Monday, August 31, 2020

അശ്വത്ഥാമാവിൻ്റെ ശിരസ് തകർക്കുന്നു [കൃഷ്ണൻ്റെ ചിരി- 43]അശ്വസ്ഥാമാവിൻ്റെ പാണ്ഡവശിബിരത്തിലെ കൂട്ടക്കൊല പാണ്ഡവരെ നടുക്കി. പാഞ്ചാലിയുടെ കാര്യമാണ് ഏറ്റവും കഷ്ടം. യുദ്ധം ജയിച്ചു എന്നു കരുതിയിരിക്കുന്ന സമയത്തെ ഈ അരുംകൊല അവരെ തളർത്തി. പിന്നീടത് കോപമായി മാറി. അശ്വ സ്ഥാമാവിൻ്റെ തല തകർത്ത് അവൻ്റെ തലയിലുള്ള ആ രത്നം എനിക്കു കൊണ്ടുത്തരണം. അതു വരെ ഞാൻ ജലപാനം ചെയ്യില്ല. ആ " ശിരോമണി.' അശ്വസ്ഥാമാവിന്ന് ജന്മനാ കിട്ടിയതാണ്.അതുള്ളപ്പോൾ വിശപ്പും ദാഹവും ഒന്നും അറിയില്ല. പക്ഷേ അവനെക്കൊല്ലാൻ പറ്റില്ല. ചിരംജ്ജീവിയാണവൻ.ഹിന്ദു പുരാണത്തിൽ അഞ്ചു പേർ മാത്രമാണ് ചിരംജീവി ആയിട്ടുള്ളത്. അതിലൊരാളാണ് ദ്രൗണി.ഇതു കേട്ടപാതി ഭീമസേനൻ നകുലനുമായി പുറപ്പെട്ടു.കൃഷ്ണന് അപകടം മനസിലായി. ആചാര്യപുത്രൻ്റെ കയ്യിൽ ദ്രോണർനൽകിയ " ബ്രഹ്മ ശിരസ്" എന്ന മാരകമായ അസ്ത്രമുണ്ട്. അത്പ്രയോഗിച്ചാൽ ഭീമൻ കൊല്ലപ്പെട്ടതു തന്നെ. ഉടനേ അർജുനനേയും, യുദ്ധിഷ്ടിരനേയും കൂട്ടി ശ്രീകൃഷ്ണൻപുറപ്പെട്ട് ഭീമനൊപ്പമെത്തി.ഗംഗാ തീരത്ത് വ്യാസ ഭഗവാനുമായി സംസാരിച്ചിരിക്കുന്ന അശ്വ സ്ഥാമാവിനെ അവർ കണ്ടെത്തി.ആചാര്യപുത്രന് അപകടം മണത്തു. രക്ഷപെടില്ല. ഉടനേ അയാൾ പാണ്ഡവ കുലം മുഴുവൻ നശിക്കട്ടെ എന്നു പറഞ്ഞ് ബ്രഹ്മ ശിരസ് അവരുടെ നേരേ പ്രയോഗിച്ചു.ശ്രീകൃഷ്ണൻ്റെ ചക്രായുധത്തിനു പോലും അതിനെ പ്രതിരോധിക്കാൻ പറ്റില്ല. അർജുനനോട് ഉടനേ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതിനെത്തടയു. അല്ലങ്കിൽ എല്ലാവരും കൊല്ലപ്പെടും.അർജുനനും ബ്രഹ്മാസ്ത്രം തൊടുത്തു. ഇതു രണ്ടും കൂട്ടിമുട്ടിയാൽ ലോകം നശിക്കും.വേഗം വ്യാസൻ ആ രണ്ട് അസ്ത്രത്തിനും നടുവിൽ നിന്ന് അതു കൂട്ടിമുട്ടുന്നത് തടഞ്ഞു.എന്നിട്ട് രണ്ടു കൂട്ടരോടും അസ്ത്രം പിൻവലിക്കാൻ ആവശ്യപ്പെട്ടു.അർജ്ജുനൻ വേദവ്യാസനേ അനുസരിച്ചു. അതു പിൻവലിക്കാൻ പറ്റില്ല. ആരേ എങ്കിലും വധിച്ചിട്ടേ അതു നിർവ്വീര്യമാകൂ. ഉത്തരയുടെ ഗർഭത്തിൽ അഭിമന്യുവിൻ്റെ പുത്രനുണ്ട്. വംശം നിലനിർത്തണ്ടതവനാണ്. അതു തന്നെ ആയിരുന്നു ആ പ്രതികാരദാഹിയുടെ ലക്ഷ്യം. പക്ഷേ ശ്രീകൃഷ്ണൻ ആ ഗർഭസ്ഥ ശിശുവിനെ രക്ഷിച്ചു.ഭീമൻ അശ്വസ്ഥാമാവിൻ്റെ തല തകർത്ത് ആ രത്നം പുറത്തെടുത്തു. പക്ഷേ അശ്വ സ്ഥാമാവിന് മരണമില്ല. തല തകർന്ന് രക്തവുമൊലിപ്പിച്ച് കൽപ്പാന്തകാലത്തോളം അലഞ്ഞു നടക്കാനായിരുന്നു അയാളുടെ വിധി. ഒരു തരത്തിൽപ്പറഞ്ഞാൽ മരണത്തേക്കാൾ ഭീകരം. ആ ശിരോമണി പാഞ്ചാലിക്ക് കൊടുത്തു. അതു യുദ്ധിഷ്ടിരൻ്റെ കിരീടത്തിന ലങ്കാരമായി. ഉത്തരയുടെ പുത്രൻ പരീക്ഷിത്ത് പിന്നീട് വളരെക്കാലം ഭാരതവർഷത്തൻ്റെ ചക്രവർത്തി ആയി തുടർന്നു.

തൃക്കാക്കരപ്പൻ. [ നാലുകെട്ട് - 280 ] തിരുവോണ നാളിൽ തൃക്കാക്കരപ്പനെ വയ്ക്കുന്ന ചടങ്ങ് പ്രധാനമാണ്. മുറ്റത്ത് ചാണകം മെഴുകി, വിസ്തരിച്ച് അണിഞ്ഞ് പീഠത്തിൽ നാക്കില വച്ച് കിഴക്കോട്ട് തിരിഞ്ഞ് തൃക്കാക്കരപ്പനെ വയ്ക്കും. തലേ ദിവസം നല്ല പുറ്റ് മണ്ണ് കുഴച്ച് അതുകൊണ്ടാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത് തൃക്കാക്കരപ്പനെ അരിമാവ് കൊണ്ടണിഞ്ഞ് തുമ്പപ്പൂവും, ചെത്തിപ്പൂവും,, അരളിപ്പൂവും കൊണ്ടലങ്കരിക്കുന്നു. അടയാണ് പ്രധാന നിവേദ്യം. തലേ ദിവസം തന്നെ അട മടക്കി തയാറാക്കി വയ്ക്കും. പിറ്റേ ദിവസം അട പാകം ചെയ്ത് നാക്കിലയിലാക്കി കിഴക്കോട്ട് തിരിഞ്ഞിരുന്നാണ് നിവേദിക്കുന്നത്. ഗണപതിയ്ക്കും, വിഷ്ണുവിനും, ചിലപ്പോൾ ശിവനും നിവേദിക്കുന്നത് കണ്ടിട്ടുണ്ട്. അന്തർജ്ജനങ്ങൾ കുളിച്ച് മുടി തിരുകി വച്ച് പത്തൂപൂ ചൂടി ആവണിപ്പലകയിലുരുന്നാണ് നിവേദിക്കുന്നത്. പുതുവർഷത്തിലെ ഈ കാർഷികോത്സവത്തിന് ഈ ദൈവികമായ ചടങ്ങ് ഭക്തിയുടെ ഒരു പരിവേഷം നൽകുന്നു.മഹാബലിത്തമ്പുരാനെ ഓർക്കുമ്പോൾ, ഒരു മിത്തിൻ്റെ സൗന്ദര്യത്തിനുമപ്പുറം പൂജിയ്ക്കാൻ തോന്നുന്ന ആ ഭരണ നൈപുണ്യത്തിന് ഒരു നല്ല നമസ്ക്കാരം.അതിൻ്റെ ഇന്നിൻ്റെ പ്രസക്തി ഓർമ്മിപ്പിച്ച് ഒരു 'നല്ല ഓണം ആശംസിക്കുന്നു.

Saturday, August 29, 2020

അശ്വ സ്ഥാമാവിൻ്റെ പ്രതികാരം [ കൃഷ്ണൻ്റെ ചിരി- 4 2]ശിഷ്ടപ്രാണനായി ഊരുക്കൾ തകർന്ന് അവശനായ ദുര്യോധനനെ അവൻ്റെ വിധിക്ക് വിട്ടുകൊടുത്ത് കൃഷ്ണനും പാണ്ഡവരും മടങ്ങി. പക്ഷേ അവരെ കൈ നിലയത്തിലേക്ക് പോകാൻ കൃഷ്ണൻ സമ്മതിച്ചില്ല. ഇന്ന് നമുക്ക് ഇവിടെ എവിടെ എങ്കിലും വിശ്രമിക്കാം.കൊത്തി വലിയ്ക്കാൻ കാത്തു നിൽക്കുന്ന കഴുകനും, കുറുനരിക്കും നടുക്ക് ദുര്യോധനൻ നിസ്സഹായാവസ്ഥനായി വീണു കിടക്കുന്നു. അശ്വ സ്ഥാമാവും കൂട്ടരും തിരിച്ചെത്തിയപ്പോൾ കാണുന്ന താണ്.പ്രതാപി ആയ ദുര്യോധനൻ്റെ ദുര്യോഗം കണ്ട് അശ്വസ്താ മാവിൻ്റെ കണ്ണു നിറഞ്ഞു. ഇന്നു രാത്രി ഞാൻ പാണ്ഡവ കുലം മുഴുവൻ നശിപ്പിക്കുന്നതാണ്. എന്നു പ്രതിജ്ഞ ചെയ്തു. ദുര്യോധനൻ അശ്വസ്ഥാമാവിനെ പടത്തലവനായി പ്രഖ്യാപിച്ച് ആ മൂവർ സംഘത്തിനെ യാത്രയാക്കി. പാണ്ഡവരുടെ കുടീരങ്ങളിലെ ആരവം ഒഴിഞ്ഞിട്ടില്ല. അവസാനം ഒന്നു വിശ്രമിയ്ക്കാൻ ഒരാലിൻ ചുവട്ടിൽ എത്തി. അവിടെ നീണ്ടു നിവർന്നു കിടന്നു. പക്ഷേ അശ്വസ്ഥാമാവിന് ഉറക്കം വന്നില്ല. ആ ആലിൻ്റെ ഉയരത്തിലുള്ള കൊമ്പിൽ ഒരു കാക്കക്കൂട് ഉണ്ട്. കാക്കകൾ എല്ലാം നല്ല ഉറക്കം.ആ സമയത്ത് ഭീകരനായ ഒരു കൂമൻ ആകൂടിന കത്തു കയറി ആ കാക്കകളെ മുഴുവൻ കൊന്നുകളഞ്ഞു.അശ്വസ്ഥാമാവ് ചാടി എഴുനേറ്റു. ഇതു തന്നെ മാർഗ്ഗം.കൃപരേയും കവർമ്മാ വിനേയും വിളിച്ചുണർത്തി തൻ്റെ പരിപാടി വിശദീകരിച്ചു. ആദ്യം കൃപർ സമ്മതിച്ചില്ല. അവസാനം തൻ്റെ മരുമകൻ്റെ ഇഷ്ടത്തിന് വഴങ്ങി.ആ കാളരാത്രിയുടെ അന്ത്യയാമത്തിൽ യ മ കിങ്കരന്മാരെപ്പോലെ മൂന്നു രൂപങ്ങൾ പാണ്ഡവരുടെ കൈ നിലയം ലക്ഷ്യമാക്കി നടന്നു.. എല്ലാവരും നല്ല ഉറക്കം. പക്ഷേ ഭീമാകാരനായൊരാൾ അവിടെ കാവൽ നിൽക്കുന്നു. അശ്വസ്ഥാമാവിൻ്റെ അസ്ത്രങ്ങൾ മുഴുവൻ ആ ഭീകരൻ മിഴുങ്ങി. ആചാര്യപുത്രൻ അത്ഭുതപ്പെട്ടു പോയി. സാക്ഷാൽ പരമേശ്വരനാണതെന്ന് അശ്വസ്ഥാമാവിന് മനസിലായി. അദ്ദേഹം ശിവ ഭഗവാനെ സ്തുതിക്കാൻ തുടങ്ങി. അവസാനം തൻ്റെ ശരീരം ത്യജിച്ചും തപസ് തുടരും എന്നറിഞ്ഞപ്പോൾ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. വളരെ വിശേഷപ്പെട്ട ഒരു വാൾ കൊടുത്ത് അനുഗ്രഹിച്ച് അപ്രത്യക്ഷമായി.' കൃപരേയും, കൃ ത വ ർ മ്മാ വിനേയും കാവൽ നിർത്തി അവൻ ആ കുടീരത്തിൽ പ്രവേശിച്ചു. തൻ്റെ അച്ഛനെക്കൊന്ന ദൃഷ്ട്ടബദ്യുന്മൻ സുഖമായി ശയ്യയിൽ ഉറങ്ങുന്നു. അയാളുടെ മുടിക്ക് പിടിച്ച് ഉയർത്തി ആ തല അറത്തു. പിന്നെ പാണ്ഡവരുടെ പുത്രന്മാരെ മുഴുവൻ അരിഞ്ഞു തള്ളി. പിന്നെ പ്രേതാവേശം പോലെ അശ്വ സ്ഥാമാവിൻ്റെ ഒരു മരണതാണ്ഡവമാണവിടെക്കണ്ടത്. അവിടെ ഉണ്ടായിരുന്ന ആണുങ്ങളെ മുഴുവൻ അയാൾ കാലപുരിക്കയയച്ചു. ആ ചോര പുരണ്ട വാളുമായി അശ്വ സ്ഥാമാവ് പുറത്ത കടന്ന് ദുര്യോധനൻ്റെ അടുത്തെത്തി. അവരെ മുഴുവൻ കൊന്നു എന്ന് പറഞ്ഞ് ആ വാൾ ദുര്യോധനൻ്റെ മുമ്പിൽ വച്ചു. ദുര്യോധനന് സുന്താഷമായി.അങ്ങിനെ ദുര്യോധനൻ ഈ ലോകത്തു നിന്ന് യാത്രയായി.അന്ന് കൃഷ്ണൻ ആണ് കൈ നിലയത്തിലേക്ക് പോകുന്നത് വിലക്കിയത്.അല്ലങ്കിൽ പാണ്ഡവരുടെ വിധിയും ഇതായേനെ.

