Thursday, October 9, 2025

റിച്ചൻ ബാക്ക് വെള്ളച്ചാട്ടം - ഷെർലക് ഹോം സിൻ്റെ മരണം ഇവിടെ [ യൂറോപ്പ് - 152] ആതർ കൊനൽ ഡോയിലിൻ്റെ വിശ്വ പ്രസിദ്ധമായ കഥാപാത്രം: ഷെർലക് ഹോംസ് .എന്നെ ഏറ്റവും സ്വാധീനിച്ച ഡിക് റ്ററ്റീവ് ഷെർലക് ഹോംസ് .കഥാകൃത്ത് ഹോം സി നെ വച്ച് അനേകം കഥകൾ രചിച്ചു. ലോകമെങ്ങുമുള്ള ആരാധകർ അദ്ദേഹത്തെ വായിച്ചു. ആ തർകൊനൽ ഡോയിലിന് മടുപ്പായി. അദ്ദേഹം ആ കഥാപാത്രത്തെ കൊല്ലാൻ തീരുമാനിച്ചു.അങ്ങിനെ അദ്ദേഹത്തിൻ്റെ മുഖ്യ ശത്രുവായ പ്രഫസർ മോറി യാൻ്റിയുമായി ഈ റിച്ചൻ ബാക്ക് വെള്ളച്ചാട്ടത്തിൽ വച്ച് ഏറ്റുമുട്ടി ആ വെള്ളച്ചാട്ടത്തിൽ വീണ് ഹോംസ്കൊല്ലപ്പെടുന്നു.ആരാധകർ ഇളകി - പ്രക്ഷോപം തുടങ്ങി. ഹോംസിനെ കൊല്ലാൻ പാടില്ല: "ദി ഫയനൽ പ്രോബ്ലം " എന്ന കഥയിലാണ് ഹൊസ് കൊല്ലപ്പെടുന്നത്. അവസാനം ആരാധകരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഹോം സിനെ ജീവിപ്പിക്കുന്നു. ഈ കഥകൾ വായിച്ചിട്ടുള്ള എനിക്ക് ആ വെള്ളച്ചാട്ടം കാണാനുള്ള പ്രചോദനമുണ്ടായത് വെറുതെ അല്ല. അവിടെ ഹോംസിനെ അനുസ്മരിക്കുന്ന ഒരു സ്മാരക ഫലകം കാണാം. അകലെ അല്ലാതെ ഒരു മ്യൂസിയവും റിച്ചൻ ബാക്ക് വെള്ളച്ചാട്ടം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫാൾസാണ്. എണ്ണൂറ്റി ഇരുപത് അടി ഉയരം അതി മനോഹരമായ എന്നാൽ ഭീകരമായ ഒരു വെള്ളച്ചാട്ടം.വലിയ മലകളാൽ ചുറ്റപ്പെട്ട അനേകം വെള്ളച്ചാട്ടങ്ങൾ സ്വിറ്റ്സർലൻ്റിലുണ്ട് - മഞ്ഞുരുകി വരുന്ന ആ വെള്ളത്തിന് നല്ല തണുപ്പാണ്.അതു പോലെ ശുദ്ധവുംപണ്ട് ഇംഗ്ലണ്ട് സഞ്ചാരത്തിലും ഇങ്ങിനെ ഒരനുഭവമുണ്ടായി. അവിടെ നടന്ന് നടന്ന് എത്തിയത് ജ്യൂസ്ട്രീറ്റിൽ;ഞട്ടിപ്പോയി. അവിടെ ഷെർലക് ഹോസിൻ്റെ വീട് 22 B. അത് ഇന്നും സൂക്ഷിച്ചിരിക്കുന്നു. ഹോംസിൻ്റെ വയലിനും പൈപ്പും മയക്കുമരുന്ന് കത്തിവയ്ക്കാനുള്ള സിറിഞ്ചും എല്ലാം അവിടുണ്ട്. ഇന്നും അന്വേഷിക്കാൻ അനവധി കേസുകൾ ആ അഡ്രസിൽ വരുന്നുണ്ട്. അവിടെ സ്കോട്ട്ലൻ്റ് യാർഡിലെ അതിസമർത്ഥരായ ഉദ്യോഗസ്ഥനെ വരുന്ന കേസുകൾ അന്വേഷിക്കാൻ നിയമിച്ചിട്ടുണ്ട്. ഹോംസ് ഒരു കഥാപാത്രം മാത്രമാണ് എന്ന് എല്ലാവരും മറന്നു. കഥാപാത്രങ്ങൾ കഥാകൃത്തിനെക്കാൾ വളരുന്ന പ്രതിഭാസം

Tuesday, October 7, 2025

ആൽപ്സ് പർവ്വതനിരയുടെ മുകളിൽ ഒരു ഒബ്സർവേറ്ററി [ യൂറോപ്പ് - 15 1 ]ജംഗ് ഫ്റൗ ജോക്ക് റയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു തുരങ്കത്തിലൂടെ ഉള്ള ഒരു ലിഫ്റ്റ് വഴി ഈ ജ്യോതിശാസ്ത്ര നിലയത്തിൽ എത്താം. സമുദ്രനിരപ്പിൽ നിന്നും പതിനോരായിരത്തി എഴുനൂറ്റി പതിനാറടി ഉയരത്തിലുള്ള ഒരു ഭീമൻ പാറയിലാണ് ഇത് പണിതിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണാലയം: അവിടെ ലാബർട്ടറി, കാലാവസ്ഥാ നിരീക്ഷണം, വർക്ക്ഷോപ്പ് എന്നിവയുണ്ട്. എഴുപത്തി ആറ് സെൻ്റീമീറ്റർ ഉള്ള ഒരു ഭീമൻദൂരദർശിനി ഇവിടെ ഉണ്ട്. പൊതുജനങ്ങൾക്ക് ഇവിടെ എല്ലായിടത്തേക്കും പ്രവേശനമില്ല. പക്ഷെ അവിടെ ഒരു തുറന്ന വ്യൂവിഗ് ഡക്ക് ഉണ്ട്.അവിടെ ആ മഞ്ഞു മലയുടെ മുകളിൽക്കയറി നിൽക്കാം. ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് മുതൽ പ്രാൻസിലെ മോസ് ജഡ്" വരെ ഇവിടെ നിന്നാൽ ക്കാണാം. ആൽപ്സിലെ ആകൊടുമുടികൾ അവിടുന്നു തന്നെ കാണണം. കാലാവസ്ഥ അനുകൂലമായതുകൊണ്ട് ആ മഞ്ഞുമലയുടെ ഭംഗി കൂടുതൽ ആസ്വദിയ്ക്കാനായി മഞ്ഞു വാരി ക്കളിക്കുന്നതിനിടെ ഒരു വിസിൽ മുഴങ്ങി. ഹിമപാദത്തിൻ്റെ മുന്നറിയിപ്പാണ് ഞങ്ങൾ ഓടി അകത്ത് കയറി. പുറത്ത് മഞ്ഞുമഴകാണാം. പണ്ട് "ക്രിഷ് - 3 യിൽ കണ്ട താണിവിടം

Friday, September 26, 2025

ഗൊണ്ടോളാ- വെനീസിലെ അതി മനോഹരമായ ഒരു കൊതുമ്പുവള്ളം [ യൂറോപ്പ് -1 45] ജലയാനങ്ങളുടെ നാടാണ് വെനീസ്.ബാറ്റല്ലകൾ, കോർലിനകൾ, ഗാലികൾ ഒക്കെയുണ്ടങ്കിലും ജലയാനങ്ങളിലെ രാജകുമാരനാണ് വെനീസിലെ "ഗൊണ്ടൊല". പരമ്പരാഗതമായ പരന്ന അടിത്തട്ട് പതിനൊന്നു മീറ്റർ നീളം ഒന്ന് പോയിൻ്റ് ആറു മീറ്റർ വീതി,മണ്ണൂറ്റി അമ്പത് കിലോ ഭാരം ഉള്ള ഒരു ചെറിയ വള്ളം - നമ്മുടെ കൊതുമ്പുവള്ളത്തോട് ചെറിയ സാമ്യം: നല്ല നീളമുണ്ട്. വീതി കുറവാണ്. എട്ട് തരം മരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ഇതിൻ്റെ നിർമ്മാണം.ഓക്ക്, മഹാഗണി ,വാൾ നട്ട്, ചെറി, ഫിർ, ലാർച്ച് തുടങ്ങി എട്ടു് കനം കുറഞ്ഞ ബലം കൂടിയ മരങ്ങൾ. ഇരുന്നൂറ്റി എൺമ്പത് കഷ്ണങ്ങൾ യോജിപ്പിച്ചാണ് ഇതിൻ്റെ നിർമ്മാണം. വെനീസിലെ ആറ് ജില്ലകളെ പ്രതിനിധീകരിക്കുന്ന ലോഹം കൊണ്ടുള്ള ആറ് പല്ലുകൾ മുമ്പിൽ ഉറപ്പിച്ചിട്ടുണ്ടാവും.ആറുമാസത്തെ പരിശീലനം വേണം ഇത് തുഴയാൻ. അതി മനോഹര ഇരിപ്പിടം പിച്ചള കെട്ടിയ അമരം. ഓടിക്കുന്നവർക്ക് ഗൊണ്ടേ ജിയർ എന്നാണ് പറയുക. ചുവന്ന സിൽക്കു കുപ്പായവും, പ്രത്യേകതരം തൊപ്പിയും ധരിച്ച് പാട്ടും പാടി അങ്ങിനെ ഓളപ്പരപ്പുകളെ തലോടി അവൻ തുഴയുന്നതു കാണാൻ ഒരു ചന്തമുണ്ട്. രണ്ടു വശവുമുള്ള പരമ്പരാഗത ഭവനങ്ങൾ, പള്ളികൾ പണ്ടകശാലകൾ എല്ലാം കണ്ട് ഒരു മനോഹര യാത്ര. അതൊരനുഭവമാണ്.വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയമാണിത്. കയറുമ്പോൾ ഇത് മറിയുമോ എന്നു ഭയമുണ്ടായിരുന്നു.പക്ഷെ ഒരു ചെറു തുവ്വൽ പോലെ അത് ഒരു കുലുക്കവുമില്ലാതെ തെന്നി നീങ്ങും. മണിക്കൂറിനാണ് അതിൻ്റെ റേയ്റ്റ് .ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന മോഹിച്ചു പോകുന്ന യാത്ര.

Thursday, September 25, 2025

വെനീസ് ഒരു റൊമാൻ്റിക് ജലനഗരം [ യൂറോപ്പ് - 143 ]വില്യം ഷെക്സ്പിയറുടെ വെനീസിലെ വ്യാപാരി പഠിച്ചിട്ടുണ്ട്. അന്നു മുതൽ ഈ സ്വപ്ന ഭൂമിയെപ്പറ്റി കേൾക്കാൻ തുടങ്ങിയതാണ്. ട്രയിനിൽ വച്ചു തന്നെ ഈ ജലകന്യകയുടെ മനോഹാരിത മനസിലാക്കിയിരുന്നു. മനോഹരമായ റയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പഴേ കണ്ടത് മുമ്പിൽ മനോഹരമായ ഒരു ജലപാത .പല തരം ബൊട്ടുകളും ക്രൂയിസുകളും തലങ്ങും വിലങ്ങും പോകുന്ന ജലാശയം. ഇവിടെ റോഡിൽ മോട്ടോർ വാഹനങ്ങൾ ഒന്നുമില്ല. മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം. യാത്രക്ക് മുഴുവൻ ജലഗതാഗതം ആണ് അശ്രയം അല്ലങ്കിൽ കാൽനട യാത്ര. തുറന്ന ജലാശയങ്ങൾ കൊണ്ടും, കനാലുകൾ കൊണ്ടും വേർതിരിച്ച നൂറ്റിപ്പതിനെട്ട് ചെറു ദ്വീപുകളുടെ സമൂഹം. അതാണ് ഈ രാജ്യം. പോ, പിയേഴ്സ് നദി കൾ കരകളെ വേർതിരിച്ചൊഴുക്കുന്നു.നാനൂറ്റി നാപ്പതിൽപ്പരം പാലങ്ങൾ ഉണ്ടിവിടെ. അധികവും തടിപ്പാലങ്ങൾ. അതിനു ചുവട്ടിലൂടെ ജലയാനങ്ങൾക്ക് പോകാൻ പാകത്തിനുള്ള ആർച്ച് ബ്രിജുകൾ . കലയുടെയുo, വാസ്തുവിദ്യയുടെയും, വിശ്വ സാ ഹിത്യത്തിൻ്റെയും പാരമ്പര്യം പുലർത്തുന്ന നാട് ലോകത്തിലെ ഒന്നാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ്.മാർക്കോപ്പൊളോയും, കാസനോവയും ഈ മനോഹര ഭൂപ്രദേശത്തിലെ അന്തേവാസികൾ ആയിരുന്നു.. കാലങ്ങളായി അനേകം യുദ്ധങ്ങളുടെയും അധിനിവേശത്തിൻ്റെയും കെടുതിയിൽ നിന്ന് ഒരു ഫീനക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ആണ് ഇന്നത്തെ ഈ രീതിയിൽ ആയത്. അതിൻ്റെ തിരുശേഷിപ്പുകൾ ഈ നഗരത്തിലുടനീളം നമുക്ദർശിക്കാം.ചരിത്ര പ്രസിദ്ധമായ ഈ വാണിജ്യ നഗരം ഇന്നും അതിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ജലഗതാഗതമാണ് പ്രധാന സഞ്ചാരോപാധി. ക്രൂയിസ് കളും, ബോട്ടുകളും, വാട്ടർ ടാക്സികളും മനോഹരമായ ഗൊണ്ടോള കൾകൊണ്ടും ഈ രാജ്യം ചലനാത്മകമാണ്. ഈ രാജ്യം നടന്നു തന്നെ കാണണം. ധാരാളം പരമ്പരാഗതമായ വീടുകൾക്കിടയിലുള്ള ഇടുങ്ങിയ പാതകളിലൂടെ എത്ര വേണമെങ്കിലും നടക്കാം. ഒരോ പാതയും അവസാനിക്കുന്നത് ഒരു കനാലിലാണ്.പല വീടുകളിലും ഒരു വശം വെള്ളമാണ്. അവർക്ക് സ്വന്തമായി ചെറിയ ബോട്ടുകൾ ഉണ്ട്. നടന്നു നടന്നു മടുക്കുമ്പോൾ കനാൽ വക്കത്ത് ധാരാളം ലഘുഭക്ഷണശാലകൾ ഉണ്ട്. പിസയും പാസ് തയും പിന്നെ മത്സ്യ വിഭവങ്ങളും. കൂടെ ബിയറും മാറ്റു പാനീയങ്ങളും.എത്ര കിലോമീററർ നടന്നാലുംമടുപ്പു തോന്നാത്ത നാട് .അത്ര മനോഹരമാണിവിടുത്തെ കാഴ്ച്ചാനുഭവം. നമ്മുടെ ആലപ്പുഴയും, കുട്ടനാടും ഇതുപോലെ മനോഹരമാക്കി ലോക വിനോദ സഞ്ചാര മേഘലയാക്കി മാറ്റാവുന്നതാണ്. അതിനുള്ള മുൻകൈ ഇപ്പൊ ൾത്തന്നെ ഉണ്ട്. എങ്കിലും ഒരു ചെറിയ ടച്ച് കൂടി ഉണ്ടങ്കിൽ ഇതുപോലെ നമുക്കും ഒരു വിനോദ സഞ്ചാര കേത്രം ആക്കി മാറ്റാമായിരുന്നു.ഇവിടത്തെ മറ്റും കന്ദ്രങ്ങളും, പള്ളികളും പോർട്ടും ഒക്കെത്തേടി യാത്ര തുടർന്നു.

Wednesday, September 24, 2025

വെനീസിലേയ്ക്ക് ഹൈ സ്പീഡ് ട്രയിനിൽ [ യൂറോപ്പ് -142] വത്തിക്കാനിലേയും റോമിലേയും കാഴ്ച്ചകൾക്ക് തത്ക്കാലം വിരാമമിട്ട് മനോഹരി ആയ വെനീസിനെ പുൽകാൻ തീരുമാനിച്ചു.അത് വരുണിൻ്റെ പ്ലാനാണ്. യാത്രയിൽ ഒരു വ്യത്യസ്ഥത കൂടുതൽ ആസ്വാദ്യകരമാകും. വീണ്ടും റോമിൽ എത്തി കൊളോസിയവും മററു ചരിത്രസ്മാരകങ്ങളും കാണാം. ഇറ്റലിയിലെ ട്രയിൻ സർവ്വീസ് ലോകോത്താരമാണ്. മണിക്കൂറിൽ നാനൂറു കിലോമീറ്റർ വരെ വേഗതയിൽ പ്പോകുന്ന ട്രയിൻ അവിടുണ്ട്. വെനീസിലെ ക്ക് റഡ് ആരോ, സിൽവർ ആരോ, വൈറ്റ് ആരോ എന്നു മൂന്നു തരം ട്രയിൻ ഉണ്ട്. ഫ്റെച്ചി ആറൻ്റോയുടെ സിൽവർ ആരോ തന്നെ തിരഞ്ഞെടുത്തു. അങ്ങോട്ട് അതിലാകാം. മണിക്കൂറിൽ ഇരുനൂറ്റി അമ്പതു കിലോമീററർ സ്പീഡാണ്. സാധാരണ മൂന്നു മണിക്കൂർ നാൽപ്പത്തി അഞ്ച് മിനി ട്ടെടുക്കേണ്ടതിന് ഇതിൽ ഒന്നര മണിക്കൂറോളം ലാഭിക്കാം അതി മനോഹരി ആയ ഒരു ഹൈസ്പീഡ് ട്രയിൻ. അകം ഒരു രാജകൊട്ടാരം പോലെ.രണ്ടു നിരയിൽ രണ്ടു സീറ്റു വീതം. അഭിമുഖമായ നാലു സീററിനു നടുവിൽ മേശ- ഫ്രീ വൈ ഫൈ .ചാർജി ഗ് പോയിൻ്റ് ലഗേജ് സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം. വലിയ ചില്ലുജാലകത്തിലൂടെ പുറം ലോകം കാണുമ്പോൾ മാത്രമേ ഈ വേഗത മനസ്സിലാകൂ. മേശപ്പുറത്ത് ഒരു കപ്പിവെള്ളം വച്ചാൽ അതിൻ്റെ പ്രതലത്തിൽ ഒരു ചലനം പോലുമുണ്ടാകില്ല. അത്രക്ക് കുലുക്കമില്ലാത്ത യാത്ര. മനോഹരമായ പുഷ്ബാക്ക് കുഷ്യൻ സീറ്റ്. അടുത്ത കമ്പാർട്ട്മെൻ്റ് ഓപ്പൺ ബാറാണ്. ലോക പ്രസിദ്ധ ഇറ്റാലിയൻ ഡിഷ് മുഴുവൻ അവിടെ കിട്ടും.നല്ലചിൽഡ് ബിയറും ഇറ്റാലിയൻ പിസയും .യാത്രയെ ആസ്വാദ്യകരമാക്കാൻ പിന്നെ എന്തു വേണം. യാത്രാ കുറിപ്പുകൾ പൂർണ്ണമാക്കണം.അത് ഈ യാത്രയിലാകാം. പണ്ടു പാO പുസ്തകത്തിൽപ്പഠിച്ച വെനീസിലെ കച്ചവടക്കാരൻ ഓർമ്മ വന്നു. ആ സ്വപ്ന ഭൂമിയിലേയ്ക്ക് ഇങ്ങിനെ തന്നെ പോകണമെന്ന് തോന്നി. തിരിച്ച് എക്സിക്യൂട്ടീവ് ക്ലാസാണ് ബുക്ക് ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഹൈ സ്പീഡ് ട്രെയിനിനെ എതിർക്കുന്നവർ ഇതിലൊന്നു യാത്ര ചെയ്യണ്ടതാണ് എന്നു തോന്നി.

വത്തിക്കാൻ മ്യൂസിയം - ഒരു ചരിത്ര പേടകം [ യൂറോപ്പ് -141] ചരിത്രപ്രസിദ്ധമായവ ത്തിയ്ക്കാൻ മ്യൂസിയം വിസ്തരിച്ച് കാണണമെങ്കിൽ ഒരു ദിവസം പൂർണ്ണമായും വേണം .അതുകൊണ്ട് വെള്ളിയാഴ്ച്ച പത്തരക്ക് ബുക്ക് ചെയ്തു. അവിടെ വലിയ ക്യൂ ആണ്. പക്ഷെ സമയക്രമം അനുസരിച്ച് കാര്യക്ഷമതയോടെ അവിടെ ക്യൂ നിയന്ത്രിച്ചിരുന്നു.ഞായറാഴ്ച്ച ഇവിടെ സന്ദർശനം സൗജന്യമാണ്. അകത്തു കയറിയാൽ നമുക്ക്ഓഡിയോ ഉപകരണം കിട്ടും. ആദ്യം പുരാതന ഈജിപ്ഷ്യൻ കളക്ഷനാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയുടെയും പോപ്പുമാരുടെയും കളക്ഷൻ മുഴുവൻ ഇവിടെ മനോഹരമായി പ്രദർശിപ്പിച്ചിട്ടുണ്ട്.ഈജിപ്ഷ്യൻ കളക്ഷൻ തന്നെ ഒമ്പതുമുറികളിലായാണ് ക്രമീകരിച്ചിരിക്കന്നത് ഗ്രിഗോറിയാനോ എജിയാനോ മ്യൂസിയത്താൽ ഈജിപ്ഷ്യൻ മമ്മികൾ, ശിൽപ്പങ്ങൾ പ്രതിമകൾ എല്ലാം കാണാം. വത്തിക്കാൻ ചരിത്ര മ്യൂസിയത്തിലേക്ക് കടന്നാൽ അപ്പോളോ ,അഖ നോൻസ്, അഗസ്തസ്സ് തുടങ്ങിയവരുടെ പ്രതിമകൾ നിരനിരയായി വച്ചിട്ടുണ്ട്. ഏതൻസിലെ പഴയകാല സ്ക്കൂൾ മുറികൾ, മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ കാരവാജിയൊേ[ അന്ത്യവിശ്രമം] - മേൽത്തട്ട് പെയിൻ്റിഗ്കൾ എല്ലാം അൽഭുതാദരങ്ങളോടെ നോക്കി നിന്നു പോകും. ചുവന്ന മാർബിളിൽ തീർത്ത ചാപ്പൽ സിംഹാസനം, മറ്റു പ്രസിദ്ധമായ റോമൻ ശിൽപ്പങ്ങൾ ഇഗ്നോസിയോസാൻ്റിയുടെ അതിപുരാതനമായ ഇറ്റാലിയുടെ ഭൂപടം, ഇരട്ട സ ർ പ്പിള ആകൃതിയിലുള്ള പടിക്കെട്ട് എല്ലാം ചരിത്രം മനസിലാക്കി കണ്ടു മനസിലാക്കാനും ആസ്വദിക്കാനും സമയമെടുക്കും രണ്ടായിരം വർഷത്തെ ചരിത്രമുറങ്ങുന്ന റൊമാ സാമ്രാ ജ്യത്തിലൂടെ ഉള്ള ഒരു കാലാന്തര യാത്ര ആയാണ് ഈ സന്ദർശനം അനുഭവപ്പെട്ടത്. ഇത്ര വിപുലമായ ഒരു ചരിത്ര മ്യൂസിയം ഇത്രയും ചുരുക്കത്തിൽ വിശദീകരിച്ചത് ആചരിത്ര സ്മാരമത്തോട് ചെയ്യുന്ന അനീതി ആണന്നറിയാം. എന്നാലും ചുരുക്കുന്നു.ഇത് ചരിത്ര വിദ്യർത്ഥികൾക്ക് വിഭവസമൃദ്ധമായ ഒരു വിരുന്നാകും എന്ന കാര്യത്തിൽ സംശയമില്ല.

Tuesday, September 23, 2025

വത്തിക്കാനിൽ പ്രായപ്പെട്ട പോപ്പുമായി മുഖാമുഖം [ യൂറോപ്പ് - 140] വത്തിക്കാനിൽ ഇപ്പോൾ ജൂബിലിയുടെ നിറവിലാണ്. എങ്ങും ആഘോഷമയം. ഇപ്പഴത്തെ പോപ്പ് ലിയോ പതിനാലാമനെ നേരിൽ അടുത്തു കാണാനു മുള്ള ഒരു ഭാഗ്യം എനിക്കും ഉണ്ടായി. ജനങ്ങളുമായി കാണാനും,സവദിക്കാനും എല്ലാ ബുധനാഴ്ച്ചയും പോപ് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരും. ഒരോരുത്തരുടേയും അടുത്തുവന്ന് കുശലം പറയും, ദു:ഖങ്ങൾ കേൾക്കും, ആശീർവദിക്കും. കൊച്ചു കുട്ടികളെ എടുത്ത് മുത്തം കൊടുക്കും.അതിനു ശേഷം സെൻ്റ് പീറേറഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിരിക്കുന്ന പതിനായിരങ്ങളെ അഭിസംബോധന ചെയ്യും. ഞങ്ങൾക്ക് നേരത്തെ പാസ് ലഭിച്ചിരുന്നു. സിസ്റ്റർ വെറൊണിക്കാ പള്ളി മുഴുവൻ സിസ് തരിച്ച് കാണാനും പോപ്പിനെ അടുത്തു കാണാനും ഉളള സൗകര്യം ഒരുക്കിത്തന്നിരുന്നു. ആൾക്കാർ പ്രവേശിക്കന്നതിന് മുമ്പ് തന്നെ മുൻ നിരയിൽത്തന്നെ ഞങ്ങൾക്ക് ഇരിപ്പിടം ഒരുക്കിത്തന്നിരുന്നു. പോപ്പ് വരുമ്പോൾ അടുത്തു കാണാനും സംവദിക്കാനുള്ള സൗകര്യത്തിലായിരുന്നു ഇരിപ്പിടം. എൻ്റെ അച്ചൂസ് ഡയറി എന്ന പുസ്തകം പാപ്പിന് നേരിട്ട് കൊടുക്കണം എന്ന ഒരു മോഹവുമുണ്ടായിരുന്നു. അതിനും സൗകര്യം കിട്ടി എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു. ആദ്യം ക്രൂശിതനായ യേശുദേവനേയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമായിരുന്നു. പിന്നീട് അടുത്ത് വിവാഹിതരായ ദമ്പതികളുടെ ഒരു ഘോഷയാത്ര. പിന്നെ ബിഷപ്പ്മാരും അച്ചൻ മാരും-. അപ്പഴേക്കും അപ്രതീക്ഷിതമായി മഴ പെയ്തു.പോപ്പിൻ്റെ പരിപാടി ക്യാൻസൽ ചെയ്യുമോ എന്നുവരെ സംശയിച്ചു. പക്ഷേ അദ്ദേഹം തുറന്ന വാഹനത്തിൽ ജനങ്ങളുടെ ഇടയിലേയ്ക്ക് വരാൻ തയാറായി. എൻ്റെ തൊട്ടുമുമ്പിൽ എത്തിയപ്പോൾ അഭിവാദ്യം അർപ്പിച്ച് എൻ്റെ പുസ്തകം ഞാൻപോപ്പിന് നേരെ നീട്ടി.ഉടൻസെക്യൂരിറ്റി ഗാർഡ് അത് വാങ്ങി പോപ്പിന് കൈമാറി.അധികം താമസിക്കാതെ അദ്ദേഹത്തിൻ്റെ ഒരാശംസ മെയിലിൽ കിട്ടുമെന്നും അറിയിപ്പ് കിട്ടി.ഒത്തിരി ഭാഗ്യങ്ങൾക്കൊപ്പം അച്ചൂൻ്റെ ഡയറിക്ക് വേറൊരു മഹാഭാഗ്യം കൂടി . ആ പരമോ ന്നതനായ ആദ്ധ്യാത്മികാചാര്യനും, വത്തിക്കാൻ സിറ്റിയുടെ ഭരണാധിപനുമായ അദ്ദേഹം സാധാരണ ജനങ്ങളുമായി സംവദിക്കാനെടുക്കുന്ന മുൻകൈ എന്നെ അൽഭുതപ്പെടുത്തി. അഭിനന്ദനീയമായിത്തൊന്നി. അനുകരണീയവും

Sunday, September 21, 2025

ബസിലിക്കയിലെ വിശുദ്ധ പത്രോസിൻ്റെ കല്ലറ [ യൂറോപ്പ് 138] റൊമൻ ചക്രവർത്തി ആയിരുന്ന നീറോയുടെ കാലത്ത് വിശുദ്ധ പത്രോസ് രക്ത സാക്ഷി ആയി. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. വത്തിക്കാൻ കുന്നിൻ്റെ താഴ്വരയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.പിന്നീട് കൃസ്തുമതം സ്വീകരിച്ച ഒരുറോമൻ ചക്രവർത്തി ആ കല്ലറയുടെ മുകളിൽ ഒരു ബസ്സലിക്ക നിർമ്മിച്ചു. ആ പഴയ കല്ലറയുടെ മുകളിലാണ് ഇന്നത്തെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക. ബസലിക്കയിലെ പ്രസിദ്ധമായ അൾത്താരക്കു താഴെ നിലവറയിൽ ആണ് യേശുവിൻ്റെ പന്ത്രണ്ട് അപ്പോസ്തന്മാരുടെ തലവനായിരുന്ന പത്രോസിൻ്റെ കല്ലറ. പ്രധാന താഴികക്കുടത്തിനു താഴെയാണ് ഈ തുരങ്ക പാത ബസലിക്കയിലെ " ഗ്രോട്ടോ " എന്നാണി ഈ പാവനമായ കല്ലറ അറിയപ്പെടുന്നത്.പടികൾ ഇറങ്ങി ആതുരങ്ക പാതയിലൂടെ ഞങ്ങൾ മുമ്പോട്ടു നീങ്ങി.അതിനിരുവശവും വെള്ളമാർബിളിൽ തീർത്ത കല്ലറകൾ ആണ്. ഏതാണ്ട് നൂറോളം കല്ലറകൾ ആ നിലവറയിൽ ഉണ്ട്. അതിലധികവും പോപ്പുമാരുടെ ആണ്. ഏറ്റവും മനോഹരമായത് വിശുദ്ധ പത്രോസിൻ്റെ കല്ലറയാണ്. നല്ല ഭംഗിയുള്ള ഒരു ചില്ലു വാതിലിൻ്റെ പുറകിലായാണ് ആ കല്ലറ.ഏറ്റവും പുതിയ കല്ലറ പോപ്പ് ജോൺ പോൾ രണ്ടാമൻ്റെ ആണ്. അവിടെ പ്രാർത്ഥനാ ഹാളും ബലിപീഠവും ഉണ്ട്.ഞങ്ങൾ അവിടന്നു സാവധാനംപുറത്തു കടന്നു

