Monday, February 2, 2026
പിഴിച്ചിലിനൊപ്പം തക്രധാരയുടെ ആലസ്യത്തിൽകഴിഞ്ഞ മുപ്പത് വർഷമായി എല്ലാ വർഷവും പതിനാലു ദിവസം ആയൂർവേദ ചികിത്സക്കായി മാറ്റി വയ്ക്കും. പിഴിച്ചിലും തക്രധാരയും ഇത് അടുപ്പിച്ച് മൂന്നാമത്തെ വർഷമാണ്.ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്രധാര . നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് മൊരിൽഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ് ധാരക്ക് . നെറ്റിയിൽ പുരികത്തോട് ചേർന്ന് ഒരു തുണികൊണ്ട് ഒരു കേട്ടുകെട്ടും . കണ്ണുരണ്ടും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു പെണ്ടുലത്തിന്റെ കൃത്യതയോടെ നെറ്റിയിൽ ധാര വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ ,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം ,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം .ബാഗേശ്രീരാഗത്തിലുള്ള സംഗീതം ട്രീറ്റ്മെൻ്റ് റൂമിൽ ചെറിയ ശബ്ദത്തിൽ മുഴങ്ങും..ആ നിശ ബ്ദതയിൽ ഞാൻ അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു .ധാരയുടെ ഒരു ഭാവതലം അനുഭവിച്ചാലെ അതിൻ്റെ അനുഭൂതി മനസിലാകു. സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ ഒരു തപോവന സമാനമായ ഈ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു . സുഖമറിഞ്ഞു .അഷ്ട്ടാന്ഗഹൃദയത്തിലെ ഭാവനാസമ്പന്നമായ ഈ ചികിത്സാരീതി ഒരു കാൽപ്പനികകവിതപോലെ എന്നിൽ ആവേശിച്ചു . by ANIYANTHALAYATTUMPILLIL
Saturday, January 24, 2026
പാച്ചു കുറച്ച് ഗമയിലാണ് മുത്തശ്ശാ [ അച്ചു ഡയറി-698 ] മുത്തശ്ശാ പാച്ചു വലിയ ഗമയിലാ. അവൻ അച്ഛൻ്റെ കൂടെ നാട്ടിലേയ്ക്ക് പോകുന്നു. എനിക്കും അമ്മയ്ക്കും ഇമിഗ്രേഷൻ ഡേറ്റ് കിട്ടിയില്ല. അവൻ അമേരിക്കൽ സിറ്റിസനല്ലേ.അവൻ ഇവിടെ ആണ് ജനിച്ചത്. "നിനക്ക് ഞങ്ങളുടെ ഇൻഡ്യയെപ്പററിപ്പറയാൻ ഒരവകാശവുമില്ല. നീ അമേരിക്കൻ സിറ്റിസനല്ലേ." അവനെ ഞങ്ങൾ എന്നും കളിയാക്കും. അതവന് നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു. നമ്മൾ പറയുന്ന തമാശ അവനെ അത്രയും ഹോണ്ട് ചെയ്യുന്നുണ്ടന്നുള്ളത് പിന്നീടാണറിഞ്ഞത്. ഇന്നവൻ അതിന് പകരം വീട്ടുകയാണ്. ഇപ്പം അവനും അച്ഛനും മാത്രമേ ഇൻഡ്യയിലേക്ക് വരാൻ പറ്റൂ. ഞങ്ങൾ പൊന്നാൽ ഉടനെ തിരിച്ചു പോരാൻ പറ്റില്ല. അവ നിപ്പം ശകലം ഗമയിലാണ്." തിരിച്ചു വരുമ്പോൾ ദൂബായിൽ ഇറങ്ങിയാലൊ എന്നു വിചാരിക്കുന്നു. ഏട്ടന് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി" അവൻ്റെ സൗജന്യം. അവൻ ഗമ കാണിക്കാൻ പറഞ്ഞതാണ്.പിന്നെ എനിക്ക് ഏറ്റവും മോഹമുണ്ടായിരുന്നിട്ടും നടക്കാത്തതിന് അവൻ്റെ ഒരു താങ്ങ്. ഇത്രയും കാലം അവനെ കളിയാക്കിയതിന് അവൻ തിരിച്ചടിക്കുകയാണ് " പാച്ചു .എനിക്ക് പറ്റാത്ത ഭാഗ്യം നിനക്കുണ്ടായല്ലൊ? ഏട്ടന് സന്തോഷായി. നീ ഒന്നും കൊണ്ടുവരണ്ട. നാട്ടിൽപ്പോയി ആഘോഷിച്ച് തിരിച്ചു വന്നാൽ മതി: പാച്ചു ഒന്നു ഞട്ടി. ഇങ്ങിനെ ഒരു പ്രതികരണമല്ല അവൻ പ്രതീക്ഷിച്ചത്."സോറി ഏട്ടാ " അവൻ പിന്നെ ഒന്നും പറഞ്ഞില്ല.
