ആയ "മിയാ വാക്കി " രീതിയാണ് അവലംബിക്കണ്ടത്.ഒരു സെൻ്റ് സ്ഥലത്ത് അറുപത് മരം വരെ ഈ രീതിയിൽ വളർത്തി എടുക്കാം. നൂറ്റി ഒമ്പതു വർഷ oകൊണ്ടുള്ള വളർച്ച മുപ്പത് വർഷം കൊണ്ട് കിട്ടും. കാനന ക്ഷേത്രത്തിൽ തെളിയിക്കപ്പെട്ടതാണ്. നാൽപ്പാമരവും, തൃഫലയും മുതൽ വലിയ മരങ്ങൾ ഔട്ടർ റിഗിലും, പിന്നെ ദശമൂലം, ദശപുഷ്പ്പം, തുടങ്ങി മറ്റ് ആയൂർവേദ ഗണങ്ങൾ ക്രമമായി അകത്തും വയ്ക്കാം.ലക്ഷക്കണക്കിന് രൂപ മുടക്കി കോൺക്രീറ്റ് കൊട്ടാരങ്ങൾ പണിതവർ പലരും അവരുടെ വീടിന് സമീപം ഒരു ചെറിയ വനം എന്ന മോഹവുമായി സമീപിക്കുന്നുണ്ട്. ഫ ല വൃക്ഷങ്ങൾ കൊണ്ടും ഇങ്ങിനെ ഒരു വ നം സാദ്ധ്യമാകും
Friday, March 6, 2026
ഒരു മൊട്ടിവേഷൻ ക്ലാസ് [ കീശക്കഥ-187] മൊട്ടി വേഷൻ ക്ലാസിന് ചെന്നതാണ്. പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾ കൗമാരപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും .അവർക്ക് ഒരു ദിശാബോധം നൽകണം. പഠനവും തൊഴിലും ഒന്നിച്ചു കൊണ്ടു പോകുന്നതിനെപ്പറ്റി ബോധവൽക്കരിക്കണം. എല്ലാവരെയും പരിചയപ്പെട്ടു.നല്ല സ്മാർട്ട് ആയ കുട്ടികൾ ." രക്ഷകർത്താക്കളുടെ സൗജന്യത്തിൽ മാത്രം പഠനവും മാറ്റാവശ്യങ്ങളും നിറവേറ്റുന്നവർ എത്ര പേർ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പണി എടുത്ത് കാശുണ്ടാക്കുന്നവർ ഒന്നു കൈ പൊക്കൂ" ആരും കൈ പൊക്കിയില്ല." ഏറ്റവും ചുരുങ്ങിയത് അച്ഛൻ വാങ്ങിത്തന്ന മൊബൈൽ ചാർജു ചെയ്യാനുള്ള ക്വാഷ് എങ്കിലും പണി എടുത്തുണ്ടാക്കുന്നവർ ?"ആരുമില്ല.എല്ലാവരുoഓമനിച്ചു വളർത്തപ്പെടുന്നവർ കഷ്ടം.ഇപ്പോൾ കാലം മാറി. നമക്കുള്ളത് നമ്മൾ തന്നെ പണി എടുത്തുണ്ടാക്കണം. പറ്റുമെങ്കിൽ അച്ഛനമ്മമാരെയും സഹായിക്കണം. വിദേശ രാജ്യങ്ങളിൽ എല്ലാ ജോലിയും മാന്യമാണ്. അവിടെ പതിനഞ്ചു വയസു കഴിഞ്ഞ കുട്ടികൾ സ്വയം പണി എടുത്ത് ക്യാഷ് ഉണ്ടാക്കിപ്പഠിക്കുന്നു. എത്ര വലിയ കോടീശ്വരൻമ്മാരുടെ മക്കൾ ആയാലും, ആ കുട്ടികളുടെ കണ്ണിൽ തിളക്കം. ഞങ്ങൾ ശ്രമിക്കും സാർ അടുത്തമാസം തുടർ ക്ലാസിനു വരുമ്പോൾ ഞങ്ങളത് തെളിയിച്ചിരിക്കും. മാസം രണ്ടു കഴിഞ്ഞു. വീണ്ടും കുട്ടികളെ അഭിമുഖീകരിക്കണ്ട സമയമായി. ഒരൊ ടേമിലും ഒരോ ക്ലാസ്.അതാണ് പറഞ്ഞിരിക്കുന്ന ത്. ഇത്തവണ അവർ നല്ല ഉത്സാഹത്തിലാണ്. ഒരോരുത്തർ എഴുനേറ്റുനിന്ന് അവർ കാഷ് ഉണ്ടാക്കിയ രീതി വിവരിച്ചു. ചിലർ പെയിൻ്റിഗ്, കാറ്ററി ഗ്, റബർ വെട്ട്, സൂപ്പർമാർക്കറ്റ്, ഹോട്ടലിൽ പാത്രം കഴുകുന്നവർ വരെ. അവരുടെ ആവശ്യം കഴിഞ്ഞു വീട്ടിലും സഹായിക്കുന്നു.അവസാനം ഒരു പെൺകുട്ടി എഴുനേറ്റു."സാർ എനിക്ക് നല്ല സൗന്ദര്യം ഉണ്ട്. ആരോഗ്യവും. ഞാനെൻ്റെ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. വീട്ടുകാരെയും സഹായിക്കുന്നുണ്ട്. " ഒരു കൂസലുമില്ലാതെ അവളുടെ മറുപടി.എല്ലാവരും സ്തപ്ധരായി.....
