Thursday, October 31, 2019

ബിഗ് ബനിയൻ ട്രീ

ഡോഡാ അലാഡാ മാരാ - ഒരു മരമുത്തശ്ശി [ ബാംഗ്ലൂർ - 25 ]

" ബിഗ് ബനിയൻ ട്രീ ". ഡോ ഡാ അലാഡാമാ രാ. മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരാൽമരം.ബാംഗ്ലൂർ നിന്ന് 28 കിലോമീറ്റർ അകലെ കെത്തോപ്പിള്ളിയിൽ. ആ വലിയ ആൽമരം കാണാൻ മോഹം തോന്നിയിട്ട് ഒത്തിരി ആയി. ഒരു വലിയ സ്ഥലം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരൊറ്റ മരം! .ഏതാണ്ട് നാനൂറ് വർഷം പഴക്കമുണ്ടതിന്. അതിന്റെ ശാഖകൾ വളർന്ന്, അതിൽ നിന്നൊക്കെ വേരു പൊട്ടി താഴേക്ക് തൂങ്ങി വന്ന് മണ്ണിൽ വേരുറപ്പിക്കുന്നു. അത് വലിയ തൂണുകൾ പോലെ വളർന്ന് ആ പ്രദേശം മുഴുവൻ കാണാം.എല്ലാക്കാലത്തും ഇലകളുള്ള ഈ ബോധി വൃക്ഷം പ്രാണവായൂ നമുക്ക് പകർന്നു നൽകുന്നു. അതിന്റെ വേരുകൾക്കിടയിലൂടെ നമുക്ക് സഞ്ചരിക്കാം വേരുകളിൽ തൂങ്ങി ഊഞ്ഞാലാടാം.

ലോകത്തിലെ ഏറ്റവും വലിയതു് ആന്ധ്രാപ്രദേശിലെ "തിമ്മമ്മ മാരിമാൻ" ആണ്. അവിടെ അഞ്ച് ഏക്കറിൽ ഒരു മരമാണ്.ഒരു ഗിന്നസ് റിക്കാർഡ് ഉടമ.ഇതിന് രണ്ടാംസ്ഥാനമാണ്. 250 മീറ്റർ ചുറ്റളവിൽ ആയിരത്തോളം ആകാശ വേരുകളോടെ അതങ്ങിനെ പടർന്നു പന്തലിച്ചു തൽക്കുന്നു. ആഹാരവുമായിപ്പോയാൽ ഒരു ദിവസം മുഴുവൻ അവിടെ കൂടാം. ആഹാരത്തിന്റെ ഒരു പങ്ക് അവിടെ വിഹരിക്കുന്ന കുരങ്ങന്മാർക്ക് കൊടുക്കണമെന്നു മാത്രം, അല്ലങ്കിൽ അതവ തട്ടിപ്പറിക്കും.

അതിന്റെ ഒത്ത നടുക്ക് ഒരു ശിവന്റെ അമ്പലമുണ്ട്. അതിന് പുറകിൽ ഒരു വിശ്രമ മണ്ഡപവും. സത്യത്തിൽ വാർക്കയും മെറ്റൽഷീറ്റും ഇട്ട ഈ കെട്ടിടങ്ങൾ ഈ അന്തരീക്ഷത്തിൽ അരോചകമായിത്തോന്നി. പ്രകൃതിക്കിണങ്ങിയ രീതിയിൽ എത്ര മനോഹരമായി അതു പണിയാമായിരുന്നു. ജീവവായൂ ആവോളം പകർന്നു തന്ന ആ മര മുത്തശ്ശിയോട് നന്ദി പറഞ്ഞ്, നമിച്ച് അവിടുന്ന് തിരിച്ചു പോന്നു. 

