Thursday, October 31, 2019
ബിഗ് ബനിയൻ ട്രീ
Wednesday, October 30, 2019
ശ്രീ ശ്രീ
Sunday, October 27, 2019
Tuesday, October 22, 2019
സ്പോട്സ് ബാർ [അമേരിക്ക- 1 14]അമേരിക്കയിൽ ഒരു ബോറടിക്കുന്ന പകൽ. ഇൻഡ്യയുടെ ക്രിക്കറ്റ് ഉണ്ട്. വേൾഡ് കപ്പ്. പാക്കിസ്താനുമായി. നഷ്ടപ്പെടുത്തിക്കൂടാ. അങ്ങിനെ ആണ് ഒരു സുഹൃത്തിന്റെ കൂടെ ഒരു സ്പോട്സ് ബാറിൽപ്പോയത്. അവിടെ ഒരു വല്ലാത്ത ലോകമാണ്. ലോകത്തുള്ള എല്ലാത്തരംബ്രാൻഡ് കളും അവിടെ നിരത്തിയിട്ടുണ്ട്. ബിയറും മുന്തിയ ബ്രാൻഡ് കൾ തന്നെ. അവിടുത്തെ കോക് ടൈൽ മിക്സി ഗ് പ്രസിദ്ധമാണ്. ബിയറിലാണ് എനിക്കു താൽപ്പര്യം. വലിയ കോണിക്കൽ ആകൃതിയിലുള്ള സ്പടികഗ്ലാസ് ഉപ്പിനകത്ത് കമിഴ്ത്തിവച്ചിരിക്കും. അതിൽ നമ്മൾ ആവശ്യപ്പെടുന്ന കൂട്ട് നിറച്ചു തരും. അതിന്റെ വക്കിൽ ഒരു നാരങ്ങ മുറിച്ചു വച്ചിരിക്കും. ആ ഗ്ലാസിന് മുകളിൽ ജലകണങ്ങൾ മുത്തുമണികൾ പോലെ തിളങ്ങും.അതൊരു വലിയ ഹാൾ ആണ്. അതിനു ചുറ്റും ഭിത്തിയിൽ വലിയ ടി.വി ഉണ്ട്. ചില സ്തലത്ത് പത്ത് അടിയുള്ള വലിയ പ്രൊജക്റ്റർ സ്ക്രീനാണ്. അവിടെ സോക്കർ ആണ്. ഏറ്റവും കൂടുതൽ ആൾക്കാർ അവിടെയാണ്. ഒരോ സ്ക്രീനിനു നേരേയും നമുക്ക് സീറ്റ് ക്രമീകരിക്കാം. ഒരു വശത്ത് ക്രിക്കറ്റും ഉണ്ട്.പക്ഷേ അത് കാണാൻ ഞങ്ങൾ രണ്ടു പേരും പിന്നെ ഒരു പാക്കിസ്ഥാൻ കാരനും മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ചീത്ത പറഞ്ഞിറങ്ങിപ്പോയി. അതു തീരുന്നതുവരെ നമുക്കവിടെ ഇരിക്കാം. ആർക്കും ഒരു പരാതിയുമില്ല. ആ വ ശ്യാനുസരണം ആഹാരവും വെള്ളവും അടുത്തെത്തിക്കാൻ സുന്ദരികൾ ഉണ്ട്. ബിയറിന്റെ ലഹരിയിൽ ഇന്ത്യയുടെ വിജയത്തിന്റെ ലഹരിയും ആസ്വദിച്ച് അവിടുന്ന് മടങ്ങി.
