Wednesday, May 13, 2026

അരനൂറ്റാണ്ടിന് ശേഷം കൂട്ടുകാരനെത്തി ഉച്ചമയക്കത്തിൽ കോളിഗ് ബല്ല് കേട്ടാണ് എഴുനേറ്റത്. പുറത്ത് ചിരിച്ചു കൊണ്ടൊരപരിചിതൻ. പക്ഷേ എന്നോ കണ്ടു മറന്ന മുഖം '. "എന്നെ ഓർമ്മയുണ്ടോ? നമ്പൂതിരിക്ക്.ഞാൻ തമ്പി. അന്ന് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ഒന്നിച്ച്അടിച്ചു പൊളിച്ച സുഹൃത്ത്., " തമ്പി. ഇലഞ്ഞിയിൽ നിന്നു വരുന്ന തമ്പി എൻ്റെ പ്രിയപ്പെട്ട സഹപാഠി. ഞാനിറങ്ങിച്ചെന്ന് തമ്പി യേ കെട്ടിപ്പിടിച്ചു അകത്തേയ്ക്ക് ആനയിച്ചു.അമ്പത്തിനാലു വർഷത്തിനു ശേഷം ആദ്യമായി കാണുകയാണ്. ആകെ മാറ്റം വന്നെങ്കിലും ആകുസൃതിച്ചിരിക്ക് ഒരു മാറ്റവു മില്ല. ആ വാക്ചാതുരിക്ക് ഒരു കുറവുമില്ല. ഞങ്ങൾ അമ്പത്തിനാലു വർഷം മുമ്പുള്ള കലാലയ ജീവിതത്തിലേയ്ക്ക് ഊളിയിട്ടു.കൂട്ടുകാരെപ്പറ്റി, കലുഷമായ കലാലയ രാഷ്ട്രീയത്തെപ്പറ്റി. സമരത്തെപ്പററി, പ്രിയപ്പെട്ട അദ്ധ്യാപകരെപ്പറ്റി എന്തിനേറെ അപ്പാപ്പൻ്റെ കടയിലെ സുഖിയനും പ പരിപ്പുവടയും പങ്കുവയ്ക്കാറുള്ളതിനെപ്പറ്റി. തമ്പി നന്നായി ചിത്രം വരക്കുമായിരുന്നു. അന്ന് കോളേജിലെ ഏറ്റവും നല്ല കയ്യക്ഷരം തമ്പിയുടെ ആയിരുന്നു. മൺമറഞ്ഞു പോയ സുഹൃത്തുക്കളെപ്പറ്റിയുള്ള ഓർമ്മ പെട്ടന്നു ഞങ്ങളെ ദുഃഖത്തിലാഴ്ത്തി. അന്നു പിരിയുമ്പോ ൾ തമ്പി ഓട്ടോഗ്രാഫിൽ കുറിച്ചു" ഇനി അരനൂറ്റാണ്ടിന് ശേഷം നമ്മൾ തമ്മിൽ കാണുമ്പോൾ ബാക്കി." തമ്പി വാക്കുപാലിച്ചു.അമ്പതു വർഷത്തിനു ശേഷം തൻ്റെ പ്രിയ കൂട്ടുകാരനെ തപ്പി തമ്പി എത്തി.

No comments:

Post a Comment