Tuesday, January 31, 2023

അപ്തവാക്യങ്ങൾ ആലപനം ചെയ്ത ഗാർഡൻ ഓഫ് ക്വോട്‌സ് ' [ ദൂബായി ഒ രത്ഭുതലോകം - 2 2] മുഹമ്മദ് ബിൻ റഷീദ് ലൈബ്രറിയുടെ അൽഭുതങ്ങൾ തീർന്നില്ല. ആ വലിയ ലൈബ്രറിക്കും മനോഹരമായ ഒരു വലിയ ജലാശയത്തിനും ഇടയിലാണ് സ്തൂപങ്ങൾ കൊണ്ടുള്ള ആ മനോഹര ഗാർഡൻ നിർമ്മിച്ചിട്ടുള്ളത്.കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ആലക്തികദീപങ്ങളാൽ വെട്ടിത്തിളങ്ങി അനവധി തൂണുകൾ. ഈ തൂണുകളിൽ അർത്ഥവത്തായ ആപ്തവാക്യങ്ങൾ ആലേപന oചെയ്തിട്ടുണ്ട്. ഒരു നല്ല ഭരണാധികാരിയ്ക്കപ്പുറം ഒരു വലിയ ദാർശനികനും, എഴുത്തുകാരനുമായ ഹിസ് ഹൈനസ്ഷെയ്ക്ക് മുഹമ്മദിൻ്റെ അറുപതിൽപ്പരം "ക്വോട്‌സ് " അവിടെക്കാണാം. യു. എ.യി യുടെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന ആ അപ്തവാക്യങ്ങൾ പല ഭാഷകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്, അറബിക്ക്, സ്പാനിഷ്, ബർമ്മീസ്, ബോസ്നിയൻ, കൊറിയൻ, ഉർദു, ഐറിഷ്, ആംഹാറിക് എന്നീ ഭാഷകളിലും അവരേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ "മൈസ് റ്റോറി; എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടു കൾക്കനുസരിച്ചനല്ല ഭാവനാപുർണ്ണമായ വളർച്ച ഇവിടെ ഉണ്ടായതെന്നു കാണാം. ആ സ്തൂപ ക ങ്ങളിൽ ആലേപനം ചെയ്തിരിക്കുന്നവ വായിക്കുമ്പോൾ ആ ബഹുമുഖ പ്രതിഭയെ ആദരവോടെ നമിച്ചു കൊണ്ടേ അവിടന്നിറങ്ങാൻ പറ്റുകയുള്ളു.

ഇവിടെ കുട്ടികൾക്കും ഉണ്ടാരു ഗ്രന്ഥാലയം [ ദൂബായി ഒരൽഭുതലോകം - 21 ] :മുഹമ്മദ് ബിൻ റഷീദ് ലൈബ്രറിയിൽ കുട്ടികൾക്ക് ഒരു പ്രധാന ഇടം തന്നെയുണ്ട്. വിശാലമായ കളിസ്ഥലം ഉൾപ്പടെ. അഞ്ചു വയസു മുതൽ പതിനൊന്നു വയസു വരെയുള്ള കുട്ടികൾക്കാണ് ഉദ്ദേശിച്ചത്. അകത്തുകയറിയപ്പോൾ അൽഭുതപ്പെട്ടു പോയി. ഒരു വിശാലമായ വിജ്ഞാന ലോകം. ചെല്ലുമ്പോൾ ആദ്യം കണ്ടത് ഒരു റോബർട്ടുമായി സവദിക്കുന്ന കുട്ടികളെയാണ്: അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു് കൃത്യമായ മറുപടിയും നിർദ്ദേശവും കൊടുക്കുന്ന ഒരു കുട്ടി റോബർട്ട്. അവൻ്റെ വയറിൻ്റെ ഭാഗത്തുള്ള സ്ക്രീനിൽ ടച്ച് ചെയ്തും വിവരങ്ങൾ അന്വേഷിക്കാം. ശരിക്കും ഒരു ആഡ്രോയിഡ് കഞ്ഞപ്പൻ. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ടവിടെ. എല്ലാം തരം തിരിച്ച് കുട്ടിക്ക് എടുക്കാൻ പാകത്തിന് ക്രമീകരിച്ചിരിക്കുന്നു. അറ്റ്ലസ്, മാഗസിൻ, കോമിക്സ് എല്ലാം പ്രത്യേകം പ്രത്യേകം വച്ചിരിക്കുന്നു. കമ്പ്യൂട്ടർ ഗയിമാരും മറ്റു ലേണാഗ് അക്ററി വിറ്റി കൾക്കും ബവിടെ സൗകര്യം ഉണ്ട്. പുസ്തകങ്ങൾ എടുത്ത് ഊഞ്ഞാലിലും ടെൻ്റുകളിലും മറ്റു കളിസ്ഥലങ്ങളിലും സ്വസ്തമായി ഇരുന്നും കിടന്നും വായിക്കുന്ന കുട്ടികളെ കണ്ടപ്പോൾ കൗതുകം തോന്നി. ടോക്കിഗ് ബുക്കുകൾ, ബ്രയിലി ബുക്ക്, സെൻസറിംഗ് ബുക്ക് എന്നിവയും ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം. ഇതിനിടെ കുട്ടികക്ക് കളിക്കാനും സിനിമാകാണാനും സൗകര്യമുണ്ട്. കമ്പ്യൂട്ടർ ഗയിമിന് താൽപ്പര്യമുള്ളവർക്ക് അതും അവിടുണ്ട്. കുട്ടികളുടെ ലേണിഗ് ആക്റ്റിവിറ്റി നിയന്ത്രിയ്ക്കാൻ അവിടെ പരിചയ സമ്പന്നരായ ടീച്ചർമാർ ഉണ്ട്. കമ്പ്യൂട്ടറിൻ്റെ അമിതമായ ഉപയോഗത്തിൽ നിന്ന് വായനയുടെ ലോകത്തേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നതിന് ഇത്തരം ഗ്രന്ഥശാലകൾ ചെറിയ പങ്കൊന്നുമല്ല വഹിക്കുന്നത്. : എന്നെ അൽഭുതപ്പെടുത്തിയത് കുട്ടികൾ കോമിക് ബുക്കുകളിൽ നിന്ന് മാറി കുറേക്കൂടി ഈടുള്ള പുസ്തകങ്ങൾ വായിക്കുന്നത് കണ്ടപ്പോൾ ആണ്. അവിടെ അവർക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.അതായത് രക്ഷകർത്താക്കൾ കൊടുക്കുന്നതല്ല അവർ എടുക്കുന്ന പുസ്തകങ്ങൾ ആണവ ർ വായിക്കുന്നത്. വായന മരിച്ചിട്ടില്ല. അടുത്തതലമുറയിലുള്ള വിശ്വാസം ഉറപ്പിച്ചാണ വിടുന്ന് ഇറങ്ങിയത്