Friday, August 28, 2020

ദുര്യോധനനെ തുടയ്ക്ക് അടിച്ചു കൊല്ലുന്നു [കൃഷ്ണൻെറ ചിരി- 41]തൻ്റെ കൂടെയുള്ള മഹാരഥന്മാർ എല്ലാം കൊല്ലപ്പെട്ടു.തൊണ്ണൂററി ഒമ്പത് അനുജന്മാരേയും ഭീമൻ കാലപുരിക്കയച്ചു. പ്രിയ സുഹൃത്ത് കർണ്ണൻ, അമ്മാവൻ ശകുനി എന്നിവരും കൊല്ലപ്പെട്ടു. ഏക സഹോദരി വിധവയായി. ഇനി എന്ത്. ദുര്യോധനൻ യദ്ധഭൂമിയിൽ നിന്നോടി ഒരു തടാകത്തിലൊളിച്ചു.അശ്വസ്ഥാമാവും, കൃപരും, കൃതവർമ്മാവും ദുര്യോധനടുത്തുവന്നു. ദുര്യോധനൻ ഒളിസ്ഥലത്തു നിന്ന് പുറത്തു വന്നു. ഇനി അവശേഷിച്ചിരിക്കുന്നത് ഇവർ നാലു പേരാണ്. പാണ്ഡവരെയും ദൃഷ്ട്ടദ്യുമനനെയും ഞാനിന്ന് കൊല്ലും.അശ്വസ്ഥാമാവ് പറഞ്ഞു. ദുര്യോധനൻ അശ്വ സ്ഥാമാവിനെപ്പടത്തലവനായി അവരോധിച്ചു.ദുര്യോധനൻ്റെ ഒളിസ്ഥലം മനസിലാക്കിയ പാണ്ഡവർ കൃഷ്ണസമേതനായി തടാകക്കരയിൽ എത്തുന്നു. യുദ്ധിഷ്ടിരൻ ദുര്യോധന നോട് ഭീരുവിൻ്റെ കൂട്ട് ഒളിച്ചിരിക്കാതെ പുറത്തു വരാൻ ആവശ്യപ്പെട്ടു. ആ സമയത്ത് ബലരാമനും അവിടെ എത്തി. ഞങ്ങളിൽ ആരേ എങ്കിലും യുദ്ധത്തിൽ തോൽപ്പിച്ചാൽ രാജ്യം നിനക്കു തരാം എന്നു യുധിഷ്ടിരൻ പറയുന്നു. കൃഷ്ണൻ യുഗ്ഷ്ടിരനെത്തടഞ്ഞു.ഭീമനുപോലും അഭ്യാസപടുവായ ദുര്യോധനനോട് പിടിച്ചു നിൽക്കാൻ പറ്റില്ല. പിന്നെയാ.. അപ്പോൾ ഭീമൻ ഗദയുമായി മുമ്പിലേയ്ക്ക് ചാടി. ദുര്യോധനാ നിന്നെക്കൊല്ലുമെന്ന് ഞാൻ ശപഥം ചെയ്തിട്ടുണ്ട്. ഭീരുവിൻ്റെ കൂട്ട് ഒളിച്ചിരിക്കാതെ പുറത്തു വാ. ദുര്യോധനൻ പുറത്തേക്ക് വന്നു. രണ്ടു പേരും യുദ്ധത്തിന് പറ്റിയ സ്ഥലം കണ്ടെത്തി. പടച്ചട്ടയും ആയുധവും ദുര്യോധനനു നൽകി.അങ്ങിനെ ഭീമനും ദുര്യോധനനും തമ്മിലുള്ള യുദ്ധം തുടങ്ങി.ഇന്നു വരെ ആരും കണ്ടിട്ടില്ലാത്തത്ര ഭീകരമായ ഗദാ യുദ്ധം.ഭീമൻ്റെ ഗദാ പ്രഹരമൊന്നും ദുര്യോധന നേൾക്കുന്നില്ല. ഗാന്ധാരിയുടെ തപശ്ശക്തിയുടെ പരിണാമം. യുദ്ധത്തിൽ ഭീമന് അടിപതറിത്തുടങ്ങി. എന്നാലും തൻ്റെ ശക്തി കൊണ്ട് ഭീമൻ പിടിച്ചു നിന്നു. ഒരു രീതിയിലും ദുര്യോധനനെ തോൽപ്പിക്കാൻ പറ്റില്ല എന്നു തോന്നിച്ചു .അപ്പോൾ കൃഷ്ണൻ അർജ്ജനനോട് തുടയിൽ താളം പിടിച്ച് ഭീമന് സന്ദേശം കൊടുക്കാൻ പറഞ്ഞു.ഭീമന് സംഗതി പിടി കിട്ടി. ദുര്യോധനൻ്റെ തുടക്ക് ഗദ കൊണ്ടടിച്ചു. ദുര്യോധനൻ ഒഴിഞ്ഞുമാറി ഉയർന്നു ചാടി. ആ സമയം ഭീമനും ഉയർന്നു ചാടി ദുര്യോധനൻ്റെ രണ്ടു തുടയും അടിച്ചു തകർത്തു.ഗദായുദ്ധത്തിൽ അരക്ക് താഴെ പ്രഹരിക്കാൻ പാടില്ല. ദുര്യോധനൻ വീണു. വീണു കിടക്കുന്ന ദുര്യോധനൻ്റെ മുഖത്ത് ഭീമൻ ചവിട്ടി.ഇത് കണ്ട് രോഷാകുലനായി ബലരാമൻ ഗദയുമായി ഭീമൻ നേരേ ചെന്നു. പെട്ടന്ന് കൃഷ്ണൻ അവരുടെ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഭീമൻ്റെ കാര്യം കുഴപ്പമായ നേ, കൃഷ്ണൻ ഒരു പ്രകാരത്തിൽ ബലരാമനെ സമാധാനിപ്പിച്ചു. ക്രോധാ വേശനായി ബലരാമൻ യുദ്ധഭൂമിയിൽ നിന്നു പോയി.നിരായുധനായ കൃഷ്ണനാണ് മഹാഭാരത യുദ്ധം പരിപൂർണമായി നിയന്ത്രിച്ചത്.കൃഷ്ണൻ്റെ തന്ത്രങ്ങൾക്ക് ധർമ്മ പുനസ്ഥാപനം എന്ന ലക്ഷ്യമുണ്ടായിരുന്നു

Thursday, August 27, 2020

ഗാന്ധാരിയുടെ തപശക്തി ദുര്യോധന രക്ഷയ്ക്ക്. [ 1- ചിരി- 40]യുദ്ധത്തിൻ്റെ പോക്ക് പന്തിയല്ലന്ന് ശകുനിക്ക് മനസിലായി. ഗാന്ധാരിയുടെ തപശക്തി ദുര്യോധനന് പ്രയോജനപ്പെടുത്താൻ ശകുനിയാണ് കരുക്കൾ നീക്കിയത്. അതിന് കുളിച്ച് പരിപൂർണ്ണ നഗ്നനായി ഗാന്ധാരിയുടെ മുമ്പിൽച്ചെല്ലാൻ ദുര്യോധന നോട് പറയുന്നു.ഗാന്ധാരി യുടെ തപശക്തി കൊണ്ട് ദുര്യോധനൻ്റെ ശരീരം ഉരുക്കിന് സമാനമകും എന്നും പറഞ്ഞു മനസിലാക്കുന്നു. അതിന് അശ്വ സ്ഥാമാവിനെ ചുമതലപ്പെടുത്തുന്നു.വിവാഹത്തിൻ്റെ അന്ന് തന്നെ അന്ധനായ ഭർത്താവിൻ്റെ ഒപ്പം എനിക്കും കാഴ്ചശക്തി വേണ്ട എന്നുറച്ച് കണ്ണുമൂടിക്കെട്ടിയതാണ്. പിന്നീട് തീർവ്വ മായത പസായിരുന്നു ആ ജീവിതം. ആ തപശക്തിയും പാതിവൃത്യശക്തിയും സ്വപുത്രൻ്റെ ശരീരത്തിൽ സന്നിവേശിപ്പിച്ച് ഉരുക്ക് ശരീരമുള്ളവനാക്കി മാറ്റുക എന്നതായിരുന്നു ഗാന്ധാരിയുടെ ആഗ്രഹം. യുദ്ധത്തിൽ പിന്നെ ഭീമനു പോലും ആ ശരീരത്തിൽ ഒരു പോറൽ പോലും ഏൾപ്പിക്കാൻ സാധിക്കില്ല.കുളിച്ച് പൂർണ്ണ നഗ്നനായി വരുന്ന ദുര്യോധനനെ കൃഷ്ണൻ തടഞ്ഞു നിർത്തുന്നു.പ്രായപൂർത്തി ആയ ഒരാൾ അമ്മയുടെ അടുത്തേക്ക് ഇങ്ങിനെ പോകുന്നതിനെ പരിഹസിക്കുന്നു. മാതൃ ശാപം വരെ ഉണ്ടാകും എന്നു പറയുന്നു. ദുര്യോധനൻ ചിന്താ കുഴപ്പത്തിലാകുന്നു.ഗദായുദ്ധത്തിൽ നിയമപ്രകാരം അരക്കു താഴെ പ്രഹരിക്കാൻ പാടില്ല. അതു കൊണ്ട് അരക്ക് താഴ്ഭാഗം മറയ്ക്കാം. ഒരു വാഴ ഇല കൊണ്ട് അരയ്ക്കുതാഴെ മറച്ച് ദുര്യോധനൻ ഗാന്ധാരിയുടെ മുമ്പിൽ ചെല്ലുന്നു.ഗാന്ധാരി സാവധാനം കണ്ണിലെ കെട്ടഴിക്കുന്നു. തൻ്റെ തപശക്തി മുഴുവൻ ആവാഹിച്ച് തൻ്റെ പ്രിയപുത്രൻ്റെ ശരീരത്തിൽ പതിപ്പിക്കുന്നു.ദുര്യോധനൻ്റെ ശരീരത്തിൽ ഒരു വിദ്യുൽപ്രഭാവം ഉണ്ടാകുന്നു. ആ ശരീരം കാരിരുമ്പു പോലെ ദൃഡമാക്കുന്നു. അരക്കെട്ടും തുടയും ഒഴിച്ച്.കൃഷ്ണൻ്റെ തന്ത്രം മനസിലാക്കിയ ശകുനി ഓടി വന്നപ്പഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഗാന്ധാരിത നെറ് പ്രിയപുത്രൻ്റെ മണ്ടത്തരത്തെ പഴിച്ചു.' എവിടെ എല്ലാമാണ് കൃഷ്ണൻ്റെ കണ്ണെത്തുന്നത്. യുദ്ധത്തിൽ സാരഥി എന്നാൽ വഴികാട്ടി കൂടെയാണ്. പാണ്ഡവരുടെ വിജയങ്ങളുടെ മുഖ്യശിൽപ്പി ആകുന്നതങ്ങിനെയാണ്.,

