Wednesday, December 31, 2014

ഒരു വർഷം കൂടിക്കഴിഞ്ഞു . പുതുവർഷമായി . ഒരു വയസുകൂടെ   കൂടി . ആയുസ്സ് ഒരുവർഷം കൂടി കുറഞ്ഞു . പക്ഷെ ഒരുവയസ് കുറഞ്ഞു എന്ന് ചിന്തിക്കൂ . അപ്പോൾ ആയുസ്സ് ഒരുവർഷം കൂടെ കൂട്ടിക്കിട്ടും . സ്വർഗരാജ്യത്തിനുവേണ്ടിയും മോക്ഷത്തിനുവേണ്ടിയും നെട്ടോട്ടമോടാതെ സ്വർഗം ഇവിടെ സൃഷ്ടിക്കുക . നമ്മുടെ മനസിലും പ്രവർത്തിയിലും സന്തോഷത്തിന്റെ ,സഹാനുഭൂതിയുടെ  നിറം നിറയ്ക്കുക .
എല്ലാവർക്കും നിറപ്പകിട്ടാർന്ന പുതുവൽസരാശം സകൾ .......

Sunday, December 28, 2014

അഗ്നിസാക്ഷി .................
      കൊച്ചു ഡോണി ഉറക്കമുണര്ന്നതെ ഓടിയത് പുൽക്കൂട്ടിലെക്ക് ആണ് . ക്രിസ്തുമസ്അപ്പൂപ്പൻ സമ്മാനം കൊണ്ടുവച്ചിരിക്കും .നല്ലകുട്ടികൾക്ക് സമ്മാനം തരാൻ പാപ്പ മാനുകളെപൂട്ടിയ തെന്നുന്ന വണ്ടിയിൽ വരും .ചുവന്ന കൊട്ടും കൂമ്പൻ തൊപ്പിയും വെളളത്താടിയും വലിയ സോക്സും .സോക്സ്‌ നിറയെ സമ്മാനങ്ങൾ .  
ഒന്നു  കണ്ടിരുന്നെങ്കിൽ .ചീത്ത കുട്ടികൾക്ക് കരിയും വിരകുകമ്പും .ഞാൻ നല്ലകുട്ടിയാണ് .
        എന്താണ് താഴെ ഒരു ബഹളം . ഡോണീക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .ഒരു വലിയ സാന്താക്ലോസ് .എല്ലാവരും കൂടി പാട്ടും നൃത്തവുമായി കൊണ്ടുപോകുന്നു . അച്ഛന്റെ കൂടെ അവനും അവരുടെ കൂടെ കൂടി . അവൻറെ കുഞ്ഞിക്കാലുകളും ചുവടുവച്ചു . പാപ്പയെ മൈതാനമദ്ധ്യത്തിൽ ഉറപ്പിച്ചു .ചുറ്റും പാട്ടും നൃത്തവും .
   അയ്യോ ...അച്ഛാ ..അവർ പപ്പാക്ക് തീ കൊളുത്തുന്നു .പാവം പപ്പാ ...അരുതന്നു പറയൂ അച്ഛാ ...
       ഒരു പുതുപ്പിറവിക്കുവേണ്ടി പഴയതിനെ എല്ലാം ഉപേക്ഷിക്കുന്ന അവർ ..ഈ നന്മയുടെ പ്രതീകത്തേയും ..എന്തിന് എനിക്കും അറിയില്ല കുട്ടി .......    

Tuesday, December 23, 2014

   തക്രധാര ---ഒരു പൊയറ്റിക്ക് ആയുർവേദ ചികിത്സ .......
    ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്ക്രധാര . നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് ഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ്‌ ധാരക്ക് . നെറ്റിയിൽ പുരികത്തോട്‌ ചേർന്ന് ഒരു തുണികൊണ്ട് ഒരു കേട്ടുകെട്ടും . കണ്ണുരഡും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു പെണ്ടുലത്തിന്റെ  കൃത്യതയോടെ നെറ്റിയിൽ വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ ,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം ,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം ...ആ നിശ ബ്ദതയിൽ ഞാൻ അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു . സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ ഗ്രാമീണ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു . സുഖമറിഞ്ഞു .
      അഷ്ട്ടാന്ഗഹൃദയത്തിലെ ഭാവനാസമ്പന്നമായ ഈ ചികിത്സാരീതി ഒരു കാൽപ്പനികകവിതപോലെ എന്നിൽ ആവേശിച്ചു .          

Friday, December 19, 2014

  ഒരു അബ്ക്കാരിയുടെ കണക്കുപുസ്തകം .......

     ബാർ അനുവദിക്കാൻ -20 കോടി . മദ്യനയം നടപ്പാക്കാതിരിക്കാൻ -10 കോടി . കോടതിയിൽ വക്കിൽ ഫീസ്‌  സർക്കാർ വക്കീലിനുൽപ്പെടെ -5 കോടി . മന്ത്രിമാർ മദ്യ നയത്തിൽ മാറ്റം എന്ന് പറഞ്ഞപ്പോൾ അത് തിരുത്താൻ -25 കോടി . അടിസ്ഥാന സൌകര്യമോരുക്കിയാൽ തരാമെന്ന് പറഞ്ഞതുകൊണ്ട് അതിന് ചെലവ് -40 കോടി . മദ്ദ്യവർജനമാണ് നമ്മുടെ നയം എന്നുപറഞ്ഞ ഖടകകക്ഷികൾക്ക് മിണ്ടാതിരിക്കാൻ -5 കോടി വീണ്ടും മദ്യനയം തിരുത്താൻ -40 കോടി മദ്യനയത്തിന് വേണ്ടിയുള്ള പ്രചാരണ യാത്രക്ക് സംഭാവന -1 കോടി


വീണ്ടും സർക്കാർ നയം മാറ്റിയാൽ സര്ക്കാരിനെ പുതപ്പിക്കാൻ ഒരു കോടിക്ക് -20 രൂപ . 

Tuesday, December 16, 2014

  സഹധർമ്മം ചരത :

       വേളിനിസ്ചയം കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തിയതിന്റെ ബഹളമാണ് പുറത്ത് . ഉണ്ണിയുടെ വേളിനിസ്ച്ചയമായിരുന്നു . ഉണ്ണിമായയുടെ ഉണ്ണി . എൻറെ പേരക്കിടാവ് . നിശ്ചയത്തിനു പോകണം . അവൻറെ ഭാഗ്യം ചെയ്ത കുട്ടിയെ ക്കാണണം . പക്ഷെ ഈ പ്രായമായ എന്നെ ആരുകൊണ്ടുപോകാൻ . മക്കളെല്ലാം കൊമ്പൻമ്മാർ . എല്ലാസൗഭാഗ്യവുമായി വിലസുന്നവർ . ഒരമ്മയുടെ മനസരിയാത്തവർക്ക് എന്തു സൌഭാഗ്യമുണ്ടയാലെന്ത് . അവരെ കുറ്റപ്പെടുത്തിയിട്ടുകാര്യ മില്ല . എല്ലാവർക്കും അവരവരുടെ കാര്യം
. പക്ഷേ ഞാൻ ചെന്നില്ലങ്കിൽ ഉണ്ണിമായയുടെ മനസ് വേദനിക്കും .അവൾക്ക് ഏറ്റവും വലുത് എൻറെ സാന്നിദ്ധ്യമാണ് . എനിക്കത് നന്നായറിയാം . ഞാൻ എത്തിക്കോളാം എന്നവൾക്ക് വാക്കു കൊടുത്തതാണ് .

      സമയം സന്ധ്യ ആകാറായി .   "അമ്മമ്മേ "......അല്ല ആരാ അത് എൻറെ ഉണ്ണിയല്ലേ ?
   "ഞാൻ മാത്രമല്ല ഒരു പുതിയ ആൾ കൂടിയുണ്ട് അമ്മമ്മയുടെ അനുഗ്രഹം വാങ്ങാൻ ."
    എൻറെ കാലിൽ തൊട്ടു വന്ദിച്ച ആ കുട്ടിയെ ഞാൻ പിടിച്ചുയർത്തി . രണ്ടു പേരേയും കെട്ടിപ്പിടിച്ചു .. എൻറെ സന്തോഷാശ്രുക്കൾ അനുഗ്രഹവർഷമായി അവരിൽപ്പതിച്ചു  

Monday, December 8, 2014

ആഗ്രി ബേർട്‌സ് ........

