Friday, March 30, 2018

മരത്തോണി [നാലു കെട്ട് - 157]

    നല്ല വരിക്കപ്ലാവിന്റെ ഒറ്റത്തടിയിൽ കടഞ്ഞെടുത്ത് നിർമ്മിച്ചതാണ് ആ തോണി. പാത്തി എന്നും ചിലിങ്ങളിൽപ്പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ കാല പ്രതാപത്തിന്റെ ഓർമ്മകൾ ആണ് ആ തോണിയിലൂടെ മനസിൽ കടന്നു വന്നത്.ഇന്ന് ആരാലും ഗൗനിക്കാതെ തട്ടുമ്പുറത്ത് വിശ്രമിച്ചിരുന്ന അവൻ ഒരു കാലത്ത് നമ്മുടെ അനിവാര്യത ആയിരുന്നു. 
     അന്ന് കടുമാങ്ങയും ഉലുവ മാങ്ങയും കൂട്ടുന്നത് ഈ തോണിയിലാണ്.ചീനഭരണിയിൽ ഇട്ടു പതം വന്ന മാങ്ങാ ഈ തോണിയിലേക്ക് പകരുന്നു. തയ്യാറാക്കി വച്ച കൂട്ട് അതിലിട്ട് നന്നായി ഇളക്കുന്നു. അന്ന് മുളക് അമ്മിക്കല്ലിൽ വച്ച് അരച്ചാണെടുക്കുന്നതു്. നല്ല വെണ്ണ പോലെ അരയും. നന്നായി ഇളക്കി യോജിപ്പിച്ച്ചീന ഭരണിയിലേക്കു തന്നെ മാറ്റും.പ്ലാവില കൊട്ടി തോണിയിൽ നിന്ന് നിശേഷം വടിച്ചെടുക്കും.

        വലിയ സദ്യക്ക് കാളൻ വച്ച് പകരുന്നതും ഇതിലേക്കാണ്.പുളിയുള്ളവ മറ്റു പാത്രത്തിൽ പ്പകർന്നാൽ സ്വാദ്   വ്യത്യാസം വരാം. പ്ലാവിൻ തടിയിലുള്ള തോണിയിൽ ഇ വ സുരക്ഷിതമായി എത്ര സമയം വേണമെങ്കിലും വയ്ക്കാം. അന്ന് പുളിച്ച കാളൻ ഈപ്രദേശങ്ങളിൽ പ്രധാനമാണ്. സദ്യക്ക് പ്രധമ സ്ഥാനവും അതിനാണ്. വടക്കൊക്കെ ഉപകറി ആയാണ് കാളനെ ക്കണക്കാക്കുക.അന്നത്തെ കാളന്റെ പുളിയും കടുമാങ്ങയുടെ സ്വാദും ഈ തോണി കണ്ടപ്പോൾ മനസിൽ വന്നു.
     അന്ന് തോണി കഴുകാൻ കുട്ടികൾ കുളത്തിലാണ് കൊണ്ടുപോവുക. വഞ്ചി പോലെ അതിൽക്കയറി അക്കരക്ക് തുഷയും. നല്ല ബാലൻസു വേണം.നാലു കെട്ടിലെ തിരുവിശേഷിപ്പുകളിൽ ഒന്നായി ആ തോണി ഇന്നും സൂക്ഷിച്ചിരിക്കുന്നു..

Thursday, March 29, 2018

അച്ചൂന്റെ പൂരം അമേരിക്കക്കാർക്ക് അത്ഭുതാ  [ അച്ചു ഡയറി-204]

        മുത്തശ്ശാ ഇന്ന് ആറാട്ടുപുഴ പൂരം യു ട്യൂബിൽ കണ്ടു. അച്ചൂന് മൂന്നു പൂരം മിസ്സായി. അമേരിക്കയിൽ ഇരുന്ന് യുട്യൂബിൽ ക്കാണും. എന്തു രസാ മുത്തശ്ശാ എഴുന്നള്ളത്ത് കാണാൻ. വെൺചാമരം വീശുന്നത് ആനക്ക് കാറ്റു കൊള്ളാനാ? .പക്ഷേ ആ ന യു ടെ മുമ്പിൽ തീവെട്ടി കത്തിച്ചു പിടിച്ചാൽ ആ നകൾക്ക് ചൂടെടുക്കില്ലേ? ചില ആനകളുടെ കണ്ണിൽ നിന്ന് കണ്ണീരു വരുന്നതു് അച്ചു കണ്ടു. അച്ചൂന് സങ്കടായി. ആന മുമ്പോട്ട് ഓടാതിരിക്കാനാണ് തീവെട്ടി പിടിക്കണതെന്ന് അച്ചൂന്റെ ഫ്രണ്ട് പറയുന്നു. അല്ലങ്കിൽ ഇത്ര ലൈറ്റുള്ളിടത്ത് എന്തിനാ തീവെട്ടി എന്ന്. തീവെട്ടിയുടെ വെളിച്ചത്തിൽ എഴുന്നള്ളത്തിന് എന്തു ഭംഗിയാണ്. അവനതു മനസിലാകില്ല.

         മേളത്തിന് എത്ര ഡ്രംസാണ്. കൊമ്പ്, കുറുകഴൽ, ഇലത്താളം' വലംന്തല എല്ലാം അച്ചൂന് അറിയാം. പക്ഷേ ഈ ചെണ്ടക്ക് ആ നിമൽ സി ന്റെ തോ ലാ ണ് ഉപയോഗിക്കുന്നതെന്ന് അമ്മ പറഞ്ഞു. ലോകത്ത് ഏറ്റവും കുറവ് ആനിമൽസുള്ള രാജ്യമാണ് നമ്മുടെ ഇൻഡ്യ. അവിടെ തൊലിനുവേണ്ടി ആ നിമൽസിനെക്കൊല്ലുന്നതു് കഷ്ടാണു .അതിനു പകരം ഒന്നു കണ്ടു പിടിക്കായിരുന്നു.. 
       അച്ചു ഫ്രണ്ട്സിനോടും ടീച്ചേൾ സിനോടും പറഞ്ഞിട്ടുണ്ട് അച്ചൂന്റെ പൂരം യു ട്യൂ ബിൽ കാണണമെന്ന്. അവർക്ക് മേളത്തിന്റെ ഈ കോമ്പിനേഷൻ വലിയ അണ്ടു താ . സ്ട്രിഗ് ഉപകരണമില്ലാതെ എങ്ങിനെ ഇതു സാധിക്കുന്നു എന്ന് ടീച്ചർ ചോദിച്ചു. അച്ചൂന്റെ ആറാട്ടുപുഴ പ്പൂരം, ഒരോ തവണ കാണുമ്പഴും അച്ചൂന് തന്നെ അത്ഭുതാ..... പിന്നെയാ അമേരിക്കക്കാർക്ക്.

Wednesday, March 28, 2018

    ആമി ക്ക് കറണ്ടില്ലാത്തതാ ഇഷ്ട്ടം.

