Saturday, October 30, 2021

തേൻകൂട് [ കാനന ക്ഷേത്രം - 18]സസ്യങ്ങളുടെ പര പരാഗണത്തിന് തേനീച്ചകളുടെ സേവനം ചിത്രശലഭങ്ങളേക്കാൾ പ്രധാനമാണ്. ഇവിടെ സസ്യങ്ങളും പൂക്കളും നിറഞ്ഞു കഴിഞ്ഞാൽ അടുത്ത പരിപാടി " തേൻ കൂട്; തേനീച്ച വളർത്തൽ. അതിനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു. " തേൻ കൂട്" എന്ന ഒരനുബന്ധ പ്രോജക്റ്റിനുള്ള തയാറെടുപ്പുകൾ തുടങ്ങി. ആദ്യം ചെറിയ തോതിൽ.ഒരു പതിനഞ്ച് കൂട്. പത്ത് വൻ തേനിനും,അഞ്ച് ചെറുതേനിനും. ഏർപ്പാടാക്കിക്കഴിഞ്ഞു. എൻ്റെ ഒരു സുഹൃത്ത് അതിനു വേണ്ട എല്ലാ സഹായവും വാഗ്നാനം ചെയ്തിട്ടുണ്ട്.ചെറുതേനീച്ചയെ വളർത്താൽ എളുപ്പമാണ്. അതിന് മുള്ളുകളില്ല. അതു കൊണ്ട് കടിയ്ക്കുകയേ ഒള്ളു. വൻ തേനീച്ച അങ്ങിനെ അല്ല. അതിനെ പരിപാലിക്കാൻ നല്ല അധ്വാനം വേണ്ടിവരും. അത് കുത്തിയാൽ അതിൻ്റെ മുള്ള് ശരീരത്തിൽ ആഴ്ന്നിറങ്ങി പഴുക്കാൻ സാദ്ധ്യതയുണ്ട്." എംഗേജ്ഡ് ലൈക്ക് എ ബീ." എന്നു കേട്ടട്ടില്ലേ.? കണ്ടു പടിക്കണ്ടതാണ്. ഒരു നിമിഷം വിശ്രമിക്കില്ല. പൂന്തേനും പൂമ്പൊടിയും തേടി പറന്നു നടക്കുന്നതിനിടെ അങ്ങിനെയുള്ള സ്ഥലം കണ്ടു പിടിച്ചാൽ അങ്ങോട്ട് കൂട്ടുകാരെ ആകർഷിക്കുന്ന രീതി കൗതുകകരമാണ്. നൃത്തരൂപത്തിലാണ് അവർ ബാക്കിയുള്ളവരെ ആകർഷിച്ച് അവിടെ എത്തിക്കുന്നത്. വാഗിൾഡാൻസ്, റൗണ്ട് ഡാൻസ്. ഈ ഡാൻസിനൊപ്പം കൂട്ടുകാരും നൃത്തം ചെയ്ത് മുന്നേറും.അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തി തേനും പൂമ്പൊടിയും ശേഖരിക്കും. അവരുടെ രോമാവൃതമായ ശരീരത്തിൽപ്പറ്റിപ്പിടിക്കുന്ന പൂമ്പൊടി പ രപരാഗത്തിനും സഹായിക്കുന്നു.ഇവരുടെ ജീവിത രീതി കണ്ടു പഠിക്കണ്ടതാണ്. ഒരു കൂട്ടിൽ ഒരു റാണിയേ കാണൂ. അതിന് ബാക്കിയുള്ളവർ പ്രത്യേക അറ ഉണ്ടാക്കുന്നു. മിക്കവാറും മുകൾ ഭാഗത്ത്.തൊഴിൽ തേനീച്ചകൾക്ക് വീതിച്ചു നൽകുന്നത് റാണിയാണ്. കൂടുണ്ടാകുന്നതും തേൻ ശേഖരിയ്ക്കുന്നതും എല്ലാം പെൺ തേനീച്ചകളാണ്. മടിയന്മാരായ ഈച്ചകൾ പ്രജനന സഹായി ആയി കൂട്ടിൽത്തന്നെ കൂടുന്നു.. എണ്ണം കൂടുമ്പോൾ ഭാഗം വച്ചു പിരിയുന്നു. വേറേ കൂടുകൂട്ടി മാറുന്നു. അവരുടെ സ്ഥിരോത്സാഹം നമുക്കൊക്കെ മാതൃകയാകണ്ടതാണ്.പൂമ്പൊടിയും തേനും പ്രോട്ടീൻ്റെയും വിററാമിൻ്റെയും കലവറയാണ്. തേൻ പ്രമേഹരോഗികൾക്ക് വരെ ഉപയോഗിക്കാം. വളരെ അധികം ഔഷധ ഗുണമുള്ള തേൻ ശരീരത്തിന് നല്ല പ്രതിരോധ ശക്തി തരുന്നു. ശാസ്ത്രീയമായ പരിപാലനം ദുഷ്ക്കരമാണ്. എന്നാലും ഒരു കൈ നോക്കാം എന്നു തന്നെ വച്ചു.അങ്ങിനെ കാനന ക്ഷേത്രത്തിന് മധുരം പകരാൻ തേൻ കൂടുകൾ ഒരുങ്ങുന്നു.