ഈ മുഖം മൂടിവച്ച് വെള്ള ഉടുപ്പിട്ടുവന്നവർ നമ്മുടെ താറാവുകളെ ജീവനോടെ തീയിലിട്ടു കൊല്ലുന്നച്ചാ . എനിക്കു പേടിയാകുന്നു . എൻറെ പ്രിയപ്പെട്ട പുള്ളിതാറാവിനേയും അവര് പിടിക്കുമോ ?......താരാവുകൾക്ക് പക്ഷിപ്പനി വന്നിട്ടല്ലേ . അത് മറ്റുള്ളവയിലേക്ക് പകരാതിരിക്കാനല്ലേ അവരതിനെ കൊല്ലുന്നത് . ..മാളൂട്ടി യുടെ കണ്ണുകലങ്ങി .അവൾ വിതുംബി കരഞ്ഞു അച്ഛൻറെ മാറിൽ മുഖമമർത്തി കണ്ണുകളടച്ച്‌ കരഞ്ഞു .
മോളു കരയണ്ട .അതു കാണാൻ നിൽക്കണ്ട അകത്ത് പൊയ്ക്കൊള്ളു . അച്ഛാ എനിക്ക് പനിവന്നാൽ പകരാതിരിക്കാൻ എന്നെ ക്കൊന്നിട്ടേ തീയിലിടാവു . അല്ലങ്കിൽ മാളുവിന് പൊള്ളും .
മോളേ ................

Wednesday, December 3, 2014

  മനസിലും ഉത്സവത്തിൻറെ കൊടിയിറക്കം .........

                   ഉത്സവത്തിന്‌ കൊടിയിറങ്ങുകയാണ് . എൻറെ മനസ്സ് ഒരു 55 -വർഷം പുറകോട്ടുപോയി . പൂതുക്കോവിൽഏകാദശിവിളക്ക് ഞങ്ങളുടെ ഉത്സവമാണ് . ആനയും മേളവും വച്ചുവാണിഭവും ,കൂത്തും കഥകളിയും കുറത്തിയാട്ടവും ...എന്നുവേണ്ട എല്ലാം ..ശാന്തമായ ഈ ഗ്രാമീണഅന്തരീക്ഷം ശ ബ്ദായമാനമാക്കും . ആനയുടെ ചൂരുവരെ ആസ്വാദ്യകരം . ഉത്സവത്തിന്‌ കൊടികയരുമ്പോൾ മനസും ഒരു പ്രത്യേക തലത്തിലെത്തുന്നു . അന്ന് അതുവരെ സമ്പാദിച്ചുവച്ച നാണയത്തുട്ടുകളുടെ കുടുക്ക പൊട്ടിക്കും . അനിയത്തിക്ക് വള ബലൂണ്‍ എനിക്ക് ഒരു തോക്ക് . പൊട്ടാസ് വച്ച് പോട്ടിക്ക്കുന്ന തോക്ക് . അനിയത്തിക്ക് പേടിയാണ് . അവളുടെ പുറകില്ചെന്നു കാഞ്ചി വലിക്കും .
എല്ലാം പെട്ടന്നു കഴിഞ്ഞു . ആനയെ ഇരുത്തിപ്പൂജിച്ച് കൊടിയിറക്കി ആറാട്ടിന് പുറപ്പെടും . കൊടിമരത്തിൽനിന്ന് ആ കൊടിക്കൂറ താഴുമ്പോൾ മനസിന്‌ ഒരു വിഷമമാണ് . ഇനി അടുത്തവർഷതെക്കുള്ള കാത്തിരുപ്പാണ് . നാണയത്തുട്ടുകൾ ശേഖരിക്കാൻ പുതിയ മണ്കുടുക്ക വാങ്ങി കാത്തിരിക്കും .    

Wednesday, November 19, 2014

  ഹിമാലയവും മാനസസരോവരും -ബാന്ഗ്ലൂരിൽ
         ബാഗ്ലൂർ നഗരമധ്യത്തിൽ ഹിമാലയവും മാനസസരൊവരൂം ശ്രീപരമ്മേശ്വരനും .ഒരു മന്ദിരം അല്ലങ്കിൽ പരിപാവനമായ ഒരു അന്തരീക്ഷം അതാണ്‌ RVM -ശിവ ടെമ്പി ൾ . മന്ദിരത്തിനകത്ത് നമുക്ക് ബാഹ്യലോകവുമായുള്ള     ബന്ധം അറ്റുപോകുന്നു  .  
           ആദ്യം കാണുന്നത് 65 അടി ഉയരത്തിൽ ,മാനസസരൊവരിന്റെ തീരത്ത് മഞ്ഞുമലകളാൽ ചുറ്റപ്പെട്ട് സാക്ഷാൽ പരമശിവനെ . ഇടതുവശത്തുകൂടി അമര്നാധിലേക്ക് ഒരു യാത്ര തുടങ്ങാം . 108 നാണയങ്ങൾ ഓംകാര മന്ത്രത്തോടെ 108 പാത്രങ്ങളിൽ നിക്ഷേപിക്കുക . മുകളിൽ ഒരു ഗണേശവിഗ്രഹം . തടസങ്ങൾ നീക്കാൻ അവിടെ പീതവർണ്ണചരടുകൾ ബന്ധിച് പ്രാർഥിക്കുന്നു . വളരെ ഇടുങ്ങിയ ഒരു ഗുഹയിലൂടെ നമുക്ക് ഹരിദ്വാർ ,ഋഷികേശ് ,ബദരീനാഥ്‌  അമർനാഥ്‌  .
 കേദാർനാധ് . അവസാനം കൈലാസവാസനടുത്ത് . ശിവഭഗവാൻ ജടയിൽ ഗംഗ . ഗംഗാജലം താഴെ മാനസസരോവരിൽ പതിക്കുന്നു . ശിവലിഗത്തിൽ പാലഭിഷേകത്തോടെ നമ്മുടെ മനസ് ശുദ്ധമാകുന്നു .സരോവരിൽ ആരതി ഒഴുക്കി നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നു . ഹോമകുണ്ടത്തിൽ വിറകും നെയ്യും ഹോമിച്ച് നമ്മുടെ നെഗറ്റീവ് എനർജി നശിപ്പിക്കുന്നു . ഇനി കണ്ണടച് ധ്യാനത്തിൽ മുഷുകാം . പിന്നീട് പ്രപഞ്ചശക്തികളുമായി സംവേദിക്കാൻ ഒരു ;ലൈറ്റ് ആൻഡ് സൌണ്ട് ഷോ . നവഗ്രഹ സാന്നിധ്യത്തിൽ .
       ഹിമാലയത്തിൽ മാനസസരോവറിന്റെ തീരത്ത് തപസ് ചെയുന്ന ഒരു താപസിയുടെ മനശാന്തിയോടെ തിരക്കുപിടിച്ച ബാഗ്ലൂർ നഗര മദ്ധ്യത്തിൽ കുറച്ചുനേരം .               .

Wednesday, October 15, 2014

    ധനുഷ്ക്കോടി ----ഇന്ന് ഒരു പ്രേതഭൂമി ..

         അവുൽപകിർ ജയിനുല്ലബ്ദീൻ അബ്ദുൾ കലാമിൻറെ പാവന ഭവനം . രാമേശ്വരത്ത് മോസ്ക്ക് സ്ട്രീറ്റിൽ .ആ മഹാനുഭാവനെ മനസ്സിൽ വണങ്ങി ധനുഷ്ക്കോടിയിലെക്ക് . പ്രതാപകാലത്ത് നല്ല ഒരു വാണിജ്യ തുറമുഖ നഗരമായിരുന്നു ധനുഷ്ക്കോടി . പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന്ശേഷം ഇന്നു ഇതൊരു പ്രേതഭൂമിയാണ്‌ .
        മഹോദധിയുടെയും [ബംഗാൾ ഉൾക്കടൽ ]രത്നാകരത്തിന്റെയും [ഇന്ത്യൻ മഹാസമുദ്രം ]സംഗമസ്ഥാനം . ശ്രീരാമചന്ദ്രൻ തൻറെ ധനുഷ്കൊണ്ട് സേതുബന്ധനത്തിന്റെ സ്ഥലം രേഖപ്പെടുത്തിയ സ്ഥാനം ധനുഷ്ക്കൊടി . അന്ന് ഈ മഹാസമുദ്രങ്ങളെ കീറിമുറിച് വേര്തിരിച്ചതിന്റെ കോപമാകാം പിൽക്കാലത്ത്‌ സമുദ്രം തന്നെ ഈ നഗരം തകർത്ത്തരിപ്പണമാക്കിയത് .
        തകർന്നടിഞ്ഞ റെയിൽവേയുടെ ചിലഭാഗങ്ങൾ ,വള്ളങ്ങളൂടേയ്യൂ മറ്റ് കടൽ യാനങ്ങളുടേയും അസ്ഥിപന്ജരങ്ങൾ ,ജീവസാന്നിത്യം അറിയിക്കനെന്നവണ്ണം അങ്ങിങ്ങ് ചെറിയ ചെറിയ മുക്കുവക്കുടിലുകൾ . ഒരു മരുഭൂമി പോലെ പരന്നുകിടക്കുന്ന വിശാലമായ ഭൂമി . അതിലൂടെ ഒരുതരം പ്രത്യേക വണ്ടിയിൽ ഒരു മണിക്കൂർ യാത്ര . അങ്ങിനെ കടൽത്തീരത്ത് അണയാം . ഏതാണ്ട് ഒരു കിലോമീറ്ററോളം കടലിൽക്കൂടെ നമുക്ക് നടക്കാം .
      നഷ്ട്ടപ്രതാപത്തിന്റെ ദുഃഖ സ്മൃതിയോടെ ധനുഷ്ക്കോടിയോടു വിട    
രാമൻറെ ഈശ്വരൻ --രാമേശ്വരത്ത്

