Saturday, May 3, 2025
ടെസ് ലേ സൈബർ ട്രക്ക് -സമാനതകളില്ലാത്ത ഒരു പിക്ക് അപ്പ് ട്രക്ക് - [ അമേരിയ്ക്കാ- 105] അമേരിയ്ക്കയിൽ കാലുകുത്തിയപ്പഴേ ഉള്ള ഒരു മോഹമായിരുന്നു ടെസ്ലയുടെ സൈബർ ട്രക്ക് അടുത്തു നിന്നൊന്നു കാണണം. പറ്റുമെങ്കിൽ അക ത്ത് ഒന്നു കയറണം. ഭാഗ്യം പോലെ ഇന്നലെ വീടിന് മുമ്പിൽ ഒരു സൈബർ ട്രക്ക് പാർക്ക് ചെയ്തിരിക്കുന്നു. അനുപമമായ അതിൻ്റെ രൂപകൽപ്പന ടസ് ലേക്ക് മാത്രം സ്വന്തം. അത്ര മനോഹരമാണ് ആ കരുത്തൻ്റെ ഡിസൈൻ. കാത്തിരുന്നു. അതിൻ്റെ ഉടമസ്ഥൻ വരുമ്പോൾ കാണണം.അകത്തൊന്നുകയറണം. ഒരു ഫോട്ടോ എടുക്കണം. അങ്ങിനെ അയാൾ വന്നുഡോർ തുറന്നപ്പഴേ മടിച്ച് മടിച്ച് കാര്യം പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ എന്നെ ക്ഷണിച്ചു.ഡോർ തുറന്നു തന്നു. ഡ്രൈവർ സീറ്റിൽ കയറി ഇരുന്നോളാൻ പറഞ്ഞു. ഞാൻ അകത്തു കയറി ദീർഘചതുരത്തിലുള്ള ആ സ്റ്റിയറിങ്ങിൽകൈവച്ചപ്പഴേ കാറ്ആകെ ഒന്നുയർന്നു. റിമോട്ടിൽ കാറ് ഉയർത്തിയതാണ്.അതിൻ്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാം മൂന്നു മോഡലുകളാണുള്ളത്.സിഗിൾ മോട്ടോർ ,ഡ്യുവൽ മോട്ടോർ പിന്നെ ഏറ്റവും വില കൂടിയ സൈബർ ബീസ്റ്റ്. ഇത് ടോപ് സ്പൈക് വേരിയൻ്റാണ്. 845 bhpപവ്വർ.മൂന്ന് എൻജിൻ.സ്റ്റാർട്ട് ചെയ്ത് മൂന്നിൽ താഴെ സെക്കൻ്റു കൊണ്ട് തൊണ്ണൂറ്റി ഏഴ് കിലോമീറ്ററോളം വേഗത കൈവരിക്കാം. പൂർണ്ണ ചാർജിൽ 515 കിലോമീറ്റർ ദൂരം താണ്ടും. അഞ്ചു് ടൺ ഭാരം വഹിക്കാവുന്ന സൈബർ ബീറ്റ് 209 കിലോമീറ്റർ വരെ വേഗത്തിൽപ്പൊകാം. അതിൻ്റെ ഉരുക്ക് ബോഡിയും, വിചിത്ര ആകൃതിയും നമ്മളെ ഞട്ടിച്ചു എന്നു പറഞ്ഞാൽ മതി. എ ൺമ്പത്തി അഞ്ച് ലക്ഷം വരെ വില വരുന്ന ഇവൻ ബുള്ളറ്റ് പ്രൂഫ് ആണ്. അദ്ദേഹം ഒരു ചെറിയ ഡ്രയ് വിന് ക്ഷണിച്ചപ്പോൾ സന്തോഷം തോന്നി. ഒരു ഇൻ്റർനാഷണൽ ഡ്രൈവിഗ് ലൈസൻസ് ഉണ്ടായിരുന്നെങ്കിൽ!മോഹിച്ചു പോയി. പിന്നെ മോറീസ് വില്യംസിൻ്റെ കൂടെ ഒരു അര മണിക്കൂർ ഡ്രൈവ്: അദ്ദേഹം തിരിച്ച് വീട്ടുമുറ്റത്തിറക്കി നന്ദി പറഞ്ഞ് ഓടിച്ചു പോയി
തുടരും" - അമേരിക്കയിലും .[ അമേരിക്ക 106] അമേരിക്കയിൽ വന്നിട്ട് ഒരു മലയാളം സിനിമ. തുടരും.അമേരിക്കൻ സിനിമ ശ്രംഖല ആയ റീഗൽ എൻ്റർടൈമെൻ്റ് ഗ്രൂപ്പിൻ്റെ വിഖ്യാതമായ സിനിമ ശ്രംഖലയിൽ നിന്നു തന്നെ ആകട്ടെ. അങ്ങിനെയാണ് ബാംബിക് ടനിലെ റീഗൽ തീയേറ്ററിൽ എത്തിയത്. ഐ. മാക്സും ,4 DXഉൾപ്പടെചെറിയ തീയേറ്ററുകളുടെ ഒരു സമുച്ചയം എന്നു പറയാം. മോഹൻലാലിൻ്റെ തുടരും" പ്രകാശ വർമ്മ എന്ന ഒരു പുതിയ വില്ലൻ്റെ ഉദയം. ഇങ്ങിനെയും വില്ലനാകാം എന്ന് പണ്ട് അനു പം ഖേർ നമ്മേപഠിപ്പിച്ചതന്നിട്ടുണ്ട്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന വില്ലൻ !അതു പോലെ നമ്മുടെ പ്രിയപ്പെട്ട കൂതിരവട്ടം പപ്പുവിൻ്റെ മകൻ ബിനു പപ്പു 'പിന്നെ നമ്മുടെ അഹങ്കാരമായ ശോഭനയും പോരേ. മോഹൻലാലിന് അഭിനയിക്കാൻ ഇത്രയും നല്ല കോമ്പിനേഷൻ പോരെ. അത് അദ്ദേഹം മനോഹരമാക്കുകയും ചെയ്തു. ഇൻ്റർവൽ വരെ കുഴപ്പമില്ലാതെ നീങ്ങി. അതിനകത്തു തന്നെ സ്നാക്ക്സും ഡ്രിoഗും ഒക്കെക്കിട്ടും. ഒരു നല്ല ചിൽഡ് ബിയർ കൂടി വേണം പിരിമുറുക്കം കുറക്കാൻ .അതും അവിടെ പറ്റും.അകത്തിരുന്ന് ബിയർ നുകർന്ന് സിനിമാ ആസ്വദിക്കാം. പുറത്തിറങ്ങിയപ്പോൾ സത്യം പറഞ്ഞാൽ പ്രകാശ് വർമ്മഎന്ന നടൻ മാത്രമായിരുന്നു മനസിൽ. പിന്നെ ബിനു പപ്പുവും. ഇതൊക്കെയാണങ്കിലും അമേരിയ്ക്കയിൽ തിയേറ്ററിൽ ഒരു മലയാളം പടം.! അതും നിറഞ്ഞതിയേറ്ററിൽ. അത് ഒരനുഭൂതി തന്നെ
Wednesday, April 30, 2025
