Friday, May 26, 2023

കൃഷ്ണ കിരീടം. :[കീശക്കഥ-182]: " അച്ഛൻ്റെ കഥകളിക്കോപ്പുകൾ വിലയ്ക്ക് കൊടുക്കുമോ.?ജീവിതകാലം മുഴുവൻ കളിക്കൊപ്പ് നിർമ്മാണത്തിലായിരുന്നു അച്ഛൻ.ജീവിത സായാഹ്നം വരെ പട്ടിണിയും പരിവട്ടവും.മനയോല തേച്ച മുഖങ്ങളിൽ നവരസങ്ങൾ ആടിതിമിർക്കമ്പോൾ ആരും ആ കോപ്പ് നിർമ്മിച്ച ആളേപ്പററി ചിന്തിക്കൂ കപോലുമുണ്ടായില്ല. കിരീടത്തിന് ദശമൂലത്തിലെ കുമിൾ ആണുപയോഗിക്കുക. പിന്നെ കല്ലുകൾ വർണ്ണപ്പൊട്ടുകൾ, പീലിത്തണ്ട് പശ ഇവയൊക്കെ സംഘടിപ്പിക്കാൻ അച്ഛൻ പെട്ട പാടുകൾ എനിയ്ക്കറിയാം. കലാകാരന്മാരെയും കഥാപാത്രങ്ങളെയും അണിയിച്ചൊരുക്കുമ്പഴും ആഹാരത്തിനുള്ള വക പോലും കിട്ടിയിരുന്നില്ല. കൃഷ്ണ മുടി, മഹർഷി മുടി, കുട്ടിച്ചാമരം ഒക്കെ ആ കരവിരുതിൽ മനോഹരമായി ഒരുങ്ങി.അതിനിടെ അരങ്ങിൽതിരിശീല പിടിക്കാനും കൂടും. അവസാനം വയ്യാതായപ്പോൾ ആരും സഹായിക്കാനില്ലായിരുന്നു. രോഗം മൂർച്ഛിച്ച സമയത്തും ആ കോപ്പുകളുടെ നടുക്കുള്ള ആ പഴയ കട്ടിലിലേ അച്ഛൻകിടക്കൂ."അച്ഛാ ഇവ കൊടുക്കട്ടെ അച്ഛൻ്റെ ചികിത്സക്കുള്ള കാശെങ്കിലുമാകുമല്ലോ " അച്ഛൻ്റെ കണ്ണിലെ കണ്ണുനീർ ഞാൻ കണ്ടില്ലന്നു നടിച്ചു.അച്ഛൻ പതുക്കെ കയ്യുയർത്തി ആ കൃഷ്ണ കിരീടം കയ്യിലെടുത്തു."ഇതൊഴിച്ച് എല്ലാം കൊടുത്തോളൂ. ഇതു മാത്രം.... ഇത് മഹാരാജാവ് കൽപ്പിച്ചു തന്നതാണ്." അച്ഛൻ എന്നെ ദയനീയമായി നോക്കി.അതൊഴിച്ച് ബാക്കി എല്ലാം അവർ നല്ല വില തന്നെടുത്തു. കാശ് എണ്ണി വാങ്ങുമ്പോൾ എൻ്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ആ കൃഷ്ണ കിരീടവും കെട്ടിപ്പിടിച്ച് അച്ഛൻ്റെ ആ മുഖം മറക്കില്ല. രൂപാ മുഴുവൻ ഞാൻ അച്ഛൻ്റെ കാൽക്കൽ വച്ചു. "എൻ്റെ ജീവൻ്റെ വില ... സാരമില്ല. നീ ഇതൊരിക്കലും കൈവിട്ട കളയരുത്. അത് നിനക്ക് ഭാഗ്യം കൊണ്ടുവന്നു തരും " ആ വിറക്കുന്ന കൈ കൊണ്ട് ആ കഷ്ണ കിരീടം എൻ്റെ കയ്യിൽത്തന്നു. ആ ദുർബലമായ കൈകൾ എൻ്റെ തലയിൽ വച്ചു.ഒരെക്കിൾ ആ ശരീരം ഒന്നു വിറച്ചു. ആ ശ്വാസം നിലച്ചു.താനുണ്ടാക്കിയ ദൈവങ്ങളുടെ അടുത്തേയ്ക്ക് അച്ഛൻ്റെ ആൽമ്മാവ് പറന്നകന്നിരുന്നു. നീണ്ട പത്തുവർഷം കടന്നു പോയി.