Sunday, June 27, 2021

പെനാൽറ്റി [ കീശക്കഥകൾ - 135] ഒരു ബുള്ളററിൻ്റെ കാതടപ്പിക്കുന്ന ശബ്ദം. മുറ്റത്ത് വന്ന് രണ്ടു പേർ കോളിഗ് ബല്ലടിച്ചു. ഞാൻ മാസ്ക് ധരിച്ച് വാതിൽ തുറന്ന പാടെ അവർ അകത്തു കയറി.ഷെയ്ക്ക് ഹാൻ്റിനായി കൈ നീട്ടി. ഞാൻ ഒരു തൊഴു കയ്യോടെ ആ ഉപചാരം നിഷേധിച്ചു. പാവങ്ങളെയും നിർധനരായ രോഗികളേയും സഹായിക്കുന്ന ഒരു സംഘടനയുടെ ആൾക്കാരാണ് ഞങ്ങൾ. ആ രണ്ടു പേർ അവരുടെ ചരിത്രം മുഴുവൻ വിശദമായി സംസാരിച്ചുകൊണ്ടേയിരുന്നു.എന്നിട്ടും എനിയ്ക്ക് അവരുടെ അവതാരോ ന്ദേശം മനസിലായില്ല. ഞങ്ങൾ ഇപ്പോൾ കോവിഡ് രോഗികൾക്കുള്ള ചികിത്സാരംഗത്താണ്. അവർക്ക് പാലിയേറ്റീവ് കെയർ., ആഹാരം, വസ്ത്രം എല്ലാത്തിനും മുമ്പിൽ ഞങ്ങളുണ്ട്. അവർ ഒരു നോട്ടീസും രസീത് ബുക്കും പുറത്തെടുത്തു. അതിന് അങ്ങയേപ്പോലുള്ളവരുടെ കയ്യിൽ നിന്ന് ഒരു സംഭാവന പ്രതീക്ഷിക്കുന്നു. ഞാനൊരു മുവ്വായിരത്തി അഞ്ഞൂറ് രൂപാ തരാനാണ് ഉദ്ദേശിച്ചിരുന്നത്. അവരുടെ കണ്ണുകൾ തിളങ്ങി. പക്ഷേ ഒരു ചെറിയ പെനാൽറ്റി കഴിത്തേ തരൂ. സാമൂഹികാകലം പാലിയ്ക്കാതെ അകത്തു കടന്നതിന് ഒരഞ്ഞൂറ് രൂപാ പിടിക്കും. മാസ്ക്ക് ശരിക്കു ധരിക്കാത്തതിന് ആയിരം രൂപാ മതിയാകും. ഈ കൊറോണക്കാലത്ത് ഷെയ്ക്ക് ഹാൻ്റ് തരാൻ ശ്രമിച്ചതിന് വീണ്ടും ഒരഞ്ഞൂറു രൂപാ. പുറത്തു വച്ചിരിക്കുന്ന സാനിട്ടയിസർ ഉപയോഗിക്കാത്തതിന് വീണ്ടും അഞ്ഞൂറ് രൂപാ. ഷൂസ് ഊരാതെ അകത്തു കയറിയതിന് അഞ്ഞൂറു രു പാ കൂടെ ആകുമ്പോൾ മുവ്വായിരം രൂപാ. ബാക്കി അഞ്ഞൂറ് രൂപയുടെ രസീത് എഴുതിക്കൊള്ളൂ. നിങ്ങളെപ്പോലുള്ളവരുടെ നിസ്വാർദ്ധ സേവനം ഈ സമയത്ത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദമാണ്. നന്ദി.

