Thursday, May 29, 2025

ബ്രൂക്ക് മെയർ വൈനറി [അമേരിക്ക- 120] അമേരിക്കയിൽ വൈനറികൾ സർവ്വസാധാരണമാണ് ഗുണനിലവാരമുള്ള വൈൻ നിർമ്മാണ തത്വങ്ങൾ പരിപാലിക്കണം എന്നു മാത്രം.അങ്ങിനെ ഒരു കുടുംബ വൈനറി ആണ് ബ്രൂക്ക് മെയർ വൈനറി ഞങ്ങൾ പത്തു മണി കഴിഞ്ഞപ്പഴാ ണ് അവിടെ എത്തിയത്. അതിൻ്റെ പ്രവർത്തനം മനസിലാക്കണം വിവിധ തരം വൈൻ രുചിക്കണം. പതിനൊന്നു മണിക്കെ ഓപ്പൺ ആകൂ. അവരുടെ തന്നെ മുന്തിരിത്തോട്ടമുണ്ട്'അത് ചുറ്റിനടന്നു കണ്ടു.അതു പോലെ അവരുടെ വൈൻ യാർഡ് പവലിയൻ.ചുറ്റും പലതരം വൈൻ കുപ്പികൾ കൊണ്ടലങ്കരിച്ച വൈൻ യാർഡിലിരുന്ന് ആ തണുപ്പത്ത് വയിൻ രുചിക്കുക രസമുള്ള ഒരു കാര്യമാണ്. അടുത്തു തന്നെ അവരുടെ B and B. ബഡ് ആൻ്റ് ബ്രയ്ക്ക് ഫാസ്റ്റ്. ചുരുങ്ങിയ ചിലവിൽ ഒരു രാത്രി തങ്ങാനുള്ള സംവിധാനം: ആധുനിക സൗകര്യങ്ങളോട് കൂടിയ വിവാഹം പലിയൻ ഉണ്ടവിടെ. വലിയ പരിപാടികൾ എല്ലാം നേരത്തേ ബുക്ക് ചെയ്ത് നടത്താം. നാട്ടിൽ ശിവരാമൻ നായർ ചായക്കട തുറക്കുന്നതു് കാത്തിരിക്കുന്ന പോലെ ഞങ്ങൾ കാത്തിരുന്നു. വേറേ കുറേ സ്ത്രീകളും അവിടെ കാത്തിരിപ്പുണ്ട്. പതിനൊന്നടിച്ചപ്പഴേ അവിടെ രണ്ടു കാറുകൾ വന്നു നിന്നു.വൈനറികൾ തുറന്നു.അവർ ഇതിൻ്റെ ഉടമസ്ഥന്മാരാണ്. ഭാര്യയും ഭർത്താവും പിന്നെ ഭീമാകാരനായ അവരുടെ പട്ടിയും. ഞങ്ങളെ അവർ അകത്തേക്ക് ക്ഷണിച്ചു. അതൊരു പ്രത്യേക ലോകമാണ്എല്ലാത്തരംബ്രാൻ്റുകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ അമേരിക്കൻ കൗബോയി സിനിമകളെ ഓർമ്മിപ്പിക്കന്ന അന്തരീക്ഷം എല്ലാം നമുക്ക് രുചിച്ചു നോക്കാം. അവർ ലിസ്റ്റ് തന്നു. ഞങ്ങൾക്ക് രുചിക്കാൻ മനോഹരമായ വൈൻ ഗ്ലാസുകളിൽ പകർന്നു തന്നു. ചുവപ്പ്, വെള്ള, ബ്രഷ് ഫ്രൂട്ട് തുടങ്ങി വിവിധ നിറങ്ങളിൽ വിവിധ രുചികളിൽ .അതിൻ്റെ ഉടമസ്ഥൻ വാചാലനായി. ഞങ്ങളുടെ മുന്തിരിത്തോപ്പിൽ നിന്നും പറിച്ച ശുദ്ധമായ മുന്തിരി ഉപയോഗിച്ചാണ് ഞങ്ങൾ വൈൻ ഉണ്ടാക്കുന്നത്.അതു പോലെ അതിനാവശ്യമുള്ള മറ്റു പഴങ്ങളും ഞങ്ങൾ കൃഷി ചെയ് തുണ്ടാക്കുന്നു. പെൻസി വാലിയയിൽ നിന്നു വരുന്ന പ്രസിദ്ധമായ മുന്തിരിയും ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരോ തരം വൈൻ രുചിക്കാൻ തരുമ്പഴും അയാൾ അതിൻ്റെ ഗുണഗണങ്ങൾ വിവരിച്ചുകൊണ്ടേയിരുന്നു. അപ്പഴേക്കും വയിനറിയിൽ തിരക്കുകൂടി .അധികവും സ്ത്രീകളാണ്.ഞങ്ങൾ എല്ലാം രുചിച്ച് അവിടുത്തെ എല്ലാ പ്രസിദ്ധ ബ്രാൻ്റുകളുടെയും ഒരോ കുപ്പി വാങ്ങിപ്പുറത്തിറങ്ങി.

