Wednesday, April 29, 2020

"ഞങ്ങൾ ജയിച്ചു " [ ലംബോദരൻമാഷും തിരുമേനീം]" മാഷ് ഇന്ന് നല്ല മൂഡിലാണല്ലോ?" "ഞങ്ങൾ ജയിച്ചു തിരുമേനീ. അങ്ങിനെതങ്ങളുടെ ശമ്പളം പിടിച്ച് ഗവന്മേൻ്റ് ഉണ്ണണ്ട. "" എന്ത് മാഷ് പറയുന്നത് എനിക്കു മനസിലാകുന്നില്ല.""ഞങ്ങൾ ആ ഓർഡർ കത്തിച്ചപ്പോൾ നിങ്ങൾ കളിയാക്കിയില്ലേ ഇപ്പം എന്തായി. കോടതി ഞങ്ങൾക്ക് അനുകൂലമായി വിധിച്ചു ","മാഷേ ആരോടാണ് ഈ യുദ്ധം! ഇവിടെ ലക്ഷക്കണക്കിനാളുകൾക്കാണ് ഈ മഹാമാരി കാരണം തൊഴിൽ നഷ്ടം. ആകെ ഒന്നരക്കോടി ജനങ്ങൾക്ക്. ആയിരക്കണക്കിന് ബിസിനസുകാരാണ് കത്തുപാള എടുത്തത്. ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവരും കഷ്ടപ്പെട്ടുകയാണ്. എന്നാലും അവരെല്ലാം അവരാൽ കഴിയുന്ന എല്ലാ സഹായവും ഈ മാരിയെ പ്രതിരോധിക്കാൻ ഒപ്പം നിൽക്കുന്നു. ഒരു മനസോടെ. അപ്പഴാണ് നിങ്ങളുടെ ഒരു ആറു ശതമാനം! കഷ്ടം.""എന്നാലും ഇത്ര മുഷ്ക്ക് പാടില്ല. ഇപ്പോൾ കോടതിയിൽ തോറ്റ പ്പൊൾ സമാധാനമായില്ലേ?""ഈ സാഹചര്യത്തിൽ ഏറ്റവും നല്ല " സെയ്ഫ് സോണിൽ " ആണ് അദ്ധ്യാപകർ .ഒരു പണിയും എടുക്കണ്ട ശമ്പളം അകൗണ്ടിൽ എത്തും. പക്ഷേ നിങ്ങളിൽ ഭൂരിഭാഗവും ഈ രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഒപ്പമുണ്ട്. പക്ഷേ ഈ കേ മം പറയുന്ന ഒരു ചെറിയ വിഭാഗത്തിൻ്റെ പ്രവർത്തി കൊണ്ട് എല്ലാവരും മോശക്കാരായി ""ഞങ്ങൾ പ്രതിപക്ഷ യൂണിയനാണ് സർക്കാരിൻ്റെ ധിക്കാരം തങ്ങൾ സഹിക്കില്ല"" മാഷെ എനിക്കതിലെ രാഷ്ട്രീയം അറിയില്ല. താത്പ്പര്യവുമില്ല. ഇപ്പം അതു ചർച്ച ചെയ്യണ്ട സമയവുമല്ല. ഇനി അങ്ങിനെ ആണന്നു വയ്ക്കൂ. പൊതുജനങ്ങൾക്ക് വേണ്ടിയാണല്ലോ രാഷ്ട്രീയം. ഈ നിലപാടിന് ഇന്ന് കേരളത്തിൽ ഒരു ഹിതപരിശോധന നടത്തൂ.. അപ്പോൾ അറിയാം ഒരു ശതമാനം പോലും കാണില്ല നിങ്ങളുടെ കൂടെ "" തിരുമേനിക്ക് രാഷ്ട്രീയം അറിയില്ല.അതാണ് ഇങ്ങിനെ ഒക്കെ സംസാരിക്കുന്നത്"."എനിക്കറിയില്ല മാഷേ നിങ്ങളിപ്പറയുന്ന രാഷ്ട്രീയം. ഒരു രാഷ്ട്രീയപ്പാർട്ടി ഒരു നയം പ്രഖ്യാപിക്കുമ്പോൾ ചുരുങ്ങിയത് തങ്ങളുടെ അണികളെ എങ്കിലും ബോദ്ധ്യപ്പെടുത്താൻ കഴിയണം..""ഞാൻ തർക്കിക്കാനില്ല.ഞാൻ പോകുന്നു."മാഷ് ഈമാസ്ക്ക് ധരിച്ചു പുറത്തിറങ്ങിയാൽ മതി. ചുരുങ്ങിയത് വൈറസിനെ തടയാനെങ്കിലും പറ്റും., മറ്റു വിഷപ്രസരണത്തിന് പറ്റിയില്ലങ്കിലും "

Tuesday, April 28, 2020

മാംഗല്യം [കീ ശക്കഥ- 13o ]ഒന്നിച്ചു പഠിച്ചത് അഞ്ചു വർഷം.പ്രേമിച്ചു നടന്നത് ഒരു വർഷം. ഒരു വർഷത്തിനു ശേഷം വിവാഹ നിശ്ചയം. അവൾ അടുത്ത സംസ്ഥാനത്ത്. യാത്രാ വിലക്കിന് സ്പെഷ്യൽ സാഗ്ഷൻ. എൻ്റെ ആശുപത്രിയിൽ സൗജന്യ സേവനത്തിനു തയാർ.ഇവിടെ വന്നപ്പോൾ ഇരുപത്തിനാലു ദിവസം ക്വാറൻ്റയിൽ. അവൾ ജോയിൻ ചെയ്ത ദിവസം സംശയത്തിൻ്റെ പേരിൽ എനിക്ക് ക്വാറൻ്റയിൻ. ഇന്നലെ ജോയിൻ ചെയ്തു. രണ്ടു പേരും സ്പെഷ്യൽ ഐ.സി.യുവിൽ. ദേഹമാസകലും മുൻകരുതൽ ഡ്രസ് ധരിച്ച്.മാസ്ക്കും ധരിച്ച് ഇടക്ക് കിട്ടിയ സമയം ആശുപത്രിയിലെ പ്രെയർ റൂമിൽ വച്ച് അന്യോന്യം മാലയിട്ടു. താലികെട്ടി. സാക്ഷിയായി ഡോക്ടർമാരും നഴ്സുമാരും. അപ്പോൾത്തന്നെ ഞങ്ങൾ രണ്ടു പേരും വീണ്ടും ഐസിയുവിലേക്ക് രോഗികൾക്ക് സാന്ത്വനവുമായി.

Monday, April 27, 2020

കൊറോണക്ക് നന്ദി - ഓസോൺ സുഷിരം അടയുന്നു....സുര്യൻ്റെ മാരകമായ അൾട്രാവയലറ്റ് രശ്മികൾ തടഞ്ഞു നിർത്തി ഭൂമിയെ കാക്കുന്ന പ്രകൃതിദത്തമായ മാന്ത്രികക്കുടയിൽ വിള്ളൽ വീണിരുന്നു പത്തു ലക്ഷം കിലോമീറ്റർ വിസ്തീർണ്ണമുണ്ട് ആ വിള്ളലിന്.ഹൈഡ്രോക്ലോറോ പ്ലൂറോ കാർബൺ മുതലായ അന്തരീക്ഷ മലിനീകരണത്തിൻ്റെ അതിപ്രസരത്തിൻ്റെ അനന്തരഫലം. അതു കൊണ്ടുണ്ടായ പകർച്ചവ്യാധികളും മാറ്റും നമ്മൾ കണ്ടില്ലന്നു നടിച്ചു. നമ്മൾ നന്നാവാൻ തയാറല്ല എന്നുറച്ചു.തങ്ങളുടെ ജീവൻ വരെ തുലാസിലാക്കിക്കൊണ്ട് ഈ ഭീകര വൈറസ് അഴിഞ്ഞാടിയപ്പോൾ മനുഷ്യന് അനുസരിക്കണ്ടി വന്നു. അവൻ പേടിച്ച് വീട്ടിൽ ഒളിച്ചപ്പോൾ ക്രമേണ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. അവൻ പോലുമറിയാതെ. മാരകപ്രഹര ശേഷിയുള്ള ഓസോൺ പാളി അടഞ്ഞുതുടങ്ങി.കൊറോണ ക്ക് നന്ദി...ചിലപ്പോൾ ഇതു കൊണ്ടു തന്നെ ഈ മാരക രോഗം അപ്രത്യക്ഷമായേക്കാം. നമുക്ക് പ്രത്യാശിക്കാം....

Friday, April 24, 2020

ഇപ്പം ഒരു വേളി കഴിച്ചാലോ?സ്ത്രീധനം വാങ്ങില്ല. തീരുമാനിച്ചതാണ്. പക്ഷേ വേളി ച്ചെലവ് താങ്ങാൻ പറ്റുന്നില്ല. നമ്മുടെ വേളിക്ക് എത്ര ദിവസത്തെ ചടങ്ങുകൾ! അയനിയൂണ് വേളിക്ക് തലേ ദിവസം. പിറ്റേ ദിവസം വേളി, പിന്നെ കുടിവയ്പ്പ്. പിന്നെ മുതക്കുടി.ഇപ്പോൾ അതൊന്നും പോരാഞ്ഞിട്ട് അയനിയൂണിനും തലേ ദിവസം ഒരു വടക്കേ ഇൻസ്യൻ ഇറക്കുമതി, മൈലാഞ്ചിക്കല്ല്യണം. ചെലവ് മാത്രമല്ല. എത്ര പേരുടെ മെനക്കേടാണ്. ഇനി ഇതൊക്കെക്കഴിഞ്ഞാലൊ.ബന്ധുവീട്ടിലെ വിരുന്ന് യാത്ര. നമുക്ക് മാത്രമല്ല നമ്മുടെ ബന്ധുക്കൾ ളേ കൂടി കഷ്ടപ്പെടുത്തുന്ന ചടങ്ങുകൾ.ഇപ്പോൾ വേളികഴിക്കാൻ തീരുമാനിച്ചു.ഈ കൊറോണക്കാലത്ത്.രണ്ടു തുളസിമാലയുടെയും മഞ്ഞച്ചരടിൽ കോർത്ത ഒരു താലിയുടെയും ചെലവ് മാത്രം.ഏറ്റവും ആർഭാടമായാൽ ഇരുപത് പേർക്ക് സദ്യ.പക്ഷേ സാമൂഹിക അകലം മാത്രം നിർബ്ബന്ധിക്കുത്..........