Sunday, January 18, 2026
ഈ കലോത്സവം - സിയഫാത്തിമയ്ക്ക് സ്വന്തം: ആർദ്രതയുടെ സന്ദേശം പകർന്ന് ഒരു കലോത്സവം; "വാസ്ക്കു ലൈറ്റിസ് ' എന്ന മാരക രോഗം ബാധിച്ച് വേദന കടിച്ചമർത്തി ബഹു: വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ ഒരു കത്താണ് ഈച രിത്ര മുഹൂർത്തത്തിലെത്തിച്ചത്. കത്തു കിട്ടിയ ഉടനെ മിന്നൽ വേഗത്തിൽ നമ്മുടെ വിദ്യഭ്യാസ മന്ത്രി ഇടപെട്ടു.മെഡിക്കൽ റിപ്പോർട്ടു തേ ടി. പരിഹാരമുണ്ടാക്കി." ഇനി ഒരു മത്സരത്തിൽ പങ്കെടുക്കാൻ പറ്റുമോ എന്നറിയില്ല;ഇത്തവണ സൗകര്യം ഒരുക്കിത്തരണം" എല്ലാവരുടെയും കണ്ണുന നയിച്ച അപേക്ഷ വളരെ വേഗം പരിഗണിച്ചു.ചരിത്രം തിരുത്തി മാനദണ്ഡങ്ങൾ മാറ്റി വച്ച് ആ കൊച്ചു മിടുക്കിയ്ക്ക് കലോത്സവത്തിൽ അറബിക്ക് പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.കാസർകോട്ടെ പടന്നയിലെ സ്വന്തം വീട്ടിലിരുന്നു വീഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തു.എ.ഗ്രയിഡും നേടി പ ആ നിശ്ചയദാർഡ്യത്തിന് സിയക്കഭിനന്ദനം. വിദ്യാഭ്യാസ മന്ത്രിക്കാദരം
കോഫീ ഷോപ്പ് - നെതർലൻ്റിലെ ഒരുനാർക്കോട്ടിക്ക് കഫേ [ യൂറോപ്പ് -158] വൈകിട്ട് നടക്കാനിറങ്ങിയതാണ്.കൂടെ സുഹൃത്തും. അവൻ എന്നെ നതർലൻ്റിലെ പ്രസിദ്ധമായ കോഫീ ഷോപ്പിലെത്തിച്ചു.ഇതിനെപ്പറ്റി ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. മരിജുവാനയും ഹാസിഷും, കഞ്ചാവും അവിടെക്കിട്ടും നതർലൻ്റിൽ മയക്കുമരുന്ന് നിയമ വിധേയമാണ്. ഇവിടെ വരുന്നവർ ഈ മായിക അനുഭവം നഷ്ടപ്പെടുത്തരുത്. സുഹൃത്തിൻ്റെ ഉപദേശം. ഞങ്ങൾ അകത്തു കയറി. അവിടെ ഡ്രഗ് കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡം ഉണ്ട്.അഞ്ചു ഗ്രാമിൽ കൂടുതൽ ഒരാൾക്ക് കൊടുക്കില്ല. കുട്ടികൾക്ക് കൊടുക്കില്ല. ഡ്രൈവ് ചെയ്യണ്ടവർ അവർ തന്നെ നിയന്ത്രിക്കും. അതവരുടെ ഒരു സംസ്ക്കാരമാണ്.വീട്ടിൽ അഞ്ചു ചെടികൾ വരെ വച്ചുപിടിപ്പിക്കാം. ആ കോഫി ഷോപ്പിൽ സോഫ്റ്റ് ഡ്രഗാണ്കിട്ടുന്നത്. സോഫ്റ്റ് ആണധികവും. മാനസികോല്ലാസത്തിനു വേണ്ടി മാത്രം. ഉറക്കക്കുറുള്ളവർക്ക്, ജീവിതത്തിൽ ടൻഷൻ ഉള്ളവർക്ക് ,ജോലിയുടെ സ്ട്രസ് ഉള്ളവർക്ക് .