അമേരിക്കയിൽ തിരുവാതിരയുടെ നാടൻ ശീലുകളിൽ മയങ്ങി. [അമേരിക്ക - 104] അമേരിക്കയിൽ വന്ന് ആദ്യ ദിവസം തന്നെയാണ് കേരളാ കൾച്ചറൽ സൊസൈറ്റിയുടെ കലോത്സവത്തിൽ പങ്കെടുക്കാനവസരം കിട്ടിയത്. അവിടുത്തെ ഒരു സ്ക്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.കാറ് പാർക്ക് ചെയ്ത് ഹാളിൽക്കയറുമ്പഴേ ഒരു വല്ലാത്ത ഗൃഹാതുരത്വം അനുഭവപ്പെടുന്ന തിരുവാതിരപ്പാട്ടാണ് നമ്മളെവരവേറ്റത്. വേദിയിൽ തിരുവാതിര മത്സരം നടക്കുകയാണ് തനി നാടൻ രീതിയിൽ സെററുമുണ്ട് ഉടുത്ത്, നിലവിളക്ക് വച്ച് വായ്ക്കുരവയുമായിത്തുടങ്ങിയ തിരുവാതിര ആദ്യ അവസാനം അതിൻ്റെ തനിമ നിലനിർത്തിയിരുന്നു. ഭൂമിയുടെ മറുവശത്ത് ഈ സ്വപ്ന ഭൂമിയിൽ നമ്മുടെ നാടിൻ്റെ തുടിപ്പ് അരങ്ങേറിയപ്പോൾ ഉണ്ടായ അനുഭൂതി ഒന്നു വേറെയാണ് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൻ. ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ്. കൾച്ചറൽ അവയർ നസ് പ്രൊമോട്ട് ചെയ്യുന്നതിനൊപ്പം ഏഷ്യൻ, ഇൻഡ്യൻ വംശജരുടെ സോഷ്യൽ ആക്റ്റിവിററീസും ഇവർ പ്രൊമോട്ട് ചെയ്യുന്നു ആ ഹാൾ തിങ്ങി നിറഞ്ഞ് പ്രവാസികൾ.അതിനു മുമ്പ് നടത്തിയ പരിപാടികൾക്കുള്ള സമ്മാന വിതരണവും വേദിയിൽ നടക്കുന്നുണ്ട്. Dr. ആശാ പോറ്റിയും ശ്രീ.പ്രതിപ് പട്ട മനയും ഉൾപ്പടെ പലരുടേയും പരിചയം പുതുക്കാനുള്ള അവസരവുമായി അത് മാറി. ഇനി അടുത്തു നടക്കുന്ന സ്വസ്തിയുടെ പ്രോ ഗ്രാമിലേക്ക് Dr. ആശ ക്ഷണിക്കുകയും ചെയ്തു. .നാടൻ കലകളുടെ പ്രൊമോഷനും കലാകാരന്മാർക്കുള്ള ആദരവും കാലങ്ങളായി സ്വസ്തി നടത്തുന്നു.ഇത്തവണ സോപാന സംഗീതത്തിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. സോപാന സംഗീതത്തിൽ അതിപ്രഗൽഭനായ സാക്ഷാൽ അമ്പലപ്പുഴ വിജയകുമാർ തന്നെ പരിപാടിക്കെത്തുന്നുണ്ട്. ഒരു പക്ഷെ നമ്മുടെ നാട്ടിലേക്കാൾ നമ്മുടെ ആഘോഷങ്ങൾ തനിമയോടെ അവതരിപ്പിക്കുന്നത് പ്രവാസികൾ ആണന്നു തോന്നി. കഴിഞ്ഞ തവണ വന്നപ്പോൾ " പത്രിക"യുടെ വിഷു ആഘോഷത്തിൽ പങ്കെടുത്തത് ഓർക്കുന്നു. സമ്മാനദാനവും കഴിഞ്ഞ് സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്
Friday, April 25, 2025
മാരകായുധങ്ങളുമായി പിടിയിൽ [അമേരിയ്ക്ക- 101 ]അമേരിക്കയിലേക്ക് പല പ്രാവശ്യം പോയിട്ടുണ്ട്. യാത്രയുടെ ത്രില്ല് പലപ്പഴും ആസ്വദിച്ചിട്ടുണ്ട്. ലഗേജ് ബാഗ് കയററി വിടുമ്പോൾ ഒരു ആവറേജ് മലയാളി കൊണ്ടു പോകുന്ന പിക്കിൾസും ചിപ്സും ഒക്കെത്തന്നെയാണ് ഭൂരിഭാഗവും.അവർ എതിർത്താൽ ചവററുകൊട്ടയിൽ ഇട്ടു വരണ്ടി വരും.. ഭാഗ്യം പെട്ടി തുറക്കണ്ടി വന്നില്ല. ബോർഡിഗ് പാസും കിട്ടി. പക്ഷേ മെയിൽ ഗേയ്ററിൽ ഇമിഗ്രേഷൻ ചെക്കിഗ് ഉണ്ട്. വാച്ച് മാല ബൽററ് ഷൂസ് ഇലകോണിക്ക് ഉപകരണങ്ങൾ എല്ലാം ഒരോരോ ട്രേയിൽ ഇട്ട് സ്കാനി ഗിന് കയറ്റി വിടും.പിന്നെ നമ്മെ ചെക്കു ചെയ്യും.അവരുടെ ഗേയ്ററിൽ കൂടി കടന്നപ്പഴേ എന്നെ പിടിച്ചു. "എനി ഇലട്രോണിക്ക് ഡി വൈ സസ്" ?"നോ " ഞാൻ പറഞ്ഞു. അവരും അവരുടെ യന്ത്രവും അതു വിശ്വസിച്ചില്ല.അവർ എന്നെ അകത്തേക്ക് വിടുന്നില്ല. എൻ്റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ പാസ്പ്പോർട്ട് ഉൾപ്പടെ ഓപ്പണായി ട്രേകളിൽ ബൽറ്റ് വഴി അപ്പറം എത്തിക്കഴിഞ്ഞു. അതെടുക്കുന്നതു വരെ ഒരുമനസമാധാനമില്ല. ഇവർ വിടുന്ന ലക്ഷണവുമില്ല. അവസാനമാണ് മനസിലായത് എൻ്റെ ചെവിയിൽ വച്ചിരിക്കുന്ന ഹിയറി ഗ് എയ്ഡ് ആണ് വില്ലൻ. അതെടുത്താൽ അവർ പറഞ്ഞത് കേൾക്കില്ല. എടുത്ത മാറ്റാതെ പോകാനുംസമ്മതിക്കില്ല. അവസാനം അവർ കടത്തിവിട്ടു. അപ്പുറത്തു ചെന്ന് എല്ലാം ചെക്ക് ചെയ്തു. ആ ആഭരണങ്ങൾ എടുത്തണിഞ്ഞു.പാസ്പ്പോർട്ട് സുരക്ഷിതമായി കയ്യിൽ വച്ചു. അപ്പഴാണു് എൻ്റെ ഹാൻ്റ് ബാഗ് കാണാനില്ല. ഏഴു കിലോ വരെ ഹാൻസ് ബാഗിൽ അനുവദിച്ചിട്ടുണ്ട്.