Thursday, February 19, 2026

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം അരക്കിട്ടുറപ്പിച്ച് " ആമേട നാഗരാജ ക്ഷേത്രം " [ കാനനക്ഷേത്രങ്ങളിലൂടെ - 55] നമ്മുടെ നാട്ടിലെ സർപ്പക്കാവുകൾ എല്ലാം ഒരോ ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾ ആണ്. പ്രകൃതിസംരക്ഷണത്തിന് ദൈവ സങ്കൽപ്പങ്ങൾ എങ്ങിനെ ഉപയോഗിക്കാം എന്നു പൂർവ്വസൂരികൾ നമുക്ക് പഠിപ്പിച്ചുതരുന്നു ഉദയംപേരൂരിനടുത്ത പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ്ആമേടക്ഷേത്രം.നാഗരാജാവ്.നാഗയക്ഷി, സപ്തമാതൃക്കൾ ഇവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ: ശൈവ സങ്കൽപ്പത്തിലെ വീരഭദ്രനും, വൈഷണവ സങ്കൽപ്പത്തിലെ വെട്ടത്തു വിഷ്ണുവും ഇവിടുത്തെ മറ്റു പ്രതിഷ്ഠകളാണ്.ഇവിടെ പൂജകൾ ശൈവ സങ്കൽപ്പത്തിലും അലങ്കാരങ്ങൾ വൈഷ്ണവ സങ്കൽപ്പത്തിലുമാണ്. പ്രധാന ശ്രീകോവിലിൽ സപ്തമാതൃക്കൾ ആണ്.അസുര നിഗ്രഹത്തിനായി തങ്ങളുടെ ശക്തി മുഴുവൻ ഏഴു ദേവികൾക്കായി ദേവന്മാർ വീതിച്ചു നൽകുന്നു. ബ്രാഹ്മണി' മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി ,ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ: അസുര നിഗ്രഹം കഴിഞ്ഞെത്തുന്ന സപ്തമാതൃക്കളെ അരിയിട്ട് സ്വീകരിക്കുന്ന വഴിപാടാണ് " ആയില്യം ഇടി" കുതിർത്ത ഉണക്കലരി ഉരലിലിട്ട് ചന്ദനം മുട്ടി കൊണ്ട് മേ ശാന്തി ഇടിച്ച് അതുകൊണ്ട് സപ്തമാതൃക്കളെ അഭിഷേകം ചെയ്യുന്ന വഴിപാടാണ് ആയില്യം ഇടി.നൂറുംപാലും, പുറ്റും മുട്ടയും ,നാഗബലി, കിണ്ടി എറിയൽ, പൂവട്ടകമിഴ്ത്തൽ കാർത്തിക പായസംതുടങ്ങി അനവധി വഴിപാടുകൾ ഇവിടുണ്ട്. സർപ്പപ്രീതിയ്ക്കായുള്ള പുള്ളുവൻപാട്ട് ഇന്നും നിലനിൽക്കുന്ന തവിടെയാണ്.അമ്പലത്തിനടുത്ത് അതിനായി പുള്ളുവ കുഡുംബങ്ങൾ താമസിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നും നാഗദൈവങ്ങളെ ആവാഹിച്ചു കൊണ്ടുവരാനുള്ള അവകാശമുള്ള കടുംബം ആണ് ആമേട: അവിടെ ആവാഹിച്ചു കൊണ്ടുവന്ന നാഗചൈതന്യം അവിടുത്തെ ദേവനിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. വേറെ പ്രതിഷ്ഠയല്ല ഈ അമ്പലത്തിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്.പണ്ട് പരശുരാമൻ കേരളക്കരയിൽ സഞ്ചരിക്കുന്ന സമയത്ത് വേമ്പനാട്ടു കായലിൽ ഒരു ദിവ്യ തേജസ് കണ്ടുവെന്നും അത് ആമയുടെ പുറത്ത് സഞ്ചരിക്കുന്ന സപ്തമാതൃക്കൾ ആണന്നും പരശുരാമൻ മനസിലാക്കി.തൻ്റെ തപശക്തി കൊണ്ട് അദ്ദേഹം ആ ജലം വററിച്ചു എന്നും അങ്ങിനെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട അവരെ ഒരമ്പലം പണിത് അവിടെ പ്രതിഷ്ടിച്ചു എന്നും ഐതിഹ്യം ആമയുടെ പുറത്തു സഞ്ചരിച്ചതുകൊണ്ട് പിൽക്കാലത്ത് ആമേട എന്നറിയപ്പെട്ടുവത്രെ. അന്നു പരശുരാമൻ ശ്രീകോവിലിൽ കൊളുത്തിയ ആ ദീപം ഇന്നും കെടാവിളക്കായി അവിടെ സംരക്ഷിക്കുന്നുണ്ടത്രെ. അതിലെ എണ്ണ ത്വക്ക് രോഗങ്ങൾക്കുള്ള ഒരു സിദ്ധൗഷധമായി ഭക്തജനങ്ങൾക്ക് ഇന്നും ലഭിക്കുന്നു ഇല്ലത്തോട് ചേർന്ന് വേമ്പനാട് കായലിൻ്റെ തീരത്തുള്ള പ്രകൃതി രമണീയമായ പത്ത് ഏക്കർ ഭൂമിയിലാണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് പ്രകൃതിക്കിണങ്ങിയ രീതിയിൽ രൂപകൽപ്പന ചെയ്യാനുള്ള ഒരു മാസ്റ്റർ പ്ലാൻ അവർ തയാറാക്കി വരുന്നു എന്നത് ശുഭോദർക്കമാണ്. ആ നാഗക്ഷേത്രത്തിൽ നിന്നിറങ്ങിയപ്പോൾ കാറിനു മുമ്പിൽക്കണ്ട ഒരു വലിയ പാമ്പ് കൗതുകമുണർത്തി.