Saturday, February 28, 2026
എം.പി.പരമേശ്വരൻ എന്ന എൻ്റെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ ശ്രീ.എം.പി.പരമേശ്വരൻ. ഒരു ബഹുമുഖപ്രതിഭ. ശാസ്ത്രജ്ഞനാണ്, പരിസ്ഥിതി സ്നേഹിയാണ്, എഴുത്തുകാരനാണ് കൂടാതെ നല്ലൊരു വാഗ്മിയും .വളരെക്കാലത്തെ അടുപ്പമുണ്ട് ഒന്നിച്ച് സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. എൻ്റെ കാനന ക്ഷേത്രം എന്ന പ്രൊജക്റ്ററിന് എൻ്റെ മനസ്സിൽ വിത്തുപാകിയത് അദ്ദേശമാണന്നു പറയാം. ഇന്നലെ അദ്ദേഹത്തിൻ്റെ വാസസ്ഥലത്തു പോയിരുന്നു.പ്രായത്തിൻ്റെ അവശത ഒരു തരത്തിലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല - ഇപ്പോൾ വീൽചെയറിൽ ആണ്.ഈ തൊണ്ണൂറ്റി ഒന്നാം വയസിലും എഴുത്തും വായനയും പരസഹായത്തോടെ തുടരുന്നു. എൻ്റെ പുസ്തകങ്ങൾ അദ്ദേഹത്തിന് കൊടുത്തു. എല്ലാം മറിച്ചു നോക്കി. എൻ്റെ കാനന ക്ഷേത്രം ഒരുജൈവ വൈവിദ്ധ്യ ഉദ്യാനം" എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ കണ്ണുടക്കി. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന മഹാപ്രസ്ഥാനത്തിൻ്റെ എല്ലാമായിരുന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തൽ ഒരു വലിയ പ്രോത്സാഹനമായിരുന്നു. പണ്ട് ഇവിടെ വന്ന് താമസിച്ചതും, സ്കൂളിൽ കുട്ടികളുമായി സംവദിച്ചതും, ഗാന്ധി യൂണിവേഴ്സിറ്റിയിൽ ശ്രീ.ഇക്ബാലും ഒത്ത് ഒരു സെമിനാറിൽ പങ്കെടുത്തതും എല്ലാം അദ്ദേഹം ഓർത്തെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. കുറെ അധികം സമയം ആ സാമിപ്യം അനുഭവിയ്ക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി
Thursday, February 19, 2026
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം അരക്കിട്ടുറപ്പിച്ച് " ആമേട നാഗരാജ ക്ഷേത്രം " [ കാനനക്ഷേത്രങ്ങളിലൂടെ - 55] നമ്മുടെ നാട്ടിലെ സർപ്പക്കാവുകൾ എല്ലാം ഒരോ ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾ ആണ്. പ്രകൃതിസംരക്ഷണത്തിന് ദൈവ സങ്കൽപ്പങ്ങൾ എങ്ങിനെ ഉപയോഗിക്കാം എന്നു പൂർവ്വസൂരികൾ നമുക്ക് പഠിപ്പിച്ചുതരുന്നു ഉദയംപേരൂരിനടുത്ത പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ്ആമേടക്ഷേത്രം.നാഗരാജാവ്.നാഗയക്ഷി, സപ്തമാതൃക്കൾ ഇവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ: ശൈവ സങ്കൽപ്പത്തിലെ വീരഭദ്രനും, വൈഷണവ സങ്കൽപ്പത്തിലെ വെട്ടത്തു വിഷ്ണുവും ഇവിടുത്തെ മറ്റു പ്രതിഷ്ഠകളാണ്.