Thursday, November 23, 2017

   പൂതൃക്കോവിൽ ഏകാദശി വിളക്ക് [നാലു കെട്ട് - 150]

     ഈ തറവാടിന്റെ ഒരഹങ്കാരമാണ് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും അവിടുത്തെ ഏകാദശി വിളക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളുടെ സാമ്യമാകാം ഈ ക്ഷേത്രത്തിന് " തെക്കൻ ഗുരുവായൂർ " എന്നു പേരു വരാൻ കാരണം. 

      അന്ന് ഉത്സവവും, ഏകാദശി വിളക്കും രണ്ട വസരത്തിലായിരുന്നു. ഉത്സവത്തിനു മുമ്പ് " കൊടിമൂളൽ " എന്നൊരു ചടങ്ങുണ്ട്. മേ ശാന്തി തിരുനടയിൽ നിന്ന് ഭഗവാനെ സാക്ഷി ആക്കി  " കൊടിയേറ്റിന് പാണി കൊട്ടിക്കട്ടെ " എന്ന് ഒരോ ഊരാ ണ്മ പ്രതിനിധികളോടും പ്രത്യേകം പ്രത്യേകം ചോദിച്ച് അനുവാദം വാങ്ങുന്നു. കൊടികയറുന്നതു മുതൽ ആറു ദിവസത്തെ ഉത്സവം. എന്നും അമ്പലത്തിൽ വാരസദ്യ, ശീവേലി, വിളക്ക്  കുട്ടികളു മനസിൽ പൂത്തിരി കത്തിച്ച ആ ഉത്സവം ഇന്നും മനസിലുണ്ട്.നാലമ്പലത്തിൽ നിരന്ന് ചമ്രം പടിഞ്ഞിരുന്ന് ആ സ്വദിച്ച ആ സദ്യയുടെ രുചി ഇന്നും നാവിലുണ്ട്. ദിവസവും ശീവേലിക്ക് ആനപ്പുറത്തെഴുന്നള്ളത്ത്.ഒരു ദിവസം ഉത്സവബലി. അന്ന് ശീവേലി ഇല്ല.അതാണന്ന് കുട്ടികൾക്ക് സങ്കടം. കൊടികയറിയാൽ അന്തർജനങ്ങൾക്ക് അമ്പലത്തിൽ പ്രവേശനം ഇല്ല. അന്ന് തറവാട്ടിലേക്ക് ഇറക്കി പൂജ ഉണ്ട്. ഭഗവാൻ പരിവാര സമേതം. അന്നവർക്ക് ഭഗവാനെ നേരിൽക്കണ്ട് തൊഴാനൊരവസരം.

      ഏകാദശി വിളക്കിന് ആഘോഷമാണ് പ്രധാനം.കഥകളിയും, തായമ്പകയും കൂത്തും, കുറത്തിയാട്ടവും. അന്ന് ആനക്കാരോടും, ആനപ്പുറത്തു കയറുന്നവരോടും എന്തിന് 
ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നവരോട് വരെ കുട്ടികൾക്കൊരാരാധനയാണ്. ചിന്തിക്കടകളും, ബലൂൺ കച്ചവടവും, പക്ഷിശാസ്ത്രവും, കിലുക്കി കുത്തും എല്ലാം അന്ന് ഉത്സവാഘോഷത്തിന്റെ ഉന്മാദത്തിൽപ്പെട്ടതാണ്.

        ഇന്ന് ഉത്സവങ്ങൾ ഏറെ മാറിയിരിക്കുന്നു. എങ്കിലും ഏകാദശി വിളക്ക് മനസിൽ ഒരു നെയ് വിളക്ക് പോലെ മാറ്റമില്ലാതെ ഇന്നും തുടരുന്നു.

Wednesday, November 22, 2017

ഒന്നാമത്തെഡോക്ട്ടറുടെ കഥ.....
 
