നാലുകെട്ട്

About Me

My photo
ANIYAN THALAYATTUMPILLY
View my complete profile

Saturday, February 29, 2020

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം 12 ]അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇനി. അമേരിക്കയിൽ വെർജീനയിൽ വച്ചു നടന്ന പരിപാടിക്കു ശേഷം വാഷിഗ്ടൻDC യിൽ നിന്ന് ഒരു ക്ഷണനം. കേരളാ അസോസിയേഷൻ ഓഫ് വാഷിഗ്ടൻ ഡി.സി. അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷൻ . വർഷത്തിൽ പ്രധാനമായും മൂന്നു പ്രോഗ്രാം. ഈ ദ്, ക്രിസ്തുമസ്, ഓണം. ഇത് ഈദ് പ്രോഗ്ര മിനോടനുബന്ധിച്ചുള്ള " മുബാറക്ക് 2 o19 " എന്ന പരിപാടിയിൽ വച്ച് അച്ചുവിൻ്റെ ഡയറി പ്രകാശനം ചെയ്യാനുള്ള കത്തായിരുന്നു അത്. ഒരു മലയാളിഎഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാൻ പറ്റാത്ത വേദി. അവരുടെ മാഗസിൻ എഡിറ്ററായ അനിൽ പന മനയാണതിന് മുൻകൈ എടുത്തത്.സമ്മേളന നഗരിയിൽ എത്തിയപ്പോൾ ഞട്ടിപ്പോയി.വലിയ സ്റ്റാർ നൈറ്റിന് സമാനമായ ഒരു സ്വപ്ന വേദി. ആയിരക്കണക്കിന് ആൾക്കാർ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ്. അതിൻ്റെ പ്രൈയും ടൈം തന്നെ എനിക്കായി. ഞങ്ങൾ വേദിയിൽ എത്തിയപ്പഴേ പ്രസിദ്ധ സിനിമാ നടൻ ബാബു നമ്പൂതിരിയുടെ അച്ചുവിൻ്റെ ഡയറിയെപ്പറ്റിയുള്ള സന്ദേശം അവിടെ കേൾപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് അവിടുത്തെ പ്രസിദ്ധനായ ഒരു പീഡിയാട്രീഷ്യന് ഈ ബാലസാഹിത്യ കൃതി നൽകി പ്രകാശനം നിർവഹിച്ചു. മറുപടി പ്രസംഗത്തിനു ശേഷം ആ പ്രൗഡഗംഭീര ചടങ്ങ് അവസാനിച്ചു.അച്ചുവിൻ്റെ ഡയറി അവിടെ സൊഷ്യൽ മീഡിയയിൽ വായിയ്ക്കപ്പെടുന്നതു കൊണ്ട് അവതരണം എളുപ്പമായി. ഒരു പക്ഷേ ഒരു മലയാളം എഴുത്തുകാരനും ഇങ്ങിനെ ഒരു ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാവില്ല,

Posted by ANIYAN THALAYATTUMPILLY at 9:05 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, February 28, 2020

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 11 ]അച്ചുവിൻ്റെ ഡയറിയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ ഞാൻ ആറു മാസത്തെ സന്ദർശനത്തിന് അമേരിക്കയിൽ ആയിരുന്നു. അതിൻ്റെ പ്രകാശനം അച്ചുതന്നെ നിർവ്വഹിക്കുക എന്ന ആശയത്തിൻ്റെ പരിണതഫലമായിരുന്നു വെർജീനിയയിലെ ആ പ്രൗഡഗംഭീരമായ സദസ്. പുസ്തകം പ്രഭാത് ബുക്ക് ഹൗസ് അമേരിക്കയിൽ എത്തിച്ചു തന്നു.പക്ഷേ മീററി ഗ് ആരംഭിക്കുന്നതിന് മുമ്പ് എന്നെ ഞട്ടിച്ച ഒരു സംഭവമുണ്ടായി. " അച്ചുവിൻ്റെ ഡയറിയെപ്പറ്റി പ്രഗൽഭർ " എന്നൊരു പരിപാടി ഉണ്ടായിരുന്നു. സുമംഗല, മാടമ്പ് കത്തിക്കുട്ടൻ, കെ.സി.നാരായണൻ, ഹനീഫാ റാവൂത്തർ, ബാബു നമ്പൂതിരി, ജ്യോതിർമയി എന്നിവരുടെ വീഡിയോ സന്ദേശം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.. മക്കൾ എനിക്കു വേണ്ടി ഒരുക്കിയ ഒരു സർപ്രൈയ്സ് ആയിരുന്നു അത്. എനിക്ക് ഒരു സൂചന പോലും മുമ്പ് കിട്ടിയില്ല. എൻ്റെ മക്കൾ ആദ്യമായി രണ്ടു ദിവസത്തേക്കാണ്ടങ്കിലും ഒരു കാര്യം എന്നോട് മറച്ചു വച്ചു.പക്ഷേ അതുകൊണ്ടൊക്കെത്തന്നെ ആ പ്രകാശനച്ചടങ്ങ് വികാരഭരിതമായി.ആ കഥാപാത്രത്തിൻ്റെ പ്രതീകമായി സങ്കൽപ്പിച്ച അച്ചുതന്നെ, അച്ചുവിൻ്റെ ഡയറിയുടെ രണ്ടാം ഭാഗം അവിടെ വച്ച് പ്രകാശനം ചെയ്യുക!.പലതുകൊണ്ടും വ്യത്യസ്ഥമായിരുന്നു ആ പ്രകാശനച്ചടങ്ങ്. ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിരുന്നിരിക്കണം ഇങ്ങിനെ ഒരു പ്രകാശനച്ചടങ്ങ്.

Posted by ANIYAN THALAYATTUMPILLY at 7:42 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, February 27, 2020

മുഖ്യമന്ത്രിയുടെ കത്ത്

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം-10]

അച്ചുവിന് ലോകത്ത് പല ഭാഗത്തു നിന്നുമുള്ള കറൻസികൾ സംബാദിക്കുന്നതു് ഒരു ഹോബിയാണ്.കഴിഞ്ഞ പ്രാവശ്യം അമേരിക്കയിൽ നിന്ന് വന്ന് തിരിച്ചു പോയപ്പോൾ ഈ വെള്ളപ്പൊക്ക കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ഇരുപയോഗിച്ചു കൊള്ളൂ. അവൻ്റെ എല്ലാ മാ യി രു ന്ന ആ സംബാദ്യം മുഴുവൻ ആ പെഴ്സ് സഹിതം എന്നെ ഏൾപ്പിച്ചു. ഞാനത് നേരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു.