തത്തമ്മയുടെ ശാപം [കീ ശക്കഥ-128 ]എന്നെ മനസിലായോ? ഞാൻ പിങ്കി. അഞ്ചു വർഷം മുമ്പ് എൻ്റെ അമ്മയിൽ നിന്ന് നിങ്ങളെന്നെ വേർപെടുത്തി. എന്നിട്ട് കൂട്ടിലടച്ചു.അന്ന് എൻ്റെ അമ്മത്തത്തമ്മ എത്ര ദിവസം നിങ്ങളുടെ വീടിനു ചുറ്റും പറന്നു നടന്ന് കെഞ്ചി. നിങ്ങളുടെ മനസലിഞ്ഞില്ല. നല്ല കാഞ്ചന കൂടുണ്ടായിട്ടോ ഭക്ഷണം തന്നിട്ടൊ ആയില്ല. സ്വാതന്ത്ര്യം വേണം. ഒരു ദിവസം കൂട് പകുതി തുറന്നപ്പഴേ ഞാൻ രക്ഷപെട്ടു. പക്ഷേ എന്നെ എൻ്റെ കൂട്ടർ കൂട്ടത്തിൽ കൂട്ടിയില്ല. സ്വന്തം അമ്മ പോലും. എനിക്കു ദുഷ്ടരായ മനുഷ്യരുടെ ഗന്ധമുണ്ട് പോലും. മനുഷ്യൻ എന്ന ഭീകര വൈറസിൻ്റെ സാമിപ്യമാണ് എന്നെ ഈ സ്ഥിതിയിലെത്തിച്ചത്ഇന്ന് നിൻ്റെയും അവസ്ഥ ഇതു തന്നെ. ഭീകര രൊഗത്തിൻ്റെ വൈറസ് നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നു സംശയിച്ചപ്പഴേ നിങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടി. സ്വന്തക്കാരേയും അമ്മയേയും മക്കളെ ..യും പോലും കാണാനനുവദിക്കാതെ. ഇപ്പോൾ പാരതന്ത്ര്യത്തിൻ്റെ വിഷമം നിങ്ങൾക്കു് മനസിലായിരിക്കും. നിങ്ങളുടെ മുറിയുടെ ഈജനൽ ക്കമ്പിയിൽ ഇരിക്കുന്ന എന്നെ കൊല്ലാൻ നിനക്കു തോന്നുന്നുണ്ടാകും. നിങ്ങൾക്കതു പറ്റില്ല. നിങ്ങളുടെ മാത്രം സ്ഥിതിയല്ലിത്. മനുഷ്യരാശിയുടെ മുഴുവൻ സ്ഥിതിയാണിത്.എല്ലാവരും ഞങ്ങളെ ഉപദ്രവിച്ചിട്ടേ ഉള്ളു. നിങ്ങൾ എന്നേക്കൊണ്ട് ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ കഥ പറയിപ്പിച്ചില്ലേ? ആ കഥ മുഴുവൻ ദു:ഖത്തിൻ്റെ കഥയായത് എന്തുകൊണ്ടെന്ന് അന്നു നിങ്ങൾക്കു മനസിലായില്ല. എൻ്റെ ദു:ഖവും വേദനയും മുഴുവൻ കവി അറിയാതെ ഞാനതിൽ ചാലിച്ചിരുന്നു. ഞങ്ങളുടെ ചിറകരിഞ്ഞ് കൂട്ടിലിട്ട് നിങ്ങളുടെ ഒക്കെ ഭാവി ഫലം അറിയാൻ നിങ്ങൾ ഞങ്ങളേ ഉപയോഗിച്ചു.ഇന്ന് നിങ്ങളുടെ ശരിക്കുള്ള ഭാവി ഞാൻ പറയാം. കേൾക്കാൻ ധൈര്യമുണ്ടങ്കിൽ..ഈ ഭൂമിയുടെ അവകാശികൾ നിങ്ങൾ മാത്രമാണ ന്നു നിങ്ങൾ ധരിച്ചു. എന്നിട്ട് നിങ്ങൾ ഭൂമിദേവിയെക്കൂടി ചതിച്ചു.അതിൻ്റെ തിരിച്ചടി ആണിത്.ഈ ആവാസ വ്യവസ്തിതിയിലെ മററ വകാശികൾ നിങ്ങളുടെ നാട്ടിൽ സ്വതന്ത്രമായി നടക്കുമ്പോൾ നിങ്ങൾ വീടിനുള്ളിൽ പൂട്ടിയിടപ്പെട്ടു. കാട്ടാനകളും, മാനുകളും നാട്ടിൽ സ്വയിരവിഹാരം നടത്തുന്നു.ഇതു ഞങ്ങളുടെ ശാപമാണ്.ഒരു പക്ഷിപ്പനി വരുമ്പോൾ കൂട്ടത്തോടെ നിങ്ങൾക്കു വേണ്ടി ഞങ്ങളെ നിങ്ങൾ കൊന്നൊടുക്കി. അതുപോലെ ആണ് നിങ്ങളുടെ ഇന്നത്തെ അവസ്ഥ. ഇതു ഭൂമിദേവിയുടെ ശാപമാണ്.പക്ഷേ നിങ്ങൾ ഭയപ്പെടണ്ട. നിങ്ങൾ അകത്തായപ്പോൾ തങ്ങൾ രക്ഷപെട്ടു. കാടും പുഴകളും രക്ഷപെട്ടു. ജലവും വായുവും ശുദ്ധമായി.ഈ ജയിൽവാസത്തിൽ മനസു നൊന്ത് നിങ്ങളുടെ ദുഷ്ചെയ്തികളിൽ പശ്ചാത്തപിച്ച് സ്വയം മാറാൻ തയാറായാൽ ഇനിയും നിങ്ങൾക്ക് രക്ഷപെടാം. സ്വയം ചിന്തിക്കൂപിങ്കിത്തത്തമ്മ ചിറകടിച്ചു പറന്നു പോയി.

Thursday, April 23, 2020

"നാരായണൻ നായർ വക " [കീ ശക്കഥകൾ - 127]സാക്ഷാൽ കൃഷ്ണഭഗവാനെ ത്തൊഴുതു വണങ്ങി. പ്രധാന പ്രതിഷ്ഠയാണ്. ക്ഷിപ്രപ്രസാദി. പ്രദ ക്ഷിണം വച്ചു.ഉപ ദൈവങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട് അവിടെ. ഗണപതി ഭഗവാനാണ് ആദ്യം. എല്ലാ ശ്രീ കോവിലിൻ്റെ മുമ്പിലും മൂർത്തി യുടെ പേരെഴുതാ വച്ചത് ഭാഗ്യമായി. സർവ ചാരാചരങ്ങളേയും സൂചിപ്പിക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ചില വ മാത്രമേ ഉപ ദൈവ പ്രതിഷ്ഠ പതിവുള്ളു.പ്രദിക്ഷിണം വച്ച് അഗ്നി കോണിൽ എത്തിയപ്പോൾ അവിടെ അതി മനോഹരമായൊരു ശ്രീകോവിൽ.നല്ല ടൈൽസ് ഇട്ട് മോടിപിടിപ്പിച്ചിരിക്കുന്നു. അതിൽ കുടികൊള്ളാനുള്ള ഭാഗ്യം ആർക്കാണോ?അവിടേയും എഴുതി വച്ചിട്ടുണ്ട്." നാരായണൻ നായർ " .വക എന്നും കൂടി ഉണ്ടത്രേ. അത് കാലപ്പഴക്കം കൊണ്ട് മാഞ്ഞു പോയതാ. സങ്കൽപ്പം മനസിലായില്ല. അപ്പഴാണ് മേ ശാന്തി അതിലേ വന്നത് ഈ "നാരായണൻ നായരുടെ 'മൂലമന്ത്രം ഏതാ.

Wednesday, April 22, 2020

ഭഗവാനെന്തിന് ക്വാറൻ്റ് യി ൻ ക്രീശക്കഥ-126 ]ആരും വരുന്നില്ല. ശാന്തം. മേശാന്തി മാത്രം. പൂജ ച്ചടങ്ങുകൾ പലതും വെട്ടിക്കുറച്ചു. അത്യാവശ്യം മാത്രം.മേശാന്തിയോട് ചോദിക്കാനാരുമില്ല. അങ്ങേരും തോന്നിയപോലെ. പാവം.കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്ര കാലം എനിക്കു വേണ്ടി സേവനം നടത്തിയിട്ടും രക്ഷപെട്ടില്ല.ഭക്തരില്ലങ്കിൽ ഭഗവാനില്ല. പക്ഷേ ഇന്ന് ഭക്തിയുടെ പ്രകടനത്തിന് കുറവുണ്ടന്നേ ഒള്ളൂ. ഇന്നലെ വരെ എന്ത് ബഹളമായിരുന്നു. ഭക്തരുടെ നേരിട്ടു വന്നുള്ള ആവശ്യം കേട്ടു മടുത്തു. ശത്രുസംഹാര പൂജ വരെയുണ്ട്. ഈ കൊട്ടേഷൻ തരുന്നവരേ അല്ലങ്കിലും പണ്ടേ എനിക്ക് പുഛമാണ്. ഇനി സ്വാർത്ഥതയിലൂന്നിയ ഭക്തി. കഴിഞ്ഞ ദിവസം ഒരു മുത്തശ്ശി തൻ്റെ പേരക്കുട്ടിയേയും കൊണ്ട് ഇവിടെ വന്നു. പേരക്കുട്ടിയുടെ കൂട്ടുകാരനും ഉണ്ടു് ഒപ്പം. മുത്തശ്ശിക്ക് ശരിക്ക് കണ്ണുപിടിക്കില്ല.ഉണ്ണിയൂടെ തലയിൽ കൈ വച്ച് ഇവന് നന്നായി വരണേ എന്നു പ്രാർത്ഥിച്ചു. അവസാനം ആണ് മനസിലായത് പേരക്കുട്ടിയുടെ കൂട്ടുകാരൻ്റെ തലയിലാണ് കൈവച്ചിരുന്നതെന്ന്. ക്ഷമിക്കണം ഭഗവാനെ ഇവനല്ല നല്ലതു വരണ്ടത്. എൻ്റെ പേരക്കുട്ടിക്കാണ്.അങ്ങിനെ തിരുത്തി. വീണ്ടും പ്രാർത്ഥിച്ചു. ഇത്തരത്തിലുള്ള ഭക്തി നിന്നപ്പോൾത്തന്നെ സമാധാനമായി.പാൽപ്പായസത്തിൻ്റെ ഗുണനിലവാരം കുറഞ്ഞതിന് പാവം മേശാന്തിയെ എൻ്റെ മുമ്പിലിരുന്നു ചീത്ത പറഞ്ഞ ഭക്തരുണ്ട്, ഒരു ദിവസം ഇവർ നിവേദിക്കുന്ന പായസവും പാൽപ്പായസവും ഞാനങ്ങട്ട് കഴിച്ചു എന്നു വയ്ക്കൂ.അന്ന് നിൽക്കും എനിക്കുള്ള വഴി പാട്. മനസിൽ അചഞ്ചലമായ ഭക്തിയുള്ള വേറൊരു കൂട്ടർ ഉണ്ട്. അവർ എൻ്റെ അടുത്തു വരാറില്ല.അവർക്കു വേണ്ടി പ്രാർത്ഥിക്കാറുമില്ല. ലോകസമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നവർ. അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നിക്കന്നു. പക്ഷെ ഇന്ന് മാറ്റം വന്നു. ലോകം മുഴുവൻ രക്ഷപെടാൻ പ്രാർത്ഥിക്കുന്നവർ അനവധി. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ മഹാമാരി ഒന്നു മാറിക്കിട്ടാൻ മറന്നുരുകി പ്രാർത്ഥിക്കുന്നവർ ., എല്ലാവരും കൂടി എന്നേയും ക്വാറൻ്റെ യി നി ൽ ആക്കിയിരിക്കുകയാണ്. അദൃർ ശ്യ നായ എന്നെ അവർക്ക് വിശ്വാസമാണ്. പക്ഷേ രൂപമില്ലാത്ത ആ കൊലയാളിയെ പേടിയാണ്. നിശബ്ദനായി ആരിലൊക്കെ അവൻ പ്രവേശിക്കുമെന്നറിയില്ല. സിഹജീവികളെ എല്ലാവർക്കും പേടിയാണ്. സംശയമാണ്. ലോകരക്ഷക്കും ദുഷ്ട നിഗ്രഹത്തിനുമാണ് ഞാനവതരിക്കാറുള്ളത്.കൽഘിയുടെ ഒരംശാവതാരമാണ് ഇതെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ഭയപ്പെട്ടതില്ല. നല്ല വൃത്തിയും ശുദ്ധിയും മനസ്സിനും ശരീരത്തിനും വന്നാൽ ഇതു കുറഞ്ഞു തുടങ്ങും.അതു പോലെ ഭൂമിയും, വായുവും, ജലവും ശുദ്ധമാകുമ്പോൾ ഇത് തന്നെ പൊയ്ക്കൊള്ളും. ഇപ്പോൾത്തന്നെ മാറ്റം കണ്ടുതുടങ്ങി. ഈ വിഷബീജം കലുഷമായ മനുഷ്യരാശിയെ ശുദ്ധീകരിക്കാനുള്ള ഒരു ഒറ്റമൂലിയായി കണ്ടാൽ മതി. പക്ഷേ അതിന് കുറേ നിരപരാധികളെ ബലി കൊടുക്കണ്ടി വന്നു. അവൻ്റെ അവതാരലക്ഷ്യം പൂർത്തി ആയാൽ അവൻ തന്നെ അപ്രത്യക്ഷനായിക്കൊള്ളും.