അതിനൊക്കെ പ്രത്യേക ഡോസാണ്. നതർലൻ്റിൽ വന്നാൽ ഇവരുചിക്കാതെ പോകരുത്. അത് ഒരപൂർവ്വ അനുഭൂതിയാണ് തരുക. അവൻ എന്തൊക്കെയൊ ഓർഡർ ചെയ്തു. "എനിക്ക് വേണ്ട." അവനൽഭുതപ്പെട്ടു പോയി. ഇതു വരെ ഇത് ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കില്ല എന്നത് ഉറച്ച തീരുമാനമായിരുന്നു. വിസ്ക്കിയും ബ്രാണ്ടിയും ബിയറും ഒക്കെ കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് വേണ്ട."ഈ പറഞ്ഞതൊക്കെ ആരോഗ്യത്തിനെ ബാധിക്കുന്നതാണ്. ഇതൊരു ഇല്യൂഷൻ മാത്രം. മനസിന് ഒരു ഉല്ലാസം മാത്രം അഡിക്റ്റ ആകാതെ നോക്കണം അത്ര മാത്രം; " അവൻ്റെ സാരോപദേശം.പക്ഷേ അവൻ പു കക്കൂന്നത് നോക്കിയിരുന്നു. ചുറ്റുപാടും ആണും പെണ്ണും ഈ മായികാനുഭവം ആസ്വദിച്ച് കിറുങ്ങിയിരിക്കുന്നു. ആകപ്പാടെ ആ കോഫി ഷോപ്പ് എനിക്കിഷ്ടപ്പെട്ടു. അവരുടെ സകല ടൻഷനും മാറി കുറച്ചു സമയം. പക്ഷേ വളരെ ഡിസി പ്ലിൻ്റ് ആയ ഒരു ജനത ഒരിക്കലും വഴി തെറ്റില്ല എന്നെനിക്കു തോന്നി. ജനങ്ങൾഹാർഡ് ഡ്രഗ്ഗിലേയ് പോകാതിരിക്കാനാണത്രെ ഈ സംവിധാനം
ഒരു യൂബർ ഡ്രൈവറുടെ കഥ [ യൂറോപ്പ് -156] ബ്രസ്സൽസി ലേക്ക് പോകണം.വിനോദ സഞ്ചാര മേഘലകൾ സന്ദർശിക്കണം.യൂബർ ടാക്സി വിളിയ്ക്കാം. നതർലൻ്റിൽ ഭാഷ പ്രശ്നമാണ്.ഭൂരിഭാഗത്തിനും ഡച്ചുഭാഷയെ അറിയൂ.പല സ്ഥലങ്ങൾ കാണണ്ടതാണ്. എങ്ങിനെ ഡ്രൈവരുമായി കമ്യൂണിക്കേററ് ചെയ്യും ടാക്സി വന്നു.ആറടി പ്പൊക്കമുള്ള സുന്ദരനായ ഒരു ഡച്ചുകാരനാണ് സാരഥി.ലക്ഷ്യം ഒരു വിധം പറഞ്ഞു മനസിലാക്കി." കുറേ സ്ഥലങ്ങൾ കാണണ്ടതാണ്.ഈപണ്ടാരക്കാല ന് ഡച്ചു ഭാഷ മാത്രമേ അറിയൂ. എന്തു ചെയ്യും" ഞാൻ സുഹൃത്തിനോട് ചോദിച്ചു."നിങ്ങൾ "പണ്ടാരക്കാലൻ " എന്നുപയോഗിച്ചത് ഒരു നെഗറ്റീവ് വേർഡാണന്നു തോന്നുന്നു. നിങ്ങളുടെ ഭാഷയിൽ എന്തു സംസാരിച്ചാലും എനിക്ക് മനസിലാകും.ഏതു ഭാഷയിൽ സംസാരിച്ചാലും എൻ്റെ ഭാഷയിലെയ്ക്ക് ട്രാൻസിലെ ററ് ചെയ്ത് കേൾപ്പിക്കുന്ന ഇയർഫോൺ ആണ് എൻ്റെ ചെവിയിൽ നിങ്ങളുടെ ഭാഷയിൽ മറുപടിയും തരാം" അയാൾ ചിരിച്ചു.ഞങ്ങൾ ഞട്ടിപ്പൊയി. ഈ നാട്ടുകാരെപ്പറ്റി സംസാരിച്ചത് മുഴുവൻ അയാൾ മനസിലാക്കിയിരിയുന്നു. പക്ഷേ സന്തോഷം തോന്നി. ഞാൻ വണ്ടി നിർത്തിച്ച് മുൻ സീറ്റിലേയ്ക്ക് മാറി. അയാളുമായി സംസാരിക്കും തോറും അവനൊടുള്ള ബഹുമാനം കൂടി കൂടി വന്നു. അവൻ എഞ്ചിനീയറിഗ് പോസ്റ്റു ഗ്രാജുവേഷന് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്.