മുഖ്യമന്ത്രി അതിലുള്ള തുക.രൂപയിൽ കണക്കാക്കിയ റസിപ്റ്റ് സഹിതം മറുപടി അയച്ചു. അച്ചുവിനെ അഭിനന്ദിച്ചു കൊണ്ട്. ആ കത്ത് അച്ചുവിൻ്റെ ഡയറി യുടെ വേറൊരു നാഴികക്കല്ലായി മാറി.
Posted by ANIYAN THALAYATTUMPILLY at 9:13 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, February 26, 2020

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം-9]

ദുബായിലെ പുസ്തക പ്രകാശനത്തോടെ അച്ചുവിൻ്റെ ഡയറിക്ക് ഒരു പുതിയ മാനം കൈവന്നു. അവിടുത്തെ ആസൗഹൃദസദസ് എന്നെ അത്ഭുതപ്പെടുത്തി. ലോകമെമ്പാടുമുള്ള വായനക്കാർ അച്ചുവിനെ നെഞ്ചിലേറ്റിയതിൻ്റെ ഉദാഹരണമായിരുന്നു ആ സദസ്.സോഷ്യൽ മീഡിയയുടെ സാദ്ധ്യത ഞാൻ അനുഭവിച്ചറിഞ്ഞു.
അവർ ആ പുസ്തകത്തെ വിലയിരുത്തിയത് എന്നെ അത്ഭുതപ്പെടുത്തി. ഒരു ബാലസാഹിത്യ കൃതിക്കപ്പുറം അത് ഒരു " സ്മാർട്ട് പേരൻ്റിഗ് " ഗ്രന്ഥമാണ ന്നവർ പറഞ്ഞപ്പോൾ സത്യത്തിൽ സന്തോഷം തോന്നി. പ്രവാസികൾ അവരുടെ ഒരോ കുട്ടിയിലും അച്ചുവിനെക്കണ്ടു. അവരിലെ 'അച്ചുത്വം' അവർ ശ്രദ്ധിച്ചു തുടങ്ങി. കുട്ടികളുടെ ഒപ്പം സമയം ചിലവഴിച്ചു തുടങ്ങി. അവസാനം സ്മാർട്ട് പേരൻ്റി ഗിന് ഒരു ക്ലാസ് വേണമെന്നു വരെ ആയി.
ദൂബായിൽ ഉള്ള മലയാളികളുടെ വായനാശീലം എന്നെ അത്ഭുതപ്പെടുത്തി. എല്ലാവർക്കും വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ " ഷാർജാ ബുക്ക് ഫെയറി " ന് അവർ പുസ്തകങ്ങൾ വാങ്ങിക്കൂട്ടും.ദൂ ബായിലെ താമസ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പുസ്തകം വായിച്ചത് എന്നു തോന്നുന്നു.
Posted by ANIYAN THALAYATTUMPILLY at 9:28 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, February 25, 2020

അച്ചുവിൻ്റെ ഡയറി ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 8 ]

ഞങ്ങൾ കുറിച്ചിത്താനത്ത് പി.എസ്.പി.എം ലൈബ്രറിയിൽ പരിപാടികൾ നടക്കുമ്പോൾ സ്വാഗതസമയത്ത് പൂച്ചണ്ടുകക്ക് പകരം പുസ്തകങ്ങൾ ആണ് കൊടുക്കാറ്. അതുപോലെ സമ്മാനം കിട്ടിയ കുട്ടികൾക്കും സമ്മാനത്തോടൊപ്പം പുസ്തകങ്ങൾ കൊടുക്കാറുണ്ട്. അത് ഒരു മാതൃകയായി പിന്നീട് പലിടത്തും പിന്തുടർന്നിരുന്നു.

ആ കാലത്താണ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന കലോത്സവം കൊട്ടയം സി.എം.എസ്സ് കോളേജിൽ വച്ചു നടന്നത്.നാലു ദിവസത്തെ പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കാൻ സാധിച്ചു.വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമാപന സമ്മേളനത്തിൽ ആണ് ട്രോഫികൾ വിതരണം ചെയ്തതു്. ട്രോഫിയുടെ കൂടെ എല്ലാവർക്കും അച്ചുവിൻ്റെ ഡയറി കൂടെ കൊടുക്കാം എന്ന എൻ്റെ ആഗ്രഹം അവർ സമ്മതിച്ചു.കിട്ടിയ സമ്മാനം രക്ഷകർത്താക്കളെ എൾപ്പിച്ച് ആ പുസ്തകം കൗതുകത്തോടെ മറിച്ചു നോക്കുന്ന ആ കുട്ടികളെക്കണ്ടപ്പോൾ അന്ന് സന്തോഷം തോന്നി.
Posted by ANIYAN THALAYATTUMPILLY at 8:19 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, February 24, 2020

    അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 7 ]

   എൻ്റെ ആദ്യ പുസ്തകം. " അച്ചുവിൻ്റെ ഡയറി "മഹാരഥന്മാരുടെ കയ്യൊപ്പൊടെ. ഇനി പ്രസാധനം. ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് കോട്ടയത്ത് തിരുനക്കര മൈതാനിയിൽ.ചന്ദ്രമോഹൻ സാറിനും ലൈബ്രറി കൗസിലിനും നന്ദി.അതേറ്റെടുത്തു നടത്തിത്തന്ന കുറിച്ചിത്താനം PSp Mലൈബ്രറിക്കും നന്ദി.പ്രകാശനം നടത്തിയത് സുപ്രസിദ്ധ സിനിമാ താരം ശ്രീ ബാബു നമ്പൂതിരി. ആശംസകളുമായി ചന്ദ്ര മോഹൻ സാർ, ശ്രീ.ഹനീഫാ റാവുത്തർ, എസ് പി.നമ്പൂതിരി. ജ്യോതിർമ്മയി, ശ്രീദേവി പൈക്കാട്, വിശ്വനാഥൻ സാർ തുടങ്ങിയ മഹാരധന്മാർ. പ്രൗഢഗംഭീരമായ സദസ്. പുസ്തകോൽത്സവത്തിൽ ന്യൂറോളം പബ്ലിഷേഴ്സിൻ്റെ നടുക്ക്.അടുത്തതന്നെ എൻ്റെ പ്രഭാത് ബുക്ക് ഹൗസും .കേരളത്തിലെ ലൈബ്രറി പ്രതിനിധികൾ വേറേ.ഇതിൽപ്പരം എന്തു വേണം.

           അന്ന് പ്രകാശനത്തോടനുബന്ധിച്ച് ശ്രീ.ബാബു നമ്പൂതിരി പുസ്തകത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു. സോഷ്യൽ മീഡിയയിൽ ചെയ്തതിൻ്റെ പുതുമ എല്ലാവരും പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.മാധ്യമങ്ങളും അതിന് നല്ല പ്രചാരം കൊടുത്തു.പ്രത്യേകിച്ചു മാതൃഭൂമി ചാനൽ.ആ പുസ്തകത്തിൻ്റെ സത്ത മുഴുവൻ ഉൾകൊണ്ട ആ റിപ്പോർട്ടി ഗ് അനുപമമായിരുന്നു.എൻ്റെ ഒരു ഹൃസ്വ അഭിമുഖം ഉൾപ്പടെ.നന്ദിയോടെ ഓർക്കുന്നു. എല്ലാവർക്കും നന്ദി 
ReplyForward
Posted by ANIYAN THALAYATTUMPILLY at 9:33 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, February 23, 2020

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 6]

      എൻ്റെ "അച്ചുവിൻ്റെ ഡയറി "അങ്ങിനെ ശ്രീ.കെ.സി.നാരായണൻ ഏറ്റെടുത്തു. സാഹിത്യ രംഗത്തും ,പുസ്തക നിരൂപണ രംഗത്തും, പ്രസാധകരംഗത്തും പയറ്റിത്തെളിഞ്ഞ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള, കെ.സി.യുടെ കയ്യിൽ ഈ പുസ്തകം ഭദ്രമാണന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ വലിയ തിരക്കിനിടയിലും ദിവസങ്ങളോളം അതിന് സമയം കണ്ടെത്തിയതിന് ഞാൻ ജീവിതകാലം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഡി. ടി.പി എടുക്കാനും കവർ ഡിസൈൻ ചെയ്യാനും, കൂടുതൽ ചിത്രങ്ങൾ കൂട്ടിച്ചേർക്കാനും അതിസമർത്ഥരായ ആളുകളെ അദ്ദേഹം കണ്ടെത്തി.