      പ്രായമായി. വിഷമതകൾ പലത് സോക്ട്ടറെ കാണണം. പ്രസിദ്ധനായ ഡോക്ട്ടറെത്തന്നെ ആകട്ടെ.നേരത്തെ ബുക്ക് ചെയ്തു് ടെസ്റ്റ് റിസൽട്ടു കൊണ്ട് ചെല്ലണം. ടെസ്റ്റിന് ചെന്നപ്പോൾ അവിടെ മെഗാ ഓഫർ. ആയിരം രൂപാ ലാഭം. എല്ലാ ടെസ്റ്റും, ആവശ്യമുള്ളതും ഇല്ലാത്തതും. ചെയ്തു. സോക്ട്ടരുടെ അടുത്ത് വലിയ തിരക്കാണ്.ഒരു മണിക്കൂർ കാത്തു നിന്ന് കണ്ടു. ടെസ്റ്റ് റിസൽട്ടിനായി കൈ നീട്ടി. മുഖത്തേക്ക് ഒന്നു നോക്കിയതുപോലുമില്ല. റിസൽട്ട് നോക്കി ഒരോന്നിനും മരുന്ന് കുറിച്ചു. ചില മരുന്നിന്റെ റിയാക്ഷന് വേറേ കുറെ മരുന്നും. അടുത്ത ആളെ വിളിച്ചപ്പോൾ ഇറങ്ങിപ്പോന്നു.
         ഇങ്ങിനെ എങ്കിൽ Dr. എന്തിന്. മരുന്നു കമ്പനിക്കാരും മെഡിക്കൽ സ്റ്റോറി ലെ ഫാർമസിസ്റ്റും പോരേ. ഗ്യൂഗിളിൽ സേർച്ചു ചെയ്താലും മതിയല്ലോ?

രണ്ടാമത്തെ സെക്ടറുടെ കഥ.....

     മരുന്നുകൾ തുടങ്ങുന്നതിന് മുമ്പ് ഒരു രണ്ടാമത് അഭിപ്രായം. അതിനാണ് അടുത്ത Dr. റെക്കണ്ടത്. കാത്തു നിൽക്കണ്ടി വന്നില്ല. അകത്തു കയറി. ഇരിക്കു.അടുത്ത് പിടിച്ചിരുത്തി. ഞാൻ ഭവ്യതയോടെ ടെസ്റ്റ് റിസൽട്ട് കൊടുത്തു. അദ്ദേഹം ഒന്നു ചിരിച്ച് ഒന്നു നോക്കുക പോലും ചെയ്യാതെ തിരിച്ചു തന്നു.നോട്ടത്തിലും. സ്വർശത്തിലും.സാന്ത്വനത്താലും എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം വിശദമായി സംസാരിച്ചു. ഇപ്പഴത്തെ വിഷമങ്ങൾ, ആഹാരരീതി, വ്യായാമം, ജീവിത സാഹചര്യം എല്ലാമെല്ലാം......
ഞാൻ പറയുന്ന പോലെ ആഹാരരീതി മാറ്റുക നന്നായി വ്യായാമം ചെയ്യുക. രാത്രി നന്നായി ഉറങ്ങുക, ഒരു മരുന്നും കഴിക്കണ്ട. പതിനഞ്ചു ദിവസം കഴിഞ്ഞും അസുഖങ്ങൾ മാറുന്നില്ലങ്കിൽ മാത്രം വന്നു കാണുക. സ്നേഹത്തോടെ പുറത്തു തട്ടി യാത്ര ആക്കി..
    ഇതിനകം ആ  ഡോക്ട്ടറുമായി ഒരാത്മബന്ധം വന്നിരുന്നു." മരുന്ന് അനിവാര്യമായ സമയത്തു മാത്രം കഴിക്കണ്ടതാണ്, രോഗത്തിനെ അല്ല രോഗിയെ ആണ് ചികിത്സിക്കണ്ടത് " ഇതിനകം ആ ഡോക്ടുമായി ഒരാത്മബന്ധം വന്നിരുന്നു. അര മണിക്കൂർ നീണ്ട ആ സാമിപ്യം കൊണ്ടു തന്നെ എന്റെ അസുഖം പകുതി  കുറഞ്ഞിരുന്നു.