Tuesday, April 21, 2020

മുത്തശ്ശാ അച്ചുവിൻ്റെ യാത്ര നടക്കില്ല [ അച്ചു ഡയറി- 342 ]മുത്തശ്ശാ അച്ചു ഈ വർഷം നാട്ടിലേയ്ക്ക് വരുന്ന മോഹം ഉപേക്ഷിച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്തു.ഈ കോ വിഡ് പ്രശ്നം മാറിയാൽത്തന്നെ വിമാന സർവ്വീസ് തുടങ്ങാൻ താമസിക്കും. അപ്പഴേക്കും അച്ചുവിന് സ്ക്കൂൾ തുറക്കും. സങ്കടായിനാട്ടിൽ മാമ്പഴക്കാലമല്ലേ?കഴിഞ്ഞ തവണ മാവിൻ്റെ ചുവട്ടിൽപ്പോയി അണ്ണാറക്കണ്ണൻ വീഴ്ത്തിത്തരുന്ന മാമ്പഴം പറുക്കി എടുക്കും. അവിടെ വച്ചുതന്നെ കടിച്ചു പറിച്ച് തിന്നും. എന്നിട്ട് മാങ്ങയണ്ടി അവിടെത്തന്നെ എറിയണം. എന്തിനെന്നറിയോ മുത്തശ്ശന് അതവിടെക്കിടന്ന് മുളച്ച് മാവുണ്ടാകാനാ. ഇത്തവണ പാച്ചുവിനെ കൂടെക്കൊണ്ടുപോകാമെന്നവനെ മോഹിപ്പിച്ചതാ. ഒന്നും നടക്കില്ല.. അതുപോലെ അവനെ പൂരം കാണിയ്ക്കണമെന്നുണ്ടായിരുന്നു.അതും നടക്കില്ല.ഇതിനിടെ പൂരം വരെ ഉപേക്ഷിച്ചു എന്നു കേട്ടു.അത് കഷ്ടായിപ്പോയി. ഒരു കാര്യത്തിൽ നന്നായി. ആളുകൾ കൂടിയാൽ ഇത് പെട്ടന്ന് പകരും. ഇപ്പോൾ ലോകത്ത് ഏറ്റവും നന്നായി കോവി ഡിനെ മെരുക്കിയത് നമ്മുടെ കേരളത്തിലാണ്.' ഇനി കുഴപ്പം ഉണ്ടാക്കണ്ട. പാച്ചുവിന് നാട്ടിലെ കാഴ്ച്ചകൾ അത്ഭു പ്പെടുത്തുമായിരുന്നു. അമ്മാത്തെ തട്ടുമ്പുറത്ത് അവൻ്റെ മിക്കി മൗസ് ഉണ്ടന്നു പറഞ്ഞിരുന്നു. അതുപോലെ ചെറിയ ഡിനോസർ അതു പോലെ സ്പൈഡർ.എല്ലാം അവന് കാണിച്ചു കൊടുക്കണ ന്നു വിചാരിച്ചതാണ്. അതുപോലെ അവൻ എലിഫെൻ്റിനെ കണ്ടിട്ടില്ല.ഇവിടെ ന്യൂയോർക്കിൽ കേരളത്തിലെപ്പോലെ ശ്രദ്ധിക്കാൻ പറ്റിയില്ല.വൈകിപ്പോയി. ഇപ്പം മാറ്റം വന്നു പക്ഷേ ഞങ്ങൾ ഇവിടെ ശ്രദ്ധിക്കുന്നുണ്ട്. പുറത്തിറങ്ങാറില്ല. പാച്ചൂന് വരെ അതിൻ്റെ ഗൗരവം അറിയാം. സ്പൈസർമെനെറ്മാസ്ക്കും ധരിച്ച് കൊറോണ ക്കെതിരായ യുദ്ധത്തിലാണ് കക്ഷി.

മുത്തശ്ശാ അച്ചുവിൻ്റെ യാത്ര നടക്കില്ല [ അച്ചു ഡയറി- 342 ]മുത്തശ്ശാ അച്ചു ഈ വർഷം നാട്ടിലേയ്ക്ക് വരുന്ന മോഹം ഉപേക്ഷിച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്തു.ഈ കോ വിഡ് പ്രശ്നം മാറിയാൽത്തന്നെ വിമാന സർവ്വീസ് തുടങ്ങാൻ താമസിക്കും. അപ്പഴേക്കും അച്ചുവിന് സ്ക്കൂൾ തുറക്കും. സങ്കടായിനാട്ടിൽ മാമ്പഴക്കാലമല്ലേ?കഴിഞ്ഞ തവണ മാവിൻ്റെ ചുവട്ടിൽപ്പോയി അണ്ണാറക്കണ്ണൻ വീഴ്ത്തിത്തരുന്ന മാമ്പഴം പറുക്കി എടുക്കും. അവിടെ വച്ചുതന്നെ കടിച്ചു പറിച്ച് തിന്നും. എന്നിട്ട് മാങ്ങയണ്ടി അവിടെത്തന്നെ എറിയണം. എന്തിനെന്നറിയോ മുത്തശ്ശന് അതവിടെക്കിടന്ന് മുളച്ച് മാവുണ്ടാകാനാ. ഇത്തവണ പാച്ചുവിനെ കൂടെക്കൊണ്ടുപോകാമെന്നവനെ മോഹിപ്പിച്ചതാ. ഒന്നും നടക്കില്ല.. അതുപോലെ അവനെ പൂരം കാണിയ്ക്കണമെന്നുണ്ടായിരുന്നു.അതും നടക്കില്ല.ഇതിനിടെ പൂരം വരെ ഉപേക്ഷിച്ചു എന്നു കേട്ടു.അത് കഷ്ടായിപ്പോയി. ഒരു കാര്യത്തിൽ നന്നായി. ആളുകൾ കൂടിയാൽ ഇത് പെട്ടന്ന് പകരും. ഇപ്പോൾ ലോകത്ത് ഏറ്റവും നന്നായി കോവി ഡിനെ മെരുക്കിയത് നമ്മുടെ കേരളത്തിലാണ്.' ഇനി കുഴപ്പം ഉണ്ടാക്കണ്ട. പാച്ചുവിന് നാട്ടിലെ കാഴ്ച്ചകൾ അത്ഭു പ്പെടുത്തുമായിരുന്നു. അമ്മാത്തെ തട്ടുമ്പുറത്ത് അവൻ്റെ മിക്കി മൗസ് ഉണ്ടന്നു പറഞ്ഞിരുന്നു. അതുപോലെ ചെറിയ ഡിനോസർ അതു പോലെ സ്പൈഡർ.എല്ലാം അവന് കാണിച്ചു കൊടുക്കണ ന്നു വിചാരിച്ചതാണ്. അതുപോലെ അവൻ എലിഫെൻ്റിനെ കണ്ടിട്ടില്ല.ഇവിടെ ന്യൂയോർക്കിൽ കേരളത്തിലെപ്പോലെ ശ്രദ്ധിക്കാൻ പറ്റിയില്ല.വൈകിപ്പോയി. ഇപ്പം മാറ്റം വന്നു പക്ഷേ ഞങ്ങൾ ഇവിടെ ശ്രദ്ധിക്കുന്നുണ്ട്. പുറത്തിറങ്ങാറില്ല. പാച്ചൂന് വരെ അതിൻ്റെ ഗൗരവം അറിയാം. സ്പൈസർമെനെറ്മാസ്ക്കും ധരിച്ച് കൊറോണ ക്കെതിരായ യുദ്ധത്തിലാണ് കക്ഷി.