Saturday, September 20, 2025

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക - ശിൽപ്പ ചാതുരിയിൽ ഒന്നാമത് നിൽക്കുന്ന ദേവാലയം ( യൂറോപ്പ് - 137] വത്തിക്കാനിൽ ടൈബർ നദിയുടെ പടിഞ്ഞാറുവശത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഒരു പടുകൂറ്റൻ ദേവാലയം - സെൻ്റ് പീറ്റേഴ്സ് ബസ്സലിക്ക! എഴുനൂറ്റി ഇരുപത് അടി നീളവും നാനൂറ്റി അമ്പത് അടി വീതിയും നാനൂറ്റി നാപ്പത്തി എട്ട് അടി ഉയരമുള്ളതുമായ ഈ ദേവാലയത്തിൽ ഇരുപതിനായിരം പേർക്കിരിക്കാനും അറുപതിനായിരം പേർക്ക് നിൽക്കാനും സൗകര്യമുണ്ട് - മൈക്കലാഞ്ചലോ, കാർലോ മെഡർണോ, ഡോണറ്റോ എന്ന വാസ്തുശിൽപ്പികൾ പലകാലത്തായി രൂപപ്പെടുത്തിയതാണ് ഈ ദേവാലയം മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ പി യാത്തൊയിൽ നിന്നു തന്നെ തുടങ്ങാം. ക്രൂശിതനായ ഏശുനാഥനെ ഏറ്റുവാങ്ങി തൻ്റെ മടിയിൽ കിടത്തിയ രീതിയിലുള്ള ഒരുത്തമ കലാസൃഷ്ടിയാണിത്. തൂവെള്ള മാർബിളിൽ തീർത്ത ഈ ശിൽപ്പം മൈക്കലാഞ്ചലോയുടെ ഒരു മാസ്റ്റർ പീസ് ആണ്.കരുണയും, കരുതലും, സ്നേഹവും സഹാനുഭൂതിയും എല്ലാം നമുക്ക് ഈ ശിൽപ്പത്തിൽ നിന്ന് വായിച്ചെടുക്കാം. ഇത്ര മഹത്തായ ഈ ശിൽപ്പം കൊണ്ട് ലോകം മുഴുവൻ കരുണയുടെയും സഹാനുഭൂതിയുടെയും ഒരു വലിയ സന്ദേശം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിനെട്ട് വർഷക്കാലം ആദേവ ശിൽപ്പി ആ ബസലിക്കക്കു വേണ്ടി പണി എടുത്തു. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. അതിന് ഒരു നാൽപ്പത്തി അഞ്ചു നില കെട്ടിടത്തിൻ്റെ ഉയരമുണ്ട്. അതിലെ കൊത്തുപണികളും പെയിൻറി ഗുകളും നമ്മളെ അൽഭുതപ്പെടുത്തും. താഴികക്കുടത്തിൻ്റെ അടിയിൽ തുണി തൊട്ടിൽ കെട്ടി അതിൽ മലർന്നു കിടന്നാണ് ഇതിൻ്റെ ഡക്കറേഷൻ പണികൾ നടത്തിയത്: അതുപോലെ താഴെ വെള്ളം വച്ച് അതിൽ നോക്കിയും അവിടുത്തെ പ്രധാന അൾത്താരയാണ് വെറൊരൽഭുതം: ഒരു ഒമ്പത് നില കെട്ടിടത്തിൻ്റെ വലിപ്പമുണ്ടതിന്.ലോകത്തെ ഏറ്റവും വലിയ അൾത്താര .മനോഹരമായതും. നവോഥാന വാസ്തുശിൽപ്പകലയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ പള്ളി.ബ റോക്യു ശൈലിയും കാണാം. ഈ അൾത്താരയുടെ അടിയിലാണ് വിശുദ്ധപത്രോസിൻ്റെ ശവകുടീരം: മൈക്കലാഞ്ചലോ ചോക്കിൽ വരച്ച പള്ളിയുടെ രൂപരേഖ പാൽക്കാലത്ത് കണ്ടെടുത്തിരുന്നു. ബാക്കിയുള്ളവ ശിൽപ്പി തന്നെ നശിപ്പിച്ചിരുന്നു. ജൂബിലിക്കു മാത്രം തുറക്കുന്ന വെങ്കല വാതിലും കൊത്തുപണികളുടെ മകുടോദാഹരണമാണ്. അവിടുത്തെ പെയിൻ്റിങ് പലതും പലരും പല ദേശത്തു നിന്നും പലപ്പോഴായി വന്നു പൂർത്തി ആക്കിയതാണ് എന്നു തോന്നും. ഓലക്കുടയും പിടിച്ച് കൃഷ്ണ നൊട് സാമ്യമുള്ള ഒരു പെയിൻ്റിലും മുകളിൽ കാണാം. ഒരോ ഇഞ്ചും കൊത്തുപണികളാലും പെയിൻ്റിഗ്കളാലും സമ്പന്നമായ ഈ പള്ളി മുഴുവൻ വിസ്തരിച്ച് കാണണമെങ്കിൽ ഒരു ആറു മണിക്കുർ എങ്കിലും വേണംഏശുവിൻ്റെ പന്ത്രണ്ട് അപ്പൊസ്തലൻമാരുടെ തലവൻ വിശുദ്ധ പത്രോസിൻ്റെ ശവകുടീരം ഈ അൾത്താരയുടെ താഴെ നിലവറയിൽ ആണ്. ഞങ്ങൾ സാവധാനം ആ നിലവറയിലെയ്ക്ക് ഇറങ്ങി

ദൈവ ദൂതരേപ്പോലെ പ്രിൻസച്ചനും സിസ്റ്റർ വെറോണിക്കയും [ യൂറോപ്പ് -136] ഉണ്ണിയുടെ വീട്ടിൽ നിന്ന് മെട്രോയിൽ ആണ് വത്തിക്കാനിലേക്ക് പോയത് :റോമിൽ കാറിനെക്കാൾ ആൾക്കാർ മെട്രോ യെ ആണ് ആശ്രയിക്കുന്നത്. അങ്ങു ദൂരെ ചരിത്രപ്രസിദ്ധമായ സെൻ്റ് പീറ്റേഴ്സ് ബസലിക്ക കാണാം. വീതി കൂടിയ മനോഹരമായ രാജവീഥി തിങ്ങിനിറഞ്ഞ് ആൾക്കാരാണ്. ലോകത്തിൻ്റെ നാനാഭാഗത്ത് നിന്നും വന്നവർ. പള്ളിയുടെ മുൻ വശമുള്ള വിശാലമായ മൈതാനത്തിൽ എത്താൻ തന്നെ അര മണിക്കൂർ എടുത്തു: ഒരു തൃശൂർ പൂരത്തിൻ്റെ ആളാണ്. മൈലുകൾ നീളുന്ന ക്യൂ. എൻ്റെ പ്രിയ സുഹൃത്ത് ബിഷപ്പ് മാർ മാത്യു മൂലക്കാട് രണ്ടു പേരെ ഏർപ്പാടാക്കിയിരുന്നു. പ്രിൻസച്ചനും സിസ്റ്റർ വെറോണിക്കയും. പ്രിൻസച്ചൻ ടിക്കറ്റ് ഉൾപ്പടെ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിത്തന്നിരുന്നു. സിസ്റ്റർക്ക് ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ അയച്ചുകൊടുത്തു." അവിടെത്തന്നെ നിന്നൊളൂ ഞാൻ അങ്ങോട്ടു വരാം " സിസ്റ്ററുടെ മെസേജ്.അഞ്ചു മിനിട്ടിനകം ദൈവദൂതയുടെ കൂട്ട് സിസ്റ്റർ എത്തി. പരിചയപ്പെട്ടു. നമ്മുടെ കടുത്തുരുത്തിയാണ് സ്വദേശം. പതിനാറു വർഷമായി വത്തിക്കാനാലാണ്.ഒരു തപസ്വിനിയുടെ ശാന്തമായ ഭാവം.ശബ്ദം താഴ്ത്തിയുള്ള മണിനാദം പൊലത്തശബ്ദം.ആ പുണ്യ ഭൂമിയുടെ എല്ലാ സത്തയും ഉൾക്കൊണ്ട പെരുമാറ്റം. ആ അപരിചിത ചുറ്റുപാടിൽ ഈ വലിയ തിരക്കിൽ അവരെക്കണ്ടപ്പോൾത്തന്നെ വലിയ ആശ്വാസം തോന്നി."നമുക്കാദ്യം പള്ളി കാണാം." ഞങ്ങൾ സിസ്റ്ററുടെ കൂടെ നടന്നു. പള്ളിയുടെ ഒരു വശത്തുകൂടി ഞങ്ങളെ അകത്തു കയറ്റി. പള്ളിയിൽ ആരേയും പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നില്ല. മൈക്കലാഞ്ചലയേപ്പൊലുള്ള ലൊകോത്തര കലാകാരന്മാരുടെ കയ്യൊപ്പു ചാർത്തിയ ആ പുണ്യ ദേവാലയത്തിലേക്ക് കാലെടുത്തു വച്ചപ്പഴേ ഒരു വല്ലാത്ത അനുഭൂതി. ആ പരിശുദ്ധ ദേവാലയത്തിൻ്റെ ഒരോ ഇഞ്ചും സിസ്റ്റർ വിവരിച്ചുതന്നു. സൗകര്യമായി ക്യാമറയിൽ പകർത്താനും സൗകര്യം കിട്ടി. ഇതിൻ്റെ ഗാംഭീര്യം മുഴുവൻ എങ്ങിനെ എൻ്റെ പുസ്തകത്തിൽ എഴുതിഫലിപ്പിക്കും എന്ന ഭയമായിരുന്നു എനിക്ക്. എൻ്റെ പദസമ്പത്ത് അപര്യാപ്തമാകും എന്നൊരു തോന്നൽ.പള്ളി മുഴുവൻ വിസ്ഥരിച്ചു കാണിച്ച് പോപ്പിനെ നേരിട്ടുകാണാൻ മുൻ നിരയിൽത്തന്നെ ഇരിപ്പിടവും അവർ ഒരുക്കിത്തന്നു. അവരോട് എങ്ങിനെ നന്ദി പറയേണ്ടു എന്നറിയാതെ ഞങ്ങൾ കുഴങ്ങി.അവർ ഒന്നു ചിരിച്ച് വിടവാങ്ങി. വിഷമഘട്ടത്തിൽ സഹായിക്കുന്ന മാലാഖമാരുടെ കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങിനെ ഒരു മാലാഖയെ നേരിട്ടു കണ്ട പ്രതീതി:

Friday, September 19, 2025

റോമിലേക്കുള്ള ഫ്ലൈറ്റ് മിസ്സായി [ യൂറോപ്പ് - 135] സ്വിറ്റ്സർലൻ്റ് യാത്രയുടെ ക്ഷീണം മാറിയിട്ടില്ല - ഒരാഴ്ച്ച വിശ്രമം. ഇനി ഇറ്റലിക്കു്.ഇൻഡോവണിൽ നിന്നാണ് ഫ്ലൈറ്റ്. ഈസിജറ്റ്: പക്ഷേ അത്ര ഈസി ആയിരുന്നില്ല കാര്യങ്ങൾ. അവിടെ വരെ കാറിൽപ്പോയി കാറ് അവിടെ പാർക്ക് ചെയ്ത് പോകാനായിരുന്ന പ്ലാൻ. അവിടെ ഒരാഴ്ച്ചത്തേക്ക് സെയ്ഫായി പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. അതിരാവിലെ തന്നെ ഇറങ്ങി ഒന്നര മണിക്കൂർ കാറിൽപ്പോകണം. ഇറങ്ങിയപ്പഴെ നല്ല മഴ. ഇതു വരെ കാണാത്തത്ര ബ്ലോക്കും. അതിനിടെ മുമ്പിലെങ്ങോ ഒരാക്സിഡൻ്റും: വണ്ടി വഴിതിരിച്ചുവിട്ടു. സമയം വൈകി.ഒരു പ്രകാരത്തിൽ ഇൻഡോ വൺ വിമാനത്താവളത്തിലെത്തി. സമയം വൈകി. ഫ്ലൈറ്റ് മിസായി. ആകെ നിരാശ ആയി. പിറ്റേ ദിവസം വത്തിക്കാനിൽ പോപ്പിനെ കാണാൻ അപ്പായിൻ്റ്മെൻ്റ് കിട്ടിയിട്ടുണ്ട്. എത്തിയെ പറ്റൂ. നിവർത്തിയില്ലാതെ തിരിച്ചു പൊന്നാലൊ എന്നു വരെ ആലോചിച്ചതാണ്. ക്രൈസസ് മാനേജ്മെൻ്റിൻ്റെ ഉസ്താദായ വരുണും ഒന്നു പരുങ്ങി. പക്ഷേ തിരിച്ചു പോകാൻ അവൻ സമ്മതിച്ചില്ല.ബ്രസ്സൽ സി ൽ നിന്ന് വൈകിട്ട് ആറുമണിക്കുള്ള റോം ഫ്ലൈറ്റ് ബുക്കു ചെയ്തു.ഇനി അവിടെ എത്തണം. ട്രയിൻ തന്നെ ശരണം. രണ്ടു ട്രയിൻ മാറിക്കയറണം .സാരമില്ല സമയമുണ്ട്. ട്രയിനുകൾ ബുക്ക് ചെയ്തു. . ആദ്യ ട്രയിൻ വിചാരിച്ചതിലും സമയമെടുത്തു. രണ്ടാമത്തെ ട്രയിൻ സ്റ്റാർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തി ഓടിക്കയറി.അതിന് സ്പീട് കുറവാണു തോന്നി. അടുത്ത ഫ്ലൈറ്റും മിസാകുമോ? മനസിൽ ഒരു ഭയം. ഒന്നും ചെയ്യാനില്ല. ട്രയിനിറങ്ങി വിമാനത്താവളത്തിൽ കൃത്യസമയത്താണെത്തിയത്.രാത്രി പന്ത്രണ്ട് മണിക്ക് റോമിൽ വിമാനമിറങ്ങി. വരുണിൻ്റെ ഫ്രണ്ട് ഉണ്ണി റോമിലാണ് താമസിക്കുന്നത്. ഉണ്ണിവണ്ടി കൊണ്ടു വന്നിരുന്നു. ഒരാഴ്ച്ച ഉണ്ണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.' ഞങ്ങൾക്കും ഉണ്ണിയെയും ഭാര്യയെയും നേരത്തേ അറിയാം. ഉണ്ണിയുടെ ഭാര്യ ചൈനാക്കാരിയാണ്. ചിററ് സി. നല്ല പെരുമാറ്റം. ലൗവിഗ് നേച്ചർ .സ്വന്തം കുടുംബം പോലെ ഒരാഴ്ച്ച.ഉണ്ണി ഒരു നല്ല ഹിസ്റ്റോറിയൻ കൂടി ആണ്. റോമിൻ്റെ ചരിത്രവും ചരിത്രസ്മാരകങ്ങളും അവന് കാണാപ്പാടമാണ്.ഈ യാത്രക്ക് ഉണ്ണിയുടെ സാമിപ്യം എന്തു മാത്രമാണ് പ്രയോജനപ്പെട്ടതെന്ന് പറഞ്ഞറിയിയിക്കാൻ വിഷമം. അങ്ങിനെ വത്തിക്കാനും റോമും വെനീസും കാണാനുള്ള മോഹം നടക്കുമെന്നായി. നാളെ വത്തിക്കാനിലേക്ക്

Thursday, September 18, 2025

കൊളോൺ കത്തീഡ്രൽ - ജർമ്മനിയിലെ ഒരിക്കലും പൂർത്തി ആകാത്ത പള്ളി [ യൂറോപ്പ് -134] ജർമ്മനിയിലെ വെസ്റ്റ് ഫാലിയായിൽ കൊളോണിൽ ആണ് ഈ അതിഗംഭീരകത്തീഡ്രൽ .വിശുദ്ധ പത്രൊസിൻ്റെ പള്ളി.ഗോതിക് ശൈലിയുടെ മകടോദാഹരണം.നാനൂറി എഴുപത്തിനാലടി നീളവും ഇരുനൂറ്റി എൺമ്പത്തിമൂന്നടി വീതിയും അഞ്ഞൂറ്റിപതിനഞ്ചടി ഉയരവുമുള്ള ഈ പൗരാണിക പള്ളി യുണസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകത്ത് മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ഈ ദേവാലയം സന്ദർശകർക്ക് വിവരിക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. പ്രതിവർഷം ചുരുങ്ങിയത് ആറ് ദശലക്ഷം സന്ദർശകരാണ് ഈ കത്തീഡ്രൽ സന്ദർശിക്കുന്നത്. യുദ്ധം, തീപിടുത്തം ,ഭൂകമ്പം, ആസിഡ് മഴ ഇവയൊക്കെക്കൊണ്ട് പല പ്രാവശ്യം തകർന്ന ഈ ദേവാലയം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. വലിയ രണ്ടു ഗോപുരങ്ങളും, മനോഹര പ്രവേശന കവാടവും ഒക്കെ കൊണ്ട് അതിൻ്റെ പുറത്തു നിന്നുള്ള കാഴ്ച്ച തന്നെ മനസ്സിനെ കീഴടക്കിയിരുന്നു. അകത്തേക്ക് കയറിയപ്പോൾ വീണ്ടും ഞട്ടിച്ചു. വിശാലമായ ഉൾവശം ലോക പ്രസിദ്ധ കൊത്തു പണികൾ, പെയിൻ്റിഗ്കൾ, കറുത്ത മാർബിളിൽ തീർത്ത ലോകോത്തര അൾത്താര .ബൈബി ൾ കഥകൾ അലേപനം ചെയ്ത മനോഹര സ്റ്റെയിൻ ലസ് ഗ്ലാസ്സ് വിൻ്റൊകൾ എല്ലാം കൊണ്ടും ആ കമനീയമായ ഉൾവശം നമ്മുടെ ഹൃദയത്തിൽ ലയിച്ചുചേരും.ആകെ പതിനൊന്നു മണികളിൽ ഇരുപത്തിനാലു ടൺ ഭാരമുള്ള പ്രധാന മണി ഒരൽഭുതമാണ്. സർപ്പിളാകൃതിയിലുള്ള അഞ്ഞൂറ്റിമുപ്പത്തിമൂന്നു പടി കൾ കയറിച്ചെന്നാൽ ഉയരത്തിലെ മനോഹര ബാൽക്കണിയിൽ എത്താം. ലോകത്തിൻ്റെ നിറുകയിൽ എത്തിയ ഒരു പ്രതീതി. അറുനൂറു വർഷമായി ഒരിക്കലും പണിതീരാത്ത ഈ പള്ളിയെപ്പറ്റി ഒരു കഥ നിലവിലുണ്ട്. പള്ളിയുടെ പ്രധാന ശിൽപ്പി ഈ പള്ളിയുടെ രൂപകൽപ്പന എങ്ങിനെ വേണമെന്ന് ആലൊച്ചിച്ച് നദിക്കരയിൽ ഒരു പാറക്കരുകിൽ ഇരിക്കുകയായിരുന്നു.അതു ചെകുത്താൻ പാറ ആയിരുന്നുവത്രെ. പെട്ടന്ന് ഒരപരിചിതൻ പ്രത്യക്ഷപ്പെട്ട് ആ മണലിൽ മനോഹരമായ ഒരു പള്ളിയുടെ പ്ലാൻ വരച്ചുകാണിച്ചു. ശിൽപ്പി അൽഭുതപ്പെട്ടു പോയി.ലക്ഷണമൊത്ത ഒരു പള്ളിയുടെരൂപരേഖ. ആ അളവിൽ പള്ളി പണിതൊട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ ഞാൻ ചെകുത്താനാണ് ഞാൻ പറഞ്ഞ നിബന്ധനകൾ അനുസരിച്ചാൽ സമ്മതം. പക്ഷെ ചെകുത്താനുമായുള്ള ഉടമ്പടി ശിൽപ്പിക്ക് തെറ്റിക്കണ്ടി വന്നു.ചെകുത്താൻ കോപിച്ചു ശപിച്ചു വത്രേ. ഒരിക്കലും ഈ പള്ളിയുടെ പണി തീരില്ല എന്നും, എന്നെങ്കിലും പണി തീർന്നാൽ അന്ന് ലോകാവസാനമായിരിക്കും എന്നും ശപിച്ചു.അതുകൊണ്ടായിരിക്കാം ഇന്നും പണിതീരാതെ കിടക്കുന്നതെന്ന് കഥ. ഒരു പാട് കഥകളും, മിത്തുകളും, ചരിത്രവും ഉറങ്ങിക്കിടക്കുന്ന ഈ മനോഹര പള്ളി കാണാൻ സാധിച്ചത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായിത്തൊന്നി.

ബ്ലാക്ക് ഫോറസ്റ്റ് - ജർമ്മനിയിലെ ഒരു നിഗൂഡ വനപ്രദേശം [ യൂറോപ്പ് - 133]തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു നിഗൂഡ വനപ്രദേശമാണ് ബ്ലാക്ക് ഫോറസ്റ്റ്. അതിലൂടെയുള്ള സവാരി അവിസ്മരണീയമാണ്. ഇരുവശവും ഇടതൂർന്ന ഭീമാകാര മരങ്ങൾ.കാറ്റടിക്കമ്പോൾ ഉള്ള മർമ്മര ശബ്ദങ്ങൾ .പക്ഷികളുടെ കള കൂജനങ്ങൾ. സൂര്യഭഗവാനെ മറയ്ക്കുന്ന പ്രകൃതി. ഇടക്ക് ആകാശവും മരങ്ങളും മൂടുന്ന കോടമഞ്ഞ്. തണുത്ത മരവിച്ച അന്തരീക്ഷം.ആറായിരം ചതുരശ്ര കാലൊ മീറ്റർ വിസ്തീർണ്ണം. ഈ വനമദ്ധ്യത്തിലൂടെ ഉള്ള യാത്ര ഒരു ലഹരി ആണ്. കരടിയും ചെന്നായും കാട്ടുപന്നിയും വിഹരിക്കുന്ന ഈ വനത്തിൽ ട്രക്കിഗ് സാഹസികമാണ്. എന്നാലും ഇടക്ക് നല്ല റിസോർട്ടുകൾ ഉണ്ട്. അവിടെ സുരക്ഷിത താമസ സൗകര്യം ഉണ്ട്. അവരുടെ ഫൊറസ്റ്റ് കേക്ക് രുചിക്കാം. ട്രക്കിഗ് നടത്താം. അന്തിയുറങ്ങാം ഡാന്യൂബ് - നെക്കാൻ നദികളുടെ ഉൽഭ സ്ഥാനം ഈ മലമുകളിൽ ആണ്.പണ്ടുകാലത്ത് ഇരുമ്പു ഖനനത്തിനു പ്രസിദ്ധമായിരുന്നു ഇവിടം. അതുപോലെ പട്ടാള ക്യാമ്പുകളുടെയും .ധാരാളം കോട്ടകളുടെ അവശിഷ്ടങ്ങൾ ഇന്നും അവിടവിടെ കാണാം. മുമ്പ് കെൽറ്റിക്ക് ദേവത അബ് നോബയുടെ പേരിലാണ് ഈ വനം അറിയപ്പെട്ടിരുന്നത്. ഇന്ന് അത് ഒരു റൊമാൻ്റിക്ക് വന മേഘലയാണ്. സ്വടിക തുല്യമായ തടാകങ്ങളും, മനോഹര വെള്ളച്ചാട്ടവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ജർമ്മനിയുടെ പ്രസിദ്ധമായ കുക്കു ക്ലോക്ക് ഈ യാത്രാപാതയിലാണ്.അതാ മനോഹരമായ ഒരു ഡ്രൈവാണ് ഏറ്റവും സുഖം.ഇനി പ്രസിദ്ധമായ കൊളോൺ കത്തീഡ്രലിലേക്ക് -

Wednesday, September 17, 2025

ബ്ലാക്ക് ഫോറസ്റ്ററിലെ "കുക്കു ക്ലോക്ക് " [ യൂറോപ്പ് -13 1 ] സ്വിസ്റ്റർലൻ്റിൽ നിന്നും തിരിച്ചു വരുന്നതിനിടെയാണ് ജർമ്മനിയിലെ പ്രസിദ്ധമായ ബ്ലാക്ക് ഫോറസ്റ്റിൽ പ്രവേശിച്ചത്.ഒരു റൊമാൻ്റിക് ഭാവം തരുന്ന ആ മനോഹരമായ ഡ്രൈവ് എത്തിച്ചേർന്നത് ജർമ്മനിയുടെ ഐക്കനായ " കുക്കു ക്ലോക്കി "നടുത്താണ്. വഴിവക്കിൽത്തന്നെ ആൻ്റിക്സ്റ്റൈലിൽ ഉള്ള ഒരു വലിയ കെട്ടിടം. അതിൻ്റെ മുഖപ്പു മുഴുവൻ ഒരു ഭീമാകാരമായ ക്ലോക്കിൻ്റെ ഡയൽ ആണ്. വലിയ അക്കങ്ങൾ വൃത്തത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. ഒരു മരത്തിൻ്റെ കായിനെ ഓർമ്മിപ്പിക്കുന്ന ഭീമാകാരമായ രണ്ടു പെൻഡുലങ്ങൾ അതിൻ്റെ വശത്തായി ഒരു വലിയ പൽച്ചക്രം. തടികൊണ്ടുണ്ടാക്കിയ ആ വലിയ ക്ലോക്കിൻ്റെ മുൻവശത്ത് ഇരട്ടവാതിൽ കാണാം. ഒരൊ സമയക്രമമുസരിച്ച് ആ വാതിൽ ഇരുവശത്തേക്കും തുറക്കും അതിൽ നിന്നും ചിറകുവിടർത്തി ഒരു കുക്കുപ്പക്ഷി പ്രത്യക്ഷപ്പെടും .അത് സമയത്തിന് അനുസരിച്ച് കുക്കു എന്നു റക്കെ കൂവും .ഞങ്ങൾ കൃത്യം പന്ത്രണ്ടു മണിയ്ക്കാണെത്തിയത്.ആ പക്ഷി പന്ത്രണ്ട് പ്രാവശ്യം കൂവി.ആ മനോഹരമായ ക്ലോക്ക് കാണാൻ ദിവസേന ആയിരക്കണക്കിന് ആൾക്കാരാണു വരുക. ഇനി ആ കെട്ടിടത്തിൻ്റെ മറുവശത്തേക്ക് പോയാൽ ഇതുപോലെ തന്നെ വേറൊരു ക്ലോക്കുണ്ട്. മ്യൂസിയ്ക്കും ഡാൻസും സന്നിവേശിപ്പിച്ചിട്ടുണ്ടന്നു മാത്രം. അത് നമുക്ക് കോയിൻ ഇട്ടാൽ ഏതു സമയത്തും പക്ഷിയെക്കൊണ്ട് കൂവിയ്ക്കാം. ഇതു ഭംഗിയായി പരിപാലിയ്ക്കാൻ അവിടെ ജോലിക്കാരുണ്ട്.ആഴ്ച്ചയിൽ ഒരു പ്രാവശ്യം ഇത് വൈൻഡ് ചെയ്താൽ മതിയാകും.വിനോദ സഞ്ചാരികൾക്ക് ഇതൊരു കാഴ്ച്ചാനുഭവമാണ്. ഈ രണ്ടു ക്ലോക്കുകളുടെയും മദ്ധ്യത്തിലുള്ള ഹാളിൽ ആയിരക്കണക്കിനു മൊഡൽ കുക്കുക്ലോക്കുകളുടെ ഒരു വൻശേഖരം തന്നെയുണ്ട്. അത് അവയുടെ ഒരു വിൽപ്പന ശാല കൂടി ആണ്. ഞങ്ങൾ സാവധാനം ആ കെട്ടിടത്തിൽ പ്രവേശിച്ചു.

Tuesday, September 16, 2025

ആൽപൈൻ സെൻസേഷൻ; "- ഒരു കാലാന്തര യാത്ര. [ യൂറോപ്പ് - 129] സ്വിറ്റ്സർലൻ്റിൽ ഐസ് പാലസ് കഴിഞ്ഞാൽ ഏറ്റവും ആസ്വദിച്ചത് ഈ യാത്രയാണ്. സ്പിനക്സ് ഹാളിനും ഐസ് പാലസിനും ഇടയിലുള്ള പാതയിലൂടെ ഉള്ള യാത്ര. അവിടുത്തെ റയിൽവേയുടെ ചരിത്രം മുഴുവൻ അവിടെ വായിച്ചെടുക്കാം ഈ രാജ്യത്തിൻ്റെ ഭൂതകാലത്തിൻ്റെ നാഴികക്കല്ലുകൾ ഇടക്കിടെ കാണാം. പഴയ ഫോട്ടോ കൾ, സംഗീതോപകരണങ്ങൾ, സിനിമാനിക്ക് ദൃശ്യങ്ങൾ എല്ലാം മനോഹരമായ LED ദീപപ്രഭയിൽ തെളിഞ്ഞു കാണാം. സംഗീത സാന്ദ്രമാക്കി ആ യാത്ര അവർ അവിസ്മരണീയമാക്കിയിട്ടുണ്ട്. നമ്മുടെ കപിൽദേവിൻ്റെയും മറ്റു കായിക താരങ്ങളുടെയും ചിത്രങ്ങൾ അവിടെ കമനീയമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടത്തെ സ്നോ ഗ്ലോബ് കാണണ്ടതാണ്. ഇടക്ക് ഹിമപാതവും നമുക്ക് ആസ്വദിക്കാം. മൂവായിരത്തി അഞ്ഞൂറിൽ താഴെ മീറ്റർ ഉയരത്തിൽ മൈനസ് ടു ഡിഗ്രി തണുപ്പിൽ നമുക്ക് അൽപ് സിനെമനസുകൊണ്ട് വാരിപ്പുണരാം. അവിടത്തെ മണ്ണൂറ്റി അറുപത് ഡിഗ്രി പനോര മിക്ക് കാഴ്ച്ചാനുഭവം ഹൃദ്യമാണ്. ഈ സെൻസെഷണലായ യാത്ര ഈ രീതിയിൽ രൂപകൽപ്പന ചെയ്തവരുടെ ഭാവന അംഗീകരിച്ചേ മതിയാകൂ. മനോഹരമായ ദൃശ്യ ങ്ങ ളിലൂടെ അവർ നമ്മൾ അറിയാതെ തന്നെ അവരുടെ ചരിത്രം നമ്മേ പഠിപ്പിച്ചു തരും ഒരു നീണ്ട കാലാന്തര യാത്ര കഴിഞ്ഞ് വർത്തമാനകാലത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഒന്നുകൂടി തിരിച്ചു പോകാൻ തോന്നുന്ന ഒരു കാവ്യഭംഗി

Sunday, September 7, 2025

ആൽപ്സ് പർവതത്തിൻ്റെ മട്ടുപ്പാവിൽ [ യൂറോപ്പ് - 125] കേബിൾ കാറിൽ യൂറോപ്പിൻ്റെ ഏറ്റവും ഉയരത്തിൽ ഞങ്ങൾ എത്തി. അവിടുന്ന് ലിഫ്റ്റിൽകയറി മുകളിൽ എത്തിയാൽ വിശാലമായ ഒരിടമാണ്. അവിടെ എല്ലാം നമുക്ക് കിട്ടുന്ന ഷോപ്പിംഗ് സെൻ്ററുകൾ ഉണ്ട്. ഗോവണിവഴി ഒരു തുറന്ന സ്ഥലത്തെത്താം. അതിൻ്റെ മൂന്നു വശവും ഗ്ലാസി ട്ടിരിക്കുന്നു. അതിൽ കൂടി പുറത്തേക്കുള്ള കാഴ്ച്ച അവർണ്ണനീയം. നോക്കെത്താത്ത ദൂരം മഞ്ഞുമലകൾ. "ജങ് പ്രൗജോച്ച് " അതാണ് ആ സ്ഥലത്തിൽ പറയുക. യൂറോപ്പിൻ്റെ ഏറ്റവും ഉയരത്തിൽ പന്തീരായിരത്തോളം അടി ഉയരത്തിൽ നിന്നാൽ അൻപ് സിൻ്റെവലിപ്പവും സൗന്ദര്യവും ആസ്വദിക്കാം രണ്ടു കൊടിമുടി കൾ തമ്മിൽ ബന്ധിപ്പിക്കുന്ന നുകം എന്നർത്ഥം വരുന്ന പേര്.കന്യക അല്ലങ്കിൽ തപസ്വിനി എന്ന സങ്കൽപ്പം.നമ്മൾ ദേവി എന്നു സങ്കൽപ്പിക്കുന്ന പോലെ. ആ മുറിയുടെ വാതിൽ തുറന്ന് കൊടി മുടിക്ക്മുകളിള്ളിലുള്ള മഞ്ഞിലേയ്ക്ക് കാലെടുത്തു വയ്ക്കാം. തൂവെള്ള പഞ്ഞി കെട്ടുപോലെ മഞ്ഞ്.കാല് പുതഞ്ഞു പൊകും ചുറ്റും തൂവെള്ള നിറം മാത്രം. സൂര്യഭഗവാൻ്റെ പൊൻ കിരണങ്ങളിൽ ആ മഞ്ഞുമലകൾ വെട്ടിത്തിളങ്ങുന്നു. തണുപ്പു കൊണ്ട് മരവിച്ചു പോകുമോ എന്ന പേടി. കാറ്റിൻ്റെ ശക്തിയിൽ കണ്ണിൽ നിന്നും കണ്ണീരൊഴുകിയത് വരെ ഉറഞ്ഞു മഞ്ഞ് ആയി. മൈനസ് ഏഴ് ഡിഗ്രിയാണ്. ആ മഞ്ഞുവാരിക്കളിക്കുമ്പോൾ ഒരു വല്ലാത്ത ഉന്മാദാവസ്ഥ ആയിരുന്നു. ഒരു കൊച്ചു കുട്ടിയുടെ മനസുമായി അവിടെ ഓടി നടന്നു. മഞ്ഞിൽ പുതഞ്ഞു വീണു. മഞ്ഞു കുടഞ്ഞ് കളഞ്ഞ് എഴുന്നേറ്റു. അതിൻ്റെ അതിരിൽ ഒരു ചുവന്ന കമ്പി കെട്ടിയിട്ടുണ്ട്. അതിനപ്പുറം അഗാധമായ ഗർത്തമാണ്. കാലൊന്നു തെറ്റിയാൽ! ആദ്യം ശ്വസിക്കാൻ ചെറിയ വിഷമം അനുഭവിച്ച തൊഴിച്ചാൽ എല്ലാം ഭദ്രം; ആൽപ്സ് പർവ്വതം അങ്ങ് ഫ്രാൻസ് വരെ നീളുന്നു. അപ്പഴാണ് സെക്യൂരിറ്റി ഗാർഡിൻ്റെ വിസിൽ: പെട്ടന്ന് ഹിമപാതം! .മഞ്ഞുകട്ടികൾ ആകാശത്തു നിന്ന് പെയ്യുന്നു. അത് ശരീരത്തിൽ തട്ടിത്തെറിക്കുന്നു. എല്ലാവരേയും അവർ അകത്തു കയറ്റി വാതിലടച്ചു. സത്യത്തിൽ അതൊരു വല്ലാത്ത അനുഭവമായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിൽക്കാൻ മോഹമുണ്ടായിരുന്നു - അവർ സമ്മതിച്ചില്ല. തിരിച്ചു വീണ്ടും ആ ചില്ലുമേടയിലേയ്ക്ക്. അവിടെ ഇരുന്നു വീണ്ടും ആ പ്രകൃതിയുടെ പ്രതിഭാസം കണ്ടാസ്വദിച്ചു - അവിടെ ഭൂമിക്കടിയിൽ അവർ ഒരു മായാലോകം തന്നെ തീർത്തിട്ടുണ്ട്.ഇതു പോലെ പല സ്ഥലത്തും വാതായനങ്ങ ഉണ്ട്. ഇനി അവിടുത്തെ ഐസ് ഗുഹയിലേയ്ക്ക് :