ഇവിടെ പൂജകൾ ശൈവ സങ്കൽപ്പത്തിലും അലങ്കാരങ്ങൾ വൈഷ്ണവ സങ്കൽപ്പത്തിലുമാണ്. പ്രധാന ശ്രീകോവിലിൽ സപ്തമാതൃക്കൾ ആണ്.അസുര നിഗ്രഹത്തിനായി തങ്ങളുടെ ശക്തി മുഴുവൻ ഏഴു ദേവികൾക്കായി ദേവന്മാർ വീതിച്ചു നൽകുന്നു. ബ്രാഹ്മണി' മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി ,ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ: അസുര നിഗ്രഹം കഴിഞ്ഞെത്തുന്ന സപ്തമാതൃക്കളെ അരിയിട്ട് സ്വീകരിക്കുന്ന വഴിപാടാണ് " ആയില്യം ഇടി" കുതിർത്ത ഉണക്കലരി ഉരലിലിട്ട് ചന്ദനം മുട്ടി കൊണ്ട് മേ ശാന്തി ഇടിച്ച് അതുകൊണ്ട് സപ്തമാതൃക്കളെ അഭിഷേകം ചെയ്യുന്ന വഴിപാടാണ് ആയില്യം ഇടി.നൂറുംപാലും, പുറ്റും മുട്ടയും ,നാഗബലി, കിണ്ടി എറിയൽ, പൂവട്ടകമിഴ്ത്തൽ കാർത്തിക പായസംതുടങ്ങി അനവധി വഴിപാടുകൾ ഇവിടുണ്ട്. സർപ്പപ്രീതിയ്ക്കായുള്ള പുള്ളുവൻപാട്ട് ഇന്നും നിലനിൽക്കുന്ന തവിടെയാണ്.അമ്പലത്തിനടുത്ത് അതിനായി പുള്ളുവ കുഡുംബങ്ങൾ താമസിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നും നാഗദൈവങ്ങളെ ആവാഹിച്ചു കൊണ്ടുവരാനുള്ള അവകാശമുള്ള കടുംബം ആണ് ആമേട: അവിടെ ആവാഹിച്ചു കൊണ്ടുവന്ന നാഗചൈതന്യം അവിടുത്തെ ദേവനിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. വേറെ പ്രതിഷ്ഠയല്ല ഈ അമ്പലത്തിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്.പണ്ട് പരശുരാമൻ കേരളക്കരയിൽ സഞ്ചരിക്കുന്ന സമയത്ത് വേമ്പനാട്ടു കായലിൽ ഒരു ദിവ്യ തേജസ് കണ്ടുവെന്നും അത് ആമയുടെ പുറത്ത് സഞ്ചരിക്കുന്ന സപ്തമാതൃക്കൾ ആണന്നും പരശുരാമൻ മനസിലാക്കി.തൻ്റെ തപശക്തി കൊണ്ട് അദ്ദേഹം ആ ജലം വററിച്ചു എന്നും അങ്ങിനെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട അവരെ ഒരമ്പലം പണിത് അവിടെ പ്രതിഷ്ടിച്ചു എന്നും ഐതിഹ്യം ആമയുടെ പുറത്തു സഞ്ചരിച്ചതുകൊണ്ട് പിൽക്കാലത്ത് ആമേട എന്നറിയപ്പെട്ടുവത്രെ. അന്നു പരശുരാമൻ ശ്രീകോവിലിൽ കൊളുത്തിയ ആ ദീപം ഇന്നും കെടാവിളക്കായി അവിടെ സംരക്ഷിക്കുന്നുണ്ടത്രെ. അതിലെ എണ്ണ ത്വക്ക് രോഗങ്ങൾക്കുള്ള ഒരു സിദ്ധൗഷധമായി ഭക്തജനങ്ങൾക്ക് ഇന്നും ലഭിക്കുന്നു ഇല്ലത്തോട് ചേർന്ന് വേമ്പനാട് കായലിൻ്റെ തീരത്തുള്ള പ്രകൃതി രമണീയമായ പത്ത് ഏക്കർ ഭൂമിയിലാണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് പ്രകൃതിക്കിണങ്ങിയ രീതിയിൽ രൂപകൽപ്പന ചെയ്യാനുള്ള ഒരു മാസ്റ്റർ പ്ലാൻ അവർ തയാറാക്കി വരുന്നു എന്നത് ശുഭോദർക്കമാണ്. ആ നാഗക്ഷേത്രത്തിൽ നിന്നിറങ്ങിയപ്പോൾ കാറിനു മുമ്പിൽക്കണ്ട ഒരു വലിയ പാമ്പ് കൗതുകമുണർത്തി.
