Wednesday, December 30, 2020

തക്രധാര. [ആയുർവേദ ചികിത്സാനുഭവങ്ങൾ - 10]ഒരു സുഖചികിത്സ എന്ന രീതിയിലാണ് അന്ന് തക്രധാര ചെയ്തത്.കേന്ദ്ര നാഡീവ്യൂഹത്തെ മുഴുവൻ ഉത്തേജിപ്പിച്ച് പെട്യൂട്ടറി ഗ്ലാൻ്റിനെ സജീവമാക്കിയാൽ അതിൻ്റെ പ്രയോജനം ശരീരത്തിൽ പല തരത്തിലാണ്. ശരീരത്തിൻ്റെ എല്ലാ നാഡീവ്യൂഹങ്ങളും ഏഴു ദിവസത്തെ ധാര കൊണ്ട് ശുദ്ധീകരിയ്ക്കപ്പെടുന്നു. നമുക്ക് ഒരു പുനർജന്മം കിട്ടിയ അനുഭൂതി. ഓർമ്മക്കുറവിന് പ്രയോജനം കിട്ടും എന്ന ചിന്തയിൽ തുടങ്ങിയതാണ് ചികിത്സ. അതിൻ്റെ പ്രയോജനം വയറിൻ്റെ അസുഖങ്ങൾക്കും എന്തിനേറെ ത്വക്ക് രോഗത്തിന് വരെ ശമനമുണ്ടായി. അതൊരത്ഭുതമാണ്. അതിൻ്റെ ലോജിക്ക് വേറൊരാളെപ്പറഞ്ഞു മനസിലാക്കുക എളുപ്പമല്ല. പക്ഷേ അനുഭവം കൊണ്ട് അത് നമുക്ക് ബോദ്ധ്യപ്പെടും.ധാരപ്പാത്തിയും, ധാര ചട്ടിയും ആണതിന് വേണ്ട ഉപകരണങ്ങൾ.ധാര ചട്ടി മണ്ണുകൊണ്ടാണ് ഉത്തമം. അതിൻ്റെ അടിയിൽ ഒരു സുഷിരം ഉണ്ടാക്കും അതിലേ ഒരു തുണികൊണ്ടുള്ള തിരിയിട്ട്, ധാരപ്പാത്തിയുമുകളിൽ തലയുടെ ഭാഗത്ത് തൂക്കിയിട്ടിരിക്കും. അതിൽ ധാര ദ്രവ്യം ഒഴിയ്ക്കുമ്പോൾ ആ തിരിയിൽക്കൂടി ധാരയായി പാത്തിയിൽ കിടത്തിയിരിക്കുന്ന നെറ്റിയിൽ പ്പതിയ്ക്കുന്നു. അത് ഇടത്തോട്ടും വലത്തോട്ടം സാവധാനം ചലിപ്പിച്ച് നെറ്റിയിൽ മുഴുവൻ പതിപ്പിക്കുന്നു. ആ ചികിത്സയുടെ രീതി ഒരു മണിക്കൂറോളം തുടരും. അങ്ങിനെ ഏഴു ദിവസം. പിന്നെ ഏഴു ദിവസം നല്ലരിയ്ക്ക.ഒരോ അസുഖത്തിനും മരുന്ന് വ്യത്യസ്ഥമാണ്. മരുന്ന് കഷായം വച്ച് പാലു ചേർത്ത് തിളപ്പിച്ച് അരിച്ചെടുത്ത് അതിൽ മോര് [തക്രം ] ഒറ ഒഴിയ്ക്കുന്നു. പിറ്റേ ദിവസം ഈ മോരു കൊണ്ടാണ് ധാര. നമ്മുടെ നാഡീവ്യൂഹത്തിൻ്റെ ഒരോ അണുവും ഈ ധാര കൊണ്ട് ഉത്തേജിതമാകും.നമ്മുടെ ശരീരത്തെ കഷ്ണം കഷ്ണമായി ചികിത്സിക്കുന്നതിന് പകരം ശരീരം മുഴുവൻ ഒന്നായി കണ്ട് ത്രിദോഷഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സകൊണ്ട് നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടാകുന്ന മാറ്റം അത്ഭുതാവഹമാണ്.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാനുള്ള കാരണങ്ങളെ നേരത്തേ കണ്ടറിഞ്ഞ് ചികിത്സികുന്നതാണ് ആയുർവേദത്തിൻ്റെ രീതി. ആ ചികിത്സാരീതിക്ക് പ്രചുരപ്രചാരം കിട്ടുന്നുണ്ടന്നുള്ളത് ആശക്ക്

Monday, December 28, 2020

പാതിരാപ്പൂവ് - [നാലു കെട്ട് - 336]   ഇല്ലത്തിന്റെ വടക്കു വശത്ത് ഒരു തെങ്ങിൻ തറയുണ്ട്. കാടുപിടിച്ച് കല്ലുകൾ ഇളകിക്കിടക്കുന്നു. ആ തറയിലാണ് അർദ്ധരാത്രിയിൽ മാത്രം വിരിയുന്ന പാതിരാപ്പൂവ് [കൊടുവേലി ] ഉണ്ടായിരുന്നത്. ബാക്കി സ്ഥലത്ത് ദർഭ പുല്ലും.     ധനുമാസത്തിലെ തിരുവാതിരക്ക് പത്തു ദിവസം മുമ്പ് തന്നെ വൃതാനുഷ്ടാനങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. സ്ത്രീജനങ്ങൾ എഴ ര വെളുപ്പിന് എഴുന്നേൽക്കും.  അരക്കൊപ്പം വെള്ളത്തിൽ നിന്ന് തുടിച്ചു കുളിക്കുമ്പോൾ ഉള്ള ജലതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാട്ടും ഉണ്ടാകും. വായ്ക്കുരവയും, വരക്കുറിയുമായി ദിവസാരംഭം. അന്നു മുതൽ സന്ധ്യക്ക് തിരുവാതിര ഉണ്ടാകും.ഊഞ്ഞാലാട്ടവും പ്രധാനം. തിരുവാതിരയുടെ തലേ ദിവസമാണ് 'എട്ടങ്ങാടി, ' എട്ടങ്ങാടിക്കുള്ള കിഴങ്ങുകൾ തിയ്യിൽ ചുട്ടെടുക്കണം. പരമശിവന് നിവേദിച്ച് പ്രസാദമായിക്കഴിക്കും. സ്ത്രീജനങ്ങളാണ് പൂജ ചെയ്യുന്നത്.    ധനുമാസത്തിരുവാതിര പാവ്വതീപരിണയദിന മാന്ന്. കാമദേവന് പുനർജന്മം കൊടുത്ത ദിവസമാണ് എന്നും വിശ്വാസമുണ്ട്. അന്ന് വൃത മനുഷ്ടിക്കണം. ഗോതമ്പ് അല്ലങ്കിൽ ചാമച്ചോറ്, കരിക്കും വെള്ളം, കൂവപ്പൊടി കറുക്കിയത്.ഇവയാണ് ആഹാരം. അതുപോലെ താംബൂലം. സ്ത്രീ ജനങ്ങൾ നൂറ്റൊന്ന് വെറ്റില തിഷ്ക്കർഷിക്കപ്പെടുന്നു. നെടുമംഗല്യത്തിനാണത്. അതായത് ഭർത്താവിൻ്റെ ആയുസിന്  തീവ്രമായ വൃതാനുഷ്ട്ടാനത്തിൽ, ദേവ സങ്കൽപ്പത്തിൽ അധിഷ്ടിതമായി അങ്ങിനെ കേരളത്തിന്റെ ഉദാത്തമായ ഒരു തനതു കല ഇവിടെ രൂപം കൊണ്ടു. ഇന്നാ തനതു തിരുവാതിര അന്യം നിന്നോ? ആ രൂമറിയാതെ അർദ്ധരാത്രിയിൽ പുഷ്പ്പിണിയാകാൻ കൊതിച്ച കൊടുവേലി നമുക്ക് നഷ്ടമായൊ?നാലുകെട്ടിന്റെ ഈ ശൂന്യമായ മുറ്റത്ത് ഉണ്ണിക്ക്, വായ്ക്കുരവ ഇല്ലാത്ത തിരുവാതിരയില്ലാത്ത ഒരു കാലത്തിന്റെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.

