Saturday, March 21, 2026
വനദിനത്തിലെ കാനന ക്ഷേത്രത്തിൻ്റെ ജനനം മാർച്ച് 21അന്താരാഷ്ട്ര വന ദിനം അങ്ങിനെ ഒരു വന ദിനത്തിലാണ് കാനന ക്ഷേത്രം എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം രൂപം കൊണ്ടത്. ഒരോ വർഷവും ലോകത്ത് മുപ്പത്തിരണ്ട് ദശലക്ഷം ഏക്കർ വനം നശിക്കുന്നു. ഏതാണ്ട് ഇംഗ്ലണ്ടിൻ്റെ അകെ വിസ്തീർണ്ണത്തോളം !വനനശീകരണത്തിൻ്റെ ഭീകരത മനസിലാക്കി പരിസ്ഥിതി സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങൾ ഉണർന്നു.പക്ഷേ ഈ കമ്പോളവൽക്കരണത്തിൻ്റെ കാലത്ത് അത് എന്തുമാത്രം ഫലപ്രദമായി എന്നു സംശയിക്കേണ്ടി വരുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ "പച്ചത്തുരുത്തുകൾ " എന്ന വനവൽക്കരണ പദ്ധതി ആരംഭിച്ചു. ഒരു ചെറിയ കാൽവയ്പ്പ്. അത് വനവൽക്കരണ പ്രക്രിയക്ക് ഒരു പുനർവായന ആയായാണ് അനുഭവപ്പെട്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിന്തയാണ് "കാനന ക്ഷേത്രം " എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പിറവിക്ക് പ്രേരകമായത്. ലാഭേച്ഛ കൂടാതെ എൻ്റെ രണ്ടേക്കർ സ്ഥലം വനവൽക്കരണത്തിനായി മാറ്റിവച്ചു.അപൂർവ്വ ആയുർവേദ ഔഷധങ്ങളും, ഫലവൃക്ഷങ്ങളും ഒരോ "തീം " ആയി കാനന ക്ഷേത്രത്തിൽ വച്ചുപിടിപ്പിച്ചു. ജോലിക്കാരുടെ ലഭ്യത കുറവും ജലദൗർലഭ്യതയും പരിമിതിയും ആദ്യ കാലത്ത് പ്രവർത്തനത്തിന് തടസമായി. അതിനെ മറികടക്കാൻ നല്ല തുക മുടക്കേണ്ടി വന്നു. കൂടുതൽ കഠിനാധ്വാനവും ആവശ്യമായി . പത്ര ദൃശ്യ മാധ്യമങ്ങളും മറ്റു സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും, ഈ രംഗത്തെ വിദഗ്ദ്ധരും മറ്റും അക മഴിഞ്ഞ് സഹായിച്ചു.പ്രവർത്തനത്തിന് അവർ നൽകിയ പിന്തുണ വലുതായിരുന്നു. വനം വകുപ്പും ഗവണ്മെൻ്റും ഒപ്പം നിന്നു.അതു മൂലം കാനന ക്ഷേത്രം ഒരു ജനകീയ പദ്ധതിയായി പരിവർത്തിക്കപ്പെട്ടു. വനമിത്ര അവാർഡും പരിസ്ഥിതി മിത്ര അവാർഡും ഹരി തരത്ന അവാർഡുകളും പ്രചോദനമായി.ഇതിനിടെ എൻ്റെ ജീവചരിത്ര പുസ്തകo പുറത്തിറങ്ങു കയും പരിസ്ഥിതി സ്നേഹികൾക്ക് അതൊരു പ്രചോദനമാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി ,കാനന ക്ഷേത്രം അബ്ദുൾ കലാം പഠന കേന്ദ്രത്തിൻ്റെ സഹായത്തോടെ "വിജ്ഞാന കാനനം" എന്നൊരു ബ്രഹത് പദ്ധതിയുടെ പണിപ്പുരയലാണ്. തൊള്ളായിരത്തി അമ്പത്തി അഞ്ചോളം പഞ്ചായത്തുകളും അറുനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ഈ വനവൽക്കരണ പരിപാടിയുടെ രൂപരേഖ തയാറായി വരുന്നു.പദ്ധതി പരിസ്ഥിതി സംരക്ഷണ രംഗത്തെ ഏറ്റവും മികച്ച ഒന്നായി തീരുമെന്ന പ്രത്യാശയിലാണ്.ഇതിൻ്റെ വിജയത്തിന് പ്രിയപ്പെട്ട എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്.
Sunday, March 15, 2026
ചോര ചിന്താത്ത യുദ്ധം [കീശക്കഥകൾ '189 ] പണ്ടത്തെ അടുക്കള .തറയോട് ചേർന്ന അടുപ്പ്. നനഞ്ഞ വിറക്. ചൂട്ടു കത്തിച്ച് പുകയൂതിത്തളരുന്ന അമ്മയെ ഓർമ്മയുണ്ട്. സമയത്തു് ആഹാരം കാലമായല്ലങ്കിൽ കുറ്റപ്പെടുത്തലും ചീത്ത വിളിയും .വെള്ളം കോരണം.അരയ്ക്കാൻ അമ്മിക്കല്ല് ആട്ടുകല്ല്.പൊടിക്കാൻ ഉരലും തിരികല്ലും. ഇതിനിടയിൽ കിടന്നു നരകിച്ച അമ്മയെ ഇന്നും ഓർമ്മയുണ്ട്. അമ്മ ഇന്നില്ല. ഇന്നത്തെ ഈ സൗഭാഗ്യങ്ങൾ വരുന്നതിനു മുമ്പേ അമ്മ പോയി. ഇന്ന് ഗ്യാ സായി - മിക്സി ആയി, ഗ്രൈയ്ൻ്റർ ആയി. എല്ലാത്തിനും എ ന്ത്രങ്ങൾ ആയി.ഇതിനെല്ലാoവേണ്ട ഇന്ധനത്തിന് ബാക്കി ഉള്ളവരെ ആശ്രയിക്കണ്ടി വരുമെന്നത് നമ്മൾ മറന്നു. സ്വയം പര്യാപ്തത എന്നത് നമ്മുടെ ജീവിതത്തിൽ നിന്ന് മാറിപ്പോയത് നമ്മൾ ഒർത്തില്ല. അപ്പഴാണ് യുദ്ധം: ആയിരക്കണക്കിനകലെയാണ്. നമ്മൾ ടി.വിയുടെ മുമ്പിൽ ചാനലുകൾ മാറി മാറി വച്ച് തൃശൂർപ്പൂരത്തിൻ്റെ വെടിക്കെട്ട് ആസ്വദിക്കുന്ന പോലെ കണ്ടാസ്വദിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ കൂട്ടത്തോടെ വെന്തുമരിയ്ക്കുന്നത് നിസ്സംഗതയോടെ നോക്കി കണ്ടു. മനസിനെ ബാധിച്ച പക്ഷപാതം ഈ പലക്രൂരതകളെയും ന്യായീകരിച്ചു. മനുഷ്യത്വം മരിച്ചു തുടങ്ങിയിരുന്നു. അങ്ങിനെ ഇതെല്ലാം ആസ്വദിച്ചിരിക്കുന്ന നമ്മളുടെ അടുക്കളയിലേക്ക് മിസൈൽ പതിച്ചു തുടങ്ങി എന്നത് വൈകിയാണറിഞ്ഞത്. ഒരു തുള്ളി ചോര പോലും ചിന്താത്ത യുദ്ധം. ഗ്യാസ് കിട്ടാനില്ല. പെട്രോളിനും മറ്റിന്ധനങ്ങൾക്കും ക്ഷാമം.