Sunday, February 15, 2026
വിശ്വസ്തനായ പോക്കറ്റടിക്കാരൻ [കീശക്കഥ-321] വല്ലാത്ത തിരക്കായിരുന്നു ചന്തയിൽ .വീട്ടിലെത്തി.പൊക്കറ്റ് തപ്പിയപ്പോൾ പേഴ്സ് കാണുന്നില്ല .പോക്കറ്റടിച്ചിരിക്കുന്നു. അതിൽ പത്തു പൈസയില്ലകറെക്കാർഡുകൾ മാത്രം. ക്രഡിറ്റ് കാർഡും, ആധാറും, ഡ്രൈവിഗ് ലൈസൻസും.പല ബാങ്കിൻ്റെയും കാർഡുണ്ട്. ഇതെല്ലാം ഉടനേ ബ്ലോക്ക് ചെയ്യുക എളുപ്പമല്ല. എന്തു ചെയ്യും: ആകെ ടൻഷനായി. അപ്പോൾ ഒരു പയ്യൻ ഓടി വന്നു. ടൗണിൽ ആക്രി പറുക്കി നടക്കുന്ന ഒരു പയ്യനാണ്.ഇതിവിടെ തരാൻ പറഞ്ഞു. ഒരു കടലാസ് ചുരുൾ എൻ്റെ നേരേ എറിഞ്ഞ് അവൻ അപ്രത്യക്ഷമായി.ഞാൻ ആ കടലാസ് ചുരുൾ തുറന്നു നോക്കി.അതൊരു കത്താണ്. ഞാൻ ഒരു പാവപ്പെട്ട പോക്കറ്റടിക്കാരനാണ്.അന്നന്നത്തെ ആഹാരത്തിനു വേണ്ടി മാത്രം പോക്കറ്റടിക്കുന്ന ഒരു മാന്യൻ.പക്ഷെ ഇന്നു നിങ്ങളുടെ പോക്കറ്റടിച്ചപ്പോൾ കിട്ടിയത് ഒരു കാലി പേഴ്സ്.അതിൽ കുറേ കാർഡുകൾ മാത്രം. അവയുടെ വില എനിയ്ക്കറിയാം. പക്ഷേ ഈ കാർ ഡു കൾ കൊണ്ട് എൻ്റെ വിശപ്പ് മാറ്റില്ലല്ലോ?അതു കൊണ്ട് ഞാനത് തിരിച്ചു തരാം. ഇന്നത്തെ ആഹാരത്തിനുള്ളതും പിന്നെ ആ കത്തു കൊണ്ടുവന്നപയ്യന് കൊടുത്തതും ഉൾപ്പടെ നാനൂറ്റി എൺപത് രൂപാ തന്നാൽ മതി. പതിനായിരം രൂപ എന്നു പറഞ്ഞാലും നിങ്ങൾ അത് തരും എന്നെനിയ്ക്കറിയാം. നിങ്ങളുടെ വീടിനടുത്ത് ഒരു സർപ്പ കാടുണ്ട്.അതിൽ നിൽക്കുന്ന പ്ലാവിൻ്റെ കിഴക്കുവശത്ത് ഒരു പൊത്തുണ്ട്.അത് കല്ലുകൊണ്ട് അടച്ചു വച്ചിരിയുകയാണ്. ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ക്യാഷ് അതിൽ വച്ച് അടച്ചു വയ്ക്കുക. പന്ത്രണ്ട് മണിക്കൂറിനകം നിങ്ങളുടെ പേഴ്സ് അപൊത്തിൽ ഞാൻ കൊണ്ടുവയ്ക്കാം. എന്നെ പിടിക്കാൻ ശ്രമിച്ചാൽ .... എന്നു നിങ്ങളുടെ പാവം പോക്കറ്റടിക്കാരൻ ഞാനൽഭുതപ്പെട്ടു പൊയി. എനിക്കയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ പോലെ പതിനായിരം കൊടുത്തും ഞാനതു തിരിയെടുക്ക മാ യി രുന്നു.ഞാൻ ഒരു പ്ലാസ്റ്റിക് കവറിൽ ആയിരം രൂപാ വയ്ച്ച് അയാൾ പറഞ്ഞ കാട്ടിൽ എത്തി. മരപ്പൊത്ത് കണ്ടു പിടിച്ചു.കല്ലുമാറ്റി അതിൽ കവർ വച്ച് അടച്ചു തിരിച്ചു പോന്നു. അയാൾ അതും എടുത്ത് കടന്നു കളയുമോ?എന്തോഎനിയ്യയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ സമയം കഴിഞ്ഞു. ഞാൻ ടോർച്ചും എടുത്തിറങ്ങി.ആ പൊത്തിൽ എൻ്റെ പെഴ്സ്.കാർഡുകൾ എല്ലാം ഭദ്രം. കൂടാതെ ഒരു അഞ്ഞൂററി ഇരുപത് രൂപയും ' അയാൾ പറഞ്ഞതുക കഴിഞ്ഞ് ബാക്കി തുക
Saturday, February 14, 2026