          മുത്തശ്ശാ ഇതെന്താ ഇങ്ങിനെ.! ആ മിക്ക് ഒന്നും മനസിലാവണില്ല. ഇവിടെ കറണ്ടില്ല പൈപ്പിൽ വെള്ളമില്ല. ടി.വി ഇല്ല. ഇന്റർനെറ്റില്ല. ഫോൺ ചാർജ്ജ് ചെയ്യാനും പറ്റണില്ല. ദൂ ബായിൽ ഇതുവരെ ക്കറണ്ടു പോയിട്ടില്ല. ഇവിടെ കൊടുംങ്കാറ്റ് അടിച്ച് കറണ്ടു പോയതാണന്നാ അച്ഛൻ പറഞ്ഞേ. 
       വലിയ കല്ലിൽ അടിച്ചാ തുണി അലക്കുന്നത്. ആമി വിചാരിച്ചത് കരിങ്കല്ല് കഴുകി വൃത്തിയാക്കുന്നതാണന്നാണ്. കിനട്ടിൽ നിന്നു വെള്ളം കോരുന്നതു കാണാന് അതിലും രസം. അതുപോലെ നാളികേരവും മുളകും കല്ലിൽ വച്ച് വേറൊരു കല്ലുകൊണ്ടാ അരക്കുന്നേ. എ സി യും ഇല്ല ഫാനും ഇല്ല. ഇങ്ങിനെ ഒക്കെ എങ്ങിനേയാ ജീവിക്ക.
        പക്ഷേ ആമിക്കിഷ്ടായിത്തുടങ്ങി. നല്ല രസം. മുറ്റത്തും പറമ്പിലും ഓടി നടന്നു കളിക്കും. തൊടിയിൽ മാവിൻ ച്ചവട്ടിൽപ്പോയി മാമ്പഴം പറൂക്കും. അവിടെ വച്ചുതന്നെ കടിച്ചു തിന്നും. ശരീരം മുഴുവൻ മണ്ണു പറ്റും. ആരും വഴക്കു പറയില്ല. പിന്നെ കളത്തിൽ അമ്മയുടെ കൂടെ പോയിക്കൂളിക്കും. പക്ഷേദൂ ബായിലെ സ്വിമ്മി ഗ്പൂൾ പോലെയല്ല. .ചുറ്റും കാടാണ്. വെള്ളത്തിനു മുകളിൽ പായൽ. മത്സ്യവും സ്നേയ്ക്കും തവളയും ഉണ്ട്. ഇവയെപ്പിടിക്കാൻ ഒരു വെളുത്ത കൊക്ക് കരയിലിരിപ്പുണ്ട്.
           ഇനി കറണ്ടു വരണ്ടന്നാമിക്കു തോന്നണു.ഇതാ നല്ലത്. എല്ലാവരും കളിക്കാൻ കൂടും. ആമിയോട് വർത്തമാനം പറയും: ഇതിനൊക്കെ എല്ലാവർക്കും സമയം ഇഷ്ടം പോലെ. ആമി ദൂ ബായിക്ക് പോകുന്നവരെ കറണ്ടു വരാതിരുന്നാൽ മതിയായിരുന്നു..

Sunday, March 25, 2018

 
അക്ഷരച്ചെപ്പ്   [ കുറി ച്ചിത്താനം PSp Mലൈബ്രറിയുടെ ഒരു സാഹിത്യ സംരഭം]

     എല്ലാം കൊണ്ടും വളരെ അധികം പ്രത്യേക്തയുള്ള താണ്കുറിച്ചിത്താനത്തെ ഈ ഗ്രന്ഥശാല. അപൂർവ്വങ്ങളായ നിരവധി പുസ്തകങ്ങളുടെ, മാസികകളുടെ ഒരു വലിയ നിധിശേഖരം. ആദ്യകാല മാസികകൾ ഇവിടെ ഭംഗിയായി ബയന്റ് ചെയ്തു ക്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടുത്തെ ശീതീകരിച്ച റഫറൽ ലൈബ്രറി ഇത്തരം അപൂർവ്വതകളുടെ ഒരു വലിയ കലവറയാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഇവിടെ റിസർച്ചിനായി ആളുകൾ വരുന്നു.
         ഇവിടെ ഇന്ന് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഒരു "ഈ മാഗസിൻ ". അതിന്റെ ആദ്യ പടി ആയി ഒരു ഫെയ്സ് ബുക്ക് പേജ് തുടങ്ങി.  "അക്ഷരച്ചെപ്പ് ". ആ ചെപ്പിൽ നിങ്ങളുടെ സാഹിത്യ കൃതികൾ നിക്ഷേപിക്കാം. അതിൽ നിന്ന് വിദദ്ധപാനലിന്റെ അംഗീകാരം കിട്ടിയ വ ഈ മാഗസിനിൽ പ്രസിദ്ധീകരിക്കും. അത് മൂന്നു മാസം കൂടുമ്പോൾ പ്രിന്റ് എടുത്ത് ലൈബ്രറിയിൽ സൂക്ഷിക്കും. എല്ലാവർക്കും വായിക്കാനായി.
       അടുത്ത പടി ഗ്രന്ഥശാലയുടെ പബ്ലീഷിഗ് രംഗത്തേക്കുള്ള കാൽവയ്പ്പാണ്. അതൊരു വിദൂര സ്വപനമാണന്നു തോന്നുമെങ്കിലും അസാദ്ധ്യമല്ല.പുതിയ എഴുത്തുകാരെക്കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ഈ സംരംഭത്തിന് സ ഹൃദയരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

Friday, March 23, 2018

അച്ചൂന് " സ്പ്രിഗ്ബ്രെയ്ക്കാ" [ അച്ചു ഡയറി-203]

            അച്ചൂന് ഒരാഴ്ച അവധിയാണ്. സ്പ്രി ഗ് ബ്രയ്ക്കാണ്.ഇവിടെ എല്ലാ ചെടികളും മൊട്ടിട്ട് വിടരാൻ കാത്തിരിക്കുന്നു. ആ മനോഹര പുഷ്പ്പങ്ങളെ വരവേക്കാൻ ആണ് ഈ അവധി തരുന്നതെന്നാടീച്ചർ പറഞ്ഞത്. രണ്ടു ദിവസമായി പ്പെയ്യുന്ന മഞ്ഞ് പൂക്കളുടെ ഭംഗികുറക്കുമെന്ന മ്മ പറഞ്ഞു.
       മു ത്ത ശശാ അച്ചൂന് അല്ലങ്കിലും പൂക്കളെ ഇഷ്ടാ. നാട്ടിൽ അമ്മമ്മ പൂവിറുത്ത് മാലകെട്ടുന്നത് നോക്കിയിരുന്നിട്ടുണ്ട്. വാഴനാരു കൊണ്ടാ മാല ഉണ്ടാക്കുന്നത് എത്ര പെട്ടന്നാ അമ്മമ്മ ഒരോമാലയും കോർത്തെടുക്കുന്നത് . ഉണ്ണികൃഷ്ണന് ചാർത്താനാ. അച്ചൂ നും ഒന്നു വേണമെന്നുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണന് ചാർത്തിയിട്ട് അച്ചു ന്  തരാമെന്നു പറഞ്ഞു. ഉണ്ണികൃഷ്ണനേ അച്ചു ന് ഇഷ്ടാ. എന്നാലും അച്ചൂന് ഒരു മാല ആദ്യം തരാമായിരുന്നു. എലഞ്ഞിപ്പൂമാല ഉണ്ണിക്കൃഷ്ണനിഷ്ടല്ലത്രേ. ഇലഞ്ഞിപ്പൂമാല അച്ചൂന് ഉണ്ടാക്കിത്തന്നു. ഇലഞ്ഞി പൂവിന് എന്തുമണമാ. എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും. ഉണ്ണികൃഷ്ണന്റെ ഇഷ്ടങ്ങൾ നമ്മൾ തീരുമാനിക്കുന്നത് ശരിയല്ല.
            അമേരിക്കയിൽ ആരും പൂപറിച്ച് ഇതുപോലെ മാല ഉണ്ടാ ക്കുന്നത് അച്ചു കണ്ടിട്ടില്ല. അതു ചെടിയിൽത്തന്നെ നിൽക്കണം. പൂവിറുത്താൽ വഴക്കുപറയും. ഇവിടുത്തെ''ചെറി ബോസം ഫസ്റ്റ് "ഒന്നു കാണണ്ടതാ.ലക്ഷക്കണക്കിന് പുഷ്പ്പങ്ങളാ ഒന്നിച്ചു വിടരുന്നത്. കാണാൻ നല്ല രസം.
         അച്ചൂന് " സ്പ്രിഗ്ബ്രെയ്ക്കാ" [ അച്ചു ഡയറി-203]