ഹോട്ടലുകൾ മുഴുവൻ അടച്ചു അമിതമായി ഹോട്ടലുകളെ അശ്രയിക്കുന്ന പുതിയ സംസ്കാരത്തനേറ്റ ആദ്യ തിരിച്ചടി; ഹോസ്റ്റലുകളും ആശുപത്രികളും പൂട്ടിത്തുടങ്ങി.നമ്മൾക്കതിനുള്ള ഇന്ധനങ്ങൾ മുഴുവൻ മറ്റു ലോകരാജ്യങ്ങളുടെ കാരുണ്യത്തിലായിരുന്നു എന്നത് തപ്പഴാണ് മനസ്സിലായത്. നന്നായി വിശന്നപ്പോ ൾ ടി.വി.ഓഫ് ചെയ്തു. പതുക്കെ തൊടിയിലേക്കിറങ്ങി. അവിടെ പണ്ടത്തെ പുക പിടിച്ച അടുപ്പുകല്ലുകൾ മണ്ണുമൂടിക്കിടപ്പുണ്ട്. അത് പറുക്കി എടുത്തു. ഒരു ചെറിയ അടുപ്പുണ്ടാക്കി അതും മുറ്റത്ത്.ലക്ഷങ്ങൾ മുടക്കിയ വീടിന് മങ്ങൽ ഏക്കരുത്. ചൂട്ടു കത്തിച്ച്.വിറക് വച്ച് പുക ഊതി അരിവച്ചു. പഴയ മൺകലത്തൽ. പു ക സ്വാദുള്ള കഞ്ഞികെട്ടിയ ആ ചോറിന് എന്ത് സ്വാദ്. വിശപ്പ്. ഇന്ന് ആ ഒരു മതമേ ഉള്ളു. ഒരു രാഷ്ടീയമേ ഉള്ളൂ. വയറു കാളുന്ന വിശപ്പിന് മുമ്പിൽ മറ്റെല്ലാം മറന്നു. വിറകു കത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ദശ ലക്ഷക്കണക്കിനാളുകൾ ആകാശ സൗധങ്ങളിൽ ഉണ്ട് എന്നത് മറന്നു. ചൂട് ചോറ് വാരി വാരിത്തിന്ന് എന്നെ രക്ഷിച്ചെടുക്കുന്ന തിരക്കിൽ മറ്റെല്ലാം മറന്നു.
Monday, March 9, 2026
ചെറുവനങ്ങൾ " ആയൂർവേദ ഔഷധികൾ ഉപയോഗിച്ച് . [ കാനന ക്ഷേത്രം - 61] സ്ഥല പരിമിതിയുള്ള കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ചെറുവനങ്ങൾ പരീക്ഷിക്കാവുന്നതാണ്. പണ്ട് നമ്മുടെ പൂർവ്വസൂരികൾ സർപ്പക്കാടുകൾ കൊണ്ടുദ്ദേശിച്ചതതാണ്. ഞാൻ എൻ്റെ കാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. അതിന് ജപ്പാൻ്റെ തനതു രീതി ആയ "മിയാ വാക്കി " രീതിയാണ് അവലംബിക്കണ്ടത്.ഒരു സെൻ്റ് സ്ഥലത്ത് അറുപത് മരം വരെ ഈ രീതിയിൽ വളർത്തി എടുക്കാം. നൂറ്റി ഒമ്പതു വർഷ oകൊണ്ടുള്ള വളർച്ച മുപ്പത് വർഷം കൊണ്ട് കിട്ടും. കാനന ക്ഷേത്രത്തിൽ തെളിയിക്കപ്പെട്ടതാണ്. നാൽപ്പാമരവും, തൃഫലയും മുതൽ വലിയ മരങ്ങൾ ഔട്ടർ റിഗിലും, പിന്നെ ദശമൂലം, ദശപുഷ്പ്പം, തുടങ്ങി മറ്റ് ആയൂർവേദ ഗണങ്ങൾ ക്രമമായി അകത്തും വയ്ക്കാം.ലക്ഷക്കണക്കിന് രൂപ മുടക്കി കോൺക്രീറ്റ് കൊട്ടാരങ്ങൾ പണിതവർ പലരും അവരുടെ വീടിന് സമീപം ഒരു ചെറിയ വനം എന്ന മോഹവുമായി സമീപിക്കുന്നുണ്ട്. ഫ ല വൃക്ഷങ്ങൾ കൊണ്ടും ഇങ്ങിനെ ഒരു വ നം സാദ്ധ്യമാകും
Friday, March 6, 2026
ഒരു മൊട്ടിവേഷൻ ക്ലാസ് [ കീശക്കഥ-187] മൊട്ടി വേഷൻ ക്ലാസിന് ചെന്നതാണ്. പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾ കൗമാരപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും .അവർക്ക് ഒരു ദിശാബോധം നൽകണം. പഠനവും തൊഴിലും ഒന്നിച്ചു കൊണ്ടു പോകുന്നതിനെപ്പറ്റി ബോധവൽക്കരിക്കണം. എല്ലാവരെയും പരിചയപ്പെട്ടു.നല്ല സ്മാർട്ട് ആയ കുട്ടികൾ ." രക്ഷകർത്താക്കളുടെ സൗജന്യത്തിൽ മാത്രം പഠനവും മാറ്റാവശ്യങ്ങളും നിറവേറ്റുന്നവർ എത്ര പേർ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പണി എടുത്ത് കാശുണ്ടാക്കുന്നവർ ഒന്നു കൈ പൊക്കൂ" ആരും കൈ പൊക്കിയില്ല." ഏറ്റവും ചുരുങ്ങിയത് അച്ഛൻ വാങ്ങിത്തന്ന മൊബൈൽ ചാർജു ചെയ്യാനുള്ള ക്വാഷ് എങ്കിലും പണി എടുത്തുണ്ടാക്കുന്നവർ ?"ആരുമില്ല.എല്ലാവരുoഓമനിച്ചു വളർത്തപ്പെടുന്നവർ കഷ്ടം.ഇപ്പോൾ കാലം മാറി. നമക്കുള്ളത് നമ്മൾ തന്നെ പണി എടുത്തുണ്ടാക്കണം. പറ്റുമെങ്കിൽ അച്ഛനമ്മമാരെയും സഹായിക്കണം. വിദേശ രാജ്യങ്ങളിൽ എല്ലാ ജോലിയും മാന്യമാണ്. അവിടെ പതിനഞ്ചു വയസു കഴിഞ്ഞ കുട്ടികൾ സ്വയം പണി എടുത്ത് ക്യാഷ് ഉണ്ടാക്കിപ്പഠിക്കുന്നു. എത്ര വലിയ കോടീശ്വരൻമ്മാരുടെ മക്കൾ ആയാലും, ആ കുട്ടികളുടെ കണ്ണിൽ തിളക്കം. ഞങ്ങൾ ശ്രമിക്കും സാർ അടുത്തമാസം തുടർ ക്ലാസിനു വരുമ്പോൾ ഞങ്ങളത് തെളിയിച്ചിരിക്കും. മാസം രണ്ടു കഴിഞ്ഞു. വീണ്ടും കുട്ടികളെ അഭിമുഖീകരിക്കണ്ട സമയമായി. ഒരൊ ടേമിലും ഒരോ ക്ലാസ്.അതാണ് പറഞ്ഞിരിക്കുന്ന ത്. ഇത്തവണ അവർ നല്ല ഉത്സാഹത്തിലാണ്. ഒരോരുത്തർ എഴുനേറ്റുനിന്ന് അവർ കാഷ് ഉണ്ടാക്കിയ രീതി വിവരിച്ചു. ചിലർ പെയിൻ്റിഗ്, കാറ്ററി ഗ്, റബർ വെട്ട്, സൂപ്പർമാർക്കറ്റ്, ഹോട്ടലിൽ പാത്രം കഴുകുന്നവർ വരെ. അവരുടെ ആവശ്യം കഴിഞ്ഞു വീട്ടിലും സഹായിക്കുന്നു.അവസാനം ഒരു പെൺകുട്ടി എഴുനേറ്റു."സാർ എനിക്ക് നല്ല സൗന്ദര്യം ഉണ്ട്. ആരോഗ്യവും. ഞാനെൻ്റെ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. വീട്ടുകാരെയും സഹായിക്കുന്നുണ്ട്. " ഒരു കൂസലുമില്ലാതെ അവളുടെ മറുപടി.എല്ലാവരും സ്തപ്ധരായി.....