Monday, April 20, 2020

ബ്യൂട്ടി പാർലർ [കീ ശക്കഥ - 1 24]ഈ മോഹനഗരത്തിൽ നിന്ന് ഒരു തിരിച്ചു പോക്ക് ഇല്ല. നല്ല ശമ്പളം.നാഗരികതയുടെ മാദക സൗന്ദര്യം വയസ് നാൽപ്പതു കഴിഞ്ഞു. സൊസൈറ്റിയിലെ സ്റ്റാറ്റസ് നിലനിർത്താൻ ജീൻസും ടീ ഷർട്ടും ആക്കി. പരമ്പരാ ഗ ത വസ്ത്രങ്ങൾ ഒഴിവാക്കി. സുന്ദരമായ ചുരുണ്ട മുടി സ്റ്റർന്തൻ ചെയ്തു. കളർ ചെയ്ത് മനോഹരമാക്കി.ഷാമ്പുവും കണ്ടീഷനറും മുടിയുടെ രൂപം തന്നെ മാറ്റി. പതിവായി ഫേഷ്യൽ ചെയ്യും, പുരികം ത്രഡ് ചെയ്യും. നെയിൽ പൊളിഷും ലിഫ്റ്റിക്കും നിർബന്ധം.സൗന്ദര്യ വർദ്ധക സാമഗ്രികൾക്ക് തന്നെ എത്ര രൂപയാ മുടക്കിയിരുന്നത്. ഈ മഹാമാരിയുടെ പ്രഭാവം അവിടുന്ന് ഒരു തിരിച്ചു പോക്ക് അനിവാര്യമാക്കി.നാട്ടിൽ അദ്ദേഹത്തിൻ്റെ തറവാട്ടിലേക്ക്. ജാഡകളില്ലാത്ത ലോകം.ആദ്യമൊക്കെ കുറേ വിഷമിച്ചു അഡ്ജസ്റ്റ് ചെയ്യാൻ. പതുക്കെ പതുക്കെ എൻ്റെ മാറ്റം ഞാനറിഞ്ഞു. നീലീ ഭ്രം ഗാദി എണ്ണ തേച്ചുള്ള കളി.ഷാമ്പുവും കണ്ടീഷണറു മില്ല. നല്ല ചെമ്പരത്തി താളി.ഏലാദികേരമോ ധന്വന്തരം തൈല മോമേത്ത് തേയ്ക്കും. സോപ്പുപയോഗിക്കില്ല.ഏലാ ദി ചൂർണ്ണം, രക്തചന്ദനം, മഞ്ഞൾ, വാകപ്പൊടി. സോപ്പിനു പകരം. നെയിൽ പോളീഷും ലിപ്സ്റ്റിക്കുമില്ല. കയ്യിലും കാലിയും മൈലാഞ്ചി. വളരെക്കാലം കൂടി സെററ് മുണ്ടുടുത്തു.തലയിൽ തുളസിപ്പൂവും മുക്കൂററിയും ചൂടി. കണ്ണാടി നോക്കുമ്പോൾ ഞാൻ തന്നെ ഞട്ടി. എന്തൊരു മാറ്റം.നാളെ മോളു വരും. കൊളേജ് ഹോസ്റ്റലിൽ നിന്ന്. അന്നു ബാംഗ്ലൂർ വച്ചു കണ്ടതാ. വന്ന പാടെ ഓടി എൻ്റെടുത്തേക്ക്. അവൾ ഞട്ടിപ്പോയി. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സെറ്റുമുണ്ടുടുത്ത് ചന്ദനവും സിന്ദൂരവുമണിഞ്ഞ്, തലയിൽ തുളസിപ്പൂ ചൂടി ആ മനോഹരമായ മുടിയിൽ നരകയറിയിരിക്കുന്നു"മാർവലസ്... എന്തു ചെയ്ഞ്ചാണ് മമ്മി. ഒരു ദേവതയുടെ കൂട്ടുണ്ട് എനിക്കിഷ്ടായി. അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

Sunday, April 19, 2020

ഞാനും ഒരു കണിമംഗലത്തുകാരനായി [കീശക്കഥ - 1 2 3]കമ്പനിക്കും ലോക്ക് ഔട്ട്. വേഗം നാട്ടിലേയ്ക്ക് പോന്നു.ഭീമമായ ശമ്പളവുമായി ഞങ്ങൾ അവിടെ അർമ്മാദിച്ചിരുന്ന കാലം ഇന്ന് പേടിപ്പെടുത്തുന്ന ഒരു ഓർമ്മയാണ്.മുതിർന്ന ഹോട്ടലുകളിലെ കൊതിയൂറുന്ന ആഹാരങ്ങൾക്കായിരുന്നു അന്നു കൂട്ടതൽ ചെലവ്. വൈകുന്നേരമായാൽ ബാംഗ്ലൂരിലെ വിവിധ ഹോട്ടലുകളിൽ ഊഴമിട്ട് പൊയ്ക്കൊണ്ടിരുന്നു. രാത്രി വളരെ വൈകി വീട്ടിലെത്തും. അമിതമായ ആഹാരത്തിൻ്റെ മടുപ്പിൽ ഉറക്കം പോയ രാത്രികൾ. ആഹാരം ദഹിക്കാനും, ഉറങ്ങാനും, അസിഡിറ്റിക്കും, ഗ്യാസിനും ഒക്കെ പ്രത്യേകം ഗുളികകൾ. വൈകി ഉണരുന്ന ദിനങ്ങൾ. രാവിലത്തെ ദിനചര്യ ഒക്കെ തെറ്റി.വലിയ ഐ.ടി.കമ്പനിക്കുള്ള അടിമപ്പണിക്ക് പതിവു യാത്ര.കമ്പനി ക്യാൻ്റീനിൽ സൗജന്യ ഭക്ഷണം. ഉച്ചക്കും ഇടസമയങ്ങളിലും. ഒരോ ഒരു മണിക്കൂർ ഇടവിട്ട് ചായ മേശപ്പുറത്തുവരും. ജോലികഴിഞ്ഞ് മടുത്ത് എത്തുമ്പോൾ രാത്രി ആകും. ഒരു സെക്കൻ്റ് ഷോക്ക് പോയാലോ? ഒന്നും വയ്ക്കാൻ സമയമില്ല അത്താഴം ഹോട്ടലിൽ നിന്ന്. അന്നും പതിവുപോലെ. ഇതിനിടെ കൂട്ടുകാരുടെ ട്രീറ്റ്. പിന്നെ അവർക്ക് ഞങ്ങൾ കൊടുക്കുന്ന ട്രീറ്റ്. മിക്കതും രാവേറെ വൈകുന്നത്. അമിതാഹാരം, വ്യായാമമില്ലായ്മ്മ പല അസുഖങ്ങളും ഓടി എത്തി. ഇടക്കിടക്കുള്ള ആശുപത്രി സന്ദർശനവും ശീലമായി.നാട്ടിലെത്തിയപ്പോൾ ആദ്യം വിഷമമായിരുന്നു.പിന്നെപ്പിന്നെ രസമായിത്തുടങ്ങി. നല്ല ഫ്രഷ് ആയ ആഹാരം, ശുദ്ധവായു, ശുദ്ധജലം പുറമേ അച്ഛൻ്റെയും അമ്മയുടേയും സുരക്ഷിത കവചം. നല്ല ഉറക്കം. നല്ല വ്യായാമം. നാട്ടുമ്പുറത്തിന്നെ നന്മകളിലേക്ക്. അതിൻ്റെ നിഷ്ക്കളങ്കതയിലേക്ക്. പാതിശമ്പളത്തിൽ ജോലി ചെയ്യുമ്പഴും ക്യാഷ് മിച്ചം. ക്രഡിറ്റ് കാർഡിൻ്റെ ഖനം കുറഞ്ഞു കുറഞ്ഞു വന്നു. മനസുകൊണ്ട് ഈ മഹാമാരിക്ക് നന്ദി പറഞ്ഞ ദിനങ്ങൾ. ഒരു കാര്യം ഉറപ്പായി എനിക്കിനി എൻ്റെ ഈ മനോഹര ഗ്രാമം ഉപേക്ഷിക്കാൻ വയ്യ. ഇന്ന് ഞാനും ഒരു കണിമംഗലത്തുകാരനായോ എന്നു സംശയം.

ഉലു മാങ്ങാ ഭരണി. [ നാലുകെട്ട് -240 ]നല്ല ചീനഭരണികൾ തറവാടിൻ്റെ സ്വത്താണ്. പണ്ട് പര ദേ ശി ക്കച്ചവടക്കാരിൽ നിന്നും കുരുമുളകും, അടയ്ക്കയും ഒക്കെ ക്കൊടുത്തു വാങ്ങിയതാണന്നു മുത്തശ്ശൻ പറഞ്ഞറിയാം. ചില ഭരണിയിൽ ചീനക്കാരുടെ വ്യാളിയുടെ രൂപം കാണാം. കടുമാങ്ങക്കും., ഉലുവ മാങ്ങയക്കും, ഉപ്പുമാങ്ങയ്ക്കം പ്രത്യേകം ഭരണികളാണ് ഉപയോഗിക്കാറ്.ശർക്കര ഇട്ടു വയ്ക്കുന്ന ഭരണിക്കു ചുറ്റും കയർ വരിഞ്ഞ് സുരക്ഷിതമാക്കിയിരിക്കും.സാധാരണ ഉലുവ മാങ്ങയാണ് കേടാകാൻ കൂടുതൽ സാദ്ധ്യത. അതിന് ഏറ്റവും നല്ല ഭരണിയാണുപയോഗിക്കുക. നല്ല നാട്ടുമാങ്ങ പാകമായാൽ മാവിൻ്റെ ചുവടു മുഴുവൻ ഉഴുതുമറിക്കും. എന്നിട്ടാണ് മാങ്ങാ പറിക്കുക.താഴെ വീഴുമ്പോൾ മാങ്ങാപൊട്ടാതിരിക്കാനാണങ്ങിനെ ചെയ്യുന്നെ. പറിച്ച മാങ്ങാ അസ്സലായി കഴുകി എടുക്കും. എന്നിട്ട് അതിൻ്റെ രണ്ടു വശവും പൂളും. പക്ഷേ വേർപെടുത്തില്ല.അതു പോലെ മാങ്ങയുടെ ഞ ട്ട് ചെത്തില്ല. അതിൻ്റെ ചെന നഷ്ടപ്പെടാൻ പാടില്ല. അത് ചീനഭരണിയിൽ ഇടും. കല്ലൂപ്പ് വൃത്തിയാക്കിയത് മുകളിൽ വിതറും. പിന്നെയും മാങ്ങ. ഉപ്പ് എന്നിവ ഇടവെട്ടിട്ട് ഭരണി നിറക്കുന്നു. ഭദ്രമായി അടച്ചു വയ്ക്കുന്നു.ഒരാഴ്ച കഴിഞ്ഞ് ആണ് അതിൻ്റെ കൂട്ട് ശരിയാക്കുക. നല്ലവത്തലുമുളക് ഞ ട്ട് കളഞ്ഞ് നന്നായി വെയിലത്ത് ഉണക്കി എടുക്കും. എന്നിട്ട് മുളക് അരക്കല്ലിൽ അരച്ചെടുക്കുകയാണ് പതിവ്. നല്ല വെണ്ണ പോലെ അരയ്ക്കും.ഉലുവ വറത്തു പൊടിച്ച് ഏതാണ്ട് മുളകിൻ്റെ അത്രയും തന്നെ അതും ചേർക്കും. അന്ന് പെട്ടിക്കായ മാണ് കിട്ടുക. അത് ചെറുകഷണങ്ങളാക്കി നല്ലണ്ണയിൽ വറത്തെടുക്കും. അതും പൊടിച്ചു ചേർക്കും. വലിയ മരം കൊണ്ടുള്ള തോണിയാണ് അതിന് ഉപയോഗിക്കുക.അതിൽ ഭ ര ണി യിലെ മാങ്ങാ ഇട്ട് കൂട്ട് ചെർത്ത് നന്നായി ഇളക്കി യോജിപ്പിക്കുന്നു.ഇത് ഈ ചീനഭരണിയിലേയ്ക്ക് തന്നെ ഇടുന്നു.ഭരണിയുടെ മുക്കാൽ ഭാഗമേ നിറക്കൂ.അതിന് മുകളിൽ നല്ലണ്ണ ഒഴിക്കുന്നു. എന്നിട്ട് അടച്ചു വച്ച് നല്ലമെഴുകു കൊണ്ട് സീലുചെയ്യുന്നു.. നല്ല ഭരണിയാണങ്കിൽ ഇത് കേടുകൂടാതെ എത്ര കാലം വേണമെങ്കിലും ഇരിക്കും