Saturday, June 26, 2021

സ്ത്രീ [ കീശക്കഥ-134]അഭിലാഷ് സാവധാനം കണ്ണു തുറന്നു. ചുറ്റുപാടും നോക്കി. ആശുപത്രിയിലെ പേ വാർഡിലാണ്.ബന്ധുക്കൾ ചുററുമുണ്ട്."ഞാനെവിടെയാണ്. ബിന്ദു ?. ഞങ്ങൾ ഒന്നിച്ചാണ് കാറിൽപ്പോയത് വഴിക്കു വച്ച് ആരോ കുറേ പ്പേർ ചേർന്ന് ഞങ്ങളെ ത്തടഞ്ഞു. എന്നെ എന്നോ മണപ്പിച്ച് ബോധം കെടുത്തി. പിന്നെ ഒന്നും ഓർമ്മയില്ല.""നിന്നെ രണ്ടു വഴിപോക്കരാണ് ഇവിടെ എത്തിച്ചത്. ബിന്ദുവിനുള്ള തിരച്ചിൽ നടക്കുന്നുണ്ട് " അഭിലാഷിൻ്റെ കണ്ണിൽ ഒരു തിളക്കം. ഡോക്ട്ടർ വന്ന് അഭിലാഷിൻ്റെ അച്ഛനേയും അമ്മയേയും ഒഴിച്ച് ബാക്കിയുള്ളവരെ ഒക്കെപ്പുറത്താക്കി. അടുത്ത കുറ്റിക്കാട്ടിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത്രെ. ബിന്ദുവിൻ്റെ ആണ് എന്നു സംശയിക്കുന്നു.' അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും പുറത്തു പോയി .അഭിലാഷിൻ്റെ അച്ഛൻ കതക് കുറ്റിയിട്ടു." അപ്പോൾ നീ പരിപാടി നടപ്പാക്കി അല്ലേ? നന്നായി. അവളുടെ അച്ഛൻ ഇന്ന് പാപ്പരാണ്. ഉള്ളതു മുഴുവൻ നിനക്ക് തന്നില്ലേ.ഇനിയൊന്നും അവിടുന്ന് കിട്ടാനില്ല""എല്ലാം പ്ലാനിംഗ് പോലെ നടന്നു. ഒരു ലക്ഷം രൂപ പോയാലെന്താ. കൊട്ടേഷൻ സംഘം പറഞ്ഞ പോലെ ചെയ്തു. എന്നെ ക്ലോറോഫോം തന്നു മയക്കി അവളെക്കൊന്ന്. കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. ശല്യം ഒഴിഞ്ഞു. "അഭിലാഷിൻ്റെ മുഖത്ത് ഒരു വല്ലാത്ത ചിരി."എനിക്ക് വല്ലാതെ പേടിയാകുന്നു. നിൻ്റെ പ്ലാനിൽ എന്തെങ്കിലും കുറവ് വന്നെങ്കിൽ നമ്മളൊക്കെ തൂങ്ങിയേനെ?""ഇനിയാണ് ഏറ്റവും ശ്രദ്ധിക്കണ്ടത്. പൊലീസിനും ബന്ധുക്കൾക്കും ഒരു സംശയം പോലും തോന്നാതെ പെരുമാറണം. ആർക്കും സംശയം തോന്നാതിരിയ്ക്കാനാണ് വീട്ടിൽ വച്ച് വേണ്ടന്നു വച്ചത്." അഭിലാഷ് പൊട്ടിച്ചിരിച്ചു."പതുക്കെ... പുറത്തു കേൾക്കും; "വാതിലിൽ ഒരു മുട്ട്. വാതിൽ തുറന്നപ്പോൾ ഒരു പോലീസ് കാരൻ .ഒരു പൊതി അഭിലാഷിൻ്റെ അമ്മയുടെ കയ്യിൽ കൊടുത്തു." ഇത് ബിന്ദുവിൻ്റെ ആണോ എന്നു നോക്കൂ.മുഖം വികൃതമാക്കിയിരുന്നു. തിരിച്ചറിയാൻ പറ്റില്ലാത്ത വിധം ""അയ്യോ ഇതവളുടെ തന്നെ. മഹാപാപം" അവർ ഉറക്കെ ക്കരഞ്ഞു." ബഹളം കൂട്ടണ്ട. മാദ്ധ്യമപ്പട തന്നെ പുറത്തുണ്ട്. വാതിലടച്ച് കറ്റിയിട്ടോളൂ"-വീണ്ടും വാതിൽ കുറ്റിയിട്ടു."ആർക്കും ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ല." അഭിലാഷ് ചിരിച്ചു.ഇതിൻ്റെ ബഹളം ഒന്നൊതുങ്ങിയാൽ അമ്മ പറഞ്ഞ കുട്ടിയുമായി വിവാഹം നിശ്ചയിച്ചോളൂ"വീണ്ടും വാതിലിൽ മുട്ട്. വാതിൽ സാവധാനം തുറന്നു. ബിന്ദു സാവധാനം മുറിയിൽ പ്രവേശിച്ചു. അഭിലാഷി ൽ നിന്നും ഒരാർത്ത നാദം. "നീ മരിച്ചില്ലെ?""എന്നെ എൻ്റെ അച്ഛൻ കരാട്ടെയും സ്വയം സംരക്ഷണവും അഭ്യസിപ്പിച്ചിരുന്നു.അതു കൊണ്ട് ഞാൻ രക്ഷപെട്ടു. നിങ്ങൾ അയച്ച വരെ അടിച്ചൊതുക്കി പോലീസിൽ ഏല്പിച്ചിട്ടുണ്ട്. അവർ തത്ത പറയും പോലെ എല്ലാം പറഞ്ഞു കഴിഞ്ഞു. പിന്നെ... ഈ മുറിയിൽ നടന്നത് പോലീസിൻ്റെ ഒരു നാടകം. നിങ്ങളുടെ സന്തോഷവും സംസാരവും എല്ലാം വ്യക്തമായി സി.സി.ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പോലീസുകാരും പുറകേ മാധ്യമപ്പടയും മുറിയിലേയ്ക്ക് ഇരച്ചു കയറി.