Sunday, December 27, 2020

മകയിരം നാളിൽ എട്ടങ്ങാടി [ നാലുകെട്ട് - 335 ]    പണ്ട് തറവാട്ടിൽ തിരുവാതിര ഒരുത്സവമാണ്. പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾക്ക്. തൻ്റെ ഭർത്താവിനും കുട്ടികൾക്കും നല്ലതു വരാൻ, അതുപോലെ പെൺകിടാങ്ങൾക്കു് അനുരൂപനായ ഒരു വരനെ ലഭിക്കാൻ.നല്ല ധനു ക്കുളിരിൽ ഏഴര വെളുപ്പിന് എഴുന്നേറ് തുടിച്ച് കുളിച്ച് വൃതം തുടങ്ങുന്നു. സാക്ഷാൽ പരമശിവനേയും പാർവ്വതി ദേവിയേയും മനസിൽ ധ്യാനിച്ച്.            മകയിരം നാളിലാണ് എട്ടങ്ങാടി. വൈകിട്ട് കളിച്ചു വന്നു് മൈലാഞ്ചിയിട്ട് പത്ത്പൂ ചൂടി എട്ടങ്ങാടി നിവേദിക്കുന്നു. കിഴക്കുവശത്തെ മുറ്റത്ത് കനൽ കൂട്ടി എട്ടങ്ങാടി ചുട്ടെടുക്കുന്നു. ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് ,കൂർക്ക, നേന്ത്രക്കായ്, സ്വൽപ്പം മാറൻ ചേമ്പും ചുട്ടെടുത്ത് അരിഞ്ഞിട്ട് ശർക്കര പാ വു കാച്ചി അതിൽ യോജിപ്പിച്ചെടുക്കുന്നു. പയറും നാളികേരവും നെയ്യിൽ വറത്ത് അതിൽ ചേർക്കും. കരമ്പിൽ കഷ്ണവും, പച്ചക്കരുമുളകും, ഇഞ്ചിയും ചേർക്കും.      ആ എട്ടങ്ങാടി,കരിക്ക്, വെററില എന്നിവ നിവേദിക്കുന്നു. ഗണപതി' ശിവൻ, പാർവ്വതീദേവി എന്നിവർക്കാണ് ഈ നൈവേദ്യം.തൻ്റെ ഭർത്താവിനെ അപമാനിച്ച തൻ്റെ പിതാവ് ദക്ഷൻ്റെ യാഗാഗ്നിയിൽ സതി ജീവത്യാഗം ചെയ്യുന്നു. വീണ്ടും അടുത്ത ജന്മം ശിവനെ ഭർത്താവായി കിട്ടണം എന്നു പ്രാർത്ഥിച്ചാണ് ആ അഗ്നിപ്രവേശം. പാർവ്വതി ആയി അവതരിച്ച ദേവിയുടെ കഥയുമായി ഇതിൻ്റെ ഐതിഹ്യം ബന്ധപ്പെട്ടുകിടക്കുന്നു.     പഴയ തറവാടിൻ്റെ ഗതകാല സ്മരണകളിലെ തിളക്കമുള്ള ആചാരം. സർവ്വതലങ്ങളേയും സ്പർശിക്കുന്ന അതിൻ്റെ സങ്കൽപ്പവും,ചടങ്ങുകളും എന്നും ഗൃഹാതുരത്വം ഉണർത്തുന്നതാണ് 

പൂജാരിയും കൃഷിക്കാരനും [കീശക്കഥകൾ - 96]"രേണുകാ സഹദേവൻ.ഡിസ്ട്രിക്ക് കളകറ്റർ. വാട്ട് എ സർപ്രൈസ്സ്. " അ മൃത കാറിൽ നിന്നിറങ്ങി. നേരേ പോർട്ടിക്കൊവിൽക്കയറി. കാളിഗ് ബല്ലടിച്ചു.രേണുക ഇറങ്ങി വന്നു." അമൃതാ നീയോ നീയെങ്ങിനെ ഇവിടെ?" അവർ അന്യോന്യം കെട്ടിപ്പിടിച്ചു. മനോഹരമായ ആ വീടിൻ്റെ അകത്ത് കൊണ്ടിരുത്തി. കൊളേജിൽ നിന്നു പിരിഞ്ഞ ശേഷം ആദ്യം കാണുകയാണ്. നീണ്ട പതിനാലു വർഷം!" പത്രവാർത്തയിൽ നിന്നാണ് മോസ്റ്റ് ചലഞ്ചിഗ് യഗ് കളക്ടറെ പ്പററി അറിഞ്ഞത്. നേരേ ഇങ്ങട്ടുവച്ചുപിടിച്ചു "" വിശേഷങ്ങൾ പറ. നിൻ്റെ സ്റ്റാറ്റസിനും സൗന്ദര്യത്തിനും പറ്റിയ ആ ഭാഗ്യവാൻ ആരാണ്. വിവാഹം കുട്ടികൾ എല്ലാം വിസ്തരിച്ചു പറ""നാടിൻ്റെ അന്നദാ ദാവാണ് എൻ്റെ ഭർത്താവ്. ഇപ്പം വരും. കുട്ടികൾ ആയില്ല.. പരിചയപ്പെടുത്താത്തരം. ഒരു വർഷമേ ആയുള്ളു.നമുക്ക് എന്തെങ്കിലും കഴിക്കാം. ദേ അദ്ദേഹം വരുന്നുണ്ട്; " അരോഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ.വിയർത്തുകളിച്ചിട്ടുണ്ട്. ഒരു തോർത്ത് തലയിൽവട്ടം കെട്ടിയിട്ടുണ്ട്."എൻ്റെ ഭർത്താവാണ്. ഇവൾ Dr. അമൃത. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി""നിങ്ങൾ സംസാരിച്ചിരിക്ക് ഞാനൊന്നു കളിച്ചിട്ടവരാം'' അയാൾ അകത്തേക്ക് പോയി. അമൃത അത്ഭുതത്തോടെ രേണുകയേ നോക്കി."എന്താ നീ അത്ഭുതത്തോടെ നോക്കുന്നേ.ഞങ്ങൾ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാ. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്ന് .അന്നദാതാവിനെത്തന്നെ കണ്ടു പിടിച്ചു. പട്ടിണി കിടക്കണ്ടല്ലോ?" അവൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു. ഇനി നിൻ്റെ വിശേഷം പറയൂ.""ഇത്രയും കാലം പഠനം തന്നെ. ഒരിയ്ക്കലും തീരാത്ത പഠനം. ഇവിടുത്തെ ഒരു വലിയ ഹോസ്പ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ്.ഡിഗ്രിയുടെ വലിപ്പം കണ്ട് പേടിച്ച് അവർ പറഞ്ഞ ശമ്പളം തന്നു. സുഖമായിക്കഴിയുന്നു.വിവാഹം കഴിഞ്ഞു. കുട്ടികൾ ആയില്ല. പരിചയപ്പെടുത്തിത്തരാം വീട്ടിലേയ്ക്ക് വരൂ.അതും എൻ്റെ മാത്രം ഇഷ്ടത്തിലായിരുന്നു ""ഒ.കെ.ഞാനെത്തിയിരിയ്ക്കും. ഞാൻ മാത്രം. അദ്ദേഹം തിരക്കിലായിരിയ്ക്കും "രാവിലെ ഒമ്പതരക്ക് തന്നെ രേണുക അമൃതയുടെ വീട്ടിലെത്തി. ഒരു പഴയ നാലുകെട്ട്.നന്നായി മെയ്ൻ്റയിൻ ചെയ്തിട്ടുണ്ട്. അതിൻ്റെ തളത്തിലേക്ക് കയറിയപ്പഴേ എന്തു തണുപ്പ്.രേണുക അത്ഭുതപ്പെട്ടു."കൊതിയാകുന്നു. എന്തു രസമായ വീട്"പഴയ കാല കഥകൾ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. നമുക്ക് ബ്രയ്ക്ക് ഫാസ്റ്റ് കഴിക്കാം. അദ്ദേഹം വരുമ്പോൾ പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഊണും ഇവിടെയാ കാം""ശരിടാ.... സത്യത്തിൽ ഇവിടുന്നു പോകാൻ തോന്നണില്ല." പുറത്ത് ഒരു ബുള്ളററിൻ്റെ ശബ്ദം." അദ്ദേഹം വന്നു."വെളുത്തു ചുവന്ന് സുന്ദരനായ ഒരാൾ കയറി വന്നു. നെറ്റിയിൽ ഭസ്മം കുഴച്ചു തൊട്ടിരിക്കുന്നു. നടുക്ക് കരികൊണ്ട് ഒരു പൊട്ട്.കുറ്റിത്താടി.പാറിപ്പറന്ന മുടി." രേണുക... നീ പറഞ്ഞ കളക്റ്റർ. അല്ലേ?ഇരിക്കൂ. ഞാനിപ്പം വരാം. നിങ്ങൾ സംസാരിച്ചിരിക്കു"രേണുക അയാളെത്തന്നെ നോക്കി നിന്നു."ഇതാണ് എൻ്റെ മോസ്റ്റ് ലൗവിഗ് ഹസ്ബൻ്റ്. ഇവിടെ അടുത്ത് ഒരു വലിയ അമ്പലത്തിലെ പ്രധാന പൂജാരിയാണ്."

