Monday, June 29, 2026

സൗഹൃദം പുതുക്കാൻ അഭിലാഷ്കൊളിഗ് ബല്ല് കേട്ടാണ് വാതിൽ തുറന്നത്.നല്ല സുമുഖനായൊരു ചെറുപ്പക്കാരൻ.നല്ല ഉയരം. സാമാന്യം തടിയുണ്ട്.കട്ടി ക്കണ്ണടയും ഫ്രഞ്ച് മുസ്ച്ചാഷും."തിരുമേനിക്ക് എന്നെ അങ്ങട് മനസ്സിലായില്ലന്നു തോന്നുന്നു."എനിക്കാകെ പിടി കിട്ടിയില്ല. പക്ഷേ ആകുസൃതി നിറഞ്ഞ ആ സംസാരരീതി! "ഞാൻ അഭിലാഷ് പണ്ട് ലോർഡ് കൃഷ്ണാ ബാങ്കിൽ - അന്ന് തിരുമേനി എൻ്റെ ഗുരുവായിരുന്നു."ഞട്ടിപ്പോയി. എന്തൊരു മാറ്റം. അന്നൊരു മെലിഞ്ഞ പയ്യനായിരുന്നു. കോളേജിൽ നിന്നിറങ്ങിയ ഉടനെ ആണ് ബാങ്കിൽക്കയറിയത്. ഞാൻ ഓടിച്ചെന്ന് കൈ പിടിച്ചു.അകത്തു കൊണ്ടിരുത്തി. പിന്നെ പഴങ്കഥകൾ ഒന്നൊന്നായി കെട്ടഴിച്ചു. അഭിലാഷ് സമർത്ഥനായിരുന്നു. അവസരങ്ങൾ ഒന്നൊന്നായി ഉപയോഗിച്ച് പല ബാങ്കുകളിൽ വർക്ക് ചെയ്ത് ഇന്നൊരു വലിയ ബാങ്കിൻ്റെ തലപ്പത്താണ്. അന്ന് വാതോരാതെ തൻ്റെ കുടുംബാംഗങ്ങളെപ്പററിയും നാടിനെപ്പറ്റിയും സംസാരിക്കും. പ്രത്യേകിച്ചും അഭിലാഷിൻ്റെ മുത്തശ്ശിയെപ്പറ്റി. അങ്ങിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മുത്തശ്ശിയെ ഞങ്ങൾക്കും ഇഷ്ടമായിത്തുടങ്ങി. മുപ്പത്തി അഞ്ചു വർഷമായി. ഈ സമയം കൊണ്ടുവന്ന മാറ്റം വലുതാണ്. എന്നാലും ആ അടുപ്പം കാത്തുസൂക്ഷിച്ച് ഇത്ര ദൂരം സഞ്ചരിച്ച് സൗഹൃദം പുതുക്കാൻ വന്നില്ലേ. വല്ലാത്ത സന്തോഷം തോന്നി

Sunday, June 28, 2026

ശ്രീ.എം പി.പരമേശ്വരൻ എൻ്റെ ഉണ്ണിയേട്ടൻ [ എന്നെ സ്വാധീനിച്ച വ്യക്തികൾ] വളരെക്കാലം മുമ്പ് ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ച അന്നു മുതലറിയാം ഉണ്ണിയേട്ടനെ. അറിയും തോറും ആരാധന കൂടിക്കൂടി വന്നു. ഒരു ദിവസം ഗാന്ധി ജൂണി വെഴ്സിറ്റിയിൽ ഇക്ബാലുമൊത്തൊരു സെമിനാറിൽ പ്പങ്കെടുക്കണം. ഞാൻ തലേ ദിവസം അനിയൻ്റെ അവിടെ വരാം. നമുക്ക് ഒന്നിച്ച് പോകാം. സത്യത്തിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ആ അറിവിൻ്റെ തമ്പുരാനുമെത്ത്, കാഴ്ച്ചപ്പാടിൻ്റെ അപ്പൊസ്തലനു മൊത്ത് ഒരു ദിവസം!. ഞാൻ കാറയക്കാമെന്നു പറഞ്ഞതാ സമ്മതിച്ചില്ല. ഉച്ചയോടെ ഇവിടെ എത്തി. ഇഷ്ട വിഷയങ്ങൾ ഒരു പാടുള്ളതുകൊണ്ട് സമയം പോയതറിഞ്ഞില്ല. സാഹിത്യം, പരിസ്ഥിതി, ആഗോള താപനം എല്ലാം .ഞാൻ 'കാനന ക്ഷേത്രം'' എന്ന ഒരു ജൈവ വൈവിദ്ധ ഉദ്യാനത്തിന് പ്ലാനുണ്ട്.അതിനായി തറവാടിരിക്കുന്ന രണ്ടര ഏക്കർ മാറ്റി വച്ചിട്ടുണ്ട്. ഏട്ടെൻ്റെ വിലയേറിയ നിർദ്ദേശങ്ങൾ വേണം. അതു പറഞ്ഞപ്പഴെ അദ്ദേഹം ആവേശഭരിതനായി. ഞാനെൻ്റെ പ്രോജക്റ്റ് വിശദീകരിച്ചു. പിന്നീട് അതിന് ഇന്നത്തെ രൂപം കൈവന്നതിന് അദ്ദേഹത്തിൻ്റെ സംഭാവന ചെറുതല്ല. അന്ന് ഉച്ചയ്'ക്ക് നമ്മുടെ സ്ക്കൂളിലെ കുട്ടികളുമായി ഒരു ഇൻട്രാക്ഷൻ ഉണ്ടായിരുന്നു. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ആധികാരികമായി ഉത്തരം പറയാൻ പറ്റുന്ന ഒരു മഹത് വ്യക്തിയെ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. നിങ്ങൾ അത് പരമാവധി പ്രയോജനപ്പെടുത്തണം" നല്ല സംവാദമായിരുന്നു.പിന്നെ അമ്പലത്തിനു മുമ്പിലുള്ള ആൽത്തറയിൽ പോയി എല്ലാവരും പ്രകൃതിസംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. പിന്നെ ഗ്രന്ഥശാലയിൽ അദ്ദേഹത്തിൻ്റെ വേറൊരു മുഖമാണ് ഞങ്ങൾ കണ്ടത്.സാഹിത്യവും ശാസ്ത്രവും ആയിരുന്നു വിഷയം. അത് വിശദീകരിക്കാൻ അദ്ദേഹത്തെ കഴിഞ്ഞ് വേറൊരാളില്ല എന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടു. അതു കഴിഞ്ഞ് പലപ്പഴും അദ്ദേഹത്തിൻ്റെ ഇല്ലത്തു പോയിട്ടുണ്ട്. അറിവിൻ്റെയും കാഴ്ച്ചപ്പാടിൻ്റെയും ആതമ്പുരാന് ഇന്ന് ഒരു പുരസ്ക്കാരം കൂടി കിട്ടി എന്നറിഞ്ഞപ്പോ ൾ സന്തോഷം തോന്നി: നവ മലയാളി പുരസ്ക്കാരം.അങ്ങിനെ ഏറ്റവും അർഹമായ ആ കൈകളിൽത്തന്നെ ആ പുരസ്ക്കാരവും എത്തി.

