Wednesday, December 25, 2019

വിശ്വ പൗരൻ [ കീ ശക്കഥകൾ -232]

കാലാകാലങ്ങളായുള്ള നിയമങ്ങൾ ഒന്നു പൊളിച്ചെഴുതണം. ചിത്രഗുപ്തനെ ധർമ്മരാജാവ് ചുമതലപ്പെടുത്തി. ഇങ്ങോട്ട് അനധികൃതമായി കടന്നു വരുന്നവരെ ഒഴിവാക്കണം. ഇവിടെ നരകവും സ്വർഗ്ഗവും നിറഞ്ഞു.ഇനി ആരേയും ഇവിടെ പ്രവേശിക്കാൻ സ്ഥലമില്ല.അതിനൊരു മാനദണ്ഡം സ്വീകരിക്കാനാണ് ചിത്രഗുപ്തനെ ചുമതലപ്പെടുത്തിയത്.

സ്വന്ത തീരുമാനപ്രകാരം ആത്മഹത്യ ചെയ്യുന്നവരെ ഒഴിവാക്കാം. അതുകൊണ്ടൊന്നും ഇവിടുത്തെ തിരക്ക് കുറയില്ല. നാട്ടിലെ ധർമ്മാധർമ്മങ്ങൾ നോക്കി മരണം വിധിക്കാൻ ഞാനിന്ന് അശക്തനാണ്. ധർമ്മരാജന്റെ പരിവേദനം!. പഴയതുപോലെ എല്ലാവരുടേയും പാപഭാരം നോക്കി ഇങ്ങോട്ടു പ്രവേശിപ്പിക്കൂ കഎളുപ്പമല്ല. ഇതിനൊന്നും കഷ്ടപ്പെടാൻ എനിക്കു പറ്റില്ല. എനിക്കാണങ്കിൽ പ്രായമായി.: ഇവിടെ ഇതു മൂഴുവൻ നടത്താൻ ഞാനും ചിത്രഗുപ്തനും മാത്രമേ ഒള്ളു. സഹായിക്കാനൊരാളില്ല. തീരുമാനങ്ങൾക്ക് അല്ലങ്കിലും വേറൊരാളെക്കൂടി സമ്മതിക്കാറുമില്ല. അമിതാധികാരം ഉള്ളതുകൊണ്ട് എന്തും ചെയ്തു കളയാമെന്ന ഹുങ്ക് ഉണ്ടാകാതിരുന്നാൽ മതി.

ഇപ്പഴത്തെ ഭൂമിയിലെ അനിശ്ചിതത്വം ഒഴിവാക്കി അതിരുകളില്ലാത്ത നമ്മുടെ സാമ്രാജ്യത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ ഇന്നനവധിയാണ്. വിശ്വ പൗരൻ എന്ന പദവി നൽകി അവർക്ക് നമുക്ക് അമരത്വം നൽകാം. വേഷവും, ഭാഷയും ,ദേശവും, ജാതിയും നോക്കാതെ ഒന്നിച്ചു കഴിയാൻ അവസരം കിട്ടിയാൽ സ്വർഗ്ഗമായാലും, നരകമായാലും അവർ ഇവിടെ എത്തും.

Monday, December 16, 2019

കിരീടം..... [കീ ശക്കഥകൾ - 100]ഇട്ടൂപ്പിന് ആ മോപ്പഡ് കിട്ടിയത് വെറും നാനൂറ്റി എമ്പത് രൂപയ്ക്ക്. രാവിലെ പത്രവിതരണം മുതൽ മത്സ്യക്കച്ചവടവും, പച്ചക്കറി വിൽപ്പനയും ഈ വണ്ടി ഉപയോഗിച്ച്.സ്ഥിരോത്സാഹി ആയ ഇട്ടൂപ്പ് ആ കടം വീട്ടിയത് തന്നെ മത്സ്യം കൊടുത്താണ്അങ്ങിനെ ഒരു ദിവസം ഇട്ടൂപ്പിനെ പോലീസ് പിടിച്ചു. ഇട്ടൂപ്പി നാദ്യം മനസിലായില്ല.എന്നും പത്രം വിതരണം ചെയ്യുന്ന ഇട്ടൂപ്പ് പത്രം വായിക്കാറില്ല. ഹെൽമെറ്റിന്റെ കഥയും പാവം ഇട്ടൂപ്പ് അറിഞ്ഞില്ല. അഞ്ഞൂറ് രൂപാ ചാർജു ചെയ്തു. ഇനി ഹെൽമെറ്റ് വച്ചേ യാത്ര ചെയ്യാവൂ എന്നൊരു താക്കീതും.ഇട്ടൂപ്പ് തിരിച്ചു പോന്നു. പക്ഷേ വഴിക്ക് വച്ച് വീണ്ടും പിടികൂടി. ഒരു തവണ പിഴ അടച്ചതാണന്നും. ഞാൻ ഹെൽമെറ്റ് വാങ്ങാൻ പോവുകയാണന്നും പറഞ്ഞു നോക്കി. എ മാൻ കനിഞ്ഞില്ല. വീണ്ടും രൂപാ അഞ്ഞൂറ്. തന്റെ പ്രിയപ്പെട്ട മോപ്പഡ് വഴിയരുകിൽ വച്ച് ഒരു ഒട്ടോറിക്ഷയിൽ ഹെൽമെറ്റ് വാങ്ങാനുള്ള യാത്ര. എഴുനൂറ്റമ്പത് രൂപാ കൊടുത്ത് ഹെൽമെറ്റ് വാങ്ങി ഓട്ടോക്ക് 250 രൂപയും കൊടുത്ത് വന്നപ്പോഴും ഏമാന്മാർ അവിടെത്തന്നെ. ഹെൽമെറ്റ് വാങ്ങി നോക്കി ഇതിന് ഐ എസ്.ഐമാർക്കില്ലല്ലോ?ഇതു വച്ചാൽ അപകടമാണ്. ഇത് പോര നല്ലത് ഞങ്ങൾ തരാം. ആയിരം രൂപാ കൊടുക്കണ്ടി വരും. പുതിയ ഹെൽമെറ്റുമായി വീട്ടിലെത്തി. ആകെ മനപ്രയാസമായി.രണ്ടു ദിവസത്തേക്ക് ഇട്ടൂപ്പ് പുറത്തിറങ്ങിയില്ല. പത്രവിതരണം വേറൊരാളെ ഏൾപ്പിച്ചു. ഒരാഴ്ച്ചകഴിഞ്ഞു. കുടുംബം പട്ടിണി ആകുംഇട്ടൂപ്പ് വണ്ടി പുറത്തെടുത്തു. ഹെൽമെറ്റ് എടുത്തു തലയിൽ വച്ചത് ഓർമ്മയുണ്ട് അതിലിരുന്ന കുളവിനെ രേ ചെവിയിലേക്കാണ് കയറിയത്. വേദന സഹിക്കാൻ വയ്യാതെ ഹെൽമെറ്റ് ഊരി ദൂരെ എറിഞ്ഞു. അത് അടുത്തുള്ള തോട്ടിൽ വീണ് ഒഴുകിപ്പോയത് ഇട്ടൂപ്പറിഞ്ഞില്ല. വേദന കൊണ്ട് പുളയുന്ന ഇട്ടൂപ്പിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.രണ്ടു ദിവസം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആകെ ചെലവ് മുവായിരം.കിരീടത്തിനു വേണ്ടി തന്റെ വണ്ടിയുടെ വിലയുടെ പത്തിരട്ടിക്കാശു മുടക്കണ്ടി വന്ന ഇട്ടൂപ്പ് ഇന്ന് നടന്നാണ് പത്രവിതരണം. മത്സ്യവിൽപ്പനയും പച്ചക്കറി വിൽപ്പനയും അങ്ങിനെ തന്നെ. പെട്രോൾ ചെലവില്ല. ആരോഗ്യവും മെച്ചം. ഇട്ടൂപ്പിന്റെ തലച്ചോറിനു കേടുപറ്റില്ലല്ലോ എന്ന സന്തോഷം ഗവൺമന്റിനും.....

Wednesday, December 11, 2019

ഒരു പുരാതന ഫോട്ടോസ്റ്റാറ്റ് മിഷ്യൻ..

ആക്രിക്കാരന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് അവൻനാലു കെട്ടിന്റെ നിലവറയിൽ വിശ്രമം കൊണ്ടിട്ട് കാലം കുറേ ആയി .കറണ്ടു വേണ്ടാത്ത, കൈ കൊണ്ട് കറക്കി പ്രവർത്തിപ്പിക്കുന്ന അവൻ അന്ന് ഒത്തിരി പേർക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട്.

