Saturday, January 18, 2020

ഷഹല - അച്ചു ഡയറി

മുത്തശ്ശാ ഷെഹല യെ എല്ലാ വരുംമറന്നോ? [ അച്ചുവിന്റെ ഡയറി-325 ]

മുത്തശ്ശാ നിങ്ങൾ നാട്ടുകാരും മാദ്ധ്യമങ്ങളും പാമ്പുകടി ഏറ്റു മരിച്ച ആ ഷെഹല യെ മറന്നോ? അന്നെന്തായിരുന്നു ബഹളം. ക്ലാസുമുറികളിലെ പൊത്തുകളും പരിസരത്തെ കാടുകളും കുട്ടികളെ ഭയപ്പെടുത്തി.അച്ചുവും അന്നു പേടിച്ചു പോയിരുന്നു. അത്ര വലിയ പ്രചരണമായിരുന്നില്ലേ അവിടെ. വേറേ പ്രശ്നം കിട്ടിയപ്പോൾ ഇതു മറന്നു.ഇതിന് ഒരുക ബ്ലീറ്റ് സൊല്യൂഷനായിരുന്നു വേണ്ടിയിരുന്നത്.

ഇവിടെ അമേരിക്കയിൽ ഒരു ടീച്ചർ ആയി ജോലി കിട്ടണമെങ്കിൽ അമേരിക്കൻ റഡ് ക്രോസിന്റെ ട്രയിനി ഗ്, ഡെയിലി ഹെൽത്ത് ഓപ്പറേഷൻ ട്രയിനി ഗ്, ഫുഡ് അലർജിയുടെ പരിചയം, എല്ലാം വേണം. അതോടൊപ്പം ഒരു ക്വാളീഥൈസ് നഴ്സിനെ സ്കൂളിൽ ഗവണ്മെന്റ് അപ്പോയിൻറ് ചെയ്യും. പ്രാധമിക ചികിത്സാ സൗകര്യവും ഇവിടുണ്ടാകും. കുട്ടികൾക്ക് കൗൺസിലിഗിനും സൗകര്യമുണ്ടാകും.

പാമ്പിനേയും മറ്റുള്ള ജീവികളോടും ഉള്ള ഒരു അകാരണ ഭയമുണ്ടാക്കാനെ ഇത് ഉപകരിച്ചുള്ളു. അച്ചുവിന്റെ സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു പരിപാടി ഉണ്ടായിരുന്നു. അടുത്ത "സൂ" വിൽ നിന്ന് വിവിധ ഇനം പാമ്പുകളെ കൊണ്ടുവന്നു. കുട്ടികളെ പരിചയപ്പെടുത്തി.അതിനെ അടുത്തറിയാനും ടച്ച് ചെയ്യാനും സമ്മതിച്ചു. അവരും ഈ ഭൂമിയുടെ അവകാശികൾ ആണ് എന്നു നമ്മളെ പഠിപ്പിക്കും. അതിനെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് നമ്മെ മനസിലാക്കിത്തരും. നാട്ടിലും ഇങ്ങിനെ ഒക്കെയാണ് വേണ്ടിയിരുന്നതെന്ന് അച്ചൂന് തോന്നണു..

Wednesday, January 15, 2020

കാനന ക്ഷേത്രം

ഒരു കാനനക്ഷേത്രം ഒരുങ്ങുന്നു [നാലു കെട്ട് - 234 ]

പരിസ്ഥിതി സംരക്ഷണത്തിന് ദേവസങ്കൽപ്പങ്ങളെ ഉപാധി ആക്കിയ പൂർവ്വസൂരികളുടെ കാഴ്ചപ്പാടിനൊപ്പം ഇവിടെ ഒരു " കാനനക്ഷേത്രം' ഒരുങ്ങുന്നു. തറവാടിന്റെ വടക്കു കിഴക്കേ മൂലയിലാണ് വിശാലമായ സർപ്പക്കാട്. അതിനോട് ചേർന്നാണ് മുല്ലയ്ക്കൽ ക്ഷേത്രം. വനദുർഗ്ഗയും, വന യക്ഷിയും, കിരാതമൂർത്തിയും, കാനനവാസനും, നാഗരാജാവും, നാഗയക്ഷിയും ഒക്കെ അടങ്ങിയ ദേവസങ്കൽപ്പങ്ങൾ.