Wednesday, October 30, 2019

ശ്രീ ശ്രീ

പഞ്ചഗിരിമല മുകളിൽ ഗുരുജിയുടെ ജീവിതമന്ത്രധ്വനി [ ബാംഗ്ലൂർ - 24]


" പ്രാണായാമം" എക്കാലത്തേയും ഒരു മോഹമായിരുന്നു.അതു് ഗുരുമുഖത്തു നിന്നേ അഭ്യസിക്കാവൂ എന്നു പറയുമ്പഴും അത് ശാസ്ത്രീയമായി പഠിപ്പിച്ചു തരാൻ ഒരു സംവിധാനം നമുക്കില്ലായിരുന്നു. ആ ഇടക്കാണ് ശ്രീ ശ്രീ രവിശങ്കറുടെ " ആർട്ട് ഓഫ് ലീവി ഗിനെ ''പ്പറ്റിയും അദ്ദേഹത്തിന്റെ വിശ്വ പ്രസിദ്ധ " സുദർശന ക്രിയ "യെപ്പറ്റിയും അറിഞ്ഞത്.അങ്ങിനെയാണ് ഞാൻ ആ ഒരാഴ്ച്ചത്തെ കോഴ്സിന് ചേർന്നത്. ഒരു മരുന്നോ ആഹാര നിയന്ത്രണമോ കൂടാതെ ശ്വസന താളം കൊണ്ട് തന്നെ പണ്ട് ഋഷിമാർ പറയാറുള്ള അതീന്ദ്രിയ ധ്യാനത്തിന്റെ ഉന്നതതലങ്ങളിൽ എത്താൻ പറ്റും എന്ന് അനുഭവിച്ചറിഞ്ഞപ്പോൾ അത്ഭുതമായി. പതജ്ഞലിയുടെ പ്രാണായാമത്തിന്റെ ചുവടുപിടിച്ച്, അതു് കുറേക്കൂടി പ്രായോഗികമായി അവതരിപ്പിച്ചാണ് അത് ജനകീയമാക്കിയത്. ഏതാണ്ട് നാനൂറ്റി അമ്പതു ദിവസം തുടർച്ചയായി എന്നും ഞാൻ സുദർശന ക്രിയക്ക് സമയം കണ്ടെത്തി, അതിന്റെ ഫല ശ്രുതി അനുഭവിച്ചറിഞ്ഞു. അന്നു തുടങ്ങിയ മോഹമാണ് ബാംഗ്ലൂരെ പഞ്ചഗിരി മലമുകളിൽ ഏക്കർ കണക്കിത് വ്യാപിച്ചുകിടക്കുന്ന ആർട്ട് ഓഫ് ലീവിഗ് സെന്റർ കാണണമെന്നുള്ളത്.1986-ൽ ശ്രീശ്രീ രവിശങ്കർ തന്റെ യോഗാ സെന്ററിന് അവിടെ തുടക്കമിട്ടു.ഇന്ന് ഒരു വർഷം ഒന്നരക്കോടിയോളം ആൾക്കാർ അവിടം സന്ദർശിക്കുന്നു.
പരിസ്ഥിതി സൗഹൃദ ത്തിൽ അവിടെ ജീവൽ മന്ത്രത്തിന്റെ ഒരു വലിയ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നു. അഞ്ചു നിലകളിൽ താമര പൂവിന്റെ ആകൃതിയിൽ നിർമ്മിച്ച വിശാലാക്ഷി ഹാൾ ഒരത്ഭുതമാണ്. വൃത്തത്തിലുള്ള വെള്ളമാർബിൾ തറയിൽ വജ് റാസനത്തിൽ ഇരുന്ന് ശ്വസനക്രിയ ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന അനുഭൂതി ഒന്നു വേറേയാണ്. എല്ലാ മതങ്ങളുടേയും ഛ 7ന്നങ്ങൾ അവിടെ ചുറ്റുമായി ആലേപനം ചെയ്തിരിക്കുന്നു. ഒരു ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ആയുർവേദ പഞ്ചകർമ്മ ചികിത്സാലയം, ഹോസ്പ്പിറ്റൽ, ഉന്നത വിദ്യാഭ്യാസ കേന്ദ്രം എല്ലാം ഉന്നത സാങ്കേതിക വിത്തന്നെ നിർമ്മിച്ചിരിക്കുന്നു. അന്നദാന മണ്ഡപത്തിൽ ആയിരക്കണക്കിനാളുകൾ അവരുടെ തനതായ ആഹാരക്രമം ആസ്വദിച്ച് മടങ്ങുന്നു.എല്ലാം കാണണമെങ്കിൽ ഒരു ദിവസം പോരാ. അവരുടെ ടൂർ ബസ്സിൽ കഷ്ടിച്ച് നമുക്ക് കാഴ്ച്ചകൾ കണ്ടു മടങ്ങാം. അരു പോരാ. അത് അനുഭവിച്ചറിയണം. ഇനിയും വരണം. രണ്ടു ദിവസം ഇവിടെ കൂടണം. മനസ് ഉറപ്പിച്ചിരന്നു.
നമുക്കിണങ്ങിയ ജീവിത മന്ത്രം ഓതിത്തന്ന ഗുരുജിയെ മനസ്സുകൊണ്ട് ഒരായിരം വട്ടം നമസ്കരിച്ച് മടങ്ങി.
ജയ് ഗുരുദേവ്.