Sunday, January 29, 2023

ദുബായിയുടെ പൂർവ്വകാലത്തിലേക്ക് ഒരു കാലാന്തര യാത്ര [ ദൂബായി ഒരത്ഭുതലോകം - 18] അത്യന്താധുനിക ദൂബായിയിൽ നൂറ്റാണ്ടുകൾക്ക് പുറകോട്ട് നടക്കുക. അതൊരാവേശമാണ്. "അൽ ഫഹിഡി ഹിസ്റ്റോറിയ്ക്കൽ നൈബർഹുഡ് "! ഇതൊരു ചരിത്ര മ്യൂസിയം തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിലെ ദൂബായിലെ ജീവിതം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. പരമ്പരാഗത കാറ്റാടി ഗോപുരങ്ങൾ പഴയ കാലത്തെ അറുപതോളം ഭവനങ്ങൾ .. വളഞ്ഞുപുളഞ്ഞു പോരുന്ന ഇടനാഴികളുടെ ഇരുവശവുമായി. അന്നവർ കൂട്ടായാണ് താമസിച്ചിരുന്നത്.പരസ്പര സഹായത്തിലൂന്നിയ ഒരു സാംസ്കാരിക പൈതൃകം. മ്യൂസിയങ്ങൾ, ആർട്ട് ഗ്യാലറികൾ, പരമ്പരാഗത ഭക്ഷണശാലകൾ, അറബി കാലിഗ്രാഫി ഹൗസ് എല്ലാം നമുക്കവിടെ കാണാം. നാനൂറ്റി എഴുപതിലധികം, അപൂർവ്വനാണയങ്ങളുടെ ഒരു ശേഖരം അവിടെക്കാണാം. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെയും നമ്മുടെ ഭാരതത്തിൻ്റെയും പുരാതന നാണയങ്ങൾ ഈ ശേഖരത്തിലുണ്ട്. നമ്മുടെ നാടുമായി ബന്ധമുള്ള പല ഉപകരണങ്ങളും അവിടെക്കാണം.തിരികല്ല്, ഉരല്, കൊട്ട, മുറം എല്ലാം..... എന്തിനേറെ കതകിൻ്റെ സാക്ഷ വരെ. വീടുകൾ ജിപ്സം, തേക്ക്, ചന്ദനം, പാം വുഡ് എന്നിവ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. അങ്ങിനെ ചരിത്ര സഞ്ചാരം നടത്തി എത്തിച്ചേർന്നത് ഒരു കോഫി മ്യൂസിയത്തിനു മുന്നിൽ. അറബിജനതയുടെ ഒരു ബലഹീനതയും ബലവുമായിരുന്ന കാപ്പിയുടെ വിവരണവുമായി വീണ്ടും കാണാം

Saturday, January 28, 2023

ഒരു നാടൻ വ്യാപാര സമുച്ചയം - ബർദൂബായി ഗ്രാൻ്റ് സൂക്ക്.[ ദൂബായി ഒരുത്ഭുതലോകം 17] ബർദൂബായിലെ ഗ്രാൻ്റ് സൂക്ക് ഒരനുഭവമാണ്. സ്വന്തം മടിശീലക്കൊതുങ്ങുന്ന ഒരു നാടൻ ചന്ത. പരമ്പരാഗത അറബി സാധനങ്ങൾ എല്ലാം അവിടെ കിട്ടും. ഉത്സവച്ചന്തകളിലെ ചിന്തിക്കടക്കാരുടെ ഇടയിലൂടെ നടക്കുന്ന ഒരു പ്രതീതി. വൈവിദ്ധ്യമുള്ള വീട്ടുപകരണങ്ങൾ, സമ്മാനങ്ങൾ എല്ലാം നമുക്കവിടെ വില പേശി വാങ്ങാം. സുഗന്ധവ്യഞ്ജനങ്ങൾ, അത്തർ, ഊദ് ഇവയുടെ കടകളാണധികവും എന്ന തോന്നി. അവർ വഴിയോരങ്ങളിലിറങ്ങി കടയിലേക്ക് ആൾക്കാരെ ക്ഷണിക്കുന്നു. അതി മനോഹരമായ വൈദ്യുതി ബൾബുകളുടെ ഒരു വലിയശേഖരം തന്നെ അവിടുണ്ട്. കുപ്പിയിൽ തരിമണലുകൊണ്ട് ചിത്രം വരക്കുന്ന കലാകാരനു മുമ്പിൽ ആദരവോടെ നോക്കി നിന്നു പോയി. അലാഡിൻ്റെ അത്ഭുതവിളക്കിൻ്റെ മനോഹരമായ മാതൃകകൾ അവിടെക്കാണാം. പരമ്പരാഗത ഉടുപ്പുകൾ തൊപ്പിക എല്ലാം വഴിയോരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഏതെടുത്താലും അഞ്ച് ദിറം, പത്തു ദിറം ഇങ്ങിനെയുള്ള ബോർഡുകൾ നമ്മെ പ്രലോഭിപ്പിക്കും. അത്യന്താധുനിക ഷോപ്പി ഗ് മോളിൽക്കയറുന്നതിനേക്കാൾ ഒരു ഗ്രഹാതുരത്വം ഇവിടെ അനുഭവവേദ്യമാകുന്നു. പരമ്പരാഗത ഭക്ഷണശാലകൾ, കാപ്പി ഷോപ്പുകൾ എല്ലാം ഇവിടുണ്ട്. ഈ നാടൻ വ്യാപാര സമുച്ചയംപോലും ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതാണ് ദൂ ബായി ഗവണ്മെൻ്റിൻ്റെ കാഴ്ച്ചപ്പാടിൻ്റെ മേന്മ.

Thursday, January 26, 2023

സാഗര പുത്രിമാരുടെ ലാസ്യ നൃത്തം [ ദൂബായി ഒരൽഭുതലോകം - 15] ദൂബായിലെ ക്രീക്ക് പാർക്ക്. മരുഭൂമിയിലെ ഒരു പച്ചപ്പുൽ മൈതാനം. അവിടെയാണ് പ്രസിദ്ധമായ ദൂബായി പ്ലാനിറ്റോറിയം.യു.' എ.ഇ ലെ ആദ്യത്തെ പൂർണ്ണമായും ശീതീകരിച്ച ഡോൾഫിനേറിയം.ഒരു വലിയ ഇൻഡോർ സ്‌റ്റേഡിയം എന്നു തന്നെ പറയാം. മൃഗങ്ങളെ മെരുക്കി ചെയ്യുന്ന അഭ്യാസപ്രകടനങ്ങൾ സ്വദവേ എനിയ്ക്കിഷ്ടമില്ല.എന്നാൽ ഈ സോൾഫിൻ ആൻഡ് സീൽ ഷോ അങ്ങിനെയല്ല തോന്നുക. അരുമയായ ഡോൾഫിനുകൾ നമ്മുടെ സ്വന്തം പോലെ ഇണങ്ങിയിരിക്കുന്നു. അവരുടെ കായികാഭ്യാസങ്ങൾ, ലാസ്യ നൃത്തങ്ങൾ, ഡൈവിഗ്, ബാസ്ക്കററ് ബോൾ കളി :എല്ലാം അവ സ്വയം ആസ്വദിച്ചു ചെയ്യുന്നതായാണ് തോന്നിയത്. അതിനു ഭയമോ ദേഷ്യമോ ഉള്ളതായി തോന്നിയില്ല. അവരെ ഒരിയ്ക്കലും ശിക്ഷിക്കുന്നതായിക്കണ്ടില്ല. അവരും എല്ലാവർക്കും ഒപ്പം ഒരു കളിയിൽപ്പങ്കെടുക്കുന്ന ഭാവം.അനന്തമായ ആഴി ആയിരുന്നു അവരുടെ ഈറ്റില്ലം എന്നു പോലും അവർ മറന്നു പോയ പോലെ. അവയുടെ പുറത്തു കയറിയുള്ള യാത്ര, അവ വലിക്കുന്ന ബോട്ടിലെ സവാരി ഇതെല്ലാം മനം കവരുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പന്തുതട്ടുമ്പോൾ അത് കാണികളുടെ ഇടയിലേക്ക് അടിച്ചു തെറിപ്പിക്കുന്നു. ആ പന്തു കയിൽ കിട്ടുന്ന ഭാഗ്യവാന് അവയുടെ കൂടെക്കളിയ്ക്കാം. അവ വലിക്കുന്ന ബോട്ടിൽ യാത്ര ചെയ്യാം. വളരെ ഉയരത്തിൽ കെട്ടിയിരിക്കുന്ന വളയത്തിൽ കൂടി നല്ലമെയ് വഴക്കത്തോടെ ഊളിയിടുന്നത് നമ്മെ അൽഭുതപ്പെടുത്തുന്നു. അതിൻ്റെ വായിൽ ഒരു ബ്രഷ് വച്ചു കൊടുത്താൽ മുമ്പിൽ വച്ചിരിക്കുന്ന ക്യാൻവാസിൽ അഞ്ച് നല്ല ചിത്രങ്ങൾ വരയ്ക്കും.ഇതിനു പുറമേ നീർനായ്യുകളുടെ പ്രകടനവും കാണാം. നാൽപ്പത്തി അഞ്ചു മിനിട്ട് ഒരു ആക്ഷൻ ത്രില്ലർ കണ്ട പോലെ സമയം പോയതറിഞ്ഞില്ല. അവിടെ ഇപ്പോൾ ഒരു കൊച്ചു സുന്ദരി കൂടി എത്തിയിട്ടുണ്ട്. ലൂണാ എന്ന കൊച്ചു ഡോൾഫിൻ. ദൂബായിയുടെ അൽഭുതങ്ങളിൽ ഒരു പൊൻതുവൽ കൂടി കൂട്ടിച്ചേർത്ത് യാത്ര തുടർന്നു.

