Saturday, May 30, 2026

ഇടിമിന്നൽ കവചം. - ഒരു ഗോവർദ്ധ നോദ്ധാരണം പണ്ട് ഇന്ദ്രകൊപത്തി നെ പ്രതിരോധിക്കാൻ ഗോവർദ്ധന പർവ്വതം തന്നെ ഉയർത്തി മഴയെയും ഇടിയേയും തടഞ്ഞ വാസുദേവൻ്റെ കഥ നമുക്കറിയാം കാനന ക്ഷേത്രവും എൻ്റെ നാലുകെട്ടും എല്ലാ വർഷവും ഇന്ദ്രകോപത്തിനിരയാകാറുണ്ട്. മേഘ ജ്യോതിസുയർത്തി ഭയപ്പെടുത്തിയിരുന്നു. നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഏതായാലും ഞാനും ഇന്ദ്രപൂജ ചെയ്ത് ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താൻ ഉദ്ദേശ മില്ല: ഇന്ദ്രധനുസിൻ്റെ മോഹനരൂപത്തിൽ നമ്മെ ഭ്രമിപ്പിക്കുമ്പോഴും അതേ ഇന്ദ്രചാപം കൊണ്ട് നിരന്തരംനമ്മേആക്രമിച്ചുകൊണ്ടുമിരുന്നു.അങ്ങിനെയാണ് ഇടിമിന്നൽ കവചം കൊണ്ട് ഇന്ദ്രധനുസിനെ പ്രതിരോധിക്കാൻ തീരുമാനിച്ചത്.ഇന്ദ്രദേവൻ്റെ ഒരോ മിന്നൽ പ്രഹരവും ആവാഹിച്ച് ഭൂമി ദേവിക്ക് കൈമാറുന്ന രീതി. അങ്ങിനെയാണ് " ടീം സി ലെ "സന്ദീപ രാജയെ പരിചയപ്പെടുന്നത്.ഹൈ ഇൻ്റെഗ്രിറ്റിലൈറ്റ നിഗ് പ്രൊട്ടക്ഷൻ സിസ്റ്റം. കൂടെ ഇലട്രോണിക്ക് ഉപകരണങ്ങൾക്ക് സംരക്ഷണമേകാൻ വേറൊരു ഡി വൈയ്സും. പക്കാ പ്രൊഫഷണലായി അവർ അത് ചെയ്തു തന്നു.