Saturday, June 27, 2026

റി പ്ലീസ് ബിലീസ് ഇറ്റ് ഓർ നോട്ട്. _ ഷോ പാച്ചു കണ്ട അമേരിക്ക 10] മിട്ട്ലി ബീച്ചിലെ യാത്ര നല്ല രസമാണ് മുത്തശ്ശാ. അവിടെ ഒരു ഷോ ഉണ്ട് നമുക്ക് കാണാം.റി പ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്.- ഷോ;ലോകപ്രസിദ്ധമായ ഒരു ടി.വി. ഷോ ഉണ്ടായിരുന്നു. അതിൻ്റെ ലൈവ് ഷോ നടക്കുന്ന ഒരു വലിയ തിയെറ്റർ.പതിമൂവായിരം സ്ക്വയർ ഫീററിലാണ് ഈ തിയേറ്റർ അതിൽ രണ്ടു തിയേറ്റർ ഉണ്ട്.അതിൽ പ്രത്യേകം പ്രത്യേകം മുന്നു ഷോ ആണ്.അതിൽ ഒരു ഭീകര ഷോ ഉണ്ട്. അവിടെ കുട്ടികൾക്ക് പ്രവേശനമില്ല. മുത്തശ്ശനും കാണണ്ട. അത്ര ഭീകരമായ രംഗങ്ങളാങ്ങളാണതിൽ. എന്തിനാ ഈ കാശ് കൊടുത്ത് പേടിക്കുന്നത്. അടുത്തത് നല്ല രസമാണ് മുത്തശ്ശാ. ഒരു മിറർമെയ്ഡ് ഷോ. നമുക്ക് ഈ കർട്ടൻ മാറ്റി അകത്തു കടക്കാം. ഇരുട്ടാണവിടം പെട്ടന്ന് ലൈറ്റ് തെളിഞ്ഞതും. ആയിരക്കണക്കിന് മുത്തശ്ശൻമാരും പാച്ചുവും. ചുറ്റും ചോട്ടിലും മുകളിലും ഒക്കെ കണ്ണാടിയാണ്. അതിൻ്റെ റിഫ്ലക് ഷനാണ്.പാച്ചു നമുക്ക് പുറത്തു കടക്കാം "പറ്റില്ല മുത്തശ്ശാ എങ്ങോട്ടു പോയാലും കണ്ണാടിയിൽ ഇടിക്കും. വാതിൽ കണ്ടു പിടിക്കാൻ പറ്റില്ല. ബ്രൂസിലിയുടെ എൻറർ ദ ഡ്രാഗൺ കണ്ടിട്ടില്ലേ? അതിലെപ്പൊലെയാണ്.പെട്ടന്ന് ലൈറ്റണഞ്ഞു.ഇപ്പം വഴി കാണാം മുത്തശ്ശൻ ഇതിലെ പോരൂ അടുത്തത് ഒരിടനാഴിയിലൂടെ അടുത്ത മുറിയിലേയ്ക്ക് പോകാം പക്ഷേ അവിടെ ഒരു പാലമുണ്ട് .അതിൽ കാലു ചവിട്ടിയപ്പോഴേ ചുറ്റും ഒരു തുണികൊണ്ടുളളതുരങ്കം പോലെ. പാലത്തിൽ ചവിട്ടിയപ്പോഴെപാലം ഒടിഞ്ഞു വീഴുന്ന പോലെ. നമ്മൾ അടിയിലേക്ക് വീഴുമോ പാച്ചൂ നമുക്ക് തിരികെ പോകാം." മുത്തശ്ശാ അതു വെറുതെ ഇല്യൂഷനാണ്. വെറും തോന്നൽ ധയ്ര്യമായി മുമ്പേ ട്ടു നടക്കു. "രക്ഷപെട്ടു. നമ്മ8 അടുത്ത മുറിയിലെത്തിയല്ലൊ? ഇവിടെ പഴയ ഫോസിലുകളും പ്രതിമകളും. ചൂയിഗം കൊണ്ട് ഉണ്ടാക്കിയ നമ്മുടെ പ്രസിഡൻ്റ് ട്ര oബിൻ്റെ ഒരു പട മുണ്ട്. പിന്നെ അവിടെ ഒരു വലിയ സ്ക്രീൻ കാണുന്നില്ലേ അതിന് മുമ്പിൽ നിന്ന് നമുക്ക് ഡാൻസ് ചെയ്യാം. മുമ്പിലുള്ള ആ വലിയ സ്ക്രീനിലും നമ്മളുടെ ഇമ്മേജ് ഡാൻസ് ചെയ്യുന്നത് കാണാം അതല്ല മുത്തശ്ശാ അൽഭുതം നമ്മൾ അവിടുന്ന് മാറിയാലും ആ ഇമ്മേ ജ് അവിടെ ഡാൻസ് ചെയ്തു കൊണ്ടിരിക്കും. ഒരു മണിക്കൂർ കഴിഞ്ഞു.പാച്ചൂ.""തീർന്നു മുത്തശ്ശാ നമുക്ക് പുറത്തിറങ്ങാം. മുമ്പ് പാച്ചു അച്ഛൻ്റെ കൂടെ ഇവിടെ വന്നിട്ടുണ്ട്.