Monday, June 14, 2021

പങ്കൻ പിള്ള സ്റ്റാറായി [കീശക്കഥകൾ - 133]നീണ്ടു നിന്ന പതിനെട്ട് മാസം. പുറത്തിറങ്ങിയില്ല. തലമുടി വെട്ടാൻ പോലും സ്വയം പര്യാപ്തത .പഴയ കാലത്തെപ്പോലെ ബൊബൈൽ ബാർബർഷോപ്പുമില്ല.മകൻ സഹായിയ്ക്കും. ഞാനവനെയും .മുടി വല്ലാതെ വളർന്നിരിയ്ക്കുന്നു. ഇന്ന് തന്നെ വെട്ടണം. നാളെ ഒന്നാം തിയതിയാണ്. എൻ്റെ ജന്മമാസത്തിൻ്റെ ആരംഭം. ജന്മമാസത്തിൽ തലമുടി വെട്ടാൻ പാടില്ല. വൈകുന്നേരം അഞ്ചു മണിയ്ക്കാണോർത്തത്.മ കൻ റഡിയായി. അവൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. വലിയ ഒരു കമ്പനിയുടെ നെറ്റവർക്കിഗ് പ്രോജക്റ്റ്. ലോകത്തുള്ള എൺപതോളം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന പ്രോജക്റ്റ്.അവൻ ഓടി വന്നു. സന്നാഹങ്ങൾ അടുപ്പിച്ചു.തലമുടി വെട്ടി പകുതിയായപ്പോൾ ഹോങ്കോ ഗിൽ നിന്നൊരു കോൾ.. ഇപ്പം വരാം അവൻ ഫോണുമെടുത്ത് കമ്പ്യൂട്ടറിൻ്റെ മുമ്പിലേയ്ക്ക്. ഇനി അവന് സ്ഥലകാലബോധമുണ്ടാകില്ല. കൊച്ചുമോൻ സൂക്ഷിച്ച് നോക്കിക്കളിയാക്കിച്ചിരിക്കുന്നുണ്ട്. ഏഴു നേറ്റ് പോകാനും മേലാ. രാമേശ്വരത്തെ ക്ഷൗരം പോലെ എന്നു കേട്ടിട്ടേയുള്ളു. അവൻ ഒരു വിധം കോള് അവസാനിപ്പിച്ച് ഓടി വന്നു. അച്ചാ ഇപ്പം തീർത്തേക്കാം. മുക്കാൽ ഭാഗവും അവൻ പൂർത്തിയാക്കി. ഇപ്പഴെങ്ങാൻ വീണ്ടും ഫോൺ വന്നാൽ! ഭയപ്പെട്ട പോലെ സംഭവിച്ചു. ഇത്തവണ അമേരിയ്ക്കയിൽ നിന്നാണ്. അവിടെ ഇപ്പോൾ പകലാണ്.അച്ഛൻ ടി.വി. കണ്ടോളൂ. അവൻ നല്ല ഒരു സിനിമ ഇട്ടു തന്നു. കൊച്ചുമോൻ ഫോണാൽക്കളിച്ചുകൊണ്ടിരുന്നു.പതിനൊന്നേമുക്കാലായി.അവൻ വരുന്നില്ല. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പഴേ അവൻ ഓടി എത്തി. ക്ഷമിക്കണം അച്ഛാ. ഇപ്പം ശരിയാക്കിത്തരാം. ഇനിവേണ്ട. പങ്കൻ പിള്ള വിലക്കി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ജന്മമാസമായി.ഇനി ഈ മാസം വെട്ടാൻ പാടില്ല. അയ്യോ ഇത് മഹാ വൃത്തികേടാണല്ലോ? അതു സാരമില്ല. പങ്കൻ പിള്ള എഴുനേറ്റു.പക്ഷേ ഇതിനകം പങ്കൻ പിള്ളയുടെ പുതിയ ഹെയർ സ്റ്റയിലിൻ്റെ വീഡിയോ കൊച്ചുമകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പുതിയ ഫാഷൻ വൈറലായി. അത് ഷെയർ ചെയ്ത് ലോകം മുഴുവൻ വ്യാപിച്ചു. ചിലർ അത് യു ട്യൂബിൽ അപ് ലോഡ് ചെയ്തു.ദൃശ്യ മാദ്ധ്യമങ്ങളും പങ്കൻ പിള്ളയെ തേടി എത്തി.അങ്ങിനെ പങ്കൻ പിള്ള സ്റ്റാർ ആയി.ചെറുപ്പക്കാരുടെ ഹരമായി. പങ്കൻ കട്ടി ഗ് ഒരു ബ്രാൻ്റായി.

