Saturday, September 20, 2025
ദൈവ ദൂതരേപ്പോലെ പ്രിൻസച്ചനും സിസ്റ്റർ വെറോണിക്കയും [ യൂറോപ്പ് -136] ഉണ്ണിയുടെ വീട്ടിൽ നിന്ന് മെട്രോയിൽ ആണ് വത്തിക്കാനിലേക്ക് പോയത് :റോമിൽ കാറിനെക്കാൾ ആൾക്കാർ മെട്രോ യെ ആണ് ആശ്രയിക്കുന്നത്. അങ്ങു ദൂരെ ചരിത്രപ്രസിദ്ധമായ സെൻ്റ് പീറ്റേഴ്സ് ബസലിക്ക കാണാം. വീതി കൂടിയ മനോഹരമായ രാജവീഥി തിങ്ങിനിറഞ്ഞ് ആൾക്കാരാണ്. ലോകത്തിൻ്റെ നാനാഭാഗത്ത് നിന്നും വന്നവർ. പള്ളിയുടെ മുൻ വശമുള്ള വിശാലമായ മൈതാനത്തിൽ എത്താൻ തന്നെ അര മണിക്കൂർ എടുത്തു: ഒരു തൃശൂർ പൂരത്തിൻ്റെ ആളാണ്. മൈലുകൾ നീളുന്ന ക്യൂ. എൻ്റെ പ്രിയ സുഹൃത്ത് ബിഷപ്പ് മാർ മാത്യു മൂലക്കാട് രണ്ടു പേരെ ഏർപ്പാടാക്കിയിരുന്നു. പ്രിൻസച്ചനും സിസ്റ്റർ വെറോണിക്കയും. പ്രിൻസച്ചൻ ടിക്കറ്റ് ഉൾപ്പടെ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിത്തന്നിരുന്നു. സിസ്റ്റർക്ക് ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ അയച്ചുകൊടുത്തു." അവിടെത്തന്നെ നിന്നൊളൂ ഞാൻ അങ്ങോട്ടു വരാം " സിസ്റ്ററുടെ മെസേജ്.അഞ്ചു മിനിട്ടിനകം ദൈവദൂതയുടെ കൂട്ട് സിസ്റ്റർ എത്തി. പരിചയപ്പെട്ടു. നമ്മുടെ കടുത്തുരുത്തിയാണ് സ്വദേശം. പതിനാറു വർഷമായി വത്തിക്കാനാലാണ്.ഒരു തപസ്വിനിയുടെ ശാന്തമായ ഭാവം.ശബ്ദം താഴ്ത്തിയുള്ള മണിനാദം പൊലത്തശബ്ദം.ആ പുണ്യ ഭൂമിയുടെ എല്ലാ സത്തയും ഉൾക്കൊണ്ട പെരുമാറ്റം. ആ അപരിചിത ചുറ്റുപാടിൽ ഈ വലിയ തിരക്കിൽ അവരെക്കണ്ടപ്പോൾത്തന്നെ വലിയ ആശ്വാസം തോന്നി."നമുക്കാദ്യം പള്ളി കാണാം." ഞങ്ങൾ സിസ്റ്ററുടെ കൂടെ നടന്നു. പള്ളിയുടെ ഒരു വശത്തുകൂടി ഞങ്ങളെ അകത്തു കയറ്റി. പള്ളിയിൽ ആരേയും പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നില്ല. മൈക്കലാഞ്ചലയേപ്പൊലുള്ള ലൊകോത്തര കലാകാരന്മാരുടെ കയ്യൊപ്പു ചാർത്തിയ ആ പുണ്യ ദേവാലയത്തിലേക്ക് കാലെടുത്തു വച്ചപ്പഴേ ഒരു വല്ലാത്ത അനുഭൂതി. ആ പരിശുദ്ധ ദേവാലയത്തിൻ്റെ ഒരോ ഇഞ്ചും സിസ്റ്റർ വിവരിച്ചുതന്നു. സൗകര്യമായി ക്യാമറയിൽ പകർത്താനും സൗകര്യം കിട്ടി. ഇതിൻ്റെ ഗാംഭീര്യം മുഴുവൻ എങ്ങിനെ എൻ്റെ പുസ്തകത്തിൽ എഴുതിഫലിപ്പിക്കും എന്ന ഭയമായിരുന്നു എനിക്ക്. എൻ്റെ പദസമ്പത്ത് അപര്യാപ്തമാകും എന്നൊരു തോന്നൽ.പള്ളി മുഴുവൻ വിസ്ഥരിച്ചു കാണിച്ച് പോപ്പിനെ നേരിട്ടുകാണാൻ മുൻ നിരയിൽത്തന്നെ ഇരിപ്പിടവും അവർ ഒരുക്കിത്തന്നു. അവരോട് എങ്ങിനെ നന്ദി പറയേണ്ടു എന്നറിയാതെ ഞങ്ങൾ കുഴങ്ങി.അവർ ഒന്നു ചിരിച്ച് വിടവാങ്ങി. വിഷമഘട്ടത്തിൽ സഹായിക്കുന്ന മാലാഖമാരുടെ കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങിനെ ഒരു മാലാഖയെ നേരിട്ടു കണ്ട പ്രതീതി:
Subscribe to:
Post Comments (Atom)

No comments:
Post a Comment