ആ കൃഷ്ണമുടി ഇന്നും അലമാരിയുടെ മുകളിൽ വച്ചിട്ടുണ്ട്. ഞാനത് സാവധാനം കയ്യിലെടുത്തു. അതു മുഴുവൻ ചിതലെടുത്തിരുന്നു. എൻ്റെ കയ്യിൽ നിന്നും അത് താഴെ വീണു അത് പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു.അതിലെ ഒരു നീലക്കല്ല് തെറിച്ച് എൻ്റെ കാൽക്കൽ വീണു. ഞാൻ സാവധാനം അത് കയ്യിലെടുത്തു. കഴുകിത്തുടച്ചപ്പൊൾ അത് വെട്ടിത്തിളങ്ങി. അത് അമൂല്യമായ ഒരു രത്നമായിരുന്നു. വില നിർണ്ണയിക്കാൻ പറ്റാത്ത രത്നം ! ഇതു നിൻ്റെ ഭാഗ്യമാണ് കൈവിട്ട് കളയരുത്. അച്ഛൻ പറഞ്ഞതോർത്തു.

Thursday, May 25, 2023

പാച്ചുവിൻ്റെ "ഡ്രീം കാച്ചർ " [ അച്ചു ഡയറി-506] പാച്ചു അവൻ കിടക്കുന്ന ബഡിനു മുകളിൽ താഴേക്കു തൂങ്ങിക്കിടക്കുന്ന തൂവലുകൾ ഉള്ള നല്ല ഭംഗിയുള്ള ഒരു കൂട് തൂക്കിയിട്ടിട്ടുണ്ട്. അത് " ഡ്രീം കാച്ചർ " ആണ്. അമേരിക്കയിൽ സാധാരണ കാണുന്ന ഒരു വിശ്വാസമാണത്. രാത്രി വായ്യൂ മുഴുവൻ സ്വപ്നങ്ങൾ ആണെന്ന വർ വിശ്വസിക്കുന്നു. അതിലെ ചീത്ത സ്വപ്നങ്ങളേയും, ഈവിൾസിനെയും, നൈറ്റ് മെയറിനേയും തടഞ്ഞുവച്ച് നല്ല സ്വപ്നങ്ങൾ മാത്രം ആ തൂവലുകൾ വഴി ഇറങ്ങിക്കിടക്കുന്ന കുട്ടികൾക്ക് നൽകുന്നു. അവർക്ക് അങ്ങിനെ നല്ല സ്വപ്നം കണ്ട് ഉറങ്ങാം. അത് പിടിച്ചെടുത്ത ചീത്ത സ്വപ്നങ്ങൾ പിറ്റേ ദിവസം പകൽ വെളിച്ചത്തിൽ നശിപ്പിക്കുന്നു.ഇത് അമേരിക്കക്കാരുടെ ഒരു വിശ്വാസമാണ്. അവൻ്റെ ഫ്രണ്ടാണത് പറഞ്ഞു കൊടുത്തത്. അവൻ വാശി പിടിച്ച് ഒരെണ്ണം വാങ്ങിപ്പിച്ച് ഞങ്ങളുടെ കട്ടിലിനു മുകളിൽ തൂക്കി യി ട്ടു. ഞാനവനോട് പറഞ്ഞതാ മുത്തശ്ശാ ആലതൂർ ഹനുമാനെ പ്രാർത്ഥിച്ചു കിടന്നാൽ മതി.ഹനുമാൻ സ്വാമി ചീത്ത സ്വപ്നങ്ങളെ വാലുകൊണ്ട് അടിച്ച് ഓടിച്ചു കൊള്ളും എന്ന്. എന്തിലെങ്കിലും പൂർണ്ണമായി വിശ്വസിച്ചാൽ മനസ്സമാധാനമായി ഉറങ്ങാം. അപ്പോൾ ദുഃസ്വപ്നം കാണില്ല.. ഏട്ടൻ ഹനുമാൻ സ്വാമിയേ പ്രാർത്ഥിച്ചോളൂ. അപ്പോൾ ഒരു ദുസ്വപ്നവും താഴേക്ക് വരില്ലല്ലോ. പാവം.അച്ചൂന് ചിരി വന്നു. അവസാനം അവനെ കെട്ടിപ്പിടിച്ച് ആലത്യൂർ ഹനുമാനെ പ്രാർത്ഥിച്ചു കിടന്നു.