              രാവണനിഗ്രഹത്തിനുശേഷം രാമേശ്വരത് തിരിച്ചെത്തിയ ശ്രീരാമചന്ദ്രൻ ബ്രമ്മഹത്യാ പാപനിവര്തിക്ക് ശ്രീ  പരമശിവനെ ഭജിക്കുന്നു . ശിവപ്രതിസ്ടക്കായി ഒരു ശിവലിഗത്തിന് ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുന്നു . ഹനുമാൻ എത്താൻ വ്യ്കിയതിനാൽ സീതാദേവി മണലുകൊണ്ട് ശിവലിംഗം നിർമ്മിക്കുന്നു ആ രണ്ടുവിഗ്രഹവും അവിടെക്കാണാം .അവിടെ ശിവന്റെ വലതുഭാഗത്തു ആണ് പാർവതിദേവി .
ദ്രാവിടിയൻ വാസ്തുശിൽപ്പചാരുതയിൽ നിർമ്മിച്ചതാണ് ഇന്നത്തെ രാമേശ്വര ക്ഷേത്രം . ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്രകാരങ്ങൾ [കോറിഡോർ ]ഇവിടെയാണ് . ആകെ 3850 -അടി നീളം . 6..9 -മീറ്റർ ഉയരം . 1212 -ഓളം ചിത്രത്തൂനുകളാൽ അലങ്കൃതം .
        അമ്പലത്തിനകത്ത് 22 പവിത്രകുണ്ഡ്ങ്ങ ൾ . ഇതിൽ പലതിനും ഉപ്പുരസം ഇല്ലന്നുള്ളത് അത്ഭുതം . ചിലതിൽ ചൂടുവെള്ളമാണ് . ഓരോന്നും നമ്മുടെ ശിരസിൽ ഒഴിച്ചുതരുന്നു . അങ്ങിനെ നമ്മൾ പാപവിമുക്തമാക്കപ്പെടുന്നു ഓരോ പുണ്ണ്യ നദിയിലെയും ജലം ശ്രീരാമൻ തൻറെ 22 -ദിവ്യാസ്ത്രങ്ങളാൽ ഈ കിണറുകളിലേക്ക് ആവാഹിച്ചിരുന്നു എന്ന് വിശ്വാസം .
     ഇവിടെ ഭക്തി ഈ മഹാൽഭുതത്തിനു വഴിമാറിയോ എന്ന് സംശയം .        

Wednesday, September 24, 2014

കരിമുണ്ടതേവർക്കു  -ഒറ്റയട ....

         കോട്ടയം ജില്ലയിൽ മണ്ണക്കനാട് ശ്രീ ഗണപതി ക്ഷേത്രം .ജലാധിവാസഗണപതി . അമ്പലത്തിനടുത്തുള്ള ചിറയിൽ ദേവസാന്നിധ്യം [ഗണപതി ] .  ആചിറയിൽ നിന്ന് ദേവനെ ആവാഹിച്ച് പീ0ത്തിൽ ഇരുത്തി പൂജകഴിഞ്ഞു തിരിച്ച് ജലത്തിലെക്ക് . ചിറയിൽ കരിമുണ്ടതേവർ ഉണ്ട് എന്ന് പഴമക്കാർ പറയാറുള്ളത് ഓർക്കുന്നു . ആച്ചിറയാണ്  പ്രസിദ്ധമായ കുറിച്ചിത്താനം പൂ തൃക്കൊവിൽ അമ്പലത്തിന്റെ ആറാട്ടുകടവ്‌ .

        ക്ഷേത്രത്തിലെ ഒറ്റയട വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ മാത്രമുള്ള ഒരു വഴിപാട് . ഒരുനാഴി അരി ,ഒരു നാളികേരം 5 പലം ശർക്കര .അതാണ്‌ ഒരടക്ക് . ക്ഷിപ്രപ്രസാദിയായ ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാൻ ആയിരക്കണക്കിനാളുകൾ ഒറ്റയട നേരുന്നു .
       
       ഈ ചിറ പണ്ട് ഋ ഷിമാരുടെ ഹോമകുണ്ടമായിരുന്നു എന്നാണ് അസ്ടമംഗലപ്രശനത്തിൽ  തെളിഞ്ഞത് .അവിടെ ദേവചയ്തന്യം അങ്ങിനെയാണ് ഉണ്ടായതത്രെ .പിൽക്കാലത്ത്‌ അതൊരു വലിയ ചിറയായി രൂപാന്തരപ്പെട്ടു . അവിടെ ഷോഡശ്ശദ്രവ്യ ഗാനപതിഹോമാമാണ് നടക്കാറ്                      

ani

Monday, September 1, 2014

  ഇലപൊഴിയും കാലം ......

             നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് . പഴുത്തയില ഇല വീഴുമ്പോൾ പച്ചില ചിരിക്കും . ഇവിടെ അമേരിക്കയിൽ ശിശിര കാലത്തിന് ആരംഭം കുറിച്ച് ഇവിടുത്തെ ചെടികൾ എല്ലാം മുഴുവൻ ഇലകളും പൊഴിക്കുന്നു . ഒക്ടോബർ മാസത്തിനു മുമ്പുതന്നെ ഇലകൾ സ്വർണ്ണവർണ്ണ മാകുന്നു .സായംസന്ധ്യ പോലെ വൃക്ഷലതാദികളുടെ ഈ സായംകാലം കണ്ണിന് കുളിർമ്മയേകുന്നു . ഈ ഇലപൊഴിയും കാലം ഇവിടെ ആഘോഷിക്കുന്നു .ചിരിക്കാനോരു പച്ചിലപോലും അവശേഷിക്കാതെ മുഴുവൻ ഇലകളും സ്വർണ്ണം പൂശി തൻറെ മാതുഭൂമിക്ക് ദാനം ചെയ്യുന്നു . 

             പ്രകൃതിയുടെ ഈസായം കാലത്ത് ഞാനും തെല്ലു വേദനയോടെ ഈ മണ്ണിൽ നിന്നും വിടപറയുന്നു . ഇനി മഞ്ഞു കാലമാണ് കൊടും തണുപ്പ് . പകലവൻ വരെ വളരെപ്പെട്ടന്ന് അസ്തമിക്കുന്നു . അത് അമേരിക്കയുടെ വേറിട്ടൊരു മുഖമാണ് . അത് ആസ്വദിക്കാനും അമ്പരിപ്പിക്കാനും പോന്നതാണ് . അന്ന് ഞാൻ വീണ്ടും തിരിച്ചുവരും . മഞ്ഞു പുതപ്പിച്ച ഈ ഭൂമിയുടെ സൌന്ദര്യം പൂര്ണ്ണമായും ആസ്വദിക്കാൻ അതുപോലെ ഒരു പുതുപ്പി റവിക്കു സാക്ഷ്യം വഹിക്കാൻ .          

Saturday, August 30, 2014

 പക്ഷികളുമായി കിന്നാരം   ജിറാഫുമായി ചങ്ങാത്തം ....

