Friday, May 27, 2022

അമേരിയ്ക്കയിൽ തോക്ക് വാങ്ങാം: [ അച്ചു ഡയറി-4 62] മുത്തശ്ശാ അമേരിയ്ക്കയിൽ ഒരു കുട്ടി പത്തൊമ്പത് കുട്ടികളെ വെടിവച്ചു കൊന്ന ന്യൂസ് കണ്ടില്ലേ. എന്തിനാ മുത്തശ്ശാ അവനിത് ചെയ്തത്.ഒരു വിരോധവുമില്ലാത്ത കുട്ടികളെയാണവൻ കൊന്നത്.കൂടെ അവൻ്റെ ടീച്ചറേയും. അപകടം പതിയിരിയ്ക്കുന്ന വീഡിയോ ഗെയിമിൽ അഡ്ക് റ്റായ കുട്ടി ആകാമെന്നാണ് ടീച്ചർ പറഞ്ഞത്.അല്ലങ്കിൽ ഡ്രഗ്ഗിനടിമ. അല്ലാതിങ്ങനെ ചെയ്യാൻ പറ്റില്ല. അച്ചൂൻ്റെ ഫ്രണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്. അവന് കുറേ ഡോളർ കിട്ടി. സമ്മാനമായി. എന്താണ് വാങ്ങണ്ടത് അവനാലോചിച്ചു. അവൻ നേരേ കടയിൽപ്പോയി ബിയർ വാങ്ങാൻ തീരുമാനിച്ചു ഈ എയ്ജിൽ ഉള്ളവർക്ക് ബിയർ കൊടുക്കില്ല. മോശം ബുക്കോ, സീഡിയോ അവനു കൊടുത്തില്ല. അവൻ നേരേ സിഗർട്ട് വിൽക്കുന്ന കടയിലേയ്ക്കാണ് പോയത്. അവർ അവനെ കളിയാക്കി. ഈ പ്രായത്തിലുള്ളവർക്ക് സിഗർട്ട് തരില്ല. ഇനി ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാം. അതും അവന് കൊടുത്തില്ല. അവൻ കടകൾ കയറി ഇറങ്ങി.അവന് ആഗ്രഹമുള്ള ഒരു സാധനവും അവന് വാങ്ങാൻ പറ്റിയില്ല അവൻ്റെ പ്രായത്തിൻ്റെ പേരു പറഞ്ഞാണ് ഇവ നിഷേധിച്ചത്. അപ്പഴാണ് അവൻ തോക്ക് വിൽക്കുന്ന ഒരു കട കണ്ടത്. അവൻ നേരേ ആ കടയിലേയ്ക്ക് കയറി.അവർ അവനേ സ്വീകരിച്ചിരുത്തി. അവൻ പറഞ്ഞതോക്കും തിരയും അവനു കൊടുത്തു. അതും ലൈസൻസ് സഹിതം. അവൻ പറഞ്ഞത് സത്യമാണോ എന്നറിയില്ല.സത്യമാണങ്കിൽ ഇങ്ങിനുള്ള അക്രമങ്ങൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. ഈ സാഹചര്യം ഒഴിവാക്കാൻ ഈ രാജ്യം ഭരിക്കുന്നവരാണ് തീരുമാനമെടുക്കണ്ടത് എന്നച്ചൂന് തോന്നി. ശരിയല്ലേ മുത്തശ്ശാ.