            അച്ചൂന് ഒരാഴ്ച അവധിയാണ്. സ്പ്രി ഗ് ബ്രയ്ക്കാണ്.ഇവിടെ എല്ലാ ചെടികളും മൊട്ടിട്ട് വിടരാൻ കാത്തിരിക്കുന്നു. ആ മനോഹര പുഷ്പ്പങ്ങളെ വരവേക്കാൻ ആണ് ഈ അവധി തരുന്നതെന്നാടീച്ചർ പറഞ്ഞത്. രണ്ടു ദിവസമായി പ്പെയ്യുന്ന മഞ്ഞ് പൂക്കളുടെ ഭംഗികുറക്കുമെന്ന മ്മ പറഞ്ഞു.
       മു ത്ത ശശാ അച്ചൂന് അല്ലങ്കിലും പൂക്കളെ ഇഷ്ടാ. നാട്ടിൽ അമ്മമ്മ പൂവിറുത്ത് മാലകെട്ടുന്നത് നോക്കിയിരുന്നിട്ടുണ്ട്. വാഴനാരു കൊണ്ടാ മാല ഉണ്ടാക്കുന്നത് എത്ര പെട്ടന്നാ അമ്മമ്മ ഒരോമാലയും കോർത്തെടുക്കുന്നത് . ഉണ്ണികൃഷ്ണന് ചാർത്താനാ. അച്ചൂ നും ഒന്നു വേണമെന്നുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണന് ചാർത്തിയിട്ട് അച്ചു ന്  തരാമെന്നു പറഞ്ഞു. ഉണ്ണികൃഷ്ണനേ അച്ചു ന് ഇഷ്ടാ. എന്നാലും അച്ചൂന് ഒരു മാല ആദ്യം തരാമായിരുന്നു. എലഞ്ഞിപ്പൂമാല ഉണ്ണിക്കൃഷ്ണനിഷ്ടല്ലത്രേ. ഇലഞ്ഞിപ്പൂമാല അച്ചൂന് ഉണ്ടാക്കിത്തന്നു. ഇലഞ്ഞി പൂവിന് എന്തുമണമാ. എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും. ഉണ്ണികൃഷ്ണന്റെ ഇഷ്ടങ്ങൾ നമ്മൾ തീരുമാനിക്കുന്നത് ശരിയല്ല.
            അമേരിക്കയിൽ ആരും പൂപറിച്ച് ഇതുപോലെ മാല ഉണ്ടാ ക്കുന്നത് അച്ചു കണ്ടിട്ടില്ല. അതു ചെടിയിൽത്തന്നെ നിൽക്കണം. പൂവിറുത്താൽ വഴക്കുപറയും. ഇവിടുത്തെ''ചെറി ബോസം ഫസ്റ്റ് "ഒന്നു കാണണ്ടതാ.ലക്ഷക്കണക്കിന് പുഷ്പ്പങ്ങളാ ഒന്നിച്ചു വിടരുന്നത്. കാണാൻ നല്ല രസം.

Tuesday, March 20, 2018

       കാളിയമർദ്ദനം   [കീ ശക്കഥ-18]

പ്രവാസി ജീവിതം അവസാനിപ്പിച്ചു.ഇനി താമസം നമ്മുടെ മനോഹരമായ പുഴയുടെ തീരത്ത്.സബാദ്യം സ്വരൂപിച്ച് പുഴവക്കത്തൊരു സ്ഥലം. പുഴക്കഭിമുഖമായി ഒരു സ്വപ്ന സൗധം. കളകളാരവം മുഴക്കുന്ന ആ നദിയോ രതാമസം സ്വപ്നം കണ്ടു. മണലാരണ്യത്തിലെ ഉണങ്ങി വരണ്ട ജീവിതത്തിനൊരന്ത്യം. വിശ്രമജീവിതം ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം കുടിച്ച്... പക്ഷേ എല്ലാം എന്റെ സ്വപ്നമായിരുന്നു. ക്രമേണ ഞാനതു മനസിലാക്കി.
      ജലദേ വ ത യെ വണങ്ങി താമസം തുടങ്ങി. ക്രമേണ ആ കാളിന്ദിയുടെ തനിനിറമറിഞ്ഞു. നാട്ടിലെ വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള ഒരു ഇടമായി ഈ നദി മാറിയിരിക്കുന്നു. തീരത്തുള്ള ഹോട്ടലുകളുടെയും വിടുകളുടേയും സെഫ്റ്റി ടാങ്കുകൾ വരെ ഈ നദിയിലേക്ക് തുറന്നിരിക്കുന്നു. മാരകരോഗം പരത്തുന്ന ഫാക്റ്ററി മാലിന്യവാഹിനി ആയി അവൾ മാറിയിരിക്കുന്നു. ഇതിലെ മത്സ്യങ്ങ8 ചത്തുപൊങ്ങുന്നു. കുട്ടികളും മായി നീന്തിക്കളിച്ചപ്പോൾ ശരീരം മുഴുവൻ ചൊറിഞ്ഞു തടിച്ചു. മണൽ മാഫിയ മാറു പിളർന്ന നദിയിലെ ചതിക്കുഴികൾ ഭീതി വിതച്ചു. വീട്ടുമുറ്റത്തു കുത്തിയ കിനട്ടിലും മാരകമാലിന്യത്തിന്റെ ഉറവകൾ.
     ഈ കാളിയ വിഷം ബാധിച്ച നദിയെ എങ്ങിനെ രക്ഷിക്കും. അതിനിനിയും ഒരു കാളിയ മർദ്ദനം വേണ്ടിവരും.. അതിനൊരു പൂർണ്ണാവതാ താരം തന്നെ വേണ്ടി വരും. ഒന്നു ശ്രമിച്ചതാണ്. മാഫിയയുടെ വെട്ടു കൊണ്ടു ചാകുമെന്നുറപ്പായി. പ്രതികരിക്കാനറിയാത്ത ഈ സമൂഹത്തിന്റെ നിസ്സംഗതയും ഭീതി നൽകി.
    അവസാനം എല്ലാ മുപേക്ഷിച്ചു. പിടിയാ വിലക്കു വിറ്റു. തന്റെ പ്രിയ മണലാരണ്യത്തിലേക്ക് വീണ്ടും തിരിച്ചു.തിരിച്ചു പോകുമ്പോൾ എന്റെ പ്രിയ നാടിന് വേണ്ടി ഒരു തുള്ളി ക്കണ്ണീർ മാത്രം സമർപ്പിച്ചു.

