Sunday, February 26, 2023

ലാ മെർ ബീച്ച് - നടക്കാനും ഒരു തീരം [ ദൂബായി ഒരത്ഭുതലോകം - 45] ദൂബായിൽ ഏററവും മനോഹരമായ അഞ്ച് ബീച്ചുകൾ എങ്കിലും ഉണ്ട്. എല്ലാബീച്ചും ആസ്വദിച്ചിട്ടും ഉണ്ട്.പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായ ഒരു ബീച്ചാണ് "ലാ മെർ ബീച്ച്.കഴിഞ്ഞ ദിവസം സിറ്റി വാക്കിൽപ്പോയതേ ഒള്ളു. ഇന്ന് ഒരു ബീച്ച് വാക്കാകാമെന്നു വച്ചു.ബീച്ച് വാക്ക് എന്നു പറഞ്ഞത് വെറുതെ അല്ല. ആ വിശാലമായ ബീച്ച് അതിനായാണവർ രൂപകൽപ്പന ചെയ്തത്.ആ വിശാലമായ ബീച്ചിൽ അവർ പരമ്പരാഗതമായ ഒരു പൈതൃകഗ്രാമം സൃഷ്ടിച്ചിരിക്കുന്ന പ്രതീതി. അതിലെ നടപ്പാതകൾ മുഴുവൻ തടികൊണ്ടാണ്. വശങ്ങളിൽ മുള കയർ കെട്ടി ഉറപ്പിച്ചിരിക്കുന്നു. ഇടക്ക് ഇരിക്കാനുള്ള ഇരിപ്പടം ഒമ്പത് വീതം തടിക്കഷ്ണങ്ങൾ കയർ കെട്ടി ഉറപ്പിച്ച രീതിയിലാണ്. വലിയ ബഞ്ചുകളും ഡസ്ക്കും എല്ലാം തടികൊണ്ട് തന്നെ. രസമായിത്തോന്നി. എത്ര ലളിതമായ നിർമ്മിതി. പലിടത്തും പല ആകൃതിയിൽ വെള്ളാരം കല്ലു നിറച്ചുള്ള മനോഹര പൊയ്കകൾ കാണാം. അതിൻ്റെ അതിരും കല്ലുകൾ പൊത്തി മനോഹരമാക്കിയിരിക്കുന്നു. ജലധാരാ യന്ത്രങ്ങൾ കൂടി ആയപ്പോൾ അതിൻ്റെ മനോഹാരിത പൂർത്തി ആയി .ചുറ്റും ഇരിപ്പടങ്ങൾ. വളരെ മുകളിൽ വെള്ളത്തുണികൾ കൊണ്ട് ഇടവിട്ട് കെട്ടിയ മട്ടുപ്പാവ് .സൂര്യകിരണങ്ങളിൽ നിന്നാശ്വാസത്തിനായി. അതിനു ചുറ്റും വലുതും ചെറുതുമായ ഭക്ഷണശാലകൾ." ഫുഡ് ടൂറിസം" ഇത്ര ഭംഗിയായി മാർക്കറ്റ് ചെയ്യുന്ന വേരൊരു രാജ്യം ദൂബായിയേപ്പോലെ വേറൊരിടത്തുണ്ടാകില്ല. ഹോട്ടലുകളിലെ കോർട്ട് യാർഡിൽ പുറത്താണ് ഭക്ഷണം വിളമ്പുക.ഈ വ ലിയതും ചെറുതുമായ ഹോട്ടലുകൾ മുഴുവൻ തടികൊണ്ടാണ്. കോൺക്രീറ്റ് എവിടെയും കണ്ടില്ല. നടന്നു നടന്ന് വിശന്നു. ഭക്ഷണത്തിനുള്ള സമയമായി. ചോറു കിട്ടിയിരുന്നെങ്കിൽ.ഒ രു ശരാശരി മലയാളിയുടെ ആഗ്രഹം. അതിനും അവിടെ പരിഹാരമുണ്ട്.ഒരു സ്റ്റാർ ഹോട്ടലിലെ "ചട്ടിച്ചോറ് ". മൺചട്ടിയിലാണ്.നല്ല ഒന്നാന്തരം ചൊറ്, കൂടെ ജലപുഷ്പ്പവും. മത്സ്യമില്ലാതെ അവർക്ക് ചിന്തിയ്ക്കാൻ വയ്യ. ആഹാരത്തിനു ശേഷം തടിഗോവണിയിലൂടെ മുകളിൽക്കയറിയാൽ ഈ ബീച്ചിൻ്റെ അപാരത നമുക്ക് പൂർണ്ണമായും ആസ്വദിയ്ക്കാം. താഴെയിറങ്ങി വീണ്ടും നടത്തം.ബീച്ചിന് ചുറ്റും നിരനിരയായി പ്പെട്ടിക്കടകൾ. നമുക്ക് ആവശ്യമുള്ളത് എന്തും അവിടെ കിട്ടും. വിലപേശി വാങ്ങാം. ബീച്ചിൽ നിരനിരയായി വലിയ കുടകൾ.അവിടെ സൺ ബാത്തിനുള്ള സൗകര്യം വേറെ .ആ പഞ്ചാര മണൽത്തരിയിൽ ദിക്ക് മാത്രം വസ്ത്രമാക്കിയ അനവധി പേർ കിടക്കുന്നുണ്ട്. ദിഗംബരന്മാർ. അവർ ഇടയ്ക്ക് വരുണ ദേവനെ ദർശിച്ച് സൂര്യ സ്നാനത്തിനായി വീണ്ടും ആ മണൽപ്പരപ്പിലേയ്ക്ക്. ഇവിടുത്തെ വാട്ടർ സ്പോട്സ് രസകരമാണ്. ജററ്സ്ക്കിയിഗ്, കയാക്കിഗ്, വാട്ടർ ബൈക്കിഗ് കൂടാതെ നമ്മുടെ അരയന്നത്തോണിയിൽ ശാന്തമായ സവാരി. നടക്കാൻ മടിയുള്ളവർക്ക് ഫാൻസി ബസ്സുകളും ബൈക്കുകളും ഉണ്ട്. അങ്ങിനെ നടന്നു നടന്ന് ദൂരങ്ങൾ താണ്ടി വിയർത്തു കളിച്ച് സമുദ്രസ്നാനവും, സൂര്യസ്നാനവും നടത്തി തിരിച്ചു വരാം. മിറാസ് ഗ്രൂപ്പിൻ്റെ എല്ലാ ആൻ്റിക്സ്പർശവും ഇവിടെ കാണാം

Saturday, February 25, 2023

ദൂബായി സിററി വാക്ക് - നടക്കാനായൊരു പട്ടണം [ദൂബായി ഒരത്ഭുതലോകം - 44] സ്വസ്തമായി നടക്കാനൊരിടം. ആഹാരം രുചിച്ച് കാഴ്ച്ചകൾ കണ്ട്, ഒരുവിനോദയാത്ര. കാൽനടയായി. അതിനു മാത്രം കാഴ്ച്ചവിരുന്നാണവർ അവിടെ ഒരുക്കിയിരിക്കുന്നത്. " സിറ്റി വാക്." വണ്ടി പാർക്ക് ചെയ്ത് ലിഫ്ററിൽ കയറി ചെന്നെത്തുന്നത് ഒരു ഷോപ്പി ഗ് മാൾ ആണന്നാണ് ധരിച്ചത്. പക്ഷേ തുറസായ ഒരു വലിയ ഇടം മുഴുവൻ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വിനോദത്തിനുള്ള ഒരിടമാണവിടെക്കാണാൻ കഴിഞ്ഞത്. ആ വലിയ സ്ട്രീററിന് ഇരുവശവും വ്യാപാര സ്ഥാപനങ്ങൾ ആണ്. വലിയ ഹോട്ടലുകളും ഐസ്ക്രീം പാർലറുകളും നമ്മേ മാടിവിളിക്കും.അതു പോലെ അത്തർ പുകയ്ക്കുന്ന സുഗന്ധവ്യഞ്ജനക്കടകൾ.. ബൾഗർഷോപ്പുകൾ, കോൺകടകൾ എല്ലാം അവിടെ കാണാം നടന്നുനടന്ന് എത്തുന്നത് ഒരു വലിയ റൗണ്ടാനയിലാണ്.ഒരു വലിയ വൃത്താകൃതിയിലുള്ള ഒരിടം. നടുക്ക് വെള്ളം പരന്നൊഴുകുന്ന ഒരു ഫൗണ്ടൻ. അവിടത്തെ വാട്ടർ കർട്ടനും അവർ ഉണ്ടാക്കുന്ന മൂടൽമഞ്ഞും മനോഹരമായ ജലധാരാ എന്ത്രത്തിൻ്റെ സൃഷ്ടിയാണ്.പല നിറത്തിലുള്ള ആ ലക്തികദീപങ്ങൾ കൂടിയാകുമ്പോൾ ഒരു വല്ലാത്ത കാഴ്ച്ചാനുഭവo. അതിൻ്റെ പശ്ചാത്തല സംഗീതം ആ അനുഭവത്തിന് മാറ്റ് കൂട്ടുന്നു. ഇനി മുകളിൽ നമുക്ക് വേണ്ടി വേരൊരു അൽഭുതക്കാഴ്ച്ച ഇതിനകം ഒരുങ്ങിയിരിരുന്നു. ആയിരക്കണക്കിന് വൃത്തത്തിലുള്ള ചിപ്പുകൊണ്ടൊരത്ഭുതം. അതിൽ എൽ ഇ ഡി ബൾബുകളും ലൈസർ ബീമുകളും തെളിയുമ്പോൾ നമ്മുടെ മനസ് ഒരു ഉന്മാദാവസ്ഥയിലാകും. അതിൻ്റെ പശ്ചാത്തല സംഗീതം നമ്മേ ഹരം കൊള്ളിക്കും. വശങ്ങളിലെ കടകളിലെ ഊദ് പുകയ്ക്കുന്ന സുഗന്ധം കൂടെ ആകുമ്പോൾ നമ്മുടെ അവസ്ഥ ഊഹിക്കാവുന്നതേ ഒള്ളു.പല നിറത്തിലുള്ള ദീപങ്ങളാൽ അലങ്കരിച്ച ഈന്തപ്പനകൾ ഈ നാടിൻ്റെ സാംസ്കാരിക പാരമ്പമ്പര്യത്തിൻ്റെ പര്യായമായി നമ്മേ ആനന്ദിപ്പിക്കുന്നു. കുട്ടികൾ ക്കും ഉണ്ട് വിനോദോപാധികൾ. സിംഹത്തിൻ്റെയും, കടുവയുടേയും കുതിരകളുടെയും രൂപത്തിലുള്ള ബാറ്ററിയിൽ ഓടുന്ന സ്കൂട്ടറുകളിൽ കുഞ്ഞുങ്ങൾ പാറിപ്പറന്നു നടക്കുന്നുണ്ട്. ഒരു വശത്ത് നടുക്കുള്ള ചെറിയ തടാകത്തിൽ അവരുടെ ഇഷ്ട്ട കഥാപാത്രങ്ങളുടെ ആകൃതിയിലുള്ള ജലയാനങ്ങളിൽ അവർ തുഴഞ്ഞ് കളിയ്ക്കുന്നു. വിനോദത്തിന് മാത്രമല്ല വിജ്ഞാനത്തിനു മുണ്ടിവിടെ സൗകര്യം.കാനേഡിയൻ യൂണിവേഴ്സിറ്റിയും ഗ്രീൻ പ്ലാനറ്റും എല്ലാം വിജ്ഞാനപ്രദമായ പരിപാടികളുമായി ഇവിടെ നിറഞ്ഞു നിൽക്കുന്നു. ശുദ്ധജലം സംഭരിക്കാൻ ഉള്ള ബൂത്തുകൾ കൗതുകമുണർത്തി. ആ മായാലോകത്തു കൂടി നടന്നു നടന്നു സമയം പോയതറിഞ്ഞില്ല. ഏതായാലും നടക്കാൻ ഒരു സിററി .അതു വിഭാവനം ചെയ്യാൻ മിറാസ് പോലുള്ള ഒരുത്തമ സ്ഥാപനം. ഇതൊക്കെ ദുബായിൽ മാത്രം സാദ്ധ്യമാകുന്നതാണന്നു തോന്നി.