Tuesday, May 24, 2022

മുത്തശ്ശാ അച്ചു ഇൻഡ്യയിൽ എത്തി [അച്ചു ഡയറി-4 61] മുത്തശ്ശാ ഞങ്ങൾ നാട്ടിലേക്ക് വിമാനം കയറി. അവിടെ രാവിലെ എട്ടരക്ക് അവിടെ എത്തും. പക്ഷേ അമ്മ പറഞ്ഞു അവിടെ മുത്തശ്ശൻ വരില്ലന്നു്. ഞങ്ങൾ ഒരാഴ്ച്ചകഴിഞ്ഞേ മുത്തശ്ശൻ്റെ അടുത്തേക്കു് പോണുള്ളു എന്നും അച്ചൂനുസങ്കടായി. പക്ഷേ അച്ചൂന് വിശ്വസിക്കാനായില്ല. മുത്തശ്ശൻ വരും ഉറപ്പാ.അമ്മയുമായി ബററു വച്ചാണ് അച്ചു പോന്നത്. ഇവിടെ വിമാനത്താവളത്തിൽ ഇറങ്ങിയപ്പഴും അച്ചു ചുറ്റുപാടും ശ്രദ്ധിച്ചു കൊണ്ടിരുന്നു. മുത്തശ്ശനേ കാണുന്നില്ലല്ലോ." എടാ മാണ്ടൂ സേ മുത്തശ്ശൻ വരില്ലന്നു പറഞ്ഞില്ലേ. ഇത്രയും വലിയ മഴയത്ത് മുത്തശ്ശന് വരാൻ പറ്റില്ല." പക്ഷേ മുത്തശ്ശൻ എവിടെ എങ്കിലും കാണും. അച്ചു എല്ലായിടത്തും ശ്രദ്ധിച്ച് പതുക്കെയാണ് നടന്നത്. അച്ഛൻ പ്രിപെയിഡ് ടാക്സി ബുക്ക് ചെയ്യാൻ പോയപ്പോഴും അച്ചു മുത്തശ്ശനെ തിരഞ്ഞൂ കൊണ്ടിരുന്നു. ഇനിമുത്തശ്ശൻ വരില്ലായിരിക്കുമോ? അച്ചൂ വെറുതെ ആഗ്രഹിച്ചതാണോ? അമ്മ എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ട്. ആദ്യം കളിയാക്കിയിരുന്നെങ്കിലും അമ്മക്കും വിഷമമായിത്തുടങ്ങി. എൻ്റെ വിഷമം കണ്ടിട്ടാവാം." ഡോൺണ്ട് വറി ഏട്ടാ വി വിൽ മീററ് മുത്തശ്ശൻ നെസ്റ്റ് വീക്ക്." പാച്ചുവും എന്നെ സമാധാനിപ്പിച്ചു തുടങ്ങി. അവസാനം ടാക്സി വന്നു.പാച്ചു ഫ്രണ്ട് സീറ്റിൽ ചാടിക്കയറി.അമേരിയ്ക്കയിൽ അതു സമ്മതിക്കില്ല. ഇവിടെപ്പറ്റും എന്നവനറിയാം. ലഗേജ് മുഴുവൻ കയറ്റി. എല്ലാവരും കയറി. അച്ചു അവസാനമാണ് കയറിയത്. അവസാനം ഒന്നുകൂടി നോക്കാം. മുത്തശ്ശൻ വന്നാലോ.?" അമ്മേ മുത്തശ്ശൻ " അച്ചു വണ്ടിയിൽ നിന്നിറങ്ങി ഓടി. മുത്തശ്ശനെ കെട്ടിപ്പിടിച്ചു.അച്ഛനും അമ്മയും അത്ഭുതപ്പെട്ടു നോക്കുന്നുണ്ടായിരുന്നു." മുത്തശ്ശാ അച്ചു നാലു വർഷത്തിന് ശേഷം വീണ്ടും അച്ചുവിൻ്റെ നാട്ടിലെത്തി "