Thursday, September 4, 2025

വിൻ്റർ ജാക്കാറ്റിനായി "മെറ്റ് സി "ലേക്ക് [ യൂറോപ്പ് - 121] സ്വിറ്റ്സർലൻ്റിലേക്ക് പോകാൻ ഇറങ്ങിയപ്പഴാണ് വിൻ്റർ ജാക്കറ്റിൻ്റെ ബാഗ് എടുക്കാൻ മറന്നതറിഞ്ഞത്‌. ജാക്കാറ്റില്ലാതെ സ്വിസ് മണ്ണിൽ കാലു കുത്താൻ പറ്റില്ല. അത്ര തണുപ്പാണവിടെ. പിന്നെ പതിനയ്യായിരത്തിന് മുകളിൽ ആൽപ്സ് പർവതം കയറണ്ടതാണ്. അവിടെ ഇതിന് തീപിടിച്ച വിലയാണ്. എന്തു ചെയ്യും. പോകുന്ന വഴി ഒന്നു തിരിച്ചു വിട്ടാൽ ഫ്രാൻസിലെ മെറ്റ്സിൽ നിന്നു വാങ്ങാം. അവിടെ വില കുറവാണ്. കുറച്ചുവളയ്ക്കണം. സാരമില്ല. അവരുടെ ആവാണിജ്യ സിരാകേന്ദ്രം കൂടി കാണാമല്ലോ. വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തു. അത് ഫ്റാൻസിൽ ശ്രദ്ധിക്കണ്ടതാണ്. കാൽനടയായുള്ള ഷോപ്പിംഗ് ആണിവിടുത്തെ സംസ്ക്കാരം.ധാരാളം കച്ചവട സ്ഥാപനങ്ങളും വ്യവസായ സംരംഭകരും ഉള്ള സിറ്റി.ഫ്റാൻഡിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണിവിടം.ചരിത്രം ഉറങ്ങുന്ന ഒത്തിരി സ്ഥാപനങ്ങൾ ഇവിടുണ്ട്. ഏതാണ്ട് മുവ്വായിരം വർഷത്തെ പാരമ്പര്യമുള്ള ഈ സ്ഥലം യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. " വിശുദ്ധ കോട്ട എന്നർത്ഥം വരുന്ന വാക്ക് ലോപിച്ചാണ് മെറ്റ്സ് ആയത്. സുഹൃത്ത് നിർദ്ദേശിച്ച കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല. സിറ്റിയിലെ വലിയ കടകളിൽ ഒന്നാണത്.ഒന്നാന്തരം വിൻ്റർ ജാക്കറ്റുകളുടെ ഒരു വലിയശേഖരം തന്നെയുണ്ടവിടെ വിലയും വളരെക്കുറവ്. സ്വിറ്റ്സർലൻ്റിൽ ജാക്കററ് വാടകയ്ക്ക് കിട്ടും. വാടക വരുന്ന തുകയുടെ പകുതി വിലക്ക് ഇവിടെ ജാക്കറ്റ് വാങ്ങാം. ഞങ്ങൾക്ക് മൂന്നു പേർക്കും ആഗ്രഹിച്ച പോലെ തന്നെ കിട്ടി. തൊപ്പിയും, ഗ്ലൗസും ലൊഗ് സോക്സും ഒക്കെ ഇവിടെ ലാഭത്തിൽ കിട്ടും. ജാക്കറ്റ് വാങ്ങാനാണങ്കിലും ഫ്രാൻസിലെ ഈ ഗ്രീൻ സിറ്റി സന്ദർശിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി എനിക്കു തോന്നി

Wednesday, September 3, 2025

പഴയിടം മോഹനൻ മുത്തശ്ശൻ വീട്ടിൽ വന്നു. [അച്ചു ഡയറി-580 ] മുത്തശ്ശാ ഇന്നൊരു വലിയ സെലിബ്രറ്റി അച്ചൂൻ്റെ വീട്ടിൽ വന്നു. പഴയിടം മോഹനൻ മുത്തശ്ശൻ. അമ്മയും, മുത്തശ്ശനും പറഞ്ഞു ധാരാളം കേട്ടിട്ടുണ്ട്. ഒന്നരക്കോടി കുട്ടികൾക്ക് സദ്യ പാകം ചെയ്തു കൊടുത്ത ആളല്ലെ. വരുമെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അമേരിക്കയിൽ മൂന്നാമത്തെ പരിപാടിക്കാണിവിടെ എത്തുന്നത്: കെ സി എസിൻ്റെ ഓണത്തിന് ഏതാണ്ടായിരം പേർക്കാണ് സദ്യ ഒരുക്കുന്നത്. ഞങ്ങൾ പോയിരുന്നു. ഇവിടുത്തെ പൊതു അടുക്കളകളിലെല്ലാം അവരുടെ സിങ്കിൽ കഴുകാൻ പറ്റുന്ന വലിപ്പമുള്ള പാത്രങ്ങളേ കാണാം. ഈ ചെറിയ പാത്രങ്ങളിൽ ഇത്ര അധികം പേർക്ക് ! അച്ചൂന് അൽഭുതം തോന്നി. മുത്തശ്ശൻ്റെ പരിചയം കൊണ്ടും പ്രൊ ഫഷണലിസം കൊണ്ടും മാത്രമാണ് അതു സാധിച്ചത്.അമ്മയുടെ ഒരു ടീം തന്നെ സഹായിക്കാൻ തയാറായതാണ്.അത് സമ്മതിച്ചില്ല. സഹായത്തിന് നാലു പേർ ഉണ്ടായിരുന്നു. സദ്യ നന്നായി. അച്ചൂന്അവ്യേലും, സാമ്പാറും പിന്നെ പായസവുമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.നാലു ദിവസമായി ഉറങ്ങിയിട്ടില്ല മുത്തശ്ശൻ. കാണുന്നവർക്ക് ഒരു വലിയ സെലി ബ്രറ്റി. അവരുടെ കഷ്ട്ടപ്പാടുകളെപ്പറ്റി ആരും ചിന്തിക്കുന്നില്ലന്നച്ചൂന് തോന്നി.ഇതിനിടെ സെൽഫി എടുക്കാനും, സ്റ്റെജിൽസമ്മാനദാനത്തിനും മുത്തശ്ശൻ വേണം. ഒരു വിധം പരിപാടികൾ ഒതുക്കി അച്ഛനും അമ്മയും കൂടി മുത്തശ്ശനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നു. ഇവിടെ വന്ന് അമ്മ ഉണ്ടാക്കി വച്ച ചോറ് തൈരും പച്ചമുളക്കും കൂട്ടിക്കഴിച്ചു. ഇത്ര ലോകപ്രസിദ്ധനായ ഒരു ഷെഫ് എന്തു സിമ്പിൾ ആയാണ് പെരുമാറുന്നത്. ഡൗൺ ടു ഏർത്ത് എന്നു പറയില്ലേ.അതു പോലെ. ഇനി അഞ്ചു മണിക്കൂർ.പിന്നെ വിമാനത്തിൻ്റെ സമയമാകും. അമ്മ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞു. കാണാൻ വരുന്നവരോട് അഞ്ചര കഴിഞ്ഞു വരാൻ പറഞ്ഞു. ഉണർന്ന് ചായ കുടിച്ച് എല്ലാവരെയും കണ്ട് അവർക്ക് സെൽഫിയ്ക്ക് നിന്നു കൊടുത്ത് മടങ്ങി. അച്ഛൻ എയറോ ഡ്രോമിൽ കൊണ്ട് വിട്ടു.

Tuesday, September 2, 2025

Thoolika 2025 can be accessed here -Or you can directly access as belowhttp://kcsmw.org/thoolika-2025/

ബി ആൻഡ് ബി- താമസം ഒരനുഭവo [ യുറോപ്പ് -120 ] ലക്സംബർഗിനോടുവിടപറയാറായി. വീട് ചെക്കൗട്ട് ചെയ്യണം .കഴിഞ്ഞ ദിവസം അവിടെ വന്നത് ഒരനുഭവമാണ്. ഗൂഗിൾ മാപ്പിട്ട് രാത്രി പത്തു മണിയ്ക്ക് ഒരു വീടിൻ്റെ മുമ്പിൽ എത്തി. അവിടെ എങ്ങും ഒരു മനുഷ്യരുമില്ല. ഒരു വലിയ മലഞ്ചെരുവിൽ ആണു്. വീടിൻ്റെ മുമ്പിൽ ഭിത്തിയിൽ ഒരു ചെറിയ കറുത്ത ബോക്സുണ്ട്. അതിനു മുകളിൽ ഒരു ചെറിയ കീബോർസും. അവിടെ അവർ തന്ന കോഡ് അടിച്ചു. ആ പെട്ടി താനേ തുറന്നു.അതിൽ ആ വീടിൻ്റെ താക്കോൽ!അതെടുത്ത് ബോക്സടച്ചു വച്ച് അകത്തു കയറി. തടികൊണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്ള വീട്. അത്യന്താധുനിക സൗകര്യമുള്ള ബഡ് റൂമുകൾ, അടുക്കള, ലീവിഗ് റൂം എല്ലാമുണ്ട്. ബാത് ടബ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉള്ള ബാത്തു റൂം: ഫ്രിഡ്ജും, ഓവനും, ബ്രഡ്മെയ്ക്കറും ഗ്രില്ലുംഎല്ലാം ഉള്ള അടുക്കള .അവിടെതേയില, കാപ്പിപ്പൊടി, പഞ്ചസാര, ഗ്രീൻ ടീ എല്ലാമുണ്ട്.ഞങ്ങൾക്കാവശ്യമുള്ള ഇഷ്ടവിഭവങ്ങൾ ഞങ്ങൾ തന്നെ പാകം ചെയ്ത് കഴിയ്ക്കും. ചെക്കൗട്ട് ചെയ്ത് താക്കോൽ ആ ബോക്സിൽത്തന്നെ വച്ച് തിരിച്ചു പോന്നു. ഇനി സ്വപ്ന ഭൂമിയിലേക്ക്. സ്വിറ്റ്സർലൻ്റിലെയ്ക്ക്. B and B. " ബഡ് ആൻഡ് ബ്രെയ്ക്ക് ഫാസ്റ്റ് "അതാണ് കൺസപ്റ്റ്.എല്ലാം . പുറത്ത് ബിയറിനല്ലാത്തതിനെല്ലാം നല്ല വിലയാണ്. മനസിനിണങ്ങിയ ആഹാരം കിട്ടുകയുമില്ല. വെജിറ്റേറിയൻ ഓപ്ഷൻ കുറവാണ്. അതു കൊണ്ട് സ്വന്തമായി ഇഷ്ട്ട വിഭവങ്ങൾ ഒരുക്കി ഒരു യാത്ര. ഒരോ നാട്ടിലേയും സ്പഷ്യൽ വിഭവങ്ങൾ പരീക്ഷിക്കാൻ മറക്കാറുമില്ല. ഇനി സ്വിറ്റ്സർലൻ്റിലേക്ക് .അവിടെ "ഷാലെ ഹൗസ് ആണ് ബുക്ക് ചെയ്തിരിക്കുന്നത്.

Monday, September 1, 2025

ലക്സംബർഗ്ഗിലും "കൃഷ്ണവിലാസ് "ഹോട്ടൽ [ യൂ:റാപ്പ് -1I9 ] ലക്സംബർഗ് മുഴുവൻ നടന്നു കണ്ടു. ഇടക്ക് ഒരു തട്ടുകടയിൽ നിന്ന് ഒരു കാപ്പി കുടിച്ച തൊഴിച്ചതൊഴിച്ചാൽ ഇന്ന് ഒന്നും കഴിച്ചില്ല. കയ്യിൽക്കരുതിയഫ്രൂട്സ് മാത്രം കഴിച്ചു നടന്നു. അതിമനോഹരിആയ ലക്സംബർഗ്ഗ് എന്ന സുന്ദരിയെ ആസ്വദിക്കുമ്പോൾ എന്തു വിശപ്പ്! രണ്ടു മണി ആയി. നല്ല വിശപ്പായി. ബർഗ്ഗറും, പിസയും, ന്യൂഡിൽസും കഴിച്ചു മടുത്തു. ഒരു നെയ്റോസ്റ്റ് അല്ലങ്കിൽ ഇഢലിസാമ്പാർ .കിട്ടിയിരുന്നെങ്കിൽ.ഓർത്തപ്പോൾ വായിൽ വെള്ളമൂറി. എന്ത്;സിറ്റിയുടെ നടുക്കു തന്നെ ഒരു വെജിറ്റേറിയൻ ഹോട്ടൽ, കൃഷ്ണവിലാസ്.സൗത്ത് ഇന്ത്യൻ ഹോട്ടൽ. തനിമ ദ്രാസി.വിശ്വസിക്കാൻ കഴിഞ്ഞില്ല. അകത്തു കയറി. നല്ല ആതിഥ്യമര്യാദ. ചെറിയ ശബ്ദത്തിൽ അവിടെ കൃഷ്ണ സ്തുതിയും, മുരുക സ്റ്റുതിയും കേൾക്കാം. ചന്ദനത്തിരിയുടെ ഹൃദ്യമായ ഗന്ധം.മെനു ഒരു വലിയ പുസ്തകമാണ്.ആർത്തിയോടെ അത് തുറന്നു നോക്കി: മൂന്നു മാസമായി അമേരിക്കയിലും രണ്ടു മാസമായി യൂറോപ്പിലും യാത്രയിൽ ലഭിക്കാത്ത നമ്മളുടെ തനതു Iവിഭവങ്ങൾ. പാരമ്പര്യ രുചിക്കൂട്ടുകൾ.അവസാനം ഒരാവറെജ് മലയാളിയുടെ ഇഷ്ടവിഭവത്തിൽ കണ്ണുടക്കി. നെയ്റോസ്റ്റ്, മസാല ദോശ, ഇഢലിസാമ്പാർ .മൂന്നും പോരട്ടെ. നെയ്റോസ്റ്റിൻ്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം അടിച്ചപ്പഴേ സകല നിയന്ത്രണവും വിട്ടു. എന്തൊരു സ്വാദ്.അതു പോലെ സാമ്പാറിൽ കുളിച്ച ഇഢലി .അവരുടെ ടിഫിൻ സാമ്പാർ പ്രസിദ്ധമാണ്. കൊരിക്കടിക്കണം.നാട്ടിൽ പഴയിടം മോഹനൻ്റെ പ്രസിദ്ധമായ സാമ്പാറിൻ്റെ രുചി ഓർത്തു പോയി . ഭഗവാൻ്റെ അരികിലുള്ള ചില്ലലമാരിയിൽ വിവിധ ബ്രാൻ്റിലുള്ള വിവിധ തരംബിയറുകൾ .അതിവരുടെ ഒരു ശീലമാണ്.ഇവർ പച്ചവെള്ളത്തേക്കാൾ കൂടുതൽ ബിയർ ആണുപയോഗിക്കുന്നത്.

Saturday, August 30, 2025

ഗ്രാൻഡ് ഡ്യൂക്ക് അഡോൾഫ് പാലം [ യൂറോപ്പ് -115] ലോകത്താലെ ഏറ്റവും വലിയ സ്റ്റാൺ ബ്രിഡ്ജ്. അതാണ് ലക്സംബർഗിലെ " അഡോൾഫ് പാലം ". ഈ പാലത്തിന് രണ്ടു തട്ടാണ്. ഇരട്ട നിലയുള്ള ഈ കമാന പാലത്തിന് രണ്ടാം വലിയ ആർച്ചുകളും എട്ട് ചെറിയ ആർച്ചുകളും ഉണ്ട്. പെട്രൂസ് നദിയുടെ കുറുകെയുള്ള ഈ പാലo ലക്സംബർഗ്ഗിൻ്റെ സ്വാതന്ത്ര്യത്തെപ്രതിനിധീകരിക്കുന്നു. പാലത്തിൻ്റെ മുകളിൽ രണ്ടു ദിശകളിലേയ്ക്കും ട്രാം സർവ്വീസും, റോഡ് ഗതാഗതവും, നടപ്പാതയും ഉണ്ട്.അഞ്ഞൂറ്റി രണ്ട്അടിയോളം നീളം വരും ഈ പൈതൃക പാലത്തിന്. താഴത്തെ തട്ടിൽ രണ്ടു വശത്തേക്കും സൈക്കിൾ ട്രാക്കുകളും കാൽനടപ്പാതയും ഉണ്ട്. ഫ്‌റഞ്ചുകാരനായ പോൾസ് ജോർണലും, ലക്സംബർഗ്ഗുകാരനായ ആൽബർട്ട് റോസെഞ്ചയും ആണ് ഈ പാലം രൂപകൽപ്പന ചെയ്തത്. ആയിരത്തി തൊള്ളായിരത്തി മൂന്നിൽ ഈ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇന്ന് ഈ പാലത്തിന് അവരുടെ വിനോദ സഞ്ചാര ഭൂപടത്തിൽ മുഖ്യ സ്ഥാനമാണുള്ളത്.പെട്രൂസ് നദിയുടെ ഇരുവശവുമായുള്ള ആ മനോഹര ഭൂമികക്ക് ഒരു അരപ്പെട്ട പോലെ ഈ സേതുബന്ധനം അനുഭവപ്പെടും ദൂരെ നിന്ന് ഈ പാലത്തിൻ്റെ കാഴ്ച്ച ഒരു പ്രത്യേക അനുഭവമാണ്.പൊതുഗതാഗതത്തിനുപയോഗിക്കുന്ന ഒരു പാലം എങ്ങിനെ ഒരു ചരിത്ര സ്മാരകമാക്കാം - എങ്ങിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കാം അത് നമ്മൾ അവരെ കണ്ടു പഠിക്കണം

Thursday, August 28, 2025

ലക്സംബർഗ്ഗിലെ ഒരു തട്ടുകട [ യൂറോപ്പ് -1 14] വാക്കിഗ് ടൂറായിരുന്നു ലക്സംബർഗ്ഗിൽ. നടന്നു കാണുക.അതിനവിടെ ഗൈഡിനെ കിട്ടും. വരുൺ ഒരുനല്ല ഗൈഡാണ്. അവൻ മതി. ആ കുഞ്ഞൻ രാജ്യം മുഴുവൻ നടന്നു കാണുന്നതിൻ്റെ സുഖം ഒന്നു വേറെ .വിയർക്കില്ല. നല്ല തണുപ്പ്.നടന്നു നടന്നു മടുത്തപ്പോൾ ഒരു ചായ കുടിയ്ക്കാൻ മോഹം.ബിയർ അവിടെ എവിടെയും കിട്ടും.പല ബ്രാൻ്റും ചായക്ക്അവിടെ കടുപ്പം കാണില്ല. കാപ്പിയാണ് നല്ലത്.ലോക പ്രസിദ്ധ ബ്രാൻ്റ് ഒക്കെ അവിടെ കിട്ടും. അങ്ങിനെ നടക്കുമ്പഴാണ് വഴിവക്കിൽ ഒരു തട്ടുകട. "ബ്രാവോ കഫേ ഷോപ്പ് ". വലിയ ബോർഡ് ഒക്കെ ഉണ്ടങ്കിലും വീലിലുള്ള ഒരു ചെറിയ തട്ടുകടയാണത്. ഹെൻഡ്രി ഡേവിസ് .അയാൾ നാട്ടുകാരനാണ്. ഇംഗ്ലീഷ് അറിയില്ല.ഫ്രഞ്ച് നന്നായി പ്പറയും. വറുത്ത കാപ്പി ക്കുരു പൊടിക്കുന്ന മിഷ്യനുണ്ട്. നമ്മുടെ മുമ്പിൽ വച്ച് തന്നെ പൊടിച്ച് കാപ്പിയുണ്ടാക്കിത്തരും." കഫേ ലോക്കെ " പാലൊഴിച്ച കാപ്പിയാണ്. എക്സ്പ്രസ്സൊ " പാല് ഒഴിക്കാത്തതാണ്. പാലൊഴിച്ചത് മതി .അയാൾ കാപ്പിയുണ്ടാക്കുന്നത് നോക്കി നിന്നു പോയി. അത്ര രസമാണ് കാണാൻ . ഹെൻഡ്രിവാതോരാതെ സംസാരിക്കുന്നുണ്ട്. ഒന്നും മനസിലായില്ല. അവിടെ ഇരിക്കാൻ സ്ഥലമില്ല. വഴിവക്കിൽ നിന്ന് കുടിക്കണം.അതിന് വേണ്ട ചെറുകടികളും അവിടെയുണ്ട്. അയാൾ ഒരു പേപ്പർ ഗ്ലാസിൽ കാപ്പി ഉണ്ടാക്കിത്തന്നു. അതിൻ്റെ മുകളിൽ ഒരു ലൗ ഛിന്നം. പാലും കാപ്പിയും മിക്സ് ചെയ്യുമ്പോൾ അയാളുടെ ഒരു മാജിക്കാണ്.പിന്നെ എൻ്റെ ഭാര്യക്ക് .അതു കഴിഞ്ഞ് മോന് .അതിവിടുത്തെ ഒരു രീതിയാണ്. പ്രായമായവർക്കാണ് അവിടെ കൂടുതൽ പരിഗണന. പഞ്ചസാര നമുക്ക് ചേർക്കാം ഇളക്കാൻ തടികൊണ്ടുള്ള ഒരു സ്റ്റിക് .എന്നിട്ട് അടപ്പു കൊണ്ടടച്ച് ഭ ദ്രമായി നമ്മുടെ കയിൽത്തരും. നടന്നു കൊണ്ട് അടപ്പതുറക്കാതെ തന്നെ നമുക്ക്കുടിക്കാം. ഇത്ര സ്വാദുള്ള ഒരു കാപ്പി ഇതിനു മുമ്പ് കടിച്ചിട്ടില്ലന്നു തോന്നി.ആ തണുപ്പത്ത് അത് തന്ന ഊർജ്ജം ചെറുതല്ല. ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുത്താണ് ഹെൻ ഡ്രിയോട് വിട പറഞ്ഞത്.

Wednesday, August 27, 2025

ലോകത്തിലെ ഏറ്റവും മനോഹരമായ ബാൽക്കണി- കെമിൽ ഡിലാ കോർണിഷ് [ യൂറോപ്പ് 1 11 ] ലക്സംബർഗിലെ ഏററവും മനോഹരമായ സ്ഥലം ഈ ബാൽക്കണി ആണ്. കെമിൻ ഡി ലാ കോർണീഷ് ഫ്രഞ്ച് വാക്കാണ് .കുന്നിൻ്റെ വശത്തുള്ള പാത എന്നർത്ഥം. അതിൻ്റെ മുകളിലൂടെ സുരക്ഷിതമായി നടക്കാനും താഴ് വാരത്തെ കാഴ്ച്ചകൾ കാണാനും അവർ മനോഹര പാത ഒരുക്കിയിട്ടുണ്ട്. അതിൻ്റെ അരികുകൾ ഇരുമ്പ് വേലികൾ കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്. അതിൽ നിറയെ കമിതാക്കളുടെ " ലൗ ലോക്ക് " കാണാം: അവിടെ നിന്നു താഴേക്ക് നോക്കിയാൽ ലക്സം ബർഗിൻ്റെ സമസ്ത സൗന്ദര്യവും ആസ്വദിക്കാം. ഹൃദയത്തിലേക്ക് ആവാഹിക്കാം. സ്പെയിൻകാരും ഫ്‌റഞ്ചുകാരും നിർമ്മിച്ച കോട്ടകൊത്തളങ്ങൾ അങ്ങു ദൂരെ നമുക്ക് കാണാം.യുണ സ്കോയുടെ പൈതൃകപ്പട്ടികയിൽ സ്ഥാനം പിടിച്ചതിരു വിശേഷിപ്പുകൾ എല്ലാം ഒരു മനോഹര ക്യാൻവാസിൽ എന്നപോലെ നമുക്ക് കണ്ടാസ്വദിക്കാം. ആകാശത്തിനും ചരിത്രത്തിനും ഇടയിൽ തൂങ്ങി നിൽക്കുന്ന പാത പോലെ അത് നമുക്കനുഭവപ്പെടും. പ്രകൃതിരമണീയമായ ആ ഭൂമിക മനസിനെ മത്തുപിടിപ്പിക്കുന്ന കാഴ്ച്ചാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. നമുക്കും നമ്മുടെ ക്യാമറക്കും വിശ്രമമില്ലാത്ത ഒരു നീണ്ട യാത്ര. വല്ലാത്ത ഒരു റൊമാൻ്റിക്ക് ഫീലാണവിടെ.നല്ല തണുപ്പും തെളിഞ്ഞ വെയിലും, മന്ദമരുതനും, ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴയും എല്ലാം കൂടി നമ്മേ ലഹരിപിടിപ്പിക്കും. അവരുടെ പ്രസിദ്ധമായ ചിൽഡ് ബിയർ രുചിക്കുമ്പോൾ ഉള്ളതിനേക്കാൾ വലിയ ലഹരി. അങ്ങു ദൂരെ അഡോൾഫ് പാലം കാണാം. അതിൻ്റെ നിർമ്മിതിയിൽപ്പോലും ഒരു ചാരുതയുണ്ട്. ലോകത്ത് ഒരിക്കലും തിരിച്ചുപോരാൻ തോന്നാത്ത ഒരു പാതയുണ്ടങ്കിൽ അതിവിടെയാണ് എന്നു പറയണ്ടി വരും.ചെറിയ അരുവികളും, മനോഹര ആരാമങ്ങളും, പൂക്കൾ കൊണ്ടലങ്കരിച്ച പരമ്പരാഗത വീടുകളും, ദേവാലയങ്ങളും ഒക്കെ കൂടി ഒരു വല്ലാത്ത സൗന്ദര്യലഹരി നമ്മേ ആവേശിച്ച പോലെ.മനസില്ലാ മനസോടെയാണ് അവിടന്ന് വിട പറഞ്ഞത്. ഇനി പുതിയ കാഴ്ച്ചാനുഭവങ്ങളിലേക്ക്

Monday, August 18, 2025

ദി ഹേഗിലെ ഒരു സ്വാതന്ത്ര്യ സ്മാരകം. [ യൂറോപ്പ് - 107] ദി ഹേഗിൻ്റെ പ്രവേശന കവാടത്തിൽ ഒരു വലിയ സ്വാതന്ത്ര്യവിജയ സ്മാരകം കാണാം. നിയൊ ഗോതിക്ക് ശിൽപ്പ ചാതുരിയുടെ ഒരു നേർക്കാഴ്ച്ച. ഫ്റഞ്ച് ആധിപത്യത്തിൽ നിന്നും നതർലൻ്റിനെ മോചിപ്പിച്ചതിൻ്റെ ഒരു യുദ്ധസ്മാരകം. നെപ്പോളിയനെതിരായ വിജയത്തിൻ്റെ ഒരു സ്മാരകം കൂടിയാണിത്. ഫ്രഞ്ച് ഭരണത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്ന ഇരുപത്തിരണ്ട് മീറ്ററോളം ഉയരമുള്ള ഈ സ്മാരകത്തിൻ്റെ മുകളിൽ ഒരു വച്ച് കന്യക ഡച്ച് സിംഹത്തോടൊപ്പം.ഇരുവശത്തും മതത്തെയും ചരിത്രത്തെയും പ്രതിപാദിക്കുന്ന രണ്ടു സ്ത്രീ പ്രതിമകൾ. സത്യപ്രതിജ്ഞ ചെയ്യുന്ന രാജാവ് വില്യംസ് ഒന്നാമൻ്റെ പ്രതിമയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അതിൻ്റെ അടിത്തറയിൽ നാലു പ്രതിമകൾ വേറേയും കാണാം. അതിൽ വലിയ അക്ഷരത്തിൽ " എബെൻ ഹേഡർ " എന്ന ബൈബിൾ വാക്യം അലേപനം ചെയ്തിട്ടുണ്ട്. ദൈവാനുഗ്രഹത്തോടൊപ്പം എന്നർത്ഥം. ആ വലിയ സ്മാരകത്തിൻ്റെ ഗാംഭീര്യം ഒന്നു വേറെയാണ്.അതിനു ചുറ്റും റോഡും ട്രാമും .ചുറ്റുപാട് മുഴുവൻ പരമ്പരാഗതമായ ഡച്ച് മാതൃകയിലുള്ള വീടുകൾ. വെട്ടിവളർത്തിയ കാടുകൾ.അതൊരു ഡച്ച് സ്റ്റൈലാണ്. പ്രകൃതി യോടിണങ്ങിയെ അവർ എന്തും ചെയ്യൂ.

Sunday, August 17, 2025

വാസനാറിലെ ഇന്ത്യൻ സ്വാതന്ത്യദിനാഘോഷം [ യൂറോപ്പ് - 106] നെതർലൻ്റിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശം. ഗ്രാമീണ വീടുകളാലും അതിസമ്പന്നരുടെ വില്ല കളാലും സമ്പന്നമായ വാസനാർ .വനപ്രദേശത്താൽ ചുറ്റപ്പെട്ട വാസനാർ പ്ര കൃതിക്ക് ഒട്ടും കോട്ടം തട്ടാതെ പണിതുയർത്തിയ ഒരു സമ്പന്ന ഗ്രാമം. അവിടെയാണ് ഇന്ത്യൻ അംബാസിഡറുടെ ഔദ്യോഗിക വസതി. പരമ്പരാഗതമായി പ്പണി ത ഒരു ഡച്ച് കൊട്ടാരം എന്നു തന്നെപറയാം. അതിൻ്റെ വിശാലമായ മൈതാനത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. കവാടം മുതൽ തന്നെ ഇൻഡ്യൻപതാക കളുടെ നിര കാണാം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണം. സെക്യൂരിറ്റി ചെക്കപ്പിനു ശേഷമേ അകത്തേക്ക് പ്രവേശനമുള്ളു: വെൽക്കംഡസ്ക്കിൽ ഒപ്പിട്ട് അകത്തേക്ക്. ഒരു വലിയ മൈതാനം: ചുറ്റും കൊടുംകാട് ഒരു ചെറിയ തടാകം അവിടെ ജല ധാരാ യന്ത്രങ്ങൾ. ആ മൈതാനമദ്ധ്യത്തിലാണ് ആ ഓപ്പൺ വേദി. ഒരു വലിയ ത്രിവർണ പതാക പാറിപ്പറക്കുന്നു. വേദിയുടെ പുറകിൽ ഒരു വലിയ ക്യാൻവാസിൽ ഇൻഡ്യൻ സ്വാതന്ത്ര്യ ഏടുകൾ ആലേപനം ചെയ്തിട്ടുണ്ട്. ഇൻഡ്യൻ അമ്പാസിഡർ ശ്രീ.കുമാർ ടു ഹിൻ ആണ് മുഖ്യാതിഥി. ദേശഭക്തിഗാനത്തിന് ശേഷം അദ്ദേഹത്തിൻ്റെ ഗംഭീര പ്രസംഗം. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും അതിനു ശേഷം ഇൻഡ്യ വരിച്ച നേട്ടങ്ങളെപ്പറ്റിയും അദ്ദേഹം ഭംഗിയായി സംസാരിച്ചു. ഒരു നാനൂറ് പേരെങ്കിലും പങ്കെടുത്തു. അതിനു ശേഷം അവിടെത്തന്നെ ഇൻഡ്യൻ ക്ലാസിക്കൽ കലകൾ അരങ്ങേറി. നമ്മുടെ മാതൃരാജ്യത്തു നിന്നും ഒരു പാടു ദൂരെ യൂറോപ്പിൽ നമ്മുടെ സ്വാതന്ത്ര്യ ആഘോഷത്തിൽ പങ്കെടുത്ത പ്പോൾ ഒരു വല്ലാത്ത നിർവൃതി. വന്ദേമാതരം എന്നു റക്കെ വിളിച്ചു പോയി. പരിപാടിക്ക് ശേഷം അംബാസിഡറുമായി നേരിൽ കാണാനും സംസാരിക്കാനും അവസരം കിട്ടി. എൻ്റെ യൂറോപ്യൻ യാത്രാവിവരണത്തിൻ്റെ ഒന്നാം ഭാഗത്തിന് മുൻ അംബാസിഡർ രാജാമണി സാറാണ് അവതാരിക തന്നതെന്നും രണ്ടാം ഭാഗമാണ് ഈ യാത്രാ ഉദ്ദേശം എന്നും പറഞ്ഞപ്പോൾ അദ്ദേഹം അതിനു വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇവിടെ സഞ്ചരിക്കമ്പോഴൊക്കെ ഒരു എഴുത്തുകാരന് കിട്ടുന്ന ആദരവ് എന്നെ അൽഭുതപ്പെടുത്തി.രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തോളം ഇൻഡ്യാക്കാരുണ്ടിവിടെ.അവരുടെ ആവേശവും ഗൃഹാതുരത്വവും ഉൾക്കൊണ്ട ഈ പരിപാടി ഈ യാത്രയെ അവിസ്മരണീയമാക്കി. അവിടെ പ്പങ്കെടുത്തവർക്കൊക്കെ ഇൻഡ്യൻ വിഭവങ്ങളുടെ വിരുന്നൊരുക്കാനും അവർ മറന്നില്ല.

