Saturday, November 25, 2023

ആറാട്ട് ദീപങ്ങൾ സംരക്ഷിയ്ക്കാൻ വീണ്ടും ഒരു "ഗോവർദ്ധ നോദ്ധാരണം " : കറി ച്ചിത്താനം പൂതൃക്കോവിലിലെ ആറാട്ടെ തിരേപ്പിന് ആറാട്ട് കടവ് മുതൽ അമ്പലനട വരെ ആറായിരം ദീപങ്ങൾ!.ഭക്തരുടെ ഭക്തിയിൽ ചാലിച്ച ആ നിറദീപങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ തുടരുന്ന ഭീകരമഴ ഒരു വലിയ ഭീഷണി ആയിരുന്നു. പക്ഷേ ഒരിക്കൽ ഇന്ദ്രദേവനെ തോൽപ്പിച്ച് മഴയിൽ നിന്നും തൻ്റെ ഭക്തജനങ്ങളെ രക്ഷിച്ച ഭഗവാൻ കൃഷ്ണൻ വീണ്ടും ഒരു ഗോവർദ്ധനോദ്ധാരണം നടത്തി ഈ ദീപങ്ങൾ സംരക്ഷിക്കും എന്ന് ഭക്തർക്ക് ഉറപ്പായിരുന്നു.അതു പോലെ തന്നെ സംഭവിച്ചു. മൈതാനമദ്ധ്യത്തിൽ ഗോവർദ്ധന പർവ്വതം ഉയർത്തി സാക്ഷാൽ ഭഗവാൻ കൃഷ്ണൻ അവതരിച്ചു.

Thursday, November 9, 2023

ചാരുകസേര. [കീശക്കഥകൾ -189] പരമ്പരാഗതമായിക്കിട്ടിയതാണ് ഈ ചാരുകസേര. മുത്തശ്ശൻ്റെ കാലത്ത് കോളാമ്പിയും, വെള്ളിച്ചെല്ലവും, ഒരു രാമച്ച വിശറിയും അടുത്തുണ്ടാകും. കാലം മാറി. ചാരുകസേര ഇന്നും ഈ നാലു കെട്ടിൽ. പക്ഷേ കസേരയ്ക്കടുത്ത് ടാബും, ലാപ് ടോപ്പും, മൊബൈൽ ഫോണും .കയ്യെത്തും ദൂരം എല്ലാം ഉണ്ടാകും. വായിക്കാനും, എഴുതാനും, എന്തിന് ക്രയവിക്രയത്തിനു വരെ.ഇവിടുന്നെഴുനേൽക്കണ്ട കാര്യമില്ല.- ടിവിയുടെയും എ സി യുടെയും റിമോട്ട് അടുത്തുണ്ട്. ചുറ്റുപാടും ക്യാമറ വച്ചിട്ടുണ്ട്. ചുറ്റുപാടും പറമ്പും എന്തിന് പടിപ്പുര വരെ കാണാൻ പാകത്തിന് . പണിക്കാരെ വരെ നിയന്ത്രിക്കുന്നത് ക്യാമറനോക്കി ഫോണിലൂടെ.ദൂരെയുള്ള കുട്ടികൾ വീഡിയോക്കോളിൽ വരും. കണ്ടു സംസാരിക്കാം. ഊണു കാലമായാൽ വാമഭാഗത്തിൻ്റെ മെസേജ് വരും. സാധനങ്ങൾ വാങ്ങാൻ ഓൺ ലൈനിൽ ബുക്കു ചെയ്തു വാങ്ങാം. എല്ലാം ഫോണിലൂടെ നടക്കും.ക്യാഷ് കൊടുക്കുന്നത് വരെ. പണിക്കാരും ഇപ്പോൾ സ്മാർട്ടാണ് കൂലി ഗൂഗിൾ പേ ചെയ്താൽ മതി. ഇതിനിടെ ഉത്ഘാടനം, മീറ്റി ഗുകൾ എല്ലാം വെബിനാറിൽ നടക്കും.ഈ കസേരയിൽ ഇരുന്ന് എഴുതാൻ ടാബുണ്ട്. ലോകത്തുള്ള എല്ലാ വിവരങ്ങളും അറിയാൻ " അലക്സാ' അടുത്തുതന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്കും പുറത്തു പോകണ്ട. കയ്യിൽക്കെട്ടിയിരിക്കുന്ന വാച്ചിൽ എല്ലാം കിട്ടും. ബിപി, കൊളോസ്റ്റ് റോൾ, ഷുഗർ, ഓക്സിജൻ ല വ ൽ എന്തിന് ഇ സി ജി വരെ.കുടുബ ഡോക്ടർ ഓൺലൈനിൽ വരും.ഈ കസേരയിൽ ഇരുന്ന് വീഡിയോ കോളിൽ സംസാരിക്കാം. മരുന്ന് മെഡിക്കൽ സ്‌റ്റോറുകാർ ഇവിടെ എത്തിച്ചു തരും ഈ ഇടെ വാമഭാഗത്തിനും കമ്പ്യൂട്ടർ സാക്ഷരതയായി. ഫെയ്സ് ബുക്കും, ഇൻസ്റ്റ ഗ്രാമും വാട്സ പ്പും എല്ലാമായി.അവൾക്ക് ഒത്തിരി ആദ്ധ്യാത്മിക ഗ്രൂപ്പുകൾ ഉണ്ട്. ഭാഗവതവും നാരായണീയവും എന്തിന് സംസ്കൃത പഠനം വരെ അതിൽ നടക്കു ഊണ് കാലമായാൽ, കാപ്പിറഡി ആയാൽ എല്ലാം വാട്സ പ്പിൽ അറിയിപ്പ് വരും. ഞങ്ങൾ രാവിലെ മെനു തീരുമാനിക്കുന്നത് വരെ വാട്സ പ്പിൽ. ഇപ്പോൾ അവളും തിരക്കിലാണ് ഒരു ദിവസം വാട്സ പ്പിൽ ഭാര്യയുടെ ഒരു മെസേജ്."എനിയ്ക്കും ഒരു ചാരുകസേര വേണം; "