Thursday, May 19, 2022

കടുശർക്കര " ക്കൂട്ടിൽ പീഠത്തിൽ വിഗ്രഹം ഉറപ്പിച്ച് മുല്ലയ്ക്കൽ ക്ഷേത്രം തറവാട്ടിലെ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠക്ക് ശേഷം കടുശർക്കര ഇട്ട് ബി ബo ങ്ങൾ ഉറപ്പിക്കുന്ന ചടങ്ങ് തന്ത്രവിധിപ്രകാരം നടന്നു. തന്ത്രി എളിയൂർ ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്. കാവി മണ്ണ്, ത്രിഫല, കോഴിപ്പരൽ ചെഞ്ചെല്യം എന്നിവ 1:3:10:14 എന്ന അനുപാതത്താൽ ശീലപ്പൊടിപ്പരുവത്തിൽ പൊട്ടിച്ചെടുക്കുന്നു. ഒരു വലിയ ചീനച്ചട്ടിയിൽ എള്ളെണ്ണ ചേർത്ത് മൂപ്പിച്ച് ഈ പൊടി അതിൽ അൽപ്പാൽപ്പമായി ചേർത്ത് ഇളക്കണം. കുറുകി തേൻ പരുവത്തിലായാൽ അത് എണ്ണ പുരട്ടിയ ഒരു പലകയിൽ നിരത്തുന്നു.പീഠത്തിൽ വിഗ്രഹം ഉറപ്പിക്കാൻ ഈ മി ശ്രിതം ആണ് ഉപയോഗിക്കുന്നത് വിഗ്രഹം ഉണ്ടാക്കുവാനും മുമ്പ് ഇത് ഉപയോഗിച്ചു കണ്ടിട്ടുണ്ട്.ശ്രീപത്മനാഭ ക്ഷേത്രത്തിലെ വിഗ്രഹം ഇതുകൊണ്ടാണ് ഉണ്ടാക്കിയത് എന്നു കേട്ടിട്ടുണ്ട്. അകത്ത് സാളഗ്രാമം നിറച്ച് .

Thursday, May 12, 2022

കഴിക്കുന്നത് ടെസ്റ്റ് ചെയ്യാൻ സൗകര്യമില്ലാത്തിടത്ത് വിസർജ്ജിക്കുന്നത് ടെസ്റ്റ് ചെയ്യാൻ ആയിരക്കണക്കിന് ലാബുകൾ " [ ലംബോദരൻ മാഷും തിരുമേനീം - 61 ] " എന്നാലും തിരുമേനീ ഷവർമ്മ കഴിച്ച് ഒരു പെൺകുട്ടി!" എന്താണ് ഇന്ന് മാഷുടെ പ്രശ്നം "" പുറത്തിറങ്ങിയാൽ ഒന്നും കഴിക്കാൻ പറ്റാത്ത കാലം. നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ടു വച്ചിരിക്കുന്നതിലും വിഷം ...ആസിഡ് " '"മാഷേ പറഞ്ഞിട്ടു കാര്യമില്ല. എന്തസുഖം വന്നാലും ചികിത്സിക്കാൻ ലോകോത്തര സൗകര്യമുണ്ടിവിടെ. ലോകത്തിന് തന്നെ മാതൃകയായ പൊതുജനാരോഗ്യ സംവിധാനമുണ്ടിവിടെ. പക്ഷേ അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കാൻ ഒരു സംവിധാനവുമില്ല കാര്യക്ഷമമായി "." ഇവിടുത്തെ വൃത്തിഹീനമായ ഹോട്ടലുകളെപ്പറ്റി, വിഷമയമായ പച്ചക്കറിയേപ്പറ്റി, കേടുവരാതെ മത്സ്യവും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഹാനികരമായ രാസവസ്തുക്കളെപ്പറ്റി ആർക്കും ഒരു വേവലാതിയുമില്ല.""അത് ഗവണ്മെൻ്റ് അല്ലേ ചെയ്യേണ്ടത് "" വിട്ടുവീഴ്ച ഇല്ലാതെ മുഖം നോക്കാതെ നടപടി എടുക്കണ്ടത് ഗവന്മേൻ്റാണ്. പക്ഷേ നമുക്കും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കാവശ്യമുള്ള വ കഴിവതും നമ്മൾ തന്നെ ഉണ്ടാക്കുക. പുറത്തു നിന്ന് നിവർത്തിയുണ്ടങ്കിൽ കഴിക്കില്ല എന്നു തീരുമാനിക്കുക.നാപ്പത് ശതമാനം അസുഖം കുറഞ്ഞു കിട്ടും "" പക്ഷേ നഗരങ്ങളിൽ വലിയ ജോലിത്തിരക്കിനിടയിൽ ഇതൊന്നും നടക്കില്ല'ഹോട്ടലിനെ ആശ്രയിക്കണ്ടി വരുന്നു.. പോരാത്തതിന് ഹോംഡലിവറിയും.""ഗവണ്മേൻ്റ് അതിശക്തമായ നടപടി എടുക്കണം.അതിനുമപ്പറം കാര്യക്ഷമമായ പരിശോധനാ സംവിധാനം വേണം. അപ്പോൾ ഹോട്ടലുകാരെ മാത്രം പോരാ അവർക്ക് ഇവ സപ്ലേ ചെയ്യുന്നവരേയും ചെക്കു ചെയ്യണം. ഇവിടെയുള്ള എഴുപതു ശതമാനം ഹോട്ടലിൻ്റെയും അടുക്കള കണ്ടാൽ നമ്മൾ ആഹാരം കഴിയ്ക്കാതെ മടങ്ങും. ഇതിനൊക്കെ നമ്മളും ജാഗരൂഗരാകണം മാഷെ: "