Wednesday, August 26, 2020

കർണ്ണവധം [കൃഷ്ണൻ്റെ ചിരി ]കർണ്ണനേപ്പോലെ ഇത്ര അധികം അപമാനം സഹിച്ച ഒരാൾ വേറേ ഉണ്ടാകില്ല. ജനിച്ചപ്പഴേ അമ്മ ഉപേക്ഷിച്ചു. വളർന്നത് സൂതപുത്രനായി. അതു കൊണ്ടു തന്നെ ആയുധാഭ്യാസം നിഷിദ്ധം. അവസാനം ബ്രാഹ്മണനാണന്ന് കളവ് പറഞ്ഞ് പരശുരാമ ശിഷ്യനായി. സകല വിദ്യയും അഭ്യസിച്ചു.ഇന്ദ്രതന്ത്രം കൊണ്ട് പരശുരാമന് സത്യം മനസിലായി കണ്ണനെ ശപിച്ചു. അത്യാവശ്യ സമയത്തു് പഠിച്ച വിദ്യ മറന്നു പോകട്ടെ. ദാനശീലനായ കർണ്ണനിൽ നിന്ന് ഇന്ദ്രൻ കവച കുണ്ടലങ്ങൾ ദാനമായി ആവശ്യപ്പെടുന്നു.കണ്ണൻ തൻ്റെ ശരീരത്തിൻ്റെ ഭാഗമായ കവച കുണ്ഡലങ്ങൾഅറത്തെടുത്ത് ഇന്ദ്രന് ദാനം ചെയ്യുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് കൃഷ്ണൻകുന്തിയേ കർണ്ണൻ്റെ അടുത്തേക്ക് പറഞ്ഞു വിടുന്നു.അർജുനനെ ഒഴിച്ച് ബാക്കി നാലുപേരേയും കൊല്ലില്ലന്ന് കർണ്ണൻ കുന്തിക്ക് വാക്ക് കൊടുക്കുന്നു.അങ്ങിനെ അർജുനനുമായുള്ള അവസാന യുദ്ധം തുടങ്ങി. രണ്ടു പേരും ഒരുപോലെ പൊരുതി നിന്നു. അതിനിടെ കർണ്ണൻ്റെ തേര് ചെളിയിൽ താഴ്ന്നു പോയി.. അതും കർണ്ണനേറ്റ ഒരു ശാപത്തിൻ്റെ ഫലമായിരുന്നു.എന്നിട്ടും ആ പോരാളി ഭീകരമായി യുദ്ധം ചെയ്തു.അവസാനം കർണ്ണൻ തേര് ഉയർത്താൻ നിരായുധനായി താഴെ ഇറങ്ങി.ഇതാണവസരം.. കർണ്ണനെക്കൊല്ലൂ. ഇനി ഇങ്ങിനെ ഒരവസരം കിട്ടില്ല. കൃഷ്ണൻ പറഞ്ഞു. അർജ്ജുനൻ ഒന്നു മടിച്ചു. അവൻ ദുര്യോധനൻ്റെ കൂടെക്കൂടി പാണ്ഡവർക്ക് ചെയ്ത ചതികൾ എണ്ണി എണ്ണി കൃഷ്ണൻ അർജുനനെ ഓർമ്മിപ്പിച്ചു.അവസാനം അർജുനൻ " അഞ്ചലീയം " എന്ന അസ്ത്രം കർണ്ണൻ്റെ നേരേ തൊടുത്തു. ആ അസ്ത്രം കർണ്ണൻ്റെ തല അറത്തു അങ്ങിനെ ആ സൂര്യതേജസ് അവസാനിച്ചു.അന്ന് ശ്രീരാമൻ ഇന്ദ്രപുത്രനായ ബാലിയേക്കൊല്ലാൻ സൂര്യപുത്രനായ സുഗ്രീവനെ സഹായിച്ചു.ഇന്ന് ഇന്ദ്രപുത്രനായ അർജുനനെ സൂര്യ പുത്രനായ കർണ്ണനെക്കൊല്ലാൻ സഹായിച്ചത് കൃഷ്ണൻ.രണ്ടിനും സമാന ഭാവം.

Tuesday, August 25, 2020

കർണ്ണൻ്റെ സർപ്പാകൃതിയിലുള്ള ഭീകരാസ്ത്രം [കൃഷ്ണൻ്റെ ചിരി 38]പിന്നീട് കർണ്ണൻ പടത്തലവനായി. ശ്രീകൃഷ്ണൻ്റെ കൂട്ട് സാമർത്ഥ്യമുള്ള ഒരു തേരാളിയേ ത്തരാമെങ്കിൽ ഞാൻ ഈ യുദ്ധം ജയിച്ചു തരാം. ദുര്യോധനൻ ശല്യരോട് കർണ്ണ ൻ്റെ തേരാളി ആകാൻ ആവശ്യപ്പെട്ടു. ഒരു സൂതപുത്രൻ്റെ തേരാളി ആകുകയോ? ശല്യർക്കതിഷ്ടപ്പെട്ടില്ല. പക്ഷേ ഗത്യന്തരമില്ലാതെ സമ്മതിയ്ക്കണ്ടി വന്നു. പക്ഷേ ശല്യർ എപ്പഴും കണ്ണനെ ഭൽസിച്ചു കൊണ്ട് നിർവ്വീരനാക്കി.കാത്തിരുന്ന കർണ്ണാർജുന യുദ്ധം തുടങ്ങി. അത് കാണാൻ ദേവഗണങ്ങൾ വരെ ആകാശത്തിൽ നിരന്നു.അർജുനൽ അഗ്നേയാസ്ത്രംഅയക്കുമ്പോൾ കർണ്ണൻ വരുണാസ്ത്രം കൊണ്ട് തടയുന്നു. അപ്പോൾ അർജ്ജുനൻ വായ വാസ്ത്രം കൊണ്ട് കെടുംങ്കാറ്റ് അഴിച്ചുവിട്ടു. അപ്പഴാണ് കർണ്ണപുത്രൻ വൃഷ സേനൻ അർജുനനുമായി യുദ്ധത്തിനു വന്നത്.കർണ്ണാ നിൻ്റെ മുമ്പിൽ വച്ച് നിൻ്റെ പുത്രനെ കൊല്ലാൻ പോകുന്നു. പറ്റുമെങ്കിൽ തടയ്.കർണ്ണനെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മമ്പ് വൃഷസേനൻ അർജുനനാൽകൊല്ലപ്പെട്ടു.ദുഖം കോപമായി മാറിയപ്പോൾ കർണ്ണൻ്റെ യുദ്ധത്തിന് തീവൃത കൂടി. കർണ്ണൻ്റെ കയ്യിൽ സർപ്പാകൃതിയിലുള്ള ഒരത്രമുണ്ട്. ആ മാരകാസ്ത്രം ചന്ദനപ്പൊടിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. അർജുന നിഗ്രഹത്തിത് വേണ്ടി. അതിനിടെ ഖാണ്ഡവ ദഹന സമയത്ത് രക്ഷപെട്ട് പാതാളത്തിൽ ഒളിച്ച അശ്വസേനൻ എന്ന സർപ്പം അർജ്ജുനനോട് പ്രതികാരത്തിന് കാത്തിരിക്കുകയായിരുന്നു. അവൻ കർണ്ണൻ്റെ ആ മാരകാസ്ത്രത്തിൽ പ്രവേശിച്ചു.കർണ്ണൻ ആ ഭീകരായുധം അർജ്ജുനൻ്റെ കഴുത്ത് ലക്ഷ്യമാക്കി തൊട്ടത്തുവിട്ടു.ആ അസ്ത്രം ചീറിപ്പാഞ്ഞു വരുന്നത് കണ്ടപ്പഴേ കൃഷ്ണൻ അപകടം മണത്തു. ഉടനെ കൃഷ്ണൻ പെരുവിരൽ കൊണ്ട് രഥം ഭൂമിയിൽ ഒരടി താഴ്ത്തി. കുതിരകൾക്ക് കാല് മടക്കണ്ടി വന്നു. ചീറിപ്പാഞ്ഞു വന്ന അസ്ത്രം അർജുനൻ്റെ കിരീടവും കൊണ്ടുപോയി.അർജുനൻ രക്ഷപെട്ടു. നന്ദിയോടെ അർജുനൻ കൃഷ്ണനെ നോക്കി. ആ മുഖത്ത് ഒരു ചെറു ചിരി മാത്രം. കൃഷണന് അശ്വസേനൻ്റെ ചതി മനസിലായി.അർജുനൻ അവനെ കഷ്ണങ്ങളായി മുറിച്ചു തള്ളി.

Sunday, August 23, 2020

ദ്രോണാചാര്യരെ ചതിച്ച് കൊല്ലുന്നു [കൃഷ്ണൻ്റെ ചിരി- 36]ഘടോൽക്കചൻ്റെ ' മരണത്തിനു ശേഷം കുരുക്ഷേത്രം കൂടുതൽ കലുഷിതമായി. കോപാക്രാന്തനായ ഭീമൻ ഭീകര യുദ്ധം അഴിച്ചുവിടുന്നതാണ് പിന്നീട് കണ്ടത്. ദ്രോണാചാര്യരും പതിവിനു വിരുദ്ധമായി ഉണർന്നു യുദ്ധം ചെയ്തു. ദ്ര്യംപദരേയും അദ്ദേഹത്തിൻ്റെ മൂന്നു പൗത്രന്മാരെയും വധിച്ചു.ഇത് കണ്ട് ദ്രോണരെ ഇന്നു വധിയ്ക്കാൻ സാധിച്ചില്ലങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല എന്നു ദൃഷ്ടദ്യുമ്നൻപ്രതിജ്ഞ ചെയ്തു.ദ്രോണർ പാണ്ഡവപ്പടയിൽ മരണം വിതച്ചു മുന്നേറി.കഷ്ട്ടിച്ച് അർജ്ജുനൻ മാത്രം പിടിച്ചു നിന്നു. അവസാനം കൃഷ്ണൻ അർജുനനോട് പറഞ്ഞു " ദ്രോണരുടെ വശം ആയുധം ഉള്ളിടത്തോളം കാലം അദ്ദേഹത്തെ തോൽപ്പിക്കാൻ പറ്റില്ല. അദ്ദേഹത്തെ അസ്ത്രത്യാഗം ചെയ്യിച്ചാൽ മാത്രമേ ദ്രോണ വധം സാദ്ധ്യമാകൂ. അതിനുള്ള മാർഗ്ഗം ആലോചിയ്ക്കൂ. ദ്രോണർക്ക് അദ്ദേഹത്തിൻ്റെ മകൻ അശ്വസ്താ മാവ് ജീവനാണ്. അവൻ മരിച്ചു എന്നറിഞ്ഞാൽ ദ്രോണർ അസ്ത്രത്യാഗം ചെയ്യും;അപ്പോൾ ഭീമൻ തൻ്റെ കൂടെയുദ്ധം ചെയ്യുന്ന ഇന്ദ്രവ ർ മ്മാ വിൻ്റെ അശ്വസ്താമാവ് എന്ന ആനയെ അടിച്ചു കൊന്നു.എന്നിട്ട് ആചാര്യരുടെ അടുത്തു ചെന്ന് അശ്വസ്താ മാവ് മരിച്ചു എന്നുറക്കെ വിളിച്ചു പറഞ്ഞു. ദ്രോണർ ഒന്നു ഞട്ടി. പക്ഷേ അദ്ദേഹം ആദ്യം അത്‌ വിശ്വസിച്ചില്ല. അദ്ദേഹം യുധിഷ്ടിരനോട് ഇത് സത്യമോ എന്നന്വേഷിച്ചു. യുധിഷ്ട്ടിരൻ ഒരിയ്ക്കലും അസത്യം പറയില്ല. പക്ഷേ കൃഷ്ണൻ യുധിഷ്ടിരനോട് നേരത്തെ പറഞ്ഞിരുന്നു. അർത്ഥ സത്യംമെങ്കിലും പറയണം.അല്ലങ്കിൽ ഇതുവരെ ചെയ്തതു മുഴുവൻ വൃധാവിലാകും. ദ്രോണർ എല്ലാവരെയും കാലപുരിക്കയക്കും."ആനയായ അശ്വസ്താ മാവ് മരിച്ചു; എന്നു പറഞ്ഞു. അതിൽ ആനയായ എന്നത് പതുക്കെയും ബാക്കി ഉറക്കെയും ആണ് പറഞ്ഞത്. യുധിഷടിരൻ പറഞ്ഞതുകൊണ്ട് അദ്ദേഹമത് വിശ്വസിച്ച് അസ്ത്രത്യാഗം ചെയ്തു തേർ തട്ടിൽ പത്മാസനത്തിലിരുന്ന് ഭഗവാനെ സ്തുതിച്ചു.ഊരിപ്പിടിച്ച വാളുമായി ദൃഷ്ടദ്യുമ്നൻ ആചാര്യൻ്റെ തേർ തട്ടിൽ ചാടിക്കയറി.ഓടി എത്തിയ അർജുനന് തടയാൻ പറ്റുന്നതിന് മുമ്പ് തന്നെ ദൃഷ്ടദ്യുമ്നൻ ആചാര്യൻ്റെ തല അറത്തു. ഒരു പക്ഷേ കുരുക്ഷേത്രത്തിലെ ഏറ്റവും വലിയ അനീതി.ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കും എന്നാശ്വസിക്കാൻ പറ്റാത്തത്ര അനീതി.