Friday, March 16, 2018

     മദ്യപാനം      [കീശക്കഥ-17]

      ചാക്കോച്ചൻ ഉഗ്രപ്രതാപിയാണ്. ഒരു കാഞ്ഞിരപ്പിള്ളിക്കാരൻ ക്രിസ്ത്യാനി.കുറ്റിത്തല മുടി. ക്ലീൻ ഷേവ് വെള്ള ഖദർ ഷർട്ടും മുണ്ടും. ഒരു രാഷ്ട്രീയക്കാരന്റെ മട്ടും ഭാവവും. അന്ന് ലയൻസ് ക്ലബിന്റെ മീററി ഗ് കഴിഞ്ഞു വരുകയാണ്. കൂടെ ഭാര്യയും ഉണ്ട്.അസമയമായി.മാടനും,മറുതയും കള്ളനും പോലീസുകാരും മാത്രം ഇറങ്ങി നടക്കുന്ന സമയം. വഴിക്ക് കാറ് പൊലീസ് തടഞ്ഞു. 
"നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ? മദ്യപിച്ച് വണ്ടി ഓടിക്കരുതെന്നറിഞ്ഞുകൂടെ."
"ഞാൻ മദ്യപിച്ചിട്ടില്ല. അല്ലങ്കിലും ആരെങ്കിലും ഈ അസമയത്ത് മദ്യപിക്കുമോ?"
"നുണ പറയണ്ട ഈ മിഷ്യനിൽ ഒന്ന് ഊതിക്കെ?"
"ഞാൻ മദ്യപിച്ചിട്ടില്ലന്നു പറഞ്ഞില്ലേ "ചാക്കോച്ചന്റെ സ്വരവും കടുത്തു.
ഊതാനാണ് പറഞ്ഞത്.കൂസലില്ലാതെ ചാക്കോച്ചൻ ഊതി.
" ഇതിൽ റീ ഡിഗ് കാണിക്കുന്നുണ്ടല്ലോ? പൊലീസിനോട് നുണ പറയുകയാണല്ലേ."
"ഞാൻ മദ്യപിച്ചിട്ടില്ല. സാറിന്റെ മിഷ്യൻ കേടായിരിക്കും. മാന്യന്മാരെ അപമാനിച്ചാൽ സാറ് വിവരമറിയും"
പോലീസുകാരൻ ഒന്നു പരുങ്ങി.
"സാ റൊരു കാര്യം ചെയ്യ് കാറിൽ എന്റെ ഭാര്യയുണ്ട് അവളെക്കൊണ്ടു കൂടി ഒന്നൂ തി ക്ക് "
"എന്നാൽ ഊത്,
ചാക്കോച്ചന്റെ ഭാര്യ ഊതിയപ്പഴും റീഡിഗ് കാണിച്ചു.. പോലീസുകാരന് സംശയമായി.മിഷ്യൻ കേടായിരിക്കുമോ? ഒരു സ്ത്രീ ഊതിയിട്ടും..... ക്ഷമിക്കണം സാറു പൊയ്ക്കോളൂ"
കുറച്ചു ദൂരം ചെന്നപ്പഴാണ് രണ്ടു പേരും പൊട്ടിച്ചിരിച്ചത്:
"നീ എന്നേക്കാൾ രണ്ടു പെഗ് കൂടുതൽ കഴിച്ചതു് ആ പാവം പോലീസുകാരന്റെ ഭാവനക്കപ്പുറമായിരുന്നു.
            'ചക്കപ്പഴം   [കീ ശക്കഥ-16]

   തൃശൂർ ബസ്സ്റ്റാന്റ്. ഇരിക്കാനിട്ടിരിക്കുന്ന കസേരകൾ. അതിനു ചുറ്റും കടകളാണ്. ചായക്കടകൾ. പഴം ബോളിയും, റോസ്റ്റും, വടയും, ബജിയും, സമൂസയും എ ല്ലാം എണ്ണയിൽ കുളിച്ച്. പത്തും ഇരുപത്വം പ്രാവർ ശ്യം ആവർത്തിച്ച് പതം വരുത്തിയ എണ്ണയിൽപ്പാകം ചെയ്തത്.
          ഞാനും അതു വാങ്ങി കസേരയിൽ ഇരുന്നു കഴിച്ചു. അപ്പഴാണ് ഒരാൾ ഫുൾ സ്റ്റൂട്ടിൽ എന്റെ അടുത്തു വന്നിരുന്നത്. അയാളുടെ വിലക്കൂടിയ ബാഗ് തുറന്നു. ഒരു കവർ പുറത്തെടുത്തു. അതിൽ നിന്ന്  വരിക്കച്ചക്കപ്പഴത്തിന്റെ ഒരു തുണ്ടംകയ്യിലെടുത്തു. അതിന്റെ കൂഞ്ഞിൽ ചെത്തിയിട്ടുണ്ട്.ഒരു ഗ്ലൗസ് എടുത്തു ധരിച്ചു. ആ ചക്കപ്പഴത്തിന്റെചൂളകൾ ഓരോന്നായി അടർത്തി എടുത്ത് കഴിച്ചു തുടങ്ങി. കുരു സഞ്ചിയിൽത്തന്നെ നിക്ഷേപിച്ചു.അതിലെ കിടന്നു പോകുന്നവർ അതു കണ്ട് ചിരിക്കുന്നുണ്ട്. അപാര തൊലിക്കട്ടി തന്നെ. അങ്ങേർ അതൊന്നും ശ്രദ്ധിക്കുന്നില്ല. അതു മുഴുവൻ തിന്നു തീർത്തു. മടലും കുരുവും ആ കൂട്ടിലിട്ടു. ഗ്ലൗസ് ഊരി ബാഗിൽ വച്ചു.ഒരു കുപ്പിയിൽ ഉള്ള കരിഞ്ഞാലി വെള്ളം അതും കുടിച്ചു. ആ കവർ വെയ്സ്റ്റ് ബിന്നിൽ നിക്ഷേപിച്ചു.
      എണ്ണയേ ഭയന്ന് മായത്തെ ഭയന്ന്  ഗതികേടിന്റെ പുറത്ത് ആഹാരം കഴിച്ച എനിക്ക് അങ്ങേരോട് ബഹുമാനം തോന്നി. ദുരഭിമാനത്തിന്റെ പേരിൽ ഞാൻ വീട്ടിൽ ഉപേക്ഷി ചക്കപ്പഴത്തിന്റെ കാര്യം ഞാനോർത്തു. മാന്യന്മാർ ഇങ്ങിനെ ഇരുന്ന് പരസ്യമായി ചക്കപ്പഴം കഴിക്കാമോ എന്നു ചിന്തിച്ചു പരിഹസിച്ചവരോട് എനിക്ക് പുഛം തോന്നി.

Wednesday, March 14, 2018

  ഛായാദാനം -  ഒരു കണക്കിൽ ദയാവധം തന്നെ.

     ഞങ്ങൾ നമ്പൂതിരിമാർക്കിടയിൽ ഒരു ചടങ്ങുണ്ട്. " ഛായാദാനം". അസുഖം ബാധിച്ച് ഒരു ചികിത്സയും ഫലിക്കാതെ നരകിക്കുന്ന രോഗികൾക്ക്   രോഗശാന്തിക്കും, സുഖമരണത്തിനും, ശീഘ്ര മരണത്തിനും ഉള്ള ഒരു പ്രതിവിധി. ഇതു് ഒരു വിശ്വാസത്തിലൂന്നിയ പ്രതിവിധി മാത്രം.. വിഷ്ണു പാദം പൂകൂ ക, മോക്ഷം കിട്ടുക എന്നൊക്കെപ്പറയുമെങ്കിലും ശീഘ്ര മരണം തന്നെ ലക്ഷ്യം.

       ഒരു ഓട്ടുപാത്രത്തിൽ [ചിലി ടത്തു ചീനച്ചട്ടിയിൽ ] നല്ല എള്ളെണ്ണ എടുത്തു് അതിൽ രോഗിയുടെ നിഴൽ [ ഛായ ] പതിപ്പിച് ഉത്തമ ബ്രാഹ്മണന് ദാനം ചെയ്യുക. ഈ മാറാരോഗങ്ങളും, കഷ്ടപ്പാടുകളും എന്തിന് ജീവൻ തന്നേയും ദാനം ചെയ്യുക. ഇതു സ്വീകരിക്കാൻ ആളുകൾ മടിക്കും. നല്ല ഭീമമായ ദക്ഷിണ കൊടുക്കണ്ടി വരും. ഒരു കൈ നിലത്തു കുത്തി കണ്ണടച്ചാണ് ദാനം ചെയ്യുക. വാങ്ങുന്ന ആൾ തിരിഞ്ഞു നോക്കാനെ ഇല്ലത്തിന പുറകിലൂടെ യാത്ര ആകണം. അയാൾ പോയി എന്നുറപ്പു വരുത്തിയിട്ടേ കണ്ണു തുറക്കൂ. അതൊടുകൂടി സുഖമരണം ഉറപ്പാണന്നു വിശ്വസിക്കപ്പെടുന്നു.