Saturday, December 26, 2020

ഒരു കാവ്യാത്മക ചികിത്സയിലൂടെ.... [ആയൂർവേദം-9]   കഴിഞ്ഞ പതിനഞ്ചു വർഷമായി ആയുർവേദ ചികിത്സക്കായി ഒരു വർഷം ഏഴു ദിവസം മാറ്റിവയ്ക്കും. അസുഖത്തിനല്ല. അസുഖം വരാതിരിക്കാനായി ഒരു ചികിത്സ.         പഞ്ചകർമ്മ ചികിത്സക്കു മുമ്പ് പൂർവ്വകർമ്മം. അതിൽ അഭ്യഗം, കിഴി, പിഴിച്ചിൽ, ധാര. അവഗാഹം. വൈദ്യരുടെ നിർദ്ദേശാനുസരണം ചികിത്സ നിശ്ചയിക്കുന്നു. ആയുർവേദത്തിൽ ശമന ചികിത്സയും,ശോധന ചികിത്സയുമായിത്തിരിച്ചിരിക്കും. അതിനു ശേഷം " പഞ്ചകർമ്മ " ചികിത്സ തുടങ്ങും. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം. രോഗിയുടേയും രോഗത്തിന്റെയും ലക്ഷണം പഠിച്ച് വൈദ്യർ ചികിത്സ നിർദ്ദേശിക്കും. അതിനു ശേഷം പശ്ചാത്കർമ്മം .അതായത് നല്ലരിക്ക.        ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ പുറത്തു കളയുകയാണ് ആയുർവേദം ചെയ്യുന്നത്. ഊർദ്ധാഗ ശുദ്ധീകരണത്തിനാണ് നസ്യം.  ഈ ആയുർവേദ ചികിത്സക്കൊക്കെ ഒരു കാവ്യാത്മകതയുണ്ട്.ഒരു തരം " പോയറ്റിക്ക് ട്രീറ്റ്മെൻറ് ". അഷ്ടാഗ ഹൃദയം തന്നെ മനോഹരമായ ഒരു സാഹിത്യകൃതി ആയും ആസ്വദിക്കാം. അതിൽ പറയുന്ന ചികിത്സാരീതി ഭാവനാത്മകവും, ഹൃദ്യവും ആണ്.     ഏഴു ദിവസം ചികിത്സയും ഏഴു ദിവസവും പിന്നീട് ഒരേഴു ദിവസവും നല്ലരിക്ക. നമ്മുടെ സിരാ കൂടം മുഴുവൻ ശുദ്ധി ചെയത് മാലിന്യം മുഴുവൻ പുറത്തു കളയുന്നു. ഈ ചികിത്സ അങ്ങിനെ ആസ്വദിച്ച് ചെയ്യാൻ സാധിച്ചാൽ അതിന്റെ ഫലം ഇരട്ടിയാണ്.

Saturday, December 19, 2020

മുത്തശ്ശാ വീടിന് ചുറ്റും മഞ്ഞ് [അച്ചു ഡയറി-412 ]മുത്തശ്ശാ മഞ്ഞുകാലമായി. നല്ല തണുപ്പ്.മുറ്റവും പറമ്പും മുഴുവൻ സ്നോ മൂടിക്കിടക്കുകയാണ്. ചിലപ്പം കാറു വരെ മൂടിപ്പോകും. ഇപ്പം അത്രയും പ്രശ്നമില്ല. ഞങ്ങൾക്ക് ഒരു സ്കെയിറ്റിഗ് ക്യൂബ് ഉണ്ട്. രണ്ടു പേർക്കിരിയ്ക്കാം. പുറകിൽ ഇരിക്കുന്ന ആൾക്ക് നിയന്ത്രിയ്ക്കാം.ഇറക്കത്തിൽ മാത്രം .നല്ല സ്പീടിൽപ്പോകും.പാച്ചുവിനെ മുമ്പിലിരുത്തി അച്ചു പുറകിൽ ഇരിക്കും. താഴെ എത്തിയാൽ മുകളിലെത്തിയ്ക്കണം.ഈ മഞ്ഞുകാലത്ത് അതു നല്ല പണിയാണ്.അച്ചുവിൻ്റെ കൂട്ടുകാരൻ ഒരണ്ണാർക്കണ്ണനുണ്ട്. എന്നും അവൻ പോർട്ടിക്കൊയിൽ വരും. അവന് ആഹാരം കിട്ടാനാ. അച്ചു എന്നും അവന് ആഹാരം കൊടുക്കും. പക്ഷേ അവൻ അച്ചുവിൻ്റെ പൂച്ചട്ടിക്കകത്തെത്തെ മണ്ണു മുഴുവൻ ഇളക്കിയിടും. ചിലപ്പോൾ അച്ചു അവനേ ഓടിയ്ക്കും. മഞ്ഞുകാലം തുടങ്ങുന്നതിന് മുമ്പ് ഒരു ദിവസം അവൻ വന്നു. അവൻ്റെ വായിൽ എന്തോ ഉണ്ട്. അവൻ അച്ചുവിൻ്റെ പൂച്ചെട്ടിക്കടുത്തെത്തി. അവൻ്റെ വായിലുള്ള നട്സ് ആ മണ്ണുമാന്തി മാറ്റി അതിൽ കുഴിച്ചിട്ടു. അവൻ ഓടിപ്പോയി.പാച്ചു ഓടിച്ചെന്ന് അത് എടുത്തുകളയാൻ തുടങ്ങിയതാ.അച്ചു തടഞ്ഞു. പാവം മഞ്ഞുകാലത്ത് ആഹാരം കിട്ടാതെ അവൻ പട്ടിണി ആകും. അതിനവൻ സൂക്ഷിച്ചു വയ്ക്കുന്നതാണ്. അത് അവിടെ ഇരുന്നോട്ടെ.. എന്തോ പാച്ചു അനുസരിച്ചു.പിന്നെ അച്ചു അത് മറന്നതായിരുന്നു.ഇന്ന് പാത്തും പരുങ്ങിയും ആ അണ്ണാറക്കണ്ണ വന്നത് പാച്ചുവാണ് ആദ്യം കണ്ടത്.ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അവനെ നോക്കി നിന്നു. അവൻ മഞ്ഞിനു മുകളിലൂടെ സ്മെല്ല് ചെയ്ത് ഒരു സ്ഥലത്ത് മഞ്ഞു മാറ്റിത്തുടങ്ങി.അച്ചുവിൻ്റെ പൂച്ചടിച്ചട്ടി അവൻ കണ്ടു പിടിച്ചു.അതിൻ്റെ അടിയിലെ മണ്ണുമാന്തി അവൻ അന്നു വച്ച ആ നട്സ് പുറത്തെടുത്തു. ഒരെണ്ണം അവിടിരുന്ന് കഴിച്ചു.ഇതിനിടെ നാലുപാടും നോക്കുന്നുണ്ട്. അതിനു ശേഷം രണ്ടെണ്ണം കടിച്ചെടുത്ത് ഓടിപ്പോയി.പാച്ചു ഓടിച്ചെന്ന് നോക്കാൻ തുടങ്ങിയതാ.അച്ചു വെയ്റ്റ്ചെയ്യാൻ പറഞ്ഞു. അവൻ ചിലപ്പം വീണ്ടും വരും. അച്ചു രണ്ട് ബ്രഡിൻ്റെ കഷ് ണം ആ പൂച്ചട്ടിയിൽ വച്ച് ഞങ്ങൾ മാറി നിന്നു. അച്ചു പറഞ്ഞ പോലെ അവൻ വീണ്ടും വന്നു. അച്ചു വച്ച ബ്രഡ് കടിച്ചെടുത്ത്എടുത്ത് സ്ഥലം വിട്ടു. പക്ഷേ അതിനു മുമ്പ് അവൻ മണ്ണുമൂടി വൃ ത്തിയാക്കിയാണ് പോയത്.പാവത്തിന് മഞ്ഞുകാലം നീണ്ടു നിന്നാൽ അവൻ്റെ സ്റ്റോക്ക് മുഴുവൻ തീരും. പാവം പട്ടിണി ആകും. മഞ്ഞുകാലത്ത് അവൻ വരാറില്ല.അല്ലങ്കിൽ അച്ചു ആഹാരം കൊടുത്തേനെ.

Thursday, December 17, 2020

കൊഴുമൊരു കൊണ്ട് സ്നേഹപാനം - മഠം ശ്രീധരൻ നമ്പൂതിരിയുടെ ഒരപൂർവ്വചികിത്സ. [ആയൂർവേദം - 8]

     അച്ഛന് അന്ന് ശരീരം മുഴുവൻ ഒരു വൃണംേപാലെ വന്നു. നല്ല ചൊറിച്ചിലും. ഇന്നാണങ്കിൽ സോറിയാസിസിന് ചികിത്സിക്കും. ആയൂർവേദത്തിൽ രക്ത ദൂഷ്യം ഒരു കാരണമായി പ്പറയും. തൊലിപ്പുറത്തുള്ള ലേപന ചികിത്സയെക്കാൾ പ്രാധാന്യം കൊടുക്കുന്നത് അത് വരാനുള്ള കാരണത്തിനാണ്.അങ്ങിനെ ഇനി വരാത്ത വിധം റൂട്ട് ഔട്ട് ചെയ്യും.
    അന്ന് ഒരസുഖം വന്നാൽ രണ്ടാമതൊന്നാലോചിക്കില്ല. നേരേ കുറിച്ചിത്താനം മഠം ശ്രീധരൻ നമ്പൂതിരിയുടെ അടുത്തേക്ക്.പോരാത്തതിന് അദ്ദേഹം, അച്ഛൻ്റെ സഹോദരിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നതും.വിവരങ്ങൾ പറഞ്ഞു. അച്ഛൻ്റെ ശരീരപ്രകൃതിയേപ്പററി അദ്ദേഹത്തിന് എല്ലാമറിയാം. കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള മരുന്നുപയോഗിച്ച് ഒരു ചികിത്സയുണ്ട്. " കൊഴുമൊരു് " കൊണ്ട് സ്നേഹപാനം. അസുഖത്തിനുള്ള മരുന്നു കൊണ്ട് ശരീരം നിറയ്ക്കുക. ആയുർവേദ മാത്ര അനുസരിച്ച് .നല്ലപുളിച്ചമോര് ഒരു മൺകലത്തിൽ എടുക്കുക.അതിൽ പല മരുന്നുകൾ ചേർക്കും. എന്നിട്ട് അതിൽ കൊഴു [ തുരുമ്പിച്ച ഇരുമ്പിൽ കഷ്ണം] ഇടും. എന്നിട്ട് അത് അടുപ്പിന് മുകളിൽ കെട്ടി തൂക്കും. അതിൽ ഇരുമ്പ് കുറച്ചു ലയിച്ചു ചേരും.