Sunday, October 27, 2019

മുത്തശ്ശാ അച്ചു ഒറ്റക്കാ [അച്ചു ഡയറി-319]

മുത്തശ്ശാ അച്ചൂന് ആകെ ടെൻഷൻ ആണ്. ഇപ്പം അമ്മക്കും ജോലി കിട്ടി. അച്ചു മൂന്ന് മണിക്ക് വീട്ടിൽ വരുമ്പോൾ ആരും കാണില്ല.അച്ചു വരുമ്പഴേ വിശക്കുന്നതിന് എന്താ വേണ്ടത് എന്നു ചോദിച്ച് അമ്മ എടുത്തു തരുമായിരുന്നു. വികൃതിയുമായി പാച്ചുവും ഉണ്ടായിരുന്നു. അവനും അമ്മയുടെ കൂടയെ സ്കൂളിൽ നിന്നു വരുകയുള്ളു. 
അമ്മ എല്ലാം പാകത്തിന് എടുത്ത് വച്ചിട്ടുണ്ട്. എന്നാലും അമ്മ എടുത്തു തരുമ്പഴത്തേ സുഖം. അതുപോലെ പാച്ചുവുമായി വഴക്കുകൂടാനം കളിക്കാനും സാധിക്കാത്തതിന്റെ വിഷമം.ഇത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ. വന്നാൽ ഉടനെ ടി.വി ഓൺ ചെയത് ഇഷ്ടമുള്ളതു കണ്ടു കൊണ്ടാ ആഹാരം കഴിക്കാറ്. അമ്മ അതിന് സമയം വച്ചിരുന്നു.അതു കഴിഞ്ഞ് കുറച്ചു നേരം പഠിക്കണം. പിന്നെ കളിക്കാർ പുറത്തു പോകാം.
സത്യത്തിൽ തന്നെ ആകുമ്പോൾ സിനിമാ കാണാൻ തോന്നണില്ല.
" അച്ചു വലിയ കുട്ടി ആയി. ഇനി എല്ലാം ഉത്തരവാദിത്വത്തോടെ ചെയ്യണം." അമ്മ പറഞ്ഞു.
അമ്മ എടുത്തു വച്ച ആഹാരം കഴിച്ചു. അച്ചുവിന് ഏറ്റവും ഇഷ്ടമുള്ള ഐസ് ക്രീം ഫ്രിഡ്ജിൽ ഇരുപ്പുണ്ട്. വേണ്ട. അമ്മ ഇവിടുണ്ടായിരുന്നപ്പോൾ വഴക്കു കൂടി എടുത്തുകഴിക്കുമായിരുന്നു. ഇപ്പോൾ പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഴിക്കാൻ തോന്നണില്ല. അച്ചു സ്റ്റഡി റൂമിലേക്ക് നടന്നു. ഈ വലിയ വീട്ടിൽ ഞാൻ മാത്രം.അച്ചൂന് ആകെ ഒരു വീർപ്പുമുട്ടൽ പുറത്ത് ഫ്രണ്ട് വിളിക്കുന്നുണ്ട്. അഞ്ചു മണിക്ക് എന്നു പറഞ്ഞപ്പോൾ അവന് അത്ഭുതം. അമ്മയും അച്ഛനും ഇവിടെ ഇല്ലാത്തപ്പോൾ എന്തായാലും ഇല്ല. അഞ്ചു മണിക്ക് വരാം.
പഠിക്കാനുള്ളത് പഠിച്ച്. ഹോംവർക്കും തീർത്ത് അഞ്ചു മണിക്ക് കളിക്കാൻ പുറത്തിറങ്ങി. അച്ഛനു° അമ്മയും സ്ഥലത്തില്ലാത്തപ്പോൾ കളിക്കാൽ ചെല്ലാത്തതിന് അവർ കളിയാക്കി.അവർക്കതു പറഞ്ഞാൽ മനസിലാകില്ല.