Saturday, April 18, 2020

ലഹരി [കീശക്കഥകൾ - 1 2 3]മദ്യത്തിനുള്ള ക്യൂവിൽ ആണ്.ഒരു മാസത്തിനു ശേഷം വീണ്ടും. അകലം പാലിച്ച്.കഴിച്ചിട്ട് ഒരു മാസമായി. ആദ്യമൊക്കെ കൈ വിറച്ചു.പിന്നെ പിന്നെ ഭ്രാന്തു പിടിച്ച പോലെ.. ക്രമേണ കുട്ടികളുകളി ചിരിയും വീട്ടുകാരിയുടെ സന്തോഷവും ഞാൻ ശ്രദ്ധിച്ചു. കുട്ടികളുടെ കൂടെക്കളിച്ചു. ഒന്നിച്ച് നാടൻ പാട്ടുകൾ പാടി.ആ ദാരിദ്രവും ഞങ്ങൾ ഒന്നിച്ചാസ്വദിച്ചു.പക്ഷേ വീണ്ടും ആ വിലക്കപ്പെട്ട കനി മുമ്പിൽ.ഒ രു മണിക്കൂർ കഴിഞ്ഞു. കയ്യിൽ ആകെ അഞ്ഞൂറു രൂപാ.കൗണ്ടറിനോടടുത്തപ്പോൾ നിയന്ത്രിക്കാൻ പറ്റിയില്ല. ചില്ലു ഗ്ലാസിൽ ഐ സി ട്ട് തണുപ്പിച്ച്... ഹാവൂ.. ഇനിയും മൂന്നു പേർ മുമ്പിൽ. മനസിനെ നിയന്ത്രിക്കാൻ പറ്റിയില്ല. മുമ്പിലെ രണ്ടു പേരേം തള്ളി നീക്കി എൻ്റെ കൈകൗണ്ടറിലേക്ക്. പെട്ടന്ന് ബലിഷ്ടമായ ഒരു കൈ എന്നെ മാറ്റി നിർത്തി. ആ നിയമ പാലകൻ എൻ്റെ കയ്യിലിരുന്ന അഞ്ഞൂറു രു പാ പിടിച്ചു വാങ്ങി. അകലം ലംഘിച്ചതിന് പിഴ. രസീത് പൊക്കറ്റിലിട്ടു തന്നു."സാർ. പ്ലീസ്"കുട്ടികളുടെ പൊട്ടിച്ചിരികേട്ടാണുണർന്നത്.വീട്ടുകാരിക്കു ചുറ്റും കൂടിയിരുന്നു പാട്ടു പാടിക്കളിക്കുന്നു. അവർ ഓടി വന്ന് കട്ടിലിൽക്കയറി. ശരീരത്തിൽ കെട്ടി മറിഞ്ഞുഎനിക്കിനി ഈ ലഹരി മതി.

Wednesday, April 15, 2020

മുത്തശ്ശാ അച്ചൂൻ്റെ ഫ്രണ്ടിന് കൊറോണയേ ഇഷ്ടാ [അച്ചു ഡയറി- 328 ]അച്ചുവിന് അമേരിക്കയിലും ലോക്ക് ഡൗണായി. പുറത്തിറങ്ങാറില്ല. അച്ഛനും അമ്മയും പാച്ചുവും എപ്പഴും അടുത്തുണ്ട്. മുമ്പ് സ്കൂൾ വിട്ടുവന്നാൽ ഉടനെ അച്ചുകൂട്ടുകാരുടെ കൂടെ കളിയ്ക്കാൻ പോകുമായിരുന്നു. ഏട്ടൻ്റെ കൂടെ കളിയ്ക്കാൻ കാത്തിരിക്കുന്ന പാച്ചുവിനെപ്പറ്റിച്ച്. അവന് സങ്കടം വരും. പക്ഷേ ഇന്നങ്ങിനെ അല്ല എപ്പഴും അച്ചു അവൻ്റെ കൂടെക്കളിക്കും.അച്ചുവിന് നാട്ടിൽ ഒരു ഫ്രണ്ടുണ്ട്. കേശു'.വാര്യരു കുട്ടിയാണ്. നാട്ടിൽ ചെന്നപ്പോൾ അമ്പലത്തിൽ പോകുമ്പോൾ എന്നും കാണും. ഒരു "മൂഡി " ആയിട്ടേ അവനെക്കണ്ടിട്ടുള്ളു. ഇടക്ക് ഇവിടുന്ന് അവന് വീഡിയോ കോൾ ചെയ്യാറുണ്ട്. അവൻ്റെ അമ്മയാ എടുക്കാറ്. എന്നിട്ട് അവനു കൊടുക്കും. ചിലപ്പോൾ അവൻ പെട്ടന്നു വയ്ക്കും അച്ഛൻ വരുന്നുണ്ട് എന്നു പറഞ്ഞ്. ഇന്ന് വിളിച്ചപ്പോൾ അവൻ നല്ല സന്തോഷത്തിലാണ്. അവൻ്റെ അച്ഛൻ ലിക്വറിന് "അഡിക്റ്റ് " ആയിരുന്നു.എന്നും വെള്ളമടിച്ച് വീട്ടിൽ വന്നു ബഹളം. അമ്മ ഒന്നു ചിരിച്ചിട്ട് കുറേ ആയി.എന്നാൽ വെള്ളമില്ലാത്ത സമയത്ത് അച്ഛന് എന്തു സ്നേഹമാണന്നോ?ഇപ്പോൾ ഇവിടെ ലോക്ക് ഡൗൺ ആണ്. ലിക്കർ കിട്ടാനില്ല. പുറത്തിറങ്ങാൽ പറ്റില്ല. ആദ്യ കുറേ ദിവസം വലിയ പ്രശ്നമായിരുന്നു.എന്നാൽ ഇപ്പോൾ അച്ഛന് നല്ല മാറ്റം വന്നു.അമ്മ ചിരിച്ചു തുടങ്ങി. അമ്മ മനോഹരമായി പാടും. അച്ഛൻ നന്നായി തബല വായിക്കും. ഇടക്കു വച്ച് നിന്നു പോയ തൊക്കെ ത്തുടങ്ങി. എപ്പഴും ഞങ്ങൾ മൂന്നു പേരും ഒന്നിച്ച്.ചിരിച്ചു കളിച്ച്.ഒന്നിച്ചടുക്കളയിൽക്കയറും. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ അച്ഛന് സങ്കടം വരും. ഞങ്ങൾ വിഷയം മാറ്റും. ഇന്നലെ ഒരടുക്കളത്തോട്ടത്തിൻ്റെ പണിയിലായിരുന്നു.അച്ചൂ എനിക്കിപ്പം കൊറോണയെപ്പേടിയല്ല ഇഷ്ടമാ.അവൻ്റെ സന്തോഷം കണ്ടപ്പോൾ അച്ചൂ നും സന്തോഷായി. ഇനികൊ റോണാ മാറിയാലും നാട്ടിൽ ലിക്കർ വേണ്ടായിരുന്നു.

വിവാദം "വ്യവസായം [ ലംബോദരൻ മാഷും തിരുമേനീം _ 112 ]" എന്നാലും എൻ്റെ തിരുമേനീ ആ "സ്പ്രി ഗൾ" കമ്പനിയുടെ കാര്യം ""ഹാ.. മാഷോ? ലോക്ക് ഡൗൺ പിൻവലിച്ചില്ല മാഷേ.. ഇന്നെന്താ മാഷ ടെ പ്രശ്നം ""പ്രതി പക്ഷ നേതാവിൻ്റെ ആരോപണം. നമ്മുടെ ആരോഗ്യ വിവരങ്ങൾ ആഗോള കമ്പനിക്ക് വിറ്റു എന്നാ പറയുന്നേ ""മനുഷ്യൻ്റെ ജീവൻ രക്ഷിക്കാനും, ചികിത്സ കിട്ടാനും, വിശപ്പകറ്റാനും വേണ്ടി അഹോരാത്രം പണി എടുക്കുകയാണ് നമ്മുടെ ഭരണാധികാരികൾ.അതിനിടെ ഈ വിവാദം വേണോ?""അതിനെപ്പറ്റി പത്തു ചോദ്യങ്ങളാ പത്ര സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ചോദിച്ചത് "" അദ്ദേഹം പ്രതിപക്ഷ നേതാവല്ലേ? പത്രക്കാരെ വിളിച്ച് ആരോപണം വിളമ്പാതെ ഈ വലിയ മുന്നേറ്റത്തിൻ്റെ ഒപ്പം നിന്ന് ഭരണാധികാരികളെ അതിൻ്റെ ഗൗരവം (ഉണ്ടെങ്കിൽ) ധരിപ്പിച്ച് തിരുത്തുകയായിരുന്നില്ലേ കരണീയം "" ഈ "വിവാദ "വ്യവസായം ജനങ്ങൾ മടുത്തു. പണ്ട് ഒരു വില്ലേജ് ഓഫീസിൽ നിന്നും ഒരു സ്ഥലത്തിൻ്റെ മാപ്പ് ചോർന്നു എന്നു പറഞ്ഞ് ഓഫീസറെ സസ്പ്പൻൻ്റ് ചെയ്തത് ഓർക്കുന്നു. ശത്രുരാജ്യത്തിൻ്റെ ചാരൻ എന്നു വരെ പറഞ്ഞു. ആ സമയത്ത് ഗൂഗിൾ മാപ്പിൽ ഏതൊരു പൗരനും ഇതെടുക്കാവുന്നതേ ഒള്ളു എന്നത് അന്നു മറന്നു. സാറ്റലൈറ്റ് മിഖാന്തിരം ആർക്കും നമ്മുടെ സ്വാകാര്യത മുഴുവൻ ഒപ്പിയെടുക്കാനാവും. നമ്മൾ തന്നെ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ എല്ലാ വിവരവും പരസ്യപ്പെടുത്താറില്ലേ?" എന്നു പറഞ്ഞാൽ തെറ്റു കണ്ടാൽപ്പറയണ്ടേ?""ലോകം മുഴുവൻ നമ്മുടെ ഈ രോഗത്തിനെതിരെയുള്ള പ്രവർത്തനത്തെ പ്രകീർത്തിക്കുമ്പോൾ, ഒരു വലിയ സമൂഹം മുഴുവൻ മനസുകൊണ്ടും ശരീരം കൊണ്ടും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായിപ്പൊ രാ ടുമ്പോൾ എന്നും രാവിലെ എഴുനേറ്റ് പത്രക്കാരെ വിളിച്ച് കുറ്റം മാത്രം പറയണ്ട സമയമല്ലിപ്പൊൾ. നമുക്ക് ഒന്നിച്ചു നിന്ന് പ്രവർത്തിക്കാം. നമ്മൾ അതിജീവിക്കും

Saturday, April 11, 2020

" അജയിൽ മെത്തഡോളജി "മുമ്പ് ഐ.ടി.കമ്പനികൾ അവരുടെ പ്രോജക്റ്റ് കംപ്ലീറ്റ് പ്ലാൻ ചെയ്ത് അതിനനുസരിച്ചേ തുടക്കമിടൂ. അതു് ഒരു വർഷമായാലും രണ്ടു വർഷമായാലും. പക്ഷേ ഇന്നതിനു മാറ്റം വന്നു.പ്രൊജക്റ്റ് ആരംഭിച്ച് മുമ്പോട്ടു പോവുക. ചിലപ്പോൾ ഇടക്ക് വച്ച് ഡീ വിയേഷൻ വേണ്ടി വന്നേക്കാം. അങ്ങിനെ വന്നാൽ അതിനനുസരിച്ച് അതിൻ്റെപ്ലാൻ മാററും. അതിനാണ് " അജയിൽ മെത്തഡോളജി " എന്നു പറയുന്നത്.ഇന്ന് ഞാനും അങ്ങിനെ ആയിരിക്കുന്നു. ആകണ്ടിവന്നു .ഒരു വർഷത്തെ പരിപാടികൾ കാലേകൂട്ടി പ്ലാൻ ചെയ്യും. അണുവിട മാറാതെ അതുപോലെ മുമ്പോട്ടു പോകും. ഒരു വിധം തടസങ്ങൾ ഒക്കെ മറി കിടക്കും. പക്ഷേ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. കോവിഡ് നമ്മുടെ നമ്മുടെ ഭാവി പ്ലാനുകളൊക്കെ തകിടം മറിച്ചു. എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു. എല്ലാം തകർത്തെറിഞ്ഞു." ജീവനുണ്ടങ്കിലേ ജീവിതമൊള്ളു". നമുക്കീ നിമിഷത്തിൽ ജീവിക്കാം. നമ്മൾ മറികിടക്കും ഈ മഹാമാരിയേ....

പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് [ അച്ചു ഡയറി-341]മുത്തശ്ശാ അച്ചുവിനും പാച്ചൂനും ഇപ്പം ഓൺലൈൻ ക്ലാസാണ്. അവൻ്റെ ക്ലാസുതുടങ്ങി.അച്ചു ശ്രദ്ധിക്കുന്നുണ്ട്. അവൻ ചിലപ്പോൾ വീഡിയോ ഗയിമിലേക്ക് പോകും." സബ് ട്രാക്ഷൻ " ആണ് പഠിപ്പിക്കുന്നത് സ്ക്രീനിൽ മൂന്ന് കപ്പ് ഐസ് ക്രീം തെളിഞ്ഞു വരും. സ്ട്രോബറി, ചോക്ലേറ്റ്, വാനില.ആദ്യം ശരിയുത്തരം പറയുന്നവർക്ക് സ്ട്രോബറി. രണ്ട് ചോക്ലേറ്റ്, മൂന്ന് വാനില. മൂന്നു സമ്മാനമേ ഒള്ളു.ടീച്ചറുടെ ചോദ്യം. എല്ലാ വീടുകളിലും കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്."നിങ്ങളുടെ കയ്യിൽ 20 ഡോളർ ഉണ്ട്.അതിൽ മൂന്ന് സോളർ ചിലവായി. ബാക്കി എത്ര?"പാച്ചൂന് ഏറ്റവും ഇഷ്ടം സ്ട്രോബറി ആണ്. അവൻ ഉത്സാഹത്തോടെ വേഗം ഉത്തരം പറഞ്ഞു. അവൻ്റെ കൂട്ടുകാരൻ അർജുനനും ഏതാണ്ട് ഒപ്പം. ടീച്ചർ അർജുനന് സ് ട്രോബറി.അച്ചുവിന് ചേക്ലേറ്റ്. കുഴപ്പായി. അവൻ ഉറക്കെ ക്കരഞ്ഞ് വാശി പിടിച്ചു.അവന് സ്ട്രോബറി വേണം. ഇത് റിയലല്ല. ഇമ്മാ ജിനേഷൻ മാത്രമാണന്ന് ടീച്ചർ പറയുന്നുണ്ട്. ആരു കേൾക്കാൻ. അവൻ വയലൻ്റായി ത്തുടങ്ങി.അച്ചു സമാധാനിക്കാൻ നോക്കി."ടീച്ചർ പറ്റിച്ചതാ, എനിക്കാ സ്ട്രോബറി കിട്ടണ്ടത്. അതവനു കൊടുത്തു."അച്ചു പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. എവിടെ.അവൻ്റെ വാശി കരച്ചിലായി.അവൻ്റെ കണ്ണീരു കണ്ടപ്പം അച്ചൂ നും വിഷമായി.അച്ചു കിച്ചനിൽപ്പോയി.ഫ്രിഡ്ജ് തുറന്നു. ഭാഗ്യംസ്ട്രോബറി ഉണ്ട്.ഒരു കപ്പ് എടുത്ത് അവന് കൊടുത്തു. അവന് സന്തോഷായി. പകുതി കഴിച്ച് ബാക്കി അച്ചൂ വിന് നീട്ടി. അവനോട് തന്നെ കഴിച്ചോളാൻ പറഞ്ഞു. അവൻ അതു മുഴുവകഴിച്ചു."എന്നാലും ടീച്ചർ സ്ട്രോബറി അർജുനന് കൊടുത്തല്ലോ? "അച്ചു ന്ചിരി വന്നു.

Wednesday, April 8, 2020

ക്വാറൻ്റയിനിൽ. .ഒരു കാലാന്തര യാത്ര [കീ ശക്കഥകൾ 12 o]മഹാനഗരത്തിലെ ആർഭാടപൂർണ്ണമായ കത്തഴിഞ്ഞ ജീവിതത്തിൽ നിന്നൊരു മോചനം വേണം. കുറേ നാളായി മോഹിക്കുന്നു. ഇങ്ങിനെ ഒക്കെ അർമാദിച്ചു നടക്കുമ്പഴും എൻ്റെ ഉള്ളിൽ ആ പഴയ ഉണ്ണി തന്നെയാണ്. അതിനിടെ ഉർവശീശാപം പോലെ ആ മഹാമാരി നാടു മുഴുവൻ പടർന്നു്. ഞങ്ങൾ നാട്ടിലെക്ക്. സ്വന്തം അച്ഛനമ്മമാരുടെ അടുത്ത്.ഒന്നിച്ച് തീരുമാനിച്ചതാണ് .ഇനി മുതൽ."വർക്ക് അററ് ഹോം. ഇവിടെ വന്നപ്പോൾ 24 ദിവസത്തെ ക്വാറൻ്റയിൻ .പഴയ തറവാടിൻ്റെ ചിട്ടകളിലേക്ക് തിരികെ പ്പൊക്കണം.അത് ഈ മഹാമാരിയേ നേരിടാൻ എന്തുമാത്രം പ്രയോജനപ്പെടും. അപ്പോൾ ആ വിഷയം എൻ്റെ പ്രബന്ധത്തിൻ്റെ ഒരു വിഷയം മാത്രമായിരുന്നു എനിക്ക്.നാട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പഴേ എൻ്റെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു.അമ്മയുടെ സ്നേഹവും അച്ഛൻ്റെ കരുതലും ഞാനറിഞ്ഞു. ഞാൻ ജനിച്ചു വളർന്ന തറവാട് ഞാൻ അത്ഭുതത്തോടെ നോക്കി. ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുടെ ഇ മ്യൂണിറ്റി പവ്വർ കൂട്ടണം. അതിന് പഴയ രീതിയിലേക്കുള്ള മടക്കയാത്രക്ക് എൻ്റെ ശരീരവും മനസും ഞാൻ പാകപ്പെടുത്തി.ഇന്നു മുതൽ ഞാൻ പഴയ ഉണ്ണിയാകും. ജോലിക്ക് തടസമില്ലാതെ തന്നെ. അതിരാവിലെ ഏഴരവെളുപ്പിന് എഴുനേൽക്കും. കുളത്തിൽപ്പോയി നീന്തിക്കുളിയ്ക്കും.പരദേവതക്കുംമുല്ലയ്ക്കൽത്തേവർക്കും നിത്യേന പൂജയുണ്ട്.ആ ചുമതല ഞാൻ ഏറ്റെടുത്തു.സമാവർത്തനത്തിനു ശേഷം ഊരി വച്ച പൂണൂൽ ഞാൻ വീണ്ടും അണിഞ്ഞു.ഭ സ്മം കുഴച്ച് സന്ധികളിലും നെറ്റിയിലും മാറത്തും തൊട്ടു.ശരീരത്തിലെ നീർക്കെട്ടു വലിച്ചെടുക്കാൻ ഭസ്മത്തിൻ്റെ കഴിവ് തെളിയിക്കപ്പെട്ടതാണ്. ചന്ദനം നെറ്റിയിൽ തൊടുമ്പോൾ തലയിലേക്ക് ഒരു തണുപ്പ് അരിച്ചു കയറും.പിന്നെ ഓംകാരമന്ത്രത്തോടെ ഉള്ള മെഡിറ്റേഷനിൽ മനസും ശരീരവും ശുദ്ധമായി.പത്മ സനത്തിലെ മെഡിറ്റേഷൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. പക്ഷേ മറികടന്നു.അപ്പഴേക്കും അമ്മ കുളിച്ചു വന്നിരിക്കും.ഈറനുടുത്ത് മുക്കൂറ്റിയും പത്തൂവും ചൂടി അമ്മ വരുമ്പഴേ ആ സാന്നിദ്ധ്യംനമ്മൾ അറിയും. നിവേദ്യത്തിനുള്ള പായസവും, നേദ്യവും അമ്മയാണ് ഉണ്ടാക്കുക. ഭഗവതിക്ക് ഗുരുതിയും തൃമധുരവും ഉണ്ടാക്കി വച്ച് അമ്മ മാല കെട്ടാൻ പോകും. നാമം ജപിച്ചു കൊണ്ടാണ് ഈ പണികൾ ഒക്കെ എടുക്കുക. ഇന്നുവരെ അമ്മ ഒരു പരാതി പറയുന്നത് ഞാൻ കേട്ടിട്ടില്ല. അഷ്ടദ്രവ്യ ഗണപതി ഹോമത്തിലൂടെ ഉള്ള ധൂമ ചികിത്സ വായുവിലെ ബാക്റ്റീരിയ യെ അകറ്റി അന്തരീക്ഷം ശുദ്ധമാക്കിയിരുന്നുപൂജ കഴിയുമ്പോൾ ഏഴു മണി ആകും. ഇനി സൂര്യനമസ്ക്കാരമാണ്. മുത്തശ്ശൻ 101 നമസ്കാരമാണ് പതിവ്.ആദ്യം പന്ത്രണ്ടിൽ തുടങ്ങാം. ക്രമേണ 101 - ൽ എത്തിക്കാം. മുല്ലയ്ക്കലെ തെക്കുവശത്ത് ഒരു തറയൂണ്ട്. അത് ചാണകം കൊണ്ട് മെഴുകി വൃത്തിയാക്കിയിരിക്കും. അവിടെ കിഴക്കോട്ട് അഭിമുഖമായാണ് സൂര്യനമസ്ക്കാരം. സൂര്യഭഗവാൻ്റെ സ്വർണ്ണ നിറമുള്ള കിരണങ്ങൾ ശരീരത്തിൽപ്പതിക്കണം.വിധി പ്രകാരമുള്ള സൂര്യനമസ്ക്കാരം ശരീരത്തിൻ്റെ എല്ലാ അംശത്തേയും ചലിപ്പിക്കും. ശരീരം വിയർത്തു കുളിക്കും. ഞാൻ പോലുമറിയാതെ വയിറ്റമിൻ Dഎൻ്റെ ശരീരത്തിൽ നിറയുകയായിരുന്നു. വന്ന് കാലും മുഖവും കഴുകി തൃമധുരവും., ഗുരുതിയും കഴിക്കും. മഞ്ഞളും ചുണ്ണാമ്പും ശർക്കരയും കൂട്ടി ഉണ്ടാക്കുന്ന ഗുരുതി നല്ല വിഷഹാരിയാണ്. ഫുഡ് പോയി സന് നല്ല ഔഷധം.പൂവൻ പഴവും കൽക്കണ്ടവും തേനും കൂടിയ തൃമധുരം ശരീരത്തിന് വിശേഷമാണ്.പിന്നെ പായസം. അതു കഴിഞ്ഞ് ഉണക്കച്ചോറ്. ഉപ്പും തൈരും കാന്താരിമുളകും. തവിട്കളയാത്ത ഒണക്കച്ചോറ് സമ്പുഷ്ട വൈറ്റമിനാണ്. തകരയിലത്തോരൽ ചിലപ്പോൾ കൂട്ടിന്.രാവിലെ കാപ്പി, ചായ ഒന്നുമില്ല. ചിലപ്പോൾ ഒരു ഗ്ലാസ് പശുവിൽ പാൽ.ഉച്ചക്ക് പൊടിയരിക്കഞ്ഞിയാണ്. ചൂടു കഞ്ഞിയിൽ നാളികേരം ചിരകിയിട്ട് നെയ്യും ഒഴിച്ച് ചൂടോടെ പ്ലാവില കുമ്പിൾ കൂട്ടി അതു കൊണ്ട് കഴിക്കും.നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കഴിക്കുക. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ചിലപ്പോൾ കഞ്ഞിക്ക് പകരം ചോറ്. നല്ല നാട്ടു മാമ്പഴം പിഴിഞ്ഞു കൂട്ടി അവസാനിപ്പിക്കും. സന്ധ്യക്ക് മുമ്പ് " പകലെ ഊണ് "ആണ് പതിവ്. കിടക്കുന്നതിനു മുമ്പ് കഴിച്ചത് ദഹിച്ചിരിക്കണം. എട്ടരക്ക് തന്നെ കിടക്കും.ഒരാഴ്ച്ചകഴിഞ്ഞപ്പഴേ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇതിനിടെ ആഴ്ച്ചയിൽ രണ്ടു ദിവസം ''ഒരിക്കൽ'. ഒരു നേരമേ ആഹാരമുള്ളു. മാസത്തിൽ ഒരു ദിവസം ഉപവാസം. അന്ന് ഒന്നും കഴിക്കില്ല. ഉമിനീരു പോലും ഇറക്കില്ല.ദഹനേന്ദ്രിയങ്ങൾക്ക് ഒരു ദിവസത്തെ വിശ്രമം. ആഴ്ച്ചയിൽ മൂന്നുദിവസം ധന്വന്തരം കുഴമ്പ് കൊണ്ട് തേച്ചു കുളി. രാവിലെ ഇന്ദുകാന്തം നെയ്യ്. വൈകിട്ട് ചവനപ്രാശം.ഇതൊന്നും ഒരു മരുന്നായിട്ടല്ല ഒരു ശീലമായിട്ട് തുടർന്നു.ഇന്ന് ഒരു മാസം തികയുന്നു. പഴയ ചിട്ടയായ ജീവിത രീതിയുമായി ഒരു മാസം!. ശരീരത്തിനും മനസിനും എന്തൊക്കെയോ മാറ്റങ്ങൾ ഒരു കായകൽപ്പ ചികിത്സ കഴിഞ്ഞ പ്രതീതി. കോറൻ്റയിൻ തുടങ്ങുന്നതിന് മുമ്പ് എല്ലാ ടെസ്റ്റുകളും നടത്തി ഡോക്ട്ടറെ സാക്ഷിപ്പെടുത്തിയിരുന്നു. ഒരു മാസം കഴിഞ്ഞ റിസൽട്ടുമായി വീണ്ടും ഡോക്ടറുടെ അടുത്തെത്തി. അദ്ദേഹം അത്ഭുതപ്പെട്ടു പോയി." എന്തുമരുന്നാ കഴിച്ചത്.""മരുന്നല്ല കുറച്ചു ശീലങ്ങൾ മാത്രം "എൻ്റെ തൂക്കം കുറഞ്ഞു.ബി.പി നോർമൽ. തലവേദനയില്ല. ഗ്യാസിൻ്റെ അസുഖം ഒട്ടുമില്ല." ഇമ്യൂണോ ഗ്ലോബലിൻ്റെ " റിസൽട്ടാണ് ഡോക്ട്ടറെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. ആൻ്റി ബോഡി വളരെ അധികം മാറ്റം വന്നിരിക്കുന്നു.ദുഷിച്ച വായുവും, വെള്ളവും, ഭക്ഷണ രീതികളും, ദിനചര്യകളുമാണ് ഈ മഹാമാരിക്ക് നമ്മൾ ഇടം നൽകുന്നത്. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമാണിതിത് പ്രതിവിധി.ആ പ്രബന്ധം പൂർത്തിയാക്കുമ്പോൾ ഞാനും ആ കെ മാറിയിരുന്നു. തിരിച്ചു പോകാനാകാത്ത വിധം...

