Friday, January 28, 2022

ഉണ്ണിയുടെ ഛർദ്ദി പുരാണം [കീശക്കഥകൾ -1 53] ഉണ്ണിയ്ക്ക് വാളു വയ്ക്കാൻ മോഹം തുടങ്ങിയിട്ട് കുറേ ആയി. കുട്ടിക്കാലത്ത് യാത്ര ചെയ്താൽ ഉറപ്പാണ്.ഛർദ്ദിക്കാതിരിക്കാൻ പലരും പല വഴികളും ഉപദേശിച്ചിരുന്നു.ചെറുനാരങ്ങാ മണക്കുക, തലമുടി മണക്കുക, സ്വാദിഷ്ടമായ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുക. ഇതുകൊണ്ടൊന്നും ഉണ്ണിയുടെ പതിവ് തെറ്റിയില്ല. കാറിൽ ഒന്നിച്ച് യാത്ര ചെയ്യണ്ടി വരുമ്പോൾ ഉണ്ണിയേ മനപ്പൂർവ്വം ഒഴിവാക്കും. വല്ലാത്ത ഒറ്റപ്പെടലും അപകർഷകാ ബോധവും. അനുഭവിച്ചിട്ടുണ്ട്.ഛർദ്ദിക്കാതിരിക്കാൻ അപ്പോത്തിക്കിരി ഒരു ഗുളിക നിർദ്ദേശിച്ചിരുന്നു. ഉണ്ണിയുടെ കാര്യത്തിൽ അപ്പോത്തിക്കി രി തോൽവി സമ്മതിച്ചത് ചരിത്രം. പിന്നെപ്പിന്നെ ഒരു പ്ലാസ്റ്റിക് കൂട് കയ്യിൽക്കരുതും. പക്ഷേ അതൊന്നു തുറക്കാൻ സമയം കിട്ടാറില്ല. പിൽക്കാലത്ത് അത് എങ്ങിനെയോ മാറിയതായി ഉണ്ണിക്ക് മനസിലായി. ഈ ഇടെ ആയി ഉണ്ണിക്ക് ഒരു മോഹം. ഒന്നു വാളു വയ്ക്കണം. കള്ളോ മറ്റ് മദ്യമോ ഉണ്ണി ഉപയോഗിക്കില്ല.ചിലർക്ക് അതുപയോഗിച്ച് വാളു വച്ച് കണ്ടിട്ടുണ്ട്. അങ്ങിനെയാണ് ഛർദ്ദി എന്നതിന് ഇത്ര പാവനമായ പേര് കിട്ടിയത് തന്നെ. എന്തിനാണ് ഇങ്ങിനെ വിചിത്രമായ മോഹം. വേറൊന്നുമല്ല.ഛർദ്ദിക്കുള്ള ആ പ ര വേശം കുറേ അധിക സമയം നീണ്ടു നിൽക്കും ഗ്യാസ് കൂടും, കണ്ണിരട്ടിയ്ക്കും, ഒപ്പം ബോധം കെടും എന്നു തോന്നും. ചിലപ്പോൾ ഇപ്പം തട്ടിപ്പോകും എന്നു ചിന്തിയ്ക്കും. പക്ഷേ ., അവസാനം ഛർദ്ദി കഴിഞ്ഞാൽ ഉള്ള ഒരു പരമാനന്ദ സുഖം! പറഞ്ഞറിയിയ്ക്കാൻ വയ്യ. ശരീരം മുഴുവൻ വിയർക്കും ബനിയൻ നനഞ്ഞ് ശരീരത്തോടൊട്ടും. ശക്തമായ കാറ്റു വരുമ്പോൾ തണുത്തു വിറയ്ക്കും, ശരീര താപനില താഴും '. ഹാ എന്തൊരു സുഖം. പരമാനന്ദം എന്നു പറയുന്ന അവസ്ഥ ഇതാണ്. ഇതു വരെ ഛർദ്ദിക്കാൻ ഭാഗ്യം കിട്ടാത്തവരോട് ഉണ്ണിയ്ക്ക് സഹതാപം തോന്നി. ഈ പരമാനന്ദം ഒന്നുകൂടി അനുഭവിക്കാൻ ഈ വയസാംകാലത്ത് മോഹം തോന്നിയത് വെറുതെ അല്ല അങ്ങിനെയാണു് ഉണ്ണിയ്ക്ക് ഈ എഴുപതാം വയസിൽ ആ ഭാഗ്യമുണ്ടായത്. കുറച്ചു സമയത്തെ സർവ്വദണ്ഡത്തിനു ശേഷം വന്ന ആ ഭാഗ്യം ഉണ്ണി ശരിയ്ക്കും ആസ്വദിച്ചു.കാറിലായത് കൊണ്ട് വഴിയരുകിൽ നിർത്തി അതിന് സൗകര്യമൊരുക്കി. നാട്ടുകാർ പുഛത്തോടെ നോക്കുന്നതും മുറുമുറുക്കുന്നതും കണ്ടു. ഈ പാവം ഉണ്ണിയുടെ ഛർദ്ദിലായതു കൊണ്ടല്ലേ വല്ല തിമിംഗലത്തിൻ്റെയും ആയിരുന്നെങ്കിൽ അവർ ഓടി വന്ന് കോരി എടുത്തു കൊണ്ട് പോയേനേ. ആ പരമാനന്ദ സുഖം അനുഭവിച്ച് സീററിൽച്ചാരിക്കിടന്ന് മിഴികളടച്ച് ഉണ്ണി ഒരു മയക്കത്തിലേക്ക് വഴുതി വീണു.

