Thursday, December 31, 2015

   പുതുവത്സര  ആശംസകൾ ...................

     മരിച്ചുകൊണ്ടിരിക്കുന്ന പുഴകൾക്കും ....നശിച്ചുകൊണ്ടിരിക്കുന്ന മലകൾക്കും .....കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രാണവായുവിനും .....കൂടിക്കൊണ്ടിരിക്കുന്ന ആഗോളതാപത്തിനും ,,,,,,,,വിഷമുക്തമായ പച്ചക്കറികൾക്കും ....പിന്നെ മയക്കുമരുന്നിനും മദ്യത്തിനും എതിരെ ,,,,,ഒക്കെവേണ്ടിയുള്ള ആശംസകളല്ല ,പ്രതിന്ജകളല്ല ,പ്രവര്ത്തികളാകട് ടെ...2016 ...അതിനായി പ്രവർത്തിക്കാം ......

Tuesday, December 29, 2015

പഞ്ചനക്ഷത്ര ഹോട്ടലിലെ പട്ടിണി .............

    ബാനിയാസ് അയലണ്ടിലെ പുലിമടയിൽ നിന്ന് തിരിചെത്തിയപ്പഴും മറ്റൽഭുതങ്ങൾ ഞങ്ങളെ കാത്തിരുപ്പുണ്ടായിരുന്നു . മൌണ്ടൻ ബൈകിംഗ് ,ആർച്ചറി .ഹോഷ്സ് സ് റൈഡ് ,അങ്ങിനെ പലതും . അതുപോലെ വാട്ടർസ്പോർട്സ് . സ്നോര്കളിംഗ് ,ഡൈവിംഗ് .ഓഷ്യൻകയാകിംഗ്  ,സ്കൂബാദൈവിംഗ് അങ്ങിനെ നീണ്ടുപോകുന്നു പട്ടിക. . കടലിന്റെയും ,കടൽത്തീരത്തിന്റെയും ,മരുഭൂമിയുടേയും ,എന്തിനേറെ ആകാശത്തിനെതന്നേയും കേന്ദ്രീകരിച്ച് അവർ ഒരുക്കിയിരിക്കുന്ന സാഹസിക വിസ്മ്മയം അനുകരണീയമാണ് . അതിൻറെ പുറകിലെ ബുദ്ധി ,ഭാവന ,അതൊക്കെ നമുക്കിവിടെ പാതിരാമണലിലും ,ആണ്ടമാനിലും മറ്റും പരീക്ഷിക്കാവുന്നതാണ് .
   അങ്ങിനെ ഒരു പകൽ മുഴുവൻ കഷ്ട്ടപ്പെട്ട് ,ഒരാനെ തിന്നാനുള്ള വിശപ്പോടെ ആണ് ഹോട്ടലിൽ മടങ്ങിയെത്തിയത് .പക്ഷേ ആ വലിയ നക്ഷത്ര ഹോട്ടൽ സസ്യഭുക്കുകളെ നിരാശപ്പെടുത്തി . ലോകത്തുള്ള സകല ജീവികളുടെയും ,മനുഷ്യരുടെ ഒഴിച്ച് ,പലതരത്തിൽ പാകം ചെയ്ത ആഹാരം അവിടെ കിട്ടും .അതുപോലെ എല്ലാത്തരം മദ്യവും .പക്ഷേ സസ്യാഹാരം . ! വെജിറ്റബൾ സാലഡ് ,പലതരം പഴങ്ങൾ ,ജ്യൂസുകൾ ഇവകൊണ്ടോക്കെ വിശപ്പടക്കണ്ടി വന്നു .

     കുറച്ച്  പൊടിയരിക്കഞ്ഞീം ,ച്ചുട്ടപപ്പടവും ഒരു കടുമാങ്ങയും കൂടി ഉണ്ടായിരുന്നെങ്കിൽ !....മോഹിച്ചുപോയി

Sunday, December 27, 2015

..സർ ബനിയാസ് ഐലൻഡിലെ പുലിമടയിലേക്ക് ............

        ഇനി അപകടകാരികളായ ചീറ്റ പുലികളുടെ ഇടയിലേക്ക് . ഞങ്ങളുടെ വണ്ടിക്ക്  മുമ്പിൽ ഭീമാകാരമായ ഒരു ഇരുമ്പ് ഗേറ്റ് .ജുറാസിക് പാർക്കിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌   'കറകറ 'ശബ്ദത്തോടെ ഗേറ്റ് സാവകാശം വശങ്ങളിലേക്ക്ത തെ ന്നിമാറി  ഞങ്ങളുടെ വാഹനം അകത്തുകയറിയതും പുറകിൽ ഗേറ്റ് അടഞ്ഞു . ഒറ്റതിരിഞ്ഞ് മാനുകൾ ഓടിനടക്കുന്നു . ചീറ്റപുലിക്ക് വേണ്ടിയുള്ള 'ബലി മൃഗങ്ങൾ 'ആണവ . അവയുടെ കണ്ണുകളിലെ ഭയം എൻറെ ഹൃദയത്തിലേക്കും അരിച്ചിറങ്ങി . എപ്പോൾ വേണമെങ്കിലും ഒരു പുലി നമ്മുടെ മുമ്പിൽ പ്രത്യക്ഷപെട്ടെക്കാം .പക്ഷേ നമ്മുടെ സാരഥിക് ഒരുകുലുക്കവുമില്ല . വിശക്കുന്ന പുലിയെ മാത്രം പേടിച്ചാൽ മതി . അല്ലങ്കിൽ പ്രത്യാക്ക്രമണം . നമ്മൾ അതിനെ ഉപദ്രവിക്കാതിരുന്നാൽ മതി . അവയ്ക്ക് വിശക്കുന്നുണ്ടോ എന്ന് നമ്മൾ എങ്ങിനെ അറിയും . ?.

     മുമ്പോട്ട്‌ പോയപ്പോൾ പകുതി ഭക്ഷിച്ച ഒരു മാൻപേടയുടെ ചോരഒലിപ്പിച്മൃതദേഹം  . കൊല കഴിഞ്ഞിട്ട് അധികമായില്ല .ബാക്കി കഴുകൻ കൊത്തിവലിക്കുന്നു . അടുത്തെവിടെയോ അവനുണ്ട് . ഞട്ടിപ്പോയി . വഴിയരുകിൽ ത്തന്നെ രണ്ട് ഭീമാകാരികൾ !.വെയിലുകൊണ്ട് നീണ്ട് നിവർന്നു കിടക്കുന്നു . വണ്ടി സാവധാനം അവിടെ നിർത്തി . ഞങ്ങളുടെ തുറന്ന വാഹനമാണ് .അവയ്ക്ക് ഒറ്റക്കുതുപ്പിനു നമ്മളിൽ ഒരാളെ പിടിക്കാം . 'ആവശ്യമുള്ളവർ  ഫോട്ടോ എടുത്തു കൊള്ളൂ .ഫ്ലാഷ് ഒഴിവാക്കണം . കയ്യും തലയും പുറത്തിടരുത് 'ഞങ്ങൾ കുറേ ഫോട്ടോകൾ എടുത്തു . ഒരുവൻ പതുക്കെ തല ഉയർത്തി . അവൻറെ കൂർത്തു മൂർത്ത കൊണ്പല്ലുകൾ ഞങ്ങളുടെ രക്തം വെള്ളമാക്കി .അപ്പഴും അവൻറെ വായിൽ ചുടുചോര . രണ്ടും പതുക്കെ എഴുനേറ്റു . ഉടനെ നമ്മുടെ വണ്ടി സാവധാനം മുമ്പോട്ടെടുത്തു . അധികം ഇരപ്പിക്കാതെ വണ്ടി മുന്നോട്ട് നീങ്ങി . അരമണിക്കൂർ മണിക്കൂർ കൊണ്ട് ഒരുപ്രകാരത്തിൽ ആ പുലിമടയിൽ നിന്ന് രക്ഷപെട്ടു . ഞങ്ങളുടെ പുറകേ രക്ഷപെടാൻ ശ്രമിച്ച രണ്ടുമൂന്നു നിസ്സഹായരായ മാനുകളെത്തടഞ്ഞ് നമ്മുടെ വണ്ടിയുടെ പുറകിൽ ആ ഇരുമ്പ് ഗേറ്റ് അടഞ്ഞു . 
     ആ ബലിമൃഗങ്ങളുടെ കാതരനയനങ്ങൾ ഇപ്പഴും എന്നേ വേട്ടയാടുന്നു              
സർ ബാനിയാസ് ഐലാൻഡ്‌ ---അബുദാബി ..

 ദൂബായിൽ നിന്ന് 350 -കിലോമീറ്റർ യാത്ര . അബൂദാബിയുടെ പടിഞ്ഞാരെതീരത്ത് ഏതാണ്ട് 87 കിലോമീറ്റർ നീളത്തിൽ കടലിൽ ഒരു കൊച്ചു ദീപ് . 13000-ത്തോളം പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു സുരക്ഷിത താവളം . അതിമനോഹരമായ ഒരു ബോട്ടിൽ ദ്വീപിലേക്ക് .ഏതാണ്ട് മുക്കാൽ മണിക്കൂർ പ്രക്ഷുബ്തമായകടലിൽകൂടി ദ്വീപിലേക്ക് . അവിടുന്ന് ഒരു വാനിൽ ബയിസ് ക്യാമ്പിലേക്ക് . തുടർന്ന് ഒരു തുറന്ന വാഹനത്തിലാണ് യാത്ര .വാഹനത്തിന് ഗ്ലാസോ ഗ്രില്ലോ ഇല്ല .ഒരു നല്ല സ്മാർട്ടായ ഒരു യുവതിയാണ് സാരഥി . ആയിരക്കണക്കിന് മൃഗങ്ങൾക്കും ,പക്ഷികൾക് ഇടയിലേക്ക് . ഒരു വലിയ മാന്കൂട്ട്ത്തിനിടയിലേക്ക്ആണ് ആദ്യം എത്തിയത് ..അവയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം . തൻറെ കൂർത്തു മൂർച്ചയുള്ള കൊമ്പുകൊണ്ട് പ്രിയതമയുടെ കണ്ണ് ചൊറിയുന്ന കാളിദാസന്റെ മാനുകളേയും അവിടെ കണ്ടു  . ആ ദ്വീപിൽ മഴവില്ല് വിരിയിച്ചു പീലിവ്ടർത്തി നടനമാടുന്ന മാന്കൂട്ടങ്ങൾ ഒരു ചേതോഹര കാഴ്ചതന്നെ .ഇവിടെ അപൂർവ്വം കാണുന്ന മഴക്കാർ അതിനു പ്രചോദനമായേക്കാം .ആ കാതര മിഴികളെ കടന്നെത്തിയത് ഒരു ഭീമൻ ജിറാഫിന്റെ അടുത്താണ് . തല ഉയർത്തി ഞങ്ങളെ കണ്ടന്നു പോലും നടിക്കാതെ ആ രാജകീയ നടനം തുടർന്നു .ഏതാണ്ട് രണ്ടുമണിക്കൂറോളം പലതരം ജീവികളുമായി കിന്നരിച്ച് യാത്ര തുടർന്നു .ഇനി അപകടകാരികളായ ചീറ്റപ്പുലികളുടെ സങ്കേതത്തിലേക്ക്

Saturday, December 26, 2015

അച്ചുവിൻറെ ഡയറി -90 -ആം താള് ....

         അച്ചുവിൻറെ ക്രിസ്തുമസ് ട്രീ ..............


മുത്തശ്സാ അച്ചു ക്രിസ്തുമസ് ട്രീ ഉണ്ടാക്കി . അച്ചുവിനോളം പൊക്കമുണ്ട് . തിരുവാതിരയും ഇന്നാണന്നു അമ്മ പറഞ്ഞു .അമ്മ തിരുവാതിരക്ക് ' റൈസ് ഫുഡ്‌ ' കഴിക്കില്ല . അമ്മ തിരുവാതിര 'സെലിബ്രെറ്റു 'ചെയ്യുന്നത് അച്ഛനുവേണ്ടിയാണന്നു പറഞ്ഞു . അതച്ചുവിനതിഷ്ട്ടായി . അമ്മാവൻറെ വേളിക്ക് എല്ലാവരും കൂടി തിരുവാതിര കളിക്കുന്നത് അച്ചു കണ്ടിട്ടുണ്ട് .അച്ചുവിനിഷ്ട്ടാണ് അത് കാണാൻ . പക്ഷേ അച്ചു അമേരിക്കയിൽ ഇതു കണ്ടിട്ടില്ല . അന്ന് വെറ്റിലയും ,അടക്കയും ,ചുണ്ണാമ്പും കൂട്ടി എല്ലാവരും മൂന്നുംകൂട്ടും . വായുമുഴുവാൻ ചുവന്നുവരും . അങ്ങിനെ അച്ചുവും വായ്യ്‌ ചുമപ്പിച്ചിട്ടുണ്ട് . ക്രിസ്തുമസ് സ്റാർ പോലെ 'തിരുവാതിരനക്ഷത്രവും 'ഉണ്ടന്ന് അച്ഛൻ പറഞ്ഞു . അച്ചുവിൻറെ അമ്മക്കുവേണ്ടി ഒരു വലിയ ചുവന്ന തിരുവാതിര നക്ഷത്രം ക്രിസ്തുമസ് ട്രീയുടെ ഏറ്റവും മുകളിൽ അച്ചു പിടിപ്പിച്ചിട്ടുണ്ട്

Tuesday, December 22, 2015

അറബിക്കഥകലുടെ മായികലോകത്തേക്ക്‌ !. ലോകത്തിൻറെ ഒന്നാമത്തെ സ്വപ്ന നഗരത്തിലേക്ക് . ,ഷേക്ക്‌ മുഹമ്മദ്‌ബിൻ റഷീദ് എന്ന ഇച്ചാശക്തിയുള്ള , സ്വപ്നങ്ങളുള്ള ,കരുത്തനായ ആ ഭാരണാധികാരിയുടെ നാട്ടിലേക്ക് ,"ദൂബായിക്ക് " ഒരു യാത്ര . ഇന്നവിടെ ഞാൻ കാലുകുത്തും . കുറച്ചുകാലം ആ സ്വപ്ന നഗരത്തിൽ തന്നെ വാസം .മോൾക്കും കുടുംബത്തിനുമൊപ്പം കുറച്ചുകാലം .....