Wednesday, January 25, 2023

ബീച്ച് ലൈബ്രറി [ ദ്യൂബായി ഒരത്ഭുതലോകം - 13 ] വായനയ്ക്കും അറിവിനും വേണ്ടി ദൂബായി ഗവണ്മെൻ്റ് ഒരുക്കിയിരിക്കുന്ന സംരംഭങ്ങൾ അസൂയ ജനിപ്പിക്കുന്നതാണു്. അവിടുത്തെ ബീച്ച് ലൈബ്രറികൾ അതിനൊരുദാഹരണം മാത്രം. മനോഹരമായ കടൽ തീരം ഇവിടത്തെ പ്രത്യേകതയാണ്.അത് പരിപാലിച്ചിരികുന്ന രീതി ലോകോത്തരവും. സൂര്യ സ്നാനത്തിനും സമുദ്ര സ്നാനത്തിനും, മറ്റു സാഹസിക വിനോദങ്ങൾക്കും ഈ സമുദ്രത്തേയും അതിൻ്റെ തീരത്തേയും ഇത്ര പ്രൊഫഷണലായി മാറ്റി എടുത്തത് അസൂയ ജനിപ്പിക്കുന്നതാണ്. രാത്രി പകൽ വ്യത്യാസമില്ലാതെ വരുണ ദേവനുമായി സല്ലപിച്ച് ആഘോഷത്തിനെത്തുന്നവർക്ക് നല്ല ഒരു വായനാനുഭവവത്തിനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. ഇവിടുത്തെ ബീച്ച് ലൈബ്രറി കൾ. ഒരു വലിയ അലമാരിയുടെ രൂപത്തിലുള്ള ആ ലൈബ്രറിയിൽ അനവധി പുസ്തകങ്ങളും ആനുകാലികങ്ങളും ഉണ്ട്. ഇംഗ്ലീഷിലും അറബിയുലു മായ പുസ്തകങ്ങളാണധികവും അവരുടെ അറിവും പാരമ്പര്യവും മനസിലാക്കാൻ പറ്റുന്ന ഒത്തിരി പുസ്തകങ്ങൾ.വിനോദ സഞ്ചാരികൾക്കുള്ള ഗൈയ്ഡുകൾ മാപ്പുകൾ എല്ലാം അവിടെ കാണാം. അവിടുന്നു നമുക്ക് പുസ്തകങ്ങൾ എടുക്കാം വായിയ്ക്കാം. തിരിച്ച വിടെത്തന്നെ വയ്ക്കണമെന്നു മാത്രം. എല്ലാവരും അതു പാലിക്കുന്നു. നമുക്ക് പുസ്തകങ്ങൾ അവിടെ സംഭാവന ചെയ്യാം. അടിയിലെത്തട്ടിൽ നിക്ഷേപിച്ചാൽ 'മതി. സൗജന്യ ഇൻ്റർനെറ്റുo അവിടെ ലഭ്യമാണ്. "ലറ്റ് അസ് റീഡ് ഒൺ ബീച്ച് " അങ്ങിനെ അവർ ബീച്ചുകളെപ്പോലും ഒരു എഡ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുന്നു. കുട്ടിക്കാലത്ത് "ആയിരൊത്തൊന്നു രാവുകൾ " വായിച്ചു വളർന്ന എനിയ്ക്ക് ഈ അറബി നാട്ടിൽ നിന്നും പിന്നെയും ഒരു വേറിട്ട വയനാനുഭവം പകർന്നു തന്നവർക്കാദരം.