ഒരു കാർബൺ നിറക്കുന്ന ഒരു സിലിണ്ടർ. അടിയിൽ പേപ്പർ വയ്ക്കാനൊരു പ്രതലം. വശങ്ങളിൽ രണ്ട് ചക്രങ്ങൾ.അതിൽ പിടിപ്പിച്ചിരിക്കുന്ന ലിവർ കറക്കി ഈ കാർബൺ സിലിണ്ടർ താഴത്തെ പ്രതലത്തിൽ അമർത്താം.
ആദ്യം ഒരു പ്രത്യേകതരം പേപ്പറിൽ വിഷയം ഒരു പ്രത്യേക രീതിയിൽ ടൈപ്പ് ചെയ്തെടുക്കുന്നു. ആ പേപ്പറിൽ ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കിയാണ് ടൈപ്പ് ചെയ്യുന്നത്.അങ്ങിനെ രൂപപ്പെടുന്ന അക്ഷരങ്ങൾ അടങ്ങിയപേപ്പർ അടിയിലെ പ്രതലത്തിൽ വച്ചിരിക്കുന്നു. ഈ കാർ ബൻസിലിണ്ടർ അതിൽ അമർത്തുന്നു. വശങ്ങളിലുള്ള ലിവർ കറക്കിയാണതു സാധിക്കുന്നത്,.അങ്ങിനെ നമുക്ക് ആവശ്യാനുസരണം കോപ്പി എടുക്കാം. നല്ല ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നവരും അന്നുണ്ടായിരുന്നു. മനോഹരമായ ഒരു മയിലിനെ അങ്ങിനെ അന്നു വരച്ചു തന്നത് വളരെക്കാലം ഞാനെന്റെ പുസ്തക താളുകളിൽ സൂക്ഷിച്ചിരുന്നു.
ഗതകാല പ്രതാപത്തിന്റെ പ്രതീകമായി ഇന്നും അവൻ നാലു കെട്ടിൽ സുരക്ഷിതം

Friday, November 29, 2019

ആർട്ടിസ്റ്റ് ഷാജി അംഗീകാരം കിട്ടണ്ട ഒരു ചിത്രകാരൻ.....കുറിച്ചിത്താനം പി.എസ്.പി.എം ലൈബ്രറിയുടെ മിനി ഓഡിറ്റോറിയം [അറിവരങ്ങ് ] പുതുക്കിപ്പണിത് സമർപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ചിന്ത, അതെങ്ങിനെ ഒരു വായനശാലക്ക് യോജിച്ചതരത്തിലാക്കാം എന്നതായിരുന്നു. അങ്ങിനെ ആണ് ആർട്ടിസ്റ്റ് ഷാജിയുമായി ബന്ധപ്പെടുന്നത്. ഒരു തികഞ്ഞ ചിത്രകാരൻ.നല്ല കാഴ്ച്ചപ്പാടുള്ള ഒരു ചെറുപ്പക്കാരൻ.ഷാജി കേരളാ ഗവണ്മേന്റിന്റെ "ഡ്രോയി ഗ് ആൻന്റ് പെയിന്റിഗ് " കോഴ്സ് പാസായിട്ടുണ്ട്. സത്യത്തിൽ അറിവരങ്ങിന്റെ പെയിന്റി ഗ് തീർന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. " ഡിസ്ക്കവർ ദി മാജിക്ക് ഓഫ് റീഡിഗ് " എന്ന തീമിൽ ഒരാശയം കൊടുത്തതേ ഒള്ളു. ആ മാന്ത്രിക വിരലുകൾ അത് മനോഹരമാക്കി. കെ.ആർ.നാരായണൻ എൽ പി സ്ക്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിലെ പെയിന്റിഗ് ഷാജി ആണ് ചെയ്തത്.അദ്ദേഹത്തിന് ഇനിയും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കേണ്ടതു് നമ്മുടെ കടമയാണ് എന്നു ഞാൻ വിശ്വസിക്കുന്നു.

Sunday, November 24, 2019

സന്തോഷ് കുളങ്ങര എന്ന കർമ്മയോഗി..ശ്രീ.സന്തോഷ് കുളങ്ങര. ഞാനദ്ദേഹത്തിന്റെ ഒരാരാധകനാണ്. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ "യാത്രാ നുറുങ്ങുകൾ " എന്നൊരു പരമ്പര സോഷ്യൽ മീഡിയയിൽ തുടങ്ങിയത്. ഇഗ്ലണ്ട്, അമേരിക്ക, യു. എ. ഈ, എന്നിവിടങ്ങളിലെ കുറേ സ്ഥലങ്ങൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ഇൻഡ്യയിലെ പ്രധാന സ്ഥലങ്ങളെയും ഇതിനകം എഴു.തിക്കഴിഞ്ഞു. എന്റെ അടുത്ത പുസ്തകം അതാണ്.സഫാരി ചാനലിന്റെ ഒരു സ്ഥിരം സന്ദർശകനാണ് ഞാൻ. ലേബർ ഇൻഡ്യ എന്ന പ്രസിദ്ധീകരണവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഡിസംബർ ഏഴിലെ "അറിവരങ്ങ് " സമർപ്പിക്കാൻ അദ്ദേഹം തന്നെ വേണമെന്ന് മടിച്ചു മടിച്ചാണവതരിപ്പിച്ചത്. അദ്ദേഹം സമ്മതിച്ചു.ലേബർ ഇൻഡ്യ എന്ന അറിവിന്റെ ഇടവും, സഫാരി ചാനലിന്റെ നിറവും ഏതാണ്ട് ഒറ്റക്ക് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ മനസ്സുകൊണ്ട് നമസ്ക്കരിച്ചാണ് ഞാൻ അവിടുന്ന് തിരിച്ചു പോന്നത്

Saturday, November 23, 2019

ചരമവാർഷികം [കീ ശക്കഥ-100 ]എന്റെ ലാൻഡ് ഫോൺ ശബ്ദിച്ചിട്ട് കുറേക്കാലമായി. ഏതാണ്ട് ഒമ്പതു മാസം! മുട്ടാത്ത വാതിലുകളില്ല.കബ്ലയിന്റ് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന് കബ്ലയിന്റില്ലന്ന് ല ല ലാമണി. റിസീവർ ഇടിവെട്ടി പോയിക്കാണും. അതൊന്നു ടെസ്റ്റ് ചെയ്യാൻ നാട്ടിലെങ്ങും ഒരു ലാൻഡ് ഫോൺ കണക്ഷൻ പോലുമില്ല.ഇവരുടെ സേവന മികവുകൊണ്ട് എല്ലാവരും ഫോൺ വേ ണ്ടന്നു വച്ചു. വേറൊരു റിസീവർ വാങ്ങാം. പുതിയതു വച്ചിട്ടും തഥൈവ. എന്റെ നല്ല നമ്പരാണു്.o 482225 1000. പിന്നെ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള അമിത സ്നേഹവുംമടുത്തു. ഒരു കബ്ലയിന്റ് മെയിലിൽ അറിയിച്ചു.അടുത്ത നിമിഷം മറുപടി വന്നു. ഒരു കബ്ലയിന്റ് നമ്പർ തുല്യം ചാർത്തിക്കിട്ടി.ത കിട് ജപിച്ച് അരയിൽക്കെട്ടി കാത്തിരിക്കുന്നവരുടെ കൂട്ട് ആ നമ്പരും പിടിച്ചു ഞാൻ കാത്തിരുന്നു. പെട്ടന്ന് ഒരവസൂതൻ പ്രത്യക്ഷപ്പെട്ടു. കക്ഷത്തിൽ ഒരു ലാൻ ഡ്ഫോണുണ്ട്. ഇതവൻ തന്നെ. ചെക്കു ചെയ്തു. കണക്ഷൻ വരുന്നില്ല. വഴിയരികിലെ ജോയിന്റ് നോക്കണം. തൊട്ടുപുറകേ ഞാനും. വഴിയിൽ കുഴി മാന്തി.- കുടൽമാലപോലെ കുറേ വയറുകൾ ആ കെ എന്റെ മാത്രമേ ഉപയോഗമുള്ളു. അതു കണ്ടു പിടിക്കാൻ സാധിക്കാതെ ടിയാൻ പിന്മാറി. പത്തു മാസം മുമ്പ് ഒരു വർഷത്തെ ക്യാഷ് ഒന്നിച്ചടച്ച എന്നെ നോക്കി "മണ്ടൻ" എന്നു മനസിൽ പറഞ്ഞാണവൻ പിന്മാറിയത്.ഇന്ന് എന്റെ ഫോൺ കേടായതിന്റെ ചരമ വാർഷികം ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഈ മഹത്തായ സ്ഥാപനത്തിന്റെ മരണമണി മുഴങ്ങുന്നതും ഇന്നു ഞാനറിയുന്നു.