അറബിയുടെ ദുഖം എന്റേയും .......

      എന്നെപ്പോലെ ദുഖിച്ചിരിക്കുന്ന ആ അറബിയെ കണ്ടപ്പോൾ ഞാൻ അടുത്തുകൂടി . സമ്പന്നതയുടെ അപ്പോസ്തലനും സങ്കടമോ ?. എണ്ണക്ക് വിലകുറഞ്ഞു ജീവിക്കാൻ നിവർത്തിയില്ല . അപ്പഴാണ് ലോകത്ത് ഇന്ത്യാ മഹാരാജ്യത്താണ് പ്രത്യേകിച്ചും കേരളത്തിൽ ആണ് പെട്രോളിനും ഡീസലിനും നല്ല വിലയുണ്ടന്നറിഞ്ഞത്, അവിടെ മാത്രം ഈ വിലകുറയാത്തതിന്റെ രഹസ്യം അറിയണം . പറ്റുമെങ്കിൽ അവിടെ കുറേ വിൽക്കണം . അതാണ്‌ ഈ യാത്രയുടെ ഉദ്ദേശം .

       എൻറെ ദുഖവും ഏതാണ്ടിതുപോലെ തന്നെ .ലോകത്തെല്ലാം നല്ല വിലയുള്ള ,റബറിന്റെ നാട്ടിൽനിന്നാനു ഞാൻ വരുന്നത് . അവിടെ വില വളരെ കുറഞ്ഞിരിക്കുന്നു . ജീവിക്കാൻ നിവർത്തിയില്ല . ഇവിടെ റബറിന് ഒരുപാട് ആവശ്യമുണ്ടല്ലോ ?.ഇവിടെ ആരെങ്കിലും കുറേ വാങ്ങിയാൽ അങ്ങോട്ടുള്ള ഇറക്കുമതി അതത്രയും കുറയുമല്ലോ . അവിടെ കിട്ടുന്നതിനേക്കാളും വിലകൊടുത്താലും ,ഗുണം കുറഞ്ഞാലും ഇറക്കുമാതിയാണവിടെ ഇഷ്ട്ടം !...   

Friday, December 18, 2015

    ആൻണ്ടമാൻ  യാത്രയുടെ വായനാനുഭൂതി മനോഹരമായിരിക്കുന്നു .കുറ്റവാളികളെ നാടുകിടത്തിയിരുന്ന ഒരുദ്വീപ് .ഭീകരമായ ജയീലുകൾ ...ഇങ്ങിനെ ഒക്കെയാണ് നമ്മൾ ആൻഡമാനെ പറ്റി ധരിച്ചിരുന്നത് . പക്ഷേ എസ്‌ .പി .നമ്പൂതിരിയുടെ ആൻഡമാൻ യാത്രാവിവരണം വായിച്ചപ്പോൾ എന്നേയും കൂടി അങ്ങോട്ട് നാടുകടത്തിയിരുന്നെങ്കിൽ എന്ന് സത്യത്തിൽ മോഹിച്ചുപോയി !."നിങ്ങളുടെ കാലടിപ്പാടുകൾ ഒഴിച്ച് ഒന്നും അവിടെ ഉപേക്ഷിക്കരുത് "എന്നവിടെ നിഷ്ക്രഷിച്ചിരുന്നു  എന്ന് വായിച്ചു .സത്യത്തിൽ ആ മാന്ത്രികത്തൂലികയുടെ സ്പർശം അവിടെ മുഴുവൻ പതിഞ്ഞിരിക്കുന്നു . അതിൻറെ സുഗന്ധം ലോകം മുഴുവൻ പരക്കട്ടെ ...അഭിനന്ദനങ്ങൾ ...

Thursday, December 17, 2015

 അച്ചുവിൻറെ മലയാളം ന്യൂസ്‌ .....
  അച്ചു ഇപ്പോൾ മലയാളം ന്യൂസ്‌ കേൾക്കും .മലയാളം മറക്കാതിരിക്കാനാ . അമ്മ പറഞ്ഞിട്ടാ . പക്ഷേ അച്ചുവിന് ഒന്നും മനസിലാകുന്നില്ല . തമിൾനാട്ടിൽ നിന്ന് വരുന്ന പച്ചക്കറി മുഴുവൻ വിഷമാണന്നാ പറയുന്നേ . വിഷം എന്നു പറഞ്ഞാൽ പോയിസൻ എന്നല്ലേ .എങ്കിൽ എന്തിനാ നമ്മളതുപയോഗിക്കുന്നെ. മുത്തശ്ശൻ അവിടെ കൃഷി ചെയ്യുന്നപോലെ ചെയ്‌താൽ പോരേ .അതുപോലെ "മുല്ലപ്പെരിയാർ "  ",സോളാർ "  ഇതൊന്നും അച്ചുവിന് മനസിലായില്ല . തമിൾനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ന്യൂസ്‌ കണ്ടു . അച്ചുവിന് സങ്കടം വന്നു . പാവങ്ങൾ അവർക്കെന്തെങ്കിലും സഹായം ചെയ്യണം . അച്ഛൻ പറഞ്ഞു . അച്ചുവിൻറെ പെട്ടിയിലും കുറേ "ഡോളർ "ഉണ്ട് .അച്ചു സൂക്ഷിച്ച് വച്ചിരുന്നതാ .അതും കൊടുക്കാം . എങ്ങിനെയാ അവിടെ എത്തിക്കാ ..... 
  മണിക്കുട്ടിക്ക് സന്തോഷായി .....
  ടി ,വി ഇല്ല .ചൊമ്പൂട്ടെർ ഇല്ല ഫോണില്ല ,കരണ്ടുമില്ല .അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് ധാരാളം വർത്തമാനം പറയുന്നു .മണിക്കുട്ടിയെ മടിയിലിരുത്തി കഥകൾ പറഞ്ഞുതരുന്നു . ഫ്ലാറ്റിന്റെ അചാമത്തെ നിലയിലാണ് . താഴെ മുഴുവൻ വെള്ളം കയറി . ആവശ്യത്തിന് ആഹാരവും വെള്ളവും സ്ടോക്ക്കുണ്ട് .അച്ഛൻ പറഞ്ഞു . 
 മുമ്പ് അതിരാവിലെ മുതൽ തിരക്കുമയം .അച്ഛനും അമ്മയും അന്യോന്യം സംസാരിക്കുന്നത് വരെ മണിക്കുട്ടി കേട്ടിട്ടില്ല .എന്നേയും വേഗം ഒരുക്കി ഡേ കയറിൽ ആക്കും .വയ്കിട്ടു വരുമ്പഴും തിരക്കുമയം . ഒന്നുകിൽ ടി വി അല്ലങ്കിൽ ഫോണ്‍ .പിന്നെ ലാപ്ടോപ് .അച്ഛൻ രാത്രി വരുമ്പോൾ ഞാൻ ഉറങ്ങിയിരിക്കും .അച്ഛന്റെ കയിൽ വേറെ കീ ഉണ്ട് . അച്ഛൻ വരുന്നത് അമ്മപോലും അറിയുന്നുണ്ടാവില്ല . അടുത്തു താമസിക്കുന്ന ആരേം അറിയില്ല . മനിക്കുട്ടിക്കിപ്പഴാ സന്തോഷായെ . വെള്ളം താഴാതിരുന്നാൽ മതിയായിരുന്നു
 ...................വിശപ്പ് .............
   നിശബ്ദനായ .ഒരു കൊലയാളിയുടെ കൂട്ടാണ് രാത്രിയിൽ വെള്ളം കയറിയത് . ആദ്യത്തെ നില നിറഞ്ഞ് ഞങ്ങൾ കിടക്കുന്ന രണ്ടാമത്തെ നിലയിൽ വെള്ളം ഓളം വെട്ടിയപ്പോൾ ആണ് ഞങ്ങൾ ഉണർന്നത് .കൂരാക്കൂരിരിട്ട് . കറണ്ടില്ല . ഒന്നും കാണുന്നില്ല . പെട്ടന്നാണ് നടുക്കത്തോടെ കുട്ടികളുടെ കാര്യം ഓർത്തത് .എങ്ങിനെയോ ടോർച്ച് കണ്ടെടുത്തു .ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച . ഞങ്ങളുടെ കുട്ടികൾ മൂന്നും കോണിയുടെ അടുത്ത് ഒഴുകിനടക്കുന്നു . ഒരുപ്രകാരത്തിൽ മുകളിൽ എത്തിച്ചു . എല്ലാം കഴിഞ്ഞിരുന്നു . ഒന്നുറക്കെക്കരയാൻ പോലുമാകാതെ .വിളിച്ചുകൂവിയാൽ ആരുകേൾക്കാൻ !.പ്രത്യേകവീടുമതി ഫ്ലാറ്റുവേണ്ട .കുട്ടികളുടെ വാശി ആയിരുന്നു .ബാൽക്കണിയിൽ വന്ന് പുറത്തേക്ക് ലൈറ്റ് അടിച്ചപ്പോൾ കണ്ട കാഴ്ച !.ചങ്കിടിച്ചുപോയി . ചുറ്റുപാടും വെള്ളം മാത്രമേ കാണാനുള്ളൂ . ഫോണ്‍ വർക്ക് ചെയ്യുന്നില്ല . ടവറുകൾ തകർന്നിരിക്കുന്നു . 
     ഒരുപ്രകാരത്തിൽ നേരം വെളിപ്പിച്ചു .കോരിചൊരിയുന്ന മഴ . പുറത്ത് നോക്കെത്താത്ത ദൂരത്ത്‌ ആരേം കാണുന്നില്ല . ഞങ്ങൾ അന്യോന്യം നോക്കാൻ പോലും ഭയന്ന് ഒരു പകലും ഒരു രാത്രിയും .രാവിലെ അദ്ദേഹം ഒരു തീരുമാനത്തിലെത്തി .എങ്ങിനേയും ആരുടെയെങ്കിലും സഹായം തേടണം .ബാൽക്കണിയിൽ ഒഴുകിവന്ന ഒരു തടിക്കഷണം അദ്ദേഹം പിടിച്ചടിപ്പിച്ചു . ഞാൻ എങ്ങിനേയും സഹായവുമായി തിരിച്ചെത്തും .കാത്തിരിക്കുക .ഒന്ന് തടയാൻ പോലും കഴിയുന്നതിന് മുമ്പ് അദ്ദേഹം നീന്തി അകന്നു . എൻറെ പ്രിയപ്പെട്ട കുട്ടികളുടെ മൃതദേഹത്തിന് കാവലായി ഒരുദിവസം കൂടി . അദ്ദേഹം വന്നില്ല . ജീവനോടുക്കിയാലോ ? പാടില്ല .അദ്ദേഹം വരും .കുട്ടികളുടെ മരണാനന്തര കർമ്മങ്ങൾ നടത്തണം .ഞാൻ ജീവിച്ചിരുന്നേ പറ്റൂ .ആരെങ്കിലും സഹായത്തിനുണ്ടാകും .കാത്തിരിക്കാം . 
    വിശപ്പും ദാഹവും കൊണ്ട് ഒരുതരം ഉണ്മ്മാദത്തിന്റെ വക്കിലെത്തിയിരുന്നു . മുകളിൽ ഒരു ടിണ്‍ ബിസ്ക്കറ്റും ,ജ്യൂസും ഇരുപ്പുണ്ട്‌ .കുട്ടികൾ എടുക്കാതെ വച്ചതാണ് .എനിക്കും എത്തില്ല .കുറച്ചുകൂടിഉയരമുണ്ടായിരുന്നെങ്കിൽ .ഒരുന്മ്മാദിയുടെ കൂട്ട് ഞാൻ ചാടി എഴുനേറ്റു .ദൈവമേ ക്ഷെമിക്കണേ !...ഞാൻ കുട്ടികളുടെ ശവശരീരങ്ങൾ ഒന്നിന് മുകളിൽ ഒന്നായി എടുത്ത് വച്ചു .അതിന് മുകളിൽ ചവിട്ടി നിന്ന് ബിസ്ക്കറ്റും ജ്യൂസും എടുത്തു .ഒരുതരം ഭ്രാന്തിന്റെ വക്കോളമെത്തിയ ഞാൻ അവ ആർത്തിയോടെ കഴിച്ചു .പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ മൃതദേഹത്തിൽ പതിച്ചു .              