Monday, January 23, 2023

ദൂബായി സ്ട്രീറ്റ് മ്യൂസിയം - [ ദൂബായി ഒരത്ഭൂതലോകം - 12 ] ഒരു തെരുവു മുഴുവൻ ലോകോത്തര കലാകാരന്മാരുടെ ചിത്രരചന കൊണ്ട് നിറയ്ക്കുക .ബ്രാൻ്റ് ദൂബായിയുടെ ദൂബായി സ്ട്രീറ്റ് ആർട്ട് മ്യൂസിയം വിഭാവനം ചെയ്ത നൂതന പരിപാടി. ഇതൊരു തുടർച്ചയാണ്. സത്വ സ്ട്രീറ്ററിൽ റോംലവിയും, ധനാസ് അസ്ക്കാരിയും ചേർന്ന് ആരംഭം കുറിച്ച ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജൂമൈറ ജില്ലയിൽ ആണ് തുടക്കം. ഒരു സ്ട്രീറ്റിലെ കെട്ടിടങ്ങളുടെ ഭിത്തിയിൽ മുഴുവൻ ലോകോത്തര പെയിൻ്റിഗ് കൊണ്ട് നിറയ്ക്കുക. അങ്ങിനെ ആ സ്ട്രീറ്റ് ദൂബായിയുടെ ട്യൂറിസ്റ്റ് ഭൂപടത്തിൽ പ്രധാന സ്ഥാനം പിടിക്കുക.ഇത് നടപ്പിൽ വരുത്താൻ നല്ല ഭാവനയും ഇഛാശക്ത്തിയും ഉള്ള ഭരണാധികാരിക8ളണ്ടാവുക.... ഇതൊക്കെ ദൂബായ്ക്ക് മാത്രം സ്വന്തം മാർട്ടിൻ വാട്സൻ്റെ ഈന്തപ്പനയിൽ കയറുന്ന ഒരു ഗ്രാമീണൻ്റെ ചിത്രം, ഫ്രഞ്ച് കലാകാരൻ്റെ മൊൽ സാനാ ഗോൾഡ്സ് പ്രേ പെയിൻ്റ് ഉപയോഗിച്ചുളള കലാസൃഷ്ട്ടി. എല്ലാം കൂടി സത്വ ദൂബായിമോസ്റ്റ് ആർട്ടിസ്റ്റിക്ക് ടൂറിസ്റ്റ് അ ട്രാക്ഷനായി മാറി. പുറത്തു നിന്ന് കിളിവാതിൽകൂടി അകത്തേയ്ക്ക് നോക്കുന്ന രണ്ടു ചിത്രങ്ങൾ കണ്ടു എത്ര മനോഹരമായാണത് വരച്ചിരിക്കുന്നത് ' മുഖത്തിൻ്റെ കാൽ ഭാഗമേ നമ്മൾ കാണുന്നുള്ളു എങ്കിലും എന്തു ജീവൻ തുടിക്കുന്ന ചിത്രം ദൂബായിലെ ഈ ചുമർചിത്രങ്ങൾ ഒരു തുടർച്ചയാണ്. അത് ഇപ്പഴും തുടരുന്നു. ലോകോത്തര കലാകാരന്മാർ ഇവിടെ വന്ന് അവരുടെ 3D ചിത്രരചനയും ഇവിടെ പരീക്ഷിച്ച് കയ്യൊപ്പ് ചാർത്തി മടങ്ങുന്നു അമേരിയ്ക്കയിലെ ലിറ്ററിൽ ഹെയ്ത്തിയിൽ ഇത് കണ്ടിട്ടുണ്ട്. കലാപകലുഷമായ ഈ അധോലോക സങ്കേതം ശാന്തസുന്ദരമായ ഒരു വിനോദ സഞ്ചാര ഭൂമി ആക്കി മാറ്റിയത് ആരൊ തുടങ്ങി വച്ച ചുമർചിത്രങ്ങളാണ്. അവിടെ വരുന്ന കലാകാരന്മാർ മുഴുവൻ പലപ്പഴായി വന്ന് ആ സ്ഥലത്തെ ഭിത്തികൾ മുഴുവൻ നല്ല പെയിൻ്റിഗ് കൊണ്ട് മനോഹരമാക്കി' ഇവിടെ ഇത് ദൂബായി ഭരണാധികാരികളുടെ കാഴ്ച്ചപ്പാടും ഇഛാശക്തിയും ആണ് കാണിക്കുന്നത്‌

Sunday, January 22, 2023

ഗ്രീൻ പ്ലാനറ്റ് - ദൂബയിലെ തനതായ ഇൻഡോർ മഴക്കാടുകൾ [ ദൂ ബായ് ഒരത്ഭുതലോകം - 11] ദൂബായിലെ സിററി വാക്കിലെ ഗ്രീൻ പ്ലാനറ്റ് ഒരു വല്ലാത്ത യാത്രാനുഭവമാണ് സമ്മാനിച്ചത്.കൃത്രിമമായി ഒരു ഉഷ്ണമേഖലാ മഴക്കാടുകൾ അവിടെ സൃഷ്ട്ടിച്ചിരിക്കുന്നു. ഈ " ബയോ ഡൂം "മിൽ മൂവ്വായിരത്തോളം സസ്യങ്ങളും മൃഗങ്ങളും ഉണ്ട്.ഒരു ക്യൂബ് ആകൃതിയിൽആണ് ഇതിൻ്റെ നിർമ്മാണം ആകെ അറുപതിനായിരം ചതുരശ്ര അടിയിൽ നമ്മൾടിക്കറ്റ്ടുത്ത് അകത്തു ചെല്ലുമ്പഴേ നമ്മളെ ഒരു മുറിയിൽക്കയറ്റി വാതിൽ അടക്കുന്നു. കടവാവലുകളുടെ വാസസ്ഥലം: കൂരാ കൂരിരുട്ട്. തലങ്ങും വിലങ്ങും അവർ ചിറകടിച്ച് പറന്നു നടക്കുന്നു. ഒരു ഡ്രാക്കുള സിനിമ പോലെ ഭീകരാന്തരീക്ഷം. അവിടുന്ന് രക്ഷപ്പെട്ട് ലിഫ്റ്റിൽ നമുക്ക് മുകളിലേക്ക് കയറാം. അവിടുന്ന് ആദ്യ മുറിയിൽ ഒരു അക്വേറിയം ആണ്. ചുറ്റുമുള്ള ഭിത്തി മുഴുവൻ ഗ്ലാസിട്ട് വിവിധ തരം മത്സ്യങ്ങളെ പാർപ്പിച്ചിരിക്കുന്നു. നടുക്ക് ഒരു വലിയ മരം. അവിടന്നിറങ്ങുമ്പഴാണു് അൽഭുത ലോകത്ത് നമ്മൾ എത്തുന്നത്. മനുഷ്യനിർമ്മിതമായ ജീവൻ നിലനിർത്തുന്ന ഉഷ്ണമേഖലാ വനത്തിൻ്റെ മോഹിപ്പിക്കുന്ന ലോകം. നടുക്ക് എൺ മ്പത്തിരണ്ട് അടി ഉയരമുള്ള ഒരു ക്രിത്രി മ മരത്തിൻ്റെ ശിഖരങ്ങളിലും പൊത്തുകളിലുമാണ് ഈ ലോകം ഒരുക്കിയിരിക്കുന്നത്. പല വർണ്ണത്തിലുള്ള തത്തകളും മറ്റു പക്ഷികളും പറന്നു നടക്കുന്നുണ്ട്. അവ നമ്മുടെ അടുത്ത് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു തരും. കുഴിമടിയനായ ഉറക്കം തൂങ്ങി " സ്ലോത്ത് ", .പറക്കുന്ന ചെന്നായ്, ആനക്കൊണ്ട, ബിയർ ക്യാറ്റ്, ബെർമ്മീസ് പെരുമ്പാമ്പ് എല്ലാത്തിനേയും ആ മരം ചുറ്റിയാത്രക്കിടയിൽ അടുത്തു കാണാം. വലിയ വെള്ളച്ചാട്ടവും അരുവികളും അവിടെ ഒരുക്കിയിട്ടുണ്ട്. പകുതി എത്തുമ്പോൾ ആ മരപ്പൊത്തിലേയ്ക്ക് ഒരു ചെറിയ പാലമുണ്ട്.ഒരു സമയത്ത് നാലുപേർക്ക് കയറാവുന്ന പാലം. അതിൽക്കൂടി നടന്ന് മരപ്പൊത്തുകളിലും വിള്ളലുകളിലുമുള്ള ജീവികളെ അടുത്തുചെന്ന് കാണാം. പെരുമ്പാമ്പിനെ നമ്മുടെ കയ്യിൽ എടുത്ത് താലോലിയ്ക്കാം അപ്പഴേയ്ക്കും അവിടം കാർമേഘം നിറയുന്നു. പുകപോലെ മഴയും ഇടിയും. ആ വല്ലാത്ത അനുഭൂതിയിൽ നിന്നുയരാൻ കുറേ സമയമെടുത്തു. പുറത്തിറങ്ങിയപ്പോൾ നല്ല വെയില്, ചൂടുകാറ്റ് പെട്ടന്ന് വേറൊരു ലോകത്തെത്തിയ ഒരു പ്രതീതി.ഇത് രൂപകൽപ്പന ചെയ്ത മിറാസ് ഗ്രൂപ്പിനെ വീണ്ടും നമിച്ചു കൊണ്ട് യാത്ര തുടർന്നു.