       എന്റെ "ഛായാദാനം " എന്ന പുസ്തകം വായിച്ച് അനവധി പേർ ഈ ചടങ്ങിനെപ്പറ്റിച്ചൊദിക്കുന്നു. ഈ ചടങ്ങിന് പലിടത്തും പ്രകാര ഭേദം ഉണ്ടാകാം.. ഇന്നു ദയാവധത്തെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ ഇങ്ങിനെ ഒന്നു ചിന്തിച്ചു എന്നു മാത്രം....

Tuesday, March 13, 2018

   ആ തിളങ്ങുന്ന ഗോലികൾ [നാലുകെട്ട്-156]

     കുട്ടിക്കാലത്തെ സൂക്ഷിപ്പിൽ ഒന്നായിരുന്നു ആഗോലികൾ. അതു് ഒരു ടിന്നിൽ ഭദ്രമായി വച്ചിരിന്നു. ടിൻ മിക്കവാറും തുരുമ്പെടുത്തു. ഒരു വിധം തുറന്നു. അതിൽ നിന്ന് പലവർണ്ണത്തിൽ ഉള്ള  പളുങ്ക് ഗോളങ്ങൾ ചിതറി വീണു.
    മുറ്റത്ത് തുല്യ അകലത്തിൽ മൂന്ന് കഴികൾ ഉണ്ടാക്കും.  ഈ ഗോലി കയ്യിൽ വച്ച് വിരൽ കൊണ്ടാണ് കളിക്കുക. പല ഘട്ടങ്ങളിലായി ഓ രോ കുഴിയിലും വീഴിക്കണം. അതിനിടെ എതിരാളികളുടെ ഗോലി അടിച്ച കറ്റാം. അതിൽ തോക്കുന്ന ആളുടെ കൈ മടക്കി ഒരു കുഴിയുടെ മുമ്പിൽ വക്കണം.അതിൽ ഗോലി ശക്തിയിൽ അടിക്കുന്നു. നല്ല വേദന എടുക്കും ചിലപ്പോൾ കൈ പൊട്ടി ചോര ഒലിക്കും. അന്ന് കരഞ്ഞിട്ടുണ്ട് വേദന എടുത്ത്.പ്രതികാരത്തോടെ പ്രതിയോഗിയെ കരയിപ്പിച്ചിട്ടും ഉണ്ട്.
      അന്ന് ഒരണക്ക് പത്തെണ്ണം കിട്ടും. ഇതു മേടിക്കാൻ അച്ഛൻ കാശു തരില്ല. ഇല്ലത്തെ കാര്യസ്ഥെന്റെ മകനാണ്അപ്പു. പറമ്പിൽ വീണു കിടക്കുന്ന പഴുക്ക അപ്പുവിന്റെ കയ്യിൽ ക്കൊടുത്തുവിക്കും.ഗോലിയും നാരങ്ങാ മിഠായിയും വാങ്ങും. അവന് ഒരു ഗോട്ടിയും ഒരു നാരങ്ങാ മിഠായിയും കൂലി.
       ഒരു ദിവസം കാര്യസ്ഥൻ തൊണ്ടി സഹിതം അവനെപ്പിടിച്ചു. ഇല്ലത്തുമുറ്റത്ത് കൊണ്ടുവന്നു തല്ലി. അവൻ എന്റെ പേരു പറഞ്ഞില്ല. അവസാനം ഞാൻ പറഞ്ഞു ഞാൻ കൊടുത്തു വിട്ടതാണന്ന്. അച്ഛന്റെ കയ്യിൽ നിന്ന് അടികിട്ടുമെന്ന് ഉറപ്പിച്ചതാണ്. പക്ഷേ അച്ഛൻ ഞങ്ങളെ രണ്ടു പേരേയും അടുത്തു വിളിച്ച് രണ്ടണ വച്ച് തന്നു. ഇനി ഇങ്ങിനെ ചെയ്യാൻ പാടില്ല. അങ്ങിനെ ആസ്പടികഗോളം എന്റെ ബാല്യകാലത്തിന്റെ ഒരു കണ്ണാടി ആയി.

Monday, March 12, 2018

   പൂണൂൽ    - [ കീ ശക്കഥ-15]

        ചെറിയ ഒരു തൊണ്ടക്കു്വേദന. പനിയുമുണ്ട്. ഡോക്ടറെ കാണണം. അടുത്ത ടൗണിൽ ആണാശുപത്രി.എഞ്ചിനീയറിഗ് കോഴ്സ് തീരുകയാണ്. ഇർഫാനും കൂടെ വന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ.ആശുപത്രിയിൽ കാർ ഡെടുക്കണം.നൂറു രൂപാ.
"നീ കഴിഞ്ഞ ദിവസം ആശുപത്രിയിൽ വന്നതല്ലേ.? നിന്റെ കാർഡ് ഇങ്ങോട്ടു തരൂ."
അവനൊന്നു പകച്ചു. 
"എടോ  നൂറു രൂപാ ക്കു് നമുക്ക് ബിരിയാണി അടിക്കാമ ടോ?"
അവന്റെ കാർഡ് കൊടുത്ത് ഡോക്ട്ടറെക്കണ്ടു. നന്നായി പ്പരിശോധിച്ചു. എന്റെ നെഞ്ചു പിടച്ചു.കണ്ടുപിടിച്ചാൽ... ഛെ.. നാണക്കേട്.
" കഴിഞ്ഞ തവണത്തെ ഒരു കത്തിവയ്പ്പ് ബാക്കിയുണ്ടല്ലോ?"
ഞാനൊന്നു ഞട്ടി. ഇർഫാനെറ് കേസ് ഷീറ്റാണ് മുമ്പിൽ.
"പരീക്ഷയാണ്.അത് അടുത്ത ദിവസമാകാം.ഇതിന് മരുന്നു തന്നാൽമതി.
ഒരു വിധം പറഞ്ഞൊപ്പിച്ചു.
മരുന്നിന്റെ കുറിപ്പും വാങ്ങി എഴുനേറ്റു
" ഇർഫാന്റെ കൂട്ടുകാരൻ പൂണൂൽ മാറ്റാൻ മറന്നു അല്ലെ?" ഡോക്ട്ടർ ചിരിച്ചു......

Sunday, March 11, 2018

ഡോ.തോമ്മസ്   സ്കറിയ - പുസ്തക നിരൂപണ ശാഖയിലെ അതികായൻ.

       എന്റെ പുതിയ പുസ്തകം " ഫിംഗർപ്രിന്റിന്" ഡോ.തോമസ്സ് സ്ക്കറിയ അവതാരികത രാമെന്നേറ്റപ്പോൾ സത്യത്തിൽ ഞട്ടിപ്പോയി.കാരണം " ഫിംഗർപ്രിന്റ് "അപസർപ്പക കഥകളാണ്. വലിയ എഴുത്തുകാർ ഐത്തം കൽപ്പിക്കുന്ന സാഹിത്യ ശാഖ. അതിന് അദ്ദേഹം എഴുതിത്തന്ന അവതാരിക ഉദാത്തമാണ്. അതിനു തയാറായത് വലിയ മനസ്ഥിതിയും.
       പാലാ സെന്റ് തോമസ് കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസർ, സർവ്വകലാശാലാ മലയാളം റിസർച്ച് ഗെയ്ഡ്, PHD - റിസർച്ച് ഗൈഡ്, പി.ജി ബോർഡ് ഓഫ് സ്റ്റസീസിലെ മുൻ മെമ്പർ ഇങ്ങിനെ എന്തെല്ലാം ഉത്തരവാദിത്വങ്ങൾ!. പത്തോളം ഈടുറ്റ പുസ്തകങ്ങളുടെ കർത്താവാണദ്ദേഹം ".സാഹിത്യ നിരുപണം, "  " സാഹിത്യ വിചാരം" എന്നീ സ്ഥിരം പംക് ന്തിക് ചെയ്യുന്നു. "സാഹിത്യ ചരിത്ര വിജ്ഞാനീയo "  എന്ന.പ0ന ശാഖയിലെ മലയാളത്തിലുണ്ടായ ആദ്യ ഗ്രന്ഥത്തിന്റെ കർത്താവും അദ്ദേഹമാണ്.
         ഇത്രയും തിരക്കുള്ള എന്റെ പ്രിയ സുഹൃത്ത് നാലു ദിവസം കൊണ്ട് എന്റെ പുസ്തകത്തിന് അവതാരിക്ക എഴുതി വീട്ടിലെത്തിച്ചു തന്നു. നന്ദി..... ഒരു പാട് നന്ദി