Tuesday, May 26, 2026

തെക്കുംഭാഗം ശ്രീ .ധർമ്മശാസ്താ ക്ഷേത്രം [ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 62] തൊടുപുഴയിലെ തെക്കുംഭാഗത്ത് നല്ല ഐശ്വര്യമുള്ള ഒരു ശാസ്താ ക്ഷേത്രം ഉണ്ട്. ഇരളിയൂർ മനയുടെ അധീനതയിലുള്ള ആക്ഷേത്രാധികാരി ഇന്ന് ശ്രീ. ആദിത്യൻ നമ്പൂതിരിയാണ്. മുമ്പ് അവിടെ ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ അമ്മയെ അമ്പലത്തിൽ എപ്പഴും കാണാം.ഗുരുവായൂരപ്പന് കുറൂരമ്മ പോലെ ശാസ്താ ഭക്തയായ ഒരു മുത്തശ്ശി.ആ ക്ഷേത്രത്തിൻ്റെ ഐശ്വര്യമായിരുന്നു ആ മുത്തശ്ശി.എപ്പഴം നാമം ജപി യു കൊണ്ട് ആ സന്നിധിയിൽ എപ്പഴും ആ നിറസാന്നിദ്ധ്യം ഉണ്ടാകും. അമ്പലത്തിൽ ദർശനത്തിന് വരുന്നവർ ആ മുത്തശ്ശിയെക്കണ്ട് അനു ഗ്രഹം വാങ്ങിയേ പോകാറുള്ളു. ഇന്നാ മുത്തശ്ശിയില്ല. അതിപുരാതനമായ ഈ ക്ഷേത്രത്തെപ്പറ്റി ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. AD 1600 ന് കിഴുമല നാട് വടക്കുo കൂർ രാജ്യത്ത് ലയിച്ചപ്പോൾ ആ രാജ്യത്തിൻ്റെ ആസ്ഥാനം കാരിക്കോടായി. അവിടെ മഹാരാജാവ് കോട്ടയും കൊട്ടാരവും പണിതു. അയ്യപ്പഭക്കനായിരുന്ന അദ്ദേഹത്തിന് പ്രായമായപ്പോൾ ശബരിമലയ്ക്ക് പോകാൻ പറ്റാത്തതിൽ അതീവ ദു:ഖിതനായി. അന്നു രാത്രി അദ്ദേഹത്തിന് ഒരു സ്വപ്നദർശ്ശനം ഉണ്ടായി. തെക്കുഭാഗത്തുള്ളവനാന്തരത്തിൽ ഒരു ശൊസ്താവിൻ്റെ വിഗ്രഹം മറഞ്ഞു കിടപ്പുണ്ട്. അതു വീണ്ടെടുത്തു പ്രതിഷ്ഠിക്കണം. ശബരിമലയിൽ പോകാൻ പറ്റാത്ത ഭക്തർക്ക് അത് ഒരു ഉപകാരമാക്കും. രാജാവ് പരിവാരസമേതം തെക്കുവശത്തുള്ള വനാന്തരത്തിലേക്ക് പുറപ്പെട്ടു. അവിടെ ഒരു ആലിൻ ചുവട്ടിൽ ചിതൽപ്പുറ്റി നടിയിൽ നിന്ന് ആ വിഗ്രഹം കണ്ടെടുത്തു. അദ്ദേഹം അവിടെത്തന്നെ ഒരമ്പലം പണിത് ശാസ്താവിനെ അവിടെ പ്രതിഷ്ഠിച്ചു.ആ സ്ഥലത്തിന് തെക്കുംഭാഗം എന്ന് അദ്ദേഹം പേരിട്ടു.ഇന്നും ശബരിമലയ്ക്ക് പോകാൻ സാധിക്കാത്ത അനേകം ഭക്തർ അവിടെ ദർശനത്തിന് വന്നു പോകുന്നു. ശനീശ്വരപൂജയും, നീരാജ്ഞനവും എള്ളു പായസവും ആണി വിടുത്തെ പ്രധാന വഴിപാട്. ഈ ഗ്രാമത്തിൻ്റെ ഐശ്വര്യമായ ഈ ക്ഷേത്രത്തിന് നാട്ടുകാരുടെ നിർലോഭമായ സഹകരണമുണ്ട്.കൃഷ്ണനും ഭഗവതിയും ആണിയടത്തെ ഉപദൈവ സങ്കൽപ്പങ്ങൾ

