Wednesday, December 25, 2019

വിശ്വ പൗരൻ [ കീ ശക്കഥകൾ -232]

കാലാകാലങ്ങളായുള്ള നിയമങ്ങൾ ഒന്നു പൊളിച്ചെഴുതണം. ചിത്രഗുപ്തനെ ധർമ്മരാജാവ് ചുമതലപ്പെടുത്തി. ഇങ്ങോട്ട് അനധികൃതമായി കടന്നു വരുന്നവരെ ഒഴിവാക്കണം. ഇവിടെ നരകവും സ്വർഗ്ഗവും നിറഞ്ഞു.ഇനി ആരേയും ഇവിടെ പ്രവേശിക്കാൻ സ്ഥലമില്ല.അതിനൊരു മാനദണ്ഡം സ്വീകരിക്കാനാണ് ചിത്രഗുപ്തനെ ചുമതലപ്പെടുത്തിയത്.

സ്വന്ത തീരുമാനപ്രകാരം ആത്മഹത്യ ചെയ്യുന്നവരെ ഒഴിവാക്കാം. അതുകൊണ്ടൊന്നും ഇവിടുത്തെ തിരക്ക് കുറയില്ല. നാട്ടിലെ ധർമ്മാധർമ്മങ്ങൾ നോക്കി മരണം വിധിക്കാൻ ഞാനിന്ന് അശക്തനാണ്. ധർമ്മരാജന്റെ പരിവേദനം!. പഴയതുപോലെ എല്ലാവരുടേയും പാപഭാരം നോക്കി ഇങ്ങോട്ടു പ്രവേശിപ്പിക്കൂ കഎളുപ്പമല്ല. ഇതിനൊന്നും കഷ്ടപ്പെടാൻ എനിക്കു പറ്റില്ല. എനിക്കാണങ്കിൽ പ്രായമായി.: ഇവിടെ ഇതു മൂഴുവൻ നടത്താൻ ഞാനും ചിത്രഗുപ്തനും മാത്രമേ ഒള്ളു. സഹായിക്കാനൊരാളില്ല. തീരുമാനങ്ങൾക്ക് അല്ലങ്കിലും വേറൊരാളെക്കൂടി സമ്മതിക്കാറുമില്ല. അമിതാധികാരം ഉള്ളതുകൊണ്ട് എന്തും ചെയ്തു കളയാമെന്ന ഹുങ്ക് ഉണ്ടാകാതിരുന്നാൽ മതി.

ഇപ്പഴത്തെ ഭൂമിയിലെ അനിശ്ചിതത്വം ഒഴിവാക്കി അതിരുകളില്ലാത്ത നമ്മുടെ സാമ്രാജ്യത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ ഇന്നനവധിയാണ്. വിശ്വ പൗരൻ എന്ന പദവി നൽകി അവർക്ക് നമുക്ക് അമരത്വം നൽകാം. വേഷവും, ഭാഷയും ,ദേശവും, ജാതിയും നോക്കാതെ ഒന്നിച്ചു കഴിയാൻ അവസരം കിട്ടിയാൽ സ്വർഗ്ഗമായാലും, നരകമായാലും അവർ ഇവിടെ എത്തും.