Monday, November 20, 2017

   അച്ചുവിന്റെ പ്രിൻസിപ്പൽ [അച്ചു ഡയറി-187]

    മുത്തശ്ശാ അച്ചുവിന്റെ പ്രിൻസിപ്പൽ അച്ചുവിന്റെ സ്കൂളിൽ നിന്ന് പോയി. അച്ചൂന് സങ്കടായി. അച്ചൂന് ഏറ്റവും ഇഷ്ടായിരുന്നു. ഒരു പരീക്ഷക്ക് അച്ചൂന് മാർക്കു കുറഞ്ഞപ്പോൾ പ്രിൻസിപ്പൽ അച്ചൂ നെഓഫീസിലേക്ക് വിളിപ്പിച്ചു. വഴക്കു പറയാനായിരിയ്ക്കും. പക്ഷേ ചിരിച്ചു കൊണ്ട് അടുത്തിരുത്തി ഒരുപാടു നേരം സംസാരിച്ചു. അച്ചൂന് എന്താ പറ്റിയ തെന്ന് സെനഹത്തോടെമനസിലാക്കിത്തന്നു. അത്ഭുതം തോന്നി എത്ര പെട്ടന്നാണ് അച്ചൂന് കാര്യങ്ങൾ മനസിലായത്.  അമേരിക്കയിൽ എല്ലാവർക്കും എല്ലാവരും "ഗുഡ് മോർണി ഗ് ഫ്രണ്ട്സ് മാത്രമാണ്. അച്ചൂ ന മാത്രം അറ്റാച്ച്മെന്റo സ്നേഹവും കൂടുതലാണന്ന് പ്രിൻസിപ്പൽ ഒരു ദിവസം ക്ലാസിൽ പ്പറഞ്ഞു. 

        സ്കൂളിൽ നിന്ന് പോകുന്ന ദിവസം ഞങ്ങൾ  "ക്ലാപ്പ് ഔട്ട് " കൊടുക്കും. എല്ലാവരും രണ്ടു നി രയായി നിൽക്കും. നടുക്കുകൂടി പ്രിൻസിപ്പൽ നടന്നു വരും. അപ്പോൾ കുട്ടികളുടെ നീട്ടിയ കയ്യിൽ ക്ലാപ്പടിച്ച് കടന്നു പോകും. അച്ചൂന്റെ അടുത്തുവന്നപ്പോൾ അച്ചൂന് കരച്ചിൽ വന്നു. സാറ് പെട്ടന്ന് എന്നെ കൈ പിടിച്ച് ഒപ്പം നടത്തി.പിന്നെ ഒരു വശത്ത് അച്ചുവാണ് ക്ലാപ്പടിച്ചത്. 

        "യു  ആർ എ ലവിഗ് ചാപ്പ് ". എന്ന് പറഞ്ഞ് അച്ചുവിനെ കെട്ടിപ്പിടിച്ചാണ് പ്രിൻസിപ്പൽ കാറിൽ ക്കയറിയതു്.

Thursday, November 16, 2017

അച്ചുവിന്റെ ടീം ജയിക്കണം [അച്ചു ഡയറി-186]

       മുത്തശ്ശാ ഇന്ന് കൊച്ചിയിൽ ഐ.എസ്.എൽ   തുടങ്ങുകയല്ലേ? ഇവിടെ അമേരിക്കയിൽ നമ്മുടെ ഫുട്ബോളിന് സോക്കർ എന്നാ പറയുക. ഇത്തവണ കേരളാ ബാസ്റ്റേഴ്സ് കപ്പ് കൊണ്ടുവരണം. അച്ചു കളി കാണും. നാളെ രാവിലെയാണ് ഇവിടെ കളി കാണാൻ പറ്റുക.