സ്ക്കാൻ കഴിഞ്ഞ് ബാഗ് അവർ പിടിച്ചു വച്ചിരിക്കുകയാണ്. " ബാഗിൽ എന്തെങ്കിലും മാരകായുധങ്ങൾ?".Ak.47 കടത്തിയ ഭീകരരുടെ കൂട്ട് എന്നേയും ചോദ്യം ചെയ്തു.ഇശ്വരാ കുട്ടികൾക്കു വേണ്ടി കറിക്കത്തി വല്ലതും ഭാര്യ എടുത്ത് വച്ചിട്ടുണ്ടാകുമോ? ഇല്ല ഉറപ്പ്. പക്ഷേ അവർ വിട്ടില്ല. ഞാൻ ബാഗ് കയ്യിൽ നിന്ന് വച്ചിട്ടല്ല. മററുള്ളവർ ഒന്നുoഒളിച്ചുകൊണ്ടുവയ്ക്കാനും സാദ്ധ്യതയില്ല: ഇശ്വരാ, നാട്ടിലെങ്ങാൻ ഇത്രയും അറിഞ്ഞാൽ മതി അതിൻ്റെ പരിസമാപ്തി അറിയുന്നതിന് മുമ്പ് ചാനൽ ചർച്ചയിൽ എന്നെ ഭീകരവാദി ആയി പ്രഖ്യാപിച്ചു ചർച്ച തുടങ്ങിയിട്ടുണ്ടാവും. അവസാനം ബാഗ്തുറപ്പിച്ചു.ഒരു ബ്ലയിഡിൻ്റെ കഷ്ണവും ഒരു പാവം നയിൽ കട്ടറും. അതുപേക്ഷിക്കാൻ തയാറായതോടെ അവർ എന്നെ വെറുതെ വിട്ടു.വെറും ഒരു ബ്ലയിഡിൻ്റെ മുറി കൊണ്ട് വിമാനം റാഞ്ചിയാലോ? എന്തായാലുo നിയമം പാലിക്കപ്പെടണ്ടതാണ്.കുറ്റം എൻ്റെതാണ്.അങ്ങിനെ അകത്തു കയറി.
Monday, April 14, 2025
സമൃദ്ധമായി വിഷു ആശംസകൾ മാത്രം വിഷു. മക്കളും പേരമക്കളും അടുത്തില്ലാതെ എന്തു വിഷു. ഒരു ചടങ്ങു പോലെ കണികണ്ടു. ഭഗവാൻ്റെ മുഖത്തു പോലും ഒരു സന്തോഷമില്ലന്നു തോന്നി. കഴിഞ്ഞ വർഷത്തെ പടക്കവും കമ്പിപ്പൂത്തിരിയും കാൽപ്പെട്ടിയിലിരിപ്പുണ്ട്: ആര് ആർക്കു വേണ്ടി കത്തിയ്ക്കാൻ .വിത്തും കൈക്കോട്ടും പാടി പറ ക്കുന്ന കതിരുകാണാക്കിളിയില്ല. നാട്ടിൽ നെൽകൃഷിയും കതിരുമില്ല. വിളവെടുപ്പ് ഉത്സവത്തിന് വിളവെടുക്കാനൊന്നുമില്ല. നാണ്യവിളകൾ മാത്രം. റബറും ജാതിയും തൊടിക കയ്യടക്കിക്കഴിഞ്ഞു. വിഷുക്കൈനീട്ടം കൊടുക്കാനും വാങ്ങാനും ആളില്ല. എന്തിന് കണിക്കൊന്ന പോലും ഒരു ചടങ്ങു പോലെ നേരത്തേ പൂത്ത് പിൻ വാങ്ങി മാമ്പഴം പറിക്കാനാളില്ല. വവ്വാലും അണ്ണാനും പാതി കഴിച്ച് നമുക്കായി ഉപേക്ഷിച്ചു പോകും.അവർക്ക് നന്ദിയുണ്ട്. പകുതി നമുക്ക് തരും. ഗുഹ പത്നി ശ്രീരാമ ഭഗവാന് കൊടുത്ത പോലെ പരിപാവനമായ ഒരു ദാനം ' .ഒന്നുമില്ലങ്കിലും ഇന്ന് ഏറ്റവും സമൃദ്ധമായ ഒന്നുണ്ട്. വിഷു ആശംസകൾ.
Saturday, March 22, 2025
ബാലുശ്ശേരി കോട്ടയിൽ "വേട്ടയ്ക്കൊരു മകൻ " പരദേവത ആയി [കാനന ക്ഷേത്രങ്ങളിലൂടെ - 48] ശത്രു ശല്യം കൊണ്ട് പൊറുതിമുട്ടിയകറുമ്പനാട് രാജാവ് മഹാദേവനെ ശരണം പ്രാപിച്ച് ഭജനം തുടങ്ങി.തൻ്റെ മകനായ വേട്ടക്കൊരുമകനെ തഞ്ചുമലയിൽ പ്പോയി തപസ്സു ചെയ്തു പ്രീതിപ്പെടുത്തൂ. എന്നൊരു സ്വപ്ന ദർശനം ഉണ്ടായി.അങ്ങിനെ രാജാവ് തപസു ചെയ്ത് വേട്ടയ്ക്കൊരു മകനെ പ്രത്യക്ഷപ്പെടുത്തി. ബാലുശേരിക്കോട്ടയിലെത്തി നാടിനെ രക്ഷിക്കണമെന്നപേക്ഷിച്ചു. ഞാൻ എത്തിക്കൊള്ളാമെന്നും ഭിക്ഷക്കാർക്കും പാവങ്ങൾക്കും "അരി അളവ് " നിശ്ചയിക്കാനും പറഞ്ഞു. വേട്ടക്കൊരുമകൻ ഒരു സന്യാസിയുടെ വേഷത്തിൽ അരിഅളവ് നടക്കുന്ന സമയത്ത് കോട്ടയിൽ എത്തി. എല്ലാവർക്കും നാഴി അരി വീതം വിതരണം ചെയ്യുന്ന സമയമായിരുന്നു. "ഒരോരുത്തർക്കും ആവശ്യമുള്ളത്ആണ് കൊടുക്കണ്ടത് ' എനിക്ക് നാഴി ഉരി വേണം" കാര്യസ്ഥൻ സമ്മതിച്ചില്ല. കോപിഷ്ടനായ സന്യാസി കിട്ടിയ അരി മുഴുവൻ വഴിയിൽ വിതറി തിരിച്ചു പോയി. ഈ വിവരം രാജാവ് അറിഞ്ഞപ്പോൾ വന്നത് ഭഗവാനാണന്ന് രാജാവിന് മനസ്സിലായി.പെട്ടന്നു് തന്നെ തൻ്റെ വിശ്വസ്തൻ കുട്ടിപ്പട്ടരെ നിയോഗിച്ചു. എങ്ങിനെയും അദ്ദേഹത്തെ പ്രീതിപ്പെടുത്തി തിരിച്ചു കൊണ്ടുവരണമെന്ന് കൽപ്പിച്ചു. അവസാനം ഒരാൽത്തറയിൽ വിശ്രമിക്കുന്ന സന്യാസിയേ കണ്ടുമുട്ടി. സമസ്താപരാധം പറഞ്ഞ് സാഷ്ടാംഗം നമസ്ക്കരിച്ച് തിരിച്ചു വരണമെന്നപേക്ഷിച്ചു.സംപ്രീതനായ ഭഗവാൻ പട്ടരോട് എഴുനേൽക്കാൻ ആവശ്യപ്പെട്ടു.