Wednesday, November 13, 2019

എന്റെ പുസ്തകങ്ങളുടെ റോയൽറ്റി എന്റെ ലൈബ്രറിക്ക്.... :പി.ശിവരാമ പിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറി കുറിച്ചിത്താനം. അവിടെയാണ് ഞാൻ വായിച്ചു വളർന്നത്. ശിവരാമ പിള്ള സാർ എന്റെ ഗുരുഭൂതനാണ്.അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഹോമിച്ച് പടുത്തുയർത്തിയ ഈ ഗ്രന്ഥശാല അത്യപൂർവ്വമായ പുസ്തകങ്ങളുടെയും, പ്രസിദ്ധീകരണങ്ങളുടേയും ഒരു നിധി പേടകമാണ്. ഒരു നല്ല എ .സി. റഫറൽ ലൈബ്രറിയും ഇതിന്റെ ഭാഗമാണ്.ഈ ഗ്രന്ഥശാലയുടെ രണ്ടാം നിലയിലെ ഹാൾ പുനരുദ്ധരിച്ച് ഒരു മിനി ഓഡിറ്റോറിയമാക്കി, എന്റെ പുസ്തകങ്ങളുടെ റോയൽറ്റി ഉപയോഗിച്ച്, സമർപ്പിക്കാമെന്നു വിചാരിക്കുന്നു. അന്ന് [ 07-12-2019] എന്റെ "മെക്സിക്കൻ ഹോട്ട് " എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യാനും മോഹമുണ്ട്

Wednesday, November 6, 2019

ശുചിത്വ ഹർത്താൽ " ഇത് കോഴിക്കോടിന് സ്വന്തം.....കൂട്ടായ്മയുടെ കാര്യത്തിൽ ചരിത്രം രചിച്ച് വീണ്ടും കോഴിക്കോട്. "നിപ്പ" വന്നപ്പഴും പ്രളയം വിഴുങ്ങിയപ്പോഴും നമ്മൾ ഇതു കണ്ടതാണ്." ശുചിത്വ ഹർത്താൽ " അതും കൊഴിക്കോടിന് സ്വന്തം.സെന്റർ മാർക്കറ്റിലെ മണ്ണൂറോളം കടകളടച്ച്, തൊഴിലാളികൾ ഒരു ദിവസം ജോലി വേണ്ടന്നു വച്ച്, ജനമൈത്രി പോലീസ് മററു സംഘടനകൾ എല്ലാ വിഭാഗക്കാരും ഒറ്റക്കെട്ടായി ഇതിനായി അണിനിരന്നു.കഴിഞ്ഞ 112 വർഷത്തെ മാർക്കറ്റിന്റെ ചരിത്രത്തിൽ ആദ്യം. ഒറ്റ ദിവസം കൊണ്ട് അവർ മാർക്കറ്റ് മാലിന്യ മുക്തമാക്കി. ഇനി എല്ലാ ആഴ്ച്ചയും തുടർ പ്രവർത്തനവും.അഭിനന്ദിക്കുന്നു..... ഹൃദയത്തിൽ തൊട്ട്ഇനി ഇതൊരു മാതൃകയാകട്ടെ

ഓസ്യത്ത്

ഓസ്യത്ത് [ കീശക്കഥകൾ - 95]

കുട്ടൻ നായർ കിടപ്പിലാണ്.ബന്ധുക്കൾ ചുറ്റുമുണ്ട്. എല്ലാവർക്കും എന്റെ ഭീമമായ സ്വത്തിലാണ് നോട്ടം.രഹസ്യമായ ഒരു "ഓസ്യത്ത് " എഴുതി വച്ചിട്ടുണ്ട്. അതാർക്കൊക്കെ എങ്ങിനെയാണന്നവർക്കറിയണം. വക്കീൽ വിശ്വസ്തനാണ്.അയാൾ പുറത്തു പറയില്ല. എന്നെ നന്നായി നോക്കുന്നവർക്ക് സ്വത്ത് കിട്ടും.സ്വരക്ഷക്ക് കുട്ടൻ നായർ ഇങ്ങിനെ ഒരു പ്രസ്താവന നടത്തി.ഓസ്യത്ത് പുറത്തായാൽ അതിന്റെ ഗുണഭോക്താക്കൾ എന്നെക്കൊല്ലും. ഇനി ഇതു കിട്ടാത്തവർ പുതിയ ഓസ്യത്ത് ഉണ്ടാക്കി എന്നെക്കൊന്ന് എന്റെ പെരുവിരലിന്റെ തമ്പ് ഇപ്രഷൻ എടുത്ത് സ്വത്തുതട്ടി എടുക്കും. ആരും അറിയാതെ എങ്ങിനെ ആളേക്കൊല്ലാം എന്ന് ഒരു മാസമായി ടി.വി.യിൽക്കണ്ടു കൊണ്ടിരിക്കുകയാണ്.ബന്ധുക്കൾ തച്ചി നിരുന്ന് അതു കാണുന്നുണ്ട്. ഭയമാകുന്നു. പേടിച്ചിട്ട് ആഹാരം കഴിക്കാൻ പറ്റണില്ല. ആദ്യം ആ ഹാരം എന്റെ സന്തത സഹചാരി കുറിഞ്ഞിപ്പൂച്ചക്ക് കൊടുക്കും. അതിനു ശേഷമേ ഞാൻ കഴിക്കൂ. പൂച്ചയോടുള്ള സ്നേഹമൊന്നുമല്ല അതിനു പുറകിൽ.ഒ രു മുൻകരുതൽ.

പക്ഷേ അവർക്ക് എന്തൊ സംശയം തോന്നിയിട്ടുണ്ട്. ഭൂരിഭാഗവും ഞാൻ ഒരു നാഥാലയത്തിനാണ് എഴുതിവച്ചിരിക്കുന്നത് എന്ന്. സൂക്ഷിക്കണം.
എന്റെ ഡോക്ട്ടർക്ക് പെട്ടന്നുള്ള എന്റെ വരവ് ഒരത്ഭുതമായിരുന്നു. :അങ്ങേക്കിപ്പം കുഴപ്പ മൊന്നുമില്ലല്ലോ? പിന്നെ ഇത്ര അത്യാവശ്യമായിട്ട്.
"എനിക്ക് ഒരോ പ്രേഷൻ വേണം. എന്റെ ജീവൻ നിലനിർത്താൻ അത് അത്യാവശ്യമാണ്"
ആ പ്രസിദ്ധഭിഷഗ്വരൻ കുട്ടൻ നായരെ സൂക്ഷിച്ചു നോക്കി.
"എനിക്കു കണ്ടു പിടിക്കാൻ പറ്റാത്ത അസുഖം ? അല്ല .. എന്തോ പ്രറേഷനാ വേണ്ടത് "
" എന്റെ രണ്ടു കയ്യിലേ പെരുവിരലും അങ്ങ് ഓപ്പറേറ്റ് ചെയ്ത് മാറ്റിത്തരണം" !

Saturday, November 2, 2019

MTR

മാവലി ടിഫിൻ റൂം - സസ്യാഹാര രീതിയുടെ അവസാന വാക്ക് [ ബാംഗ്ലൂർ - 26 ]

ബാംഗ്ലൂരെപ്പോലെ വിവിധ തരം ആഹാരം കിട്ടുന്ന സ്ഥലം വേറേ ഇല്ലന്നു തന്നെ പറയാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നതു്. അതു കൊണ്ട് തന്നെ സസ്യാഹാരത്തിന്റെ എല്ലാ ചേരുവകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പങ്കുവച്ചിട്ടുണ്ട്.

എം.ടി.ആർ, ശ്രീ നാദ്ജി തുടങ്ങിയ സസ്യാഹാരത്തിലും, ചിക് പേട്ട് ദൊ ണ്ണ ബിരിയാണി പോലത്ത മാംസാഹാരവും ഇവിടുത്തെ പ്രത്യേക തയാണ്.മാവലി ടിഫിൻ റൂം [ MTR ] ബാംഗ്ലൂർ ലാൽബാഗിൽ1924-ൽ ആണു തുടങ്ങിയത്. രുചിയിലും വൃത്തിയിലും വിട്ടുവീഴ്ച്ച ഇല്ലാത്ത അവിടുന്നു തന്നെ ആകട്ടെ ഇന്നത്തെ ഉച്ചഭക്ഷണം .പുറമേ നിന്നു കണ്ടപ്പോൾ നിരാശയാണ് തോന്നിയത്.ഒരാർ ഭാടവുമില്ലാത്ത ഒരു ചെറിയ മുറി.അതു പോലെ ആരും ശ്രദ്ധിക്കാത്ത ഒരു ബോർഡും. പക്ഷേ അകത്തുകയറിയപ്പോൾ ഞട്ടിപ്പോയി. എന്തൊരു തിരക്ക്. ടിക്കറ്റെടുത്ത് അനവധി ആളുകൾ ക്യൂ നിൽക്കുന്നു. അകത്തു നല്ല സൗകര്യമുണ്ട്. സീറ്റൊഴിവ് വരുന്ന ക്രമത്തിന് അവർ വിളിക്കും. അങ്ങിനെ കുറേ അധികം നേരത്തേ കാത്തിരുപ്പിനു ശേഷം ഞങ്ങൾക്കും കിട്ടി ഒരു മേശ.
നല്ലവണ്ണം കഴുകി സ്റ്റിറലൈസ് ചെയ്ത പ്ലയിറ്റും ഗ്ലാസും മുമ്പിൽ തിരന്നപ്പോൾ തന്നെ തൃപ്തി ആയി. ആദ്യം മുന്തിരിയും തേനും കൂട്ടിയ ഒരു വെൽക്കം ഡ്രിങ്ക്. അത് കടിച്ചപ്പ ഴെ ഉള്ളൊന്നു തണുത്തു. നല്ല ചുടു ചുടെ ഉള്ള മസാല ദോശയും, പൊതി നച്ചമ്മന്തിയും, സബ്ജിയും. അതിന്റെ രുചി ഒന്നു വെറേ. അവിടം മുതൽ സ്വാദി ന്റെ ഒരു ഘോഷയാത്ര ആയിരുന്നു. മസാല ദോശ അവസാനിച്ചപ്പഴേ ആ വി പറക്കുന്ന പൂരി എത്തി. പിന്നീട് "ബാത്ത് "കളുടെ ഒരു പരമ്പര ഒന്നിനു പുറകെ ഒന്നായി. ബിസി ബല്ലാ ബാത്ത്, പുളിയോ ദി ര, കേസരി ബാത്ത്, തൈർ ശാതം പിന്നെ വൈറ്റ് റൈസ്.പിന്നെ ചുട്ട കുട്ടിപ്പപ്പടം ഇഷ്ടം പോലെ. അവസാനം ഫ്രഡ് റൈസ് പിന്നെ അവരുടെ തനതായ രസം .ഇങ്ങിനെ ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. അവസാനം ഫ്രൂട്ട് സലാഡ് പിന്നെ ഒരു മീട്ടാ പാനും. ആ വിഭവങ്ങളുടെ ഒക്കെ രുചി വൈവിധ്യം ഒരു പ്രത്യേകതയാണു്.