Thursday, June 25, 2026

തങ്കൻ്റെ ട്രാക്റ്ററിൽ ഡീസൽ [ കീശക്കഥ 205 ] തങ്കൻ നല്ല കാളപൂട്ടുകാരനായിരുന്നു. ട്രില്ലറും ട്രാക്റ്ററും വന്നതോടുകൂടി തങ്കൻ്റെ കാര്യം കഷ്ടത്തിലായി. പണി കുറഞ്ഞു;തൻ്റെ അരുമ ആയ കാളകളെ വിറ്റു. അങ്ങിനെ ഇരിക്കുമ്പഴാണ് ഗവന്മേൻ്റ് സ്ക്രീമിൽ സബ്സിഡിയോടു കൂടി ട്രാക്റ്ററിന് ലോൺ കിട്ടാമെന്നു വന്നത്. ചെറിയ പലിശയെ ഒള്ളു. തങ്കൻ ഡ്രൈവിഗ് ലൈസൻസെടുത്തു. ട്രാക്റ്റർ ഓടിക്കാൻ പഠിച്ചു. വീട്ടിലേക്ക് വീതിയിൽ വഴി വെട്ടി. പകലന്തിയോളം പണി എടുത്തു. ലോൺ ക്യത്യമായി അടഞ്ഞു. ഒരു ദിവസം ചേറിൽ പൂട്ടിക്കൊണ്ടിരിക്കുമ്പോൾ ഡീസൽ തീർന്നു പോയി. പാടത്തിനടുത്താണ് പമ്പ് പതിവുപോലെകന്നാസുമായി പമ്പിൽ ചെന്നു. ഡീസലും പെട്രോളും ഇനി മുതൽ കന്നാസിലോ കുപ്പിയിലോ തരില്ല.തങ്കൻ പമ്പുമുതലാളിയോട് കെഞ്ചി. ഇന്നു പണി തീർത്തു കൊടുക്കണ്ടതാണ്.സമ്മതിച്ചില്ല. വണ്ടി കൊണ്ടു വന്നാൽ ഇനി മുതൽ വണ്ടിയിൽ മാത്രം അടിച്ചു കൊടുക്കും. അവസാനം തങ്കൻ വണ്ടി കൊണ്ടുവരാമെന്ന് സമ്മതിച്ചു. ചേറിൽപ്പണിതു കൊണ്ടിരുന്ന വണ്ടി അതേപടി പമ്പിലേക്ക് ഓടിച്ചു കയറ്റി. കണ്ണാടി പോലെ തിളങ്ങിയിരുന്ന പമ്പിൻ്റെ പരിസരംമുഴുവൻ ചെളിയിലാറാടി.അതിനിടെ അവിടെ പെടോൾ അടിക്കാൻ വന്ന ബെൻസ് കാറിലും ചേറിൻെറ ഡിസൈൻ.പമ്പ് മുതലാളിയും ജീവനക്കാരും ഓടി വന്നു തങ്കനെതടഞ്ഞു. എല്ലാവരും കൂടി തങ്കനെ കൈവയ്ക്കും എന്ന സ്ഥിതി വന്നു. തങ്കൻ വണ്ടിയിൽ എഴുനേറ്റുനിന്ന് ഉറക്കെ തനിക്ക് കന്നാസിൽ ഡീസൽ നിഷേധിച്ചതിനെപ്പറ്റിയും വണ്ടി കൊണ്ടു വന്നാൽ തരാമെന്നു പറഞ്ഞതും വിവരിച്ചു.ഈ പമ്പിൻ്റെ തൊട്ടടുത്താണ് പണിയുന്നത്. എനിക്ക് വേറേ വഴിയില്ലായിരുന്നു.ആൾക്കാർ കൂടി.തങ്ക നെറ്ഭാഗത്താണ് ന്യായം എന്ന് പൊതുജനം വിധിച്ചു. അവസാനം അവർ ഡീസൽ അടിച്ചു കൊടുത്തു. തങ്കൻ വണ്ടി ഇരപ്പിച്ചു തിരിച്ചു പോകുമ്പോൾ പമ്പിൻ്റെ സകല മാന സ്ഥലങ്ങളിലും ചെളി തെറിച്ചിരുന്നു.

Monday, June 22, 2026

മെഡിറ്റേഷൻ പാർക്ക് [ ക ന ന ക്ഷേത്രം - 58] എൻ്റെകാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ യോഗയ്ക്കും, മെഡിറ്റേഷനും ആയി ഒരു തുറന്ന ഉദ്യാനം രൂപം കൊണ്ട് വരുന്നു. ഒരു മെ ഡിറ്റേഷൻ പാർക്ക് !പ്രകൃതി യോടിണങ്ങിയ ഒരു പ്രകൃതി സൗഹൃദ തിയേറ്റർ. കാനനക്ഷേത്രത്തിൽ ഒരു തീർത്ഥക്കുളവും അതിനോട് ചേർന്നൊരു വെള്ളച്ചാട്ടവും പിന്നെ ബോധി വൃക്ഷത്തിനു ചുവട്ടിൽ ധ്യാന മഗ്നനായിരിക്കുന്ന സാക്ഷാൽ ഭഗവാൻ ശ്രീബുദ്ധനും. ഇതിനു മുൻവശം ഒരു അറുപത് സെൻ്റ് സ്ഥലം പുല്ലുപിടിപ്പിച്ച് വൃത്തിയാക്കി വരുന്നു. ജാതി ,ഗ്രാമ്പൂ, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ ചുവട്ടിലെശിഖരങ്ങൾ വെട്ടി അതിന് തറ തീർത്ത് പുല്ലുപിടിപ്പിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു. നല്ല തണലിൽ ഇലകളുടെ മർമ്മര ശബ്ദത്തിൽ പക്ഷികളുടെ കളകൂജനം ശ്രവിച്ച് വെള്ളച്ചാട്ടത്തിൻ്റെ കളകളാരവ ധ്വനിയിൽ '. അണ്ണാറക്കണ്ണൻ്റെ ഛിൽ ഛിൽ ആരവം ശ്രവിച്ച് യോഗയ്ക്കും മെഡിറൈഷനും ഒരു തുറന്ന ഉദ്യാനം. ഇത് മുഴുവൻ പുല്ലുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. ബാഗേശ്രീരാഗത്തിലും മോഹനരാഗത്തിലും നേർത്ത സംഗീതം ഉയരുമ്പോൾ മെഡിറ്റേഷന് ഒരു നാദ യോഗമെഡിറ്റേഷൻ്റെ ഒരു പുതിയഭാവം കൈവരുന്നു. യോഗക്കും മെഡിറ്റേഷനും ഇങ്ങിനെ ഒരന്തരീക്ഷം പലരുടെയും ആവശ്യമായിരുന്നു. അതിന് നല്ല ശുദ്ധമായ പ്രണവായൂശ്വസിച്ച് മെഡിറ്റേഷന് ആവശ്യമായ ഒരന്തരീക്ഷം രൂപപ്പെടുത്തുക. അത്ര മാത്രം. ഇവിടെ യോഗയും, മെഡിറേറഷനും പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം കാനന ക്ഷേത്രം ഏറ്റെടുക്കുന്നില്ല. അതിന് സൗകര്യം ഒരുക്കുക അത്ര മാത്രം. ഈ സംരംഭത്തിന് മാദ്ധ്യമങ്ങളും പ്രകൃതി സ്നേഹികളും മറ്റു സംഘടനകളും തന്ന നസീമമായ പ്രോത്സാഹനത്തിന് നന്ദി