വാരാമെന്നു സമ്മതിച്ചാലേ എഴുനേൽക്കു എന്ന് ശഠിച്ച പട്ടരേ സമാധാനിപ്പിച്ച് കൂടെ കൂട്ടി കോട്ടയിലെത്തി. വേട്ടക്കൊരുമകൻ എത്തിയപ്പോൾ അവിടുത്തെ ഭഗവതി ഭവ്യതയോടെ മാറിക്കൊടുത്തു. പക്ഷേ അവിടുത്തെ "കരിയാത്തൻ തേവർ " എഴുനേറ്റിലന്നു മാത്രമല്ല ദേവനെ ധിക്കരിക്കുകയും ചെയ്തു. അദ്ദേഹം കരിയാത്ത നെ എടുത്തെറിഞ്ഞു. കരിയാത്തൻ ചെന്നു വീണ പാറ ഇന്ന് കരിയാത്തൻ്റെ അമ്പലമാണ്.അദ്ദേഹത്തിന് കുടിവെള്ളത്തിന് തൻ്റെ ചുരിക കൊണ്ട് ഒരു കിനറും പണിത് കൊടുത്തു. കുട്ടിപ്പട്ടർക്ക് " നമസ്ക്കാരപ്പട്ടർ " എന്ന പദവിയുo അവകാശങ്ങളും കൽപ്പിച്ചു നൽകി.ഉപദേവതമാർക്ക് പരദേശ ബ്രാഹ്മണർ പൂജചെയ്യുന്ന ക്ഷേത്രം ബാലുശേരി കോട്ടയാണ്. ആദ്യം വന്നപ്പോൾ കോട്ടയിലേക്ക് വഴി കാണിച്ചു കൊടുത്ത " കാര കുറനായരെ "തൻ്റെ കോമരമായും അംഗീകരിച്ചു.കോട്ടയിലെ ആരാധനയിലും മറ്റെല്ലാ കാര്യങ്ങൾക്കും എല്ലാ ജാതിയിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകണമെന്നും ദേവൻ ആവശ്യപ്പെട്ടു.ബാലുശ്ശേരി കോട്ടയിലെ നാലുകെട്ടിൻ്റെ ഭിത്തിയിൽ അങ്ങിനെ ആ ദേവചൈതന്യം ലയിച്ചു ചേർന്നു.അവിടത്തെ പ്രധാന വഴിപാട് പന്തീരായിരം തേങ്ങ ഏറുംപാട്ടും ആണ് '
Thursday, March 20, 2025
ബാലുശ്ശേരിക്കോട്ട - വേട്ടയ്ക്കൊരു മകൻ്റെ മൂല ക്ഷേത്രം [ കാനനക്ഷേത്രങ്ങളിലൂടെ - 47] അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാളവേഷം കെട്ടി വന്ന ശിവപാർവ്വതിമാർക്ക് ജനിച്ച കുട്ടി ആണ് വേട്ടയ്ക്കൊരു മകൻ.മകനെ അവർ കാട്ടിലുപേക്ഷിച്ച് മടങ്ങി. "നിന്നെ ത്രിലോകത്തിൽ ആർക്കും ജയിക്കാൻ കഴിയില്ല " എന്നൊരു വരവും മകന് കൊടുത്ത നുഗ്രഹിച്ചാണ് അവർ പോയത്. അവൻ വെട്ടയാടി കാട്ടുജാതിക്കാർക്കൊപ്പം വളർന്നു. വലിയ ഒരു യോദ്ധാവായി.അപരാജിതനായ വില്ലാളിവീരൻ. തൻ്റെ ഇഷ്ട ആയുധമായ അമ്പും വില്ലും ഉപയോഗിച്ച് സകലരെയും തോൽപ്പിച്ചു.അങ്ങിനെ വേട്ടക്കൊരുമകൻ ദൈവങ്ങൾക്കും പേടി സ്വപനമായി.അവർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹാവിഷ്ണു അതി മനോഹരമായ ഒരു സ്വർണ്ണച്ചുരികയുമായി ബ്രാഹ്മണ വേഷത്തിൽ അവൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യുദ്ധപ്രിയനായ ശിവപുത്രന് ആ ചുരിക വേണമെന്നായി. അവസാനം ആ ബ്രാഹ്മണൻ സമ്മതിച്ചു. ഉപാധികളോടെ.ഈ ചുരിക താഴെ വയ്ക്കുകയോ കൈമാറുകയോ ചെയ്യരുത്. അതി മനോഹരമായ ആ ചുരിക തിരികെ ഏൾപ്പിക്കാൻ ആ യോദ്ധാവിന് മടി ആയിരുന്നു. ബ്രാഹ്മണ വേഷധാരി ആയ മഹാവിഷ്ണു അപ്പഴേക്കും അപ്രത്യക്ഷനായിരുന്നു. അപ്പഴാണ് അതിലെ ചതി ശിവപുത്രന് മനസിലായത്. ഈ ചുരിക താഴെ വയ്ക്കാതെ എങ്ങിനെ അമ്പും വില്ലും കൊണ്ടു യുദ്ധം ചെയ്യുo ' അതിന് രണ്ടു കയ്യും വേണമല്ലോ. പക്ഷെ ആ പോരാളി തളർന്നില്ല. ആ ചുരികയിൽ അവൻ പ്രാവീണ്യം നേടി.അങ്ങിനെ വേട്ടക്കൊരുമകൻ യാത്ര തുടർന്നു.ബാലുശേരി കോട്ടയിൽ വേട്ടക്കൊരു മകൻ പരദേവതാപ്രതിഷ്ഠ നേടിയ കഥ അടുത്തതിൽ
Saturday, March 15, 2025
വള്ളിക്കാട്ടുകാവിലെ "ജലദുർഗ്ഗ " [ കാനനക്ഷേത്രങ്ങളിലൂടെ - 46] പ്രകൃതി രമണീയമായ ചിക്കിലോട്ട് ഗ്രാമം. അവിടെ എടക്കരയിലാണ് വള്ളിക്കാട്ട്കാവ്. വള്ളിപ്പടർപ്പുകളും വന്മരങ്ങളും നിറഞ്ഞ ഔഷധസസ്യങ്ങൾ കൊണ്ട് നിബിഡമായ ഒരു കാനന ക്ഷേത്രം. ഇരുപത്തി ഏഴ് ഏക്കർ നി ബിഡമായ വനത്തിനു നടുവിൽ ഒരു സ്വയംഭൂ ക്ഷേത്രം. വനത്തിന് മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ കാട്ടുചോല വിഗ്രഹത്തിൽ പതിച്ച് താഴേക്ക് ഒഴുകുന്നു. അവസാനം അത് ഒരു തീർത്ഥകുളത്തിൽ സംഭരിക്കുന്നു. ഔഷധ സമ്പത്തിനാൽ ധന്യമായ ഈ പുണ്യ ജലം ഏതു വേനലിലും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിയ്ക്കും. നമ്മൾ ഒരു നടവരമ്പിലൂടെ നടന്ന് വള്ളിക്കാട്ടുകാവിൻ്റെ കവാടത്തിൽ എത്തുന്നു.