Monday, April 6, 2020

കോവിഡ്ചികിത്സ അമേരിക്കയിൽ...... കേരളത്തിൽ"നാട്ടിലെ ആശുപത്രി ഒക്കെ എന്താ ശുപത്രി. ആശുപത്രികാ ണണമെങ്കിൽ ഇവിടുത്തെ ആശുപത്രിയിൽ പോകണം." അമേരിക്കയിൽ വച്ച് ഒരു പ്രവാസി സുഹൃത്ത് മൊഴിഞ്ഞതാണ്. പക്ഷേ ഇൻഷ്വറൻസ് മേഖലയിലെ ഭീമന്മാരാണ് അവിടുത്തെ ആശുപത്രികളും ചികിത്സയും നിയന്ത്രിക്കുന്നതെന്ന് ഇപ്പഴാണ് മനസിലായത്. എവിടെ ഒക്കെ ആശുപത്രി വേണം എവിടെ ഒക്കെ വേണ്ട എന്നു തീരുമാനിക്കുന്നതവരാണ്. ഗ്രാമപ്രദേശങ്ങളിലെ ആശൂപത്രികൾ മുഴുവൻ അവർ പൂട്ടി." എക്കണോമിക്കലിനോട്ട് വയബിൾ " ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ഭീമമായ തുക ചികിത്സക്ക് വേണ്ടി വരും. ഇൻഷ്വറൻസ് എടുക്കാത്ത രോഗികളെ അവർ തെരുവിലേക്കിറക്കി വിട്ടു.ഒബാമയുടെ " ഒബാമാകെയർ " പോലെ സാധാരണക്കാർക്ക് സഹായമായ പദ്ധതികൾ മുഴുവൻ നിർത്തി.ഇന്ന് കൊറോണക്കാലം. കൊറോണാ ടെസ്റ്റിന് ഒരു ലക്ഷത്തിപ്പതിനായിരം രൂപാ. ചികിത്സക്ക് 33 ലക്ഷം മുതൽ 57 ലക്ഷം വരെ ചെലവ്. ഇ ൻ ഷ്വറൻസ് ഉള്ളവർക്കും ഒരു ഭാഗം മാത്രം കവർ ചെയ്യുകയുള്ളൂ."സാർവത്രിക ആരോഗ്യ പരിരക്ഷ "ഇല്ലാത്ത ഏക രാഷ്ട്രമാണ് അമേരിക്ക എന്നു തോന്നുന്നു. ഇപ്പോ ൾ കൊറോണാ ടെസ്റ്റ് സൗജന്യമാക്കി എന്നി യു ന്നു.അത് വേറൊരപകടം വിളിച്ചു വരുത്തി. കൊറോണ ആണന്ന് ടസ്റ്റിലൂടെ മനസിലാക്കിയവർക്ക് ചികിത്സിക്കാൻ മാർഗ്ഗമില്ലാതെ മാനസിക സംഘർഷം കൊണ്ട് ആൾക്കാർ മരിക്കാതെ മരിക്കുന്ന സ്ഥിതിഇനി നമ്മളുടെ കൊച്ചു കേരളത്തിൻ്റെ കാര്യം. കൊറോണാ സംശയം പ്രകടിപ്പിച്ചാൽ ഗവന്മേൻ്റ് ആ രോഗിയേ ഏറ്റെടുക്കുന്നു. പിന്നെ ടെസ്റ്റും ചികിത്സയും ഭക്ഷണവും എല്ലാം സൗജന്യം. കൂട്ടിരുപ്പി ന് പോലും ആൾ വേണ്ട. വീട്ടിലുള്ളവർക്ക് വേണ്ട നിർദേശം നൽകുന്നു. അവരെ ബോധവൽക്കരിച്ച് പതിനാല് ദിവസത്തെ ഏകാന്ത വാസം സൗകര്യപ്പെടുത്തുന്നു. ആവശ്യമെങ്കിൽ അവർക്ക് സൗജന്യമായി ഭക്ഷണം വരെ എത്തിച്ചു കൊടുക്കുന്നു ഗ്രാമഗ്രമാന്തരങ്ങളിലുള്ള പ്രയ്മറി ഹെൽത്ത് സെൻ്റർ പോലും ഈ ജനകീയാരോഗ്യ പ്രസ്ഥാനത്തിൽ ഭാഗഭാക്കാകുന്നു. മതവും, ജാതിയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ഈ യുദ്ധത്തിൽ പങ്കാളി ആകുന്നു. ഇവിടെ നമ്മൾ അതിജീവിക്കും.ഉറപ്പ്.