Friday, October 22, 2021

ഉടുംമ്പ് [കീശക്കഥകൾ -146] കറിയാച്ചനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് പാവം കറിയാച്ച ന് മനസിലായില്ല. കറിയാച്ചൻ്റെ ഭാര്യ മറിയയ്ക്കും മനസിലായില്ല. ഉടുംമ്പിനെ കൊന്ന് കറി വച്ച് കഴിച്ചു. അതാണ് കുറ്റം. വലിയ കുറ്റം. മനുഷ്യന് ജീവൻ നിലനിർത്താനുള്ള ആഹാരമായാണ് മറ്റു ജീവികളെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്നാണ് കറിയാച്ചൻ പഠിച്ച തത്വശാസ്ത്രം. ഉടുമ്പ് സംരക്ഷിത ജീവിയാണ്. വംശനാശം വരാൻ സാദ്ധ്യതയുള്ള ജീവിയാണത്രേ? അതിനെ കൊല്ലാൻ പാടില്ലത്രേ. കറിയാച്ചൻ്റെ പറമ്പിലും തട്ടിൻ പുറത്തും അടുക്കളയിലും എല്ലാം സ്വ യിരവിഹാരം നടത്തുന്ന അവനേക്കൊണ്ട് പൊറുതിമുട്ടി. അവനോട് ആരോ ഈ നിയമം പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണവനിത്ര അഹങ്കാരം. ഒരു ദിവസം പട്ടിണി സഹിയ്ക്കാൻ വയ്യാതെ ഒരുത്തനെ കൊന്നു ശാപ്പിട്ടു. സത്യമാണ്. കോടതിയിൽ ഹാജരാക്കിയപ്പഴും കറിയാച്ച ന് കേസിൻ്റെ ഗൗരവം മനസിലായില്ല." ഉടുംമ്പിനെക്കൊല്ലരുതെന്നറിയില്ലേ?എന്നിട്ടും അതിനെക്കൊന്നു തിന്നു. അല്ലേ' തെറ്റല്ലേ ചെയ്തത്."ജഡ്ജി ചോദിച്ചു."തെറ്റല്ല. ഞങ്ങൾക്ക് വിശക്കുന്നുണ്ടായിരുന്നു. അവയുടെ ശല്യം സഹിയ്ക്കാനും വയ്യായിരുന്നു.അതു കൊണ്ട് ചെയ്തതാണ്.""വിശന്നിട്ടാണ് ചെയ്തതെങ്കിൽ ആറു മാസം ഭക്ഷണം കഴിച്ച് ഇവിടെ ജയിലിൽ സുഖമായിക്കഴിയാം""എന്നെ ജയിലിൽ അടയ്ക്കാൻ പോവുകയാണോ?ജയിലിൽ മൂന്നു നേരം ആഹാരവും കിട്ടുമോ? സമ്മതം"പക്ഷേ കറിയാച്ച നോട് ജഡ്ജിക്ക് ഒരു സ്നേഹം തോന്നി. എത്ര നിഷ്ക്കളങ്കമായിട്ടാണ് മറുപടി"ജയിലിൽ പോകുന്നതിന് മുമ്പ് എന്തെങ്കിലും ആഗ്രഹം ഉണ്ടങ്കിൽ പറഞ്ഞോ. സാധിച്ചു തരാം" കറിയാച്ചൻ ഒന്നാലോചിച്ചു." അങ്ങ് എനിക്കൊരുപകാരം ചെയ്യണം മറിയ വീട്ടിൽ ഒറ്റയ്ക്കാണ്. പാവം പട്ടിണി ആണ് അവളോട് ഞാൻ പറഞ്ഞതായി ഒരു കാര്യം അറിയിക്കുമോ?"" പറഞ്ഞോളൂ... ഞങ്ങളറിയിയ്ക്കാം ""നീ അടുത്ത ഉടുംമ്പിനേയും കറിവച്ചു കഴിച്ചോ' .