പണ്ട് ,അവിടെ മുങ്ങിക്കുളിച്ച് ഈറനുടുത്ത് ആ ചെറിയ നീരൊഴുക്കിലൂടെ കാടിനുളളിലേക്ക് പ്രവേശിക്കും. അതൊരനുഭൂതിയാണ്. സൂര്യബിംബത്തെ വരെ മറയ്ക്കുന്ന നിബിഡമായ വനം. വിവിധ തരം അംബരചുംബികളായ മരങ്ങൾ, വള്ളിപ്പടർപ്പുകൾ, ഉയർന്നു നിൽക്കുന്ന വലിയ ഭീകരരൂപം പൂണ്ട വേരുകൾ, മൂവായിരത്തോളം ഇനം ജീവികളും സസ്യങ്ങളും, പത്തു പേർ ഒത്തുപിടിച്ചാൽ പോലും വട്ടമെത്താത്ത മരങ്ങൾ, കുരങ്ങന്മാർക്ക് പോലും കയറാൻ പറ്റാത്ത പ്രത്യേകതരം മരങ്ങൾ... എന്നു വേണ്ട അവിടുത്തെ ജൈവസമ്പത്തുകൾ വിവരിച്ചാൽ തീരില്ല. ഇവിടെ കുരങ്ങന്മാരുടെ ആവാസ കേന്ദ്രമാണ ന്നു പറയാം. ദർശ്ശനത്തിന് വരുന്നവർ അവർക്കു കൊടുക്കാൻ പഴങ്ങളും മറ്റും കരുതും. വഴിപാട് കഴിച്ച് അത് ഈവാനരന്മാർക്ക് കൊടുക്കുന്നത് ഇവിടെ വഴിപാടിൻ്റെ ഭാഗമാണ്. അവിടെ അതിനായി ഒരു വലിയ തറ പണിതിട്ടുണ്ട്. അവിടെ ആഹാരം വച്ച് കൈ കൊട്ടിയാൽ അവർ കൂട്ടമായി വന്ന് കഴിച്ചു പോകും.അവരുടെ കളികൾ കണ്ടിരിക്കുന്നത് കൗതുകകരമാണ്. കുരങ്ങന്മാരെ ഊട്ടുന്ന "കുടുക്കച്ചോർ " ഇവിടത്തെ പ്രധാന വഴിപാടാണ്. അമ്പത് മൺകുടങ്ങളിൽ നേദിച്ച നിവേദ്യം ഈ കുരങ്ങന്മാർക്ക് കൊടുക്കുമ്പോൾ വഴിപാട് പൂർത്തിയാകുന്നു. സന്താന ലബ്ദ്ധിക്ക് ഇത് വിശേഷമാണന്നൊരു വിശ്വാസമുണ്ട്.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അപൂർവ്വ വനദുർഗ്ഗാക്ഷേത്രം എൻ്റെ വാമഭാഗത്തിൻ്റെ ഇല്ലത്തിനടുത്താണ്. രാവിലെ അവിടെപ്പോയി ഒരു പകൽ മുഴുവൻ ആ കാട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. ജീവിതത്തിലെ സകല പിരിമുറുക്കങ്ങളും മറന്നു്, ഒരതീന്ദ്രിയധ്യാനത്തിൻ്റെ വക്കിൽ വരെ എത്തുന്ന അനുഭൂതി ! കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.
Monday, March 3, 2025
ലഹരി [ ലംബോദരൻ മാഷും തിരുമേനിം-49] " എന്നാലും ഈ കുട്ടികൾ ഇങ്ങിനെ തുടങ്ങിയാൽ ഞങ്ങൾമാഷന്മാർ എന്തു ചെയ്യും?""എന്താ മാഷേ ഇന്നത്തെ വിഷയം.""തിരുമേനീ കുട്ടികൾ സ്കൂളിൽ മയക്ക് മരുന്ന് ഉപയോഗിക്കന്നു. അക്രമാസക് ആരാകുന്നു. മയക്കുമരുന്നിനടിമ ആയാൽ എന്തൊക്കെയാണ് ചെയ്യുക എന്നറിയില്ല ""ഇതിനൊക്കെ എതിരായി നിന്ന് പോരാടേണ്ട മാഷന്മാർ തന്നെ ഇങ്ങിനെ നിസ്സഹായരായാൽ കഷ്ടമാണ്. ""പേടിയാണ് തിരുമേനി.ഇതിനെതിരായി ശബ്ദിച്ചാൽ അവർ വെറുതേ വിടുകയില്ല.ബവരുടെ പുറകിൽ എന്തിനും പൊന്നമാഫിയ സംഘമുണ്ട്.""അത് മാത്രമല്ല മഷേ .സ്ക്കൂളിൽ അങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ അവർ അതു മൂടിവയ്ക്കുന്നു. സ്കൂളിൻ്റെ അന്തസിനെ ബാധിക്കമത്രേ""പിന്നെ രക്ഷകർത്താക്കൾ അവരും അവരുടെ കുട്ടി അതിൽപ്പെട്ടാൽ മറച്ചുവയ്ക്കുന്നു. കേസായാൽ അവരുടെഭാവി അപകടമാകുമത്രേ?""കുട്ടികൾ അറിയാതെ ഇതിൽപ്പെട്ടാൽ ചാനലുകാർക്കും പൊലീസുകാർക്കും വിചാരണക്ക് വിട്ടുകൊടുക്കണമെന്നല്ല. അവരേ കൗൺസിലിഗ് നടത്തി അവനെ മാറ്റി എടുക്കാനുള്ള സംവിധാനം നമ്മുടെ പൊലീസിനുണ്ട്''" നമുക്കെന്തു ചെയ്യാനാകും. തിരുമേനീ ." "ഇതിനിരയാകുന്ന കുട്ടികളേ അല്ല പിടിക്കണ്ടത്. അവർക്ക് ഈ മയക്കുമരുന്ന് എത്തിക്കുന്ന സോഴ്സ് ആണു കണ്ടു പിടിക്കണ്ടത് ""നമ്മുടെ കുഞ്ഞുങ്ങളെ ഈ പതനത്തിൽ നിന്ന് രക്ഷിക്കാൻ നമുക്കൊന്നിച്ച് ശ്രമിക്കാം മാഷേ"
Saturday, February 22, 2025