Friday, May 15, 2026

ദോശക്കട. [കീശക്കഥകൾ - 202] വലിയ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയിട്ട് അഞ്ചുമാസം.ആറ്റു നോറ്റു കിട്ടിയ ജോലിയാണ്. ആറു മാസമാണ് പ്രൊബേഷണറി പീരിയട്. എങ്ങിനെ എങ്കിലും അത് വിജയകരമായി പൂർത്തിയാക്കണം: അപ്പഴാണ് ഇടിത്തി പോലെ ആ വാർത്ത .പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിലെ സുഹുർത്താണ് വിളിച്ചത്.കമ്പനിയുടെ സി യി ഒഎൻ്റെ നമ്പർ ചോദിച്ചെന്ന് .അവർക്ക് അൽഭുതമായി എന്തിനാവും വിളിച്ചത്. നിൻ്റെ നമ്പർ ചോദിച്ചത് പണി കിട്ടും സൂക്ഷിച്ചോ .അതുകൂടി കേട്ടപ്പോൾ മുഴുവനായി .ഒന്നാമത് ടൻഷൻ അടിച്ചിരിക്കുകയായിരുന്നു. ഇതും കൂടി ആയപ്പോൾ മുഴുവനായി .രണ്ടു ദിവസമായി ഉറക്കമില്ല പണി എങ്ങാൻ പോയാൽ. ഒരോ ഫൊൺ വരുമ്പഴും ഉക്കിടിലമാണ്. പേടിച്ച് പേടിച്ചാണ് ഫോൺ എടക്കുന്നതു. ഒററ ഫോൺ കോളിൽ ടെർമിനേറ്റ് ചെയ്ത ചരിത്രമുണ്ട്. എൻ്റെബോസ് ആണങ്കിൽ എന്നും ഉടക്കാണ്. എത്ര ആത്മാർത്ഥമായി പണി എടുത്താലും കുറ്റപ്പെടുത്തും ഹരാസ് ചെയ്യും. ജോലി വേണ്ടന്നു വച്ചാലൊ എന്നു പോലും തോന്നിയിട്ടുണ്ട്.പക്ഷേ പടിച്ചു നിൽക്കണം: ഈ അമേരിക്കയിൽ രണ്ടു പേർക്കും ജോലിയില്ലങ്കിൽ ജീവിയ്ക്കാൻ കഷ്ടപ്പാടാണ്. കുട്ടികളുടെ ഹയർ സ്റ്റഡി ക്ക് ഇപ്പം തന്നെ കരുതി വയ്ക്കണം." ഇന്ന് സി യി ഒ നിൻ്റ ഓഫീസ് സന്ദർശിക്കുന്നുണ്ട് സൂക്ഷിച്ചൊളൂ" പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ് അറിയിച്ചത്.ഉറച്ചു പണി പോയതു തന്നെ. ഇനി ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടങ്കിൽ ഫയർ ചെയ്യാനാകുമോ?അതോ പറഞ്ഞു വിടാനോ? തലകറങ്ങുന്ന പോലെ അപ്പഴാണ് സി.യി.ഒ.