Saturday, January 21, 2023

രാസ് അൽ ഘോർ വൈൽഡ് ലൈഫ് സാഞ്ചറി. [ ദൂബായി ഒരൽഭുതലോകം 10] പ്രകൃതിയേയും വന്യജീവികളേയും, പക്ഷികളെയും സംരക്ഷിക്കുന്നതിന് ഒരു മഹാ നഗരത്തിൻ്റെ ഓരത്തു തന്നെ ഒരു മഹാസംരംഭം. അവിടെ തണ്ണീർതടങ്ങളും, കണ്ടൽക്കാടുകളും സംരക്ഷിക്കപ്പെടുന്നു.ദൂബായ് മുൻസിപ്പാലിറ്റിയുടെ നേരിട്ടുള്ള സംരക്ഷണയിൽ ഭൂബായ് ക്രീക്ക് അവസാനിക്കുന്നിടത്ത് അതിനുള്ള ഇടം അവർ കണ്ടെത്തിയിരിക്കുന്നു. പ്രകൃതി പഠനത്തിനുള്ള സൗകര്യവും അവിടുണ്ട്. അവിടുത്തെ ബേർഡ് ലൈഫ് സാഞ്ചറി മനോഹരമാണ്. അതിൻ്റെ പ്രവേശന കവാടം മുതൽ രണ്ടടി വീതിയിൽ ഒരു പാത ഒരുക്കിയിട്ടുണ്ട്. അതിന് രണ്ടു വശവും ഒരു ഒന്നര ആൾ പൊക്കത്തിൽ പനയോല മെടഞ്ഞ് സുരക്ഷിതമാക്കിയിരിക്കുന്നു. ആ കമനീയമായ ഇടനാഴി ചെന്നെത്തുന്നത് ഒരു ഓബ്സർവേഷൻ ചെയ്മ്പറിലാണ്.വശങ്ങളിൽ ഗ്ലാസുകൾ ഇട്ട് സുതാര്യമായ കാഴ്ച്ച ഒരുക്കിയിരിക്കുന്നു. അവിടുന്നു നമ്മൾ കാണുന്നത് ഒരു മനോഹരമായ കാഴ്ച്ച തന്നെയാണ്. ആഘ ഗ കമ്പുന്ദരികളുടെ ലാസ്യ നൃത്തം. ആമനോഹര കാഴ്ച്ച ബൈനോക്കലറിലൂടെ അടുത്തു കാണാനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള അരയന്നങ്ങൾ കൂട്ടം കൂടി നിരനിരയായി തപസു ചെയ്യുന്നത് നയനാനന്ദകരമാണ്. ചാര നിരത്തിലുള്ള ഹെറോണുകൾ, വലിയ ഈഗ്രേററ് സ്, റീഫ് ഹൊറോണുകൾ, കറുത്ത ചിറകുള്ള സ്റ്റിൽററുകൾ, സാൻ്റ് പൈപ്പറുകൾ എല്ലാം അവിടെ കാണാം. നല്ല സഹവർത്തിത്വത്തോടെ '. സീസണിൽ പതിനായിരത്തോളം പക്ഷികൾ അവിടെ താവളമാക്കുന്നു. ഈ കണ്ടൽക്കാടുകളും ലഗൂണുകളും തണ്ണീർത്തടങ്ങളും അവർക്ക് സ്വന്തം. ഈ മരുഭൂമിയിലും കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച് ജീവജാലങ്ങൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥ ഒരുക്കുന്ന ആ നല്ല കാഴ്ച്ചപ്പാടുള്ള ദൂബായി ഭരണാധികാരികളെ മനസുക്കെണ്ട് നമിച്ച് അവിടുന്ന് യാത്ര തുടർന്നു.

Friday, January 20, 2023

കാലാന്തര,ദേശാന്തര യാത്രയ്ക്കായി "റിവർലാൻ്റ് " [ ദുബായ് ഒരൽഭുതലോകം - 9] സഞ്ചാരം, ആഹാരം, വ്യാപാരം.ടൂറിസത്തിൻ്റെ അനന്ത സാദ്ധ്യതകൾ തേടുന്ന ദൂബായിക്ക് എല്ലാ o സാദ്ധ്യതകളാണ്. അതൊരു കാലാന്തര യാത്ര ആയാലോ, പരമ്പരാഗതമായ ആഹാരം തേടി ആയാലോ ദൂബായിൽ റിവർലാൻ്റിൽ പോയാൽ മതി. റിവർലാൻ്റിൻ്റെ വലിയ കവാടം കടക്കുമ്പോൾത്തന്നെ നമുക്കതനുഭവപ്പെട്ടു തുടങ്ങും. ഫ്രഞ്ച് വില്ലേജ്, ബോർഡ് വാക്ക്, ഇൻഡ്യാ ഗേയ്റ്റ്, പെനിൻസുല ഇങ്ങിനെ ഒരു തിരക്കഥ മെനഞ്ഞാണ് ആ പുഴയോരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇൻഡ്യാ ഗെയിററിൽ രണ്ടു മനോഹര കൈമുന്ദ്രകളോടെ രണ്ടുവലിയ കൈകളുടെ ശിൽപ്പമാണ് നമ്മെ വരവേൽക്കുന്നത്. അതിനകത്തു കയറിയാൽ നമ്മുടെ ചരിത്രത്തിനും സിനിമയ്ക്കും തീയേറ്റിനും എല്ലാത്തിനും ഭാരതീയ സംസ്ക്കാരത്തിൻ്റെ ഒരു തൂവൽസ്പർശം ഉണ്ട്. ഫ്രഞ്ച് വില്ലേജിൽ പുരാതനമായ ഒരു ഫ്റഞ്ച് ഗ്രാമത്തിൻ്റെ ഭംഗി മുഴുവൻ അവിടെ പുനരാവിഷ്ക്കരിച്ചിരിക്കുന്നു. വലിയ ഗോപുരത്തോടു കൂടിയ പഴയ കെട്ടിടങ്ങൾ, ഒരു വലിയ വാട്ടർ വീൽ, പരമ്പരാഗത തെരുവ് കലാപ്രകടനങ്ങൾ എന്തിന് മുന്തിയ സ്റ്റാർ ഹോട്ടലുകൾ വരെ ആ പഴയ ശൈലിയിലുള്ള കെട്ടിടങ്ങളിൽ ആണ്. പെനിൻസുല .പത്തൊമ്പതാം നൂറ്റാണ്ടിലെ വാസ്തുശിൽപ്പകല പുനരാവിഷ്ക്കരിച്ചിരിക്കുന്ന ഇടം. ഈ റിവർലാൻ്റിൻ്റെ ഹൃദയഭാഗം ഇവിടെയാണ്. പുഴയോരങ്ങളിൽ നടക്കാനും, പുഴയാനങ്ങളിൽ തുഴയാനും എല്ലാം അവിടെ സൗകര്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ "സ്വിഗ് റൈഡ് "റിവർലാൻ്റിലാണ്. നല്ല കരളുറപ്പുള്ളവർക്ക് മാത്രമായി. പിന്നെ ഒരു പാർക്കിൻ്റെ എല്ലാ ചേരുവകളും ചാതുരതയോടെ അവിടെ ഒരുക്കിയിരിക്കുന്നു.