Saturday, May 20, 2023

അച്ചൂന് ബാങ്ക് അക്കൗണ്ട് വേണ്ട [ അച്ചു ഡയറി-505] മുത്തശ്ശാ എൻ്റെ പല കൂട്ടുകാർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. എ ടി എം കാർഡും. പേരൻസ് അക്കൗണ്ടിൽ ക്യാഷ് ഇട്ടു കൊടുക്കും.അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. പലരും കൃത്യമായി കണക്കെഴുതി അച്ഛനമ്മമാരെ അറിയിക്കും. ചിലർ ക്യാഷ് ലാവിഷ് ആയി ചെലവാക്കുന്നത് കണ്ടാൽ അച്ചൂന് അൽഭുതം തോന്നും. പക്ഷേ പൂരിപക്ഷവും സൂക്ഷിച്ച് ചെലവാക്കുന്നവരാണ്.ഇവിടെ സ്ക്കൂളിൽ അത് പഠിപ്പിക്കുന്നുണ്ട്. അച്ചൂന് ഒരക്കൗണ്ട് തുടങ്ങി അച്ചുവിനും പാച്ചുവിനും ആവശ്യമുള്ളത് അതിലിടാം. അച്ഛൻ പറഞ്ഞതാണ്.കണക്ക് സൂക്ഷിച്ചാൽ മതി.അച്ചുവേണ്ടന്നു പറഞ്ഞു. ക്യാഷിന് ബുദ്ധിമുട്ട് വന്ന് കൂട്ടുകാർ ചോദിച്ചാൽ അച്ചുവിന് നോ പറയാൻ പറ്റില്ല. അതുപോലെ കൂടുതൽ ചെലവാക്കാനും തോന്നും. പിന്നെ പാച്ചൂനും കൂടി ഉള്ളതാണങ്കിൽ അവനെന്നെ നിലം തൊടീക്കില്ല. അത് വേണ്ട.സ്ക്കൂളിൽ ക്യാൻറീനിൽ മണി ബാങ്കുണ്ട് അത്യാവശ്യം വന്നാൽ ആഹാരംകഴിക്കാൻ വേണ്ടി. അച്ചൂനും പാച്ചൂനും പ്രത്യേകം അകൗണ്ട് ഉണ്ട്. നിവർത്തിയുണ്ടങ്കിൽ അച്ചു കഴിക്കാറില്ല. പാച്ചൂ നേരേമറിച്ചാണ്. അവനിഷ്ട്ടമുള്ളതൊക്കെ വാങ്ങിക്കഴിക്കും. ആവശ്യമുള്ളപ്പോൾ അച്ഛനോട് ചോദിച്ചു വാങ്ങുന്നതാണ് അച്ചൂനിഷ്ടം. കൂട്ടുകാർ എന്നെ കളിയാക്കും.പാച്ചുവും കൂടെക്കൂടും. പക്ഷേ അച്ചു കണക്കുകൾ കൃത്യമായി എഴുതി വയ്ക്കും. കണക്ക് എഴുതുമ്പോഴേ അനാവശ്യമായി വന്ന അധിക ചെലവ് നമുക്ക് മനസ്സിലാകൂ

Friday, May 19, 2023