        ആ പുസ്തകത്തിൻ്റെ രൂപഭാവത്തിൽ മുഴുവൻ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിൻ്റെ കൂടെ ഒരു കുറിപ്പ് കൂടി അതിനു വേണമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അതും എഴുതിത്തന്നു. അതിൻ്റെ ഓരോ ഘട്ടത്തിലും കെ.സിയുടെ ശ്രദ്ധ അതിനുണ്ടായിരുന്നു. ഞാൻ അതിനു വേണ്ടി ഒരു പത്തു പ്രാവശ്യമെങ്കിലും കോട്ടയത്തിന് പോയിട്ടുണ്ട്. ഒന്നിച്ചിരുന്ന് ഡിസ്ക്കസ് ചെയ്യാൻ. അന്നും അത് കഴിഞ്ഞ് ഇന്നും എൻ്റെ ഈ എളിയ സാഹിത്യ ശ്രമങ്ങൾക്ക് കെ.സി.ഒപ്പമുണ്ടായിരുന്നു.

അങ്ങിനെ പൂർണ്ണരൂപത്തിൽ എൻ്റെ ആദ്യ പുസ്തകം " അച്ചുവിൻ്റെ ഡയറി പുറത്തിറങ്ങി. 
Posted by ANIYAN THALAYATTUMPILLY at 8:41 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, February 22, 2020



അച്ചുവിൻ്റെ സയറിയുടെ നാൾവഴിയിലൂടെ [ഭാഗം-5 ]

   " അച്ചുവിൻ്റെ ഡയറി " യുടെ മറക്കാനാവാത്ത വഴിത്തിരിവ് ഇനിയാണ്. ഇത്രയുംലോകോത്തര മഹത്തുക്കൾ കൈയ്യൊപ്പു ചാർത്തിയ എൻ്റെ പുസ്തകത്തിൻ്റെ പ്രസാധനം. അതെളുപ്പമല്ലായിരുന്നു എന്ന് പിന്നീടാണനുഭവപ്പെട്ടത് പല പ്രസാധകരുടേയും അടുത്തു പോയി. ഒരു വർഷം, അല്ലങ്കിൽ രണ്ടു വർഷം കാത്തിരിക്കുക.മടുത്തു. ആ സമയത്താണ് ശ്രീ.കെ.സി.നാരായണൻ പറയുന്നത്. നമുക്ക് തിരുവനന്തപുരം വരെപ്പോകാം. അവിടെ പ്രഭാത് ബുക്ക് ഹൗസ് എന്ന നല്ല പാരമ്പര്യമുള്ള ഒരു ബുക്ക് ഹൗസ് ഉണ്ട്. അതിൻ്റെ ജനറൽ മാനേജർ ശ്രീ.ഹനീഫാ റാവുത്തർ എൻ്റെ സുഹൃത്താണ്.
     അങ്ങിനെ ഞങ്ങൾ തിരുവനന്തപുരത്ത് വഞ്ചിയൂർ പ്രഭാത് ബുക്ക് ഹൗസിൽ എത്തി. എൻ്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണു്. അതിൻ്റെ എല്ലാ മായിരു ന്ന പപ്പേട്ടനെപ്പറ്റി അച്ഛൻ പറഞ്ഞതോർമ്മയുണ്ട്. മനോഹരമായ പുസ്തകങ്ങളുമായി ഒരു മൊബൈൽ ബുക്ക് ഡിപ്പോ (ഒരു വലിയ ബസ്സ്) ഉത്സവപ്പറമ്പുകളിൽ കണ്ടിട്ടുള്ളതും മനസ്സിൽ തെളിഞ്ഞു വന്നു.
     രണ്ടാം നിലയിലാണ് ജി.എം.ൻ്റെ ഓഫീസ്.ശ്രീ.ഹനീഫാ റാവുത്തർ.കണ്ടു.കെ സി കാര്യം അവതരിപ്പിച്ചു.അദ്ദേഹത്തോടു സംസാരിക്കും തോറും എനിക്കദ്ദേഹത്തെപ്പറ്റിയുള്ള ബഹുമാനം കൂടി വന്നു.. വിരൽത്തുമ്പുവരെ മാന്യൻ.ജാഡകളില്ലാതെ നേരേ ചൊവ്വേ കാര്യങ്ങൾ പറയുന്ന രീതി എനിക്കിഷ്ടപ്പെട്ടു.
"ഇത് നമുക്ക് പ്രസിദ്ധീകരിക്കാം. സൊഷ്യൽ മീഡിയയിൽ വന്നത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നമുക്ക് ഇത് നോക്കാം. സ്റ്റാഫ് കുറവാണ്. DTP എടുത്ത് ലേഔട്ട് ചെയ്യാൻ കുറച്ചു സമയം എടുക്കും." അവിടെയാണ് മറക്കാനാവാത്ത ഒരോ ഫർ കെ.സി.നാരായണൻ വച്ചത്.
" ഞാനിത് എല്ലാ പെർഫെക്ഷനോട് കൂടി DTP എടുത്ത് ലേഔട്ട് ചെയ്തു തരാം ഇവിടെ പബ്ലിഷ് ചെയ്താൽ മതി. "റാവൂത്തർ സാറിനും സന്തോഷമായി. അന്ന് കെ.സി. കോട്ടയത്ത് ഭാഷാപോഷിണിയുടെ ചീഫ്എഡിറ്റർ ആണ്.പിന്നെ തിരക്കിനിടയിലും ഇതിനു വേണ്ടി സമയം കണ്ടെത്തിയത് വേറൊരു കഥയാണ്. 
ReplyForward
Posted by ANIYAN THALAYATTUMPILLY at 8:24 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, February 21, 2020

എസ്. പി.നമ്പൂതിരി

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 4 ]

ശ്രീ.എസ്.പി.നമ്പൂതിരിയുടെ കയ്യൊപ്പ് കൂടെ കിട്ടിയിരുന്നെങ്കിൽ അച്ചുവിൻ്റെ ഡയറി പൂർണ്ണമായേ നേ. എഴുത്തിൽ അദ്ദേഹം എൻ്റെ ഗുരുഭൂതനാണ്.
" ഇത്രയും മഹാരഥന്മാരുടെ കൂടെ ഞാനും വേണമോ?"
"വേണം. എനിക്ക് അങ്ങയുടെ മാസ്റ്റർ പീസ് ആയ അനുഷ്ടിപ്പ് വൃത്തത്തിലൂള്ള ഒരു കവിത ആശംസയായിക്കിട്ടിയാലും മതി"
അപ്പോൾത്തന്നെ അവിടെക്കിടന്ന ഒരു പോസ്റ്റൽ കവറിനു മുകളിൽ അനുഷ്ടിപ്പ് വൃത്തത്തിൽ ഒരു മനോഹര കവിത എഴുതിത്തന്നു

'അച്ചുവിൻ കഥാവ്യാഖ്യാനം
ഉദാത്തം ഹൃദ്യസുന്ദരം
ഉണ്ണിതൻ ഭാഷയിൽത്തന്നേ
യാ വിഷ്ക്കാര വിശേഷവും.'
ആ നിമിഷ കവിതയിലെ ഒരു ഭാഗമാണിത്

'പേരക്കിടാവിൻ കൊഞ്ചുന്ന
വിചാരങ്ങൾ വികാരവും
സ്വാംശീകരിച്ച മുത്തശ്ശൻ
അനിയന്നഭിനന്ദനം '
അങ്ങിനെ ആ ആശംസ അവസാനിക്കുന്നു. ഒരു പുസ്തകത്തിന് കവിതയിൽ ഒരവതാരിക മലയാളത്തിൽ ആദ്യമാണന്നു തോന്നുന്നു. നന്ദിയോടെ അവിടുന്നിറങ്ങുംമ്പൊൾ അച്ചുവിൻ്റെ ഡയറി പൂർണ്ണതയിലേക്ക് അടുക്കുക യായിരുന്നു.
Posted by ANIYAN THALAYATTUMPILLY at 8:06 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, February 20, 2020

