Thursday, May 15, 2025

മുത്തശ്ശാ പാച്ചൂന് മെമ്മോ [അച്ചു ഡയറി-579] മുത്തശ്ശാ പാച്ചു ഇന്ന് സങ്കടായിട്ടാസ്ക്കൂ ളിൽ നിന്ന് വന്നതു്. വന്നപാടെ മൂടിപ്പുതച്ച് കിടപ്പാണ്. ഒന്നും കഴിച്ചുമില്ല. സ്ക്കൂളിൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ട് ടീച്ചർ വഴക്കു പറഞ്ഞിട്ടുണ്ടാവും.എന്താണ് പറ്റിയത് എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക്.ആദ്യം അവൻ ഒന്നും മിണ്ടിയില്ല. പിന്നെ ബാഗിൽ നിന്ന് ഒരു പേപ്പർ എടുത്ത് കയ്യിൽത്തന്നു. ക്ലാസിൽ ശ്രദ്ധിക്കാതെ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞതിന് ടീച്ചറുടെ കമ്പ്ലയിൻ്റ്. പല പ്രാവശ്യ o പറഞ്ഞു കാണും. അവന് കൂട്ടുകാർ ഒരു വീക്ക് നസ് ആണ്. അവരുമായി സംസാരിച്ചിരുന്നാൽ എല്ലാം മറക്കും.ഇവിടെ ടീച്ചർ അടിക്കുകയില്ല. പേടിപ്പിക്കുകയുമില്ല. സ്വന്തം തെററു മനസിലാക്കാനും അതിൽ റിപ്പൻ്റ് ചെയ്യാനും ഇനി ആവർത്തിക്കില്ലന്നുറപ്പുവരുത്താനും ഒരു ഡിക്ലറേഷൻ. അതിനൊരു പ്രിൻ്റഡ് ഫോം ഉണ്ട്.അതാണത്. അത് പൂരിപ്പിച്ച് ടീച്ചറുടെ നോട്ടൊടുകൂടി വീട്ടിലേയ്ക്ക് കൊടുത്തുവിടും. അത് പേരൻസി നെക്കൊണ്ട് ഒപ്പിടിച്ച് തിരിച്ചു കൊണ്ടു കൊടുക്കണം. അതാണ് പ്രശ്നം. നീ ടീച്ചറോട് ആർജൂ ചെയ്തു കാണും. സത്യം പറ."നല്ല ഫ്രണ്ട്സ് അടുത്തള്ളപ്പൊൾ സംസാരിച്ചു പോയതാ. അതിന് എന്നെ അവരുടെ അടുത്തു നിന്ന് മാറ്റി ഒറ്റക്ക് ഒരബഞ്ചിലിരിത്തിക്കോളൂ. ഞാൻ ശ്രദ്ധിച്ചു കൊള്ളാം" എന്നു പറഞ്ഞു. അത് ടീച്ചർക്കിഷ്ടപ്പെട്ടില്ല." ഒറ്റക്കൊരു ക്ലാസിലല്ല നിന്നെ ക്ലാസിന് പുറത്തിറക്കി നിർത്താൻ പോവുകയാ.അപ്പോൾ എങ്ങിനെയാ നീ പഠിക്കുന്നേ?""അപ്പം ഞാൻ ഏകലവ്യൻ്റെ കൂട്ട് പഠിക്കും" ആ മറുപടി ആണ് മുത്തശ്ശാ ടീച്ചറെ ചൊടിപ്പിച്ചത്. ചിലപ്പോൾ ടീച്ചർക്ക് ആ മറുപടി ഇഷ്ടപ്പെട്ടിട്ടിണ്ടാകും. പക്ഷേ ഇവൻ തെറ്റു മനസ്സിലാക്കി റിപ്പൻ്റ് ചെയ്യുന്നില്ല എന്നു ടീച്ചർക്ക് തോന്നിയിട്ടുണ്ടാകും അതുകൊണ്ടാണീ മെമ്മോ.സാരമില്ല. നീ വന്നു കഴിക്ക്. അമ്മ ഒപ്പിട്ടു തരും;ഇനി ആവർത്തിക്കാതിരുന്നാൽ മതി.

No comments:

Post a Comment