Sunday, April 5, 2020

വെടിവട്ടം [ ലംബോദരൻ മാഷും തിരുമേനീം 110]" എന്താ ഇന്ന് മാഷ് ഇങ്ങോട്ടൊക്കെ "?"വെറുതെ.... വീട്ടിലിരുന്ന് മടുത്തു "" ഇപ്പോൾ ഇങ്ങിനെ വെറുതേ ഇറങ്ങി നടക്കുന്നത് ശരിയല്ല. മാഷൊരു കാര്യം ചെയ്യ് പുറത്ത് വെള്ളം വച്ചിട്ടുണ്ട്. കയ്യും കാലും മുഖവും സോപ്പിട്ട് കഴുകിയിട്ട് ഇങ്ങോട്ടു കയറിയാൽ മതി. എന്നിട്ട് ദാ അവിടെ ഇരുന്നോളൂ""എന്താ തിരുമേനിക്ക് തീണ്ടലും തൊടീ യും ഒക്കെത്തുടങ്ങിയോ?"" ഇപ്പോൾ തിരുമേനിക്ക് മാത്രമല്ല എല്ലാവർക്കും തുടങ്ങണം""എൻ്റെ തിരുമേനീ ഈ നിയന്ത്രണങ്ങൾ കുറച്ചു കൂടുതലല്ലേ എന്നു സംശയം""കഷ്ടം അങ്ങൊരു മാഷല്ലെ?എന്നിട്ടും ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.ഈ മഹാമാരിയെ ചെറുക്കാൻ ബോധവൽക്കരണം നടത്തണ്ട ആളല്ലേ അങ്ങ്. എന്നിട്ടും "" സത്യത്തിൽ മടുത്തു തിരുമേനീ. ഇങ്ങിനെ ആൾക്കാരെക്കാണാതെ ""മാഷുടെ വീട്ടിൽ ഭാര്യയും മക്കളുമില്ലേ കുറച്ചു കാലം അവരുടെ ഒപ്പം ഒരു ലോകം ശൃഷ്ടിക്കു മാഷേ""തിരുമേനിക്ക് ഞാനിവിടെ വന്നത് ഇഷ്ടമായില്ല എന്നു തോന്നുന്നു."" ഇഷ്ടമായില്ല.""എനിക്കൊരു ഗ്ലാസ് വെള്ളം തരൂ.? ഞാൻ പോയേക്കാം"മാഷ് തിരുമേനി കൊണ്ടുവന്ന വെള്ളം കുടിക്കാൻ തുടങ്ങുന്നു." നിർത്തൂ. വെള്ളം പൊക്കിയേ കുടിക്കാവൂ. മൊത്തിക്കുടിക്കാൻ പാടില്ല. പണ്ട് പൂർവ്വികർ നമുക്ക് പറഞ്ഞു തന്നതാണ്. അതു കഴിഞ്ഞ് ഗ്ലാസ് കഴുകിക മിഴ്ത്തി വച്ചോളൂ""ഓ... തിരുമേനിക്ക് ശുദ്ധം മാറും ഇല്ലെ? ഓർത്തില്ല "" അന്ന് പറഞ്ഞു തന്ന ശുദ്ധം എന്നത് ശുദ്ധി എന്നാണ് ഉദ്ദേശിച്ചത്.എല്ലാ ആചാരങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് ഈ കൊറോണക്കാലത്ത് അതിനൊക്കെ വലിയ പ്രസക്തിയുണ്ട്. ""ഞാൻ പോണൂ.""ഇപ്പം പൊയ്ക്കോളൂ. ഇനിയും പഴയപോലെ വെടിവട്ടത്തിനവസരം ഉണ്ടാകും. ആ കാലത്തിനായി നമുക്ക് കാത്തിരിക്കാം "

ദിസ് ലാംമ്പ് ഈസ് ഫോർ ദാറ്റ് എയ്ഞ്ചൽസ്..."ലേഡി വിത്ത് ദി ലാംമ്പ് ". ഫ്ലൊറൻസ് നൈറ്റി ഗേ ൽ. അസുഖബാധിതരായ അശരണരിലേയ്ക്ക് അർപ്പണബോധത്തോടെ ഇറങ്ങിച്ചെല്ലുന്ന അവർക്കാകട്ടെ ഇന്നത്തെ ഈ ദീപ പ്രകാശം. ഈ ചൂടുകാലത്ത് മുൻകരുതൽ ഡ്രസും മാസ്ക്കും ധരിക്കുമ്പോൾ പ്രാധമിക കാര്യങ്ങൾക്കു പോലും ബുദ്ധിമുട്ടുള്ളതുകൊണ്ട് വെള്ളം പോലും കുടിക്കാതെ ഈ മഹാമാരിയെച്ചെറുക്കാൻ ഇറങ്ങിത്തിരിച്ചവർക്കാകട്ടെ ഇന്നത്തെ ആരതി. ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് അണുവിമുക്തി വരുത്തി വീട്ടിൽച്ചെന്നിട്ടും തൻ്റെ കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ പേടിക്കുന്ന അവരുടെ ത്യാഗത്തിനാകട്ടെ നമ്മുടെ പ്രകാശം പരത്തുന്ന ആ ഒമ്പതു മിനിട്ട്. എല്ലാ മുൻകരുതൽ എടുത്തിട്ടും ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഇവരെ സ്വീകരിക്കാൻ ഭയക്കുന്ന വീട്ടുകാർക്കു വേണ്ടി വീണ്ടും ആശുപത്രി തന്നെ അഭയം പ്രാപിക്കണ്ടി വരുന്ന സഹോദരിമാർക്കാകട്ടെ ഇന്നത്തെ ഈ ഒരുമയുടെ പ്രകാശം.

Friday, April 3, 2020

ആ ട്രോയിഡ് കുഞ്ഞപ്പൻ.....ഈ ഇടെക്കണ്ട ഒരു സിനിമയിലെ കഥാപാത്രമാണ് ഈ റോബർട്ട്. ഇതു പോലെയുള്ള റോബർട്ടുകളെ നിർമ്മിക്കാൻ നമുക്കിന്നെളുപ്പം കഴിയും. കൊറോണ പോലുള്ള ഭീകര പകർച്ചവ്യാധികൾ പരക്കുമ്പോൾ, രോഗികളുടെ പരിചരണത്തിന് ഒരു പരിധി വരെ ഇതു സഹായകമാകും. ഇടക്കിടെ അണുവിമുക്തമാക്കണമെന്ന് മാത്രം.രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉപയോഗിക്കുന്ന ഭീമമായ തുകകൾ വെട്ടിക്കുറച്ച് ആരോഗ്യപരിപാലനത്തിനും ഗവേഷണത്തിനും തുക ക ൾ മാറ്റി വയ്ക്കേണ്ടിയിരിക്കുന്നു.

ആ ട്രോയിഡ് കുഞ്ഞപ്പൻ.....ഈ ഇടെക്കണ്ട ഒരു സിനിമയിലെ കഥാപാത്രമാണ് ഈ റോബർട്ട്. ഇതു പോലെയുള്ള റോബർട്ടുകളെ നിർമ്മിക്കാൻ നമുക്കിന്നെളുപ്പം കഴിയും. കൊറോണ പോലുള്ള ഭീകര പകർച്ചവ്യാധികൾ പരക്കുമ്പോൾ, രോഗികളുടെ പരിചരണത്തിന് ഒരു പരിധി വരെ ഇതു സഹായകമാകും. ഇടക്കിടെ അണുവിമുക്തമാക്കണമെന്ന് മാത്രം.രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉപയോഗിക്കുന്ന ഭീമമായ തുകകൾ വെട്ടിക്കുറച്ച് ആരോഗ്യപരിപാലനത്തിനും ഗവേഷണത്തിനും തുക ക ൾ മാറ്റി വയ്ക്കേണ്ടിയിരിക്കുന്നു.

Thursday, April 2, 2020

അച്ചൂ നും ചെറിയ ടൻഷൻ ഉണ്ട് [ അച്ചു ഡയറി-340 ]മുത്തശ്ശാ ഇവിടെ അച്ചുവിൻ്റെ ഫ്രണ്ട്സ് ഒക്കെ വലിയ ടൻഷനിലാ. ഫൊൺ ചെയ്യുമ്പോൾ അറിയാം. അച്ചൂനും Sൻഷൻ ഉണ്ട്. ഈ അസുഖത്തിൽ നിന്ന് നമ്മൾ രക്ഷപെടാൻ നമ്മൾ മാത്രമേ ഉണ്ടാകൂ .ലോകത്താർക്കും നമ്മെ രക്ഷിക്കാൻ പറ്റില്ലന്നുറച്ചു വിശ്വസിച്ച് അവനവൻ ചെയ്യണ്ടത് ചെയ്യാനാണ് അച്ഛൻ. പറഞ്ഞ ത്. അത് ശരിയാണന്നച്ചൂന് തോന്നണൂ പക്ഷേ ഇവിടുത്തെ പ്രസിഡൻ്റ് തന്നെ ഇവിടെ രണ്ടര ലക്ഷം പേർ മരിക്കും.എന്ന് പറഞ്ഞപ്പോൾ അച്ചു ഒന്നു പേടിച്ചു. ഒരിക്കലും പ്രസിഡൻ്റ് അങ്ങിനെ പറയരുതായിരുന്നു.പുറത്ത് .ഇവിടെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസുകൾ ഇതിനെ സംബത്തിച്ചില്ല. നാട്ടിൽ നിന്ന് ഇതിനെടുക്കണ്ട മുൻകരുതലിനെപ്പറ്റിയുള്ള നല്ല ക്ലാസുകൾ കേട്ട് അമ്മ പറഞ്ഞു തരും.ആരു മായും ബന്ധപ്പെടാതെ വൃത്തിയും ശുദ്ധിയും സൂക്ഷിച്ച് ജീവിച്ചാൽ ഇതു വരില്ല ഉറപ്പ്.പാച്ചു. അവന് ഒരു ടൻഷനുമില്ല. കളിച്ച് ചിരിച്ച് ഓടി നടക്കുന്നു. അമ്മ കുട്ടികൾക്കായി മാസ്ക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട്. സൂപ്പർ മാൻ, സ്പൈഡർ മെൻ തുടങ്ങി വരൂടെ മുഖം മൂടിയുടെ ആകൃതിയിൽ. അവൻ അതും വച്ച് കൊറോണക്കെതിരെ ഫൈറ്റ് ചെയ്ത് ഓടി നടക്കുകയാണ്.ലോകത്ത് ഇത്രയും ടൻഷൻ ഇല്ലാത്ത ഒരാൾ അവൻ മാത്രമേ ഉണ്ടാകൂ എന്നു തോന്നുന്നു.കൊച്ചു കുട്ടിയല്ലേ. ഒരു കണക്കിനവ നാ ഭാഗ്യവാൻ. നാട്ടിലേക്ക് ഉടനേ വരാനുള്ള മോഹമൊക്കെ അച്ചു പതുക്കെ പതുക്കെ ഉപേക്ഷിച്ചു തുടങ്ങി.സങ്കടായി.എന്നാലും നിവർത്തിയില്ല മുത്തശ്ശാ......

Wednesday, April 1, 2020

വലിയ l T ഓഫീസുകൾ അനാവശ്യമാകുന്നു.വർക്ക് അററ് ഹോം. ഈ മഹാമാരിക്കാലത്തെ അനിവാര്യത ആയിരുന്നു. ഇപ്പോൾ 90% ഐ.ടീജോലിക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇത് വർക്കിംഗ് എഫിഷ്യൻസി കൂട്ടുന്നു. സ്ട്രസ് കുറക്കുന്നു. ഭീകരമായ ട്രാഫിക്ക് തിരക്കിലൂടെ ഉള്ള യാത്ര സമയം ലാഭിക്കുന്നു. അപ്പോൾ ലോകത്തിൻ്റെ ഏതു കോണിലും ഇരുന്ന് ജോലി ചെയ്യാം.അപ്പപ്പിന്നെ എന്തിനാ ഇത്ര വലിയ ഓഫീസും സെറ്റപ്പും. അതിനു മുടക്കുന്ന കോടിക്കണക്കിന് രൂപാലാ ദിക്കാൻ മേലെ? ചിന്തിച്ചു തുടങ്ങി. പ്രാവർത്തികമാക്കിത്തുടങ്ങി.നഗര കേന്ദ്രീകൃതമായ ജോലിയുടെ പ്രസക്ത്തി പോയിത്തുടങ്ങി. അപ്പോൾ ബാഗ്ലൂർ പോലെയുള്ള 1 T ഹബ്ബകളിൽ തിരക്കുകുറയും. ഫ്ലാറ്റുകൾ മിച്ചം വരും.ഈ പുതിയ സാഹചര്യത്തിൽ ശീലിച്ച ജോലി സംസ്കാരം പ്രവചനാതീതമായ മാറ്റ ങ്ങൾക്ക് തുടക്കം കുറിച്ചേക്കാം.