Friday, November 3, 2023

ആനിക്കാട് കൃഷ്ണകുമാർ - മദ്ധ്യ തിരുവിതാംകൂറിൻ്റെ സ്വന്തം മേളപ്രമാണി കുറിച്ചിത്താനം പൂത്തൃക്കോവിലിലെ ഏകാദശി വിളക്കിൻ്റെ മേള വൈവിദ്ധ്യത്തെപ്പറ്റിപ്പറയുമ്പോൾ പാണ്ടിമേളത്തേപ്പറ്റിപ്പറയാതെ പോവുക ശരിയല്ല. ഇത്തവണത്തെ ഏകാദശി പാണ്ടിമേളത്തിൻ്റെ പ്രമാണി ക്ഷേത്ര വാദ്യകലാനിധി ആനിക്കാട് കൃഷ്ണകുമാർ ആണ്.അച്ഛൻ്റെ അടുത്തു നിന്ന് തായമ്പക അഭ്യസിച്ച് പതിമൂന്നാം വയസ്സിൽ ആനിക്കാട് തെക്കുംതല ക്ഷേത്രത്തിൽ തായമ്പക അരങ്ങേറി. പിന്നെ കലാപീ0 ത്തിൽ പഠനം.ഊരമന വേണു മാരാരുടെ ശിക്ഷണത്തിൽ മേളത്തിൻ്റെ എല്ലാ തലവും സ്വായത്തമാക്കി. പിന്നീട് വെന്നിമല ഗോവിന്ദ മാരാരുടെ അടുത്ത് ക്ഷേത്രാടിയന്തിര പഠനം പൂർത്തിയാക്കി. ' ഇന്ന് ഇദ്ദേഹം മദ്ധ്യകേരളത്തിലെ എണ്ണം പറഞ്ഞ മേളകലാകാരനാണ്. പത്മശ്രീ ജയറാമിൻ്റെ മേളത്തിലും കൃഷ്ണകുമാർ സജീ വം: വടക്കൻ ജില്ലകളിലെ പുകൾപെററ വാദ്യകലാകാരന്മാർക്കൊപ്പം നിൽക്കാൻ പോന്ന ഒരു കലാകാരനായി വളർന്ന കൃഷ്ണകുമാർ നമുക്കൊക്കെ അഭിമാനമാണ്. ഒരു താളവിസ്മയത്തിനായി സാദരം സ്വാഗതം.