Monday, May 9, 2022

മുത്തശ്ശാ അച്ചു വരുന്നു നാട്ടിലേക്ക് [അച്ചു ഡയറി-4 6o]മുത്തശ്ശാ അച്ചൂന് വെക്കേഷനായി. നാട്ടിലേയ്ക്ക് വരണം. മൂന്നു പ്രാവശ്യം മുടങ്ങിയതാ കൊ റോണാ കാരണം. പക്ഷേ അച്ചു വരുമ്പുഴേക്കും ആറാട്ടുപുഴ പൂരവും, തൃശൂർ പൂരവും കഴിയും.അതാ അച്ചൂന് സങ്കടം. അത്രയും ആനകളേ ഒന്നിച്ച് വേറൊരിടത്തും കാണാൻ പറ്റില്ല. അതുപോലെ മേളവും. പാച്ചു ഇതൊന്നും കണ്ടിട്ടില്ല. അവനേക്കാണിയ്ക്കണന്നുണ്ടായിരുന്നു. ഒന്നും നടക്കില്ല. അവിടെ മാമ്പഴക്കാലം കഴിഞ്ഞോ മുത്തശ്ശാ. തൊടിയിൽ അണ്ണാറക്കണ്ണനും നാട്ടു മാമ്പഴോം. ഒക്കെക്കാണണം. അവിടുന്നു തന്നെ മാമ്പഴം കടിച്ചു തിന്നണം. നല്ല രസമാ. പക്ഷേ പാച്ചൂന് കഴുകി പൂളിക്കൊടുക്കാം.അല്ലങ്കിൽ അതിൻ്റെ ചൊന മുഖത്തു പറ്റിയാൽ പൊള്ളും. അവനിതൊന്നുമറിയില്ല. അച്ചൂൻ്റെം പാച്ചൂൻ്റെയും ഉപനയനം കൂടി നടത്തുന്നുണ്ടന്നച്ഛൻ പറഞ്ഞു. അതിൻ്റെ ത്രില്ലിലാ ഞങ്ങൾ. ആദി ഏട്ടൻ്റെ ഉപനയനത്തിൻ്റെ വീഡിയോ അച്ചു കണ്ടു. എന്തെല്ലാം ചടങ്ങുകളാ മുത്തശ്ശാ. കാത് കുത്തണ്ടി വരുമെന്ന് മുത്തശ്ശൻ പറഞ്ഞില്ലേ അതിവിടെ കുത്തി.ചടങ്ങിന് ഓലക്കുട കണ്ടു.അതച്ചൂന് ഇഷ്ടായി. പനയുടെ ലീഫ് കൊണ്ടാണതുണ്ടാക്കുന്നതെന്നച്ഛൻ പറഞ്ഞു. അതു മടക്കാമായിരുന്നെങ്കിൽ അച്ചു അമേരിയ്ക്കക്കു കൊണ്ടുവന്നേനെ. ഉപനയനവും സമാവർത്തനവും ഒക്കെ കഴിഞ്ഞ് പൂണൂലിട്ട് വലിയ നമ്പൂതിരി ആയിട്ട് അമ്മാത്തെ കുടുബ ക്ഷേത്രത്തിൽ പൂജ വേണമെന്ന് മുത്തശ്ശൻ പറഞ്ഞത് അച്ചൂന് പേടിയാ. അവിടെ പൂജിക്കണ്ടത് വനയക്ഷിയേ ആണന്നു പറഞ്ഞ് ആദിഏട്ടൻ പേടിപ്പിച്ചു. അച്ചൂന് ഉണ്ണികൃഷ്ണനെ പൂജിയ്ക്കണന്നുണ്ട്