Thursday, January 19, 2023

ഇബ്നു ബത്തൂത്ത മാൾ- ഒരു "തീമാററിക്ക് 'മാൾ [ ദൂബായി ഒരൽഭുതലോകം - 8] അബു അബ്ദുള്ള മുഹമ്മത് ഇബ്നു ബത്തൂത്ത '.മുപ്പത് വർഷത്തോളം ലോക സഞ്ചാരത്തിനായി മാറ്റി വച്ച സഞ്ചാരി .അദ്ദേഹത്തിൻ്റെ പേരിൽ ദൂബായിൽ ഒരു ഷോപ്പി ഗ് മാൾ. ഇബുനു ബത്തൂത്ത മാൾ. അദ്ദേഹം സഞ്ചരിച്ച പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ "തീം " മാൾ ചൈന, ഈജിപ്ത്, ഇൻഡ്യാ, പെർഷ്യ, ടുണീഷ്യ, അൻസാലൂഡിയാ. ഈ അഞ്ചു രാജ്യങ്ങളുടെ സ്ഥിരമായപവലിയൻ അവിടെക്കാണാം. അമ്പത്തി ആറു ലക്ഷം സ്ക്വയർ ഫീററിൽ ഉള്ള ഈ മോളിൻ്റെ പ്രത്യേകതയും ഈ അഞ്ചു കോർട്ടുകൾ ആണ്. പഴയ പേർഷ്യൻ ചരിത്രവും സംസ്ക്കാരവും ബോദ്ധ്യപ്പെടുത്തുന്ന പേർഷ്യൻ കോർട്ട് .അൽഭുതകരമായ ഹാൻ്റ് ചെയിൻ്റിഗ് ഇവിടെ കാണാം. ഈജിപ്റ്റ് കോർട്ടിലെ പിരമിഡുകളുടെയും മറ്റുമുള്ള ചുമർചിത്രങ്ങൾ നമ്മേ ആവേശം കൊള്ളിയ്ക്കും. അൽസാ ലൂസിയ കോർട്ടിലെ " ലയൺ ഫൗണ്ടൻ", ടുണീഷ്യം കോർട്ടിലെ വ്യാപാരശാലകൾ എല്ലാം അവരുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇൻഡ്യാ കോർട്ടിൽ എത്തിയപ്പോൾ മനസുകൊണ്ട് "വന്ദേമാതരം'' മന്ത്രിച്ചു പോയി. നമ്മുടെ നാട്ടിലെത്തിയ പ്രതീതി. അവിടത്തെ എലഫൻ്റ് ക്ലോക്ക് ഒരൽഭുതമാണ്,.ചൈന കോർട്ട് അതിവിശാലമാണ്.ഒരു വലിയ പായ്ക്കപ്പൽ, സുങ്കൻഷിപ്പ് തുടങ്ങി ചൈനീസ് സംസ്ക്കാരം വിളിച്ചോതുന്ന പലതുമുണ്ടവിടെ. ഇപ്പോൾ അത് അങ്ങ് മെട്രോ സ്‌റ്റേഷൻ വരെ നീട്ടിയിരിക്കുന്നു. നൂറു കണക്കിന് വ്യാപാരശാലകളും, തീയ്യേറ്ററുകളും, ഇലട്രിക്ക് ടാക്സികളും, കുട്ടികൾക്കുള്ള മിനിട്രയിനും എല്ലാ ചേരുവകളും ഇവിടെയും ഉണ്ട്. ഇവിടുത്തെ ഫുഡ് കോർട്ടുകൾ പ്രസിദ്ധമാണ്. ഇതിന്റെ റൂഫിലെ സ്കൈ പെയിന്റി ഗ് ചേതോഹരമാണ് .ആഹാരവും വ്യാപാരവും, ചരിത്രവും മുഖമുന്ദ്രയാക്കിയ ഒരു ടൂറിസം മാതൃകയായി എനിക്ക് ഇത് അനുഭവപ്പെട്ടു. ദൂബായിലെ ഒരോ കാഴ്ച്ചയും അനുപമമാണ്. അതു നടപ്പിൽ വരുത്തിയ വരൂടെ ഇഛാശക്തിയും.

Tuesday, January 17, 2023

ജബലാലിഗാർഡൻസ് - ഒരു ഹരിതഗ്രാമം [ ദൂബായി - 7 ] ദൂബായി എന്ന മഹാനഗരത്തിലെ താമസത്തേപ്പറ്റി ഒരു വേവലാതിയും ഇല്ലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സിറ്റിയിൽ ലക്ഷക്കണക്കിനാളുകൾ എപ്പഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ തിരക്കുള്ള നഗരത്തിൽ എങ്ങിനെ വാസം .! ആദ്യമൊക്കെ ഭയമുണ്ടായിരുന്നു. പക്ഷേ മോൾ താമസിക്കുന്ന ജബലാലി ഗാർഡൻസിൽ ഈ ഭയത്തിനൊക്കെ പരിഹാരമുണ്ട്. വിശ്വസിക്കാനായില്ലസിറ്റിയുടെ കയ്യെത്തും ദൂരത്ത് ഇങ്ങിനെ ഒരു വാസസ്ഥലം. ശരിക്കും ഒരു ഗ്രാമാന്തരീക്ഷം അവിടെ പുനസൃഷ്ടിച്ചിരിക്കുന്നു. ഏതാണ്ട് ഇരുനൂററി ഇരുപത് ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റസിഡൻ്റ് ഏരിയ. അപ്പാർട്ട്മെൻ്റ് ഒന്നും തന്നെ മൂന്നുനിലയിൽ കൂടുതൽ ഇല്ല. ഒരു ഫ്ലാറ്റിൽ ഇരുപത്തിനാലു ഫാമിലി. അങ്ങിനെയുള്ള ഫ്ലാറ്റുകൾ അവിടെ അവിടെ ആയി പണിതിരിക്കുന്നു. ഇത്രയും സ്ഥലം മുഴുവൻ നല്ല മണ്ണ് കൊണ്ടുവന്ന് ഫില്ലു ചെയ്ത് ഫലഭൂയിഷ്ട്ടമാക്കിയിരിക്കുന്നു. ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. ആരിവേപ്പുൾപ്പടെ ഒത്തിരി ചോലമരങ്ങൾ പ്ലാൻ ചെയ്ത് വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇത്ര ഫ്ലാറ്റിന് എന്ന കണക്കിൽ വലിയ ഗ്രവുണ്ടും ', സ്വിമ്മി ഗ്പൂളും, കുട്ടിക്കുള്ള പാർക്കും, ടെന്നീസ് കോർട്ടുo എല്ലാം നല്ല പ്രൊഫഷണലായി പരിപാലിച്ചിരിക്കുന്നു. ഇതിനിടയിലൂടെ നടപ്പാതയും സൈക്കിൾ ട്രാക്കും ടയിൽ ഇട്ട് മനോഹരമാക്കിയിരിക്കുന്നു. ഇത് മുഴുവൻ നനച്ച് പരിപാലിക്കാൻ ഇവിടുന്നു തന്നെയുള്ള വെയ്സ്റ്റ് വാട്ടർ ശുദ്ധി ചെയ്തതാണ് ഉപയോഗിക്കുന്നത്. ഒരറ്റത്തു നിന്നതിൽക്കയറി യാൽ ഒരു രണ്ടു മണിക്കൂർ യാതൊരു പൊല്യൂഷനും ഇല്ലാത്തിടത്തു കൂടി നടക്കാം. നമ്മുടെ മൂന്നാർ പോലെ നല്ല തണുപ്പും ശുദ്ധവായുവും. ഗ്രൗണ്ട്കൾ വൈകിട്ടോടെ സജീവമാകും. അതിൽ മുമ്പ് യോഗ പഠിപ്പിക്കാനുള്ള പല ഗ്രൂപ്പുകൾ അവിടെ കാണാം. ആകൊടും മരുഭൂമിയിൽ അവർ ഒരു ഹരിതഗ്രാമം തന്നെ സൃഷ്ട്ടിച്ചിരിക്കുന്നു. ഇവ വിഭാവനം ചെയ്ത് നടപ്പാക്കിയ നഖീൽ ഗ്രൂപ്പിനഭിനന്ദനം. ഈ മഹാനഗരത്തിൻ്റെ പ്രാണവായുവിനു വേണ്ടി അല്ലങ്കിൽ വല്ലപ്പഴും വന്നു പോകുന്ന എന്നെപ്പോലുള്ള ഭാഗ്യവന്മാർക്ക് വേണ്ടി അണിഞ്ഞൊരുങ്ങി ഗാർഡൻസ്