ശനിയും ഞായറും പഠനത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഈ ജോലി. ബാക്കി ദിവസങ്ങളിൽ അവൻ്റെ അച്ഛൻ വണ്ടി ഓടിക്കും ഞാൻ അവൻ്റെ ഈയർ ഫോണിനെപ്പററിച്ചോദിച്ചു. " അൺടോൾഡ്" എന്ന ഓഡിയൊ ജർണലിസ്റ്റ് ആപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഓഡിയോ ഡ യ റിപ്പോലെ. ഒരു ലാഗ്ങ്വേജ് ട്രാൻസിലേററർ ഇയർഫോൺ . സംസാരിക്കുന്നത് മൈക്രോഫോണിലിലൂടെ കെൾക്കാം.എ.ഐ ഉപയോഗിച്ച് അത് പരിഭാഷപ്പെടുത്തുന്നു. സ്പീക് ടു ടെക്സ് റ്റ് ആക്കി മാറ്റും. തൽസമയം തന്നെ ഫോണിലൂടെ പരിഭാഷപ്പെടുത്തിയത് കേൾക്കാം. ടൈപ്പ് ചെയ്യണ്ട. ഹാൻഡ് ഫ്രിആയി ഉപയോഗിക്കാം. ഡ്രൈവർമാർക്ക് നല്ല സൗകര്യമാണ്. പിന്നെ യാത്രക്കാർ എന്തെങ്കിലും ദേശവിരുദ്ധ പ്രസ്ഥാവന നടത്തിയാൽ ഉടനെ സൈബർ സെല്ലിൽ എത്തിക്കാനുള്ള സംവിധാനവും ഉണ്ട്." ക്ഷമിക്കണം. ഞാനൊരു സഞ്ചാരിയാണ്.സ്ഥലങ്ങൾ കാണാനും കണ്ടെത്താനും ഭാഷ മനസിലാക്കുന്ന ഒരു സാരഥി ആണങ്കിൽ സന്തോഷമാണ്. അതു കൊണ്ടു പറഞ്ഞു പോയതാണ് ""അത് സാരമില്ല ഇനിക്കാര്യങ്ങൾ എനിക്കു വിട്ടേക്കൂ ഞാൻ കാണണ്ട സ്ഥലങ്ങളിൽ കൃത്യമായി നിങ്ങളെ എത്തിയ്ക്കാം. എനിക്കറിയാവുന്നത് വിശദീകരിച്ചും തരാം." ജർമ്മൻകാരുടെ കൂട്ടല്ല വളരെപ്പെട്ട ന്നു സൗഹൃദം സ്ഥാപിക്കുന്നവരാണ് നതർലൻ്റുകാർ
Wednesday, January 14, 2026
ഇന്ന് മില്ലറ്റ് ദോശയാണ് താരം കലാ പൂരത്തിന് പാചകവും ഒരു കലയാണ് എന്ന് ആവർത്തിച്ച് തെളിയിച്ച് ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി. ഇത്ര അധികം ആളുകൾക്ക് ഒരു പരാതിയുമില്ലാതെ രുചികരമായ ഭക്ഷണം വിളമ്പുന്ന പഴയിടം എന്നും ഒരത്ഭുതമാണ്. ഇന്നത്തെ സ്പെഷ്യൽ "മില്ലറ്റ് ദോശ "യാണ്. നവധാന്യ ദോശ. എവിടെ ഭക്ഷണത്തിൻ്റെ വ്യത്യസ്ഥത കണ്ടാലും അത് പഠിച്ച് പ്രയോഗിക്കുന്നതിൽ മോഹനൻ്റെ കഴിവ് ഒന്നു വേറെയാണ്. മൂന്നു മാസം മുമ്പ് എറണാകുളത്തു ഒരു ഫുഡ് ഫസ്റ്റിവൽ നടന്നു.