Sunday, May 8, 2022

തറവാട്ടിലെ സർപ്പക്കാവ് [ നാലുകെട്ട് -362] പണ്ട് തറവാടിൻ്റെ നാലു മൂലയ്ക്കും സർപ്പപ്രതിഷ്ഠ ഉണ്ടായിരുന്നു. നാട്ടിലെ ഏറ്റവും വലിയ പാലമരം അതിലായിരുന്നു.അതു പിടന്നു വീണാൽ നാലുകെട്ട് രണ്ടു കഷ്ണമാകും വിധിപ്രകാരം എല്ലാവരേയും ഒരിടത്ത് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള പ്രധാന കാവിൽത്തന്നെ പ്രതിഷ്ഠിച്ചു. ജൈവവൈവിദ്ധ്യത്തിൻ്റെ ചെറുമാതൃകയാണ് സർപ്പക്കാടുകൾ.ഔഷധ സസ്യങ്ങളുടെ കലവറയാണവിടം. ബുദ്ധമതത്തിൽപ്പറയുന്ന " സംഘാരാമങ്ങളുടെ "മാതൃകയിൽ എല്ലാത്തറ വാടുകളിലും ഈ നാഗ സങ്കേതങ്ങൾ കാണാം. ആദികാലം മുതൽ സർപ്പങ്ങൾ ഭൂമിയുടെ നാഥന്മാരായി വിശ്വസിച്ചിരുന്നു. അതിൽ നിന്നും ഒരു മരത്തിൻ്റെ കമ്പു പോലും മുറിയ്ക്കാൻ സമ്മതിക്കില്ല. ഇലകളും കമ്പുകളും വീണ് ഭൂമിയിൽ ഈർപ്പവും വായുവും നില നിർത്തിയിരുന്നു. അന്ന് അടുത്തുള്ള അടുക്കളകിനട്ടിൽ വെള്ളം വററിയിരുന്നില്ല."പേടിച്ച് ജീവിയ്ക്കായല്ല സ്നേഹിച്ച് പങ്കു വയ്ക്കൂ ക" എന്നാണച്ഛൻ സർപ്പങ്ങളെപ്പററിപ്പറഞ്ഞു തന്നിരുന്നത്.നാഗദൈവങ്ങൾക്ക് അനുഗ്രഹ ശക്തിയില്ല. നിഗ്രഹിക്കാതിരിയ്ക്കാൻ പൂജിയ്ക്കുക, സ്നേഹിക്കൂ ക. അതിലെ അപൂർവ്വ മരങ്ങൾ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയിരുന്നു.മണ്ണിലെ മെർക്കുറിയുടെ അംശം വലിച്ചെടുക്കുന്ന "ചേര് " എന്ന മരം തന്നെ അതിനൊരുദാഹരണം. കുട്ടിക്കാലത്ത് കാവിൽക്കയറാൻ പേടിയാണ്. മഞ്ചടിക്കുരുവും, കന്നിക്കുരുവും എലഞ്ഞിപ്പൂവും പറുക്കാനാണ് പ്രധാനമായും കയറുന്നത്.അതു പോലെ തൊണ്ടിപ്പഴം കഴിയ്ക്കാനും .ആ മണ്ണിൽത്തൊട്ട് വന്ദിച്ച് നാഗദൈവങ്ങളുടെ അനുവാദം വാങ്ങിയേ അതിൽക്കയറാവൂ മുത്തശ്ശൻ പറയും. എങ്കിലും ചങ്കിടിപ്പോടെ ആണ് അന്നു കയറിയിരുന്നു ത്. ഇന്ന് ആ സർപ്പക്കാടിനോട് ചേർന്ന് ഒരേക്കർ സ്ഥലം " കാനനക്ഷേത്രം " എന്ന ഒരു ജൈവ വൈവിദ്ധ്യ ഉദ്യാനം രൂപം കൊണ്ടിട്ടുണ്ട്.