അവരുടെ അടുക്കള സന്ദർശിക്കാനനുവദിച്ചത് എനിക്കത്ഭുതമായി. സാധാരണ ഹോട്ടലുകാർ സമ്മതിക്കാറില്ല. എത്ര ഹൈ ജിനിക്കായാണ് അവർ അടുക്കളയും പാത്രങ്ങളും സൂക്ഷിച്ചിരിക്കുന്നത്.ഈ ''ബഡാ ഖാനാ " താങ്ങാനുള്ള ശേഷി ഈ പ്രായത്തിൽ ഇല്ല എന്നു ബോദ്ധ്യപ്പെട്ട് അവിടുന്നു മടങ്ങി.

Thursday, October 31, 2019

ബിഗ് ബനിയൻ ട്രീ

ഡോഡാ അലാഡാ മാരാ - ഒരു മരമുത്തശ്ശി [ ബാംഗ്ലൂർ - 25 ]

" ബിഗ് ബനിയൻ ട്രീ ". ഡോ ഡാ അലാഡാമാ രാ. മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരാൽമരം.ബാംഗ്ലൂർ നിന്ന് 28 കിലോമീറ്റർ അകലെ കെത്തോപ്പിള്ളിയിൽ. ആ വലിയ ആൽമരം കാണാൻ മോഹം തോന്നിയിട്ട് ഒത്തിരി ആയി. ഒരു വലിയ സ്ഥലം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരൊറ്റ മരം! .ഏതാണ്ട് നാനൂറ് വർഷം പഴക്കമുണ്ടതിന്. അതിന്റെ ശാഖകൾ വളർന്ന്, അതിൽ നിന്നൊക്കെ വേരു പൊട്ടി താഴേക്ക് തൂങ്ങി വന്ന് മണ്ണിൽ വേരുറപ്പിക്കുന്നു. അത് വലിയ തൂണുകൾ പോലെ വളർന്ന് ആ പ്രദേശം മുഴുവൻ കാണാം.എല്ലാക്കാലത്തും ഇലകളുള്ള ഈ ബോധി വൃക്ഷം പ്രാണവായൂ നമുക്ക് പകർന്നു നൽകുന്നു. അതിന്റെ വേരുകൾക്കിടയിലൂടെ നമുക്ക് സഞ്ചരിക്കാം വേരുകളിൽ തൂങ്ങി ഊഞ്ഞാലാടാം.

ലോകത്തിലെ ഏറ്റവും വലിയതു് ആന്ധ്രാപ്രദേശിലെ "തിമ്മമ്മ മാരിമാൻ" ആണ്. അവിടെ അഞ്ച് ഏക്കറിൽ ഒരു മരമാണ്.ഒരു ഗിന്നസ് റിക്കാർഡ് ഉടമ.ഇതിന് രണ്ടാംസ്ഥാനമാണ്. 250 മീറ്റർ ചുറ്റളവിൽ ആയിരത്തോളം ആകാശ വേരുകളോടെ അതങ്ങിനെ പടർന്നു പന്തലിച്ചു തൽക്കുന്നു. ആഹാരവുമായിപ്പോയാൽ ഒരു ദിവസം മുഴുവൻ അവിടെ കൂടാം. ആഹാരത്തിന്റെ ഒരു പങ്ക് അവിടെ വിഹരിക്കുന്ന കുരങ്ങന്മാർക്ക് കൊടുക്കണമെന്നു മാത്രം, അല്ലങ്കിൽ അതവ തട്ടിപ്പറിക്കും.

അതിന്റെ ഒത്ത നടുക്ക് ഒരു ശിവന്റെ അമ്പലമുണ്ട്. അതിന് പുറകിൽ ഒരു വിശ്രമ മണ്ഡപവും. സത്യത്തിൽ വാർക്കയും മെറ്റൽഷീറ്റും ഇട്ട ഈ കെട്ടിടങ്ങൾ ഈ അന്തരീക്ഷത്തിൽ അരോചകമായിത്തോന്നി. പ്രകൃതിക്കിണങ്ങിയ രീതിയിൽ എത്ര മനോഹരമായി അതു പണിയാമായിരുന്നു. ജീവവായൂ ആവോളം പകർന്നു തന്ന ആ മര മുത്തശ്ശിയോട് നന്ദി പറഞ്ഞ്, നമിച്ച് അവിടുന്ന് തിരിച്ചു പോന്നു. 

Wednesday, October 30, 2019

ശ്രീ ശ്രീ

പഞ്ചഗിരിമല മുകളിൽ ഗുരുജിയുടെ ജീവിതമന്ത്രധ്വനി [ ബാംഗ്ലൂർ - 24]


" പ്രാണായാമം" എക്കാലത്തേയും ഒരു മോഹമായിരുന്നു.അതു് ഗുരുമുഖത്തു നിന്നേ അഭ്യസിക്കാവൂ എന്നു പറയുമ്പഴും അത് ശാസ്ത്രീയമായി പഠിപ്പിച്ചു തരാൻ ഒരു സംവിധാനം നമുക്കില്ലായിരുന്നു. ആ ഇടക്കാണ് ശ്രീ ശ്രീ രവിശങ്കറുടെ " ആർട്ട് ഓഫ് ലീവി ഗിനെ ''പ്പറ്റിയും അദ്ദേഹത്തിന്റെ വിശ്വ പ്രസിദ്ധ " സുദർശന ക്രിയ "യെപ്പറ്റിയും അറിഞ്ഞത്.അങ്ങിനെയാണ് ഞാൻ ആ ഒരാഴ്ച്ചത്തെ കോഴ്സിന് ചേർന്നത്. ഒരു മരുന്നോ ആഹാര നിയന്ത്രണമോ കൂടാതെ ശ്വസന താളം കൊണ്ട് തന്നെ പണ്ട് ഋഷിമാർ പറയാറുള്ള അതീന്ദ്രിയ ധ്യാനത്തിന്റെ ഉന്നതതലങ്ങളിൽ എത്താൻ പറ്റും എന്ന് അനുഭവിച്ചറിഞ്ഞപ്പോൾ അത്ഭുതമായി. പതജ്ഞലിയുടെ പ്രാണായാമത്തിന്റെ ചുവടുപിടിച്ച്, അതു് കുറേക്കൂടി പ്രായോഗികമായി അവതരിപ്പിച്ചാണ് അത് ജനകീയമാക്കിയത്. ഏതാണ്ട് നാനൂറ്റി അമ്പതു ദിവസം തുടർച്ചയായി എന്നും ഞാൻ സുദർശന ക്രിയക്ക് സമയം കണ്ടെത്തി, അതിന്റെ ഫല ശ്രുതി അനുഭവിച്ചറിഞ്ഞു. അന്നു തുടങ്ങിയ മോഹമാണ് ബാംഗ്ലൂരെ പഞ്ചഗിരി മലമുകളിൽ ഏക്കർ കണക്കിത് വ്യാപിച്ചുകിടക്കുന്ന ആർട്ട് ഓഫ് ലീവിഗ് സെന്റർ കാണണമെന്നുള്ളത്.1986-ൽ ശ്രീശ്രീ രവിശങ്കർ തന്റെ യോഗാ സെന്ററിന് അവിടെ തുടക്കമിട്ടു.ഇന്ന് ഒരു വർഷം ഒന്നരക്കോടിയോളം ആൾക്കാർ അവിടം സന്ദർശിക്കുന്നു.
പരിസ്ഥിതി സൗഹൃദ ത്തിൽ അവിടെ ജീവൽ മന്ത്രത്തിന്റെ ഒരു വലിയ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നു. അഞ്ചു നിലകളിൽ താമര പൂവിന്റെ ആകൃതിയിൽ നിർമ്മിച്ച വിശാലാക്ഷി ഹാൾ ഒരത്ഭുതമാണ്. വൃത്തത്തിലുള്ള വെള്ളമാർബിൾ തറയിൽ വജ് റാസനത്തിൽ ഇരുന്ന് ശ്വസനക്രിയ ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന അനുഭൂതി ഒന്നു വേറേയാണ്. എല്ലാ മതങ്ങളുടേയും ഛ 7ന്നങ്ങൾ അവിടെ ചുറ്റുമായി ആലേപനം ചെയ്തിരിക്കുന്നു. ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ആയുർവേദ പഞ്ചകർമ്മ ചികിത്സാലയം, ഹോസ്പ്പിറ്റൽ, ഉന്നത വിദ്യാഭ്യാസ കേന്ദ്രം എല്ലാം ഉന്നത സാങ്കേതിക വിത്തന്നെ നിർമ്മിച്ചിരിക്കുന്നു. അന്നദാന മണ്ഡപത്തിൽ ആയിരക്കണക്കിനാളുകൾ അവരുടെ തനതായ ആഹാരക്രമം ആസ്വദിച്ച് മടങ്ങുന്നു.എല്ലാം കാണണമെങ്കിൽ ഒരു ദിവസം പോരാ. അവരുടെ ടൂർ ബസ്സിൽ കഷ്ടിച്ച് നമുക്ക് കാഴ്ച്ചകൾ കണ്ടു മടങ്ങാം. അരു പോരാ. അത് അനുഭവിച്ചറിയണം. ഇനിയും വരണം. രണ്ടു ദിവസം ഇവിടെ കൂടണം. മനസ് ഉറപ്പിച്ചിരന്നു.
നമുക്കിണങ്ങിയ ജീവിത മന്ത്രം ഓതിത്തന്ന ഗുരുജിയെ മനസ്സുകൊണ്ട് ഒരായിരം വട്ടം നമസ്കരിച്ച് മടങ്ങി.
ജയ് ഗുരുദേവ്.