      കാനഡയിൽ നിന്നുള്ള ഹ്യും ബാസ്റ്റേഴ്സിൽ വന്നതു നന്നായി. ബർബറ്റോസും നമ്മുടെ വിനീതും ഉണ്ടങ്കിൽ ഗോളടിക്കും ഉറപ്പ്. അച്ചുവിന്റെ സ്കൂളിൽ സോക്കർ ഭ്രാന്തന്മാരുടെ ഒരു ക്ലബുണ്ട്.അച്ചുവും ഉണ്ടതിൽ.അച്ചുവിന്റെ കൂടെ കോച്ചി ഗിന് ഉണ്ടായിരുന്ന പലരുമുണ്ടതിൽ.അവർക്കു് നമ്മുടെ ഐ.എസ്.എൽ  നെപ്പററി എല്ലാമറിയാം. അവരു പറഞ്ഞാ അച്ചു ഇതൊക്കെപ്പഠിച്ചേ . കൊച്ചിയിലെ ഉൽഘാടന മത്സരത്തെപ്പറ്റിപ്പറഞ്ഞപ്പോൾ അച്ചു പറഞ്ഞു ഇത് അച്ചുവിന്റെ നാടാണന്ന്.
    
       അച്ചു ഐ എസ് എൽ മുമ്പും കാണാറുണ്ട്. എല്ലാക്കാലത്തും നമ്മുടെ ടീമിൽ ഉണ്ടായിരുന്ന സന്ദേശ ജി ഗനെ ക്യാപ്റ്റൻ ആക്കിയത് അച്ചൂ നിഷ്ടായി. നമ്മുടെ സച്ചിന്റെ മഞ്ഞപ്പട അച്ചൂന്റെം ടീമാണ്. 

ജോബ്  കൽക്കട്ടയുടെ കൂടെയാണ് കേരളാ തോക്കുമെന്ന വൻ പറഞ്ഞു. അച്ചൂന് സങ്കടായി.ബറ്റ് വയ്ക്കാൻ അവൻ നിർബ്ബന്ധിക്കുകയാ.അച്ചൂന് ബറ്റു വയ്ക്കുന്നതിഷ്ടല്ല. അതു നല്ല സ്വഭാവമല്ലന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. സഹികെട്ട് അച്ചു ബറ്റ് വച്ചു.കേരളാ രണ്ട് _ ഒന്നിന് ജയിയ്ക്കുമെന്ന്. മുത്തശ്ശാ അച്ചൂന് ജയിക്കണം. അതിന് നമ്മൾ ജയിക്കണം.......

Wednesday, November 15, 2017

കുട്ടികളുടെ സ്വന്തം ചാച്ചാജി....

   കുട്ടിക്കാലത്ത് മനസിനെ ഏറ്റവും ആകർഷിച്ച രാഷ്ട്രീയ നേതാവ് നെഹ്റു ആയിരുന്നു. ഗാന്ധിജിയെയും, സുഭാഷ് ചന്ദ്ര ബോസിനേയും ആരാധിച്ചിരുന്നു.എന്നാലും ചാച്ചാ നെഹറു ആയിരുന്നു ഞങ്ങൾ കുട്ടികളുടെ ഹീറോ. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സാധാരണക്കാർക്കൊപ്പം നിന്ന് പടനയിച്ചു. 

       ആ വില കൂടിയ കൊട്ടിന്റെ രണ്ടാമത്തെ ബട്ടൻ ഹോളിൽ ഒരു ചെമ്പനിനീർപ്പൂവുമായ നഹ്റു ആണെന്നും മനസിൽ.ഇൻഡ്യയെ ഇത്ര നന്നായിക്കണ്ടെത്തിയ ഒരു നേതാവ്, ഒരെ ഴുത്തുകാരൻ വേറേ ഉണ്ടന്നു തോന്നുന്നില്ല. കുട്ടികളുടെ മനസിനെ ഇത്രമേൽ കീഴടക്കിയ ഒരു നേതാവും പിന്നീട് ഉണ്ടായിട്ടുമില്ല.

     മതപരമായ ചടങ്ങുകൾ കൂടാതെ ദഹിപ്പിച്ച് ചിതാഭസ്മം ഒരു പിടി തന്റെ കളിത്തൊട്ടിലായ ഗംഗയിലും, ബാക്കി വിമാനത്തിൽ ആകാശത്തു നിന്ന് ഭാരത്തിെൻറ സ്വന്തം കൃഷിഭൂമിയിലും വിതറണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഉദാത്തമായിരുന്നു. 

        അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ക്ലാസിൽ കുട്ടികൾ തേങ്ങി, തേങ്ങിക്കരഞ്ഞത് ഇന്നും മനസിലുണ്ട്.

Sunday, November 12, 2017

      കൽത്തൊട്ടി [നാലുകെട്ട് - 149]

ഇന്നും കാടുമൂടി മണ്ണിൽ പകുതി താന്ന് ഇല്ലപ്പറമ്പിന്റെ ഒരു മൂലയിൽ അതു കാണാം. വലിയ ഒരു കരിങ്കല്ല് അടർത്തി എടുത്ത്, അതു കുഴിച്ചെടുത്ത് മിനുക്കി ഒരു വലിയ പാത്രം പോലെ ആ കല്ലിനെ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സിമിന്റ് കണ്ടു പിടിയ്ക്കാത്ത അന്നി തേ മാർഗ്ഗമുള്ളു. 

      പശുക്കൾക്ക് വെള്ളം കൊടുക്കാനാണ് അതു പ്രധാനമായും ഉപയോഗിച്ചിരുന്നതു്. ഇന്നത്തെപ്പോലെ പശുക്കളെ കെട്ടിയിടില്ല. സ്വതന്ത്രമായി അഴിച്ചുവിടും. അതു നാടുനീളെ നടന്ന് തിന്നു മദിച്ച് വൈകിയിട്ട് തന്നെ കൂട്ടിൽ വന്നു കയറിക്കൊള്ളും. ഇടക്കു വന്ന് ഈ കൽത്തൊട്ടിയിൽ നിന്ന് വെള്ളം കുടിക്കും. പശൂക്കൾക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും കുടിവെള്ളത്തിനായാണ് ആ കൽത്തൊട്ടി സ്ഥാപിച്ചിരിക്കുന്നത്.ആദ്യം കോരുന്ന വെള്ളം അതു് നിറച്ചിട്ടേ നമുക്കാവശ്യമുള്ളത് 'കോ രൂ. അതൊരു നിഷ്ട പൊലെ തുടരും. ഇടക്കിടെ വെള്ളം നിറക്കാൻ പണിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടക്ക് ആനയെ പറമ്പിൽ തളക്കാൻ കൊണ്ടു വരുമ്പോൾ അതിന് വെള്ളം കൊടുക്കുന്നതും അതിൽ നിന്നാണ്. പിൽക്കാലത്ത് അതിൽ മണ്ണു നിറച്ച് അതിൽ ബ്രഹ്മി കൃഷി ചെയ്തത തോർക്കുന്നു. ബുദ്ധി വളരാൻ അഞ്ചു വയസു വരെ കുട്ടികൾക്ക് ബ്രഹ്മിനീരു കൊടുക്കാറുണ്ട്.
            ഗതകാല സംസ്കാരത്തിന്റ ഒരു പ്രതീകമായി ഇന്നും ആ കൽത്തൊട്ടി ഇല്ലപ്പറമ്പിന്റെ ഒരു മൂലയിൽ കാണാം...

Friday, November 10, 2017

 ഇന്ന് സ്കൂളിൽ വെറററൻസ് ഡേ... [അച്ചു ഡയറി-185]
     
          ഇന്ന് സ്കൂൾ അവധി. അമേരിക്കയിൽ ഇന്ന് " ആർമി സ്റ്റിക്ക് ഡേ" ആണ്. മിലിട്ടറി വെറ്ററൻസിനെ ആദരിക്കാനായി ഒരു ദിവസം. നമ്മുടെ രാജ്യത്തിന്റെ രക്ഷക്കായി പ്രവർത്തിക്കുന്ന പട്ടാളക്കാർക്ക് ഞങ്ങൾ കുട്ടികൾ സഘടിപ്പിക്കുന്ന ആഘോഷം.
     
         വേൾഡ് വാർ_I തീർന്ന ദിവസമാണിന്ന്. പതിനൊന്നാം മാസം, പതിനൊന്നാം ദിവസം പതിനൊന്നാം മണി ക്കൂറിൽ  1918-ൽ. അതിന്റെ ഓർമ്മക്കും ലോകസമാധാനത്തിനും വേണ്ടിയാണീ ദിവസം. സ്കൂളിൽ നമ്മൾ, മിലിട്ടറിയിൽ ഉള്ളവരെ സ്വീകരിക്കും. സമ്മാനങ്ങൾ കൊടുക്കും.