Saturday, August 22, 2020

ഘടോൽക്കചവധം [കൃഷ്ണൻ്റെ ചിരി- 35] ജയദ്രഥ വധത്തിനു ശേഷം കൗരവരെ രാത്രി യുദ്ധത്തിന് പ്രലോഭിപ്പിച്ചത് കൃഷ്ണൻ്റെ ഒരു തന്ത്രമായിരുന്നു.ഭീമപുത്രൻ ഘടോൽക്കചൻ രാക്ഷസനാണ്.മായാ യുദ്ധത്തിൽ അഗ്രഗണ്യൻ.ഒ രസാധാരണ അഭ്യാസിയും. രാത്രി യുദ്ധത്തിൽ രാക്ഷസന്മാർക്ക് പ്രാവണ്യം കൂടും. ആദ്യം അശ്വസ്ഥാമാസുമായി ഘടോൽക്കചൻ യുദ്ധം തുടങ്ങി. ആ യുദ്ധം ഭീകരമായിരുന്നു. ചിലപ്പോൾ ശരീരം പർവ്വതം പോലെ വലുതാക്കിയും ചിലപ്പോൾ കടുകുമണിയോളം ചെറുതാക്കിയും അശ്വത്ഥാമാവിൻ്റെ ലക്ഷ്യം തെറ്റിച്ചു മായ കൊണ്ട് കാടും മലയും ഹിം സറ ജന്തുക്കളും എല്ലാം കടന്നു വന്നു. ഇതിനിടെ കർണ്ണൻ ഇതുവരെ ക്കണ്ടിട്ടില്ലാത്തത്ര ഭീകരമായാണ് യുദ്ധം ചെയ്തത്.അർജുനനൊഴിച്ച് എല്ലാ പാണ്ഡവരേയും വധിക്കാൻ അവസരം കിട്ടിയിട്ടും കുന്തിയൊടുള്ള വാക്കുപാലിയ്ക്കാൻ അവരെ വെറുതേ വിട്ടു. പാണ്ഡവപ്പടയെ തകർത്തു മുന്നേറുന്ന കർണ്ണൻ്റെ അടുത്തേക്ക് തേരു തെളിയ്ക്കാൻ കൃഷ്ണനോട് പറഞ്ഞു. പക്ഷേ കൃഷ്ണൻ സമ്മതിച്ചില്ല.അർജുന നു വേണ്ടി കരുതിവച്ചിരിക്കന്ന "ഏക പുരുഷ ഘാതിനി" എന്ന ദിവ്യാസ്തമുണ്ട് കർണ്ണൻ്റെ കയ്യിൽ. ഇന്ദ്രൻ കൊടുത്തതാണ്. അതു കൊണ്ട് ഘടോൽക്കചനെ കർണ്ണനുമായി ഏറ്റുമുട്ടാൻ നിയോഗിച്ചു. ഘടോൽക്കചൻ്റെ പ്രചണ്ഡമായ മായാ യുദ്ധത്തിൽ കൗരവ സൈന്യം മുഴുവൻ നശിക്കും എന്ന സ്ഥിതി വന്നു.ഗത്യന്തരമില്ലാതെ ഇന്ദ്രൻ്റെ ആ ദിവ്യാ യുധം കൊണ്ട് ഘടോൽക്കചനെ വധിക്കാൻ ദുര്യോധനൻ കർണ്ണനോടാവശ്യപ്പെട്ടു. ആദ്യം കർണ്ണൻ സമ്മതിച്ചില്ല. അവസാനം "ഏക പുരുഷ ഘാതിനി" ഘടോൽക്ക ചന്റെ നേരേ പ്രയോഗിച്ചു.ഭീമപുത്രൻ അപകടം മണത്തു. അദ്ദേഹം ശരീരം ഒരു വലിയ പർവതത്തിനോളം വലുതാക്കി.ആ അസ്ത്രംഘടോൽക്കചൻ്റെ മാ റു പിളർന്നു.ആ ഭീമാകാരമായ തൻ്റെ ശരീരം കൗരവപ്പടയുടെ ഇടയിലേക്ക് പതിപ്പിച്ചു. ഒരക്ഷൗണി മുഴുവൻ ച തഞ്ഞരഞ്ഞു പോയി. മരണത്തിലും പാണ്ഡവർക്കു വേണ്ടി നിന്ന ആ മഹാപരാക്രമിയുടെ മരണത്തിൽ പാണ്ഡവർ ദുഖിതരായി. പക്ഷേ കൃഷ്ണൻ മാത്രം ചിരിച്ചു :സിംഹനാദം മുഴക്കി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അർജുനൻ അത്ഭുതത്തോടെ കൃഷ്ണനെ നോക്കി. അർജുനൻ രക്ഷപ്പെട്ടതിൻ്റെ സന്തോഷമായിരുന്നു കൃഷ്ണന്. തൻ്റെ തന്ത്രം വിജയിച്ചതിൻ്റെ സന്തോഷം മാത്രമല്ല ഭാവിയിൽ ഹസ്തിനപുരത്തെ കിരീടവകാശവുമായി ഒരു നിഷാദൻ വരാൻ പാടില്ല.

Friday, August 21, 2020

ജയദ്രഥ വധം [ കൃഷ്ണൻ്റെ ചിരി- 34]സമയം പോയ്ക്കൊണ്ടിരിക്കുന്നു. ഇന്ന് സൂര്യാസ്ഥ മനത്തിനു മുമ്പ് ജയദ്രഥനെ വധിക്കാൻ സാധിച്ചില്ലങ്കിൽ അർജുനൻ അഗ്നിപ്രവേശനം നടത്തി ആത്മാഹൂതി ചെയ്യണ്ടി വരും. അഭിമന്യുവിനെ ചതിച്ചു കൊന്ന ജയദ്രഥനെ ഇന്നുതന്നെ വധിക്കണം. ദ്രോണാചാര്യർ നിർമ്മിച്ച ആ മഹാവ്യൂ ഹത്തിന് നടുവിൽ എവിടെയോ അനേകം മഹാരഥന്മാരുടെ മധ്യത്തിൽ ഒളിച്ചിരിക്കുകയാണ് ജയദ്രഥൻ. അയാളെ കണ്ടെത്തുക തന്നെ എളുപ്പമല്ല.പക്ഷേ ശപഥമെടുത്തിരിക്കുന്നത് അർജ്ജുനനാണ്. കൂട്ടിന് തന്ത്രശാലി ആയ കൃഷ്ണനും. അതിഭയങ്കരയുദ്ധം മാണ് പിന്നെ കുരുക്ഷേത്രം കണ്ടത്.ഗാണ്ഡീവധാരി ആയ അർജ്ജുനൻ വ്യൂഹം ഭേദിച്ച് മുന്നേറി.വാസുദേവൻ സമർത്ഥമായി തേരുതെളിച്ചു. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല.അർജുനനെ വധിക്കൂക എളുപ്പമല്ല. അപ്പോൾ പ്രതിരോധിക്കുക. സമയം കളയുക. സൂര്യാസ്ഥമനം വരെ ജയദ്രഥനെ കൊല്ലാൻ സാധിച്ചില്ലങ്കിൽ അർജ്ജുനൻ ജീവത്യാഗം ചെയ്തുകൊള്ളും. അതായിരുന്നു കൗരവരുടെ തന്ത്രം. സംഗതി അപകടത്തിലേയ്ക്ക് എന്ന് ശ്രീകൃഷ്ണനും മനസിലായി,. അദ്ദേഹം തൻ്റെ സുദർശനചക്രം കൊണ്ട് സൂര്യബിംബം മറച്ചു കളഞ്ഞു. സൂര്യനസ്ഥമിച്ചു എന്ന് എല്ലാവരും ധരിച്ചു.കൗരവപക്ഷം ആഘോഷം തുടങ്ങി.ജയരഥനെ വിട്ട് മഹാരഥന്മാർ വിജയാ ഘോഷത്തിനായി പോയി.പാണ്ഡവർ ദുഖത്തിലാഴ്ന്നു.ജയരഥൻപതുക്കെ ഒളിസ്ഥലത്തു നിന്ന് പുറത്തു വന്നു.ഇതാണവസരം.കൃഷ്ണൻ അർജുനനോടു പറഞ്ഞു ഉടനെ അവൻ്റെ കഥ കഴിക്കൂ. പക്ഷേ ഒരു കാര്യം അവനൊരു വരം കിട്ടിയിട്ടുണ്ട് അവൻ്റെ തല ആരു താഴെയിടുന്നോ അയാളുടെ തല പൊട്ടിത്തെറിച്ചു മരിക്കും. അതു കൊണ്ട് ജയദ്രഥൻ്റെ തല അറുത്ത് അസത്രത്തിൽ കൊർത്ത് സമന്തപഞ്ചകതീർത്ഥക്കരയിൽ തപസു ചെയ്യുന്ന ജയദ്രഥൻ്റെ അച്ഛൻ വൃദ്ധക്ഷത്രൻ്റെ മടിയിൽ ക്കൊണ്ടിടുക. ആദ്യം അർജുനൻ എതിർത്തു. പാവം ആ അച്ഛൻ എന്തു പിഴച്ചു. പക്ഷേ കൃഷ്ണൻ്റെ നിർദ്ദേശിച്ച പോലെ ഒരമ്പു കൊണ്ട് ജയദ്രഥൻ്റെ തല അറുത്തു. അടു ത്ത അമ്പ് തൊടുത്ത് ആ തല വൃദ്ധക്ഷത്രൻ്റെ മടിയിൽ ക്കൊണ്ടു പോയിട്ടു. ഞട്ടി എഴുനേറ്റ അദ്ദേഹത്തിൻ്റെ മടിയിൽ നിന്ന് ആ തല ഭൂമിയിൽ പ്പതിച്ചു. വൃദ്ധമിത്രൻ്റെ തല പൊട്ടിത്തെറിച്ചു..ഇവിടെ ഒരു ചോദ്യമുണ്ട്. പാവം ഈ വൃദ്ധൻ എന്തു പിഴച്ചു.അതിലും മഹാഭാരതത്തിൽ ഉത്തരമുണ്ട്.കൃഷ്ണന് ന്യായമുണ്ട്. ജയദ്രഥനെ വധിക്കാൻ പറ്റിയില്ലങ്കിൽ ജീവത്യാഗം ചെയ്യും എന്ന് അർജ്ജുനൻ പ്രതിജ്ഞയെടുത്ത ശേഷമാണ് വൃദ്ധക്ഷത്രൻ പുത്രന് ഈ വരം കൊടുത്തത്. അപ്പോൾ അതിൽ ഒരു സ്വാർത്ഥതയുണ്ട്. അതു കൊണ്ട് വദ്ധ്യനാണ്.

Thursday, August 20, 2020

ദുര്യോധനൻ്റെ മാന്ത്രിക കവചം [കൃഷ്ണൻ്റെ ചിരി - 33 ]ശ്രുതായുധൻ്റെ മരണത്തിനു ശേഷം അർജുനൻ്റെ പരാക്രമം അനുപമമായിരുന്നു. വ്യൂഹത്തിൽ അർജുനൻ വെട്ടിത്തെളിച്ച വഴിയിലൂടെ ശ്രീകൃഷ്ണൻ സമർത്ഥമായി തേർതെളിച്ചു.ഈ രീതിയിൽ ഈ യുദ്ധം തുടർന്നാൽ അർജുനൻ ഈ വ്യൂഹം ഭേദിച്ച് അധികം താമസിയാതെ ജയദ്രഥനെ വധിക്കും എന്നു കണ്ട് പരാതിയുമായി ദുര്യോധനൻ ദ്രോണരുടെ അടുത്തുചെന്നു. അദ്ദേഹത്തെ ഭത്സിക്കാൻ തുടങ്ങി. അങ്ങയുടെ സ്നേഹം ഇന്നും പാണ്ഡവരോടാണ്."എനിയ്ക്ക് പ്രായമായില്ലേ? മാത്രമല്ല ഗാണ്ഡീവധാരി ആയ അർജ്ജുനനെ തടയുക അസാദ്ധ്യമാണ്.പോരാത്തതിന് അവൻ്റെ സാരഥി കൃഷ്ണനും.എൻ്റെ എത്ര ആയുധങ്ങളാണ് ആ തേരാളിയുടെ സാമർഥ്യംകൊണ്ട് നഷ്ടപ്പെട്ട് ഫലം കാണാതെ പോയത്.ഇന്ന് സൂര്യാസ്തമനം വരെ അർജ്ജുനൻ ജയദ്രഥൻ്റെ അടുത്തെത്താതെ നോക്കൂ. നീ തന്നെ പോയി അർജ്ജുനനെ തടയൂ." എന്നു പറഞ്ഞ് ആചാര്യൻ മന്ത്രം ജപിച്ച് ദുര്യോധനന് ഒരു മാന്ത്രിക കവചം ഉണ്ടാക്കിക്കൊടുത്തു. ഏതു ദിവ്യാസ്ത്രത്തേയും ചെറുക്കാൻ ഈ കവചത്തിനു കഴിയും.വർദ്ധിത വീര്യത്തോടെ ആ മാന്ത്രിക കവചം ധരിച്ച് ദുര്യോധനൻ അർജ്ജുനനുമായി ഏറ്റുമുട്ടി. ദുര്യോധനൻ്റെ പരാക്രമത്തിൽ കൃഷ്ണാർജുനന്മാർ പോലും അത്ഭുതപ്പെട്ടു.ഗാണ്ഡീവ ത്തിൽ നിന്ന് തൊടുക്കുന്ന ഒര സ്ത്രവും ദുര്യോധനനെ ഏൾക്കുന്നില്ല. ദിവ്യാസ്ത്രങ്ങൾ പോലും ആ ഉജ്വല കവചത്തിൽ തട്ടി തെറിച്ചു പോകുന്നു. കൃഷ്ണന്കാര്യം മനസിലായി.ആ മാന്ത്രിക കവചം ആവരണം ചെയ്യാത്ത ദുര്യോധനൻ്റെ ശരീരഭാഗം ലക്ഷ്യം വയ്ക്കൂ.അർജുനന് കാര്യം മനസിലായി. ദുര്യോധനൻ്റെ കയ്യിലും കാലിലും അസ്ത്ര വർഷം തന്നെ നടത്തി. ദുര്യോധനൻ്റെ കൈകൾ അറ്റു വീഴും എന്ന സ്ഥിതി വന്നപ്പോൾ ദുര്യോധനൻ പിൻ വാങ്ങി.സൂര്യൻ അസ്തമിക്കാൻ ഇനി കുറച്ചു സമയമേ ഉള്ളു. എങ്ങിനെ ജയദ്രഥ വധം നടക്കും. ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾക്കായി കാത്തിരിയ്ക്കാം.