Sunday, October 27, 2019

മുത്തശ്ശാ അച്ചു ഒറ്റക്കാ [അച്ചു ഡയറി-319]

മുത്തശ്ശാ അച്ചൂന് ആകെ ടെൻഷൻ ആണ്. ഇപ്പം അമ്മക്കും ജോലി കിട്ടി. അച്ചു മൂന്ന് മണിക്ക് വീട്ടിൽ വരുമ്പോൾ ആരും കാണില്ല.അച്ചു വരുമ്പഴേ വിശക്കുന്നതിന് എന്താ വേണ്ടത് എന്നു ചോദിച്ച് അമ്മ എടുത്തു തരുമായിരുന്നു. വികൃതിയുമായി പാച്ചുവും ഉണ്ടായിരുന്നു. അവനും അമ്മയുടെ കൂടയെ സ്കൂളിൽ നിന്നു വരുകയുള്ളു. 
അമ്മ എല്ലാം പാകത്തിന് എടുത്ത് വച്ചിട്ടുണ്ട്. എന്നാലും അമ്മ എടുത്തു തരുമ്പഴത്തേ സുഖം. അതുപോലെ പാച്ചുവുമായി വഴക്കുകൂടാനം കളിക്കാനും സാധിക്കാത്തതിന്റെ വിഷമം.ഇത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ. വന്നാൽ ഉടനെ ടി.വി ഓൺ ചെയത് ഇഷ്ടമുള്ളതു കണ്ടു കൊണ്ടാ ആഹാരം കഴിക്കാറ്. അമ്മ അതിന് സമയം വച്ചിരുന്നു.അതു കഴിഞ്ഞ് കുറച്ചു നേരം പഠിക്കണം. പിന്നെ കളിക്കാർ പുറത്തു പോകാം.
സത്യത്തിൽ തന്നെ ആകുമ്പോൾ സിനിമാ കാണാൻ തോന്നണില്ല.
" അച്ചു വലിയ കുട്ടി ആയി. ഇനി എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യണം." അമ്മ പറഞ്ഞു.
അമ്മ എടുത്തു വച്ച ആഹാരം കഴിച്ചു. അച്ചുവിന് ഏറ്റവും ഇഷ്ടമുള്ള ഐസ് ക്രീം ഫ്രിഡ്ജിൽ ഇരുപ്പുണ്ട്. വേണ്ട. അമ്മ ഇവിടുണ്ടായിരുന്നപ്പോൾ വഴക്കു കൂടി എടുത്തുകഴിക്കുമായിരുന്നു. ഇപ്പോൾ പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഴിക്കാൻ തോന്നണില്ല. അച്ചു സ്റ്റഡി റൂമിലേക്ക് നടന്നു. ഈ വലിയ വീട്ടിൽ ഞാൻ മാത്രം.അച്ചൂന് ആകെ ഒരു വീർപ്പുമുട്ടൽ പുറത്ത് ഫ്രണ്ട് വിളിക്കുന്നുണ്ട്. അഞ്ചു മണിക്ക് എന്നു പറഞ്ഞപ്പോൾ അവന് അത്ഭുതം. അമ്മയും അച്ഛനും ഇവിടെ ഇല്ലാത്തപ്പോൾ എന്തായാലും ഇല്ല. അഞ്ചു മണിക്ക് വരാം.
പഠിക്കാനുള്ളത് പഠിച്ച്. ഹോംവർക്കും തീർത്ത് അഞ്ചു മണിക്ക് കളിക്കാൻ പുറത്തിറങ്ങി. അച്ഛനു° അമ്മയും സ്ഥലത്തില്ലാത്തപ്പോൾ കളിക്കാൽ ചെല്ലാത്തതിന് അവർ കളിയാക്കി.അവർക്കതു പറഞ്ഞാൽ മനസിലാകില്ല.

Tuesday, October 22, 2019

സ്പോട്സ് ബാർ [അമേരിക്ക- 1 14]അമേരിക്കയിൽ ഒരു ബോറടിക്കുന്ന പകൽ. ഇൻഡ്യയുടെ ക്രിക്കറ്റ് ഉണ്ട്. വേൾഡ് കപ്പ്. പാക്കിസ്താനുമായി. നഷ്ടപ്പെടുത്തിക്കൂടാ. അങ്ങിനെ ആണ് ഒരു സുഹൃത്തിന്റെ കൂടെ ഒരു സ്പോട്സ് ബാറിൽപ്പോയത്. അവിടെ ഒരു വല്ലാത്ത ലോകമാണ്. ലോകത്തുള്ള എല്ലാത്തരംബ്രാൻഡ് കളും അവിടെ നിരത്തിയിട്ടുണ്ട്. ബിയറും മുന്തിയ ബ്രാൻഡ് കൾ തന്നെ. അവിടുത്തെ കോക് ടൈൽ മിക്സി ഗ് പ്രസിദ്ധമാണ്. ബിയറിലാണ് എനിക്കു താൽപ്പര്യം. വലിയ കോണിക്കൽ ആകൃതിയിലുള്ള സ്പടികഗ്ലാസ് ഉപ്പിനകത്ത് കമിഴ്ത്തിവച്ചിരിക്കും. അതിൽ നമ്മൾ ആവശ്യപ്പെടുന്ന കൂട്ട് നിറച്ചു തരും. അതിന്റെ വക്കിൽ ഒരു നാരങ്ങ മുറിച്ചു വച്ചിരിക്കും. ആ ഗ്ലാസിന് മുകളിൽ ജലകണങ്ങൾ മുത്തുമണികൾ പോലെ തിളങ്ങും.അതൊരു വലിയ ഹാൾ ആണ്. അതിനു ചുറ്റും ഭിത്തിയിൽ വലിയ ടി.വി ഉണ്ട്. ചില സ്തലത്ത് പത്ത് അടിയുള്ള വലിയ പ്രൊജക്റ്റർ സ്ക്രീനാണ്. അവിടെ സോക്കർ ആണ്. ഏറ്റവും കൂടുതൽ ആൾക്കാർ അവിടെയാണ്. ഒരോ സ്ക്രീനിനു നേരേയും നമുക്ക് സീറ്റ് ക്രമീകരിക്കാം. ഒരു വശത്ത് ക്രിക്കറ്റും ഉണ്ട്.പക്ഷേ അത് കാണാൻ ഞങ്ങൾ രണ്ടു പേരും പിന്നെ ഒരു പാക്കിസ്ഥാൻ കാരനും മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ചീത്ത പറഞ്ഞിറങ്ങിപ്പോയി. അതു തീരുന്നതുവരെ നമുക്കവിടെ ഇരിക്കാം. ആർക്കും ഒരു പരാതിയുമില്ല. ആ വ ശ്യാനുസരണം ആഹാരവും വെള്ളവും അടുത്തെത്തിക്കാൻ സുന്ദരികൾ ഉണ്ട്. ബിയറിന്റെ ലഹരിയിൽ ഇന്ത്യയുടെ വിജയത്തിന്റെ ലഹരിയും ആസ്വദിച്ച് അവിടുന്ന് മടങ്ങി.