aniyan 

  .............പ്രളയം .......
     വേലുചാമിക്ക് കാല്‌ രണ്ടുമില്ല . കണ്ടാൽ അറപ്പുണ്ടാക്കുന്ന വികൃത രൂപം . ഞങ്ങളുടെ ഫ്ലാറ്റിന് പുറത്ത് ആഴ്ചയിൽ രണ്ടുദിവസം .നാലുചക്രമുള്ള ഒരു ചെറിയവണ്ടിയിൽ കൈ നിലത്തൂന്നി സഞ്ചരിക്കും . ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ ആണ് ഏക  വരുമാനം . മിക്കപ്പഴും എന്തെങ്കിലും കൊടുക്കും .എൻറെ കൊച്ചുമോൾക്ക് അതോരുപതിവാണ് . ആ കുഞ്ഞുമനസിന് ആ വികൃതരൂപം ഇഷ്ട്ടമായിരുന്നു . അയാളുടെ ആന്തരികസൌന്ദര്യം ആ നിഷ്ക്കളങ്ക മനസിന്‌ തൊട്ടറിയാൻ കഴിഞ്ഞിരിക്കണം . 
   അന്നാണ് ആ ഭീകര വെള്ളപ്പൊക്കം നഗരത്തെ മുക്കിയത് . നമ്മുടെ ഫ്ലാറ്റിലും വെള്ളം കയറി .അടിയിലത്തെനില വെള്ളത്തിൽ മുങ്ങി എല്ലാവരും മുകളിലേക്ക് .അപ്പോൾ മോളാണ് വേലുചാമിയെ ശ്രദ്ധിച്ചത് . ആ പാവത്തിനെ ക്കൂടി നമ്മുടെ ഫ്ലാറ്റിൽ എത്തിക്കൂ . മോളുടെ കടുംപിടുത്തം മനസില്ലാമനസോടെ ഞാൻ അനുസരിച്ചു .പുറത്തുപോകാൻ നിവർത്തിയില്ല . സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ  മുഴുവൻ തീർന്നു . ബാങ്കിൽ ലക്ഷങ്ങൾ ഡിപ്പോസിറ്റുണ്ട് . എന്തുകാര്യം ! എ .ടി .യം ഇല്ല .ബാങ്കുകൾ തുറക്കുന്നില്ല . ക്രെടിട്റ്റ് കാർഡ്‌ പ്രയോജനമില്ല . കാഷ് സൂക്ഷിക്കാറില്ല . വല്ലപ്പഴും വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവരും . പത്തിരട്ടിവില !. രൊക്കം കാഷ് വേണം .
   അപ്പഴാണ് മുറിയുടെ മൂലയിൽ നിന്ന് ഒരു വികൃത ശബ്ദം . വേലുചാമിയാണ് .അയാളുടെ ഭാണ്ടത്തിൽനിന്നു ഒരു പൊതിയെടുത്ത് മോളുടെ നേരേ നീട്ടി . അതിൽ നിറയെ നോട്ടുകൾ .അയാളുടെ ആകെ സമ്പാദ്യം !. മനസുകൊണ്ട് ആ മനുഷ്യനെ നൂറുവട്ടം നമസ്ക്കരിച്ച്‌ ആ നോട്ടുകൾ വാങ്ങിയപ്പോൾ എൻറെ കൈ വിറക്കുന്നുണ്ടായിരുന്നു !. ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്നഭിമാനിച്ചിരുന്ന ഞാൻ ആ മനുഷ്യന്റെ മുമ്പിൽ എത്ര  നിസാരൻ !.........  .  

Sunday, December 6, 2015

  ..അമ്മാമ്മക്ക് സങ്കടായോ ?...............
അമ്മമ്മ അന്ന്" ചെത്തിമന്ദാരം " എന്ന പാട്ട് മടിയിലിരുത്തി പഠിപ്പിച്ചുതന്നില്ലേ ?..അച്ചുവിന് ആ പാട്ട് ഒരുപാടിഷ്ട്ടാ .അച്ചു പാച്ചുവിനത് പാടിക്കൊടുക്കും . അച്ചു ആ പാട്ട് ഇഗ്ലീഷിൽ ആക്കി .പാടി .അമ്മയെകേൾപ്പിച്ചു . അമ്മ അത് റെക്കോർഡ്‌ ചെയ്ത് അമ്മാമ്മക്ക് അയച്ചു കൊടുത്തു . വേണ്ടായിരുന്നു . അമ്മമ്മക്ക് സകടായിക്കാനും .അമ്മമമ ക്കതിഷ്ട്ടപ്പെടില്ല.അയക്കണ്ടായിരുന്നു . മുത്തശ്ശാ അമ്മമ്മ വല്ലതും പറഞ്ഞോ ?. മുത്തശ്ശനത് കേൾക്കണ്ട .അച്ചു തമാശിനു ചെയ്തതാ . ഉണ്ണികൃഷ്ണനും ദേഷ്യം വന്നു കാണും .ഇങ്ങിനെ ഒക്കെപ്പാടിയതിനു . സ്കൂളിൽ അച്ചുവിൻറെ ഫ്രണ്ട്സിന് വേണ്ടിയാ അങ്ങിനെ ആക്കിയത് .അമ്മയെ കേൾപ്പിക്കണ്ടായിരുന്നു .       
....സ്വേദനം ..സ്നേഹനം ...വിരേചനം .......

    നടുവിന്റെ വേദന കാലിലേക്ക് പടർന്നപ്പോൾ ഡിസ്ക് പ്രശ്നം (L4,L5) എന്നുപറഞ്ഞ് "ട്രാക്ഷ്നും ",വേദനസംഹാരിയുമായി ഒരുമാസം .പഞ്ച ഭൂതങ്ങളുടേയും ത്രിദോഷ ഭലങ്ങളെയും ആസ്പദമാക്കിയുള്ള ആയുർവേദ ചികിത്സ മതിയെന്ന് തീരുമാനിച്ചത് ഏതോ പുണ്ണ്യ സമയത്താണന്നു തോന്നുന്നു .
അഭ്യന്ഗവും ,വിയർപ്പിക്കലും ,വസ്തിയും ..അങ്ങിനെ പതിനാലുദിവസം .അഭ്യങ്ങത്തിനു ശേഷം ആദ്യ ദിവസം "ക്ഷീരവസ്തി "വ്യ്കീട്ട് കടീവസ്തി .പിറ്റേദിവസം മുതൽ മാത്ര വസ്തി. ....അങ്ങിനെ സ്നേഹനതിലൂടെയും, സ്വേദനത്തിലൂടേയും ,ശരീരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും  പുറത്തുകളയുന്നു .ഡിസ്ക്കിന്റെ ലൂബ്രിക്കേഷൻ പുനസ്ഥാപിച്ച് വേദനയുടെ പ്രഭവസ്ഥാനത്ത് ചികിത്സിക്കുന്നു .അതാണ്‌ ആയുർവേദത്തിൽ ചെയ്യുന്നത് . പക്ഷേ അതോടുകൂടി നമുക്കുണ്ടായിരുന്ന പൈൽസ് പോലുള്ള പല അസുഖങ്ങൾക്കും ശാന്തിയുണ്ടായത് എൻറെ ശരീരം അറിയുന്നു . 
          ഒരു കായകൽപ്പചികിത്സയിലെന്നപോലെ എൻറെ ശരീരത്തിന്റെ ഒത്തിരി പ്രശനങ്ങൾക്ക് പരിഹാരത്തിന് ശേഷം പതിനാലുദിവസങ്ങൾക്കകം ആ പ്രസിദ്ധ ആയുവേദാശ്രമത്തിൽ നിന്ന് [ഇക്കോ ഫ്രണ്ടിലി റിസോർട്ട് ]ഇന്നു വിടവാങ്ങുന്നു ....                    

Saturday, December 5, 2015

    .............പ്രളയം .......
     വേലുചാമിക്ക് കാല്‌ രണ്ടുമില്ല . കണ്ടാൽ അറപ്പുണ്ടാക്കുന്ന വികൃത രൂപം . ഞങ്ങളുടെ ഫ്ലാറ്റിന് പുറത്ത് ആഴ്ചയിൽ രണ്ടുദിവസം .നാലുചക്രമുള്ള ഒരു ചെറിയവണ്ടിയിൽ കൈ നിലത്തൂന്നി സഞ്ചരിക്കും . ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ ആണ് ഏക  വരുമാനം . മിക്കപ്പഴും എന്തെങ്കിലും കൊടുക്കും .എൻറെ കൊച്ചുമോൾക്ക് അതോരുപതിവാണ് . ആ കുഞ്ഞുമനസിന് ആ വികൃതരൂപം ഇഷ്ട്ടമായിരുന്നു . അയാളുടെ ആന്തരികസൌന്ദര്യം ആ നിഷ്ക്കളങ്ക മനസിന്‌ തൊട്ടറിയാൻ കഴിഞ്ഞിരിക്കണം . 
   അന്നാണ് ആ ഭീകര വെള്ളപ്പൊക്കം നഗരത്തെ മുക്കിയത് . നമ്മുടെ ഫ്ലാറ്റിലും വെള്ളം കയറി .അടിയിലത്തെനില വെള്ളത്തിൽ മുങ്ങി എല്ലാവരും മുകളിലേക്ക് .അപ്പോൾ മോളാണ് വേലുചാമിയെ ശ്രദ്ധിച്ചത് . ആ പാവത്തിനെ ക്കൂടി നമ്മുടെ ഫ്ലാറ്റിൽ എത്തിക്കൂ . മോളുടെ കടുംപിടുത്തം മനസില്ലാമനസോടെ ഞാൻ അനുസരിച്ചു .പുറത്തുപോകാൻ നിവർത്തിയില്ല . സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ  മുഴുവൻ തീർന്നു . ബാങ്കിൽ ലക്ഷങ്ങൾ ഡിപ്പോസിറ്റുണ്ട് . എന്തുകാര്യം ! എ .ടി .യം ഇല്ല .ബാങ്കുകൾ തുറക്കുന്നില്ല . ക്രെടിട്റ്റ് കാർഡ്‌ പ്രയോജനമില്ല . കാഷ് സൂക്ഷിക്കാറില്ല . വല്ലപ്പഴും വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവരും . പത്തിരട്ടിവില !. രൊക്കം കാഷ് വേണം .
   അപ്പഴാണ് മുറിയുടെ മൂലയിൽ നിന്ന് ഒരു വികൃത ശബ്ദം . വേലുചാമിയാണ് .അയാളുടെ ഭാണ്ടത്തിൽനിന്നു ഒരു പൊതിയെടുത്ത് മോളുടെ നേരേ നീട്ടി . അതിൽ നിറയെ നോട്ടുകൾ .അയാളുടെ ആകെ സമ്പാദ്യം !. മനസുകൊണ്ട് ആ മനുഷ്യനെ നൂറുവട്ടം നമസ്ക്കരിച്ച്‌ ആ നോട്ടുകൾ വാങ്ങിയപ്പോൾ എൻറെ കൈ വിറക്കുന്നുണ്ടായിരുന്നു !. ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്നഭിമാനിച്ചിരുന്ന ഞാൻ ആ മനുഷ്യന്റെ മുമ്പിൽ എത്ര  നിസാരൻ !.........  .  

Tuesday, December 1, 2015

         ......അച്ചുവിന് ഇന്ന്  "വർക്ക്‌ അറ്റ്‌ ഹോം "ആണ് .

      മുത്തശ്ശാ ഇന്നു നല്ല തണുപ്പാ .പുറത്ത് മഞ്ഞു വീഴുന്നുണ്ട്‌ . അച്ചു ഇന്നുസ്കൂളിൽ പോകുന്നില്ല . അമ്മ വഴക്ക് പറയുന്നു .അച്ഛന്റെ കൂട്ട് അച്ചുവിന് ഇന്നു  "വർക്ക്‌ അറ്റ്‌ ഹോം " ആണ് . അച്ചനങ്ങിനെയാണല്ലോ ചെയ്യാറ് . അതിന് അമ്മക്ക് ഒരു കുഴപ്പവുമില്ല . അച്ചുവിനെ വഴക്കുപറയും . അതൊക്കെ വലിയവർക്കാണന്ന് അമ്മ പറഞ്ഞു . അച്ചു എട്ടനായില്ലേ ?.അച്ചു വലിതായി . സ്കൂളിൽ പഠിക്കുന്നത് ഞാൻ വീട്ടിലിരുന്ന് പഠിച്ചോളാം . ഇടക്ക് പാച്ചുവിനേം നോക്കാം . പക്ഷേ അച്ചുവിൻറെ ടീച്ചർ "വർക്ക്‌ അറ്റ്‌ ഹോം "എടുത്താലോ ?.അമ്മ ചോദിച്ചു . അതെങ്ങേനെയാ ശരിയാകാ .അച്ചുവിന് ചിരിവന്നു . ഈ അമ്മയുടെ ഒരു കാര്യം !. പോയേക്കാം .തണുപ്പ് സാരമില്ല .
............രോദനം .........
നടുവേദനയ്ക്ക് ചികിത്സയുമായി പ്രസിദ്ധമായ ഒരു ആയുർവേദ റിസോർട്ടിൽ . വേദനകൊണ്ട് രാത്രിയിൽ ഉറക്കമില്ല . അടുത്തപറബിൽനിന്നു ഒരു നായയുടെ ദയനീയരൊദനം !.ഒന്നുകിൽ പട്ടിണി അല്ലങ്കിൽ അതിഭയങ്കര വേദന . അതിനെ കെട്ടിയിട്ടിരിക്കുകയാകാം .ആ ദയനീയകരച്ചിൽ എൻറെ വേദനയെപ്പോലും നിസാരവൽക്കരിച്ചപോലെ . ധർമപുത്രർ തൻറെ സ്വർഗരാജ്യം ,തൻറെ കൂടെ വന്ന നായയെ ക്കൂടി കൂട്ടിയാലേ സ്വീകരിക്കൂ എന്ന് പറഞ്ഞത് ഓർത്തുപോയി . അതിൻറെ വേദന കൂടി എനിക്ക്തന്നെങ്കിൽ !എനിക്കിനി ഇതിൽക്കൂടുതൽ ഒരു വേദന വരാനില്ല .അതിനാശ്വാസ്മാവുകയും  ചെയ്യും . 
  പിന്നീടാണറിഞ്ഞത് ,നായയെ കൊന്നാൽ കുറ്റം ,അതുകൊണ്ട് കാലുതല്ലിഒടിച്ച് കെട്ടിയിട്ടിരിക്കുകയാണന്നു .തന്നേ ചാകാൻ . ഈ ഭൂമിയുടെ  അവകാശി നമ്മൾമനുഷ്യർ മാത്രമല്ലന്ന് ഒർക്കാത്തവരുടെ  ക്രൂരത !..രാവിലെ അഞ്ചുമണിവരെ അതുതുടർന്നു . അടുത്ത അമ്പലത്തിൽനിന്നും ,പള്ളിയിൽ നിന്നും ഭക്തിഗാനം ഉച്ചത്തിൽ മുഴങ്ങി . ആ മിണ്ടാപ്രാണിയുടെ കരച്ചിൽ കേൾക്കാതായി .ദൈവങ്ങൾ ആ വേദന മറയ്ക്കാതെ  ഒന്ന് മാറ്റിത്തന്നെങ്കിൽ !.....