ശ്യാമളാമ്മയുടെ സൗജന്യ യാത്ര [കീശക്കഥ 203 ] ശ്യാമളാ മ്മരാവിലെ തന്നെ ബസ്സിൽ കയറി.ഓർഡിനറിയിൽ സ്ത്രീകൾക്ക് ഫ്രീ ആണ്.വീട്ടിലിരുന്നു മടുത്തു.മരുമകളുമായി എന്നും അടി. ഒരു സ്വസ്തതയുമില്ല."എങ്ങോട്ടാണ്.?"ഇതെവിടം വരെ പ്പോകും അവിടെവരെ. സ്റ്റാൻ്റിനടുത്ത് ഒരമ്പലമുണ്ട്. അവിടെ എന്നും പ്രസാദ ഊട്ടുണ്ട്. അതു കഴിഞ്ഞ് അടുത്ര ബസിൽ .ഇങ്ങിനെ ബസ്സുകൾ മാറി മാറിക്കയറി പല സ്ഥലത്തും പോയി. ഏഴു മണി ആയപ്പോൾ വീട്ടിലെത്തി. ഓർഡിനറി ബസുകളുടെ മുഴുവൻ സമയവിവരപ്പട്ടികയും ശ്യാമളാമ്മയുടെ കയ്യിലുണ്ട്. പതിവുപോലെ അന്നും ശ്യാമളാ മ്മ ബസ് സ്റ്റാൻ്റിൽ എത്തി. ഇത്തവണ വേറെ റൂട്ടിലാക്കാം. സീറ്റിലിരുന്ന വഴാണ് ശ്രദ്ധിച്ചത് തൊട്ടടുത്ത് ഒരു വലിയ ബാഗുമായി ഒരു സ്ത്രീ.അവരുമായി ശ്യാമളാമ്മ ചങ്ങാത്തത്തിലായി. കറി പൗഡറുകളും, പലഹാരങ്ങളും എല്ലാമുണ്ട് ദാ ബാഗിൽ:ബസ്സ് യാത്ര സൗജന്യമാണല്ലൊ ഞാൻ ഒരിടത്തറങ്ങി കച്ചവടം ചെയ്യും.അങ്ങിനെ പല സ്ഥലത്ത് .എനിക്ക് ജീവിക്കാനുള്ളത് ഞാനുണ്ടാക്കും.മുതലാളി 25 ശതമാനംവരെ കമ്മീഷൻ നൽകും.ചില ദിവസം 5000 രൂപാ വരെ കച്ചവടം ഉണ്ടാകും ഇതു കൊള്ളാമല്ലോ. എന്നെ കൂടി കൂട്ടാമോ? ഞാൻ മുതലാളിയോട് പറഞ്ഞു ശരിയാക്കാം.പക്ഷേ വേറെ റൂട്ടിൽ പൊയ്ക്കൊള്ളണം. അങ്ങിനെ ശ്യാമളയും ഒരു കച്ചവടക്കാരി ആയി ഈബസ്സിൽ ഓഫീസ് ടൈം കഴിഞ്ഞു യാത്ര ചെയ്യുന്നവരെ റെയും ബോറടി മാറ്റാൻ യാത്ര ചെയ്യുന്നവരാണ്. ശ്യാമളയുടെ ബിസ്സിനസ്സ് പുരോഗമിച്ചു.ഇന്ന് ശ്യാമള സമ്പന്നയാണ്. ഒരു ദിവസം കണ്ടക്റ്റർക്ക് കാശു കൊടുത്ത് ടിക്കറ്റ് തരാൻ പറഞ്ഞു.ഇതിൽ സ്ത്രീകൾക്ക് സൗജന്യമാണ് യാത്രക്ക്ക്യാഷ് മേടിക്കാൻ നിയമമില്ല."എനിക്കിനി സൗജന്യം ആവശ്യമില്ല. ആവശ്യമുള്ള കാലത്ത് ഒത്തിരി പ്രാവശ്യം ഈ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവരെ നിങ്ങൾ സൗജന്യമായി കൊണ്ടു പൊയ് ക്കോളൂ. എനിക്ക് വേണ്ട.