      രാവിലെ ആ മൊര് ഒരു പ്രത്യേക അളവിൽക്കഴിക്കണം. നല്ല ചുവയാണ്.ഛർദ്ദിക്കാൻ വരും. പിറ്റേ ദിവസം അളവ് കൂട്ടും. അങ്ങിനെ അളവ് കൂട്ടി കൂട്ടി ഏഴുദിവസം. അവസാനമാകുമ്പഴേക്കും അളവ് നന്നായി കൂടും. അതിന് ശേഷം നല്ലരിക്ക. പിന്നെയുള്ള ഏഴു ദിവസം സൂര്യനമസ്കാരം.ഇതും അദ്ദേഹത്തിൻ്റെ തുടർ ചികിത്സയുടെ ഭാഗമാണ്. മുറ്റത്ത് ഏഴടി നീളത്തിൽ വൃത്തിയാക്കി ചാണകം മെഴുകി ഇളവെയിലിൽ വേണം വിധിപ്രകാരം സൂര്യനമസ്ക്കാരം ചെയ്യാൻ. അതും നൂററി ഒന്നു പ്രാവശ്യം. കൃത്യമായി അച്ഛൻ അന്ന് ചികിത്സ ചെയ്തതോർക്കുന്നു. ആദ്യം അസുഖം സ്വൽപ്പം കൂടിയതായിത്തോന്നി. എന്നാൽ ക്രമേണ അതു പൂർണമായി മാറി. പിന്നെ ജീവിതത്തിൽ അച്ഛന് ആ അസുഖം വന്നിട്ടില്ല. അയണും വിറ്റമിൻ - ഡി ശരീരത്തിൽ സമ്പുഷ്ടമാക്കിയ ചികിത്സാരീതി.

     മoത്തിൻ്റെ [ വൈദ്യൻ തിരുമേനി ] ഇങ്ങിനെ അപൂർവമായ അനേകം ചികിത്സകൾ ഫലം കണ്ടതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആ വൈദ്യ പാരമ്പര്യം ഉൾക്കൊണ്ട് അദ്ദേഹത്തിൻ്റെ പിൻമുറക്കാർ കുറിച്ചിത്താനത്തും, തൃശൂർ കൂട്ടാലയിലും ശ്രീധരി സ്ഥാപനങ്ങൾ നടത്തുന്നുണ്ട് 

Saturday, December 12, 2020

പെരുംതച്ചൻ്റെ അത്ഭുത ക്ഷേത്രം - ഉളിയന്നൂർ മഹാക്ഷേത്രം [ഉണ്ണിയുടെ യാത്രകൾ - 8

    അതി മനോഹരിയായ പെരിയാർ രണ്ടായി ഒഴുകി രൂപപ്പെട്ട മനോഹരമായ ഒരു ദ്വീപ്.ഉളിയന്നൂർ.ആലുവാ നഗരത്തിൻ്റെ തൊട്ടടുത്ത് നഗര ജാഡകളിൽ നിന്നകന്ന് ഒരു കൊച്ചുഗ്രാമം.!അവിടുത്തെ മഹാദേവ ക്ഷേത്രം ഒരത്ഭുതമാണ്. സാക്ഷാൽ പെരുന്തച്ചൻ നിർമ്മിച്ച വൃത്താകൃതിയിലുള്ള ശ്രീകോവിലും ഒരത്ഭുതം.നാൽപ്പത്തിരണ്ടു മീററർ വ്യാസത്താൽ കരിങ്കല്ലിൽ തീർത്ത ശ്രീകോവിൽ. അറുപത്തെട്ട് കഴുക്കോലുകൾ ഒരാരൂഡത്തിൽ ഉറപ്പിച്ച പെരുന്തച്ചൻ്റെ സിദ്ധി വേറൊരൽഭുതം അറുപത്തി നാല് കലകളേയും, നാലു വേദങ്ങളേയും പ്രതിനിധീകരിക്കന്ന ആ കഴുക്കോൽ പ്ലാന്തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്.പ്ലാവിൽ പലക കൊണ്ട് തന്നെ അതിൻ്റെ മുകളിൽ പൊതിഞ്ഞിരിക്കുന്നു. അതിനു മുകളിൽ ഓട് മേഞ്ഞ ശ്രീകോവിൽ. കുനിഞ്ഞു കയറിയാൽ തല മുട്ടിയും., നേരേ കയറിയാൽ മുട്ടാതിരിക്കുകയും ചെയ്യുന്ന അത്ഭുത വിദ്യയും ആ മഹാതച്ചൻ്റെ തന്നെ.ഉടമസ്ഥന്മാർ അമ്പലക്കുളം പണിക്ക് പല ആകൃതിയാണ് ആവശ്യപ്പെട്ടത്. ഒരോ കോണിൽ നിന്നു നോക്കുമ്പഴും അവർ വിചാരിച്ച ആകൃതി തോന്നിക്കുന്ന രീതിയിൽ കുളം നിർമ്മിച്ചു നൽകിയ തച്ചനെറ് വൈഭവം പ്രശംസനീയം.

          സ്വയംഭൂ ആയ ശിവ ഭഗവാൻ്റെ ദർശനം കിഴക്കോട്ട്. അടുത്ത തന്നെ അന മുഖയായി ഇരിക്കുന്ന പാർവതിയുടെ ദർശനം കിഴക്കോട്ട്. അപൂർവ്വമായ ഒരു അർത്ഥനാരീശ്വര സങ്കൽപ്പം.ഇവിടെ വിവാഹ തടസം നീങ്ങാനുള്ള വഴിപാട് പ്രധാനമെന്നത് വേറൊരു വിരോധാഭാസം.B C 525-ൽപ്പണി ത "മേടയിലപ്പൻ " ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമാണ്.ദേവ സങ്കൽപ്പത്തിനൊപ്പം അതു നിർമ്മിച്ച തച്ചനേയും ഒർക്കുന്ന ഒരപൂർവ്വത ഇവിടെ മാത്രം.
    പക്ഷേ ആ മഹാ തച്ചൻ, തൻ്റെ പുത്രൻ തന്നേക്കാൾ കേമനായതിൻ്റെ അസൂയ മൂത്ത് ഉളി എറിഞ്ഞ് അബദ്ധം പറ്റിയത് എന്ന രീതിയിൽ കൊലപ്പെടുത്തിയതും, ഇവിടെ തന്നെ എന്നതും പാടിപ്പറഞ്ഞ് പകർന്നു കിട്ടിയ ഒരു കദന കഥ.
        ഉളിയന്നൂർ എന്ന അതി മനോഹര ഗ്രാമവും, അതിനെ വളഞ്ഞൊഴുകുന്ന ആലുവാപ്പുഴയും, അതിനൊക്കെ തിലകക്കുറിയായമേടയിലപ്പനും, പിന്നെ ആ പെരുംതച്ചനെ ഓർമ്മപ്പെടുത്തുന്ന വാസ്തുശിൽപ്പ പാടവവും...... എല്ലാം കൂടിയ ഒരു സമ്മിശ്രവികാരവുമായി അവിടുന്ന് മനസില്ലാ മനസോടെ ആണ്മടങ്ങിയത്. 

Friday, December 11, 2020

തിരുനെല്ലി - ഒരു സഹ്യമല ക്ഷേത്രം [ ഉണ്ണിയുടെ യാത്ര -7]

     കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം പോകണ്ടത് തിരുനെല്ലി ക്ഷേത്രമായിരുന്നു എന്നു തോന്നി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട് കൊടുംകാടിന് നടുവിൽ. കമ്പ മല, കരിമല, വരഡിക മലകൾ ഇവയുടെ സംരക്ഷണത്തിൽ. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രം സാക്ഷാൽ ബ്രഹ്മാവ് നിർമ്മിച്ച് മഹാവിഷ്ണുവിന് കൊടുത്തതാണന്ന് ഐതിഹ്യം. മുപ്പത് കരിങ്കൽ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഈ കാനന ക്ഷേത്രം ചേരരാജാവ് ഭാസ്ക്കര രവിവർമ്മ പുതുക്കിപ്പണിതത് എന്നു ചരിത്രം.
     വളരെ അധികം ജൈവ വൈവിദ്ധ്യമുള്ള സസ്യ, ജന്തുസമന്വയം കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം ദക്ഷിണ ഗയ എന്നും അറിയപ്പെടുന്നു.ബ്രഹ്മഗിരിമലയുടെ മുകളിൽ നിന്നുൽഭവിച്ച ആ ചെറുകാട്ടരുവി ഔഷധ സമ്പന്നമായ നീരുറവയായി പ്രവഹിച്ച് ക്ഷേത്രത്തിനടുത്ത് പാപനാശിനി ആയി ഒഴുകുന്നു. ഇതിൽ കുളിച്ചാൽ സകല പാപവും തീരും.ക്ഷത്രീയ കുലം മുഴുവൻ നശിപ്പിച്ച് അതിൻ്റെ പാപം തീരാൻ സാക്ഷാൽ പരശുരാമൻ പാപനാശിനിയിൽ സ്നാനം ചെയ്തിരുന്നു എന്ന് ഐതിഹ്യം.പാപം മാത്രമല്ല സകല അസുഖത്തിനും പരിഹാരം എന്ന് സാക്ഷ്യം.
       ഈ ക്ഷേത്രത്തിലെ ശുദ്ധജല സ്രോതസിനെപ്പറ്റിയും ഒരു കഥയുണ്ട്. രാജപ ത്നി വാരിക്കരത്തമ്പുരാട്ടി ദർശനം കഴിഞ്ഞ് ദാഹജലം ചോദിച്ചപ്പോൾ ജലം ക്ഷേത്രത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പൂജാരി വിവരിച്ചു കൊടുത്തു. ഇനി ഇവിടെ ശുദ്ധജലം എത്തിക്കാതെ താൻ ജലപാനം കഴിക്കില്ലന്നു നടയിൽ നിന്നു സത്യം ചെയ്യുവത്രെ,. ഉടനേ രാജ കിങ്കരന്മാർ ബഹ്മഗിരി ശ്രിംഗത്തിൽ നിന്ന് കൽത്തൂണുകളിൽ ഉറപ്പിച്ച കരിങ്കൽപ്പാത്തിയിൽ സുലഭമായി ജലം ക്ഷേത്രത്തിൽ എത്തിച്ചു കൊടുത്തുവത്രേ. ആ കരിങ്കൽ പാത്തി ഇന്നും അവിടെ കാണാം.
        ഈ ക്ഷേത്ര പരിസരത്തുള്ള, പഞ്ച തീർത്ഥക്കുളവും, പാപനാശിനിയും, ഗരുഡൻ അമൃത് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന പക്ഷിപാതാള ഗുഹയും. ശിവൻ്റെ ഗണ്ഡിക ഗുഹയും ഒക്കെ പ്രകൃതിയുടെ അത്ഭുതങ്ങളാണ്.. ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗണ്ഡിക ഗുഹക്ക് അകത്ത് പ്രവേശിക്കാൻ  വിഷമമാണ്. നു ഴഞ്ഞു കയറണ്ടി വരും. ഈ പ്രകൃതിയുടെ വരദാനത്തിനു നടുവിൽ, പാപമുക്ത്തനായി ,രോഗമുക്തനായി, ഒരുധ്യാനതലത്തിലൂടെ മനസും ശരീരവും ശുദ്ധമാക്കി ഒരാഴ്ച്ചത്തെ വാസത്തിനുശേഷം ബാഹ്യലോകത്തിലേയ്ക്ക്. 
മുത്തശ്ശാ അച്ചു തോറ്റു കൊടുത്തു [ അച്ചുവിൻ്റെ ഡയറി-411 ]

മുത്തശ്ശാ ഈ ഓൺലൈൻ ക്ലാസ് മടുത്തു.. ഫ്രണ്ട്സ് ഒക്കെയായി കളിച്ച കാലം മറന്നു.സ്ക്കൂളിലെ കൂട്ടുകാരുമായി ഓടിക്കളിച്ചിരുന്ന കാര്യം ഓർക്കുമ്പോൾ അച്ചുവിന് സങ്കടം വരും. ഈ കോവിഡ് ഒന്നു തീർന്നാൽ മതിയായിരുന്നു.
ഇപ്പോൾ വീട്ടിൽ ടേബിൾ ടെന്നീസ് കോർട്ട് വാങ്ങിയിട്ടുണ്ട്.ഇവിടെ വീടിൻ്റെ ബെയ്സ്മെൻ്റിൽ ഒരു വലിയ ഹാൾ ആണ്. മുത്തശ്ശൻ്റെ നിലവറ പോലെ.. ശരിക്കും ഭൂമിക്കടിയിൽ.അവിടെയാണ് ടെന്നീസ് കളി.ഓടിക്കളിയ്ക്കാനുള്ള സ്ഥലം ഉണ്ട്. ഇപ്പം അച്ചൂന് നന്നായി കളിയ്ക്കാറായി.പാച്ചു. അവനും കഷ്ടിച്ച് കളിയ്ക്കും. അച്ചു അവന്നു മായി കളിയും. പക്ഷേ അവൻ തോറ്റാൽ അവന് സങ്കടം വരും. ദേഷ്യംവരും. ബാറ്റും വലിച്ചെറിഞ്ഞ് പോകും. പക്ഷേ കുറച്ചു കഴിയുമ്പോൾ ഒരു ചെറിയ ചിരിയും ചിരിച്ച് ഏട്ടനെ അന്വേഷിച്ച് വരും: വീണ്ടും കളിയ്ക്കാനാണ്. പാവം അവനും വേറേ കൂട്ടുകാരില്ല. എല്ലാത്തിനും ഏട്ടൻ വേണം.
ഇത്തവണ അച്ചു അറിഞ്ഞു കൊണ്ട് ഒന്നു തോറ്റു കൊടുത്തു. അവൻ്റെ ഗ മ ഒന്നു കാണണ്ടതായിരുന്നു. അവൻ തുള്ളിച്ചാടി.ഏട്ടനെ തോൽപ്പിച്ചതിൻ്റെ സന്തോഷം. അച്ചു അച്ഛനുമായും കളിയ്ക്കാറുണ്ട്.അച്ചുവിൻ്റെ കോച്ചും അച്ഛനാണ്. ഇന്ന് ഒരു മത്സരമായാലോ ജയിയ്ക്കണ ആൾക്ക് ഒരു കാർ സമ്മാനം.റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്ന ടോയി കാറാണ്.ഇത് കിട്ടണമെങ്കിൽ അച്ഛനെ തോൽപ്പിക്കണം. അച്ചു ആ ചലഞ്ച് ഏറ്റെടുത്തു. ആദ്യമൊക്കെ അച്ഛനാ ജയിച്ചു നിന്നത്. പക്ഷേ അവസാനം അച്ചുവിന് പോയിൻ്റ് കൂടി അച്ചു ജയിച്ചു. സമ്മാനം അച്ചുവിന് പാച്ചു കൊടുക്കണം. അച്ഛൻ പറഞ്ഞു. അച്ഛൻ തോറ്റു തന്നതായിരിക്കുമോ? ഏ. അല്ല. ഞാൻ നന്നായി ക്കളിച്ചിരുന്നു. ഏതായാലും അച്ചുന് സന്തോഷായി.
പാച്ചു ഏട്ടന് സമ്മാനം തന്നപ്പോൾ അവന് സന്തോഷമില്ലായിരുന്നു. അച്ഛനെ തോൽപ്പിച്ച് സമ്മാനം മേടിച്ച എന്നെ കഴിഞ്ഞ കളിയിൽ പാച്ചു തോൽപ്പിച്ചതല്ലേ? സമ്മാനം അവനിരിക്കട്ടെ. അച്ചു ആ കാറ് അവനു കൊടുത്തു. അവനതു പ്രതീക്ഷിച്ചില്ല. അവന് സന്തോഷമായി. അവൻ ഏട്ടനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവൻ കാറുമായി ഓടി. അവൻ്റെ സന്തോഷം കാണാനാ അച്ചു അങ്ങിനെ ചെയ്തത്

Thursday, December 10, 2020

രാധയുടെ ചികിത്സ

രാധയുടെ സ്നേഹചികിത്സ [കൃഷ്ണൻ്റെ ചിരി- 94]

,ദ്വാരകാപുരി ഉത്സാഹത്തിലാണ്. ഇന്നാണ് ശ്രീകൃഷ്ണൻ്റെ ജന്മദിനം. എവിടെയും ആഘോഷം. സത്യഭാമയും രുക്മിണിയും മത്സരിച്ച് പിറന്നാൾ മോടി കൂട്ടാൻ ഓടി നടക്കുന്നു. വിരുന്നുകാരായി എല്ലാവരും എത്തിയിട്ടുണ്ട്.നാരദമഹാമുനി ഉൾപ്പെടെ. പക്ഷേ ശ്രീകൃഷ്ണൻ മാത്രം ഒരു ഉത്സാഹവുമില്ലാതെ മഞ്ചത്തിൽ ശയിക്കുകയാണ്. നല്ല തലവേദനയും ജ്വരവും. പലരും പല മരുന്നും നിർദ്ദേശിച്ചു. കൊട്ടാരം വൈദ്യർക്ക് ആള് വിട്ടു. പക്ഷേ കൃഷ്ണൻ അവരെ എല്ലാം വിലക്കി.
തൻ്റെ അസുഖം മാറാൻ ഒരു മാർഗ്ഗമേ ഒള്ളു. എന്നെ ഏറ്റവും സ്നേഹിക്കുന്ന ആളുടെ പാദത്തിൽ പറ്റിയ മണ്ണു എൻ്റെ നെറ്റിയിൽ ലേപനം ചെയ്യുക. അതു കൊണ്ട് മാത്രമേ എൻ്റെ അസുഖം മാറൂ. എല്ലാവരും ഞട്ടി.തങ്ങളുടെ പാദധൂളികൾ ഭഗവാൻ്റെ തിരുനെറ്റിയിൽ! നിത്യ നരകത്തിന് വേറൊന്നും വേണ്ട. ആർക്കും ധൈര്യമില്ല. സാക്ഷാൽ നാരദമഹാമുനിക്ക് പോലും.

