Tuesday, September 23, 2025

വത്തിക്കാനിൽ പ്രായപ്പെട്ട പോപ്പുമായി മുഖാമുഖം [ യൂറോപ്പ് - 140] വത്തിക്കാനിൽ ഇപ്പോൾ ജൂബിലിയുടെ നിറവിലാണ്. എങ്ങും ആഘോഷമയം. ഇപ്പഴത്തെ പോപ്പ് ലിയോ പതിനാലാമനെ നേരിൽ അടുത്തു കാണാനു മുള്ള ഒരു ഭാഗ്യം എനിക്കും ഉണ്ടായി. ജനങ്ങളുമായി കാണാനും,സവദിക്കാനും എല്ലാ ബുധനാഴ്ച്ചയും പോപ് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരും. ഒരോരുത്തരുടേയും അടുത്തുവന്ന് കുശലം പറയും, ദു:ഖങ്ങൾ കേൾക്കും, ആശീർവദിക്കും. കൊച്ചു കുട്ടികളെ എടുത്ത് മുത്തം കൊടുക്കും.അതിനു ശേഷം സെൻ്റ് പീറേറഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിരിക്കുന്ന പതിനായിരങ്ങളെ അഭിസംബോധന ചെയ്യും. ഞങ്ങൾക്ക് നേരത്തെ പാസ് ലഭിച്ചിരുന്നു. സിസ്റ്റർ വെറൊണിക്കാ പള്ളി മുഴുവൻ സിസ് തരിച്ച് കാണാനും പോപ്പിനെ അടുത്തു കാണാനും ഉളള സൗകര്യം ഒരുക്കിത്തന്നിരുന്നു. ആൾക്കാർ പ്രവേശിക്കന്നതിന് മുമ്പ് തന്നെ മുൻ നിരയിൽത്തന്നെ ഞങ്ങൾക്ക് ഇരിപ്പിടം ഒരുക്കിത്തന്നിരുന്നു. പോപ്പ് വരുമ്പോൾ അടുത്തു കാണാനും സംവദിക്കാനുള്ള സൗകര്യത്തിലായിരുന്നു ഇരിപ്പിടം. എൻ്റെ അച്ചൂസ് ഡയറി എന്ന പുസ്തകം പാപ്പിന് നേരിട്ട് കൊടുക്കണം എന്ന ഒരു മോഹവുമുണ്ടായിരുന്നു. അതിനും സൗകര്യം കിട്ടി എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു. ആദ്യം ക്രൂശിതനായ യേശുദേവനേയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമായിരുന്നു. പിന്നീട് അടുത്ത് വിവാഹിതരായ ദമ്പതികളുടെ ഒരു ഘോഷയാത്ര. പിന്നെ ബിഷപ്പ്മാരും അച്ചൻ മാരും-. അപ്പഴേക്കും അപ്രതീക്ഷിതമായി മഴ പെയ്തു.പോപ്പിൻ്റെ പരിപാടി ക്യാൻസൽ ചെയ്യുമോ എന്നുവരെ സംശയിച്ചു. പക്ഷേ അദ്ദേഹം തുറന്ന വാഹനത്തിൽ ജനങ്ങളുടെ ഇടയിലേയ്ക്ക് വരാൻ തയാറായി. എൻ്റെ തൊട്ടുമുമ്പിൽ എത്തിയപ്പോൾ അഭിവാദ്യം അർപ്പിച്ച് എൻ്റെ പുസ്തകം ഞാൻപോപ്പിന് നേരെ നീട്ടി.ഉടൻസെക്യൂരിറ്റി ഗാർഡ് അത് വാങ്ങി പോപ്പിന് കൈമാറി.അധികം താമസിക്കാതെ അദ്ദേഹത്തിൻ്റെ ഒരാശംസ മെയിലിൽ കിട്ടുമെന്നും അറിയിപ്പ് കിട്ടി.ഒത്തിരി ഭാഗ്യങ്ങൾക്കൊപ്പം അച്ചൂൻ്റെ ഡയറിക്ക് വേറൊരു മഹാഭാഗ്യം കൂടി . ആ പരമോ ന്നതനായ ആദ്ധ്യാത്മികാചാര്യനും, വത്തിക്കാൻ സിറ്റിയുടെ ഭരണാധിപനുമായ അദ്ദേഹം സാധാരണ ജനങ്ങളുമായി സംവദിക്കാനെടുക്കുന്ന മുൻകൈ എന്നെ അൽഭുതപ്പെടുത്തി. അഭിനന്ദനീയമായിത്തൊന്നി. അനുകരണീയവും

No comments:

Post a Comment