Sunday, October 20, 2019

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം - കർണാടകയിലെ ശബരിമല [ ബാഗ്ലൂർ - 20]കർണാടകയിലെ ആദ്യത്തെ അയ്യപ്പക്ഷേത്രം. 1967-ൽ സ്ഥാപിതം. 2004-ൽ കേരളാ ക്ഷേത്ര ശിൽപ്പ ചാതുരിയിൽ പുനർനിർമ്മിച്ചു.നല്ല കൃഷ്ണശിലയിൽ തീർത്ത കൊത്തുപണികൾ കൊണ്ട് ഉപദേവതാ ശ്രീകോവിലുകൾ വരെ മനോഹരമാക്കിയിട്ടുണ്ട്. ശീവേലിക്കും വിളക്കിനുമുള്ള ക്ഷേത്ര വാദ്യങ്ങൾ വരെ കേരളാ രീതിയിൽ. സ്വർണ്ണ ലിപികളിൽ " തത്വമസി" എന്നവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തത്വമസി യുടെ അർത്ഥം ശരിക്കും ഉൾക്കൊണ്ടാൽ ശ്രീ അയ്യപ്പൻ എല്ലാ ദൈവ സങ്കൽപ്പങ്ങളേക്കാൾ വളരെ ഉയരെയാണന്നു മനസിലാകും.അവിടുത്തെ ലൈബ്രറി അപൂർവ്വ ഗ്രന്ഥങ്ങളാൽ സമൃദ്ധമാണ്. പ്രസാദ ഊട്ടും, വഴിപാടുകളും ഒക്കെ കേരളത്തിലെ ക്ഷേത്ര രീതികളോട് അടുത്തു നിൽക്കുന്നു.രാത്രി പൂജകൾ കഴിഞ്ഞ് സാക്ഷാൽ അയ്യപ്പനെ ഉറക്കുന്ന ചടങ്ങ് വളരെ ഹൃദ്യമായിത്തോന്നി. ആ സമയത്ത് ക്ഷേത്രത്തിനുള്ളിലെ ലൈറ്റുകൾ മുഴുവൻ അടക്കും. ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷം പെട്ടന്ന് നിശ്ശബ്ദമാകുന്നു. നമ്മുടെ ഗാന ഗന്ധർവന്റെ "ഹരിവരാസനം" വളരെ ചെറിയ ശബ്ദത്തിൽ അവിടെ മുഴങ്ങും. ഭക്തജനങ്ങളും ആ ഉറക്കുപാട്ടിന്റെ ഉരുക്കഴിക്കുന്നു. വളരെ ചെറിയ ശബ്ദത്തിൽ.മേ ശാന്തി ഈ സമയം ശ്രീകോവിലിലെ ദീപങ്ങൾ ഒന്നൊന്നായി അണക്കുന്നു. അവസാന ദീപവും അണച്ച് ശ്രീകോവിൽ ശബ്ദമുണ്ടാക്കാതെ സാവധാനം അടക്കുന്നു. അപ്പഴേക്കും മണ്ഡപത്തിലെ ദീപങ്ങളും അണച്ചിരിക്കും. അതിമനോഹരമായ ആ ചടങ്ങ് മനസിൽ ഒരു വല്ലാത്ത അനുഭൂതി സൃഷ്ട്ടിക്കുന്നു.ശബരിമലയിൽ നിന്ന് വ്യത്യാസമുള്ളതു് ഇവിടെ സ്ത്രീ പ്രവേശനം അനുവദനീയമാണന്നുള്ളത് മാത്രമാണ്.

Wednesday, October 16, 2019

അംബികാ ഷ്ടപ്രാസം -ഉദാത്തമായ ഒരു സ്തോത്രകൃതി..മഹാ കവിത്രയത്തിന്റെ സമകാലീന നായ ശ്രീ.മOo ശ്രീധരൻ നമ്പൂതിരിയുടെ "അംബികാ ഷ്ടപ്രാസം" തത്വചിന്താപരമായ ഔന്യത്വത്തെ വെളിപ്പെടുത്തുന്ന ഒരു സ്തോത്രകൃതിയാണ്. അന്ന് "കവന കൗമുദി "യിൽ പ്രസിദ്ധീകരിച്ച അംബികഷ്ടപ്രാസം ഉള്ളൂരിന്റെയും മറ്റും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.ശാർദ്ദൂലവിക്രീഡിത വൃത്തത്തിൽ എഴുതിയ നൂറ്റി ഇരുപത് ശ്ലോകങ്ങൾ ഇന്നും അക്ഷര ശ്ലോക കുതികൾക്ക് ഒരാവേശമാണ്. പരദേവതയായ കുറിച്ചിത്താനം കാരിപ്പട വത്തുകാവിലെ ഒരു "സംവത്സര വൃത"മാണ് മണി പ്രവാളശൈലിയിലുള്ള ഈ സ്തോത്ര കൃതിക്ക് പ്രചോദനമായത്. പൂത്തൃക്കോവിലപ്പൻ ശരണം., ധന്വന്തരീപ്രണാമം, ശ്രീ ശബരിഗിരീശ സ്തോത്രം, ലളിതാബികാസ്തവം എന്നിവയും ഇതിലുൾക്കൊണ്ടിരിക്കുന്നു.ശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരി, ശ്രീ. വടക്കുംകൂർ ശ്രീ.ഡി. ശ്രീമാൻ നമ്പൂതിരി, ശ്രീ.ആർ നാരായണപ്പണിക്കർ ശ്രീ.എസ്.പി.നമ്പൂതിരി തുടങ്ങിയ സാഹിത്യത്തിലെ അതികായർക്കൊപ്പം ഈ മഹത് ഗ്രന്ഥത്തിന്റെ ഒരവതാരിക എഴുതാൻ എനിക്കും അവസരം കിട്ടിയത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു

ഐസ്ക്രീം വണ്ടി

ഐസ് ക്രീം വണ്ടി [അച്ചു - 290]

ആ വെള്ള നിറത്തിലുള്ള വണ്ടി ദൂരേ നിന്നു വരുമ്പഴേ അറിയാം. കുട്ടികൾക്കുള്ള പാട്ട് കൾ ഉറക്കെ വച്ചിരിക്കും. അതിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുടെ പടമാണ്. കമ്യൂണിറ്റിയിൽ ഒരോ കവലയിലും അത് നിർത്തും. അതിന്റെ ഷട്ടർ തുറന്നു വയ്ക്കും. അതിൽ പല തരം ഐസ്ക്രീം ഉണ്ട്.പല നിറങ്ങളിൽ.ഐ സ് സ്റ്റിക്കും ഉണ്ട്. നാട്ടിൽ അച്ചു ഉത്സവ സ്ഥലത്തു കണ്ടിട്ടുണ്ട്. പക്ഷേ അത് ചെറിയ വണ്ടിയാണ്.ഇത് വലിയ ഒരു വാനാണ്,.കൂട്ടുകാർ ഓടിപ്പോകുമ്പോൾ അച്ചൂ നുംതോന്നിയിട്ടുണ്ട്. പക്ഷേ അച്ചു വാങ്ങാറില്ല. അച്ചൂന്റെ പേഴ്സിൽ കാഷ് ഉണ്ട് എന്നാലും അതു വാങ്ങാറില്ല.
അത് അത്ര സ്റ്റാൻഡാർഡ് ഉള്ളതല്ലന്ന് അച്ചൻ പറയാറുണ്ട്. പിന്നെ മൂന്നിരട്ടി വിലയുമാകും.ഐസ് ക്രീം വേണമെങ്കിൽ കളർ ചേർക്കാത്ത നല്ല ഐസ് ക്രീം അച്ഛൻ വാങ്ങിത്തരും. അച്ചൂന് ഭയങ്കര കൊതിയാ ഐസ് ക്രീം കഴിക്കാൻ. എന്നാലും അച്ചു കൺട്രോൾ ചെയ്തേ കഴിക്കൂ.അത് അധികം കഴിക്കുന്നത് നല്ലതല്ലന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.അച്ചു വായിച്ചിട്ടും ഉണ്ട്.
ഇവിടെ കൂട്ടുകാർ ഒന്നിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോൾ ചിലർ ഓടിച്ചെന്ന് ഐസ്ക്രീം വാങ്ങി മററുള്ളവരുടെ മുമ്പിൽ വച്ച് കഴിക്കും. അതു ശരിയല്ല എന്നച്ചൂന് തോന്നിയിരുന്നു. പക്ഷേ ഇവിടെ ആർക്കും അതുകൊണ്ടൊരു വിഷമമില്ല. കാരണം ഇവിടെ അങ്ങിനെയാണ് കുട്ടികളെപ്പഠിപ്പിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ഭക്ഷണം ഷെയർ ചെയ്യാൻ സമ്മതിക്കില്ല.സ്ക്കൂളിൽ അത് നിയമമാണ്. കുട്ടിക്കാലം മുതൽ അങ്ങിനെ ശീലിച്ചിരിക്കുന്നത് കൊണ്ട് കൊടുക്കണമെന്നും കിട്ടണമെന്നും ആർക്കും തോന്നാറില്ല.ചില ഭക്ഷണത്തിന് ചില കുട്ടികൾക്ക് അലർജി ഉണ്ടാകാം.അതായിരിക്കും അങ്ങിനെ. പക്ഷേ അച്ചൂ ന് ഷയർ ചെയ്തു കഴിക്കുന്നതായിരുന്നു ഇഷ്ട്ടം.