Saturday, March 10, 2018

   സമ്മാനം [കീ ശക്കഥ-14]
വിവാഹം കഴിഞ്ഞ് ആദ്യ പുറന്നാളാണ്. ഇന്നു നല്ല സദ്യ ഉണ്ടാക്കി. അദ്ദേഹത്തിന് ഇഷടമുള്ള തൊക്കെ തയാറാക്കി. എല്ലാ ജോലിത്തിരക്കും മാറ്റി വച്ച് ഒന്നിച്ചിരുന്നുണ്ണാൻ വരാമെന്നേറ്റിട്ടുണ്ട്. ഉച്ചകഴിഞ്ഞ്‌ ലീവ്. ചിലപ്പോൾ ഒരവുട്ടി ഗ്. വരുമ്പോൾ ഒരു പുറന്നാൾ സമ്മാനം കൊണ്ടു വരാതിരിക്കില്ല. എന്തായിരിക്കും സമ്മാനം. എന്തു കിട്ടിയാലും ഇന്നത്തെ ദിവസം അതെനിക്കൊരു നിധി തന്നെയാണ്.
അദ്ദേഹം വന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു മനോഹരമായ ചെറിയ പെട്ടി. ഞാനൊന്നും ചോദിച്ചില്ല. സമ്മാനമായിരിക്കും. എന്നാൽ വരുമ്പഴേ വിളിച്ച് സ്നേഹത്തോടെ തന്നു കൂടെ. സദ്യ കഴിഞ്ഞിട്ടാകാം എന്നു വിചാരിച്ചാകും. ഒന്നിച്ചിരുന്ന് ആ സ്വദിച്ചുണ്ടു. അദ്ദേഹവും സന്തോഷത്തിലാണ്. ജോലിയുടെ പിരിമുറുക്കം മുഖത്തില്ല. എന്റെ മനസു മുഴുവൻ ആ സമ്മാനപ്പെട്ടിയിലാണ്. എന്തായിരിക്കുമോ?.സദ്യ കഴിഞ്ഞ് അദ്ദേഹം ആ പെട്ടികയ്യിലെടുത്തു. സാവധാനം തുറന്നു. എന്റെ ഹൃദയമിടുപ്പ് കൂടി, എന്തായിരിക്കും സമ്മാനം.
അദ്ദേഹം സാവധാനം ആ പെട്ടിയിൽ നിന്ന് ഒരു " ബീഡ "എടുത്തു വായിലിട്ടു.....

Friday, March 9, 2018

    ഡോൾഫിൻ  [കീശക്കഥ-13]

            മോന് ആ നിവേഴ്സറി ആണ്. അവന്റെ പ്രസംഗം വേണം. ടീച്ചർ പറഞ്ഞതാണ്. ജലത്തിൽ സിക്കുന്ന ജീവി.അതാണ്  വിഷയം.. അവനെ തെറ്റുകൂടാതെ ഒരു നാലു വാചകം പഠിപ്പിച്ചു കൊടുക്കണം.  കളി കഴിഞ്ഞിട്ടവന് നേരമില്ല. വഴക്കു പറഞ്ഞപ്പോ ൾ എന്നെ തൃപ്തിപ്പെടുത്താൻ മുമ്പിൽ വന്നിരു:ന്നു. അവന്റെ ശ്രദ്ധ വേറേ എവിടേയോ ആണ്. എൽ.കെ.ജിയിൽ പഠിക്കുന്ന കുട്ടിയാണ്.  കഷ്ടം തോന്നി.എന്നെ തൃപ്ത്തിപ്പെടുത്താൻ അവൻ കഷ്ടിച്ചു പഠിച്ചു. അവൻ ബാക്കിയുള്ളവരുടെ മുമ്പിൽ മോശമാകാൻ പാടില്ല. നമ്മുടെ മുമ്പിൽ റീ ഹേഴ്സിലും നടത്തി.
    ആ നിവേഴ്സറിക്ക് മുമ്പിൽത്തന്നെ സ്ഥലം പിടിച്ചു.അവന്റെ പ്രസംഗം മുഴുവൻ കേൾക്കണം. 
     ഞങ്ങൾ ഞട്ടിപ്പോയി. അവൻ ഒരഞ്ചു മിനിട്ടോളം കിടിലൻ പ്രസംഗം. പക്ഷേ ഷാർക്കിനെപ്പറ്റി ആയിരുന്നില്ല.. ഡോൾഫിനെപ്പറ്റി ആയിരുന്നു. അവനെന്നും ഇഷ്ടപ്പെടുന്ന ഡോൾഫിനെപ്പറ്റി.   ഡോൾഫിനേറിയത്തിൽ അവൻ പല തവണ പോയിട്ടുണ്ട്.
  അവ നിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
" സോറി മാം.. ഐ ലൗ ഡോൾഫിൻ ദാൻ ദാറ്റ് ക്രുവൽ ഷാർക്ക്..... "

Thursday, March 8, 2018

അച്ചുവിന്റെ ട്യൂഷൻ ക്ലാസ് [ അച്ചു ഡയറി-202]

   മുത്തശ്ശാ അച്ചു ട്യൂഷൻ ക്ലാസ് തുടങ്ങി. ശനി ഞായർ. ഒരു മണിക്കൂർ പഠിപ്പിക്കാൻ ഒരു ഡോളർ. എൽ.കെ.ജി.യിലെ കുട്ടികളാ. അവർക്ക് പഠിക്കുന്നതിനേക്കാൾ അച്ചൂന്റെ കളിക്കാനാ ഇഷ്ടം. അച്ചു മടുത്തു. ഈ ടീച്ചർമാരെ സമ്മതിക്കണം.

      എന്നാലും അവർ മര്യാദക്കിരിക്കും. ഒരു കഥ പറഞ്ഞുകൊടുത്താൽ മതി. അച്ചൂ നെ അവർക്ക് ഇഷ്ടാ. അച്ചു പറഞ്ഞാൽ അനുസരിക്കും. അച്ചു അവരെ വഴക്കു പറയില്ല.അതാ ഇഷ്ടം. ഇവിടെ അമേരിക്കയിൽ കുട്ടികൾ പഠനത്തിനൊപ്പം ജോലി ചെയ്ത് ഏൺ ചെയ്യും. എന്തു ജോലിയും ചെയ്യാനുംമടിഇല്ല. പൊക്കറ്റ് മണിക്കുള്ളത് അവർ ഉണ്ടാക്കും
  ഈ ക്യാഷ് കിട്ടിയിട്ട് എന്തിനാണന്നു് മുത്തശ്ശനറിയോ? സ്കൂളിൽ ഞങ്ങൾ ഒരു ഷോപ്പ് നടത്തുന്നു. അതിലെ ലാഭം പാവപ്പെട്ട കുട്ടികൾക്ക് കൊടുക്കാനാണ്. അച്ചു ഉണ്ടാക്കുന്ന ക്യാഷ് മുഴുവൻ അവിടെക്കൊടുത്ത് സാധനങ്ങൾ വാങ്ങും. അതിനായി അച്ചു ഉണ്ടാക്കുന്നിടത്തോളം ക്വാഷ് അമ്മയും തരും.. കൂടുതൽ സെയിൽ നടത്തുന്നവർക്ക് ബോണസ് പോയിന്റുണ്ട്.
അച്ചു വാങ്ങിയത് മുഴുവൻ ടോയ്സാ.ആർക്കാണന്നറിയോ മുത്തശ്ശന്. ഒരെണ്ണം പാച്ചൂന്, ബാക്കി അച്ചു പഠിപ്പിക്കുന്ന കുട്ടികൾക്കാ. പാച്ചുവഴക്കുണ്ടാക്കി.അച്ചു അവനെക്കൊണ്ടു തന്നെ അവർക്ക് ഗിഫ്റ്റ് കൊടുപ്പിച്ചു. അവനും സന്തോഷായി....