കാഞ്ചീപുരത്തിൻ്റെ 'ഊടും പാവും [ യാത്രാ നുറുങ്ങുകൾ - 1004] കാഞ്ചീപുരം '! ഒരിയ്ക്കൽ പോയിട്ടുണ്ട്. ആയിരത്തിലധികം ക്ഷേത്രങ്ങളുടെ നാട് ചോളന്മാരും,പല്ലവന്മാരും, വിജയ നഗര ശിൽപ്പികളും ഒക്കെക്കൂടി പാരമ്പര്യ ശിൽപ്പചാതുരിയോടെ നിർമ്മിച്ച വിശ്വ പ്രസിദ്ധ ക്ഷേത്രങ്ങളുടെ നാട് .അവിടുത്തെ ക്ഷേത്രങ്ങളെപ്പറ്റി മുമ്പ് പ്രതിപാദിച്ചിരുന്നു. കാഞ്ചീപുരത്തെ പട്ടിൻ്റെ വഴിയിലൂടെയുള്ള യാത്ര ആണ് അവിസ്മരണീയം. ക്ഷേത്രങ്ങൾ പോലെ തന്നെ കലയുടെ ശ്രീകോവിലുകളിൽ കൂടിയുള്ള യാത്ര. വിശ്വ പ്രസിദ്ധ കാഞ്ചീപുരം പട്ടിൻ്റെ നാട് ! അതവിടെ കുടിൽ വ്യവസായമാണ്. ഇൻഡ്യൻ നെയ്ത്തിൻ്റെ ഈറ്റില്ലം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അയ്യായിരത്തോളം കുടുംബാoഗൾ ഇവിടെ നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരത്തിന് മുകളിൽ നെയ്ത്തുകാർ!.ആഗ്രഹാരങ്ങൾ പോലെ അഭിമുഖമായിരിക്കുന്ന വീടുകളുടെ നടുവിലൂടെ ഉളള വഴിയിലൂടെ ഉള്ള യാത്ര ഒരനുഭൂതിയാണ്. വഴിക്കിരുവശങ്ങളിലും വർണ്ണനൂലുകളുണക്കുന്ന വർണ്ണാഭമായ കാഴ്ച്ചകൾ .വർണ്ണനൂലുകളാൽ വസന്തം തീർക്കുന്ന കലാകാരന്മാർ.നെയ്ത്തുത റികളുടെ താളത്തിലുള്ള ശബ്ദം നമ്മേപഴയ ഒരു നൂറ്റാണ്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കച്ചവടം .ഒറിജിനൽ 'പട്ടുനൂലിൽ നെയ്തെടുക്കുന്ന സാരികളിലെ പരമ്പരാഗത ശിൽപ്പ ചാതുരി നമ്മേ അൽഭുതപ്പെടുത്തും. മുന്താണിയും ബോർഡറും വേറേ നെയ്ത് സാരിയിൽ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുക .സാരിക്കു ചേരുന്ന ബ്ലൗസ്പീസും കൂടെക്കാണും. പതിനയ്യായിരം രുപാ മുതൽ എഴുപത്തി അയ്യായിരം രൂപാ വരെയുള്ള സാരികൾ ഉണ്ട്. സ്വർണ്ണനൂലുകൾ കൊണ്ട് നെയ്ത് തരുന്നതിന് വലിയ വിലയാകും. നമുക്കിഷ്ടമുള്ള ഡിസൈയിൻ വരച്ചു കൊടുത്താൽ അതു പോലെ നെയ്തു തരുന്നവരും അവിടുണ്ട്. ഒരു ജനതയുടെ മുഴുവൻ ആത്മാവായ ആ തൊഴിലിടത്തോട് മനസ്സില്ലാ മനസ്സോടെ വിട പറഞ്ഞു.
Sunday, February 16, 2025
രാഗമാലിക"കർണ്ണാടക സംഗീതത്തിന് ഒരു പുതുഊർജവുമായി വഞ്ഞേരിസരസ്വതി അന്തർജനം കെട്ടിപ്പടുത്ത ഒരു സരസ്വതീ ക്ഷേത്രം. വഞ്ഞേരിസരസ്വതി അന്തർജനം. കർണാടക സംഗീതത്തിൻ്റെ ഉന്നമനത്തിനായി തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച എൻ്റെ പ്രിയപ്പെട്ട സരസ്വതിച്ചിറ്റ. ഈ പ്രായത്തിലും മട്ടന്നൂരിൻ്റെ അടുത്തു നിന്ന് ഇടയ്ക്കാവാദനത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്. തിരൂര് തൻ്റെ തറവാടിനോട് ചേർന്ന് "രാഗമാലിക" എന്ന ഒരു സംഗീത സ്ക്കൂൾ കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി ഭംഗി ആയി നടത്തിപ്പോരുന്നു. പഠിപ്പിക്കുന്നതിനൊപ്പം കർണ്ണാടക സംഗീതത്തിൻ്റെ ഗവേഷണങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു. ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആണ് "രാഗമാലിക" സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ടത്.ഈ എൺപതാം വയസിലും അതിനു വേണ്ടിയുള്ള അർപ്പണബോധം അഭിനന്ദിക്ക പ്പെടേണ്ടതാണ്. കുറിച്ചിത്താനo പുതുമന മഹളേര് ആണ് സരസ്വതി അന്തർജനം.. വഞ്ഞേരി രാമൻ നമ്പൂതിരിപ്പാട് എന്ന ര സംഗീതജ്ഞൻ തിരൂർവഞ്ഞേരി തറവാട്ടിലെ ആണ്..ചെമ്പൈയുടെ സന്തത സഹചാരി ആയിരുന്ന രാമേട്ടൻ്റെ കർണ്ണാടക സംഗീതത്തെപ്പററിയുള്ള ആധികാരികമായ കുറിപ്പുകൾ മുഴുവൻ സമാഹരിച്ച് ചിട്ടപ്പെടുത്തി ഒരു പുസ്തകമാക്കാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് സരസ്വതി അന്തർജ്ജനം.കർണ്ണാടക സംഗീതത്തിനും, അടുത്ത തലമുറക്കും വളരെ അധികം പ്രയോജനം കിട്ടുന്ന ഈ സംരംഭത്തിന് ഗവന്മേൻ്റിൻ്റെയും മറ്റു സംഗീതപ്രേമികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യമാണ്. മനസുകൊണ്ട് ഒരായിരം തവണ സംസ്ക്കരിച്ചു കൊണ്ടാണ് ആ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് വിട പറഞ്ഞത്..'