Friday, February 24, 2023

മദീനാത്ത് ജുമൈറയിലെ ആബ്രാ സവാരി [ ദൂബായ് ഒരൽഭുതലോകം .- 43] പരമ്പരാഗതമായ അറബിഗ്രാമത്തിൻ്റെ ശൈലിയിൽ അത്യാഡംബരമായ ഒരു ചെറുപട്ടണം അവർ തീർത്തിരിക്കുന്നു."മദീനാത്ത് ജുമൈറ "!നാൽ പ്പതേക്കർ സ്ഥലത്ത് അമ്പതോളം ലോകോത്തര റസ്റേറാറൻ്റിംകളും, അതിൻ്റെ ഹൃദയഭാഗത്ത് തടികൊണ്ട് ഒരു ഇടനാഴികയും, അതിനിരുവശവും എഴുപത്തി അഞ്ചോളം പരമ്പരാഗത കരകൗശല വസ്തുക്കൾവിൽക്കുന്ന വണിക്കുകളും!വിനോദ സഞ്ചാരികൾക്ക് വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നെ ഏറ്റവും ഹരം കൊള്ളിച്ചത് മറ്റൊന്നാണ്. ഇവിടുത്തെ ബോട്ട് സവാരി. സവാരിക്കും കാഴ്ച്ചകൾക്കു മാ യി മൂന്നു കിലോമീറ്റർ നീളത്തിൽ വളഞ്ഞ് പുളഞ്ഞ് ഒരു കനാൽ അവിടെ കൃത്രിമമായി നിർമ്മിച്ചിരിക്കുന്നു. ശുദ്ധമായ വൃത്തിയുള്ള ഒരു ജലപാത. അതിലൂടെ "ആബ്രാബോട്ടിൽ " ഒരു സവാരിയുണ്ട്. മറക്കാൻ കഴിയാത്ത അനുഭവം.അബ്രാബോട്ട് തടികൊണ്ടു നിർമ്മിച്ച ഒരു പരമ്പരാഗത യാനമാണ്. ചുറ്റും തുറന്നുള്ള ആ യാത്രയിൽ ആ വ്യാപാര സമുച്ചയത്തിൻ്റെ ഇടയിലൂടെ അങ്ങിനെ ഒഴുകി ഒഴുകി യാത്ര ചെയ്യാം. വശങ്ങളിൽ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പടം പലതും വെള്ളത്തിലേയ്ക്കിറങ്ങിയാണ്. വശങ്ങളിലുള്ള പൂന്തോട്ടങ്ങൾ, കാടുകൾ എന്തിന് ലോക പ്രസിദ്ധമായ പരമ്പരാഗതമായ ലോക പ്രസിദ്ധ ഹോട്ടലുകൾക്ക് പോലും പരമ്പരാഗതമായ അറബി സംസ്ക്കാരത്തിൻ്റെ ഒരു മൃദുസ്പർശം. ഈ യാത്ര ഓർമ്മിപ്പിച്ചത് ഇതുപോലുള്ള ഇറ്റലിയിലെ ഒരു യാത്രയാണ്. പക്ഷേ ഇവിടെ ഒരു വ്യത്യാസ oവൃത്തിയുടെ കാര്യത്തിലാണ്. എന്തുമാത്രം വൃത്തി ആയാണ് ആ ജലാശയവും പരിസരവും അവർ സംരക്ഷിച്ചിരിക്കുന്നത്.പ്രസിദ്ധമായ ബുർജ് അൽ അറബ് ഹോട്ടലിനുത്തു വരെ ആ യാത്ര തുടരും. അതിൻ്റെ പശ്ചാത്തലത്തിൽ നമുക്ക് ഒരു ഫോട്ടോ എടുത്തു മടങ്ങാം. ബോട്ടു തി രി ച്ചു് പഴയ പാലത്തിനടിയിലൂടെ യാത്ര തുടർന്ന് നമ്മളെ തിരിച്ചെത്തിക്കുന്നു. ഡക്കിലിറങ്ങിയപ്പോൾ ഒന്നുകൂടെ പോയാലോ എന്ന മോഹം മനസിലടക്കി തിരിച്ചു പോന്നു.

Thursday, February 23, 2023

സ്കീ ദൂബായി- ഒരു മഞ്ഞു മല [ ദൂബായി ഒരൽഭുതലോകം - 4 2] ലോകത്തിലെ ഏറ്റവും വലിയ മാൾ ആണ് ദൂബായിലെ മാൾ ഓഫ് എമിറൈറ്റ്സ്.അതിനുള്ളി ൽ ഒരു മഞ്ഞുമല തന്നെ അവർ സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിലെ മൂന്നാം സ്ഥാനമുള്ള ഒരു ഇൻസോർ സ്നോ പാർക്ക് .എ ൺമ്പത്തി അഞ്ച് മീററർ ഉയരത്തിൽ ആറായിരം ടൺ മഞ്ഞ് ഉപയോഗിച്ച് നിർമ്മിച്ച ഒരു മഞ്ഞിൽ കുളിച്ച പാർക്ക് .ദുബായിലെ നാൽപ്പത്തി അഞ്ചു ഡിഗ്രി ചൂടിൽ നിന്ന് ഒരു ഡിഗ്രി ചൂടിലേയ്ക്ക് നമുക്ക് പ്രവേശിക്കാം. ഇരുപത്തീരായിരത്തി അഞ്ഞൂറ് സ്ക്വയർ മീററർ സ്ഥലം ആണിതിൻ്റെ നിർമ്മിതിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.ഇവിടെ മഞ്ഞുമലകളിലൂടെയുള്ള സകല വിനോദവും സാദ്ധ്യമാണ്. ടിക്കറെറടുത്ത് അകത്തു കയറിയാൽ ശൈത്യകാല വസ്ത്രങ്ങൾ നമുക്ക് തരും. അവിടെ മഞ്ഞുമലകളിലെ സകല വിനോദവും ഇവിടെ ആസ്വദിക്കാം. സ്കീയി ഗ്, സക്കീലിഫ്റ്റ്, സ്നോബോർ സിഗ്, സ്നോബുള്ളററ് റൈഡ്.അങ്ങിനെ എല്ലാം സാദ്ധ്യമാകും. നല്ല പരിചയ സമ്പന്നരായ പരിശീലകരുടെ സേവനവും അവിടെ ലഭ്യമാണ്.കട്ടികൾക്കാണ് അതേറ്റവും ആസ്വദിയ്ക്കാൻ പറ്റുന്നത്. നാൽപ്പത്തി ആറ് കിലോമീർ വരെ വേഗതയിൽ താഴേക്ക് പോരാവുന്ന റൈഡുകൾ ഉണ്ടവിടെ.ആ മലയുടെ മുകളിലെത്തിക്കാൻ വിഞ്ചുകൾ ഉണ്ട്.കുട്ടികൾക്ക് നല്ല റബർക്കിടക്കയിൽ യാത്ര ചെയ്യാം. സുതാര്യമായ ബോളുകൾക്കുള്ളിൽക്കയറി ഉരുണ്ടുരുണ്ട് താഴേക്ക് പോരാം. മഞ്ഞ് പന്തുകൾ ഉണ്ടാക്കി എറിഞ്ഞു കളിയ്ക്കാം. മുകളിൽ പെൻഗ്വിന് മൊത്ത് നൃത്തം വയ്ക്കാം. അവയുടെ മാർച്ച് ഫാസ്റ്റ് കാണാം. :ആ ചെരുവിൽ കളിയ്ക്കിടയിൽ ക്ഷണിക്കുന്നവർക്ക് " അവലാഞ്ചെ കഫേ "യുണ്ട് നല്ല ചൂടുള്ള കാപ്പി, പാനീയങ്ങൾ എല്ലാം അവിടെ കിട്ടും. ഇതു കൂടാതെ പലിടങ്ങളിലായി ഐസ് കഫേ, സെൻ്റ് മോറിറ്റ് കഫേ, ആൽപ്സ് തീം കഫേഎല്ലാമുണ്ട്.ഐ സ്കൊണ്ടുള്ള കസേരയിൽ ഇരുന്ന് ഐസ് മേശയിൽ വച്ച് നല്ല ചൂടുള്ള കാപ്പി കുടിക്കുമ്പോൾ ഉള്ള സുഖം ഒന്നാലോചിച്ചു നോക്കൂ. ഒരു മാളിലെ ഒരു വലിയ മുറിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനെ വേർതിരിക്കുന്ന ഭിത്തി സുതാര്യമായ ഗ്ലാസ് കൊണ്ടാണ്. ഇവിടെ കാഴ്ച്ചകൾ കാണുകയല്ല. അനുഭവിക്കുകയാണ്. അവിടെ മഞ്ഞിലെ റൈഡുകൾ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

Wednesday, February 22, 2023

അൽ അഹീദി ഫോർട്ട് - ഇന്നൊരു ചരിത്ര മ്യൂസിയം [ ദൂബായ് ഒരത്ഭുത ലോകം - 4 1] ദൂബായി എന്ന അത്യന്താധുനിക രാജ്യത്തു നിന്ന് ഒരു കാലാന്തര യാത്ര നടത്തിയാലോ? നൂറു കണക്കിന് വർഷങ്ങൾ പിന്നിലേക്ക് .! എണ്ണ കണ്ടു പിടിയ്ക്കുന്ന തിനു വളരെ മുമ്പുള്ള കാലഘട്ടത്തിൻ്റെ അവശേഷിപ്പുകൾ ആ പഴയ കോട്ടയിൽ അവർ ഒരുക്കിയിരിക്കുന്നു. കോട്ടയ്ക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പഴയ പായ്ക്കപ്പലും കടന്ന് നമുക്ക് അകത്തേയ്ക്ക് പ്രവേശിയ്ക്കാം.ദൂബായിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം. ഏതോ രാജാവിൻ്റെ കാലത്തു പണിത ആ കോട്ട ഇന്നും വലിയ കേടുപാടുകൾ ഇല്ലാതെ സംരക്ഷിച്ചിരിയ്ക്കുന്നു. അതിനുള്ളിലെ നാലായിരത്തോളം ചതുരശ്ര മീററർ സ്ഥലത്ത് അവർ അവരുടെ ഭൂതകാലം ശരിക്കും സന്നിവേശിപ്പിച്ചിരിയ്ക്കുന്നു. പഴയ വീടുകൾ, സ്കൂൾ, പള്ളി, സൂക്കുകൾ, ഈന്തപ്പഴ ഫാമുകൾ എന്നു വേണ്ട അന്നത്തെതെല്ലാം അതേപടിക്ക അവിടെക്കാണാം. മൂവ്വായിരം ബി.സിയിലെ വരെയുള്ള പാത്രങ്ങൾ അൽഭുതപ്പെടുത്തി.ഗോത്ര കാലഘട്ടത്തിലെ ആയുധപ്പുരകൾ, പ്രഭുമന്ദിരങ്ങൾ, ചൂടു കുറയ്ക്കുന്നതിനുള്ള കാറ്റാടി ഗോപുരങ്ങൾ എല്ലാം കണ്ട് അകത്തു കയറുമ്പോൾ അതിലും വലിയ അൽഭുതങ്ങൾ നമുക്കായി കാത്തിരിയ്ക്കുന്നതറിയുന്നത്. പഴയ ആയുധങ്ങളും ഗൃഹോപകരളങ്ങളും കണ്ട് ഭൂമിക്കടിയിലെ ഒരു ഗുഹയിലേയ്ക്ക് നമുക്ക് പ്രവേശിക്കാം. അതിൻ്റെ വശങ്ങളിൽ ചലിക്കുന്ന പ്രതിമകളുടെ രൂപത്തിൽ കൊല്ലപ്പണിക്കാരനെയും, മുക്കുവനേയും ,നാവികനെയും, പടയാളികളെയും എല്ലാം കാണാം. അവരവരുടെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന രീതിയിൽത്തന്നെ. ശബ്ദവും വെളിച്ചവും കൊണ്ട് അവർ ആ ഗോത്ര കാലഘട്ടത്തിൻ്റെ അനുഭൂതി നമ്മളിലുളവാക്കുന്നു. പഴയ ആഗോത്ര കാലഘട്ടത്തിൽ നിന്ന് രണ്ടു മണിക്കൂറുകളോടം എടുത്തു പുറത്തിറങ്ങിയിട്ടും അതിൻ്റെ ഒരു " ഹാങ്ങ് ഓവർ " നമ്മെപ്പിന്തുടരുന്നതായിത്തോന്നി.