Saturday, June 20, 2026

ഓവർ ദി ടോപ്പിൽ [OTT] സിനിമക്കായ്. അന്നൊരു സിനിമ കാണാൻ റിലീസ് ആയി സി ക്ലാസ് തിയേറ്ററിൽ എത്തുന്നത് വരെ കാത്തിരിക്കണം. മൂന്നു കിലോമീറ്റർ നടന്ന് ഓല മേഞ്ഞ സിനിമാക്കൊട്ടയിൽ എത്തുമ്പോൾ അകത്തു നടക്കുന്ന സിനിമയുടെ സംഭാഷണം പുറത്തു കേൾക്കാം.ക്യൂവിൽ ഭയങ്കര തിരക്കാവും ഒരു മണിക്കൂർ ക്യുവിൽ നിന്ന് കൗണ്ടറിൽ എത്തുമ്പഴെ ടിക്കറ്റ് ക്ലോസ് എന്ന ബോർഡ് കണ്ടു തിരിച്ചു പോന്നിട്ടുണ്ട്. അന്നു ബുക്കി ഗില്ല പിന്നെ ടി.വിയിൽ ഏഷ്യ നെറ്റ് ദൂരദർശ്ശൻ - ആഴ്ച്ചയിൽ ഒരു സിനിമ കാത്തിരുന്ന് കാണാൻ നോക്കുമ്പോൾ ആൻ്റിനയുടെ ദിശ മാറിയിട്ടുണ്ടാകും അതു ശരിയാക്കി കാണാൻ തുടങ്ങുമ്പഴാണ് കറണ്ടു പോവുക. പിന്നീട് വിസി ആർ വന്നപ്പോൾ സമാധാനമായി.കാസററ് വാടകക്ക് കിട്ടും സൗകര്യം പോലെ കാണാം: അന്നുവി.സി.ആർ വാങ്ങിയപ്പോൾ കിട്ടിയ ബോയി ഗ്ബോ യി ഗ് എന്ന കാസറ്റ് എത്ര പ്രാവശ്യം കണ്ടു എന്നോർമ്മയില്ല. കാലം മാറി. ഇന്ന് ഒ ടി ടി റിലീസാണ്.നെഫ്ലിക് സ്, പ്രൈം ,സോണി തുടങ്ങി നൂറുകണക്കിന് ചാനലുകൾ. കാണണമെങ്കിൽ സബ്സ്ക്രിപ്ഷൻ ഉണ്ട് .ഒരു സിനിമയ്ക്ക്, ഒരാഴ്ച്ചത്തേയ്ക്ക് ഒരു വർഷത്തേക്ക്. ഇനി പരസ്യം ഒഴിവാക്കിക്കാണണമെങ്കിൽ തുക കൂടും .ലാപ്പിലും, ഫോണിലും ഒക്കെ കാണാം. തനിക്കുവേണ്ട സിനിമ ഏതു ചാനലിലാണ് എന്ന അന്വേഷിച്ച് കണ്ടു പിടിച്ച് പൈസ കൊടുത്ത് കാണും. ഇതൊക്കെ കഴിഞ്ഞ് കാണാൻ തുടങ്ങമ്പോൾ സ്റ്റോറേജ് ഫുൾ. സാരമില്ല അതിൽ നമുക്ക് സ്ഥലം വാങ്ങാം. ഇപ്പോൾ നാട്ടിൽ സ്ഥലം വാങ്ങുന്നതിലും ചെലവാണ്. എങ്കിലും വാങ്ങും. എൻ്റെ കുടുബത്തിൽ വച്ച് ഷൂട്ട് ചെയ്ത ഒരു സിനിമാ കാണാൻOTT റിലീസിൻ്റെ പരസ്യം കണ്ട് കാത്തിരുന്നു മടുത്തു. പിന്നെ അതിൻ്റെ ട്രയെലർ കണ്ടു തൃപ്ത്തിപ്പെട്ടു. അപ്പഴും അവർ പറഞ്ഞു റിലീസ് സൂൺ. സിനിമ മാത്രമല്ല. പാട്ട് ന്യൂസ് എല്ലാത്തിനും വിലവിവരപ്പട്ടിക നോക്കി ക്യാഷ് കൊടുക്കണം അങ്ങിനെ ചാനലുകൾ തിരഞ്ഞ് കാഷ് കൊടുത്ത് സിനിമക്കിരിയ്ക്കുന്ന ഭ്രാന്ത് പിടിച്ച പാവം ഉപഭോക്താവിന് കൗൺസിലിഗ് ഏർപ്പെടുത്തണം എന്ന ആവശ്യം അധികൃതർ ക്ക് മുമ്പിൽ സമർപ്പിക്കുന്നു

Wednesday, June 17, 2026

അച്ചുവിൻ്റെ ഡയറിയുടെ 1000മത്തെ എപ്പിസോഡാണിത്. അവൻ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു തുടങ്ങിയ മുത്തശ്ശനുമായുള്ള സംവാദം അവൻ്റെ ഈ ടീനേജിലും തുടരുന്നു. മലയാളത്തിൽ നാലു ഭാഗവും ശശിത്തരൂരിൻ്റെ അവതാരികയോടെ ഇംഗ്ലീഷ് മൊഴിമാറ്റവും E Book ഒക്കെ ആയി പ്രോത്സാഹിപ്പിച്ച എല്ലാസൗഹൃദ യ ർ ക്ക് നന്ദി.അച്ചൂന് ഡ്രൈവിഗ് ലൈസൻസ് [ അച്ചു ഡയറി 1000] മുത്തശ്ശാ അച്ചുവിന് കുട്ടിക്കാലം മുതൽ ഡ്രൈവിഗ് വലിയ ഇഷ്ടമായിരുന്നു.കുട്ടിക്കാലത്ത് അമേരിക്കയിൽ വണ്ടിയുടെ ഫ്രണ്ട് സീറ്റി ഇരിക്കാൻ പോലും സമ്മതിക്കില്ല. നാട്ടിൽ വന്നപ്പഴാണ് ആദ്യമായി മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്തത്. ഇപ്പോൾ അച്ചുവിന് ഡൈവിഗ് ലൈസൻസ് കിട്ടി. ലേണേ ഴ്സ് ലൈസൻസാണ് ആദ്യം കിട്ടിയത്. ലൈസൻസുള്ള ആരുടെ എങ്കിലും കൂടെയെഡ റൈവ് ചെയ്യാം. അച്ഛൻ്റെ കൂടെ ആണ് ആദ്യംഡറൈവ് ചെയ്ത ത്. അച്ഛൻ ശാസ്ത്രീയമായിത്തന്നെ എല്ലാം പഠിപ്പിച്ചു തരും. റിവേഴ്സ് എടുക്കാനും കൃത്യമായി പാർക്ക് ചെയ്യാനുമാണ് ഏറ്റവും വിഷമം അത് അച്ചു നിരന്തരം പ്രാക്റ്റീസ് ചെയ്ത് പഠിച്ചു. സ്റ്റിയറിഗ് ബാലൻസ് ശരിയാകാൻ ഒരഞ്ഞൂറ് കിലോമീറ്റർ എങ്കിലും ഓടിക്കണം. കൂട്ടുകാരൊക്കെ അടിപൊളി വണ്ടി വാങ്ങി ചെത്തി നടക്കുന്നത് കാണുമ്പോൾ അച്ചുവിന് കൊതി തോന്നും." അച്ചൂന് ഒരു പുതിയ വണ്ടി വാങ്ങിത്തരട്ടെ " അമ്മയാണ് ചോദിച്ചത് അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി; ഞനെങ്ങിനെയാണിത് പറയുന്നതെന്നു വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ പുതിയ വണ്ടി!. അമ്മേ സെക്കൻ്റ് ഹാൻ്റ് വണ്ടി ആയാലും മതി.അതിനായി കൂടുതൽ പൈസ ഇടണ്ട. എൻ്റെ ഹയർ സ്റ്റഡി ക്ക് ഇവിടെ ഭയങ്കര ചെലവാ.നമുക്കതിനായി ക്കരുതി വയ്ക്കാം. എൻ്റെ വിസാ വച്ച് അച്ചൂന് ശമ്പളം കിട്ടുന്ന ജോലി ചെയ്യാനും സമ്മതിയ്ക്കില്ല. എന്താണ് ഇത്പറഞ്ഞപ്പോ ൾ അമ്മയുടെ കണ്ണിൽ കണ്ണീർ വന്നത് എന്ന് അച്ചൂന് മനസിലായില്ല.അല്ലങ്കിലും അമ്മ എന്തിനൊക്കെയാ എപ്പഴൊക്കെയാ കരയുന്നത് എന്ന് അച്ചൂന് മനസിലാകാറില്ല.