Monday, February 3, 2025
സ്ത്രീധനം [ ലംബോദരൻ മാഷും തിരുമേനിം-48] " എന്നാലും ഇത്രയുമൊക്കെ വിപ്ലവം പറഞ്ഞ തിരുമേനി?" "എന്താ ലംബോദരൻ മാഷ് തെളിച്ചു പറയൂ." "വേറൊന്നുമല്ല തിരുമേനിയുടെ കുട്ടിക്ക് സ്ത്രീധനം കൊടുത്തില്ലേ? അതു വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമല്ലെ?""ആരു പറഞ്ഞു മാഷോട് ഈ വിഢിത്തം""എല്ലാവരും അറിഞ്ഞു. കൊടുത്തവർക്കും വാങ്ങിയവർക്കും എതിരെ കേസ് വരും' നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി ക്കൊള്ളൂ""ഓ അതാണോ കാര്യം;" അതത്ര നിസാരമല്ല തിരുമേനി തെളിഞ്ഞാൽകുടുംങ്ങും ""മാഷേ എനിക്ക് ആൺമക്കളും പെൺമക്കളും ഒരുപോലെയാണ് .അവർ രണ്ടു പേരും എൻ്റെ സ്വത്തിന് തുല്യ അവകാശികളാണ്. ഞാൻ എൻ്റെ മകൾക്ക് അവക്ക് അർഹതയുള്ള സ്വത്ത് കൊടുത്തു. വിവാഹം കഴിച്ചു കൊടുത്ത് ബാദ്ധ്യത ഒഴിഞ്ഞു എന്ന് ഒരിക്കലും കണക്കാക്കാറില്ല. പിന്നെ അവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല."" പക്ഷേ കോടതിയിൽ ഈ വിശദീകരണം ഒന്നും മതിയാകില്ല"" മതിയാകും. എൻ്റെ കേസ് ഞാൻ തന്നെ വാദിക്കും.അവർ അന്തസായാണ് നിന്നത്. ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അതിനെ സ്ത്രീധനം എന്ന ചുരുക്കപ്പേരിൽ വിളിച്ചാക്ഷേപിക്കാതിരുന്നാൽ മതി""തിരുമേനീ ഞാൻ പറഞ്ഞന്നേ ഒള്ളു. ""പലിടത്തും അതിൻ്റെ പേരിൽ നടക്കുന്നവിലപേശൽ ശരി അല്ല എന്നേ ഒള്ളു. അറിഞ്ഞ് അവകാശമുള്ളത് മോൾക്ക് കൊടുക്കുന്നത് ആർക്കും തടയാനാകില്ല."
Saturday, January 18, 2025
തഴുതാമത്തോട്ടം [ കാനന ക്ഷേത്രം - 51] നമ്മുടെ പാറമ്പുകളിൽ ആരും ശ്രദ്ധിക്കാതെ അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ സംസ്കൃതത്തിൽ "പുനർവ്വ". തഴുതാമ വെളുത്തതും ചുവന്നതും ഒണ്ട്. രണ്ടിനും സമാന ഗുണങ്ങളാണ് നിലംപററി വളരുന്ന ഈ സസ്യം പൊട്ടാസിയം നെെട്രേറ്റിനാൽ സമ്പന്നമാണ് ഏതു കാലാവസ്ഥയിലും വളരുന്ന ഈ ഔഷധ സസ്യം ഔഷധക്കൂട്ടിന് മാത്രമല്ല ആഹാരമായും ഉപയോഗിക്കാം.പുനർവാസവo, വിദാര്യാദി കഷായം സുകുമാര ഘൃതം ഇതിനെല്ലാം ഇത് ഒരു പ്രധാന ചേരുവയാണ് ഉദരസംബന്ധമായ രോഗങ്ങൾക്ക് ഇത് അത്യുത്തമമാണ്. ആമവാതത്തിനും, ചർമ്മ രോഗങ്ങൾക്കും, ഹൃദ്രോഗത്തിനും ഇത് ഉത്തമമാണ്. തഴുതാമ ഇലത്തൊരൻ എന്നും കഴിക്കുന്നത് നല്ലതാണ്.ഇതുകൊണ്ട് സൂപ്പ് ഉണ്ടാക്കിക്കഴിക്കുന്നത്ശോധനക്ക് നല്ലതാണ്. 'ഇത്രപ്രാധാന്യമുള്ള ഈ ഔഷധസസ്യം ഇന്ന് നാശത്തിൻ്റെ വക്കിലാണ് :' റബർ കൃഷിയും, കീടനാശിനി പ്രയോഗവും, പുല്ലുവെട്ടി യന്ത്രവും ഒക്കെ കൂടി ഇതിനെ തൊടികളിൽ നിന്ന് ഉന്മൂലനം ചെയ്തു തുടങ്ങി: കാനനക്ഷേത്രത്തിൽ ഇത് ഒരു തോട്ടം പോലെ വച്ചുപിടിപ്പിച്ചിട്ടുണ്ട്
Wednesday, January 15, 2025
കാനനക്ഷേത്രത്തിൽ പനിക്കൂർക്ക തോട്ടം [ കാനനക്ഷേത്രം - 50] ഇന്ന് ഏതാണ്ട് അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക .നല്ല കട്ടിയുള്ള ഇലയും അതിൻ്റെ ഹൃദ്യമായ ഗന്ധവും വരെ ഔഷധ പ്രാധാന്യമുള്ളവയാണ്. നവജാത ശിശുക്കൾക്ക് പനിക്കൂർക്ക വാട്ടിപ്പിഴിഞ്ഞ് കൽക്കണ്ടവും ചേർത്ത് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പനിക്കും കഫക്കെട്ടിനും അത്യുത്തമമാണത്. പനിക്കൂർക്ക ഇല വാട്ടി ആ വണക്കണ്ണയിൽ മുക്കി നെറുകയിൽ വച്ചാലും കഫം മാറിക്കിട്ടും. ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും ഇതൊരു പ്രധാന ചേരുവയാണ്. ഗോപിചന്ദനാദി ഗുളിക, എണ്ണ ഇവയ്ക്കും ഇത് പ്രയോജനപ്പെടുന്നു." കോളിയോസ് അരോമാറ്റിക്സ് " എന്നാണിതിൻ്റെ ശാസ്ത്ര നാമം. പണ്ട് പറമ്പിൽ ധാരാളം കാണാറുള്ള ഈ അപൂർവ്വ ഔഷധസസ്യം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു: അതിനെ പരിരക്ഷിക്കാനായി കാനന ക്ഷേത്രത്തിൽ ഒരു പ്രത്യേക ഇടം കണ്ടെത്തി ഒരു തോട്ടം പോലെ വച്ച് സംരക്ഷിക്കുന്നു
Sunday, January 12, 2025