Monday, February 20, 2023

ദൂബായി ഫ്രയിം [ദൂബായ് ഒരൽഭുതലോകം - 39] ദൂബായിയിലെ നിർമ്മിതികൾക്കൊക്കെ ഒരു "തീം "ഉണ്ടാകും എന്നു പറഞ്ഞിരുന്നല്ലോ. അതിൻ്റെ ഉത്തമോദാഹരണമാണ് ദൂബായി ഫെയിം .പഴയ ദൂബായിയേയും പുതിയ ദൂബായിയേയും തമ്മിൽ വേർതിരിക്കുന്ന ഈ ബ്രഹ്മാണ്ഡ കവാടം. അതിന് വടക്ക് പഴയ ദൂബായിയും തെക്ക് അത്യന്താധുനിക ദൂബായിയും. ഇന്നും ഇന്നലെയും തമ്മിൽ വേർതിരിക്കുന്ന ഒരു വലിയ പടിപ്പുര .രണ്ടായിരത്തി എഴുപത്തി ഒന്നുവരെയുള്ള ഭാവിയിലെ ദൂബായിയെപ്പറ്റി [ ഫ്യൂച്ചർ മ്യൂസിയം] ഇന്നലെപ്പറഞ്ഞിരുന്നല്ലോ? ദൂബായി ഇന്നലെ ഇന്ന് നാളെ അങ്ങിനെ പൂർത്തി ആയി. സബീൻ പാർക്കിലെ ഈ നിരീക്ഷണാലയം വലിപ്പം കൊണ്ട് ലോകത്തിലെ ഒന്നാമതാണ്.നൂററി അമ്പത് മീറ്റ റിൽ അധികം ഉയരം, തൊണ്ണൂററി അഞ്ചിലധികം മീറ്റർ വീതി.! ഗ്ലാസ്, സ്റ്റീൽ, അലുമിനിയം, കോൺക്രീറ്റ് ഇവ കൊണ്ട് നിർമ്മിച്ച ഈ കവാടത്തിന് സ്വർണ്ണവർണ്ണമാണ്. അതിനു മുകളിൽ സ്ക്കൈ ഡസ്ക്കിൽ അമ്പതു മീററർ നീളമുള്ള സുതാര്യമായ ഒരു പാലം ഉണ്ട്. ഇത് ഒരു നിരീക്ഷണാലയത്തിൽ പുറമേ ഒരു ഹിസ്റ്ററി മ്യൂസിയവും ഒരു സാംസ്ക്കാരിക സ്മാരകവുമാണ്.ടിക്കറെറടുത്ത് നമ്മൾ ചെല്ലുന്നത് ആനിമേഷനും, ഹോളോഗ്രാഫിക് ഇഫക്ററുകളും, പരമ്പരാഗതമായ സംഗീതവും കൊണ്ട് ഇവരുടെ ഭൂതകാലം അനാവരണം ചെയ്യുന്നു. ഭാവി സ്വപ്നങ്ങൾ പറഞ്ഞു തരുന്നു. പിന്നെ നമ്മൾ ഒരു വലിയ ലിഫ്റ്റിലേക്ക് പ്രവേശിക്കുന്നു. അത് സാവധാനം ഉയരുന്നത് നമ്മൾ അറിയുന്നത് അതിൻ്റെ സുതാര്യമായ വശങ്ങളിലൂടെ ദൂബായി നഗരം ഒന്നൊന്നായി കാണുമ്പഴാണ്. വശങ്ങളിൽ ദൂബായി എന്ന അൽഭുതലോകം മിന്നിമറയുന്നു. മുകളിൽ എത്തിയാലും കാഴ്ച്ചകൾ തീരുന്നില്ല. 'ഈ കവാടത്തിൻ്റെ മുകളിലുള്ള ഇടനാഴികയിലൂടെ ഉള്ള നടത്തമാണ് നടുക്കമുണ്ടാകുന്നത്.അങ്ങൂ താഴെ അതിനടി ഭാഗത്തേക്ക് നോക്കുമ്പോൾ തല കറങ്ങും. നല്ല സുതാര്യമായ മുന്തിയ ഇനം ഗ്ലാസ് ആണ് അടിയിൽ.അങ്ങിനെ ഒരു ഗ്ലാസ് അവിടുണ്ടന്നു് നമ്മൾ അറിയില്ല. ശരിക്കും വായുവിലൂടെ നടക്കുന്ന പോലെ. ഫോട്ടോ എടുക്കുമ്പോൾ അത് കൂടുതൽ ബോദ്ധ്യപ്പെടും.ഉൾക്കിടിലമുണ്ടാക്കുന്ന നടത്തം. ആ ചില്ലെങ്ങാൻ ഉടഞ്ഞുപോയാൽ! ഇല്ല അങ്ങിനെ സംഭവിക്കില്ല. അത്ര സുരക്ഷിതമായാണതിൻ്റെ നിർമ്മിതി. പഴയ ദൂബായിയുടെ ചെറിയ ചെറിയ പരമ്പരാഗതമായകെട്ടിടങ്ങൾ ഒരു വശത്ത്., മറുവശത്ത് അംബരചുംബികളായ മണിമന്ദിരങ്ങൾ. താഴെ അങ്ങഗാധതയിൽ ഈ കവാടത്തിൻ്റെ വാതിൽപ്പടി. ഇത്ര ഭീമമായ തുക മുടക്കി എന്തിന് ... എന്നു ചോദിക്കുന്നവരോട് ഒരുത്തരമേ ഉള്ളു. എന്നും ഇവിടം സന്ദർശിക്കുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വേറൊരു തരത്തിൽപ്പറഞ്ഞാൽ ഇതു ദൂബായി ആണ്.ദൂബായി മുഴുവൻ അങ്ങിനെ ഒന്നുത്തഴുകിത്തലോടി സാവധാനം നമ്മൾ ഭൂമി ദേവിയേസ്പർശ്ശിച്ചു.

ബട്ടർ ഫ്ലൈ ഗാർഡൻ. [ ദൂബായി ഒരൽഭുതലോകം .-40] ഒരു മനോഹരമായ ശലഭോദ്യാനം. പൂന്തേൻ നുണയുന്ന പൂമ്പൊടി ഉണ്ണുന്ന ശലഭങ്ങൾക്കുമുണ്ട് ഇവിടെ ഒരു മനോഹര ഉദ്യാനം. മിറക്കിൾ ഗാർഡന ടു ത്താണ് ബട്ടർഫ്ലൈ ഗാർഡൻ. ലോകത്തിലെ ഏറ്റവും വലിയ "കവേർഡ് '' ബട്ടർ ഫ്ലൈ ഗാർസ നാണിവിടെ.ആറായിരത്തി എഴുനൂറോളം ചതുരശ്ര മീററ റിൽ ഉള്ള ഈ " പറക്കുന്ന പുഷ്പ്പങ്ങളുടെ "ഉദ്യാനം മത്തുപിടിപ്പിക്കുന്നതാണ്. നമുക്ക് ചുറ്റും പറക്കുന്ന വ്യത്യസ്ഥ വലിപ്പത്തിലും നിറത്തിലും ഉള്ള ചിത്രശലഭങ്ങൾ നമുക്ക് നല്ല കാഴ്ചാനുഭവമാണ് നൽകുന്നത്.ലോകത്തെമ്പാടുമുള്ള അമ്പതിലധികം ഇനം ശലഭങ്ങളുടെ പതിനയ്യായിരത്തോളം എണ്ണത്തെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഇവിടുത്തെ താപനില പതിനെട്ട് സിഗ്രിക്കും ഇരുപത്തി അഞ്ച് ഡിഗ്രിക്കും ഇടയിൽ ക്രമീകരിച്ചിരിയ്ക്കുന്നു. ഈ കാലാവസ്ഥാ നിയന്ത്രിത അന്തരീക്ഷം ഈ മരുഭൂമിയിൽ അവയ്ക്ക് ജീവിയ്ക്കാൻ അത്യന്താപേക്ഷികമാണ്. പത്തോളം താഴികക്കുടങ്ങളിൽ അവയ്ക്ക് ആവാസ്ഥ വ്യവസ്ഥ ഒരുക്കിയിരിക്കുന്നു.ഇൻഡോറിയും ഔട്ട്സോറിലുമായി ഇവിടെ ഒരു ഉദ്യാനത്തിന് വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നു. വർണ്ണാഭമായ "കോയി " മത്സ്യങ്ങൾ ഓടിക്കളിക്കുന്ന ഒരു ചെറിയ തടാകം, മനസിന്ശാന്തത തരുന്നു.അതിനടുത്തുള്ള ജലപാതവും ജലധാരാ യന്ത്രവും മനസിനെ മഥിക്കുന്നതാണ്. കുട്ടികൾക്ക് കിഡ്സ് തിയേറ്റർ, മിഠായിക്കട എല്ലാം ഇവിടുണ്ട്.ശലഭങ്ങൾക്ക് മുട്ടയിടാത്തും പാർക്കാനും ഉള്ള ചെടികളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരു കൊടും മരുഭൂമിയിലാണ് ഇതൊക്കെ ഒരുക്കിയിരിക്കുന്നത് എന്നോർക്കണം. ഇവർക്ക സാധ്യമായി ഒന്നുമില്ല എന്നു തോന്നും. ആൽക്കമിസ്റ്റ് പറഞ്ഞ പോലെ ഒന്നു വേണമെന്നു റപ്പിച്ചിറങ്ങിയാൽ ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാകും.ദൂബായിലെ പല കാഴ്ച്ചകളും ഈ വാക്യം അന്വർത്ഥമാക്കുന്നതാണ്.'