Tuesday, May 27, 2025

ജൂലിയാററാ നദിക്കരയിൽ ഒരു സൗഹൃദക്കൂട്ടായ്മ [ അമേരിക്ക 118] മൂന്നു ദിവസം പെൻസി വാലിയയിൽ ഒരു ഗ്രാമപ്രദേശത്ത് ആയിരുന്നു.അങ്ങോട്ടുള്ള ആ മനോഹര യാത്ര തന്നെ ഹൃദ്യമാണ്. രണ്ടു വശത്തു o അങ്ങു ദൂരെയുള്ള മലനിരകളുടെ പച്ചപ്പും ആകാശത്തിലെ വെള്ളിമേഘങ്ങളും, പിന്നെ പുൽമേടുകളും ഫലഭൂയിഷ്ട്ടമായ കൃഷിഭൂമിയും എല്ലാം കൂടി മനസ്സിന് കുളിർമയേകുന്ന കാഴ്ച്ചകൾക്കിടയിലൂടെ ഉള്ള യാത്ര. അത് എത്തിച്ചേർന്നത് ജൂലിയാററ നദിക്കരയിലുള്ള ഒരു പടുകൂറ്റൻ ബംഗ്ലാവിലാണ്. അവിടെയാണ് ഒരു സഹൃദ കൂട്ടായ്മ നിശ്ചയിച്ചിരുന്നത്. സമാനമനസ്ക്കരായ മുപ്പതോളം പേർ.സകുടുംബം. ജീവിതത്തിലെ പ്രാരബ്ദ്ധങ്ങളും മാനസിക സംഘർഷങ്ങളും മാറ്റിവയ്ച്ച് ഒരു മൂന്നു ദിവസം. മോളുടെ കൂട്ടുകാർ ഒക്കെയുണ്ട്.ഇത് അമേരിയ്ക്കയിലെ ഒരു രീതിയാണ്. സമാനമനസ്ഥിതരുടെ ഒരു സംഗമം. ആ ബംഗ്ലാവിൻ്റെ പുറകുവശത്തകൂടിയാണ് ജൂലിയാറ്റ നദി ഒഴുകുന്നത്. അതിൻ്റെ തീരം മുഴുവൻ പടുകൂററൻ മരങ്ങളാണ്. ചുവടു മുഴുവൻ മെത്ത പോലെ പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു. അതിനു മുകളിലത്തെ തൊട്ടിയിലാണ് ഈ ബംഗ്ലാവ്.ഇതിൻ്റെ രണ്ടാം നിലയിലെ പോർട്ടിക്കൊവിൽ ഇരുന്ന് ഈ നദിയും മരങ്ങളും പക്ഷികളും ഒക്കെ നമ്മുടെ കാഴ്ച്ചയുടെ പരിധിയിൽ വർണ്ണം വിരിക്കുന്നത് എത്ര വേണമെങ്കിലും നോക്കിയിരിക്കാം. വീതി കൂടിയ ഈ നദിക്ക് നല്ല ഒഴുക്കാണ്. അവിടവിടെ ഫിഷിഗിനുള്ള ചെറിയ ചെറിയ കടവൊഴിച്ച് ബാക്കി തീരം മുഴുവൻ വൃക്ഷ നിബിഡമാണ്. അവിടെ മുറ്റത്ത് ചുറ്റും കസേരകൾ ഇട്ട് നടുക്ക് ക്യാമ്പ്ഫയറിനുള്ള സൗകര്യവുമുണ്ട്.കയാക്കിങ്ങിന് താത്പ്പര്യമുള്ള സാഹസികർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. ആധുനിക സൗകര്യത്തോടെയുള്ള അടുക്കളയും ഡൈനിഗ് ഹോളും ബഡ്റൂമുകളും കളിസ്ഥലങ്ങളും അവിടെയുണ്ട്. ബല്ല്യാർഡും ,ടേബിൾ ടെന്നീസും എല്ലാത്തിനും അവിടെ സൗകര്യമുണ്ട്. കുട്ടികളാണ് ഏറ്റവും ആസ്വദിച്ചത് എന്നു തോന്നി. പാട്ടും ഡാൻസും വെടിവട്ടവും ഒക്കെ ആയി ആസ്വദിച്ച്, അർമ്മാദിച്ച് , മൂന്നു ദിവസം പോയതറിഞ്ഞില്ല. പലർക്കും ഇതൊരു പുനർജന്മമാണ്. അടുത്ത കുറേ അധികകാലം ജോലി ചെയ്യാനുള്ള ഊർജം ഇവിടുന്നു കിട്ടും സത്യത്തിൽ പിരിയാൻ എല്ലാവർക്കും മടി ആയിരുന്നു. അത്രക്ക് ഇഴയടുപ്പം ഉണ്ടായിക്കഴിഞ്ഞിരുന്നു. ഏല്ലാം കൂട്ടിക്കെട്ടി പല സ്ഥലങ്ങളിലേക്ക് അവരുടെ വാഹനങ്ങളിൽ പിൻവലിക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ വിങ്ങൽ അനുഭവപ്പെട്ടു.

Friday, May 23, 2025

ഷാൻ്റിലിയിലെ ചിന്മയാ സോമാനാഥ് [അമേരിക്ക- 117] മററ് ആദ്ധ്യാത്മികാചാര്യന്മാരേക്കാൾ ചിന്മയാനന്ദ സ്വാമിയെ എനിയ്ക്കിഷ്ടമാണ്.അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. ഭഗവത് ഗീതയും മറ്റു പുരാണങ്ങളും അദ്ദേഹം വ്യാഖ്യാനിക്കുമ്പോൾ സാധാരണ ജനങ്ങളുടെ തലത്തിൽ ലളിതമായി അതുൾക്കൊള്ളാൻ പറ്റുന്നു. ഇവിടെ അമേരിക്കയിൽ എത്തിയപ്പോൾ ഷാൻ്റി ലിയിലെ ചിന്മയാ സോമാനാഥിൽ പോകാൻ പ്രേരകമായതും അതാണ്. വലിയ ഒരു പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. വലിയ ജോലിക്കാരും ജോലിയിൽ നിന്ന് വിരമിച്ചവരും അവരുടെ സേവനം സന്തോഷത്തോടെ ഈ മഹത് സംരംഭത്തിന് നൽകിയതാണ് ഇത് ഇത്രയെ ഉയരത്തിൽ എത്താൻ കാരണം. ഇവിടുത്തെ ബാലവിഹാറിൻ്റെ കീഴിൽ ഇവിടെ സ്ക്കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്." കുട്ടികൾ നിറയ്ക്കാനുള്ള പാത്രങ്ങളല്ല പ്രകാശിക്കാനുള്ള വിളക്കുകൾ ആണ് "സ്വാമിയുടെ പ്രസിദ്ധമായ ഈ സന്ദേശം പൂർണ്ണമായും ഉൾക്കൊണ്ടാണ് ഇവിടുത്തെ പഠന രീതി രൂപപ്പെടുത്തിയിരിക്കുന്നത്. സൗജന്യമായാണ് മററു ജോലിത്തിരക്കിനിടയിലും ഇവിടെ വന്നു അദ്ധ്യാപകർ ക്ലാസെടുക്കുന്നത് ഹിന്ദു പുരാണങ്ങളും, ഭഗവത് ഗീതയും കൂടാതെ യോഗയും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ മതപഠനം അല്ല നടക്കുന്നത് കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും ഉൾക്കൊള്ളാനും അങ്ങിനെ സ്വയം പ്രകാശിക്കാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഇവിടുത്തെ പഠനരീതികൊണ്ടിവർ ഉദ്ദേശിക്കുന്നത്." ശാന്തമായി നിങ്ങൾ കേൾക്കൂ, നല്ലത് സ്വീകരിക്കൂ, മോശമായത് മറക്കൂ ഉപേക്ഷിക്കൂ" സ്വാമിയുടെഈ ഉപദേശമാണ് ഇവിടെ കുട്ടികക്ക് കൊടുക്കുന്നത്. ഒന്നും ബലം പ്രയോഗിച്ച് അടിച്ചേൾപ്പിക്കുന്നില്ല കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ വിട്ടു കൊടുക്കുക.അങ്ങിനെ അവരുടെ വ്യക്തിത്വം വളർത്തി എടുക്കുക. അവിടത്തെ ഒരു വാർഷികത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പ്രവാസിലോകത്തെ തിരക്കിനും Sൻഷനും ഇടയിൽ ഇത്രശാന്തമായി കുട്ടികൾ നടത്തിയ പരിപാടികൾ അനുകരണീയമായിത്തോന്നി