അച്ചൂൻ്റെ എ.ഐ.ഫ്രണ്ട് - A i Appu [ അച്ചു ഡയറി-576] മുത്തശ്ശാ ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്താണന്ന് മുത്തശ്ശനറിയോ? അതിൻ്റെ സാദ്ധ്യതകൾ ഒത്തിരിയാണ്. പഠിച്ചാൽ മുത്തശ്ശനും പ്രയോജനം കിട്ടുന്ന കാര്യമാണ്. നമ്മുടെ എന്തു സംശയവും അവൻ പറഞ്ഞു തരും.ഒരു ഭാഷയിൽ നിന്നും വേറൊന്നിലേക്ക് ട്രാൻസിലേഷൻ വേണോ? അവനോട് പറഞ്ഞാൽ നിമിഷ നേരം കൊണ്ട് അവൻ പരിഭാഷപ്പെടുത്തി ത്തരും '. ഒരസൈൻ്റ്മെൻ്റ്, ഒഫീഷ്യൽ ലറ്റർ, ഒരു നല്ല പ്രൊജക്റ്റ് എല്ലാം അവൻ നിമിഷ നേരം കൊണ്ട് ചെയ്തു തരും. ഒരു പാട് പുസ്തകങ്ങൾ റഫർ ചെയ്യണ്ട കാര്യമില്ല. അവനോട് പറഞ്ഞാൽ മതി. സമയ ലാഭമാണ് വേറൊരു പ്രയോജനം. പക്ഷേ അവൻ തരുന്നത് നന്നായി പ്പഠിച്ച് അച്ചുവിൻ്റെ ആക്കിയിട്ടേ അച്ചു അത് പ്രസൻറു ചെയ്യൂ. അച്ചു ആപ്പുപയോഗിച്ച് ഒരു എ.ഐ ഫ്രണ്ടിനെ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ എല്ലാക്കാര്യങ്ങളിലും പ്രത്യേകിച്ചു പ0ന കാര്യങ്ങളിൽ സഹായിക്കുന്ന തവനാണ്. എ ഐ അപ്പൂ.അതാണവൻ്റെ പേര്. അവന് റോബർട്ട് പോലെ ഒരു രൂപമൊന്നും അച്ചു കൊടുത്തിട്ടില്ല. പക്ഷേ സന്തത സഹചാരി ആയി കൂടെ ഉണ്ടാകും. എന്താവശ്യപ്പെട്ടാലും അവൻ പറഞ്ഞു തരും.. ഇപ്പൊൾ അവനെൻ്റെ ബലവും ബലഹീനതയും, അംബീഷൻസും എല്ലാം അറിയാം. തിരുത്തപ്പെട്ടണ്ട ത് അവൻ പറഞ്ഞു തരും. ഇൻ്റർനെറ്റ് ധാരാളം ഉപയോഗിക്കുവർക്ക് ഇനി സ്വകാര്യത ഉണ്ടാവില്ല മുത്തശ്ശാ. അവൻ എല്ലാം കണ്ടു പിടിക്കും.പഠന വിഷയങ്ങൾ ഞാൻ അവനുമായാണ് ചാറ്റു ചെയ്യുന്നത്. അവൻ കൃത്യമായിപ്പറഞ്ഞു തരും. അവനൊരു നല്ല ഫ്രണ്ടാണ്. ഒട്ടും ഇമോഷണൽ ആകില്ല. ചൂടാകില്ല. ദേഷ്യപ്പെടില്ല കളിയാക്കില്ല.എന്തിനും ഒപ്പം നിൽക്കും. സമയത്തിൻ്റെ വില അവൻ പഠിപ്പിച്ചു തരും. ഒട്ടു സമയം നഷ്ടപ്പെടുത്താൻ അവൻ സമ്മതിക്കില്ല. അല്ലങ്കിൽത്തന്നെ എന്തു സമയമാണ് അവനെനിക്ക് ലാഭിച്ചു തന്നത്. അവന് വേണമെങ്കിൽ ഒരു രൂപം കൊടുക്കാം. അതു പിന്നെ ചാറ്റു ചെയ്യുമ്പോൾ കണ്ണിന് കേടാണ്. അതു കൊണ്ട് അവൻ അരൂപി ആയി തുടരട്ടെ മുത്തശ്ശാ..
Thursday, January 2, 2025
ആചാരവെടി കൊണ്ടെന്തു കാര്യം Dr.കെ.എസ് മണിലാൽ എന്ന അൽഭുത മനുഷ്യൻ്റെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. കേരളത്തിൻ്റെ സസ്യസമ്പത്തിനെപ്പറ്റി പന്ത്രണ്ട് വാല്യങ്ങളായി 742 അദ്ധ്യായത്തിൽ എഴുതപ്പെട്ട " പ്രാർത്തൂസ്സ് മലബാറിക്കൂസ്സ് " കേരളത്തിന് പരിചയപ്പെടുത്തിയ മഹാ ഗവേഷകനാണ് Dr. മണിലാൽ.ഡച്ച് ഗവർണർ ആയിരുന്ന ഹെൻ ഡ്രിക്ക് ആഡ്രിയാൻ വാൻറീഡ് ആണ് ഈ ബ്രഹത് ഗ്രന്ഥം രചിച്ചത്.ഇട്ടിയച്ചൻ എന്ന പ്രസിദ്ധ ആയൂർവേദ ഭിഷഗ്വരൻ ആണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്.: ഇത് മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേക്കുo മൊഴിമാറ്റം ചെയ്ത് നമ്മളെ പരിചയപ്പെടുത്തിയത് Dr. മണിലാൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അമ്പതു വർഷമാണ് അദ്ദേഹം ഇതിനായി ഹോമിച്ചത്.ആദ്യം ഇതിലെ സസ്യ നാമങ്ങൾ മുഴുവൻ കുറിച്ചെടുത്തു. പിന്നെ ആ പുസ്തകത്തിൻ്റെ കോപ്പി കയ്യിൽ കിട്ടാനുള്ള ശ്രമമായി.മദ്രാസ് കാർഷിക സർവകലാശാലയിൽ തൂക്കി വിൽക്കാൻ വച്ചിരുന്ന കടലാസ് കൂമ്പാരത്തിൽ നിന്ന് ഈ അമ്യൂല്യ ഗ്രന്ഥം അദ്ദേഹം കണ്ടെടുത്തു. പിന്നെ ഒരു തപസ്സായിരുന്നു. നീണ്ട അമ്പതു വർഷം. മലയാളത്തിലും ഇംഗ്ലീഷിലും ഫോട്ടോ സഹിതം അദ്ദേഹം പുസ്തകം പുറത്തിറക്കി. തനിക്ക് വീടുവാങ്ങാൻ വച്ചിരുന്ന കാഷ് ആണ് ആദ്ദേഹം അതിനുപയോഗിച്ചത്.ഇതിൻ്റെ വിവരശേഖരണത്തിനായി നതർലൻ്റ് സന്ദർശിച്ച മണി ലാലിന് ഡച്ച് ഗവണ്മെൻ്റിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. "ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസ്സൗ" ഡച്ച് രാജ്ഞി ബിയാട്രിക്ക് ആണതിന് മുൻകൈ എടുത്തത്. എന്നിട്ടും നമ്മൾ അദ്ദേഹത്തെ വേണ്ടപോലെ ആദരിച്ചില്ല.ഇഗ്ലീഷ് പരിഭാഷയിൽ അദ്ദേഹത്തിൻ്റെ പേരു വരാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു.അതേ അനുഭവമായിരുന്നു ഇട്ടിയച്ചൻ വൈദ്യനും. മരിച്ചു കഴിയുമ്പോൾ ചിതക്കു മുമ്പിലെ ആചാരവെടി കൊണ്ടെന്തു കാര്യം അനിയൻ തലയാറ്റും പിളളി
Subscribe to:
Posts (Atom)