                  വെർജീനിയ സഫാരി വില്ലേജ്‌ ഒരു പ്രത്യേക അനുഭവമാണ് . 10 -ഏക്കറോളം വരും ആ ഗ്രാമം .അവിടെ പക്ഷികളേയും മൃഗങ്ങളെയും സംരക്ഷിച്ചിരിരിക്കുന്നു . നമുക്ക് നടന്ന് നടന്ന് ആ പ്രകൃതിയിൽ ലയിക്കാം .മൃഗങ്ങളും പക്ഷികളുമായി സല്ലപിക്കാം . അവയ്ക്ക് ആഹാരം കൊടുക്കാം . അവിടുത്തെ 'ബഗ്ഗി ഫീഡിംഗ് 'രസകരമാണ് . ധാരാളം പക്ഷികളുടെ ഒരു സങ്കേതം .ഒരു പ്രദേശം മുഴുവൻ വലകെട്ടി സംരക്ഷിച്ചിരിക്കുന്നു . അധികവും മനോഹരമായ ;ലവ് ബേർഡ്സ് '.തത്തകളാണ് കൂടുതൽ . ആവലിയ കൂടിനകത്ത്‌ നമുക്ക് പ്രവേശിക്കാം .'ഫീഡ് സ്റ്റിക് ' കയ്യിൽ വച്ചാൽ നമ്മുടെ കൈയിലും തോളത്തും തലയിലുമൊക്കെ അവ വന്നിരിക്കും പിന്നെ ആ സ്റ്റിക്കിലെ ധാന്യങ്ങൾ കൊത്തിതിന്നാൻ മത്സരമാണ് . ചിലപ്പോൾ എല്ലാം കൂടി കലപില ശബ്ദം ഉണ്ടാക്കി പറക്കും . വീണ്ടും നമ്മുടെ അടുത്ത് വരും .ഹൃദയഹാരി ആയ ഒരനുഭവം . 
                  ജിറാഫുകൾ ക്ക് തീറ്റകൊടുക്കാനും തൊട്ടു തലോടാനും സൌകര്യമുണ്ട് . ഒരു രണ്ട് നില കെട്ടിടം .അതിന് മുകളിൽക്കയറിയാൽ താഴെ നിൽക്കുന്ന ജിറാഫുകൾ ആഹാരത്തിനായി തല ഉയർത്തും . 18 -അടി ഉയരമുള്ള അതിന് നമ്മുടെ അടുത്തുവരെ തല ഉയർത്താം . നമുക്ക് ആതലയിൽ തലോടി അവയ്ക്ക് തീറ്റ കൊടുക്കാം .അവർ തരുന്ന ആഹാരം മാത്രമേ കൊടുക്കാവൂ . 200-പൌണ്ട് തൂക്കവും 6 -അടി ഉയരവുമുള്ള കണ്കാരുക്കൂട്ടങ്ങളാണ് അടുത്തത് . പുറകോട്ട് നടക്കാൻ പറ്റാത്ത ഏക ജീവിയാണ് കങ്കാരൂ . ആമകളെയും കുരങ്ങന്മാരെയും കടന്നു ചെല്ലുമ്പോൾ രാജകീയ പ്രൌഡിയോടെ നമ്മുടെ ബംഗാൾ കടുവകൾ . ഓറന്ജും വെള്ളയും നിറങ്ങളിൽ . ഏതു കാലാവസ്ഥയിലും ജീവിക്കാൻ പറ്റുന്ന കടുവകൾ അവിടെ രാജകീയമായി കഴിയുന്നു . 
                    ആ ഗ്രാമീണാന്തരീക്ഷത്തിൽ പക്ഷി മ്രിഗാദികളോട് കിന്നാരം പറഞ്ഞ് ഒരു പകൽ നമ്മൾ പ്രകൃതിയിലേക്ക് മടങ്ങുന്നു . മറക്കാത്ത അനുഭൂതിയുമായി ...                 

Friday, August 29, 2014

  വന്യ മൃഗങ്ങളുടെ ഇടയിലൂടെ ഒരു സാഹസികയാത്ര .....

                      വെർജീനിയ സഫാരി പാർക്ക്‌ കാണാൻ മോഹിച്ചിരുന്നു . ഇത്ര സാഹസികമാകുമെന്ന് കരുതിയില്ല . 180-ളം ഏക്കർ സ്ഥലത്ത് 1200 -ളം വന്യ മൃഗങ്ങൾ സർവ സ്വതന്ത്രരായി വിഹരിക്കുന്നു . അതിന് ഇടയിലൂടെ സ്വന്തം കാറിൽ നമുക്ക് സഞ്ചരിക്കാം . വേണമെങ്കിൽ അവരുടെ ട്രക്കിലും പോകാം .സ്വന്തം കാറിൽ തന്നെ ആകാം . മൃഗങ്ങൾക്ക് കാറിൽ ഇരുന്നുതന്നെ ആഹാരം കൊടുക്കാം . അവർ തരുന്നത് മാത്രം . 
                      കൊലകൊമ്പന്മാരായ കുറെ ആഫ്രിക്കൻ കാളകളാണ് ഞങ്ങളെ എതിരേറ്റത് . കണ്ടാൽത്തന്നെ പേടിയാകും . അവയുടെ രണ്ടു കൊമ്പുകളുടെ അറ്റം തമ്മിലുള്ള അകലം പത്ത് അടിയോളം വരും . അവരുടെ ശരീരം തണുപ്പിക്കാനുള്ള റേഡിയേട്ടറുകൾ ആണ് ആകൊമ്പുകൾ . ബക്കറ്റു പുറത്തേക്കു നീട്ടിയാണ് തീറ്റ കൊടുത്തത് .ആ കൊമ്പെങ്ങാനും വണ്ടിയിൽ കൊണ്ടാലോ .സാവധാനം വണ്ടി മുമ്പോട്ടെടുത്തപ്പോൾ അവ വഴി മാറി . അതിമനോഹരങ്ങളായ വിവിധയിനം മാനുകൾക്ക് ആഹാരം കൊടുത്തത് ഒരനുഭൂതിതന്നെ ആയിരുന്നു . എമുവും ഒട്ടകപ്പക്ഷികളും . ഗ്ലാസ് താഴ്ത്തിയപ്പഴെ ഒരു ഒട്ടകപ്പക്ഷി തല വണ്ടിക്കകത്തിട്ടു .ഒന്നു ഭയന്നുപോയി .തലയെടുക്കാതെ ഗ്ലാസ് ഉയർത്താനും വയ്യ . ഒരു വിധം അവനെ മാറ്റി . അവിടെ സീബ്രകൂട്ടങ്ങൾ ,യാക്ക്കൾ ,പോത്തുകൾ.വലിയ ഭീമാകാരനായ പന്നികൾ എല്ലാം കാറിനു ചുറ്റും ഇടകലർന്നു നടക്കുന്നു .തീറ്റക്കായി കാറിനടുത്തേക്ക് പാഞ്ഞ് വരും .
                       വണ്ടിക്ക് പുറത്തിറങ്ങിയാൽ അപകടമാണ് .അതുപോലെ കയ്യിൽ ആഹാരം കൊടുത്താലും . ഒട്ടകങ്ങളെ ആണ് കൂടുതൽ സൂക്ഷിക്കണ്ടത് .പ്രത്യേകിച്ചും മംഗോളിയൻ ബാക്ട്രിയൻ ക്യാമൽ .അവ അപകടകാരികളാണ് .അപകടം പറ്റിയാൽ മാത്രമേ ഹോണടിക്കാൻ അനുവാദമുള്ളൂ . അപ്പോൾ ഗാർഡ് ഓടിയെത്തിക്കൊള്ളും . സൌത്താഫ്രിക്കൻ റെയ്നോകളെ അടുത്തുകണ്ടില്ല .25 -മയിൽ വേഗത്തിൽ ഓടാൻ കഴിയുന്ന അവയെ ഭയപ്പെടുകതന്നെ വേണം .
                       ആറു ഭൂകണ്ടങ്ങളിൽ നിന്നുമുള്ള വിവിധയിനം വന്യ മൃഗങ്ങൾ എങ്ങിനെ യിത്ര ഒത്തൊരുമയോടെ . നാനാത്വത്തിൽ ഏകത്വം .       