യോഗചക്ര ." കാനനക്ഷേത്രത്തിൽ [ കാനന ക്ഷേത്രം - 40] ശരീരത്തിൽ ഏഴുചക്രങ്ങൾ പ്രധാന ഊർജ്ജ സ്റോതസുകളെ സൂചിപ്പിക്കുന്നു. ഈ ഏഴുചക്രങ്ങളിൽ നമ്മുടെ പ്രാണശക്തിചലിപ്പിക്കുന്നു. ഈ ചലനം ത്വരിതമാക്കാൻ, സന്തുലിതമാക്കാൻ പ്രാണായാമം കൊണ്ടും യോഗ കൊണ്ടും സാധിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്.ഇതിനെപ്പറ്റി ആദ്യ പരാമർശം വേദങ്ങളിൽത്തന്നെയുള്ളതായി കാണാം.യോഗ കൊണ്ട് കോസ്മിക്ക് എനർജിയുടെ ഒരു ഐക്യം കൈവരിക്കാൻ സാധിക്കും.ഈ ഏഴുചക്രങ്ങളെ പ്രതിനിധീകരിക്കുന്ന ഔഷധസസ്യങ്ങൾ പൂർവ്വികർ സാങ്കൽപ്പിച്ചിട്ടുണ്ട്. . ഒരു ധ്യാന രൂപത്തിൽ ഒരോ ചക്രത്തിൻ്റെയും സ്താനത്ത് ഈ ഔഷധങ്ങൾ കൃഷി ചെയ്ത് കാനനക്ഷേത്രത്തിന് അതീന്ദ്ര ധ്യാനത്തിൻ്റെ ഒരു ഭാവതലം ശൃഷ്ടിക്കുന്നു. ഒരോ ചക്രത്തിനുംസങ്കൽപ്പിച്ചിട്ടുള്ള ഔഷധ സസ്യങ്ങൾ താഴെക്കൊടുക്കാം.'1. മൂലാധാരചക്രം. - അശ്വഗന്ധം, ഇഞ്ചി ,മഞ്ഞൾ2 സ്വാതിഷ്ടാന ചക്രം -ചതാ വരി, ചെമ്പരത്തി3. മണി പുരചക്രം. -ലെമൻ ഗ്രാസ്, കുരുമുളക്4. അനഹാട ചക്രം - റൊസ്, ലാവൺണ്ടർ.നീം.5. വിശുദ്ധി ചക്ര [ത്രോട്ട് ചക്ര ] - പെരുംജീരകം.6. ആജ്ഞാ ചക്രം - തുളസി, ശംഖുപുഷ്പ്പം7. സഹസ്രാരചക്രം. - താമര ,ലാവണ്ടർ

Tuesday, May 16, 2023

നാലുകെട്ടും കാനന ക്ഷേത്രവും: ഇവിടെ നാലു കെട്ടിനെപ്പറ്റി പഠിയ്ക്കാൻ ഒരു ടീം വന്നിരുന്നു. വളരെ ശാസ്ത്രീയമായ പഠനം. അവരെ അത്ഭുതപ്പെടുത്തിയത് ഇവിടത്തെ താപനിലയുടെ കുറവാണ്. മൂന്ന് ഡിഗ്രി ചൂടിൻ്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.ഒരാഴ്ച്ചത്തെ ആവറേജ് എടുക്കാനുള്ള സംവിധാനവും അവർക്കുണ്ട് നാലുകെട്ടും ചുറ്റുമുള്ള കാനന ക്ഷേത്രവും ഇവിടത്തെ ചൂടു കുറയാൻ സഹായിച്ചിട്ടുണ്ടത്രേ. മരങ്ങൾ വലുതായാൽ അഞ്ച് ഡിഗ്രി വരെ കുറയുമെന്നവർ കണക്കാക്കുന്നു.