ഐരാവതം [ കീശക്കഥകൾ -188] ആനച്ചന്തം ഒന്നു വേറെ .എഴുന്നള്ളത്തിന് അതിൻ്റെ പകിട്ട് അനുപമം.പക്ഷെ മൃഗസ് നേഹികളുടെ എതിർപ്പ്.ആന പിണക്കത്തിൻ്റെ ഭീകരത. ആനപ്പുറത്തിരിക്കുന്നവർക്ക് മാത്രമല്ല ആ ന പിണങ്ങിയാൽ അപകടം. എന്നാൽ ഇത്തവണ ആർട്ടിഫിഷ്യൽ ആനയാകാം: ശരിക്കും ചെവിയാടുന്ന തുമ്പിക്കൈ ഉയർത്തുന്ന ചലിയ്ക്കാൻ സാധിക്കുന്ന ഒരാന സാദ്ധ്യമാണ്. തീററ വേണ്ട: ആനക്കാർ വേണ്ട, എലഫ്റ് സ്ക്വാഡ് വേണ്ട, മദം പൊട്ടുകയുമില്ല. വെടിക്കെട്ടും ആവാം. ഇത്തവണ ഉത്സവത്തിനതാകാം ഓർഡർ ചെയ്തു. ഏറ്റവും വലുത് തന്നെ ആകട്ടെ. ആർട്ടിഫിഷ്യൽ റോബോട്ടിക്ക് ആന വന്നു. എല്ലാവരും ഞട്ടിപ്പോയി. പാമ്പാടി രാജൻ്റെ സൗന്ദര്യം, തെച്ചിക്കാടൻ്റെ തലയെടുപ്പ്. അതിൻ്റെ മുകളിൽ ഒരു സ്വിച്ച് ബോർഡുണ്ട്. അതിനെ ചലിപ്പിക്കാൻ ഓൺ ചെയ്താൽ മതി. അകത്തു പിടിപ്പിക്കുന്ന ഒരു മോട്ടോർ മുഖാന്തിരമാണിത് സാധിയ്ക്കുന്നത് 'റിമോട്ടുപയോഗിച്ചും ആകാം ഉത്സവം തുടങ്ങി. അവനെ തലേകെട്ട് കെട്ടിച്ചു.ആടയാഭരണങ്ങൾ അണിയിച്ചു. ശരിക്കും ഒറിജിനൽ ഗജരാജൻ: തിടമ്പ് കയറ്റി.അതിന് ഗോവണി വേണം കുട, ആലവട്ടം വെഞ്ചാമരം: മേളം മുറുകി ആനചലിക്കാനായി സ്വിച്ചിടണം. സ്വിച്ച്ഓൺ ചെയ്തു .പെട്ടന്ന് തിടമ്പ് പിടിച്ച ആൾക്ക് ഒരു ഞട്ടൽ അയാൾ വിറയ്ക്കാൻ തുടങ്ങി, തിടമ്പ് തെറിച്ച് താഴെ വീണു. ആനയെ ചലിപ്പിക്കാനുള്ള സ്വിച്ചിൽ നിന്ന് ഷോക്കടിച്ചതാണ്.പെട്ടന്നു വീഴാതിരിക്കാൻ കുട എടുത്ത ആൾ അങ്ങേരെ പ്പിടിച്ചു.നാലുപേർക്കും ഷോക്ക് .ഓഫ് ചെയ്യാൻ പറയുന്നുണ്ട്. ആരുകേൾക്കാൻ. നാലുപേരും ഉരുണ്ടുതാഴെ വീണു: ആകെ ബഹളം;ആൾക്കാരും മേളക്കാരും നാലുപാടും ഓടി. ആംബുലൻഡ് വന്നു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സർക്യൂട്ട്ഷോർട്ടായി.ആനപ്പുറം പുകയാൻ തുടങ്ങി.പക്ഷെ നമ്മുടെ ഗജരാജന് ഒരു കുലുക്കവുമില്ല ഒറ്റനിൽപ്പാണ്.