ഇതിന്റെ പുനരുദ്ധാരണ പാതയിലാണിപ്പോൾ. ക്ഷേത്രത്തിനു പുറകിലുള്ള ഒരേക്കറോളം ഭൂമി ശാസ്ത്രീയമായി കാടുപിടിപ്പിക്കാൻ പോകുന്നു. ഒരു ഹെർബെറിയ മായോ ഒരു ഫലവൃക്ഷത്തോട്ടമായോ ആ സ്ഥലം രൂപാന്തരം പ്രാപിക്കുമ്പോൾ ആ ഭൂമിയിൽ വനവൽക്കരണത്തിന് ഒരു പുതിയഭാവം കൈവരുന്നു. പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ചരാചരങ്ങളേയും ദൈവമായിക്കണ്ട് ആരാധിക്കാൻ പഠിപ്പിച്ച ഒരു വലിയ സംസ്കൃതിയുടെ കണ്ണിയാണ് ഞാനും. അതു കൊണ്ടൊക്കെ അവർക്കൊക്കെ വാസസ്ഥലം ഒരുക്കാനും സംരക്ഷിക്കാനുമുള്ള ഒരു എളിയ ശ്രമമായിക്കണ്ടാൽ മതി ഇതിനെ.

പഴയ ഓടും, തടിയും കരിങ്കല്ലും മാത്രം ഉപയോഗിച്ച് ഈ കാനനത്തിന് തൊടുകുറി ആയി ഒരു കൊച്ചു ശ്രീകോവിലും പരിസരവും. അത്രയെ ഉള്ളു. പ്രകൃതി ശക്തികളെ ദൈവങ്ങളായി ആരാധിച്ചിരുന്ന വേദകാലഘട്ടത്തിൽ ആകൃഷ്ടനാണ് ഞാനെന്നും. പഞ്ചഭൂതങ്ങൾ തുന്നിത്തന്ന ഈ പഴയ കുപ്പായം അഴിഞ്ഞു വീഴുന്നതിന് മുമ്പ് ഭൂമിദേവിക്ക് ഒരു പുനർജ്ജനീ മന്ത്രമായി സമർപ്പിയ്ക്കാനാണ് എനിക്ക് മോഹം.

അമേരിക്കാ - ഇംഗ്ലണ്ട് യാത്രകളിലൂടെഅമേരിക്കയിലേയും ഇംഗ്ലണ്ടിലേക്കും യാത്രാനുഭവങ്ങൾ ഒരു പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഫെയ്സ് ബുക്കിൽ ഇവ പ്രസിദ്ധീകരിച്ചപ്പോൾ സർവ്വാത്മനാ പിന്തുണ നൽകിയ സഹൃദയ സുഹൃത്തുക്കൾ ഇതും ഏറ്റെടുക്കും എന്ന പ്രതീക്ഷ എനിക്കുണ്ട്.ഇതിന് ഒരു മഹാഭാഗ്യം കൂടി എനിക്കു കൈവന്നിട്ടുണ്ട്. നൂതന സഞ്ചാര സാഹിത്യത്തിന്റെ കുലപതി ശ്രീ.സന്തോഷ് കുളങ്ങര [ MD സഫാരി ചാനൽ ] ഇതിനായി ഒരവതാരിക എഴുതിത്തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, സുമംഗല, മാടമ്പ് കുഞ്ഞിക്കുട്ടൻ, കെ.സി.നാരായണൻ, എസ്.പി.നമ്പൂതിരി, പ്രഫസർ സാജൻ പാലമറ്റം തുടങ്ങിയ മഹാരഥന്മാർ എന്റെ മറ്റു പുസ്തകങ്ങളെ അറിഞ്ഞനുഗ്രഹിച്ചിരുന്നു. ഈ യാത്രാവിവരണത്തിനും ഇതിലും നല്ല മറെറാരാളില്ല. ഒരു ദിവസം ഇരുപത്തിരണ്ടു മണിക്കുറും പണി എടുക്കുന്ന അദ്ദേഹം ഇതിനും സമയം കണ്ടെത്താമെന്ന് സമ്മതിച്ചത് എന്റെ ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു. നന്ദിയുണ്ട് പ്രിയ സന്തോഷ്.