ഒരു സെലിബ്രറ്റിയുടെ വിശപ്പ് [കീശക്കഥകൾ -181]. രണ്ടാഴ്ച്ചത്തെ രാപകൽ ഷൂട്ടി ഗ്.മടുത്തു. ഇന്ന് മൂന്നു മണിക്ക് ഒരു മീററി ഗ് ഉണ്ട്. മുഖ്യാതിഥിയാണ്.പോകണം. സെറ്റിൽ നിന്ന് സമ്മേളന സ്ഥലത്തേക്ക്. അഞ്ചു മണിക്കൂർ യാത്ര. എവിടെയും വണ്ടി നിർത്തിയില്ല. അടുത്ത ഷൂട്ടി ഗ് ഇവിടെ അടുത്താണ്. നല്ല വിശപ്പുണ്ട്. ദാഹവും. കാറ് ഇറങ്ങിയപ്പഴേ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. താലപ്പൊലിയുമായി കൊച്ചു കുഞ്ഞുങ്ങൾ. വെയിൽ തളർത്തി എങ്കിലും നല്ല ഉത്സാഹത്തിലാണവർ. എന്നെ ആനയിച്ച് വേദിയുടെ മുമ്പിലുള്ള ഇരുപ്പിടത്തിലെത്തിച്ചു. സ്റേറജിൽ പരിപാടി നടക്കുന്നുണ്ട്.അടുത്തതാണ് മീററി ഗ്. ഒരു ഗ്ലാസ് വെള്ളം കിട്ടിയെങ്കിൽ .എന്തെങ്കിലും കഴിക്കാൻ കിട്ടിയെങ്കിൽ. ദാഹിച്ച് തൊണ്ട വരളുന്നു. അതിനിടെ സെൽഫിക്കാരുടെ ബഹളം.എല്ലാo നിന്നു കൊടുത്തു ചിരിച്ചു കൊണ്ട് തന്നെ. അതിനിടെ ഒരു കുട്ടി അവൾ കുടിച്ചു കൊണ്ടിരുന്ന വെള്ളത്തിൻ്റെ കുപ്പി എൻ്റെ നേരേ നീട്ടി.ആർത്തിയോടെ അതു വാങ്ങാൻ കൈ നീട്ടിയപ്പോൾ 'നീ കടിച്ച വെള്ളത്തിൻ്റെ ബാക്കിയാണോ അദ്ദേഹത്തിനു കൊടുക്കുന്നെ. ഒരു ശാസനയോടെ കൂടെ നിന്നവർഅത് നിഷേധിച്ചു. എനിക്കു വിശക്കുന്നു എന്നു പറയാനൊരു മടി. ബാത്തു റൂം.? ഇവിടുന്ന് തത്ക്കാലം ഒന്നു രക്ഷപെടാം .സംഘാടകർ എന്നെആനയിച്ച് ബാത്തു റൂമിൻ്റെ വാതുക്കൽ എത്തിച്ചു. അവിടെ ക്യൂ നിന്നവരെ മാറ്റി എന്നെ ബാത്തു റൂമിൽ എത്തിച്ചു. വാതിലടച്ചു. ആശ്വാസമായി. നന്നായി മുഖം കഴുകി. ടാപ്പിലെ വെള്ളം കണ്ടപ്പോൾ കൊതി ആയി .എല്ലാം ഒരു ടാങ്കിൽ നിന്നാകും എന്തും വരട്ടെരണ്ടും കൽപ്പിച്ച് കൈക്കുമ്പിളിലെടുത്ത് കുടിച്ചു. അടുത്ത് ക്യാൻ ൻ്റീൻ ഉണ്ട്. അങ്ങോട്ട് പോകാം. അങ്ങോട്ടാനയിച്ചു. വഴി മുഴുവൻ സെൽഫിയും പരിചയപ്പെടലും. സെൽഫിബഹളത്തിനിടെ ഒരു കുട്ടികയ്യിലിരുന്ന ചോക്ലേറ്റ് എൻ്റെ നേരെ നീട്ടി. ഞാനതു വാങ്ങാൻ കൈ നീട്ടിയപ്പഴേ കടിച്ചതാണോ ഇദ്ദേഹത്തിന്. അതും നിഷേധിക്കപ്പെട്ടു.