Monday, January 24, 2022

ഇങ്കം ടാക്സ് കൊടുക്കണ്ടതിരുമേനീ... [ ലംബോദരൻ മാഷും തിരുമേനിം- 67 ] " എന്തിനാ തിരുമേനീ ഈ ടാക്സ് മുഴുവൻ സർക്കാരിന് കൊടുക്കുന്നേ?""എന്താ ഇന്ന് മാഷുടെ പുതിയ വിഷയം;""ഞാൻ ഗവണ്മെൻ്റിലേയ്ക്ക് പത്തു പൈസാ ടാക്സ് കൊടുക്കില്ല. അതൊഴിവാക്കാൻ എന്തെല്ലാം സ്കീമുകൾ ഉണ്ട്.ഞാൻ തിരുമേനിക്ക് പറഞ്ഞു തരാം""നമ്മുടെ ഗവന്മേൻ്റിന് ടാക്സ് കൊടുക്കുന്നത് ഒരഭിമാനമായിക്കാണൂ മാഷേ, എന്തെല്ലാം കാര്യങ്ങളാണ് ഗവണ്മെൻ്റ് ആ തുക കൊണ്ട് നമുക്ക് വേണ്ടി നടത്തിത്തരുന്നത് "" ഈ ഗവണ്മേൻ്റ് തന്നെയാണ് ടാക്സ് കൊടുക്കാതിരിക്കാനുള്ള സ്ക്കി മും നമുക്ക് തരുന്നത്. ""അതും ഗവന്മേൻ്റിന് ഇംങ്കം കിട്ടുന്ന രീതി യി ലാ ണ്. പക്ഷേ അതിൽ എത്രയോ കൂടുതലാണ് കോർപ്പറേറ്റുകൾ ഈ പേരിൽ നിങ്ങളിൽ നിന്നടിച്ചു മാറ്റുന്നത് ""എന്നാലും ടാക്സ് കൊടുക്കണ്ടല്ലോ? അതുലാഭമല്ലേ?""ആട്ടെ, മാഷുടെ ടാക്സ് രക്ഷപെടുത്താൻ മാഷ് എത്ര രൂപയാണ് നിക്ഷേപിച്ചത് ""അമ്പതിനായിരം ""അതെ വിടുന്നാണ് ഉണ്ടായത്.കടമെടുത്തതാണങ്കിൽ പലിശ എത്ര ആയി"" അദ്ധ്യാപക സൊസൈറ്റിയിൽ നിന്ന് ചെറിയ പലിശക്ക് ലോണെടുത്തു. തികയാത്തത് 24% പലിശക്ക് ബ്ലയ്ഡിൽ നിന്ന് "" അതിൻ്റെ പലിശ കണക്കാക്കുമ്പോൾ ടാക്സ് കൊടുക്കുന്നതല്ലേ ലാഭം "" കണക്കാക്കി നോക്കിയില്ല""ആട്ടെ... മാഷുടെ കെട്ടിടം പണി എന്തായി. വീട് മുഴുവൻ പൊളിച്ചിട്ടിരിക്കുകയല്ലേ.""ആ സ്ഥലം മൂത്ത മകൻ്റെ പേരിലാക്കി. കെട്ടിടത്തിന് ലോണെടുത്താൽ അവന് ടാക്സ് ലാഭിയ്ക്കാം "" അവസാനം മാഷ് വഴിയാധാരം ആയാലും സർക്കാരിന് ടാക്സ് കൊടുക്കാതെ കഴിഞ്ഞല്ലോ അല്ലേ.? നന്നായി "