നാരദൻ നേരേവൃന്ദാവനത്തിലേക്ക് പോയി. അവിടെയാണ് കണ്ണൻ്റെ രാധ.രാധയോട് നാരദൻ വിവരം പറഞ്ഞു.രാധ തൻ്റെ ദാവണിയുടെ മുന്താണി ഉൾപ്പടെ വൃന്ദാവനത്തിലെ മണ്ണിലിട്ടു. അതിനു മുകളിൽ ചവിട്ടി നൃത്തം ചവിട്ടാൻ തുടങ്ങി. എല്ലാം മറന്ന നൃത്തം. മറ്റു ഗോപികമാരും കൂടെ കൂടി. അവസാനം ആ മണ്ണിൽ പ്പുതത്ത് അഴുക്കുപുരണ്ട ആ വസ്ത്രം മടക്കി നാരദന് കൊടുത്തു. ഇതു കൊണ്ട് കണ്ണൻ്റെ തിരുനെറ്റിയിൽ നന്നായി കെട്ടിക്കൊടുക്കൂ.അദ്ദേഹത്തിൻ്റെ അസുഖം മാറിക്കൊള്ളും.

നാരദൻ അതും കൊണ്ട് ദ്വാരകയിൽ എത്തി. ശ്രീകൃഷ്ണൻ്റെ നെറ്റിയിൽ രാധ കൊടുത്തയച്ച വസ്ത്രം ബലമായി കെട്ടിക്കൊടുത്തു. എന്തൽഭുതം ശ്രീകൃഷ്ണൻ്റെ അസുഖം മാറി. ഉത്സാഹത്തോടെ പിറന്നാൾ ആഘോഷത്തിൽപ്പങ്കെടുത്തു. എല്ലാവരും അത്ഭുതപ്പെട്ടു.
തൻ്റെ കൃഷ്ണനോടുള്ളസ്നേഹത്തിൽ, സമർപ്പണത്തിൽ അത്ര വിശ്വാസമായിരുന്നു രാധക്ക്.ഭക് ത്തോത്തമനായ നാരദർക്ക പോലും ചിന്തിക്കാൻ പറ്റാത്തത്ര സ്നേഹം.

Tuesday, December 8, 2020

  ചിത്രപടം   [ തിരക്കഥ - 4]

                      സീൻ - 1
[ഒരു പഴയ ബംഗ്ലാവിൻ്റെ പൂമുഖം. രാത്രി 11 മണി.ഭദ്രൻ ഒരു വടിവാളുമായി കടന്നു വരുന്നു. ചുറ്റിലും നോക്കുന്നുണ്ട്. കോളിഗ് ബല്ലമർത്തുന്നു.പുറത്തു ലൈറ്റ് തെളിയുന്നു.വന്ദ്യവയോധികനായ കാസിംബായ് കതകു തുറന്നു വരുന്നു.]
കാസിം :- നിങ്ങൾ ആരാണ്.? എഞു വേണം?
ഭദ്രൻ :- അങ്ങയുടെ വലത്തു കൈ .[ തൻ്റെ കയ്യിലുള്ള വാളുകൊണ്ട് ആ കയിൽ വെട്ടുന്നു.കാസിം തിരിഞ്ഞ് ആ വെട്ട് തടയുന്നു. എന്നാലും കൈക്ക് വെട്ടേൽകുന്നു ]
കാസിം :- എൻ്റെ കൈയ്ക്ക് എത്ര ലക്ഷം രൂപയാണ് കൊട്ടഷൻ?
ഭദ്രൻ: [ഞട്ടിത്തരിക്കുന്നു. ആ ഐശ്വര്യമുള്ള മുഖം ശ്രദ്ധിച്ച് അത്ഭുതത്തോടെ അയാൾ യാന്ത്രികമായിപ്പറഞ്ഞു.] " ഒരു ലക്ഷം രൂപാ ".
കാസിം :- ആരാണ് നിന്നെ ഇങ്ങോട്ടയച്ചത് എന്ന് ചോദിക്കുന്നില്ല. ഞാനിനി ചിത്രം വരക്കരുത് എന്നാഗ്രഹിക്കുന്ന ആരുമാകാം.പക്ഷേ.. എനിക്കൊരൽപ്പം സമയം തരണം.അതിനു ശേഷം എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ. സമ്മതമെങ്കിൽ എൻ്റെ കൂടെ ഉള്ളിലേയ്ക്ക് വരൂ [ കാസിമിൻ്റെ മാസ്മരിക നയനങ്ങൾ ഭദ്രൻ്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. അയാൾ യാന്ത്രികമായി കാസിമിനെ പിൻതുടരുന്നു.]

                     സീൻ - 2
[ ഒരു ആർട്ട് ഗ്യാലറി.അനേകം ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെ സ്റ്റാൻ്റിൽ ഒരു വലിയ ക്യാൻവാസ് ഉറപ്പിച്ചിട്ടുണ്ട്. അത് ഒരു തുണികൊണ്ട് മൂടിയിട്ടിരിക്കുന്നു. അതിനുള്ള പെയ്ൻ്റും ബ്രഷും. കാസിം ഭായി നടന്നു വരുന്നു.പുറകെ വാളുമായി ഭദ്രനും. അദ്ദേഹം ആ ചിത്രത്തിൻ്റെ മൂടി മാറ്റുന്നു.]
ഭദ്രൻ :- [ഞട്ടുന്നു ] ലൊകോത്തര ചിത്രകാരനായ കാസിംബായിയോ അങ്ങ്.? എൻ്റീശ്വരാ എന്തു മഹാപാപം. ഇതെങ്ങിനെ വാളും പിടിച്ച എൻ്റെ ചിത്രം?

കാസിം :- കഴുത്തറുക്കാൻ വരുന്നവന് എന്തീശ്വരൻ;
ഭദ്രൻ:- ഇതെൻ്റെ ജോലിയുടെ ഭാഗമാണ്. ചിലർ അറവുശാലയിൽ, ചിലർ പട്ടാളത്തിൽ, ചിലർ ആരാച്ചാരായി എല്ലാം ഒന്നു തന്നെ. കാശിനു വേണ്ടി. ഇതാണെൻ്റെ വരുമാന മാർഗ്ഗം ]
കാസിം:- [ഒരു ചെറു ചിരിയോടെ ] നല്ല തത്വശാസ്ത്രം. എനിക്കീ ചിത്രം പൂർത്തിയാക്കാനുണ്ട്.അതിനു ശേഷം എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ.
ഭദ്രൻ :- [ അത്ഭുതത്തോടെ ] അങ്ങ് എങ്ങിനെ എൻ്റെ പടം വരച്ചു.?
കാസിം :- ഒരു രാജകുമാരിയുടെ ചിത്രം വരച്ച ഒരു ചിത്രകാരൻ്റെ കഥ അറിയോ? രാജാവ് രാജകുമാരിയുടെ കൈ മാത്രമേ കാണിച്ചുള്ളു. പക്ഷേ ചിത്രകാരൻ രാജകുമാരിയുടെ തുടയിലെ ഒരു മറുക് വരെ കൃത്യമായി വരച്ചു.അത് സത്യമായിരുന്നു. രാജാവ് ആ ചിത്രകാരനെ കൊന്നുകളഞ്ഞു.ഈ ഭാവന എല്ലാ നല്ല ചിത്രകാരനും സ്വായത്തമാണ്. ഭാവനയിൽ ചാലിച്ച ഒരു തരം തപസ് .ഭൂതം ഭാവി എല്ലാം അതിൽ തെളിയും,
[ ഭദ്രൻ അത്ഭുതസ്തപ്തനായി കാസിം ഭായിയേയും ചിത്രത്തെയും മാറി മാറി നോക്കുന്നു.]

      സീൻ .3
[ കാസിം ആ ചിത്രത്തിൻ്റെ അടുത്തെത്തുന്നു. അതിൻ്റെ കയ്യുടെ സ്ഥാനത്ത് തൻ്റെ കൈപ്പടം വച്ച് ചോര കൊണ്ട് ആ ചിത്രം പൂർത്തിയാകുന്നു.
കാസിം :- [തൻ്റെ വലത്തു കൈ ഭദ്രന് നേരേ നീട്ടുന്നു.] ഇനി എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ?
ഭദ്രൻ: [ കയ്യിൽ നിന്നും വാൾ താഴെ വീഴുന്നു. അയാളുടെ കണ്ണിൽ കണ്ണുനീർ ] മാപ്പ് തരണം   ഭദ്രൻ കാസിമിൻ്റെ കൈ സാവകാശം തൻ്റെ കയ്യിലെടുത്ത് മുറിവ് കൂട്ടിക്കൊടുക്കുന്നു. അയാളുടെ കണ്ണുനീർ ആ കയ്യിൽ പതിക്കുന്നു.] മാപ്പ് എല്ലാറ്റിനും മാപ്പ്,. 