ഐരാവതം [ കീശക്കഥകൾ -188] ആനച്ചന്തം ഒന്നു വേറെ .എഴുന്നള്ളത്തിന് അതിൻ്റെ പകിട്ട് അനുപമം.പക്ഷെ മൃഗസ് നേഹികളുടെ എതിർപ്പ്.ആന പിണക്കത്തിൻ്റെ ഭീകരത. ആനപ്പുറത്തിരിക്കുന്നവർക്ക് മാത്രമല്ല ആ ന പിണങ്ങിയാൽ അപകടം. എന്നാൽ ഇത്തവണ ആർട്ടിഫിഷ്യൽ ആനയാകാം: ശരിക്കും ചെവിയാടുന്ന തുമ്പിക്കൈ ഉയർത്തുന്ന ചലിയ്ക്കാൻ സാധിക്കുന്ന ഒരാന സാദ്ധ്യമാണ്. തീററ വേണ്ട: ആനക്കാർ വേണ്ട, എലഫ്റ് സ്ക്വാഡ് വേണ്ട, മദം പൊട്ടുകയുമില്ല. വെടിക്കെട്ടും ആവാം. ഇത്തവണ ഉത്സവത്തിനതാകാം ഓർഡർ ചെയ്തു. ഏറ്റവും വലുത് തന്നെ ആകട്ടെ. ആർട്ടിഫിഷ്യൽ റോബോട്ടിക്ക് ആന വന്നു. എല്ലാവരും ഞട്ടിപ്പോയി. പാമ്പാടി രാജൻ്റെ സൗന്ദര്യം, തെച്ചിക്കാടൻ്റെ തലയെടുപ്പ്. അതിൻ്റെ മുകളിൽ ഒരു സ്വിച്ച് ബോർഡുണ്ട്. അതിനെ ചലിപ്പിക്കാൻ ഓൺ ചെയ്താൽ മതി. അകത്തു പിടിപ്പിക്കുന്ന ഒരു മോട്ടോർ മുഖാന്തിരമാണിത് സാധിയ്ക്കുന്നത് 'റിമോട്ടുപയോഗിച്ചും ആകാം ഉത്സവം തുടങ്ങി. അവനെ തലേകെട്ട് കെട്ടിച്ചു.ആടയാഭരണങ്ങൾ അണിയിച്ചു. ശരിക്കും ഒറിജിനൽ ഗജരാജൻ: തിടമ്പ് കയറ്റി.അതിന് ഗോവണി വേണം കുട, ആലവട്ടം വെഞ്ചാമരം: മേളം മുറുകി ആനചലിക്കാനായി സ്വിച്ചിടണം. സ്വിച്ച്ഓൺ ചെയ്തു .പെട്ടന്ന് തിടമ്പ് പിടിച്ച ആൾക്ക് ഒരു ഞട്ടൽ അയാൾ വിറയ്ക്കാൻ തുടങ്ങി, തിടമ്പ് തെറിച്ച് താഴെ വീണു. ആനയെ ചലിപ്പിക്കാനുള്ള സ്വിച്ചിൽ നിന്ന് ഷോക്കടിച്ചതാണ്.പെട്ടന്നു വീഴാതിരിക്കാൻ കുട എടുത്ത ആൾ അങ്ങേരെ പ്പിടിച്ചു.നാലുപേർക്കും ഷോക്ക് .ഓഫ് ചെയ്യാൻ പറയുന്നുണ്ട്. ആരുകേൾക്കാൻ. നാലുപേരും ഉരുണ്ടുതാഴെ വീണു: ആകെ ബഹളം;ആൾക്കാരും മേളക്കാരും നാലുപാടും ഓടി. ആംബുലൻഡ് വന്നു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സർക്യൂട്ട്ഷോർട്ടായി.ആനപ്പുറം പുകയാൻ തുടങ്ങി.പക്ഷെ നമ്മുടെ ഗജരാജന് ഒരു കുലുക്കവുമില്ല ഒറ്റനിൽപ്പാണ്.
Subscribe to:
Comments (Atom)