മുറിക്കുള്ളിൽ എത്തിയത് പഞ്ച പുഛമടക്കി എൻ്റെ ബോസ് കൂടെയുണ്ട്" ഹർഷയല്ലേ. ഞാൻ കേരളത്തിൽ വർക്ക് ചെയ്തതാണ്. മലയാളം നന്നായറിയാം" ഹർഷ കഴിഞ്ഞ ദിവസം ഈ അമേരിക്കയിൽ ഒരു ദോശക്കടയുടെ പേരു പറഞ്ഞില്ലേ? അത് അമേരിക്കയിൽ എവിടെയാണ്." ഈശ്വരാ ഇതു ചോദിക്കാനായിരുന്നോ എന്നെ ഇത്രയും കഷ്ടപ്പെടുത്തിയത്. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ.

Wednesday, May 13, 2026

അരനൂറ്റാണ്ടിന് ശേഷം കൂട്ടുകാരനെത്തി ഉച്ചമയക്കത്തിൽ കോളിഗ് ബല്ല് കേട്ടാണ് എഴുനേറ്റത്. പുറത്ത് ചിരിച്ചു കൊണ്ടൊരപരിചിതൻ. പക്ഷേ എന്നോ കണ്ടു മറന്ന മുഖം '. "എന്നെ ഓർമ്മയുണ്ടോ? നമ്പൂതിരിക്ക്.ഞാൻ തമ്പി. അന്ന് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ഒന്നിച്ച്അടിച്ചു പൊളിച്ച സുഹൃത്ത്., " തമ്പി. ഇലഞ്ഞിയിൽ നിന്നു വരുന്ന തമ്പി എൻ്റെ പ്രിയപ്പെട്ട സഹപാഠി. ഞാനിറങ്ങിച്ചെന്ന് തമ്പി യേ കെട്ടിപ്പിടിച്ചു അകത്തേയ്ക്ക് ആനയിച്ചു.അമ്പത്തിനാലു വർഷത്തിനു ശേഷം ആദ്യമായി കാണുകയാണ്. ആകെ മാറ്റം വന്നെങ്കിലും ആകുസൃതിച്ചിരിക്ക് ഒരു മാറ്റവു മില്ല. ആ വാക്ചാതുരിക്ക് ഒരു കുറവുമില്ല. ഞങ്ങൾ അമ്പത്തിനാലു വർഷം മുമ്പുള്ള കലാലയ ജീവിതത്തിലേയ്ക്ക് ഊളിയിട്ടു.കൂട്ടുകാരെപ്പറ്റി, കലുഷമായ കലാലയ രാഷ്ട്രീയത്തെപ്പറ്റി. സമരത്തെപ്പററി, പ്രിയപ്പെട്ട അദ്ധ്യാപകരെപ്പറ്റി എന്തിനേറെ അപ്പാപ്പൻ്റെ കടയിലെ സുഖിയനും പ പരിപ്പുവടയും പങ്കുവയ്ക്കാറുള്ളതിനെപ്പറ്റി. തമ്പി നന്നായി ചിത്രം വരക്കുമായിരുന്നു. അന്ന് കോളേജിലെ ഏറ്റവും നല്ല കയ്യക്ഷരം തമ്പിയുടെ ആയിരുന്നു. മൺമറഞ്ഞു പോയ സുഹൃത്തുക്കളെപ്പറ്റിയുള്ള ഓർമ്മ പെട്ടന്നു ഞങ്ങളെ ദുഃഖത്തിലാഴ്ത്തി. അന്നു പിരിയുമ്പോ ൾ തമ്പി ഓട്ടോഗ്രാഫിൽ കുറിച്ചു" ഇനി അരനൂറ്റാണ്ടിന് ശേഷം നമ്മൾ തമ്മിൽ കാണുമ്പോൾ ബാക്കി." തമ്പി വാക്കുപാലിച്ചു.അമ്പതു വർഷത്തിനു ശേഷം തൻ്റെ പ്രിയ കൂട്ടുകാരനെ തപ്പി തമ്പി എത്തി.