അങ്ങിനെയാണങ്കിൽ മൂന്നു നേരവും ആഹാരവും കഴിച്ച് ഇവിടെ ക്കഴിയാനുള്ള സഹായം ഒരുക്കിത്തരാമെന്നാണ് ഏമാൻ പറഞ്ഞത് " ഇങ്ങിനെ അവളെ ഒന്നറിയിച്ചാൽ മതി

ഉടുംമ്പ് [കീശക്കഥകൾ -146] കറിയാച്ചനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് പാവം കറിയാച്ച ന് മനസിലായില്ല. കറിയാച്ചൻ്റെ ഭാര്യ മറിയയ്ക്കും മനസിലായില്ല. ഉടുംമ്പിനെ കൊന്ന് കറി വച്ച് കഴിച്ചു. അതാണ് കുറ്റം. വലിയ കുറ്റം. മനുഷ്യന് ജീവൻ നിലനിർത്താനുള്ള ആഹാരമായാണ് മറ്റു ജീവികളെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്നാണ് കറിയാച്ചൻ പഠിച്ച തത്വശാസ്ത്രം. ഉടുമ്പ് സംരക്ഷിത ജീവിയാണ്. വംശനാശം വരാൻ സാദ്ധ്യതയുള്ള ജീവിയാണത്രേ? അതിനെ കൊല്ലാൻ പാടില്ലത്രേ. കറിയാച്ചൻ്റെ പറമ്പിലും തട്ടിൻ പുറത്തും അടുക്കളയിലും എല്ലാം സ്വ യിരവിഹാരം നടത്തുന്ന അവനേക്കൊണ്ട് പൊറുതിമുട്ടി. അവനോട് ആരോ ഈ നിയമം പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണവനിത്ര അഹങ്കാരം. ഒരു ദിവസം പട്ടിണി സഹിയ്ക്കാൻ വയ്യാതെ ഒരുത്തനെ കൊന്നു ശാപ്പിട്ടു. സത്യമാണ്. കോടതിയിൽ ഹാജരാക്കിയപ്പഴും കറിയാച്ച ന് കേസിൻ്റെ ഗൗരവം മനസിലായില്ല." ഉടുംമ്പിനെക്കൊല്ലരുതെന്നറിയില്ലേ?എന്നിട്ടും അതിനെക്കൊന്നു തിന്നു. അല്ലേ' തെറ്റല്ലേ ചെയ്തത്."ജഡ്ജി ചോദിച്ചു."തെറ്റല്ല. ഞങ്ങൾക്ക് വിശക്കുന്നുണ്ടായിരുന്നു. അവയുടെ ശല്യം സഹിയ്ക്കാനും വയ്യായിരുന്നു.അതു കൊണ്ട് ചെയ്തതാണ്.""വിശന്നിട്ടാണ് ചെയ്തതെങ്കിൽ ആറു മാസം ഭക്ഷണം കഴിച്ച് ഇവിടെ ജയിലിൽ സുഖമായിക്കഴിയാം""എന്നെ ജയിലിൽ അടയ്ക്കാൻ പോവുകയാണോ?