Saturday, September 20, 2025
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക - ശിൽപ്പ ചാതുരിയിൽ ഒന്നാമത് നിൽക്കുന്ന ദേവാലയം ( യൂറോപ്പ് - 137] വത്തിക്കാനിൽ ടൈബർ നദിയുടെ പടിഞ്ഞാറുവശത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഒരു പടുകൂറ്റൻ ദേവാലയം - സെൻ്റ് പീറ്റേഴ്സ് ബസ്സലിക്ക! എഴുനൂറ്റി ഇരുപത് അടി നീളവും നാനൂറ്റി അമ്പത് അടി വീതിയും നാനൂറ്റി നാപ്പത്തി എട്ട് അടി ഉയരമുള്ളതുമായ ഈ ദേവാലയത്തിൽ ഇരുപതിനായിരം പേർക്കിരിക്കാനും അറുപതിനായിരം പേർക്ക് നിൽക്കാനും സൗകര്യമുണ്ട് - മൈക്കലാഞ്ചലോ, കാർലോ മെഡർണോ, ഡോണറ്റോ എന്ന വാസ്തുശിൽപ്പികൾ പലകാലത്തായി രൂപപ്പെടുത്തിയതാണ് ഈ ദേവാലയം മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ പി യാത്തൊയിൽ നിന്നു തന്നെ തുടങ്ങാം. ക്രൂശിതനായ ഏശുനാഥനെ ഏറ്റുവാങ്ങി തൻ്റെ മടിയിൽ കിടത്തിയ രീതിയിലുള്ള ഒരുത്തമ കലാസൃഷ്ടിയാണിത്. തൂവെള്ള മാർബിളിൽ തീർത്ത ഈ ശിൽപ്പം മൈക്കലാഞ്ചലോയുടെ ഒരു മാസ്റ്റർ പീസ് ആണ്.കരുണയും, കരുതലും, സ്നേഹവും സഹാനുഭൂതിയും എല്ലാം നമുക്ക് ഈ ശിൽപ്പത്തിൽ നിന്ന് വായിച്ചെടുക്കാം. ഇത്ര മഹത്തായ ഈ ശിൽപ്പം കൊണ്ട് ലോകം മുഴുവൻ കരുണയുടെയും സഹാനുഭൂതിയുടെയും ഒരു വലിയ സന്ദേശം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിനെട്ട് വർഷക്കാലം ആദേവ ശിൽപ്പി ആ ബസലിക്കക്കു വേണ്ടി പണി എടുത്തു. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. അതിന് ഒരു നാൽപ്പത്തി അഞ്ചു നില കെട്ടിടത്തിൻ്റെ ഉയരമുണ്ട്. അതിലെ കൊത്തുപണികളും പെയിൻറി ഗുകളും നമ്മളെ അൽഭുതപ്പെടുത്തും. താഴികക്കുടത്തിൻ്റെ അടിയിൽ തുണി തൊട്ടിൽ കെട്ടി അതിൽ മലർന്നു കിടന്നാണ് ഇതിൻ്റെ ഡക്കറേഷൻ പണികൾ നടത്തിയത്: അതുപോലെ താഴെ വെള്ളം വച്ച് അതിൽ നോക്കിയും അവിടുത്തെ പ്രധാന അൾത്താരയാണ് വെറൊരൽഭുതം: ഒരു ഒമ്പത് നില കെട്ടിടത്തിൻ്റെ വലിപ്പമുണ്ടതിന്.ലോകത്തെ ഏറ്റവും വലിയ അൾത്താര .മനോഹരമായതും. നവോഥാന വാസ്തുശിൽപ്പകലയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ പള്ളി.ബ റോക്യു ശൈലിയും കാണാം. ഈ അൾത്താരയുടെ അടിയിലാണ് വിശുദ്ധപത്രോസിൻ്റെ ശവകുടീരം: മൈക്കലാഞ്ചലോ ചോക്കിൽ വരച്ച പള്ളിയുടെ രൂപരേഖ പാൽക്കാലത്ത് കണ്ടെടുത്തിരുന്നു. ബാക്കിയുള്ളവ ശിൽപ്പി തന്നെ നശിപ്പിച്ചിരുന്നു. ജൂബിലിക്കു മാത്രം തുറക്കുന്ന വെങ്കല വാതിലും കൊത്തുപണികളുടെ മകുടോദാഹരണമാണ്. അവിടുത്തെ പെയിൻ്റിങ് പലതും പലരും പല ദേശത്തു നിന്നും പലപ്പോഴായി വന്നു പൂർത്തി ആക്കിയതാണ് എന്നു തോന്നും. ഓലക്കുടയും പിടിച്ച് കൃഷ്ണ നൊട് സാമ്യമുള്ള ഒരു പെയിൻ്റിലും മുകളിൽ കാണാം. ഒരോ ഇഞ്ചും കൊത്തുപണികളാലും പെയിൻ്റിഗ്കളാലും സമ്പന്നമായ ഈ പള്ളി മുഴുവൻ വിസ്തരിച്ച് കാണണമെങ്കിൽ ഒരു ആറു മണിക്കുർ എങ്കിലും വേണംഏശുവിൻ്റെ പന്ത്രണ്ട് അപ്പൊസ്തലൻമാരുടെ തലവൻ വിശുദ്ധ പത്രോസിൻ്റെ ശവകുടീരം ഈ അൾത്താരയുടെ താഴെ നിലവറയിൽ ആണ്. ഞങ്ങൾ സാവധാനം ആ നിലവറയിലെയ്ക്ക് ഇറങ്ങി
Subscribe to:
Post Comments (Atom)

No comments:
Post a Comment