Thursday, August 28, 2014

  കാറിൽ ഒരു ആകാശയാത്ര --സ്കൈലൈൻ ഡ്രൈവ് 

               ഷെനന്റോ നാഷണൽ പാർക്ക്‌ . അമേരിക്കയുടെ ശ്വാസകോശം . അവിടെ ഏതാണ്ട് 2 -ലക്ഷം ഏക്കർ വനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു . 805 -മൈലോളം ദൂരത്തിൽ . ഇത്രയും സ്ഥലം ഉപയോഗശൂന്യമായി .? ഒരു ശരാശരി മലയാളിയുടെ സംശയം . ഈ നാടിന്റെ ജീവവായു ഇവിടെ ഉൽപ്പാദിപ്പിക്കുന്നു . ഇതു നഷ്ടമല്ല . ഓരോ അമേരിക്കക്കാരനും അത് പറയും . ഇപ്പോൾ പച്ചപ്പിൽക്കുളിച്ച് . കുറച്ചുകൂടിക്കഴിഞ്ഞാൽ തനി സ്വർണ്ണ വർണ്ണത്തിൽ . പിന്നെ ഇലപൊഴിയും കാലം . പിന്നീട് മഞ്ഞിൻ പുതപ്പ് അണിഞ്ഞ് . ഓരോ കാലത്തും ഒരോ ഭാവം .
              അവിടുത്തെ 'സ്കയിലൈൻ ഡ്രൈവ് ' വല്ലാത്ത ഒരനുഭവമാണ് . അത്യുന്നതമായ ആ മലനിരകൾക്ക് മുകളിലൂടെ ഒരു കാർ ഡ്രൈവ് . 105 -മയിൽ . മൂന്നുമണിക്കൂർ കൊണ്ട് . 35-മൈൽ കൂടുതൽ സ്പീഡ് അനുവദനീയമല്ല . ഏതാണ്ട് 75-ഓളം വ്യ്യൂപോയിന്റ്റ് . ലോകത്തിൻറെ മട്ടുപ്പാവിൽ നിന്ന് ലോകം നോക്കിക്കാണാം , പാതകൾ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു . വഴിയിൽ മല തുരന്ന് ഒരു റോക്ക് ടണൽ .മേരിസ്‌ റോക്ക് ടണൽ .600 -അടിയോളം നീളം . 
               സംസാരിക്കുന്ന പക്ഷികൾ ,പാട്ടുപാടും വാനമ്പാടികൾ ,റോക്ക്ഈറ്റിങ്ങ് പ്ലാൻസ് തുടങ്ങി വിപുലമായ ജയ്‌വ സമ്പത്ത് ,ഡോയിൽദ് നദിയിലെ വെള്ളച്ചാട്ടം ,തടാകങ്ങൾ ,പുകവമിക്കുന്ന മലനിരകൾ ,എന്നുവേണ്ട എല്ലാംകൊണ്ടും മനോഹരമായ ഒരു വനപ്രദേശം . കൊതിപ്പിക്കുന്ന കാനനപ്പാത . ചില്ല് താഴ്ത്തിവച്ചു സാവകാശത്തിലുള്ള ആ യാത്ര എല്ലാം കൊണ്ടും നമുക്ക് ഒരു പുനർജൻമ്മം നല്കുന്നു . വഴി നീളെ മാനുകളേയും കരടികളെയും മറ്റു മൃഗങ്ങളെയും കാണാം . 
               അവിടുന്ന് പുറത്ത് കടക്കുമ്പോൾ നമ്മുടെ കേരളത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന മലനിരകളെ ഓർത്ത് ദുഃഖം തോന്നി .                         

Wednesday, August 27, 2014

ഓണത്തിനു മുമ്പ്  പാതാളത്തിലേക്ക് ഒരു യാത്ര .......

        ലൂറെ ഗുഹ . ഒരു മായികലോകം . യക്ഷിക്കഥകളിലെ ഭീകര കോട്ടകൾ പോലെ . ഭൂമിക്കടിയിലേക്ക് നമ്മൾക്കിറങ്ങിപ്പോകാം. പടികളിറങ്ങിചെല്ലുംപഴെ വർണ്ണക്കാഷ്ച്ചകൾ . കോടിക്കണക്കിന് വർഷങ്ങൾ  കൊണ്ട് ലയിംസ്ടോണ് ,വെള്ളം ,മറ്റു മിനറൽസ് എന്നിവ കൊണ്ട് രൂപം കൊണ്ടത് . പലവിചിത്ര ആകൃതിയിൽ .മഞ്ഞിൻറെ നിറം . വജ്രത്തിന്റെ കടുപ്പം .
       കിഴക്കൻ അമേരിക്കൻ പർവതനിരകൾക്കുള്ളിൽ നിന്ന് ഉണ്ടായ ഒരു തണുത്ത വായുപ്രവാഹമാണ് ഈ ഗുഹയിലേക്ക് വഴിതുറന്നത് . 1878 -ൽ . ചിലസ്ഥലങ്ങളിൽ ഒരു പത്തുനിലകെട്ടിടത്തിന്റെ  വലിപ്പം .'ഫ്രൈഡ് എഗ്ഗ് ' ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്നത് കൌതുകകരം . ഞൊറിഞ്ഞുടുത്ത സെറ്റ് മുണ്ട് പോലെയോ ,മനോഹരകൊത്തുപണികളുള്ള കൽത്തൂണുകൾ പോലെയോ വലുതും ചെറുതുമായ വിചിത്രരൂപങ്ങൾ . ഒരു സ്ഥലത്ത് സ്പടികജലം .18 -20 -ഇഞ്ച് ആഴമേ ഉള്ളു . മുകളിലെ വിചിത്രആകൃതികൾ ഒരു മായക്കണ്ണാടീയിൽ എന്നപോലെ പ്രതിഭലിപ്പിക്കുന്നു .മറക്കാനാവാത്ത ഒരു മായക്കാഴ്ച . 
             ലോകത്തിലെ ഏറ്റവും വലിയ ഒരു പ്രകൃതിദത്ത സംഗീതോപകരണം അവിടെ രൂപം കൊണ്ടിരിക്കുന്നു . 'ഗ്രേറ്റ്‌സ്റ്റാലിക് പ്യ്പ് ഓർഗൻ 'അവിടെ ഉണ്ടാക്കുന്ന ചെറിയ ഒരു ശബ്ധം പോലും മൂന്നേക്കർ ഉള്ള ആ ഗുഹ മുഴുവൻ മുഴങ്ങുന്നതായി തോന്നുന്നു . ആ ഗുഹയിൽ നിന്ന് പുറത്തു കിടക്കുമ്പോൾ പാതളവസിയായ മാവേലിത്തമ്പുരാനെ ആണ് ഓർത്തു  പോയത് .           

Sunday, August 24, 2014

 മഴവിൽത്തടാകക്കരയിൽ ...ഒരു അശ്രുപൂജ .

          വാഷിങ്ങ്ടൻ ഡി സി -യിൽ രണ്ടാംലോകമഹായുദ്ധത്തിൻറെ ഒരു സ്മാരകം. മരിച്ചുവീണ നാലുലക്ഷത്തിലധികം പടയാളികൾക്ക് ഒരു അശ്രുപൂജ . അർദ്ധവൃത്താകൃതിയിൽ മഴവിൽ മനോഹാരിതയോടെ ഒരു തടാകം .അത് ജലധാരകൾ കൊണ്ട് ചടുലമാക്കിയിരിക്കുന്നു .17 അടി ഉയരത്തിൽ ചുറ്റും 56 സ്തൂപങ്ങൾ . ഓരോ സ്റ്റെയ്റ്റിനെ പ്രതിനിധീകരിക്കുന്നു . രണ്ട് വശത്തും കമാന)കൃതിയിൽ ഓരോ വിജയകവാടങ്ങൾ. വടക്ക് അറ്റ്‌ലാന്റിക്നേയും തെക്ക് പസഫിക്കിനെയും ഓർമ്മിപ്പിച്ച് . അതിനടിയിൽ വിജയമുദ്ര പിച്ചളയിൽ കൊത്തിവച്ചിരിക്കുന്നു . 
         വാഷിങ്ടൻ മോണിമെൻന്റിടേയും ലിങ്കൻമെമ്മോരിയലിന്റെയും നടുക്കാണ് വിശാലമായ ഈ സ്മാരകസമുച്ചയം. അവിടെ ഒരു ഭലകത്തിൽ 4048 സ്വർണ്ണ നക്ഷത്ത്രങ്ങൾ . ഓരോ നക്ഷത്രവും മരിച്ചു വീണ നൂറുപടയാളികളുടെ ഓര്മ്മക്കായ് . ഇവിടെ ഞങ്ങൾ സ്വാതന്ത്രിയത്തിന്റെ വിലയുടെ അടയാളം ആലേപനം ചെയ്യുന്നു എന്നൊരു അടിക്കുറിപ്പും . 
 ലക്ഷക്കണക്കിന്‌  ജനങ്ങൾ ഒരു വർഷം ഇവിടം സന്ദർശിക്കുന്നു ."നാസി "വാസ്തുശിൽപ്പകലയോടുള്ള ഇതിൻറെ സാമ്യം എതിർപ്പുകൾ ഉണ്ടാക്കിയിരുന്നു . ആ സായംസന്ധ്യയിൽ ആ വീരജവാൻ മാരുടെ ഓർമ്മക്കായി ആ ജലധാരായെന്ത്രങ്ങൾ നടത്തുന്ന തർപ്പണത്തിൽ ഞാനും ഭാഗഭാക്കായി .                             