ഒരു പ്രകാരത്തിൽ ക്യാൻറീനിൽ .ബുഫേ ആണ്.ഇഷ്ട വിഭവങ്ങൾ നിരത്തി വച്ചിരിക്കുന്നു. ഇവിടുന്നാണോ ഇദ്ദേഹത്തിന് കൊടുക്കുന്നത്. അദ്ദേഹത്തിന് അകത്ത് വിഭവ സമൃർദ്ധമായ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞാനൊരു പച്ച ആയ മനുഷ്യനാണ്. യാതൊരു ടേബിൾ മാനേഴ്സും കൂടാതെ അതു വലിച്ചു വാരിത്തിന്നാനാണ് എനിക്കിഷ്ട്ടം. പറഞ്ഞില്ല. അവർ എന്നെ തിരിച്ച് വേദിക്ക് പുറകിലുള്ള മുറിയിൽ എത്തിച്ചു. അവിടെയും സെൽഫിക്കാരുടെ ബഹളം കാരണം വൈകി. അവിടെ വിഭവ സമൃർദ്ധമായ വിഭവങ്ങൾ വിളമ്പി അടച്ചു വച്ചിട്ടുണ്ട്. മീററി ഗിൽ പങ്കെടുക്കുന്നവർക്കെല്ലാം.കഴിച്ചാലോ എന്നു ചിന്തിച്ചപ്പഴേ അനൗൺസ്മെൻ്റ്. മീററി ഗ് ആരംഭിക്കുകയായി. എല്ലാ അതിഥികളും വേദിയിൽ എത്തു. അവർ അങ്ങേയ്ക്കായി കാത്തിരിക്കുകയാണ്. എന്നാൽ മീറ്റി ഗ് കഴിഞ്ഞാവാം എന്നാ ഞാനൊന്നുoപറഞ്ഞില്ല. വേദിയിലേയ്ക്ക്. മീററി ഗ് തുടങ്ങി. എൻ്റെ അപദാനങ്ങൾ വാഴ്ത്തി പ്രസംഗം. എൻ്റെ വയർ റിഞ്ഞു. മുമ്പിൽ ഒരോരുത്തരുടെ മുമ്പിലും ചെറിയ കുപ്പിയിൽ വെള്ളമുണ്ട്. അവിടെയാണ് എൻ്റെ നോട്ടം. എൻ്റെ മുമ്പിലുള്ള കുപ്പിയിലെ വെള്ളം മുഴുവൻ ആർത്തിയോടെ അകത്താക്കി. ഒന്നുമായില്ല' എൻ്റെ സമയമായി. വേഗം പ്രസംഗം ഞാൻ അവസാനിപ്പിച്ചു. സമ്മാനദാനവും അവസാനം അങ്ങ് തന്നെ നിർവ്വഹിക്കണം. എല്ലാം ഒരു വിധം തീർത്തപ്പഴെ ഡ്രൈവർ ഓടി വന്നു.അടുത്ത സൈറ്റിൽ ഉടൻ എത്താൻ വിളിച്ചിരുന്നു. സംഘാടകരോട് കാര്യം പറഞ്ഞ് ഒരു ചെറിയ ക്ഷമാപണത്തോടെ നടന്ന് കാറിൽക്കയറി. തിരിച്ച് പോരുമ്പോൾ വഴിയ്ക്ക് ശിവരാമൻ്റെ കടയുണ്ട്. അവിടത്തെ പരിപ്പുവട ഇതിലേ പോകുമ്പോൾ ഒക്കെ വാങ്ങാറുണ്ട്. വടയും ബോളിയും ഒക്കെ വണ്ടി മാറ്റി നിർത്തിവാങ്ങാൻ ഡ്രൈവരോട് പറഞ്ഞു. അപ്പഴേക്കും വണ്ടിക്ക് ചുറ്റും ആരാധകർ നിറഞ്ഞു. ഡ്രൈവർ വന്നു വണ്ടി മുമ്പാട്ടെത്തു: പഴം ബോളിയും പരിപ്പുവടയും കയ്യിലെടുത്തു. തണുത്ത വെള്ളവും സായൂജ്യമായി .