Sunday, December 6, 2020

ദ്വാരകാപുരി സമുദ്രത്തിന് തിരിച്ചു നൽകുന്നു. [കൃഷ്ണൻ്റെ ചിരി- 93 ]

കംസവധം കഴിഞ്ഞു.വിദ്യാഭ്യാസം പൂർത്തിയായി. ശ്രീകൃഷ്ണൻ തൻ്റെ പഴയ ഗോപാല വേഷം അഴിച്ചു വച്ചു.നൃപ വേഷം ധരിച്ചു. തൻ്റെ ലക്ഷ്യത്തിനുതകുന്ന തരത്തിൽ ഒരു നല്ല നഗരവും കൊട്ടാരവും പണിയണം.ശ്രീകൃഷ്ണൻ സമുദ്രതീരത്തു ചെന്ന് വരുണ ദേവനെ സ്മരിച്ചു. എനിക്ക് സമുദ്രത്തിൽ ഒരു നൂറു യോജന സ്ഥലം വേണം.രാജ്യ തലസ്ഥാനവും കൊട്ടാരവും പണിയണം.ലക്ഷ്യം പൂർത്തിയായിക്കഴിയുമ്പോൾ ഈ സ്ഥലം തിരിച്ചു തരുന്നതാണ്. വരുണൻ സമ്മതിച്ചു.

ദേവ ശിൽപ്പി ആയ വിശ്വകർമ്മാവിനെ വരുത്തി. ഗരുഡനെ വരുത്തി. തൻ്റെ കൊട്ടാരം വൈകുണ്ഡത്തേക്കാൾ നന്നാകണം. യക്ഷ കിങ്കരന്മാരും' ശിവദൂതങ്ങളും സഹായത്തിനുണ്ടാകും. യക്ഷ കിങ്കരന്മാർ ഹിമാലയത്തിൽ നിന്ന് നവരത്നശേഖരം തന്നെ എത്തിച്ചു കൊടുത്തു. ഉത്തമവൃക്ഷങ്ങൾ മാത്രം യധാ സ്ഥാനങ്ങളിൽ വച്ചു പിടിപ്പിക്കണം. അധമവൃക്ഷങ്ങൾ ഒഴിവാക്കണം. അതു് ഏതൊക്കെയാണന്ന് ശ്രീകൃഷ്ണൻ വിവരിച്ചു കൊടുത്തു.ജലാശയം എവിടെ വേണം എവിടെ അരുത് എന്നും പറഞ്ഞു കൊടുത്തു.സ്പ്പടികം കൊണ്ടുള്ള പുത്തലികൾ പണിയണം. വാസ്തുഭൂമിയിൽ ആനയുടേയും കുതിരയുടേയും അസ്ഥികൾ സ്ഥാപിക്കണം. സമചതുരാകൃതിയിൽ ഗൃഹങ്ങൾ പണിയരുത്. ഗരുഡൻ ദേവ ശിൽപ്പിക്സഹായി ആയി ഉണ്ടാകണം. എങ്ങിനെ വേണം ഒരു ഉത്തമ ഗൃഹം, നഗരം എന്ന് കൃഷ്ണൻ വ്യക്തമായി വിശദീകരിച്ചു കൊടുത്തു.

അതി മനോഹരമായ ദ്വാരകാപുരി ഉയർന്നു. അനുപമമായ ആ ആഡംബര നഗരത്തിൽ ശൂര സേന മഹാരാജാവിനും, ബലഭദ്രനും എല്ലാവർക്കും പ്രത്യേകം പ്രത്യേകം ഭവന സമുച്ചയങ്ങൾ. പിന്നെ അങ്ങോട്ട് ശ്രീകൃഷ്ണൻ്റെ ഒരു തേരോട്ടമാണ് നമ്മൾ കാണുന്നത്.ധർമ്മസ്ഥാപനത്തിന് ഇതുവരെ ഉള്ളത് മുഴുവൻ നശിച്ച് പുതുനാമ്പുകൾ വരേണ്ടിയിരിയുന്നു.മഹായുദ്ധത്തിൽ അധർമ്മികളും അവരുടെ പരമ്പര മുഴുവനും നശിച്ചു. ഭാരത വർഷത്തെ ഒന്നിച്ചു കൊണ്ടു പോകാൻ ഒരുത്തമ തലമുറക്ക് ശ്രീകൃഷ്ണൻ തുടക്കമിട്ടു.ദേവാംശമുള്ള പാണ്ഡവരും അഗ്നിയിൽ നിന്ന് ജനിച്ച ദ്രൗപതിയും അവശേഷിച്ചു.ഉത്തരയുടെ ഗർഭത്തിലുള്ള ശിശു വിനെ വരെ കൊന്ന് ,അതിനും ശുദ്ധി വരുത്തി ജീവിപ്പിച്ചെടുത്തു. ബാക്കിയുള്ളവർക്കു വേണ്ടി ,ഒരു ലക്ഷ്യത്തിനുവേണ്ടി ,പ്രവർത്തിച്ച് സകല ശാപവും സ്വയം ഏറ്റെടുത്ത്, തൻ്റെ സ്വന്തം കുലവും മുഴുവൻ നശിച്ച്, തൻ്റെ വാക്കനുസരിച്ച് മധുരാപുരി ഒന്നടങ്കം സൂത്രത്തിന് തന്നെ തിരികെക്കൊടുത്ത് ആദിവ്യതേജസ് ഭൂമിയിൽ നിന്ന് അന്തർധാനം ചെയ്തു.

Saturday, December 5, 2020

വള്ളിക്കാട്ടുകാവിലെ "ജലദുർഗ്ഗ " [ ഉണ്ണിയുടെ യാത്രകൾ - 4 ] പ്രകൃതി രമണീയമായ ചിക്കിലോട്ട് ഗ്രാമം. അവിടെ എടക്കരയിലാണ് വള്ളിക്കാട്ട്കാവ്. വള്ളിപ്പടർപ്പുകളും വന്മരങ്ങളും നിറഞ്ഞ ഔഷധസസ്യങ്ങൾ കൊണ്ട് നിബിഡമായ ഒരു കാനന ക്ഷേത്രം. ഇരുപത്തി ഏഴ് ഏക്കർ നി ബിഡമായ വനത്തിനു നടുവിൽ ഒരു സ്വയംഭൂ ക്ഷേത്രം. വനത്തിന് മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ കാട്ടുചോല വിഗ്രഹത്തിൽ പതിച്ച് താഴേക്ക് ഒഴുകുന്നു. അവസാനം അത് ഒരു തീർത്ഥകുളത്തിൽ സംഭരിക്കുന്നു. ഔഷധ സമ്പത്തിനാൽ ധന്യമായ ഈ പുണ്യ ജലം ഏതു വേനലിലും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിയ്ക്കും. നമ്മൾ ഒരു നടവരമ്പിലൂടെ നടന്ന് വള്ളിക്കാട്ടുകാവിൻ്റെ കവാടത്തിൽ എത്തുന്നു.പണ്ട് ,അവിടെ മുങ്ങിക്കുളിച്ച് ഈറനുടുത്ത് ആ ചെറിയ നീരൊഴുക്കിലൂടെ കാടിനുളളിലേക്ക് പ്രവേശിക്കും. അതൊരനുഭൂതിയാണ്. സൂര്യബിംബത്തെ വരെ മറയ്ക്കുന്ന നിബിഡമായ വനം. വിവിധ തരം അംബരചുംബികളായ മരങ്ങൾ, വള്ളിപ്പടർപ്പുകൾ, ഉയർന്നു നിൽക്കുന്ന വലിയ ഭീകരരൂപം പൂണ്ട വേരുകൾ, മൂവായിരത്തോളം ഇനം ജീവികളും സസ്യങ്ങളും, പത്തു പേർ ഒത്തുപിടിച്ചാൽ പോലും വട്ടമെത്താത്ത മരങ്ങൾ, കുരങ്ങന്മാർക്ക് പോലും കയറാൻ പറ്റാത്ത പ്രത്യേകതരം മരങ്ങൾ... എന്നു വേണ്ട അവിടുത്തെ ജൈവസമ്പത്തുകൾ വിവരിച്ചാൽ തീരില്ല. ഇവിടെ കുരങ്ങന്മാരുടെ ആവാസ കേന്ദ്രമാണ ന്നു പറയാം. ദർശ്ശനത്തിന് വരുന്നവർ അവർക്കു കൊടുക്കാൻ പഴങ്ങളും മറ്റും കരുതും. വഴിപാട് കഴിച്ച് അത് ഈവാനരന്മാർക്ക് കൊടുക്കുന്നത് ഇവിടെ വഴിപാടിൻ്റെ ഭാഗമാണ്. അവിടെ അതിനായി ഒരു വലിയ തറ പണിതിട്ടുണ്ട്. അവിടെ ആഹാരം വച്ച് കൈ കൊട്ടിയാൽ അവർ കൂട്ടമായി വന്ന് കഴിച്ചു പോകും.അവരുടെ കളികൾ കണ്ടിരിക്കുന്നത് കൗതുകകരമാണ്. കുരങ്ങന്മാരെ ഊട്ടുന്ന "കുടുക്കച്ചോർ " ഇവിടത്തെ പ്രധാന വഴിപാടാണ്. അമ്പത് മൺകുടങ്ങളിൽ നേദിച്ച നിവേദ്യം ഈ കുരങ്ങന്മാർക്ക് കൊടുക്കുമ്പോൾ വഴിപാട് പൂർത്തിയാകുന്നു. സന്താന ലബ്ദ്ധിക്ക് ഇത് വിശേഷമാണന്നൊരു വിശ്വാസമുണ്ട്.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അപൂർവ്വ വനദുർഗ്ഗാക്ഷേത്രം എൻ്റെ വാമഭാഗത്തിൻ്റെ ഇല്ലത്തിനടുത്താണ്. രാവിലെ അവിടെപ്പോയി ഒരു പകൽ മുഴുവൻ ആ കാട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. ജീവിതത്തിലെ സകല പിരിമുറുക്കങ്ങളും മറന്നു്, ഒരതീന്ദ്രിയധ്യാനത്തിൻ്റെ വക്കിൽ വരെ എത്തുന്ന അനുഭൂതി ! കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.