Saturday, February 18, 2023

ദൂമ്പായി ഫ്യൂച്ചർ മ്യൂസിയം [ ദൂബായി ഒരൽഭുതലോകം - 38] ലോകത്തിലെ ഏറ്റവും മനോഹരമായ ഈ കെട്ടിടത്തിൽ ദൂബായിയുടെ ഭാവിക്കാഴ്ച്ചകൾ വിവരിച്ചുതരുന്നു.2071 വരെ അവർ വിഭാവനം ചെയ്ത വളർച്ചയുടെ കാഴ്ച്ചകൾ! ഒരു കണ്ണിൻ്റെ ആകൃതിയിലുള്ള ഈ മ്യൂസിയം അവരുടെ ദൂരക്കാഴ്ച്ചയെ പ്രതിഫലിപ്പിക്കുന്നു. ആധുനിക വാസ്തുവിദ്യയുടെ അവസാന വാക്കായ ആ മ്യൂസിയം മുഴുവൻ കണ്ടു തീർക്കാൻ കുറഞ്ഞത്‌ മൂന്നു മണിക്കൂർ എങ്കിലും വേണം. എഴുപത്തി ഏഴ് മീററർ ഉയരത്തിൽ ഏഴു നിലകളിലായി മുപ്പതിനായിരം ചതുരത്ര മീറററിൽ നിറച്ചി രിക്കുന്ന അൽഭുതങ്ങൾ അനവധിയാണ്. അറബി കാലിഗ്രാഫിയിൽ അവരുടെ ഭാവി സ്വപ്നങ്ങൾ രേഖപ്പെടുത്തിയാണ് ആ മ്യൂസിയത്തിൻ്റെ ബാഹ്യരൂപം മനോഹരമാക്കിയിരിക്കുന്നത് ടിക്കറ്റ് കൗണ്ടറിൽ നമ്മുടെ കയ്യിൽ ഒരു രക്ഷാബന്ധൻ കെട്ടിത്തരുന്നു. മ്യൂസിയത്തിൽ പ്രവേശിയ്ക്കാനുള്ള പാസ്.ഒരോ ഗ്രൂപ്പായാണ് അതിൽ പ്രവേശിപ്പിക്കുക.ഞങ്ങൾ ആദ്യ ചെയ്മ്പറിലേക്ക് പ്രവേശിച്ചു.ആ ഇരുട്ടുമുറിയിൽ മുമ്പിലുള്ള ഒരു സ്ക്രീനിനു മുമ്പിൽ നമ്മൾ നിന്നു.ചെയ്മ്പറിൻ്റെ കവാടം അടഞ്ഞു.കൂറ്റാകൂറ്റിരുട്ട്. മുമ്പിലത്തെ സ്ക്രീൻ തെളിഞ്ഞു. ആ മ്യൂസിയത്തിനെപ്പറ്റിയുള്ള ഒരു സംക്ഷിദ്ധ വിവരണം അവിടെ കിട്ടും.പിന്നെ അടുത്ത ചെയ്മ്പറിലേക്ക്. അതിൻ്റെ കതകും അടഞ്ഞു. അതൊരു ഭീമാകാരമായ ലിഫ്ററാണ്. ലിഫ്റ്റ് സാവധാനം ഉയർന്നു. അതിൻ്റെ വശങ്ങൾ സുതാര്യമാണ്.ദൂ ബായി മുഴുവൻ കാണാം. നമ്മൾ ഉയർന്നുയർന്ന് ആകാശം തൊട്ടു എന്നു നമുക്ക് തോന്നി.നമ്മൾ ഏററവും മുകളിലത്തെ നിലയിൽ എത്തി. അവിടത്തെ കാഴ്ച്ചകൾ കണ്ട് താഴേക്കിറങ്ങാം. വളഞ്ഞ കമനീയമായ ഗോവണി അല്ലങ്കിൽ ലിഫ്റ്റ് .കാപ്സ്യൂൾ ആകൃതിയിലുള്ള സുതാര്യമായ ലിഫ്റ്റ് മനോഹരമാണ്. അവിടെ ഫ്യൂച്ചർ ഹീറോസ്.അവിടുന്ന് താഴേക്ക് അവിടുത്തെ കാഴ്ച്ചകൾക്ക് ശേഷം ഡക്കിലേക്ക് കയറാം' ഫോട്ടോ എടുക്കാം. ബാഹ്യലോകത്തിൻ്റെ ഒരു നേർക്കാഴ്ച്ച പകർത്താം.താഴേക്ക് വരുമ്പോൾ "ടുമോറോടുഡേ "നാളെയെ ഇന്നു കാണുക. ഒരിടത്ത് സ്പെയ്സ് ടെക്കനോളജിയും സൗരയൂഥവും എല്ലാം കയ്യെത്തും ദൂരത്ത്.ചുറ്റും സ്ക്രീനുണ്ട്. നടു ക്കുളളമേശയിൽ ഡിജിറ്റലായി അടുത്ത കാണാം. പലതിലും നമ്മുടെ കയ്യിൽ ക്കെട്ടിയിരിക്കുന്ന ബാർക്കോട് വയ്ച്ച് നമുക്ക് നിയന്ത്രിക്കാം. വീണ്ടും താഴേക്കിറങ്ങുമ്പോൾ സകല ജീവജാലങ്ങളുടേയും സ്പീഷ്യസ് ഗ്ലാസുകളിൽ ദ്രാവകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വൃത്തത്തിലുള്ള ആ മുറിയിൽ അർദ്ധവൃത്താകൃതിയിൽ രണ്ടായിരത്തി നാനൂറ് സ്പീഷ്യസ് തൂക്കിയിട്ടിരിക്കുന്നു. എൽ ഇ ഡി ബൾബുകൾ കൊണ്ടലങ്കരിച്ചിരിക്കുന്ന അത് ഒരു മായാലോകമാണ്. ഒരോന്നിൻ്റെയും ചുവട്ടിൽ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടും ഉണ്ട്.അടുത്തത് ഒരു വലിയ വനത്തിലേയ്ക്കാണ്. കൊളംബിയയിലെ മഴക്കാടുകൾ കുളിർമ്മ ഏകി.ഇതു മുഴുവൻ എൽ ഇ ഡി പ്രൊജക്ഷൻ ആണന്നു തോന്നുകയേ ഇല്ല. നമുക്ക് തന്നെ നമുക്കിഷ്ടമുള്ള മരം വളരുന്നത് കാണാം.അനവധി മരങ്ങളും അപൂർവ്വ ചെടികളും നമുക്ക് പരിചയപ്പെടാം. മെഡിറേറഷനും വിശ്രമത്തിനും ഉള്ള ഇടം വലിയ ആശ്വാസമാണ്. ഓവൽ ആകൃതിയിലുള്ള മേശയിലെ സ്ത്രീനിൽ കൈ രണ്ടും വച്ച് കണ്ണടച്ച് ഇരുന്നാൽ ഒരു നീണ്ട മെഡിറേറഷൻ്റെ അവസ്ഥയാണ് ഉണ്ടാവുക. അതിൻ്റെ ശബ്ദ ക്രമീകരണം വരെ അപാരം.ഇതിനിടെ റോബർട്ടുകളുമായി നമുക്ക് സംവദിക്കാനുള്ള അവസരവും ഉണ്ട്. അവസാനം താഴത്തെ നിലയിലെത്തി. ഒരു കാപ്പി കിട്ടിയെങ്കിൽ. വശത്ത് ഒരു ചെറിയ കടയുണ്ട്. അതിനുള്ളിൽ ഒരു റോബർട്ട് മാത്രം.ബാർക്കോഡ്സ് സ്കാൻചെയ്ത് ആഗ്രഹം അറിയിച്ചു.ആറോബർട്ട് തന്നെ എനിയ്ക്കിഷ്ട്ടപ്പെട്ട കാപ്പി ഉണ്ടാക്കിത്തന്നു. പുറത്തിറങ്ങി ഭാവിയിലേയ്ക്ക് കൈചൂണ്ടി നിൽക്കുന്ന കൈപ്പത്തിക്ക് മുമ്പിൽ നിന്ന് ആ കാലാന്തരയാത്ര അവസാനിപ്പിച്ചു. ഒരു പുസ്തകം തന്നെ എഴുതിയാൽ തീരാത്ത കാഴ്ച്ചകൾ ഈ ഒരു ചെറു കുറിപ്പിൽ അവസാനിപ്പിച്ചതിന് മാപ്പ്.

Thursday, February 16, 2023

കോവിഡിനു ശേഷം അച്ചു സ്ക്കൂളിൽ [അച്ചു ഡയറി-500] മുത്തശ്ശാ സ്ക്കൂൾ തുറന്ന് ആകെ തിരക്കിലായിരുന്നു. മുത്തശ്ശനുമായി സംസാരിച്ചിട്ട് തന്നെ കുറേ ദിവസമായി.കോവിഡിന് ശേഷം അത്യുത്സാഹത്തോടെ സ്ക്കൂളിൽ എത്തിയപ്പോൾ പഴയ രീതിയിലേയ്ക്ക് തിരിച്ചുവരാൻ കുറേ സമയമെടുത്തു. അച്ചൂൻ്റെ മാത്രമല്ല എല്ലാവരുടേയും പ്രശ്നമാണ് മുത്തശ്ശാ. പഴയപ്പോലെ കൂട്ടുകാർ ഇടപെടുന്നില്ലന്ന തോന്നൽ.മുറിയിൽ അടച്ചിരുന്ന് കമ്പ്യൂട്ടറിൽ മാത്രം നോക്കിപ്പഠിച്ചിരുആ കാലത്ത് അച്ചൂന് വന്ന മാറ്റം പ്രകടമായത് ഇവിടെ വന്നപ്പോഴാണ്.അച്ചു അച്ചുവിലേയ്ക്ക് വല്ലാതെ ഉൾവലിഞ്ഞു പോയ പോലെ. ഈ അവസ്ഥ മാറ്റിഎടുക്കണം. ഇപ്പഴും മാസ്ക് ഉപയോഗിക്കുന്നുണ്ട്. മാസ്ക്കില്ലാതെ ആൾക്കാരെ ഫെയ്സ് ചെയ്യാൻ ഒരു മടി. ഇപ്പം സ്കൂളിൽ മാസ്ക്ക് നിർബ്ബന്ധമില്ല. സ്ക്കൂളി ഒരു കാര്യം പ്രസൻ്റ് ചെയ്യാൻ വരെ വിഷമം .ഈ മഹാരോഗത്തിൻ്റെ അണുക്കൾ അന്തരീക്ഷത്തിൽ ഉണ്ടാകുമോ എന്ന അകാരണ ഭയം.ഇതച്ചു വിൻ്റെ മാത്രം പ്രശനമല്ല. എല്ലാവർക്കും ഉണ്ട്.അതുകൊണ്ടൊക്കെ പഴയ രീതിയിലേയ്ക്ക് തിരിച്ചെത്താൻ സമയമെടുക്കും. പലർക്കും പോസ്റ്റ്കോ വിഡ് പ്രശ്നങ്ങൾ പലതരത്തിലാണ്.അതു മനസിലാക്കി പരിഹാരം കാണാനുള്ള തീവ്രപരിപാടികളുമായി സ്കൂൾ സജീവമാണ്. ഡോക്ടർമാരുടെ സേവനം. കൗൺസിലിഗ്: രക്ഷകർത്താക്കൾക്ക് പ്രത്യേകം കൗൺസിലിഗ്. കൂടുതൽ പ്രശ്നമുള്ളവർക്ക് രക്ഷകർത്താക്കളുമായി സംയുക്തമായി കൗൺസിലിഗ് വേറേ .കുട്ടികളുടെ കോൺഫിഡൻസ് വീണ്ടെടുക്കുകയാണ് പ്രധാനം. എല്ലാ പ്രശ്നങ്ങളും മാറി പഴയ രീതി യിൽ ആയി വരുന്നു. നമ്മൾ തന്നെ സ്വയം ശ്രമിച്ചിട്ടേ കാര്യമൊള്ളു. മുത്തശ്ശാ പാച്ചുവിനതൊന്നും പ്രശ്നമല്ല. ഒരു മാറ്റവും അവനിലില്ല. കൊച്ചു കുട്ടിയല്ലേ ? ഗൗരവം അറിയാത്തതുകൊണ്ടാവാം. പക്ഷേ അവൻ്റെ വലിയ വായിലുള്ള സംസാരം കേൾക്കുമ്പോൾ അത്ഭുതം തോന്നും. കൂടെ ഏട്ടന് ചില ഉപദേശങ്ങളും. ചിലപ്പോൾ അവനാണ് ശരി എന്നു തോന്നും. ഒന്നിനോടും മുൻവിധിയില്ലാതെ മുമ്പോട്ടു പോവുക. അവന് പ്രസൻ്റൻസ് മാത്രമേയുള്ളു. ഭൂതവുമില്ല ഭാവിയുമില്ല.