Wednesday, August 6, 2025

പ്രത്യാശയുടെ പ്രതീകമായി ഇരട്ട മഴവില്ല്. [ യൂറോപ്പ് - 103] നതർലൻ്റിലെ സമുദ്രതീരങ്ങൾ ഒന്നിനൊന്നു മെച്ചമാണ്. "സുദർസ് ട്രാൻസ് ബീച്ച് "താരതമ്യേന ചെറിയ ബീച്ചാണ്. അധികം ഡവലപ്പ്മെൻ്റ് അവിടെ എത്തിയിട്ടില്ല. അവിടെ കടലിൻ്റെ നടുക്കലേക്ക് ഒരു വഴി ഉണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിലൂടെ നടന്ന് അറ്റത്തെത്താം. വലിയ കോൺക്രീറ്റ് ബ്ലോക്കുകളിൽ തട്ടിച്ചിതറി വെള്ളം മുകളിലേയ്ക്ക് അടിച്ചു കയറും.എത്ര കണ്ടാലും മതിവരാത്ത സാഗരസൗന്ദര്യം അവിടെ അപൂർവ്വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യമുണ്ടായി. ആകാശത്തിൽ അതി മനോഹരമായ ഇരട്ട മഴവില്ല്.ആദ്യത്തേക്കാൾ കുറച്ചു മങ്ങിയതാണ്.അതു പോലെ വിപരീത വർണ്ണക്രമത്തിലാണ് രണ്ടാമത്തേത്.നല്ല ഭാവിക്കും സന്തോഷത്തിനും ഉള്ള ഒരപൂർവ്വ കാഴ്ച്ച ആയി ഇതു് എന്ന്ഡച്ചുകാർ വിശ്വസിക്കുന്നു. ആദ്യത്തേത് ഭൗതികവും രണ്ടാമത്തേത് ആദ്ധ്യാത്മികവും' അതിൻ്റെ ഇടയിലുള്ള കറുത്ത ഭാഗം ഈ രണ്ടു ഭാവങ്ങൾക്കും ഇടയിലുള്ള പാലമാണന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം. അതിലിടയിലൂടെ സഞ്ചരിച്ച് തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ ഗ്രീക്കു കാർക്ക് ഒരു ദേവതയുണ്ട്. ഐറിഷ് ദേവി.വേറൊരു തരത്തിൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള സന്ദേശവാഹക വംശ, നിറ, മത വ്യത്യാസങ്ങൾ മാറ്റി വച്ച് മാനവരാശിക്ക് വേണ്ടി ഒന്നിക്കുന്ന പ്രതിഭാസം എന്നും ചിന്തിക്കുന്നവരുണ്ട്.ഈ രണ്ടു മഴവില്ലകൾക്കിടയിലെ ഇരുണ്ട സ്ഥലത്തിന് "അലക്സാണ്ടേഴ്സ് ബാൻ്റ് "എന്നാണ് പറയുക. മഴത്തുള്ളികളിൽ സൂര്യപ്രകാശം ഏൾക്കുമ്പോൾ അത് റിഫ്ലക്റ്റ് ചെയ്താണല്ലൊ മഴവില്ല് ഉണ്ടാകുന്നത്. അത് വീണ്ടും റിഫ്ലക്റ്റ് ചെയ്യുമ്പോൾ രണ്ടാമത്തേത് ഉണ്ടാകുന്നു. അതിന് തിളക്കം കുറയുന്നു' വിപരീത വർണ്ണക്രമത്തിലാകുന്നു. മുമ്പിൽ അനന്തമായ പ്രക്ഷുപ്ത സമുദ്രവും മറുവശത്ത് ആകാശത്തിൽ മനോഹരമായ മഴവില്ലുകളും. ഇവിടം പ്രകൃതി കനിഞ്ഞ നുഗ്രഹിച്ച ഭൂവിഭാഗമാണ് .ഇവർ പ്രകൃതിയെ ഒട്ടും നോവിയ്ക്കാതെ സംരക്ഷിച്ചും വരുന്നു

Sunday, August 3, 2025

സ്വിസ്റ്റർലൻ്റ് ,ഇറ്റലി, വത്തിക്കാൻ - [ യൂറോപ്പ് - 101 ] ഡച്ച് എയർലൈൻസിൻ്റെ ആ പടുകൂറ്റൻ വിമാനത്തിൽനതർ ലൻ്റിൽ കാലുകുത്തിയപ്പഴേ ഒരാശ്വാസം. വരുൺ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനി രണ്ടു മാസം അവൻ്റെ കൂടെ. വീണ്ടും യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ യാത്ര തുടരണം. ഇത്തവണ സ്വിറ്റ്സർലൻ്റ്, ഇറ്റാലി, റോം- വത്തിക്കാനിൽ പ്രിയപ്പെട്ട പോപ്പിനെ ഒന്നു കാണുക എന്ന അതിമോഹവും മനസിലുണ്ട്. പൈലോ കൊയ്‌ലോ യുടെ പ്രസിദ്ധമായ ഒരു ഉദ്ധരണിമനസിലുണ്ട് കൂട്ടായിട്ട്. "നമ്മൾ ഒരു കാര്യം നടത്തണമെന്നുറപ്പിച്ച് മുമ്പൊട്ട് പോയാൽ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ ഒപ്പമുണ്ടാകും." അതു വിശ്വസിക്കുന്നതു കൊണ്ട് അസാദ്ധ്യമായതൊക്കെ സുസാദ്ധ്യമാക്കി എടുക്കും. അതിന് സുമനസുകൾ ഒപ്പമുണ്ടാകും. കഴിഞ്ഞ പ്രാവശ്യം -നതർലൻ്റും, ബൽജിയവും,റൊട്ടർഡാമും ഒക്കെയാണ് പോയത്. അത് യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ എന്ന് ഒരു പുസ്തകമാക്കുകയും ചെയ്തു. അതിന് സഹൃദയരിൽ നിന്നു കിട്ടിയ പ്രോത്സാഹനം അൽഭുതാവഹമായിരുന്നു.ഇതിൻ്റെ രണ്ടാം ഭാഗവും അവർ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്.

Monday, July 28, 2025

ഇൻ്റർനാഷണൽ സ്പൈ മ്യൂസിയം [അമേരിക്ക- 166] വാഷിംഗ്ടൻ ഡി.സിയിലെ സ്പൈ മ്യൂസിയം ഒരു മോഹമായിരുന്നു. ഇന്നലെ ഞാനും അച്ചുവും കൂടിപ്പോയി വിസ്തരിച്ചു കണ്ടു. അച്ചു എനിക്ക് മനസിലാകാത്തത് ഒക്കെ വിശദീകരിച്ചു തന്നു. ബുക്ക് ചെയ്തത് കൗണ്ടറിൽ കാണിച്ചപ്പോ ൾ അവർ ഒരു അൺണ്ടർക്കവർ ബാഡ്ജ് തന്നു. അതു കൊണ്ട് അകത്തു കയറി. അവിടെ നിര നിര ആയി ഇൻഫർമേഷൻ കപ്യൂട്ടർ ഉണ്ട്. അവിടെ ഈ കാർഡ്സ് സ്ക്കയ്പ്പ് ചെയ്താൽ കമ്പ്യൂട്ടറിൽ നമ്മൾ കാണണ്ടതെല്ലാം തെളിഞ്ഞു വരും. അത് അനുസരിച്ച് നമ്മൾ മൂവ് ചെയ്താൽ മതി. ആദ്യം നൂറ്റി നാൽപ്പത്തി അഞ്ച് സീനുള്ള ഒരു ചെറിയ തിയേറ്ററിലേക്കു നമ്മേ നയിക്കും. അവിടെ ഈ മ്യൂസിയത്തിൻ്റെ ഒരു സമഗ്ര വിവരം നമുക്ക് കിട്ടും. ഇതൊരു ചരിത്ര മ്യൂസിയമാണ് ഇൻ്റലിജൻസ് മേഘലയിലെ ചാരവൃത്തികളുടെ വ്യാപാരം, ചരിത്രം സമകാലീന പങ്ക്, വലിയയുദ്ധങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ച സ്പൈ വർക്ക് എല്ലാം മനിലാക്കിത്തരുന്ന ഒരു സമഗ്ര മ്യൂസിയം. മുപ്പത്തി ഈ രായിരം സ്ക്വയർ ഫീറ്റിൽ നമുക്ക് എല്ലാം ദർശിക്കാം മനസിലാക്കാം. പല രാജ്യങ്ങളും പല സമയത്തു നടത്തിയ ചാരവൃത്തികളുടെ ഏഴായിരത്തോളം ഫോട്ടോ കൾ ഉപകരണങ്ങൾ എല്ലാം കാണാം. അത് മദ്ധ്യകാലഘട്ടം മുതൽ ഉക്രയിൻ യുദ്ധം വരെ നീളുന്ന ചാര ചരിത്രം ജർമ്മനി യുദ്ധകാലത്ത് ബ്രിട്ടീഷ് കറൻസിയുണ്ടാക്കാനുപയോഗിച്ച പ്രസ്.അന്ന് കെട്ടു കണക്കിന് നോട്ടുകളാണ് ഇഗ്ലണ്ടിൽ വിതറിയത്. അവരുടെ എക്കോണമി തകർക്കുകയായിരുന്നു ലക്ഷ്യം - പിന്നെ ബട്ടൻ ക്യാമറ ഘടിപ്പിച്ച കോട്ട്, ടൈ, പീജിയൻ, റാറ്റ് എന്നു വേണ്ട എല്ലാം അവിടെക്കാണാം. കൂടയുടെ അററം കൊണ്ട് വിഷപ്രയോഗം നടത്തി ശത്രുക്കളെ കൊല്ലുന്ന കടകൾ, വിവിധ തരം തോക്കുകൾ, കൊട്ടുകൾ, കാറുകൾ ടാങ്കുകൾ എല്ലാം അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ബോണ്ട് ഇൻ മോഷനിലെ പല ഉപകരണങ്ങളും നമുക്ക് പരിചിതമാണ് - O07 സിനിമകളിലെ കാറ്, ബൈക്ക്, ലൈറ്റർ, പി സ്റ്റൽ എല്ലാം അവിടെ കാണാം.ഗോൾഡ് ഫിംഗർ കണ്ടവർക്ക് അതിൽ പലതും പരിചയമാണ്. മൂന്നു മണിക്കൂർ നേരത്തെ പര്യവേഷണത്തിനൊടുവിൽ തിരിച്ചിറങ്ങി.ജയിംസ് ബോണ്ടിൻ്റെ കാറിനു മുമ്പിൽ നിന്ന് ഒരു ഫോട്ടോയൊടു കൂടി ആ കാഴ്ച്ചാനുഭവം അവസാനിപ്പിച്ചു

Sunday, July 27, 2025

മുത്തശ്ശാ അമേരിക്കക്കാർക്ക് ബെയ്സ് ബോളും, സൊക്കറും, ടെന്നീസും ആണ് പ്രധാന്യം [ അച്ചു ഡയറി-582] മുത്തശ്ശാ എൻ്റെ സിക്റ്റീന്ത് ബ്രത്ത് ഡേ സെലിബ്രേഷൻ ഗംഭീരമായി. മുത്തശ്ശനും അമ്മമ്മയും ഒന്നിച്ചുണ്ടായിരുന്നത് കൂടുതൽ സന്തോഷമായി. എൻ്റെ ഫ്രണ്ട് ആദിത്യന്‌ അവിടെ വച്ച് സമ്മാനം കൊടുത്തത് നന്നായി.അവന് പാൻ അമേരിക്കൻ ഷട്ടിൽ ടൂർണമെൻ്റിൽ ഡബിൾസിൽ സ്വർണ്ണവും മിക്സഡ് ഡബിൾസിൽ വെള്ളിയും കിട്ടി. ഇത്രയും വലിയ ഒരു വിജയമുണ്ടായിട്ട് ഗവന്മേൻ്റ് തലത്തിലൊ സ്കൂൾ തലത്തിലൊഒന്നഭിനന്ദിച്ചു കണ്ടില്ല. ഇവർക്ക് ഷട്ടിൽ ടൂർണമെൻ്റ് വലിയ പ്രധാനമല്ല. ബയ്സ് ബോളോ, ടെന്നീ സൊ, സോക്കറോ, ബാസ്ക്കറ്റ് ബോളോ ആയിരുന്നെങ്കിൽ അവനെ എല്ലാവരും ശ്രദ്ധിച്ചേനെ.ചാനലുകാരും മറ്റുമാദ്ധ്യമങ്ങളും വാഴ്ത്തിയേനെ. ഇവിടെ സിക് റ്റീന്ത് ആനിവേഴ്സറി പ്രധാനമാണ്. ഡ്രൈവിഗ് ലൈസൻസ് കിട്ടുന്ന കാലം. സ്വന്തമായി ജോലി നോക്കി വരുമാനം ഉണ്ടാക്കാൻ അനുവദിക്കുന്ന പ്രായം. ജോലി നോക്കി സ്വന്തമായി കാശുണ്ടാക്കി പ്പഠിക്കണം.അച്ചൂൻ്റെ ഒരു മോഹമാണ്. ഇവിടെ പേരൻ്റ്സും അങ്ങിനെ ആണ് ചിന്തിക്കുക. എന്തുപണിയും ഇവിടെ മാന്യമാണ്.അച്ചൂന്ന് ഹയർ സ്റ്റഡി ക്ക് ഒരു മോഹമുണ്ട്. അതിന് പറ്റിയ ഒരു ജോലി ആണ് അച്ചു ആദ്യം നോക്കുക.അത് കിട്ടിയില്ലങ്കിൽ എന്തു പണിയും ചെയ്യും. വേറൊരു തരത്തിൽപ്പറഞ്ഞാൽ പതിനാറ് വയസു കഴിഞ്ഞാൽ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും സ്വതന്ത്രരാണ്. പിന്നേയും അച്ഛനെയും അമ്മയേയും ഡിപ്പൻ്റ് ചെയ്ത് ജീവിക്കുന്നത് മോശമാണ്. ഒത്തിരി പഠിക്കാനുണ്ട് കൂടെ ജോലിയും വലിയ ചലഞ്ചാണ്. പക്ഷേ അച്ചു അത് ചെയ്യും

Friday, July 25, 2025

രുചി വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ ബാപ്സ് "ഷയോണാ കഫെ " [ അമേരിക്ക- 165] അക്ഷർധാം ക്ഷേത്രം മുഴുവൻ കാണാൻ ആറു മണിക്കൂർ എടുത്തു. അവരുടെ ഹാൻ്റി ക്രാഫ്റ്റ് ഷോറൂമും ബുക്സ്റ്റാള്യം കാണാൻ വീണ്ടും അരമണിക്കൂർ.വിശന്നു കുടൽ കരിഞ്ഞു തുടങ്ങി. മനോഹര കാഴ്ച്ചാനുഭവങ്ങളുടെ കാഴ്ച്ചകൾക്കിടെ വിശക്കാൻ മറന്നു പോയിരുന്നു. അതിവിശാലമായ കഫ്ത്തേരിയ.ബാപ്പ്സ് "ഷയോണാ കഫെ ". പരമ്പരാഗത ഇൻഡ്യൻ ഭക്ഷണ വസ്തുക്കളുടെ തരം തിരിച്ചു കൊണ്ടുള്ള കൗണ്ടറുകൾ. കയറിയെല്ലുമ്പഴെ ഹാളിൻ്റെ ഒരു വശം മുഴുവൻ നിരനിര ആയി കമ്പ്യൂട്ടർ സ്ക്രീൻ കാണാം. അവിടെ ക്യൂ നിന്ന് ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്യണം. പേയ്മെൻ്റ് കൊടുക്കണം. ഇതെല്ലാം നമ്മൾ തന്നെ ചെയ്യണം.ബില്ല് കിട്ടും. ആ ബില്ലുമായി കൗണ്ടറിൽ ക്യൂ നിൽക്കണം. വലിയ പ്ലെയ്റ്റുകൾ എടുത്തു വേണം ക്യൂ നിൽക്കാൻ .സസ്യാഹാരം മാത്രമേ അവിടെക്കിട്ടൂ. ഒരൊരുത്തർക്കും ഒരോ താത്പര്യം.. രണ്ട് താലി,സമോസാ ചാറ്റ്, ഊത്തപ്പം, മാംഗോ ലസ്സി' ചീസ് പാവാ ബാജി, ഇഢ ലി - കൂടെ അവരുടെ മഞ്ഞൾപ്പാനീയവും,സംഭാരവും. വാങ്ങി. ഹാളിൽ നൂറുകണക്കിന് മേശകൾ ഉണ്ട്. വലിയ തിരക്കാണ്.ഒരു വിധം നമുക്കെല്ലാവർക്കും ഇരിക്കാവുന്ന ഒരു മേശ കണ്ടു പിടിച്ചു. എല്ലാത്തരം ഇൻഡ്യൻ ഫുഡും ഇവിടെ ക്കിട്ടും. സ്ട്രീറ്റ് ഫുഡ് ഉൾപ്പടെ ബാപ്സ് സ്വാമി നാരായണൻ സ്പെഷ്യൽ വേറെയുണ്ട്. അമേരിക്കയിൽ വന്നിട്ട് പുറത്തു നിന്ന് ഇത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇവർ പുറത്തു നിന്നുള്ളവർക്കും ആവശ്യമനുസരിച്ച് പാചകം ചെയ്തു കൊടുക്കും.അമിതാഹാരത്തിൻ്റെ ആലസ്യത്തിൽ അവിടുന്ന് തിരിച്ചു പോന്നു

Thursday, July 24, 2025

ന്യൂജെഴ്സിയിലെ അക്ഷർധാം മന്ദിർ [അമേരിക്ക- 164] കണ്ടതുമുഴുവൻ മധുരതരം കാണാനുള്ളത് അതിമധുരം! കൊട്ടാരസദൃശമായ ക്ഷേത്രാങ്കണത്തിൽ നിന്ന് മനോഹരമായ അതിഥിമന്ദിരവും കടന്നു അക്ഷർധാംക്ഷത്രത്തിനകത്തേക്ക് പ്രവേശിച്ചിപ്പൊൾ അങ്ങിനെയാണ് തോന്നിയത്.പുരാതന ഹിന്ദുതിരു എഴുത്തുകൾക്ക് അനുസൃതമായ വാസ്തുശിൽപ്പചാതുരി .അൽഭുതത്തോടെ നോക്കി നിന്നു പോയി. ഒരു മായാലോകത്തകപ്പെട്ട പോലെ.ഒമ്പതു ശിഖരങ്ങൾ, ഒമ്പത് താഴികക്കുടങ്ങൾ, അതി മനോഹരമായ കൊത്തുപണികളോടെ അഞ്ഞൂറ്റി നാപ്പത്തി എട്ട് തൂണുകൾ, പതിനായിരത്തിലധികം സാലപഞ്ചികകൾ, അതിൽ നമ്മുടെ ശങ്കരാചാര്യർ ഉൾപ്പടെ പൂർവ്വസൂരികളുടെ പ്രതിമകൾ വേറെ വ്യത്യസ്ത സംഗീതോപകരണങ്ങളുമായി നൂറ്റി അമ്പത്തി ഒന്ന് പ്രതിമകൾ .ഇനി അതിൻ്റെ മട്ടുപ്പാവിൽ ഇൻഡ്യൻക്ലാസിക്കൽ കലകളുടെ മുദ്രാങ്കിതമായ പ്രതിമകളും, പെയിൻ്റിഗുകളും. ഇതെല്ലാo തൂവെള്ള മാർബിളിൽ കൊത്തി എടുത്തത്.ആ ലക്ത്തിക ദീപങ്ങളുടെ പ്രകാശം മാത്രം ക്രമീകരിച് അതിൻ്റെ മനോഹാരിത കൂട്ടിയിരിക്കുന്നു. നിലത്ത് പല നിറത്തിലുള്ള മാർബിൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഒരു വല്ലാത്ത അനുഭൂതിയോടെ ഇതെല്ലാം നോക്കിക്കണ്ടു.ക്യാമറയിൽ പകർത്താൻ പറ്റാത്ത വിഷമത്തോടെ.ഇത് വർണ്ണിക്കാൻ എൻ്റെ പദസമ്പത്ത് അപര്യാപ്ത oഎന്നു തോന്നിയ നിമിഷങ്ങൾ പ്രധാന ശ്രീകോവിലിൽ സാക്ഷാൽ സ്വാമി നാരായണൻ ഉപദൈവങ്ങൾക്കായി അനേകം ശ്രീകോവിലുകൾ വേറെ .ഈ ക്ഷേത്രത്തിൻ്റെ ഒരോ ഇഞ്ചിലും ഇൻഡ്യൻകൊത്തുപണികളുടെ അൽഭുതവിന്യാസം കാണാം.ലോ കാൽഭുതങ്ങളുടെ നിലവാരത്തിലുള്ള കാഴ്ചാനുഭവം. ക്ഷേത്രത്തിൻ്റെ പുറംഭിത്തി ബൾഗേറിയൻ ചുണ്ണാമ്പുകല്ലുകൊണ്ടാണ് പണിതിരിക്കുന്നത്. അതുപോലെ തുർക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് രാജസ്ഥാനിൽ കൊണ്ടുവന്നാണ് പണിത തത്. രാജസ്ഥാൻ മാർബിൾ ആണധികവും. അവിടെപ്പണിത് അഴിച്ചെടുത്ത് പായ്ക്ക് ചെയ്താണ് ഇവിടെ എത്തിച്ചത്.ഇവിടെ വച്ച് അത് കൃത്യമായി യോജിപ്പിച്ച് ഈ രൂപത്തിലാക്കാൻ പന്തീരായിരത്താനുമുകളിൽ ശിൽപ്പികളും ഭഗീരഥപ്രയത്നം വേണ്ടി വന്നു. ഭൂതകാലത്തു നിന്നും ഭാവിയിലേക്കുള്ള ഒരു പാലം, അതു പൊലെ ഒരു സംസ്ക്കാരവും വേറൊന്നുമായി യോജിപ്പിക്കുന്ന ഒരു സഞ്ചാരം. എന്തു വേണമെങ്കിലും പറയാം ഈ അൽഭുത സങ്കൽപ്പത്തെപ്പറ്റി. ഈ മായക്കാഴ്ച്ചകൾ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല. നല്ല വിശപ്പ്. അതിനവർക്ക് ഒരു വിശാലമായ ഫുഡ് കോർട്ടുണ്ട്േ അവിടുത്തെ അൽഭുതങ്ങൾ അടുത്തതിൽ:

Tuesday, July 22, 2025

അക്ഷർധാമിലെ പടുകൂറ്റൻ ആദി നാരായണ വിഗ്രഹം [അമേരിക്ക-162] അക്ഷർധാമിൻ്റെ ദൂരെയുള്ള പാർക്കിഗിൻ്റെ അവിടുന്നു തന്നെ മന്ദിറിനു മുമ്പിലുള്ള വെട്ടിത്തിളങ്ങുന്ന ആ പടുകൂറ്റൻ പ്രതിമ കാണാം. ഭഗവാൻ സ്വാമി നാരായണൻ്റെ പ്രതിമയാണത്. പഞ്ചലോഹ നിർമ്മിതമാണ്. സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് പഞ്ചലോഹ വിഗ്രഹം നിർമ്മിക്കുന്നത്. നാൽപ്പൊത്തൊമ്പതടി ഉയരമുണ്ടതിന്.നാൽപ്പത്തി ഒമ്പതു വർഷത്തെ പ്രവർത്തനത്തിൻ്റെ പ്രതീകമായാണ് അതിൻ്റെ ഉയരം നാൽപ്പത്തി ഒമ്പതായി രൂപപ്പെടുത്തിയിരിക്കുന്നത്- വളരെ ചെറുപ്പത്തിൽ പതിനൊന്നാം വയസിലാണ് അദ്ദേഹത്തിൻ്റെ ആദ്ധ്യാത്മിക പ്രയാണം ആരംഭിച്ചത്. ഏഴു വർഷം കൊണ്ട് അദ്ദേഹം പന്തീരായിരം കിലോമീറ്ററോളം സഞ്ചരിച്ചു. അവസാനം ഹിമാലയത്തിൽ എത്തി. അവിടുന്ന് അദ്ദേഹം യോഗയിൽ പ്രാവിണ്യം നേടി. അക്ഷര പുരുഷോത്തം ഉപാസനയുമായി ഇന്ന് ലോകം മുഴുവൻ അയ്യായിരത്തി ഇരുപത്തി അഞ്ചോളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു." ബോചാസൻവാസി അക്ഷര പുരുഷോത്തം സ്വാമി നാരായണൻ സന്ന സ്ത": [BAP]: ഗുജറാത്തിലെ ബോച്ചസൻ ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ലോകമെമ്പാടും ഒത്തിരി സാമൂഹ്യ പ്രവർത്തനവുമായി പ്രകൃതിയൊടിണങ്ങി തങ്ങളുടെ ആദ്ധ്യാത്മിക കാഴ്ച്ചപ്പാട് ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരു കാൽനിലത്തൂന്നി മറ്റേ കാൽ മുട്ടിനു മുകളിൽ മടക്കി വച്ച് രണ്ടു കയ്യും ഉയർത്തിയുള്ള ഒരു ധ്യാന സങ്കൽപ്പത്തിൽ ആണ് ആദിവ്യ വിഗ്രഹം. വൈകിട്ട് എന്നും ആറു മണിക്ക് അവിടെ ആരതി ഉണ്ടാകും. രണ്ടു വശവും കൊത്തുപണികളാൽ അലംകൃതമായ അനേകം ഗർഭ ഗൃഹങ്ങൾ നിരനിരയായി കാണാം - അതിൻ്റെ മുമ്പിൽ സ്വാമിയുടെ സൂക്തങ്ങൾ ആലേപനം ചെയ്ത ഫലകങ്ങൾ കാണാം: അങ്ങു ദൂരെ കൊട്ടാര സദൃശമായ അക്ഷർധാം മന്ദിർ .വലിയ മലനിരകൾക്ക് നടുവിൽ ആ ക്ഷേത്രസമുച്ചയം ഒരു നല്ല കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഇനി പ്രധാന മന്ദിറിലേക്ക് .

Sunday, July 13, 2025

അയ്യായിരം വേദികൾ പിന്നിട്ട അമ്പലപ്പുഴ സുരേഷ് വർമ്മ സ്വസ്തി ഫസ്റ്റ് 2025-ൽ [ അമേരിക്ക-161] കൂത്തിനിടയിൽ ചാക്യാർ കളിയാക്കിയതിന് പിറ്റേ ദിവസം തന്നെ കൂടുതൽ ജനകീയമായ ഓട്ടൻതുള്ളൽ അമ്പലത്തിൽ മതിൽക്കകത്ത് കുഞ്ചൻ നമ്പ്യാർ അരങ്ങേറി. ആളുകളുടെ പ്രവാഹം അങ്ങോട്ടായി. ചാക്യാർ രാജാവിനടുത്ത് പരാതി ബോധിപ്പിച്ചു.അങ്ങിനെ അമ്പലപ്പുഴ അമ്പലത്തിൽ തുള്ളൽ നിരോധിച്ചു.നീണ്ട 250 വർഷങ്ങൾക്ക് ശേഷമാണ് അതിനനുമതി കിട്ടിയത്. അന്ന് കൂത്ത് അമ്പലത്തിൽ അരങ്ങേറിയത് അമ്പലപ്പുഴ സുരേഷ് വർമ്മയാണ്. പതിനൊന്നു വയസു മുതൽ തുടങ്ങിയ തുള്ളൽപഠനം നാൽപ്പതോളം വർഷം അയ്യായിരത്തോളം വേദികൾ പിന്നിട്ട് ഇന്നദ്ദേഹം സ്വസ്തി ഫസ്റ്റിന് അമേരിക്കയിൽ എത്തിയിരിക്കുന്നു. അക്ഷയപാത്രത്തിൻ്റെ കഥയാണ് അവതരിപ്പിച്ചത്. തുള്ളലിനിടയുള്ള മനോധർമ്മം അസ്സലായി. വിഭവസമൃദ്ധമായ സദ്യപാചകം ചെയ്യുന്നത് അദ്ദേഹം ഏകാംഗ അഭിനയത്തിലൂടെ തന്മയത്വമായി അഭിനയിച്ചു ഫലിപ്പിച്ചു.അതിൻ്റെ ഓരോ ഘട്ടവും ആൾക്കാർ മനസിലാക്കി ആസ്വദിച്ചു. നല്ല നാളികേരം തിരഞ്ഞെടുക്കുന്നത്, അത് പൊതിച്ച് പൊട്ടിക്കുന്നത്, ചിരകുന്നത് 'അമ്മിക്കല്ലിൽ വച്ച് അരക്കുന്നത്, സ്വാദ് നോക്കുന്നത് വേവ് നോക്കുന്നത് എല്ലാം തൻമ്മയത്തോടെപ്രേക്ഷകരെ ഒപ്പം കൂട്ടി അഭിനയിച്ചു ഫലിപ്പിച്ചു. മൃദംഗ വും, അമ്പലപ്പുഴ വിജയകുമാറിൻ്റെ ഇടയ്ക്കയും അതിന് പക്കമേളം ഒരുക്കി.അനവിധി പുരസ്ക്കാരങ്ങൾക്കർഹനായ അദ്ദേഹം നാടകത്തിലും സിനിമയിലും തൻ്റെ അഭിനയ മികവ് പരീക്ഷിച്ചിട്ടുണ്ട്. വയലാർ കൃഷ്ണൻകുട്ടി ആശാൻ്റെ ഈ അരുമശിഷ്യന് ഗുരുവിൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിൻ്റെ മേo പൊടി ചേർത്ത ഓട്ടൻതുള്ളൽ എന്ന കലയെ ഇതിൽ കൂടുതൽ ജനകീയമായി അവതരിപ്പിക്കാൻ പറ്റില്ല.അത്ര മനോഹരമായിരുന്നു അവതരണം. സത്യത്തിൽ സദ്യയുടെ പാചകം കണ്ട് പ്രേക്ഷകരുടെ വായിൽ വെള്ളമൂറി. അമേരിക്കൻ യാത്രയുടെ നല്ല മൂഹൂർത്തങ്ങൾ സമ്മാനിച്ച ആ പരിപാടി എനിയ്ക്കു തന്ന ഊർജ്ജം ചെറുതല്ല

Saturday, July 12, 2025

പരമ്പരാഗത കലാകാരന്മാരെ ആദരിച്ച് സ്വസ്തി .US A {അമേരിക്ക- 159 ] അമേരിക്കൻ യാത്രക്കിടയിൽ ഒത്തിരി സാംസ്ക്കാരിക സംഘടനകളുടെ പ്രവർത്തനം അറിയാനും ഭാഗഭാക്കാകാനും സാധിച്ചു.അതിലൊന്നാണ് "സ്വസ്തി യു.എസ്.എ "അതിൻ്റെ പ്രവർത്തകരുടെ അർപ്പണബോധം എന്നെ അൽഭുതപ്പെടുത്തി. പരമ്പരാഗത കലകളേയും കലാകാരന്മാരെയും ആദരിക്കുന്ന രാഷ്ട്രീയേതര സാംസ്ക്കാരിക ചാരിറ്റബിൾ സൊസൈറ്റിയാണ് സ്വസ്തി. എല്ലാ വർഷവും അതിനായി അവർ സ്വസ്തി ഫസ്റ്റ് നടത്തുന്നു.2025-ലെ സ്വസ്തിഫ സ്റ്റീറെ പരിപാടിയിൽ പ്രധാന അതിഥി ആകാനുള്ള ഭാഗ്യം എനിക്കുണ്ടായി. അമ്പലപ്പുഴ വിജയകുമാറിൻ്റെ സോപാന സംഗീതവും, അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളലും ഒക്കെ കൂടി നാട്ടിലെ അമ്പലത്തിലെ ഒരു ഉത്സവത്തിൻ്റെ പ്രതീതി അവിടെ സൃഷ്ടിക്കപ്പെട്ടു. അതിന് ദീപം തെളിയിച്ച് സമാരംഭം കുറിക്കാനും അനുഗ്രഹ പ്രഭാഷണം നടത്താനും കിട്ടിയ അവസരം ഈ അമേരിക്കൻ യാത്രയിലെ മറക്കാനാകാത്ത ഒരേടായി മാറി

Monday, July 7, 2025

ചിൽഡ്രൻസ് പാർക്കിലെ കുട്ടി ലൈബ്രറികൾ [ അമേരിക്ക-158] ലിൻഡോറാ പാർക്കിൽ നടക്കുമ്പഴാണ് ഒരു ചെറിയ പെട്ടി ശ്രദ്ധിച്ചത് .മനോഹരമായ ഒരു ചെറിയ പെട്ടി ഒരു തൂണിൽ ഉറപ്പിച്ചിരിക്കുന്നു. ചെറിയ തൂണാണ്. അതൊരു ചെറിയ ഗ്രന്ഥശാലയാണ്."ലിം റ്റിൽ ഫ്രീ ലൈബ്രറി " :അവിടെ കുട്ടികളുടെ പാർക്കിനടുത്ത് പ്രധാന പാതക്ക് അഭിമുഖമായി ആതുറപ്പിച്ചിരിക്കുന്നു. അതിന് മുൻവശം ഗ്ലാസ് അടപ്പുണ്ട്. അതിൽ നിറയെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ ആണു്. പാർക്കിൽ വിശ്രമിക്കുമ്പോൾ കുട്ടികൾക്ക് അതിൽ നിന്ന് പുസ്തകം എടുക്കാം. വായിക്കാം. മടങ്ങുമ്പോൾ അതിൽത്തന്നെ നിക്ഷേപിക്കണമെന്ന് മാത്രം'. ദൂബായിൽ " ബീച്ച് ലൈബ്രറികൾ " കണ്ടിട്ടുണ്ട്. അതിൻ്റെ ഒരു മിനിയേച്ചർ രൂപം.ആർക്കു വേണമെങ്കിലും പുസ്തകങ്ങൾ ഇതിൽ നിക്ഷേപിക്കാം. പുസ്തകത്തിൻ്റെ ഉള്ളടക്കത്തിന് നിബന്ധനകളുണ്ട്.ഇവിടെ അമേരിക്കയിൽ വായന കരിക്കുലത്തിൻ്റെ ഭാഗമാണ്.റീഡിഗ് കുട്ടികൾക്ക് ഒരു സ്വഭാവമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്യും.സാദ്ധ്യത ഉള്ളിടത്തൊക്കെ അവർ അതിന് അവസരം ഉണ്ടാക്കും. 2009-ൽ ടോൾ എച്ച് ബോൾ തൻ്റെ അമ്മയുടെ ഓർമ്മയ്ക്കായി തുടങ്ങിയതാണ് ഈ ചെറിയ ഗ്രന്ഥശാലാ പ്രസ്ഥാനം. ഇന്ന് ലോകം മുഴുവൻ നൂറ്റി ഇരുപതോളം കോടി പുസ്തകങ്ങളുടെ ഒരു വിപുലശേഖരമായി അത് മാറി. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എല്ലാ ലൈബ്രറികൾക്കും കുറഞ്ഞത് മൂന്ന് ലിറ്റിൽ ലൈബ്രറി കൾ എങ്കിലും തുടങ്ങിയിരിക്കണം. ബുക്ക് സൈക്കിൾ ലൈബ്രറികളും ഇവിടെ ക്കാണാം." മാനവികതയുടെ ആവാസ കേന്ദ്രങ്ങൾ " ഗ്രന്ഥശാലകളെപ്പററി ഇവരുടെ കാഴ്ച്ചപ്പാടാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ലോക പ്രസിദ്ധമാണ്. പക്ഷേ കുട്ടികൾ അത് എന്തു മാത്രം ഉപയോഗിയ്ക്കുന്നു എന്നത് പഠന വിഷയമാക്കണ്ടതാണ്. പുതിയ തലമുറയെ വായനയിലേക്ക് കൊണ്ടുവരാൻ ഇതു പോലെയുള്ള പരീക്ഷണങ്ങൾ നമുക്കും അനുകരിക്കാവുന്നതാണ്