Saturday, May 9, 2026

എൻ്റെ അമ്മയുടെ ശുദ്ധ ഭക്തി [നാലുകെട്ട് - 944] ഈ പരമ്പരയിൽ എൻ്റെ അമ്മയെപ്പററിപ്പണ്ട് സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷേ അമ്മയുടെ ഭക്തിയേപ്പറ്റി ക്കൂടി പറയാതെ പോവുക വയ്യ. ഒരു നെയ് വിളക്ക് പോലെ വെളിച്ചം പരത്തി ഈ പുരാതന തറവാട്ടിൽ ജ്വലിച്ചസ്തമിച്ച എൻ്റെ അമ്മയുടെ കഥ ഒരു കാലഘട്ടത്തിൻ്റെ കഥയാണ്. പഴയ ഒരു നമ്പൂതിരി കൂട്ടുകുടുംബത്തറവാടിൻ്റെകൂടി കഥയാണിത്. അത് ഒരു വലിയ ഗ്രന്ഥമായി രൂപം പ്രാപിച്ചു വരുന്നു.അതിൽ നിന്നുള്ള ഒരു ചെറിയ ഏടാണിത്. സംസ്കൃതത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മയുടെ ഭക്തി അനുപമമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശുദ്ധമായ ദൈവഭക്തി.! അതായത് ഭയത്തോടെയുള്ള ദൈവഭക്തിയ്ക്കെതിരായിരുന്നു അമ്മ. എല്ലാവരും ദൈവഭയത്തോടെ വളരണം എന്നു പറയുന്നിടത്താണ് എൻ്റെഅമ്മ ഇങ്ങിനെ മടിയിലിരുത്തിപ്പറഞ്ഞു തന്നത്. ദൈവങ്ങൾ കോപിയ്ക്കില്ല.ശപിയ്ക്കില്ല. അതൊക്കെ അനുസരിപ്പിയ്ക്കാനുള്ള സമൂഹത്തിൻ്റെ ഒരു രീതിയാണ്. എത്ര വലിയ ടൻഷൻ വന്നാലും പരദേവതയുടെ മുമ്പിൽ ഒരു നെയ് വിളക്ക് വച്ച് ചിരിച്ചു കൊണ്ട് തിരിച്ചു വരുന്ന അമ്മ എനിക്കെന്നും കരുത്തായിരുന്നു. ഞാൻ കുട്ടിക്കാലം മുതൽ ദൈവവിശ്വാസമില്ലാത്ത ഒരു നിഷേധി ആയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അതിൻ്റെ പേരിൽ ഒത്തിരി ശകാരം കേട്ടിട്ടും ഉണ്ട്. അപ്പഴൊക്കെ അമ്മ ഒപ്പമുണ്ടാകും. തറവാട്ടിൽ അഷ്ടമംഗല പ്രശ്നങ്ങളും പരിഹാരങ്ങളും, കളംപൂജയും മററാചാരങ്ങളും എല്ലാം കുട്ടിക്കാലത്ത് എൻ്റെ മനസിനെ വല്ലാതെ കലുഷമാക്കിയിരുന്നു. അതിനിടെ കൂടോത്രം, കൈവിഷം എന്നൊക്കെപ്പറഞ്ഞ് എൻ്റെ ഭയത്തിന് മുത്തശ്ശിഎണ്ണ പകർന്നിരുന്നു. നീ നിൻ്റെ വിശ്വാസമനുസരിച്ച് മുമ്പോട്ടു പോകൂ. ഞാനിടപെടില്ല. പക്ഷേ ഈ തറവാട്ടിലെ ഉണ്ണിയ്ക്ക് ചില കടമകൾ ഉണ്ട്.അത് മറ്റുള്ളവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ നിഷേധിക്കാൻ നിനക്കവകാശമില്ല. അതു ചെയ്യാൻ പാടില്ല. അത്രയേ പറയാറുള്ളു. എൻ്റെ വിശ്വാസം എന്തായാലും ഞാനതക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. തൻ്റെ കളങ്കമില്ലാത്ത ത്യാഗമായിരുന്നു അമ്മയുടെ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട്. തറവാട്ടിൽ തൻ്റെ സുഖങ്ങൾ മുഴുവൻ ത്യജിച്ച് ബാക്കിയുള്ളവർക്ക് വേണ്ടി എരിഞ്ഞു തീർന്ന എൻ്റെ അമ്മ. പക്ഷേ ആ പ്രതിസന്ധി മുഴുവൻ തരണം ചെയ്തത് ആ ശുദ്ധമായ കലർപ്പില്ലാത്ത ഭക്തി കൊണ്ടാണന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. എൻ്റെ വാമഭാഗത്തിന് കുറച്ചു കാലമേ എൻ്റെ അമ്മയുടെ സാമിപ്യത്തിന് ഭാഗ്യമുണ്ടായുള്ളു. പക്ഷേ അവളും ഒരു പരിധി വരെ ഈ കാഴ്ച്ചപ്പാടിലേയ്ക്ക് ഉയർന്നിരുന്നു. ഭയമില്ലാതെ സമീപിയ്ക്കാവുന്ന ഗുരുവായും, വഴികാട്ടി ആയും ,സുഹൃത്തായും ദൈവത്തെ കാണാൻ പഠിപ്പിച്ച എൻ്റെ അമ്മയുടെ പാദങ്ങളിൽ ഈമാതൃദിനത്തിൽ സാഷ്ടാംഗം നമസ്ക്കരിയ്ക്കുന്നു