ആർട്ടിസ്റ്റ് നമ്പൂതിരി

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ഭാഗം-4 ]

അച്ചുവിൻ്റെ ഡയറിക്ക് മാടമ്പ് കുഞ്ഞിക്കട്ടേ ട്ടൻ്റെ അവതാരിക കൂടി കിട്ടിയപ്പോൾ എൻ്റെ ആത്മവിശ്വാസം കൂടി.ഒരിക്കലും നടക്കാത്ത മോഹത്തിനു പുറകേ പോവുക എൻ്റെ ഒരു സ്വഭാവമാണ്. നമ്മൾ ഒരു കാര്യം വേണമെന്നുറപ്പിച്ചിറങ്ങിയാൽ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ നിൽക്കും." ആൽക്കമിസ്ററി " ലെ ആപ്തവാക്യം. ഞാനതു വിശ്വസിക്കുന്ന ആളാണ്‌.
എൻ്റെ ആദ്യ പുസ്തകത്തിന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഒരു വര കൂടി കിട്ടിയിരുന്നെങ്കിൽ! അതിമോഹമാണന്നറിയാം. എനിക്കദ്ദേഹത്തെ നേരിട്ടറിയില്ല. പക്ഷേ ആ ലോകോത്തര ആർട്ടിസ്റ്റിനെ എനിക്കറിയാം. അദ്ദേഹത്തിൻ്റെ മകനുമായിപ്പരിചയം ഉണ്ട്.എം.ടി.യുടെ രണ്ടാമൂഴത്തിനും മറ്റു പല ക്ലാസിക്കുക ൾ ക്കും മാറ്റുകൂട്ടിയത് അദ്ദേഹത്തിൻ്റെ മാന്ത്രിക വിരലുകളാണ്. പത്മരാജൻ്റെ "ഗന്ധർവനും "രൂപം നൽകിയതദ്ദേഹമാണ്.
അദ്ദേഹത്തെ കാണാൻ പോവുക തന്നെ.വി.കെ.എൻ പറഞ്ഞ ആ വരയുടെ വാസുദേവനെ പ്പോയിക്കണ്ടു.കല്ലും മുള്ളും നിറഞ്ഞ ഈ അവൽപ്പൊതി കാക്കൽ വച്ചു. യാതൊരു ജാഡയുമില്ലാത്ത ആ അതുല്യ കലാകാരൻ്റെ സ്വീകരണം എന്നെ അത്ഭുതപ്പെടുത്തി.
"ഞാനിപ്പോൾ പുതിയവർക്കുകൾ ഏറ്റെടുക്കാറില്ല. ഏറ്റെടുത്തത് ഒത്തിരി തീർത്തു കൊടുക്കാനുണ്ട്. അനിയ നിത് ഇവിടെ വച്ചോളൂ ഞാൻ നോക്കട്ടെ." അദ്ദേഹത്തിൻ്റെ ഒരു കരസ്പർശ്ശത്തിനു വേണ്ടി എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയാറാണു്.

ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം അച്ചുവിൻ്റെ ഡയറിക്കുവേണ്ട ചിത്രങ്ങൾ വരച്ച് എൻ്റെ മരുമകൻ [ കൈതമറ്റം രാജ് കുമാർ ] വശം കൊടുത്തുവിട്ടു. സത്യത്തിൽ സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയ തന്നേരമാണ്. ഒരെഴുത്തുകാരന് ആവിലപിടിച്ച നിധിയുടെ മൂല്യം എത്ര വലുതാണന്ന് ബാക്കി ഉള്ളവർക്ക് മനസിലായിക്കൊള്ളണമെന്നില്ല. അച്ചുവിൻ്റെ ഡയറിയുടെ യാത്രയിലെ ഒരു വലിയ നാഴികക്കല്ല് അങ്ങിനെ പിന്നിട്ടു.ആ അതുല്യ ചിത്രകാരൻ്റെ പാദങ്ങളിൽ മനസുകൊണ്ട് ഒരായിരം വട്ടം നമസ്ക്കരിച്ചിട്ടുണ്ടാവും അല്ലാതെ നമസ്ക്കരിക്കാൻ അന്നദ്ദേഹം അനുവദിച്ചില്ല. അന്ന് പിടിച്ച് ഒപ്പമിരുത്തുകയാണ് ചെയ്തത്
Posted by ANIYAN THALAYATTUMPILLY at 8:51 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, February 18, 2020

അച്ചുവിൻ്റെ നാൾവഴിക്കുെ

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം -1 ]

എൻ്റെ "അച്ചുവിൻ്റെ ഡയറി " പ്രകാശനം ചെയ്തിട്ട് ഇന്ന് കൃത്യം മൂന്നു വർഷം. 2012 മുതൽ ആണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായത്.ഇതിനിടെ അമേരിക്കയിൽ മോളുടെ കൂടെ കുറേ നാൾ താമസിക്കാനിടയായി. അവിടെ വച്ചാണ് അച്ചു എന്ന കഥാപാത്രം മനസിൽ കടന്നു കൂടിയത് മകളുടെ മകൻ്റെ കുസൃതിയും, അവന് നാടിനോടുള്ള സ്നേഹവും ആ കഥാപാത്രത്തിനു രൂപം നൽകാൻ സഹായിച്ചു. ഇൻഡ്യൻ വംശജരായ അവൻ്റെ കുറേ കൂട്ടുകാരെപ്പരിച യപ്പെടാനിടയായി.അച്ചു അവൻ്റെ മുത്തശ്ശനോട് സംവദിക്കുന്ന രീതിയിലാണ് അതിൻ്റെ ആഖ്യാനം.ഇവിടെ മുത്തശ്ശൻ കേൾവിക്കാരൻ മാത്രം.
ഇവരുടെ ഒക്കെ ചിന്തകളും അവരുടെ ഗൃഹാതുരത്വവും എല്ലാം അച്ചുവിൻ്റെ ഡയറിയിൽ വിഷയമായി. അത് ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തു. അതിനു കിട്ടിയ സ്വീകാര്യത എനിക്കാവേശം പകർന്നു. അച്ചുവിനെ വായനക്കാർ നെഞ്ചിലേറ്റിയപ്പോൾ അത് വളരെപ്പെട്ടന്ന് 100 എപ്പിസോഡ് പിന്നിട്ടു. ആദ്യം ഒരു തമാശിന് തുടങ്ങിയത് കാര്യമായി. ഒരെപ്പിസോഡ് വൈകിയാൽ ആൾക്കാർ അന്വേഷിച്ചു തുടങ്ങി.അമേരിക്കയിൽ കേരളത്തിൽ നിന്നു വന്ന പ്രവാസികളെല്ലാം അവരു ടെ കുട്ടികളിൽ അച്ചുവിനെക്കണ്ടു.നാട്ടിലുള്ളവർ തങ്ങളുടെ പേരക്കുട്ടികളെ അച്ചുവിൽകൂടി കണ്ടാസ്വദിച്ചു. ഒരു ബാലസാഹിത്യം എന്നതിലുപരി അത് " സ്മാർട്ട് പേരൻ്റിഗ് " എന്നുള്ള രീതിയിൽ കൂടി വായനക്കാർ ആ കൃതിയെ വിലയിരുത്തിത്തുടങ്ങി. അവിടെ ഒരെഴുത്തുകാരൻ്റെ ഉത്തരവാദിത്വം കൂടുകയായിരുന്നു
ആ സമയത്ത് ശ്രീ.കെ.സി. നാരായണനുമായി സംസാരിക്കാനിടയായി. അദ്ദേഹമാണ് ഇതൊരു പുസ്തകമാക്കിയാലോ എന്നുള്ള ചിന്ത എന്നിൽ രൂപപ്പെടുത്തിയത്.പിന്നെ അതിനുള്ള ഒരു പരക്കംപാച്ചിൽ ആയിരുന്നു.ഇതിൻ്റെ കോപ്പിയുമായി ഒരവതാരികക്കായി ശ്രീ.മാടമ്പ് കുഞ്ഞിക്കുട്ടനെ സമീപിച്ചു. അദ്ദേഹം അതൊന്ന് ഓടിച്ചു നോക്കി. അവതാരിക എഴുതിത്തരാമെന്ന് സമ്മതിച്ചു.
പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗലയുടെ ചേച്ചി അന്ന് അമേരിക്കയിൽ ആണ്.അച്ചുവിൻ്റെ ഡയറി അവർ സ്ഥിരം വായിക്കാറുണ്ട്. മോളാണ് അതവതരിപ്പിച്ചത് " അച്ഛന് ഈ പുസ്തകത്തിന് സുമംഗലൂടെ ഒരാസ്വാദനം കിട്ടാൻ മോഹമുണ്ടന്ന് " അപ്പൊൾത്തന്നെ വിളിച്ചു പറഞ്ഞ് എന്നോട് ചെല്ലാൻ പറഞ്ഞു. എനിക്കാ അമ്മയുടെ മുമ്പിൽ ഇരിക്കാൻ പോലും ധൈര്യമില്ലായിരുന്നു. അവരെന്നെ അടുത്ത് പിടിച്ചിരുത്തി.ഞാൻ കോപ്പി കൊടുത്ത് മടിച്ച് മടിച്ച് കാര്യം പറഞ്ഞു. ഇവിടെ വച്ചോളൂ ഞാൻ വായിച്ചു നോക്കട്ടെ. വിളിക്കാം. ഞാനവിടുന്ന് പൊന്ന് മൂന്നാം ദിവസം എനിക്ക് ഫോൺ വന്നു. അച്ചുവിൻ്റെ ഡയറി ഇഷ്ടായി, ഒരാസ്വാദനം എഴുതി വച്ചിട്ടുണ്ട്. എങ്ങിനെയാ എത്തിച്ചു തരുക. ജീവിതത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം. ഞാനതു വാങ്ങി താണു നമസ്ക്കരിച്ചപ്പോൾ പിടിച്ചെഴുനേൽപ്പിച്ച് അനുഗ്രഹിച്ചു. "നന്നായിട്ടുണ്ട് ഇതിവിടം കൊണ്ട് നിർത്തരുത് തുടരണം. ആ അനുഗ്രഹം ഇന്നും എൻ്റെ കൂടെ ഉണ്ട്.ഇന്ന് അച്ചുവിൻ്റെ സയറിയുടെ മൂന്നാം ഭാഗത്തിൻ്റെ ശ്രമത്തിലാണ്. ഫെയ്സ് ബുക്കിൽ 328 ലധികം എപ്പിസോഡായി തുടരുന്നു.
Posted by ANIYAN THALAYATTUMPILLY at 7:29 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, February 16, 2020