Wednesday, December 2, 2020

ശിരോവസ്തി

സ്പോണ്ടിലോസിസിന് " ശിരോവസ്തി " [ആയൂർവേദം-2 ]

കഴുത്തിനും, കൈകൾക്കും, പുറത്തും വേദന. രാവിലെ വലത്തു കൈയ്ക്കാണങ്കിൽ കുറച്ചു കഴിയുമ്പോൾ ഇടത്തു കൈയ്ക്ക്. ചിലപ്പോൾ ഒരു ചെറിയ തലകറക്കം. ഉറപ്പിക്കാം സ്പോണ്ടിലോ സിസ്. ഹോസ്പിറ്റലിൽ പോയി. എക്സ്റേ എടുത്തു. വേദനക്ക് ഒരു ഗുളിക.കഴുത്ത് അനങ്ങാതെ ഒരു ബൽററ്. അത്യാവശ്യം അതിനു വേണ്ട എക്സർസൈസ്.അസുഖത്തിന് കൂടെ നടക്കാം. അതു പോര. പൂർണ്ണമായും മാറണം. ആയൂർവേദം നോക്കാം.
അന്ന് തൃശൂര് പീച്ചിക്കടുത്ത് ഞങ്ങൾ അഞ്ച് പേർ ചേർന്ന് ഒരു ആയുർവേദ റിസോർട്ട് തുടങ്ങിയിരുന്ന കാലം. സാക്ഷാൽ പ്ലാമന്തോൾ മൂസിൻ്റെ വിസിറ്റ് മാസത്തിലൊരിക്കൽ. സൂപ്പർ മാനെ വരെ ചികിത്സിച്ച ആ മഹാനുഭാവൻ്റെ നേരിട്ടുള്ള ചികിത്സക്ക് അങ്ങിനെ ഭാഗ്യം ലഭിച്ചു. പതിനാലു ദിവസം അനിയൻ ഞാൻ പറയുന്നതുപോലെ ചെയ്യാമെങ്കിൽ പൂർണ്ണമായി മാറ്റിത്തരാം. "ശിരോവസ്തി "മുടി നന്നായി വെട്ടിച്ചു.തലയിൽ തോലുകൊണ്ടുള്ള ഒരു തൊപ്പി ഉറപ്പിക്കും. അതിൻ്റെ മുകൾവശം മുഴുവൻ തുറന്നു കിടക്കും. വശങ്ങളിൽ ഉഴുന്നുമാവ് വച്ച് വിടവുകൾ അടയ്ക്കും. എന്നിട്ട് ഒരു കസേരയിൽ സ്പൈനൽകോർഡ് വളയാതെ ഇരിക്കണം. ശരീരം മുഴുവൻ കുഴമ്പു കൊണ്ട് ഓയിൽ മാസേജ് [അഭ്യംഗം ]ചെയ്യും. എൻ്റെ ശരീരപ്രകൃതിയുടെ ദോഷഫലങ്ങൾ കണക്കാക്കി രോഗത്തിനു തകുന്ന തൈലം തീരുമാനിക്കുന്നത് വൈദ്യനാണ്. എനിക്ക് അന്ന് "ത്രിഫലാദി " ആണ് ഉപയോഗിച്ചിരുന്നത് എന്നാണെൻ്റെ ഓർമ്മ. തൈലം ശരീരോഷ്മാവിന് പാകത്തിന് ചൂടാക്കി തലയിൽ ഒഴിക്കുന്നു. ഒരു വിരൽ ഉയരത്തിൽ എണ്ണ തലയിൽ നിർത്തും. മാസേജ് തുടരും. ആദ്യ ദിവസം നാൽപ്പത് മിനിട്ട്. സമയം കൂട്ടി കൂട്ടി ഒരു മണിക്കൂർ വരെ. പിന്നെ ടാപ്പർ ചെയ്ത് നല് പ്പത് മിനിട്ടിൽ എത്തിയ്ക്കും .ഏഴു ദിവസം കൊണ്ട്.ഒരു മൂന്നു ദിവസം കഴിയുമ്പോൾ ചികിത്സാ സമയത്ത് ഉറക്കം വരും. വായിൽ പതവരും. നമ്മുടെ സെൻ്ററൽ നർവസ് സിസ്റ്റം മുഴുവൻ ഉത്തേജിതമാകുന്നത് നമ്മൾ അറിയും. വിരേചനത്തിനും മറ്റും ഉള്ള ചികിത്സകൾ ഇതിനിടെ നടക്കും.

ഇരുപത്തി അഞ്ചു വർഷം മുമ്പ് ചെയ്തതാണ്. അതിൽപ്പിന്നെ ഇന്നുവരെ സ്പോൻഡിലോസിസിൻ്റെ ശല്യം ഉണ്ടായിട്ടില്ല. കഴുത്തിന് ഒരു ചെറിയ എക്സർസൈസ് പറയുന്നുണ്ട്. അത് കൃത്യമായി ചെയ്യും. കഴുത്തിലെ കശേരുക്കൾ ചലിക്കാൻ പാകത്തിന് ഒരു തരം ഫ്ലൂ യിഡ് ഉണ്ട്.അത് വറ്റുമ്പോൾ എല്ലിന് തേയ്മാനം വരാം.അത് ഞരമ്പുകളിൽ ഉരസി ആ ഞരമ്പ് പോകുന്നിടങ്ങളിൽ വേദന വരാം. അവിടെ കുഴമ്പിട്ട് തിരുമ്മിയിട്ട് ഒരു കാര്യവുമില്ല.അതിൻ്റെ കാരണത്തിനാണ് ചികിത്സിക്കണ്ടത്. ആ യൂ ർ വേദ ചികിത്സകൊണ്ട് ആ നഷ്ടപ്പെട്ട സ്നിദ്ധ ത വീണ്ടെടുക്കുന്നു

പ്ലാമന്തോൾ മൂസ് ഇന്ന് നമ്മൾക്കൊപ്പമില്ല. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ അനന്ത കോടി പ്രണാമം.

Tuesday, December 1, 2020

നാരായണ മുത്തു കൊണ്ട്

മുത്തുകൾ കൊണ്ടൊരു "നാരായണ" [ നാലുകെട്ട് - 334]

നാലുകെട്ടിൻ്റെ വടുക്കിണിയിലാണ് പരദേവതയുടെ ശ്രീകോവിൽ. കരിങ്കല്ലുപാകിയ ആശ്രീകോവിലിൻ്റെ മച്ചിൻ്റെ തുലാമിന് ഇടയിൽ നിന്നാണതു കിട്ടിയത്.മുഴുവൻ പൊടിപിടിച്ച് ചെളി പിടിച്ച് കിടന്നതു കൊണ്ട് എനിക്ക് എന്താണതെന്ന് ആദ്യം മനസിലായില്ല. അത് സോപ്പു വെള്ളത്തിൽ ഇട്ട് കഴുകി എടുത്തപ്പോൾ ആ പല വർണ്ണങ്ങളിലുള്ള മുത്തുകൾ തെളിഞ്ഞു വന്നു. ചുവപ്പും, വെള്ളയും, മഞ്ഞയും, കറുപ്പും ചേർന്ന മുത്തുകൾ കൊണ്ട് ഭഗവാൻ്റെ പേരു് രൂപപ്പെടുത്തിയിരിക്കുന്നു."നാരായണ".
ഓർമ്മകൾ പെട്ടന്ന് പുറകോട്ടു പോയി. ഏതാണ്ട് അമ്പതു വർഷം മുമ്പ്. അന്ന് ഒപ്പോൾ ഉണ്ടാക്കിയതാണത്. അന്ന് മുത്തു കൊണ്ട് പലതും കോർത്തെടുക്കുന്നത് പഠിപ്പിക്കാൻ ഒരു സ്ത്രീ വന്നിരുന്നു. വടക്കുവശത്തെ ഇറയം ആയിരുന്നു അന്ന് ആ ക്ലാസ് നടന്നിരുന്നത്. കുറേ അധികം കുട്ടികൾ അന്ന് പഠിയ്ക്കാനുണ്ടായിരുന്നു. വട്ടത്തിൽ കമ്പി കൊണ്ട് വെൽഡു ചെയ്ത കസേരയുടെ ഫ്രെയിം പ്ലാസ്റ്റിക് കെട്ടി മനോഹരമായ കസേരകൾ ഉണ്ടാക്കാനും അന്നു പഠിപ്പിച്ചിരുന്നു.കൂടെ തയ്യൽ ക്ലാസും
ഇന്ന് അത്തരം പ്ലാസ്റ്റിക്ക് കസേരകൾ കാണാനേയില്ല. എല്ലാം വില കൊടുത്തു വാങ്ങുന്ന ഈ കാലത്ത് ഇങ്ങിനെ ഒന്നുണ്ടാക്കാൻ ഇന്നത്തെ കുട്ടികൾ തയാറാകില്ല.