Tuesday, October 22, 2019

സ്പോട്സ് ബാർ [അമേരിക്ക- 1 14]അമേരിക്കയിൽ ഒരു ബോറടിക്കുന്ന പകൽ. ഇൻഡ്യയുടെ ക്രിക്കറ്റ് ഉണ്ട്. വേൾഡ് കപ്പ്. പാക്കിസ്താനുമായി. നഷ്ടപ്പെടുത്തിക്കൂടാ. അങ്ങിനെ ആണ് ഒരു സുഹൃത്തിന്റെ കൂടെ ഒരു സ്പോട്സ് ബാറിൽപ്പോയത്. അവിടെ ഒരു വല്ലാത്ത ലോകമാണ്. ലോകത്തുള്ള എല്ലാത്തരംബ്രാൻഡ് കളും അവിടെ നിരത്തിയിട്ടുണ്ട്. ബിയറും മുന്തിയ ബ്രാൻഡ് കൾ തന്നെ. അവിടുത്തെ കോക് ടൈൽ മിക്സി ഗ് പ്രസിദ്ധമാണ്. ബിയറിലാണ് എനിക്കു താൽപ്പര്യം. വലിയ കോണിക്കൽ ആകൃതിയിലുള്ള സ്പടികഗ്ലാസ് ഉപ്പിനകത്ത് കമിഴ്ത്തിവച്ചിരിക്കും. അതിൽ നമ്മൾ ആവശ്യപ്പെടുന്ന കൂട്ട് നിറച്ചു തരും. അതിന്റെ വക്കിൽ ഒരു നാരങ്ങ മുറിച്ചു വച്ചിരിക്കും. ആ ഗ്ലാസിന് മുകളിൽ ജലകണങ്ങൾ മുത്തുമണികൾ പോലെ തിളങ്ങും.അതൊരു വലിയ ഹാൾ ആണ്. അതിനു ചുറ്റും ഭിത്തിയിൽ വലിയ ടി.വി ഉണ്ട്. ചില സ്തലത്ത് പത്ത് അടിയുള്ള വലിയ പ്രൊജക്റ്റർ സ്ക്രീനാണ്. അവിടെ സോക്കർ ആണ്. ഏറ്റവും കൂടുതൽ ആൾക്കാർ അവിടെയാണ്. ഒരോ സ്ക്രീനിനു നേരേയും നമുക്ക് സീറ്റ് ക്രമീകരിക്കാം. ഒരു വശത്ത് ക്രിക്കറ്റും ഉണ്ട്.പക്ഷേ അത് കാണാൻ ഞങ്ങൾ രണ്ടു പേരും പിന്നെ ഒരു പാക്കിസ്ഥാൻ കാരനും മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ചീത്ത പറഞ്ഞിറങ്ങിപ്പോയി. അതു തീരുന്നതുവരെ നമുക്കവിടെ ഇരിക്കാം. ആർക്കും ഒരു പരാതിയുമില്ല. ആ വ ശ്യാനുസരണം ആഹാരവും വെള്ളവും അടുത്തെത്തിക്കാൻ സുന്ദരികൾ ഉണ്ട്. ബിയറിന്റെ ലഹരിയിൽ ഇന്ത്യയുടെ വിജയത്തിന്റെ ലഹരിയും ആസ്വദിച്ച് അവിടുന്ന് മടങ്ങി.