Saturday, November 28, 2015

.....സൈക്കിൾ .......

ഈ തിരക്കുകൾ അവസാനിപ്പിക്കണം .കുറെക്കാലമായി എന്തായിരുന്നു . വായനശാലാ ,സ്കൂൾ ,അമ്പലം ,പിന്നെ പൂക്കാസാ ,ശാസ്റ്റ്രസാഹിത്യപരിഷത്ത് ,അത്യാവശ്യം യൂണിയൻ പ്രവർത്തനം ഇതൊക്കെ ബാങ്കുജൊലിക്കും ,കുടുംബ പ്രാരാബ്ധങ്ങൾക്കും ഇടയിൽ .എല്ലാം അവസാനിപ്പിച്ചു .വായനശാലയും അത്യാവശ്യം എഴുത്തും വായനയും ഒഴിച്ച് . മക്കളൊക്കെ ഈ വിശാലമായ ലോകത്തിൻറെ ഒരോ ഭാഗത്ത് .ഈ നാലുകെട്ടിൻറെ ഒരുമൂലയിൽ ഞാനും എൻറെ വാമഭാഗവും മാത്രം കൂട്ടിന് ഭരദെവതയും ,മുല്ലക്കൽതേവരും ,നാഗത്താന്മ്മാരും .
അപ്പഴാണ് അപകടം മനസിലായത് !. ജീവിതത്തിൻറെ ബാലൻസ് തെറ്റിയപോലെ . സൈകിൽ നല്ല സ്പീഡിൽ ഒടുംപഴേ ബാലൻസ് കിട്ടുകയുള്ളൂ . പതുക്കെ ആയാൽ ബാലൻസ് പോകും . ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയോ ?മാടിച്ചുനിന്ന അസുഖങ്ങൾ അലസമായ ജീവിതത്തിലേക്ക് എത്തിനോക്കിതുടങ്ങി . വീണ്ടും സൈക്ലിന്റെ ഗീയർ മാറ്റണ്ടിവരുമോ ?....       

Friday, November 27, 2015

   എം ർ ഐ -സ്കാൻ --ഒരു കോണ്സന്ട്രേഷൻ  ചംബെർ ..
  വേദനയുടെ കാരണം കണ്ടുപിടിക്ക്കാനുള്ള ഓട്ടം സ്കാനിംഗ് സെന്റെറിൽ ആണ് അവസാനിച്ചത്‌ . ജീവിതകാലം മുഴുവൻ നട്ടെല്ല് നിവർത്തി നടന്ന എനിക്ക് നട്ടെല്ലിന് ഒരു വളവുണ്ടത്രേ .അവൻ സയാറ്റിൻ നെർവിൽത്തട്ടി വീണവായിക്കുന്നു .കൃത്ത്യമായി വേദനയുടെ പ്രഭവസ്ഥാനം കണ്ടുപിടിക്കണം .
  നാലരക്കോടി രൂപാ വിലയുള്ള ആ ഭീമാകാരമായ യെന്ത്രത്തിലേക്ക് എന്നെ ഉടലോടെ കയറ്റിവിട്ടു . അനങ്ങി പ്പോകരുത് എന്ന ഉഗ്ര ശാസനത്തോടെ !.സാവധാനം ,ബന്ധനസ്തനായ എന്നെ ആ യെന്റ്രം ഉള്ളിലേക്ക് വലിച്ചെടുത്തു .അതു പ്രവത്തിപ്പിച്ച ആൾ ഇതിനകം അടുത്ത മുറിയിൽ ക്കയറി ഒളിച്ചു .കുറച്ചുകഴിഞ്ഞപ്പോൾ അതിനകത്ത് വലിയ  ശബ്ദങ്ങൾ കേട്ടുതുടങ്ങി . ആഫ്രിക്കൽ കോങ്ഗോ ഡ്രമമിന്റെ പ്രചണ്ഡതാളം ചെവിയിൽ തുളച്ചു കയറി . എൻറെ തല അടിച്ചുതകർക്കാൻ കൊണ്ടുവന്ന ചുറ്റിക എന്ട്രത്തിന്റെ അരുകിൽ തട്ടി ഉച്ചയുണ്ടാക്കി യതുപോലെ . ഏതാണ്ട് നാൽപ്പത് മിനിട്ട് ഇതുതുടർന്നു .ബന്ധനസ്ഥനായ ഞാൻ ഈ എന്ട്രത്തിലെങ്ങാൻ കുടുങ്ങി പ്പോയാൽ !....ഇവർ എന്തായാലും കോടികൾ മുടക്കിയ ഈ യന്ത്രം വെട്ടിപ്പോളിക്കില്ല .എന്നേ വെട്ടിനുറുക്കി പുറത്തെടുക്കും . ഉള്ളൊന്നു കിടുങ്ങി .

      ഭാഗ്യം !..അവസാനം ഞാൻ സസുഖം പുറത്തുവന്നു          
 അച്ചുവിന് അമേരിക്കൻ മഴ ഇഷ്ട്ടാ 

മുത്തശാ അച്ചുവിന് മഴ നനയാനിഷ്ട്ടാ . അച്ചു സ്കൂൾ ബസ്സിൽ നിന്നിറങ്ങിയപ്പോൾ നല്ല മഴ . അച്ചുവിന് സന്തോഷായി . ബാഗിൽ മഴക്കൊട്ടിരുപ്പുണ്ട് .വേണ്ട . മഴ നനയാം . ബാഗ് തലയിൽ വയ്ക്കാം . അപ്പോൾ കൂട്ടുകാരൊക്കെ അങ്ങിനെ ചെയ്തു . അച്ചു പറഞ്ഞിട്ടല്ല .സത്യം .എന്നിട്ടും അമ്മ എന്നേ വഴക്ക് പറഞ്ഞു . നാട്ടിലായിരുന്നപ്പോൾ മുത്തശ്ശൻ വഴക്കുപറഞ്ഞില്ലല്ലോ? . അവിടെ അച്ചു ബാഗോ ബനാനാലീഫോ തലയിൽ വച്ചാ ചിലപ്പോൾ വരാറ് .അന്ന് അമ്മ ചിരിച്ചു . ഇപ്പോ വഴക്കുപറയുന്നെ ? അതെന്താ അങ്ങിനെ . ഷവറിൽ ഇതിലും ശ ക്ത്തിയിലാ വെള്ളം വീഴുന്നെ . അമ്മക്ക് അത് കുഴപ്പമില്ല . ഈ ചെറിയ മഴ നനഞ്ഞാലാ പ്രശ്നം .അമേരിക്കയിലാനങ്കിൽ നാട്ടിലെ പോലെ ഇടിയും ഇല്ല .മുത്തശ്ശൻ അമ്മയോട് ഒന്നു പറയണം .    

Friday, November 20, 2015

....അച്ചുവിൻറെ "ഡോണട്ട് ഡേ ".ഫോർ ഡാ ഡ് .......

  മുത്തശ്ശാ ഇന്നു" ഡോണട്ടു ഡേ " ആയിരുന്നു സ്കൂളിൽ . അതെന്താണന്നറിയോ മുത്തശ്ശന് ?നമ്മൾ അച്ഛന്മ്മാർക്ക് ഫീസ്റ്റ് കൊടുക്കും ഇന്നു . രാവിലെ ഞങ്ങൾ ഒന്നിച്ചിരുന്നാ ഫുഡ്‌ കഴിക്കുന്നെ .സ്കൂളിൽ . അച്ചു അച്ചുവിൻറെ ഫ്രണ്ട്സിനെ എൻറെ അച്ഛനെ പരിചയപ്പെടുത്തി കൊടുക്കും .അതുപോലെ അച്ചുവിൻറെ കൂട്ടുകാരും . 
അച്ഛൻ അച്ചുവിന് വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്നില്ലേ .എപ്പഴും കഷ്ട്ടപെട്ടു ജോലി ചെയ്ത് അച്ചുവിന് എന്തെല്ലാമാണ് വാങ്ങിത്തരുന്നത് .അതുകൊണ്ട് അച്ഛനെ സന്തോഷിപ്പിക്കാനാ ഞങ്ങൾ ഒരു ദിവസം സ്കൂളിൽ സദ്യ കൊടുക്കുന്നത് .അച്ചു അച്ഛന്റെ കൂടെയാ എന്നും കഴിക്കാറ് . എന്നാലും സ്കൂളിൽ വച്ച് കൂട്ടുകാരുടെ കൂടെ .അച്ചുവിനങ്ങട് സന്തോഷായി .അച്ചുവിന് ഒരു "ഗിഫ്റ്റ്" കൂടെ കൊടുക്കാമായിരുന്നു ..   

Monday, November 16, 2015

  അച്ചുവിന് കണക്ക് ഡിഫിക്കൽട്ടാ .............
  അച്ചുവിന് കണക്ക് ഡിഫി ക്കൽട്ടാ . കൈ വിരൽ കൂട്ടിയാ അച്ചു ആഡ് ചെയ്യുന്നെ . ചിലപ്പോൾ പത്ത് വിരൽ തികയില്ല . പാച്ചു അടുത്ത് കിടപ്പുണ്ട് .അച്ചു അവൻറെ കയിലെ വിരലുകളും കൂട്ടി .പക്ഷേ അവൻ കൂട്ടിത്തീരുന്നതിനു മുമ്പേ കൈ വലിച്ചു . എന്നിട്ട് പല്ലില്ലാത്ത ഒരു ചിരി . എട്ടന് ദേഷ്യം വരുന്നുണ്ടിട്ടോ . ഒന്നനങ്ങാതെ കിടക്കടോ .അവനനുസരിക്കില്ല .കൈകൾ കൂട്ടി കൊട്ടിക്കൊണ്ടിരിക്കുകയാ .അവൻറെ  വിരലുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ അച്ചുവിൻറെ കണക്ക് ശരിയായേനെ. അവൻറെ കൈ പിടിച്ച് വച്ചാൽ അവൻ കരയും . അവന് എട്ടനോട് ഒട്ടും ഇഷ്ട്ടമില്ല .പാവം കരയിക്കണ്ട   

Sunday, November 15, 2015

...............ഛ )യാദാനം ........
 
  മരണം കാത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ ക്കാലമായി .ശരീരം മുഴുവൻ തളർന്നു .സംസാരിക്കാൻ വയ്യ .പക്ഷേ ഉള്ളിൽ ഓർമ്മയുണ്ട് .കുട്ടികൾക്കതറീയില്ല . അവർ എൻറെ മരണത്തെ പ്പറ്റി സംസാരിച്ചുതുടങ്ങി .പത്ത് മക്കൾ ഉണ്ട് .എല്ലാവർക്കും ജോലിത്തിരക്ക് . അച്ഛനസുഖം കൂടി എന്ന് ഇടക്ക് സന്തതസഹചാരി രാമൻ നായർ വിളിച്ചുപറഞ്ഞതിനു അയാളോട് കയർക്കുന്നു .അഷ്ട്ടവൈദ്യരെ വരുത്തുന്നത് എൻറെ മരണസമയം അറിയാനാണ് . ചികിത്സിക്കാനല്ല .ഞാൻ വളർത്തിവലുതാക്കിയ എൻറെ മക്കളോട് എനിക്ക് വിരോധമില്ല .എല്ലാവരും പ്രായോഗികമായി ചിന്തിക്കുന്നു .
  "ഛായാദാനം ".കര്മ്മവിപാകത്തിൽ പറയുന്നത് .സുഖ മരണത്തിന് . എൻറെ നിഴൽ ഒരുവെള്ളിപ്പാത്രത്തിലെ എണ്ണയിൽ പ്രതിഭലിപ്പിക്കുന്നു .എന്നിട്ട് ആ എണ്ണ ഒരുമഹാബ്രഹ്മ്മണന് ദാനം ചെയ്യുക .മരണം ഉടൻ !.എൻറെ പ്രിയപ്പെട്ട അനിയൻറെ നിർദ്ദേശം .പിണ്ണം വെള്ളിയാഴച്ചയോ ,ഇടമാസത്തിലോ ആകാതിരുന്നാൽ മതിയായിരുന്നു . ശാന്തിഹോമം .,ദീക്ഷ  എല്ലാം ബുദ്ധിമുട്ടാണ് .  പിഷാരുക്കാവിൽ ഒരു കോഴിയെ ഉഴിഞ്ഞു കൊടുത്താൽ മതി . വെളിച്ചപ്പാടിന്റെ അഭിപ്രായം ഞാൻ പെട്ടന്ന് മരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു .
  ഇടക്കിടെ അസുഖം കൂടി എല്ലാവരേയും ആശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നു ചർച്ച എൻറെ ഭീമമായ സ്വത്തിൻറെ നോമിനി ആരോക്കെയാനന്നാണ് .. അച്ഛൻ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ വിരലടയാളം . പതിച്ചു കിട്ടണം .
  കുട്ടന് "ചെവീലോത്ത്‌ "തോന്ന്വോ ?ഇല്ലങ്കിൽ ഉടനെ പഠിക്കണം .ഓവിക്കാന്റെ നിർദ്ദേശം .അന്നദാനം ,യാത്രാദാനം ,പ്രത്യക്ഷ പശുദാനം . ,എല്ലാം എൻറെ സുഗമമായ മരണത്തിന് .
  അച്ഛന് ഉറക്കം ശരിയാകുന്നില്ല .ഉറക്കഗുളിക കൊടുത്തോളാൻ ഡോക്ടർ പറഞ്ഞു .പക്ഷേ ഡോസ് കൂടരുത് . കൂടിയാൽ കുഴപ്പമാണ് .ഉറക്കഗുളിക എൻറെ അടുത്തുവച്ചു രാമൻ നായർക്കു നിർദ്ദേശം കൊടുത്തു .
ഇങ്ങിനെ എത്രകാലം കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണം .രാത്രി 12 -മണി .രാമൻ നായർ ഉറങ്ങി .എവിടുന്നോ ഒരു ശക്തി എന്നിൽ ആവേശിച്ചപോലെ .പകുതി സ്വാധീനമുള്ള വലത് കൈകൊണ്ട് ആകുപ്പിയിലെ ഗുളികമുഴുവാൻ ഗ്ലാസിലെ വള്ളത്തിൽ ഇട്ടു .ഭരദേവതയെ ധ്യാനിച്ച്‌ അത് ഒറ്റവലിക്കകത്താക്കി .ഏതോ ഒരദൃശ്യ ശക്ത്തി  എന്നേ സഹായിച്ചപോലെ .ഞാൻ മരിക്കുമ്പോൾ എൻറെ മക്കളുടെ കൂട്ടക്കരച്ചിൽ സ്വപ്നം കണ്ട് അനന്ത സുഷിപ്തിയിലെക്ക് .