Friday, June 11, 2021

അച്ചുവിൻ്റെ ഡയറിക്കുള്ള മാർക്ക് [എഴുത്തനുഭവങ്ങൾ - 1 ]എൻ്റെ അച്ചുവിൻ്റെ ഡയറി എന്ന ബാലസാഹിത്യ കൃതി സോഷ്യൽ മീഡിയയിൽ ഒത്തിരി ചർച്ച ചെയ്യപ്പെട്ടതാണ്. അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ഓഡിയോബുക്കും തയാറായി വരുന്നത് വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് .ആ പുസ്തകത്തെപ്പറ്റി പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ എങ്ങിനെ ചിന്തിക്കുന്നു എന്നറിയാൻ ഒരു കൗതുകം തോന്നി.ഒരു പതിനഞ്ച് കുട്ടികൾക്ക് ഈ പുസ്തകം കൊടുത്തു.ഇത് വിസ്തരിച്ച് വായിച്ച് ആ പുസ്തകത്തിന് മാർക്കിടാൻ ആവശ്യപ്പെട്ടു.പത്തിലാണ് മാർക്ക് .മൂന്നു ദിവസം സമയം കൊടുത്തു.മൂന്നാം ദിവസം എല്ലാവരും മാർക്കിട്ടു തന്നു. സന്തോഷം തോന്നി എല്ലാം ഒമ്പതിന് മുകളിൽ ഒരു കുട്ടി ഒഴിച്ച്. അവൻ ആ പുസ്തകത്തിനിട്ടതു് പൂജ്യം മാർക്കാണ്. ഞാനവനെ അടുത്തു വിളിച്ചു. ഇത്രയും മാർക്ക് കുറഞ്ഞതിന് അങ്കിളിന് സങ്കടായി എന്നു പറഞ്ഞു."എനിയ്ക്ക് അച്ചൂനോടും മുത്തശ്ശനോടും അസൂയയാണ്. അതുകൊണ്ടാ മാർക്കു കുറച്ചത് "ഞാൻ ഞട്ടിപ്പോയി. പക്ഷേ ഒരു കഥാകൃത്തിന് കിട്ടിയ ഏററവും വലിയ കോബ്ലിമെൻ്റ്.! ആർക്കും അസൂയ ഉണ്ടാക്കുന്ന തരത്തിൽ ആ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം കുട്ടികളുടെ മനസിൽ പതിഞ്ഞു എന്നത് ഒരെഴുത്തുകാരന് അഭിമാനം നൽകുന്നതാണ്.

Monday, June 7, 2021

മിയാവാക്കി "- വനവൽക്കരണത്തിനൊരുങ്ങിഎൻ്റെ സർപ്പക്കാടുകൾ സംരക്ഷിക്കുന്നതോടൊപ്പം അതിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലം വനംപിടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് "മിയാ വാക്കി; വനവൽക്കരണത്തെപ്പറ്റി അറിയുന്നത്. ജാപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രഫസർ 'അക്കിരമിയാവാക്കി' ആണ് ഈ നൂതന രീതിയുടെ ഉപജ്ഞാതാവ്.നൂറു വർഷം കൊണ്ടുണ്ടാകുന്ന വനം പത്തു വർഷം കൊണ്ട് നമുക്ക് ഉണ്ടാക്കി എടുക്കാൻ ഈ ജപ്പാനീസ് വിദ്യയിലൂടെ സാദ്ധ്യമാകും. ഇവിടുത്തെ കാലാവസ്ഥയിൽ അത്രയും കാലം പോലും വേണ്ട. ജപ്പാനിലെക്കാൾ വളരെ വേഗംമരങ്ങൾ കേരളത്തിൽ വളരും. ഒരോ മണ്ണിനു പറ്റിയ മരങ്ങൾ കണ്ടു പിടിക്കണമെന്നേയുള്ളു. " ഫോറസ്റ്റ് കില്ലർ "ചെടികൾ ഒഴിവാക്കണം.,.ഭൂമിക്ക് താങ്ങും തണലും, ജീവജാലങ്ങൾക്കു് ഭക്ഷണം, നാടിന് ഒരു നല്ല ആവാസവ്യവസ്ത, ശുദ്ധമായ വായൂ പ്രവാഹം ഇത്രയും ഒക്കെയുടെ ചെറിയ ചെറിയ മോഹങ്ങളുമായി ഒരു ചെറിയ സംരഭമായി ഇതിനു തുടക്കം കുറിച്ചു കഴിഞ്ഞു. അറിവുള്ളവരുടെ നിർദ്ദേശങ്ങൾക്ക് സ്വാഗതം