ജയിലിൽ മൂന്നു നേരം ആഹാരവും കിട്ടുമോ? സമ്മതം"പക്ഷേ കറിയാച്ച നോട് ജഡ്ജിക്ക് ഒരു സ്നേഹം തോന്നി. എത്ര നിഷ്ക്കളങ്കമായിട്ടാണ് മറുപടി"ജയിലിൽ പോകുന്നതിന് മുമ്പ് എന്തെങ്കിലും ആഗ്രഹം ഉണ്ടങ്കിൽ പറഞ്ഞോ. സാധിച്ചു തരാം" കറിയാച്ചൻ ഒന്നാലോചിച്ചു." അങ്ങ് എനിക്കൊരുപകാരം ചെയ്യണം മറിയ വീട്ടിൽ ഒറ്റയ്ക്കാണ്. പാവം പട്ടിണി ആണ് അവളോട് ഞാൻ പറഞ്ഞതായി ഒരു കാര്യം അറിയിക്കുമോ?"" പറഞ്ഞോളൂ... ഞങ്ങളറിയിയ്ക്കാം ""നീ അടുത്ത ഉടുംമ്പിനേയും കറിവച്ചു കഴിച്ചോ' .അങ്ങിനെയാണങ്കിൽ മൂന്നു നേരവും ആഹാരവും കഴിച്ച് ഇവിടെ ക്കഴിയാനുള്ള സഹായം ഒരുക്കിത്തരാമെന്നാണ് ഏമാൻ പറഞ്ഞത് " ഇങ്ങിനെ അവളെ ഒന്നറിയിച്ചാൽ മതി

Wednesday, October 13, 2021

കോഫി ടൈം വിത്ത് പേരൻ്റ്സ് [അച്ചുവിൻ്റെ ഡയറി-451]മുത്തശ്ശാ അച്ചൂ ൻ്റെ സ്ക്കൂളിൽ ഒരു പരിപാടിയുണ്ട്. മാസത്തിലൊരു ദിവസം ടീച്ചേഴ്സ് പേരൻ്റ് സുമായി ഒരു കോഫി ടൈംടോക്ക്. ഓൺലൈൻ ആണ്. പേരൻ്റ്സ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.കുട്ടികളെ എങ്ങിനെ സെൽഫ് മെയ്ഡ് ആക്കാം, എല്ലാത്തിനും ഗെയ്സൻസ് കൊടുക്കും. അത് കോമൺ ആണ്.ഏതെങ്കിലും ഒരു കുട്ടിയെ പ്പറ്റി അറിയണമെങ്കിൽ അതിനും ടീച്ചർ സമയം കൊടുക്കും. അച്ചൂന് ചെറിയ ഒരു ടൻഷൻ ഉണ്ട്. ടീച്ചർ എന്തൊക്കെയാണോ അച്ചൂനെപ്പററിപ്പറയുക.അതു പോലെ മറിച്ചും. പേരൻ്റ്സ് എന്നു പറഞ്ഞാൽ ടീച്ചർ അമ്മമാരെ ആണ് കൂടുതൽ പ്രിഫർ ചെയ്യുക. അച്ചുവിൻ്റെയും അമ്മയാണ് കോഫി ടൈമിൽ വന്നത്. ഭാഗ്യം അച്ചൂ നെപ്പറ്റി നല്ലതുമാത്രമേ ടീച്ചർ പറഞ്ഞുള്ളു.അമ്മ അച്ചൂ നെ ചീത്ത പറയുമെങ്കിലും വേറൊരാളോട് നല്ലതേ പറയൂ.തെററുകണ്ടാൽ വഴക്ക് പറയുന്നത് അച്ചു നന്നാകാനാണ്. തെറ്റുകൾ തിരുത്താനാണ്.അതച്ചൂനറിയാം. എന്നാലും മുത്തശ്ശാ ചിലപ്പം അച്ചൂന് സങ്കടം വരും. പക്ഷേ അച്ചൂനെ ചീത്ത പറഞ്ഞു കഴിയുമ്പോൾ അമ്മയ്ക്കും സങ്കടാകും അതും അച്ചൂനറിയാം. പക്ഷേ ചിലപ്പം അമ്മ അച്ചൂൻ്റെ ബസ്റ്റ് ഫ്രണ്ടിൻ്റെ കൂട്ടാണ്. എല്ലാ അമ്മമാരും ഇങ്ങിനെ ആയിരിയ്ക്കും. അല്ലേ മുത്തശ്ശാ?

