Saturday, February 22, 2025

കാഞ്ചീപുരത്തിൻ്റെ 'ഊടും പാവും [ യാത്രാ നുറുങ്ങുകൾ - 1004] കാഞ്ചീപുരം '! ഒരിയ്ക്കൽ പോയിട്ടുണ്ട്. ആയിരത്തിലധികം ക്ഷേത്രങ്ങളുടെ നാട് ചോളന്മാരും,പല്ലവന്മാരും, വിജയ നഗര ശിൽപ്പികളും ഒക്കെക്കൂടി പാരമ്പര്യ ശിൽപ്പചാതുരിയോടെ നിർമ്മിച്ച വിശ്വ പ്രസിദ്ധ ക്ഷേത്രങ്ങളുടെ നാട് .അവിടുത്തെ ക്ഷേത്രങ്ങളെപ്പറ്റി മുമ്പ് പ്രതിപാദിച്ചിരുന്നു. കാഞ്ചീപുരത്തെ പട്ടിൻ്റെ വഴിയിലൂടെയുള്ള യാത്ര ആണ് അവിസ്മരണീയം. ക്ഷേത്രങ്ങൾ പോലെ തന്നെ കലയുടെ ശ്രീകോവിലുകളിൽ കൂടിയുള്ള യാത്ര. വിശ്വ പ്രസിദ്ധ കാഞ്ചീപുരം പട്ടിൻ്റെ നാട് ! അതവിടെ കുടിൽ വ്യവസായമാണ്. ഇൻഡ്യൻ നെയ്ത്തിൻ്റെ ഈറ്റില്ലം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അയ്യായിരത്തോളം കുടുംബാoഗൾ ഇവിടെ നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരത്തിന് മുകളിൽ നെയ്ത്തുകാർ!.ആഗ്രഹാരങ്ങൾ പോലെ അഭിമുഖമായിരിക്കുന്ന വീടുകളുടെ നടുവിലൂടെ ഉളള വഴിയിലൂടെ ഉള്ള യാത്ര ഒരനുഭൂതിയാണ്. വഴിക്കിരുവശങ്ങളിലും വർണ്ണനൂലുകളുണക്കുന്ന വർണ്ണാഭമായ കാഴ്ച്ചകൾ .വർണ്ണനൂലുകളാൽ വസന്തം തീർക്കുന്ന കലാകാരന്മാർ.നെയ്ത്തുത റികളുടെ താളത്തിലുള്ള ശബ്ദം നമ്മേപഴയ ഒരു നൂറ്റാണ്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കച്ചവടം .ഒറിജിനൽ 'പട്ടുനൂലിൽ നെയ്തെടുക്കുന്ന സാരികളിലെ പരമ്പരാഗത ശിൽപ്പ ചാതുരി നമ്മേ അൽഭുതപ്പെടുത്തും. മുന്താണിയും ബോർഡറും വേറേ നെയ്ത് സാരിയിൽ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുക .സാരിക്കു ചേരുന്ന ബ്ലൗസ്പീസും കൂടെക്കാണും. പതിനയ്യായിരം രുപാ മുതൽ എഴുപത്തി അയ്യായിരം രൂപാ വരെയുള്ള സാരികൾ ഉണ്ട്. സ്വർണ്ണനൂലുകൾ കൊണ്ട് നെയ്ത് തരുന്നതിന് വലിയ വിലയാകും. നമുക്കിഷ്ടമുള്ള ഡിസൈയിൻ വരച്ചു കൊടുത്താൽ അതു പോലെ നെയ്തു തരുന്നവരും അവിടുണ്ട്. ഒരു ജനതയുടെ മുഴുവൻ ആത്മാവായ ആ തൊഴിലിടത്തോട് മനസ്സില്ലാ മനസ്സോടെ വിട പറഞ്ഞു.

