Thursday, March 20, 2025

ബാലുശ്ശേരിക്കോട്ട - വേട്ടയ്ക്കൊരു മകൻ്റെ മൂല ക്ഷേത്രം [ കാനനക്ഷേത്രങ്ങളിലൂടെ - 47] അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാളവേഷം കെട്ടി വന്ന ശിവപാർവ്വതിമാർക്ക് ജനിച്ച കുട്ടി ആണ് വേട്ടയ്ക്കൊരു മകൻ.മകനെ അവർ കാട്ടിലുപേക്ഷിച്ച് മടങ്ങി. "നിന്നെ ത്രിലോകത്തിൽ ആർക്കും ജയിക്കാൻ കഴിയില്ല " എന്നൊരു വരവും മകന് കൊടുത്ത നുഗ്രഹിച്ചാണ് അവർ പോയത്. അവൻ വെട്ടയാടി കാട്ടുജാതിക്കാർക്കൊപ്പം വളർന്നു. വലിയ ഒരു യോദ്ധാവായി.അപരാജിതനായ വില്ലാളിവീരൻ. തൻ്റെ ഇഷ്ട ആയുധമായ അമ്പും വില്ലും ഉപയോഗിച്ച് സകലരെയും തോൽപ്പിച്ചു.അങ്ങിനെ വേട്ടക്കൊരുമകൻ ദൈവങ്ങൾക്കും പേടി സ്വപനമായി.അവർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹാവിഷ്ണു അതി മനോഹരമായ ഒരു സ്വർണ്ണച്ചുരികയുമായി ബ്രാഹ്മണ വേഷത്തിൽ അവൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യുദ്ധപ്രിയനായ ശിവപുത്രന് ആ ചുരിക വേണമെന്നായി. അവസാനം ആ ബ്രാഹ്മണൻ സമ്മതിച്ചു. ഉപാധികളോടെ.ഈ ചുരിക താഴെ വയ്ക്കുകയോ കൈമാറുകയോ ചെയ്യരുത്. അതി മനോഹരമായ ആ ചുരിക തിരികെ ഏൾപ്പിക്കാൻ ആ യോദ്ധാവിന് മടി ആയിരുന്നു. ബ്രാഹ്മണ വേഷധാരി ആയ മഹാവിഷ്ണു അപ്പഴേക്കും അപ്രത്യക്ഷനായിരുന്നു. അപ്പഴാണ് അതിലെ ചതി ശിവപുത്രന് മനസിലായത്. ഈ ചുരിക താഴെ വയ്ക്കാതെ എങ്ങിനെ അമ്പും വില്ലും കൊണ്ടു യുദ്ധം ചെയ്യുo ' അതിന് രണ്ടു കയ്യും വേണമല്ലോ. പക്ഷെ ആ പോരാളി തളർന്നില്ല. ആ ചുരികയിൽ അവൻ പ്രാവീണ്യം നേടി.അങ്ങിനെ വേട്ടക്കൊരുമകൻ യാത്ര തുടർന്നു.ബാലുശേരി കോട്ടയിൽ വേട്ടക്കൊരു മകൻ പരദേവതാപ്രതിഷ്ഠ നേടിയ കഥ അടുത്തതിൽ

No comments:

Post a Comment