Sunday, October 20, 2019

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം - കർണാടകയിലെ ശബരിമല [ ബാഗ്ലൂർ - 20]കർണാടകയിലെ ആദ്യത്തെ അയ്യപ്പക്ഷേത്രം. 1967-ൽ സ്ഥാപിതം. 2004-ൽ കേരളാ ക്ഷേത്ര ശിൽപ്പ ചാതുരിയിൽ പുനർനിർമ്മിച്ചു.നല്ല കൃഷ്ണശിലയിൽ തീർത്ത കൊത്തുപണികൾ കൊണ്ട് ഉപദേവതാ ശ്രീകോവിലുകൾ വരെ മനോഹരമാക്കിയിട്ടുണ്ട്. ശീവേലിക്കും വിളക്കിനുമുള്ള ക്ഷേത്ര വാദ്യങ്ങൾ വരെ കേരളാ രീതിയിൽ. സ്വർണ്ണ ലിപികളിൽ " തത്വമസി" എന്നവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തത്വമസി യുടെ അർത്ഥം ശരിക്കും ഉൾക്കൊണ്ടാൽ ശ്രീ അയ്യപ്പൻ എല്ലാ ദൈവ സങ്കൽപ്പങ്ങളേക്കാൾ വളരെ ഉയരെയാണന്നു മനസിലാകും.അവിടുത്തെ ലൈബ്രറി അപൂർവ്വ ഗ്രന്ഥങ്ങളാൽ സമൃദ്ധമാണ്. പ്രസാദ ഊട്ടും, വഴിപാടുകളും ഒക്കെ കേരളത്തിലെ ക്ഷേത്ര രീതികളോട് അടുത്തു നിൽക്കുന്നു.രാത്രി പൂജകൾ കഴിഞ്ഞ് സാക്ഷാൽ അയ്യപ്പനെ ഉറക്കുന്ന ചടങ്ങ് വളരെ ഹൃദ്യമായിത്തോന്നി. ആ സമയത്ത് ക്ഷേത്രത്തിനുള്ളിലെ ലൈറ്റുകൾ മുഴുവൻ അടക്കും. ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷം പെട്ടന്ന് നിശ്ശബ്ദമാകുന്നു. നമ്മുടെ ഗാന ഗന്ധർവന്റെ "ഹരിവരാസനം" വളരെ ചെറിയ ശബ്ദത്തിൽ അവിടെ മുഴങ്ങും. ഭക്തജനങ്ങളും ആ ഉറക്കുപാട്ടിന്റെ ഉരുക്കഴിക്കുന്നു. വളരെ ചെറിയ ശബ്ദത്തിൽ.മേ ശാന്തി ഈ സമയം ശ്രീകോവിലിലെ ദീപങ്ങൾ ഒന്നൊന്നായി അണക്കുന്നു. അവസാന ദീപവും അണച്ച് ശ്രീകോവിൽ ശബ്ദമുണ്ടാക്കാതെ സാവധാനം അടക്കുന്നു. അപ്പഴേക്കും മണ്ഡപത്തിലെ ദീപങ്ങളും അണച്ചിരിക്കും. അതിമനോഹരമായ ആ ചടങ്ങ് മനസിൽ ഒരു വല്ലാത്ത അനുഭൂതി സൃഷ്ട്ടിക്കുന്നു.ശബരിമലയിൽ നിന്ന് വ്യത്യാസമുള്ളതു് ഇവിടെ സ്ത്രീ പ്രവേശനം അനുവദനീയമാണന്നുള്ളത് മാത്രമാണ്.