Monday, December 16, 2019

കിരീടം..... [കീ ശക്കഥകൾ - 100]ഇട്ടൂപ്പിന് ആ മോപ്പഡ് കിട്ടിയത് വെറും നാനൂറ്റി എമ്പത് രൂപയ്ക്ക്. രാവിലെ പത്രവിതരണം മുതൽ മത്സ്യക്കച്ചവടവും, പച്ചക്കറി വിൽപ്പനയും ഈ വണ്ടി ഉപയോഗിച്ച്.സ്ഥിരോത്സാഹി ആയ ഇട്ടൂപ്പ് ആ കടം വീട്ടിയത് തന്നെ മത്സ്യം കൊടുത്താണ്അങ്ങിനെ ഒരു ദിവസം ഇട്ടൂപ്പിനെ പോലീസ് പിടിച്ചു. ഇട്ടൂപ്പി നാദ്യം മനസിലായില്ല.എന്നും പത്രം വിതരണം ചെയ്യുന്ന ഇട്ടൂപ്പ് പത്രം വായിക്കാറില്ല. ഹെൽമെറ്റിന്റെ കഥയും പാവം ഇട്ടൂപ്പ് അറിഞ്ഞില്ല. അഞ്ഞൂറ് രൂപാ ചാർജു ചെയ്തു. ഇനി ഹെൽമെറ്റ് വച്ചേ യാത്ര ചെയ്യാവൂ എന്നൊരു താക്കീതും.ഇട്ടൂപ്പ് തിരിച്ചു പോന്നു. പക്ഷേ വഴിക്ക് വച്ച് വീണ്ടും പിടികൂടി. ഒരു തവണ പിഴ അടച്ചതാണന്നും. ഞാൻ ഹെൽമെറ്റ് വാങ്ങാൻ പോവുകയാണന്നും പറഞ്ഞു നോക്കി. എ മാൻ കനിഞ്ഞില്ല. വീണ്ടും രൂപാ അഞ്ഞൂറ്. തന്റെ പ്രിയപ്പെട്ട മോപ്പഡ് വഴിയരുകിൽ വച്ച് ഒരു ഒട്ടോറിക്ഷയിൽ ഹെൽമെറ്റ് വാങ്ങാനുള്ള യാത്ര. എഴുനൂറ്റമ്പത് രൂപാ കൊടുത്ത് ഹെൽമെറ്റ് വാങ്ങി ഓട്ടോക്ക് 250 രൂപയും കൊടുത്ത് വന്നപ്പോഴും ഏമാന്മാർ അവിടെത്തന്നെ. ഹെൽമെറ്റ് വാങ്ങി നോക്കി ഇതിന് ഐ എസ്.ഐമാർക്കില്ലല്ലോ?ഇതു വച്ചാൽ അപകടമാണ്. ഇത് പോര നല്ലത് ഞങ്ങൾ തരാം. ആയിരം രൂപാ കൊടുക്കണ്ടി വരും. പുതിയ ഹെൽമെറ്റുമായി വീട്ടിലെത്തി. ആകെ മനപ്രയാസമായി.രണ്ടു ദിവസത്തേക്ക് ഇട്ടൂപ്പ് പുറത്തിറങ്ങിയില്ല. പത്രവിതരണം വേറൊരാളെ ഏൾപ്പിച്ചു. ഒരാഴ്ച്ചകഴിഞ്ഞു. കുടുംബം പട്ടിണി ആകുംഇട്ടൂപ്പ് വണ്ടി പുറത്തെടുത്തു. ഹെൽമെറ്റ് എടുത്തു തലയിൽ വച്ചത് ഓർമ്മയുണ്ട് അതിലിരുന്ന കുളവിനെ രേ ചെവിയിലേക്കാണ് കയറിയത്. വേദന സഹിക്കാൻ വയ്യാതെ ഹെൽമെറ്റ് ഊരി ദൂരെ എറിഞ്ഞു. അത് അടുത്തുള്ള തോട്ടിൽ വീണ് ഒഴുകിപ്പോയത് ഇട്ടൂപ്പറിഞ്ഞില്ല. വേദന കൊണ്ട് പുളയുന്ന ഇട്ടൂപ്പിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.രണ്ടു ദിവസം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആകെ ചെലവ് മുവായിരം.കിരീടത്തിനു വേണ്ടി തന്റെ വണ്ടിയുടെ വിലയുടെ പത്തിരട്ടിക്കാശു മുടക്കണ്ടി വന്ന ഇട്ടൂപ്പ് ഇന്ന് നടന്നാണ് പത്രവിതരണം. മത്സ്യവിൽപ്പനയും പച്ചക്കറി വിൽപ്പനയും അങ്ങിനെ തന്നെ. പെട്രോൾ ചെലവില്ല. ആരോഗ്യവും മെച്ചം. ഇട്ടൂപ്പിന്റെ തലച്ചോറിനു കേടുപറ്റില്ലല്ലോ എന്ന സന്തോഷം ഗവൺമന്റിനും.....

Wednesday, December 11, 2019

ഒരു പുരാതന ഫോട്ടോസ്റ്റാറ്റ് മിഷ്യൻ..

ആക്രിക്കാരന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് അവൻനാലു കെട്ടിന്റെ നിലവറയിൽ വിശ്രമം കൊണ്ടിട്ട് കാലം കുറേ ആയി .കറണ്ടു വേണ്ടാത്ത, കൈ കൊണ്ട് കറക്കി പ്രവർത്തിപ്പിക്കുന്ന അവൻ അന്ന് ഒത്തിരി പേർക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട്.

ഒരു കാർബൺ നിറക്കുന്ന ഒരു സിലിണ്ടർ. അടിയിൽ പേപ്പർ വയ്ക്കാനൊരു പ്രതലം. വശങ്ങളിൽ രണ്ട് ചക്രങ്ങൾ.അതിൽ പിടിപ്പിച്ചിരിക്കുന്ന ലിവർ കറക്കി ഈ കാർബൺ സിലിണ്ടർ താഴത്തെ പ്രതലത്തിൽ അമർത്താം.
ആദ്യം ഒരു പ്രത്യേകതരം പേപ്പറിൽ വിഷയം ഒരു പ്രത്യേക രീതിയിൽ ടൈപ്പ് ചെയ്തെടുക്കുന്നു. ആ പേപ്പറിൽ ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കിയാണ് ടൈപ്പ് ചെയ്യുന്നത്.അങ്ങിനെ രൂപപ്പെടുന്ന അക്ഷരങ്ങൾ അടങ്ങിയപേപ്പർ അടിയിലെ പ്രതലത്തിൽ വച്ചിരിക്കുന്നു. ഈ കാർ ബൻസിലിണ്ടർ അതിൽ അമർത്തുന്നു. വശങ്ങളിലുള്ള ലിവർ കറക്കിയാണതു സാധിക്കുന്നത്,.അങ്ങിനെ നമുക്ക് ആവശ്യാനുസരണം കോപ്പി എടുക്കാം. നല്ല ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നവരും അന്നുണ്ടായിരുന്നു. മനോഹരമായ ഒരു മയിലിനെ അങ്ങിനെ അന്നു വരച്ചു തന്നത് വളരെക്കാലം ഞാനെന്റെ പുസ്തക താളുകളിൽ സൂക്ഷിച്ചിരുന്നു.
ഗതകാല പ്രതാപത്തിന്റെ പ്രതീകമായി ഇന്നും അവൻ നാലു കെട്ടിൽ സുരക്ഷിതം