Wednesday, May 6, 2026

കിടക്ക പങ്കിടൽ [കീശക്കഥകൾ - 201] " മൈലോഡ് എൻ്റെ കക്ഷി യോട് പ്രതി അപമര്യാദ ആയി ഒരു പെൺകുട്ടിയോട് ചോദിയ്ക്കാൻ പാടില്ലാത്തതാണ് ചോദിച്ചത്." "വാദി വന്നിട്ടുണ്ടോ? എന്താണവരോട് പറഞ്ഞത്"എൻ്റെ കക്ഷി അന്തസായി ജീവിക്കുന്ന അവിവാഹിത ആയ ഒരു സ്ത്രീ ആണ്.അവരോട് ഇവൻ " കിടക്ക പങ്കിടാൻ തയാറാണോ " എന്നു ചോദിച്ചു.എൻ്റെ കക്ഷി യേ അപമാനിച്ച പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് അപേക്ഷിക്കുന്നു;"വാദി പറയുന്ന കാര്യം ശരിയാണോ? നിങ്ങൾ അങ്ങിനെ ചോദിച്ചോ? " " ചോദിച്ചതാണ് സാർ. സമ്മതം ചോദിക്കുക മാത്രമേ ചെയ്തുള്ളു. ഞാനവരെക്കയറിപ്പിടിച്ചില്ല. ഉപദ്രവിച്ചില്ല.അവർ മാത്രം കേൾക്കാൻ പാകത്തിനാണ് ചോദിച്ചത്. അവർക്ക് സമ്മതമല്ലങ്കിൽ സമ്മതമല്ല എന്നു പറഞ്ഞാൽ പ്പോരേ.തീർന്നില്ലേ.അതിനവരെന്നെ ചീത്ത വിളിച്ച് കണ്ണുപൊട്ടിച്ചു. ആൾക്കാരെ കൂട്ടി തല്ലിച്ചതച്ചു. ഇതൊന്നും പോരാത്തതിന് കോടതിയിൽ കേസും .ഞാൻ ചെയ്തത് അത്ര വലിയ കുറ്റമാണോ സാർ. തെറ്റെങ്കിൽ അതിന് എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണ് സാർ"" ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്.അവരോട് പരസ്യമായി ഈ കോടതിയിൽ വച്ച് മാപ്പ് പറയണം. ഈ കോടതി പിരിയും വരെ തടവും അനുഭവിക്കണം"ശരി സാർ എനിക്ക് അവരോട് ഒരു ചോദ്യം കൂടി ചോദിയ്ക്കാനുണ്ട് സാർ സമ്മതിക്കുമെങ്കിൽ. എന്നിട്ട് മാപ്പ് പറയാം""ശരി ചോദിക്കൂ, ""നിങ്ങൾക്ക് എന്നെ വിവാഹം കഴിയ്ക്കാൻ സമ്മതമാണോ? ജീവിതകാലം മുഴുവൻ നമുക്ക് ഒന്നിച്ചു കഴിയാം" കൊടതിയിൽ പരിപൂർണ്ണ നിശബ്ദത. ഇനി അവരെന്താണോ പറയാൻ പോകുന്നത്. എല്ലാവരും ആകാംക്ഷയോടെ അവളെ നോക്കി.അവൾ സാവകാശം ഇരിപ്പ ട ത്തിൽ നിന്നെഴുന്നേറ്റു. സാവധാനം സാക്ഷി കൂടി ൻ്റെ അടുത്തുവന്നു. കോടതിയെ നമിച്ച് അവൾ മൊഴിഞ്ഞു. " സമ്മതം"

Monday, May 4, 2026

വെട്ടുമങ്ങാ അച്ചാർ [തനതു പാകം - 72 ] നല്ലതകിടി ഉറച്ച മാങ്ങാ കഴുകിത്തുടച്ച് എടുക്കണം. അത് ചതയാതെ നല്ല മൂർച്ചയുള്ള കത്തി കൊണ്ട് നാലായി മുറിച്ചെടുക്കുക: അതിലെ പരിപ്പ് മാറ്റിക്കളയണം. ഒരു ഉരുളിയിൽ കടുകും, ഉലുവയും തുല്യമായി എടുത്ത് പ്രത്യേകം ചൂടാക്കി പൊടിച്ചു വയ്ക്കണം നല്ലതരി ഉണ്ടാകാൻ പാകത്തിനെ പൊടിക്കാവൂ. അതിൽ പകുതി വീതം കാഷ്മീരി മുളകുപൊടിയും, സാധാരണ മുളക്പൊടിയും തുല്യമായി ചേർക്കുക. കായപ്പൊടിയും, മഞ്ഞൾപ്പൊടിയും ഉപ്പും പാകത്തിന് ചേർത്ത് ഒന്നു ചെറുതായി ചൂടാക്കി മാറ്റി വയ്ക്കണം. അതിലേക്ക് ഈ മാങ്ങാ ചേർത്ത് നന്നായി ഇളക്കണം .നല്ല എള്ളാട്ടിയ എണ്ണ ചൂടാക്കിത്തണുപ്പിച്ച് ഇതിൽ ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കി ഭരണിയിലാക്കാം. കടലമുളപ്പിച്ച് ഒന്നു ചൂടാക്കി അതിൽ ചേർക്കാം. അതിനു മുകളിൽ എണ്ണ ശീലയിട്ട് അടച്ചു വയ്ക്കുക