Saturday, November 14, 2015

 ചാച്ചാ നെഹ്രുവും ഒരു പനിനീർപ്പൂവും ...........
 കുട്ടിക്കാലത്ത് ഞാൻ ഓർക്കുന്നു .ചാച്ചാ നെഹ്രുവിന്റെയും  ഗാന്ധിജിയുടെയും ഫോട്ടോ ഞങ്ങളുടെ സ്വീകരണമുറിയിൽ കാണും .അതിൽ ത്തന്നെ നെഹ്രുവിനോടായിരുന്നു കൂടുതൽ സ്നേഹം .നെഹ്രുവും ആ പനിനീർപൂവും .അതൊരു വികാരമായിരുന്നു അന്ന് . പിൽക്കാലത്ത്‌ എ കെ ജി യുടെയും ,ഇ എം എസ് .ന്റേയും ഫോട്ടോ കൂടി ഭിറ്റിയിൽ വന്നു .അന്ന് നെഹ്രു മരിച്ചുവെന്ന് അറിഞ്ഞപ്പോൾ കൂട്ടുകാർ കെട്ടിപ്പിടിച്ചു കരഞ്ഞത് ഞാനോർക്കുന്നു .പക്ഷേ ഇന്നു ഒരു മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും ഫോട്ടോ ഭിറ്റിയിൽ വയ്ക്കണമെന്നു തോന്നുന്നില്ല !.അന്നുണ്ടായിരുന്നപോലെ ഒരാരാധന ആരോടും ഇന്നത്തെ കുട്ടികൾക്ക് തോന്നുന്നില്ല . അതവരുടെ കുറ്റമല്ല .മാതൃക ആക്കാൻ പറ്റിയ ഒരാളും അവരുടെ മനസ്സിൽ പതിയുന്നില്ല ..കപട രാഷ്ട്രീയത്തിൻറെ പൊയ്മുഖങ്ങൾ ഇന്നവർ തിരിച്ചറിയുന്നു .

ആ പനിനീർപ്പൂവിന്റെ വിശുദ്ധിയോടെ എല്ലാവർക്കും ശി ശുദിനാശംസകൾ ......  
  ഒരു വായനാവിസ്മയം -മെലൂഹയിലെ ചിരംജീവികൾ ..........

  "മേലൂഹയിലെ ചിരംജീവികൾ" ഒരു വല്ലാത്ത വായനാനുഭവം . ശിവപുരാണത്തെ ആസ്പ്പദമാക്കി അമീഷ്ത്രിഭാടി യുടെ ഒരു ഇതിഹാസ രചന .ഇതിൽ ടിബറ്റിന്റെ താഴ്വരയിലെ ഒരു ഗോത്ര തലവനാണ് ശിവൻ .ഇതിഹാസം കൊണ്ട് ഈശ്വരനായ ശിവൻ .ആ പച്ചയായ മനുഷ്യൻ തൻറെ കർമ്മം കൊണ്ട് മഹാദേവനാകുന്ന കഥ . "നാഗന്മ്മാരുടെ രഹസ്യം "  "വായൂപുത്രന്മ്മാരുടെ ശപഥം " എന്നീ രണ്ട് പുസ്തകങ്ങൾ കൂടിയാകുമ്പോൾ ഈ ശിവപുരാണത്രയം ഇവിടെ ഒരു വായനാ വിസ്മയമാകുന്നു . രാജൻ തുവാരയുടെ പരിഭാഷ ഉദാത്തം .     

Friday, November 13, 2015

 അച്ചുവിന് ഒബാമയെ കാണണം ...............

ഒബാമയെ കാണണം .അച്ചൂന് ഒബാമയെ ഇഷ്ട്ടാ . മുത്തശ്ശന് അറിയോ ?അമേരിക്കയുടെ പ്രസിടന്ടാ ഒബാമാ .അച്ചു ടി .വി .യിൽ ഒബാമയുടെ പ്രസംഗം കേട്ടിട്ടുണ്ട് .അച്ഛന്റെ ഫ്രണ്ടിന്റെ കൂടെയാ പോകുന്നെ .ഒബാമയെ കാണിച്ചുതരാമെന്നു പറഞ്ഞിട്ടുണ്ട്. അച്ചുവിന്റെ ബാഗിൽ ആരും അറിയാതെ കുറച്ചു സ്വീട്സ് വച്ചിട്ടുണ്ട് .കാണുമ്പോൾ ഒബാമക്ക് കൊടുക്കണം .കാർ പാർക്ക് ചെയ്ത് കുറെനടക്കണം .പൂന്തോട്ടങ്ങളും ലേയ്ക്കും എല്ലാം അച്ചു മുമ്പ് കണ്ടിട്ടുണ്ട് .പക്ഷേ "വൈറ്റ് ഹൌസിൽ "മുമ്പ് പോയിട്ടില്ല .ദൂരെ വൈറ്റ്ഹൌസ് കാണാം ചുറ്റും വലിയ ഫെൻസിംഗ് ആണ് .ഗേറ്റ് അടച്ചിട്ടിരിക്കുന്നു .അവിടെ പട്ടാളക്കാർ കാവലാന് .ആരേം അങ്ങോട്ട്‌ കിടത്തിവിടില്ല .. അച്ചുവിന് സങ്കടായി ."അങ്കിൾ .അച്ചുവിന് ഒബാമയെ കാണിച്ചുതരാമെന്ന് പറഞ്ഞിട്ട് .അച്ചുവിന് വിഷമായിട്ടോ .ഇനി ഇത് അങ്കിൾ എടുത്തുകൊള്ളൂ          

Thursday, November 12, 2015

 സീസറിന്റെ ഭാര്യ ..............

  വില്ല്യം ഷെക്സ്പീയറിനെതിരെ കേസുകൊടുക്കും ."സീസറിന്റെ ഭാര്യ സംശയത്തിനതീതമാകണം ".കോടതിയിലെ ആ പരാമർശം മാറ്റിക്കിട്ടണം .അങ്ങിനെവരുമ്പോൾ ശ്രീരാമച്ചന്ദ്രനെതിരേയും കേസ് കൊടുക്കണ്ടിവരും . രാമരാജ്യത്തിൽ രാജാവിൻറെ ഭാര്യ സംശയത്തിനു അതീത മായിരിക്കണമന്നുള്ളതുകൊണ്ടാണ് ആമാഹാനുഭാവാൻ തൻറെ പ്രിയപ്പെട്ട സീതാദേവിയെ ഉപേക്ഷിച്ചത് .അതുദാത്തമായ രാമരാജ്യത്തിന്റെ കഥ !.ഇപ്പോൾ എല്ലാം മാറിമാറിഞ്ഞിരിക്കുന്നു .അഴിമതിയും ,സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു .രാഷ്ട്രീയം കൊണ്ടും അധികാരം കൊണ്ടും പത്തുകാശുന്ടാക്കാത്തവൻ വിഡ്ഢി !. എല്ലാവരുടെയും മനോഭാവം അങ്ങിനെ ആയിരിക്കുന്നു ."ആദർശവാൻ"എന്ന വിശേഷണം ഒരു പരിഹാസ്യമായി ചിത്രീകരിക്കപ്പെടുന്നു .
ഇതിനെന്നാണൊരു മാറ്റം .എവിടെയോ ഒരുരജത രേഖ തെളിഞ്ഞുവരുന്നു എന്നുതോന്നുന്നു .ആശ്വസിക്കാം .
  അഭിനവ സീസർമാരുടെ ഭാര്യമാരോക്കെ സംശയത്തിനതീതമാകട്ടെ !!!!..           

Tuesday, November 10, 2015

  ഫേസ് ബുക്കിൽ സഹൃദയർ നെഞ്ചിലേറ്റിയ "അച്ചുവിൻറെ ഡയറി "ഇന്ന് 80 -എപ്പിസോഡ് പിന്നിടുന്നു ." സാംസ്കാരിക കമലദളം " അച്ചുവിൻറെ ഡയറി വൈറൽ ആകുന്നു എന്ന ഒരു അഭിമുഖം ഈ അവസരത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു . കമലദത്തിനും അഭിമുഖം നടത്തിയ ശ്രീ .സജീഷ് മനോഹറിനും ,വിശിഷ്യ കമലദളത്തിന്റെ മാനേജിംഗ് എഡിറ്റർ ശ്രീ .എൻ .എൻ .ലാലുവിനും ഒരുപാട് നന്ദി .  
............വേദന ........
പിറന്നാളിന്റെ അന്ന് അതിഥി ആയി വന്നതാണവൻ .ഡിസ്കിന്റെ ഒരു ചെറിയ തെയ്മാനത്തിലൂടെ അവൻ എടതുകാലിലേക്ക് കയറി . അവനവിടെ സർവസന്ചാരം നടത്തുകയാണ് . ഇവനെ സംഹരിക്കണം . പല വേദനസംഹാരികൾ നോക്കി . ഒരു കാര്യവുമുണ്ടായില്ല . ഇനി അവനെ ഒഴിപ്പിക്കാൻ കൊട്ടേഷൻ !. ആദ്യം ന്യൂറോ .തോറ്റു പിന്മ്മാറി . ഇനി ഓർത്തോ . അവനോതുങ്ങിയില്ല . അവസാനം ഫിസിയോ തെറാപ്പി . അവൻ തോൽവി സമ്മതിച്ചു എന്നുതോന്നി . പക്ഷേ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത് .
നമ്മുടെ ശരീരം പലകഷ്ണങ്ങളായി ചികിത്സിക്കുന്നതിന് പകരം ശരീരം മുഴുവൻ ഒന്നായിക്കണ്ട് ത്രിദോഷഭലങ്ങൾ അപഗ്രധിച്ചുള്ള സമഗ്ര ചികിത്സ .നമ്മുടെ സ്വന്തം ആയുർവേദം !..അതാകാം ഇനി ."ഖടീവസ്ത്തി "പൂർവകർമ്മത്തിനു ശേഷം പ്രധാനകർമ്മത്തിലേക്ക് . കമിഴ്ത്തി കിടത്തി "ഡിസ്ക്കിനു "ചുറ്റും ഉഴുന്നുമാവ്‌ കൊണ്ട് ഒരു ചിറ കെട്ടുന്നു . അതിൽ ഔഷധ എണ്ണ ഒരു പ്രതേക ചൂട് ക്രമീകരിച്ച് നിർത്തുന്നു . കുറേസമയം . അങ്ങിനെ ഏഴ്ദിവസം .പിന്നെ ഏഴു ദിവസം നല്ലരിക്ക . ദുഷ്ട്ടൻ കീഴടങ്ങി .ഇനി അവൻ ഈ വഴിക്ക് വരില്ലത്രെ ......
അച്ചു ഡയറി -80 -ആം താള്
ഹാലോവിൻ ഡേ ------
മുത്തശ്ശാ" ഹാലോവിൻ ഡേ " എന്താനന്നറിയോ മുത്തശ്ശന് വിച്ചസിന്റെയും ,സ്പിരിറ്റിന്റെയും ദിവസം . അതായത് മുത്തശ്ശി പറയാറുള്ള യക്ഷി കളുടെ ദിവസം .
വീടിനുമുമ്പിൽ പേടിപ്പിക്കാനെന്തെങ്കിലും ഉണ്ടാക്കി വക്കണം . ഞങ്ങൾ ഒരു വലിയ മത്തങ്ങ എടുത്ത് പല്ലും കണ്ണും ഉണ്ടാക്കി അകത്തു വിളക്ക് വച്ച് പുറത്തുകൊണ്ടു വച്ചു .രാത്രിയിൽ എല്ലാവരും പേടിക്കാനാ .കണ്ടപ്പോൾ അച്ചുവും പേടിച്ചുപോയി . കൂട്ടുകാരൊക്കെ വന്നു .അവരും പെടിച്ചു. എല്ലാവരും ഇരുണ്ട ഉടുപ്പുകളാ ഇട്ടിരുന്നെ .സ്പൈഡർ ,പല്ലി ,ബാറ്റ് ബ്ലാക്ക്ക്യാറ്റ് .കണ്ടാൽ പേടിയാകും .അച്ചുവിന് ആമയുടെ വേഷം .ഞങ്ങൾ ഒരു ബക്കറ്റുമായി എല്ലാവീടുകളിലും പോകും . "ട്രിക്ക് ഓർ ട്രീറ്റ് " എന്ന് ചോദിക്കും .ട്രിക്ക് എന്നുപറഞ്ഞാൽ ഞങ്ങൾ അവരെ പേടിപ്പിക്കും .ട്രീറ്റ് എന്നുപറഞ്ഞ് അവർ ഞങ്ങൾക്ക് ചോക്ലേറ്റു തരും .ഒരു ബക്കറ്റ് നിറയെ കിട്ടി .പലവീട്ടിലും വലിയ പ്രേതത്തിനെ ഉണ്ടാക്കിവചിട്ടുണ്ട് .അച്ചുവിന് പേടിയായി .കൂട്ടുകാർക്കും പേടിയുണ്ട് . തിരിച്ച് വീട്ടിൽ പോയാലോ ?.എല്ലാവരും സമ്മതിച്ചു .വീട്ടിൽ വന്ന് കിട്ടിയ ചോക്ലേറ്റ് ഷെയർ ചെയ്തു .എല്ലാവരും പിരിഞ്ഞു .അച്ചുവിന്റെ പേടി പോയില്ല .ഇന്നു രാത്രി ഉറങ്ങാൻ പറ്റുമോ ആവോ ?..
"അച്ചൂ യു ആർ എ ബ്രവ്‌ ബോയ്‌ ..."
പാച്ചുവിൻറെ കൂടെ കുറേനേരം ഉറങ്ങാം .അവൻ ബെഡ്രൂമിൽ ആണ് .അമ്മ അടുക്കളയിലും . വാതിലടച്ച്‌ അവൻറെ അടുത്ത് വന്നുകിടന്നു .അവൻ ഉറക്കത്തിൽ ചിരിക്കുന്നുണ്ട് .ഞാനും ഉറങ്ങിപ്പോയി .ഡോറിൽ മുട്ടുകെട്ടാണ് ഉണർന്നത് .പാച്ചുവും ഉണർന്നു കരയാൻ തുടങ്ങി . അമ്മയും അച്ഛനും എന്തൊക്കെയോ ഉറക്കെപ്പറയുന്നുണ്ട്. ഒന്നും കേൾക്കാൻ വയ്യ . ഞാൻ കതകടച്ചപ്പോൾ ഉള്ളിൽ നിന്ന് ലോക്കായി പോയി .പുറത്തുനിന്ന് തുറക്കാൻ പറ്റില്ല . അച്ചുവിന് തുറക്കാൻ പറ്റുന്നില്ല പാച്ചുവിൻറെ കരച്ചിൽ ഉച്ചത്തിലായി .പുറത്തുനിന്ന് പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല .
അച്ചു ഒരു നെപ്പിൾ എടുത്ത് അവൻറെ വായിൽ വച്ചു കൊടുത്തു .അവൻ കരച്ചിൽ നിർത്തി . ഇനി എങ്ങിനെ കതക് തുറക്കും .അമ്മയുടെ മൊബയിൽ മേശപ്പുരത്തിരിക്കുന്നുണ്ട് .അച്ചു അതെടുത്ത് അച്ഛനെ വിളിച്ചു .അച്ഛനെടുത്തപ്പോൾ സമാധാനമായി .എങ്ങിനെ പൂട്ട്‌ തുറക്കാമെന്ന് അച്ഛൻ പറഞ്ഞുതന്നു .അച്ചു അതുപോലെ ചെയ്തു .ഹായ് ..പൂട്ടുതുറന്നു . അമ്മ ഓടിവന്ന് പാച്ചുവിനെ എടുത്തു .അമ്മ കരയുന്നുണ്ടായിരുന്നു .അച്ചുവിന് വിഷമായി . ഇന്ന് അടികിട്ടിയത്‌ തന്നെ . അച്ഛൻ ഓടി വന്ന് എന്നെ എടുത്തു ."അച്ചൂ യു ആർ എ ബ്രവ് ബോയ്‌ .."
  നരകാസുരൻമ്മാരെ സൂക്ഷിക്കുക .........