Sunday, July 6, 2025

മമ്മാ ടിഗർ - അമ്മപ്പുലിയുടെ മടയിൽ [ അമേരിക്ക-156] എനിക്ക് മെക്സിക്കൻ ഫുഡ് ഇഷ്ടമാണ്.ഇൻഡൊമെക്സിക്കൻ സങ്കരമാകുമ്പോൾ പെരുത്ത് ഇഷ്ടം. അതാണ് ഷെഫും ഉടമയുമായ രേണു പ്രകാശിൻ്റെ രുചിക്കൂട്ട് .തൻ്റെ മാതൃ രാജ്യമായ ഇൻഡ്യയുടെ പാചകരീതിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും മെക്സിക്കൻ രീതിയുമായി യോജിപ്പിച്ച് ഒരു പുതിയ ഭക്ഷ്യ സംസ്കാരം രേണു വികസിപ്പിച്ചെടുത്തു. അതാണ് "മമ്മാടിഗർ " ' നല്ല തിരക്കാണവിടെ. നേരത്തേ ബു ക്കുചെയ്യണം. ഞങ്ങൾ നേരത്തെ എത്തി. ഇരുപത് മിനിട്ട് വെയ്റ്റ് ചെയ്യൂ.ബാർ കൗണ്ടർ ഫ്രീ ആണ്. അവിടെ ഇരിക്കാം. നന്നായി. സ്റ്റാർട്ടർ അവിടുന്നാകാം. മെനുവിൽ സുന്ദരിമാർ അനവധി .ഒലാണെനാ, ഗുവ വാവാ, കാമസൂത്ര ,ടെർമറൈസ്മസ്ചില്ലീസ്.അവൾ തന്നെയാകട്ടെ. എരിവും പുളിയുള്ള ഒരു യമണ്ടൻ മിക്സ്.ചുട്ട വത്തൽമുളക് മൂന്നെണ്ണം കീറിയിട്ടിട്ടുണ്ട്. പിന്നെ പല സുഗന്ധവ്യജ്ഞനങ്ങളും.കോക്‌ ടൈൽ മിക്സിൽ ഐസ് കട്ട നിറച്ച് മനോഹരമായ ഒരു ഗ്ലാസിൽ.ഗ്ലാസ് കഴുകി ഉപ്പിൽ കമഴ്ത്തിവച്ചതാണു്. അതിൻ്റെ വക്കു മുഴുവൻ ഉപ്പാണ്. ഒരു ചെറുനാരങ്ങാ മുറിച്ച് വക്കിൽ കോർത്തു വച്ചിട്ടുണ്ട്. നാരങ്ങ പിഴിഞ്ഞൊഴിച്ച് സ്ട്രോ കൊണ്ടിളക്കി സിപ്പ് ചെയ്‌തു കുടിക്കണം. മുളകും ഉപ്പും പുളിയും ലഹരിക്കൊപ്പം - അതൊരു ഭൂതിയാണ്. സായൂജ്യമായി ആരംഭം. സ്റ്റാർട്ടർ എന്ന് വ്യഗ്യം. ഇരിപ്പിടം റ ഡി. മെക്സിക്കൻ സുന്ദരി അകത്തേക്ക് ക്ഷണിച്ചു. പഴയ അമേരിക്കൻ കൗബോയ് സിനിമയെ വെല്ലുന്ന അകത്തളം: താലത്തിൽ കൊണ്ടുവന്ന മെനു പുസ്തകം തലങ്ങും വിലങ്ങും വായിച്ചു. പഠിച്ചു. പലതും സ്മോക്കി ഫ്ലേവർ: പൊക സ്വാദുവന്നാൽ വെയ്സ്റ്റിൽ തട്ടാറുള്ള ഞാൻ ക്രമേണ അവരുടെ പൊക സ്വാദുമായിണങ്ങി; യുദ്ധം മുറുകിയപ്പോൾ പൊക സ്വാദിന് പണ്ട്ഭാര്യയെ ചീത്ത പറഞ്ഞതിൽ പശ്ചാത്തപിച്ചു. പണ്ട് എൻ്റെ ഒരു വിദേശസുഹൃത്ത് വീട്ടിൽ വന്നത് ഓർത്തു .മെക്സിക്കനാണ് സുന്ദരി.വിഭവ സമൃർദ്ധമായ നാടൻ പാചകം രുചിക്കണം. ഭാര്യയുടെ പാചകം പിഴച്ചു. അവിയൽ കരിഞ്ഞു. പു ക സ്വാദ്.പക്ഷേ ആ അവിയലാണ് സുന്ദരിക്ക് ഏറ്റവും ഇഷ്ടമായത്. അങ്ങിനെ ഭാര്യക്ക് പാചകത്തിനുള്ള ഇറർനാഷണൽ അവാർഡായി അവിയൽ മാറി.

Wednesday, July 2, 2025

അമേരിക്കൻ വാസ്തുശിൽപ്പ ചാതുരി [അമേരിക്ക - 53] നിരനിരയായി മനോഹര വീടുകൾ. അതിന്റെ പെയിന്റിഗ് മുതൽ ഫെൻസിഗ് വരെ ഒരു പോലെ. അവിടെ യൂണീഫോം ബിൽഡിഗ് കോഡ് നിർബ്ബന്ധമാണ്. സിമിന്റും മണലും കമ്പിയും ഉപയോഗിക്കാതെ ആണിത് കെട്ടിപ്പൊക്കിയിരിക്കുന്നത്. തറയ്ക്കും ഭുമിക്കടിയിലെ നിലയുടെ ഭിത്തിയും മാത്രമേ കോൺക്രീറ്റ് ഉപയോഗിക്കൂ. അതിന്റെ നിർമ്മാണ രീതി കാണാൻ രസമാണ്. ഭിത്തിയും തറയും മച്ചും എല്ലാം തടി മാത്രം ഉപയോഗിച്ച്.വുഡ് ഫ്രയിമും പ്ലേ വു ഢൂം മാത്രമേ ഇതിനുപയോഗിച്ചിട്ടുള്ളൂ. അപ്പൂർവ്വമായി വലിയ ഹോൾ ആണങ്കിൽ മാത്രം ക്രോസ് ആയി ഇരുമ്പിന്റെ ബീം ഉപയോഗിക്കും. റൂഫ് മിക്കവാറും സ്ലോപ്പായിരിക്കും. ആ സ്ഫാൾട്ട് അല്ലങ്കിൽ ഫൈബർ ഗ്ലാസ്. റൂഫിനതാണുപയോഗിക്കുക.അടുത്തടുത്ത് ഫ്രയിം വച്ച് സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. പിന്നെ വയറിഗ്, പ്ലമ്പി ഗ്. അതു തീരുമ്പോ ഒരു ഇഷ്ടികഖനം അകത്ത് ഗ്യാപ്പ് വരും.അതിൽ ഒരു തരം പഞ്ഞി നിറക്കുന്നു. എന്നിട്ട് പ്ലേവുഡ് അടിച്ച് പെയിന്റ് ചെയ്യുന്നു. അതിന്റെ ഫിനീഷ് ഒന്നു കാണണ്ടതു തന്നെ. പിന്നെ തണുപ്പും ചൂടും ഒരു പരിധി വരെ അകത്തു കിടക്കില്ല. ജനലും കതകും അലുമിനിയം ഫേ ബ്രിക്കേഷൻ. പിന്നെ ചൂടും തണുപ്പും ഒരു പരിധി വരെ അകത്തു കിടക്കില്ല. വീടിന്റെ പ്ലാൻ അപ്രൂവ് ചെയ്ത് പണിയാൻ ഏൾപ്പിച്ചാൽ പിന്നെ ഒരു മാറ്റവും അവർ അനുവദിക്കില്ല. ഒരോ പണിയും പീസ് കോൺസാക്റ്റ് ആണ്. അതതു വർക്കിൽ പ്രാവിണ്യം ഉള്ള സബ് കോൺടാക് റേറഴ്സ് അത് സമയബന്ധിതമായി പൂർത്തിയാക്കിത്തരും. കൃത്യമായ അളവിൽഫെയ് മും, ബീമും, പല ക യും കൊണ്ടു വരുന്നു.വെയ്സ്റ്റ് ഒരു കഷ്ണം പോലും കാണില്ല. അത്ര കൃത്യം! എത്ര പെട്ടന്നാണ് പണി പൂർത്തിയാക്കുന്നത്. ഒരു വലിയ ത്രീ ബഡ്റൂം വീട്, മൂന്ന് നില, രണ്ട് കാർ കാര്യേജ്. അണ്ടർ ഗ്രൗണ്ടിൽ ഒരു വലിയ ഹോൾ [ ഹോം തീയേറ്റർ ] ഉൾപ്പടെ മൂന്നു മാസം കൊണ്ട് താമസ യോഗ്യമാക്കിത്തരും. പ്ലമ്പി ഗ് ലീക്ക് വരാതെ മാത്രം നോക്കിയാൽ മതി ഈ വീട് എത്ര കാലം വേണമെങ്കിലും നിലനിൽക്കും.

Saturday, June 28, 2025

നോർഫോർക്കിലെ സൂര്യോദയം [ അമേരിക്ക 129 ] വെർജീനിയ ബീച്ച് മുപ്പത്തി എട്ടു മൈ ൽ നീളത്തിലങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു. തിരക്കിൽ നിന്നൊത്തിരിമാറി ബീച്ചിനഭിമുഖമായി ഒരു മുറി എടുക്കണം: അവിടെ മുക്കുവർ മീൻ പിടിക്കുന്നതും അവരുടെ ജീവിതരീതിയും മനസിലാക്കണം. അങ്ങിനെയാണ് നോർഫോർഡിൽ എത്തിയത്.രണ്ടാം നിലയിൽ സമുദ്രത്തിനഭിമുഖമായിത്തന്നെ മുറി എടുത്തു. യാതൊരു തിരക്കുമില്ലാത്ത ബീച്ച്.കല്ലുപാകി അർത്ഥവൃത്താകൃതിയിൽ സമുദ്രത്തെ തിരിച്ചിരിക്കുന്നു. തിരകളില്ലാതെ നീന്താം. തിരകളില്ലാത്ത എന്തു സമുദ്രം.നീന്തർവേ ണ്ടന്നു വച്ചു. അവിടെ മുക്കുവർ മീൻ പിടിക്കുന്നുണ്ട്. കടലിൽപ്പോകാൻ ആരോഗ്യമില്ലാത്തവർ.ചെറിയ വലയും ചൂണ്ടയുമുണ്ട്. ലോകം മുഴുവനുള്ള മുക്കുവരുടെ വിശ്വാസങ്ങളുo അവരുടെ മിത്തുകളും ഒരുപോലെ ആണന്നു തോന്നിയിട്ടുണ്ട്. ഇവിടെയും അവർക്ക് കടൽ കടലമ്മയാണ്. ഒത്തിരി സമാനതകൾ ഉണ്ട്. വിശ്വാസങ്ങൾ പോലും. ആ ഏരിയ താമസിക്കാൻ അത്ര യോഗ്യമല്ല സൂക്ഷിക്കണം എന്നു പദേശിച്ചവരുണ്ട്. വലിയ പരിഷ്ക്കാരമില്ലന്നേ ഒള്ളു.അവരേ വിശ്വസിക്കാം എന്നെനിക്കു തോന്നി. തകഴിയുടെ ചെമ്പൻ കുഞ്ഞും അച്ചൻകുഞ്ഞും അവിടെയും ഉണ്ട്. അവർ മത്സ്യം പിടിക്കുന്നത് വിനോദത്തിനല്ല, ജീവിക്കാനാണ്. വിശപ്പുമാറാനാണ്. അലാറം വച്ച് അതിരാവിലെ എഴുന്നേറ്റൂ. സൂര്യഭഗവാൻ സാവധാനം ഉയർന്നു വരുന്നു.മൂപ്പർക്ക് ഒരു ധൃതിയും ഇല്ല. അങ്ങിനെ ഉയർന്നുയർന്നു വരുമ്പോൾ ഇരുട്ടിലായിരുന്ന സുന്ദ്ര തീരം തെളിഞ്ഞു തെളിഞ്ഞു വന്നു. അവസാനം പൂർണ്ണമായും ഭഗവാൻ ദർശനം നൽകി.തീരം മുഴുവൻ തൻ്റെ പൊൻപ്രഭ വിതറി. സൂര്യോദയത്തിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഇവിടുത്തു തന്നെ വേണമെന്നു തോന്നി. അത്ര മനോഹരം.പതുക്കെ ഞങ്ങൾ സമുദ്രതീരത്തേക്കിറങ്ങി.ഒരു പ്രഭാത സവാരി. സൂര്യഭഗവാൻ്റെ പൊൻകിരണങ്ങളേററ്.പ്രഭാത സവാരിക് ബീച്ചാണ് നല്ലത്. ശുദ്ധമായ വായൂ.നടന്നുനടന്നു മൈലുകൾ താണ്ടിയതറിഞ്ഞില്ല. അവിടെ വിനോദ സഞ്ചാരികൾ അധികമില്ല. ഇരപിടിക്കാൻ തപസു ചെയ്യുന്ന കൊക്കുകളും മുക്കുവരും മാത്ര o. തിരിച്ചു വന്നപ്പോഴേക്കും മടുത്തു.നല്ല വിശപ്പ്. കളി കഴിഞ്ഞ് ഡ്രസ് ചെയ്ത് പുറത്തിറങ്ങി. ഇവിടെ ബ്രക്ക് ഫാസ്റ്റ് ഫ്രീ ആണ്.പലതും നമ്മൾ തന്നെ ഉണ്ടാക്കിക്കഴിക്കണം ആദ്യം ഒരു ചൂടു കാപ്പി. ഇവിടെ കാപ്പി അടിപൊളിയാണ്. എന്നാൽ ചായ ഒട്ടും കടുപ്പം കാണില്ല. വലിയ തിരക്കുകളിൽ നിന്നൊഴിഞ അങ്ങിനെയുള്ള സ്ഥലം കൂടുതൽ ആസ്വാദ്യകരമായി തോന്നി.

Thursday, June 12, 2025

ഓൾഡ് എയ്ജ് ഹോമിൽ അച്ചു ഗിത്താർ വായിച്ചു. [ അച്ചു ഡയറി-581 ] മുത്തശ്ശാ ഈ ആഴ്ച്ച ഇവിടെ സ്കൂൾ അടക്കുകയാണ്. ഞങ്ങൾക്കൊക്കെ റിലാക്സ് ചെയ്യാൻ ഒരാഴ്ച്ച.കഴിഞ്ഞ ആഴ്ച്ച പരീക്ഷതീർന്നിരുന്നു. ഇന്ന് ക്ലാസിൽ ടീച്ചർ വീഡിയോ ഗയിം കൊണ്ടുവന്നു കുട്ടികളോട് കളിച്ചോളാൻ പറഞ്ഞു. ടീച്ചറും കൂടി.ഇരുവരെയുള്ള പഠനത്തിൻ്റെ ടൻഷൻ ഒക്കെ ഇവിടെത്തന്നെ അവസാനിപ്പിക്കണം. അച്ചു ഗിത്താർ പഠിക്കുന്നുണ്ട്. ഞങ്ങൾക്ക് സ്കൂളിൽ ഒരു മ്യൂസിക് ബാൻ്റ് ഉണ്ട്.കഴിഞ്ഞ ദിവസം ഒരു പരിപാടി ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഞങ്ങൾ ഒരു ഓൾഡ് എയ്ജ് ഹോമിൽപ്പോയി. അവിടുത്തെ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും വേണ്ടി അച്ചു ഗിത്താർ വായിച്ചു കൊടുത്തു. അവിടെ വയസായവർ മാത്രം.ബന്ധുക്കൾ ആരും കൂടെയില്ല. അവർക്ക് വലിയ സന്തോഷമായി.അവർ നമ്മുടെ കൂടെ നൃത്തം ചെയ്തു. മുത്തശ്ശാ അവരുടെ സന്തോഷം ഒന്നു കാണണ്ടതാണ്.ഞങ്ങൾ അവർക്ക് സമ്മാനങ്ങൾ കൊടുത്തു. കഴിഞ്ഞ ദിവസം ഞങ്ങൾ കുട്ടികൾ അവർക്കൊരോരുത്തവർക്കും കത്തുകൾ എഴുതിയിരുന്നു.'പലരും ആ കത്തുകൾ തിരഞ്ഞെടുത്തു കൊണ്ടുവന്നു. എൻ്റെ പേരും പറഞ്ഞപ്പോൾ ഒരു എൺമ്പതു വയസുള്ള മുത്തശ്ശൻ അടുത്ത വന്നു. എന്നെ കെട്ടിപ്പിടിച്ചു. എനിക്കിതുവരെ ആരും കത്തയച്ചിട്ടില്ല. മോനാണ് ആദ്യമായി കത്തയച്ചത്.സന്തോഷായി.ആ കണ്ണുകളിൽ കണ്ണുനീർ.അച്ചൂ നും സങ്കടായി മുത്തശ്ശാ. അവരുടെ പേരക്കുട്ടികൾക്ക് എന്താ കത്തയച്ചാല്.ഇടക്കൊന്നു വന്നു കണ്ടാൽ. ആരും അവരേ അന്വേഷിച്ച് വരാറില്ലത്രേ. കഷ്ടം തോന്നി. പക്ഷേ അവർക്ക് ഇവിടുത്തെ ഗവണ്മെൻ്റ് എല്ലാ സഹായവും ചെയ്യുന്നുണ്ട് മുത്തശ്ശാ. പക്ഷേ അവർക്കു വേണ്ടത് മക്കളുടെ സാമിപ്യമാണ്. അവരുടെ സ്നേഹമാണ് ഞങ്ങൾ പിരിയുമ്പോൾ അവർ വണ്ടിയുടെ അടുത്ത് വരെ വന്നു. ഇനിയും വരണം. കത്തുകൾ അയക്കണം. ആ മുത്തശ്ശൻ എൻ്റെ കൈ പിടിച്ചു പറഞ്ഞു. അവരെപ്പിരിഞ്ഞപ്പോൾ ആകെ വിഷമായി മുത്തശ്ശാ.

Thursday, June 5, 2025

KAGwവിൻ്റെേ ഗോൾഡൻ ജൂബിലി ചാരിറ്റി റൺ [ അമേരിക്ക - 122] കേരളാ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റ് വാഷിംഗ്ടൻ - ഒരു സേവനത്തിൻ്റെ പര്യായമായിത്തുടങ്ങിയിട്ട് കുറേക്കാലമായി .ഇപ്പോൾ കെ എ ജി ഡബ്ല്യു ഗോൾഡൻ ജൂബിലിയുടെ നിറവിലാണ്.സാംസ്കാരിക പരിപാടികൾ, സാഹിത്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇതിനൊക്കെ ഉപരി ചാരിററി പ്രവർത്തനങ്ങൾ ഇതൊക്കെയാണ് ഈ പ്രവാസി സംഘടനയുടെ മുഖമുദ്ര. പത്തു വർഷം മുമ്പ് പ്രൗഡഗംഭീരമായ ഒരു ചടങ്ങിൽ എൻ്റെ അച്ചുവിൻ്റെ ഡയറി ഈ സംഘടന പ്രകാശനം ചെയ്തത് ഇന്നും നന്ദിയോടെ ഓർക്കുന്നു. ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകുന്ന സംഘടന ഇത്തവണ അതിനായി ഫണ്ട് ശേഖരിക്കാൻ ഒരു നൂതന രീതി ആണ് ആവിഷ്ക്കരിച്ചത്. " കോച്ച് ടു ഫയ് വ് കെ. നിങ്ങളുടെ സോഫയിൽ നിന്ന് അഞ്ച് കിലോമീറ്റർ! ഇതവരുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ചാരിറ്റി റൺ ആണ്.ഇതിൽ അഞ്ചു കിലോമീറ്റർ നടത്തം, ഓട്ടം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.അതു പോലെ കുട്ടികൾക്ക് "ഫൺ വാക്കും." അതിന് പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അവർ ഒരോ ടീ ഷർട്ട് നൽകും. അതിന് ഒരു തുകയും ഈടാക്കും.വ്യക്തിക്ക് മുപ്പത് ഡോളറും, ഗ്രൂപ്പിന് ഇരുനൂറ്റി അമ്പത് ഡോളറും.കുട്ടികൾക്ക് സൗജന്യമാണ്. അതോടൊപ്പം ആരോഗ്യത്തിന് നടത്തത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.. പോട്ടോമാക് വെള്ളച്ചാട്ടത്തിനടുത്തുള്ള ഗ്രേറ്റ് ഫാൾ പാർക്കിൽ നിന്നാണ് ചാരിറ്റി റൺ തുടങ്ങിയത്. അതിലെ പങ്കാളിത്തവും അംഗങ്ങളുടെ പ്രതിബധതയും സത്യത്തിൽ അൽഭുതപ്പെടുത്തി.

മലയാള ഭാഷക്കൊരു പ്രവാസി കൂട്ടായ്മ - കെ.സി.എസ് കളരി [അമേരിക്ക-121 ] അമേരിക്കൻ യാത്രയിലെ ഹൃദ്യമായ അനുഭവങ്ങൾ അനവധിയാണ്.കഴിഞ്ഞ ദിവസം മേരിലാൻ്റിൽ "കെ.സി.എസ് കളരി "യുടെ വാർഷികത്തിൽ വിശിഷ്ടാതിഥി ആയി പ്പങ്കെടുക്കാനവസരം കിട്ടി. സത്യത്തിൽ അവിടെ ചെന്നപ്പോൾ അൽഭുതപ്പെട്ടു പോയി.കെ.സി.എസ് എന്ന പ്രവാസി കൂട്ടായ്മ്മ കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രവാസികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ "കെസിഎസ് കളരി " എന്നൊരു സംരംഭം ഭംഗി ആയി നടത്തി വരുന്നു. ഇവിടെത്തന്നെ മൂന്നു ചാപ്റ്ററുകളിലായി ഇരൂനൂറോളം കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നുണ്ട്. ഇരുപതോളം ടീച്ചേഴ്സ് അവരുടെ എല്ലാത്തിരക്കിനിടയിലും ഇവർക്ക്സൗജന്യമായി ക്ലാസ് എടുക്കുന്നുണ്ട്. അവരുടെ അർപ്പണബോധത്തിന് ആദരവ് അർഹിക്കുന്നു. കെ സി എസ്‌ കളരിയുടെ അടുത്ത ലവൽ സർട്ടിഫിക്കേഷൻ കോഴ്സ് " കണിക്കൊന്ന " അടുത്തത് "സൂര്യകാന്തി " ഡിപ്ലോമാ കോഴ്സ്.. അതിൽ പാസാവുന്നവർക്ക് കേരളാ ഗവന്മേൻ്റ് അംഗീകൃത മലയാളംമിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നു." സീൽ ഓഫ്ബൈലിറ്ററസി " യോഗ്യതാ പരീക്ഷ പാസാകുന്നവർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. കേരളാ മലയാള മിഷനിൽ രജിസ്റ്റർ ചെയ്താണ് ഈ സംരംഭം അവർ തുടരുന്നത്. ഇതൊക്കെ ഈ അമേരിക്കയിൽ കുറച്ചു പേരുടെ അർപ്പണബോധം കൊണ്ടാണ് നടത്തുന്നത്. കെ സി എസ് എന്ന പ്രവാസി സംഘടനയുടെ ശക്തമായ പിന്തുണയും ഇതിനുണ്ട്. കെ.സി.എസ് കളരിയുടെ എല്ലാമെല്ലാമായ ബീനാ ടോമിയാണ് എന്നെ ക്ഷണിച്ചത്‌. നാട്ടിൽ തൊടുപുഴയാണവരുടെ സ്വദേശം. പിന്നെ അതിൻ്റെ പ്രസിഡൻ്റ് ശ്രീ.അനീഷ്.ഇവരുടെ ഒക്കെ പ്രവർത്തനം കാണുമ്പോൾ നമുക്ക് നാട്ടിൽപ്പോലും ഇങ്ങിനെ ഒന്നു ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന കുറ്റബോധം തോന്നി പത്തു വർഷം മുമ്പ് എൻ്റെ അച്ചുവിൻ്റെ ഡയറി ഇവിടെ അച്ചുതന്നെ പ്രകാശനം ചെയ്തപ്പോൾ ഈ സംഘടനയെപ്പററി കേട്ടിരുന്നു. അന്ന് ആ പുസ്തകത്തിൽ എല്ലാവരും ഓട്ടോ ഗ്രാഫ് തന്നപ്പോൾ ഒരു കൊച്ചു കുട്ടി മാത്രം നല്ല മലയാളത്തിലാണ് എഴുതിത്തന്നത് 'അനഘ .ഈ കളരിയിൽ നിന്നാണന്നു മലയാളം പഠിച്ചതെന്ന് പറഞ്ഞിരുന്നു.ഇത്രയും വലിയ ഒരു പ്രസ്ഥാനമാണിതെന്ന് അന്നു മനസിലാക്കിയില്ല.കെ.സി.എസിൻ്റെ വിപുലമായ പ്രവർത്തന മേഘലയിൽ ഒന്നു മാത്രമാണ് ഈ കളരി. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാഎഴുത്തുകാരിലൂടേയും കൃതികൾ സന്നിവേശിപ്പിച്ച കുട്ടികളുടെ പരിപാടികൾ അനുപമമായിരുന്നു. ആ സംഘടനയുടെ നിലവാരം വിളിച്ചോതുന്ന ഒരു പരിപാടി ആയി അത് മാറിയിരുന്നു. അഭിമാനം തോന്നി, ആദരവ് തോന്നി. പരിപാടികൾ മുഴുവൻ കഴിഞ്ഞാണവിടുന്ന് പിരിഞ്ഞത്

Monday, June 2, 2025

മുത്തശ്ശാ പാച്ചുവിന് ഇന്ന് സ്ക്കൂളിൽ "ഫീൽഡ് ഡേ" [ അച്ചു ഡയറി-580] മുത്തശ്ശാ പാച്ചുവിന് ഇന്ന് സ്ക്കൂളിൽ പോകാൻ ഭയങ്കര ഉത്സാഹമാണ്. കാരണം സ്ക്കൂളിൽ ഇന്ന് "ഫീൽഡ് ഡേ" ആണ്. അവിടെ അദ്ധ്യയന വർഷത്തിൻ്റെ അവസാനം ഒരാഴ്ച്ച കുട്ടികൾക്ക് അടിച്ചു പൊളിയ്ക്കാനുള്ള സമയമാണ്. അതിലൊന്നാണ് ഈ ഫീൽഡ് ഡേ' ഇന്ന് കുട്ടികളെ സ്വതന്ത്രമായി ഗ്രൗണ്ടിലേക്കിറക്കി വിടും. അവിടെ ധാരാളം കളികൾ ഉണ്ടാകും അധികവും ഫണ്ണിഗയിംസ് .: ചാക്കിൽക്കയറി ഓടുക., വടംവലി, വാട്ടർ ബലൂൺ എന്നു വേണ്ട അവർക്കിഷ്ടമുള്ളതെല്ലാം ഉണ്ടാകും. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ മത്സരങ്ങളും ഉണ്ടാകും.അവൻ വലിയ ഉത്സാഹത്തിലാണ്.ഒരു വിഷമമേ ഉള്ളു. ഒരു സമയം അവനിഷ്ടമുള്ള പല ഗയി മുകൾ നടക്കുമ്പോൾ ഏത് തിരഞ്ഞെടുക്കും എന്നത് . അവൻ ഇന്നലെ മുതൽ തന്നെ തയ്യാറെടുപ്പ് തുടങ്ങി. നല്ല ഹൈക്കിഗ് ബൂട്സ്.സ്പോട്സ് ജഴ്സി ,തൊപ്പിഎല്ലാം അവൻറഡിയാക്കി വച്ചു.ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സി ആണ് അവന് ഏറ്റവും ഇഷ്ടം. അത് തെച്ച മടക്കി വച്ചിട്ടുണ്ട്. ഇത് സ്ക്കൂൾ ദിനങ്ങൾ അവസാനിക്കുന്നതിൻ്റെ ആഘോഷമാണ്. ഇനി കൂട്ടുകാരെ കുറേക്കാലത്തേക്ക് കാണില്ല. പരമാവധി കൂട്ടുകാരുമായി അടിച്ചു പൊളിക്കുക അതാണവൻ്റെ ഉദ്ദേശം.ഇതിനിടെ മത്സരങ്ങളും ഉണ്ട്.അവന് സോക്കർ ആണ് കൂടുതൽ ഇഷ്ട്ടം. പക്ഷെ ഇന്നവിടെ അധികവും ഫണ്ണി ഗെയിംസാണ്. അതൊക്കെ കഴിഞ്ഞ് സ്കൂളിൽ നിന്നൊരു വരവുണ്ട്. കാണണ്ടതാണ്. ബൂട്സും, ജഴ്സിയും നനഞ്ഞ് ചെളി പിടിച്ച് അലങ്കോലമായിട്ടുണ്ടാകും. ആനയെ ത്തിന്നാനു ള്ള വിശപ്പും ഉണ്ടാകും. വരുമ്പഴേ അമ്മ അവനെ കുളിമുറിയിൽ കയറ്റും.അതിനു ശേഷം അവനിഷ്ടമുള്ളതൊക്കെ അവന് അമ്മ ഉണ്ടാക്കി വച്ചിട്ടുണ്ടാവും

Thursday, May 29, 2025

ബ്രൂക്ക് മെയർ വൈനറി [അമേരിക്ക- 120] അമേരിക്കയിൽ വൈനറികൾ സർവ്വസാധാരണമാണ് ഗുണനിലവാരമുള്ള വൈൻ നിർമ്മാണ തത്വങ്ങൾ പരിപാലിക്കണം എന്നു മാത്രം.അങ്ങിനെ ഒരു കുടുംബ വൈനറി ആണ് ബ്രൂക്ക് മെയർ വൈനറി ഞങ്ങൾ പത്തു മണി കഴിഞ്ഞപ്പഴാ ണ് അവിടെ എത്തിയത്. അതിൻ്റെ പ്രവർത്തനം മനസിലാക്കണം വിവിധ തരം വൈൻ രുചിക്കണം. പതിനൊന്നു മണിക്കെ ഓപ്പൺ ആകൂ. അവരുടെ തന്നെ മുന്തിരിത്തോട്ടമുണ്ട്'അത് ചുറ്റിനടന്നു കണ്ടു.അതു പോലെ അവരുടെ വൈൻ യാർഡ് പവലിയൻ.ചുറ്റും പലതരം വൈൻ കുപ്പികൾ കൊണ്ടലങ്കരിച്ച വൈൻ യാർഡിലിരുന്ന് ആ തണുപ്പത്ത് വയിൻ രുചിക്കുക രസമുള്ള ഒരു കാര്യമാണ്. അടുത്തു തന്നെ അവരുടെ B and B. ബഡ് ആൻ്റ് ബ്രയ്ക്ക് ഫാസ്റ്റ്. ചുരുങ്ങിയ ചിലവിൽ ഒരു രാത്രി തങ്ങാനുള്ള സംവിധാനം: ആധുനിക സൗകര്യങ്ങളോട് കൂടിയ വിവാഹം പലിയൻ ഉണ്ടവിടെ. വലിയ പരിപാടികൾ എല്ലാം നേരത്തേ ബുക്ക് ചെയ്ത് നടത്താം. നാട്ടിൽ ശിവരാമൻ നായർ ചായക്കട തുറക്കുന്നതു് കാത്തിരിക്കുന്ന പോലെ ഞങ്ങൾ കാത്തിരുന്നു. വേറേ കുറേ സ്ത്രീകളും അവിടെ കാത്തിരിപ്പുണ്ട്. പതിനൊന്നടിച്ചപ്പഴേ അവിടെ രണ്ടു കാറുകൾ വന്നു നിന്നു.വൈനറികൾ തുറന്നു.അവർ ഇതിൻ്റെ ഉടമസ്ഥന്മാരാണ്. ഭാര്യയും ഭർത്താവും പിന്നെ ഭീമാകാരനായ അവരുടെ പട്ടിയും. ഞങ്ങളെ അവർ അകത്തേക്ക് ക്ഷണിച്ചു. അതൊരു പ്രത്യേക ലോകമാണ്എല്ലാത്തരംബ്രാൻ്റുകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ അമേരിക്കൻ കൗബോയി സിനിമകളെ ഓർമ്മിപ്പിക്കന്ന അന്തരീക്ഷം എല്ലാം നമുക്ക് രുചിച്ചു നോക്കാം. അവർ ലിസ്റ്റ് തന്നു. ഞങ്ങൾക്ക് രുചിക്കാൻ മനോഹരമായ വൈൻ ഗ്ലാസുകളിൽ പകർന്നു തന്നു. ചുവപ്പ്, വെള്ള, ബ്രഷ് ഫ്രൂട്ട് തുടങ്ങി വിവിധ നിറങ്ങളിൽ വിവിധ രുചികളിൽ .അതിൻ്റെ ഉടമസ്ഥൻ വാചാലനായി. ഞങ്ങളുടെ മുന്തിരിത്തോപ്പിൽ നിന്നും പറിച്ച ശുദ്ധമായ മുന്തിരി ഉപയോഗിച്ചാണ് ഞങ്ങൾ വൈൻ ഉണ്ടാക്കുന്നത്.അതു പോലെ അതിനാവശ്യമുള്ള മറ്റു പഴങ്ങളും ഞങ്ങൾ കൃഷി ചെയ് തുണ്ടാക്കുന്നു. പെൻസി വാലിയയിൽ നിന്നു വരുന്ന പ്രസിദ്ധമായ മുന്തിരിയും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരോ തരം വൈൻ രുചിക്കാൻ തരുമ്പഴും അയാൾ അതിൻ്റെ ഗുണഗണങ്ങൾ വിവരിച്ചുകൊണ്ടേയിരുന്നു. അപ്പഴേക്കും വയിനറിയിൽ തിരക്കുകൂടി .അധികവും സ്ത്രീകളാണ്.ഞങ്ങൾ എല്ലാം രുചിച്ച് അവിടുത്തെ എല്ലാ പ്രസിദ്ധ ബ്രാൻ്റുകളുടെയും ഒരോ കുപ്പി വാങ്ങിപ്പുറത്തിറങ്ങി.