Tuesday, January 14, 2020

ഓപ്പണി ഗ്

ഓപ്പണി ഗ് [ ലംബോദരൻ മാഷും തിരുമേനീം - 40 ]

"എന്താ മാഷേ കുറേക്കാലമായല്ലോ കണ്ടിട്ട് "
" പ്രത്യേകിച്ച് ഒന്നുമില്ല..... പിന്നെ.... "
"എന്താ മാഷ്ക്ക് എന്നോടെന്തോ പറയാനുണ്ടന്നു തോന്നുന്നു."
"അതു പിന്നെ.... എങ്ങിനെയാ.. പറയുക "
"മാഷേ പ്രശ്നം തെളിച്ചു പറയൂ ".
"തിരുമേനി പ്രശ്നം ഉണ്ടാക്കരുത്"
"ഹായ്.. ഇതെന്തൊരു മുഖവുര. മാഷ് കാര്യം പറമാഷേ"
"തിരുമേനീ ടെ മോൻ "
"അവനെന്തു പറ്റി. ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയൂ."
"ഒന്നും പറ്റിയില്ല. പക്ഷേ അവനേ കാണരൂ താത്ത ഒരിടത്തു വച്ചു കണ്ടു "
"എന്ത്?"
"അതേ ബാറിൽ കൂട്ടുകാരുമൊത്ത്. "
" എന്ത്! അവനോടു ചോദിച്ചിട്ടു തന്നെ കാര്യം. അവനി ങ്ങട് വരട്ടെ"
"ഞാൻ പഠിപ്പിച്ച കുട്ടിയാണ് ഒരബദ്ധം പറ്റിയ താവും. സാരമില്ല. തിരുമേനി കുഴപ്പമൊന്നും ഉണ്ടാക്കരുത്"
"അതങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ. അവനോട് ചോദിച്ചിട്ടു തന്നെ കാര്യം."

"കുഴപ്പായല്ലോ ഇശ്വരാ " ലംബോദരൻ മാഷ് നെടുവീർപ്പിട്ടു.
" മാഷ് പേടിക്കണ്ട മാഷാ പറഞ്ഞതന്ന് ഞാൻ പറയില്ല. അപ്പോൾ മാഷ് എന്തിനാ അവിടെ വന്നത് എന്നു ചോദിച്ചാലോ?"
"പാവം കുട്ടിയാണ് കൂട്ടുകാര് പറ്റിച്ചതാവും. ഇത്തവണത്തേക്കു ക്ഷമിക്കൂ തിരുമേനീ.ഈശ്വരാ ഞാൻ പറഞ്ഞും പോയി. "
"അതല്ല മാഷേ അവനോട് ഇതു ചോദിച്ചിട്ടു തന്നെ കാര്യം. ശരിയായില്ലന്നു പറയണം .'ഓപ്പണി ഗ് ' എന്റെ കൂടെ വേണമെന്ന് അവനോട് പറഞ്ഞിരുന്നതാ