Sunday, October 6, 2019

പരദേവത

തറവാട്ടിലെ പര ദേവതാ സങ്കൽപ്പം [ നാലുകെട്ട് - 2 26 ]

നാലു കെട്ടിൽ വടുക്കിണിയിൽ ആണ് ഭര ദേവതയുടെ ശ്രീകോവിൽ. അതുകൂടാതെ പീ0 ത്തിൽ സാളഗ്രാമവും മറ്റു ദേവന്മാർ വേറേയും. ഭദ്രകാളി സങ്കൽപ്പത്തിലുള്ള പരദേവത തറവാടിന്റെ രക്ഷക്കാണ് തന്നെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും, ഇവിടുന്നു മാറാൻ സമ്മതമില്ലന്നും പ്രശ്ന വിധി.
ഇതു കൂടാതെ മുല്ലക്കൽ തേവരും, വന ദുർഗ്ഗയും ശാസ്താവും ഗണപതിയും യക്ഷിയും തറവാടിന്റെ വടക്കുകിഴക്കൂ മൂലയിൽ പ്രതിഷ്ഠ.അതിനോട് ചേർന്നാണ് സർപ്പക്കാവ്. ഇതിനടുത്ത് വേറൊരു ശ്രീകോവിൽ പണിത് ഭര ദേവതയെക്കൂടി അവിടെ പ്രതിഷ്ടിക്കാമെന്നു വിചാരിച്ചപ്പോഴായിരുന്നു മേൽപ്പറഞ്ഞ പ്രശ്ന വിധി.
ഈ നാലു കെട്ടിൽ എന്റെ കൂട്ടിക്കാലത്തേക്ക് മനസുപെട്ടന്നു പോയി. അന്ന് എല്ലാവരും ഏഴരവെളിപ്പിന് എഴുനേൽക്കും. നിത്യപൂജയുണ്ട്. അതു പോലെ ഗണപതി ഹോമവും ത്രികാല പൂജയും.പൂജാ മന്ത്രങ്ങളുടെയും, സഹ സ്രനാമത്തിന്റെയും ധ്വനിയിൽ ആണ് അന്ന് നാലുകെട്ട് ഉണരാറ്. പൂജ കഴിഞ്ഞ് മാറ്റി വരുന്ന ഉണക്കച്ചോറ് തൈരും പച്ചമുളകും ഉപ്പം മാത്രം കൂട്ടിക്കഴിക്കും. അതെനിക്കത്രക്കിഷ്ടായിരുന്നു. ഇന്ന് ദേവിയുടെ മൂന്നു ഭാവങ്ങളിൽ ഐശ്വര്യ ദേവതയായ ദേവീ സങ്കൽപ്പമാണ്. പക്ഷേ എന്നും എന്നെ സ്വാധീനിച്ചിട്ടുള്ളത് വിജയദശമി ദിനത്തിലെ വിദ്യാദേവതയുടെ സങ്കൽപ്പമാണ്.

Tuesday, August 6, 2019

വായനശാല

    ഇവിടെ വായന മരിച്ചിട്ടില്ല [ അമേരിക്ക - 94]        ഞാൻ അമേരിക്കയിൽ വന്ന് ആദ്യം പോയത് റസ്റ്റ്‌ൻ റീജിനൽ ലൈബ്രറിയിൽ ആണ് .215000 പുസ്തകം ഈ ചെറിയ ലൈബ്രറിയിൽ തന്നെ ഉണ്ട് .അവിടുത്തെ ആധുനിക സൌകര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി .നമ്മുടെ മെംബെർഷിപ്‌ കാർഡ്‌ വച്ച് ലൈബ്രറിയുടെ വെബ് സയ്റ്റി ൽ നിന്ന് പുസ്തകങ്ങൾ നമുക്ക് ഡൌണ്‍ലോഡ് ചെയ്യാം .നമ്മുടെ മൊബയിലിൽ അതു വായിച്ചു തരുന്നു .ഐപ്പാടിൽ വായിക്കുകയും ചെയ്യാം .പതിന ഞ്ചു ദിവസം കഴിഞ്ഞാൽ ഇതു ടൈം ഔട്ട്‌ ആകും . ഇലട്രോണിക്ക് ബുക്കുകൾ വേറേയുണ്ട്.           പുസ്തകങ്ങൾ ബാർകോഡ് വച്ച് നമ്മൾ തന്നെ ഇഷ്യൂ ചെയ്യുന്നു .ഒരിടത്ത് മെംബെർഷിപ്‌ എടുത്താൽ മറ്റു ലൈബ്രറികളിലും [റീ ജി നൽ ]ആ കാർഡ്‌ മതിയാകും .തിരിച്ചു കൊണ്ടുവരുമ്പോൾ അത് അവിടെ ഒരു കൌണ്ടറിൽ കൊണ്ട് വച്ചാൽമതി .നമ്മുടെ പേരിൽ വരവ് വച്ചു കൊള്ളും .ശാന്തമായ അന്തരീക്ഷത്തിൽ, കുട്ടികൾപോലും ഒരു ശബ്ദവും ഉണ്ടാക്കാതെ ഇവിടെ പുസ്തകം തിരഞ്ഞെടുക്കുന്നു അവിടെയിരുന്നു വായിക്കുന്നു .പഠിക്കുന്നു .ഒരോ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം റൂം ആണ്. അവിടെ ഒക്കെ ശാന്തമായിരുന്ന് അച്ചടക്കത്തോടെ പുസ്തകം വായിച്ച് നോട്ടുകൾ കുറിച്ചെടുക്കുന്ന കുട്ടികൾ എനിക്കൊരത്ഭൂതമായിരുന്നു. ഉപയോഗിച്ച പുസ്തകങ്ങൾ ചുരുങ്ങിയ വിലയ്ക്ക് ഇവിടെ നമുക്ക് വാങ്ങാൻ കിട്ടും. ചർച്ചകൾ, സെമിനാറുകൾ, പഠന ക്ലാസുകൾ എല്ലാത്തിനും ഇവിടെ സൗകര്യമുണ്ട്. സേവന സന്നദ്ധരായ ജോലിക്കാർ എന്തു സഹായത്തിനും ഒപ്പമുണ്ട്. രാവിലെ മുതൽ വായനയും പഠനവുമായി അവിടെ ഇരിക്കുന്ന വളരെപ്പേരേ എനിക്കവിടെ കാണാനിടയായി. നല്ല ചൂടു ചായയും കാപ്പിയും അവിടെക്കിട്ടും.            കലാസാംസ്കാരിക രംഗത്തെ കൂട്ടായ്മക്ക് വേണ്ട എല്ലാ സൌകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട് .നമ്മുടെ നാട്ടിലെ ലൈബ്രറികൾ ഈ നിലയിലേക്ക് എത്തുന്നതി ന് നമുക്ക് കാത്തിരിക്കാം .നാട്ടിൽ ഗ്രസ്ഥശാലാ പ്രവർത്തനത്തിൽ സജീവമായിരുന്ന എനിക്ക് സ്വപ്നം കാണാൻ മേലാത്തത്ര സൗകര്യങ്ങൾ ആണ് ഇവിടുത്തെ ഗ്രന്ഥശാലാ ശൃംഖല ഇവിടെ ഒരുക്കിയിരിക്കുന്നത്.ഇൻഡ്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലേയും ബുക്കുകൾ ഇവിടെ ക്കണ്ടു.                

Tuesday, June 11, 2019

ഇഷാ ഫൂഡ്

ഫുഡ് ഇൻ യോഗിക്ക് കൾച്ചർ [അമേരിക്ക - 68]

നമ്മൾശീലിച്ച ആഹാരരീതിയുടെ ഒരു വലിയ പൊളിച്ചെഴുത്താണ് അമേരിക്കയിലെ " ഇഷാ ''ക്യാൻന്റീനിൽ നമ്മളെക്കാത്തിരുന്നത്.ആദ്യം ഓഫീസിൽ നിന്ന് കൂപ്പൺ വാങ്ങണം.കൃത്യം അത്രയും ആഹാരം മാത്രമേ അവിടുണ്ടാക്കൂ. പാകം ചെയത് ഒന്നര മണിക്കൂർ കഴിഞ്ഞത് അവിടെ ഉപയോഗിക്കില്ല. പ്രോസസ് ഡ് ഫുഡ് അവിടെ ഇല്ലന്നു തന്നെ പറയാം. നോൺ വെജിറേററിയൻ ആ പരിസരത്ത് അടിപ്പിക്കില്ല.

രണ്ടു നേരമേ അവർക്ക് ആഹാരം ഉള്ളു. കാപ്പി, ചായ അങ്ങിനെ ഒന്നും ഉപയോഗിക്കില്ല. രാവിലെ 11 മണിക്കും രാത്രി 7.30ക്കും. നല്ല ചൂട് സൂപ്പ് എല്ലാ ദിവസവും കാണും. ചെറുപയർ മുളപ്പിച്ചതുകൊണ്ട് ഒരു സൂപ്പ് കഴിച്ചത് ഒരനുഭവമായിരുന്നു.പിന്നെ കുറേ അധികം വെജിറ്റബിൾ സാലഡ്. ഫ്രൂട്സ് ഇഷ്ടം പോലെ. ചെറുപയർ മുളപ്പിച്ചത് ഒരു തോരൻ. ധാരാളം ഇലകളും, സസ്യങ്ങളും പല തരത്തിൽ മിശ്രണം ചെയ്തത്. ധാന്യങ്ങൾ അധികം ഉപയോഗിക്കില്ല. അപൂർവ്വമായി ഉപയോഗിക്കുന്നതു തന്നെ അതിന്റെ തവിട് കളയാതെ. അധികവും മില്ലക്സ്. ചാമ, റാഗി തുടങ്ങിയവ. അവരുടെ ഫാമിൽ നിന്നും ഫ്രഷായി പറിച്ചു മാത്രം ഉപയോഗിക്കുന്നു. എരിവിന് കുരുമുളക് പൊടി വച്ചിരിക്കും. ഉപ്പും പ്രത്യേകം വയ്ക്കും. ആവശ്യമുള്ളവർക്ക് വേണ്ടി.
ഈ "ഫുഡ് ഇൻ യോഗിക്ക് കൾച്ചർ " ഒരനുഭവമാണ്.ഹുക്കും ബർ പീനട്ട് സലാഡ്, ആഷ് ഗ്രൗണ്ട് സലാഡ്, കാബേജ് വിത്ത് കോക്കനട്ട്.പാലക് ഫ്രൂട്ട് സലാഡ്. ഇങ്ങിനെ എല്ലാം പ്രകൃതി വിഭവങ്ങൾ മാത്രം. കുടിക്കാൻ ഫ്രൂട്ട് ജ്യൂസ് .വേറേനിവർത്തിയില്ലാത്തതു കൊണ്ട് രണ്ടു ദിവസം അതായിരുന്നു ആഹാരക്രമം. പക്ഷേ അത് മനസിനും ശരീരത്തിനും നൽകുന്ന ഉന്മേഷം അതെന്നെ അത്ഭുതപ്പെടുത്തി.അശാസ്ത്രീയമായ ആഹാരരീതിയുടെ തടവറയിലായിരുന്നു നമ്മൾ ഇതുവരെ എന്നു തോന്നി.ആ ഹാരരീതികളുടെ മുൻവിധികളിൽ ഒന്നു മോചനം അനിവാര്യമാണന്നു മനസു പറഞ്ഞു കൊണ്ടിരുന്നു. മനസു പോലെ ശരീരവും ശുദ്ധമാക്കുന്ന ആ യോഗിക് കൾച്ചർ മനസിനെ വല്ലാതെ സ്വാധീനിച്ചതായിത്തോന്നി