Tuesday, May 27, 2025

ജൂലിയാററാ നദിക്കരയിൽ ഒരു സൗഹൃദക്കൂട്ടായ്മ [ അമേരിക്ക 118] മൂന്നു ദിവസം പെൻസി വാലിയയിൽ ഒരു ഗ്രാമപ്രദേശത്ത് ആയിരുന്നു.അങ്ങോട്ടുള്ള ആ മനോഹര യാത്ര തന്നെ ഹൃദ്യമാണ്. രണ്ടു വശത്തു o അങ്ങു ദൂരെയുള്ള മലനിരകളുടെ പച്ചപ്പും ആകാശത്തിലെ വെള്ളിമേഘങ്ങളും, പിന്നെ പുൽമേടുകളും ഫലഭൂയിഷ്ട്ടമായ കൃഷിഭൂമിയും എല്ലാം കൂടി മനസ്സിന് കുളിർമയേകുന്ന കാഴ്ച്ചകൾക്കിടയിലൂടെ ഉള്ള യാത്ര. അത് എത്തിച്ചേർന്നത് ജൂലിയാററ നദിക്കരയിലുള്ള ഒരു പടുകൂറ്റൻ ബംഗ്ലാവിലാണ്. അവിടെയാണ് ഒരു സഹൃദ കൂട്ടായ്മ നിശ്ചയിച്ചിരുന്നത്. സമാനമനസ്ക്കരായ മുപ്പതോളം പേർ.സകുടുംബം. ജീവിതത്തിലെ പ്രാരബ്ദ്ധങ്ങളും മാനസിക സംഘർഷങ്ങളും മാറ്റിവയ്ച്ച് ഒരു മൂന്നു ദിവസം. മോളുടെ കൂട്ടുകാർ ഒക്കെയുണ്ട്.ഇത് അമേരിയ്ക്കയിലെ ഒരു രീതിയാണ്. സമാനമനസ്ഥിതരുടെ ഒരു സംഗമം. ആ ബംഗ്ലാവിൻ്റെ പുറകുവശത്തകൂടിയാണ് ജൂലിയാറ്റ നദി ഒഴുകുന്നത്. അതിൻ്റെ തീരം മുഴുവൻ പടുകൂററൻ മരങ്ങളാണ്. ചുവടു മുഴുവൻ മെത്ത പോലെ പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു. അതിനു മുകളിലത്തെ തൊട്ടിയിലാണ് ഈ ബംഗ്ലാവ്.ഇതിൻ്റെ രണ്ടാം നിലയിലെ പോർട്ടിക്കൊവിൽ ഇരുന്ന് ഈ നദിയും മരങ്ങളും പക്ഷികളും ഒക്കെ നമ്മുടെ കാഴ്ച്ചയുടെ പരിധിയിൽ വർണ്ണം വിരിക്കുന്നത് എത്ര വേണമെങ്കിലും നോക്കിയിരിക്കാം. വീതി കൂടിയ ഈ നദിക്ക് നല്ല ഒഴുക്കാണ്. അവിടവിടെ ഫിഷിഗിനുള്ള ചെറിയ ചെറിയ കടവൊഴിച്ച് ബാക്കി തീരം മുഴുവൻ വൃക്ഷ നിബിഡമാണ്. അവിടെ മുറ്റത്ത് ചുറ്റും കസേരകൾ ഇട്ട് നടുക്ക് ക്യാമ്പ്ഫയറിനുള്ള സൗകര്യവുമുണ്ട്.കയാക്കിങ്ങിന് താത്പ്പര്യമുള്ള സാഹസികർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. ആധുനിക സൗകര്യത്തോടെയുള്ള അടുക്കളയും ഡൈനിഗ് ഹോളും ബഡ്റൂമുകളും കളിസ്ഥലങ്ങളും അവിടെയുണ്ട്. ബല്ല്യാർഡും ,ടേബിൾ ടെന്നീസും എല്ലാത്തിനും അവിടെ സൗകര്യമുണ്ട്. കുട്ടികളാണ് ഏറ്റവും ആസ്വദിച്ചത് എന്നു തോന്നി. പാട്ടും ഡാൻസും വെടിവട്ടവും ഒക്കെ ആയി ആസ്വദിച്ച്, അർമ്മാദിച്ച് , മൂന്നു ദിവസം പോയതറിഞ്ഞില്ല. പലർക്കും ഇതൊരു പുനർജന്മമാണ്. അടുത്ത കുറേ അധികകാലം ജോലി ചെയ്യാനുള്ള ഊർജം ഇവിടുന്നു കിട്ടും സത്യത്തിൽ പിരിയാൻ എല്ലാവർക്കും മടി ആയിരുന്നു. അത്രക്ക് ഇഴയടുപ്പം ഉണ്ടായിക്കഴിഞ്ഞിരുന്നു. ഏല്ലാം കൂട്ടിക്കെട്ടി പല സ്ഥലങ്ങളിലേക്ക് അവരുടെ വാഹനങ്ങളിൽ പിൻവലിക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ വിങ്ങൽ അനുഭവപ്പെട്ടു.

Friday, May 23, 2025

ഷാൻ്റിലിയിലെ ചിന്മയാ സോമാനാഥ് [അമേരിക്ക- 117] മററ് ആദ്ധ്യാത്മികാചാര്യന്മാരേക്കാൾ ചിന്മയാനന്ദ സ്വാമിയെ എനിയ്ക്കിഷ്ടമാണ്.അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. ഭഗവത് ഗീതയും മറ്റു പുരാണങ്ങളും അദ്ദേഹം വ്യാഖ്യാനിക്കുമ്പോൾ സാധാരണ ജനങ്ങളുടെ തലത്തിൽ ലളിതമായി അതുൾക്കൊള്ളാൻ പറ്റുന്നു. ഇവിടെ അമേരിക്കയിൽ എത്തിയപ്പോൾ ഷാൻ്റി ലിയിലെ ചിന്മയാ സോമാനാഥിൽ പോകാൻ പ്രേരകമായതും അതാണ്. വലിയ ഒരു പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. വലിയ ജോലിക്കാരും ജോലിയിൽ നിന്ന് വിരമിച്ചവരും അവരുടെ സേവനം സന്തോഷത്തോടെ ഈ മഹത് സംരംഭത്തിന് നൽകിയതാണ് ഇത് ഇത്രയെ ഉയരത്തിൽ എത്താൻ കാരണം. ഇവിടുത്തെ ബാലവിഹാറിൻ്റെ കീഴിൽ ഇവിടെ സ്ക്കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്." കുട്ടികൾ നിറയ്ക്കാനുള്ള പാത്രങ്ങളല്ല പ്രകാശിക്കാനുള്ള വിളക്കുകൾ ആണ് "സ്വാമിയുടെ പ്രസിദ്ധമായ ഈ സന്ദേശം പൂർണ്ണമായും ഉൾക്കൊണ്ടാണ് ഇവിടുത്തെ പഠന രീതി രൂപപ്പെടുത്തിയിരിക്കുന്നത്. സൗജന്യമായാണ് മററു ജോലിത്തിരക്കിനിടയിലും ഇവിടെ വന്നു അദ്ധ്യാപകർ ക്ലാസെടുക്കുന്നത് ഹിന്ദു പുരാണങ്ങളും, ഭഗവത് ഗീതയും കൂടാതെ യോഗയും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ മതപഠനം അല്ല നടക്കുന്നത് കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും ഉൾക്കൊള്ളാനും അങ്ങിനെ സ്വയം പ്രകാശിക്കാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഇവിടുത്തെ പഠനരീതികൊണ്ടിവർ ഉദ്ദേശിക്കുന്നത്." ശാന്തമായി നിങ്ങൾ കേൾക്കൂ, നല്ലത് സ്വീകരിക്കൂ, മോശമായത് മറക്കൂ ഉപേക്ഷിക്കൂ" സ്വാമിയുടെഈ ഉപദേശമാണ് ഇവിടെ കുട്ടികക്ക് കൊടുക്കുന്നത്. ഒന്നും ബലം പ്രയോഗിച്ച് അടിച്ചേൾപ്പിക്കുന്നില്ല കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ വിട്ടു കൊടുക്കുക.അങ്ങിനെ അവരുടെ വ്യക്തിത്വം വളർത്തി എടുക്കുക. അവിടത്തെ ഒരു വാർഷികത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പ്രവാസിലോകത്തെ തിരക്കിനും Sൻഷനും ഇടയിൽ ഇത്രശാന്തമായി കുട്ടികൾ നടത്തിയ പരിപാടികൾ അനുകരണീയമായിത്തോന്നി

Tuesday, May 20, 2025

മോർവൻ പാർക്കിലെ കൊടും കാട്ടിലൂടെ [ അമേരിക്ക-115] ലീ സ് ബർഗ്ഗിലെ മെർവൻ പാർക്കിലെ നാനൂറ് ഏക്കറോളം കൊടും കാടാണ്. കാൽനടയാത്രക്കാർക്കും, പരിവേഷണം നടത്തുന്നവർക്കും വേണ്ടി ഇവർ മലകയറാം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ആവാസവ്യവസ്ഥക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ. റിസപ്ഷനിൽ ചെന്നപ്പോൾ ട്രക്കിങ്ങിനുള്ള ഒരു റൂട്ട് മാപ്പ് കയ്യിൽത്തന്നു. ഇതിൽ രണ്ടു റൂട്ട് ഉണ്ട്. റിഡ്ജ് ടോപ് ട്രയൽ താരതമ്യേന ദുർഘടം നിറഞ്ഞതാണ്. ഫോറസ്റ്റ് ട്രയൽ പ്രകൃതി രമണീയമായ വ ന മാ ണ്. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം." രണ്ടും "അവർ എന്നെ ഒന്നു നോക്കി. പക്ഷേ ഇരുട്ടാകുന്നതിന് മുമ്പ് തിരിച്ചെത്തണം. ആദ്യം റിഡ്ജ് ടോപ്പ് ട്രയൽ ആകാം. ആ മലയുടെ മുകളിലേയ്ക്ക് ദുർഘടമായ ഒറ്റയടിപ്പാതയാണ് 'പലിടത്തും മരങ്ങൾ വീണ് വഴി തടസപ്പെട്ടിട്ടുണ്ട്. അതിനിടയിലൂടെ കയറി വേണം മുമ്പോട്ടു പോകാൻ. ആ നടപ്പാതയുടെ ഒരു വശത്ത് അങ്ങ് താഴെഒരു കാട്ടരുവി ഒഴുകുന്നുണ്ട്. വലിയ ഓക്ക് മരങ്ങൾ സൂര്യഭഗവാനെപ്പോലും മറച്ച് വളർന്നു പന്തലിച്ചു നിൽക്കുന്നു. ഇനി ഒരുവടിയുടെ സഹായമില്ലാതെ മുമ്പോട്ട് പോകാൻ പറ്റില്ല. അവിടന്നു തന്നെ ഒരു വടി എടുത്ത് മുമ്പോട്ട് നീങ്ങി. ആകെ അറുനൂറ്റി അമ്പതടി വരെ ഉയരമുണ്ട് ഈ മലക്ക്. അതിൽ ഇരുനൂറ്റിമുപ്പത് വരെയാണ് അനുവദനീയം. അണ്ണാനും, കീരിയും മുയലും ധാരാളം പക്ഷികളും .അങ്ങു ദൂരെ മാൻ കൂട്ടത്തെ കാണാം. കാടിൻ്റെ സംഗീതവും അതിൻ്റെ ഭീകരതയും കൂടി ആയപ്പോൾ ഒരു പ്രത്യേക മാനസിക കാലാവസ്ഥയിൽ എത്തിയിരുന്നു. ഒരു തരം ലഹരി. ഇരുനൂറ്റിമുപ്പതടി ആയി.ഇനി തിരിച്ചിറങ്ങാം. കയ്യിൽ കരുതിയ വെള്ളവും തീർന്നു.മലകയറ്റം പോലെ അത്ര എളുപ്പമല്ല ഇറക്കം. അടിവാരത്തിൽ എത്തിയപ്പോൾ വലത്തു വശത്തേക്ക് ഒരു പാതയുണ്ട്. അതാണ് ഫോറസ്റ്റ് ട്രയലിനുള്ള വഴി. കാട്ടരുവിക്ക് കുറുകെയുള്ള പാലം കടന്നു വേണം യാത്ര തുടങ്ങാൻ.നല്ല ഭംഗിയുള്ള കാട്. അടിക്കാടുകൾ തെളിച്ചിട്ടുണ്ട് പലിടത്തും. അറുപത്തിമൂന്നടി വരെ ഉയരത്തിലേയ്ക്ക് പോകാം. വളരെ സുഖപ്രദമായ യാത്ര. അതിൻ്റെ അതിരി ലെത്താൻ അര മണിക്കൂർ എടുത്തു. ഒരു കാട്ടിൽത്തന്നെ രണ്ട് ആംബിയൻസ്. നേരം ഇരുട്ടിത്തുടങ്ങി. തിരിച്ചു പോകാം. തെല്ലു മടിയോടെ തിരിച്ചിറങ്ങി.സന്ധ്യസമയത്തെ ആ കാനന സൗന്ദര്യം ഒന്നു വേറെയാണ്.വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെൻ്റിൻ്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് കാടിനെ ഒട്ടും നോവിക്കാതെയുള്ള ഈ പരിപാലനം കണ്ടു പഠിക്കണ്ടതാണ്. തിരിച്ചിറങ്ങി ഇനി ഇവിടെ ഒരു പുരാവസ്തു മ്യൂസിയം ഉണ്ട്: ഈ സ്ഥലത്തിൻ്റെ പൈതൃകം വിളിച്ചോതുന്ന ഒരു ചെറിയ മ്യൂസിയം

Thursday, May 15, 2025

മുത്തശ്ശാ പാച്ചൂന് മെമ്മോ [അച്ചു ഡയറി-579] മുത്തശ്ശാ പാച്ചു ഇന്ന് സങ്കടായിട്ടാസ്ക്കൂ ളിൽ നിന്ന് വന്നതു്. വന്നപാടെ മൂടിപ്പുതച്ച് കിടപ്പാണ്. ഒന്നും കഴിച്ചുമില്ല. സ്ക്കൂളിൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ട് ടീച്ചർ വഴക്കു പറഞ്ഞിട്ടുണ്ടാവും.എന്താണ് പറ്റിയത് എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക്.ആദ്യം അവൻ ഒന്നും മിണ്ടിയില്ല. പിന്നെ ബാഗിൽ നിന്ന് ഒരു പേപ്പർ എടുത്ത് കയ്യിൽത്തന്നു. ക്ലാസിൽ ശ്രദ്ധിക്കാതെ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞതിന് ടീച്ചറുടെ കമ്പ്ലയിൻ്റ്. പല പ്രാവശ്യ o പറഞ്ഞു കാണും. അവന് കൂട്ടുകാർ ഒരു വീക്ക് നസ് ആണ്. അവരുമായി സംസാരിച്ചിരുന്നാൽ എല്ലാം മറക്കും.ഇവിടെ ടീച്ചർ അടിക്കുകയില്ല. പേടിപ്പിക്കുകയുമില്ല. സ്വന്തം തെററു മനസിലാക്കാനും അതിൽ റിപ്പൻ്റ് ചെയ്യാനും ഇനി ആവർത്തിക്കില്ലന്നുറപ്പുവരുത്താനും ഒരു ഡിക്ലറേഷൻ. അതിനൊരു പ്രിൻ്റഡ് ഫോം ഉണ്ട്.അതാണത്. അത് പൂരിപ്പിച്ച് ടീച്ചറുടെ നോട്ടൊടുകൂടി വീട്ടിലേയ്ക്ക് കൊടുത്തുവിടും. അത് പേരൻസി നെക്കൊണ്ട് ഒപ്പിടിച്ച് തിരിച്ചു കൊണ്ടു കൊടുക്കണം. അതാണ് പ്രശ്നം. നീ ടീച്ചറോട് ആർജൂ ചെയ്തു കാണും. സത്യം പറ."നല്ല ഫ്രണ്ട്സ് അടുത്തള്ളപ്പൊൾ സംസാരിച്ചു പോയതാ. അതിന് എന്നെ അവരുടെ അടുത്തു നിന്ന് മാറ്റി ഒറ്റക്ക് ഒരബഞ്ചിലിരിത്തിക്കോളൂ. ഞാൻ ശ്രദ്ധിച്ചു കൊള്ളാം" എന്നു പറഞ്ഞു. അത് ടീച്ചർക്കിഷ്ടപ്പെട്ടില്ല." ഒറ്റക്കൊരു ക്ലാസിലല്ല നിന്നെ ക്ലാസിന് പുറത്തിറക്കി നിർത്താൻ പോവുകയാ.അപ്പോൾ എങ്ങിനെയാ നീ പഠിക്കുന്നേ?""അപ്പം ഞാൻ ഏകലവ്യൻ്റെ കൂട്ട് പഠിക്കും" ആ മറുപടി ആണ് മുത്തശ്ശാ ടീച്ചറെ ചൊടിപ്പിച്ചത്. ചിലപ്പോൾ ടീച്ചർക്ക് ആ മറുപടി ഇഷ്ടപ്പെട്ടിട്ടിണ്ടാകും. പക്ഷേ ഇവൻ തെറ്റു മനസ്സിലാക്കി റിപ്പൻ്റ് ചെയ്യുന്നില്ല എന്നു ടീച്ചർക്ക് തോന്നിയിട്ടുണ്ടാകും അതുകൊണ്ടാണീ മെമ്മോ.സാരമില്ല. നീ വന്നു കഴിക്ക്. അമ്മ ഒപ്പിട്ടു തരും;ഇനി ആവർത്തിക്കാതിരുന്നാൽ മതി.

Wednesday, May 14, 2025

ചിക് പോട്ട് ലേ - ഫാസ്റ്റ്ഫുഡിന് ഒരു പുതിയ പാചക തന്ത്രം [അമേരിക്ക- 112 ] മോഹിതോ യുടെ ലഹരി കൂടി ആയപ്പോൾ വിശപ്പ് അധികരിച്ചു. വിശപ്പിന് ചിക്പോട് ലേ ആകട്ടെ. ഫാസ്റ്റ്ഫുഡിന് ഒരു പുതിയ പാചക തന്ത്രം ആവിഷ്ക്കരിച്ച ഒരു മെക്സിക്കൻ പാചക രീതി. ലോകമെമ്പാടും ആയിരക്കണക്കിന് ശാഖകൾ ഉണ്ട്. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഉണ്ട്. വർക്ക് ഹെൽത്തി, വർക്ക് ക്ലീൻ, പ്രഡ്യൂസ് സെയ്ഫ് ,കറക്റ്റ് ടമ്പറേച്ചർ, കീപ്പ് സെയ്ഫ്. ഈ പാചക വിജയത്തിൻ്റെ പഞ്ചതന്ത്രം! ഹോർമോണുകൾ ചേർക്കാത്ത ജൈവ പച്ചക്കറികൾ, ആൻ്റിബയോട്ടിക്സും മറ്റും ഉപയോഗിക്കാത്ത സ്വന്തം ഫാമിൽ വളർത്തുന്നവയുടെ മാത്രം മാംസം .കലോറി സന്തുലിതമായ ഒരു രുചിക്കൂട്ട് . ഒരു നാട്ടിലെത്തിയാൽ അവരുടെ പ്രത്യേക ത ഉള്ള ആഹാരം പരീക്ഷിക്കാറുണ്ട്. ഇത്തവണ വെജിറ്റേറിയൻ മതി. ആദ്യം നമ്മൾ ടോക്കൺ എടുത്ത് ക്യൂവിൽ നിൽക്കണം. അവിടെപല കള്ളികളിലായി പാകം ചെയ്തതും അല്ലാത്തതുമായ അരി, ബീൻസ്, സൽസകൾ;പച്ചക്കറി കൾ, പുളിച്ച ക്രീo, ചീസ്;ലാക് റൂസ്., അവഗാഡോ എല്ലാമുണ്ടവിടെ.ഉള്ളിയും കുരുമുളകും പിന്നെ അവരുടെ പ്രസിദ്ധമായ ചില്ലി പാകം ചെയ്തതും.ഇവിടെ പൊതുവേ എരിവ് കുറവാണ്. എനിക്ക് നല്ല എരിവായിക്കോട്ടെ. നമുക്കാവശ്യമുള്ളത് നമ്മൾ തിരഞ്ഞെടുത്ത് പറഞ്ഞാൽ മതി അതിൻ്റെ കൃത്യമായ അളവിൽ അത് ഒരു ബൗളിൽ ഇട്ട് ഒരു സ്പൂണും വച്ച് സീലുചെയ്ത് തരും. ഒരു നേരത്തെ ആഹാരത്തിന് ഒരു ബൗൾ അധികമാണ്. പ്രോട്ടീനും നാരുകളും സമൃദ്ധമായത് ആണധികവും. ആ ബൗളുമായി അവിടെ ഇരുന്നു കഴിക്കാൻ സൗകര്യമുണ്ട്. വണ്ടിയിൽ വച്ചോ പാർക്കി ലിരുന്നോ നമ്മൾക്ക് കഴിക്കാം. യാത്ര പോവുമ്പോൾ ആണ് ഏററവും സൗകര്യം കുറച്ച് ബൗൾ ഫുഡ് വാങ്ങിക്കരുതിയാൽ മതി അത്ര കോംമ്പാക്റ്റ് ആണ് ആ പായ്ക്കറ്റ്. അതിൻ്റെ സ്വാദ് ആണ് നമ്മേ അൽഭുതപ്പെടുത്തുന്നത്. വയറിന് ഒരു കുഴപ്പവും വരാത്ത കോമ്പിനേഷൻ. ഒരു ബൗൾ മുഴുവൻ കഴിച്ചു തീർക്കാൻ വിഷമിച്ചു.നല്ല മോരും പായ്ക്കററിൽ കിട്ടും. പരമാനന്ദം

Tuesday, May 13, 2025

മോജിറ്റോ " - ഒരു പരമ്പരാഗത ക്യൂബൻ കൊക് ടൈൽ പഞ്ച് [അമേരിക്ക- 111 ] സ്വിമ്മി ഗ് പൂളിലെ കുളി കഴിഞ്ഞ് പുറത്തിറങ്ങി.പരമ്പരാഗതമായ ഒരു ക്യൂബൻ കോക് ടൈൽ മിക്സിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. സുപ്രസിദ്ധ എഴുത്തുകാരനായ ഹെമിഗ് വെ യുടെ ഇഷ്ട പാനീയം. തൊട്ടുമുമ്പിൽത്തന്നെ ഒരു ക്യൂബൻ ബാർ. നാട്ടിൽനിപ്പന ടിക്കുന്നവർക്ക്. അവിടെ പൊക്കം കൂടിയ കസേരയിലിരുന്നടിക്കാo. അതു വേണ്ട പുറത്ത് കുടക്കീഴിൽ ഇളംകാറ്റും, വെയിലും അടിച്ച് സാവധാനം കഴിക്കണം. അവിടെ ഇരുന്നപ്പഴേ ഭീമാകാരനായ ഒരു ക്യൂബൻ വെയ്ററർ വന്നു." മൊജിറ്റോ ".ഇതുപറഞ്ഞപ്പഴേ അവൻ വാചാലനായി.ക്യൂബയിലെ ഹവാനയാണ് ഈ പാനീയത്തിൻ്റെ ഈറ്റില്ലം. ഈ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനുള്ള ഒരു ഹെൽത്ത് ഡ്രിങ്കാണിത്. ഡോക്ട്ടർമാർ പോലും സജസ്റ്റ് ചെയ്യുന്നത്. അത് പാകപ്പെടുത്തുന്നത് കാണാൻ അയാൾ അകത്തേക്ക് ക്ഷണിച്ചു. ഈ ക്യൂബൻ കൊക് ടൈൽ പഞ്ചിന് ചേരുവകൾ അഞ്ചാണ്.പ്രധാനമായും വൈററ് റം., കരിമ്പിൻ നീര്, നാരങ്ങാനീര്, സോഡാ, പുതിന .ആദ്യം അയാൾ ഒരു വലിയ കോളിൻ ഗ്ലാസ് എടുത്തു. വലിയ ഗ്ലാസാണ്. അതിൽ പുതിനയും, കരിമ്പിൻ നീരും നാരങ്ങാനീരും ചേർത്തിളക്കുന്നു. സ്വൽപ്പം സോഡാ അതിൽ ചേർത്ത് നന്നായി യോജിപ്പിക്കുന്നു. അതിൽ ഐസ് കട്ടകൾ നിറയുന്നു. അതിൽ വൈററ് റം ഒഴിക്കുന്നു. സോഡാ ചേർത്തു നന്നായി ഇളക്കുന്നു. അതിനു മുകളിൽ പുതിന കൊണ്ടലങ്കരിക്കുന്നു. വക്കിന് ഒരു ചെറുനാരങ്ങയുടെ പകുതിയും '. അതിൽ ഒരു സ് ട്രോ ഇട്ട് നമ്മുടെ മുമ്പിൽ ഭവ്യതയോടെ കൊണ്ടു വച്ചു. സ് ട്രോ ഉപയോഗിച്ച് മദ്യം കഴിക്കുന്നത് ജീവിതത്തിൽ ആദ്യമാണ്. അവൻ ഇറങ്ങിപ്പോകുന്ന വഴിയിലെ തണുപ്പും ഉയർന്നു വരുന്ന ലഹരിയുടെ മത്തും നമ്മേ വേറൊരു ലോകത്തെത്തിക്കുന്നു. സാവധാനം സമയമെടുത്ത് കഴിക്കണ്ട ഒരു പാനീയം. അതു കഴിഞ്ഞപ്പഴേ വിശപ്പ് അധികരിച്ചു തുടങ്ങി. ഇനി ഒരു "മെക്സിക്കൻ ചിപ്പോട്ടിലേ" ആകാം

ജക്കൂസി" - ഒരു ഹൈഡ്രോ തെറാപ്പി [അമേരിക്ക-1 10] അമേരിക്കയിൽ വൺ ലൈഫ്ഫിറ്നസിൽ ശരീരത്തിൻ്റെയും മനസിൻ്റെയും സുഖത്തിനാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ എന്നു പറഞ്ഞിരുന്നല്ലോ? ഹീററ് റൂമിൽ നിന്നു പോയത് ജക്കൂസ്സി പൂളിലേയ്ക്കാണ്.ഒരു എക്സ്പീരിയൻസിനു വേണ്ടി എന്നെ കരുതിയിരുന്നുള്ളൂ.എന്നാൽ അതിൻ്റെ ഒരനുഭവം ഒന്നു വേറേ ആണ്. സമചതുരാകൃതിയിലുള്ള ഒരു ചെറിയ സ്വിമ്മിഗ് പൂൾ: അതിൻ്റെ ചുറ്റുനിന്നും ഹോട്ട് ട്ര്യൂബിൽക്കൂടി അതിശക്തമായ ജലപ്രവാഹം. ശരീരത്തിൻ്റെ ഒരോ ഭാഗത്തും നമ്മുക്ക് ആ ശക്തമായ ഒഴുക്ക് അനുഭവപ്പെടുത്താം. ഒരു ശക്തമായ വാട്ടർമസ്സേജ്. നമ്മുടെ ശരീരത്തിൻ്റെ ഒരോ അണുവിലും ഈ ഹോട്ട് വാട്ടർ മാസ്സേജ് അനുഭവപ്പെടും മസിൽ വേദന, സന്ധിവേദന, ബാക്ക്പെയിൻ, കാർഡിയോ സർക്കുലർ ഹെൽത്ത് ഇതിനെല്ലാം ഈ വാട്ടർ തെറാപ്പി നല്ലതാണ്. നമ്മുടെ സ്റ്റിഫ് ആയ മസിലുകൾ അയയുന്നു. രക്തചങ്കറമണം കൂടുന്നു.ശരീരത്തിലെ ടോക്സിൻ എലിമിനേറ്റ് ചെയ്യപ്പെടുന്നു. നമ്മുടെ ആയൂർവേദത്തിൽ "അവഗാഹം " എന്നൊരു ചികിത്സയുണ്ട്. കഷായ വെള്ളത്തിൽ ഇരുത്തുക. അതും ചൂടുവെള്ളത്തിൽ. വെള്ളത്തിൽ നീന്തുന്നത് ബാക്ക്പെയിനിന് നല്ലതാണന്നു് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹാർട്ടിന് അസുഖമുള്ളവർ, ഗർഭിണികൾ, ഹൈ ബിപി പേഷ്യൻ സ് ഒക്കെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചേ ഇതു ചെയ്യാവൂ എന്നു പറയും ഇതിൻ്റെ ഒരനുഭൂതി ഒന്നു വേറെ ആണ്. ഏതു തരത്തിലുള്ള മസ്സേജ് ആണങ്കിലും നമുക്ക് വേദനിക്കും.ഇത് ഒരു സുഖമാണ്. എത്ര നേരം വേണമെങ്കിലും അതിൽ കിടക്കാമെന്നു തോന്നും. പരമാവധി ഇരുപത് മിനിട്ടാണ് പറയുക. പൂളിൽ ഇറങ്ങുന്നതിന് മുമ്പ് അതിൻ്റെ സമയം മീറററിൽ നമുക്ക് ക്രമീകരിക്കാം അവിടുന്നിറങ്ങി സാധാരണ സ്വിമ്മി ഗ് പൂളിൽ ഒരു കുളി കൂടിക്കഴിയുമ്പോൾ പരമാനന്ദ മാ യി. ഒരു പുനർജന്മം കിട്ടിയ പ്രതീതി.