Wednesday, August 19, 2020

ശ്രുതാ യു ധൻ്റെ വരുണ ദത്തമായ ഗദ [കൃഷ്ണൻ്റെ ചിരി- 32 ]ദ്രോണാചര്യരുടെ ചക്രവ്യൂഹം തകർത്ത് മഹാര ധന്മാരെ മുഴുവൻ തോൽപ്പിച്ച് മുന്നേറിയ അഭിമന്യം വിനെ തോൽപ്പിക്കാൻ അവർക്ക് ചതിപ്രയോഗം വേണ്ടി വന്നു. ചതിയിലൂടെ വളഞ്ഞിട്ട് ആക്രമിച്ച് ആ സിംഹക്കുട്ടിയെ ജയദ്രഥറെ നേതൃ ത്വ ത്തിൽ നിഷ്ക്കരുണം കൊന്നുകളഞ്ഞു. നാളെ സൂര്യനസ്തമിക്കുന്നതിന് മുമ്പ് ജയദ്രഥനെ വധിക്കുമെന്നും അതിനു സാധിച്ചില്ലങ്കിൽ അഗ്നിപ്രവേശനത്തിലൂടെ ജീവത്യാഗം ചെയ്യുമെന്നും അർജ്ജുനൻ പ്രതിജ്ഞ ചെയ്യുന്നു.ഇതറിഞ്ഞ ദ്രോണാചാര്യൻ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വ്യൂ ഹമാണ് ചമച്ചത്.ഏറ്റവും പുറകിൽ ജയദ്രഥൻ. അദ്ദേഹത്തെ സംരക്ഷിക്കാൻ മഹാരഥന്മാർ.ഇരുപതിലധികം നാഴികനീളവും പത്തു നാഴിക വീതിയും, അതിൻ്റെ മുൻഭാഗം ശകടാ കൃതിയിലും പിൻഭാഗംച ക്രാ കൃതിയിലും പത്മാ കൃതിയിലും, അതിനകത്ത് " സൂചി" എന്ന പേരിൽ മറ്റൊരു വ്യൂഹവും.ജയദ്രഥനെ സംരക്ഷിച്ചാൽ അർജുനൻ ജീവത്യാഗം ചെയ്യും.പിന്നെ വിജയംഎളുപ്പം. ഈ വ്യൂഹം തകർത്ത് മഹാരഥന്മാരെ കൊന്നൊടുക്കി അർജുനൻ മുന്നോട്ട് നീങ്ങി.അപ്പഴാണ് ശ്രുതായുധൻ അർജ്ജുനനുമായി ഏറ്റുമുട്ടിയത്.ശ്രുതായുധനു് വരുണഭഗവാൻ നൽകിയ ഒരു ഗദയുണ്ട്. അത് ആരെ ലക്ഷ്യംവച്ച് പ്രഹരിക്കുന്നുവോ അയാൾ കൊല്ലപ്പെടും. ആർക്കും ആഭീ കരായുധത്തെ നേരിടാനാകില്ല. സാക്ഷാൽ ഇന്ദ്ര ഭഗവാന് പോലും. പക്ഷേ അതിനൊരു ന്യൂനതയുണ്ട്. ആരേലക്ഷ്യം വയ്ക്കുന്നോ അതയാളിൽ പതിക്കാതെ വേറൊരാളിൽപ്പതിച്ചാൽ അത് തിരിച്ചുവന്ന് പ്രയോഗിച്ച ആളെ കൊല്ലും.ശ്രുതായുധൻ ഭീകരമായ ഗദ അർജ്ജുനനെ ലക്ഷ്യം വച്ച് ചുഴറ്റി എറിഞ്ഞു. അർജുനൻ്റെ കഥ കഴിഞ്ഞതു തന്നെ. പക്ഷേ അർജുനൻ്റെ സാരഥി സാക്ഷാൽ വാസുദേവനാണ്.കൃഷ്ണന് ഈ ഗദയുടെ രഹസ്യം അറിയാം. അദ്ദേഹം പെട്ടന്ന് തേർ തട്ട് വെട്ടിച്ച് ആ ഗദാ പ്രഹരം തൻ്റെ മാറിൽ സ്വീകരിച്ചു.ലക്ഷ്യം തെറ്റിയ ആ ഗദ തിരിച്ചു പാഞ്ഞ് അതുപയോഗിച്ച ആളെ വകവരുത്തി.ആ യുധമെടുക്കാതെ എത്രയോ പ്രാവശ്യമാണ് ഭഗവാൻ അർജുനനേയും പാണ്ഡവരേയും രക്ഷിച്ചിരിക്കുന്നത്.

Tuesday, August 18, 2020

ഭഗദത്തൻ്റെ "വൈഷ്ണവാങ്കുശം" [കൃഷ്ണൻ്റെ ചിരി- 31 ]ഭീഷ്മരുടെ പതനത്തിശേഷം ദ്രോണാചാര്യരെ പടത്തലവനാക്കി നിശ്ചയിച്ചു. യുധിഷ്ടിരനെ ജീവനോടെ പിടിച്ചു തരണം. ദുര്യോധനൻ്റെ ആവശ്യം അതായിരുന്നു. ഭീഷ്മരുടെ കൂട്ട് ദ്രോണരും പാണ്ഡവരെക്കൊല്ലില്ലന്ന് ശകുനിക്കറിയാം.യുധിഷ്ടിരനെ തടവിലാക്കിയാൽ യുദ്ധം ജയിക്കാൻ എളുപ്പമായി.അർജ്ജുനനെ യുധിഷ്ടിരൻ്റെ അടുത്തു നിന്ന് മാറ്റിത്തന്നാൽ ബന്ധിയാക്കിത്തരാം. അർജുനൻ അടുത്തുള്ളപ്പോൾ നടക്കില്ല.അർജുനനെ യുദ്ധത്തിന് വെല്ലുവിളിച്ച് അകറ്റാനുള്ള തന്ത്രം മെനഞ്ഞാണ് പിറേറദിവസത്തെ യുദ്ധം തുടങ്ങിയത്.അർജുനനെ യുധിഷ്ടിരൻ്റെ അടുത്തു നിന്ന് തന്ത്രപൂർവ്വം ദൂരേക്ക് യുദ്ധത്തിന് വെല്ലുവിളിച്ച് കൊണ്ടു പോയി.ഭീമനും മറ്റും പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ദ്രോണാചാര്യരെത്തടയാൻ പറ്റിയില്ല. അവസാനം യുധിഷ്ടിരൻ പടക്കളത്തിൽ നിന്ന് പിന്മാറി. ആ സമയത്താണ് ദശാകർണ്ണത്തിലെ രാജാവ് ഭഗദത്തൻ തൻ്റെ പ്രസിദ്ധമായ ആനയുമായി യുദ്ധത്തിന് സാത്യകിയോട് ഏറ്റുമുട്ടിയത്.ഭഗദത്തൻ്റെ " സുപ്രതിക" എന്ന ആന അഷ്ടദിക്ക് ഗജങ്ങളിൽ ഒന്നാണ്. ഒരൊന്നാന്തരം പോരാളി സാത്യകിയുടെ രഥം തുമ്പി ക്കയിൽ എടുത്ത്.ദൂരെ എറിഞ്ഞു.ആനയുമായുള്ള യുദ്ധം ഹരമായ ഭീമസേനൻ ഭഗദത്ത നുമായി ഏറ്റുമുട്ടി. അനേകം ആനകളെ ഇതിനോടകം കാലപുരിയ്ക്കയച്ച ഭീമസേനൻ പക്ഷെ ഇവിടെ തോറ്റു പോയി. ആ മത്തേഭം ഭീമസേന നെ തൻ്റെ തമ്പിക്കൈയിൽ വരിഞ്ഞുമുറുക്കി.ഭീമൻ എത്ര ശ്രമിച്ചിട്ടും ആനയുടെ പിടിവിടുവിക്കാൻ പറ്റിയില്ല. അവസാനം മറെറാരാനഏ ററുമുട്ടാൻ വന്ന തക്കത്തിന് ഭീമൻ ആനയുടെ അടിയിലേക്ക് കുതറി മാറി രക്ഷപെട്ടു.ഭീമൻ കൊല്ലപ്പെട്ടു എന്നു തന്നെ എല്ലാവരും കരുതി.ബഹളം കേട്ട് അർജ്ജുനൻ അവിടെ പാഞ്ഞെത്തി. ഒരമ്പു കൊണ്ട് ഭഗദത്തൻ്റെ വില്ലും, തൂ ണി യും തകർത്തു.അടുത്തടുത്ത് എഴുപതോളം ബാണങ്ങൾ അയച്ച് ഭഗദത്തനെ മുറിവേൽപ്പിച്ചു.ക്രുദ്ധനായ ഭഗദത്തൻ തൻ്റെ ദിവ്യാസ്ത്രം "വൈഷ്ണവാങ്കുശം" കയ്യിലെടുത്തു.മഹാവിഷ്ണു നരകാസുരന് കൊടുത്തതാണ് ആ ദിവ്യാസ്ത്രം. സാക്ഷാൽ ഇന്ദ്ര ഭഗവാനു പോലും അതിനെ തടുക്കാൻ പറ്റില്ല. ആ ദിവ്യാസ്ത്രം അർജുനന് നേരേ തൊടുത്തു. അർജുനൻ്റെ കഥ കഴിഞ്ഞതു തന്നെ. പാണ്ഡവർ നടുങ്ങി.അതിൻ്റെ ഹൂങ്കാരത്തിൽ പാണ്ഡവപക്ഷം പേടിച്ചു വിറച്ചു.. ഒരാൾ മാത്രം സമചിത്തതയോടെ, തൻ്റെ സ്വതസിദ്ധമായ ചിരിയോടെ തേർ തട്ടിൽ എഴുനേറ്റുനിന്ന് ആ അസ്ത്രം നെഞ്ചിൽ ഏറ്റുവാങ്ങി. അത്ഭുതം! ആ അസ്ത്രം ഒരു പൂമാലയായി കൃഷ്ണൻ്റെ മാറിടത്തിൽ. മഹാവിഷ്ണു നൽകിയ ആ അസ്ത്രം ശ്രീകൃഷ്ണനേക്കില്ലല്ലോ?ഉടൻ അർജുനൻ ഒ ര സ്ത്രം കൊണ്ട് ആനയുടെ മസ്തകം തുളച്ച് ഭഗദത്തൻ്റെ തലയറുത്തു.

Monday, August 17, 2020

ശങ്കുപ്പണിക്കരുടെ കത്തി [ കീശക്കഥകൾ -181]ശങ്കുപ്പണിക്കർ. പൊട്ടം കുഴി പ്പഞ്ചായത്തിലെ പെരുന്തച്ചൻ.നല്ല പണിക്കാരൻ. സംസാര പ്രിയൻ. വർത്തമാനം പറയാൻ ആളെക്കിട്ടിയാൽ അപ്പം ഉളി താഴെ വയ്ക്കും. ഒറ്റമുണ്ട്. മുറിക്കയ്യൻ ഷർട്ട്. പൂണൂലും ഉണ്ട്. കയ്യിൽ സന്തത സഹചാരി ആയി ഒരു മുഴക്കോൽ. വിശ്വകർമ്മാവിൻ്റെ പാരമ്പര്യം. പെരുന്തച്ചൻ്റെ കുടുംബം.പാരമ്പര്യത്തിൻ്റെ കാര്യം പറഞ്ഞാൽ വാചാലനാകും. ജാലിയൻ കണാരൻ തോറ്റു പോകുന്ന കത്തി.ഇതുകൊണ്ടൊക്കെ ആരും പണിയ്ക്ക് വിളിയ്ക്കില്ല. പക്ഷേ സാധുവാണ്.ശുദ്ധൻ. മിക്കവാറും ഇവിടെ വരും.മുത്തശ്ശനുമായി ക്കത്തിവയ്ക്കാൻ. മുത്തശ്ശനും ഇഷ്ടാണ്. അവർ ഒത്തുകൂടിയാൽ സമയം പോണതറിയില്ല. കാപ്പിയും ഊണും ശങ്കുവിനും കൊടുക്കും.അന്ന് കൂട്ടുകുടുംബമാണ്. ഒരു ദിവസം എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു.ശങ്കുപ്പണിക്കരെ ക്കത്തി വച്ച് മുട്ടുകുത്തിയ്ക്കാൻ.രാവിലെ പത്തുമണിക്ക് ശങ്കുപടി കടന്നെത്തി. കയ്യിൽ ഒരു പെരുങ്കായത്തിൻ്റെ സഞ്ചിയുണ്ട്. പിന്നെ മുഴക്കോലും. മുത്തശ്ശനാണ് തുടങ്ങി വച്ചത്." ഉച്ചക്ക് വയ്ക്കാൻ അരിയും പലവ്യഞ്ജനവും വാങ്ങാനിറങ്ങിയതാണ്.ഇത് എത്തിയിട്ടു വേണം അവരുടെ വിശപ്പകറ്റാൻ."മുത്തശ്ശൻ ചാരുകസേരയിലാണ്.ശങ്കു താഴെ ഇറയത്ത് നിലത്ത് കുത്തിയിരിക്കുന്നു. രണ്ടു കയ്യും കൂട്ടിമുഴക്കോൽ പിടിച്ചിട്ടുണ്ട്. പഴം പുരാണങ്ങളുടെ കെട്ടഴിക്കാൻ താമസമുണ്ടായില്ല. പലപ്പഴും പറഞ്ഞിട്ടുള്ള വീരസാഹസികകഥകൾ !. പെരുന്തച്ചൻ്റെ പാരമ്പര്യത്തിൽ തുടങ്ങി സാക്ഷാൽ ശങ്കുപ്പണിക്കർ വരെ എത്തി. നേരം 12 മണി ആയി. മുത്തശ്ശന് കഴിക്കണ സമയമായി. അപ്പഴേക്കും മുത്തശ്ശൻ്റെ അനിയൻ തുപ്പൻ നമ്പൂതിരി എത്തി. ശങ്കുവിന് സന്തോഷായി." ശങ്കുവിനും ചോറ് കൊടുക്കണം. ഞാൻ ഒന്നു വിശ്രമിക്കട്ടെ.""പണിക്കരേ പൂതൃക്കോവിലിലെ ശ്രീകോവിലിൻ്റെ ആരൂഢം ശങ്കുവല്ലേ അവസാനം ശരിയാക്കിയത്."പിന്നെ ആരൂഢം ഉറപ്പിച്ചതിൻ്റെ കഥയായി. എത്ര പറഞ്ഞാലും തീരാത്ത കഥ. ഇതിനിടെ ആഹാരം കഴിക്കുമ്പഴും ശങ്കുപറഞ്ഞുകൊണ്ടിരുന്നു.. ശങ്കുവിന് സ്റ്റോക്ക് തീരുന്നില്ല. ഭൂമിക്ക് താഴെയുള്ള ഏതു വിഷയവും ശങ്കുവിന് വഴങ്ങും. നാലു മണി ആയപ്പോൾ റിലേ സമരത്തിന് അടുത്ത ആൾ വന്നു. സമയം പോയതറിയാതെ ശങ്കു.രാത്രി എട്ടുമണിക്ക് ശങ്കുവിനത്താഴം. മുത്തശ്ശനും അഫന്മാരും കിടന്നു പിന്നെ മക്കൾ ഏറ്റെടുത്തു. രാത്രി പത്തു മണി.ഏട്ടൻ വേറൊന്നു വിഷയം എടുത്തിട്ട് ശങ്കുവിൻ്റെ വിഷയ ദാരിദ്ര്യം ഒഴിവാക്കി.. ശങ്കുപ്പണിയ്ക്കർ ഒറ്റക്ക് കത്തിക്കയറുകയാണ്.ഒരു മടുപ്പുമില്ല. രാത്രി പന്ത്രണ്ടു മണി.ഏട്ടൻ ഒരുറക്കം കഴിഞ്ഞ് എഴുനേറ്റു ".പണിക്കരെ നമുക്ക് ഒന്നു മുറുക്കാം. ന്താ ". ഒരു മണിക്കൂർ ഏട്ടൻ ഒരു വിധം പിടിച്ചു നിന്നു. അപ്പഴാണ് അനിയൻ സെക്കൻ ഷോ കഴിഞ്ഞെത്തിയത്." ആ ഇളം കാവിലെ വള്ളത്തിൻ്റെ പണിയുടെ ചരിത്രം അവനു കൂടെ ഒന്നു പറഞ്ഞു കൊടുക്കൂ ". രാത്രി അങ്ങിനെ ഞങ്ങൾ മാറി മാറിപ്പെരുമാറിയിട്ടും ശങ്കുവിന് ഒരു കുലുക്കവുമില്ല.മുത്തശ്ശൻ രാവിലെ നാലു മണിക്ക് എഴുനേൽക്കും."അ..ശങ്കു പോയില്ലേ ? ഞാൻ കുളിയ്ക്കാൻ പോണൂ ശങ്കുകൂടെ വന്നോളൂ. വർത്തമാനം പറഞ്ഞിരിക്കാമല്ലോ? കുളിയും തേവാരവും കഴിഞ്ഞെത്തിയപ്പോൾ ആറു മണി. പിന്നെ ഒരോരുത്തരായി ഉണർന്നു. ഊഴം തെറ്റാതെ പണിക്കരോടേറ്റുമുട്ടി."അയ്യോ.തമ്പുരാനേ.. പന്ത്രണ്ടു മണിയായി.അരീം സാധനങ്ങളും വാങ്ങിക്കൊടുത്തില്ലങ്കിൽ വീട്ടുകാർ പട്ടിണിയാകും""എന്താ ധൃതി. പതുക്കെപ്പോകാം: "" വീട്ടിൽപ്പോയി ഇതു കൊടുത്ത് ഉടനേ വരാം"മുത്തശ്ശൻ പണിക്കാർ വശം ശങ്കു അറിയാതെ ശങ്കുവിൻ്റെ കുട്ടികൾക്ക് ആഹാരത്തിനുള്ളത് ഇന്നലെത്തന്നെ എത്തിച്ചു കൊടുത്തിരുന്നു.