Monday, May 6, 2019

ഇരട്ട മരിക [നാലുകെട്ട് - 2 20] അന്നൊക്കെ ആ ഇരട്ട മരിക്ക നമ്മുടെ അടുക്കളയിലെ ഒരു സന്തത സഹചാരി ആയിരുന്നു.മരം കൊണ്ടുള്ള ആ മരികക്ക്, പളുപളെത്തി ളങ്ങുന്ന പാത്രങ്ങൾ വന്നപ്പഴും മനസിൽ ഒരു വലിയ സ്ഥാനം ഉണ്ടായിരുന്നു. സാധാരണ അത് പ്ലാവ്, വേങ്ങ എന്നിവ കൊണ്ടാണുണ്ടാക്കാറ്. വേങ്ങയുടെ ഔഷധ ഗുണം ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. സാധാരണ ഉപ്പു മരിക പോലെ അതിന് അടപ്പു കാണാറില്ല. നിലത്തു വച്ചാൽ ഒരു കാരണവശാലും മറിഞ്ഞു പോകാത്ത രീതിയിൽ ആണ് അതിന്റെ രൂപകൽപ്പന. മരപ്പാവില, ഉപ്പു മരിക, ചിരട്ടക്കയിൽ തുടങ്ങിയവ സർവ്വസാധാരണമായിരുന്നു അന്ന്. എന്നാൽ മൺപാത്രം അത്ര സർവ്വസാധാരണമായിക്കാണാറില്ല. അതിന് അന്ന് ഒരു പതിത്വം കൽപ്പിച്ചിരുന്നു.അതു് ഒരിക്കലും ശുദ്ധമാകില്ലന്നു മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാണതിന് കാരണം എന്നു മനസിലായിട്ടില്ല,

Thursday, May 2, 2019

അച്ചുവിന് അനന്യ കുട്ടിയെ കാണണം

അച്ചു ന് അനന്യക്കുട്ടിയെക്കാണണം [അച്ചു ഡയറി-287]

അച്ചു ഈ അമേരിക്കയിൽ ഇരുന്ന് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ സിംഗർ കാണാറുണ്ട്.അച്ചൂന്പാട്ടിഷ്ടാണ്. ഋതു കുട്ടനേം അനന്യക്കുട്ടിയേം ആണ് ഏറ്റവും കൂടുതൽ ഇഷ്ടം. അവരുടെ പാട്ടും വർത്തമാനവും ഇഷ്ടാണു്.
ഇന്നലെ അനന്യക്കുട്ടിയുടെ പാട്ട് അച്ചു കേട്ടു. "വ്യത്യസ്ഥനാം ഒരു "..... എന്നു തുടങ്ങുന്ന പാട്ട്. അതവൾ തെറ്റിക്കുമെന്ന് അച്ചു വിചാരിച്ചു. കാരണം ഡാൻസ് കളിച്ചു കൊണ്ടല്ലേ പാടുന്നത്. പക്ഷേ ഒരു വരി പോലും തെറ്റിയില്ല. എന്തു രസമായിട്ടാപാടിയത്. ഇതൊക്കെ എങ്ങിനെയാ ഓർത്തിരിക്കുന്നത്!
അച്ചൂന് ഒരു സിസ്റ്റർ ഇല്ല.അതാ അനന്യ കുട്ടിയെ ഇത്രയും ഇഷ്ട്ടം. ഒന്നു കാണണന്നുണ്ടായിരുന്നു. പാട്ട് നേരിൽ കേൾക്കാനാ. ഫെയ്സ് ബുക്കിൽ ഞാൻ ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കും. പാട്ടു മാത്രമല്ല സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ അവൾ അവിടേയും കസറും. ഒരു ചമ്മലുമില്ല.അനന്യക്ക് ഫസ്റ്റ് കിട്ടിയാൽ മതി ആയിരുന്നു.
ഫസ്റ്റ് കിട്ടാൻ ഞാൻ ഉണ്ണികൃഷ്ണനോട് പ്രാർത്ഥിക്കാറുണ്ട്. വ്യൂ വേഴ്സ് ആവശ്യപ്പെട്ടാൽ ഒരുപാട്ട് പാടാറുണ്ടല്ലോ.അച്ചുവിനും കൂട്ടുകാർക്കും വേണ്ടി ഒരു പാട്ട് അനന്യ യേക്കൊണ്ട് പാടിയ്ക്കാൻ എം.ജി. അങ്കിളിനോട് മുത്തശ്ശൻ പറയുമോ? അച്ചു ഇത്രയും ദൂരെ അമേരിക്കയിൽ ആയതു കൊണ്ടല്ലേ?

Wednesday, May 1, 2019

മാർ വലിന്റെ അവഞ്ചേഴ്സ്കണ്ടു മുത്തശ്ശാ [ അച്ചു ഡയറി-286 ]

മുത്തശ്ശാ അച്ചു അവഞ്ചേഴ്സ് എന്ന സിനിമ കണ്ടു.അച്ചൂന് ഇഷ്ടമുള്ള മെയിൻ ഹീറോസ് ഒക്കെ ഒന്നിക്കുന്ന സിനിമ! മിക്കവാറും ഇത് ഇങ്ങിനെയുള്ള അവസാനത്തെ സിനിമയാകും. മൂന്നു മണിക്കൂർ നീണ്ട ഒരു വലിയ സിനിമ. അത് എഴുതിയ സ്റ്റാൻലി മരിച്ചു പോയി മുത്തശ്ശാ. അത് പോലെ മാർവെൽ കമ്പനി ഡിസ് നിക്ക് വിറ്റു എന്നറിയുന്നു.മാർ വൽ കോമിക്സിൽ 21 സിനിമ ഇറങ്ങി. ഇരുപത്തിരണ്ടാമത്തേതാണിത്.

സ്പൈഡർ മേൻ, ഹൾക്ക്, അയൺമെൽ, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിഎല്ലാവരും ഈ സിനിമയിൽ ഉണ്ട്. ഈ സിനിമയിലെ വില്ലൻ ടാനോസ് ഈ യൂണിവേഴ്സിലെ പകുതി ജീവജാലങ്ങളെ കൊല്ലാൻ തീരുമാനിക്കുന്നു. ബാക്കി ഉള്ളവർക്ക് സുഖമായി ജീവിക്കാനാണ് അങ്ങിനെ ചെയ്യുന്നതു്. യൂണിവേഴ്സിൽ പലിടങ്ങളിൽ നിന്നുള്ള അഞ്ച് സൂപ്പർ പവ്വർ സ്റ്റോൺ കൊണ്ടുവന്ന് അതുകൊണ്ട് അത് ചെയ്യാനാണ് ടാനോസ് പ്ലാൻ ചെയ്തത്. അതു തടയാനാണ് ഇവരെല്ലാം ഒത്തുകൂടുന്നത്. ഈ പോരാട്ടത്തിൽ ടാനോസിനേയും അയാളുടെ പടയാളികളേയും ഇവർ നശിപ്പിക്കുന്നു. ആ കല്ലുകൾപതിച്ച കയ്യുറ ഉപയോഗിച്ച് സാപ്പ് ചെയ്തു് അയൺ മേൻ ആണയാളെ കൊല്ലുന്നത്. പക്ഷേ അതിന്റെ ശക്തി താങ്ങാനാവാതെ അയൺ മേൻമരിക്കുന്നു. അതാ അച്ചൂന് സങ്കടായേ. അയൺ മേൻമരിക്ക ണ്ടായിരുന്നു.
അതുപോലെ ഇവരെല്ലാവരും ഒന്നിച്ച ഒരു സിനിമ ഇനി ഉണ്ടാകില്ലന്നറിഞ്ഞപ്പോൾ അച്ചൂന് വിഷമായി. രാത്രി അച്ചു സ്വപ്നത്തിൽ ഇത് പറഞ്ഞു കരഞ്ഞു എന്നമ്മ പറഞ്ഞു. ഏതായാലും അച്ചൂന് സങ്കടായി.....

Sunday, April 28, 2019