Monday, May 12, 2025

പോട്ടോമാക്ക് നദിയിലെ വെള്ളച്ചാട്ടങ്ൾ 2 I മേരിലാന്റിനും വെർജീനിയക്കും ഇടയിലുള്ള മഹാനദിയാണ് പോട്ടോമാക്. ഇതിലെ വെള്ളച്ചാട്ടങ്ങൾ ഒരത്ഭുതമാണ്. ഒഴുക്കിന്റെ ശക്തിയും വലിയ വലിയ പാറക്കെട്ടുകളിൽ തട്ടിച്ചിതറിയുള്ള യാത്രയും ആണതിന്റെ പ്രത്യേകത. ആ വെള്ളച്ചാട്ടത്തിന് മുമ്പുള്ള നദിക്ക് ആയിരം അടിയോളം വീതിയുണ്ട്. എന്നാൽ താഴേക്ക് വരുമ്പോൾ അത് നൂറു മുതൽ അറുപതടി വരെക്കുറയുന്നു. അപ്പോൾ ആ വെള്ളത്തിന്റെ ശക്തി ആലോചിക്കാവുന്നതേ ഒള്ളു.ഇതിനിടയിൽ 20 അടി മുതലുള്ള ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ. അതിലെ വെള്ളം എഴുപതടിക്കു മുകളിൽ ചിതറിത്തെറിച്ച് ഒരു മനോഹര കാഴ്ച്ച നമുക്ക് സമ്മാനിക്കുന്നു. ചില സമയത്ത് മഴവില്ലു വിരിയിച്ച് മനസിന് കുളിർമ്മ ഏകുന്നു. നദിയുടെ രണ്ടു കരയിലും സഞ്ചാരികൾക്ക് വന്നു തമ്പടിക്കാൻ പാർക്കുകൾ ഒരുക്കിയിട്ടുണ്ട്. അവിടെ ബാർബിക്യു സൗകര്യവും ഉണ്ട്. രാവിലെ അവിടെച്ചെന്നാൽ ആഹാരം പാകം ചെയ്ത് കഴിച്ച്, വിശ്രമിച്ച് എത്ര സമയം വേണമെങ്കിലും അവിടെ ക്കഴിച്ചുകൂട്ടാം. ട്രക്കിഗ്, കയാക്കിഗ്, ഫിഷിഗ് എല്ലാത്തിനും അവിടെ സൗകര്യമുണ്ട്. ഈ വലിയ പാർക്ക് പുഴയ്ക്ക് പാരലലായി ഒരു മൈൽ നീളത്തിൽ പല രൂപത്തിൽ ഒരുക്കിയിരിക്കുന്നു. അതിന് അനവധിവ്യൂ പോയിന്റ് കൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും ആ പുഴക്ക് വ്യത്യസ്ഥ ഭാവവും സൗന്ദര്യവുമാണ്. ചില സ്ഥലത്ത് അവൾ രൗദ്രഭാവം പൂണ്ട് നമ്മെ ഭയപ്പെടുത്തും.എന്നാൽ ചില സ്ഥലത്ത് ശാന്തമായൊഴുകി മനോഹരി ആയി നമ്മെ മാടി വിളിക്കും. ചില സ്ഥലങ്ങളിൽ നമ്മെ ആവൾ വാരിപ്പുണരാൻ വെമ്പി നിൽപ്പുണ്ടാകും. കയാക്കി ഗിന് ചെറിയ ബോട്ടിറക്കാൻ ഒരു സ്ഥലമുണ്ട്. അവിടെ മറ്റു സഞ്ചാരികൾക്ക് പ്രവേശനമില്ല. ഒരു ഫൈബർ വള്ളവും കയ്യിലേന്തി കയാക്കി ഗിങ്ങിനു പോകുന്ന ഒരു സായിപ്പിനൊപ്പം ഞാനും കൂടി. അയാൾ വളരെ എളുപ്പം ആ പാറക്കെട്ടുകൾ ചാടിക്കയറി താഴെ എത്തി. ഞാൻ കുറച്ചു വിഷമിച്ച് ഒരു പ്രകാരത്തിൽ അടിയിലെത്തി.മുകളിലേക്ക് നോക്കിയപ്പോൾ ശരിക്കും ഭയം തോന്നി. അലറി വിളിക്കുന്ന നദിയുടെ ഭീകരമുഖം താഴെ. ആ വെള്ളത്തിലിറങ്ങാൻ അവർ സമ്മതിച്ചില്ല. അത്ര ഒഴുക്കാണവിടെ.മുട്ടോളം വെള്ളത്തിലിറങ്ങി യാലും നമ്മേ അടിച്ചെടുത്തു കൊണ്ട് പോകും. അവർ ഒരു പാറക്കെട്ടിനു മുകളിൽ ആ വള്ളവുമായി ക്കയറി വള്ളത്തിലിരുന്നു തന്നെ ആ വെള്ളച്ചാട്ടത്തിലേക്ക് ഒരു ഫ്ലയിഗ്സോസർ പോലെ പറന്നു ചാടി. അവിടെ നിന്ന് ഒരു സെൽഫി എടുക്കാനുള്ള ധൈര്യം പോലുമില്ലാതെ ഒരു പ്രകാരത്തിൽ തിരിച്ചു കയറി എന്നു പറഞ്ഞാൽ മതി.

Sunday, May 11, 2025

സോവ് നാ" ഡ്രൈഹീറ്റ്റൂമിൽ പതിനഞ്ച് മിനിട്ട് .[ അമേരിക്ക - 109 ] ഇന്ന് ജിമ്മിൽ ഒന്നു പോകാം.അമേരിക്കയിൽ ആ ജിമ്മിൽ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴിൽ കാണാം. മരുമകൻ്റെ ഗസ്റ്റ് പാസിൽ അകത്തു കയറി. "സോവ്ന, 'ഹീറ്റ്റൂമിൽ ആകാം ആദ്യം. നിക്കർ ഒഴിച്ച് ബാക്കി ഡ്രസ് എല്ലാം അഴിച്ചു വയ്ക്കാൻ അവിടെ അലമാരിയുണ്ട്. ധാരാളം വെള്ളം കുടിച്ചിട്ട് ഹീറ്റ്റൂമിൽ പ്രവേശിക്കാം. ചുമരും മച്ചും, നിലവും എല്ലാം നല്ല കട്ടിത്തടിയിൽ നിർമ്മിച്ചത്. അവിടെ ഇരിക്കാൻ തടികൊണ്ടുള്ള ബഞ്ചുണ്ട്. അതിൽ ക്കയറി വാതിൽ അടച്ചാൽ നമ്മുടെ ശരീരം ക്രമേണ ചൂടാകാൻ തുടങ്ങും.സ്റ്റീം ബാത്ത് അല്ല. ഡ്രൈഹീററിഗ്! മുമ്പിൽ ഒരു പാത്രത്തിൽ കരിങ്കൽ കഷ്ണങ്ങൾ ഇട്ടിട്ടുണ്ട്. അത് ചൂടാക്കിയാണ് ഇതിലെ ചൂട് നിയന്ത്രിക്കുന്നത്. 65 ഡിഗ്രി മുതൽ 90 ഡിഗ്രി C വരെ ചൂട് .കുറച്ചു കഴിയുമ്പോൾ ശരീരം മുഴുവൻ ചുട്ടുപൊള്ളുന്ന പോലെ. മുഖത്തിനാണ് ഏറ്റവും പ്രശ്നം. ഡീ ഹൈഡ്രേഷൻ വരാൻ സാദ്ധ്യതയുണ്ട്. ഹു മിഡിററി നിയന്ത്രിക്കാൻ ഇടക്ക് ആ ക്കനലിൽ വെള്ളം തളിക്കും. സാധാരണ പതിനഞ്ചു മിനിട്ടാണ്. അവിടെ ഭിത്തിയിൽ ഒരു ട്യൂബ് ഉണ്ട് .അത് അഡ്ജസ്റ്റ് ചെയ്തു വച്ചാൽ അതിലെ മണൽ താഴത്തെ ട്യൂബിൽ നിറയും.അതിന് 15 മിനിട്ടാണ് എടുക്കുക. വാച്ചും മൊബൈലും അകത്ത് കയറ്റാൻ പറ്റില്ലല്ലോ? നമ്മുടെ ആയ്യൂർവേദത്തിൽപ്പറയുന്ന വിരേചനം ആണ് അവിടെ നടക്കുന്നത്. വിയർപ്പിലൂടെ ശരീരത്തിലെ സകല മാലിന്യങ്ങളും പുറത്തു പോകും. ഇതിനകം ശരീരം മുഴുവൻ വിയർത്തു കളിച്ചിരിക്കും. കാർഡിയോവസ് ക്കുലർ ഹെൽത്തിനും, സ്ട്രസ് കുറയ്ക്കാനും .നല്ല ഉറക്കത്തിനും., സന്ധി വെദന കുറയ്ക്കാനും ഇത് പ്രയോജനപ്പെടും' ശരീരത്തിലെ രക്തചങ്കറ മണം കൂട്ടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.എന്തിനേറെ അൽമേഷ്യ ക്ക് വരെ ഇത് പ്രയോജനപ്പെടുന്നു എന്ന വാദവും ഉണ്ട്. ഗർഭിണികൾ ഇത് ഒഴിവാക്കണം. സീരിയസ് ഹാർട്ട് പ്രോബ്ലം , ബി പി എന്നിവ ഉള്ളവരും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു തന്നെ ചെയ്യുക.അങ്ങിനെ ഊതിക്കാച്ചിയ ശരീരവുമായി പുറത്തിറങ്ങി. ഇനി ജക്കൂസിപൂൾ

Wednesday, May 7, 2025

ആഷ് ബേൺ വില്ലേജ് [അമേരിക്ക - 108] അമേരിക്കയിൽ വെർജീനിയയിൽ ഉള്ള ലക്ഷണമൊത്ത ഒരു വില്ലേജ് ."ആഷ് ബേൺ". ചാരം മൂടിയ കനൽക്കട്ട എന്നു കേട്ടിട്ടില്ലേ. ഇത് വെറുതേ ഉണ്ടായതല്ല.ഊതിക്കാച്ചിപ്പൊന്നാക്കിയതാണ്.അത്ര മനോഹരമായിട്ടാണ് ഈ കമ്യൂണിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വില്ലേജിൽ കിട്ടാത്തതൊന്നുമില്ല. ഇതിൻ്റെ ഹൃദയഭാഗത്താണ് ഞങ്ങൾ താമസിക്കുന്നത്. എങ്ങിനെ ലക്ഷണമൊത്ത ഒരു കമ്യൂണിറ്റി രൂപപ്പെടുത്താം എന്ന് ഇവിടെ വന്നാൽ മനസിലാകും തലങ്ങും വിലങ്ങുമുള്ള വീതി കൂടിയ പാതയോരങ്ങൾക്കിരുവശവും ഏതാണ്ട് ഒരു പൊലിരിക്കുന്ന രണ്ടുനില വീടുകൾ. പാതയോരങ്ങളിൽ പാർക്കിന് സൗകര്യം, നടപ്പാതകൾ സൈക്കിൾ ട്രാക്ക് എല്ലാമുണ്ട്. വഴിയിൽത്തന്നെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്. സൈക്കിളിൽ ചീറിപ്പായുന്നുണ്ട്. വണ്ടി ഓടിക്കുന്നവർക്ക് ചെറിയ സ്പീട് നിശ്ചയിച്ചിട്ടുണ്ട്. ഒരപകടവും അവിടെ ഉണ്ടാകില്ല.പിന്നെ വൃത്തി:ഒരു ചോക്കളേററിൻ്റെ കൂടു പോലും ആരും വഴിയിലിടില്ല. . . തൊട്ടടുത്ത് വലിയ കളിസ്ഥലങ്ങൾ' ഫുട്ബോളിനും ബേയ്ഡ് ബോളിനും എല്ലാം പ്രത്യേകം മൈതാനങ്ങൾ. അതിനിടയിലൂടെ കിലോമീറ്ററുകൾ നടക്കാനുള്ള സൗകര്യം. ഇടക്കിടക്ക് തടാകങ്ങൾ. അതിനൊക്കെ നടുക്ക് ജലധാരാ എന്ത്രങ്ങൾ. മത്സ്യം പിടിക്കാനും സൗകര്യമുണ്ട്. പക്ഷേ "കാച്ച് ആൻഡ് റിലീസ് " 'മത്സ്യത്തിനെ പിടിച്ച് തടാകത്തിലേക്ക് തന്നെ തിരിച്ചിടണം. അതിനു ചുറ്റും പക്ഷികൾക്ക് കൂടൊരുക്കിയിട്ടുണ്ട്. അതിൻ്റെ ഒരു വശം മാനും, അണ്ണാനും മുയലുകളും വിഹരിക്കുന്ന ചെറു വനങ്ങൾ: സ്പോട്സ്, ആട്സ്: 'എല്ലാത്തിനും ലോകോത്തര സൗകര്യം.ഒന്നാംതരം ലൈബ്രറിയും സ്ക്കൂളും. തൊട്ട'ടുത്താണ് മെട്രോ സ്റ്റേഷൻ.വാഷിംഗ്ടൽ DC വിമാനത്താവളത്തിലേയ്ക്ക് അര മണിക്കൂർ.ഈ ഗ്രാമഭംഗി താനേ ഉണ്ടായതല്ല. ദീർഘവീക്ഷണത്തോടെയുള്ള പ്ലാനി ഗിൽ ഊതിക്കാച്ചി രൂപപ്പെടുത്തിയതാണ്.ഒരു നിമിഷം പോലും വിരസത തോന്നാത്ത കമ്യൂണിറ്റി.ഒരുടൻഷനും ഇല്ലാത്ത ആൾക്കാർ 'മനസ്സിലും തോളത്തും അധികഭാര മില്ലാത്ത കുട്ടികൾ.അമേരിക്കയിൽ എവിടെച്ചെന്നാലും ഈ പ്ലാനി ഗ് വൈദഗ്ദ്ധ്യം നമ്മൾക്കനുഭവപ്പെടും

Saturday, May 3, 2025

ടെസ് ലേ സൈബർ ട്രക്ക് -സമാനതകളില്ലാത്ത ഒരു പിക്ക് അപ്പ് ട്രക്ക് - [ അമേരിയ്ക്കാ- 105] അമേരിയ്ക്കയിൽ കാലുകുത്തിയപ്പഴേ ഉള്ള ഒരു മോഹമായിരുന്നു ടെസ്ലയുടെ സൈബർ ട്രക്ക് അടുത്തു നിന്നൊന്നു കാണണം. പറ്റുമെങ്കിൽ അക ത്ത് ഒന്നു കയറണം. ഭാഗ്യം പോലെ ഇന്നലെ വീടിന് മുമ്പിൽ ഒരു സൈബർ ട്രക്ക് പാർക്ക് ചെയ്തിരിക്കുന്നു. അനുപമമായ അതിൻ്റെ രൂപകൽപ്പന ടസ് ലേക്ക് മാത്രം സ്വന്തം. അത്ര മനോഹരമാണ് ആ കരുത്തൻ്റെ ഡിസൈൻ. കാത്തിരുന്നു. അതിൻ്റെ ഉടമസ്ഥൻ വരുമ്പോൾ കാണണം.അകത്തൊന്നുകയറണം. ഒരു ഫോട്ടോ എടുക്കണം. അങ്ങിനെ അയാൾ വന്നുഡോർ തുറന്നപ്പഴേ മടിച്ച് മടിച്ച് കാര്യം പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ എന്നെ ക്ഷണിച്ചു.ഡോർ തുറന്നു തന്നു. ഡ്രൈവർ സീറ്റിൽ കയറി ഇരുന്നോളാൻ പറഞ്ഞു. ഞാൻ അകത്തു കയറി ദീർഘചതുരത്തിലുള്ള ആ സ്റ്റിയറിങ്ങിൽകൈവച്ചപ്പഴേ കാറ്ആകെ ഒന്നുയർന്നു. റിമോട്ടിൽ കാറ് ഉയർത്തിയതാണ്.അതിൻ്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാം മൂന്നു മോഡലുകളാണുള്ളത്.സിഗിൾ മോട്ടോർ ,ഡ്യുവൽ മോട്ടോർ പിന്നെ ഏറ്റവും വില കൂടിയ സൈബർ ബീസ്റ്റ്. ഇത് ടോപ് സ്പൈക് വേരിയൻ്റാണ്. 845 bhpപവ്വർ.മൂന്ന് എൻജിൻ.സ്റ്റാർട്ട് ചെയ്ത് മൂന്നിൽ താഴെ സെക്കൻ്റു കൊണ്ട് തൊണ്ണൂറ്റി ഏഴ് കിലോമീറ്ററോളം വേഗത കൈവരിക്കാം. പൂർണ്ണ ചാർജിൽ 515 കിലോമീറ്റർ ദൂരം താണ്ടും. അഞ്ചു് ടൺ ഭാരം വഹിക്കാവുന്ന സൈബർ ബീറ്റ് 209 കിലോമീറ്റർ വരെ വേഗത്തിൽപ്പൊകാം. അതിൻ്റെ ഉരുക്ക് ബോഡിയും, വിചിത്ര ആകൃതിയും നമ്മളെ ഞട്ടിച്ചു എന്നു പറഞ്ഞാൽ മതി. എ ൺമ്പത്തി അഞ്ച് ലക്ഷം വരെ വില വരുന്ന ഇവൻ ബുള്ളറ്റ് പ്രൂഫ് ആണ്. അദ്ദേഹം ഒരു ചെറിയ ഡ്രയ് വിന് ക്ഷണിച്ചപ്പോൾ സന്തോഷം തോന്നി. ഒരു ഇൻ്റർനാഷണൽ ഡ്രൈവിഗ് ലൈസൻസ് ഉണ്ടായിരുന്നെങ്കിൽ!മോഹിച്ചു പോയി. പിന്നെ മോറീസ് വില്യംസിൻ്റെ കൂടെ ഒരു അര മണിക്കൂർ ഡ്രൈവ്: അദ്ദേഹം തിരിച്ച് വീട്ടുമുറ്റത്തിറക്കി നന്ദി പറഞ്ഞ് ഓടിച്ചു പോയി

തുടരും" - അമേരിക്കയിലും .[ അമേരിക്ക 106] അമേരിക്കയിൽ വന്നിട്ട് ഒരു മലയാളം സിനിമ. തുടരും.അമേരിക്കൻ സിനിമ ശ്രംഖല ആയ റീഗൽ എൻ്റർടൈമെൻ്റ് ഗ്രൂപ്പിൻ്റെ വിഖ്യാതമായ സിനിമ ശ്രംഖലയിൽ നിന്നു തന്നെ ആകട്ടെ. അങ്ങിനെയാണ് ബാംബിക് ടനിലെ റീഗൽ തീയേറ്ററിൽ എത്തിയത്. ഐ. മാക്സും ,4 DXഉൾപ്പടെചെറിയ തീയേറ്ററുകളുടെ ഒരു സമുച്ചയം എന്നു പറയാം. മോഹൻലാലിൻ്റെ തുടരും" പ്രകാശ വർമ്മ എന്ന ഒരു പുതിയ വില്ലൻ്റെ ഉദയം. ഇങ്ങിനെയും വില്ലനാകാം എന്ന് പണ്ട് അനു പം ഖേർ നമ്മേപഠിപ്പിച്ചതന്നിട്ടുണ്ട്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന വില്ലൻ !അതു പോലെ നമ്മുടെ പ്രിയപ്പെട്ട കൂതിരവട്ടം പപ്പുവിൻ്റെ മകൻ ബിനു പപ്പു 'പിന്നെ നമ്മുടെ അഹങ്കാരമായ ശോഭനയും പോരേ. മോഹൻലാലിന് അഭിനയിക്കാൻ ഇത്രയും നല്ല കോമ്പിനേഷൻ പോരെ. അത് അദ്ദേഹം മനോഹരമാക്കുകയും ചെയ്തു. ഇൻ്റർവൽ വരെ കുഴപ്പമില്ലാതെ നീങ്ങി. അതിനകത്തു തന്നെ സ്നാക്ക്സും ഡ്രിoഗും ഒക്കെക്കിട്ടും. ഒരു നല്ല ചിൽഡ് ബിയർ കൂടി വേണം പിരിമുറുക്കം കുറക്കാൻ .അതും അവിടെ പറ്റും.അകത്തിരുന്ന് ബിയർ നുകർന്ന് സിനിമാ ആസ്വദിക്കാം. പുറത്തിറങ്ങിയപ്പോൾ സത്യം പറഞ്ഞാൽ പ്രകാശ് വർമ്മഎന്ന നടൻ മാത്രമായിരുന്നു മനസിൽ. പിന്നെ ബിനു പപ്പുവും. ഇതൊക്കെയാണങ്കിലും അമേരിയ്ക്കയിൽ തിയേറ്ററിൽ ഒരു മലയാളം പടം.! അതും നിറഞ്ഞതിയേറ്ററിൽ. അത് ഒരനുഭൂതി തന്നെ

Wednesday, April 30, 2025

അമേരിക്കയിൽ തിരുവാതിരയുടെ നാടൻ ശീലുകളിൽ മയങ്ങി. [അമേരിക്ക - 104] അമേരിക്കയിൽ വന്ന് ആദ്യ ദിവസം തന്നെയാണ് കേരളാ കൾച്ചറൽ സൊസൈറ്റിയുടെ കലോത്സവത്തിൽ പങ്കെടുക്കാനവസരം കിട്ടിയത്. അവിടുത്തെ ഒരു സ്ക്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.കാറ് പാർക്ക് ചെയ്ത് ഹാളിൽക്കയറുമ്പഴേ ഒരു വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെടുന്ന തിരുവാതിരപ്പാട്ടാണ് നമ്മളെവരവേറ്റത്. വേദിയിൽ തിരുവാതിര മത്സരം നടക്കുകയാണ് തനി നാടൻ രീതിയിൽ സെററുമുണ്ട് ഉടുത്ത്, നിലവിളക്ക് വച്ച് വായ്ക്കുരവയുമായിത്തുടങ്ങിയ തിരുവാതിര ആദ്യ അവസാനം അതിൻ്റെ തനിമ നിലനിർത്തിയിരുന്നു. ഭൂമിയുടെ മറുവശത്ത് ഈ സ്വപ്ന ഭൂമിയിൽ നമ്മുടെ നാടിൻ്റെ തുടിപ്പ് അരങ്ങേറിയപ്പോൾ ഉണ്ടായ അനുഭൂതി ഒന്നു വേറെയാണ് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൻ. ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ്. കൾച്ചറൽ അവയർ നസ് പ്രൊമോട്ട് ചെയ്യുന്നതിനൊപ്പം ഏഷ്യൻ, ഇൻഡ്യൻ വംശജരുടെ സോഷ്യൽ ആക്റ്റിവിററീസും ഇവർ പ്രൊമോട്ട് ചെയ്യുന്നു ആ ഹാൾ തിങ്ങി നിറഞ്ഞ് പ്രവാസികൾ.അതിനു മുമ്പ് നടത്തിയ പരിപാടികൾക്കുള്ള സമ്മാന വിതരണവും വേദിയിൽ നടക്കുന്നുണ്ട്. Dr. ആശാ പോറ്റിയും ശ്രീ.പ്രതിപ് പട്ട മനയും ഉൾപ്പടെ പലരുടേയും പരിചയം പുതുക്കാനുള്ള അവസരവുമായി അത് മാറി. ഇനി അടുത്തു നടക്കുന്ന സ്വസ്തിയുടെ പ്രോ ഗ്രാമിലേക്ക് Dr. ആശ ക്ഷണിക്കുകയും ചെയ്തു. .നാടൻ കലകളുടെ പ്രൊമോഷനും കലാകാരന്മാർക്കുള്ള ആദരവും കാലങ്ങളായി സ്വസ്തി നടത്തുന്നു.ഇത്തവണ സോപാന സംഗീതത്തിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. സോപാന സംഗീതത്തിൽ അതിപ്രഗൽഭനായ സാക്ഷാൽ അമ്പലപ്പുഴ വിജയകുമാർ തന്നെ പരിപാടിക്കെത്തുന്നുണ്ട്. ഒരു പക്ഷെ നമ്മുടെ നാട്ടിലേക്കാൾ നമ്മുടെ ആഘോഷങ്ങൾ തനിമയോടെ അവതരിപ്പിക്കുന്നത് പ്രവാസികൾ ആണന്നു തോന്നി. കഴിഞ്ഞ തവണ വന്നപ്പോൾ " പത്രിക"യുടെ വിഷു ആഘോഷത്തിൽ പങ്കെടുത്തത് ഓർക്കുന്നു. സമ്മാനദാനവും കഴിഞ്ഞ് സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്

Friday, April 25, 2025

മാരകായുധങ്ങളുമായി പിടിയിൽ [അമേരിയ്ക്ക- 101 ]അമേരിക്കയിലേക്ക് പല പ്രാവശ്യം പോയിട്ടുണ്ട്. യാത്രയുടെ ത്രില്ല് പലപ്പഴും ആസ്വദിച്ചിട്ടുണ്ട്. ലഗേജ് ബാഗ് കയററി വിടുമ്പോൾ ഒരു ആവറേജ് മലയാളി കൊണ്ടു പോകുന്ന പിക്കിൾസും ചിപ്സും ഒക്കെത്തന്നെയാണ് ഭൂരിഭാഗവും.അവർ എതിർത്താൽ ചവററുകൊട്ടയിൽ ഇട്ടു വരണ്ടി വരും.. ഭാഗ്യം പെട്ടി തുറക്കണ്ടി വന്നില്ല. ബോർഡിഗ് പാസും കിട്ടി. പക്ഷേ മെയിൽ ഗേയ്ററിൽ ഇമിഗ്രേഷൻ ചെക്കിഗ് ഉണ്ട്. വാച്ച് മാല ബൽററ് ഷൂസ് ഇലകോണിക്ക് ഉപകരണങ്ങൾ എല്ലാം ഒരോരോ ട്രേയിൽ ഇട്ട് സ്കാനി ഗിന് കയറ്റി വിടും.പിന്നെ നമ്മെ ചെക്കു ചെയ്യും.അവരുടെ ഗേയ്ററിൽ കൂടി കടന്നപ്പഴേ എന്നെ പിടിച്ചു. "എനി ഇലട്രോണിക്ക് ഡി വൈ സസ്" ?"നോ " ഞാൻ പറഞ്ഞു. അവരും അവരുടെ യന്ത്രവും അതു വിശ്വസിച്ചില്ല.അവർ എന്നെ അകത്തേക്ക് വിടുന്നില്ല. എൻ്റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ പാസ്പ്പോർട്ട് ഉൾപ്പടെ ഓപ്പണായി ട്രേകളിൽ ബൽറ്റ് വഴി അപ്പറം എത്തിക്കഴിഞ്ഞു. അതെടുക്കുന്നതു വരെ ഒരുമനസമാധാനമില്ല. ഇവർ വിടുന്ന ലക്ഷണവുമില്ല. അവസാനമാണ് മനസിലായത് എൻ്റെ ചെവിയിൽ വച്ചിരിക്കുന്ന ഹിയറി ഗ് എയ്ഡ് ആണ് വില്ലൻ. അതെടുത്താൽ അവർ പറഞ്ഞത് കേൾക്കില്ല. എടുത്ത മാറ്റാതെ പോകാനുംസമ്മതിക്കില്ല. അവസാനം അവർ കടത്തിവിട്ടു. അപ്പുറത്തു ചെന്ന് എല്ലാം ചെക്ക് ചെയ്തു. ആ ആഭരണങ്ങൾ എടുത്തണിഞ്ഞു.പാസ്പ്പോർട്ട് സുരക്ഷിതമായി കയ്യിൽ വച്ചു. അപ്പഴാണു് എൻ്റെ ഹാൻ്റ് ബാഗ് കാണാനില്ല. ഏഴു കിലോ വരെ ഹാൻസ് ബാഗിൽ അനുവദിച്ചിട്ടുണ്ട്.സ്ക്കാൻ കഴിഞ്ഞ് ബാഗ് അവർ പിടിച്ചു വച്ചിരിക്കുകയാണ്. " ബാഗിൽ എന്തെങ്കിലും മാരകായുധങ്ങൾ?".Ak.47 കടത്തിയ ഭീകരരുടെ കൂട്ട് എന്നേയും ചോദ്യം ചെയ്തു.ഇശ്വരാ കുട്ടികൾക്കു വേണ്ടി കറിക്കത്തി വല്ലതും ഭാര്യ എടുത്ത് വച്ചിട്ടുണ്ടാകുമോ? ഇല്ല ഉറപ്പ്. പക്ഷേ അവർ വിട്ടില്ല. ഞാൻ ബാഗ് കയ്യിൽ നിന്ന് വച്ചിട്ടല്ല. മററുള്ളവർ ഒന്നുoഒളിച്ചുകൊണ്ടുവയ്ക്കാനും സാദ്ധ്യതയില്ല: ഇശ്വരാ, നാട്ടിലെങ്ങാൻ ഇത്രയും അറിഞ്ഞാൽ മതി അതിൻ്റെ പരിസമാപ്തി അറിയുന്നതിന് മുമ്പ് ചാനൽ ചർച്ചയിൽ എന്നെ ഭീകരവാദി ആയി പ്രഖ്യാപിച്ചു ചർച്ച തുടങ്ങിയിട്ടുണ്ടാവും. അവസാനം ബാഗ്തുറപ്പിച്ചു.ഒരു ബ്ലയിഡിൻ്റെ കഷ്ണവും ഒരു പാവം നയിൽ കട്ടറും. അതുപേക്ഷിക്കാൻ തയാറായതോടെ അവർ എന്നെ വെറുതെ വിട്ടു.വെറും ഒരു ബ്ലയിഡിൻ്റെ മുറി കൊണ്ട് വിമാനം റാഞ്ചിയാലോ? എന്തായാലുo നിയമം പാലിക്കപ്പെടണ്ടതാണ്.കുറ്റം എൻ്റെതാണ്.അങ്ങിനെ അകത്തു കയറി.

Monday, April 14, 2025

സമൃദ്ധമായി വിഷു ആശംസകൾ മാത്രം വിഷു. മക്കളും പേരമക്കളും അടുത്തില്ലാതെ എന്തു വിഷു. ഒരു ചടങ്ങു പോലെ കണികണ്ടു. ഭഗവാൻ്റെ മുഖത്തു പോലും ഒരു സന്തോഷമില്ലന്നു തോന്നി. കഴിഞ്ഞ വർഷത്തെ പടക്കവും കമ്പിപ്പൂത്തിരിയും കാൽപ്പെട്ടിയിലിരിപ്പുണ്ട്: ആര് ആർക്കു വേണ്ടി കത്തിയ്ക്കാൻ .വിത്തും കൈക്കോട്ടും പാടി പറ ക്കുന്ന കതിരുകാണാക്കിളിയില്ല. നാട്ടിൽ നെൽകൃഷിയും കതിരുമില്ല. വിളവെടുപ്പ് ഉത്സവത്തിന് വിളവെടുക്കാനൊന്നുമില്ല. നാണ്യവിളകൾ മാത്രം. റബറും ജാതിയും തൊടിക കയ്യടക്കിക്കഴിഞ്ഞു. വിഷുക്കൈനീട്ടം കൊടുക്കാനും വാങ്ങാനും ആളില്ല. എന്തിന് കണിക്കൊന്ന പോലും ഒരു ചടങ്ങു പോലെ നേരത്തേ പൂത്ത് പിൻ വാങ്ങി മാമ്പഴം പറിക്കാനാളില്ല. വവ്വാലും അണ്ണാനും പാതി കഴിച്ച് നമുക്കായി ഉപേക്ഷിച്ചു പോകും.അവർക്ക് നന്ദിയുണ്ട്. പകുതി നമുക്ക് തരും. ഗുഹ പത്നി ശ്രീരാമ ഭഗവാന് കൊടുത്ത പോലെ പരിപാവനമായ ഒരു ദാനം ' .ഒന്നുമില്ലങ്കിലും ഇന്ന് ഏറ്റവും സമൃദ്ധമായ ഒന്നുണ്ട്. വിഷു ആശംസകൾ.