അനന്യ കൂട്ടി

മുത്തശ്ശാ അച്ചൂന് സന്തോഷായി [അച്ചു ഡയറി-328]

ഫ്ലവേഴ്സ് ടോപ് സിംഗറിൽ അനന്യ കുട്ടിയുടെ പാട്ടുകേൾക്കണമെന്ന് അച്ചു പറഞ്ഞതു് എത്ര ഭംഗിയായിട്ടാണ് ജയചന്ദ്രനങ്കിൾ അവതരിപ്പിച്ചത്.എന്തു രസമായാണ് അനന്യക്കുട്ടി അതിനോട് പ്രതികരിച്ചത്. അച്ചൂന് വിശ്വസിക്കാൻ പറ്റണില്ല. സ്വപ്നമാണന്നാ അച്ചു വിചാരിച്ചെ.

ഈ പരിപാടി മാർച്ചിൽ തീരുമെന്നാണറിഞ്ഞത്. സങ്കടായി. ഞങ്ങൾ അമേരിക്കയിൽ ജീവിക്കുന്നവർക്ക് നമ്മുടെ ഒക്കെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ ആയിരുന്നു അവർ എല്ലാവരും. അനന്യ കുട്ടിയും, ഋതുക്കുട്ടനും, ശ്രീഹരിയും, ഗുളുമൊളും, ഓറഞ്ചു കുട്ടിയും വൈഷ്ണവി കുട്ടി എല്ലാവരും. പാട്ടും പാടി വർത്തമാനം പറഞ്ഞ് ഞങ്ങളുടെ സ്വീകരണമുറിയിൽ ഒരു മേശക്കു ചുറ്റും ഇരിക്കണ കുടുംബാംഗങ്ങളെ പോലെ ആയിരുന്നു .അതു പോലെ മീനാക്ഷി ചേച്ചിയേം അച്ചൂ നിഷ്ടാ. ചേച്ചിയെ എല്ലാ വരും ഒത്തിരി കളിയാക്കുമ്പോൾ അച്ചൂന് സങ്കടം വരും. പക്ഷേ ചേച്ചിക്ക് ഒരു കുലുക്കവുമില്ല. ചേച്ചി സ്റ്റേജിൽ വന്നാൽ ഒരു വല്ലാത്ത പോസിറ്റീവ് എനർജിയാണ്.

ഇതിലാർക്കാ ഫസ്റ്റ് കൊടുക്കുക!. ഫസ്റ്റും സെക്കൻ്റും ഒന്നും വേണ്ടായിരുന്നു. എല്ലാവർക്കും ഗ്രഡ് പറഞ്ഞ് സമ്മാനം വീതിച്ചു കൊടുത്താൽ മതി ആയിരുന്നു. അല്ലങ്കിൽ സമ്മാനം കിട്ടാത്തവർക്ക് വിഷമാകില്ലേ? അപ്പം അച്ചൂ നും സങ്കടാകും. പാച്ചു ഭയങ്കര നാ അവന് പാട്ട് ഒന്നും കേൾക്കണ്ട.എം.ജി. അങ്കിളിൻ്റെ "അടി ഒരു പൂക്കുറ്റി " എന്നു പറയുന്നത് മാത്രം കേട്ടാൽ മതി.
മുത്തശ്ശാ എല്ലാവരോടും എൻ്റെ സന്തോഷം അറിയിയ്ക്കണം.
Posted by ANIYAN THALAYATTUMPILLY at 7:28 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, February 12, 2020

അച്ചുയോഗ

മുത്തശ്ശാ അച്ചു ഗീത പഠിക്കുന്നുണ്ട് [ അച്ചു ഡയറി-326 ]

മുത്തശ്ശാ ഇവിടെ അമേരിക്കയിൽ ചന്മയ മിഷന്റെ ഒരു സ്ക്കൂൾ ഉണ്ട്. പാച്ചു അവിടെയാ പഠിക്കുന്നേ. അവിടെ യോഗയും ഗീതയും ഒക്കെ പഠിപ്പിക്കുന്നുണ്ട്. അവൻ വീട്ടിൽ വന്നു യോഗാ ചെയ്തു കാണിക്കും. അതുപോലെ ഗീതയിലെ ചില സ്ലോ കങ്ങൾ കഷ്ടിച്ച് ചൊല്ലും. ഇപ്പം ഭയങ്കര ഗമയാ അവന്.ഏട്ടനറിയാൻ മേലാത്തത് പഠിച്ചതിന്റെ ഗമ. അച്ചൂ നും യോഗാ പഠിക്കണം. അതുപോലെ ഗീതയും. ഒരു ദിവസം അച്ചുവിന്റെ ടീച്ചർ പറഞ്ഞു ലോകത്തിലെ ഏറ്റവും ഗ്ലോറിയസ് ആയ പുസ്തകം അച്ചുവിന്റെ നാട്ടിലെ ഭഗവത് ഗീത " ആണന്ന് അച്ചൂന് സന്തോഷം തോന്നി. അച്ചൂ നും പഠിക്കണം ഗീത.