Saturday, January 11, 2020

ആ പഴയ " തറയോട് " [ നാലുകെട്ട് -233 ]തറവാട്ടിൽ മുല്ലക്കൽ ഭഗവതീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമയത്ത് ആണ് ആ "ഫ്ളോർ ടൈൽസ് " കിട്ടിയത്.അതിൽ കുറിച്ചിരിക്കുന്ന വർഷ സൂചിക കൗതുകമുണർത്തി.1865. നൂറ്റി അമ്പത് വർഷം മുമ്പ് നിർമ്മിച്ചത് ." ബേസിൽ മിഷൻ ടൈൽ " എന്നും ഇഗ്ലീഷിൽ എഴുതിയിട്ടുണ്ട്.മംഗലാപുരത്താണ് ആ കമ്പനി. തറവാട് മേയാൻ ഉപയോഗിച്ചതും മംഗലാപുരം ഓടുതന്നെ. അതിലും ഈ തിയതി തന്നെ രേഖപ്പെടുത്തിയിരുന്നു. അന്ന് അവ ഒന്നിച്ച് കൊണ്ടുവന്നതാവാം.മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ഈ നാട്ടിൽ ആദ്യമായി കെട്ടിടം ഓട് മേഞ്ഞത് പൂതൃക്കോവിൽ ക്ഷേത്രത്തിലാണ്. രണ്ടാമത് തലയാറ്റും പിള്ളിയിലും. അന്ന് മംഗലാപുരത്തു നിന്ന് എറണാകുളം വരെ തീവണ്ടിയിലും , അവിടുന്ന് കറുപ്പന്തറ വരെ വള്ളത്തിലും, പിന്നെ കുര്യനാട് വരെ കാ ളവണ്ടിയിലും ആണ് അവ കൊണ്ടുവന്നത്. അവിടുന്ന് ആറു കിലോമീറ്റർ തലചു മടായിയും. ഇന്നത്തെ തലമുറക്ക് ഒരു പക്ഷേ ഇത് ചിന്തിക്കാൻ പോലും പറ്റില്ല.മാംഗ്ലൂർ നേത്രാവതീ നദീതീരത്ത് ജർമ്മൻ മിഷ്യനറി ആയിരുന്ന ജോർജ് പ്ലേബസ്റ്റ് ആണ് 186o പതിൽ ഈ ടൈൽ ഫാക്റ്ററി തുടങ്ങിയത്.സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് ഒരു തൊഴിൽ സംരംഭമായിത്തുടങ്ങിയ ഈ ടൈൽ ഫാക്റ്ററി പിൽക്കാലത്ത് വിശ്വ പ്രസിദ്ധമായി.അഞ്ഞൂറു വർഷത്തിൽ താഴെ പഴക്കമുണ്ടന്നു കരുതുന്ന ഈ തറവാടിന്റെ കാലപ്പഴക്കത്തേപ്പറ്റി ഗവേഷണംതടത്തുന്ന എനിക്ക് ഈ ടൈൽ ഒരു സൂചികയായി

Thursday, January 9, 2020

ചിത [കീ ശക്കഥകൾ - 102]

മരണവീടുകളുടെ മനം മടുപ്പിക്കുന്ന വീർപ്പുമുട്ടൽ. തേങ്ങലുകൾ. അടക്കം പറച്ചിലുകൾ മടുത്തു എന്റെ തൊഴിൽ അതായിപ്പോയി. ശവദാഹത്തിനുള്ള പെട്ടിയുമായി മരണ വീടുകൾ തേടി. നിർവ്വികാരമായി നിസംഗമായി ഇതുവരെ. എന്നാൽ ഇന്ന്. അതു ഹൃദയഭേദകം. ഫ്രീസറിലേക്ക് ആ മൃതദേഹം എടുത്തു കിടത്തിയപ്പോൾ ഞട്ടിപ്പോയി. ഒന്നേ നോക്കിയുള്ളു. ഒരു കാലത്ത് എന്റെ എല്ലാ മാ യി രു ന്ന കാത്തു.കുട്ടിക്കാലം മുതൽക്കു തന്നെ ഇഷ്ടമായിരുന്നു. എനിക്ക് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പഠനം നിർത്തണ്ടി വന്നപ്പഴും പ0നം അവൾ തുടർന്നു.ഉയർന്ന നിലയിലെത്തിയപ്പഴും അവൾ കാണാൻ വരുമായിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തിൽ വഴങ്ങി അവൾക്ക് മറ്റൊരു വിവാഹത്തിന് സമ്മതിക്കണ്ടി വന്നു. എന്റെ കൂടെ അവൾ ഇറങ്ങിവരാൻ തയാറായിരുന്നു. ഞാനാണ് വിലക്കിയത്. ഞാനവളെ തിരിച്ചയച്ചു. അവൾക്ക് നല്ലതു വരണം. വന്നത് നല്ല ബന്ധമാണ്. ജീവിതത്തിൽ അവൾ കഷ്ട്ടപ്പെടരുത്. അതു മതി എനിക്ക്. പിന്നീട് കണ്ടിട്ടില്ല. ഞാൻ വിവാഹം കഴിച്ചില്ല. എന്റെ കാത്തുവിന് പകരം ഒരാളെപ്പറ്റിച്ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. 