അടച്ചുപിടി - ഒരു പരമ്പരാഗത ഭക്ഷണം [തനതു പാകം 71] പണ്ടുകാലത്ത് തറവാട്ടിലെ ഒരു വിഭവമാണ് " അടച്ചു പിടി " ഉണക്കലരിയും പുഴുക്കലരിയും സമം എടുത്ത് പ്രത്യേകം വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കണം. പിറ്റേ ദിവസം വെള്ളം ഊറ്റിക്കളഞ്ഞ് അതിൽ തിളച്ച വെള്ളം ഒഴിച്ചു വയ്ക്കുക. അത് ഊറ്റി എടുത്ത് പൊട്ടിച്ചെടുക്കണം. ശീലപ്പൊടി ആക്കണ്ട. തരി വരാൻ പാകത്തിന് പൊടിച്ചാൽ മതി. ആ പൊടി ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളവുംവെളിച്ചണ്ണയും ഉപ്പും നാളികേരവും [ നന്നായി ചിരകി എടുത്തത് ] കൂട്ടി നന്നായി കുഴയ്ക്കണം. ഒരു ഉരുളി അടുപ്പത്തു വച്ച് അതിനടിയിൽ നന്നായി വെളിച്ചണ്ണ പുരട്ടുക. കുഴച്ച പൊടി ചെറിയ ഉരുളയാക്കി ഉരുളിയിൽ നിരത്തുക. അത് മൂടാൻ പാകത്തിന് വെള്ളം ഒഴിക്കണം. കുറച്ച് നാളികേരപ്പാൽ കൂടി ചേർക്കുന്നത് നല്ലതാണ്. അടച്ചു വച്ച് വേവിക്കുക. പാകമായാൽ ഒന്നു തണുത്തതിന് ശേഷം ഒരോന്ന് എടുത്തു കിണ്ണത്തിൽ നിരത്തി വയ്ക്കൂ.അതിന് നല്ല സ്വാ ദാണ്. അസിഡിറ്റിയോ, ഗ്യാസോ ഒന്നും ബാധിക്കാത്ത സ്വാദിഷ്ടമായ അടച്ചു പിടിറഡി. അതിൽ മിച്ചം വരുന്ന വെള്ളത്തിന് അതിലും സ്വദാണ്.ഉരുളിയുടെ അടിയിൽ പിടിച്ചിരിക്കുന്നത് ചുരണ്ടി തിന്നാൻ കുട്ടിക്കാലത്ത് അടിയുണ്ടാക്കിയത് ഇന്നും ഓർക്കുന്നു.വത്തലുളകും ഉള്ളിയും ചുട്ടെടുത്ത് അരച്ച് വെളിച്ചണ്ണ ചേർത്ത ചമ്മന്തി കൂടിയുണ്ടങ്കിൽ അടച്ചു പിടി അടിപൊളി

Saturday, May 2, 2026

ഗായത്രിമന്ത്രം ജപിച്ച് സൂര്യഭഗവാനെ ആവാഹിച്ച്..... കറണ്ടു ചാർജ് അയ്യായിരത്തിനു മുകളിൽ .അപ്പഴാണ് സൗരോർജ പ്ലാൻ്റിനെപ്പറ്റി അറിഞ്ഞത് സോളാർ പാനൽ പിടിപ്പിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.സി.ബിക്ക് കൊടുക്കും. അതു നമ്മുടെ അക്കൗണ്ടിൽ ക്രഡിററാകും. അപ്പൊൾ വെറുoഇരുനൂറു രൂപക്കുള്ളിലാകും ചാർജ്.മിനിമം ചാർജ്. ഇനി കൂടുതൽ ഉൽപ്പാദിപ്പിക്കാൻ സാധിച്ചാൽ അത് നമ്മുടെ അകൗണ്ടിൽ ക്രഡിറ്റ് ആയിക്കൊണ്ടിരിക്കും. നമ്മുടെ ഓൾട്ടേജ് ക്ഷാമത്തിന് പ്രയോജനമില്ലങ്കിലും സംഗതി ലാഭകരമാണ്. ടാറ്റ ആണ് ചെയ്തു തന്നത് മൂന്ന് ജിബിക്ക് രണ്ടു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപാ ആദ്യം മുടക്കണം. KSEB. ചാർജ് ഉൾപ്പടെ. ഒരു മാസത്തിനകം സെൻട്രൽ ഗവണ്മെൻ്റ് സബ്സിഡി എഴുപത്തി എണ്ണായിരം രൂപ നമ്മുടെ അകൗണ്ടിൽ ക്രഡിററാകും.അതു പോലെ കെ എസ് ബിക്ക് കൊടുത്തതിൻ്റെ നപ്പത് ശതമാനവും അനന്തമായ ഈ ഊർജ്ജ സ്ലോതസിനെ ഉപയോഗപ്പെടുത്തിയാൽ ഭാവിയിലെ നമ്മുടെ ഊർജ്ജ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരമാകും

Friday, May 1, 2026

മുരിങ്ങ - ജീവൻ്റെ വൃക്ഷം [ കാ ന ന ക്ഷേത്രത്തിലെ ഔഷധങ്ങൾ - 13] ആയൂർവേദത്തിൽ മു ണ്ണൂറോളം അസുഖങ്ങളെ ചെറുക്കാൻ ഉപയോഗിക്കുന്ന മുരിങ്ങ ഒരു സമീകൃതാഹാര o കൂടി ആണ്. നാരുകളും, വൈറ്റമിനുകളും കാൽസ്യയവും ഏറ്റവും അധികമായ മഗ്നീഷ്യവും പൊട്ടാസിയവും ഫോസ്ഫറസും ഇതിൽ കൂടുതൽ എന്നു വേണം ഇതിൻ്റ ഇല പോഷക സമ്പുഷ്ടമാണ്.പാലിനെക്കാൾ ഏഴിരട്ടി കാത്സ്യയം: ദോശമാവിൽ ചേർത്തും തോരനായും ഇത് ഉപയോഗിക്കാം. ഇല ഉണങ്ങിപ്പൊടിയ് വച്ചിരുന്നാൽ അത് എല്ലാക്കാലത്തും പാചകത്തിന് ഉപയോഗിക്കാം. ഇത് വിപുലമായി ഉൽപ്പാദിപ്പിച്ച് ഒരു വലിയ വ്യവസായ ഉൽപ്പന്നമാക്കി ഇതിനെ മാറ്റാം. വിദേശത്ത് ഇതിന് നല്ല ഡിമാൻ്റ് ആണ്. ഇതിൻ്റെ കരുവിൽ നിന്നും നമുക്ക് മുരിങ്ങ എണ്ണ ഉൽപ്പാദിപ്പിക്കാം. അതിൻ്റെ വെയ്സ്റ്റ് ജല ശുദ്ധീകരണത്തിന് ഉത്തമമാണ്.പൊട്ടാസിയവും കാസ്യയവും സമൃദ്ധമായ ഇതിൻ്റെ പൂവ് തോരൻ വയ്ക്കാൻ ഉത്തമമാണ്. മുരിങ്ങക്കായ് നന്നായി മൂക്കുന്നതിന് മുമ്പ് പാചകത്തിന് ഉപയോഗിക്കാം ഇതിൻ്റെ തൊലി വേര് എല്ലാം ഔഷധമൂല്യം ഉള്ളതാണ്. എൻ്റെ കാനന ക്ഷേത്രത്തിലും വിവിധ ഇനം മുരിങ്ങകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൈവണ്ണമുള്ള കമ്പ് കുഴിച്ചിട്ട് ഇത് വളർത്താം. കുരു മുളപ്പിച്ചും ഇത് വളർത്തി എടുക്കാം. ഇപ്പൊ ൾ അത്യുൽപ്പാദന ശേഷിയുള്ള മുരിങ്ങകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളരെ എളുപ്പം കൃഷി ചെയ്തു വളർത്താവുന്ന ഈ കൽപ്പക വൃക്ഷത്തിൻ്റെ പ്രാധാന്യം നമ്മൾ അധികം മനസിലാക്കിയിട്ടില്ല എന്നു തോന്നുന്നു.