ട്രയിനിൽ പുസ്തകം വായനയിൽ മുഴുകി [ അമേരിക്ക - 170] ഇന്നത്തെ യാത്ര ട്രയിനിൽ ആക്കാം. എല്ലാ സൗകര്യങ്ങളുമുള്ള ആ യാത്ര ഒരനുഭവമാണ്. എതിർ സീറ്റിൽ ഒരു മുത്തശ്ശിയും മകളും പേരക്കുട്ടിയും. എല്ലാവരും പുസ്തകം വായനയിൽ മുഴുകിയിരിക്കുകയാണ്. ഇടക്ക് പേരക്കുട്ടി താൻ വായിച്ചതിൻ്റെ സംശയം മുത്തശ്ശിയോട് ചോദിക്കുന്നുണ്ട്. അവർ സ്നേഹത്തോടെ ആ കുട്ടിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നു. എനിക്കൽഭൂതം തോന്നി .മിക്കവാറും യാത്രക്കാർ എല്ലാം പുസ്തകം വായനയിൽ മുഴുകി ഇരിക്കുന്നു. വളരെ കുറച്ചു പേർ മാത്രമേ ഫോൺ ഉപയോഗിയുന്നുള്ളൂ. ഇവിടെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ചു സമയം കിട്ടിയാൽ ഫോൺ ഓൺ ചെയ്യും.റീൽ കാണും.ഐയിം കളിക്കും കൂട്ടുകാരോട് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. പുസ്തകം വായിക്കന്നവർ ഇല്ലെന്നു തന്നെ പറയാം. പരീക്ഷക്ക് പോകുന്ന കുട്ടികളിൽ മാത്രമേ പുസ്തകം കാണാറുള്ളു. അതൊരു സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. അമേരിക്കയിൽ ബുക്ക് റീഡിഗ് അവരുടെ കരിക്കുലത്തിൻ്റെ ഭാഗമാണ്.കട്ടിക്കാലത്തു തന്നെ ആ സ്വഭാവം അവരിൽ വളർത്തി എടുക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു പുസ്തകം വായിക്കാനുള്ള സമയം അവർ കണ്ടെത്തണം. സ്കൂളധികൃതരും രക്ഷകർത്താക്കളും അത് പ്രത്യേകം ശ്രദ്ധിച്ചു നടപ്പിൽ വരുത്തും: ഇവിടെയും കുട്ടികളെ വായനയലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. രക്ഷകർത്താക്കളുടെ സഹകരണം അതിന് അത്യന്താപേക്ഷികമാണ്
Monday, February 2, 2026
പിഴിച്ചിലിനൊപ്പം തക്രധാരയുടെ ആലസ്യത്തിൽകഴിഞ്ഞ മുപ്പത് വർഷമായി എല്ലാ വർഷവും പതിനാലു ദിവസം ആയൂർവേദ ചികിത്സക്കായി മാറ്റി വയ്ക്കും. പിഴിച്ചിലും തക്രധാരയും ഇത് അടുപ്പിച്ച് മൂന്നാമത്തെ വർഷമാണ്.ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്രധാര . നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് മൊരിൽഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ് ധാരക്ക് . നെറ്റിയിൽ പുരികത്തോട് ചേർന്ന് ഒരു തുണികൊണ്ട് ഒരു കേട്ടുകെട്ടും . കണ്ണുരണ്ടും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു പെണ്ടുലത്തിന്റെ കൃത്യതയോടെ നെറ്റിയിൽ ധാര വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ ,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം ,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം .ബാഗേശ്രീരാഗത്തിലുള്ള സംഗീതം ട്രീറ്റ്മെൻ്റ് റൂമിൽ ചെറിയ ശബ്ദത്തിൽ മുഴങ്ങും..ആ നിശ ബ്ദതയിൽ ഞാൻ അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു .ധാരയുടെ ഒരു ഭാവതലം അനുഭവിച്ചാലെ അതിൻ്റെ അനുഭൂതി മനസിലാകു. സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ ഒരു തപോവന സമാനമായ ഈ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു . സുഖമറിഞ്ഞു .അഷ്ട്ടാന്ഗഹൃദയത്തിലെ ഭാവനാസമ്പന്നമായ ഈ ചികിത്സാരീതി ഒരു കാൽപ്പനികകവിതപോലെ എന്നിൽ ആവേശിച്ചു . by ANIYANTHALAYATTUMPILLIL
Subscribe to:
Comments (Atom)