Wednesday, March 7, 2018

അത്താഴം  [കീ ശക്കഥ-12 ]

      തീവണ്ടിയിൽ അന്തർജനവുമായി ഒരു യാത്ര. ആകെത്തിരക്കാണ്. റിസർവ് കമ്പാർട്ടുമെന്റ് മാറരുത്. രണ്ടു മിനിട്ടേ നിർത്തൂ.അതിനകം കയറണം. ഇറങ്ങാനും ആളനവധി. തിക്കിതിരക്കി എല്ലാവരും കയറി.
" ആവൂ.. എന്റെ അന്തർജനത്തിനെക്കാണാനില്ല."
നമ്പൂതിരി ആകെ ബഹളം വണ്ടി നീങ്ങാൻ തുടങ്ങി. പുറത്തേക്ക് ചാടാൻ ശ്രമിച്ചപ്പോൾ ബാക്കിയുള്ളവർ തടഞ്ഞു.
" അവളെക്കണ്ടില്ലങ്കിൽ ശരിയാകില്ല"
"നമ്പൂതിരി സമാധാനിക്ക് അടുത്ത കമ്പാർട്ടുമെന്റിൽ കയറിയിട്ടുണ്ടാവും."
"എന്താ ഉറപ്പ് .നമ്പൂതിരി വീണ്ടും ബഹളം. അടുത്ത കമ്പാർട്ടുമെന്റിൽ കയറിയാൽ ഒട്ടും ശരിയാകില്ല."
"നമ്പൂതിരി വിയർത്തു കളിച്ചു. എങ്ങിനേം കണ്ടു പിടിച്ചേ പറ്റൂ.എനിക്കു S നെ കാണണം. രാത്രി ഒമ്പതു മണി ആകാറായി. "
"നമ്പൂതിരി സമാധാനമായി സീറ്റിൽ ഇരിക്ക്.ഞങ്ങളൊന്നു നോക്കട്ടെ."
"ഇനി അവൾ കയറിയില്ലെ? ഓ.. രാത്രി ഒമ്പതു മണി ആകാറായി. കുഴപ്പായല്ലോ "
ടി.ടി.ആർ വന്നു. കയറിയില്ലങ്കിൽ നമുക്ക് കൺട്രോൾ റൂമിൽ അറിയിയ്കാം"
"അതു പോര.. എനിക്കുടനേ കണ്ടേപ റ റൂ"
"ഇതു നോക്ക് ഇതു തന്നെയാണോ അന്തർജനം. അടുത്ത കമ്പാർട്ട്മെന്റിൽ നിന്നാ "
"ഓ.. സമാധാനമായി. സമയത്തു തന്നെ കണ്ടു കിട്ടി.. ഒമ്പതു മണിക്കെങ്കിലും അത്താഴം കഴിക്കണ്ടതാണേ.ആഹാരം അവളുടെ കയ്യിലാണ്.. സന്തോഷായി....

Tuesday, March 6, 2018

 വീണ്ടും മള്ളിയൂർ സന്നിധിയിൽ

    ഇന്നലെ മള്ളിയൂർ പോയിരുന്നു. അദ്ദേഹത്തിന്റെ ആ മുറി അതേപടി സൂക്ഷിച്ചിരിക്കുന്നു. ഒരു പർണ്ണശാല പോലെ പവിത്രമായി. ആ മുറിയിൽ കുറേ സമയം. ധ്യാന നിമഗ്ദനായി. ഞാൻ ആരാധിക്കുന്ന എന്റെ ദേവന്റെ മുമ്പിൽ.
     ഞാനൊര ദ്ധ്യാത്മിക വാദിയല്ല. പൂർണ്ണമായും ഭൗതികവാദിയുമല്ല. രണ്ടിലേയും ശരി തിരയുന്ന ഒരു യാത്രികൻ. അങ്ങിനെ ഉള്ളവർ ആദ്യംചെല്ലണ്ട സന്നിധി ഇവിടെത്തന്നെ.ജീവിതത്തിൽ അഴിക്കാൻ വയ്യാത്ത കുരുക്കുകൾ മറുകുമ്പോൾ, ആന്തരിക സംഘർഷം കൂടുമ്പോൾ അവിടെ ആ സന്നിധിയിൽ പോകാറുണ്ട്. അദ്ദേഹത്തോട് ഒന്നും പറയാറില്ല. പക്ഷേ അദ്ദേഹത്തിൽ നിന്ന് എന്നിലേക്ക് പ്രവഹിക്കുന്ന ആ ഊർജം മാത്രം മതി എനിക്ക്, ആ സാന്നിദ്ധ്യം മാത്രം മതി എനിക്ക് പരിഹാരമായി.
     ആ മുറിയുടെ നിശബ്ദതയിൽ പാതി അടച്ചമിഴികളുമായി ഞാനിരിക്കുമ്പോൾ വീണ്ടും ആ ഊർജ്ജം എന്നിൽ നിറഞ്ഞ പൊലെ. മനസ് ശാന്തമായ പോലെ. ആ നിഷ്കളങ്ക ചിരിയോടെ അദ്ദേഹം മുമ്പിൽ ഇരിക്കുന്ന പോലെ. കുറേക്കാലം കൂടി അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.... മോഹിച്ചു പോയി.. വല്ലാതെ മോഹിച്ചു പോയി. കണ്ണുകൾ തുറന്നപ്പോൾ അദ്ദേഹത്തിന്റെ പൂർണ്ണ കായ ച്ചിത്രം മാത്രം മുമ്പിൽ. നിറകണ്ണുകളിലൂടെ ഉള്ള കാഴ്ചയിൽ ആ ചിത്രത്തിന് ജീവൻ വച്ച പോലെ......

Sunday, March 4, 2018

ബീസ്റ്റ്  ഫ്രം ദി ഈസ്റ്റ്........