Sunday, October 20, 2019
ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം - കർണാടകയിലെ ശബരിമല [ ബാഗ്ലൂർ - 20]കർണാടകയിലെ ആദ്യത്തെ അയ്യപ്പക്ഷേത്രം. 1967-ൽ സ്ഥാപിതം. 2004-ൽ കേരളാ ക്ഷേത്ര ശിൽപ്പ ചാതുരിയിൽ പുനർനിർമ്മിച്ചു.നല്ല കൃഷ്ണശിലയിൽ തീർത്ത കൊത്തുപണികൾ കൊണ്ട് ഉപദേവതാ ശ്രീകോവിലുകൾ വരെ മനോഹരമാക്കിയിട്ടുണ്ട്. ശീവേലിക്കും വിളക്കിനുമുള്ള ക്ഷേത്ര വാദ്യങ്ങൾ വരെ കേരളാ രീതിയിൽ. സ്വർണ്ണ ലിപികളിൽ " തത്വമസി" എന്നവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തത്വമസി യുടെ അർത്ഥം ശരിക്കും ഉൾക്കൊണ്ടാൽ ശ്രീ അയ്യപ്പൻ എല്ലാ ദൈവ സങ്കൽപ്പങ്ങളേക്കാൾ വളരെ ഉയരെയാണന്നു മനസിലാകും.അവിടുത്തെ ലൈബ്രറി അപൂർവ്വ ഗ്രന്ഥങ്ങളാൽ സമൃദ്ധമാണ്. പ്രസാദ ഊട്ടും, വഴിപാടുകളും ഒക്കെ കേരളത്തിലെ ക്ഷേത്ര രീതികളോട് അടുത്തു നിൽക്കുന്നു.രാത്രി പൂജകൾ കഴിഞ്ഞ് സാക്ഷാൽ അയ്യപ്പനെ ഉറക്കുന്ന ചടങ്ങ് വളരെ ഹൃദ്യമായിത്തോന്നി. ആ സമയത്ത് ക്ഷേത്രത്തിനുള്ളിലെ ലൈറ്റുകൾ മുഴുവൻ അടക്കും. ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷം പെട്ടന്ന് നിശ്ശബ്ദമാകുന്നു. നമ്മുടെ ഗാന ഗന്ധർവന്റെ "ഹരിവരാസനം" വളരെ ചെറിയ ശബ്ദത്തിൽ അവിടെ മുഴങ്ങും. ഭക്തജനങ്ങളും ആ ഉറക്കുപാട്ടിന്റെ ഉരുക്കഴിക്കുന്നു. വളരെ ചെറിയ ശബ്ദത്തിൽ.മേ ശാന്തി ഈ സമയം ശ്രീകോവിലിലെ ദീപങ്ങൾ ഒന്നൊന്നായി അണക്കുന്നു. അവസാന ദീപവും അണച്ച് ശ്രീകോവിൽ ശബ്ദമുണ്ടാക്കാതെ സാവധാനം അടക്കുന്നു. അപ്പഴേക്കും മണ്ഡപത്തിലെ ദീപങ്ങളും അണച്ചിരിക്കും. അതിമനോഹരമായ ആ ചടങ്ങ് മനസിൽ ഒരു വല്ലാത്ത അനുഭൂതി സൃഷ്ട്ടിക്കുന്നു.ശബരിമലയിൽ നിന്ന് വ്യത്യാസമുള്ളതു് ഇവിടെ സ്ത്രീ പ്രവേശനം അനുവദനീയമാണന്നുള്ളത് മാത്രമാണ്.