പാച്ചൂന്റെ ചിന്മയാ സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ച വൈകുന്നേരവും അവധി ദിവസങ്ങളിലും യോഗയും ഗീതയും പഠിപ്പിക്കുന്നുണ്ട്.അച്ചുവും ചേർന്നു.അവിടെ ഇൻഡ്യൻ സ്പിരിച്ച്വൽ കൾച്ചർ, പുരാണങ്ങൾ എല്ലാം പഠിപ്പിക്കുന്നുണ്ട്. അതുപോലെ ശാസ്ത്രീയമായി സൂര്യനമസ്കാരം പഠിച്ച തവിട്ന്നാണ്. അതത്ര എളുപ്പമല്ല മുത്തശ്ശാ. പക്ഷേ അച്ചു ഇപ്പോൾ എന്നും ചെയ്യുന്നുണ്ട്. അതുപോലെ എന്തുമാത്രം പുരാണകഥകളാ അവിടെ പ്പഠിപ്പിക്കുന്നത്. അച്ചൂന് കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്. അതുപോലെ നമ്മളോട് ബാക്കി ഉള്ളവർക്ക് കഥ പറഞ്ഞുകൊടുക്കാൻ പറയും, ചിലപ്പോൾ ക്ലാസെടുക്കാനും.

Posted by ANIYAN THALAYATTUMPILLY at 3:58 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, February 10, 2020

ഒരു ജന്മിയുടെ കഥ

ഒരു ജന്മിയുടെ കഥ [കീ ശക്കഥകൾ - 107 ] 

നമ്പ്യാത്തൻ നമ്പൂതിരി ഒരു ജന്മി.ദാനം കൊടുത്തു മാത്രം ശീലിച്ച ജന്മിത്വം.ഇന്ന് കുടുംബം ക്ഷയിച്ചു തുടങ്ങി. എങ്കിലും ബാക്കിയുള്ള ഭൂസ്വത്തിൽ കുറച്ച് പാടവും. പാടത്ത് പണിക്കാരെ കിട്ടാൻ വിഷമമാണ് എങ്കിലും നടന്നു പോകുന്നു.
അപ്പഴാ ണ് പഞ്ചായത്തുകാരും, രാഷ്ട്രീയക്കാരും ഒരാവശ്യവുമായി വന്നത്. ഒരു കുടിവെള്ള പദ്ധതിക്കായി പാടത്ത് കുറച്ചു സ്ഥലം കിട്ടിയാൽ നാട്ടിൽ മു ണ്ണൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കാമായിരുന്നു.
" സമ്മതം" നമ്പ്യാത്തന് രണ്ടാമതൊന്നാലോചിക്കണ്ടി വന്നില്ല. പണിതുടങ്ങിയപ്പഴാണ് മണ്ണ് എടുത്തിടാൻ സ്ഥലമില്ല. തിരുമേനിയുടെ പാടത്ത് ഇടാൻ സമ്മതിക്കണം.അത് നിരത്തി കൃഷിയോഗ്യമാക്കിത്തന്നുകൊള്ളാം. അതു സമ്മതിച്ചു. ഒരു വലിയ കാര്യത്തിനല്ലേ?
"മോട്ടർ പുര പണിയാൻ സ്വൽപ്പ സ്ഥലം കൂടി കിട്ടിയിരുന്നെങ്കിൽ."
അങ്ങിനെ മോട്ടോർ പുരയും കുളവും തീർന്നു.
" അങ്ങോട്ട് വൈദ്യുതി ലൈൻ വലിയ്ക്കണം. അ ങ്ങയുടെ സ്ഥലത്തു കൂടെ വലിയ്ക്കാൻ സമ്മതപത്രം വേണം"
"പാടത്തിന്റെ അതിരിലൂടെ വലിച്ചോളൂ"
"അതിർ ചേർത്തു വലിക്കാൻ അടുത്ത പറമ്പുകാരൻ സമ്മതിക്കുന്നില്ല. അതു കൊണ്ട് നടുവിലൂടെ..
നമ്പ്യാത്തൻ ചിരിച്ചു "നമ്മതിച്ചു. പക്ഷേ ഞാനൊരു മണ്ടനാണന്നു നിങ്ങളുടെ മനസിൽ ഇപ്പോൾ തോന്നിയ ആ തോന്നൽ ഉണ്ടല്ലോ അതു വേണ്ട."
കുടിവെള്ള പദ്ധതി ഗംഭീരമായി നടന്നു. വിചാരിച്ചതിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെട്ടു.നമ്പ്യാത്തന് സന്തോഷായി.
"ഇനി എന്താ പ്രശ്നം "
" സ്ഥലം തന്നവർക്ക് ഒരു ടാപ്പ് സൗജന്യമായി തരുമെന്ന് പറഞ്ഞിരുന്നല്ലോ? അത് ഈ പാടത്ത് തരാനേ നിവർത്തിയുള്ളു"
"ഞാന താവശ്യപ്പെട്ടില്ലല്ലോ? സാരമില്ല ഞാൻ അവിടുന്ന് ഇല്ലത്തേക്ക് പൈപ്പ് ഇട്ടോളം.നമ്പ്യാ ത്തന് മുപ്പതിനായിരത്തോളം രൂപാ മുടക്കു വന്നു. വേനൽക്കാലമായി.മണ്ണൂറോളം കുടുംബങ്ങൾക്ക് ദാഹജലം കിട്ടിയപ്പോൾ നമ്പ്യാത്തന്റെ മനസും തണുത്തു. പക്ഷേ അപ്പഴേക്ക് പാടത്തു നിറച്ചിട്ട ചെമ്മണ്ണുകൊണ്ട് നെൽകൃഷി പറ്റാതായി.
പക്ഷേ അതിനിടെ നമ്പ്യാത്തൻ ഇട്ട പൈപ്പിൽ നിന്ന് അമ്പതിനായിരം വച്ച് വാങ്ങി അവർ വേറേ കണക്ഷൻ കൊടുത്തിരുന്നു. നമ്പ്യാത്ത നറിയാതെ. അറിഞ്ഞപ്പഴും തടഞ്ഞില്ല കുടിവെള്ളമല്ലേ.പക്ഷേ വേനൽക്കാലത്ത് അവർ വെള്ളമെടുക്കുമ്പോൾ മുകളിലേക്ക് വെള്ളം വരാതായി.
അതിനിടെ പഞ്ചായത്തിൽ നിന്ന് ഒരു സമൻസ്.പാടം നികത്തിയതിന് ആരോ പരാതി കൊടുത്തിരിക്കുന്നു. ഈ പദ്ധതി കൊണ്ട് ഏറ്റവും പ്രയോജനം കിട്ടിയ ഒരു മാന്യ ദേഹം തന്നെയാണ് പരാതിക്കു പിന്നിൽ.നമ്പ്യാത്തൻ കാര്യം പറഞ്ഞു.
"വെറുതേ പറഞ്ഞാൽപ്പോര.രേഖ?" അപ്പഴാണ് നമ്പ്യാത്തൻ ഓർത്തത് അന്ന് അതിന് രേഖ ഒന്നും തന്നില്ലല്ലോ എന്ന്.
നമ്പ്യാത്തനും ജലക്ഷാമം രൂക്ഷമായി.എന്നാൽ പാടത്ത് ഒരു കിനർ കുത്താം"
"തിരുമേനി പാടത്ത് വേറേ കിനർ കുത്തി യാൽ കുടിവെള്ള പദ്ധതിയിലെ വെള്ളം വററും. അതു ഞങ്ങൾ സമ്മതിക്കില്ല. 
നിലം കൃഷിയോഗ്യമല്ലാതായി
ഇപ്പോൾ ഗവന്മേന്റിൽ നിന്ന് നിലം തരിശിടുന്നതിനെതിരെ സമൻസ്.
ദാനം കൊടുത്തു മാത്രം ശീലിച്ച ആ ബൂർഷാ ജന്മി അപ്പഴും സന്തോഷത്തോടെ ചിരിച്ചു. ഞാൻ കാരണം എത്ര പേരാണ് ദാഹമകറ്റുന്നത്....
Posted by ANIYAN THALAYATTUMPILLY at 6:16 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, February 5, 2020