    ഇന്നു യൂറോപ്പിലും ഇല്ലണ്ടിലും അയർലന്റിലും മഞ്ഞുമൂടിക്കിടക്കൂകയാണ്.വളരെക്കാലങ്ങൾക്ക് ശേഷമാണ് ഇത്ര വലിയ ഒരു മഞ്ഞുവീഴ്ച്ച.." കിഴക്കുനിന്നുള്ള ദുഷ്ടമൃഗം; എന്നു വിശേഷിപ്പിക്കുന്ന സൈബീരിയയിൽ നിന്നുള്ള ആ ശീതക്കാറ്റ് കുറച്ചൊന്നുമല്ല നാശം വിതച്ചത്. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പറ്റില്ല. ആഹാരം കരുതാത്തവർ പട്ടിണി ആകും. ഇനി കറണ്ടുകൂടി പോയാൽ !! ഇതിനൊക്കെപ്പുറമൊ ഒരു വലിയ കൊടുങ്കാറ്റിന്റെ ഭീഷണിവെറേയും

Saturday, March 3, 2018

കല്ലുമാല    [കീ ശക്കഥ11]

" ഹൂ.. യേ.ഹു...
" അല്ല.. ഇതാരാ എന്റെ പേരക്കുട്ടിയോ?"
"അതെ മുത്തശ്ശാ ആ അസത്തു പെണ്ണ് തീണ്ടാപ്പാടകലെ എത്തിയിട്ടുണ്ട് "
"അപ്പോൾ ആ കൂവലിന്റെ അർത്ഥം നിനക്കറിയാം. പണ്ട് കീഴ്ജാതിക്കാർ നടക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദമാണ്,.മേൽജാതിക്കാരെ അറിയിക്കാൻ. തീണ്ടലും തൊടീലും ഉള്ള കാലം. തീണ്ടാതിരിക്കാൻ."
"എല്ലാം അറിയാം അന്നതിനെതിരെ പടവാളെടുത്ത ." മുത്തശ്ശൻ ദി ഗ്രയ്റ്റി "നെപ്പറ്റി എല്ലാം അച്ഛൻ പറഞ്ഞിട്ടുണ്ട്.
"അച്ഛൻ എന്തു പറഞ്ഞു "
" കുറച്ചൊക്കെ.. പക്ഷേ പൂർണ്ണമായത് ഈ ഇടെ വായിച്ച ഒരു പുസ്തകത്തിൽ നിന്നാണ്. ശരിക്കും ത്രില്ലടിച്ചു പോയി.എന്നാൽ ആ ഫൂഡൽജൻ മ്മിയെ ഒന്നു കണ്ടേക്കാമെന്ന് വച്ചു. "
"ഒരോ കാലഘട്ടത്തിനും ഒരോ ശരിയുണ്ട്. അതിനൊപ്പം നിന്നു എന്നേ ഉള്ളു".
" അങ്ങിനെ അനാചാരങ്ങൾക്കെതിരെ പട പൊരുതി ഒരു സാമ്രാജ്യം മുഴുവൻ നഷ്ടപ്പെട്ട്, ഇവിടെ ഇങ്ങിനെ നിരാലംബനായി. ഒറ്റക്ക്..."
"നീയും അച്ഛന്റെ കൂട്ട് എന്നെ കുറ്റപ്പെടുത്തുകയാണോ?"
"അച്ഛനും കുറ്റപ്പെടുത്താറില്ല. ആ മനസിന്റെ ഒരു കോണിൽ ഒരു സുവർണ്ണച്ചെപ്പിൽ മുത്തശ്ശന്റെ ഒരു നല്ല വിഗ്രഹം വച്ചു പൂജിക്കുന്നുണ്ട്.അതുമാത്രമേ എന്നെക്കാണിച്ചിട്ടുള്ളു. "
" കീഴ്ജാതിക്കാരി ആയ ഒരു സ്ത്രീയുടെ "കല്ലുമാല" പൊട്ടിച്ചായിരുന്നു തുടക്കം അല്ലേ?"
"അതൊക്കെ ഒരു കഥ അന്ന് കീഴ്ജാതിക്കാർ കല്ലുമാല ധരിക്കുന്നത് തങ്ങൾ തീണ്ടലുള്ളവരാണന്ന് അറിയിക്കാനാണ്.അതൊരാഭരണമല്ല.. വിലങ്ങായിരുന്നു എന്നു മനസിലാക്കിക്കൊടുക്കാനാ അതു ചെയ്തത് "
"അതൊക്കെപ്പോട്ടെ നീ എന്താ അപ്രതീക്ഷിതമായി.?"
"ഒരിന്റർവ്യൂവിന് വന്നതാണ് "
" ഇത്ര ദൂരെ നിന്ന് ഒറ്റക്ക് "
"അതെ,
"എന്നിട്ടെന്തായി"
ഇന്റർവ്യൂ കഴിഞ്ഞു. വന്നവരിൽ ഏറ്റവും മാർക്ക് എനിക്ക്. ഏററവും നന്നായി പെർഫോം ചെയ്തതും ഞാൻ. എന്നിട്ടും എനിക്കു ജോലി കിട്ടിയില്ല."
"കാരണം ?"
"മുത്തശ്ശൻ അന്നു പൊട്ടിച്ചെറിഞ്ഞ 'കല്ലുമാല, വെറൊരു രൂപത്തിൽ ഇന്നെന്റെ കഴുത്തിലാണ്.സംവരണത്തിനു വീതം വച്ചപ്പോൾ ഞാൻ പുറത്ത് "
" ഈ നാട്ടിൽ ആരും "കല്ലുമാല" ധരിക്കാനിടവരാത്ത ഒരു തത്വസംഹിത എനിക്ക് ഉപദേശിച്ചു തരാനാകുമോ മുത്തശ്ശന് "

Thursday, March 1, 2018

സൂര്യോദയം   [കീശക്കഥ-10]

          ഡിസം. 31ന് വൈകിട്ട് തന്നെ എല്ലാവരും എത്തി. പുതുവത്സരാഘോഷവും ന്യൂ ഇയർ പാർട്ടിയും എന്റെ വീട്ടിൽ വച്ച്.പെട്ടന്നു തീരുമാനിച്ചതാണ്. സമയം വൈകും തോറും കൂട്ടുകാർ അസ്വസ്ഥരായിത്തുടങ്ങി. സഹികെട്ട് തോമ്മ സ്മാഷാണ് പറഞ്ഞത്
" കുപ്പി പൊട്ടിക്കണ്ടേ?"
" കുപ്പി യോ ഇത്തവണത്തെ പാർട്ടിക്ക് കൂപ്പിയും, നോണും ഇല്ല.
എന്ത്  ... അവർക്കതു വിശ്വസിക്കാൻ പറ്റിയില്ല.
കുപ്പിയില്ലാത്ത പുതുവത്സര പാർട്ടിയോ?
"മാഷേ. നമുക്ക് ഒരു തവണ.... ഒരു തവണ മാത്രം"സ്ത്രീ ജനങ്ങൾ ഏകസ്വരത്തിൽ പിന്തുണച്ചു. മനസ്സില്ലാ മനസോടെ എല്ലാവരും സമ്മതിച്ചു.
" തിരുമനസ് വിളിച്ചപ്പഴേ ഞാൻ ഭയന്നതാണ് എന്നാലും ഇത്രയും വിചാരിച്ചില്ല
നമ്മളെല്ലാം കൂടി സദ്യ ഒരുക്കുന്നു. പച്ചക്കറിനുറുകുന്നു. നാളികേരം ചിരകുന്നു., പായസം സദ്യ എല്ലാം ഒന്നിച്ച്... ദാഹിക്കുമ്പോൾ കരിക്ക്, സംഭാരം, തേനിൽ ഐ സി ട്ട് വെള്ളവു മൊഴിച്ച് നമുക്ക് ചിയേഴ്സ് പറയാം.
  വളരെപ്പെട്ടന്ന് എല്ലാവരും സജീവമായി പിന്നെ ഒരു പ്രകടനമായിരുന്നു. പാട്ട് കൂത്ത് എന്നു വേണ്ട ആഘോഷമയം. സ്വബോധത്തോടെയുള്ള "ന്യൂ ഇയർ പാർട്ടി "പലർക്കും ആദ്യം. എല്ലാവരും നന്നായാസ്വദിച്ചു. ഒന്നിച്ചിരുന്നുള്ള സദ്യ. അവസാനം പാത്രം വരെ ക്കഴുകി വച്ചാണ് എല്ലാവരും പിരിഞ്ഞത്

" ജനുവരി ഒന്നാം തിയതി ജീവിതത്തിൽ ആദ്യമായാണ് സൂര്യോദയം കാണുന്നതു്..... നന്ദി"
രാവിലെ തോമസ് മാഷുടെ മെസേജ്....