ഭീഷ്മ പിതാമഹൻ്റെ പതനം [കൃഷ്ണൻ്റെ ചിരി - 30 ]മഹാഭാരതത്തിലെ കൃഷ്ണൻ! .ശരിക്കും ഒരു പൂർണ്ണാവതാരം.ആ വിശ്വം മയക്കുന്ന ചിരി പ്രസിദ്ധമാണ്. മഹാഭാരത യുദ്ധത്തിൽ ആയുധമെടുക്കാത്ത കൃഷ്ണൻ ഒരത്ഭുതമാണ്. യുദ്ധാരംഭത്തിൽ നിർവ്വീരനായി തളർന്നിരുന്ന അർജുനനെ കർമ്മനിരതനാക്കുന്ന കൃഷ്ണനെയാണ് പാർത്ഥസാരഥി ആയി യുദ്ധഭൂമിയിൽ നമ്മൾ ശ്രദ്ധിക്കുന്നത്.ഭീഷ്മപിതാമഹനറെ നേതൃ ത്വത്തിലുള്ള കൗരവപ്പടയേ ആർക്കും തോൽപ്പിക്കാൻ പറ്റില്ലന്നു കൃഷ്ണനറിയാം.താൻ തീരുമാനിക്കുമ്പോൾ മാത്രം മരണം സാദ്ധ്യമാക്കുന്ന ഭീഷ മ പിതാമഹൻ ജീവിച്ചിരിക്കുമ്പോൾ പാണ്ഡവരുടെ ജയം അസാദ്ധ്യമാണ് എന്ന് ക്ഷണനറിയാം. യുദ്ധാനന്തരം രാത്രി വിശ്രമിക്കുന്ന പിതാമഹൻ്റ അടുത്തേക്ക് പാണ്ഡവരെപ്പറഞ്ഞു വിടുന്നത് കൃഷ്ണനാണ്. തൻ്റെ പ്രിയപ്പെട്ട പാണ്ഡവർക്ക് വ്യംഗ്യം തരേണ തന്നെ കീഴ്പ്പെടുത്താനുള്ള മാർഗ്ഗംഭീഷ്മർ പാണ്ഡവരോട് പറയുന്നു. കാര്യം മനസിലാക്കിയ കഷ്ണൻ അംബയുടെ മുൻ ജന്മവൃത്താന്തം പാണ്ഡവരൊട് വെളിപ്പെടുത്തുന്നു.ഭീഷ്മരോടുള്ള പ്രതികാര ദാഹി ആയി ശിഖണ്ഡി ആയി പുനരവതാരം എടുത്ത അംബ ഭീഷ് രെ വധിക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു. നപുംസകങ്ങളോട് ഭീഷ്മർ യുദ്ധം ചെയ്യില്ല. അതു കൊണ്ട് ശിഖണ്ഡി യേ മുമ്പിൽ നിർത്തി ഭീഷ്മരോട് യുദ്ധം ചെയ്യാൻ കൃഷ്ണൻ പാണ്ഡവരെ ഉപദേശിക്കുന്നു. ആ യുദ്ധത്തിൽ കൂരമ്പുകളേറ്റ് ഭീഷ്മപിതാമഹൻ ശരശയ്യയിലാകുന്നു. സ്വശ്ചന്ദമൃത്യം വായ ഭീഷ്മർ തൻ്റെ മരണത്തിന് ഉത്തരായനം കാത്ത് യുദ്ധഭൂമിയിൽത്തന്നെ ശയിക്കുന്നു. ഭീഷ്മരുടെ ദുര്യോഗത്തിൽ എല്ലാവരും ദുഖിതരാകുന്നു. ക്ഷണനൊഴിച്ച്.രാത്രിയിൽ ശരശയ്യയിൽക്കിടക്കുന്ന ഭീഷ മരെ സന്ദർശിക്കുന്ന കൃ ഷണൻ അദ്ദേഹത്തിന് സ്വാന്തന മേകുന്നതും കാണാം.യുദ്ധത്തിൽ കൗരവപക്ഷത്തെ പ്രധാനികളെ മുഴുവൻ കൊല്ലിക്കുന്നത് ശ്രീകൃഷ്ണൻ്റെ തന്ത്രം കൊണ്ടാണ്. അധർമ്മത്തിനെതിരെയുള്ള യുദ്ധത്തിൽ മാർഗ്ഗമേതായാലും ലക്ഷ്യം മാത്രമാണ് പ്രധാനം ഏതു പ്രതിസന്ധിയിലും സമചിത്തത വെടിയാതെ ആ ചിരി കൊണ്ട് അതിജീവിക്കാനും, അതിനു മററുള്ളവരെ പ്രാപ്തമാക്കാനും കൃഷ്ണനു സാധിക്കുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്....... -

Sunday, August 16, 2020

"ചേട്ടാ ഭഗവതി പുറത്ത് " [ നാലുകെട്ട് - 271]പഞ്ഞം കർക്കിടകം കഴിഞ്ഞു.പൊന്നിൻചിങ്ങം പിറന്നു. നമ്മുടെ പുതുവൽസരം. പണ്ട് ചിങ്ങമാസത്തിലൂടെ പുതുവത്സരത്തിലേക്കുള്ള പ്രവേശനം ഒരാഘോഷമാണ്. ഇന്നും ഓണത്തിൻ്റെ ഈണം മനസിൽ ആവേശമാണ്.അതു പോലെ ഒരു വലിയ ആത്മവിശ്വാസവും.പണ്ട് "ചേട്ടാ ഭഗവതി"യെ ക്കളയുക എന്നൊരു ചടങ്ങുണ്ട്. എല്ലാ സ്ഥലവും അടിച്ചു വൃത്തിയാക്കി മാലിന്യം പുറത്തു കളയുന്ന ചടങ്ങ്. കർക്കിടക സങ്കറാന്തിക്കാണ് ഈ ചടങ്ങ്. കരികൂട്ടി ഉരുട്ടിയ ഒരു കറുത്ത ഉരുള, നൂറും മഞ്ഞപ്പൊടിയും കൂട്ടിയ ചുവന്ന ഉള, കൂവച്ചെടി കടയോടെ പറിച്ചത്, പച്ച മഞ്ഞൾ, പൂവ്വാംകുരുന്നില, മുക്കൂറ്റി, തലനാരിൻകെട്ട്, നഖം, പ്ലാവില കോട്ടി അതിൽ തിരി കത്തിച്ചത്, ഇതെല്ലാം ഒരു പഴയ മുറത്തിലും, ഉടത്ത കലത്തിലുമാക്കി, ചൂട്ട് കൊളുത്തി ഒരോ മുറിയിലും ചെന്ന് "ചേട്ടാ ഭഗവതി പുറത്ത് ശ്രീ ഭഗവതി അകത്ത് "എന്നു റക്കെപ്പറഞ്ഞ് ദീപം ഉഴിഞ്ഞ് എല്ലാം കൂടി ദൂരെക്കൊണ്ടുക്കളയുന്നു.അങ്ങിനെ ചേട്ടാ ഭഗവതിയെ പുറത്താക്കി അകത്തു കയറി വാതിലടച്ച് ശ്രീ ഭഗവതിയെ പ്രതിഷ്ടിക്കുന്നു. അഷ്ടമംഗല്യത്തിൽ വിളക്കുവച്ച് ഒരു നല്ല വർഷത്തിനായി പ്രാർത്ഥിക്കുന്നു.അന്നത് ശുചീകരണത്തിൻ്റെ ഒരു ഭാഗമായ ചടങ്ങാണത്. മനസ്സിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മാറാലകളും കളഞ്ഞ് പ്രതീക്ഷയുടെ പുതുനാമ്പുകൾ മനസിൽ മുളയ്ക്കുന്നു. പിന്നെ ഓണാഘോഷമായി. പൂവിടലും, ഊഞ്ഞാലാട്ടവും ഓണത്തപ്പനെ വരവേക്കലും ഓണക്കോടിയും, ഓണസദ്യയുമൊക്കെയായി പുതുവർഷത്തിന് വർണ്ണാഭമായ ഒരു തുടക്കം കിട്ടുന്നു...