Thursday, August 21, 2014

യു .സ് .ക്യാപ്പിറ്റോൾ -അമേരിക്കൻ ഭരണസിരാകേദ്രം 

         വാഷിഗ്ടൻ ഡി.സി -യിൽ യു .സ് .ക്യാപ്പി റ്റോൾ .അമേരിക്കൻ ഭരണത്തിൻറെ ആസ്ഥാനം . അതൊരു കെട്ടിടസമുച്ചയമാണ്‌ . തൂവെള്ളനിനിറത്തിൽ മൂന്നു വലിയ ഡൂമുകളാൽ അലങ്കരിക്കപ്പെടുന്ന ഒരു ഭീമാകാരൻ . പോട്ടോമാക് നദിയുടെ ഓരം ചേർന്ന് ഏതാണ്ട്‌ ഒന്നര കിലോമീറ്ററോളം വിസ്തൃതിയിൽ മറ്റു ഗവന്മേന്റുസ്ഥാപനങ്ങൾ . ക്യാപ്പിറ്റോലിന് ഏതാണ്ട് 88-മീറ്റർ ഉയരം . നിയോക്ലാസിക്കൽ ആർക്കിടചെർ . അതീവ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ സെനറ്റ്ഹാൾ ഒരു വിസ്മയമാണ് . മറ്റുകെട്ടിടങ്ങൾ തുരംങ്കങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു .അതിനു മുൻവശ൦ വിശാലമായ മുറ്റം .ജലധാര യന്ത്രങ്ങളാൽ മനോഹരമാക്കിയിരിക്കുന്നു .പുൽത്തകിടികളും പൂന്തോട്ടങ്ങളും തണൽമരങ്ങളും .കണ്ണിനും മനസിനും വിരുന്നൊരുക്കുന്ന കാഴ്ച്ചവിസ്മ്മയം .
         ലോകക്രമം തന്നെ മാറ്റിമറിച്ച തീരുമാനങ്ങൾ ഉരുത്തിരിഞ്ഞ ആ മനോഹര സൌധത്തിലേക്ക് തെല്ലോരസൂയയോടെ അമ്പരപ്പോടെ നോക്കിനിന്നുപോയി .....                     
 അടിമകൾ 

       അടിമകൾ . നമ്മൾ അടിമാകളായിക്കൊണ്ടിരിക്കുന്നു . മദ്യത്തിനും മയക്കുമരുന്നിനും . ലഹരിയുടെ അടിമത്വം നമ്മൾ ആസ്വദിക്കുന്നു . മതത്തിനും മതതീർവവാദത്തിനും അടിമ . മറ്റു മതസ്ത്തരേ നശിപ്പിക്കുവാനുള്ള മനസുള്ള അടിമ . പ്രത്യശാസ്ത്രങ്ങളുടെ അടിമ.  രാസ്ട്രീയനേട്ടങ്ങളുടെ അടിമ .നേതാക്കളുടെയും . ഉന്മൂലനാശയങ്ങളുടെ അടിമ . 
                                               അടിമത്തം സ്നേഹത്തിനാകട്ടെ .
                                               അടിക്റ്റക്ട് ടു ലൈഫ് ....             

Wednesday, August 20, 2014

വാഷിഗ്ടൻ ഡിസി യിലെ അൽഭുത സ്തൂപം ....

            വാഷിഗ്ടൻ മോണി മെന്റ്റ് . അമേരിക്കയുടെ ആദ്യ പ്രസിഡണ്ട്‌ ജോർജ് വാഷിഗ്ടൻറെ ഓർമ്മക്കായ്‌ .  സ്നേഹനിധി ആയ ധീരനായ ആ വലിയ  മനുഷ്യന് മാനം മുട്ടെ ഒരു സ്മാരകം . 555 അടി ഉയരത്തിൽ ഒരു സ്തൂപം . ഏതാണ്ട്  106 -ഏക്കർ സ്ഥലത്തിനു നടുക്ക് 1885 -ൽ തുറന്നുകൊടുത്തു . 19 വർഷത്തെ അസ്രാന്ത പരിശ്രമഭലം . മാർബിളും ഗ്രാനയ്റ്റ്ഉം ഇഷ്ടികയും ഉപയോഗിച്ചിരിക്കുന്നു . 
              റോബർട്ട്‌ മിൽ എന്ന വാസ്തുശിൽപ്പിയുടെ ശിൽപ്പചാതുര്യം . 90000 -ടണ്‍ തൂക്കം . എലിവേറ്റ് ർ വഴി മുകളിൽ എത്താം . അവിടെനിന്ന് നാഷണൽ മോൾ ,വൈറ്റ്ഹൗസ് ,ക്യാപ്പിറ്റോൾ ,ലിങ്കണ്‍മെമ്മോറിയൽ എല്ലാം സുവ്യക്ത മായി ക്കാണാ൦ . 
              2011 -ൽ ആയിരുന്നു ആ ദുരന്തം . റിച്ചഡ് സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂമിദേവിയുടെ പ്രതിഷേധം . അതിൻറെ മുകൾ ഭാഗത്തിനു കേടു പറ്റി . സ്തൂപം ആകെ ഒന്നു ചെരിഞ്ഞു എന്ന് അന്ന് സംശയിച്ചിരുന്നു .അവിടെ പ്രവേശനം നഷേധിക്കപ്പെട്ടു . പക്ഷേ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ഓർമ്മക്കായി അത് വീണ്ടും കേടുപാടുകൾ തീർത്ത് പുതുക്കി പ്പണിതു .
               അടിമത്തം നിരോധിച്ച ആ മഹാനുഭാവന്റെ ഓർമ്മസ്തൂപം അത്ഭുതം കൊണ്ട് നമ്മെ അടിമയാക്കുന്നു . 

Tuesday, August 19, 2014

വെയിറ്റ് ഫോർ യുവർ ടേണ്‍ -ഇവിടെ ക്യു നിൽക്കാൻ പOI പ്പിക്കുന്നു ...  

                       അച്ചുവിനെയും കൊണ്ട് ഹെർവാർഡിലെ ലൈബ്രറിഹാളിൽ എത്തി.അവൻറെ പുതിയസ്കുളിന്റെ അറിയിപ്പനുസരിച്ച്‌ . അധ്യാപികമാർ കൃത്യ സമയത്തുതന്നെ എത്തിയിരുന്നു . അടുത്തമാസം സ്കൂൾ തുറക്കുന്നതിന്റെ തയാറെടുപ്പ് . കുഞ്ഞുകുട്ടികൾക്ക് വളരെ രസകരമായ ഒരഭിമുഖം . അവിടെ കുഞ്ഞുങ്ങളുടെ ബലവും ബലഹീനതയും അവർ അളക്കുന്നു . വേണ്ട നിർദേശ ങ്ങൾ രക്ഷകർത്താക്കൾക്ക് നൽകുന്നു.  ധാരാളം പുസ്തകങ്ങൾ വായിച്ചുകൊടുക്കാൻ നിർദേശിക്കുന്നു . ഏതുതരം പുസ്തകം എന്നുവരെ പറഞ്ഞുതരുന്നു . കാർടൂണ്‍ ,സിനിമ ,ടിവി എന്തിനേറെ വീഡിയോ ഗെയിം വരെ ഓരോ കുട്ടികൾക്കും വേണ്ടി അവർ തിരഞ്ഞെടുത്തു തരുന്നു . 
                       ഇനി പെരുമാറ്റച്ചട്ടം .അതവർക്ക് നിർബന്ധമാണ് . ആഹാരം കഴിക്കുന്നത് ,മറ്റുള്ളവരുമായി ഇടപഴകുന്നത് ,എന്തിനേറെ കുട്ടികൾ ച്ചുമയ്ക്കുന്നത് വരെ എങ്ങിനെ വേണം എന്നവർ നിസ്കര്ഷിക്കുന്നു .വെയിറ്റ് ഫോർ യുവർ ടേണ്‍ -ക്യു നിൽക്കാൻ പഠിപ്പിക്കുക ..നമുക്കൽഭുതം തോന്നും 
                       അമേരിക്കയിൽ 12 -ക്ലാസ് വരെ വിദ്യാഭ്യാസം സൌജന്യമാണ് . അതും അവനവൻ താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിൽ ഉള്ള സ്കൂളിൽ മാത്രമേ പോകാവു .അത് നിയമമാണ് . അനാവശ്യ മത്സരം ഒഴിവാകുന്നു . സ്കൂളിൽ ഓരോ സ്റ്റേറ്റ്നും ആണ് പൂർണ്ണ അധികാരം . 
                      ബുദ്ധിയും ,മനസ്സും ശരീരവും കൂടെ ഹൃദയവും അവരുടെ കരിക്കുലത്തിന്റെ ഭാവമാണ് ഭാഗമാണ് ....           