Tuesday, May 20, 2025

മോർവൻ പാർക്കിലെ കൊടും കാട്ടിലൂടെ [ അമേരിക്ക-115] ലീ സ് ബർഗ്ഗിലെ മെർവൻ പാർക്കിലെ നാനൂറ് ഏക്കറോളം കൊടും കാടാണ്. കാൽനടയാത്രക്കാർക്കും, പരിവേഷണം നടത്തുന്നവർക്കും വേണ്ടി ഇവർ മലകയറാം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ആവാസവ്യവസ്ഥക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ. റിസപ്ഷനിൽ ചെന്നപ്പോൾ ട്രക്കിങ്ങിനുള്ള ഒരു റൂട്ട് മാപ്പ് കയ്യിൽത്തന്നു. ഇതിൽ രണ്ടു റൂട്ട് ഉണ്ട്. റിഡ്ജ് ടോപ് ട്രയൽ താരതമ്യേന ദുർഘടം നിറഞ്ഞതാണ്. ഫോറസ്റ്റ് ട്രയൽ പ്രകൃതി രമണീയമായ വ ന മാ ണ്. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം." രണ്ടും "അവർ എന്നെ ഒന്നു നോക്കി. പക്ഷേ ഇരുട്ടാകുന്നതിന് മുമ്പ് തിരിച്ചെത്തണം. ആദ്യം റിഡ്ജ് ടോപ്പ് ട്രയൽ ആകാം. ആ മലയുടെ മുകളിലേയ്ക്ക് ദുർഘടമായ ഒറ്റയടിപ്പാതയാണ് 'പലിടത്തും മരങ്ങൾ വീണ് വഴി തടസപ്പെട്ടിട്ടുണ്ട്. അതിനിടയിലൂടെ കയറി വേണം മുമ്പോട്ടു പോകാൻ. ആ നടപ്പാതയുടെ ഒരു വശത്ത് അങ്ങ് താഴെഒരു കാട്ടരുവി ഒഴുകുന്നുണ്ട്. വലിയ ഓക്ക് മരങ്ങൾ സൂര്യഭഗവാനെപ്പോലും മറച്ച് വളർന്നു പന്തലിച്ചു നിൽക്കുന്നു. ഇനി ഒരുവടിയുടെ സഹായമില്ലാതെ മുമ്പോട്ട് പോകാൻ പറ്റില്ല. അവിടന്നു തന്നെ ഒരു വടി എടുത്ത് മുമ്പോട്ട് നീങ്ങി. ആകെ അറുനൂറ്റി അമ്പതടി വരെ ഉയരമുണ്ട് ഈ മലക്ക്. അതിൽ ഇരുനൂറ്റിമുപ്പത് വരെയാണ് അനുവദനീയം. അണ്ണാനും, കീരിയും മുയലും ധാരാളം പക്ഷികളും .അങ്ങു ദൂരെ മാൻ കൂട്ടത്തെ കാണാം. കാടിൻ്റെ സംഗീതവും അതിൻ്റെ ഭീകരതയും കൂടി ആയപ്പോൾ ഒരു പ്രത്യേക മാനസിക കാലാവസ്ഥയിൽ എത്തിയിരുന്നു. ഒരു തരം ലഹരി. ഇരുനൂറ്റിമുപ്പതടി ആയി.ഇനി തിരിച്ചിറങ്ങാം. കയ്യിൽ കരുതിയ വെള്ളവും തീർന്നു.മലകയറ്റം പോലെ അത്ര എളുപ്പമല്ല ഇറക്കം. അടിവാരത്തിൽ എത്തിയപ്പോൾ വലത്തു വശത്തേക്ക് ഒരു പാതയുണ്ട്. അതാണ് ഫോറസ്റ്റ് ട്രയലിനുള്ള വഴി. കാട്ടരുവിക്ക് കുറുകെയുള്ള പാലം കടന്നു വേണം യാത്ര തുടങ്ങാൻ.നല്ല ഭംഗിയുള്ള കാട്. അടിക്കാടുകൾ തെളിച്ചിട്ടുണ്ട് പലിടത്തും. അറുപത്തിമൂന്നടി വരെ ഉയരത്തിലേയ്ക്ക് പോകാം. വളരെ സുഖപ്രദമായ യാത്ര. അതിൻ്റെ അതിരി ലെത്താൻ അര മണിക്കൂർ എടുത്തു. ഒരു കാട്ടിൽത്തന്നെ രണ്ട് ആംബിയൻസ്. നേരം ഇരുട്ടിത്തുടങ്ങി. തിരിച്ചു പോകാം. തെല്ലു മടിയോടെ തിരിച്ചിറങ്ങി.സന്ധ്യസമയത്തെ ആ കാനന സൗന്ദര്യം ഒന്നു വേറെയാണ്.വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെൻ്റിൻ്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് കാടിനെ ഒട്ടും നോവിക്കാതെയുള്ള ഈ പരിപാലനം കണ്ടു പഠിക്കണ്ടതാണ്. തിരിച്ചിറങ്ങി ഇനി ഇവിടെ ഒരു പുരാവസ്തു മ്യൂസിയം ഉണ്ട്: ഈ സ്ഥലത്തിൻ്റെ പൈതൃകം വിളിച്ചോതുന്ന ഒരു ചെറിയ മ്യൂസിയം

Thursday, May 15, 2025

മുത്തശ്ശാ പാച്ചൂന് മെമ്മോ [അച്ചു ഡയറി-579] മുത്തശ്ശാ പാച്ചു ഇന്ന് സങ്കടായിട്ടാസ്ക്കൂ ളിൽ നിന്ന് വന്നതു്. വന്നപാടെ മൂടിപ്പുതച്ച് കിടപ്പാണ്. ഒന്നും കഴിച്ചുമില്ല. സ്ക്കൂളിൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ട് ടീച്ചർ വഴക്കു പറഞ്ഞിട്ടുണ്ടാവും.എന്താണ് പറ്റിയത് എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക്.ആദ്യം അവൻ ഒന്നും മിണ്ടിയില്ല. പിന്നെ ബാഗിൽ നിന്ന് ഒരു പേപ്പർ എടുത്ത് കയ്യിൽത്തന്നു. ക്ലാസിൽ ശ്രദ്ധിക്കാതെ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞതിന് ടീച്ചറുടെ കമ്പ്ലയിൻ്റ്. പല പ്രാവശ്യ o പറഞ്ഞു കാണും. അവന് കൂട്ടുകാർ ഒരു വീക്ക് നസ് ആണ്. അവരുമായി സംസാരിച്ചിരുന്നാൽ എല്ലാം മറക്കും.ഇവിടെ ടീച്ചർ അടിക്കുകയില്ല. പേടിപ്പിക്കുകയുമില്ല. സ്വന്തം തെററു മനസിലാക്കാനും അതിൽ റിപ്പൻ്റ് ചെയ്യാനും ഇനി ആവർത്തിക്കില്ലന്നുറപ്പുവരുത്താനും ഒരു ഡിക്ലറേഷൻ. അതിനൊരു പ്രിൻ്റഡ് ഫോം ഉണ്ട്.അതാണത്. അത് പൂരിപ്പിച്ച് ടീച്ചറുടെ നോട്ടൊടുകൂടി വീട്ടിലേയ്ക്ക് കൊടുത്തുവിടും. അത് പേരൻസി നെക്കൊണ്ട് ഒപ്പിടിച്ച് തിരിച്ചു കൊണ്ടു കൊടുക്കണം. അതാണ് പ്രശ്നം. നീ ടീച്ചറോട് ആർജൂ ചെയ്തു കാണും. സത്യം പറ."നല്ല ഫ്രണ്ട്സ് അടുത്തള്ളപ്പൊൾ സംസാരിച്ചു പോയതാ. അതിന് എന്നെ അവരുടെ അടുത്തു നിന്ന് മാറ്റി ഒറ്റക്ക് ഒരബഞ്ചിലിരിത്തിക്കോളൂ. ഞാൻ ശ്രദ്ധിച്ചു കൊള്ളാം" എന്നു പറഞ്ഞു. അത് ടീച്ചർക്കിഷ്ടപ്പെട്ടില്ല." ഒറ്റക്കൊരു ക്ലാസിലല്ല നിന്നെ ക്ലാസിന് പുറത്തിറക്കി നിർത്താൻ പോവുകയാ.അപ്പോൾ എങ്ങിനെയാ നീ പഠിക്കുന്നേ?""അപ്പം ഞാൻ ഏകലവ്യൻ്റെ കൂട്ട് പഠിക്കും" ആ മറുപടി ആണ് മുത്തശ്ശാ ടീച്ചറെ ചൊടിപ്പിച്ചത്. ചിലപ്പോൾ ടീച്ചർക്ക് ആ മറുപടി ഇഷ്ടപ്പെട്ടിട്ടിണ്ടാകും. പക്ഷേ ഇവൻ തെറ്റു മനസ്സിലാക്കി റിപ്പൻ്റ് ചെയ്യുന്നില്ല എന്നു ടീച്ചർക്ക് തോന്നിയിട്ടുണ്ടാകും അതുകൊണ്ടാണീ മെമ്മോ.സാരമില്ല. നീ വന്നു കഴിക്ക്. അമ്മ ഒപ്പിട്ടു തരും;ഇനി ആവർത്തിക്കാതിരുന്നാൽ മതി.