 സമുദ്രത്തിനടിയിൽ "പ്രാഗ് ജ്യോദിഷയിൽ " വസിക്കുന്ന നരകാസുരന് ദിവ്യായുധം നൽകിയത് മഹാവിഷ്ണുവാണ് .ആ ആയുധത്തിന്റെ ബലത്തിൽ സകലമാന ജനങ്ങളെയും ഉപദ്രവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ശ്രീകൃഷ്ണൻ തന്നെ അവനെ ശ്രീച്ചക്രത്തിനു ഇരയാക്കി .തിന്മ്മയുറെ മേലുള്ള ആവിജയത്തിന്റെ ഓർമ്മക്കാണ് നമ്മൾ ദീപാവലി ആഖോഷിക്കുന്നത് .
ഇന്നും നരകാസുരന്മ്മാർ നാട്ടിൽ നിറഞ്ഞിരിക്കുന്നു .സത്യത്തിൽ നമ്മുടെ സംമ്മതിദാനാവകാശം കൊണ്ടാണ് ഇന്നവരെ ആയുധവൽക്കരിച്ചിരിക്കുന്നത് . യാതോരുളിപ്പും ഇല്ലാതെ അവർ നമുക്കെതിരെ തന്നെ തിരിഞ്ഞിരിക്കുന്നു .ഖജനാവ്  കട്ട്മുടിക്കുന്നു .നമ്മൾ കൊടുത്ത ആയുധം കൊണ്ടുതന്നെ അവരെ നിഗ്രഹിക്കാനും കഴിയുമെന്ന്ഇപ്പോൾ  തെളിഞ്ഞു വരുന്നു .
  ഈ അഭിനവ നരകാസുരന്മ്മാരെ നിഷ്ക്കാസനം  ചെയാനുള്ള ചങ്കുറപ്പിനു വേണ്ടി എല്ലാവർക്കും ദീപാവലി ആശംസകൾ   

Monday, November 2, 2015

............വേദന ........
പിറന്നാളിന്റെ അന്ന് അതിഥി ആയി വന്നതാണവൻ .ഡിസ്കിന്റെ ഒരു ചെറിയ തെയ്മാനത്തിലൂടെ അവൻ എടതുകാലിലേക്ക് കയറി . അവനവിടെ സർവസന്ചാരം നടത്തുകയാണ് . ഇവനെ സംഹരിക്കണം . പല വേദനസംഹാരികൾ നോക്കി . ഒരു കാര്യവുമുണ്ടായില്ല . ഇനി അവനെ ഒഴിപ്പിക്കാൻ കൊട്ടേഷൻ !. ആദ്യം ന്യൂറോ .തോറ്റു പിന്മ്മാറി . ഇനി ഓർത്തോ . അവനോതുങ്ങിയില്ല . അവസാനം ഫിസിയോ തെറാപ്പി . അവൻ തോൽവി സമ്മതിച്ചു എന്നുതോന്നി . പക്ഷേ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത് .
നമ്മുടെ ശരീരം പലകഷ്ണങ്ങളായി ചികിത്സിക്കുന്നതിന് പകരം ശരീരം മുഴുവൻ ഒന്നായിക്കണ്ട് ത്രിദോഷഭലങ്ങൾ അപഗ്രധിച്ചുള്ള സമഗ്ര ചികിത്സ .നമ്മുടെ സ്വന്തം ആയുർവേദം !..അതാകാം ഇനി ."ഖടീവസ്ത്തി "പൂർവകർമ്മത്തിനു ശേഷം പ്രധാനകർമ്മത്തിലേക്ക് . കമിഴ്ത്തി കിടത്തി "ഡിസ്ക്കിനു "ചുറ്റും ഉഴുന്നുമാവ്‌ കൊണ്ട് ഒരു ചിറ കെട്ടുന്നു . അതിൽ ഔഷധ എണ്ണ ഒരു പ്രതേക ചൂട് ക്രമീകരിച്ച് നിർത്തുന്നു . കുറേസമയം . അങ്ങിനെ ഏഴ്ദിവസം .പിന്നെ ഏഴു ദിവസം നല്ലരിക്ക . ദുഷ്ട്ടൻ കീഴടങ്ങി .ഇനി അവൻ ഈ വഴിക്ക് വരില്ലത്രെ ......

Sunday, November 1, 2015

  ക്ഷെമിക്കണം ..!നിങ്ങളുടെ ആശംസ എനിക്ക് വേണ്ട ..............

    ഇന്നെന്റെ 59 -ആം പിറന്നാൾ . നിങൾ വിശേഷിപ്പിക്കുന്ന "ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ " ജന്മ്മദിനം . ജന്മ്മദിനാശംസകൾ  കൊണ്ട് ഞാൻ പൊറുതിമുട്ടി .കുറച്ചുകാലം കൊണ്ട് നിങ്ങൾ എന്നെ ചവിട്ടിമെതിചില്ലേ ?.എൻറെ നീരുറവകൾ വറ്റിച്ചില്ലേ ?.മലമുകളിലെപ്പോലും കല്ലും മണ്ണും വിറ്റു എന്നേ തരിശു ഭൂമിയാക്കിയില്ലേ ?.മഹത്തായ ആ സാംസ്കാരിക പാരമ്പര്യം നിങ്ങൾ തകർത്തില്ലേ ?.എന്നിവിടെ മനുഷ്യരില്ല . മത വിശ്വാസികളും പാർട്ടി അനുയായികളും മാത്രം .ഇതിനായി നിങ്ങൾ മനുഷ്യരെ മറന്നു . എന്തു കഴിക്കണം ,കഴിക്കരുത് എന്നതുപോലും നിങ്ങളല്ലല്ലോ തീരുമാനിക്കുന്നത് .ആർക്കൊക്കയോ വേണ്ടി പരസ്പ്പരം തലതല്ലിപ്പോളിക്കുന്ന ഒരു സമൂഹമായി നിങ്ങൾ അധപ്പതിചില്ലേ ?വിഷം തളിച്ച് നിങ്ങൾ എന്നേ നിർജീവമാക്കിയപ്പോൾ മരിക്കുന്നത് നിങ്ങളുടെ മക്കള്തന്നെ . പാർപ്പിടത്തിനു പകരം "വാർപ്പിടം "കൊണ്ട് എൻറെ ശരീരം നിറച്ചപ്പോൾ ,ബാക്കി സ്ഥലം മാലിന്യത്തിന്റെ കുപ്പത്തൊട്ടി യായി . എന്തിനേറെ നിങ്ങളുടെ മനോഹരമായ ഭാഷ വരെ നിങ്ങൾ വികലമാക്കിയില്ലേ ?
   ക്ഷേമിക്കണം ...നിങ്ങളുടെ ജന്മ്മദിനാശംസ എനിക്കുവേണ്ട !...

Sunday, October 25, 2015


................................      അതിഥി ..........
 
      ഇന്നെന്റെ പിറന്നാൾ . അതിഭയങ്കര പുറംവേദന ഒരതിഥി   യായെത്തിയിട്ടുണ്ട് .അതിഥിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു .ഈ അതിഥി ഇന്നോരോർമ്മപ്പെടുത്തലിന്റെ  പ്രതീകം കൂടിയാണ് .അറുപത്തിയാറ് വർഷം മുമ്പ് ഇന്നേ ദിവസം എൻറെ പ്രിയപ്പെട്ട അമ്മ എനിക്ക് ജന്മ്മം നൽകാൻ  അനുഭവിച്ച വേദന ഓർക്കുമ്പോൾ ഇത് നിസ്സാരം .അതുകൊണ്ട് എൻറെ പ്രിയപ്പെട്ട  ആ വിരുന്നുകാരനും ആശംസ അറിയിക്കുക .   

Thursday, October 22, 2015

           അച്ചു അരിയിൽ എഴുതി ..............

  മുത്തശ്ശാ അമേരിക്കയിൽ ഇന്നാ വിദ്യാരംഭം . രാവിലേ തന്നെ കുളിച്ച് സരസ്വതീദേവിയുടെ മുമ്പിൽ ചമ്പ്രംപടിഞ്ഞിരുന്ന് എഴുതും .അരിയിൽ വിരലുകൊണ്ട് . സരസ്വതീദേവി അറിവിൻറെ ദേവതയാണന്ന്  അച്ഛൻ പറഞ്ഞു . ലക്യ്ക്കിന്റെ നടുക്ക് താമരപ്പൂവിലാണ് ദേവി ഇരിക്കുന്നത് . അതച്ചുവിന് ഇഷ്ട്ടായി . ഒരുകയിൽ പുസ്തകം പിന്നെ വീണ  മറ്റേ കയിൽ അക്ഷരമാല . അമ്മ പറഞ്ഞതാണ് . അമേരിക്കയിൽ" നോളജിനു ഒരു ഗോഡസ് " ഒന്നുമില്ല .ജോബ്‌ പറഞ്ഞതാണ്. പക്ഷേ  അവന് ആ ഗോഡസ്സിനെ ഒന്ന് കാണണന്ന് പറഞ്ഞു . കാണിക്കണം .
    ദേവിയുടെ  ഫ്രണ്ട് പീക്കോക്ക് ,ഇരിക്കുന്നത് താമരപ്പൂവിൽ ,യാത്ര അരയന്നത്തിൻറെ പുറത്ത് എല്ലാം കൂടി നല്ല രസം . അച്ചുവിനും അരയന്നത്തിന്റെ പുറത്തുകയറി ദേവിയുടെ അടുത്ത് പോണന്നു തോന്നണു .....

Tuesday, October 20, 2015

           --------വിദ്യാരംഭം ---------

   വിദ്യക്കായി ഒരധിദേവത . വിദ്യാരംഭത്തിനായി ഒരു ദിവസം . വീണാപാണിയായി അക്ഷരദേവത .ദേവിയുടെ വാഹനം അരയന്നം .പാലും വെള്ളവും ചേർത്തതിൽ നിന്ന് പാലുമാത്രം വേർതിരി ചെടുക്കുന്ന അരയന്നം .അറിവിൽ നിന്ന് ഉദാത്തമായത് മാത്രം വേർതിരിച്ചെടുക്കുന്ന ദേവിയുടെ പ്രതീകം .ഈ സങ്കൽപ്പങ്ങൾ അനുപമമാണ്.ലോകത്ത് മറ്റെവിടെയും കാണാത്തത് 
   നമുക്കും വിദ്യാരംഭം കുറിക്കാം ......