Friday, June 4, 2021

അച്ചൂന് മിന്നാമിന്നി വിളക്ക് [ അച്ചു ഡയറി-436]മുത്തശ്ശാ നാട്ടിൽ ഈ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് എന്തുമാത്രം മിന്നാമിന്നികളാ. എന്തു ഭംഗി.ചെറിയ എൽ.ഇ.ഡി ബൾബിൻ്റെ വെളിച്ചം ചെറിയ ചെറിയ നക്ഷത്രങ്ങൾ പോലെ പറന്നു നടക്കും. രാത്രിയിൽ മുറിക്കകത്ത് കയറി വരും. മിന്നാമിന്നി അകത്തു കയറിയാൽ കള്ളൻ പുറത്ത്. എന്നു പറഞ്ഞ് ഏട്ടന്മാരു പേടിപ്പിയ്ക്കും. മിന്നാമിന്നിയെ മുറിയിൽ പ്പറന്നു നടക്കുമ്പോൾ അച്ചു സീ ലിഗ് ഫാൻ ഓഫ് ചെയ്യും.ലീഫ് കൊണ്ടാൽ പാവം ചത്തുപോകും.അച്ചൂന് നാട്ടിൽ ഒരാൾ ഒരു ഗിഫ്റ്റ് കൊണ്ടത്തന്നു. ഒരു ബയൻ്റ് പെട്ടി. ഇത് അച്ചൂന് ഉള്ള ഗിഫ്ററ് .രാത്രി ആയാൽ മുറിയിൽക്കയറി ലൈറ്റ് മുഴുവൻ ഓഫ് ചെയ്തിട്ടേ പെട്ടി തുറക്കുകയുള്ളു എന്നു പ്രോമിസ് ചെയ്യിച്ചു. എന്തായിരിയ്ക്കും അതിൽ അച്ചു രാത്രി ആകാൻ കാത്തിരുന്നു.അങ്ങിനെ രാത്രി ആയി. നല്ല ഇരുട്ടായി. ലൈറ്റ് മുഴുവൻ ഓഫ് ചെയ്ത് സാവധാനം ബോക്സ് തുറന്നു.എല്ലാവരും ചുറ്റുമുണ്ട്. ഹാ യി. അതിലൊരു ചില്ലുപാത്രം. അതിനകം മുഴുവൻ മിന്നാമിന്നിയേ നിറച്ചിരിയുന്നു. എന്ന ഭംഗിയാകാണാൻ. ഒരു മിന്നാമിന്നി വിളക്ക്. ഒരോന്നും മിന്നിത്തെളി യുമ്പോൾ ചുറ്റുപാടും ഒരു തരം നീല വെളിച്ചം പരക്കും.അച്ചു എത്ര നേരമാണ് നോക്കിയിരുന്നതെന്നറിയില്ല. എത്ര കണ്ടാലും മതിയാകില്ല. എങ്ങിനെയാ അതിൻ്റെ ശരീരത്തിൽ വെളിച്ചം വരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൂന് സങ്കടായി. പാവം ഇവയെ മുഴവൻ ഇങ്ങിനെ അടച്ചു വച്ചാൽ അവർ എങ്ങിനെ ആഹാരം കഴിക്കും, വെള്ളം കുടിയ്ക്കും. എന്താ ഹാ ര മാണോ കഴിക്കുക. അത് മനസിലായാൽത്തന്നെ എങ്ങിനെയാ കൊടുക്കുക. തുറന്നാൽ എല്ലാം പറന്നു പോവില്ലേ.? അച്ചൂന് ടൻഷൻ ആയിത്തുടങ്ങി. ആകാശത്ത് പാറിപ്പറന്നു നടക്കണ്ടതാണ്. അവരുടെ അച്ഛനും അമ്മയും പുറത്തായിരിക്കും.പാവങ്ങൾ. കൂട്ടിലടയ്ക്കണ്ടായിരുന്നു.എല്ലാവരും ചുറ്റും ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുകയാ.അച്ചു സാവധാനം ആ കുപ്പി കയ്യിലെടുത്തു. അതിൻ്റെ അടപ്പ് തുറന്നു. എല്ലാം വരി വരി ആയി പുറത്തേക്ക് പറന്നു. ഒരെണ്ണം അച്ചൂൻ്റെ കയ്യിൽ വന്നിരുന്നു. തുറന്നു വിട്ട തിന് അച്ചൂ നോട് ഇഷ്ടായിരിക്കും. പക്ഷേ എല്ലാവരും ചൂടായി. അച്ചൂ നെ വഴക്കു പറഞ്ഞു അടിക്കുമെന്നായപ്പോൾ അന്നു മുത്തശ്ശൻ ഇടപെട്ടില്ലങ്കിൽ തല്ലു കിട്ടിയേനെ.അച്ചു ചെയ്തതാ ശരി അവനെ ആരും കുറ്റപ്പെടുത്തണ്ട. അച്ചു മുത്തശ്ശനെ കെട്ടിപ്പിടിച്ചു.