Wednesday, February 15, 2023

അൽ കുദ്രയിലെ എക്സ്പോ 2020 തടാകം [ ദൂബായി ഒരൽഭുതലോകം .36] ഒരു വലിയ ആഗോള സംഗമം നാട്ടിൽ വരുമ്പോൾ അതിനെ എങ്ങിനെ എല്ലാം വരവേക്കണമെന്ന് ദൂബായി ഭരണാധികാരികൾക്ക് നന്നായറിയാം. എക്സ്പോ 2020 എന്ന 192 ലോക രാഷ്ട്രങ്ങളുടെ സംഗമം ദൂബായിൽ നടക്കുമ്പോൾ അതിനെ എങ്ങിനെ മോടി കൂട്ടാമെന്നത് ഇവർക്ക് ആരും പറഞ്ഞു കൊടുക്കണ്ടതില്ല. ഇന്നും അതിൻ്റെ അടയാളങ്ങൾ അവർ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഉപയോഗിക്കുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് എക്സ്പോ ലെയ്ക്ക്. പ്രാചീന കാലത്ത് അവിടെ ഉപയോഗിച്ചിരുന്ന ഒരു കർണ്ണാഭരണത്തിൻ്റെ ആകൃതി ആണ് ആ ലോഗോയ്ക്ക് .ദുബായിൽ പലിടത്തും ഈ ലോഗോ പല രൂപത്തിൽ കാണാം. പക്ഷേ ഈ കൊടും മരുഭൂമിയിൽ ജലം സംഭരിച്ച് ആലോഗോയുടെ ആകൃതിയിൽ ഒരു വലിയ തടാകം നിർമ്മിച്ചപ്പോൾ അതൊരത്ഭുതമായി മാറി.അനേകം ദളങ്ങൾ ഉള്ള ഈ വലിയ തടാകം മനുഷ്യനിർമ്മിതമാണ്. കാർ പാർക്കു ചെയ്ത് മരുഭൂമിയിലൂടെ നടന്നു തടാകക്കരയിൽ എത്താം. അതിൻ്റെ ഒരു ദളം നടന്നു തീർക്കാൻ തന്നെ കുറേ ദൂരമുണ്ട്. അതിനരുകിൽ മനോഹരമായ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. നാലു വശത്ത് നിന്നും ജലത്തിലൂടെ നടന്ന് ലോഗോയുടെ നടുഭാഗത്തെത്താം. ധാരാളം മത്സ്യങ്ങൾ ഓടിക്കളിക്കുന്ന നല്ല തണുപ്പുള്ള ജലം. പക്ഷേ നമ്മൾ ഒരു സ്ഥലത്തു നിന്നു നോക്കുമ്പോൾ അതിൻ്റെ പൂർണ്ണരൂപം കിട്ടില്ല. അത്രക്കു വലിയ പ്രതലമാണ്. വിമാനത്തിൽ വരുന്നവർക്ക് കൃത്യമായി കാണാം.അവരേ വരവേൽക്കാനാണ് ആ കമനീയ ജലാശയം. മുകളിലായി ഒരു വലിയ പവലിയൻ ഉണ്ട്. അതിൻ്റെ വ്യൂ പോയിൻ്റിൽ നിന്നാൽ നോക്കെത്താത്ത മരുഭൂമിക്ക് ഒരു തിലകക്കുറി പോലെ ഇതു കാണാം. ഇവിടം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വന്ന് ടൻ്റു കെട്ടി ബാർബിക്യുസും മററുമായി കൂടിയിരിക്കുന്ന അനേകം കുടുബങ്ങളെ അങ്ങിങ്ങായിക്കാണാം.ജല സാമിപ്യം മനസിലാക്കി ധാരാളം പക്ഷികൾ അവിടെ വന്നു കൂടിയിട്ടുണ്ട്. അവയ്ക്കു കൂടു കൂട്ടാനുള്ള മരങ്ങൾ അവിടെ വളർത്തിയിട്ടുണ്ട്. വരുന്നവർ ആഹാരം കരുതണം. അല്ലങ്കിൽ അവിടെ പാകം ചെയ്യാനുളള സന്നാഹമെങ്കിലും . അതിലേയ്ക്ക് പ്രവേശിയ്ക്കാനുള്ള ഒരു കവാടം കാണണ്ടതാണ്.ധാരാളം കൊത്തുപണികളുള്ള ഒരു കോട്ടവാതിൽ' അതിൻ്റെ രണ്ടു വശവും വലിയ കരിങ്കല്ലു കൊണ്ട് ഉയരത്തിൽ കെട്ടിയിരിക്കുന്നു. അവിടുന്നുള്ള വെള്ളച്ചാട്ടം താഴെയുള്ള ചെറിയ കുളത്തിൽപ്പതിയ്ക്കുന്നു. കുറച്ചു സമയം കൂടി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ തിരിച്ചു പോന്നു. തിരിച്ചുള്ള വഴിയുടെ ഇരുവശങ്ങളിലും മാനുകൾ ഓടിക്കളിക്കുന്നത് കാണാം: മനുഷ്യ പ്രയത്നം കൊണ്ടുള്ള ആ മഹാൽഭുതത്തിന് വിട

Tuesday, February 14, 2023

അബൂദാബിയിലെ മൃഗശാല [ ദൂബായി ഒരൽ ഭൂതലോകം - 35] സ്വതവേ ഈ മൃഗങ്ങളെ കൂട്ടിലിട്ട് വളർത്തി പ്രദർശിപ്പിക്കുന്നത് കാണാൻ എനിയ്ക്കിഷ്ടമില്ല. അബൂദാബിയിലെ എമിറേറ്റ്സ് സൂവിൽ പോയത് മനസില്ലാ മനസ്സോടെയാണ്. പക്ഷേ അവിടെ മൃഗങ്ങളെപ്പരിപാലിച്ചിരിക്കുന്നത് കുറച്ചു കൂടി വ്യത്യസ്ഥമായിത്തോന്നി.നല്ല വൃത്തിയായി അവർ അത് പരിപാലിച്ചിരിക്കുന്നു. സാധാരണ സൂവിൽപ്പോകുമ്പോഴുള്ള ദുർഗ്ഗന്ധം അതുകൊണ്ട് തന്നെ വളരെ ആറവായിരുന്നു. വിശാലമായ ഇടങ്ങളിലാണണവയെ പാർപ്പിച്ചിരിക്കുന്നത്.നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന അവയിൽ ചില മൃഗങ്ങൾക്ക് നമുക്ക് ആഹാരം കൊടുക്കാം.ജിറാഫിന് ആഹാരം കൊടുക്കാൻ അതിനോടു ചേർന്നുള്ള കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാൽ മതി.അതിന് അത്രയും ഉയരത്തിൽ നിന്ന് ആഹാരം സ്വീകരിയ്ക്കാൻ പറ്റും. വലിയ വന്യജീവികളെപ്പാർപ്പിച്ചിരിക്കുന്ന സ്ഥലം കാണാൻ ഗ്ലാസ് ഇട്ടിട്ടുണ്ട്. നമ്മളെ തൊട്ടുരുമ്മി നിൽക്കുന്ന പോലെ നമുക് ഫോട്ടോ എടുക്കാം.ഒട്ടകപ്പക്ഷിയുടെ രാജകീയ നടത്തും. മയിലിൻ്റെ പീലി വിടർത്തിയുള്ള നൃത്തവും കൗതുകം ഉണർത്തി. ആയിരത്തി എഴുനൂറിലധികം ജീവികളുണ്ടവിടെ.കൂടിനു പുറത്ത് എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയെപ്പറ്റി ഒരു പഠനം നടത്താൻ കുട്ടികൾക്ക് പോലും സാധിക്കും. അതിഭീകരനായ ഒരു ഗോറില്ല യുടേയും ആഫ്രിക്കൻ ആനയുടെയും പ്രതിമ നമ്മളെ ഭയപ്പെടുത്തും. ആനകളുടെയും, പക്ഷികളുടെയും പ്രത്യേകം ഷോയുണ്ട്. അതിന് വെറേഫീസുണ്ട്. ഇൻഡ്യൻ ആനകളുടെ ഷോ കാണാൻ തീരുമാനിച്ചു. ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. രണ്ട് പിടിയാനകൾ ഉണ്ടവിടെ.മുമ്പിലിരിക്കുന്ന ആൾക്കാരെ രസിപ്പിക്കാനും അൽഭുതപ്പെടുത്താനും ഉള്ളതെല്ലാം ആ ഷോയിൽ ഉൾപ്പെടുത്തിയാട്ടുണ്ട്. അവിടെത്തന്നെ നല്ല ഒരു റിസോർട്ടുണ്ട്. നമുക്ക് അവിടെത്തങ്ങാനുള്ള സൗകര്യവും. അത്ര വൃത്തിയായി അവിടം പരിപാലിച്ചിരിക്കുന്നത് കൊണ്ടു തന്നെയാണ് അവിടെ താമസ സൗകര്യം ഒരുക്കാൻ സാധിക്കുന്നത്. കാഞ്ചനക്കൂട്ടിലാണങ്കിലും അവരുടെ ബന്ധനത്തിൽ പരിതപിച്ചു കൊണ്ടാണ വിടുന്നിറങ്ങിയത്