പ്രതിരോധം

പ്രതിരോധം [കീ ശക്കഥകൾ - 106]

എന്റെ കൂട്ടുകാരിയുടെ മുത്തശ്ശന് കുട്ടികളെ വളരെ ഇഷ്ടമാണ്. വാത്സല്യമാണ്. എല്ലാവർക്കും ചോക്ലേറ്റ് തരും. ഒരു ദിവസം അവിടെ മുത്തശ്ശൻ മാത്രം. എന്നെ അടുത്തു വിളിച്ചു. തലയിലും കവിളിലും മുത്തം തന്നു. പെട്ടന്ന് ഞാൻ കുതറി മാറി. ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് ഒന്നു പൊട്ടിച്ചു. ഓടിപ്പോന്നു. പക്ഷേ തല്ലുകൊണ്ട വിവരം മുത്തശ്ശൻ ആരോടും പറഞ്ഞില്ല. അതെന്താ.....
Posted by ANIYAN THALAYATTUMPILLY at 4:34 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, February 3, 2020

നിപ്പൻ. [കീ ശക്കഥകൾ - 105 ]

നിപ്പൻ ചാക്കോ എന്നാണ് വിളിപ്പേര്.ആ വിളി കേൾക്കാൻ മൂപ്പർക്കും സന്തോഷം. എന്നും രണ്ടു നേരവും പറ്റുമെങ്കിൽ ഇടനേരവും ചാക്കോയ്ക്ക് മദ്യം വേണം. നല്ല വീര്യം കൂടിയതു തന്നെ. അതിന് കൂടുതൽ നേരം കാത്തിരിയ്ക്കാനൊന്നും പറ്റില്ല."നിപ്പൻ " ആണിഷ്ടം. ബാറിന്റെ കൗണ്ടറിൽപ്പോയി മദ്യം വാങ്ങി ഒറ്റ വലി. നിന്ന നിൽപ്പിൽ. കഴിവതും വേഗം പൂസാകണം. എന്നിട്ട് കവലയിൽച്ചെന്ന് വലിയ വായിൽ രണ്ടു വർത്തമാനം പറയണം. ആരെ എങ്കിലുമൊക്കെ വെല്ലുവിളിക്കണം. ഞാൻ കഴിച്ചിട്ടുണ്ടന്നുള്ളത് ബാക്കി ഉള്ളവരെ അറിയിയ്ക്കണം. ഒരു ശരാശരി മലയാളിക്ക് എല്ലാത്തിനോടും ആസക്തിയാണ്. ഇഷ്ടമല്ല.ചാക്കോ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്. ആഹാരം വലിയ നിർബ്ബന്ധമില്ല. കിട്ടിയാൽ വെട്ടി വിഴുങ്ങും. മകൾ അമേരിക്കയിലാണ്.ക്യാഷിന് പഞ്ഞമില്ല.

അങ്ങിനെ വിലസി യി രു ന്ന കാലത്ത് ഒരിയ്ക്കൽ മകൾ ചാക്കോയെ അമേരിയ്ക്കക്കു കൊണ്ടുപോയി. അവിടെ എല്ലാ വീട്ടിലും ഫ്രിഡ്ജ് നിറയെ മദ്യം. ചില വീട്ടിൽ ബാർ തന്നെയുണ്ട്. കൂട്ടുകാരൻ പറഞ്ഞതാണ്. . ആദ്യം മടിച്ചെങ്കിലും പോയി. വിമാനത്തിൽ നിന്നിറങ്ങിയപ്പഴേ നല്ല തണുപ്പ്.വീട്ടിലെത്തിയപ്പഴേ ആ വലിയ ഫ്രിഡ്ജിൽ ചാക്കോയുടെ കണ്ണുടക്കി.ഓടിച്ചെന്ന് ഫ്രിഡ്ജ് തുറന്നു. എന്ത് അതിൽ മദ്യത്തിന്റെ ഒരു തരിപോലുമില്ല.
" അപ്പനെന്താ തിരയുന്നേ? ഉച്ചയ്ക്ക് ഊണിനു മുമ്പ് എത്തിയ്ക്കാം " മോൾക്ക് കാര്യം പിടികിട്ടി. " ഇത്ര രാവിലെ ആരെങ്കിലും കഴിക്കുമോ?"
ഉച്ചവരെ എങ്ങിനെ കാത്തിരുന്നു എന്ന് ചാക്കോയ്ക്കറിയില്ല. ആഹാരം മേശപ്പുറത്ത് നിരത്തി. നോൺ വെജിറേററിയൻ തന്നെ. പക്ഷേ എന്തുമാത്രം വെജിറ്റബിൾ സാലഡാണ്. കൂടെ. എല്ലാവരും മേശക്ക് ചുറ്റുമിരുന്നു. ആഹാരസാധനങ്ങൾ ഒന്നൊന്നായി വിളമ്പി.ചാക്കോ അക്ഷമനായി. അവസാനം മരുമകൻ സ്കോച്ചു വിസ്ക്കിയുടെ ഒരു കുപ്പി പുറത്തെടുത്തു. "ഒരു ആപ്പിറ്റൈസർ ആകാം "
കോണിക്കൽ ആകൃതിയിലുള്ള ഗ്ലാസ് നിരത്തി. എല്ലാവർക്കും ഒരു പെഗ് വീതം പകർന്നു. ഐസും തണുത്ത വെള്ളവും പകർന്നു." ടേബിൾ മാനേഴ്സ് മറക്കരുത്" മോളു പറഞ്ഞതോർത്തു. അവസാനം എല്ലാവരും ഗ്ലാസ് കയ്യിലെടുത്ത് ചിയേഴ്സ് പറഞ്ഞു ഒരു സിപ്പെടുത്തു. ആർക്കും ഒരു ധൃതി യുമില്ല. സാവകാശം എല്ലാവരും ആഹാരം കഴിച്ചു തുടങ്ങി.ചാക്കോ പെട്ടന്ന് ഗ്ലാസ് കാലിയാക്കി. ഛെ.. ഇതു തൊണ്ണനനയാനില്ലല്ലോ. പതുക്കെ മനസിൽപ്പറഞ്ഞു.അടുത്ത പെഗ് ഒഴിക്കാൻ തുടങ്ങിയപ്പഴേ ചാക്കോ കുപ്പി വാങ്ങി അടുത്തിരുന്ന വലിയ ബിയർ ഗ്ലാസിൽ പകുതിയിലധികം പകർന്നു. കുറച്ചു വെള്ളവും ചേർത്ത് ഒരൊറ്റ വലി.എല്ലാവരും പകച്ചു നോക്കുന്നുണ്ട്.ചാക്കോ ശ്രദ്ധിക്കുന്നേയില്ല. വീണ്ടും ചാക്കോ കുപ്പി കയ്യിൽ എടുത്തു.
" അപ്പാ "മോളുടെ ശബ്ദം. അവൾ സാവധാനം കയ്യിൽ പിടിച്ചു.. പ്ലീസ്.......
Posted by ANIYAN THALAYATTUMPILLY at 11:02 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഉണക്ക നാരങ്ങാക്കറി [തനതു പാകം -2 1 ]വലിയ നാരങ്ങ [വടുകപ്പുളി നാരങ്ങാ ] എടുത്ത് കഴുകി തുടച്ച് മുഴുവനോടെ അടുപ്പത്ത് ചൂടാക്കിയ എണ്ണയിൽ ഇടുക. കുറച്ച് എണ്ണമതി. നാരങ്ങയുടെ മുകളിൽ പഞ്ചസാരയും ഉപ്പും വിതറുക. അത് തിരിച്ചും മറിച്ചും ഇട്ട് പുറംതോട് നന്നായി മയം വരുന്ന വരെ ഇളക്കുക.അതു പുറത്തെടുത്ത് നല്ല വൃത്തിയുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം. തണുത്തു കഴിഞ്ഞാൽ അത് നെടുകേകനം കുറച്ച് പൂളി എടുക്കുക. അത് ഒരു സ്റ്റീൽ തളികയിൽ നിരത്തി ആവശ്യത്തിന് പൊടിയുപ്പ്‌ ചേർത്തു വെയിലത്തു വയ്ക്കൂ ക.വൈകിട്ട് അതിൽ മുളക്, കായം, കുറച്ച് ഉപ്പ് മാറ്റു മസാല [ വേണമെങ്കിൽ ) എന്നിവ ഇതിൽ തേച്ച് പിടിപ്പിക്കൂ ക. ഒരു മൂന്നു ദിവസം നല്ലവണ്ണം ഉണക്കി എടുക്കുക. കയ്പ്പ് കുറഞ്ഞ് നല്ല നാരങ്ങാക്കറി റഡി. അതിൽ സ്വൽപ്പം നല്ലണ്ണ തിരുമ്മി ചില്ലു ഭരണിയിൽ അടച്ചു വയ്ക്കുകഅതിന്റെ ഒരു പൂളും മോരും മാത്രം മതി ഊണ് കുശാൽ ആവാൻ..