Saturday, February 28, 2026
എം.പി.പരമേശ്വരൻ എന്ന എൻ്റെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ ശ്രീ.എം.പി.പരമേശ്വരൻ. ഒരു ബഹുമുഖപ്രതിഭ. ശാസ്ത്രജ്ഞനാണ്, പരിസ്ഥിതി സ്നേഹിയാണ്, എഴുത്തുകാരനാണ് കൂടാതെ നല്ലൊരു വാഗ്മിയും .വളരെക്കാലത്തെ അടുപ്പമുണ്ട് ഒന്നിച്ച് സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. എൻ്റെ കാനന ക്ഷേത്രം എന്ന പ്രൊജക്റ്ററിന് എൻ്റെ മനസ്സിൽ വിത്തുപാകിയത് അദ്ദേശമാണന്നു പറയാം. ഇന്നലെ അദ്ദേഹത്തിൻ്റെ വാസസ്ഥലത്തു പോയിരുന്നു.പ്രായത്തിൻ്റെ അവശത ഒരു തരത്തിലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല - ഇപ്പോൾ വീൽചെയറിൽ ആണ്.ഈ തൊണ്ണൂറ്റി ഒന്നാം വയസിലും എഴുത്തും വായനയും പരസഹായത്തോടെ തുടരുന്നു. എൻ്റെ പുസ്തകങ്ങൾ അദ്ദേഹത്തിന് കൊടുത്തു. എല്ലാം മറിച്ചു നോക്കി. എൻ്റെ കാനന ക്ഷേത്രം ഒരുജൈവ വൈവിദ്ധ്യ ഉദ്യാനം" എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ കണ്ണുടക്കി. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന മഹാപ്രസ്ഥാനത്തിൻ്റെ എല്ലാമായിരുന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തൽ ഒരു വലിയ പ്രോത്സാഹനമായിരുന്നു. പണ്ട് ഇവിടെ വന്ന് താമസിച്ചതും, സ്കൂളിൽ കുട്ടികളുമായി സംവദിച്ചതും, ഗാന്ധി യൂണിവേഴ്സിറ്റിയിൽ ശ്രീ.ഇക്ബാലും ഒത്ത് ഒരു സെമിനാറിൽ പങ്കെടുത്തതും എല്ലാം അദ്ദേഹം ഓർത്തെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. കുറെ അധികം സമയം ആ സാമിപ്യം അനുഭവിയ്ക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി
Thursday, February 19, 2026
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം അരക്കിട്ടുറപ്പിച്ച് " ആമേട നാഗരാജ ക്ഷേത്രം " [ കാനനക്ഷേത്രങ്ങളിലൂടെ - 55] നമ്മുടെ നാട്ടിലെ സർപ്പക്കാവുകൾ എല്ലാം ഒരോ ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾ ആണ്. പ്രകൃതിസംരക്ഷണത്തിന് ദൈവ സങ്കൽപ്പങ്ങൾ എങ്ങിനെ ഉപയോഗിക്കാം എന്നു പൂർവ്വസൂരികൾ നമുക്ക് പഠിപ്പിച്ചുതരുന്നു ഉദയംപേരൂരിനടുത്ത പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ്ആമേടക്ഷേത്രം.നാഗരാജാവ്.നാഗയക്ഷി, സപ്തമാതൃക്കൾ ഇവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ: ശൈവ സങ്കൽപ്പത്തിലെ വീരഭദ്രനും, വൈഷണവ സങ്കൽപ്പത്തിലെ വെട്ടത്തു വിഷ്ണുവും ഇവിടുത്തെ മറ്റു പ്രതിഷ്ഠകളാണ്.ഇവിടെ പൂജകൾ ശൈവ സങ്കൽപ്പത്തിലും അലങ്കാരങ്ങൾ വൈഷ്ണവ സങ്കൽപ്പത്തിലുമാണ്. പ്രധാന ശ്രീകോവിലിൽ സപ്തമാതൃക്കൾ ആണ്.അസുര നിഗ്രഹത്തിനായി തങ്ങളുടെ ശക്തി മുഴുവൻ ഏഴു ദേവികൾക്കായി ദേവന്മാർ വീതിച്ചു നൽകുന്നു. ബ്രാഹ്മണി' മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി ,ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ: അസുര നിഗ്രഹം കഴിഞ്ഞെത്തുന്ന സപ്തമാതൃക്കളെ അരിയിട്ട് സ്വീകരിക്കുന്ന വഴിപാടാണ് " ആയില്യം ഇടി" കുതിർത്ത ഉണക്കലരി ഉരലിലിട്ട് ചന്ദനം മുട്ടി കൊണ്ട് മേ ശാന്തി ഇടിച്ച് അതുകൊണ്ട് സപ്തമാതൃക്കളെ അഭിഷേകം ചെയ്യുന്ന വഴിപാടാണ് ആയില്യം ഇടി.നൂറുംപാലും, പുറ്റും മുട്ടയും ,നാഗബലി, കിണ്ടി എറിയൽ, പൂവട്ടകമിഴ്ത്തൽ കാർത്തിക പായസംതുടങ്ങി അനവധി വഴിപാടുകൾ ഇവിടുണ്ട്. സർപ്പപ്രീതിയ്ക്കായുള്ള പുള്ളുവൻപാട്ട് ഇന്നും നിലനിൽക്കുന്ന തവിടെയാണ്.അമ്പലത്തിനടുത്ത് അതിനായി പുള്ളുവ കുഡുംബങ്ങൾ താമസിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നും നാഗദൈവങ്ങളെ ആവാഹിച്ചു കൊണ്ടുവരാനുള്ള അവകാശമുള്ള കടുംബം ആണ് ആമേട: അവിടെ ആവാഹിച്ചു കൊണ്ടുവന്ന നാഗചൈതന്യം അവിടുത്തെ ദേവനിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. വേറെ പ്രതിഷ്ഠയല്ല ഈ അമ്പലത്തിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്.പണ്ട് പരശുരാമൻ കേരളക്കരയിൽ സഞ്ചരിക്കുന്ന സമയത്ത് വേമ്പനാട്ടു കായലിൽ ഒരു ദിവ്യ തേജസ് കണ്ടുവെന്നും അത് ആമയുടെ പുറത്ത് സഞ്ചരിക്കുന്ന സപ്തമാതൃക്കൾ ആണന്നും പരശുരാമൻ മനസിലാക്കി.തൻ്റെ തപശക്തി കൊണ്ട് അദ്ദേഹം ആ ജലം വററിച്ചു എന്നും അങ്ങിനെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട അവരെ ഒരമ്പലം പണിത് അവിടെ പ്രതിഷ്ടിച്ചു എന്നും ഐതിഹ്യം ആമയുടെ പുറത്തു സഞ്ചരിച്ചതുകൊണ്ട് പിൽക്കാലത്ത് ആമേട എന്നറിയപ്പെട്ടുവത്രെ. അന്നു പരശുരാമൻ ശ്രീകോവിലിൽ കൊളുത്തിയ ആ ദീപം ഇന്നും കെടാവിളക്കായി അവിടെ സംരക്ഷിക്കുന്നുണ്ടത്രെ. അതിലെ എണ്ണ ത്വക്ക് രോഗങ്ങൾക്കുള്ള ഒരു സിദ്ധൗഷധമായി ഭക്തജനങ്ങൾക്ക് ഇന്നും ലഭിക്കുന്നു ഇല്ലത്തോട് ചേർന്ന് വേമ്പനാട് കായലിൻ്റെ തീരത്തുള്ള പ്രകൃതി രമണീയമായ പത്ത് ഏക്കർ ഭൂമിയിലാണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് പ്രകൃതിക്കിണങ്ങിയ രീതിയിൽ രൂപകൽപ്പന ചെയ്യാനുള്ള ഒരു മാസ്റ്റർ പ്ലാൻ അവർ തയാറാക്കി വരുന്നു എന്നത് ശുഭോദർക്കമാണ്. ആ നാഗക്ഷേത്രത്തിൽ നിന്നിറങ്ങിയപ്പോൾ കാറിനു മുമ്പിൽക്കണ്ട ഒരു വലിയ പാമ്പ് കൗതുകമുണർത്തി.