      അമേരിക്കൻ ഫ്ലാഗിന്റെ കളറുമായി മാച്ചുചെയ്യുന്ന ഡ്രസ് വേണം ഇടാൻ. നമുക്ക് നമ്മുടെ വീര ജവാന്മാരേയും ഓർക്കാം. നമ്മുടെ ബന്ധുക്കൾ ആർമിയിൽ ഉണ്ടങ്കിൽ അവർക്ക് കത്തുകൾ എഴുതാം. അച്ചുവും എഴുതി കൊടുത്തു. അച്ചൂന്റെ ഒരേട്ടൻ ഇൻഡ്യൻ പട്ടാളത്തിലുണ്ട്.ഏട്ടനാ ഞാൻ കത്തെഴുതിയത്. അത് ബസ്റ്റ് ലറ്റർ ആയി സെലക്റ്റ് ചെയ്തു. സ്ക്കൂളിൽ നിന്നു തന്നെ അതയച്ചു കൊടുക്കും. ഏട്ടൻ "സർപ്രൈ സ്" ആകും.

      ഇൻഡ്യയിൽ നമ്മുടെ സ്കൂളുകളിലും ഇങ്ങിനെ ഒക്കെ വേണമെന്ന് അച്ചൂന് തോന്നണു. ജീവൻ പണയം വച്ചാ അവർ നമ്മേ രക്ഷിക്കുന്നത്. അവരെ ആദരിക്കാൻ കുട്ടികൾക്ക് സ്കൂളിൽ ഒരവസരം. അതുണ്ടാകണം........

Wednesday, November 8, 2017

അഗ്നിപർവ്വതം...

          എന്താണഗ്നി പർവ്വത മേ പൊട്ടാത്തെ?  അകത്ത് ലാവ തിളച്ചു മറിയുമ്പഴും ശാന്തമായി ഉറങ്ങാൻ ശീലിച്ചിരിക്കുന്നു. എന്റെ ഈ നിയന്ത്രണം വിട്ടാൽ ! പൊട്ടിത്തെറിയ്ക്കും. അഗ്നിജ്വാല കൾ സകലതിനേയും ഭസ്മമാക്കും.ഈ പ്രദേശങ്ങൾ മുഴുവൻ പൊടിപടലങ്ങൾ നിറയും. അത് എന്റെ സഹജീവികൾക്കും, എല്ലാ വേണ്ടപ്പെട്ടവർക്കും ഭീഷണി ആകും. അതു കൊണ്ട് ഈ പ്രചണ്ഡമായ അഗ്നി മുഴുവൻ ഞാൻ ഉള്ളിൽത്തന്നെ സംഭരിച്ചിരിക്കുന്നു. യോഗവിദ്യയാൽ സ്ഥo ഭിപ്പിച്ചിരിക്കുന്നു. 

         നിങ്ങൾ തീ തീനി ഭക്ഷികളെപ്പറ്റി കേട്ടിട്ടില്ലേ.? അതിന്റെ ഭക്ഷണം തീയ്യാണത്രേ.തീ തുപ്പുന്ന വ്യാളിയേക്കാൾ ഉദാത്തമാണവയുടെ ജീവിതം.ഒരഗ്നിപർവ്വതം ആണന്ന രീതിയിൽ നിങ്ങൾ എന്നെ സമീപിക്കുമ്പഴേ പ്രശ്നമുള്ളു. ഒരു വലിയ താപോർജ്ജം മുഴുവൻ ഉള്ളിലൊതുക്കി, ശാന്തമായി വൃക്ഷലതാദികൾ ഇളക്കി, എല്ലാവർക്കും കുളിർ കാറ്റേ കി   പറ്റുന്നിടത്തോളം കാലം... അങ്ങിനെ.... അങ്ങിനെ

Saturday, November 4, 2017

പരീക്ഷിത്തിന്റെ ശാപം [അച്ചു ഡയറി-184]

      മുത്തശ്ശാ അമേരിക്കയിൽ ചിന്മയാ മിഷന്റെ ഒരു സ്ക്കൂളുണ്ട്. അച്ചൂന്റെ അടുത്താ. എല്ലാ ശനിയും ഞായറും രണ്ടു മണിക്കൂർ അച്ചു പോകും. അമ്മയും വരും.അച്ചൂന് അവർ പുരാണ കഥകൾ പറഞ്ഞു തരും. അച്ചൂന് കഥകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്. ആ സമയം അമ്മക്ക് ഗീതാ ക്ലാസ്. 