Friday, August 14, 2020

പാച്ചൂന് ഏട്ടനൊപ്പമാകണം [ അച്ചു ഡയറി-355 ]മുത്തശ്ശാ പാച്ചുവിനേക്കൊണ്ടു തോറ്റു.എല്ലായിടത്തും അവന് ഏട്ടനൊപ്പം നിൽക്കണം. രാവിലെ ഇഢലി കഴിച്ചാൽ അതും ഏട്ടൻ കഴിച്ചിടത്തോളം. അവൻ കൊച്ചു കുട്ടിയല്ലേ. പറഞ്ഞാൽ മനസിലാകില്ല. അവിടെ അച്ചു തോറ്റു കൊടുക്കും. വിശന്നാലും വേണ്ടില്ല.ക്യാരംസ് കളിക്കുമ്പഴും അവന് എപ്പഴും ജയിയ്ക്കണം. ഞങ്ങൾ രണ്ടു പേരും മാത്രം കളിയ്ക്കുമ്പോൾ അച്ചു തോറ്റു കൊടുക്കും. പക്ഷേ നാലു പേരു് കളിക്കുമ്പോൾ അതു പറ്റില്ലല്ലോ? വാശിയാകും അടിയാകും. അവനേക്കൊണ്ട് അച്ചു തോറ്റു.കഴിഞ്ഞ ദിവസം ഗീതയിലെ ഒരു ശ്ലോകം അച്ചു ചൊല്ലി റിക്കാർഡ്‌ ചെയ്ത് അയച്ചില്ലേ. മുത്തശ്ശൻ 'മിടുക്കൻ, എന്നു പറഞ്ഞില്ലേ.പ്രശ്നമായി. അവനും ചൊല്ലണം. റിക്കാർഡ്‌ ചെയ്തത് പല പ്രാവശ്യംകേട്ട് കഷ്ടിച്ച് ചൊല്ലാറായി. ഒന്നും ക്ലിയർ അല്ല. അച്ചൂന് ചിരി വന്നു. പക്ഷേ അവൻ്റെ ആ വാശി അച്ചൂ നിഷട്ടായി. അത് റിക്കാർഡ് ചെയ്തയച്ചിട്ടുണ്ട്. ഏട്ടൻ ചൊല്ലിയതിനേക്കാൾ നല്ലതായി എന്നവനോട് ഒന്നു പറഞ്ഞേക്കണം.ഇന്നലെ വേറൊരു പ്രശ്നം. അവന് ഉടനേ ഏട്ടനൊപ്പം പത്തു വയസാകണം. എത്ര പറഞ്ഞാലും മനസിലാകില്ല. അങ്ങിനെ ഉടനേ പത്തു വയസാകാൻ പറ്റില്ല. അതിന് ഇനിയും അഞ്ചു വർഷം കഴിയണം. അപ്പം ഏട്ടനും വയസു കൂടില്ലേ? അതു പറ്റില്ല. അവന് ഏട്ടന് ഒപ്പം ആകണം. എന്താ മുത്തശ്ശാ പറയുക ഇതിലച്ചൂന് ഒന്നും ചെയ്യാൻ പറ്റില്ല. മുത്തശ്ശൻ ഒന്നു പറഞ്ഞു നോക്കൂ.,

Thursday, August 13, 2020

"അരിപ്പ " പുരാണം [ കീ ശക്കഥ-18 O ]കൊറോണക്കാലമാണ്. എല്ലാം ഓൺലൈനിലാവാങ്ങുക. കടകളിൽ പോകാൻ പേടി. ചായ അരിക്കുന്ന ഒരരിപ്പ വേണമല്ലോ? മോനപ്പോൾത്തന്നെ ഓർഡർചെയ്തു. രണ്ടാഴ്ച്ചകഴിഞ്ഞു.ഇതിനിടയിൽ ഒരു മെസേജ്. ഹരിയാനയിൽ നിന്ന് പൊന്നിട്ടുണ്ട്.അടുത്ത ആഴ്ച്ച എത്തും.നിങ്ങളുടെ ഒരു പാഴ്സൽ വന്നു കിടപ്പുണ്ട്. അവിടെ ട്രിപ്പിൾ ലോക് ഡൗൺ ആയതു കൊണ്ട് കൊണ്ടുവരാൻ പറ്റില്ല. ഇവിടെ വന്നു കളക്റ്റ് ചെയ്യണം. പലതും ഓർഡർ ചെയ്തിരുന്നു. അത്യാവശ്യമുള്ളതായിരിക്കും. ഇവിടെ നിന്ന് പുറത്തു കടക്കാൻ പോലീസിൻ്റെ അനുവാദം വേണം. ഒരു പ്രകാരത്തിൽ അനുവാദം വാങ്ങി. വരുന്നു എന്ന് ഓഫീസിൽ വിളിച്ചു പറഞ്ഞു. ഇങ്ങോട്ട് വരണ്ട. വണ്ടി താഴെ ഇട്ട് ഡിക്കി തുറന്നു വയ്ക്കുക. ഒരാൾ നാലു പാടും നോക്കി ഒരു പാഴ്സലുമായി ഇറങ്ങി വന്നു. അയാൾ അതു ഡിക്കിയിൽ വച്ച് കൈക്കില കൂട്ടി ഡിക്കി അടച്ച പ്രത്യക്ഷനായി. ഡിക്കിയിൽ 24 മണിക്കൂർ വിശ്രമം. സാനി ടൈസർ അടിച്ച് സാവധാനം തുറന്നു. എൻ്റെ അരിപ്പ. പക്ഷേ അതിൻ്റെ നെറ്റ് കീറിയിരുന്നു. സാരമില്ല. നീ പ്ലെയ്സ് ചെയ്യാം റീഫണ്ട് ചെയ്യാം. മാറ്റിക്കിട്ടിയാൽ മതി. സാധനം ഓഫീസിൽ എത്തിച്ചു. വീണ്ടും ഹരിയാനയിൽ നിന്ന് ബോംബേ വഴി എൻ്റെ അരിപ്പ എന്നെ തേടി എത്തി.അടുത്ത കടയിൽ നിന്ന് പന്ത്രണ്ട് രൂപക്കു കിട്ടുന്ന സാധനമാണ്.അപ്പഴേക്കും ലോക് ഡവുൺ കഴിഞ്ഞിരുന്നു. ഒരു വലിയ ബാഗും തൂക്കി വന്ന ആ അവധൂതൽ ഒരു ചെറിയ പെട്ടി പൂമുഖത്തു വച്ചു പോയി. ഇനി 24 മണിക്കൂർ കാക്കാൻ വയ്യ. ഒരു ഡോക്ട്ടർ സിസേറിയ ഓപ്പറേഷന് തയാറാകുന്ന പോലെ ഞാൻ തയാറായി. ഗ്ലൗസിട്ടു.മാസ്ക്ക് വച്ചു. അവിടം മുഴുവൻ അണുവിമുക്തമാക്കി. കത്രിക കയ്യിലെടുത്തു. ആ പായ്ക്കറ്റിൻ്റെ വയർ പിളർന്നു.കൊടി ലു കൊണ്ട് എൻ്റെ വിശ്വവിഖ്യാതമായ അരിപ്പ പുറത്തെടുത്തു. ബക്കറ്റിൽ കുരുതിയ സോപ്പ് വെള്ളത്തിൽ നിക്ഷേപിച്ചു.ഓപ്പറേഷൻ സക്സസ്.പിന്നേയും 12 മണിക്കൂർ അവനെ പ്പുറത്തെടുത്ത് തിളച്ച വെള്ളത്തിൽ ക്കഴുകി എടുത്തു. നല്ല ഒരു ചായയുണ്ടാക്കി ആ അരിപ്പയിൽ അരിച്ച് കുടിച്ച് സായൂജ്യമടഞ്ഞു..

Wednesday, August 12, 2020

ഉണക്കക്കപ്പപ്പുഴുക്ക് [തനതു പാകം - 40]കേരളത്തിൽ ഭക്ഷ്യക്ഷാമം വന്നപ്പഴൊക്കെ നമ്മളെ രക്ഷപെടുത്തിയത് മരച്ചീനി [കപ്പ ,പൂള ] ആണ്.ബ്രസീലിയൻ വംശജനായ ഇവനെ ഇവിടെ ക്കൊണ്ടുവന്നത് പോർച്ചുഗീസ് കാരാണ് തിരുവതാംകൂർ മഹാരാജാവ് വിശാ ഘം തിരുനാൾ രാമവർമ്മത്തമ്പുരാനാണ് ഇവിടെ ഇത് സർവ്വസാധാരണമാക്കിയത്.സ്റ്റാർച്ചിൻ്റെ കലവറയായ ഈ കിഴങ്ങിൽ പ്രോട്ടീനോ, വിറ്റാമിനോ ഒന്നും ഇല്ല എന്നു തന്നെ പറയാം.ഇതിന് ഒരു വിഷാംശം ഉണ്ടുതാനും അപകടകരമല്ലങ്കിലും തിളപ്പിച്ച് ഊററിക്കളഞ്ഞാൽ ഇത് ഒഴിവായിക്കിട്ടും.ഈ വിഷാംശം പൂർണ്ണമായും നീക്കി ഇതിനെ ഒരു സമീകൃതാഹാരമാക്കി ഉപയോഗിക്കുന്ന ഒരു രീതി മദ്ധ്യകേരളത്തിലുണ്ട്.കപ്പ പറിച്ച് തൊണ്ടുകളഞ്ഞ് വട്ടത്തിൽ അരിഞ്ഞ് വലിയ ചെമ്പിൽ വെള്ളമൊഴിച്ച് വാട്ടി എടുക്കും. ആ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് അത് നന്നായി വെയിലത്ത് ഉണക്കി സൂക്ഷിക്കും.വാട്ടുമ്പോൾ ചെമ്പിൽ പച്ചമഞ്ഞൾ ചതച്ചിടാറുണ്ട്.വീണ്ടും ആകപ്പ നല്ലവണ്ണം വെള്ളമൊഴിച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു് കുക്കറിൽ വേവിച്ചെടുക്കും. അതിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് അത് ഒരു ഉരുളിയിലേക്ക് പകരുക. തലേ ദിവസം വെള്ളത്തിലിട്ട് കതിർത്തവൻപയർ കുക്കറിൽ മഞ്ഞപ്പൊടിയും സ്വൽപ്പം ഉപ്പും ചേർത്ത് വേവിച്ച് ഊറ്റിവച്ചത് ഈ കപ്പയിലേക്ക് പകരണം. നാളികേരം ചിരകി എടുത്ത് കരിവേപ്പില, കാന്താരിമുളക് ഉപ്പ്, ഉള്ളി, ചുവന്ന മുളക് എന്നിവ പാകത്തിന് ചേർത്ത് അരച്ചെടുക്കണം. കുറച്ച് കുരുമുളക് പൊടിയും ചേർക്കുന്നത് നല്ലതാണ്.അത് കപ്പയും പയറും കൂടിയ മിശ്രിതത്തിലേക്ക് ചേർത്ത് ചെറിയ തീയ്യിൽ നന്നായി ഇളക്കി യോജിപ്പിക്കണം .തീ കെടുത്തി മുകളിൽ വെളിച്ചണ്ണ ത ളി ച്ച് അടച്ചു വയ്ക്കണം.കപ്പയിലെ സ്റ്റാർച്ചും, പയറിലെ പ്രൊട്ടീനും ചേർന്ന് അപകടമില്ലാത്ത ഉണക്കു കപ്പപ്പുഴുക്ക് ഉണ്ടാക്കാം. നല്ല ഉലുവ മാങ്ങ കൂടി ഉണ്ടങ്കിൽ അത്യംത്തമം

Saturday, August 8, 2020

അദ്ധ്യാപകൻ്റെ പണി [ ലംമ്പോദരൻ മാഷും തിരുമേനിം.117]" അദ്ധ്യാപകന് അദ്ധ്യാപകൻ്റെ പണി അല്ലാതെ പൊലീസിൻ്റെയും ഡോക്ട്ടർമാരുടേയും പണി അല്ല "" അദ്ധ്യാപകരോട് മഹാമാരിയേ പ്രതിരോധിക്കാൻ സഹായിക്കണംന്ന് പറഞ്ഞതിനാണോ മാഷ ടെ രോഷം?""അതു തന്നെ "" ഈ മഹാമാരി നേരിടാൽ ജനങ്ങൾ ഒറ്റക്കെട്ടായിപ്പോരാടുകയാണ്. അപ്പോ ൾ സർക്കാർ ശമ്പളം പറ്റുന്ന എന്നാൽ ഇന്ന് വെറുതെ ഇരിക്കുന്ന മാഷന്മാരെ ആ പണി ഏൾപ്പിച്ചതിലെന്താണ് തെറ്റ്? പ്രബുദ്ധരായപൂരിഭാഗം അദ്ധ്യാപകരും സ്വ മനസാലെ അതിനു തയാറാകുന്ന കാഴ്ച്ച മാഷ് കാണുന്നില്ലേ എന്താ മാഷ് മാത്രം ഇങ്ങിനെ "" കുട്ടികളെ പഠിപ്പിക്കലാണെൻ്റെ ചുമതല."" കുട്ടികളെ പുസ്തകം മാത്രമല്ല അദ്ധ്യാപകർ പഠിപ്പിക്കണ്ടത് സാമൂഹിക പ്രതിബദ്ധത കൂടി പഠിപ്പിക്കണം.തൻ്റെ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കണം""തിരുമേനിക്കതൊക്കെപ്പറയാം.""സത്യമാണ്. കുറ്റബോധമുണ്ട്.അറുപതു വയസു കഴിഞ്ഞവരെ അതിന് സമ്മതിച്ചിരുന്നെങ്കിൽ യാതൊരു സംശയവുമില്ല പോയേനേ. ആകെ ചെയ്യാവുന്നത് ചെലവുചുരുക്കി ജീവിച്ച് മിച്ചം വരുന്ന രൂപാ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുക അത്ര മാത്രം ""നമ്മൾ ഭാഗ്യവാന്മാരാണ് മാഷേ. നല്ല കരളുറപ്പും ഇഛാശക്തിയുമുള്ള ഭരണാധികാരികൾക്ക് മാത്രമേ ഇത്ര വലിയ ഈ പ്രതിസന്ധി മറികടക്കാൻ പറ്റൂ. നമുക്ക് കേന്ദ്രത്തിലും കേരളത്തിലും നമുക്കീതുണ്ട്. മററു ആരോപണങ്ങൾ പറഞ്ഞ് ഇവരുടെ ശ്രാദ്ധതിരിക്കാതിരിക്കാനാണ് ഞങ്ങൾ ശ്രദ്ധിക്കണ്ടത്.ഇന്നിത് ജീവിതത്തിൻ്റെ പ്രശ്നമല്ല. ജീവൻ്റെ പ്രശ്നമാണ്.ഇതിൽ നിന്നു കരകയറാൻ ജനശക്തി ഒന്നു മാത്രമേ പറ്റു. നമുക്ക് അത് വേണ്ടുവോളം ഉണ്ട്. നമ്മൾ അതിജീവിക്കും മാഷേ.