Thursday, June 3, 2021

മുത്തശ്ശൻ്റെ കളംപൂജ [ അച്ചു ഡയറി-434]രാവിലെ തന്നെ ചെണ്ടയും ചേങ്ങിലയും ഇലത്താളവും ശംഖുമായി കുറുപ്പ് വന്നു. അച്ചു കാത്തിരിക്കുകയായിരുന്നു. അച്ചു പതുക്കെ അടുത്തുചെന്ന് ആ ചെണ്ടയിൽ പതുക്കെ കൊട്ടി. മുറുക്കെ കൊട്ടാൽ തോന്നിയതാ .പിന്നെ ശംഖ് .ശ്രീകൃഷ്ണൻ്റെ കയ്യിൽ കണ്ടിട്ടുണ്ട്. ഇത്ര വലിയ ശംഖ് ആദ്യം കാണുകയാണ്.അച്ചു ഒന്നു തൊട്ടു നോക്കി.കുറുപ്പ് തളത്തിന് മുകളിൽ കുരുത്തോലയും ആലിലയും തൂക്കി അലങ്കരിക്കുന്ന തിരക്കിലാണ്. കുറുപ്പിൻ്റെ വലിയ സഞ്ചിയിൽ നിന്ന് അഞ്ച് പൊതി എടുത്തു തുറന്നു. കറുപ്പ് ,പച്ച ,ചുവപ്പ്, മഞ്ഞ, വെള്ള." പഞ്ചവർണപ്പൊടികൾ. എല്ലാം പ്രകൃതിയിൽ നിന്ന് ഉണ്ടാക്കിയതാണ് മുത്തശ്ശൻ പറഞ്ഞു. ഇത്കൊണ്ട് ഭദ്രകാളിയുടെയും യക്ഷിയുടെയും ശാസ്താവിൻ്റെയും രൂപം വരയ്ക്കും. അച്ചു നോക്കിയിരുന്നു. എന്തു വേഗമാണ് ഈ പൊടികൾ വിതറി രൂപം വരക്കുന്നത്. അച്ചുസുക്ഷിച് നോക്കി അവിടെത്തന്നെയിരുന്നു. നടുക്ക് ഭരകാളിയേ ആണു വരച്ചത്.കയ്യിൽ ദാരികൻ്റെ തലയുണ്ട്. ആ കഥ അച്ചു വായിച്ചിട്ടുണ്ട്. കുറച്ചു സമയം കൊണ്ട് യക്ഷിയും ശാസ്താവും തീർന്നു.രണ്ടു വശത്തുമുള്ള കോൺപല്ലുകൾ വളഞ്ഞ് പുറത്തേക്ക്, തുറിച്ച കണ്ണുകൾ, അഴിഞ്ഞ തലമുടി.അച്ചൂന് പേടി ആയിത്തുടങ്ങി. പക്ഷേ ശാസ്താവിനെ അച്ചൂന് പേടിയില്ല.അച്ചു പതുക്കെ മുത്തശ്ശൻ്റെ അടുത്ത് ചേർന്നിരുന്നു. അച്ചു പേടിയ്ക്കണ്ട. ഇനി ഇവർക്ക് നേദിക്കണം. പൂജ കഴിഞ്ഞാൽ ഇവർക്ക് അച്ചൂ നെ ഇഷ്ട്ടാകും.പൂജ സമയത്ത് കൊട്ടുണ്ട്. എലത്താളവും എല്ലാം കൂടി ബഹളം. മുത്തശ്ശൻ മണി കിലുക്കി ആരതി ഉഴിഞ്ഞ് പൂജ അവസാനിപ്പിച്ചു.പ്രസാദം എല്ലാവർക്കും തന്നു. ഇപ്പം അവർക്ക് അച്ചൂ നെ ഇഷ്ടായിക്കാണും അച്ചൂന് സമാധാനമായി.