Wednesday, January 19, 2022

മുത്തശ്ശാ ഇവിടെ ഭയങ്കര സ്നോ ഫാൾ ആണ് [ അച്ചു ഡയറി-454] ഇവിടുത്തെ സ്നോ ഫാൾ രസമാണ് മുത്തശ്ശാ. നാളികേരം ചരകിയിട്ട് പാലെ സ്നോ കൊണ്ട് അന്തരീക്ഷം നിറയും. കോർട്ട് യാർഡും, പോർട്ടിക്കൊയും, മുറ്റത്തു കിടക്കുന്ന കാറും എല്ലാം കുറച്ചു സമയം കൊണ്ട് മഞ്ഞു മൂടും. മണിക്കൂറിൽ രണ്ടിഞ്ച് വരെ മഞ്ഞ് നിറയും. ഇവിടെ നേരത്തേ സ്നോ ഫാളിന് അറിയിപ്പ് കിട്ടും. അപ്പോൾത്തന്നെ ചട്ടിയിൽ വളർത്തുന്ന കറിവേപ്പ്, തുളസി തുടങ്ങി എല്ലാം എടുത്ത് അകത്തു വയ്ക്കും.സ്നോ ഫാൾ നിന്ന് കുറച്ചു ദിവസം കഴിയുമ്പോൾ ഇത് കട്ടിയാകും പിന്നെ മാറ്റാൻ പ്രയാസമാ.അറിയിപ്പ് കിട്ടുമ്പഴേ ഒരു തരം ഉപ്പ് പറമ്പിൽ മുഴുവൻ വിതറും. സ്നോകട്ടിയാകാതിരിയ്ക്കാനാണ്. മഞ്ഞുവീഴ്ച്ച നിന്ന് അധികം കഴിക്കുന്നതിനു മുമ്പേ മഞ്ഞു മാ ററണം. അല്ലങ്കിൽ കഷ്ട്ടപ്പെട്ടു നട്ടുവളർത്തിയ പുല്ലും എല്ലാം ചീഞ്ഞു പോകും. അച്ചുവും അമ്മയും അച്ഛനും കൂടി അതിൻ്റെ പണി ആയിരുന്നു. മടുത്തു പോയി മുത്തശ്ശാ. ഇവിടെ സ്വന്തമായി ചെയ്യാവുന്ന പണി വേറൊരാളെ ഏൾപ്പിക്കില്ല. തന്നെ ചെയ്യും. പാച്ചുവിനെക്കൊണ്ടാ ഒരു രക്ഷയുമില്ലാത്തത്.ഇവിടേം വികൃതിയാണ്. അതിലെ ഓടി നടന്ന് മഞ്ഞ് ഉരുട്ടി പന്തുപോലെ ആക്കി എറിയുകയാണ് അവൻ്റെ പണി .പറഞ്ഞാലും കേൾക്കില്ല. വീടിൻ്റെ മുകൾ സ്ലോപ്പ് ആയത് ഭാഗ്യം. അല്ലങ്കിൽ പണി കിട്ടിയേനേ? അച്ചൂൻ്റെ അണ്ണാറക്കണ്ണൻ്റെ കാര്യമാവലിയ കഷ്ടം. അവൻ ഇവിടെ എന്നും വരും.മഞ്ഞു കാലത്തേക്കുള്ള ആഹാരം അവൻ നമ്മുടെ ചട്ടികളിലാ കഴിച്ചിട്ടിരിക്കുന്നത്. പാവം മണത്ത് മണത്ത് അതിലേ ഒക്കെ തിരയുന്നുണ്ട്. ചട്ടികൾ ഞങ്ങൾ അകത്തെടുത്തു വച്ചില്ലേ. അവൻ്റെ രോമം മുഴുവൻ മഞ്ഞു കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. പാവം. അവന് വിശക്കുന്നുണ്ടാവും. അച്ചു അകത്ത് ചെന്ന് ബ്രഡും ബിസ്ക്കറ്റും അവന് കൊടുത്തു. അവനാർത്തിയോടെ കൊറിച്ചു തിന്നുന്നത് കാണാൻ നല്ല രസമാ. പക്ഷേ പകുതി കഴിച്ച് അവൻ ബാക്കി കൊണ്ട് ഒറ്റ ഓട്ടം. ബാക്കി അവൻ്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനാവും. അവൻ്റെ വിശപ്പ് മാറ്റിയിട്ടുണ്ടാവില്ല. എന്നിട്ടും അവൻ ബാക്കി കൊണ്ട് ഓടി. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ അച്ചു വേറേ കൊടുത്തേനെ. അതെങ്ങിനയാഓടിക്കളത്തില്ലെ?