Saturday, August 16, 2014

  കോണ്‍കോര്ഡ് ---ഒരു ഫ്രഞ്ച് ദുരന്തനായകൻ ..

                വീണ്ടും എയർ ആൻഡ്‌ സ്പേസ് മ്യൂസിയത്തിൽ . ഒരു ദുരന്തനായകനെ കാണാൻ . എയർ ഫ്രാൻസിന്റെ കോണ്‍കോര്ഡ് യാത്രാവിമാനം . ജനനം ഫിൽടനിൽ . ഫ്രാൻസിന്റെയും ലോകത്തിന്റെയും അഭിമാനഭാജനം . ശബ്ദ്ദ വേഗത്തിൽ [സൌണ്ട്ബാരിയർ  അല്ലങ്കിൽ സൂപ്പർ സോണിക് ]സഞ്ചരിക്കുന്ന ആകാശപ്പറവ . എണ്‍പത്അടിയോളം നീളമുള്ള ഒരു ദീർഗ്ഖകായൻ . ബാക്കി വിമാനങ്ങളെക്കാൾ പകുതിയിൽ താഴെ സമയം കൊണ്ട് ലക്ഷ്യപ്രാപ്തി . വിശേഷണങ്ങൾ ഏറെ . പക്ഷെ ഒരു നിർഭാഗ്യവാൻ .2003 -ഒക്ടോബറിൽ അവന് യാത്ര നിർത്തിവക്കണ്ടിവന്നു . അവന്റേതല്ലാത്ത കുറ്റത്തിന് കോടതി ശിക്ഷിച്ചു എന്നു പറയുകയാവും കൂടുതൽ ശരി . 
                  25 -07 -2000 . അവൻറെ ശപിക്കപ്പെട്ട ദിവസം . പാരി സിൽ നിന്ന് അമേരിക്കയിലേക്ക് പറന്നുപോങ്ങുന്ന സമയം . ഒരു ചെറിയ ഇരുമ്പിൻറെ പട്ട വിമാനത്തിൻറെ ടയറിൽ ഉടക്കി . അതിനു തൊട്ടുമുമ്പ് പറന്നുപോങ്ങിയ ഒരു വിമാനത്തിൽ നിന്നാണ് അത് വീണത് . ടയർ പൊട്ടിത്തെറിച്ചു . ഇന്ധനടാങ്കിൽ ഇടിച്ചു . ടാങ്കിനു തീ പിടിച്ചു . വിമാനം കത്തിയമർന്നു . ആ ദുരന്തം നൂറോളം പേരുടെ ജീവനെടുത്തു . കേസ്സായി ,അന്വേഷ്ണമായി അവസാനം കോടതിവിധി വന്നു .വിധി അവനെതിരായിരുന്നു . വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിച്ച ആ വായൂപുത്രൻറെ യാത്ര അവിടെ അവസാനിച്ചു . അവന്റെതല്ലാത്ത കാരണത്താൽ . ഇപ്പോൾ ഭീകര യുദ്ധ വിമാനങ്ങൾക്കൊപ്പം മ്യൂസിയത്തിൽ അവൻ വെറും ഒരു കാഴ്ച്ച വസ്തു .
                 ഒരു ദീർക്ഖനിശ്വാസത്തോടെ ആ വായുദേവനെ വണങ്ങി യാത്ര തുടർന്നു .                              

Thursday, August 14, 2014

 ശയ്‍വ വിഷ്ണു സംഗമം --മേരിലാണ്ടിൽ ..

          ശിവാ വിഷ്ണു ടെമ്പിൾ . വഷിഗ്ടൻ ഡി സി  യിൽ നിന്ന് 12 മയിൽ . ദൂരെനിന്നേ ഗോപുരം കണ്ടു . തൂവെള്ള നിറത്തിൽ . അതിമനോഹരമായ പരിസരം . പൂക്കളും  മരങ്ങളും ചുറ്റും . ഗോപുരം കിടന്ന് അകത്തു ചെന്നാൽ ശിവന്റെയും വിഷ്ണുവിന്റെയും ശ്രീകോവിലുകൾ. വിഷ്ണു ഭഗവാൻ  അനന്തശയനത്തിൽ. പിന്നെ ഏതാണ്ട് എല്ലാ ദൈവങ്ങൾക്കും സ്ഥാനം. കൂടെ നവഗ്രഹപ്രതിസ്ടയും . ഗണേശ ഉത്സവം ഇവിടെ പ്രധാനമാണ് . 
           അമേരിക്കയിലെ അല്ലങ്കിൽ പടിഞ്ഞാറേഅർദ്ധഗോളത്തിലെ തന്നെ വലിയ ക്ഷേത്രങ്ങളിൽ ഒന്ന് . കേരളത്തിലെയും വിജയനഗരത്തിന്റെയും വാസ്തുശിൽപ്പചാരുത ഇവിടെ കാണാം . പൂജാരികൾ പാളത്താർ ഉടുത്ത് ,കുടുമ്മവച്ചു ,വലിയഗോപി തൊട്ട് ഉച്ചത്തിൽ മന്ത്രം ജപിച്ച് അവിടെ സജീവമാണ് . കാലിൽ സോക്സിട്ടത് കൌതുകം ഉണർത്തി . അവിടെ അത് കൂടിയേ പറ്റൂ . 
           ഞങ്ങളോട് പ്രധാനപൂജാരി ഹിന്ദു പുരാണത്തിലെ ച്ചില ചോദ്യങ്ങൾ ചോദിച്ചു . തൃപ്തികരമായ ഉത്തരം കിട്ടിയപ്പോൾ ശ്രീകോവിലിൽ നിന്ന് ഒരു പൂജിച്ച മാമ്പഴം  ഞങ്ങൾക്ക് സമ്മാനിച്ചു . ഊട്ടുപുരയിൽ പ്രസാദഊട്ടൂണ്ട് . ഒരു ചെറിയ തുക അവിടെ അടക്കണം . തയ്ർശാതം ,സാമ്പാർശാതം മുതലായവ . ജോലിക്കാർ അധികവും സൌജന്യമായി ജോലി ചെയ്യുന്നവരാണ് . പ്രസിഡണ്ട്‌ ഒബാമ അമ്പലം സന്ദർശിച്ചതിന്റെ ഫോട്ടോ അമ്പലത്തിനകത്ത് പ്രധാനമായി പ്രദർശിപ്പിച്ചിട്ടുണ്ട് . 
              കേരളത്തിലെ അമ്പലഗളിലെത് പോലെ ഭക്തിയുടെ ഒരന്തരീക്ഷം അവിടെ അനുഭവപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ ...