Friday, August 7, 2020

വിട [കീ ശക്കഥകൾ -179]എന്തിനെന്നെ മരണത്തിൽ നിന്നു രക്ഷിച്ചു? എൻ്റെ കുട്ടികളുടെയും ഭാര്യയുടെയും അടുത്തേക്കുള്ള യാത്രയാണ് തടഞ്ഞത്.മഹാമാരിമിച്ചം വച്ചത് എന്നെ മാത്രം."നിങ്ങൾ മരിച്ചോളൂ പക്ഷേഒരു നല്ല കാര്യം ചെയ്തിട്ടാകാമല്ലോ?"ഞാൻ ഡോക്ട്ടറെ നോക്കി. എൻ്റെ കൂടെ വരൂ. ആ വലിയ കെട്ടിടത്തിൻ്റെ പത്താം നിലയിലേക്കാണെന്നെ കൊണ്ടുപോയത്. മരുന്ന്ഗവേഷണത്തിനുള്ള അത്യന്താധുനിക സൗകര്യമുള്ള ഒരു ലാബ്. എന്നെ അവിടെ ഒരു മുറിയിലിരുത്തി. വയസായ ഒരു ഡോക്ടർ കൂടി എത്തി."നിങ്ങളുടെ കുടുംബം തകർത്ത ആ മഹാമാരിയെ കീഴടക്കാൻ ഒന്നു സഹായിക്കൂ""എങ്ങിനെ?" സ്വൽപ്പം ക്രൂരമാണ്. അരോഗദൃഡ ഗാത്രനായ നിങ്ങളെ ആദ്യം ആ മഹാമാരിക്ക് അടിമയാക്കണം. അസുഖം ബാധിച്ചാൽ ഈ വാക്സിൻ നിങ്ങളിൽ പരീക്ഷിക്കും.മറ്റെല്ലാ പരീക്ഷണങ്ങളിലും ഈ വാക്സിൻ വിജയിച്ചു കഴിഞ്ഞു.ഇനി മനുഷ്യരിൽ കൂടി വിജയിച്ചാൽ ഈ മഹാമാരിയെ നൊടിയിട കൊണ്ട് നമുക്ക് കീഴടക്കാം. അങ്ങിനെ സംഭവിച്ചാൽ നിങ്ങൾ ഈ ലോകത്തിൻ്റെ രക്ഷകനായി വാഴ്ത്തപ്പെടും.സമ്മതമാണോ?""സമ്മതമാണ് ഈ പരീക്ഷണത്തിൽ ഞാൻ മരിച്ചാലും സന്തോഷം. ഇനി ഗവേഷണം. വിജയിച്ചാലും ഞാൻ മരിക്കും "അവർ പറഞ്ഞ കടലാസിലൊക്കെ ഒപ്പിട്ട് കൊടുത്തു. പിന്നെ ഒരു മാസം. പരീക്ഷണ പരമ്പര. അവസാനം ആ വാക്സിൻ എന്നിൽ പരീക്ഷിച്ചു. ഡോക്ട്ടർമാരുടെ sൻഷൻ എനിക്ക് മനസിലായി അവർ സകല ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട്. എല്ലാവരുടേയും മുഖത്ത് പിരിമുറുക്കം.രണ്ടാം ദിവസം ഫയനൽ ടെസ്റ്റ്. " രക്ഷപെട്ടു' എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞാൻ പൂർണ്ണ ആരോഗ്യവാനായി. പത്രക്കാരും ചാനലുകാരും എന്നെ പൊതിഞ്ഞു.പൊടിപ്പും തൊങ്ങലും വച്ച് ഈ മഹാമാരിയോടുള്ള എൻ്റെ പ്രതികാരം എന്നു വാഴ്ത്തി. വലിയ പാരിതോഷികങ്ങൾ എന്നെത്തേടി എത്തി.അങ്ങിനെ അവിടുന്നു സിസ്ച്ചാർജ് ആകുന്ന ദിവസം. ഞാൻ ഒരു കവർ ഡോക്ടറെ ഏൾപ്പിച്ചു. എൻ്റെ സ്ഥാവരജംഗമ സ്വത്തുക്കൾ മുഴുവൻ ഈ ഗവേഷണ സ്ഥാപനത്തിന് കൊടുക്കാനുള്ള സമ്മതപത്രമായിരുന്നു അതിൽ. അവസാന പേജിൽ " വിട " എന്നു മാത്രം എഴുതിയ ഒരു കടലാസും. അവസാന സന്ദേശം വായിച്ച് അവർ ഓടി വന്നപ്പഴേക്ക് ഞാൻ ജനൽ വഴി ആ പത്താം നിലയിൽ നിന്ന് താഴേക്ക് ചാടിയിരുന്നു.എൻ്റെ കുടുംബത്തിനൊപ്പം ചേരാൻ.

Tuesday, August 4, 2020

അംബികാകുമാരി ടീച്ചർ [ഗുരുപൂജ - 2 ]ഞാൻ എൽ.പി.സ്ക്കൂളിൽ രണ്ടു വർഷമേ പഠിച്ചുള്ളു. നമ്മുടെ പ്രസിഡൻ്റ് ശ്രീ.കെ.ആർ.നാരായണന് ആദ്യക്ഷരം പറഞ്ഞു കൊടുത്ത പ്രസിദ്ധമായ കുറിച്ചിത്താനത്തെ എ.പി സ്ക്കൂൾ. മൂന്നാം ക്ലാസിൽ ആദ്യമായെത്തിയതുകൊണ്ട് തന്നെ മറ്റു കുട്ടികളുമായി ഇടെ‌പെടാൻ സമയമെടുത്തു.അന്നത്തെ കാലത്ത് ഒരു ഓർത്തഡോക്സ് നമ്പൂതിരി കുടുബത്തിൽ നിന്നു വന്ന കുട്ടി എന്നുള്ള നിലയ്ക്ക് ബാക്കി കുട്ടികളും ഒരു തരം അകലം പാലിച്ചത് എന്നെ വേദനിപ്പിച്ചിരുന്നു.അങ്ങിനെ സ്കൂൾ അങ്കണത്തിൽ പകച്ചു നിന്ന ആ വള്ളിനിക്കറുകാരന് ആശ്വാസമായത് എൻ്റെ ക്ലാസ് ടീച്ചർ ആയിരുന്നു. അബികാകുമാരി ടീച്ചർ എന്നെ മുമ്പിലത്തെ ബഞ്ചിൽത്തന്നെ കൊണ്ടിരുത്തി. എൻ്റെ അമ്മയുടെ ഛായയും, കരുതലും ഉള്ള ടീച്ചർ ആണ് എന്നിൽ ആത്മവിശ്വാസം നിറച്ച് സ്ക്കൂളിലെ മുഖ്യധാരയിലേക്ക് എത്തിച്ചത്. മിക്കവാറും എല്ലാ വിഷയവും ഒരു ടീച്ചർ തന്നെയാകും കൈകാര്യം ചെയ്യുക. പൊതുവേ അന്തർമുഖനായിരുന്ന എന്നെ കൂട്ടുകാർക്കൊപ്പം കളിയ്ക്കാനും മറ്റും പ്രേരിപ്പിച്ച് സാവധാനം ടീച്ചർ എന്നെ മാറ്റി എടുത്തു.പ0നത്തിലും ഒരു ലക്ഷ്യബോധം ഉണ്ടാക്കിത്തന്നു. അടുത്ത വർഷം യു പി സ്ക്കൂളിലേയ്ക്ക് മാറുമ്പോൾ ആ നല്ല ടീച്ചറെ നഷ്ടപ്പെട്ട വേദന ആയിരുന്നു മനസിൽ.അന്ന് സ്ക്കൂളിൽ ഉപ്പുമാവ് ഉണ്ട്.കൂട്ടുകാർ സ്ലെററിനും പുസ്തകത്തിനും കൂടെ ഒരു വട്ടയിലയും കൊണ്ടുവരും. ഉച്ചക്ക് കൂട്ടികൾ ഉപ്പുമാവ് ഉണ്ടാക്കുന്ന അമ്മാവന് ചുറ്റും കൂടും. ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.കൂട്ടുകാരോട് അസൂയ തോന്നിയിട്ടുണ്ട്.സ്ക്കൂളിൽ നിന്നു വന്നാൽപ്പോലും കുളത്തിൽപ്പോയി മുങ്ങിക്കുളിച്ചിട്ടേ ആഹാരം തരൂ. അപ്പം സ്ക്കൂളിൽ നിന്ന് ഉപ്പുമാവ് കഴിച്ചു എന്നറിഞ്ഞാലുള്ള പുകിൽ അറിയാമല്ലോ.? അപ്പഴൊക്കെ എൻ്റെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്നത് ടീച്ചർ ആണ്.അറുപത്തിരണ്ടു വർഷം മുമ്പുള്ള കഥയാണ്. ആ ടീച്ചർ എന്നെ ഓർക്കുന്നു പോലും ഉണ്ടാകില്ല. ഇന്ന് ടീച്ചർ തൃപ്പൂണിത്തു റെ യാണ് താമസം എന്നറിഞ്ഞു. പോയിക്കാണണം. ആ പാദങ്ങളിൽ നമസ്ക്കരിയ്ക്കണം.

Monday, August 3, 2020

മള്ളിയൂർ ശങ്കരൻ നമ്പൂതിരി - എനിക്കും ഗുരുഭൂതൻഈ നൂററാണ്ടിൻ്റെ ആ യോഗീ വര്യൻ നമ്മളെ ഒക്കെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒമ്പതു വർഷം. എന്തെങ്കിലും മനസിനൊരു ദു:ഖമോ, സമസ്യ യോ ഉണ്ടങ്കിൽ ഓടി എത്തുന്നതതവിടെ ആയിരുന്നു. അദ്ദേഹം വിഷ്ണു പാദം പൂകിയ ശേഷവും അദ്ദേഹത്തിൻ്റെ മുറിയിൽ പോയി ഇരുന്ന് അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്.കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിൻ്റെ മാനേജർ സ്ഥാനം ഏറ്റെടുക്കണമെന്ന് വന്നപ്പോൾ,.. അതും അങ്ങിനെ ഒരു സന്ദർഭമായിരുന്നു. മള്ളിയൂരിനെക്കണ്ട് അനുഗ്രഹം വാങ്ങിയ്ക്കണം. അങ്ങിനെ അവിടെ എത്തി."അനിയനകത്തിരിക്കൂ. ഞാനങ്ങോട്ട് വരാം "കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു.ഞാൻ കാര്യങ്ങൾ പറഞ്ഞു. 25 - മത് ഭാഗവതസത്രം ആദ്യ സത്ര വേദി ആയ കുറിച്ചിത്താനം പുത്തൃക്കോവി ലിൽത്തന്നെ വേണമെന്നുണ്ടായിരുന്നു. അതിനു വേണ്ടി കഴിഞ്ഞ ആറു വർഷമായി ശ്രമങ്ങൾ തുടങ്ങിയിരുന്നു.ആറാട്ടിന് പ്രാധാന്യം കൊടുത്ത് ഉത്സവത്തിൻ്റെ ഭാവം തന്നെ മാറ്റി എടുത്തു.""ഇത്രയും ലക്ഷണമൊത്ത ഒരമ്പലത്തിലെ മാനേജർ ആകുക എന്നതൊരു ഭാഗ്യമല്ലേ? അതിലെന്താ പ്രശ്നം?"ഞാനൊന്നു ശങ്കിച്ചു. "ഞാനൊരു നിരീശ്വരവാദി ആയാണ് ആളുകൾ കാണുന്നത്. ശരിയുമാണ്. ഞാൻ എൻ്റെ ഒരാവശ്യത്തിന് പ്രാർത്ഥിക്കാൻ അമ്പലത്തിൽ പോകാറില്ല. ഇപ്പഴത്തെ ഈ ഭ്രാന്തമായ ഭക്തിയോട് എനിക്ക് താത്പ്പര്യവുമില്ല. അങ്ങിനെ ഒരാൾ ഇങ്ങിനെ ഒരമ്പലത്തിൻ്റെ......." ഋഷി തുല്യനായ അദ്ദേഹത്തോട് ഇങ്ങിനെ പറയണ്ടായിരുന്നു.അദ്ദേഹം ഒന്നു ചിരിച്ചു. ലോകത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നിഷ്കളങ്കമായ ചിരി !" ഭക്തിയോഗ "മല്ല, '' കർമ്മയോഗ "മാകണം അനിയൻ്റെ വഴി.സ്വന്തം താത്പ്പര്യത്തെപ്പറ്റി ചിന്തിക്കാതെ കർമ്മം ചെയ്യൂ. കർമ്മഫലം തന്നേ വന്നുകൊള്ളും. അതിൻ്റെ ഫലം കർമ്മം ചെയ്യുന്നവരേക്കാൾ കൂടുതൽ ബാക്കി ഉള്ളവർക്ക് കിട്ടുമ്പോൾ കർമ്മഫലം ഉദാത്തമാകുന്നു. അനിയൻ ധൈര്യമായി ഏറ്റെടുത്തു കൊള്ളൂ",.സത്യത്തിൽ ഞാൻ ഞട്ടിപ്പോയി. എത്ര ലളിതമായിട്ടാണ് എൻ്റെ പ്രശ്നം അദ്ദേഹം പരിഹരിച്ചത്.എൻ്റെ ഗുരുനാഥൻ്റെ പേരിലൊരുത പോവനം ഒരുങ്ങുന്നു.ആ സ്മൃതി മണ്ഡപം ഒരു തപോവനം പോലെ ശാന്തമാകണം. പരിസ്ഥിതി സൗഹൃദമാകണം. അദ്ദേഹത്തിൻ്റെ മകൻ ദിവാകരനുമായി ഈ ആഗ്രഹം പലവട്ടം പങ്കുവച്ചിട്ടുണ്ട്. ഭരണാധികാരികൾ പലപ്പഴായി വലിയ വലിയ വാഗ്നാങ്ങൾ കൊടുത്തിട്ടുണ്ട്. ഒന്നും നടന്നില്ല. എന്തായാലും അദ്ദേഹത്തിൻ്റെ പേരിലുള്ള സ്മൃതി മണ്ഡപം ഉയരുമെന്നു റപ്പായപ്പോൾ സന്തോഷം തോന്നി.