Thursday, January 13, 2022

സദാനന്ദൻ മാഷ് [കീശക്കഥകൾ - 152] " സോറി മാഷേ ഞാൻ കാരണം.... ""ആര് നന്ദന മോളോ?അസുഖം ഒക്കെ മാറിയല്ലോ? മിടുക്കി ആയല്ലോ "" മാഷ് രാജിവച്ചോ? ആൾക്കാർ പറയുന്നു. വേണ്ട മാഷേ.മാഷ് പോകരുത് " ആ കണ്ണുകളിൽ കണ്ണുനീർ."സാരമില്ല മോളേ...ഇനി വയ്യ. മോളു പൊയ്ക്കോളൂ." ആ പാദസരം കിലുക്കി അവൾ നടന്നു നീങ്ങി.പത്തു വർഷം മുമ്പ് ഈ സ്ക്കൂളിൻ്റെ പടി കയറിയാതാ.എനിക്കെല്ലാം എൻ്റെ കുട്ടികൾ ആയിരുന്നു.അന്ന് സ്ക്കൂളിന് ചുറ്റും മരുഭൂമി പോലെ ആയിരുന്നു.പാലക്കാടൻ ചൂടുകാറ്റും.ആകെ ഉള്ളത് ഒരു ആൽവൃക്ഷം മാത്രം. അതിൻ്റെ കമ്പിറക്കി വെട്ടാൻ തുടങ്ങിയപ്പോഴാണ് ആദ്യം പ്രതികരിച്ചത്." പ്രാണവായുവും തണലും തരുന്ന ആ ആൽമരം മുറിക്കരുത്. കുറച്ചു പേർ എൻ്റെ കൂടെ നിന്നു. ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ വിശാലമായ പറമ്പു മുഴുവൻ നമുക്കൊരു പൂന്തോട്ടമാക്കാം" അവസാനം എല്ലാവരും സമ്മതിച്ചാണെന്നെ ചുമതലപ്പെടുത്തിയത്. ഒരു വശത്ത് പച്ചക്കറിത്തോട്ടവും. ഒരു വശത്ത് ഒരു നല്ല ആരാമവും. ആലിനു ചുറ്റും അപൂർവ്വമായ മരങ്ങൾ നട്ടു. വെള്ളം സുലഭമായിരുന്നത് കൊണ്ട് ചെടികൾ വേഗം വളർന്നു. കുട്ടികൾക്കാവേശമായി. ഗവണ്മെൻ്റ് മിഷ്യനറികൾ കൂടെ നിന്നു. സ്കൂളിലേക്ക് ഉച്ചക്കഞ്ഞിക്കാവശ്യമായ പച്ചക്കറി കൾ അവിടെത്തന്നെ ഉണ്ടാക്കി. മരുന്നടിക്കാത്ത ജൈവ പച്ചക്കറിക്ക് ആവശ്യക്കാർ കൂടി. അപ്പഴും കുട്ടികളെ ഇതിനുപയോഗിക്കുന്നതിന് എതിർപ്പുണ്ടായിരുന്നു.അതു കണ്ടില്ലന്നു നടിച്ചു.ക്രമേണ ആലിൻ ചുവട്ടിൽ ഒരു ഓപ്പൺ ക്ലാസ് റൂം ഒരുക്കി. കുട്ടികൾക്ക് ഉത്സാഹമായി. ആദ്യമൊക്കെ എതിർത്തു നിന്നവരും ഒപ്പം കൂടി. ക്ലാസ് മുറിയിൽ അടച്ചിരുന്നുള്ള പOന രീതിയിൽ നിന്നുള്ള മാറ്റം കുട്ടികൾ ആസ്വദിച്ചു തുടങ്ങി. മാഷുടെ ക്ലാസിനു വേണ്ടി കുട്ടികൾ കാത്തിരുന്നു. അങ്ങിനെ ഇരിക്കെയാണ് ആ അത്യാഹിതം.മാഷുടെ ക്ലാസ് കഴിഞ്ഞ് സ്കൂളിലേയ്ക്ക് പോയ നന്ദനക്കുട്ടിയെ പാമ്പുകടിച്ചു.. കുട്ടികൾ ഉറക്കെക്കരയാൻ തുടങ്ങി. ഉടനേ പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രിയിൽ നന്ദന യേ എത്തിച്ചതും മാഷാണ്.അപകടനില തരണം ചെയ്യുന്നതു വരെ മാഷ് കൂടെ ഉണ്ടായിരുന്നു. പുതിയ രീതിയെ അനുകൂലിച്ചവർ വരെ മാഷ്ക്ക് എതിരായി. സ്ക്വൂൾ പരിസരത്ത് കാടുപിടിപ്പിച്ചതുകൊണ്ടാണ് നന്ദനയെ പാമ്പുകടിച്ചതു്. അത് കൊണ്ട് കാടു മുഴുവൻ തെളിയ്ക്കണം. എല്ലാവരും സദാനന്ദൻ മാഷേ കുറ്റപ്പെടുത്തി: നന്ദനയുടെ അച്ഛൻ വരെ. മാഷ്. രാജിവയ്ക്കണം. ആവശ്യം ഉയർന്നു.പരാതികൾ പ്രവഹിച്ചു. "മാഷ് ഒരു മാസം ലീവെടുത്തു മാറി നിൽക്കൂ. രോഷം ഒന്നു ശമിക്കട്ടെ." പ്രധാനാദ്ധ്യാപകനും കയ്യൊഴിഞ്ഞു എന്നു മാഷ്ക്ക് മനസിലായി.മാഷ് ലീവിൽ നാട്ടിൽപ്പോയിത്തിരിച്ചു വന്നപ്പോൾ ഉള്ള കാഴ്ച്ച ഹൃദയഭേദകമായിരുന്നു. JCB. കൊണ്ട് മരങ്ങൾ മുഴുവൻ നശിപ്പിച്ചു';ആ ആൽമരം വരെ വേരോടെ പിഴുതെറിഞ്ഞു. ആല് നിന്നിടത്ത് കോൺക്രീറ്റ് കെട്ടിടത്തിനുള്ള ശ്ര മം തുടങ്ങി. കുട്ടികൾക്ക് ശൗചാലയത്തിന് സൗകര്യം പോരാ. അവിടെ അതിനുള്ള പണി പകുതി ആയി .മാഷ് നേരേ പോയത് പ്രഥമാദ്ധ്യാപകൻ്റെ മുറിയിലേയ്ക്കാണ്." ക്ഷമിക്കണം മാഷേ പി.ടി.എ യും നാട്ടുകാരും പിന്നെ മാനേജ്മെൻ്റും .എനിയ്ക്ക് വേറേ നിവർത്തിയില്ലായിരുന്നു." മാഷ് പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്ത് മാഷേ ഏൾപ്പിച്ചു. സദാനന്ദൻ മാഷുടെ രാജി! മാഷ് പുറത്തിറങ്ങി. കുട്ടികൾ മാഷേ പ്പൊതിഞ്ഞു. മുമ്പിൽത്തന്നെ നന്ദനക്കുട്ടി." മാഷ് പോകരുത്... നമുക്ക് മാഷേ വേണം" മാഷ് ഒന്നും പറഞ്ഞില്ല. ആ കുഞ്ഞുങ്ങളെ വകഞ്ഞുമാറ്റി മാഷ് നടന്നു നീങ്ങി

