Friday, April 25, 2025
മാരകായുധങ്ങളുമായി പിടിയിൽ [അമേരിയ്ക്ക- 101 ]അമേരിക്കയിലേക്ക് പല പ്രാവശ്യം പോയിട്ടുണ്ട്. യാത്രയുടെ ത്രില്ല് പലപ്പഴും ആസ്വദിച്ചിട്ടുണ്ട്. ലഗേജ് ബാഗ് കയററി വിടുമ്പോൾ ഒരു ആവറേജ് മലയാളി കൊണ്ടു പോകുന്ന പിക്കിൾസും ചിപ്സും ഒക്കെത്തന്നെയാണ് ഭൂരിഭാഗവും.അവർ എതിർത്താൽ ചവററുകൊട്ടയിൽ ഇട്ടു വരണ്ടി വരും.. ഭാഗ്യം പെട്ടി തുറക്കണ്ടി വന്നില്ല. ബോർഡിഗ് പാസും കിട്ടി. പക്ഷേ മെയിൽ ഗേയ്ററിൽ ഇമിഗ്രേഷൻ ചെക്കിഗ് ഉണ്ട്. വാച്ച് മാല ബൽററ് ഷൂസ് ഇലകോണിക്ക് ഉപകരണങ്ങൾ എല്ലാം ഒരോരോ ട്രേയിൽ ഇട്ട് സ്കാനി ഗിന് കയറ്റി വിടും.പിന്നെ നമ്മെ ചെക്കു ചെയ്യും.അവരുടെ ഗേയ്ററിൽ കൂടി കടന്നപ്പഴേ എന്നെ പിടിച്ചു. "എനി ഇലട്രോണിക്ക് ഡി വൈ സസ്" ?"നോ " ഞാൻ പറഞ്ഞു. അവരും അവരുടെ യന്ത്രവും അതു വിശ്വസിച്ചില്ല.അവർ എന്നെ അകത്തേക്ക് വിടുന്നില്ല. എൻ്റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ പാസ്പ്പോർട്ട് ഉൾപ്പടെ ഓപ്പണായി ട്രേകളിൽ ബൽറ്റ് വഴി അപ്പറം എത്തിക്കഴിഞ്ഞു. അതെടുക്കുന്നതു വരെ ഒരുമനസമാധാനമില്ല. ഇവർ വിടുന്ന ലക്ഷണവുമില്ല. അവസാനമാണ് മനസിലായത് എൻ്റെ ചെവിയിൽ വച്ചിരിക്കുന്ന ഹിയറി ഗ് എയ്ഡ് ആണ് വില്ലൻ. അതെടുത്താൽ അവർ പറഞ്ഞത് കേൾക്കില്ല. എടുത്ത മാറ്റാതെ പോകാനുംസമ്മതിക്കില്ല. അവസാനം അവർ കടത്തിവിട്ടു. അപ്പുറത്തു ചെന്ന് എല്ലാം ചെക്ക് ചെയ്തു. ആ ആഭരണങ്ങൾ എടുത്തണിഞ്ഞു.പാസ്പ്പോർട്ട് സുരക്ഷിതമായി കയ്യിൽ വച്ചു. അപ്പഴാണു് എൻ്റെ ഹാൻ്റ് ബാഗ് കാണാനില്ല. ഏഴു കിലോ വരെ ഹാൻസ് ബാഗിൽ അനുവദിച്ചിട്ടുണ്ട്.സ്ക്കാൻ കഴിഞ്ഞ് ബാഗ് അവർ പിടിച്ചു വച്ചിരിക്കുകയാണ്. " ബാഗിൽ എന്തെങ്കിലും മാരകായുധങ്ങൾ?".Ak.47 കടത്തിയ ഭീകരരുടെ കൂട്ട് എന്നേയും ചോദ്യം ചെയ്തു.ഇശ്വരാ കുട്ടികൾക്കു വേണ്ടി കറിക്കത്തി വല്ലതും ഭാര്യ എടുത്ത് വച്ചിട്ടുണ്ടാകുമോ? ഇല്ല ഉറപ്പ്. പക്ഷേ അവർ വിട്ടില്ല. ഞാൻ ബാഗ് കയ്യിൽ നിന്ന് വച്ചിട്ടല്ല. മററുള്ളവർ ഒന്നുoഒളിച്ചുകൊണ്ടുവയ്ക്കാനും സാദ്ധ്യതയില്ല: ഇശ്വരാ, നാട്ടിലെങ്ങാൻ ഇത്രയും അറിഞ്ഞാൽ മതി അതിൻ്റെ പരിസമാപ്തി അറിയുന്നതിന് മുമ്പ് ചാനൽ ചർച്ചയിൽ എന്നെ ഭീകരവാദി ആയി പ്രഖ്യാപിച്ചു ചർച്ച തുടങ്ങിയിട്ടുണ്ടാവും. അവസാനം ബാഗ്തുറപ്പിച്ചു.ഒരു ബ്ലയിഡിൻ്റെ കഷ്ണവും ഒരു പാവം നയിൽ കട്ടറും. അതുപേക്ഷിക്കാൻ തയാറായതോടെ അവർ എന്നെ വെറുതെ വിട്ടു.വെറും ഒരു ബ്ലയിഡിൻ്റെ മുറി കൊണ്ട് വിമാനം റാഞ്ചിയാലോ? എന്തായാലുo നിയമം പാലിക്കപ്പെടണ്ടതാണ്.കുറ്റം എൻ്റെതാണ്.അങ്ങിനെ അകത്തു കയറി.
Subscribe to:
Post Comments (Atom)
No comments:
Post a Comment