പക്ഷെ അത്ഭുതം തോന്നി. എത്ര മനോഹരമായാണ് ഈശ്വരന്മാരെ വരച്ചിരിക്കുന്നത്.' 3D ഫോട്ടോ പോലെ കളർഫുൾ. ശംഖ് വിളി കേൾക്കാൻ അച്ചൂന് ഇഷ്ടാണ്. ഒരു പ്രാവശ്യം കൂടി വിളിച്ചെങ്കിൽ .ഇനി സന്ധ്യക്ക്. മുറ്റത്ത് അഞ്ച് വലിയ വാഴപ്പിണ്ടി കുത്തി നിർത്തിയിട്ടുണ്ട്. നടുക്കത്തെ ഉയരം കൂടിയത്.പിന്നെ രണ്ടു വശത്തേക്കും കുറഞ്ഞു കുറഞ്ഞ്. അതിൻ്റെ മുകളിൽ വലിയ പന്തം കുത്തിയിരിക്കുന്നു. വശങ്ങൾ മുഴുവൻ ചെറിയ പന്തങ്ങൾ. വിളക്കും പൂജക്കുള്ളതും ഒരുക്കിയിട്ടുണ്ട് . ശംഖ് വിളിച്ച് പൂജ തുടങ്ങി. പന്തത്തിൽ മുഴുവൻ തീ പകർന്നു.ഇനി പ്രദക്ഷിണം കുത്തു വിളക്കെടത്ത് ഒരാൾ മുമ്പിൽ നടക്കണം അങ്ങിനെ മൂന്നു പ്രദക്ഷിണം. അച്ചുതന്നെ വിളക്കെടുത്തു കൊള്ളു. അച്ചു ആദ്യംമടിച്ചു.പിന്നെ വിളക്ക് എടുത്ത് മുമ്പിൽ നടന്നു.ചെണ്ടയുടെ കാതടപ്പിക്കുന്ന ശബ്ദം. പിന്നെ വീക്കൻ ചെണ്ടയും ഇലത്താളവും.പൂജയുടെ മണിയൊച്ച .അതിനിടെ കർപ്പൂരം നിരയായി കത്തിച്ചതിൻ്റെ ഗന്ധം.ആകെ അച്ചു വേറൊരു ലോകത്തായപോലെ. അച്ചൂന് തല കറങ്ങുന്നതു പോലെ. പക്ഷേ മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി. പൂജ കഴിഞ്ഞു. മേളം നിന്നു.ഇനി വീണ്ടും തളത്തിലേയ്ക്ക്.. കുറുപ്പ് ചെണ്ട നിലത്ത് വച്ച് അതിൽ വിരൽ കൊണ്ട് പതുക്കെക്കൊട്ടി ഒരു പാട്ടുണ്ട്. വളരെ പ്പതുക്കെയാണ് പാടുന്നത്. കുറുപ്പ് പാട്ട് കഴിഞ്ഞ് എഴുനേറ്റു. മുകളിൽ നിന്ന് കുരുത്തോല വലിച്ചെടുത്ത് കളത്തിന് അകത്തു കയറി കളം മായ്ക്കാൻ തുടങ്ങി. അച്ചൂന് സങ്കടം വന്നു.അതു മായ്ക്കണ്ട എന്നു പറയൂ മുത്തശ്ശാ.അച്ചു ഉറക്കെക്കരഞ്ഞു.അമ്മമ്മ അച്ചൂ നെ ചേർത്തുപിടിച്ചു.ഈശ്വരന്മാരെ പൂജിക്കാനും അച്ചൂട്ടന് കാണാനും വേണ്ടി ആവാഹിച്ച് വരുത്തിയതല്ലേ?ഇനി അവർക്ക് തിരിച്ചു പോണം. അവര് പൊയ്ക്കോട്ടെ.