    പരീക്ഷിത്ത് മഹാരാജാവിന്റെ കഥയാ ഇന്നു പറഞ്ഞു തന്നത്. മുത്തശ്ശനറിയോ? പരീക്ഷിത്ത് വേട്ടയ്ക്കുേപായപ്പോൾ ഒരു യോഗി അവിടെതപ സുചെയ്യൂന്നു. പരീക്ഷിത്ത് ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല. ദേഷ്യം വന്ന രാജാവ് അവിടെക്കിടന്ന ഒരു ചത്ത പാമ്പിനെ എടുത്ത് മഹർഷിയുടെ കഴുത്തിലിട്ടു.ഇതു കണ്ടു വന്ന മഹർഷിയുടെ മകൻ രാജാവിനെ ശപിച്ചു. ഏഴു ദിവസത്തിനകം രാജാവ് പാമ്പുകടിയേറ്റ് മരിക്കമെന്ന്. അപ്പഴാണ് സ്വാമി ധ്യാനത്തിൽ നിന്നുണർന്നത്. " ഒരു തെറ്റിന് വേറൊരു തെറ്റാണ് നീ ചെയ്തത്. നിന്റെ ശാപം തെറ്റായിപ്പോയി "   അച്ചൂനതിഷ്ടായി. മുത്തശ്ശാ പരീക്ഷിത്തിനെ പാമ്പുകടിച്ചോന്നറിയാൻ ഇനി ഒരാഴ്ച്ച കാത്തിരിക്കണം. അതാ അച്ചൂന് വിഷമം.  

        അച്ചു ഈ കഥകളൊക്കെ ഒരു ബുക്കിൽ എഴുതി വയ്ക്കുന്നുണ്ട്.ഇഗ്ലീഷിലാ. അതു ബുക്കാക്കാൻ മുത്തശ്ശൻ സഹായിക്കണം.

Thursday, November 2, 2017

കൈരളീ വിലാപം.......

   അങ്ങിനെ എന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു.മലയാള ഭാഷാ ദിനമായും ആചരിച്ചു. പൊള്ളയായ ആശംസകളിൽ ഒതുങ്ങിയ ആഘോഷം.ആ ദിവസമെങ്കിലും എന്റെ പ്രശ്നങ്ങളും എന്റെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും പരിഹാരമാർഗ്ഗവും ചർച്ച ചെയ്തെങ്കിൽ. എവിടെ....

      രാഷ്ട്രീയപ്പാർട്ടികളുടെ മൂന്നു മഹാ യാത്രകൾ. ഒന്നു കഴിഞ്ഞു. മ ററവ തുടരുന്നു. കോടികൾ മുടക്കിയ ഈ മാമാങ്കത്തിൽ എന്റെ പ്രശ്നങ്ങൾ അപഗ്ര ധി ച്ച് ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിച്ചത് എത്ര പേർ. ആരുമില്ല.വെറും രാഷട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രം. ഇതു കൊണ്ടാർക്കെന്തു പ്രയോജനം. 