Posted by ANIYAN THALAYATTUMPILLY at 7:21 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ►  2009 (36)
    • ►  August (7)
    • ►  September (6)
    • ►  October (2)
    • ►  November (16)
    • ►  December (5)
  • ►  2010 (34)
    • ►  January (11)
    • ►  February (4)
    • ►  May (5)
    • ►  July (7)
    • ►  September (7)
  • ►  2011 (45)
    • ►  January (5)
    • ►  April (6)
    • ►  June (8)
    • ►  September (26)
  • ►  2012 (15)
    • ►  January (7)
    • ►  May (1)
    • ►  June (1)
    • ►  July (3)
    • ►  December (3)
  • ►  2013 (29)
    • ►  January (6)
    • ►  February (2)
    • ►  March (9)
    • ►  April (11)
    • ►  October (1)
  • ►  2014 (48)
    • ►  July (17)
    • ►  August (19)
    • ►  September (2)
    • ►  October (2)
    • ►  November (1)
    • ►  December (7)
  • ►  2015 (139)
    • ►  January (9)
    • ►  February (9)
    • ►  March (14)
    • ►  April (15)
    • ►  May (15)
    • ►  June (6)
    • ►  July (13)
    • ►  August (9)
    • ►  September (3)
    • ►  October (12)
    • ►  November (17)
    • ►  December (17)
  • ►  2016 (201)
    • ►  January (16)
    • ►  February (19)
    • ►  March (28)
    • ►  April (29)
    • ►  May (17)
    • ►  June (20)
    • ►  July (16)
    • ►  August (9)
    • ►  September (11)
    • ►  October (14)
    • ►  November (15)
    • ►  December (7)
  • ►  2017 (169)
    • ►  January (15)
    • ►  February (7)
    • ►  March (13)
    • ►  April (14)
    • ►  May (17)
    • ►  June (21)
    • ►  July (24)
    • ►  August (5)
    • ►  September (14)
    • ►  October (10)
    • ►  November (12)
    • ►  December (17)
  • ►  2018 (162)
    • ►  January (19)
    • ►  February (15)
    • ►  March (21)
    • ►  April (13)
    • ►  May (17)
    • ►  June (11)
    • ►  July (8)
    • ►  August (13)
    • ►  September (18)
    • ►  October (13)
    • ►  November (9)
    • ►  December (5)
  • ►  2019 (57)
    • ►  January (23)
    • ►  February (3)
    • ►  April (3)
    • ►  May (5)
    • ►  June (2)
    • ►  July (1)
    • ►  August (1)
    • ►  October (9)
    • ►  November (7)
    • ►  December (3)
  • ▼  2020 (233)
    • ►  January (7)
    • ▼  February (17)
      • ഉണക്ക നാരങ്ങാക്കറി [തനതു പാകം -2 1 ]വലിയ നാരങ്ങ [വ...
      • നിപ്പൻ. [കീ ശക്കഥകൾ - 105 ]നിപ്പൻ ചാക്കോ എന്നാണ് വ...
      • പ്രതിരോധം
      • ഒരു ജന്മിയുടെ കഥ
      • അച്ചുയോഗ
      • അനന്യ കൂട്ടി
      • അച്ചുവിൻ്റെ നാൾവഴിക്കുെ
      • ആർട്ടിസ്റ്റ് നമ്പൂതിരി
      • എസ്. പി.നമ്പൂതിരി
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 6]      ...
      •     അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 7 ] ...
      • അച്ചുവിൻ്റെ ഡയറി ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 8 ]ഞ...
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം-9]ദുബായി...
      • മുഖ്യമന്ത്രിയുടെ കത്ത്
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 11 ]അച്ചു...
      • അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം 12 ]അച്ച...
    • ►  March (9)
    • ►  April (25)
    • ►  May (24)
    • ►  June (19)
    • ►  July (20)
    • ►  August (23)
    • ►  September (27)
    • ►  October (28)
    • ►  November (17)
    • ►  December (17)
  • ►  2021 (85)
    • ►  January (10)
    • ►  February (7)
    • ►  March (6)
    • ►  April (9)
    • ►  May (10)
    • ►  June (8)
    • ►  July (11)
    • ►  August (6)
    • ►  September (7)
    • ►  October (5)
    • ►  November (2)
    • ►  December (4)
  • ►  2022 (89)
    • ►  January (9)
    • ►  February (11)
    • ►  March (5)
    • ►  April (8)
    • ►  May (7)
    • ►  June (5)
    • ►  July (7)
    • ►  August (9)
    • ►  September (8)
    • ►  October (5)
    • ►  November (10)
    • ►  December (5)
  • ►  2023 (112)
    • ►  January (17)
    • ►  February (20)
    • ►  March (14)
    • ►  April (8)
    • ►  May (7)
    • ►  June (11)
    • ►  July (4)
    • ►  August (8)
    • ►  September (7)
    • ►  October (10)
    • ►  November (3)
    • ►  December (3)
  • ►  2024 (95)
    • ►  January (5)
    • ►  February (5)
    • ►  March (5)
    • ►  April (13)
    • ►  May (15)
    • ►  June (22)
    • ►  July (4)
    • ►  August (5)
    • ►  September (3)
    • ►  October (7)
    • ►  November (8)
    • ►  December (3)
  • ►  2025 (31)
    • ►  January (4)
    • ►  February (3)
    • ►  March (4)
    • ►  April (3)
    • ►  May (13)
    • ►  June (4)

Followers

Awesome Inc. theme. Powered by Blogger.