Saturday, August 29, 2026

ജടായുപ്പാറയിലെ കോദണ്ഡരാമ ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 12 03 ] ത്രേതായുഗ സ്മരണകളുയർത്തി ജടായുപ്പാറയിലെ കോദണ്ഡരാമ രക്ഷത്രം. ജടായുവിന് ശ്രീരാമചന്ദ്രൻ മോക്ഷം നൽകിയ ഇടം. സീതാദേവിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ രാവണനാൽ ചിറകുകൾ അരിയപ്പെട്ട് ജടായു ഇവിടെയാണത്രെപതിച്ചതു്. മരണത്തിന് മുമ്പ് ശ്രീരാമചന്ദ്രനെ ഒന്നു കാണണം എന്ന അദമ്യമായ ആഗ്രഹത്തോെടെ ജടായു ജീവിച്ചു. ദാഹജലം മാത്രം കുടിച്ച് .ദാഹജലത്തിനുതൻ്റെ കൊക്കു കൊണ്ട് പാറ തുരന്നുണ്ടാക്കിയ കൊക്കരണി ഒരിക്കലും വറ്റാത്ത ജലാശയമായി ഇന്നും അവിടെക്കാണാം അവസാനം ശ്രീരാമൻ ജടായുവിനെ കണ്ടുമുട്ടി.ജടായുവിനെമടിയിലിരുത്തി പരിചരിച്ചു.രാമസ്പ്പർശം ഏറ്റപ്പഴേ ജടായുവിന് മോക്ഷം കിട്ടി. സ്വന്തം അച്ഛനെപ്പോലെ തന്നെ ശ്രീരാമൻ ജടായുവിൻ്റെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.അങ്ങിനെ രാമപാദം ഏറ്റ സ്ഥലം ഭക്തർക്ക് ഇന്നൊരു പുണ്യഭൂമിയാണ്. വില്ലേ ന്തി യ രൂപത്തിലുള്ള ഈ ജടായു രാമക്ഷേത്രം ഇന്ന് ഭക്തജനങ്ങളുടെ ഒരു തീർത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ പ്രധാന വഴിപാട് വിശേഷ ദിവസങ്ങളിലെ "വാനര ഊട്ട് "അണ്. വഴിപാട് നിവേദ്യം അവിടെ ഒരു പ്രത്യേക സ്ഥലത്ത് വച്ചാൽ മതി കുരങ്ങൻമാർ പാഞ്ഞെത്തും അത് കഴിക്കാൻ