Wednesday, May 14, 2025

ചിക് പോട്ട് ലേ - ഫാസ്റ്റ്ഫുഡിന് ഒരു പുതിയ പാചക തന്ത്രം [അമേരിക്ക- 112 ] മോഹിതോ യുടെ ലഹരി കൂടി ആയപ്പോൾ വിശപ്പ് അധികരിച്ചു. വിശപ്പിന് ചിക്പോട് ലേ ആകട്ടെ. ഫാസ്റ്റ്ഫുഡിന് ഒരു പുതിയ പാചക തന്ത്രം ആവിഷ്ക്കരിച്ച ഒരു മെക്സിക്കൻ പാചക രീതി. ലോകമെമ്പാടും ആയിരക്കണക്കിന് ശാഖകൾ ഉണ്ട്. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഉണ്ട്. വർക്ക് ഹെൽത്തി, വർക്ക് ക്ലീൻ, പ്രഡ്യൂസ് സെയ്ഫ് ,കറക്റ്റ് ടമ്പറേച്ചർ, കീപ്പ് സെയ്ഫ്. ഈ പാചക വിജയത്തിൻ്റെ പഞ്ചതന്ത്രം! ഹോർമോണുകൾ ചേർക്കാത്ത ജൈവ പച്ചക്കറികൾ, ആൻ്റിബയോട്ടിക്സും മറ്റും ഉപയോഗിക്കാത്ത സ്വന്തം ഫാമിൽ വളർത്തുന്നവയുടെ മാത്രം മാംസം .കലോറി സന്തുലിതമായ ഒരു രുചിക്കൂട്ട് . ഒരു നാട്ടിലെത്തിയാൽ അവരുടെ പ്രത്യേക ത ഉള്ള ആഹാരം പരീക്ഷിക്കാറുണ്ട്. ഇത്തവണ വെജിറ്റേറിയൻ മതി. ആദ്യം നമ്മൾ ടോക്കൺ എടുത്ത് ക്യൂവിൽ നിൽക്കണം. അവിടെപല കള്ളികളിലായി പാകം ചെയ്തതും അല്ലാത്തതുമായ അരി, ബീൻസ്, സൽസകൾ;പച്ചക്കറി കൾ, പുളിച്ച ക്രീo, ചീസ്;ലാക് റൂസ്., അവഗാഡോ എല്ലാമുണ്ടവിടെ.ഉള്ളിയും കുരുമുളകും പിന്നെ അവരുടെ പ്രസിദ്ധമായ ചില്ലി പാകം ചെയ്തതും.ഇവിടെ പൊതുവേ എരിവ് കുറവാണ്. എനിക്ക് നല്ല എരിവായിക്കോട്ടെ. നമുക്കാവശ്യമുള്ളത് നമ്മൾ തിരഞ്ഞെടുത്ത് പറഞ്ഞാൽ മതി അതിൻ്റെ കൃത്യമായ അളവിൽ അത് ഒരു ബൗളിൽ ഇട്ട് ഒരു സ്പൂണും വച്ച് സീലുചെയ്ത് തരും. ഒരു നേരത്തെ ആഹാരത്തിന് ഒരു ബൗൾ അധികമാണ്. പ്രോട്ടീനും നാരുകളും സമൃദ്ധമായത് ആണധികവും. ആ ബൗളുമായി അവിടെ ഇരുന്നു കഴിക്കാൻ സൗകര്യമുണ്ട്. വണ്ടിയിൽ വച്ചോ പാർക്കി ലിരുന്നോ നമ്മൾക്ക് കഴിക്കാം. യാത്ര പോവുമ്പോൾ ആണ് ഏററവും സൗകര്യം കുറച്ച് ബൗൾ ഫുഡ് വാങ്ങിക്കരുതിയാൽ മതി അത്ര കോംമ്പാക്റ്റ് ആണ് ആ പായ്ക്കറ്റ്. അതിൻ്റെ സ്വാദ് ആണ് നമ്മേ അൽഭുതപ്പെടുത്തുന്നത്. വയറിന് ഒരു കുഴപ്പവും വരാത്ത കോമ്പിനേഷൻ. ഒരു ബൗൾ മുഴുവൻ കഴിച്ചു തീർക്കാൻ വിഷമിച്ചു.നല്ല മോരും പായ്ക്കററിൽ കിട്ടും. പരമാനന്ദം