Monday, June 15, 2026

ആംഫി ബസ്സിൽ ബോസ്റ്റൺ ടൂർ [ പാച്ചു കണ്ട അമേരിക്ക - 2o ] മുത്തശ്ശാ ഇന്ന് നമുക്ക് ബോസ്റ്റൺ മുഴുവൻ കാണണം. ഒരു പാട് ഹിംസ്റ്റാറിക്കൽ ഇമ്പോർട്ടൻ സ് ഉള്ള സ്ഥമാണിത്. " ബോസ്റ്റൺ ടീ പാർട്ടി " എന്ന കെട്ടിട്ടില്ലെ. അന്ന് ബ്രിട്ടീഷ് കാരാണിവിടം ഭരിച്ചിരുന്നത്. അവർ നാട്ടുകാർക്ക് വലിയ ടാക്സ് ചുമത്തിയിരുന്നു.പ്രത്യേകിച്ചും ചായക്ക്. അതിനെതിരെ ഉള്ള പ്രതിഷേധം പിന്നീട് അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിനു തന്നെ കാരണമായി. പാച്ചൂസ്കൂളിൽ പഠിച്ചിട്ടുണ്ട്. പാച്ചൂന്ഹി സ്റ്റ റി പഠിക്കാൻ ഇഷ്ടാണ്. അവിടെ കളർഫുൾ ആയ കളിപ്പാട്ടംപൊലത്ത ഒരു വലിയ ബസ് കിടക്കുന്നത് കണ്ടോ. അതിൽക്കയറിയാൽ ബോസ്റ്റൺ മുഴുവൻ ഒരു ദിവസം കൊണ്ടു കാണാം.പാച്ചു ഇതിനകം ബോട്ട് പോലെയുണ്ടല്ലോ? ലൈഫ് ബൽററുകളും ഉണ്ടല്ലോ?മുത്തശ്ശൻ കണ്ടോളൂ ആദ്യം അത് കരയിലൂടെ ഓടിച്ച് സ്ഥലം മുഴുവൻ കാണിക്കും.രണ്ടു വശവും മടങ്ങിയ കപ്പിത്താൻ്റെ തൊപ്പി വച്ച ആളാണ് നമ്മുടെ ഡ്രൈവറും ഗൈഡും. വഴിയുടെ വശങ്ങളിലുള്ള സ്ഥലങ്ങളെപ്പററി മുഴുവൻ അങ്ങേർ വിസ്തരിച്ചു പറഞ്ഞു തരും. വണ്ടി സ്ലോ ആക്കുമ്പൊൾ ഫോട്ടോയും എടുക്കാംഅങ്ങിനെ ഒന്നര മണിക്കൂർ കൊണ്ട് എല്ലാം ചുറ്റിക്കാണിച്ചു.ഇനി ഈ ബസ് പെട്ടന്ന് ചാഴ്സ് നദിയിലേക്കിറങ്ങും. അപ്പോൾ അത് ഒരു ബോട്ടു പോലെ വെള്ളത്തിലൂടെ തെന്നി നീങ്ങും. വശങ്ങളിലുള്ള സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഡ്രൈവർ മൈക്കിലൂടെ പറഞ്ഞു കൊണ്ടിരിക്കും ഇവിടെയാണ് നാട്ടുകാർ ബ്രിട്ടീഷ് കാരുടെ കപ്പലിൽക്കയറി തേയിലപ്പെട്ടി കൾ മുഴുവൻ നദിയിലേക്കെറിഞ്ഞത്. നദിയുടെ നടുക്കെത്തി.ഇനി വേണമെങ്കിൽ നമ്മളെ ബോട്ട് ഓടിയ്ക്കാൻ അനുവദിക്കും.ഞാനൊന്നു നോക്കട്ടെ. വേണ്ട പാച്ചൂ അപകടമാണ്. അവൻ അതിനകം ഡ്രൈവറെ സേവ പിടിച്ച് ആ തൊപ്പിയും വച്ച് സ്റ്റിയറി ഗിൽകൈവച്ചു. കുറേ ഓടിച്ചു. ഡ്രൈവർ അടുത്തുണ്ട്. " ബ്ര യ് വ് ബോയ്" അങ്ങേര് പാച്ചുവിനെ അഭിനന്ദിച്ചു. ഒരു മണിക്കൂർ ബോട്ടുയാത്രക്ക് ശേഷം വീണ്ടും അവൻ കരയിലേക്ക് കയറി. നമ്മൾ കയറിയിടത്തെത്തിച്ചു." ആംഫി ബസിലുള്ള ഈ ബോസ്റ്റൺ ടൂർ" മുത്തശ്ശനിഷ്ടായോ?