     ഇനി മാദ്ധ്യമങ്ങളുടെ കാര്യം
അതിലും കഷ്ടം . രാഷട്രീയക്കാർക്ക് ഓട്ടാണങ്കിൽ മാധ്യമങ്ങൾക്ക് സെൻസേഷണലായ വാർത്തകളാണാവശ്യം. ഒരു പ്രഗൽഭന്റെ പീഢന കഥ പതിനൊന്നു മാസമാണവർ ചർവിത ചർവണം പോലെ ചവച്ചു തുപ്പിയത്.നമ്മുടെ ഉദാത്തമായ സംസ്കാരം മലിനമായ തു മാത്രം മിച്ചം..
     ഇനി എങ്കിലും പരിസ്തിതി സംരക്ഷണത്തിനും മദ്യമാഫിയ വിപത്തുകൾക്കും.സർവോപരി നാടിന്റെ വികസനവും പരിഹാരം പ്രവർത്തിയിലൂടെ ആ ക്കൂ. ഒന്നു മാറി ചിന്തിക്കൂ. ഇപ്പഴും ഈ ദിശയിൽ ചെറിയ ചെറിയ മാറ്റത്തിന്റെ സൂചനക കാണുന്നുണ്ട് അത് ഒറ്റക്കെട്ടായി നിന്ന് ആ ളിക്കത്തിക്കൂ.
       നമുക്ക് ഒന്നിച്ചു പൊരുതാം
       നല്ല നാളേക്കു വേണ്ടി.... അടുത്ത തലമുറക്കുവേണ്ടി.....

Wednesday, November 1, 2017

ഇത്തവണത്തെ" ഹാലോവിൻ ഡെ" പ്രശ്നമായി... [അച്ചു ഡയറി-183]

   ഹാലോവിൻ ഡേയെപ്പറ്റി മുത്തശ്ശനോട് പറഞ്ഞിരുന്നല്ലോ? ഈ വർഷത്തെ ആകെ സ്പോയിലായി. ഞങ്ങളൊക്കെ പേടിപ്പെടുത്തുന്ന വേഷവും ഇട്ട് ബക്കറ്റുമായി ഇറങ്ങും. എല്ലാ വീട്ടിലും പോകും. മുത്തശൻ പറഞ്ഞ പോലെ യക്ഷികളുടെ ദിവസം. എല്ലാ വീട്ടിലും നമ്മളെ ഭയപ്പെടുത്താൻ ഭീകരരൂപങ്ങൾ ഉണ്ടാക്കി വയ്ക്കു.. "ട്രിക്ക് ഓർ ട്രീറ്റ് " എന്നു പറഞ്ഞാൽ ഞങ്ങളെ പേടിപ്പിക്കും. എന്നിട്ട് ചോക്ലേറ്റ് തരും. ബക്കറ്റിൽക്കിട്ടിയ ചോക്ലേറ്റ് ഞങ്ങൾ വീതിച്ചെടുക്കും.

       അങ്ങിനെയാണ് ജോബിന്റെ വീട്ടിൽ എത്തിയത്." കാർ ഗ്യാരേജിൽ ഒരു വലിയ പെട്ടി വച്ചിട്ടുണ്ട് അതിൽ ചോക്ലേറ്റ് വച്ചിട്ടുണ്ട് എടുത്തോളൂ." ജോബിന്റെ അമ്മയാണ് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടോടി. അതൊരു ശവപ്പെട്ടി ആയിരുന്നു മുത്തശ്ശാ. അച്ചു അടുത്തേക്ക് പോയില്ല. ഇതു മനസിലാകാതെ കൂട്ടുകാർ ആ പെട്ടി തുറന്നു. അതിൽ ഒരു ശവത്തിനെ ഉണ്ടാക്കി വച്ചിരുന്നു. അതിന്റെ മാറത്ത് ഇഷ്ടo പോലെ ചോക്ലേറ്റ് വിതറിയിരുന്നു.കൂട്ടുകാർ ഉത്സാഹമായി അതു വാരി എടുത്തു - അതു നമുക്കു വേണ്ട... തമാശിന് ചെയ്ത താണങ്കിലും അങ്ങിനെ ചെയ്തത് ശരിയായില്ല. ആ ചോക്ലേറ്റ് നമുക്ക് വേണ്ട. അച്ചു ഉറക്കെപ്പറഞ്ഞു പോയി. ജോബിന്റെ മമ്മിക്ക് വിഷമായി.അങ്ങിനെ പറയണ്ടായിരുന്നു. എന്തോ... അച്ചൂനത്പററില്ല മുത്തശ്ശാ...