Wednesday, January 12, 2022

അച്ചൂ നും കൊറോണാ [അച്ചു ഡയറി-453] മുത്തശ്ശന് കൊറോണ ഭയങ്കര പേടിയാണെന്നു തോന്നുന്നു.രണ്ടു ഡോസും എടുത്തതാണങ്കിൽ നമ്മൾ ശ്രദ്ധിച്ചാൽ മതി മുത്തശ്ശാ. ഇവിടെ അമേരിക്കയിൽ വീട്ടിലിരുന്നു നമുക്ക് തന്നെ ടെസ്റ്റ് ചെയ്യാവുന്ന കിറ്റ് കിട്ടും. സംശയം തോന്നിയാൽ നമുക്ക് സ്വയം ചെക്കു ചെയ്യാം. പോസിറ്റീവ് ആണങ്കിലും ആശുപത്രിയിലേയ്ക്ക് ഓടിപ്പോ കണ്ട കാര്യമൊന്നുമില്ല. നമ്മൾ ശ്രദ്ധിച്ചാൽ മതി. അച്ചൂന് രണ്ടു ഡോസും ബൂസ്റ്റർ ഡോസും എടുത്തതാണ്. എന്നിട്ടും അച്ചൂന് ഒരു ചെറിയ ജലദോഷം വന്നപ്പോൾ ചെക്കു ചെയ്തു.. അച്ചൂന് കൊറോണ. മുത്തശ്ശൻ പേടിച്ചു.പേടിയ്ക്കണ്ട മുത്തശ്ശാ അച്ചു മുകളിലത്തെ നിലയിൽ ഒറ്റയ്ക്ക് കഴിയാൻ തീരുമാനിച്ചു.അച്ഛനോ അമ്മയോ രാത്രി കൂടെ കിടക്കാമെന്നു പറഞ്ഞതാ.അച്ചു സമ്മതിച്ചില്ല.അവർക്ക് പകരാൻ പാടില്ല. നമ്മൾക്വാറൻറ്റയിൻ ഇരിക്കുന്നത് ബാക്കിയുള്ളവർക്ക് വേണ്ടിയാണ്. അച്ചൂന് ആദ്യം ചെറിയ വിഷമം തോന്നി. പക്ഷേ പേടി തോന്നിയില്ല ഒട്ടും. സ്കൂളിൽ അച്ചുതന്നെയാ അറിയിച്ചേ. എനിയ്ക്ക് ആഹാരം അമ്മ റൂമിൽ എത്തിച്ചു തരും. കഴിച്ചിട്ട് ഞാൻ പാത്രം തന്നെ കഴുകി വയ്ക്കും. അച്ചൂന് യോഗയ്ക്കും, വായനയ്ക്കും, പOനത്തിനും ഒരു പാട് സമയം കിട്ടി. ഇപ്പഴാണറിയുന്നത് എന്തുമാത്രം സമയമാണ് നമ്മൾ വെറുതേ കളഞ്ഞിരുന്നതെന്നു് ആകെ ഒരു സങ്കടം പാച്ചുവിൻ്റെ കാര്യമോർക്കുമ്പോഴാണ്. അവനെ ഒത്തിരി മിസ് ചെയ്യുന്നു മുത്തശ്ശാ. അച്ചൂ നെക്കാൾ സങ്കടം അവനാണന്നു തോന്നി. ഡോറിൽ വന്നു നോക്കി നിൽക്കും. കുറച്ചു കഴിയുമ്പോൾ അവൻ്റെ കണ്ണു നിറയും. സങ്കടം വന്നാൽ അവൻ അഗ്രസീവാകുകയാണ് പതിവ്. പക്ഷേ അവൻ്റെ വികൃതിയും ചിരിയും കളിയും എല്ലാം നിന്നു. സാരമില്ല ടോ ഏട്ടൻ ഏഴുദിവസം കഴിഞ്ഞാൽ കളിയ്ക്കാൽ വരില്ലേ? അച്ചൂ നും സങ്കടം വന്നു മുത്തശ്ശാ.