Tuesday, May 13, 2025

മോജിറ്റോ " - ഒരു പരമ്പരാഗത ക്യൂബൻ കൊക് ടൈൽ പഞ്ച് [അമേരിക്ക- 111 ] സ്വിമ്മി ഗ് പൂളിലെ കുളി കഴിഞ്ഞ് പുറത്തിറങ്ങി.പരമ്പരാഗതമായ ഒരു ക്യൂബൻ കോക് ടൈൽ മിക്സിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. സുപ്രസിദ്ധ എഴുത്തുകാരനായ ഹെമിഗ് വെ യുടെ ഇഷ്ട പാനീയം. തൊട്ടുമുമ്പിൽത്തന്നെ ഒരു ക്യൂബൻ ബാർ. നാട്ടിൽനിപ്പന ടിക്കുന്നവർക്ക്. അവിടെ പൊക്കം കൂടിയ കസേരയിലിരുന്നടിക്കാo. അതു വേണ്ട പുറത്ത് കുടക്കീഴിൽ ഇളംകാറ്റും, വെയിലും അടിച്ച് സാവധാനം കഴിക്കണം. അവിടെ ഇരുന്നപ്പഴേ ഭീമാകാരനായ ഒരു ക്യൂബൻ വെയ്ററർ വന്നു." മൊജിറ്റോ ".ഇതുപറഞ്ഞപ്പഴേ അവൻ വാചാലനായി.ക്യൂബയിലെ ഹവാനയാണ് ഈ പാനീയത്തിൻ്റെ ഈറ്റില്ലം. ഈ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനുള്ള ഒരു ഹെൽത്ത് ഡ്രിങ്കാണിത്. ഡോക്ട്ടർമാർ പോലും സജസ്റ്റ് ചെയ്യുന്നത്. അത് പാകപ്പെടുത്തുന്നത് കാണാൻ അയാൾ അകത്തേക്ക് ക്ഷണിച്ചു. ഈ ക്യൂബൻ കൊക് ടൈൽ പഞ്ചിന് ചേരുവകൾ അഞ്ചാണ്.പ്രധാനമായും വൈററ് റം., കരിമ്പിൻ നീര്, നാരങ്ങാനീര്, സോഡാ, പുതിന .ആദ്യം അയാൾ ഒരു വലിയ കോളിൻ ഗ്ലാസ് എടുത്തു. വലിയ ഗ്ലാസാണ്. അതിൽ പുതിനയും, കരിമ്പിൻ നീരും നാരങ്ങാനീരും ചേർത്തിളക്കുന്നു. സ്വൽപ്പം സോഡാ അതിൽ ചേർത്ത് നന്നായി യോജിപ്പിക്കുന്നു. അതിൽ ഐസ് കട്ടകൾ നിറയുന്നു. അതിൽ വൈററ് റം ഒഴിക്കുന്നു. സോഡാ ചേർത്തു നന്നായി ഇളക്കുന്നു. അതിനു മുകളിൽ പുതിന കൊണ്ടലങ്കരിക്കുന്നു. വക്കിന് ഒരു ചെറുനാരങ്ങയുടെ പകുതിയും '. അതിൽ ഒരു സ് ട്രോ ഇട്ട് നമ്മുടെ മുമ്പിൽ ഭവ്യതയോടെ കൊണ്ടു വച്ചു. സ് ട്രോ ഉപയോഗിച്ച് മദ്യം കഴിക്കുന്നത് ജീവിതത്തിൽ ആദ്യമാണ്. അവൻ ഇറങ്ങിപ്പോകുന്ന വഴിയിലെ തണുപ്പും ഉയർന്നു വരുന്ന ലഹരിയുടെ മത്തും നമ്മേ വേറൊരു ലോകത്തെത്തിക്കുന്നു. സാവധാനം സമയമെടുത്ത് കഴിക്കണ്ട ഒരു പാനീയം. അതു കഴിഞ്ഞപ്പഴേ വിശപ്പ് അധികരിച്ചു തുടങ്ങി. ഇനി ഒരു "മെക്സിക്കൻ ചിപ്പോട്ടിലേ" ആകാം

ജക്കൂസി" - ഒരു ഹൈഡ്രോ തെറാപ്പി [അമേരിക്ക-1 10] അമേരിക്കയിൽ വൺ ലൈഫ്ഫിറ്നസിൽ ശരീരത്തിൻ്റെയും മനസിൻ്റെയും സുഖത്തിനാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ എന്നു പറഞ്ഞിരുന്നല്ലോ? ഹീററ് റൂമിൽ നിന്നു പോയത് ജക്കൂസ്സി പൂളിലേയ്ക്കാണ്.ഒരു എക്സ്പീരിയൻസിനു വേണ്ടി എന്നെ കരുതിയിരുന്നുള്ളൂ.എന്നാൽ അതിൻ്റെ ഒരനുഭവം ഒന്നു വേറേ ആണ്. സമചതുരാകൃതിയിലുള്ള ഒരു ചെറിയ സ്വിമ്മിഗ് പൂൾ: അതിൻ്റെ ചുറ്റുനിന്നും ഹോട്ട് ട്ര്യൂബിൽക്കൂടി അതിശക്തമായ ജലപ്രവാഹം. ശരീരത്തിൻ്റെ ഒരോ ഭാഗത്തും നമ്മുക്ക് ആ ശക്തമായ ഒഴുക്ക് അനുഭവപ്പെടുത്താം. ഒരു ശക്തമായ വാട്ടർമസ്സേജ്. നമ്മുടെ ശരീരത്തിൻ്റെ ഒരോ അണുവിലും ഈ ഹോട്ട് വാട്ടർ മാസ്സേജ് അനുഭവപ്പെടും മസിൽ വേദന, സന്ധിവേദന, ബാക്ക്പെയിൻ, കാർഡിയോ സർക്കുലർ ഹെൽത്ത് ഇതിനെല്ലാം ഈ വാട്ടർ തെറാപ്പി നല്ലതാണ്. നമ്മുടെ സ്റ്റിഫ് ആയ മസിലുകൾ അയയുന്നു. രക്തചങ്കറമണം കൂടുന്നു.ശരീരത്തിലെ ടോക്സിൻ എലിമിനേറ്റ് ചെയ്യപ്പെടുന്നു. നമ്മുടെ ആയൂർവേദത്തിൽ "അവഗാഹം " എന്നൊരു ചികിത്സയുണ്ട്. കഷായ വെള്ളത്തിൽ ഇരുത്തുക. അതും ചൂടുവെള്ളത്തിൽ. വെള്ളത്തിൽ നീന്തുന്നത് ബാക്ക്പെയിനിന് നല്ലതാണന്നു് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹാർട്ടിന് അസുഖമുള്ളവർ, ഗർഭിണികൾ, ഹൈ ബിപി പേഷ്യൻ സ് ഒക്കെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചേ ഇതു ചെയ്യാവൂ എന്നു പറയും ഇതിൻ്റെ ഒരനുഭൂതി ഒന്നു വേറെ ആണ്. ഏതു തരത്തിലുള്ള മസ്സേജ് ആണങ്കിലും നമുക്ക് വേദനിക്കും.ഇത് ഒരു സുഖമാണ്. എത്ര നേരം വേണമെങ്കിലും അതിൽ കിടക്കാമെന്നു തോന്നും. പരമാവധി ഇരുപത് മിനിട്ടാണ് പറയുക. പൂളിൽ ഇറങ്ങുന്നതിന് മുമ്പ് അതിൻ്റെ സമയം മീറററിൽ നമുക്ക് ക്രമീകരിക്കാം അവിടുന്നിറങ്ങി സാധാരണ സ്വിമ്മി ഗ് പൂളിൽ ഒരു കുളി കൂടിക്കഴിയുമ്പോൾ പരമാനന്ദ മാ യി. ഒരു പുനർജന്മം കിട്ടിയ പ്രതീതി.

