Thursday, September 3, 2026
കന്യാകുമാരി ദേവിയുടെ മൂക്കൂത്തി [ യാത്രാ നുറുങ്ങുകൾ - 1207 J കന്യാകുമാരി ദേവിയുടെ മൂക്കൂത്തിയുടെ തിളക്കം ലോക പ്രസിദ്ധമാണ്. അതിൽ നിന്നും തീഷ്ണമായ പ്രകാശം പരന്നിരുന്നു.ഇതിൻ്റെ വെളിച്ചത്തിൽ ലൈറ്റ് ഹൗസിൻ്റെ പ്രകാശമാണന്ന് തെറ്റിധരിച്ച് കപ്പലുകൾക്ക് വഴിതെറ്റി. കപ്പൽഛേ തം വരെ ഉണ്ടായത്രേ. അതു കൊണ്ട് അമ്പലത്തിൻ്റെ കിഴക്കോട്ടുള്ള വാതിൽ സ്ഥിരമായി ബന്ധിച്ചു. കേരളീയപൂജാവിധി തുടരുന്ന ക്ഷേത്രത്തിൽ ഷർട്ട് ഊരിയാണ് അകത്തു കയറിയത്. കരിങ്കൽ കൊത്തുപണികളാൽ അലംകൃതമായ ചുറ്റമ്പലം കടന്ന് ശ്രീകോവിലിനു മുമ്പിൽ എത്തി. സത്യത്തിൽ കണ്ണഞ്ചിപ്പോയി. അത്ര തീഷ്ണമായ പ്രകാശമാണ് ആ മൂക്കൂത്തിയിൽ നിന്ന് പ്രവഹിക്കുന്നത്. അതൊരപൂർവ്വര ത്നം തന്നെ. പറഞ്ഞു കേട്ടതൊന്നും അതിശയോക്തി അല്ലായിരുന്നു എന്നു ബോദ്ധ്യമായി. ഒരു കന്യകയാലല്ലാതെ തനിക്ക് മരണം സo ഭവിക്കില്ല എന്ന വരത്തിൻ്റെ ബലത്തിൽ ബാണാസുരൻ്റെ അക്രമം കൊണ്ട് ജനങ്ങളാകെ വലഞ്ഞു. ഇന്ദ്രപ്രസ്തത്തിനും ഭീഷണി ആകും എന്ന സ്ഥിതി വരെഎത്തി.ദേവന്മാരുടെ ആഗ്രഹപ്രകാരം ആദിപരാശക്തി ബാലികാ രൂപത്തിൽ അവതരിച്ചു. കന്യകയായ ദേവിയിൽ ആകൃഷ്ടനായ ബാണാസുരൻ ദേവിയേ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.ദേവി അത് നിരസിച്ചു. അവസാനം അതൊരു ഘോര യുദ്ധത്തിലാണവസാനിച്ചത്.ബാണാസുരൻ അങ്ങിനെ വധിക്കപ്പെടുന്നു. ശുചീന്ദ്രത്തെ ശിവഭഗവാനുമായി ദേവിയുടെ വിവാഹം നിശ്ചയിച്ചു നാരദൻ്റെ കൗശലത്താൽ വിവാഹം മുടങ്ങി. ക്രുദ്ധയായ ദേവി വിവാഹത്തിൻ്റെ സദ്യവട്ടങ്ങൾ തീരത്ത് വലിച്ചെറിഞ്ഞു. അത് മനോഹരമായ മണൽത്തരി ആയി മാറി എന്ന് ഭക്തർ വിശ്വസിക്കുന്നു ശിവഭഗവാനുമായുള്ള വിവാഹം നടക്കാൻ ത്രിവേണിസംഗമത്തിലുള്ള പാറയിൽ ദേവി ഒറ്റക്കാലിൽ തപസു ചെയ്തു എന്നാണ്കഥ. ഇന്നും അവിടെ ദേവി ജനനന്മക്കായി തപസു ചെയ്യുന്നുണ്ടന്നുള്ള വിശ്വാസത്തിലാണ് അവിടത്തെ ആരാധനക്രമം
Subscribe to:
Posts (Atom)