Sunday, February 15, 2026
വിശ്വസ്തനായ പോക്കറ്റടിക്കാരൻ [കീശക്കഥ-321] വല്ലാത്ത തിരക്കായിരുന്നു ചന്തയിൽ .വീട്ടിലെത്തി.പൊക്കറ്റ് തപ്പിയപ്പോൾ പേഴ്സ് കാണുന്നില്ല .പോക്കറ്റടിച്ചിരിക്കുന്നു. അതിൽ പത്തു പൈസയില്ലകറെക്കാർഡുകൾ മാത്രം. ക്രഡിറ്റ് കാർഡും, ആധാറും, ഡ്രൈവിഗ് ലൈസൻസും.പല ബാങ്കിൻ്റെയും കാർഡുണ്ട്. ഇതെല്ലാം ഉടനേ ബ്ലോക്ക് ചെയ്യുക എളുപ്പമല്ല. എന്തു ചെയ്യും: ആകെ ടൻഷനായി. അപ്പോൾ ഒരു പയ്യൻ ഓടി വന്നു. ടൗണിൽ ആക്രി പറുക്കി നടക്കുന്ന ഒരു പയ്യനാണ്.ഇതിവിടെ തരാൻ പറഞ്ഞു. ഒരു കടലാസ് ചുരുൾ എൻ്റെ നേരേ എറിഞ്ഞ് അവൻ അപ്രത്യക്ഷമായി.ഞാൻ ആ കടലാസ് ചുരുൾ തുറന്നു നോക്കി.അതൊരു കത്താണ്. ഞാൻ ഒരു പാവപ്പെട്ട പോക്കറ്റടിക്കാരനാണ്.അന്നന്നത്തെ ആഹാരത്തിനു വേണ്ടി മാത്രം പോക്കറ്റടിക്കുന്ന ഒരു മാന്യൻ.പക്ഷെ ഇന്നു നിങ്ങളുടെ പോക്കറ്റടിച്ചപ്പോൾ കിട്ടിയത് ഒരു കാലി പേഴ്സ്.അതിൽ കുറേ കാർഡുകൾ മാത്രം. അവയുടെ വില എനിയ്ക്കറിയാം. പക്ഷേ ഈ കാർ ഡു കൾ കൊണ്ട് എൻ്റെ വിശപ്പ് മാറ്റില്ലല്ലോ?അതു കൊണ്ട് ഞാനത് തിരിച്ചു തരാം. ഇന്നത്തെ ആഹാരത്തിനുള്ളതും പിന്നെ ആ കത്തു കൊണ്ടുവന്നപയ്യന് കൊടുത്തതും ഉൾപ്പടെ നാനൂറ്റി എൺപത് രൂപാ തന്നാൽ മതി. പതിനായിരം രൂപ എന്നു പറഞ്ഞാലും നിങ്ങൾ അത് തരും എന്നെനിയ്ക്കറിയാം. നിങ്ങളുടെ വീടിനടുത്ത് ഒരു സർപ്പ കാടുണ്ട്.അതിൽ നിൽക്കുന്ന പ്ലാവിൻ്റെ കിഴക്കുവശത്ത് ഒരു പൊത്തുണ്ട്.അത് കല്ലുകൊണ്ട് അടച്ചു വച്ചിരിയുകയാണ്. ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ക്യാഷ് അതിൽ വച്ച് അടച്ചു വയ്ക്കുക. പന്ത്രണ്ട് മണിക്കൂറിനകം നിങ്ങളുടെ പേഴ്സ് അപൊത്തിൽ ഞാൻ കൊണ്ടുവയ്ക്കാം. എന്നെ പിടിക്കാൻ ശ്രമിച്ചാൽ .... എന്നു നിങ്ങളുടെ പാവം പോക്കറ്റടിക്കാരൻ ഞാനൽഭുതപ്പെട്ടു പൊയി. എനിക്കയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ പോലെ പതിനായിരം കൊടുത്തും ഞാനതു തിരിയെടുക്ക മാ യി രുന്നു.ഞാൻ ഒരു പ്ലാസ്റ്റിക് കവറിൽ ആയിരം രൂപാ വയ്ച്ച് അയാൾ പറഞ്ഞ കാട്ടിൽ എത്തി. മരപ്പൊത്ത് കണ്ടു പിടിച്ചു.കല്ലുമാറ്റി അതിൽ കവർ വച്ച് അടച്ചു തിരിച്ചു പോന്നു. അയാൾ അതും എടുത്ത് കടന്നു കളയുമോ?എന്തോഎനിയ്യയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ സമയം കഴിഞ്ഞു. ഞാൻ ടോർച്ചും എടുത്തിറങ്ങി.ആ പൊത്തിൽ എൻ്റെ പെഴ്സ്.കാർഡുകൾ എല്ലാം ഭദ്രം. കൂടാതെ ഒരു അഞ്ഞൂററി ഇരുപത് രൂപയും ' അയാൾ പറഞ്ഞതുക കഴിഞ്ഞ് ബാക്കി തുക
Saturday, February 14, 2026
ട്രയിനിൽ പുസ്തകം വായനയിൽ മുഴുകി [ അമേരിക്ക - 170] ഇന്നത്തെ യാത്ര ട്രയിനിൽ ആക്കാം. എല്ലാ സൗകര്യങ്ങളുമുള്ള ആ യാത്ര ഒരനുഭവമാണ്. എതിർ സീറ്റിൽ ഒരു മുത്തശ്ശിയും മകളും പേരക്കുട്ടിയും. എല്ലാവരും പുസ്തകം വായനയിൽ മുഴുകിയിരിക്കുകയാണ്. ഇടക്ക് പേരക്കുട്ടി താൻ വായിച്ചതിൻ്റെ സംശയം മുത്തശ്ശിയോട് ചോദിക്കുന്നുണ്ട്. അവർ സ്നേഹത്തോടെ ആ കുട്ടിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നു. എനിക്കൽഭൂതം തോന്നി .മിക്കവാറും യാത്രക്കാർ എല്ലാം പുസ്തകം വായനയിൽ മുഴുകി ഇരിക്കുന്നു. വളരെ കുറച്ചു പേർ മാത്രമേ ഫോൺ ഉപയോഗിയുന്നുള്ളൂ. ഇവിടെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ചു സമയം കിട്ടിയാൽ ഫോൺ ഓൺ ചെയ്യും.റീൽ കാണും.ഐയിം കളിക്കും കൂട്ടുകാരോട് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. പുസ്തകം വായിക്കന്നവർ ഇല്ലെന്നു തന്നെ പറയാം. പരീക്ഷക്ക് പോകുന്ന കുട്ടികളിൽ മാത്രമേ പുസ്തകം കാണാറുള്ളു. അതൊരു സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. അമേരിക്കയിൽ ബുക്ക് റീഡിഗ് അവരുടെ കരിക്കുലത്തിൻ്റെ ഭാഗമാണ്.കട്ടിക്കാലത്തു തന്നെ ആ സ്വഭാവം അവരിൽ വളർത്തി എടുക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു പുസ്തകം വായിക്കാനുള്ള സമയം അവർ കണ്ടെത്തണം. സ്കൂളധികൃതരും രക്ഷകർത്താക്കളും അത് പ്രത്യേകം ശ്രദ്ധിച്ചു നടപ്പിൽ വരുത്തും: ഇവിടെയും കുട്ടികളെ വായനയലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. രക്ഷകർത്താക്കളുടെ സഹകരണം അതിന് അത്യന്താപേക്ഷികമാണ്