ഇന്നു ഞാൻ ഒറ റക്കാണ്. ഉറ്റവരും ഉടയവരും ഇല്ലാത്ത ഒറ്റയാൻ. ഇവിടെ ജോലിയിൽക്കയറിയിട്ട് നീണ്ട ഇരുപതു വർഷം.ഇതിനിടെ എത്ര എത്ര മരണങ്ങൾ കണ്ടു. പക്ഷേ ഇന്ന് ഞാൻ ഉലഞ്ഞു പോയി. എന്റെ പ്രിയ കാത്തു വാണന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ കുട്ടികൾ കാത്തു വി ന്റെ മൃതദേഹം മുളം കോണിയിൽ എടുത്ത് ചിത്രക്കരുകിൽ കൊണ്ടു വന്നപ്പോൾ അവളെ കോടി കൊണ്ട് മൂടി പുത്ര പ്പിച്ചിരുന്നു. ആ മുഖം ഒന്നു കൂടിക്കണ്ടങ്കിൽ! എന്റെ എല്ലാമെല്ലാമായിരുന്ന കാത്തുവിനെ ഞാൻ തന്നെ ദഹിപ്പിക്കണം. വിധി നിയോഗമായിരിക്കാം. ചടങ്ങുകൾ കഴിഞ്ഞു. പഞ്ചസാരയും കർപൂരവും ശരീരത്തിൽ വിതറി. ചിരട്ട നിറച്ചു.അതിനു മുമ്പ് വണ്ടിയിൽ നിന്ന് രാമച്ചം കൊണ്ടുവന്ന് അതിനകത്തു വച്ചു.പിന്നെ ചിരട്ട അടുക്കി.അവർ രാമച്ചത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. ഇതെന്റെ കാത്തുവിന് വേണ്ടി. എല്ലാം കഴിഞ്ഞു പെട്ടി അടച്ചു. മനസിന് വല്ലാത്ത ഒരു ദുഖത്തോടെ ആണ് പിരിഞ്ഞത്. ഇനി നാലാം ദിവസം തിരിച്ചു ചെല്ലണം. സജ്ഞയനത്തിന്. അന്ന് പെട്ടി എടുത്തു തിരിച്ചു പോരാം. ഇനി അടുത്ത മരണ വീട്ടിലെയ്ക്ക്. 
"ആ പെട്ടിക്കു പകരം ഞാൻ വേറൊന്നു വാങ്ങിത്തരാം. ആ പെട്ടി എനിക്കു തരണം. ആദ്യം എല്ലാവരും ഞട്ടിപ്പോയി.
"ഇന്നു തന്നെ വേറൊരു സ്ഥലത്തു ബാകണം"
അതിനു ഞാൻ വേറൊന്നു വാങ്ങി വച്ചിട്ടുണ്ട്.
അവസാനം അവർ സമ്മതിച്ചു. 
ഞാൻ പെട്ടി വണ്ടിയിൽക്കയറ്റുമ്പോൾ അവളുടെ ഭൗതികാവശിഷ്ടം കുറച്ച് ഞാൻ പെട്ടിയിൽ ബാക്കി വച്ചിരുന്നു.അതു കൊണ്ട് വന്ന് എന്റെ ചെറിയ വീടിന് കിഴക്കവശത്ത് ഞാൻ പ്രതിഷ്ട്ടിച്ചു
'ഞാൻ മരിച്ചാൽ എന്നേയും ഈ പെട്ടിയിൽത്തന്നെ ദഹിപ്പിക്കണം' എന്നൊരു ബോർഡും ഞാനവിടെ എഴുതി വച്ചു.

..വാക്കിന് പകരം വര..

നമ്മുടെ പ്രിയഗായകൻ ശ്രീ.ഏശുദാസിന്റെ എൺപതാം പിറന്നാളിന്റെ ആശംസകൾക്കായി മാതൃഭൂമിയുടെ എഡിറ്റോറിയൽ.! വരയുടെ വരരുചി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ "വരപ്രസാദ"മായി ആ ചിത്രം. ഇതിലും ഉദാത്തമായൊരു പിറന്നാൾ സമ്മാനം നമ്മുടെ ഗാന ഗന്ധർവ്വന് കൊടുക്കാനില്ല. 

നന്ദി.. മാതൃഭൂമിക്കും... ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്കും..... കൂടെ എന്റെ പ്രിയ ഗായകന് പിറന്നാൾ ആശംസകളും