Sunday, February 16, 2025

രാഗമാലിക"കർണ്ണാടക സംഗീതത്തിന് ഒരു പുതുഊർജവുമായി വഞ്ഞേരിസരസ്വതി അന്തർജനം കെട്ടിപ്പടുത്ത ഒരു സരസ്വതീ ക്ഷേത്രം. വഞ്ഞേരിസരസ്വതി അന്തർജനം. കർണാടക സംഗീതത്തിൻ്റെ ഉന്നമനത്തിനായി തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച എൻ്റെ പ്രിയപ്പെട്ട സരസ്വതിച്ചിറ്റ. ഈ പ്രായത്തിലും മട്ടന്നൂരിൻ്റെ അടുത്തു നിന്ന് ഇടയ്ക്കാവാദനത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്. തിരൂര് തൻ്റെ തറവാടിനോട് ചേർന്ന് "രാഗമാലിക" എന്ന ഒരു സംഗീത സ്ക്കൂൾ കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി ഭംഗി ആയി നടത്തിപ്പോരുന്നു. പഠിപ്പിക്കുന്നതിനൊപ്പം കർണ്ണാടക സംഗീതത്തിൻ്റെ ഗവേഷണങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു. ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആണ് "രാഗമാലിക" സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ടത്.ഈ എൺപതാം വയസിലും അതിനു വേണ്ടിയുള്ള അർപ്പണബോധം അഭിനന്ദിക്ക പ്പെടേണ്ടതാണ്. കുറിച്ചിത്താനo പുതുമന മഹളേര് ആണ് സരസ്വതി അന്തർജനം.. വഞ്ഞേരി രാമൻ നമ്പൂതിരിപ്പാട് എന്ന ര സംഗീതജ്ഞൻ തിരൂർവഞ്ഞേരി തറവാട്ടിലെ ആണ്..ചെമ്പൈയുടെ സന്തത സഹചാരി ആയിരുന്ന രാമേട്ടൻ്റെ കർണ്ണാടക സംഗീതത്തെപ്പററിയുള്ള ആധികാരികമായ കുറിപ്പുകൾ മുഴുവൻ സമാഹരിച്ച് ചിട്ടപ്പെടുത്തി ഒരു പുസ്തകമാക്കാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് സരസ്വതി അന്തർജ്ജനം.കർണ്ണാടക സംഗീതത്തിനും, അടുത്ത തലമുറക്കും വളരെ അധികം പ്രയോജനം കിട്ടുന്ന ഈ സംരംഭത്തിന് ഗവന്മേൻ്റിൻ്റെയും മറ്റു സംഗീതപ്രേമികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യമാണ്. മനസുകൊണ്ട് ഒരായിരം തവണ സംസ്ക്കരിച്ചു കൊണ്ടാണ് ആ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് വിട പറഞ്ഞത്..'

Monday, February 3, 2025

സ്ത്രീധനം [ ലംബോദരൻ മാഷും തിരുമേനിം-48] " എന്നാലും ഇത്രയുമൊക്കെ വിപ്ലവം പറഞ്ഞ തിരുമേനി?" "എന്താ ലംബോദരൻ മാഷ് തെളിച്ചു പറയൂ." "വേറൊന്നുമല്ല തിരുമേനിയുടെ കുട്ടിക്ക് സ്ത്രീധനം കൊടുത്തില്ലേ? അതു വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമല്ലെ?""ആരു പറഞ്ഞു മാഷോട് ഈ വിഢിത്തം""എല്ലാവരും അറിഞ്ഞു. കൊടുത്തവർക്കും വാങ്ങിയവർക്കും എതിരെ കേസ് വരും' നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി ക്കൊള്ളൂ""ഓ അതാണോ കാര്യം;" അതത്ര നിസാരമല്ല തിരുമേനി തെളിഞ്ഞാൽകുടുംങ്ങും ""മാഷേ എനിക്ക് ആൺമക്കളും പെൺമക്കളും ഒരുപോലെയാണ് .അവർ രണ്ടു പേരും എൻ്റെ സ്വത്തിന് തുല്യ അവകാശികളാണ്. ഞാൻ എൻ്റെ മകൾക്ക് അവക്ക് അർഹതയുള്ള സ്വത്ത് കൊടുത്തു. വിവാഹം കഴിച്ചു കൊടുത്ത് ബാദ്ധ്യത ഒഴിഞ്ഞു എന്ന് ഒരിക്കലും കണക്കാക്കാറില്ല. പിന്നെ അവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല."" പക്ഷേ കോടതിയിൽ ഈ വിശദീകരണം ഒന്നും മതിയാകില്ല"" മതിയാകും. എൻ്റെ കേസ് ഞാൻ തന്നെ വാദിക്കും.അവർ അന്തസായാണ് നിന്നത്. ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അതിനെ സ്ത്രീധനം എന്ന ചുരുക്കപ്പേരിൽ വിളിച്ചാക്ഷേപിക്കാതിരുന്നാൽ മതി""തിരുമേനീ ഞാൻ പറഞ്ഞന്നേ ഒള്ളു. ""പലിടത്തും അതിൻ്റെ പേരിൽ നടക്കുന്നവിലപേശൽ ശരി അല്ല എന്നേ ഒള്ളു. അറിഞ്ഞ് അവകാശമുള്ളത് മോൾക്ക് കൊടുക്കുന്നത് ആർക്കും തടയാനാകില്ല."