Monday, February 13, 2023

അബൂദാബിയിലെ "മാൻഗരോവ് നാഷണൽ പാർക്ക് " [ ദൂബായി ഒരൽഭുതലോകം - 34] അബൂദാബിയിലെ കണ്ടൽക്കാടുകൾ സംരക്ഷിച്ചിരിക്കുന്നത് കണ്ടു പഠിയ്ക്കണ്ട താണ്. അതൊരു വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി അവർ മാറ്റിയിരിക്കുന്നു. യു. എ. ഇ 'ലെ എഴുപത്തി അഞ്ചു ശതമാനം കണ്ടൽക്കാടുകളും ഇവിടെയാണ്. ആവാസ വ്യവസ്ഥക്ക് ഇതെത്ര പ്രാധാന്യമുണ്ടന്നത് അവർ ശരിക്കു മനസിലാക്കിയിരിയുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സയിഡിൻ്റെ അളവു കുറച്ച്‌ രാജ്യത്തെത്തന്നെ സംരക്ഷിക്കുന്നതിന് ഈ വിശാലമായ കണ്ടൽക്കാടുകൾ സഹായിക്കുന്നുണ്ട്. വേലിയേറ്റത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുക, ജലം ശുദ്ധീകരിക്കുക എല്ലാം ഇവിടെ പ്രകൃതി തന്നെ ചെയ്യുന്നു. കണ്ടൽമരങ്ങൾക്കിടയിലൂടെ നമുക്ക് രണ്ടു കിലോമീറ്ററോളം നടക്കാം.അറുപതോളം ഇനം പക്ഷികളെ ഇവിടെ കാണാം. സീസണായാൽ ദേശാടനക്കിളികൾ വേറെയും. ഗ്രേറ്റർ ഫ്ലെമിഗോ, വെസ്റ്റേൺ റീഫ് തുടങ്ങി പക്ഷി നിരീക്ഷകർക്ക് ഇവിടെ നല്ല ദൃശ്യവിരുന്നൊരുങ്ങിയിരിക്കുന്നു. ഒരു ഗൈഡിൻ്റെ സഹായം തേടുന്നതാണുചിതം കണ്ടൽക്കാടുകളുടെ മനോഹാരിത മുഴുവൻ ആസ്വദിക്കണമെങ്കിൽ ജലപാത തന്നെ തിരഞ്ഞെടുക്കണം. രണ്ടു പേരാണങ്കിൽ കയാക്കിംഗ് ആണ് നല്ലത്.ഉൾക്കാടുകളിലേയ്ക്കും തുഴഞ്ഞു കയറാം,.ഞങ്ങൾക്ക് മനോഹരമായ ബോട്ട് " അനന്തര "ഹോട്ടൽ തന്നെ ഏർപ്പാടാക്കിയിരുന്നു. അതിൻ്റെ സാരഥി ഹൈദരബാദുകാരനാണ്.അയാൾ തന്നെയാണ് ഗൈയിഡും .ചെറു ചെറു ദ്വീപുകളായി വളർന്ന കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള വിശാലമായ ജലപാതയിലൂടെ ഒന്നോടിച്ചു ചുറ്റി വരാൻ തന്നെ ഒരു മണിക്കൂർ എടുക്കും.പലതരം മത്സ്യങ്ങളും, ആമയും എന്തിത് ഡോൾഫിൻ വരെ ആ ജലാശയത്തിലുണ്ട്. നമ്മുടെ സാരഥി മിടുക്കനാണ്. അയാൾ ഇടയ്ക്ക് ബോട്ടിൻ്റെ സ്റ്റീഡ് പരമാവധി ആക്കി വളച്ചെക്കുമ്പോൾ നമ്മുടെ ഉള്ളൊന്നുകാളും. വശങ്ങളിലുള്ള മരങ്ങളിൽ മുഴുവൻ പക്ഷികൾ കൂട്ടം കൂട്ടമായി ഇരിപ്പുണ്ട്. ഇനി ഒരു നല്ല വീഡിയോ എടുക്കാൻ തയ്യാറായിക്കൊള്ളൂ. അയാൾ കൈ കൊട്ടിയപ്പോൾ ആ പക്ഷികൾ എല്ലാം പറന്നുയർന്നു. ആദിത്യഭഗവാൻ്റെ ചെങ്കിരണങ്ങളെ സാക്ഷിനിർത്തി ആ മനോഹര ദൃശ്യം നമ്മൾ ക്യാമറയിൽപ്പകർത്തി. ബോട്ടിൻ്റെ മുമ്പോട്ടു തള്ളിനിൽക്കുന്നിടത്ത് കയറി ഇരുന്നു നമുക്ക് ഫോട്ടോ എടുക്കാം. ദൂരെ വെള്ളത്തിൽ ഒരു "ഫ്ലോട്ടി ഗ് പ്ലാറ്റ്ഫോം " കാണാം അതിനരുകിൽ അയാൾ ബോട്ടടുപ്പിച്ചു. ആപ്ലാറ്റ്ഫോമിൽക്കയറി ഒരു തടിപ്പാലത്തിലൂടെ നമുക്ക് കണ്ടൽക്കാടുകളുടെ ഉള്ളിലേയ്ക്ക് പോകാം.അത് വേറിട്ടൊരത്ഭവമായിരുന്നു. തിരിച്ചു ബോട്ടിൽക്കയറി. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറയാൻ സമയമായി. അത് ആസ്വദിക്കാൻ പാകത്തിന് അയാൾ ഒരിടത്ത് ബോട്ടെത്തിച്ചു. ലോകത്തെവിടെയും കാണുന്ന ആ മനോഹര ദൃശ്യത്തിന് ഇവിടെ ചാരുത ഏറിയതായിത്തോന്നി. തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ രാത്രി ആയി. അവിസ്മരണീയമായ ആ യാത്ര അവിടെ അവസാനിച്ചു.

Thursday, February 9, 2023

ദൂബായി മിറക്കിൾ ഗാർഡൻ [ദൂബായ് ഒത്ഭുതലോകം - 31] ആലാവുദീൻ്റെ അൽഭുതവിളക്കിലെ ഭൂതത്തിന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യം. ഈ മണലാരണ്യത്തിൽ .ദൂബായിലാൻ്റിൽ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനം! ഒരു കിലോമീറ്റർ നീളത്തിലുള്ള ഒരു പുഷ്പ്പ മതിലാണ് നമ്മെ വരവേൽക്കുന്നത്. അകത്തു കയറിയാൽ പിന്നെ കാഴ്ച്ചകളുടെ പൂരം. ഏററവും ഉയരം കൂടിയ ഫ്ലവർപിരമിഡ്, എമിറേറ്റ്സ് A380എയർ ബസ്സിൻ്റെ ആകൃതിയിൽ ദശലക്ഷക്കണക്കണക്കിന് പുഷ്പ്പങ്ങൾ കൊണ്ടുള്ള ഒരു മനോഹര നിർമ്മിതി, നാനൂറ് മീറ്റർ പുഷ്പാലംകൃതമായ നടപ്പാത, പതിനെട്ട് മീററർ ഉയരത്തിൽ ഒരു മിക്കി മൗസ് .ഒരു ഹൃദയത്തിൻ്റെ ആകൃതിയിൽ ഹൃദയം കവരുന്ന വേറൊരുദ്യാനം, പതിനഞ്ചു മീററർ വ്യാസമുള്ള ഒരു പുഷ്പ്പ ഘടികാരം, മയിലുകളുടെയും, ചിത്രശലഭങ്ങളുടേയും മനോഹര രൂപങ്ങൾ, നാരങ്ങ കൊണ്ടും പൂക്കൾ കൊണ്ടും നിർമ്മിച്ച ബുർജ് ഖലീഫ, ഈഫൽ ഗോപുരം. എണ്ണിയാലൊടുങ്ങാത്ത ത്ര ഈ മഹാൽഭുതങ്ങൾ നൂറ്റി ഒമ്പതു് ദശലക്ഷത്തോളം പൂക്കൾ കൊണ്ടും ഇരുനൂറ്റി അമ്പതു ദശലക്ഷം സസ്യങ്ങൾ കൊണ്ടുമാണ് ഇത് സാധിച്ചിരിക്കുന്നത്. അതും ഈ മരുഭൂമിയിൽ!.ലോകറിക്കാർഡുകളിൽ ലോക റിക്കാർഡ് ഉണ്ട് ഈ ഉദ്യാനത്തിന്.റീ സൈക്കിൾ ചെയ്ത മലിനജലമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഞങ്ങൾ ഉച്ചകഴിഞ്ഞാണവിടെ എത്തിയത് പൂക്കളുടെ നറുമണമുള്ള മന്ദമരുതൻഞങ്ങളെ മത്തുപിടിപ്പിച്ചിരുന്നു. ലോകത്തുള്ള മനോഹരമായതെല്ലാം പൂക്കൾ കൊണ്ടും സസ്യങ്ങൾ കൊണ്ടും ഇവിടെ ഒരുക്കിയിരിക്കുന്നു. ഫോട്ടോ എടുത്ത് മടുത്തതിവിടെയാണ്. ഒരിക്കലും തീരാത്ത മനോഹര കാഴ്ച്ചകൾ .എഴുപത്തീരായിരം ചതുരശ്ര മീറ്ററിൽ ആണ് ഇവ ഒരുക്കിയിരിക്കുന്നത്.ഇതിനിടെ തടാകങ്ങളും കാട്ടരുവികളും. സന്ധ്യ ആയതറിഞ്ഞില്ല. ഇരുട്ടായപ്പോൾ ആലക്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ അവർ വീണ്ടും ഞട്ടിച്ചു. ഇതുവരെക്കണ്ടതെല്ലാം വീണ്ടും കാണണ്ട അവസ്ഥ. എല്ലാത്തിനും വ്യത്യസ്ഥമായ ഒരു കാഴ്ച്ചാനുത്ഭവം. വർണ്ണ ബൾബുകൾ കൊ ണ്ടവർ അവിടെ ഒരു മായാപ്രപഞ്ചം തന്നെ സൃഷ്ഠിച്ചു.

Wednesday, February 8, 2023

മാദക സൗന്ദര്യവുമായി ദൂബായ് മെട്രോ [ :ദൂബായ് ഒരത്ഭുതലോകം - 30] ദൂബായ് മെട്രോ വേറൊരത്ഭുതമാണ്. അത്യന്താധുനിക സൗകര്യങ്ങൾ.ഡ്രൈവർമാരില്ല '. ഒരു ജോലിക്കാരേയും അകത്തു കാണാനില്ല .പൂർണ്ണമായും യന്ത്രവൽകൃതം .സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക കമ്പാർട്ടുമെൻ്റ്. വികലാംഗർക്ക് പ്രത്യേക പരിഗണന.വി.ഐ.പികൾക്ക് ഗോൾഡൻ കാർഡ് .അവിടെ അത്യാഡംബര കോച്ചാണ്. ലതർ ഷീറ്റ് കവർ ചെയ്ത മനോഹര ഇരിപ്പിടം. ഇരുവശവുമുള്ള ദുബായി കാണാൻ കൂടുതൽ സൂ താര്യമായ ഇടം. അതി മനോഹരമായ സ്റ്റേഷൻ.എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പോകുന്ന റൂട്ടും നിർത്തുന്ന സ്ഥലവും കമ്പാർട്ടുമെൻ്റിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഡിജിറ്റൽ ഡിസ്പ്ലേയും. ഇംഗ്ലീഷിലും അറബിയിലും അനൗൺസ്മെൻ്റ്. ക്യാബിനിൽ ആഹാരം നിഷിദ്ധം. ഉറങ്ങുന്നത് കുറ്റകരം. ഫ്രീ വൈഫൈ. എമർജൻസി കോളിന് സൗകര്യം. റേഡിയോ ലിങ്ക്. കൃത്യ സമയത്ത് ഡോർ അടയും. നമ്മൾ കയറിയ ഒരു ബോഗിയിൽ ഒരമ്മ കയറിയപ്പഴേ ഡോർ അടഞ്ഞു .അവരുടെ കൊച്ചു കുട്ടി പുറത്ത് കരയുന്നത് കാണാം. അവർ ബഹളം കൂട്ടി. സമാധാനിപ്പിക്കാൻ സഹയാത്രികരെത്തി. എമർജൻസി റൂമിലേക്ക് വിളിച്ചു പറഞ്ഞു. " കട്ടി ഇവിടെ സുരക്ഷിതം. അടുത്ത സ്റ്റേഷനിൽ ഇറങ്ങി ട്രയിനിൽ തിരിച്ചു പോരൂ." അതു മാത്രമേ മാർഗ്ഗമുള്ളു. ഭൂബായിൽ യാതൊരു പിരിമുറുക്കവുമില്ലാതെ യാത്ര ചെയ്യാൻ ഇത് തന്നെ ഉത്തമം.ഇതു കൂടാതെ " ട്രാം മോണോറയിൽ "വേറേ യുണ്ട്. വേഗം വളരെക്കുറവ്. തറനിരപ്പിൽത്തന്നെ. നഗരം ചുറ്റിക്കാണാൻ ഇതു തന്നെ ഉത്തമം.