Tuesday, January 11, 2022

സൂര്യനമസ്ക്കാരക്കല്ല് [ നാലു കെട്ട് - 354] ഈ ഇടെ വടക്ക് അതിപുരാതനമായ ഒരു നാലുകെട്ട് സന്ദർശിക്കാനിടയായി. പണ്ട് കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന പലതും അവിടെ സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.അതിൽ എൻ്റെ ശ്രദ്ധ ഏററവും ആകർഷിച്ചത് ഒറ്റക്കല്ലിൽ തീർത്ത ഒരു നമസ്ക്കാരമണ്ഡപമാണ്. സാധാരണ ഇവിടങ്ങളിൽ തറ മണ്ണുകുഴച്ച് തല്ലി ഉറപ്പിച്ച് ചാണകം മെഴുകിയാണ് സൂര്യനമസ്കാരത്തിന് സൗകര്യമുണ്ടാക്കുക. ഏഴടി നീളത്തിൽ ഒന്നര അടി വീതിയിൽ ഒറ്റക്കല്ലിൽ തീർത്ത മണ്ഡപം. അതിന് മൂന്ന് ബഞ്ച് ഘനം വരും. കണ്ടപ്പോൾ അത്ഭുതം തോന്നി.ഇത് അന്ന് പൊട്ടാതെ ഇതെങ്ങിനെ ഇവിടെ കൊണ്ടുവന്നു എന്നതു തന്നെ അത്ഭുതമാണ്. ഭൗമ ശിലകളിൽ സൂര്യനമസ്ക്കാരത്തിനുള്ളകല്ല് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഭൗമോപരിതലത്തിൽ കാണുന്ന " "അവസാദശില "കളാണ് സാധാരണ എടുക്കുക. അഗാധതയിൽ ഉള്ള " ആഗ്നേയ ശില "സാധാരണ ഉപയോഗിച്ചു കണ്ടിട്ടില്ല. അതിൽത്തന്നെ " ദ്രവണശീഷ്മം", "രസികം " എന്ന രണ്ടു വിഭാഗമുണ്ട്. അതിൽ ജീവികളുടെ അംശം അടിഞ്ഞുണ്ടായ "രസികം "വിഭാഗത്തിൽപ്പെട്ട കല്ല് ഇതിന് ഉപയോഗിക്കാറില്ല.ചില പ്രദേശങ്ങളിൽ ഇരുമ്പിൻ്റെ അംശം കൂടുതൽ ഉള്ള കല്ലുകളാണ് ഉത്തമം. ശരീരത്തിനും മനസിനും പ്രയോജനപ്രദമായ ഒരു നല്ല വ്യായാമം കൂടിയാണ് സൂര്യനമസ്ക്കാരം. ഇളവെയിലത്താണ് ഇത് ചെയ്യണ്ടത്. മാറാത്ത ത്വക്ക് രോഗവുമായി പ്രസിദ്ധഭിഷഗ്വരൻ മഠം ശ്രീധരൻ നമ്പൂതിരിയെ സമീപിച്ച രോഗിയോട് 12 ദിവസം നൂറ്റി ഒന്ന് സൂര്യ നമസ്ക്കാരം, ഇളവെയിലത്ത് ചെയ്യാനാണ് നിർദ്ദേശിച്ചത്.പല ചികിത്സ നോക്കി മാറാത്ത ആരോഗം അങ്ങിനെ പൂർണ്ണമായി മാറിയ കഥ എനിക്കറിയാം.