Monday, February 2, 2026
പിഴിച്ചിലിനൊപ്പം തക്രധാരയുടെ ആലസ്യത്തിൽകഴിഞ്ഞ മുപ്പത് വർഷമായി എല്ലാ വർഷവും പതിനാലു ദിവസം ആയൂർവേദ ചികിത്സക്കായി മാറ്റി വയ്ക്കും. പിഴിച്ചിലും തക്രധാരയും ഇത് അടുപ്പിച്ച് മൂന്നാമത്തെ വർഷമാണ്.ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്രധാര . നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് മൊരിൽഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ് ധാരക്ക് . നെറ്റിയിൽ പുരികത്തോട് ചേർന്ന് ഒരു തുണികൊണ്ട് ഒരു കേട്ടുകെട്ടും . കണ്ണുരണ്ടും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു പെണ്ടുലത്തിന്റെ കൃത്യതയോടെ നെറ്റിയിൽ ധാര വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ ,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം ,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം .ബാഗേശ്രീരാഗത്തിലുള്ള സംഗീതം ട്രീറ്റ്മെൻ്റ് റൂമിൽ ചെറിയ ശബ്ദത്തിൽ മുഴങ്ങും..ആ നിശ ബ്ദതയിൽ ഞാൻ അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു .ധാരയുടെ ഒരു ഭാവതലം അനുഭവിച്ചാലെ അതിൻ്റെ അനുഭൂതി മനസിലാകു. സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ ഒരു തപോവന സമാനമായ ഈ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു . സുഖമറിഞ്ഞു .അഷ്ട്ടാന്ഗഹൃദയത്തിലെ ഭാവനാസമ്പന്നമായ ഈ ചികിത്സാരീതി ഒരു കാൽപ്പനികകവിതപോലെ എന്നിൽ ആവേശിച്ചു . by ANIYANTHALAYATTUMPILLIL
Saturday, January 24, 2026
പാച്ചു കുറച്ച് ഗമയിലാണ് മുത്തശ്ശാ [ അച്ചു ഡയറി-698 ] മുത്തശ്ശാ പാച്ചു വലിയ ഗമയിലാ. അവൻ അച്ഛൻ്റെ കൂടെ നാട്ടിലേയ്ക്ക് പോകുന്നു. എനിക്കും അമ്മയ്ക്കും ഇമിഗ്രേഷൻ ഡേറ്റ് കിട്ടിയില്ല. അവൻ അമേരിക്കൽ സിറ്റിസനല്ലേ.അവൻ ഇവിടെ ആണ് ജനിച്ചത്. "നിനക്ക് ഞങ്ങളുടെ ഇൻഡ്യയെപ്പററിപ്പറയാൻ ഒരവകാശവുമില്ല. നീ അമേരിക്കൻ സിറ്റിസനല്ലേ." അവനെ ഞങ്ങൾ എന്നും കളിയാക്കും. അതവന് നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു. നമ്മൾ പറയുന്ന തമാശ അവനെ അത്രയും ഹോണ്ട് ചെയ്യുന്നുണ്ടന്നുള്ളത് പിന്നീടാണറിഞ്ഞത്. ഇന്നവൻ അതിന് പകരം വീട്ടുകയാണ്. ഇപ്പം അവനും അച്ഛനും മാത്രമേ ഇൻഡ്യയിലേക്ക് വരാൻ പറ്റൂ. ഞങ്ങൾ പൊന്നാൽ ഉടനെ തിരിച്ചു പോരാൻ പറ്റില്ല. അവ നിപ്പം ശകലം ഗമയിലാണ്." തിരിച്ചു വരുമ്പോൾ ദൂബായിൽ ഇറങ്ങിയാലൊ എന്നു വിചാരിക്കുന്നു. ഏട്ടന് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി" അവൻ്റെ സൗജന്യം. അവൻ ഗമ കാണിക്കാൻ പറഞ്ഞതാണ്.പിന്നെ എനിക്ക് ഏറ്റവും മോഹമുണ്ടായിരുന്നിട്ടും നടക്കാത്തതിന് അവൻ്റെ ഒരു താങ്ങ്. ഇത്രയും കാലം അവനെ കളിയാക്കിയതിന് അവൻ തിരിച്ചടിക്കുകയാണ് " പാച്ചു .എനിക്ക് പറ്റാത്ത ഭാഗ്യം നിനക്കുണ്ടായല്ലൊ? ഏട്ടന് സന്തോഷായി. നീ ഒന്നും കൊണ്ടുവരണ്ട. നാട്ടിൽപ്പോയി ആഘോഷിച്ച് തിരിച്ചു വന്നാൽ മതി: പാച്ചു ഒന്നു ഞട്ടി. ഇങ്ങിനെ ഒരു പ്രതികരണമല്ല അവൻ പ്രതീക്ഷിച്ചത്."സോറി ഏട്ടാ " അവൻ പിന്നെ ഒന്നും പറഞ്ഞില്ല.
Sunday, January 18, 2026
ഈ കലോത്സവം - സിയഫാത്തിമയ്ക്ക് സ്വന്തം: ആർദ്രതയുടെ സന്ദേശം പകർന്ന് ഒരു കലോത്സവം; "വാസ്ക്കു ലൈറ്റിസ് ' എന്ന മാരക രോഗം ബാധിച്ച് വേദന കടിച്ചമർത്തി ബഹു: വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ ഒരു കത്താണ് ഈച രിത്ര മുഹൂർത്തത്തിലെത്തിച്ചത്. കത്തു കിട്ടിയ ഉടനെ മിന്നൽ വേഗത്തിൽ നമ്മുടെ വിദ്യഭ്യാസ മന്ത്രി ഇടപെട്ടു.മെഡിക്കൽ റിപ്പോർട്ടു തേ ടി. പരിഹാരമുണ്ടാക്കി." ഇനി ഒരു മത്സരത്തിൽ പങ്കെടുക്കാൻ പറ്റുമോ എന്നറിയില്ല;ഇത്തവണ സൗകര്യം ഒരുക്കിത്തരണം" എല്ലാവരുടെയും കണ്ണുന നയിച്ച അപേക്ഷ വളരെ വേഗം പരിഗണിച്ചു.ചരിത്രം തിരുത്തി മാനദണ്ഡങ്ങൾ മാറ്റി വച്ച് ആ കൊച്ചു മിടുക്കിയ്ക്ക് കലോത്സവത്തിൽ അറബിക്ക് പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.കാസർകോട്ടെ പടന്നയിലെ സ്വന്തം വീട്ടിലിരുന്നു വീഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തു.എ.ഗ്രയിഡും നേടി പ ആ നിശ്ചയദാർഡ്യത്തിന് സിയക്കഭിനന്ദനം. വിദ്യാഭ്യാസ മന്ത്രിക്കാദരം