ഗൗഡസാരസ്വത ബ്രാമണരുടെ ഒരു സാംസ്ക്കാരി പരിപാടികളോട് അനുബന്ധിച്ച് അവരുടെ ഒരു വ്യത്യസ്ഥ ഭക്ഷ്യമേള . അന്ന് ഞാനും മോഹനനും അവിടെ ക്ഷണിതാക്കൾ ആയിരുന്നു. കൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ എൻ്റെ കൃഷ്ണൻ്റെ ചിരി "യുടെ പ്രൊമോഷനും അവിടെ നടന്നു. ആ ഭക്ഷ്യമേള ഉത്ഘാടനം ചെയ്തത് ശ്രീ. പഴയിടം മോഹനനായിരുന്നു. അവിടെ വച്ചാണ് മോഹനൻ ഈ മില്ല്റ്റ് ദോശ ശ്രദ്ധിച്ചത്. നവരാത്രിക്കാലത്ത് ഇതിൽ ഒരോധാന്യവും ഒരോ ദിവസം പൂജിച്ച് അവസാനം അവകൊണ്ട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്ത് ആ ആഘോഷം അവർ അവസാനിപ്പിക്കുന്നു. അന്നു മോഹനൻ ഉറച്ചതാണ് ഇത്ര നുട്രീഷ്യസ് ആയ സ്വാദിഷ് ടമായ മില്ലററ്ദോശ കുട്ടികൾക്കു കൊടുക്കണമെന്ന് .ഇന്ന് ആ കൗമാര കലാകാരന്മാരുടെ മനസും വയറും നിറച്ച് ആ മില്ലറ്റ് ദോശ താരമായി
Tuesday, January 13, 2026
കാനന ക്ഷേത്രത്തിലെ കൂവ കൃഷി [ആരോ റൂട്ട് ](കാനനക്ഷേത്രം - 52] കൂവയൂടെ വിളവെടുപ്പ് കാലമാണിപ്പോൾ. മഞ്ഞൾ പോലെ വളരുന്ന കുവയുടെ കിഴങ്ങ് എടുത്തു തൊലി കളഞ്ഞ് നന്നായി കഴുകി എടുക്കണം. ചെറുത്തായി അരിഞ്ഞ് നന്നായി അരച്ചെടുക്കണം.അത് നല്ല ഒരു കച്ചത്തോർത്തിൽ ഇട്ട് പിഴിഞ്ഞ് വെള്ളം ഒരു പാത്രത്തിൽ ശേഖരിയ്ക്കുക. നന്നായി അടച്ചു വയ്ക്കുക. ഒരു ഇരുപത്തിനാനാലു മണിക്കൂർ കഴിയുമ്പൊൾ അതിൻ്റെ "നൂറ് "പാത്രത്തിൻ്റെ അടിയിൽ ഊറുന്നു. വെള്ളം ഊററിക്കളഞ്ഞ് അത് വെയിലത്തുവച്ച് ഉണക്കി എടുക്കുന്നു ഉണങ്ങുമ്പോൾ കനം കുറഞ്ഞ വൃത്തിയുള്ള ഒരു തുണികൊണ്ട് മൂടിയിടണം നന്നായി ഉണങ്ങിക്കഴിയുമ്പോൾ നല്ല വെളുത്ത നിറത്തിലുള്ള കൂവപ്പൊടി നമുക്ക് കിട്ടുന്നു. നല്ല ഔഷധ ഗുണമാണതിന്. കാൽസിയം, കാർ ബോഹൈഡ്രേറ്റ്, മനീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിൻ യെമിൻ എന്നിവയുടെ കലവറയാണ് ഈ ആരോ റൂട്ട്.പണ്ട് അമ്പു കൊണ്ടാലുള്ള മുറിവ് ഉണക്കുന്നത് ഇതു കൊണ്ടാണ്. നല്ല ഫൈബർ കണ്ടൻ്റുള്ള ഇത് ആൻ്റി ബാക്റ്റീരിയൽ ഔഷധം കൂടിയാണ്. ശരീരത്തിൻ്റെ താപനില ക്രമീകരിക്കാൻ ഇത് ഉത്തമമാണ്.ഒരു സമ്പൂർണ്ണ എനർജി ഗിവിഗ് ഫുഡ്. നമുക്ക് ഇതുകൊണ്ട് പല തരം വിഭവങ്ങൾ ഉണ്ടാക്കാം. പുതിയ തലമുറക്ക് അന്യം നിന്നുപോകുന്ന ഇങ്ങിനെയുള്ളവ സംരക്ഷിക്കുക കൂടി ആണ് ഈ ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ദേശം
Subscribe to:
Comments (Atom)
