Tuesday, November 23, 2021

ചുളുക്കുറ്റിയും സാക്ഷയും [നാലുകെട്ട് -351] പഴയ നാലുകെട്ടിൻ്റെ വസ്തു പരിശോധിക്കാൻ രസമാണ്.എൻ്റെ വാസസ്ഥലം ഒരു നാലുകെട്ടാണ്. പതിനെട്ട് കതകുകൾ ആയിരുന്നു പുറത്തേയ്ക്ക്.വിജാഗിരിക്കു പകരം " ചുളുക്കുറ്റി "യാണ് കതകുകൾക്ക് .നല്ല കനമുള്ള തടി അർദ്ധവൃത്താകൃതിയിൽ മുറിച്ച് പണിത് ആപ്പ് വച്ച് കട്ടിളയിൽ ഉറപ്പിക്കുന്നു. നല്ല ഘനമുള്ള പല കകളാണ് കതകിന് .മുകൾ ഭാഗത്ത് ഈ ചുളുക്കറിയിൽ കയറി തിരിയാൻ പാകത്തിന് കതക് തുളച്ച് അതിൽ കോർത്ത് ഉറപ്പിക്കുന്നു. രണ്ടു വശവും ഉറപ്പിക്കുന്നു. രണ്ടു പാളിക്കതകിൽ ഒന്നിൻ്റെ ഒരു വശം പൊഴിച്ചെടുക്കും. മറ്റേ ക്കതകിൻ്റെ വശം ഈ പൊഴിയിൽ കൃത്യം കയറാൻ  പാകത്തിന് പ്രൊജക്റ്റ് ചെയ്തു നിൽക്കും. കതക് എയർടൈററായി അടയ്ക്കാൻ ഇത് സഹായിക്കും. കതകിൻ്റെ ചുവട് കട്ടിളയിൽ രണ്ടു അററത്തുംപടിയിൽ തുളച്ച് കതകിൻ്റെ പുഛം അതിൽ കയറി ഉറപ്പിക്കുന്നു. നല്ല വണ്ണം തുറക്കാനും അടയ്ക്കാനും എളുപ്പമാക്കുന്നു.    കതകിൻ്റെ പുറവശം മണി ചിത്രത്താഴും അക വശം സാക്ഷയുമാണ്. ചുവട്ടിലും മുകളിലുമായി രണ്ട് സാക്ഷകൾ വിപരീത ദിശയിൽ ആണ് പണിയുന്നത്. സാക്ഷ രണ്ടും ഇട്ടാൽ നല്ല ഉപ്പുള്ള കതകായി അത് മാറുന്നു.അതു തറക്കുമ്പോൾ ഉള്ള "കറകറ " ശബ്ദം നാലുകെട്ടിൻ്റെ ഉണർത്തുപാട്ടായി അനുഭവപ്പെടും.        മേൽപ്പറഞ്ഞ പതിനെട്ട്കതകിൻ്റെയും കിട്ടിളകൾ മുകളിൽ ഉത്തരത്തിൽ കോർത്ത് ഉറപ്പിച്ചിരിയ്ക്കും. വേറൊരു തരത്തിൽപ്പറഞ്ഞാൽഭിത്തി മുഴുവൻ പൊളിച്ചുമാറ്റിയാലും നാലുകെട്ട് അതേപടി നിൽക്കും.ചെറിയ മാറ്റങ്ങൾ വരുത്തി നാലുകെട്ട് ഇന്നും അതേപടി സംരക്ഷിച്ചിരിക്കുന്നു.

Saturday, November 20, 2021

റഡ് റിബൺ വീക്ക് [അച്ചുവിൻ്റെ ഡയറി-452]       മുത്തശ്ശാo ഒക്ടോബർ 23 മുതൽ 31 വരെ സ്ക്കൂളിൽ റഡ് റിബൺവീക്കാണ്. ആൽക്കഹോളിനും ടുബാക്കൊയ്ക്കും, മററു മയക്കുമരുന്നുകൾക്കും, വയലൻസിനും എതിരെ ഒരു ബോധവൽക്കരണം.       പാച്ചു ആകെ ത്രില്ലിലാണ്. അവൻ ആദ്യമായാണ് ഇതിൽ പങ്കെടുക്കുന്നത്. അതിൻ്റെ ആവേശം മുഴുവൻ ഉണ്ട് ആ മുഖത്ത്.ഒരു ദിവസം പൈജാമാ ഡേ, ഇഷ്ടമുള്ള ഡ്രസ് ധരിക്കാം.പിന്നെ ഡൈഡേ. മുഖത്ത് ചായം പൂശി സ്കൂളിൽ പോകാം.ഒരു ദിവസം ചില പുസ്തകത്തിലെ കഥാപാത്രത്തിൻ്റെ വേഷത്തിൽ. ആകെ രസമാണ്. കുട്ടികൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ ഏതു വിഢിവേഷം കെട്ടാനും ഉള്ള അവസരം ഇഷ്ടമാണ്. എന്തിനാണ് ഇങ്ങിനെ ഒരവസരം എന്ന് ഇടയ്ക്കവൻ ചിന്തിക്കും അതവൻ്റെ മനസിൽ കയറും. അതുബാക്കിയുള്ളവരോട് പങ്കുവയ്ക്കും. അതുമതി. വിക്കി ഹെയർ ആൻഡ് സില്ലി സോക്സ്.അവിടെയാണ് കുഴപ്പം പറ്റിയത്.രണ്ടു കളറുള്ള ഷൂസ് ഇട്ട്. സോക്സിട്ട്. അയഞ്ഞ പാൻസിട്ട് വിചിത്രമായ ഹയർസ്റ്റൈയിലോടെ.    അവൻ ഉണ്ണികൃഷ്ണൻ്റെ കൂട്ട് തലമുടി മുകളിൽ കെട്ടിവച്ച്. മയിൽപ്പീലിയും ചൂടി. അടിപൊളി ആയിട്ടുണ്ട്. അവിടെയാണ് കുഴപ്പം ആരംഭിച്ചത്. അവൻ തല മൂടി തൊപ്പി വയ്ക്കാൻ സമ്മതിക്കണില്ല അവൻ്റെ ഹെയർസ്റ്റൈയിൽ പോകുമത്രെ. പുറത്ത് ഭയങ്കര തണുപ്പാണ്. ബസിനടുത്തേക്ക് കുറേ നടക്കണം. തല കവർ ചെയ്യാതെ പോയാൽ അപകടമാണ്. എന്നാൽ അവൻ പറയുന്നതും ശരിയാണ്. തൊപ്പിയും വച്ച് ഓവർക്കോട്ടും ഇട്ടാൽ പിന്നെ എന്തിനാ ഈ വേഷം. അവൻ്റെ വാദം ന്യായമാണ്. എന്താ ചെയ്യാ. അവസാനം അമ്മ കാറിൽ സ്ക്കൂളിൽ ക്കൊണ്ടു വിട്ടു. ഞാനും കൂടെപ്പോയി