കോഫീ ഷോപ്പ് - നെതർലൻ്റിലെ ഒരുനാർക്കോട്ടിക്ക് കഫേ [ യൂറോപ്പ് -158] വൈകിട്ട് നടക്കാനിറങ്ങിയതാണ്.കൂടെ സുഹൃത്തും. അവൻ എന്നെ നതർലൻ്റിലെ പ്രസിദ്ധമായ കോഫീ ഷോപ്പിലെത്തിച്ചു.ഇതിനെപ്പറ്റി ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. മരിജുവാനയും ഹാസിഷും, കഞ്ചാവും അവിടെക്കിട്ടും നതർലൻ്റിൽ മയക്കുമരുന്ന് നിയമ വിധേയമാണ്. ഇവിടെ വരുന്നവർ ഈ മായിക അനുഭവം നഷ്ടപ്പെടുത്തരുത്. സുഹൃത്തിൻ്റെ ഉപദേശം. ഞങ്ങൾ അകത്തു കയറി. അവിടെ ഡ്രഗ് കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡം ഉണ്ട്.അഞ്ചു ഗ്രാമിൽ കൂടുതൽ ഒരാൾക്ക് കൊടുക്കില്ല. കുട്ടികൾക്ക് കൊടുക്കില്ല. ഡ്രൈവ് ചെയ്യണ്ടവർ അവർ തന്നെ നിയന്ത്രിക്കും. അതവരുടെ ഒരു സംസ്ക്കാരമാണ്.വീട്ടിൽ അഞ്ചു ചെടികൾ വരെ വച്ചുപിടിപ്പിക്കാം. ആ കോഫി ഷോപ്പിൽ സോഫ്റ്റ് ഡ്രഗാണ്കിട്ടുന്നത്. സോഫ്റ്റ് ആണധികവും. മാനസികോല്ലാസത്തിനു വേണ്ടി മാത്രം. ഉറക്കക്കുറുള്ളവർക്ക്, ജീവിതത്തിൽ ടൻഷൻ ഉള്ളവർക്ക് ,ജോലിയുടെ സ്ട്രസ് ഉള്ളവർക്ക് .അതിനൊക്കെ പ്രത്യേക ഡോസാണ്. നതർലൻ്റിൽ വന്നാൽ ഇവരുചിക്കാതെ പോകരുത്. അത് ഒരപൂർവ്വ അനുഭൂതിയാണ് തരുക. അവൻ എന്തൊക്കെയൊ ഓർഡർ ചെയ്തു. "എനിക്ക് വേണ്ട." അവനൽഭുതപ്പെട്ടു പോയി. ഇതു വരെ ഇത് ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കില്ല എന്നത് ഉറച്ച തീരുമാനമായിരുന്നു. വിസ്ക്കിയും ബ്രാണ്ടിയും ബിയറും ഒക്കെ കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് വേണ്ട."ഈ പറഞ്ഞതൊക്കെ ആരോഗ്യത്തിനെ ബാധിക്കുന്നതാണ്. ഇതൊരു ഇല്യൂഷൻ മാത്രം. മനസിന് ഒരു ഉല്ലാസം മാത്രം അഡിക്റ്റ ആകാതെ നോക്കണം അത്ര മാത്രം; " അവൻ്റെ സാരോപദേശം.പക്ഷേ അവൻ പു കക്കൂന്നത് നോക്കിയിരുന്നു. ചുറ്റുപാടും ആണും പെണ്ണും ഈ മായികാനുഭവം ആസ്വദിച്ച് കിറുങ്ങിയിരിക്കുന്നു. ആകപ്പാടെ ആ കോഫി ഷോപ്പ് എനിക്കിഷ്ടപ്പെട്ടു. അവരുടെ സകല ടൻഷനും മാറി കുറച്ചു സമയം. പക്ഷേ വളരെ ഡിസി പ്ലിൻ്റ് ആയ ഒരു ജനത ഒരിക്കലും വഴി തെറ്റില്ല എന്നെനിക്കു തോന്നി. ജനങ്ങൾഹാർഡ് ഡ്രഗ്ഗിലേയ് പോകാതിരിക്കാനാണത്രെ ഈ സംവിധാനം
ഒരു യൂബർ ഡ്രൈവറുടെ കഥ [ യൂറോപ്പ് -156] ബ്രസ്സൽസി ലേക്ക് പോകണം.വിനോദ സഞ്ചാര മേഘലകൾ സന്ദർശിക്കണം.യൂബർ ടാക്സി വിളിയ്ക്കാം. നതർലൻ്റിൽ ഭാഷ പ്രശ്നമാണ്.ഭൂരിഭാഗത്തിനും ഡച്ചുഭാഷയെ അറിയൂ.പല സ്ഥലങ്ങൾ കാണണ്ടതാണ്. എങ്ങിനെ ഡ്രൈവരുമായി കമ്യൂണിക്കേററ് ചെയ്യും ടാക്സി വന്നു.ആറടി പ്പൊക്കമുള്ള സുന്ദരനായ ഒരു ഡച്ചുകാരനാണ് സാരഥി.ലക്ഷ്യം ഒരു വിധം പറഞ്ഞു മനസിലാക്കി." കുറേ സ്ഥലങ്ങൾ കാണണ്ടതാണ്.ഈപണ്ടാരക്കാല ന് ഡച്ചു ഭാഷ മാത്രമേ അറിയൂ. എന്തു ചെയ്യും" ഞാൻ സുഹൃത്തിനോട് ചോദിച്ചു."നിങ്ങൾ "പണ്ടാരക്കാലൻ " എന്നുപയോഗിച്ചത് ഒരു നെഗറ്റീവ് വേർഡാണന്നു തോന്നുന്നു. നിങ്ങളുടെ ഭാഷയിൽ എന്തു സംസാരിച്ചാലും എനിക്ക് മനസിലാകും.ഏതു ഭാഷയിൽ സംസാരിച്ചാലും എൻ്റെ ഭാഷയിലെയ്ക്ക് ട്രാൻസിലെ ററ് ചെയ്ത് കേൾപ്പിക്കുന്ന ഇയർഫോൺ ആണ് എൻ്റെ ചെവിയിൽ നിങ്ങളുടെ ഭാഷയിൽ മറുപടിയും തരാം" അയാൾ ചിരിച്ചു.ഞങ്ങൾ ഞട്ടിപ്പൊയി. ഈ നാട്ടുകാരെപ്പറ്റി സംസാരിച്ചത് മുഴുവൻ അയാൾ മനസിലാക്കിയിരിയുന്നു. പക്ഷേ സന്തോഷം തോന്നി. ഞാൻ വണ്ടി നിർത്തിച്ച് മുൻ സീറ്റിലേയ്ക്ക് മാറി. അയാളുമായി സംസാരിക്കും തോറും അവനൊടുള്ള ബഹുമാനം കൂടി കൂടി വന്നു. അവൻ എഞ്ചിനീയറിഗ് പോസ്റ്റു ഗ്രാജുവേഷന് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്.ശനിയും ഞായറും പഠനത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഈ ജോലി. ബാക്കി ദിവസങ്ങളിൽ അവൻ്റെ അച്ഛൻ വണ്ടി ഓടിക്കും ഞാൻ അവൻ്റെ ഈയർ ഫോണിനെപ്പററിച്ചോദിച്ചു. " അൺടോൾഡ്" എന്ന ഓഡിയൊ ജർണലിസ്റ്റ് ആപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഓഡിയോ ഡ യ റിപ്പോലെ. ഒരു ലാഗ്ങ്വേജ് ട്രാൻസിലേററർ ഇയർഫോൺ . സംസാരിക്കുന്നത് മൈക്രോഫോണിലിലൂടെ കെൾക്കാം.