Sunday, November 30, 2025
ശ്രീ.കോങ്ങാട് മധു - പഞ്ചവാദ്യത്തിലെ അതികായൻ തിരുമാന്ധാംകു ഭഗവതിയുടെ ഉപാസനയൊടെ ആണ് കൊണ്ടാട് മധു എന്ന വാദ്യകലാകാരൻ്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. ഭഗവതിയുടെ കളംപാട്ടിന് അച്ഛൻ്റെ കൂടെ പത്തുവയസു മുതൽ സജീവം.1971-ൽ തൃശൂർ പൂരത്തിന് ആദ്യമായി ഭാഗഭാക്കായി . പിന്നെ നാൽപ്പത്തി ഒന്നു വർഷം പൂരത്തിന് നിറ സാന്നിദ്ധ്യം. അമരക്കാരനായി എട്ടുവർഷം. കോങ്ങാട് ക്ഷേത്ര കലാ അക്കാഡമിയിൽ നിന്ന് വാദ്യകല അഭ്യസിച്ചു.പിന്നീട് പല്ലാവൂർ സഹോദരന്മാർ, അന്നമനട പരമേശ്വരമാരാർ, അപ്പുക്കുട്ടി പുതുവാൾ തുടങ്ങിയ അതികായന്മാരിൽ നിന്നും തുടർപഠനം.തിരുമാന്ധാംകുന്ന് ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച കോങ്ങാട് മധുവിന് പിന്നീട് പുറകോട്ടു നാക്കണ്ടി വന്നില്ല. നാളെ പൂതൃക്കോവിൽ ഏകാദശി വിളക്കിൻ്റെ ശ്രീബലിക്ക് ഈ അതുല്യ കലാകാരനാണ് പഞ്ചവാദ്യത്തിൻ്റെ അമരക്കാരൻ. ആ താള വിസ്മയത്തിനായി കാത്തിരിക്കുന്നു. സഹർഷം സ്വാഗതം
Subscribe to:
Post Comments (Atom)

No comments:
Post a Comment