Friday, June 12, 2026

നമ്മുടെ ജൈവഘടികാരത്തിൻ്റെ താളo തെറ്റിച്ച് ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ ഇന്ന് ഒരു ഭ്രമമല്ല. ഭ്രാന്താണ് പലർക്കും .അത് മുഴുവൻ കാണാതിരിക്കാനവർക്ക് കഴിയില്ല. അതു oതൽ സമയം വേണം. ഇതു നമ്മുടെ ബയോളജിക്കൽ ക്ലോക്കിൻ്റെ താളം തെറ്റിക്കുന്നു. നിരന്തരം മിക്ച്ചറും, ചിപ്സും കഴിച്ച് ചിലർ ബിയറും നുകർന്ന് ആ കാൽപ്പന്തുകളി കാണാൻ ഉറക്കമുളച്ചിരിക്കുന്നു. ഒന്നര മണിക്കൂർ ആചടുലമായ കളി കാണുമ്പോൾ കണ്ണിനുണ്ടാക്കുന്ന സ്ട്രസ്, ശരീരത്തിലുണ്ടാക്കുന്ന മാററങ്ങൾ ഒന്നും നമ്മൾ ശ്രദ്ധിക്കുന്നില്ല. ജൈവഘടികാരം ശരീരത്തിൻ്റെ പ്രകൃത്യാ ഉള്ള ആന്തരിക ക്രമീകരണമാണ്. ഉറക്കം, ഉണരൽ, ഹോർമോൺ ഉത്പ്പാദിപ്പിക്കൽ, ശരീരത്തിൻ്റെ താപനില നിയന്ത്രിക്കൽ എല്ലാത്തിനുമുള്ള സംവിധാനമാണിത്. മനുഷ്യ തലച്ചോറിലെ " ഹൈപ്പോതലാമിസിൻ " ഉള്ള ഒരു കൂട്ടം കോശങ്ങളാണ് ഈ ജൈവഘടികാരം നിയന്ത്രിക്കുന്നത്. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ഈ ലോകമേള കാണാൻ ഭ്രാന്തു പിടിച്ചോടുന്നവർ ഇതുകൂടി ഓർത്താൽ നന്ന്. അനിയൻ തലയാറ്റുംപിള്ളി

Thursday, June 11, 2026

വന്ദേഭാരത് എക്സ്പ്രസ് - വേഗതയുടെ രാജകുമാരൻ അത്യാവശ്യം ഒരു കോഴിക്കോട് യാത്ര .ഒഴിവാക്കാൻ പറ്റാത്ത ഒരു നവതി ആഘോഷം. അതു കഴിഞ്ഞ് ടൗണിൽ ഒരു പുസ്തക പ്രകാശനം .ഭയങ്കര മഴയത്ത് കാറിൽ പോകു ന്ന കാര്യം ആലോചിയ്ക്കാൻ പോലും വയ്യ. വന്ദേഭാരതിൽ കോട്ടയത്തുനിന്ന് ചെയർക്കാർ തന്നെ ബുക്ക് ചെയ്തു. കൃത്യം 7.31 ന് കോട്ടയത്ത് എത്തി. വൈകിട്ട് 4.23 ന് തിരിച്ചു കോട്ടയത്തെക്ക്. പതിനൊന്നു മണിക്ക് കോഴിക്കോട്ട് എത്തിച്ചു.ഇരുനൂററി അമ്പത്തിമൂന്ന് കിലോമീറ്റർ - വെറും മൂന്നര മണിക്കൂർ ! എനിക്കിനി അഞ്ചു മണിക്കൂർ.നവതിയും ടൗണിലെ പുസ്തക പ്രകാശനവും കഴിഞ്ഞ് നാലരക്ക് റയിൽവേ സ്റ്റേഷനിൽ കൃത്യസമയത്തെത്തി. രാത്രി എട്ട് പത്തിന് കോട്ടയത്ത് ഒരു നല്ല ഫ്ളൈറ്റിൽ കിട്ടുന്ന എല്ലാ സൗകര്യവും മനസ്സിനിണങ്ങിയ ആഹാരം - ബോഗിയൽ വൃത്തിയുടെ കാര്യത്തി ഒരു വിട്ടുവീഴ്ചയുമില്ല. യാത്രക്കാരും അത് നന്നായി ശ്രദ്ധിക്കുന്നതായി തോന്നി. ഹൈസ്പീഡ് ട്രയിനുകളെയും എക്സ്പ്രസ് ഹൈവ യേയും എതിർക്കുന്നവർ ഒരു കാര്യം ഓർക്കണം. നമ്മുടെ ഒക്കെ സമയത്തിൻ്റെ വില; യൂറോപ്പിൽ ധാരാളം സഞ്ചരിച്ചിട്ടുള്ള എനിക്ക് അവർ ഒരുക്കുന്ന യാത്രാ സൗകര്യത്തിൽ അസൂയ തോന്നിയിട്ടുണ്ട്. നമുക്കും അ തൊക്കെപ്പറ്റും. ഭരണകർത്താക്കൾക്ക്ഇഛാശക്തിയുണ്ടങ്കിൽ. ഇനിയും നമ്മൾ ഒത്തിരി ദൂരം പോകാനുണ്ട്. ജലഗതാഗതം കൂടി കാര്യക്ഷമമാക്കണ്ടതുണ്ട്