എ.ഐ ഉപയോഗിച്ച് അത് പരിഭാഷപ്പെടുത്തുന്നു. സ്പീക് ടു ടെക്സ് റ്റ് ആക്കി മാറ്റും. തൽസമയം തന്നെ ഫോണിലൂടെ പരിഭാഷപ്പെടുത്തിയത് കേൾക്കാം. ടൈപ്പ് ചെയ്യണ്ട. ഹാൻഡ് ഫ്രിആയി ഉപയോഗിക്കാം. ഡ്രൈവർമാർക്ക് നല്ല സൗകര്യമാണ്. പിന്നെ യാത്രക്കാർ എന്തെങ്കിലും ദേശവിരുദ്ധ പ്രസ്ഥാവന നടത്തിയാൽ ഉടനെ സൈബർ സെല്ലിൽ എത്തിക്കാനുള്ള സംവിധാനവും ഉണ്ട്." ക്ഷമിക്കണം. ഞാനൊരു സഞ്ചാരിയാണ്.സ്ഥലങ്ങൾ കാണാനും കണ്ടെത്താനും ഭാഷ മനസിലാക്കുന്ന ഒരു സാരഥി ആണങ്കിൽ സന്തോഷമാണ്. അതു കൊണ്ടു പറഞ്ഞു പോയതാണ് ""അത് സാരമില്ല ഇനിക്കാര്യങ്ങൾ എനിക്കു വിട്ടേക്കൂ ഞാൻ കാണണ്ട സ്ഥലങ്ങളിൽ കൃത്യമായി നിങ്ങളെ എത്തിയ്ക്കാം. എനിക്കറിയാവുന്നത് വിശദീകരിച്ചും തരാം." ജർമ്മൻകാരുടെ കൂട്ടല്ല വളരെപ്പെട്ട ന്നു സൗഹൃദം സ്ഥാപിക്കുന്നവരാണ് നതർലൻ്റുകാർ
Wednesday, January 14, 2026
ഇന്ന് മില്ലറ്റ് ദോശയാണ് താരം കലാ പൂരത്തിന് പാചകവും ഒരു കലയാണ് എന്ന് ആവർത്തിച്ച് തെളിയിച്ച് ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി. ഇത്ര അധികം ആളുകൾക്ക് ഒരു പരാതിയുമില്ലാതെ രുചികരമായ ഭക്ഷണം വിളമ്പുന്ന പഴയിടം എന്നും ഒരത്ഭുതമാണ്. ഇന്നത്തെ സ്പെഷ്യൽ "മില്ലറ്റ് ദോശ "യാണ്. നവധാന്യ ദോശ. എവിടെ ഭക്ഷണത്തിൻ്റെ വ്യത്യസ്ഥത കണ്ടാലും അത് പഠിച്ച് പ്രയോഗിക്കുന്നതിൽ മോഹനൻ്റെ കഴിവ് ഒന്നു വേറെയാണ്. മൂന്നു മാസം മുമ്പ് എറണാകുളത്തു ഒരു ഫുഡ് ഫസ്റ്റിവൽ നടന്നു.ഗൗഡസാരസ്വത ബ്രാമണരുടെ ഒരു സാംസ്ക്കാരി പരിപാടികളോട് അനുബന്ധിച്ച് അവരുടെ ഒരു വ്യത്യസ്ഥ ഭക്ഷ്യമേള . അന്ന് ഞാനും മോഹനനും അവിടെ ക്ഷണിതാക്കൾ ആയിരുന്നു. കൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ എൻ്റെ കൃഷ്ണൻ്റെ ചിരി "യുടെ പ്രൊമോഷനും അവിടെ നടന്നു. ആ ഭക്ഷ്യമേള ഉത്ഘാടനം ചെയ്തത് ശ്രീ. പഴയിടം മോഹനനായിരുന്നു. അവിടെ വച്ചാണ് മോഹനൻ ഈ മില്ല്റ്റ് ദോശ ശ്രദ്ധിച്ചത്. നവരാത്രിക്കാലത്ത് ഇതിൽ ഒരോധാന്യവും ഒരോ ദിവസം പൂജിച്ച് അവസാനം അവകൊണ്ട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്ത് ആ ആഘോഷം അവർ അവസാനിപ്പിക്കുന്നു. അന്നു മോഹനൻ ഉറച്ചതാണ് ഇത്ര നുട്രീഷ്യസ് ആയ സ്വാദിഷ് ടമായ മില്ലററ്ദോശ കുട്ടികൾക്കു കൊടുക്കണമെന്ന് .ഇന്ന് ആ കൗമാര കലാകാരന്മാരുടെ മനസും വയറും നിറച്ച് ആ മില്ലറ്റ് ദോശ താരമായി
Tuesday, January 13, 2026
കാനന ക്ഷേത്രത്തിലെ കൂവ കൃഷി [ആരോ റൂട്ട് ](കാനനക്ഷേത്രം - 52] കൂവയൂടെ വിളവെടുപ്പ് കാലമാണിപ്പോൾ. മഞ്ഞൾ പോലെ വളരുന്ന കുവയുടെ കിഴങ്ങ് എടുത്തു തൊലി കളഞ്ഞ് നന്നായി കഴുകി എടുക്കണം. ചെറുത്തായി അരിഞ്ഞ് നന്നായി അരച്ചെടുക്കണം.അത് നല്ല ഒരു കച്ചത്തോർത്തിൽ ഇട്ട് പിഴിഞ്ഞ് വെള്ളം ഒരു പാത്രത്തിൽ ശേഖരിയ്ക്കുക. നന്നായി അടച്ചു വയ്ക്കുക. ഒരു ഇരുപത്തിനാനാലു മണിക്കൂർ കഴിയുമ്പൊൾ അതിൻ്റെ "നൂറ് "പാത്രത്തിൻ്റെ അടിയിൽ ഊറുന്നു. വെള്ളം ഊററിക്കളഞ്ഞ് അത് വെയിലത്തുവച്ച് ഉണക്കി എടുക്കുന്നു ഉണങ്ങുമ്പോൾ കനം കുറഞ്ഞ വൃത്തിയുള്ള ഒരു തുണികൊണ്ട് മൂടിയിടണം നന്നായി ഉണങ്ങിക്കഴിയുമ്പോൾ നല്ല വെളുത്ത നിറത്തിലുള്ള കൂവപ്പൊടി നമുക്ക് കിട്ടുന്നു. നല്ല ഔഷധ ഗുണമാണതിന്. കാൽസിയം, കാർ ബോഹൈഡ്രേറ്റ്, മനീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിൻ യെമിൻ എന്നിവയുടെ കലവറയാണ് ഈ ആരോ റൂട്ട്.പണ്ട് അമ്പു കൊണ്ടാലുള്ള മുറിവ് ഉണക്കുന്നത് ഇതു കൊണ്ടാണ്. നല്ല ഫൈബർ കണ്ടൻ്റുള്ള ഇത് ആൻ്റി ബാക്റ്റീരിയൽ ഔഷധം കൂടിയാണ്. ശരീരത്തിൻ്റെ താപനില ക്രമീകരിക്കാൻ ഇത് ഉത്തമമാണ്.ഒരു സമ്പൂർണ്ണ എനർജി ഗിവിഗ് ഫുഡ്. നമുക്ക് ഇതുകൊണ്ട് പല തരം വിഭവങ്ങൾ ഉണ്ടാക്കാം. പുതിയ തലമുറക്ക് അന്യം നിന്നുപോകുന്ന ഇങ്ങിനെയുള്ളവ സംരക്ഷിക്കുക കൂടി ആണ് ഈ ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ദേശം
Subscribe to:
Comments (Atom)