Monday, October 19, 2015

  _____ ....                  തേൻകെണി ______  

തിരഞ്ഞെടുപ്പുവരുന്നു .എതിർ സ്ഥാനാർഥി ശക്തനാണ് .ജനസംമ്മതനാണ് . പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവൻ .അവനേ തോൽപ്പിക്കണം .അതിനവനെ അപകീർത്തിപ്പെടുത്തണം .അതിനൊരുമാർഗമേ ഉള്ളൂ ."ഹണി ട്രാപ് " . അതിന് നിൻറെ സഹായമെനിക്ക് വേണം ."നിങ്ങൾ പറഞ്ഞുവരുന്നത്‌ എനിക്ക് മനസിലാകുന്നില്ല .". അതായത് തേൻകെണി . പെണ്‍വിഷയത്തിൽ അവനേ കുടുക്കണം .എല്ലാം മറന്ന് അതഖോഷിക്കാൻ നമ്മുടെ ഈ സാക്ഷര ജനതക്കിഷ്ട്ടാണ് .ചാനലുകാർക്ക് ചാകരയും .ഒരുപത്ത്ദിവസം അങ്ങിനെ കിട്ടിയാൽ ഞാൻ ജയിച്ച് കയറിക്കൊള്ളാ൦ .
 "എൻറെ തൊഴിൽ ഇതാണ്  പക്ഷേ ഞാനാരേം ഇതുവരെ ചതിച്ചിട്ടില്ല ."  വെറുതേ വേണ്ടാ നിൻറെ അനാഥാലയത്തിന് ഞാൻ രണ്ടു ലക്ഷം രൂപതരും . നീ ജീവിതകാലം മുഴുവൻ ശരീരം വിറ്റാലും നിനക്കത് കിട്ടില്ല . 
  "മാഷേ  എതാനെനിക്ക് കിട്ടിയ ഓഫർ . അങ്ങയേചാതിക്കാനെനിക്കാകില്ല . രാത്രിയിൽ അങ്ങ് ഒറ്റക്ക് താമസിക്കുന്ന മുറിയിൽ ഞാൻ വരണം .ബാക്കി പത്രക്കാരേം നാട്ടുകാരേം  വിളിച്ച് കൂട്ടി അവർ ആഖോഷിച്ചുകൊള്ളും .
"ഞാനും ഒരനാഥനാണ് .നീ നടത്തുന്ന അനാഥാലയത്തിന്റെ മഹത്വം എനിക്കറിയാം .പക്ഷേ അതിന് നിൻറെ മാർഗം ?.." .
"ലക്ഷ്യം മാർഗത്തെ ന്യായീകരിക്കട്ടെ ". 
 "മറ്റൊരുതരത്തിൽ നമ്മുടെ രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണ്‌ .നമുക്ക് അങ്ങട്‌ ഒന്നിച്ചാലോ .?നിനക്ക് സംമ്മതമാണങ്കിൽ ഇന്നുഞാൻ നിന്നേ എൻറെ ജീവിതസഖിയാക്കാം ..ആരും അറിയാതെ ഒരു രജിസ്ടർ മാരിയേജ് . നിനക്ക് പരിപൂർണ്ണ സംമമതമാണങ്കിൽ ഞാനതിന് മാർഗം ഉണ്ടാക്കാം .നീ ആ രണ്ട് ലക്ഷം വാങ്ങി നിൻറെ അനാഥർക്കു അന്നം കൊടുക്കുക .എന്നിട്ട് നാളെ നീ എൻറെ മുറിയിൽ അയാൾ പറഞ്ഞപ്രകാരം വരണം"
  " മാഷേ  ...എന്നേപ്പോലെ ഒരു പിഴച്ച സ്ത്രീയെ ?"
     "നിൻറെ ശരീരതിലേക്കല്ലാതെ  ഹൃദയത്തിലേക്ക് നോക്കാനും ഒരാൾ വേണ്ടേ .നാളെ ചാനലുകാരേം നാട്ടുകാരേം കൂട്ടി വരുമ്പോൾ നവദമ്പതികൾ ആയിരിക്കും അവരെ സ്വീകരിക്കുക .
     "  . 

Saturday, October 17, 2015

 പുഷ്പകവിമാനം ......
 ഒരുപുരാതന നാലുകെട്ട് .ഭരദേവതയും,സർപ്പക്കാടും ,മുല്ലക്കൽതേവരും. അവിടുത്തെ എല്ലാ നന്മകളും അനുഷ്ട്ടാനങ്ങളും ആയി ജനിച്ച എനിക്ക് ആ ആലോചന അത്ഭുതമായിരുന്നു .അങ്ങ് ദൂരെ ഏതോ ഒരുമഹാനഗരത്തിൽ ജോലിയാണ് അദ്ദേഹത്തിന് . രണ്ട് ധൃവങ്ങളുടെ  സംഗമം . 
 ശരവേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത് . കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് എല്ലാം കഴിഞ്ഞു . അദേഹത്തിന് ഉടനെ പോകണം .ലീവില്ലാത്രേ .ആദ്യരാത്രിയിൽ ത്തന്നെ അദ്ദേഹം എന്നെ സ്നേഹം കൊണ്ട് വീര്പ്പുമുട്ടിച്ചു .നമുക്ക് ഉടനെ പോകണം വിമാനതിലാകാം യാത്ര .ഈശ്വരാ വിമാനത്തിലോ .കുട്ടിക്കാലത്ത് പുഷ്പ്പകവിമാനത്തെ പ്പറ്റി മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട് . അന്നേ മോഹം തോന്നിയതാണ് .പക്ഷേ പരസ്ത്രീയെ ബലാൽക്കാരമായി ക്കൊണ്ടുപോയ പുഷ്പ്പകവിമാനത്തോട്‌ എന്നും എനിക്ക് വെറുപ്പായിരുന്നു . 
വിമാനയാത്രയും പുതിയ സ്ഥലവും എല്ലാം എനിക്കല്ഭുതമായിരുന്നു . അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട നാല് കൂട്ടുകാർ .എല്ലാവരും അടുത്തയിടെ വിവാഹിതരായവർ .അവർക്ക് പാര്ട്ടികൊടുക്കണം . മദ്യവും ,മാംസവും .എനിക്കൊട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല . എൻറെ പുരുഷനുവേണ്ടി എല്ലാം സഹിച്ചു . ഈ നഗരജീവിതത്തിന്റെ അനിവാര്യതകളുമായി നീ പോരുത്തപ്പെട്ടെ പറ്റു .ഒരുദിവസം മട്ടുപ്പാവിൽ അവർ നാലുപേരും ഒത്തുകൂടി ."ഇന്നല്ലേ നറുക്കെടുപ്പ് "അവരെല്ലാവരും പൊട്ടിച്ചിരിച്ചു .എന്നേ ഫ്ലാറ്റിലേക്ക് പറഞ്ഞുവിട്ടു . 
  സമയം കുറെ ആയി . അദ്ദേഹത്തെ കാത്ത് മടുത്തു . കോളിംഗ് ബെല്ലടിച്ചപ്പോൾ ഓടിച്ചെന്ന് കതകുതുറന്നു .അദ്ദേഹത്തിൻറെ കൂട്ടുകാരൻ അകത്ത് കയറി വാതിൽ കുറ്റിയിട്ടു . "എന്ത് അദ്ദേഹമെവിടെ ".  അപ്പോൾ അവനൊന്നും പറഞ്ഞില്ലേ .ഇന്ന് ഞാൻ നിൻറെ കൂടെ .ഞാനവനെ തള്ളിമാറ്റി . എന്താ കുട്ടീ ഇങ്ങനെ .ഞങ്ങൾ ഇടക്ക് ഇങ്ങിനെ നറൂക്കെടുക്കും . ഭാര്യമാരെ ഫ്ലാറ്റിലാക്കി മുറിയുടെ താക്കോലുകൾ ഒരു ടിന്നിലാക്കി ആണ് നറുക്കെടുപ്പ് .എന്നെനിക്ക് കിട്ടിയത് നിന്നേ .നിൻറെ ഭർത്താവ് ഞങ്ങളിൽ ആരുടെയോ ഭാര്യയുടെ കൂടെ .
   ഞാൻ പൊട്ടിത്തെറിച്ചു .അലറിവിളിച്ചു .എന്നെ കയറി പ്പിടിക്കാൻ ശ്രമിച്ച അവനെ തള്ളിമാറ്റി . എൻറെ മനോനില തെറ്റിയതുപോലെ .ഒറ്റക്കുതിപ്പിന് ഞാൻ കുറ്റി തുറന്ന് എടനാഴികയിലൂടെ ഓടി .ആപത്ത് നിലകെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി          

Friday, October 16, 2015

   സാക്ഷി .....
നന്ദിനി എന്നും വീഡിയോ കോന്ഫ്രന്സ്സിനു വരും . രാത്രിയിൽ മണിക്കൂറുകളോളം . അതോരാശ്വാസമാണ് . വിവാഹം കഴിഞ്ഞ് കഷ്ട്ടിച്ചു ഒരാഴ്ച . അതിനിടെ ജോലിസ്ഥലത്തേക്ക് . മൈലുകൾക്കപ്പുറം . ഉടനെ അവളെ കൊണ്ടുവരാൻ പറ്റില്ല . ചിലപ്പോൾ തോന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ പോയി ചില്ലറജോലികളൊക്കെചെയ്തു എൻറെ പ്രിയപ്പെട്ട നന്ദിനിക്കുട്ടിക്കൊപ്പം ജീവിച്ചാലോ എന്ന് . ജീവിതത്തിൽ കിട്ടുന്ന കുറച്ചു നല്ലദിവസങ്ങൾ . അത് പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ എരിഞ്ഞു തീരുന്നു . 
   ഇന്നുരാത്രി അവൾ വരും .കുളിച്ച് മിടുക്കിയായി സെറ്റുമുണ്ടുടുത്ത്‌ ,ആഭരണങ്ങൾ അണിഞ്ഞ് ചന്ദനപ്പോട്ടും തൊട്ട് . രാത്രി മുറിഅടച്ചു ലാപ്ടോപ്പിന് മുമ്പിൽ .സ്കൈപ്പ് ഓണ്‍ ചെയ്തു .അവൾ ഓണ്‍ ലൈനിൽ ഉണ്ട് .. മഞ്ഞുപോലെ സുന്ദരിയായ എൻറെ നന്ദിനിക്കുട്ടി സ്ക്രീനിൽ തെളിഞ്ഞു . അവളോടങ്ങിനെ സംസാരിച്ചിരിക്കുമ്പോൾ സമയം പോണതറിയില്ല. അവളും അങ്ങിനെ തന്നെ പരിസരം പോലും മറന്ന് . ആ കിളിനാദത്തിൽ പരിവേദനങ്ങളും പരിഭവങ്ങളും .
        പെട്ടന്നാണ് ശ്രദ്ധിച്ചത് .അവളുടെ പുരകിലൊരാൾ രൂപം . അവളതറിയുന്നില്ല.. ഒന്നുറക്കെ വിളിച്ച് പറയണമെന്നുണ്ട് .കഴിയുന്നില്ല . അയാളുടെ ബലിഷ്ട്ട കരങ്ങൾ അവളെ കടന്നുപിടിച്ചു . അവളുടെ വായ് പൊത്തിപ്പിടിച്ചു .ആഭരണങ്ങൾ മുഴുവൻ പൊട്ടിച്ചെടുത്തു . ഞാൻ അലറിവിളിച്ചു .പെട്ടന്നവന്റെ കണ്ണിലെ തിളക്കം എന്നേ ഞട്ടിച്ചു . എൻറെ പ്രിയപ്പെട്ട നന്ദിനിക്കുട്ടിയെ അവൻ വലിച്ചിഴച്ച് കൊണ്ടുപോയി . അവൾ ക്യാമറയിൽ നിന്ന് അപ്രത്യക്ഷയായി .          

Thursday, October 15, 2015

 അവിടെ 'ഫെൻസിംഗ് " വേണ്ടച്ഛാ ................

  മുത്തശ്ശാ അച്ചുവിൻറെ പുതിയ വീടിനടുത്താ റഫീക്കിന്റെ വീട് .എൻറെ ബെസ്റ്റ്ഫ്രണ്ടാ റഫീക് . അവൻ പാക്കിസ്ഥാൻകാരനാ  . എൻറെ ക്ലാസിലാ . ഞങ്ങൾ ഒന്നിച്ചാ സ്കൂളിൽ പോകുന്നെ . സ്കൂളിൽ നിന്ന് വന്നാൽ ക്രിക്കറ്റ് കളിക്കും . ഫുട്ബോൾ കളിക്കും . 
    ഇന്ത്യയും പാക്കിസ്ത്താനും "എനിമീസ് "ആണന്ന് അപ്പുവേട്ടൻ പറഞ്ഞിരുന്നു . യുദ്ധം നടത്തും എന്നൊക്കെ . പക്ഷേ എനിക്ക് റഫീക്കിനെ ഇഷ്ട്ടാ .അവനെന്നേം ..എന്തിനാ മുത്തശ്ശാ ഈ "നൈബേര്സ് "തമ്മിൽ യുദ്ധം . ഞങ്ങൾ ഇന്ത്യയും പാക്കിസ്ത്താനുമായി  ക്രിക്കറ്റ് കളിക്കും . ആരുതോറ്റാലും ജയിച്ചാലും ഞങ്ങൾ ഫ്രാണ്ട്സാ .
അച്ചുവിൻറെ പുതിയ വീട്ടിൽ "ഫെന്സിങ്ങിനു "ഇന്നാളുവരും ."നമുക്ക് റഫീക്കിന്റെ വീടിൻറെ വശത്ത്‌ ഫെൻസിംഗ് വേണ്ട .അച്ചു അച്ഛനോട് പറഞ്ഞിട്ടുണ്ട് .അതുപോലെ ഇന്ത്യക്കും പാക്കിസ്ത്താനും ഇടയിലും ഫെൻസിംഗ് വേണ്ടായിരുന്നു .        