Wednesday, October 16, 2019

അംബികാ ഷ്ടപ്രാസം -ഉദാത്തമായ ഒരു സ്തോത്രകൃതി..മഹാ കവിത്രയത്തിന്റെ സമകാലീന നായ ശ്രീ.മOo ശ്രീധരൻ നമ്പൂതിരിയുടെ "അംബികാ ഷ്ടപ്രാസം" തത്വചിന്താപരമായ ഔന്യത്വത്തെ വെളിപ്പെടുത്തുന്ന ഒരു സ്തോത്രകൃതിയാണ്. അന്ന് "കവന കൗമുദി "യിൽ പ്രസിദ്ധീകരിച്ച അംബികഷ്ടപ്രാസം ഉള്ളൂരിന്റെയും മറ്റും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.ശാർദ്ദൂലവിക്രീഡിത വൃത്തത്തിൽ എഴുതിയ നൂറ്റി ഇരുപത് ശ്ലോകങ്ങൾ ഇന്നും അക്ഷര ശ്ലോക കുതികൾക്ക് ഒരാവേശമാണ്. പരദേവതയായ കുറിച്ചിത്താനം കാരിപ്പട വത്തുകാവിലെ ഒരു "സംവത്സര വൃത"മാണ് മണി പ്രവാളശൈലിയിലുള്ള ഈ സ്തോത്ര കൃതിക്ക് പ്രചോദനമായത്. പൂത്തൃക്കോവിലപ്പൻ ശരണം., ധന്വന്തരീപ്രണാമം, ശ്രീ ശബരിഗിരീശ സ്തോത്രം, ലളിതാബികാസ്തവം എന്നിവയും ഇതിലുൾക്കൊണ്ടിരിക്കുന്നു.ശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരി, ശ്രീ. വടക്കുംകൂർ ശ്രീ.ഡി. ശ്രീമാൻ നമ്പൂതിരി, ശ്രീ.ആർ നാരായണപ്പണിക്കർ ശ്രീ.എസ്.പി.നമ്പൂതിരി തുടങ്ങിയ സാഹിത്യത്തിലെ അതികായർക്കൊപ്പം ഈ മഹത് ഗ്രന്ഥത്തിന്റെ ഒരവതാരിക എഴുതാൻ എനിക്കും അവസരം കിട്ടിയത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു

ഐസ്ക്രീം വണ്ടി

ഐസ് ക്രീം വണ്ടി [അച്ചു - 290]

ആ വെള്ള നിറത്തിലുള്ള വണ്ടി ദൂരേ നിന്നു വരുമ്പഴേ അറിയാം. കുട്ടികൾക്കുള്ള പാട്ട് കൾ ഉറക്കെ വച്ചിരിക്കും. അതിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുടെ പടമാണ്. കമ്യൂണിറ്റിയിൽ ഒരോ കവലയിലും അത് നിർത്തും. അതിന്റെ ഷട്ടർ തുറന്നു വയ്ക്കും. അതിൽ പല തരം ഐസ്ക്രീം ഉണ്ട്.പല നിറങ്ങളിൽ.ഐ സ് സ്റ്റിക്കും ഉണ്ട്. നാട്ടിൽ അച്ചു ഉത്സവ സ്ഥലത്തു കണ്ടിട്ടുണ്ട്. പക്ഷേ അത് ചെറിയ വണ്ടിയാണ്.ഇത് വലിയ ഒരു വാനാണ്,.കൂട്ടുകാർ ഓടിപ്പോകുമ്പോൾ അച്ചൂ നുംതോന്നിയിട്ടുണ്ട്. പക്ഷേ അച്ചു വാങ്ങാറില്ല. അച്ചൂന്റെ പേഴ്സിൽ കാഷ് ഉണ്ട് എന്നാലും അതു വാങ്ങാറില്ല.
അത് അത്ര സ്റ്റാൻഡാർഡ് ഉള്ളതല്ലന്ന് അച്ചൻ പറയാറുണ്ട്. പിന്നെ മൂന്നിരട്ടി വിലയുമാകും.ഐസ് ക്രീം വേണമെങ്കിൽ കളർ ചേർക്കാത്ത നല്ല ഐസ് ക്രീം അച്ഛൻ വാങ്ങിത്തരും. അച്ചൂന് ഭയങ്കര കൊതിയാ ഐസ് ക്രീം കഴിക്കാൻ. എന്നാലും അച്ചു കൺട്രോൾ ചെയ്തേ കഴിക്കൂ.അത് അധികം കഴിക്കുന്നത് നല്ലതല്ലന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.അച്ചു വായിച്ചിട്ടും ഉണ്ട്.
ഇവിടെ കൂട്ടുകാർ ഒന്നിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോൾ ചിലർ ഓടിച്ചെന്ന് ഐസ്ക്രീം വാങ്ങി മററുള്ളവരുടെ മുമ്പിൽ വച്ച് കഴിക്കും. അതു ശരിയല്ല എന്നച്ചൂന് തോന്നിയിരുന്നു. പക്ഷേ ഇവിടെ ആർക്കും അതുകൊണ്ടൊരു വിഷമമില്ല. കാരണം ഇവിടെ അങ്ങിനെയാണ് കുട്ടികളെപ്പഠിപ്പിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ഭക്ഷണം ഷെയർ ചെയ്യാൻ സമ്മതിക്കില്ല.സ്ക്കൂളിൽ അത് നിയമമാണ്. കുട്ടിക്കാലം മുതൽ അങ്ങിനെ ശീലിച്ചിരിക്കുന്നത് കൊണ്ട് കൊടുക്കണമെന്നും കിട്ടണമെന്നും ആർക്കും തോന്നാറില്ല.ചില ഭക്ഷണത്തിന് ചില കുട്ടികൾക്ക് അലർജി ഉണ്ടാകാം.അതായിരിക്കും അങ്ങിനെ. പക്ഷേ അച്ചൂ ന് ഷയർ ചെയ്തു കഴിക്കുന്നതായിരുന്നു ഇഷ്ട്ടം.