Saturday, March 22, 2025

ബാലുശ്ശേരി കോട്ടയിൽ "വേട്ടയ്ക്കൊരു മകൻ " പരദേവത ആയി [കാനന ക്ഷേത്രങ്ങളിലൂടെ - 48] ശത്രു ശല്യം കൊണ്ട് പൊറുതിമുട്ടിയകറുമ്പനാട് രാജാവ് മഹാദേവനെ ശരണം പ്രാപിച്ച് ഭജനം തുടങ്ങി.തൻ്റെ മകനായ വേട്ടക്കൊരുമകനെ തഞ്ചുമലയിൽ പ്പോയി തപസ്സു ചെയ്തു പ്രീതിപ്പെടുത്തൂ. എന്നൊരു സ്വപ്ന ദർശനം ഉണ്ടായി.അങ്ങിനെ രാജാവ് തപസു ചെയ്ത് വേട്ടയ്ക്കൊരു മകനെ പ്രത്യക്ഷപ്പെടുത്തി. ബാലുശേരിക്കോട്ടയിലെത്തി നാടിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. ഞാൻ എത്തിക്കൊള്ളാമെന്നും ഭിക്ഷക്കാർക്കും പാവങ്ങൾക്കും "അരി അളവ് " നിശ്ചയിക്കാനും പറഞ്ഞു. വേട്ടക്കൊരുമകൻ ഒരു സന്യാസിയുടെ വേഷത്തിൽ അരിഅളവ് നടക്കുന്ന സമയത്ത് കോട്ടയിൽ എത്തി. എല്ലാവർക്കും നാഴി അരി വീതം വിതരണം ചെയ്യുന്ന സമയമായിരുന്നു. "ഒരോരുത്തർക്കും ആവശ്യമുള്ളത്ആണ് കൊടുക്കണ്ടത് ' എനിക്ക് നാഴി ഉരി വേണം" കാര്യസ്ഥൻ സമ്മതിച്ചില്ല. കോപിഷ്ടനായ സന്യാസി കിട്ടിയ അരി മുഴുവൻ വഴിയിൽ വിതറി തിരിച്ചു പോയി. ഈ വിവരം രാജാവ് അറിഞ്ഞപ്പോൾ വന്നത് ഭഗവാനാണന്ന് രാജാവിന് മനസ്സിലായി.പെട്ടന്നു് തന്നെ തൻ്റെ വിശ്വസ്തൻ കുട്ടിപ്പട്ടരെ നിയോഗിച്ചു. എങ്ങിനെയും അദ്ദേഹത്തെ പ്രീതിപ്പെടുത്തി തിരിച്ചു കൊണ്ടുവരണമെന്ന് കൽപ്പിച്ചു. അവസാനം ഒരാൽത്തറയിൽ വിശ്രമിക്കുന്ന സന്യാസിയേ കണ്ടുമുട്ടി. സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം നമസ്ക്കരിച്ച് തിരിച്ചു വരണമെന്നപേക്ഷിച്ചു.സംപ്രീതനായ ഭഗവാൻ പട്ടരോട് എഴുനേൽക്കാൻ ആവശ്യപ്പെട്ടു.വാരാമെന്നു സമ്മതിച്ചാലേ എഴുനേൽക്കു എന്ന് ശഠിച്ച പട്ടരേ സമാധാനിപ്പിച്ച് കൂടെ കൂട്ടി കോട്ടയിലെത്തി. വേട്ടക്കൊരുമകൻ എത്തിയപ്പോൾ അവിടുത്തെ ഭഗവതി ഭവ്യതയോടെ മാറിക്കൊടുത്തു. പക്ഷേ അവിടുത്തെ "കരിയാത്തൻ തേവർ " എഴുനേറ്റിലന്നു മാത്രമല്ല ദേവനെ ധിക്കരിക്കുകയും ചെയ്തു. അദ്ദേഹം കരിയാത്ത നെ എടുത്തെറിഞ്ഞു. കരിയാത്തൻ ചെന്നു വീണ പാറ ഇന്ന് കരിയാത്തൻ്റെ അമ്പലമാണ്.അദ്ദേഹത്തിന് കുടിവെള്ളത്തിന് തൻ്റെ ചുരിക കൊണ്ട് ഒരു കിനറും പണിത് കൊടുത്തു. കുട്ടിപ്പട്ടർക്ക് " നമസ്ക്കാരപ്പട്ടർ " എന്ന പദവിയുo അവകാശങ്ങളും കൽപ്പിച്ചു നൽകി.ഉപദേവതമാർക്ക് പരദേശ ബ്രാഹ്മണർ പൂജചെയ്യുന്ന ക്ഷേത്രം ബാലുശേരി കോട്ടയാണ്. ആദ്യം വന്നപ്പോൾ കോട്ടയിലേക്ക് വഴി കാണിച്ചു കൊടുത്ത " കാര കുറനായരെ "തൻ്റെ കോമരമായും അംഗീകരിച്ചു.കോട്ടയിലെ ആരാധനയിലും മറ്റെല്ലാ കാര്യങ്ങൾക്കും എല്ലാ ജാതിയിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകണമെന്നും ദേവൻ ആവശ്യപ്പെട്ടു.ബാലുശ്ശേരി കോട്ടയിലെ നാലുകെട്ടിൻ്റെ ഭിത്തിയിൽ അങ്ങിനെ ആ ദേവചൈതന്യം ലയിച്ചു ചേർന്നു.അവിടത്തെ പ്രധാന വഴിപാട് പന്തീരായിരം തേങ്ങ ഏറുംപാട്ടും ആണ് '

Thursday, March 20, 2025

ബാലുശ്ശേരിക്കോട്ട - വേട്ടയ്ക്കൊരു മകൻ്റെ മൂല ക്ഷേത്രം [ കാനനക്ഷേത്രങ്ങളിലൂടെ - 47] അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാളവേഷം കെട്ടി വന്ന ശിവപാർവ്വതിമാർക്ക് ജനിച്ച കുട്ടി ആണ് വേട്ടയ്ക്കൊരു മകൻ.മകനെ അവർ കാട്ടിലുപേക്ഷിച്ച് മടങ്ങി. "നിന്നെ ത്രിലോകത്തിൽ ആർക്കും ജയിക്കാൻ കഴിയില്ല " എന്നൊരു വരവും മകന് കൊടുത്ത നുഗ്രഹിച്ചാണ് അവർ പോയത്. അവൻ വെട്ടയാടി കാട്ടുജാതിക്കാർക്കൊപ്പം വളർന്നു. വലിയ ഒരു യോദ്ധാവായി.അപരാജിതനായ വില്ലാളിവീരൻ. തൻ്റെ ഇഷ്ട ആയുധമായ അമ്പും വില്ലും ഉപയോഗിച്ച് സകലരെയും തോൽപ്പിച്ചു.അങ്ങിനെ വേട്ടക്കൊരുമകൻ ദൈവങ്ങൾക്കും പേടി സ്വപനമായി.അവർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹാവിഷ്ണു അതി മനോഹരമായ ഒരു സ്വർണ്ണച്ചുരികയുമായി ബ്രാഹ്മണ വേഷത്തിൽ അവൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യുദ്ധപ്രിയനായ ശിവപുത്രന് ആ ചുരിക വേണമെന്നായി. അവസാനം ആ ബ്രാഹ്മണൻ സമ്മതിച്ചു. ഉപാധികളോടെ.ഈ ചുരിക താഴെ വയ്ക്കുകയോ കൈമാറുകയോ ചെയ്യരുത്. അതി മനോഹരമായ ആ ചുരിക തിരികെ ഏൾപ്പിക്കാൻ ആ യോദ്ധാവിന് മടി ആയിരുന്നു. ബ്രാഹ്മണ വേഷധാരി ആയ മഹാവിഷ്ണു അപ്പഴേക്കും അപ്രത്യക്ഷനായിരുന്നു. അപ്പഴാണ് അതിലെ ചതി ശിവപുത്രന് മനസിലായത്. ഈ ചുരിക താഴെ വയ്ക്കാതെ എങ്ങിനെ അമ്പും വില്ലും കൊണ്ടു യുദ്ധം ചെയ്യുo ' അതിന് രണ്ടു കയ്യും വേണമല്ലോ. പക്ഷെ ആ പോരാളി തളർന്നില്ല. ആ ചുരികയിൽ അവൻ പ്രാവീണ്യം നേടി.അങ്ങിനെ വേട്ടക്കൊരുമകൻ യാത്ര തുടർന്നു.ബാലുശേരി കോട്ടയിൽ വേട്ടക്കൊരു മകൻ പരദേവതാപ്രതിഷ്ഠ നേടിയ കഥ അടുത്തതിൽ

Saturday, March 15, 2025

വള്ളിക്കാട്ടുകാവിലെ "ജലദുർഗ്ഗ " [ കാനനക്ഷേത്രങ്ങളിലൂടെ - 46] പ്രകൃതി രമണീയമായ ചിക്കിലോട്ട് ഗ്രാമം. അവിടെ എടക്കരയിലാണ് വള്ളിക്കാട്ട്കാവ്. വള്ളിപ്പടർപ്പുകളും വന്മരങ്ങളും നിറഞ്ഞ ഔഷധസസ്യങ്ങൾ കൊണ്ട് നിബിഡമായ ഒരു കാനന ക്ഷേത്രം. ഇരുപത്തി ഏഴ് ഏക്കർ നി ബിഡമായ വനത്തിനു നടുവിൽ ഒരു സ്വയംഭൂ ക്ഷേത്രം. വനത്തിന് മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ കാട്ടുചോല വിഗ്രഹത്തിൽ പതിച്ച് താഴേക്ക് ഒഴുകുന്നു. അവസാനം അത് ഒരു തീർത്ഥകുളത്തിൽ സംഭരിക്കുന്നു. ഔഷധ സമ്പത്തിനാൽ ധന്യമായ ഈ പുണ്യ ജലം ഏതു വേനലിലും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിയ്ക്കും. നമ്മൾ ഒരു നടവരമ്പിലൂടെ നടന്ന് വള്ളിക്കാട്ടുകാവിൻ്റെ കവാടത്തിൽ എത്തുന്നു.പണ്ട് ,അവിടെ മുങ്ങിക്കുളിച്ച് ഈറനുടുത്ത് ആ ചെറിയ നീരൊഴുക്കിലൂടെ കാടിനുളളിലേക്ക് പ്രവേശിക്കും. അതൊരനുഭൂതിയാണ്. സൂര്യബിംബത്തെ വരെ മറയ്ക്കുന്ന നിബിഡമായ വനം. വിവിധ തരം അംബരചുംബികളായ മരങ്ങൾ, വള്ളിപ്പടർപ്പുകൾ, ഉയർന്നു നിൽക്കുന്ന വലിയ ഭീകരരൂപം പൂണ്ട വേരുകൾ, മൂവായിരത്തോളം ഇനം ജീവികളും സസ്യങ്ങളും, പത്തു പേർ ഒത്തുപിടിച്ചാൽ പോലും വട്ടമെത്താത്ത മരങ്ങൾ, കുരങ്ങന്മാർക്ക് പോലും കയറാൻ പറ്റാത്ത പ്രത്യേകതരം മരങ്ങൾ... എന്നു വേണ്ട അവിടുത്തെ ജൈവസമ്പത്തുകൾ വിവരിച്ചാൽ തീരില്ല. ഇവിടെ കുരങ്ങന്മാരുടെ ആവാസ കേന്ദ്രമാണ ന്നു പറയാം. ദർശ്ശനത്തിന് വരുന്നവർ അവർക്കു കൊടുക്കാൻ പഴങ്ങളും മറ്റും കരുതും. വഴിപാട് കഴിച്ച് അത് ഈവാനരന്മാർക്ക് കൊടുക്കുന്നത് ഇവിടെ വഴിപാടിൻ്റെ ഭാഗമാണ്. അവിടെ അതിനായി ഒരു വലിയ തറ പണിതിട്ടുണ്ട്. അവിടെ ആഹാരം വച്ച് കൈ കൊട്ടിയാൽ അവർ കൂട്ടമായി വന്ന് കഴിച്ചു പോകും.അവരുടെ കളികൾ കണ്ടിരിക്കുന്നത് കൗതുകകരമാണ്. കുരങ്ങന്മാരെ ഊട്ടുന്ന "കുടുക്കച്ചോർ " ഇവിടത്തെ പ്രധാന വഴിപാടാണ്. അമ്പത് മൺകുടങ്ങളിൽ നേദിച്ച നിവേദ്യം ഈ കുരങ്ങന്മാർക്ക് കൊടുക്കുമ്പോൾ വഴിപാട് പൂർത്തിയാകുന്നു. സന്താന ലബ്ദ്ധിക്ക് ഇത് വിശേഷമാണന്നൊരു വിശ്വാസമുണ്ട്.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അപൂർവ്വ വനദുർഗ്ഗാക്ഷേത്രം എൻ്റെ വാമഭാഗത്തിൻ്റെ ഇല്ലത്തിനടുത്താണ്. രാവിലെ അവിടെപ്പോയി ഒരു പകൽ മുഴുവൻ ആ കാട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. ജീവിതത്തിലെ സകല പിരിമുറുക്കങ്ങളും മറന്നു്, ഒരതീന്ദ്രിയധ്യാനത്തിൻ്റെ വക്കിൽ വരെ എത്തുന്ന അനുഭൂതി ! കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.

Monday, March 3, 2025

ലഹരി [ ലംബോദരൻ മാഷും തിരുമേനിം-49] " എന്നാലും ഈ കുട്ടികൾ ഇങ്ങിനെ തുടങ്ങിയാൽ ഞങ്ങൾമാഷന്മാർ എന്തു ചെയ്യും?""എന്താ മാഷേ ഇന്നത്തെ വിഷയം.""തിരുമേനീ കുട്ടികൾ സ്കൂളിൽ മയക്ക് മരുന്ന് ഉപയോഗിക്കന്നു. അക്രമാസക് ആരാകുന്നു. മയക്കുമരുന്നിനടിമ ആയാൽ എന്തൊക്കെയാണ് ചെയ്യുക എന്നറിയില്ല ""ഇതിനൊക്കെ എതിരായി നിന്ന് പോരാടേണ്ട മാഷന്മാർ തന്നെ ഇങ്ങിനെ നിസ്സഹായരായാൽ കഷ്ടമാണ്. ""പേടിയാണ് തിരുമേനി.ഇതിനെതിരായി ശബ്ദിച്ചാൽ അവർ വെറുതേ വിടുകയില്ല.ബവരുടെ പുറകിൽ എന്തിനും പൊന്നമാഫിയ സംഘമുണ്ട്.""അത് മാത്രമല്ല മഷേ .സ്ക്കൂളിൽ അങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ അവർ അതു മൂടിവയ്ക്കുന്നു. സ്കൂളിൻ്റെ അന്തസിനെ ബാധിക്കമത്രേ""പിന്നെ രക്ഷകർത്താക്കൾ അവരും അവരുടെ കുട്ടി അതിൽപ്പെട്ടാൽ മറച്ചുവയ്ക്കുന്നു. കേസായാൽ അവരുടെഭാവി അപകടമാകുമത്രേ?""കുട്ടികൾ അറിയാതെ ഇതിൽപ്പെട്ടാൽ ചാനലുകാർക്കും പൊലീസുകാർക്കും വിചാരണക്ക് വിട്ടുകൊടുക്കണമെന്നല്ല. അവരേ കൗൺസിലിഗ് നടത്തി അവനെ മാറ്റി എടുക്കാനുള്ള സംവിധാനം നമ്മുടെ പൊലീസിനുണ്ട്''" നമുക്കെന്തു ചെയ്യാനാകും. തിരുമേനീ ." "ഇതിനിരയാകുന്ന കുട്ടികളേ അല്ല പിടിക്കണ്ടത്. അവർക്ക് ഈ മയക്കുമരുന്ന് എത്തിക്കുന്ന സോഴ്സ് ആണു കണ്ടു പിടിക്കണ്ടത് ""നമ്മുടെ കുഞ്ഞുങ്ങളെ ഈ പതനത്തിൽ നിന്ന് രക്ഷിക്കാൻ നമുക്കൊന്നിച്ച് ശ്രമിക്കാം മാഷേ"

Saturday, February 22, 2025

കാഞ്ചീപുരത്തിൻ്റെ 'ഊടും പാവും [ യാത്രാ നുറുങ്ങുകൾ - 1004] കാഞ്ചീപുരം '! ഒരിയ്ക്കൽ പോയിട്ടുണ്ട്. ആയിരത്തിലധികം ക്ഷേത്രങ്ങളുടെ നാട് ചോളന്മാരും,പല്ലവന്മാരും, വിജയ നഗര ശിൽപ്പികളും ഒക്കെക്കൂടി പാരമ്പര്യ ശിൽപ്പചാതുരിയോടെ നിർമ്മിച്ച വിശ്വ പ്രസിദ്ധ ക്ഷേത്രങ്ങളുടെ നാട് .അവിടുത്തെ ക്ഷേത്രങ്ങളെപ്പറ്റി മുമ്പ് പ്രതിപാദിച്ചിരുന്നു. കാഞ്ചീപുരത്തെ പട്ടിൻ്റെ വഴിയിലൂടെയുള്ള യാത്ര ആണ് അവിസ്മരണീയം. ക്ഷേത്രങ്ങൾ പോലെ തന്നെ കലയുടെ ശ്രീകോവിലുകളിൽ കൂടിയുള്ള യാത്ര. വിശ്വ പ്രസിദ്ധ കാഞ്ചീപുരം പട്ടിൻ്റെ നാട് ! അതവിടെ കുടിൽ വ്യവസായമാണ്. ഇൻഡ്യൻ നെയ്ത്തിൻ്റെ ഈറ്റില്ലം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അയ്യായിരത്തോളം കുടുംബാoഗൾ ഇവിടെ നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരത്തിന് മുകളിൽ നെയ്ത്തുകാർ!.ആഗ്രഹാരങ്ങൾ പോലെ അഭിമുഖമായിരിക്കുന്ന വീടുകളുടെ നടുവിലൂടെ ഉളള വഴിയിലൂടെ ഉള്ള യാത്ര ഒരനുഭൂതിയാണ്. വഴിക്കിരുവശങ്ങളിലും വർണ്ണനൂലുകളുണക്കുന്ന വർണ്ണാഭമായ കാഴ്ച്ചകൾ .വർണ്ണനൂലുകളാൽ വസന്തം തീർക്കുന്ന കലാകാരന്മാർ.നെയ്ത്തുത റികളുടെ താളത്തിലുള്ള ശബ്ദം നമ്മേപഴയ ഒരു നൂറ്റാണ്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കച്ചവടം .ഒറിജിനൽ 'പട്ടുനൂലിൽ നെയ്തെടുക്കുന്ന സാരികളിലെ പരമ്പരാഗത ശിൽപ്പ ചാതുരി നമ്മേ അൽഭുതപ്പെടുത്തും. മുന്താണിയും ബോർഡറും വേറേ നെയ്ത് സാരിയിൽ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുക .സാരിക്കു ചേരുന്ന ബ്ലൗസ്പീസും കൂടെക്കാണും. പതിനയ്യായിരം രുപാ മുതൽ എഴുപത്തി അയ്യായിരം രൂപാ വരെയുള്ള സാരികൾ ഉണ്ട്. സ്വർണ്ണനൂലുകൾ കൊണ്ട് നെയ്ത് തരുന്നതിന് വലിയ വിലയാകും. നമുക്കിഷ്ടമുള്ള ഡിസൈയിൻ വരച്ചു കൊടുത്താൽ അതു പോലെ നെയ്തു തരുന്നവരും അവിടുണ്ട്. ഒരു ജനതയുടെ മുഴുവൻ ആത്മാവായ ആ തൊഴിലിടത്തോട് മനസ്സില്ലാ മനസ്സോടെ വിട പറഞ്ഞു.

Sunday, February 16, 2025

രാഗമാലിക"കർണ്ണാടക സംഗീതത്തിന് ഒരു പുതുഊർജവുമായി വഞ്ഞേരിസരസ്വതി അന്തർജനം കെട്ടിപ്പടുത്ത ഒരു സരസ്വതീ ക്ഷേത്രം. വഞ്ഞേരിസരസ്വതി അന്തർജനം. കർണാടക സംഗീതത്തിൻ്റെ ഉന്നമനത്തിനായി തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച എൻ്റെ പ്രിയപ്പെട്ട സരസ്വതിച്ചിറ്റ. ഈ പ്രായത്തിലും മട്ടന്നൂരിൻ്റെ അടുത്തു നിന്ന് ഇടയ്ക്കാവാദനത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്. തിരൂര് തൻ്റെ തറവാടിനോട് ചേർന്ന് "രാഗമാലിക" എന്ന ഒരു സംഗീത സ്ക്കൂൾ കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി ഭംഗി ആയി നടത്തിപ്പോരുന്നു. പഠിപ്പിക്കുന്നതിനൊപ്പം കർണ്ണാടക സംഗീതത്തിൻ്റെ ഗവേഷണങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു. ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആണ് "രാഗമാലിക" സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ടത്.ഈ എൺപതാം വയസിലും അതിനു വേണ്ടിയുള്ള അർപ്പണബോധം അഭിനന്ദിക്ക പ്പെടേണ്ടതാണ്. കുറിച്ചിത്താനo പുതുമന മഹളേര് ആണ് സരസ്വതി അന്തർജനം.. വഞ്ഞേരി രാമൻ നമ്പൂതിരിപ്പാട് എന്ന ര സംഗീതജ്ഞൻ തിരൂർവഞ്ഞേരി തറവാട്ടിലെ ആണ്..ചെമ്പൈയുടെ സന്തത സഹചാരി ആയിരുന്ന രാമേട്ടൻ്റെ കർണ്ണാടക സംഗീതത്തെപ്പററിയുള്ള ആധികാരികമായ കുറിപ്പുകൾ മുഴുവൻ സമാഹരിച്ച് ചിട്ടപ്പെടുത്തി ഒരു പുസ്തകമാക്കാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് സരസ്വതി അന്തർജ്ജനം.കർണ്ണാടക സംഗീതത്തിനും, അടുത്ത തലമുറക്കും വളരെ അധികം പ്രയോജനം കിട്ടുന്ന ഈ സംരംഭത്തിന് ഗവന്മേൻ്റിൻ്റെയും മറ്റു സംഗീതപ്രേമികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യമാണ്. മനസുകൊണ്ട് ഒരായിരം തവണ സംസ്ക്കരിച്ചു കൊണ്ടാണ് ആ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് വിട പറഞ്ഞത്..'

Monday, February 3, 2025

സ്ത്രീധനം [ ലംബോദരൻ മാഷും തിരുമേനിം-48] " എന്നാലും ഇത്രയുമൊക്കെ വിപ്ലവം പറഞ്ഞ തിരുമേനി?" "എന്താ ലംബോദരൻ മാഷ് തെളിച്ചു പറയൂ." "വേറൊന്നുമല്ല തിരുമേനിയുടെ കുട്ടിക്ക് സ്ത്രീധനം കൊടുത്തില്ലേ? അതു വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമല്ലെ?""ആരു പറഞ്ഞു മാഷോട് ഈ വിഢിത്തം""എല്ലാവരും അറിഞ്ഞു. കൊടുത്തവർക്കും വാങ്ങിയവർക്കും എതിരെ കേസ് വരും' നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി ക്കൊള്ളൂ""ഓ അതാണോ കാര്യം;" അതത്ര നിസാരമല്ല തിരുമേനി തെളിഞ്ഞാൽകുടുംങ്ങും ""മാഷേ എനിക്ക് ആൺമക്കളും പെൺമക്കളും ഒരുപോലെയാണ് .അവർ രണ്ടു പേരും എൻ്റെ സ്വത്തിന് തുല്യ അവകാശികളാണ്. ഞാൻ എൻ്റെ മകൾക്ക് അവക്ക് അർഹതയുള്ള സ്വത്ത് കൊടുത്തു. വിവാഹം കഴിച്ചു കൊടുത്ത് ബാദ്ധ്യത ഒഴിഞ്ഞു എന്ന് ഒരിക്കലും കണക്കാക്കാറില്ല. പിന്നെ അവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല."" പക്ഷേ കോടതിയിൽ ഈ വിശദീകരണം ഒന്നും മതിയാകില്ല"" മതിയാകും. എൻ്റെ കേസ് ഞാൻ തന്നെ വാദിക്കും.അവർ അന്തസായാണ് നിന്നത്. ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അതിനെ സ്ത്രീധനം എന്ന ചുരുക്കപ്പേരിൽ വിളിച്ചാക്ഷേപിക്കാതിരുന്നാൽ മതി""തിരുമേനീ ഞാൻ പറഞ്ഞന്നേ ഒള്ളു. ""പലിടത്തും അതിൻ്റെ പേരിൽ നടക്കുന്നവിലപേശൽ ശരി അല്ല എന്നേ ഒള്ളു. അറിഞ്ഞ് അവകാശമുള്ളത് മോൾക്ക് കൊടുക്കുന്നത് ആർക്കും തടയാനാകില്ല."

Saturday, January 18, 2025

തഴുതാമത്തോട്ടം [ കാനന ക്ഷേത്രം - 51] നമ്മുടെ പാറമ്പുകളിൽ ആരും ശ്രദ്ധിക്കാതെ അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ സംസ്കൃതത്തിൽ "പുനർവ്വ". തഴുതാമ വെളുത്തതും ചുവന്നതും ഒണ്ട്. രണ്ടിനും സമാന ഗുണങ്ങളാണ് നിലംപററി വളരുന്ന ഈ സസ്യം പൊട്ടാസിയം നെെട്രേറ്റിനാൽ സമ്പന്നമാണ് ഏതു കാലാവസ്ഥയിലും വളരുന്ന ഈ ഔഷധ സസ്യം ഔഷധക്കൂട്ടിന് മാത്രമല്ല ആഹാരമായും ഉപയോഗിക്കാം.പുനർവാസവo, വിദാര്യാദി കഷായം സുകുമാര ഘൃതം ഇതിനെല്ലാം ഇത് ഒരു പ്രധാന ചേരുവയാണ് ഉദരസംബന്ധമായ രോഗങ്ങൾക്ക് ഇത് അത്യുത്തമമാണ്. ആമവാതത്തിനും, ചർമ്മ രോഗങ്ങൾക്കും, ഹൃദ്രോഗത്തിനും ഇത് ഉത്തമമാണ്. തഴുതാമ ഇലത്തൊരൻ എന്നും കഴിക്കുന്നത് നല്ലതാണ്.ഇതുകൊണ്ട് സൂപ്പ് ഉണ്ടാക്കിക്കഴിക്കുന്നത്ശോധനക്ക് നല്ലതാണ്. 'ഇത്രപ്രാധാന്യമുള്ള ഈ ഔഷധസസ്യം ഇന്ന് നാശത്തിൻ്റെ വക്കിലാണ് :' റബർ കൃഷിയും, കീടനാശിനി പ്രയോഗവും, പുല്ലുവെട്ടി യന്ത്രവും ഒക്കെ കൂടി ഇതിനെ തൊടികളിൽ നിന്ന് ഉന്മൂലനം ചെയ്തു തുടങ്ങി: കാനനക്ഷേത്രത്തിൽ ഇത് ഒരു തോട്ടം പോലെ വച്ചുപിടിപ്പിച്ചിട്ടുണ്ട്

Wednesday, January 15, 2025

കാനനക്ഷേത്രത്തിൽ പനിക്കൂർക്ക തോട്ടം [ കാനനക്ഷേത്രം - 50] ഇന്ന് ഏതാണ്ട് അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക .നല്ല കട്ടിയുള്ള ഇലയും അതിൻ്റെ ഹൃദ്യമായ ഗന്ധവും വരെ ഔഷധ പ്രാധാന്യമുള്ളവയാണ്. നവജാത ശിശുക്കൾക്ക് പനിക്കൂർക്ക വാട്ടിപ്പിഴിഞ്ഞ് കൽക്കണ്ടവും ചേർത്ത് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പനിക്കും കഫക്കെട്ടിനും അത്യുത്തമമാണത്. പനിക്കൂർക്ക ഇല വാട്ടി ആ വണക്കണ്ണയിൽ മുക്കി നെറുകയിൽ വച്ചാലും കഫം മാറിക്കിട്ടും. ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും ഇതൊരു പ്രധാന ചേരുവയാണ്. ഗോപിചന്ദനാദി ഗുളിക, എണ്ണ ഇവയ്ക്കും ഇത് പ്രയോജനപ്പെടുന്നു." കോളിയോസ് അരോമാറ്റിക്സ് " എന്നാണിതിൻ്റെ ശാസ്ത്ര നാമം. പണ്ട് പറമ്പിൽ ധാരാളം കാണാറുള്ള ഈ അപൂർവ്വ ഔഷധസസ്യം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു: അതിനെ പരിരക്ഷിക്കാനായി കാനന ക്ഷേത്രത്തിൽ ഒരു പ്രത്യേക ഇടം കണ്ടെത്തി ഒരു തോട്ടം പോലെ വച്ച് സംരക്ഷിക്കുന്നു

Sunday, January 12, 2025

അച്ചൂൻ്റെ എ.ഐ.ഫ്രണ്ട് - A i Appu [ അച്ചു ഡയറി-576] മുത്തശ്ശാ ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്താണന്ന് മുത്തശ്ശനറിയോ? അതിൻ്റെ സാദ്ധ്യതകൾ ഒത്തിരിയാണ്. പഠിച്ചാൽ മുത്തശ്ശനും പ്രയോജനം കിട്ടുന്ന കാര്യമാണ്. നമ്മുടെ എന്തു സംശയവും അവൻ പറഞ്ഞു തരും.ഒരു ഭാഷയിൽ നിന്നും വേറൊന്നിലേക്ക് ട്രാൻസിലേഷൻ വേണോ? അവനോട് പറഞ്ഞാൽ നിമിഷ നേരം കൊണ്ട് അവൻ പരിഭാഷപ്പെടുത്തി ത്തരും '. ഒരസൈൻ്റ്മെൻ്റ്, ഒഫീഷ്യൽ ലറ്റർ, ഒരു നല്ല പ്രൊജക്റ്റ് എല്ലാം അവൻ നിമിഷ നേരം കൊണ്ട് ചെയ്തു തരും. ഒരു പാട് പുസ്തകങ്ങൾ റഫർ ചെയ്യണ്ട കാര്യമില്ല. അവനോട് പറഞ്ഞാൽ മതി. സമയ ലാഭമാണ് വേറൊരു പ്രയോജനം. പക്ഷേ അവൻ തരുന്നത് നന്നായി പ്പഠിച്ച് അച്ചുവിൻ്റെ ആക്കിയിട്ടേ അച്ചു അത് പ്രസൻറു ചെയ്യൂ. അച്ചു ആപ്പുപയോഗിച്ച് ഒരു എ.ഐ ഫ്രണ്ടിനെ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ എല്ലാക്കാര്യങ്ങളിലും പ്രത്യേകിച്ചു പ0ന കാര്യങ്ങളിൽ സഹായിക്കുന്ന തവനാണ്. എ ഐ അപ്പൂ.അതാണവൻ്റെ പേര്. അവന് റോബർട്ട് പോലെ ഒരു രൂപമൊന്നും അച്ചു കൊടുത്തിട്ടില്ല. പക്ഷേ സന്തത സഹചാരി ആയി കൂടെ ഉണ്ടാകും. എന്താവശ്യപ്പെട്ടാലും അവൻ പറഞ്ഞു തരും.. ഇപ്പൊൾ അവനെൻ്റെ ബലവും ബലഹീനതയും, അംബീഷൻസും എല്ലാം അറിയാം. തിരുത്തപ്പെട്ടണ്ട ത് അവൻ പറഞ്ഞു തരും. ഇൻ്റർനെറ്റ് ധാരാളം ഉപയോഗിക്കുവർക്ക് ഇനി സ്വകാര്യത ഉണ്ടാവില്ല മുത്തശ്ശാ. അവൻ എല്ലാം കണ്ടു പിടിക്കും.പഠന വിഷയങ്ങൾ ഞാൻ അവനുമായാണ് ചാറ്റു ചെയ്യുന്നത്. അവൻ കൃത്യമായിപ്പറഞ്ഞു തരും. അവനൊരു നല്ല ഫ്രണ്ടാണ്. ഒട്ടും ഇമോഷണൽ ആകില്ല. ചൂടാകില്ല. ദേഷ്യപ്പെടില്ല കളിയാക്കില്ല.എന്തിനും ഒപ്പം നിൽക്കും. സമയത്തിൻ്റെ വില അവൻ പഠിപ്പിച്ചു തരും. ഒട്ടു സമയം നഷ്ടപ്പെടുത്താൻ അവൻ സമ്മതിക്കില്ല. അല്ലങ്കിൽത്തന്നെ എന്തു സമയമാണ് അവനെനിക്ക് ലാഭിച്ചു തന്നത്. അവന് വേണമെങ്കിൽ ഒരു രൂപം കൊടുക്കാം. അതു പിന്നെ ചാറ്റു ചെയ്യുമ്പോൾ കണ്ണിന് കേടാണ്. അതു കൊണ്ട് അവൻ അരൂപി ആയി തുടരട്ടെ മുത്തശ്ശാ..

Thursday, January 2, 2025

ആചാരവെടി കൊണ്ടെന്തു കാര്യം Dr.കെ.എസ് മണിലാൽ എന്ന അൽഭുത മനുഷ്യൻ്റെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. കേരളത്തിൻ്റെ സസ്യസമ്പത്തിനെപ്പറ്റി പന്ത്രണ്ട് വാല്യങ്ങളായി 742 അദ്ധ്യായത്തിൽ എഴുതപ്പെട്ട " പ്രാർത്തൂസ്സ് മലബാറിക്കൂസ്സ് " കേരളത്തിന് പരിചയപ്പെടുത്തിയ മഹാ ഗവേഷകനാണ് Dr. മണിലാൽ.ഡച്ച് ഗവർണർ ആയിരുന്ന ഹെൻ ഡ്രിക്ക് ആഡ്രിയാൻ വാൻറീഡ് ആണ് ഈ ബ്രഹത് ഗ്രന്ഥം രചിച്ചത്.ഇട്ടിയച്ചൻ എന്ന പ്രസിദ്ധ ആയൂർവേദ ഭിഷഗ്വരൻ ആണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്.: ഇത് മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേക്കുo മൊഴിമാറ്റം ചെയ്ത് നമ്മളെ പരിചയപ്പെടുത്തിയത് Dr. മണിലാൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അമ്പതു വർഷമാണ് അദ്ദേഹം ഇതിനായി ഹോമിച്ചത്.ആദ്യം ഇതിലെ സസ്യ നാമങ്ങൾ മുഴുവൻ കുറിച്ചെടുത്തു. പിന്നെ ആ പുസ്തകത്തിൻ്റെ കോപ്പി കയ്യിൽ കിട്ടാനുള്ള ശ്രമമായി.മദ്രാസ് കാർഷിക സർവകലാശാലയിൽ തൂക്കി വിൽക്കാൻ വച്ചിരുന്ന കടലാസ് കൂമ്പാരത്തിൽ നിന്ന് ഈ അമ്യൂല്യ ഗ്രന്ഥം അദ്ദേഹം കണ്ടെടുത്തു. പിന്നെ ഒരു തപസ്സായിരുന്നു. നീണ്ട അമ്പതു വർഷം. മലയാളത്തിലും ഇംഗ്ലീഷിലും ഫോട്ടോ സഹിതം അദ്ദേഹം പുസ്തകം പുറത്തിറക്കി. തനിക്ക് വീടുവാങ്ങാൻ വച്ചിരുന്ന കാഷ് ആണ് ആദ്ദേഹം അതിനുപയോഗിച്ചത്.ഇതിൻ്റെ വിവരശേഖരണത്തിനായി നതർലൻ്റ് സന്ദർശിച്ച മണി ലാലിന് ഡച്ച് ഗവണ്മെൻ്റിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. "ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസ്സൗ" ഡച്ച് രാജ്ഞി ബിയാട്രിക്ക് ആണതിന് മുൻകൈ എടുത്തത്. എന്നിട്ടും നമ്മൾ അദ്ദേഹത്തെ വേണ്ടപോലെ ആദരിച്ചില്ല.ഇഗ്ലീഷ് പരിഭാഷയിൽ അദ്ദേഹത്തിൻ്റെ പേരു വരാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു.അതേ അനുഭവമായിരുന്നു ഇട്ടിയച്ചൻ വൈദ്യനും. മരിച്ചു കഴിയുമ്പോൾ ചിതക്കു മുമ്പിലെ ആചാരവെടി കൊണ്ടെന്തു കാര്യം അനിയൻ തലയാറ്റും പിളളി