Monday, May 12, 2025

പോട്ടോമാക്ക് നദിയിലെ വെള്ളച്ചാട്ടങ്ൾ 2 I മേരിലാന്റിനും വെർജീനിയക്കും ഇടയിലുള്ള മഹാനദിയാണ് പോട്ടോമാക്. ഇതിലെ വെള്ളച്ചാട്ടങ്ങൾ ഒരത്ഭുതമാണ്. ഒഴുക്കിന്റെ ശക്തിയും വലിയ വലിയ പാറക്കെട്ടുകളിൽ തട്ടിച്ചിതറിയുള്ള യാത്രയും ആണതിന്റെ പ്രത്യേകത. ആ വെള്ളച്ചാട്ടത്തിന് മുമ്പുള്ള നദിക്ക് ആയിരം അടിയോളം വീതിയുണ്ട്. എന്നാൽ താഴേക്ക് വരുമ്പോൾ അത് നൂറു മുതൽ അറുപതടി വരെക്കുറയുന്നു. അപ്പോൾ ആ വെള്ളത്തിന്റെ ശക്തി ആലോചിക്കാവുന്നതേ ഒള്ളു.ഇതിനിടയിൽ 20 അടി മുതലുള്ള ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ. അതിലെ വെള്ളം എഴുപതടിക്കു മുകളിൽ ചിതറിത്തെറിച്ച് ഒരു മനോഹര കാഴ്ച്ച നമുക്ക് സമ്മാനിക്കുന്നു. ചില സമയത്ത് മഴവില്ലു വിരിയിച്ച് മനസിന് കുളിർമ്മ ഏകുന്നു. നദിയുടെ രണ്ടു കരയിലും സഞ്ചാരികൾക്ക് വന്നു തമ്പടിക്കാൻ പാർക്കുകൾ ഒരുക്കിയിട്ടുണ്ട്. അവിടെ ബാർബിക്യു സൗകര്യവും ഉണ്ട്. രാവിലെ അവിടെച്ചെന്നാൽ ആഹാരം പാകം ചെയ്ത് കഴിച്ച്, വിശ്രമിച്ച് എത്ര സമയം വേണമെങ്കിലും അവിടെ ക്കഴിച്ചുകൂട്ടാം. ട്രക്കിഗ്, കയാക്കിഗ്, ഫിഷിഗ് എല്ലാത്തിനും അവിടെ സൗകര്യമുണ്ട്. ഈ വലിയ പാർക്ക് പുഴയ്ക്ക് പാരലലായി ഒരു മൈൽ നീളത്തിൽ പല രൂപത്തിൽ ഒരുക്കിയിരിക്കുന്നു. അതിന് അനവധിവ്യൂ പോയിന്റ് കൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും ആ പുഴക്ക് വ്യത്യസ്ഥ ഭാവവും സൗന്ദര്യവുമാണ്. ചില സ്ഥലത്ത് അവൾ രൗദ്രഭാവം പൂണ്ട് നമ്മെ ഭയപ്പെടുത്തും.എന്നാൽ ചില സ്ഥലത്ത് ശാന്തമായൊഴുകി മനോഹരി ആയി നമ്മെ മാടി വിളിക്കും. ചില സ്ഥലങ്ങളിൽ നമ്മെ ആവൾ വാരിപ്പുണരാൻ വെമ്പി നിൽപ്പുണ്ടാകും. കയാക്കി ഗിന് ചെറിയ ബോട്ടിറക്കാൻ ഒരു സ്ഥലമുണ്ട്. അവിടെ മറ്റു സഞ്ചാരികൾക്ക് പ്രവേശനമില്ല. ഒരു ഫൈബർ വള്ളവും കയ്യിലേന്തി കയാക്കി ഗിങ്ങിനു പോകുന്ന ഒരു സായിപ്പിനൊപ്പം ഞാനും കൂടി. അയാൾ വളരെ എളുപ്പം ആ പാറക്കെട്ടുകൾ ചാടിക്കയറി താഴെ എത്തി. ഞാൻ കുറച്ചു വിഷമിച്ച് ഒരു പ്രകാരത്തിൽ അടിയിലെത്തി.മുകളിലേക്ക് നോക്കിയപ്പോൾ ശരിക്കും ഭയം തോന്നി. അലറി വിളിക്കുന്ന നദിയുടെ ഭീകരമുഖം താഴെ. ആ വെള്ളത്തിലിറങ്ങാൻ അവർ സമ്മതിച്ചില്ല. അത്ര ഒഴുക്കാണവിടെ.മുട്ടോളം വെള്ളത്തിലിറങ്ങി യാലും നമ്മേ അടിച്ചെടുത്തു കൊണ്ട് പോകും. അവർ ഒരു പാറക്കെട്ടിനു മുകളിൽ ആ വള്ളവുമായി ക്കയറി വള്ളത്തിലിരുന്നു തന്നെ ആ വെള്ളച്ചാട്ടത്തിലേക്ക് ഒരു ഫ്ലയിഗ്സോസർ പോലെ പറന്നു ചാടി. അവിടെ നിന്ന് ഒരു സെൽഫി എടുക്കാനുള്ള ധൈര്യം പോലുമില്ലാതെ ഒരു പ്രകാരത്തിൽ തിരിച്ചു കയറി എന്നു പറഞ്ഞാൽ മതി.