Wednesday, August 13, 2014

 എന്റെ കൊച്ചു ഡൊണാൾഡ്....
                                                                                    അനിയൻ തലയാറ്റുംപിള്ളി         
                                   വെർജീനിയയുടെ ഒരു ഉൾനാടൻ പ്രദേശത്താണ് അന്ന് ഞാൻ താമസിച്ചിരുന്നത്. അമേരികയെപ്പറ്റിയുള്ള എന്റെ സങ്കൽപ്പത്തിന് നെരേ വിപരീതമായ ഭൂപ്രദേശം. ഇവിടുത്തെ പ്രഭാതം സുന്ദരമാണ്. താമസസ്ഥലത്തിന് അരുകിലൂടെ രാജപാത. കല്നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും പാതയോരത്തുകൂടെ പ്രത്യേക സവുകര്യം. അതിൻറെ മറുവശം ഒരു വലിയ സംരക്ഷിത വനപ്രദേശം. മാനുകളും മറ്റും വഴിതെറ്റി ഓടിവരും. ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.
                                 എന്നും രാവിലെ പതയോരതുകൂടെ നടക്കാനിറങ്ങും. അതിനു ഒരു വശം മുഴുവൻ ആധുനിക സൌകര്യങ്ങളോടുകൂടിയ പർപ്പിടസമുച്ചയങ്ങൾ. ഇടയിൽ പൂന്തോട്ടങ്ങളും തടാകങ്ങളും. അന്നുനടന്നുകുറച്ചുചെന്നപ്പോൾ വഴിയിൽ എന്തോ കിടക്കുന്നു. ഒരു വലിയ പാറക്കഷ്ണം ആണെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുചെന്നപ്പോൾ അത് ചലിക്കുന്നു. കല്ലല്ല.. ഒരു വലിയ ആമ. എങ്ങിനെയോ വഴിയരുകിൽ എത്തിയതാണ്. ഞാൻ ചുറ്റും നോക്കി ആരും അടുത്തില്ല. അത് കുറച്ചുകൂടി മാറിയാൽ പ്രധാനപാതയിലെക്ക് ഇറങ്ങും. അതോടെ അതിൻറെ അന്ത്യം. എന്തെങ്കിലുമാകട്ടെ ...ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയതാണ് 
           “അങ്കിൾ”.ഒരു വിളി .ഞാൻ തിരിഞ്ഞു നോക്കി .ഒരു കൊച്ചു പയ്യൻ .പത്തുവയസ്സിൽ താഴെ പ്രായം .സൈക്കിൾ ഓടിച്ചുവന്നതാണ്‌  .അവൻ ആമയുടെ അടുത്തെത്തി .നമ്മുടെ നാട്ടിലെപ്പോലെ അതിനെ കല്ലെറിഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത്‌ .പക്ഷേ എനിക്ക് തെറ്റി .അവൻ അതിൻറെ അടുത്തിരുന്നു . “പ്ലീസ് വെയിറ്റ് ഹിയർ”...എന്നും പറഞ്ഞവൻ സൈകിളിൽ ഓടിച്ചുപോയി  .ഒരുകന്നാസ് നിറയെ വെള്ളവുമായവൻ തിരിച്ചുവന്നു .ആവെള്ളം അവൻ ആമയുടെ ശരീരത്തിലേക്ക്ഒഴിച്ചു  .ആഇളവെയിലിൽ കിടന്ന ആമ ഒന്നു ചലിച്ചു  .അതിനു സ്വൽപം ആശ്വാസം കിട്ടിയതുപോലെ .ഞാൻ അത്ഭുതത്തോടെ അവൻറെ പ്രവർത്തി നോക്കി നിന്നു 
          “പ്ലീസ് ഗിവ് മി യുവർ സെൽ ഫോണ്‍” ...ഞാൻ ഒന്നു ശങ്കിച്ചു .എന്നാലും ഞാൻ അവന് ഫോണ്കൊടുത്തു.                        
അവൻറെ വീട്ടിലേക്ക് വിളിക്കാനായിരിക്കും എന്നാണ് ഞാൻ കരുതിയത്‌  .എനിക്ക് തെറ്റി  .അവൻ നേരേ പോലിസിനെ ആണ് വിളിച്ചത്. അതുപോലെ ആനിമൽ കെയർ സെന്ട്രലിലേക്കും  .താങ്ക്സ് ...അവനെന്റെ ഫോണ്തിരിച്ചുതന്നു  .അതുകഴിഞ്ഞ് പലതരം ആമകളെപ്പറ്റിയും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്നുംഅവൻ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി  .ഒരു ചെറിയ ജാള്യതയും തോന്നി  .ഒരു രസത്തിനു ഒരു ഫോട്ടോയും എടുത്തു തിരിച്ചുപോരാൻ തീരുമാനിച്ച എന്നെ അവൻറെ ഉത്തരവാദിത്വം അത്ഭുതപ്പെടുത്തി.
               കേരളത്തിലാണങ്കിൽ കുട്ടികൾ കൂടിനിന്ന് അതിനെ കല്ലെറിയും  .എല്ലാവരും നോക്കിനിൽക്കും  .അതിനെ കൊണ്ടുപോയി പാകപ്പെടുത്തി കഴിക്കും  .നമ്മുടെ പുരാണത്തിൽ അറിവിൻറെ സത്ത മുഴുവൻ വീണ്ടെടുത്ത് മനുഷ്യർക്ക്തിരിച്ചു നൽകാൻ മഹാവിഷ്ണു കൂർമ്മ രൂപമാണ് എടുത്തത്  .ഇതു മുഴുവൻ ഒരു തപസുപോലെ ഠിച്ച എനിക്ക് കൊച്ചുകുട്ടിയുടെ അറിവും വിവേകവും കിട്ടിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി  .അവനിപ്പഴും ആമയെത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു  .
                “യുവർ ഗുഡ് നെയിം പ്ളീസ് “...അവൻ തല ഉയർത്തി  .ഡോണാൾഡ് ..അവൻ പറഞ്ഞു . ചെമ്പിച്ച മുടിയും നീലക്കണ്ണ്കളും എന്നെ വല്ലാതാകർഷിച്ചു  ....”ടുഡേ ഈസ്മെയ്‌ 23 -വേൾഡ് ടർട്ടിൽ ഡേ --യു നോ? ..”
                ഞാനൊന്നു ചമ്മി .ഇങ്ങിനെയുള്ള കാര്യങ്ങളിൽ കൊച്ചുകുട്ടിയുടെ അറിവ് പോലും എനിക്കില്ലല്ലോ .പലതരം ആമകളെ പ്പറ്റി ,അതിൻറെ ആയുസിനെ പറ്റി ..എല്ലാം അവൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു  .ഇതിനകം പോലീസ് വരാത്തത് അവനെ ചൊടിപ്പിച്ചു .
     “സർ .ഡു യു നോ ഫോണ്നമ്പർ ഓഫ് ATR?...”
      ATR..NO....
    അമേരിക്കൻ ടോര്ടോയ്സ് റെസ്ക്യു.....അവൻ എൻറെ ഫോണ്വാങ്ങി .ഗൂഗിൾ സേർച്ച്ചെയ്ത് നമ്പർ കണ്ടുപിടിച്ചു .അവൻ ATR- ലേക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു .                   
നമ്മുടെ പുരാണത്തിലെ കൂർമ്മാവതാരത്തിന്റെ കഥ ഞാൻ അവന് പറഞ്ഞുകൊടുത്തു  .വേദങ്ങൾ വീണ്ടെടുക്കാൻ മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത കഥ  .അറിവിനെ നമുക്ക് വീണ്ടെടുത്തു തന്ന ദൈവത്തിന്റെ കഥ  .
അതിനെ ആരാധിക്കാനല്ല രക്ഷിക്കാനാണ് നോക്കണ്ടത്

അവൻറെ ചെറിയ വായിൽ നിന്നു വന്ന വാചകം എന്റെ ചങ്കിൽ കൊണ്ടു  . എനിക്കവനോട്ഒരു വല്ലാത്ത സ്നേഹം തോന്നിത്തുടങ്ങിയിരുന്നു  .
     
വലിയസീൽക്കാരത്തോടെ ഒരു പോലീസ് വാഹനം വന്നു നിന്നു  .ഒരു മൃഗ ഡോക്ടർ ഉൾപ്പടെ പോലീസുകാർ ഇറങ്ങി വന്നു .നമ്മുടെ കൊച്ചു ഡോണാൾഡ് അവരെ ആമയുടെ അടുത്തേക്ക് ആനയിച്ചു  .വളരെ സുരക്ഷിതമായി അവർ അതിനെ വാഹനത്തിൽ കയറ്റി  .ഡോണാൾഡീന് ഒരു ഷേക്ക്ഹാൻഡ്കൊടുത്ത് അഭിനന്ദിച്ചാണ് അവർ പോയത് .
      “താങ്ക് യു അങ്കിൾ.ഇറ്റ്ഈസ്ടൈം ടു ഗോ ടു  സ്കൂൾ ...ബൈ” .
          അവൻ സൈകിളിൽ കയറി പാഞ്ഞു പോയി. ഞാൻ എൻറെ കൊച്ചു കൂട്ടുകാരനെ നോക്കി നിന്നു. അങ്ങു ദൂരെ ഒരു പൊട്ടുപോലെ അവൻ മറഞ്ഞു.     


_____________________________________________________________________________________