Monday, January 16, 2023

ദൂബായി ഇൻറർനാഷണൽ സ്‌റ്റേഡിയം [ ദൂബായി- 6] ദൂബായിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നല്ല ഒരു ക്രിക്കറ്റ് മത്സരം ഉണ്ട്. കാണണം. ഇന്നലെപ്പോയിരുന്നു. മൊയിൻ ആലിയും മുഹമ്മദ് നബിയും അടങ്ങിയ ഒരു നല്ല ടൂർണമെൻ്റിൻ്റെ ലീഗ് മത്സരം.അത് ഒരു നല്ലകളി വിരുന്നായി. സത്യത്തിൽ ഞട്ടിച്ചത് അതി മനോഹരമായ ലക്ഷണമൊത്ത ആ സ്റ്റേഡിയം ആണ്.ദൂബായി പോപ്പർട്ടീസിൻ്റെ കീഴിലുള്ള ഒരു മൾട്ടി പർപ്പസ് സ്റേറഡിയം. എങ്കിലും ക്രിക്കറ്റിന് ആണ് പ്രാമുഖ്യം. മുപ്പതിനായിരത്തോളം പേരെ ഉൾപ്പെടുത്താൻ പറ്റുന്ന ആ കളിസ്ഥലം രൂപകൽപ്പന ചെയ്തത് കനേഡിയ ആർക്കിട്ടച്ചർ അവുസംമാത്യൂബ്ആണ്. " റിഗ് ഓഫ് ഫയർ " എന്ന ലൈററിഗ് സിസ്റ്റം ലോകോത്തരമാണ്. ഷാഡോ വരാതെ മുണ്ണൂററി അമ്പത് ലൈറ്റുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. അവിടുത്തെ ക്യാമറാസിസ്റ്റവും മികവുറ്റത്.ഡ്രോൺ ഉൾപ്പടെ കളി അതേപടി ഒപ്പി എടുക്കാൻ കെൽപ്പുള്ള ടെലിക്കാ സ്റ്റിഗ്സിസ്റ്റം .2009-ൽ ആസ്ട്രേലിയ പാക്കിസ്ഥാൻ മത്സരമാണ് അവിടെ അരങ്ങേറിയത്. അന്ന് അഫ്രീദിയുടെ അൽഭുത പ്രകടനം ,38 റൺസിന് 6 വിക്കറ്റ്, അന്ന് സ്റേറഡിയത്തെ കോരിത്തരിപ്പിച്ചിരുന്നു. ദൂബായിൽ എന്നെ അൽഭുതപ്പെടുത്തിയത് പാർക്കിഗ് സൗകര്യം ഒരുക്കുന്നതിലുള്ള അവരുടെ ശുഷ്കാന്തിയാണ്. എത്ര വണ്ടി വന്നാലും സുരക്ഷിതമായി പാർക്കു ചെയ്യാനുള്ള സൗകര്യം.നല്ല സെക്യൂരിറ്റി ചെക്കിഗ്. ജോലിക്കാരുടെ നല്ല ഹൃദ്യമായ പെരുമാറ്റം. എല്ലാത്തിനും ഒരു പ്രൊഫഷണൽ ടച്ച്. ലോകോത്തരമായതെല്ലാം ദൂ ബായിക്ക് സ്വന്തം എന്ന് ഒരിയ്ക്കൽ കൂടി എൻ്റെ മനസ് മന്ത്രിച്ചു

ശ്രീ ഗുരുനാനാക്ക് ദർബാർ - ദൂബായിലെ ഗുരുദ്വാർ [ ദുബായി.6] ജബ ലാലിയിലെ വർഷിപ്പ് വില്ലേജിൽ ഹിന്ദു ക്ഷേത്രത്തിനോട് ചേർന്നാണ് ഗുരുദ്വാരം '.ഗുരുവിലേയ്ക്കുളള പ്രവേശന കവാടം. " ഇരുപത്തി അയ്യായിരം സ്ക്വയർ ഫീറ്റിൽ അറുപത്തി അഞ്ചു ലക്ഷം ദിർഹം മുടക്കിപ്പണിതീർത്ത പ്രൗഢഗംഭീരമായ ഗുരുനാനാക്ക് ദർബാർ .സുവർണ്ണ ക്ഷേത്രത്തോട് സാമ്യമുള്ള ജലാശയം അവിടെയും കാണാം നല്ല ഇറ്റാലിയൻ മാർബിളിൽ തീർത്ത ആ മന്ദിരത്തിലേയ്ക്ക് കാൽവച്ചപ്പഴേ അതിൻ്റെ ഔന്നത്യം മനസിൽപ്പതിഞ്ഞു. അകത്ത് ദർബാർ ഹാളിൽ പർപ്പിൾ നിറത്തിലുള്ള പരവതാനി വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. തല മറച്ച് വേണം ഗ്രന്ഥാസാഹിബിനെ വണങ്ങാൻ. ആ സുവർണ്ണ സിംഹാസനത്തിൽ അലങ്കരിച്ച് ഗ്രന്ഥാസാഹിബ്.. ഇരുപത്തിനാലു ക്യാരററ് സ്വർണ്ണം കൊണ്ടുള്ള മേലാപ്പ്‌. സ്വർണ്ണം പൂശിയ താമര ആകൃതിയിലുള്ള താഴികക്കുടം. മുൻവശത്ത് സ്വർണ്ണം കൊണ്ടുള്ള കൃപാൺ,ശൂലം'. ഏതർത്ഥത്തിൽ ആണങ്കിലും ഒരു മഹത് ഗ്രന്ഥത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന ആ സംസ്കൃതി എനിയ്ക്കിഷ്ടായി.പ്രദക്ഷിണം വച്ചു താണുവണങ്ങി തിരിച്ചു നടക്കുമ്പോൾ രാഗീസ് എന്ൻ ഗായക സംഘം ഗുരുവിൻ്റെ സൂക്തങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. നിശബ്ദമായ അന്തരീക്ഷത്തിൽ ആ ഗാനാലാപത്തിൽ ലയിച്ച് മനസ് ഒരു പ്രത്യേക തലത്തിൽ പ്രവേശിച്ചിരുന്നു. അവർക്ക് തലപ്പാവും കൃപാണും പോലെ ' 5 ക' പ്രധാനമാണ്.കേശ് [ മുടി ] കംഗ[തടികൊണ്ടുള്ള ചീപ്പ് ], കചേര [ പ്രത്യേകതരം ലങ്കോട്ടി ], കാര [ ഇരുമ്പു വള, ] കൃപാൺ [ വാൾ ]. അവരുടെ വൃത്തിയുടെയും ഭക്തിയുടെയും, ആചാരത്തിൻ്റെയും സിംബലാണവ. രണ്ടു വശവും കൃപാൺ ആകൃതിയിൽ രൂപകൽപ്പന ചെയ്ത അവരുടെ മുന്ദ്ര,സ്വർണ്ണത്തിൽ തീർത്തതും അവിടെക്കണ്ടു. വരുന്നവർക്കൊക്കെ ആഹാരം കൊടുക്കന്നത് അവരുടെ ആചാരത്തിൻ്റെ ഭാഗമാണ്. അതിന് വലിയ ഊട്ടുപുരയും അവിടുണ്ട്.ഒരു പായ്ക്കറ്റിൽ അവർ തന്ന മധുരം കഴിച്ച് അവിടെ നിന്നു മടങ്ങി.