Wednesday, October 16, 2019
അംബികാ ഷ്ടപ്രാസം -ഉദാത്തമായ ഒരു സ്തോത്രകൃതി..മഹാ കവിത്രയത്തിന്റെ സമകാലീന നായ ശ്രീ.മOo ശ്രീധരൻ നമ്പൂതിരിയുടെ "അംബികാ ഷ്ടപ്രാസം" തത്വചിന്താപരമായ ഔന്യത്വത്തെ വെളിപ്പെടുത്തുന്ന ഒരു സ്തോത്രകൃതിയാണ്. അന്ന് "കവന കൗമുദി "യിൽ പ്രസിദ്ധീകരിച്ച അംബികഷ്ടപ്രാസം ഉള്ളൂരിന്റെയും മറ്റും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.ശാർദ്ദൂലവിക്രീഡിത വൃത്തത്തിൽ എഴുതിയ നൂറ്റി ഇരുപത് ശ്ലോകങ്ങൾ ഇന്നും അക്ഷര ശ്ലോക കുതികൾക്ക് ഒരാവേശമാണ്. പരദേവതയായ കുറിച്ചിത്താനം കാരിപ്പട വത്തുകാവിലെ ഒരു "സംവത്സര വൃത"മാണ് മണി പ്രവാളശൈലിയിലുള്ള ഈ സ്തോത്ര കൃതിക്ക് പ്രചോദനമായത്. പൂത്തൃക്കോവിലപ്പൻ ശരണം., ധന്വന്തരീപ്രണാമം, ശ്രീ ശബരിഗിരീശ സ്തോത്രം, ലളിതാബികാസ്തവം എന്നിവയും ഇതിലുൾക്കൊണ്ടിരിക്കുന്നു.ശ്രീ. മള്ളിയൂർ ശങ്കരൻ നമ്പൂതിരി, ശ്രീ. വടക്കുംകൂർ ശ്രീ.ഡി. ശ്രീമാൻ നമ്പൂതിരി, ശ്രീ.ആർ നാരായണപ്പണിക്കർ ശ്രീ.എസ്.പി.നമ്പൂതിരി തുടങ്ങിയ സാഹിത്യത്തിലെ അതികായർക്കൊപ്പം ഈ മഹത് ഗ്രന്ഥത്തിന്റെ ഒരവതാരിക എഴുതാൻ എനിക്കും അവസരം കിട്ടിയത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു
ഐസ്ക്രീം വണ്ടി
ഐസ് ക്രീം വണ്ടി [അച്ചു - 290]
ആ വെള്ള നിറത്തിലുള്ള വണ്ടി ദൂരേ നിന്നു വരുമ്പഴേ അറിയാം. കുട്ടികൾക്കുള്ള പാട്ട് കൾ ഉറക്കെ വച്ചിരിക്കും. അതിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുടെ പടമാണ്. കമ്യൂണിറ്റിയിൽ ഒരോ കവലയിലും അത് നിർത്തും. അതിന്റെ ഷട്ടർ തുറന്നു വയ്ക്കും. അതിൽ പല തരം ഐസ്ക്രീം ഉണ്ട്.പല നിറങ്ങളിൽ.ഐ സ് സ്റ്റിക്കും ഉണ്ട്. നാട്ടിൽ അച്ചു ഉത്സവ സ്ഥലത്തു കണ്ടിട്ടുണ്ട്. പക്ഷേ അത് ചെറിയ വണ്ടിയാണ്.ഇത് വലിയ ഒരു വാനാണ്,.കൂട്ടുകാർ ഓടിപ്പോകുമ്പോൾ അച്ചൂ നുംതോന്നിയിട്ടുണ്ട്. പക്ഷേ അച്ചു വാങ്ങാറില്ല. അച്ചൂന്റെ പേഴ്സിൽ കാഷ് ഉണ്ട് എന്നാലും അതു വാങ്ങാറില്ല.
അത് അത്ര സ്റ്റാൻഡാർഡ് ഉള്ളതല്ലന്ന് അച്ചൻ പറയാറുണ്ട്. പിന്നെ മൂന്നിരട്ടി വിലയുമാകും.ഐസ് ക്രീം വേണമെങ്കിൽ കളർ ചേർക്കാത്ത നല്ല ഐസ് ക്രീം അച്ഛൻ വാങ്ങിത്തരും. അച്ചൂന് ഭയങ്കര കൊതിയാ ഐസ് ക്രീം കഴിക്കാൻ. എന്നാലും അച്ചു കൺട്രോൾ ചെയ്തേ കഴിക്കൂ.അത് അധികം കഴിക്കുന്നത് നല്ലതല്ലന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.അച്ചു വായിച്ചിട്ടും ഉണ്ട്.