Thursday, May 5, 2022

തറവാട്ടിലെ മുല്ലയ്ക്കൽ ക്ഷേത്രം [ നാലുകെട്ട് - 361]കൂട്ടിക്കാലത്ത് മുല്ലയ്ക്കൽ ക്ഷേത്രം വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അടുത്തുള്ള കൊടും കാടുപിടിച്ച സർപ്പക്കാട് അതിൻ്റെ പള്ളികളും സസ്യങ്ങളും ക്ഷേത്രപരിസരത്തേക്ക് വ്യാപിച്ച് ഭയപ്പെടുത്തുന്ന രൂപം കൈവന്നിരുന്നു. വ ന യക്ഷി ഉൾപ്പടെ നാല് എക്ഷി സങ്കൽപ്പങ്ങൾ അവിടുണ്ട്.അതായിരുന്നു ഭയത്തിനാധാരം. മുത്തശ്ശിമാർ ഓതിത്തന്ന നിറം പിടിപ്പിച്ച കഥകളിലും ഈ സങ്കൽപ്പങ്ങൾ ഭീകരരൂപമായാണ് മനസ്സിൽ പതിഞ്ഞതു് അന്ന് എന്തെങ്കിലും സാധനം കാണാതായാൽ മുല്ലയ്ക്കൽ തേവർക്ക് "കൊട്ടും ചിരിയും " കഴിയ്ക്കും. രസകരമായ ചടങ്ങാണത്: അന്ന് നിത്യശാന്തിയുണ്ട്.അച്ഛൻ ഒമ്പത് ഇലക്കീറുകളിൽ പായസം പടച്ച് നിവേദിക്കാൻ കൊണ്ടു പോകുമ്പോൾ കൂടെ പോവും. പൂജ കഴിഞ്ഞാൽ അതു കഴിക്കണം.അതായിരുന്നു പ്രധാന ഉദ്യേശം. പിന്നെ ഭദ്രകാളിയ്ക്ക് ഗുരുതിയുണ്ട്. അത് കഴിക്കാൻ ഇഷ്ടമില്ല. ശരീരത്തിലെ വിഷാംശം അകറ്റാൻ ഗുരുതി വെറും വയറ്റിൽ കഴിയ്ക്കുന്നത് നല്ലതാണന്ന് അച്ഛൻ പറയും. ഒമ്പത് ഞർക്കി ല യിൽ മൂന്നെണ്ണം പക്ഷിമൃഗാദികൾക്കുള്ളതാണ്. അവിടെ ഒരു പ്രത്യേക സ്ഥലത്ത് അത് വയ്ക്കും.പക്ഷികൾ കൂട്ടം കൂടി വരുന്നത് കണാൻ നല്ല രസമാണ് ഇന്ന് ആ മുല്ലക്കൽ ക്ഷേത്രം പുനരുദ്ധാരണ പാതയിലാണ്.പുനപ്രതിഷ്ഠ കഴിഞ്ഞു.. ഒത്തുചേർന്ന ബന്ധുക്കൾക്കും ഒരു പാട് കഥകൾ പറയാനുണ്ട്. സർപ്പക്കാട്ടിൽ നിന്ന് സാഹസികമായി ഇലഞ്ഞിപ്പൂവും, കുന്നിക്കുരുവും. മഞ്ചാടിക്കുരുവും പറുക്കിയിരുന്ന കുട്ടിക്കാലത്തെപ്പറ്റി.