Saturday, January 14, 2023

ജബലാലിയിൽ ഒരു ആരാധനാ ഗ്രാമം [ ദൂബായി- 3] ദൂ ബായിൽ ജബലാലിയിൽ ഒരു " വർഷിപ്പ് വില്ലേജ് " തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നു. അവിടുത്തെ ഹിന്ദു ക്ഷേത്രം പ്രൗഢഗംഭീരമാണ്. ഹിന്ദു അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിച്ച് തൂവെള്ള മാർബിളിൽ തീർത്ത ഒരമ്പലം .മുൻവശത്ത് മെറ്റൽ ലാറ്റിക്സ് വർക്കുകൾ ,ഉയരമുള്ള പിച്ചള ശിഖരങ്ങൾ, താഴികക്കുടങ്ങൾ. മുകളിലെ പ്രാർത്ഥനാമുറിയിലേയ്ക്ക് പടി കയറിച്ചെല്ലുമ്പോൾ ആദ്യം ഒരിടനാഴി.അതിനു മുകളിൽ പല വലിപ്പത്തിലും രൂപത്തിലും ഉള്ള 105 മനോഹര പിച്ചള മണികൾ തൂക്കിയിട്ടിരിക്കുന്നു. അവിടുന്ന് പ്രധാന ഹാളിലേക്ക്. ആ വലിയ പ്രാർത്ഥനാ ഹാൾ ഒരത്ഭുതമാണ്. ആ ഹാളിൽവശങ്ങളിൽ നിരനിര ആയുള്ള ശ്രീകോവിലിൽ എല്ലാ ഹിന്ദു ദേവ സങ്കൽപ്പങ്ങളും ഉണ്ട്. പരമശിവനാണ് പ്രധാന പ്രതിഷ്ഠ. മുമ്പിൽ ഒരു വലിയ ശിവലിംഗവും പുറകിലായി ശിവപാർവ്വതിമാർ.രണ്ടു വശങ്ങളിലും ഉള്ള ഹിന്ദു ദൈവങ്ങളെ വണങ്ങിച്ചെല്ലുമ്പോൾ ഒരു ചെറിയ ഗുരുദ്വാരയിലാണെത്തുക. അവിടെ അവരുടെ വിശുദ്ധ ഗ്രന്ഥം മാണ് പതിഷ്ഠ,. തല പൂർണ്ണമായും മറച്ചു വേണം അതിൽ പ്രവേശിയ്ക്കാൻ. അതിനു ശേഷം സിർ ദിസായി ബാബ 'യേയും കാണാം. ആ ഹോളിലെ റൂഫ് അതി മനോഹരമാണ്. വലിയ വൃത്താകൃതിയിൽ അർത്ഥ ഗോളാകൃതിയിൽ മനോഹരമായ ഗ്ലാസ് കൊണ്ട് മാറച്ചിരിക്കുന്നു. നമുക്കഭിമുഖമായി നടുക്ക് ഒരു വലിയ താമര. പ്രകൃതിദത്തമായ പ്രകാശം ഉള്ളിൽ പ്പതിക്കുമ്പോൾ മനോഹരമായ പ്രതിബിംബങ്ങൾ നിലത്ത് നിഴലിക്കും. ആയിരത്തിലധികം പേർക്ക് ഒരു സമയത്ത് ആഹാരം കൊടുക്കാവുന്ന ഊട്ടുപുര .സംസ്കൃത ഭാഷ, ക്ലാസിക്കൽ നൃത്തം സംഗീതം ഇവ ഇവിടെ പഠിപ്പിയ്ക്കാനും ഇവിടെ സൗകര്യമുണ്ട്. ദൂബായിയുടെ ബഹുസ്വര സംസ്ക്കാരത്തിൻ്റെ പ്രതീകമായി നിൽക്കുന്ന ആ ദേവാലയം നമ്മളെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്നു.

Friday, January 6, 2023

നമ്മുടെ രുചിയുടെ തമ്പുരാനെ വെറുതേ വിടൂ...... പഴയിടം മോഹനൻ നമ്പൂതിരി. സസ്യാഹാരക്രമം ഒരു സംസ്ക്കാരമാക്കി മാറ്റാൻ സഹായിച്ച ഒരു പാചക പ്രതിഭ. പതിനാറു വർഷമായി യുവജനോത്സവങ്ങളിലെ ഒരു നിറ സാന്നിദ്ധ്യം. ആ രുചിയറിഞ്ഞ വിദ്യാർത്ഥികളുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. പലപ്പഴും നഷ്ട്ടത്തിലാണ് ടണ്ടർ പിടിയ്ക്കാറ്. ഒരു തപസു പോലെ, ഒരു നിയോഗം പോലെ ഇന്നും അതു തുടരുന്നു. . പാചകത്തിൻ്റെ നൈപുണ്യം മാത്രമല്ല ആ നടത്തിപ്പിൻ്റെ പ്രാഗത്ഭ്യവും ഒരൽഭുതമാണ്. ഒരാൾ പോലും ആഹാരം കിട്ടാതെ അവിടുന്നു പോകില്ല. ഒരാൾ പോലും മോശം അഭിപ്രായം പറഞ്ഞിട്ടുമില്ല.മോഹനൻ ചേനപ്പായസം ഉണ്ടാക്കിയാലും ചൊറിയില്ല. പക്ഷേ അദ്ദേഹത്തെച്ചൊറിയാൻ ഈ സമയത്ത് ചിലർ തലപൊക്കുന്നത് നമുക്ക് പൂർണ്ണമായും അവഗണിയ്ക്കാം . 'പക്ഷേ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. ആഘോഷമായ ഉത്ഘാടനച്ചടങ്ങിലോ സമാപന ചടങ്ങിലോ അദ്ദേഹത്തെ വേദിയിൽ വിളിച്ച് ഒന്നാദരിക്കുന്നത് കണ്ടിട്ടില്ല. അത് അനീതിയാണ്. ഈ പ്രാവശ്യമെങ്കിലും ഭാരവാഹികൾ ആ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കട്ടെ. പാചകപ്പുരയിൽ കൊണ്ടു പൊയി ഉപഹാരം കൊടുത്താൽ പോരന്നു ചുരുക്കം.