Sunday, January 9, 2022

ആതിരപ്പിള്ളി വെള്ളച്ചാട്ടം -ദി നയാഗ്രാ' ഓഫ് സൗത്ത് ഇൻഡ്യാ [ യാത്രാനുറുങ്ങുകൾ - 642 ]അകത്തിരുന്നു മടുത്ത കൊറോണക്കാലം. കുട്ടികൾ വന്നപ്പോൾ ഒരു യാത്ര വേണം. ആതിരപ്പിള്ളി തന്നെയാകട്ടെ. വെള്ളച്ചാട്ടങ്ങൾ എത്ര കണ്ടാലും മതിയാകില്ല. സൗത്തി ഡ്യയിലെ നയാഗ്രാ എന്ന വിളിക്കുന്ന ആതിരപ്പിള്ളിയുടെ കുളിർമ്മ ഒന്നു വേറെയാണ്. ചാലക്കുടിയിൽ നിന്ന് ഉൾഗ്രാമങ്ങൾ താണ്ടി യുള്ള യാത്ര യും രസമായിരുന്നു. പാർക്കിഗിന് പാതയോരം തന്നെ ശരണം. ഒരു കിലോമീറ്റർ ദൂരെ യെപാർക്കു ചെയ്യാൻ പറ്റിയുള്ളു. മർക്കടന്മാരോട് യുദ്ധം ചെയ്ത് ഒരു വിധം വ ന കവാടത്തിലെത്തി. ടിക്കെറെറടുത്ത് ഉൾവനത്തിലേക്ക്. വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പൽ ദൂരെ കേൾക്കാം. വെള്ളച്ചാട്ടത്തിൻ്റെ അടിയിലേയ്ക്ക് പോകാൻ ഒരു ഒറ്റയടിപ്പാതയുണ്ട്. വളഞ്ഞുപുളഞ്ഞുള്ള വഴിയിലൂടെ അര മണിക്കൂർ നടക്കണം.അതിനടിയിൽ എത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയി.വെള്ളച്ചാട്ടം തൊട്ടടുത്ത് .പാറക്കൂട്ടത്തിൽ തട്ടിത്തെറിച്ച് വെള്ളം താഴേക്ക് പതിക്കുമ്പോൾ അവിടെ മുഴുവൻ മഴവില്ല് വിരിഞ്ഞു. അതി മനോഹരമായ കാഴ്ച്ച.കാതടപ്പിക്കുന്ന ആരവം. അതിനിടെ മലമുഴക്കി വേഴാമ്പലിൻ്റെ സംഗീതം. ആ വെള്ളച്ചാട്ടത്തിനഭിമുഖമായി തൊട്ടടുത്ത് ഒരു പാറപ്പുറത്ത് അങ്ങിനെ ഇരിക്കുമ്പോൾ അതിൻ്റെ ഒരനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. എൻ്റെ ക്യാമറക്കോ,വാക്കുകൾക്കൊ ഇത് വേറൊരാളെപ്പറഞ്ഞു മനസിലാക്കാൻ വിഷമം കുട്ടികളുടെ ഉത്സാഹം കൂടി ആയപ്പോൾ മുഴുവനായി. 80 അടി ഉയരത്തിൽ നിന്ന് ആജലപാതം നോക്കി നിന്നപ്പൊൾ മഴക്കാലത്ത് ഇതൊന്നായി നിലത്തു പതിക്കമ്പോൾ ഉള്ള ആ ഭീകരത ഓർത്തു പോയി . മനസ്സില്ലാ മനസോടെ ആണവിടുന്ന് തിരിച്ചു കയറിയത്. അവിടുന്ന് ആദിവാസികൾ കൊണ്ടു ത്തന്ന കാട്ടു തേനും വാങ്ങിത്തിരിച്ചു റോഡിലെത്തി. ഇനി വേണമെങ്കിൽ ഒരു ജംഗീൾ സഫാരി ആകാം. വെസ്റ്റേൺ ഗട്സിൻ്റെ സൗന്ദര്യം മുഴുവൻ ഉൾക്കൊണ്ട് ഷോളയാറിലേക്കുള്ള യാത്ര ഭീതി പരത്തിയിരുന്നു. കാരണം വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാം എന്ന അറിയിപ്പായിരുന്നു അതിന് കാരണം അവിടെ ഒരു ഹൈഡ്രോ ഇലട്രിക്ക് പ്രോജക്റ്റ് പരിഗണയിലുണ്ട് എന്നത് ദു:ഖമുണ്ടാക്കി.ഇത്ര മനോഹര വെള്ളച്ചാട്ടം ഇല്ലാതാക്കിയിട്ട് സ്വർഗ്ഗം തരാമെന്നു പറഞ്ഞാലും എന്തു കാര്യം

Thursday, January 6, 2022

. ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന [ കീശക്കഥ-150] " ഈശ്വരാ എനിക്ക് കൊറോണാ വരണേ" ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന കുറച്ച് ഉച്ചത്തിലായിപ്പോയി."എന്തു വിഢിത്തമാണുണ്ണീ. ഇതു വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുമ്പോൾ, നീ ഇത് വരണം ന്ന് പ്രാർത്ഥിക്കുന്നോ? അതിൻ്റെ ഗൗരവം നിനക്കറിയില്ല""ഇവിടെ കൊച്ചു കുട്ടികൾക്ക് തന്നെ രണ്ടു ഡോസ് ഇൻ ജക്ഷനും എടുത്തില്ലെ? ടീച്ചർ പറഞ്ഞത് അതുകൊണ്ട് പേടിയ്ക്കണ്ട, പത്തു ദിവസം ക്ലാസിൽ പോകാതെ മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഇരുന്നാൽ മതി എന്നാണ് "" നിൻ്റെ ഏട്ടനും അച്ഛനും കൊറോണ ആയി അപ്പഴാ നിൻ്റെ ഒരു പ്രാർത്ഥന, "" അതാ പ്രശ്നം ഉണ്ണിയ്ക്ക് ഏട്ടൻ്റെ കൂടെ കളിക്കാൻ പറ്റണില്ല. അച്ഛൻ്റെ കൂടെ കിടന്നുറങ്ങാൻ പറ്റണില്ല. എനിക്കും വന്നാൽ അവർക്കൊപ്പം പത്തു ദിവസം. അതിനാ ഉണ്ണി പ്രാർത്ഥിച്ചതു് ""സാരമില്ല ഉണ്ണീ.അവർക്ക് വേഗം മാറാൻ പ്രാർത്ഥിക്ക്. അവർക്ക് ഭേദമാകുമ്പോൾ ഏട്ടൻ്റ കൂടെ നമുക്ക് കളിയ്ക്കാം "         കുറച്ചു ദിവസം കഴിഞ്ഞു. ഈശ്വരൻ ഉണ്ണിക്കുട്ടൻ്റെ പ്രാർത്ഥന കേട്ടു .ഉണ്ണിക്കും കൊറോണാ. ഉണ്ണി സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ.... ഉണ്ണിയുടെ അച്ഛനേയും ഏട്ടനേയും കൂടെ ടെസ്റ്റു ചെയ്തിരുന്നു. അവർക്ക് നഗറ്റീവ്." ഉണ്ണിക്കുട്ടാ,  നീ ഇനി കുറച്ചു ദിവസം ഏട്ടനും അച്ഛനും അടുത്തു പോകാൻ പാടില്ല. അവർക്ക് വീണ്ടും പകർന്നാലോ? നീ ഒറ്റക്ക് ഒരു മുറിയിൽ കിടക്കണ്ടി വരും "" ഒറ്റക്കോ.. ഉണ്ണിയ്ക്ക് പേടിയാകില്ലേ " അവൻ പൊട്ടിക്കരഞ്ഞു."സാരമില്ല ഉണ്ണീ. .അമ്മ കൂടെ ഉണ്ടാകും; " അവൻ ഒരു നിമിഷം ആലോചിച്ചു." വേണ്ട, ഉണ്ണി ഒരു മുറിയിൽത്തന്നെ ഇരുന്നോളാം അമ്മക്ക് പകർന്നാലോ?" അവൻ്റെ കണ്ണിൽ കണ്ണുനീർ.    അമ്മ അവനെ കെട്ടിപ്പിടിച്ചു..   