Tuesday, February 7, 2023

ദൂബായ് മാളിലെ അക്വേറിയം [ദൂബായ് ഒരത്ഭുതലോകം -29] നടന്നുനനടന്ന് എത്തിയത് ദൂബായ് മാളിലെ അക്വേറിയത്തിനു മുന്നിൽ. ടിക്കറ്റെടുത്ത് അതിനുള്ളിലെ ഒരു ഗ്ലാസ് ടണലിലേയ്ക്ക് നടന്നു കയറാം'. അമ്പത്തി ഒന്നു മീററർ നീളം ഇരുപതു മീററർ വീതി പതിനൊന്നു മീററർ ഉയരം. ഒരു പടുകൂറ്റൻ ഗ്ലാസ് ട്യൂബ്. അതിനു ചുറ്റും ജലജീവികൾ ഓടിക്കളിക്കുന്നത് അടുത്തു നിന്ന് കാണാം. വലിയ ഷാർക്കിനെ ഉമ്മവയ്ക്കുന്ന സെൽഫി എടുക്കാം. നൂറ്റി നാപ്പത് ഇനങ്ങളിലായി ആയിരക്കണക്കിന് ജലജീവികൾ! അതിൽ മണ്ണൂറോളം ഷാർക്കുകൾ! ടൈഗർ ഷാർക്ക് ഉൾപ്പടെ. ആ സുതാര്യമായ ചില്ലുകൊട്ടാരത്തിൻ്റെ ബലത്തിൽ വിശ്വസിച്ച് അവരുമായി തൊട്ടടുത്തു നിന്ന് സല്ലപിയ്ക്കാം. അതി മനോഹരമായ മത്സ്യങ്ങൾ ., ചീങ്കണ്ണികൾ, പല നിറത്തിലുള്ള കൊച്ചു കൊച്ചുമത്സ്യങ്ങൾ, എത്ര കണ്ടാലും മതിവരാത്ത അവയുടെ ചടുല നൃത്തങ്ങൾ. ലോകത്തിലെ ഒന്നാം സ്ഥാനമാണ് ഈ ഭൂമിയ്ക്കടിയിൽ വെള്ളം നിറച്ചുള്ള ഈ അക്വേറിയത്തിന്. പത്തു ദശലക്ഷം ലിറ്റർ വെള്ളം വേണം ഇതിൽ നിറയ്ക്കാൻ .അവയ്ക്ക് ആഹാരം കൊടുക്കാൻ ജോലിക്കാർ ആ വെള്ളത്തിഓളിയിടുന്നത് കാണാൻ നല്ല രസമുണ്ട്. ആഹാരത്തിനു വേണ്ടി ആ സമയത്ത് അവരുടെ ബഹളവും, കടിപിടിയും. അതിൽ നിന്നു പുറത്തിറങ്ങാൻ തോന്നിയില്ല. അത്ര രസമാണവയെ നോക്കിയിരിക്കാൻ .പുറത്തിറങ്ങിയാലും മാളിൻ്റെ വശത്തേപ്പിററിയിലൂടെ അവയെക്കാണാം. ആ ഭിത്തിയുടെ മുകളിൽ വേറൊരത്ഭുതം കൂടി നമ്മെക്കാത്തിരിക്കുന്നുണ്ട് .അവിടെ ലോകത്തെ ഏറ്റവും വലിയ OLED സ്ക്രീനിൽ നമുക്ക് വീഡിയോ കാണാം. ഏഴായിരത്തി അറുനൂറ്റി നാൽപ്പതോളം ചതുരശ്ര അടിയിൽ ഒരു ഹയ്യ സ്റ്റ്സലൂഷൻ വീഡിയോ വാൾ.ഇതിന് ഗിന്നസ് വേൾഡ് റിക്കാർടുണ്ട്. ഓഷ്യൻ സ്ക്കൂൾ വിദ്യാഭ്യാസ പരിപാടിയിൽ ഇവിടെ കുട്ടികൾക്ക് സമുദ്രജീവികളെ കുറിച്ച് ബോധവൽക്കരണ ക്ലാസും പതിവുണ്ട്.

Monday, February 6, 2023

ഒരു ലക്ഷത്തിപ്പതിനായിരം രൂപയുടെ "ഭഗവൽ ഗീത " [ ദൂബായ് ഒരത്ഭുതലോകം -28] എവിടെച്ചെന്നാലും അവിടുത്തെ ഗ്രന്ഥശാലയിലും പുസ്തകശാലയിലും ഒന്നു കയറി ഇറങ്ങും. അങ്ങിനെയാണ് ദൂബായിമോളിലെ "കിനോകുനിയ "ബുക്ക്സ്റ്റാളിൽ കയറിയത് .ഹൗസ് ഓഫ് നിററിഗലിൽ " പബ്ലിഷ് ചെയ്ത ബുക്കുകൾക്കിടെ,അതിൻ്റെ മദ്ധ്യഭാഗത്ത് പാവനമായി അലങ്കരിച്ച് ഒരു വലിയ ഗ്രന്ഥം എന്നെ ഞട്ടിച്ചു കളഞ്ഞു. നമ്മുടെ ആദ്ധ്യാത്മിക [ഭൗതികവും] ഉണർവിൻ്റെ കാരണമായ ആ മഹത് ഗ്രന്ഥം "ഭഗവൽ ഗീത "! അത് വെറുമൊരു ഗ്രന്ഥമല്ല. ഭഗവത് ഗീതയുടെ ആർട്ട് എഡീഷൻ കോപ്പിയാണ് .വിലപിടിപ്പുള്ള ലോഹങ്ങൾ ,മുത്തുകൾ, ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പേപ്പർ, ലോകപ്രസിദ്ധമായ ആർട്ട് പ്രിൻ്റിഗ്. യൂറോപ്പ് ജപ്പാൻ തുടങ്ങി പല രാജ്യങ്ങളുടേയും സാങ്കേതിക മികവ് ഇതിനുപയോഗിച്ചിട്ടുണ്ട്.ഒരു ബുക്കിൻ്റെ ആകൃതിയിലുള്ള കൊത്തുപണികളോടുകൂടിയ ഒരു മനോഹര ലോഹ പേടകമാണതിൻ്റെ കവർ .ഗ്രന്ഥത്തിൻ്റെ അരിക് സ്വർണ്ണം പൂശിയിരിക്കുന്നു. മുകളിലുള്ള ലോഹപ്പൂട്ട് തുറന്നാൽ പുസ്തകം നമുക്ക് വായിക്കാം. അതിൻ്റെ മൂലകൾ സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. അതിൽ നൂറ്റി അമ്പതോളം മനോഹര ചിത്രങ്ങൾ. നമ്മുടെ വിജയനഗര സാമ്രാജ്യത്തിലും മറ്റു കാണുന്ന ചിത്രണ ശൈലി. സംസ്കൃതത്തിലും അതിൽ താഴെ ഇഗ്ലീഷിലും പിന്നെ ഹിന്ദിയിലും. ഫലേഛ കൂടാതെ കർമ്മം ചെയ്യാൻ എന്നെ പഠിപ്പിച്ച ആ മഹത് ഗ്രന്ഥത്തെത്തൊട്ടു വണങ്ങിയാണത് ഞാൻ തുറന്നത്. മയിൽപ്പീലിയുടെ ആകൃതിയിൽ സ്വർണ്ണം കൊണ്ടുള്ള ബുക്ക്മാർക്ക് ആ ഗ്രന്ഥത്തിനനുയോജ്യമായിത്തോന്നി. മരം കൊണ്ടുള്ള മനോഹരമായ ഒരു വ്യാസ പീOത്തിലാണ് അത് വച്ചിരിക്കുന്നത്. അതിലെ കൊത്തുപണികൾക്ക് പോലും ഈ പുരാണ ഗ്രന്ഥത്തിൻ്റെ ഒരു പാവന സ്പർശമുണ്ട്. ഒരു ലക്ഷത്തിപ്പതിനായിരം രൂപയാണതിൻ്റെ വില.അതു കുറവാണന്നേ നമുക്ക് തോന്നൂ. ആ ഗ്രന്ഥത്തിൻ്റെ ആന്തരിക മൂല്യത്തിനൊപ്പം ബാഹ്യ മൂല്യവും രൂപപ്പെടുത്തിയ പ്രസാധകരോട് മനസുകൊണ്ട് നന്ദി പറഞ്ഞാണവിടുന്ന് ഇറങ്ങിയത്. ഇങ്ങിനെ ഒന്ന് നേരിൽ കാണാൻ എനിയ്ക്ക് ദുബായിൽ വരണ്ടി വന്നു.

Sunday, February 5, 2023

ബുർജ് ഖലീഫാ .. ഒരു വെർച്ച്വൽ സിറ്റി [ ദൂബായി ഒരത്ഭുതലോകം - 27 ] മരുഭൂമിയിൽ വളരുന്ന ഒരു മനോഹര പുഷ്പ്പമുണ്ട്." ഹൈമനോ കള്ളീസ് " - ആ പൂവിൻ്റെ ആകൃതിയിൽ നിന്നാണ് ഈ ആകാശ സൗധത്തിൻ്റെ ആശയം ഉരുത്തിരിഞ്ഞതത്രേ. നൂറ്റി അറുപത് നിലകളിൽ എണ്ണൂറ്റി ഇരുപത്തി എട്ടടി ഉയരത്തിൽ ആ അംബരചുoബി ലോകത്ത് ഒന്നാമതായി നിലകൊള്ളുന്നു. ആയിരത്തോളം ആഡംബര അപ്പാർട്ടുമെൻ്റുകളും, ക്ലബുകളും, ഷോപ്പി ഗ് കൊപ്ലക്സുകളും, ഹോട്ടലുകളും സ്വിമ്മി ഗ്പൂളും എന്നു വേണ്ട ഒരു ആഡംബര നഗരത്തിൽ വേണ്ടതെല്ലാം ആ ഭീമൻ സൗധം ഉൾക്കൊള്ളുന്നു. ശരിക്കും ഒരു "വെർച്ച്വൽ സിറ്റി " അതിൽ അമ്പത്തി എട്ട് ലിഫ്റ്റുകൾ: സെക്കൻ്റിൽ പത്തു മീററർ സഞ്ചരിക്കുന്ന എക്സ്പ്രസ് ലിഫ് റ്റ്നമ്മെ അൽഭുതപ്പെടുത്തും. നൂറ്റി ഇരുപതാമത്തെ നിലയിൽ വിഹഗവീക്ഷണത്തിന് ഒരു തലം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നാൽ ദൂബായിയും അടുത്ത എമിറേറ്റ്സും മുഴുവൻ കാണാം.ഭീമാകാരമായ കെട്ടിടങ്ങൾ പോലും തീപ്പട്ടികൾ അടുക്കി വച്ചിരിക്കുന്നതു പോലെ അനുഭവപ്പെടും. ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിനു വേണ്ടി നിർമ്മാണത്തിന് പുതിയ സാങ്കേതിക വിദ്യ കണ്ടു പിടിക്കണ്ട വന്നു. ഇതിലെ എയർ കണ്ടീഷനിലെ ഘനീഭവിച്ച അന്തരീക്ഷ ബാഷ്പ്പം പ്രതിവർഷം അമ്പത്തി ആറ് ദശലക്ഷം ലിറ്റർ വരും. അതിനു ചുറ്റുമുള്ള വിശാല ഇടങ്ങൾ മുഴുവൻ പരിപാലിക്കാൻ ഈ ജലം ഉപയോഗിക്കുന്നു. ഈ അൽഭുത സൗധം ഇപ്പോൾത്തന്നെ അവധി ലോക റിക്കാർഡുകൾക്കു Sമയാണ്. എക്സ്പോ 2020യെ വരവേക്കാൻ ഈ മന്ദിരത്തിൻ്റെ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു സുന്ദരി എമിറേറ്റ്സ് വിമാനത്തിന് കൈ വീശുന്ന ഒരു ഫോട്ടോ അൽഭുതപ്പെടുത്തി. നല്ല കരളുറപ്പുള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്നത് ഒരു സ്ത്രീ.ബഹുമാനം തോന്നി. ആ ആകാശഗോപുരത്തിൻ്റെ താഴെയുള്ള തടാകത്തിൽ സംഗീത സാദ്രമായി ജലധാരാ എന്ത്രങ്ങൾ സജീവമായപ്പോൾ ബുർജു ഖലീഫയും ആലക് തിക ദീപങ്ങളാൽ വർണ്ണങ്ങൾ വിരിയിച്ചു.ഒരു പക്ഷേ ഏറ്റവും മനോഹരമായ കാഴ്ച്ചാനുഭവം അതായിരുന്നു. എല്ലാത്തിനും ഒന്നാമതാ കാൻ കുതിക്കുന്ന ദൂബായിയുടെ പ്രതീകമായി ആ ജലധാരയുടെ ഉയരം കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ആ മന്ദിരത്തിനൊപ്പമെത്താനുള്ള വെമ്പൽ പോലെ. അവിടുന്ന് ദൂബായ് മോൾ എന്ന ലോക പ്രസിദ്ധ വ്യാപാര സമുച്ചയത്തിലേയ്ക്ക്.