Wednesday, June 2, 2021

അച്ചു കുത്ത്. [നാലു കെട്ട് - 342] നാടാകെ വസൂരി പടർന്ന പിടിച്ച ഒരു കാലമുണ്ടായിരുന്നു നമുക്ക്.അതു വന്നാൽ അന്നത്തെ ക്വാറൻ്റയിൻഭീകരമാണ്. ദൂരെ ഒരു ഓലപ്പുരയിലെയ്ക്ക് രോഗിയെ മാറ്റും. ആരും അടുത്തു ചെല്ലില്ല. ആഹാരം ഒരു വലിയ തോട്ടിയിൽ കെട്ടി ദൂരെ നിന്നു കൊണ്ട് തന്നെ എത്തിച്ചു കൊടുക്കും. അപൂർവമായി ചിലെവെദ്യന്മാർ അടുത്തു പോയി ചികിത്സിക്കാൻ തയാറാകുകയുള്ളു. അങ്ങിനെ നരകിച്ച് മരിയ്ക്കും. അച്ഛൻ പറഞ്ഞതാണ്. അച്ഛൻ്റെ കൈത്തണ്ടയിലെ വട്ടത്തിലുള്ളപാട് അച്ഛൻ കാണിച്ചു തന്നു. അന്ന് വസൂരിക്കെതിരായ കുത്തിവയ്പ്പിൻ്റെ പാടാണ്. ഭഗവതി കോപം കൊണ്ട് വസൂരിയുടെ വിത്തെറിഞ്ഞതാണ് എന്നൊരു വിശ്വാസവും അന്നുണ്ടായിരുന്നു. അന്ന് അച്ചു കുത്ത് സർവ്വസാധാരണമാക്കിയത് തിരുവതാംകൂർ മഹാരാജാവാണ്. വീടുകളിൽപ്പോയി സൗജന്യമായി അച്ചു കുത്ത് നടത്തും.ജനങ്ങളിൽ നിന്ന് കരം പിരിക്കുന്ന സർക്കാരിന് ജനങ്ങളുടെ ആരോഗ്യത്തിലും ഉത്തരവാദിത്വമുണ്ട്. അത് കൊണ്ട് അച്ചു കുത്ത് സൗജന്യമായി എല്ലാവർക്കും നൽകാനുള്ള തീരുമാനംമഹാരാജാവിൻ്റെ കൽപ്പന ആയിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവാണ് അന്ന് ആ മഹത് തീരുമാനം കൈക്കൊണ്ടത് എന്നാണെൻ്റെ ഓർമ്മ. അടി വട്ടത്തിലിരിക്കുന്ന ഒരു പ്രത്യേകതരം സിറിഞ്ചാണ് അന്ന് ഉപയോഗിച്ചിരുന്നത്. അത് മരുന്നിൽ മുക്കി കൈത്തണ്ടയിൽ അമർത്തി ഒരു കറക്കാണ്. രക്തം പൊടിയും. നല്ലവണ്ണം വേദന എടുക്കും. അത് പഴുത്ത് വൃണമാകും. നല്ല പനിയും തലവേദനയും ഉണ്ടാകും. പക്ഷേ ഈ "ഗോവസൂരിപ്രയോഗം "കൊണ്ട് ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിക്കുന്നു. പിന്നെ വന്ന ഭരണാധികാരികളും ഈ മാതൃക പിന്തുടർന്നു.അങ്ങിനെ ലോകത്തു നിന്നു തന്നെ വസൂരി അപ്രത്യക്ഷമായി.മഹാരാജാവിൻ്റെ ആകാഴ്ച്ചപ്പാട് ഇന്നത്തെ ഭരണാധികാരികൾക്ക് മാതൃക ആകണ്ടതാണ്. അന്ന് കുട്ടികൾക്ക് അച്ചു കുത്ത് എന്നു കേട്ടാൽ പേടിയാണു്. അച്ചു കുത്തുകാർ വന്നാൽ ഓടി ഒളിയ്ക്കും. പക്ഷേ അന്ന് സ്കൂളിൽ ചേരാൻ കുത്തിവയ്പ്പ് നിർബന്ധമാണ്. പക്ഷേ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട. കയ്യിലെ പാട് കാണിച്ചാൽ മതി. ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസത്തിൽ വസൂരിക്കാലത്തെ വർണ്ണിയ്ക്കുന്ന ഒരേടുണ്ട്. ഭീകരമായ ആ അവസ്ഥ അദ്ദേഹം നല്ല ഒരു വാഗ്മയ ചിത്രമായി അവതരിപ്പിച്ചിട്ടുണ്ട്. ഹൃദയഭേദകം.