Saturday, January 1, 2022

തൃഫലത്തോട്ടം [ കാനന ക്ഷേത്രം - 24]        നമ്മുടെ ആയൂർവേദത്തിൽ ഏറ്റവും ഉത്തമമായ സംയുക്തം ഏതെന്നു ചോദിച്ചാൽ ഒരുത്തരം മാത്രം. ത്രിഫല!   നെല്ലിയ്ക്ക, കടുക്ക, താന്നിയ്ക്കാ. ഈ മൂന്നു ഫലങ്ങളുടെ കുരു മാറ്റിപ്പൊടിച്ച് ഉണ്ടാക്കുന്നതാണു തൃഫല. എൻ്റെ കാനന ക്ഷേത്രത്തിൽ ഈ മൂന്നു മരങ്ങൾക്കും ഒപ്പം ഇരട്ടി മധുരവും കൃഷി ചെയ്യുന്നു.          ശരീര സൗന്ദര്യ വർദ്ധനവിന് ഇത്രയും നല്ല ഒരു ഔഷധക്കൂട്ടില്ലന്നു തന്നെ പറയാം. ചർമ്മ സൗന്ദര്യം കൂട്ടാനും, മുടി വളരാനും, ഒബിസിറ്റി കുറയ്ക്കാനും ഒക്കെ ഇത് ഒരു സിദ്ധഔഷധമാണ്.ഒരു പോളിഹർ ബൽ മരുന്ന് എന്നു പറയാം. വിറ്റമിൻ C യും ആ മിനോ ആസിഡും നെല്ലിയ്ക്കയിൽ സമൃദ്ധമാണ്, ഫ്ലേവനോയിഡ്, റൂട്ടിൽ തുടങ്ങിയവ അടങ്ങിയതാണ് താന്നിയ്ക്ക. സ്ഥിരമായി തൃഫല കഴിച്ചാൽ പ്രായമാകില്ല എന്നാണ് പഴമക്കാർ പറയുക. ശരീര കാന്തിക്ക് അത്ര പ്രധാനമാണിത്  .പ്രായമാകുമ്പോ ജരാനരകൾ ഇത കറ്റുന്നു. രോഗ പ്രതിരോധ ശക്തിയ്ക്ക് ഏററവും പ്രധാനപ്പെട്ട ഔഷധക്കൂട്ട് കൊറോണയുടെ പ്രതിരോധത്തിനും നല്ലതാണ്. കുട്ടികൾക്ക് തൃഫലപ്പൊടിക്കൊപ്പം ഇരട്ടി മധുരവും പൊടിച്ച് ചേർത്ത് കൊടുക്കുന്നത്ത് കണ്ടിട്ടുണ്ട്. ഫ്രീ റാഡിക്കളിനെതിരെ പോരാടുന്ന ആൻ്റി ഓക്സിഡൻ്റിൻ്റെ കലവറയാണ് തൃഫല. സ്ട്രസ് കുറയ്ക്കാൻ ഇതിൻ്റെ കഴിവ് പ്രസിദ്ധമാണ് .   എൻ്റെ കാനനക്ഷേത്രത്തിൽ ഒരു പ്രത്യേക സ്ഥലം ഇതിൻ്റെ കൃഷിക്കായി രൂപപ്പെടുത്തിയിട്ടുണ്ട്. തൃഫലത്തോട്ടം.അതിനു് നടുക്ക് ഇരട്ടി മധുരവും കൃഷി ചെയ്യുന്നു,.വലിയ മരമാകുന്ന തൃ ഫല മിയാവാക്കി രീതിയിലാണ് കൃഷി ചെയ്യുന്നത്.