Sunday, October 6, 2019

പരദേവത

തറവാട്ടിലെ പര ദേവതാ സങ്കൽപ്പം [ നാലുകെട്ട് - 2 26 ]

നാലു കെട്ടിൽ വടുക്കിണിയിൽ ആണ് ഭര ദേവതയുടെ ശ്രീകോവിൽ. അതുകൂടാതെ പീ0 ത്തിൽ സാളഗ്രാമവും മറ്റു ദേവന്മാർ വേറേയും. ഭദ്രകാളി സങ്കൽപ്പത്തിലുള്ള പരദേവത തറവാടിന്റെ രക്ഷക്കാണ് തന്നെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും, ഇവിടുന്നു മാറാൻ സമ്മതമില്ലന്നും പ്രശ്ന വിധി.
ഇതു കൂടാതെ മുല്ലക്കൽ തേവരും, വന ദുർഗ്ഗയും ശാസ്താവും ഗണപതിയും യക്ഷിയും തറവാടിന്റെ വടക്കുകിഴക്കൂ മൂലയിൽ പ്രതിഷ്ഠ.അതിനോട് ചേർന്നാണ് സർപ്പക്കാവ്. ഇതിനടുത്ത് വേറൊരു ശ്രീകോവിൽ പണിത് ഭര ദേവതയെക്കൂടി അവിടെ പ്രതിഷ്ടിക്കാമെന്നു വിചാരിച്ചപ്പോഴായിരുന്നു മേൽപ്പറഞ്ഞ പ്രശ്ന വിധി.
ഈ നാലു കെട്ടിൽ എന്റെ കൂട്ടിക്കാലത്തേക്ക് മനസുപെട്ടന്നു പോയി. അന്ന് എല്ലാവരും ഏഴരവെളിപ്പിന് എഴുനേൽക്കും. നിത്യപൂജയുണ്ട്. അതു പോലെ ഗണപതി ഹോമവും ത്രികാല പൂജയും.പൂജാ മന്ത്രങ്ങളുടെയും, സഹ സ്രനാമത്തിന്റെയും ധ്വനിയിൽ ആണ് അന്ന് നാലുകെട്ട് ഉണരാറ്. പൂജ കഴിഞ്ഞ് മാറ്റി വരുന്ന ഉണക്കച്ചോറ് തൈരും പച്ചമുളകും ഉപ്പം മാത്രം കൂട്ടിക്കഴിക്കും. അതെനിക്കത്രക്കിഷ്ടായിരുന്നു. ഇന്ന് ദേവിയുടെ മൂന്നു ഭാവങ്ങളിൽ ഐശ്വര്യ ദേവതയായ ദേവീ സങ്കൽപ്പമാണ്. പക്ഷേ എന്നും എന്നെ സ്വാധീനിച്ചിട്ടുള്ളത് വിജയദശമി ദിനത്തിലെ വിദ്യാദേവതയുടെ സങ്കൽപ്പമാണ്.