Sunday, May 11, 2025

സോവ് നാ" ഡ്രൈഹീറ്റ്റൂമിൽ പതിനഞ്ച് മിനിട്ട് .[ അമേരിക്ക - 109 ] ഇന്ന് ജിമ്മിൽ ഒന്നു പോകാം.അമേരിക്കയിൽ ആ ജിമ്മിൽ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴിൽ കാണാം. മരുമകൻ്റെ ഗസ്റ്റ് പാസിൽ അകത്തു കയറി. "സോവ്ന, 'ഹീറ്റ്റൂമിൽ ആകാം ആദ്യം. നിക്കർ ഒഴിച്ച് ബാക്കി ഡ്രസ് എല്ലാം അഴിച്ചു വയ്ക്കാൻ അവിടെ അലമാരിയുണ്ട്. ധാരാളം വെള്ളം കുടിച്ചിട്ട് ഹീറ്റ്റൂമിൽ പ്രവേശിക്കാം. ചുമരും മച്ചും, നിലവും എല്ലാം നല്ല കട്ടിത്തടിയിൽ നിർമ്മിച്ചത്. അവിടെ ഇരിക്കാൻ തടികൊണ്ടുള്ള ബഞ്ചുണ്ട്. അതിൽ ക്കയറി വാതിൽ അടച്ചാൽ നമ്മുടെ ശരീരം ക്രമേണ ചൂടാകാൻ തുടങ്ങും.സ്റ്റീം ബാത്ത് അല്ല. ഡ്രൈഹീററിഗ്! മുമ്പിൽ ഒരു പാത്രത്തിൽ കരിങ്കൽ കഷ്ണങ്ങൾ ഇട്ടിട്ടുണ്ട്. അത് ചൂടാക്കിയാണ് ഇതിലെ ചൂട് നിയന്ത്രിക്കുന്നത്. 65 ഡിഗ്രി മുതൽ 90 ഡിഗ്രി C വരെ ചൂട് .കുറച്ചു കഴിയുമ്പോൾ ശരീരം മുഴുവൻ ചുട്ടുപൊള്ളുന്ന പോലെ. മുഖത്തിനാണ് ഏറ്റവും പ്രശ്നം. ഡീ ഹൈഡ്രേഷൻ വരാൻ സാദ്ധ്യതയുണ്ട്. ഹു മിഡിററി നിയന്ത്രിക്കാൻ ഇടക്ക് ആ ക്കനലിൽ വെള്ളം തളിക്കും. സാധാരണ പതിനഞ്ചു മിനിട്ടാണ്. അവിടെ ഭിത്തിയിൽ ഒരു ട്യൂബ് ഉണ്ട് .അത് അഡ്ജസ്റ്റ് ചെയ്തു വച്ചാൽ അതിലെ മണൽ താഴത്തെ ട്യൂബിൽ നിറയും.അതിന് 15 മിനിട്ടാണ് എടുക്കുക. വാച്ചും മൊബൈലും അകത്ത് കയറ്റാൻ പറ്റില്ലല്ലോ? നമ്മുടെ ആയ്യൂർവേദത്തിൽപ്പറയുന്ന വിരേചനം ആണ് അവിടെ നടക്കുന്നത്. വിയർപ്പിലൂടെ ശരീരത്തിലെ സകല മാലിന്യങ്ങളും പുറത്തു പോകും. ഇതിനകം ശരീരം മുഴുവൻ വിയർത്തു കളിച്ചിരിക്കും. കാർഡിയോവസ് ക്കുലർ ഹെൽത്തിനും, സ്ട്രസ് കുറയ്ക്കാനും .നല്ല ഉറക്കത്തിനും., സന്ധി വെദന കുറയ്ക്കാനും ഇത് പ്രയോജനപ്പെടും' ശരീരത്തിലെ രക്തചങ്കറ മണം കൂട്ടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.എന്തിനേറെ അൽമേഷ്യ ക്ക് വരെ ഇത് പ്രയോജനപ്പെടുന്നു എന്ന വാദവും ഉണ്ട്. ഗർഭിണികൾ ഇത് ഒഴിവാക്കണം. സീരിയസ് ഹാർട്ട് പ്രോബ്ലം , ബി പി എന്നിവ ഉള്ളവരും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു തന്നെ ചെയ്യുക.അങ്ങിനെ ഊതിക്കാച്ചിയ ശരീരവുമായി പുറത്തിറങ്ങി. ഇനി ജക്കൂസിപൂൾ

Wednesday, May 7, 2025

ആഷ് ബേൺ വില്ലേജ് [അമേരിക്ക - 108] അമേരിക്കയിൽ വെർജീനിയയിൽ ഉള്ള ലക്ഷണമൊത്ത ഒരു വില്ലേജ് ."ആഷ് ബേൺ". ചാരം മൂടിയ കനൽക്കട്ട എന്നു കേട്ടിട്ടില്ലേ. ഇത് വെറുതേ ഉണ്ടായതല്ല.ഊതിക്കാച്ചിപ്പൊന്നാക്കിയതാണ്.അത്ര മനോഹരമായിട്ടാണ് ഈ കമ്യൂണിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വില്ലേജിൽ കിട്ടാത്തതൊന്നുമില്ല. ഇതിൻ്റെ ഹൃദയഭാഗത്താണ് ഞങ്ങൾ താമസിക്കുന്നത്. എങ്ങിനെ ലക്ഷണമൊത്ത ഒരു കമ്യൂണിറ്റി രൂപപ്പെടുത്താം എന്ന് ഇവിടെ വന്നാൽ മനസിലാകും തലങ്ങും വിലങ്ങുമുള്ള വീതി കൂടിയ പാതയോരങ്ങൾക്കിരുവശവും ഏതാണ്ട് ഒരു പൊലിരിക്കുന്ന രണ്ടുനില വീടുകൾ. പാതയോരങ്ങളിൽ പാർക്കിന് സൗകര്യം, നടപ്പാതകൾ സൈക്കിൾ ട്രാക്ക് എല്ലാമുണ്ട്. വഴിയിൽത്തന്നെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്. സൈക്കിളിൽ ചീറിപ്പായുന്നുണ്ട്. വണ്ടി ഓടിക്കുന്നവർക്ക് ചെറിയ സ്പീട് നിശ്ചയിച്ചിട്ടുണ്ട്. ഒരപകടവും അവിടെ ഉണ്ടാകില്ല.പിന്നെ വൃത്തി:ഒരു ചോക്കളേററിൻ്റെ കൂടു പോലും ആരും വഴിയിലിടില്ല. . . തൊട്ടടുത്ത് വലിയ കളിസ്ഥലങ്ങൾ' ഫുട്ബോളിനും ബേയ്ഡ് ബോളിനും എല്ലാം പ്രത്യേകം മൈതാനങ്ങൾ. അതിനിടയിലൂടെ കിലോമീറ്ററുകൾ നടക്കാനുള്ള സൗകര്യം. ഇടക്കിടക്ക് തടാകങ്ങൾ. അതിനൊക്കെ നടുക്ക് ജലധാരാ എന്ത്രങ്ങൾ. മത്സ്യം പിടിക്കാനും സൗകര്യമുണ്ട്. പക്ഷേ "കാച്ച് ആൻഡ് റിലീസ് " 'മത്സ്യത്തിനെ പിടിച്ച് തടാകത്തിലേക്ക് തന്നെ തിരിച്ചിടണം. അതിനു ചുറ്റും പക്ഷികൾക്ക് കൂടൊരുക്കിയിട്ടുണ്ട്. അതിൻ്റെ ഒരു വശം മാനും, അണ്ണാനും മുയലുകളും വിഹരിക്കുന്ന ചെറു വനങ്ങൾ: സ്പോട്സ്, ആട്സ്: 'എല്ലാത്തിനും ലോകോത്തര സൗകര്യം.ഒന്നാംതരം ലൈബ്രറിയും സ്ക്കൂളും. തൊട്ട'ടുത്താണ് മെട്രോ സ്റ്റേഷൻ.വാഷിംഗ്ടൽ DC വിമാനത്താവളത്തിലേയ്ക്ക് അര മണിക്കൂർ.ഈ ഗ്രാമഭംഗി താനേ ഉണ്ടായതല്ല. ദീർഘവീക്ഷണത്തോടെയുള്ള പ്ലാനി ഗിൽ ഊതിക്കാച്ചി രൂപപ്പെടുത്തിയതാണ്.ഒരു നിമിഷം പോലും വിരസത തോന്നാത്ത കമ്യൂണിറ്റി.ഒരുടൻഷനും ഇല്ലാത്ത ആൾക്കാർ 'മനസ്സിലും തോളത്തും അധികഭാര മില്ലാത്ത കുട്ടികൾ.അമേരിക്കയിൽ എവിടെച്ചെന്നാലും ഈ പ്ലാനി ഗ് വൈദഗ്ദ്ധ്യം നമ്മൾക്കനുഭവപ്പെടും