Sunday, June 7, 2026

ഇടന [കാനന ക്ഷേത്രത്തിലെ ഔ ഷധങ്ങൾ 15 ] കാനനക്ഷേ ത്രത്തിൽ പടർന്നു പന്തലിച്ച് സുഗന്ധം പരത്തി ഇടന എന്ന ഔഷധസസ്യം കാണാം.ഇതിൻ്റെ ഇലയുടെ ഹൃദ്യമായ സുഗന്ധവും ഔഷധ ഗുണവും, ഒന്നു വേറെയാണ്. നീളം കൂടിയ കട്ടിയുള്ള അതിൻ്റെ ഇല ദഹനസംബന്ധമായ രോഗങ്ങൾക്കും, പ്രമേഹനിയന്ത്രണത്തിനും, ശ്വാസകോശ അസുഖങ്ങൾക്കും ഉത്തമമായ ഔഷധമാണ്. ബിരിയാണി ഉണ്ടാക്കുമ്പോൾ അതിൻ്റെ ഇല അരിഞ്ഞി ടാറുണ്ട്. കറുവാപ്പട്ട യുടെ ജനുസ്സിൽപ്പെട്ട ഇടനയുടെ വേരും ഔഷധത്തിനുപയോഗിക്കുന്നു. ചക്കപ്പഴ പലഹാരം ഇടനയിലയിൽ ഉണ്ടാകുമ്പോൾ അതിൻ്റെ സ്വാദും സുഗന്ധവും ഒന്നു വേറേയാണ്.അതിൻ്റെ ഇല പറിച്ച് കഴുകിത്തുടച്ച് ആ ഇലയിൽ പൊതിഞ്ഞാണ് പലഹാരം ഉണ്ടാക്കുന്നത് ചക്കപ്പഴവും, ശർക്കരയും ചുക്ക് പൊടിയുംഅരിപ്പൊടിയും ചേർത്ത് അരച്ച് അത് ഇടന ഇലയിൽ നിരത്തി മടക്കി അതിൻ്റെ ഞ ട്ടുകൊണ്ട് തന്നെ ലോക്ക് ചെയ്ത് ഒരു ഇഢലിപ്പാത്രത്തിൽ അടുക്കി വയ്ക്കുന്നു. അതിനു മുകളിൽ കുറച്ച് ഇടനിലകൊണ്ട് മൂടുന്നു. അടച്ച് വച്ച് ആവിയിൽ വേവിച്ചെടുക്കുന്നു. അതിൻ്റെ സ്വാദ് ഒന്നു വേറെയാണ്. ഗൃഹാതുരത്വ മൂറുന്ന അതിൻ്റെ സ്വാദ് അനുഭവിച്ചു തന്നെഅറിയണം.

Friday, June 5, 2026

കാനന ക്ഷേത്രത്തിൻ്റെ പരിസ്ഥിതി ദിനാശംസകൾ അന്ന് ഒരു പരിസ്ഥിതി ദിനത്തിൽ തുടങ്ങിയതാണ് എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം ആയൂർവേ ദ ഔഷധങ്ങളും, ഫലവൃക്ഷങ്ങളും മറ്റ് അപൂർവ വൃക്ഷങ്ങളും കൊണ്ടൊരു വന ഉദ്യാനം. മുണ്ണൂറ്റി അമ്പതു വർഷം പഴക്കമുള്ള തറവാടിന് ചുറ്റുമുള്ള രണ്ടേക്കർ സ്ഥലം ഇന്ന് ഒരു ചെറു വനമായി രൂപപ്പെട്ടു കഴിഞ്ഞു. മിയാ വാക്കി രീതിയാണ് ഇത് ഇത്ര വേഗം പടർന്നു പന്തലിക്കാൻ കാരണമായത്. വനമിത്ര പരിസ്ഥിതി മിത്ര പരിസ്ഥിതിരത്ന തുടങ്ങിയ അവാർഡുകൾ എന് ഈ പരിസ്ഥിതി പ്രവർത്തനത്തിന് പ്രചോദനമായിട്ടുണ്ട് ധാരാളം പക്ഷികളും, മറ്റു ജീവികളും ഇവിടെ ഭയമില്ലാതെ ജീവിക്കുന്നു. അവർക്കുള്ള ആഹാ രവുംവെള്ളവും കാനന ക്ഷേത്രത്തിൽ സുലഭം. ലോക പരിസ്ഥിതി ദിനത്തിൽ കാനന ക്ഷേത്രത്തിൻ്റെ ആശംസകൾ '

Wednesday, June 3, 2026

വായൂ ഭഗവാനെ ഭയന്ന് കാനന ക്ഷേത്രം കാലവർഷം വരുന്നു. ഇന്ദ്ര ഭഗവാനെയും സൂര്യഭഗവാനേയും നമ്മൾ മെരുക്കിക്കഴിഞ്ഞു.ഇനി വായൂ ഭഗവാനാണ്. കഴിഞ്ഞ തവണ എൻ്റെ കണിക്കൊന്ന മുത്തശ്ശിയും ഇലഞ്ഞിമരവും ഭഗവാൻ്റെ കോപത്തിൽ കടപുഴകിയതാണ്.പി ടർന്നു വീഴുംമ്പഴും അതിൻ്റെ തളിരിലകൾ ജീവനു വേണ്ടി കേഴുന്നുണ്ടായിരുന്നു. അന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ന് കാനനക്ഷേത്രം മുഴുവൻ വളർന്നു പടർന്നു പന്തലിച്ച് വീടിനു ചുറ്റും ഒരു ചെറു വനമായി രൂപപ്പെട്ടു കഴിഞ്ഞു. അവയെ രക്ഷിക്കണം.ഉൻമൂലനം തടയാൻ ഒരു ശസ്ത്രക്രിയ അനിവാര്യമാണ്. രണ്ടു ദിവസമായി വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടി കാററിനെ പ്രതിരോധിക്കാനുള്ള തന്ത്രം ഒരുക്കി. ഒരോ ശിഖരവും നിലംപതിക്കമ്പഴും എൻ്റെ ഉള്ളം പടച്ചു കൊണ്ടിരുന്നു. അവസാനം ഞാൻ ആറ്റു നോറ്റു വളർത്തിയ ആരിവേപ്പിൻ്റെയും ശിഖരങ്ങളും ഭൂമിദേവിയെ ചുംബിച്ചു.വീടിനു ചുറ്റും അവൻ്റെ ഇലകൾ കൂട്ടി ചിത ഒരുക്കി കത്തിച്ചു. അവൻ അപ്പഴും അവൻ്റെ ഔഷധഗുണമുള്ള പുക വമിപ്പിച്ച് കാനന ക്ഷേത്രവും നാലുകെട്ടും പരിസരവും അണുവിമുക്തമാക്കി. പടിഞ്ഞാറുവശത്ത് പടർന്നു പന്തലിച്ച ആ ആരിവേപ്പിൻ്റെ ഇലയിൽത്തട്ടി വരാറുള്ളവായ്യുപോലും നമ്മുടെ ആരോഗ്യത്തെ പരിപാലിച്ചു പോന്നതായിരുന്നു