Sunday, February 15, 2026

വിശ്വസ്തനായ പോക്കറ്റടിക്കാരൻ [കീശക്കഥ-321] വല്ലാത്ത തിരക്കായിരുന്നു ചന്തയിൽ .വീട്ടിലെത്തി.പൊക്കറ്റ് തപ്പിയപ്പോൾ പേഴ്സ് കാണുന്നില്ല .പോക്കറ്റടിച്ചിരിക്കുന്നു. അതിൽ പത്തു പൈസയില്ലകറെക്കാർഡുകൾ മാത്രം. ക്രഡിറ്റ് കാർഡും, ആധാറും, ഡ്രൈവിഗ് ലൈസൻസും.പല ബാങ്കിൻ്റെയും കാർഡുണ്ട്. ഇതെല്ലാം ഉടനേ ബ്ലോക്ക് ചെയ്യുക എളുപ്പമല്ല. എന്തു ചെയ്യും: ആകെ ടൻഷനായി. അപ്പോൾ ഒരു പയ്യൻ ഓടി വന്നു. ടൗണിൽ ആക്രി പറുക്കി നടക്കുന്ന ഒരു പയ്യനാണ്.ഇതിവിടെ തരാൻ പറഞ്ഞു. ഒരു കടലാസ് ചുരുൾ എൻ്റെ നേരേ എറിഞ്ഞ് അവൻ അപ്രത്യക്ഷമായി.ഞാൻ ആ കടലാസ് ചുരുൾ തുറന്നു നോക്കി.അതൊരു കത്താണ്. ഞാൻ ഒരു പാവപ്പെട്ട പോക്കറ്റടിക്കാരനാണ്.അന്നന്നത്തെ ആഹാരത്തിനു വേണ്ടി മാത്രം പോക്കറ്റടിക്കുന്ന ഒരു മാന്യൻ.പക്ഷെ ഇന്നു നിങ്ങളുടെ പോക്കറ്റടിച്ചപ്പോൾ കിട്ടിയത് ഒരു കാലി പേഴ്സ്.അതിൽ കുറേ കാർഡുകൾ മാത്രം. അവയുടെ വില എനിയ്ക്കറിയാം. പക്ഷേ ഈ കാർ ഡു കൾ കൊണ്ട് എൻ്റെ വിശപ്പ് മാറ്റില്ലല്ലോ?അതു കൊണ്ട് ഞാനത് തിരിച്ചു തരാം. ഇന്നത്തെ ആഹാരത്തിനുള്ളതും പിന്നെ ആ കത്തു കൊണ്ടുവന്നപയ്യന് കൊടുത്തതും ഉൾപ്പടെ നാനൂറ്റി എൺപത് രൂപാ തന്നാൽ മതി. പതിനായിരം രൂപ എന്നു പറഞ്ഞാലും നിങ്ങൾ അത് തരും എന്നെനിയ്ക്കറിയാം. നിങ്ങളുടെ വീടിനടുത്ത് ഒരു സർപ്പ കാടുണ്ട്.അതിൽ നിൽക്കുന്ന പ്ലാവിൻ്റെ കിഴക്കുവശത്ത് ഒരു പൊത്തുണ്ട്.അത് കല്ലുകൊണ്ട് അടച്ചു വച്ചിരിയുകയാണ്. ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ക്യാഷ് അതിൽ വച്ച് അടച്ചു വയ്ക്കുക. പന്ത്രണ്ട് മണിക്കൂറിനകം നിങ്ങളുടെ പേഴ്സ് അപൊത്തിൽ ഞാൻ കൊണ്ടുവയ്ക്കാം. എന്നെ പിടിക്കാൻ ശ്രമിച്ചാൽ .... എന്നു നിങ്ങളുടെ പാവം പോക്കറ്റടിക്കാരൻ ഞാനൽഭുതപ്പെട്ടു പൊയി. എനിക്കയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ പോലെ പതിനായിരം കൊടുത്തും ഞാനതു തിരിയെടുക്ക മാ യി രുന്നു.ഞാൻ ഒരു പ്ലാസ്റ്റിക് കവറിൽ ആയിരം രൂപാ വയ്ച്ച് അയാൾ പറഞ്ഞ കാട്ടിൽ എത്തി. മരപ്പൊത്ത് കണ്ടു പിടിച്ചു.കല്ലുമാറ്റി അതിൽ കവർ വച്ച് അടച്ചു തിരിച്ചു പോന്നു. അയാൾ അതും എടുത്ത് കടന്നു കളയുമോ?എന്തോഎനിയ്യയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ സമയം കഴിഞ്ഞു. ഞാൻ ടോർച്ചും എടുത്തിറങ്ങി.ആ പൊത്തിൽ എൻ്റെ പെഴ്സ്.കാർഡുകൾ എല്ലാം ഭദ്രം. കൂടാതെ ഒരു അഞ്ഞൂററി ഇരുപത് രൂപയും ' അയാൾ പറഞ്ഞതുക കഴിഞ്ഞ് ബാക്കി തുക

No comments:

Post a Comment