Saturday, May 3, 2025

ടെസ് ലേ സൈബർ ട്രക്ക് -സമാനതകളില്ലാത്ത ഒരു പിക്ക് അപ്പ് ട്രക്ക് - [ അമേരിയ്ക്കാ- 105] അമേരിയ്ക്കയിൽ കാലുകുത്തിയപ്പഴേ ഉള്ള ഒരു മോഹമായിരുന്നു ടെസ്ലയുടെ സൈബർ ട്രക്ക് അടുത്തു നിന്നൊന്നു കാണണം. പറ്റുമെങ്കിൽ അക ത്ത് ഒന്നു കയറണം. ഭാഗ്യം പോലെ ഇന്നലെ വീടിന് മുമ്പിൽ ഒരു സൈബർ ട്രക്ക് പാർക്ക് ചെയ്തിരിക്കുന്നു. അനുപമമായ അതിൻ്റെ രൂപകൽപ്പന ടസ് ലേക്ക് മാത്രം സ്വന്തം. അത്ര മനോഹരമാണ് ആ കരുത്തൻ്റെ ഡിസൈൻ. കാത്തിരുന്നു. അതിൻ്റെ ഉടമസ്ഥൻ വരുമ്പോൾ കാണണം.അകത്തൊന്നുകയറണം. ഒരു ഫോട്ടോ എടുക്കണം. അങ്ങിനെ അയാൾ വന്നുഡോർ തുറന്നപ്പഴേ മടിച്ച് മടിച്ച് കാര്യം പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ എന്നെ ക്ഷണിച്ചു.ഡോർ തുറന്നു തന്നു. ഡ്രൈവർ സീറ്റിൽ കയറി ഇരുന്നോളാൻ പറഞ്ഞു. ഞാൻ അകത്തു കയറി ദീർഘചതുരത്തിലുള്ള ആ സ്റ്റിയറിങ്ങിൽകൈവച്ചപ്പഴേ കാറ്ആകെ ഒന്നുയർന്നു. റിമോട്ടിൽ കാറ് ഉയർത്തിയതാണ്.അതിൻ്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാം മൂന്നു മോഡലുകളാണുള്ളത്.സിഗിൾ മോട്ടോർ ,ഡ്യുവൽ മോട്ടോർ പിന്നെ ഏറ്റവും വില കൂടിയ സൈബർ ബീസ്റ്റ്. ഇത് ടോപ് സ്പൈക് വേരിയൻ്റാണ്. 845 bhpപവ്വർ.മൂന്ന് എൻജിൻ.സ്റ്റാർട്ട് ചെയ്ത് മൂന്നിൽ താഴെ സെക്കൻ്റു കൊണ്ട് തൊണ്ണൂറ്റി ഏഴ് കിലോമീറ്ററോളം വേഗത കൈവരിക്കാം. പൂർണ്ണ ചാർജിൽ 515 കിലോമീറ്റർ ദൂരം താണ്ടും. അഞ്ചു് ടൺ ഭാരം വഹിക്കാവുന്ന സൈബർ ബീറ്റ് 209 കിലോമീറ്റർ വരെ വേഗത്തിൽപ്പൊകാം. അതിൻ്റെ ഉരുക്ക് ബോഡിയും, വിചിത്ര ആകൃതിയും നമ്മളെ ഞട്ടിച്ചു എന്നു പറഞ്ഞാൽ മതി. എ ൺമ്പത്തി അഞ്ച് ലക്ഷം വരെ വില വരുന്ന ഇവൻ ബുള്ളറ്റ് പ്രൂഫ് ആണ്. അദ്ദേഹം ഒരു ചെറിയ ഡ്രയ് വിന് ക്ഷണിച്ചപ്പോൾ സന്തോഷം തോന്നി. ഒരു ഇൻ്റർനാഷണൽ ഡ്രൈവിഗ് ലൈസൻസ് ഉണ്ടായിരുന്നെങ്കിൽ!മോഹിച്ചു പോയി. പിന്നെ മോറീസ് വില്യംസിൻ്റെ കൂടെ ഒരു അര മണിക്കൂർ ഡ്രൈവ്: അദ്ദേഹം തിരിച്ച് വീട്ടുമുറ്റത്തിറക്കി നന്ദി പറഞ്ഞ് ഓടിച്ചു പോയി

തുടരും" - അമേരിക്കയിലും .[ അമേരിക്ക 106] അമേരിക്കയിൽ വന്നിട്ട് ഒരു മലയാളം സിനിമ. തുടരും.അമേരിക്കൻ സിനിമ ശ്രംഖല ആയ റീഗൽ എൻ്റർടൈമെൻ്റ് ഗ്രൂപ്പിൻ്റെ വിഖ്യാതമായ സിനിമ ശ്രംഖലയിൽ നിന്നു തന്നെ ആകട്ടെ. അങ്ങിനെയാണ് ബാംബിക് ടനിലെ റീഗൽ തീയേറ്ററിൽ എത്തിയത്. ഐ. മാക്സും ,4 DXഉൾപ്പടെചെറിയ തീയേറ്ററുകളുടെ ഒരു സമുച്ചയം എന്നു പറയാം. മോഹൻലാലിൻ്റെ തുടരും" പ്രകാശ വർമ്മ എന്ന ഒരു പുതിയ വില്ലൻ്റെ ഉദയം. ഇങ്ങിനെയും വില്ലനാകാം എന്ന് പണ്ട് അനു പം ഖേർ നമ്മേപഠിപ്പിച്ചതന്നിട്ടുണ്ട്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന വില്ലൻ !അതു പോലെ നമ്മുടെ പ്രിയപ്പെട്ട കൂതിരവട്ടം പപ്പുവിൻ്റെ മകൻ ബിനു പപ്പു 'പിന്നെ നമ്മുടെ അഹങ്കാരമായ ശോഭനയും പോരേ. മോഹൻലാലിന് അഭിനയിക്കാൻ ഇത്രയും നല്ല കോമ്പിനേഷൻ പോരെ. അത് അദ്ദേഹം മനോഹരമാക്കുകയും ചെയ്തു. ഇൻ്റർവൽ വരെ കുഴപ്പമില്ലാതെ നീങ്ങി. അതിനകത്തു തന്നെ സ്നാക്ക്സും ഡ്രിoഗും ഒക്കെക്കിട്ടും. ഒരു നല്ല ചിൽഡ് ബിയർ കൂടി വേണം പിരിമുറുക്കം കുറക്കാൻ .അതും അവിടെ പറ്റും.അകത്തിരുന്ന് ബിയർ നുകർന്ന് സിനിമാ ആസ്വദിക്കാം. പുറത്തിറങ്ങിയപ്പോൾ സത്യം പറഞ്ഞാൽ പ്രകാശ് വർമ്മഎന്ന നടൻ മാത്രമായിരുന്നു മനസിൽ. പിന്നെ ബിനു പപ്പുവും. ഇതൊക്കെയാണങ്കിലും അമേരിയ്ക്കയിൽ തിയേറ്ററിൽ ഒരു മലയാളം പടം.! അതും നിറഞ്ഞതിയേറ്ററിൽ. അത് ഒരനുഭൂതി തന്നെ