Saturday, February 4, 2023

ഈന്തപ്പന- ഈ മരുഭൂമിയുടെ കൽപ്പകവൃക്ഷം .[ ദൂബായി ഒരത്ഭുതലോകം -26]നമ്മുടെ തെങ്ങു പോലെ അല്ലങ്കിലതിലധികം ഉപയോഗമുള്ളതാണ് ഈ ഈന്തപ്പനകൾ ഇതിൻ്റെ വേരു മുതൽ പഴങ്ങൾ വരെ ഉപകാരപ്രദമാണ്.കൂട്ടം കൂട്ടമായി മരുഭൂമിയിൽ വളരുന്ന ഈന്തപ്പഴം ഇവിടത്തെ ഒരു പ്രധാന കാർഷിക വിളയാണ്, വ്യവസായ ഉൽപ്പന്നമാണ്, സമീകൃതാഹാരമാണ്: അല്ലങ്കിൽ എല്ലാം മെല്ലാമാണ്.സാന്ദ്രീകൃത ഊർജമാണ് ഈ പഴത്തിൻ്റെ പ്രത്യേകത. സൂര്യഭഗവാൻ്റെ കടുത്ത ചൂടിൽ നിന്നും ഊർജ്ജം ആവാഹിച്ച ഈ പഴം രോഗപ്രതിരോധത്തിനും ഉത്തമമാണ്. അഞ്ഞൂറിൽപ്പരം ഇനം ഈത്തപ്പനകളുണ്ടത്രേ. അതിൽ ഏറ്റവും വിശുദ്ധമായത് മദീനയിൽ മാത്രം കാണുന്ന "അൽ അജ് വ" ആണ്. കുങ്കുമത്തിലും തേനിലും സൂക്ഷിക്കുന്ന ഈ ഈന്തപ്പഴത്തിന് നല്ല സ്വാദാണ്. ഔഷധ ഗുണവും കൂടും. നല്ല വിലയാണതിന്. കാർ ബ്രോഹൈഡ്രേറ്റ്, കാത്സ്യം, സോഡിയം, മഗ്നീഷ്യം ഇവയുടെ കലവറയാണ് ഈ പഴങ്ങൾ .ഈന്തപ്പഴവും വെള്ളവും മാത്രം കഴിച്ച് എത്ര ദിവസം വേണമെങ്കിലും കഴിയാം.ഇതിൻ്റെ ഇല കൊണ്ട് പായ, കുട്ട എന്നിവ നെയ്യുന്നു. അതിൻ്റെ കുരു പൊടിച്ച് വളർത്തുമൃഗങ്ങൾക്കു് ' കൊടുക്കാം. ഒരു പനയിൽ നിന്ന് ഒരു വിളവെടുപ്പിന് നൂറു കിലോ വരെപ്പഴം കിട്ടും. ഈന്തപ്പഴം നുണഞ്ഞ് പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് ഇവരുടെ ഒരു ശീലമാണ്. അതിൻ്റെ കുരു കളഞ്ഞ് അതിൽ ബദാം വച്ചുള്ള ചോക്ലേറ്റ് ഇവിടെ സുലഭമാണ്. . 'ദൂബായിയുടെ മുഖമുദ്രയാണ് ഈ മരം വഴിയോരങ്ങളിലും ആഢംബര ഹോട്ടലുകളുടെ മുമ്പിൽ വരെ ഇതു കാണാം. ഈ പനയുടെ ആകൃതിയിൽ കടൽ നികത്തി നിർമ്മിച്ച "പാം ജുമീറാ"ലോകാത്ഭുതങ്ങളിൽപ്പെടുത്താവുന്നതാണു്.

Friday, February 3, 2023

എക്സ്പോ 2020- വികസന തുടർച്ചയുമായി ദുബായ് [ ദൂബായി ഒരത്ഭുതലോകം - 25] മനുഷ്യ പ്രയത്നങ്ങളുടെ ഒരു പ്രദർശന വേദി. സംരംഭങ്ങളുടെ ഒരു കൊടുക്കൽ വാങ്ങൽ.ആർജ്ജിച്ച അറിവുകളുടെ ഒരു ക്രയവിക്രയം. അഞ്ചു വർഷം കൂടുമ്പോൾ ലോകരാജ്യങ്ങൾ ഇതിനൊക്കെയായി ഒരു കുടക്കീഴിൽ അണിനിരക്കുക: സക്രിയമായ ഒരു ഭാവി രൂപപ്പെടുത്തുക.ഇതിനൊക്കെയാണ് "എക്സ്പോ " വിഭാവനം ചെയ്തിരിക്കുന്നത്. യുഎഇ യുടെ അമ്പതാം വാർഷികം പ്രമാണിച്ച് എക്സ്പ്പോ 2020 ദൂബായിൽ ആയിരുന്നു. എന്ത് ഏറ്റെടുത്താലും അത് ലോകത്തിന് ഒരു മാതൃകയാകുക: അതിലും ഒന്നാമതാകുക.ഇവിടെ സംഭവിച്ചതാണ്. ആ യിരത്തി എൺപത്തിമൂന്ന് ഏക്കർ സ്ഥലത്ത് ഇരുപത്തിനാലു ദശലക്ഷം മുടക്കി നിർമ്മിച്ച ആ മാസ്മരിക ലോകത്ത് ഒന്നാമതാകാൻ ലോക രാഷ്ട്രങ്ങളും മത്സരിച്ചപ്പോൾ ലോകം കണ്ട മറ്റൊരത്ഭുതമായി അത് മാറി. ' പവലിയനുകളുടെ മദ്ധ്യത്തിൽ കൂടി വളരെ വീതി കൂടിയ മനോഹരമായ ഒരു പാത.അതിനവസാനം ഒരു ഗോപുരം, മനോഹരമായ ഒരു താഴികക്കുടം.അറുപത്തി എട്ടു മീററർ ഉയരത്തിൽ നൂറ്റിമുപ്പത് മീററർ വീതിയിൽ മനോഹരമായി പ്പണി ത ആ താഴികക്കുടത്തിനു കീഴിൽ ആർഭാടത്തിൻ്റെ അവസാന വാക്കായി ഒരു വേദി. അവിടെ ഉത്ഘാടനച്ചടങ്ങുകൾ നടന്നത്. എന്നും ലോകപ്രസിദ്ധരുടെ കലാപ്രകടനങ്ങൾ. ആദ്യം ഇൻഡ്യൻ പവലിയൻ തന്നെ ആകാം. അതിവിശാലമായ ആ പവലിയനിൽ യോഗക്കും ആയൂർവേദത്തിനും പ്രാധാന്യം കൊടുത്തു കണ്ടപ്പോൾ സന്തോഷം തോന്നി. ജർമ്മനിയുടേയും ജപ്പാൻ്റെയും പവലിയനുകൾ അൽഭുതപ്പെടുത്തി. ഇത് മുഴുവൻ കാണണമെങ്കിൽ ഒരാഴ്ച്ച മതിയാകില്ല: ഈ വേൾഡ് എക്സ്പ്പോക്ക് നമുക്ക് ഒരു പാസ്പ്പോർട്ട് തരും. വിദ്യാർത്ഥികൾക്ക് സൗജന്യമാണ്. ഒരോ രാജ്യത്തിൻ്റെയും പവലിയ ൻ സന്ദർശിച്ചു കഴിഞ്ഞാൽ ആ രാജ്യത്തിൻ്റെ വിസാ അതിൽ സ്റ്റാമ്പു ചെയ്തു തരും. അങ്ങിനെ പങ്കെടുത്ത നൂറ്റി തൊണ്ണൂറ്റി രണ്ട് രാജ്യങ്ങളുടെയും വിസ അതിൽപ്പതിഞ്ഞാൽ ഗോൾഡൻ വിസ കിട്ടും. നമ്മൾ ഒരു വിശ്വ പൗരൻ ആയി എന്നു നമുക്കു തന്നെ ഒരു തോന്നൽ ഉണ്ടാകും. അഞ്ചുമാസം കഴിഞ്ഞും അതേ ആർഭാടത്തോടെ തങ്ങളുടെ പുതിയ സംരംഭങ്ങൾക്കായി അത് നിലനിർത്തുന്നത് ഈ കൊച്ചു വലിയ രാജ്യത്തിൻ്റെ മിടുക്കായി എനിക്കു തോന്നി

Wednesday, February 1, 2023

മുഹമ്മദ് ബിൻ റഷീദ് ലൈബ്രറിയിൽ " ലൈബ്രറി എക്സിബിഷൻ" [ ദൂബായി ഒരത്ഭുതലോകം - 23] ഒരു ഗ്രന്ഥശാല സാംസ്കാരിക കേന്ദ്രമാകുന്നത്, ഒരു വിജ്ഞാനകോശമാകുന്നത് അത് ആസ്വദിച്ച് നമ്മൾ നടക്കുമ്പഴാണ്.അങ്ങിനെ നടന്നു നടന്ന് ഒരു ബോർഡിൻ്റെ മുമ്പിലാണെത്തിയത്."ട്ര ഷേഴ്സ് ഓഫ് ലൈബ്രറി" അവിടെ പ്രവേശിയ്ക്കാൻ പ്രത്യേക അനുവാദം വേണം. അകത്തു കയറിയപ്പഴാണ് അമൂല്യ നിധി എന്നത് നേരിൽക്കണ്ടത്.പതിമൂന്നാം നൂറ്റാണ്ടിലെ വരെ അപൂർവ്വ പുസ്തകങ്ങളും, കയ്യെഴുത്തുപ്രതികളും, അവിടെ ഭംഗിയായി ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഖുറാൻ എന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഏറ്റവും പഴയ പതിപ്പ്, " ഡിസ്ക്രിപ്ഷൻ ഡി.എൻ ഈജിപ്ത്തിൻ്റെ "ആദ്യ പതിപ്പ്. എന്നു വേണ്ട വിജ്ഞാന ലോകത്തെ അപൂർവ്വമായതെല്ലാം അവിടുണ്ട്. രണ്ടു വർഷം കൊണ്ട് ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും വില കൊടുത്തും അല്ലാതെയും സംഘടിപ്പിച്ചതാണിവയെല്ലാം. അപൂർവ്വ ഗ്രന്ഥങ്ങൾ, പെയ്ൻ്റിഗ്സ്, പേനകൾ അങ്ങിനെ പോയാൽ എഴുത്തും വായനയും ആയി ബന്ധപ്പെട്ടതെല്ലാം ഒരോ മുറികളിൽ സുരക്ഷിതമായി ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അതിൻ്റെ വിശദ വിവരങ്ങ ൾ അടിയിൽ ആലേപനം ചെയ്തിട്ടുമുണ്ട്. അവിടെ തൂലികകളുടെ പ്രദർശനത്തിനായി മാത്രം ഒരു മുറിയുണ്ട്. അധവധി കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പേനകളും മഷി കുപ്പിയും. അറേബ്യൻ കാലിയോ ഗ്രാഫിക്ക് പ്രത്യേകം പല വിതിയിൽ നിബ്ബുള്ള പേനകൾ അവിടെക്കാണാം.രത്നഘ ചിതമായ സ്വർണ്ണത്തിൽ തീർത്ത ഒരു പേന പ്രത്യേക ശ്രദ്ധ ആകർഷിച്ചു.അതിൻ്റെ വില നിർണ്ണയിക്കാൻ പറ്റില്ലത്രേ: അത്ര അമൂല്യം. ലോകമെമ്പാടുമുള്ള സാഹിത്യ നായകന്മാരുടെ ചിത്രങ്ങളും അവയുണ്ട്. നമ്മുടെ പ്രിയപ്പെട്ട വാൽമീകിയുടെ വരെ. സിനിമാ പ്രദർശനവും അവിടെ നമുക്ക് കാണാം. അറേബ്യ ൻപെനിൻസുലയുടെ സാംസ്ക്കാരികാനഭവങ്ങളിലൂടെ ഒരു യാത്ര. അതു മുഴുവൻ ആസ്വദിക്കുന്നത് ചരിത്ര പണ്ഡിതന്മാർക്കേ പറ്റു. നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് ഇതൊക്കെ കണ്ട് പകച്ചു നിൽക്കാനേ പറ്റൂ