Wednesday, October 14, 2015

മാളൂ -എൻറെ പ്രിയപ്പെട്ട മാളൂ .....
മാളുവിനെ കാണാനില്ല . ഇനി നോക്കാനിടമില്ല . ..മാളു എൻറെ പേരക്കുട്ടിയുടെ കൂട്ടുകാരിയാണ്‌ .ഒരുകിലുക്കാംപെട്ടി .ആറു വയസുപോലും ആയിട്ടില്ല . അപാര ബുദ്ധി . കാര്യങ്ങൾ ഗ്രഹിക്കാനുള്ള അപാരകഴിവ് . ചിരിച്ചു കളിച്ച് ഒരു പൂമ്പാറ്റയെ പോലെ പറന്നു നടക്കും .എല്ലാവരുടെയും അരുമ .ആ ചുരുണ്ട മുടിയും പറപ്പിച്ച് തൻറെ മൂന്നു ചക്രമുള്ള സൈക്ലിൽ പറന്നു നടക്കും .ഇടക്ക് ഓടി വന്ന് കിന്നാരം പറയും . ഞങ്ങൾ താമസിക്കുന്ന കമ്മ്യൂണിറ്റിയിലെ ഏറ്റവും മിടുക്കിയാണ് മാളു .
കുറച്ചുമുമ്പ് മാളുവിൻറെ കാര്യം സംസാരിച്ചപ്പോൾ അമലയുടെ കണ്ണിൽ കണ്ണീരിൻറെ നനവ്‌ . കാര്യം തിരക്കിയപ്പോൾ ആദ്യം ഒന്ന് മടിച്ചു . പക്ഷേ ക്രമേണ ആ മനസ്സ് തുറന്നു . മാളു രണ്ടാമത്തെ കുട്ടിയാണ് . മൂത്ത കുട്ടിക്ക് ഒരു വയസുള്ളപ്പഴാ മാളുവിനെ ഗർഭം ധരിച്ചത് . അവർക്കത്‌ ഒഴിവാക്കണമെന്ന് ഉണ്ടായിരുന്നു . അത് അലസിപ്പോകാൻ അവർ പല നാടൻ പ്രയോഗങ്ങളും നടത്തി .അപകടമുള്ള ആഹാരങ്ങൾ തന്നെ കഴിച്ചു . അങ്ങിനെ ഞാൻ എൻറെ മാളുവിനെ ഗർഭത്തിൽ വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചു . കുറ്റബോധം കൊണ്ട് എന്നെൻറെ മനസ്സ് നീറുകയാണ് .
പെട്ടന്നാണ് മാളു ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് . അവളവിടെ ത്തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ കണ്ടില്ലായിരുന്നു .അവളുടെ കുഞ്ഞിക്കണ്ണുകൾ കലങ്ങി .ആ കുഞ്ഞിളം ചുണ്ട് വിതുംബി .
"അമ്മ എന്നെ കൊല്ലാൻ ശ്രമിച്ചതാണല്ലേ ?."..അവൾ ഓടി അവളുടെ പ്രിയപ്പെട്ട സൈക്കിളും എടുത്ത് പാഞ്ഞുപോയി . അവൾ എല്ലാം കേട്ടു .
"മാളൂ .."അമല തലകറങ്ങി താഴെവീണു . എല്ലാവരും മാളുവിന് വേണ്ടിയുള്ള തിരച്ചിലിൽ ആണ് .അവളെ ഒരിടത്തും കാണുന്നില്ല .എൻറെ ഹൃദയം പെടക്കാൻ തുടങ്ങി അവളുടെ അമ്മ പറഞ്ഞത് മുഴുവൻ അവൾ കേട്ടിരിക്കുന്നു .അവളുടെ കുഞ്ഞുമനസ്സ് എങ്ങിനെ പ്രതികരിക്കുമെന്ന് എനിക്ക് ഭയമുണ്ട് ."മാളുവിൻറെ സൈക്കിൾ തടാകക്കരയിൽ ".വിളിച്ചു പറഞ്ഞ് ആൾക്കാർ ഓടുന്നു .ചതിച്ചോ ഈശ്വരാ .....ഞാനും തടാകക്കരയിലേക്ക് ഓടി . അവിടെ ഒരാൾക്കൂട്ടം .താമരത്തണ്ടുപോലെ എൻറെ മാളൂട്ടിയുടെ ചേതനയറ്റ ശരീരം.
"തടാകത്തിലേക്ക് കുട്ടി ഓടിച്ചിറക്കിയതാവും . "ആരോ പറയുന്നത് കേട്ടു .

Tuesday, October 13, 2015

 പുസ്തകം വനിതാ വിത്തം പരഹസ്തം ഗതം ഗദാ ഹ !.........

   വളരെക്കാലം കൂടിയാണ് അവിടെ ചെന്നത് .എൻറെ ഗുരുസ്ഥാനീയനാണ് .എൻറെ ചെറിയ സാഹിത്യ പ്രവർത്തനത്തിൽ വളരെ അധികം സ്വാധീനം ചോലുത്തിയ ആളാണ്‌ . അവിടെച്ചെന്നാൽ സാഹിത്യ ചർച്ചകളും മറ്റും കൊണ്ട് സജീവമാണ്.  അമൂല്യമായ ഒരുവലിയ പുസ്തക ശേഖരമുണ്ട് അദ്ദേഹത്തിന് . പോരുമ്പോൾ കുറച്ച് പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുവരണം . വായിച്ചിട്ട് തിരിചേ ൾപ്പിക്കാം. ചില്ലിട്ട അലമാരിയിൽ മുഴുവൻ വൃത്തിയായി പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു . ഒരു വല്ലാത്ത ആർത്തിയോടെ ഞാൻ പുസ്തകങ്ങൾ തിരയാൻ തുടങ്ങി . അപ്പഴാണ് അലമാരിയിൽ മേൽപ്പറഞ്ഞ കവിതാ ശകലം ഒട്ടിച്ച് വച്ചിരിക്കുന്നത് കണ്ടത് .
പുസ്തകവും സ്ത്രീയും ധനവും അന്യരുടെ കയ്യിൽ പോയാൽ പിന്നെ തിരിച്ചുകിട്ടില്ല .....
 മോക്ഷാലയം
    കൈപ്പറമ്പു ഗ്രാമപഞ്ചായത്ത് .ഏഴാംകല്ലിൽ ബസ്സിറങ്ങി . കീരാല്ലൂർക്ക് പോകണം നല്ല ഗ്രാമ ഭംഗി . നടക്കാം . കുറച്ച് ചെന്നപ്പോൾ വഴിവക്കിൽ ഒരു ബോർഡ്‌ . "മോക്ഷാലയം ". കൊള്ളാമല്ലോ . ഏതെങ്കിലും ആശ്രമം ആയിരിക്കും . ഇപ്പോൾ ദൈവം ഇറങ്ങിവന്ന് ഇപ്പോൾ ത്തന്നെ മോക്ഷം തരാമെന്നുപറഞ്ഞാൽ നമ്മൾ വേണ്ടന്നേ പറയൂ .കാര്യം മോക്ഷം കിട്ടാനാണ്‌ അമ്പലത്തിൽ പോയി പ്രാർധിക്കുന്നതെങ്കിൽ പോലും.മരിക്കുമെന്ന് ഉറപ്പായാൽ അന്ന് ആലോചിക്കാം എന്നേ പറയൂ . ഏതായാലും ഒന്ന് കയറിനോക്കാം .ഗേറ്റ് പതുക്കെ തുറന്നു . അകത്ത് ചെന്നപ്പഴാണ് അമളി മനസിലായത് . അതൊരു "സ്മശാനം"ആയിരുന്നു . നല്ല ഭാവനയുള്ള ഏതോ തൃശൂർ ക്കാരൻ അതിന് ചാർത്തിക്കൊടുത്ത പേരായിരുന്നു "മോക്ഷാലയം "......
ആ ടോയ്സ് കളയണ്ടായിരുന്നു ......

  മുത്ത ശ്ശാ  അച്ചു പുതിയ വീട് വാങ്ങി . നല്ലവീട് . കളിക്കാനിഷ്ട്ടം പോലെ സ്ഥലം . താഴത്തെ നില മുഴുവൻ . പക്ഷേ ഷിഫ്റ്റ്‌ ചെയ്തപ്പോൾ അച്ഛൻ അച്ചുവിൻറെ പഴയ ടോയ്സ് മുഴുവൻ  ട്രാഷിൽ കളഞ്ഞു . പുതിയ വീട്ടിൽ ഇതു വയ്ക്കാൻ സ്ഥലമില്ലത്രെ . അച്ചുവിന് സങ്കടം വന്നു .പുതിയത് വാങ്ങി തരാമെന്ന് അച്ഛൻ പറഞ്ഞു . എന്നാലും അച്ചുവിന് ഒത്തിരി ഇഷ്ട്ടമുണ്ടായിരുന്ന ടോയ്സ് ഉണ്ടായിരുന്നു അതിൽ . അതെല്ലാം അച്ചുവിന്റെ ജീവനായിരുന്നു . ട്രാഷിൽ ഇടാൻ സഹായിക്കാൻ അച്ചു പോയില്ല . പുതിയത് കിട്ടുമെന്ന് വച്ച് പഴയത് കളയണമെന്നുണ്ടോ ?. ആ ടോയ്സ് കളയണ്ടായിരുന്നു .അച്ചുവിന് കരച്ചിലുവരുന്നു .
     അച്ചുവിൻറെ " ടൈക് വോണ്‍ ഡു .."

    അച്ചുവിന് പുതിയ കൂട്ടുകാരനെ കിട്ടി . അവൻ കരാട്ടെ കൊച്ചിങ്ങിനു പോകുന്നുണ്ട് .കരാട്ടെ അല്ല . " ടൈക് വോണ്‍ ഡു ". എല്ലാം കരാട്ടെ പോലെ .അച്ചുവിനോടും ചെല്ലാൻ പറഞ്ഞു . അതിൻറെ ഡ്രസ്സ്‌ അച്ചുവിനിഷ്ട്ടാ .ബ്രൂസിലിയെ ഇഷ്ട്ടാ . ജാക്കിച്ചാനേം . പക്ഷേ അച്ചുവിനത് പഠിക്കണ്ടാ .അച്ഛനും എല്ലാവർക്കും നിർബന്ധം . പോയേക്കാം . 
    അച്ചുവും അവൻറെ കൂടെ പോയി . കോച്ച് എല്ലാം പറഞ്ഞു തന്നു .ഒരു പലക രണ്ട് മേശമേൽ  പാലം പോലെ വച്ചു .അതിൻറെ നടുക്ക് കൈ കൊണ്ട് വെട്ടണം . അങ്ങിനെ അത് പൊട്ടിക്കണം . അച്ചുവിന് വേദനിച്ചാലോ ? ഫ്രണ്ട്സ് എല്ലാവരും നോക്കിനില്ക്കുകയാണ് . പറ്റില്ലാന്നു പറഞ്ഞാൽ നാണക്കേടാണ്.   അച്ചു രണ്ടും കൽപ്പിച്ച് കോച്ച് പറഞ്ഞപോലെ വലത്തെ കൈ കൊണ്ട് ഒരൊറ്റവെട്ട് . ആ പലക രണ്ടായി ഒടിഞ്ഞു .അച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല . എല്ലാവരും കയ്യടിച്ചു . 
   എല്ലാവരും പോയപ്പോൾ അച്ചു ആ പലക എടുത്ത് നോക്കി . എന്ത് ..അത് പശ വച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു .അച്ചുവിനെ പറ്റിക്കാൻ . അത് ചീറ്റിങ്ങാണ് . അച്ചു ഇനി അവിടെക്കില്ല . അല്ലങ്കിൽ പോയേക്കാം . ഇതു പഠിച്ചാൽ ജോബിനെപ്പോലുള്ളവരെ പേടിക്കണ്ടാ ...         

Friday, September 4, 2015

 ഉണ്ണികൃഷ്ണന്റെ ഹാപ്പി ബര്ത്ഡേ .....

   മുത്തശ്ശാ നാളെ ഉണ്ണികൃഷ്ണന്റെ പുറന്നാളല്ലേ ? അച്ചുവിന് "ഹാപ്പി ബർത്ത് ഡേ " പറയണമെന്നുണ്ടായിരുന്നു .അതുപോലെ ഒരു കേക്കും കട്ട് ചെയ്യണം . പക്ഷേ എത്ര മെഴുകുതിരി വേണമെന്നറിയില്ല .  അല്ലങ്കിൽ മെഴുകുതിരി വേണ്ടാ .അത് ചിലപ്പോൾ ഉണ്ണികൃഷ്ണന് ഇഷ്ട്ടപ്പെട്ടില്ലങ്കിലോ .
അഷ്ട്ടമി രോഹിണിയുടെ അന്ന് അർദ്ധരാത്രീലാ ഉണ്ണികൃഷ്ണൻ ഉണ്ടായത് .കംസനെ പേടിച്ചാ ഉണ്ണികൃഷ്ണനെ അമ്പാടിയിൽ ആക്കിയത് . നാട്ടിൽ കുട്ടികൾ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടി ശോഭായാത്ര ഉണ്ടന്ന് അമ്മ പറഞ്ഞു .അമേരിക്കയിൽ ഇതൊന്നുമില്ല .നാട്ടിലായിരുന്നങ്കിൽ കൂടാമായിരുന്നു . കഴിഞ്ഞ തവണ ടി വി  യിൽ കണ്ടിരുന്നു .എത്ര ഉണ്നിക്രിഷ്ണന്മാരാ . 
നാട്ടിൽ അമ്പലത്തിൽ ഉണ്ണിഅപ്പം  ഉണ്ടാക്കും . അച്ചുവിന് ഉണ്ണിയപ്പം വലിയ ഇഷ്ട്ടാ .അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട് .പിറന്നാളിന് കേക്ക് വേണ്ട ഉണ്ണിയപ്പം മതി . ഉണ്ണികൃഷ്ണനും അതാ ഇഷ്ട്ടം