Tuesday, October 5, 2021

കുട നന്നാക്കാനുണ്ടോ.... കുട.. [ കീശക്കഥകൾ - 145 ] ആ ഈണത്തിലുള്ള ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. താടിയും മുടിയും നീട്ടി വളർത്തിയ ഒരവധൂതൻ. വരൂ. ഞാൻ കേടുവന്ന കുട അയാളെ ഏൾപ്പിച്ചു. അയാൾ ആ മുറ്റത്ത് പടിഞ്ഞിരുന്നു. ഭാണ്ഡം തുറന്ന് പണി തുടങ്ങി."ഈ ചെറിയ കുട നന്നാക്കിത്തന്നാൽ നിങ്ങൾ രക്ഷപെടുമോ? ഈ നാട് രക്ഷപെടുമോ?" അയാൾ പൊട്ടിച്ചിരിച്ചു. ഞാൻ അന്തം വിട്ടു. ആരാണിങ്ങേര്.എന്താണിങ്ങേര് പറയുന്നത്." ഇതു ഞാൻ നന്നാക്കിത്തരാം എന്നാൽ ജഗന്നിയന്താവ് ഒരു വലിയ കുട നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതിനു കേടുവന്നു തുടങ്ങി. അതു നന്നാക്കാൻ നിങ്ങളും കൂടെക്കൂടണം." പിന്നേയും ദുരൂഹത .എന്താണിങ്ങേര് പറയുന്നത്. അയാൾ എന്നെ ശ്രദ്ധിക്കാതെ കുടയുടെ പണി തുടങ്ങി. എന്തോ.. ആ കണ്ണുകളിലെ തീഷ്ണത .ആ വാക്കുകളിലെ മൂർച്ച.ആകെ ഒരു പൊരുത്തക്കേട്. "ആരാ അങ്ങ് " എവിടെയോ പരിചയമുള്ള ശബ്ദം."ഞാനാരെന്നതല്ല പ്രശ്നം. ഞാനെന്തു ചെയ്യുന്നു എന്നതാണ് പ്രശ്നം. മനുഷ്യരുടെ അത്യാർത്തി കൊണ്ടും, അതിക്രമം കൊണ്ടും നശിച്ചു കൊണ്ടിരിക്കുന്ന ആ വലിയ കുടനന്നാക്കുന്നതിൻ്റെ അനിവാര്യത പറഞ്ഞു മനസിലാക്കാൻ ഈ പണിയ്ക്കിറങ്ങിയതാണ്." അയാൾ പൊട്ടിച്ചിരിച്ചു.പെട്ടന്ന് ആ മുഖത്ത് ഗൗരവം പടർന്നു."നിങ്ങളുടെ ഒക്കെ അത്യാർത്തി കൊണ്ട്, മനുഷ്യനിർമ്മിതമായ രാസവസ്തുക്കൾ ഭൂമിയിൽ നിറഞ്ഞു. നിങ്ങൾ വനം മുഴുവൻ വെട്ടിനശിപ്പിച്ചു. സൂര്യഭഗവാൻ്റെ ശാപകരണങ്ങൾ ഭൂമിയിൽ പതിച്ചു തുടങ്ങി. അതിനെ തടഞ്ഞു നിർത്തുന്ന കുടക്ക് കേടുവന്നിരിക്കുന്നു. നാടു മുഴുവൻ ചർമ്മാർ ബുദം കൂടി വന്നു. സസ്യജാലങ്ങളുടെ പ്ലവങ്ങൾ നശിച്ച് ഇലകൾ ചെറുതായിരിക്കുന്നു. ആഗോള താപനം കൂടുന്നു. പകർച്ചവ്യാധികൾ പെരുകുന്നു. എന്നിട്ടും പഠിച്ചില്ല.""അത്ഭുതം! അങ്ങ് വെറും ഒരു കുട നന്നാക്കകാരനല്ല ആരാണങ്ങ് "ഞാനദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.അതെ.. എൻ്റെ സംശയം ശരിയാണ്. സൂര്യൻ മാഷ് ! അതെ ഞങ്ങളുടെ പ്രിയപ്പെട്ട സൂര്യൻ മാഷ്. " ഞാൻ ഞട്ടി എഴുനേറ്റു. പരിസ്ഥിതി പഠനത്തേപ്പറ്റി നമുക്ക് പഠിപ്പിച്ചു തന്ന എൻ്റെ മാഷ്.ഒരു ഭ്രാന്തൻ്റെ കൂട്ട് അന്ന് സ്കൂളിൻ്റെ പടിയിറങ്ങിയ മാഷേ പിന്നെ ആരും കണ്ടിട്ടില്ല. ഇത് മാഷ് തന്നെ. ക്ഷമിക്കൂ... വരൂ അകത്തിരിക്കാം " മാഷ് പൊട്ടിച്ചിരിച്ചു. തൻ്റെ സൂര്യൻ മാഷ് തന്നെ. സൂര്യൻ്റെ ദുഷ്ട കിരണങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം ഉപദേശിച്ചതിത് ഭ്രാന്തനെന്ന് പട്ടം നൽകി പടി അടച്ചു പിണ്ഡം വയ്ക്കപ്പെട്ട പഴയ മാഷ് തന്നെ. മാഷ് വീണ്ടും പൊട്ടിച്ചിരിച്ചു."കുട നന്നാക്കാരുണ്ടോ" മാഷ് നീട്ടി വിളിച്ച് നടന്നകന്നു. അനിയൻ തലയാറ്റും പിള്ളി