ഇവിടെ കൂട്ടുകാർ ഒന്നിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോൾ ചിലർ ഓടിച്ചെന്ന് ഐസ്ക്രീം വാങ്ങി മററുള്ളവരുടെ മുമ്പിൽ വച്ച് കഴിക്കും. അതു ശരിയല്ല എന്നച്ചൂന് തോന്നിയിരുന്നു. പക്ഷേ ഇവിടെ ആർക്കും അതുകൊണ്ടൊരു വിഷമമില്ല. കാരണം ഇവിടെ അങ്ങിനെയാണ് കുട്ടികളെപ്പഠിപ്പിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ഭക്ഷണം ഷെയർ ചെയ്യാൻ സമ്മതിക്കില്ല.സ്ക്കൂളിൽ അത് നിയമമാണ്. കുട്ടിക്കാലം മുതൽ അങ്ങിനെ ശീലിച്ചിരിക്കുന്നത് കൊണ്ട് കൊടുക്കണമെന്നും കിട്ടണമെന്നും ആർക്കും തോന്നാറില്ല.ചില ഭക്ഷണത്തിന് ചില കുട്ടികൾക്ക് അലർജി ഉണ്ടാകാം.അതായിരിക്കും അങ്ങിനെ. പക്ഷേ അച്ചൂ ന് ഷയർ ചെയ്തു കഴിക്കുന്നതായിരുന്നു ഇഷ്ട്ടം.
Sunday, October 6, 2019
പരദേവത
തറവാട്ടിലെ പര ദേവതാ സങ്കൽപ്പം [ നാലുകെട്ട് - 2 26 ]
നാലു കെട്ടിൽ വടുക്കിണിയിൽ ആണ് ഭര ദേവതയുടെ ശ്രീകോവിൽ. അതുകൂടാതെ പീ0 ത്തിൽ സാളഗ്രാമവും മറ്റു ദേവന്മാർ വേറേയും. ഭദ്രകാളി സങ്കൽപ്പത്തിലുള്ള പരദേവത തറവാടിന്റെ രക്ഷക്കാണ് തന്നെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും, ഇവിടുന്നു മാറാൻ സമ്മതമില്ലന്നും പ്രശ്ന വിധി.
ഇതു കൂടാതെ മുല്ലക്കൽ തേവരും, വന ദുർഗ്ഗയും ശാസ്താവും ഗണപതിയും യക്ഷിയും തറവാടിന്റെ വടക്കുകിഴക്കൂ മൂലയിൽ പ്രതിഷ്ഠ.അതിനോട് ചേർന്നാണ് സർപ്പക്കാവ്. ഇതിനടുത്ത് വേറൊരു ശ്രീകോവിൽ പണിത് ഭര ദേവതയെക്കൂടി അവിടെ പ്രതിഷ്ടിക്കാമെന്നു വിചാരിച്ചപ്പോഴായിരുന്നു മേൽപ്പറഞ്ഞ പ്രശ്ന വിധി.
ഈ നാലു കെട്ടിൽ എന്റെ കൂട്ടിക്കാലത്തേക്ക് മനസുപെട്ടന്നു പോയി. അന്ന് എല്ലാവരും ഏഴരവെളിപ്പിന് എഴുനേൽക്കും. നിത്യപൂജയുണ്ട്. അതു പോലെ ഗണപതി ഹോമവും ത്രികാല പൂജയും.പൂജാ മന്ത്രങ്ങളുടെയും, സഹ സ്രനാമത്തിന്റെയും ധ്വനിയിൽ ആണ് അന്ന് നാലുകെട്ട് ഉണരാറ്. പൂജ കഴിഞ്ഞ് മാറ്റി വരുന്ന ഉണക്കച്ചോറ് തൈരും പച്ചമുളകും ഉപ്പം മാത്രം കൂട്ടിക്കഴിക്കും. അതെനിക്കത്രക്കിഷ്ടായിരുന്നു. ഇന്ന് ദേവിയുടെ മൂന്നു ഭാവങ്ങളിൽ ഐശ്വര്യ ദേവതയായ ദേവീ സങ്കൽപ്പമാണ്. പക്ഷേ എന്നും എന്നെ സ്വാധീനിച്ചിട്ടുള്ളത് വിജയദശമി ദിനത്തിലെ വിദ്യാദേവതയുടെ സങ്കൽപ്പമാണ്.